കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യഭ്യാസ മന്ത്രിയുടെ നിർദേശ പ്രകാരം എൻസിഇആർടി, എൻടിഎ തുടങ്ങിയവ അക്കാദമിക് കലണ്ടറുകൾ പരിഷ്കരിച്ചു. എൻസിഇആർടി വ്യാഴാഴ്ച പുതിയ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി. ലോക്ഡൗണില്‍ കുടുങ്ങി വീട്ടിലിരിക്കുമ്പോൾ രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ വിദ്യാർഥികൾക്ക് ഫലപ്രദമായി ഈ സമയം എങ്ങനെ വിനിയോഗിക്കാമെന്നു നിർദേശങ്ങളുണ്ട്.
2020–2021 വർഷത്തിൽ 9 മുതൽ 12 വരെ ക്ലാസുകളുടെ സിലബസിൽ സിബിഎസ്ഇ ചെറുതായി മാറ്റം വരുത്തി. ദീർഘനാൾ സ്കൂളുകൾ അടച്ചിട്ടതിനെ തുടർന്നാണിത്. ലോക്ഡൗണിനുശേഷം ക്ലാസുകൾ ആരംഭിച്ചാൽ നിലവിലെ സിലബസ് പ്രകാരം അധ്യാപകർക്കു പഠിപ്പിച്ചു തീർക്കാൻ പ്രയാസമുണ്ടാകും എന്നതിനാലാണു മാറ്റം. വീടുകളിൽ കഴിയുന്ന കുട്ടികൾക്ക് മുഷിപ്പുണ്ടാകാതിരിക്കാൻ അധ്യാപകർ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകുന്നു.
വിദ്യാര്‍ഥികൾ വിഷാദരോഗത്തിലേക്കു പോകാതിരിക്കാൻ ശ്രദ്ധിക്കണം. 2021 സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി പാഠഭാഗങ്ങൾ കുറയ്ക്കും. ലോക്ഡൗൺ കാരണം ക്ലാസുകൾ തുടങ്ങാൻ വൈകിയതിനാലാണു തീരുമാനം. ജെഇഇ ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകൾ ജൂണിൽ നടത്താനാണു സാധ്യത.
മൂന്നു പെൺമക്കളെ തനിച്ചാക്കി മാതാപിതാക്കൾ കോവിഡിന് കീഴടങ്ങിയ ദയനീയ സംഭവം കാനഡയിലെ ഇന്ത്യൻ സമൂഹത്തെ കണ്ണീരിലാഴ്ത്തി. തമിഴ്നാട്ടിൽ നിന്നും കാനഡയിലേക്കു കുടിയേറിയവരാണ് ഇരുവരും ഏപ്രിൽ 15 നായിരുന്നു പിതാവ് നാഗരാജ് തേസിങ്കാരാജ (61)ആശുപത്രിയിൽ കോവിഡിനെ തുടർന്നു മരണമടഞ്ഞത് .രണ്ടു ദിവസത്തിനു മുൻപ് മാതാവ് പുഷ്പറാണി (56) മരണത്തിനു കീഴടങ്ങിയിരുന്നു.
ഇവരുമായി അടുത്ത ബന്ധമുള്ള കുടുംബാംഗമാണ് ദമ്പതികൾ മരിച്ച വിവരം വെളിപ്പെടുത്തിയത് .ഇവരുടെ 29,22,19 വയസുള്ള പെൺമക്കളും കൊറോണ വൈറസിന് പോസിറ്റീവായി ഇന്റൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിലായിരുന്നു. രോഗത്തിൽ നിന്നും മുക്‌തി നേടിയ ഇവർ ഇപ്പോൾ വീട്ടിൽ ക്വാറന്റീനിലാണ്.
ബ്രാംപ്ടണിൽ നിന്നും പ്രസിദ്ധീകരിക്കുന്ന തമിഴ് ന്യൂസ് പേപ്പർ ഉദയനില പാർട്ട് ടൈം ജീവനക്കാരനാണ് നാഗരാജ്. സാമ്പത്തികമായി ഈ കുടുംബത്തെ സഹായിക്കുന്നതിനു ഗോ ഫണ്ട് മീയിലൂടെ 60,000 ഡോളർ സമാഹരിച്ചിട്ടുണ്ട്. തങ്ങളെ ഇതുവരെ വളർത്തിക്കൊണ്ടുവന്ന മാതാപിതാക്കൾക്ക് അന്ത്യ ചുംബനം പോലും കൊടുക്കാനാകാതെ ദുഃഖം അടക്കിപ്പിടിച്ചു കഴിയുകയാണ് മൂന്നു പെൺമക്കൾ
കാമുകിയുടെ ലൈവ് ടെലിവിഷൻ പരിപാടിക്കിടെ പ്രത്യക്ഷപ്പെട്ട് സൽമാൻഖാൻ. ലൈവ് ടിവി ചാറ്റ് ഷോയ്ക്കു വേണ്ടി വീട്ടിലിരുന്ന് പരിപാടി അവതരിപ്പിക്കുകയായിരുന്നു ലൂലിയ. ടെലിവിഷന്‍ പരിപാടിക്കിടെ ലൂലിയ വന്റൂരിനു പറ്റിയ അബദ്ധമാണ് ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായത്.
