Latest News

ഹൃത്വിക് റോഷനെയും അമിതാഭ് ബച്ചനെയും വരെ ഞെട്ടിച്ച ചുവടുകളുമായെത്തിയ ആ ഡാന്‍സർ ഒടുവിൽ മിനി സ്ക്രീനിൽ. മുക്കാലാ എന്ന ഗാനത്തിന് അമ്പരപ്പിക്കുന്ന എയർവാക്ക് നടത്തിയത് ബാബ ജാക്സണെന്ന് അറിയപ്പെടുന്ന യുവരാജ് ആയിരുന്നു. ഇന്ത്യാസ് ബെസ്റ്റ് ഡാൻസറിന്റെ ഓഡിഷനിലാണ് യുവരാജ് പ്രത്യക്ഷപ്പെട്ടത്. ബോളിവുഡ് പാട്ടിന് സാക്ഷാൽ മൈക്കൽ ജാക്സന്റെ ചുവടുകൾ വയ്ക്കാനാണ് തനിക്ക് ആഗ്രഹമെന്ന് യുവരാജ് പറയുന്നു.

ടിക്ടോക്കിൽ പത്ത് ലക്ഷത്തിലേറെ ആരാധകരാണ് യുവരാജിനുള്ളത്. അവസാനം വരെ കാണുകയെന്ന കുറിപ്പോടെ യുവരാജിന്റെ ആരാധകരിലൊരാൾ ട്വീറ്റ് ചെയ്ത വിഡിയോയിൽ ഹൃത്വികിനെയും പ്രഭുദേവയയും ടാഗ് ചെയ്തതോടെയാണ് വിഡിയോ വൈറലായത്. വിഡിയോ പിന്നീട് ഹൃത്വികും അമിതാഭ് ബച്ചനും രവീണ ടണ്ടനുമെല്ലാം പങ്കുവച്ചിരുന്നു. യുവരാജിനെ കണ്ടെത്താൻ സഹായിക്കൂ എന്നായിരുന്നു ഹൃത്വികിന്റെ ട്വീറ്റ്. തന്നെ പ്രോത്സാഹിപ്പിച്ച താരങ്ങൾക്കും ആരാധകർക്കും യുവരാജ് നന്ദി അറിയിച്ചു.

 

 

View this post on Instagram

 

💕💕💕#babajackson #babajackson2020 Mickle Jackson ,mj styke

A post shared by yuvraj parihar (@babajackson_2020) on

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷ പേ ചര്‍ച്ചയ്‌ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. വിദ്യാർഥികളെ വെറുതെ വിടണമെന്നും പരീക്ഷാക്കാലത്തെ അവരുടെ വിലപ്പെട്ട സമയമാണ് പ്രധാനമന്ത്രി പാഴാക്കുന്നതെന്നുമാണ് കപിൽ സിബൽ ആരോപിക്കുന്നത്.

‘പ്രധാനമന്ത്രി വിദ്യാര്‍ഥികളെ ഒറ്റയ്ക്ക് വിടുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. കാരണം ഇതവര്‍ക്ക് പരീക്ഷയ്ക്ക് പഠിക്കാനുള്ള സമയമാണ്. അവരുടെ സമയം അദ്ദേഹം പാഴാക്കരുത്’. കപില്‍ സിബല്‍ എ.എന്‍.ഐ യോട് പറഞ്ഞു. ജനങ്ങൾക്ക് അവരുടെ ബിരുദത്തെപ്പറ്റി തുറന്ന് സംസാരിക്കാനുള്ള അവസരമാണ് വേണ്ടത്. ഏത് ബിരുദമാണ് അവര്‍ കരസ്ഥമാക്കിയതെന്ന് അവര്‍ തുറന്ന് പറയട്ടെ അങ്ങനെയാണെങ്കില്‍ ഒരാള്‍ക്ക് പോലും വ്യാജ ബിരുദമുണ്ടാക്കാന്‍ പറ്റില്ല.’ കപിൽ സിബൽ തുറന്നടിക്കുന്നു.

പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാര്‍ഥികളുടെ സമ്മര്‍ദ്ദം കുറയക്കാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2000ത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരീക്ഷ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഇന്ന് സംവദിച്ചിരുന്നു.

കോയമ്പത്തൂരിൽ ഭർത്താവിന്റെയും കൂട്ടുകാരുടെയും ഒപ്പം ട്രെക്കിങ് പരിശീലനത്തിനു പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. ഗണപതി മാനഗറിൽ വ്യാപാരിയായ ഒറ്റപ്പാലം പാലപ്പുറം ‘കീർത്തി’ വീട്ടിൽ പ്രശാന്തിന്റെ ഭാര്യ ആലത്തൂർ പുതിയങ്കം സ്വദേശിനി ഭുവനേശ്വരിയാണ് (40) മരിച്ചത്.