ലൈവ് വിഡിയോയിൽ സല്‍മാന്‍ എത്തുന്നതും ലൂലിയയുടെ മുഖത്തെ പ്രതികരണവുമൊക്കെയാണ് ആരാധകരുടെ ഇടയിലെ ചർച്ച. ലൂലിയും സൽമാനും പിരിഞ്ഞുവെന്ന് ഇതിന് മുമ്പ് വാർത്തകൾ വന്നിരുന്നു. ഇരുവരും ഒരുമിച്ചാണ് താമസമെന്നറിഞ്ഞതോടെ ആരാധകർക്കും ഇതൊരു സന്തോഷവാർത്തയായി.
അവധിക്കാല വസതിയായ പന്‍വാലിലെ ഫാം ഹൗസിലാണ് സല്‍മാന്‍ ഖാൻ ലോക്ഡൗണ്‍ കാലത്ത് താമസിക്കുന്നത്. വിഡിയോ കാണാം.
1.2 കോടി ജനങ്ങൾക്ക് വെറും നാലു വെന്റിലേറ്റർ. ആഫ്രിക്കൻ രാജ്യമായ സൗത്ത് സുഡാനിലാണ് ഈ അപൂർവസ്ഥിതി. ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റി (ഐആർസി) യുടെ കണക്കനുസരിച്ച് വെറും നാലു വെന്റിലേറ്ററുകളും 24 ഐസിയു ബെഡുകളുമാണ് രാജ്യത്തുള്ളത്. അതായത് 30 ലക്ഷം ജനങ്ങൾക്ക് ഒരു വെന്റിലേറ്റർ എന്ന കണക്കിൽ.
മറ്റ് ആഫ്രിക്കൻ രാജ്യങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. ബുർക്കിനോ ഫാസോയിൽ 11 വെന്റിലേറ്റർ, സിയറ ലിയോണിൽ 13 വെന്റിലേറ്റർ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ളിക്കിൽ മൂന്നു വെന്റിലേറ്റർ എന്നിങ്ങനെയാണ് ആരോഗ്യമേഖലയിലെ കണക്കുകൾ. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയിലെ 32 ദശലക്ഷം ജനങ്ങൾക്ക് വെറും 84 ഐസിയു ബെഡുകളാണുള്ളത്. ഇവിടുത്തെ 90 ശതമാനം ആശുപത്രികളും മരുന്നുകളുടെയും ജീവൻ രക്ഷാ ഉപകരണങ്ങളുടെയും ക്ഷാമം നേരിടുന്നതായി ഐആർസി കണക്കുകൾ സൂചിപ്പിക്കുന്നു.
കോവിഡിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ സങ്കീർണമായ നടന്റെ കാൽ മുറിച്ചുമാറ്റുന്നു. ബ്രോഡ്വേ ഉൾപ്പെടെയുള്ള സീരിസുകളിലൂടെ പ്രശസ്തനായ നിക് കോർഡെറോയുടെ കാലാണു മുറിച്ചുമാറ്റുന്നത്.
ഇദ്ദേഹത്തിന്റെ ഭാര്യ അമാൻഡ ക്ലൂട്ട്സാണ് ഇൻസ്റ്റഗ്രാമിലൂടെ ഇതു സംബന്ധിച്ച വിവരം ശനിയാഴ്ച പുറത്തുവിട്ടത്. നടന്റെ ഇടതുകാലിൽ രക്തം കട്ടപിടിച്ചതാണ് നില വഷളാക്കിയത്. ഇതിനായി ബ്ലഡ് തിന്നേഴ്സ് നൽകിയെങ്കിലും ഫലമുണ്ടായില്ല. ആന്തരിക രക്തസാവ്രവും രക്തസമ്മർദവും വർധിച്ചതിനെ തുടർന്നാണ് കാൽ മുറിച്ചുകളയേണ്ടിവരുമെന്ന് ഡോക്ടർമാർ നിർദേശിച്ചതെന്ന് അമാൻഡ പറയുന്നു.