ഇന്നലെ രാവിലെ എട്ടംഗ സംഘത്തിനൊപ്പമാണ് ഭുവനേശ്വരി കവുണ്ടംപാളയത്തിനു സമീപം പാലമല വനപ്രദേശത്തേക്കു ട്രെക്കിങ് പരിശീലനത്തിനു പുറപ്പെട്ടത്. ഏഴരയോടെ പാലമല അടിവാരത്തുനിന്ന് പാലമല കുഞ്ചൂർ റോഡിലെ പശുമണിയിലെത്തിയപ്പോൾ സംഘം കാട്ടാനയ്ക്കു മുന്നിൽപ്പെട്ടു. സംഘാംഗങ്ങൾ ചിതറി ഓടിയപ്പോൾ ഒറ്റപ്പെട്ട ഭുവനേശ്വരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു.

പ്രശാന്തും സംഘവും വിവരമറിയിച്ചതിനെ തുടർന്നു വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പെരിയനായ്ക്കൻപാളയം പൊലീസ് ഭുവനേശ്വരിയുടെ മൃതദേഹം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭുവനേശ്വരിയും സംഘവും അനുമതിയില്ലാതെയാണു വനത്തിലേക്കു ട്രെക്കിങ്ങിനു പോയതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. 15 വർഷമായി ശരവണംപട്ടി ശങ്കര നേത്രാശുപത്രിയിൽ അഡിമിനിസ്ട്രേറ്റിവ് ഓഫിസറാണ് ഭുവനേശ്വരി. മക്കൾ: നവനീത്, നവ്യ.

288 കോടി രൂപയുടെ വിേദശനാണയവിനിമയച്ചട്ടം ലംഘിച്ചെന്ന കേസില്‍ പ്രവാസി വ്യവസായിയും മലയാളിയുമായ സി.സി.തമ്പിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറകട്റേറ്റ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലും യു.എ.ഇയിലുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അടക്കം വന്‍നിക്ഷേപമുള്ള ഹോളിഡേ ഗ്രൂപ്പിന്‍റെ ഉടമയാണ്.

തമ്പിയുടെ ഉടമസ്ഥതയിലുള്ള ഹോളിഡേ സിറ്റി സെന്‍റര്‍, ഹോളിഡേ പ്രോപര്‍ട്ടീസ്, ഹോളിേഡ ബേക്കല്‍ റിസോര്‍ട്സ് എന്നീ കമ്പനികളുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്ന റോബർട്ട് വാധ്‌രയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് സി.സി. തമ്പിയെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്് ചോദ്യം ചെയ്തിരുന്നു.

ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സുഭാഷ് വാസു വന്‍സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പളളി ആരോപിച്ചു. തന്റെ കളളയൊപ്പിട്ട് 5 കോടി രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തു.

സുഭാഷ് വാസുവിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് വലിയ അബദ്ധമായി. സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. രാജിക്ക് തയാറായില്ലെങ്കില്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തെ സമീപിക്കുമെന്നും തുഷാർ പറഞ്ഞു.

കോഴ വാങ്ങി നിയമനങ്ങള്‍ നടത്തിയതിലൂടെ എസ്എൻഡിപിയോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോടികള്‍ സമ്പാദിച്ചെന്ന് സുഭാഷ് വാസു ആരോപിച്ചിരുന്നു. തുഷാർ വെള്ളപ്പള്ളിക്കെതിരെയും സുഭാഷ് വാസു അഴിമതി ആരോപണവുമായി രംഗത്തെത്തിയിരുന്നു.

മലയാളികളുടെ അഭിമാനമായ യേശുദാസ് എന്ന അനശ്വര ഗായകനെ ഇഷ്ടമല്ലാത്തവര്‍ ആരും തന്നെയുണ്ടാവില്ല ലോകം മുഴുവന്‍ ആരാധാകര്‍ ഉള്ള അദ്ദേഹത്തിന്‍റെ പാട്ടുകള്‍ കേട്ട് ഉറങ്ങാന്‍ ആണ് മലയാളികള്‍ക്ക് ഇഷ്ടം. പാടിയ പാട്ടുകള്‍ എല്ലാം കേള്‍ക്കുന്നവരെ സംഗീതത്തിന്‍റെ ലോകത്ത് എത്തിക്കാന്‍ കഴിവുള്ള ഗാന ഗന്ധര്‍വ്വന്‍ ആണ് യേശുദാസ്. പ്രേം നസീര്‍ അഭിനയിച്ചിരുന്ന കാലം മുതല്‍ സിനിമയില്‍ പാടുന്ന അദ്ദേഹം ഇന്നും മലയാള സിനിമാ ഗാന രംഗത്ത് സജീവമാണ് മറ്റുള്ള കലാകാരന്മാരില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഒരു ഗായകന് അല്ലെങ്കില്‍ ഗായികയ്ക്ക് ഇത് ദൈവം അനുഗ്രഹിച്ചു നല്‍കുന്ന ഒന്നാണ് അതിനു ഭാഗ്യം വേണം. പറഞ്ഞുവരുന്നത് കഴിഞ്ഞ ദിവസം ഒരു ചാനലിലെ പരിപാടിയില്‍ യേശുദാസ്പറഞ്ഞ ചില വാക്കുകളെ കുറിച്ചാണ് ഇത് കേട്ടാ ഗായിക സുജാത കണ്ണ് നിറച്ചു. അദ്ദേഹത്തെ ബഹുമാനിക്കുന്ന മലയാളി പ്രേക്ഷകരും മറ്റു കലാകാരന്മാരും ദസേട്ടന്‍റെ വാക്കുകള്‍ക്കായി കാതോര്‍ത്തു അദ്ദേഹം പറഞ്ഞത് മുഴുവന്‍ അദ്ദേഹത്തിന്‍റെ ഗുരുവിനെ കുറിച്ചും ജീവിതത്തെ കുറിച്ചും ആയിരുന്നു അദ്ദേഹത്തിന്‍റെ ജീവിതത്തെ കുറിച്ച് കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ആരാണ് ഇന്ന് ലോകത്ത് ഉള്ളത്.

അത്രയ്ക്കും വലിയ കലാകാരന്‍ ആണ് ദാസേട്ടന്‍ യുവ തലമുറയ്ക്ക് പോലും വേണ്ടത് അദ്ദേഹത്തിന്‍റെ പാട്ടുകള്‍ ആണ് എന്തിന് ഏറെ പറയണം മലയാള സിനിമയില്‍ വന്ന പുതുമുഖ താരങ്ങള്‍ക്ക് വേണ്ടി പോലും പാടുന്നത് ഏശുദാസ് എന്ന അനശ്വര കലാകാരന്‍ ആണ് അദ്ദേഹം ഒരു അത്‌ഭുതം തന്നെയാണ് മലയാളികള്‍ക്ക് ദാസേട്ടന്‍ ഒരു ഭാഗ്യമാണ് മറ്റൊരു ഭാഷയിലും ദാസേട്ടന് തുല്യത വരുന്ന മറ്റൊരു കലാകാരനെ കാണാന്‍ കഴിയില്ല എന്നതാണ് സത്യം. അദ്ദേഹത്തിന്‍റെ പാട്ടുകള്‍ കെട്ടും കണ്ടും പഠിക്കുന്ന സുജാത കരഞ്ഞെങ്കില്‍ ഈ വാക്കുകള്‍ നമ്മളും തീര്‍ച്ചയായും കേള്‍ക്കേണ്ടത് തന്നെയാണ്.

കുവൈറ്റില്‍ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . പാലക്കാട് സ്വദേശി സജീര്‍ ആണ് മരിച്ചത്. 29 വയസ്സായിരുന്നു. കുവൈറ്റിലെ റൗദയില്‍ സ്വദേശിയുടെ വീട്ടില് ഡ്രൈവറായി ജോലി ചെയ്തിരുന്ന യുവാവിനെ കൂടെയുള്ള ഡ്രൈവര്‍മാരാണ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച രാത്രിയില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് തിരിച്ചെത്തിയ ഉടനായിരുന്നു സംഭവമെന്നാണ് റിപ്പോര്‍ട്ട്.