കോവിഡ് ബാധയെ തുടർന്ന് രണ്ടാഴ്ചയിലേറെയായി ആശുപത്രിയിൽ ചികിത്സയിലാണ് നിക് കോർഡെറോ. ലോസ് ആഞ്ചൽസിലെ സിദാർസ് സിനായ് മെഡിക്കൽ സെന്ററിലാണ് നിക്കെന്നാണു റിപ്പോർട്ടുകൾ.
കൊറോണവൈറസ് മനുഷ്യ നിര്‍മ്മിതമാണെന്നും വുഹാനിലെ ലബോറട്ടറിയില്‍ നിന്ന് പുറത്തായതാണെന്നും ആരോപിച്ച് നൊബേല്‍ ജേതാവും എയ്ഡ്‌സിന് കാരണമാകുന്ന എച്ച്‌ഐവി കണ്ടെത്തിയ ശാസ്ത്രജ്ഞനുമായ ലുക് മൊണ്ടേനിയര്‍ രംഗത്ത്. ഫ്രഞ്ച് വൈറോളജിസ്റ്റായ മൊണ്ടേനിയര്‍ക്ക് 2008ലാണ് രണ്ട് പേര്‍ക്കൊപ്പം നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. എയ്ഡ്‌സിനെതിരെയുള്ള വാക്‌സിന്‍ നിര്‍മ്മാണ ശ്രമത്തിനിടക്ക് ചൈനീസ് ലബോറട്ടറിയില്‍ നിന്നാണ് കൊറോണവൈറസ് പുറത്തയതെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
എച്ച്‌ഐവി, മലേറിയ വൈറസുകളുടെ ജനിതകം കൊറോണവൈറസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. അങ്ങനെയെങ്കില്‍ ഇത് പ്രകൃത്യാ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും കൊവിഡ് 19 വ്യാവസായിക അപകടമാണെന്നും അദ്ദേഹം പറഞ്ഞു. 2000 മുതല്‍ വുഹാന്‍ നാഷണല്‍ ബയോസേഫ്റ്റി ലബോറട്ടറി കൊറോണവൈറസില്‍ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണവൈറസ് ചൈനീസ് ലാബില്‍ നിന്ന് പുറത്തായതാണെന്ന ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഈ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. വാഷിംഗ്ടണ്‍ കൊവിഡ് 19ന് ചൈന അറിഞ്ഞുകൊണ്ട് കാരണക്കാരിയിട്ടുണ്ടെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് വ്യക്തമാക്കിയത്. കൊവിഡ് വ്യാപനം ചൈനയില്‍ തടയാമായിരുന്നു. എന്നാല്‍ അവര്‍(ചൈന) അത് ചെയ്തില്ല. ഇപ്പോള്‍ ലോകം മുഴുവന്‍ ദുരന്തമുഖത്താണെന്നും ട്രംപ് പറഞ്ഞു.
സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റും ഇന്റർ ചർച്ച് കൗണ്‍സിൽ ചെയർമാനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഇന്ന് 75 വയസ് പൂർ ത്തിയാകും. ജന്മദിനത്തോടനുബന്ധിച്ചു പ്രത്യേക ആഘോഷ പരിപാടികളൊന്നുമില്ല. കോവിഡ് നിബന്ധനകൾ പാലിച്ച് സഭാ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ അദ്ദേഹം കൃതജ്ഞതാ ബലിയർപ്പിക്കും.
കൊവിഡ് 19 വൈറസ് ബാധമൂലം ഡല്‍ഹിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡല്‍ഹി കലാവതി സരണ്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുഞ്ഞാണ് മരിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് 19 മരണമാണിത്.
അതേസമയം ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 1800 ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കണ്ടെന്റ്മെന്റ് സോണുകളുടെ എണ്ണം 76 ആയി. അതേസമയം ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ വേണ്ടെന്ന് സംസ്ഥാനം കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.
കൊവിഡ് 19 വൈറസിന്റെ വ്യാപനത്തിന് പിന്നില്‍ അറിഞ്ഞുകൊണ്ട് ഉത്തരവാദികളാണെങ്കില്‍ ചൈന പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്. ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ ആരംഭിച്ച് ലോകമെമ്പാടുമായി 160,000 ല്‍ അധികം ആളുകള്‍ മരണമടഞ്ഞതുമായ മഹാമാരിയാല്‍ ചൈനയ്ക്ക് അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമോ എന്നായിരുന്നു ട്രംപിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. അറിഞ്ഞുകൊണ്ട് ഉത്തരവാദികള്‍ ആണെങ്കില്‍ തീര്‍ച്ചയായും എന്നായിരുന്നു ട്രംപ് ഇതിന് നല്‍കിയ മറുപടി.
വൈറസിന്റെ വ്യാപനം ചൈനയില്‍ വെച്ചുതന്നെ നിയന്ത്രിക്കാനാകുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ ലോകം മുഴുവന്‍ ഈ വൈറസ് കാരണം ദുരന്തമനുഭവിക്കുകയാണ്. ഒരു അബദ്ധം നിയന്ത്രണാതീതമാവുന്നതും അബദ്ധം മനപൂര്‍വം ഉണ്ടാക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. രണ്ടായാലും ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ചൈന അനുമതി നല്‍കണം. മോശമായത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവര്‍ക്കറിയാം. അതില്‍ അവര്‍ക്ക് ലജ്ജയുണ്ട് എന്നാണ് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞത്.
കൊവിഡ് വൈറസിന്റെ വ്യാപനത്തെ കുറിച്ച് ചൈന അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അവര്‍ പറയുന്നത്. അവരുടെ അന്വേഷണത്തില്‍ എന്ത് നടക്കുന്നുവെന്ന് നമുക്ക് നോക്കാം. ഞങ്ങള്‍ സ്വന്തം നിലയ്ക്കും അന്വേഷണം നടത്തുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ചൈനീസ് ലാബില്‍ നിന്നാണ് കൊവിഡ് 19 വൈറസ് ചോര്‍ന്നത് എന്നാമ് യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ തള്ളി ചൈനയും രംഗത്ത് എത്തിയിരുന്നു. യുഎസ് സൈന്യമാണ് കൊവിഡിനെ ചൈനയിലേക്ക് കൊണ്ടുവന്നത് എന്നായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവിന്റെ പ്രതികരണം.
അതേസമയം കൊവിഡ് 19 വൈറസ് ബാധമൂലം കൊവിഡ് 19 വൈറസ് ബാധമൂലം ലോകത്ത് മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തി അറുപതിനായിരം കടന്നു. വൈറസ് ബാധിതരുടെ എണ്ണം 23 ലക്ഷം കവിഞ്ഞു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരിച്ചത് 1800 ലധികം പേരാണ്. ഇതോടെ അമേരിക്കയില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം മുപ്പത്തി ഒമ്പതിനായിരത്തിലധികമായി. അമേരിക്കയില്‍ ഇതുവരെ ഏഴ് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ധനുഷ് നിര്‍മിച്ചു വെട്രിമാരന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘വിസാരണൈ’ ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി ഏറെ ആയിരുന്നു ഉദ്വേഗംനിറഞ്ഞ സിനിമ തീരാനോവായി ഉള്ളില്‍ കിടക്കും. അതിലും ഉദ്വേഗജനകമായിരുന്നു കഴിഞ്ഞദിവസം സിങ്കനല്ലൂരില്‍ നടന്നത്. അവിടെ ‘വിസാരണൈ’യുടെ കഥാകൃത്ത് നായകനായി . ലോക്ക്ഡൗണ്‍ കാരണം ആശുപത്രിയിലെത്താന്‍ കഴിയാതെ കോയമ്പത്തൂരിലെ വഴിയരികില്‍ ഒഡീഷ സ്വദേശിനിയായ യുവതി കുഞ്ഞിന് ജന്മം നല്‍കി. ഈ വിഷമഘട്ടത്തില്‍ യുവതിക്ക് സഹായമായത് ‘വിസാരണൈ’ സിനിമയിലൂടെ ശ്രദ്ധേയനായ ഓട്ടോ ചന്ദ്രന്‍ എന്ന എം ചന്ദ്രകുമാറിന്റെ ഇടപെടലും.
ഒഡീഷയില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികുടുംബത്തിലെ അംഗമായ യുവതിയാണ് വെള്ളിയാഴ്ച കോയമ്പത്തൂരിലെ റോഡ് സൈഡില്‍ പ്രസവിച്ചത്. പ്രസവ വേദന സഹിക്കാനാവാതെ വീട്ടിന് പുറത്തിറങ്ങിയ ഇവര്‍ കാമരാജര്‍ റോഡിലെ ഒരു പാര്‍ട്ടി ഓഫീസിനു മുന്നില്‍ തളര്‍ന്നു വീഴുകയായിരുന്നു.