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, ജാക്കി ചാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കാൻ പ്ലാൻ ചെയ്ത നായർ സാൻ എന്ന ചിത്രത്തെ കുറിച്ച് നമ്മൾ കേട്ടത് ഏറെ വർഷങ്ങൾക്കു മുൻപാണ്. ആന്റണി ആൽബർട്ട് എന്ന സംവിധായകൻ ആണ് ആ ചിത്രമൊരുക്കാനായി മുന്നോട്ടു വന്നത്. ഷൂട്ടിംഗ് വരെ തുടങ്ങും എന്ന ഘട്ടത്തിൽ എത്തിനിൽക്കവേ ആണ് അന്ന് ചില സാങ്കേതിക കാരണങ്ങളാൽ ആ ചിത്രം മുടങ്ങി പോയത്. എന്നാൽ ഇപ്പോൾ മലയാള സിനിമ ആഗോള മാർക്കറ്റിൽ മോഹൻലാൽ ചിത്രങ്ങളിലൂടെ വലിയ സ്ഥാനം നേടിയെടുത്തതോടെ നായർ സാൻ എന്ന ചിത്രവും മടങ്ങി വരികയാണ്. ആന്റണി ആൽബർട്ട് ഒരുക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇപ്പോൾ യേശു ക്രിസ്തുവിന്റെ ജീവിത കഥ ത്രീഡിയിൽ ഒരുക്കുന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങളിൽ ആണ് ആന്റണി ആൽബർട്ട്. ഇംഗ്ലീഷിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഹോളിവുഡ് സാങ്കേതിക വിദഗ്ദർ ആണ് അണിനിരക്കുക. ഹോളിവുഡ് താരങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഇറ്റലിയിലെ പ്രശസ്തമായ സിനെസിറ്റാ ഫിലിം സ്റ്റുഡിയോ കൂടി നിർമ്മാണ പങ്കാളികൾ ആയെത്തും. അമേരിക്കയിലും ഇറ്റലിയിലും ആയാണ് ഈ ചിത്രം പൂർണ്ണമായും ചിത്രീകരിക്കുക. ഛായാഗ്രഹണം, കലാ സംവിധാനം ഉൾപ്പെടെയുള്ള പ്രമുഖ സാങ്കേതിക വിഭാഗങ്ങൾ എല്ലാം കൈകാര്യം ചെയ്യുന്നത് ഹോളിവുഡിൽ നിന്നുള്ള പ്രശസതരാണ്. ഇതിനു ശേഷം ആണ് മോഹൻലാൽ- ജാക്കി ചാൻ ചിത്രം നായർ സാനും ആയി ആന്റണി ആൽബർട്ട് എത്തുക. ജപ്പാന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മലയാളി ആയ മാധവൻ നായർ എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുക എന്നാണ് സൂചന.

ബിജെപിയെ നയിക്കാന്‍ ഇനി ജെപി നദ്ദ. ബിജെപി ദേശീയ അധ്യക്ഷനായി നദ്ദയെ തെരഞ്ഞെടുത്തു. ബിജെപിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് അദ്ദേഹം അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി പദവിയിലേക്ക് അമിത് ഷാ മാറിയ പശ്ചാത്തലത്തിലാണ് പുതിയ അധ്യക്ഷനായി നദ്ദയെ തെരഞ്ഞെടുത്തത്. പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ജനുവരി 22ന് ബിജെപി ആസ്ഥാനത്തുവെച്ച് നടക്കുന്ന ചടങ്ങിലാകും നദ്ദ അദ്ധ്യക്ഷ സ്ഥാനമേല്‍ക്കുക.

ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവാണ് ജെ.പി നദ്ദ. ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്ന അദ്ദേഹം മുന്‍പ് യുവ മോര്‍ച്ചയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തല ഉയര്‍ത്തി നില്‍ക്കുന്ന ഗജരാജവീരന്മാരോട് ആരാധനയും ഇഷ്ടവുമൊക്കെ ഏറെയുണ്ട് പലര്‍ക്കും. ഇത്തരത്തില്‍ ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും നാട്ടില്‍ പഞ്ഞമില്ല. ആനകളുടെ രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.

തുമ്പിക്കൈകൊണ്ട് ചക്ക പറിച്ച് കഴിക്കുന്ന ആനയും മാമ്പഴം പറിക്കാന്‍ മതിലു ചാടിക്കടന്ന ആനയുമെല്ലാം അടുത്തിടെ സൈബര്‍ലോകത്ത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു ആനയുടെയും ആനപാപ്പാന്റെയും സ്‌നേഹപ്രകടനമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരേ ഇലയില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ആനയും പാപ്പാനുമാണ് വീഡിയോയിലെ താരങ്ങള്‍.

ആനയുടെ സമീപത്തിരുന്ന് പൊതിച്ചോറ് കഴിക്കുകയായിരുന്നു പാപ്പാന്‍. ആനയ്ക്ക് കഴിക്കാന്‍ ആവശ്യമായ ഓല സമീപത്തുണ്ടെങ്കിലും ഗജരാജവീരന്‍ അതൊന്നും കാര്യമാക്കുന്നില്ല. പാപ്പാന്‍ ഇലപ്പൊതിയില്‍ നിന്നും ഒരു ഉരുള ചോറ് കഴിക്കുമ്പോള്‍ ആനയും അതേ പൊതിച്ചോറില്‍ നിന്നും അല്‍പം കഴിക്കുന്നു. വ്യത്യസ്തവും മനോഹരവുമായ സൗഹൃദം നിറഞ്ഞ ഈ സ്‌നേഹക്കാഴ്ച സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്.

RECENT POSTS
Copyright © . All rights reserved