സമീപത്തെ വീടുകളിലുള്ളവര്‍ ഉടന്‍ ചുറ്റും കൂടി നിന്നെങ്കിലും ആര്‍ക്കും യുവതിയെ സഹായിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പ്രദേശത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകന്‍ സഹായം തേടി ചന്ദ്രകുമാറിന്റെ വീട്ടിലെത്തി.
ചന്ദ്രകുമാറിന്റെ മകള്‍ ജീവയായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭക്ഷണ വിതരണത്തിനായി പുറത്ത് പോയ ചന്ദ്രകുമാറിനെ ഫോണില്‍ ബന്ധപ്പെട്ട് ജീവ വിവരങ്ങളറിയിച്ചു. വീട്ടില്‍ നിന്ന് 300 മീറ്ററോളം അകലെയായിരുന്ന അദ്ദേഹം ഉടന്‍ സംഭവസ്ഥലത്തെത്തി.
ഇതിനിടെ ചിലര്‍ ആംബുലന്‍സിനായി ശ്രമിച്ചെങ്കിലും അവ സമയത്ത് എത്തിച്ചേര്‍ന്നില്ല. യുവതിയെ സമീപത്തെ ഒരു മരത്തണലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ ചന്ദ്രകുമാര്‍ ഉടന്‍ തന്നെ യുവതിയുടെ പ്രസവത്തിനു വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ആദ്യം യുവതി ചന്ദ്രകുമാറിനെ തടഞ്ഞെങ്കിലും പിന്നീട് അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഏതാനും മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ സുരക്ഷിതമായി ഒരാണ്‍ കുഞ്ഞിന് യുവതി ജന്മം നല്‍കുകയും ചെയ്തു.
പ്രസവം കഴിഞ്ഞശേഷം ആംബുലന്‍സ് സ്ഥലത്തെത്തി. ആംബുലന്‍സിലുണ്ടായിരുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.</span>
സിങ്കനല്ലൂരില്‍ കാമരാജ് റോഡ് റെയില്‍വേ ഗേറ്റിന് സമീപം ഒഡീഷക്കാരായ നൂറുകണക്കിന് അതിഥിതൊഴിലാളികളുണ്ട്. ഇതില്‍ 26-കാരിയായ യുവതി പ്രസവവേദനയുമായി സി.പി.ഐ. ഓഫീസിനുസമീപം 108 ആംബുലന്‍സ് കാത്ത് നില്‍ക്കുകയായിരുന്നു. വേദനകൂടി യുവതി പ്രസവത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. കൂടെയുണ്ടായിരുന്നവര്‍ പകച്ചു നില്‍ക്കുമ്പോള്‍ ഓട്ടോചന്ദ്രന്‍ യുവതിയുടെ അടുത്തെത്തി. ഭര്‍ത്താവിന്റെ മടിയിലിരുന്ന് കരഞ്ഞ യുവതിയുടെ പ്രസവമെടുക്കാന്‍ സഹായിച്ചു. ആണ്‍കുഞ്ഞിനെ കൈയിലെടുത്തു.
അപ്പോഴേക്കും സ്ഥലത്തെത്തിയ മകള്‍ ജീവയോട് വൃത്തിയുള്ള ഒരു കത്തി പൊക്കിള്‍ക്കൊടി മുറിക്കാന്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ 108 ആംബുലന്‍സിലെ ആരോഗ്യപ്രവര്‍ത്തകരെത്തി പൊക്കിള്‍ക്കൊടി മുറിച്ച് അമ്മയെയും കുഞ്ഞിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ലണ്ടനിലെ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനിയായ ജീവ തന്റെ അച്ഛന്റെ ഓട്ടോ അന്വേഷിച്ച് രാവിലെ ഒരാള്‍ വന്നതുമുതലുള്ള കാര്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് ഈ വിവരം അറിഞ്ഞത്. അതോടെ ‘ലോക്കപ്പ്’ എഴുതി സിനിമയില്‍ കയറിയ ഓട്ടോചന്ദ്രന്‍ ലോക്ഡൗണ്‍ കാലത്ത് വീണ്ടും ജനമനസ്സില്‍ കയറി.
ചന്ദ്രകുമാറിന്റെ ‘ലോക്കപ്പ്’ എന്ന നോവലിനെ ആധാരമാക്കിയാണ് വെട്രിമാരന്‍ ‘വിസാരണൈ’ എന്ന സിനിമ ഒരുക്കിയത്. മികച്ച തമിഴ് ചിത്രത്തിനും സഹനടനും എഡിറ്റിങ്ങിനും ഉള്ള ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ആ വര്‍ഷം ഓസ്‌കറിന് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയും ലഭിച്ചു.