Latest News

തന്റെ ‘ഹിന്ദുത്വ’ ബിജെപിയുടെ ഹിന്ദുത്വയിൽ നിന്ന് വ്യത്യസ്തമാണെന്ന അവകാശവാദവുമായി ശിവസേനാ നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ രംഗത്ത്. അധികാരം പിടിച്ചെടുക്കാൻ മതത്തെ ഉപയോഗിക്കുന്നത് തന്റെ ഹിന്ദുത്വമല്ലെന്ന് അദ്ദേഹം പറഞ്ഞു. സമാധാനമില്ലാത്ത ഹിന്ദുകരാഷ്ട്രം തനിക്ക് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേന മുഖപത്രം സാമ്നയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉദ്ധവ് തന്റെ നിലപാട് പ്രഖ്യാപിച്ചത്.

ജനങ്ങൾ പരസ്പരം കൊല്ലുകയും അശാന്തമായിരിക്കുകയും ചെയ്യുന്നതല്ല തന്റെ ഹിന്ദുരാഷ്ട്ര സങ്കൽപ്പമെന്ന് അദ്ദേഹം വ്യക്തമാക്കി. അതല്ല താൻ പഠിച്ചത്. ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്ത് നടപ്പാക്കില്ലെന്നും എന്നാൽ പൗരത്ന നിയമഭേദഗതിയെ താൻ അനുകൂലിക്കുന്നുവെന്നും നിലപാടെടുത്ത് ദിവസങ്ങൾക്കു ശേഷമാണ് ഉദ്ധവ് താക്കറെയുടെ ഈ പ്രതികരണം. പൗരത്വ നിയമം ഇതരരാജ്യങ്ങളിൽ മതദ്വേഷത്തിന് ഇരയാകുന്ന ഹിന്ദുക്കളെ സംരക്ഷിക്കാനുള്ളതാണെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു.

ഇന്നും തന്റെ ആശയശാസ്ത്രം ഹിന്ദുത്വ തന്നെയാണെന്ന് സ്ഥാപിക്കുകയായിരുന്നു അഭിമുഖത്തിലുടനീളം അദ്ദേഹം. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും താൻ തയ്യാറാകില്ല. ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒരിക്കലും ഒളിച്ചോടിയിട്ടില്ല. ഇനി ഒളിച്ചോടുകയുമില്ലെന്നും ഉദ്ധവ് പറഞ്ഞു.

താൻ ഹിന്ദുത്വ ആശയത്തിൽ നിന്നും വ്യതിചലിക്കുന്നുവെന്ന ബിജെപിയുടെ ആരോപണത്തെ താക്കറെ പരിഹസിച്ചു തള്ളി. “ഞാൻ മതംമാറിയെന്നാണോ അവർ പറയുന്നത്? അവരാണ് ഹിന്ദുമതത്തിന്റെ അന്തിമ അധികാരികൾ എന്ന് ഞാൻ പറയണമെന്നാണോ അവർ ആഗ്രഹിക്കുന്നത്? അവർ പറയുന്നത് മാത്രമാണ് ശരിയെന്നും മറ്റുള്ളവരുടേതെല്ലാം തെറ്റാണെന്നുമുള്ള തോന്നൽ ചിരിച്ചു തള്ളേണ്ടതാണ്,” ഉദ്ധവ് പറഞ്ഞു.

പൗരത്വം തെളിയിക്കുക എന്നത് ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യമാണ്. അങ്ങനെ സംഭവിക്കാൻ ഞാനനുവദിക്കില്ല.

നീയും ഒരമ്മ പെറ്റ മകനല്ലേടാ….അവനെ കൊന്നതെന്തിനെടായെന്ന നിലവിളിയുമായി സംഗീതിന്റെ ഘാതകർക്ക് നേരെ കുടുംബത്തിന്റെ പ്രതിഷേധം. പ്രതികളിൽ ആദ്യം മണ്ണുമാന്തി ഡ്രൈവർ ഷിജിനെയാണ് പൊലീസ് പുറത്തിറക്കിയത്. പിന്നാലെ ഉടമ സ്റ്റാൻലി ജോണിനെ വാനിൽ നിന്നിറക്കി.ഇതോടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും രോഷം അണപൊട്ടി. ശകാര വാക്കുകൾ കൊണ്ട് മൂടി. വീട്ടുകാരുടെ പ്രതിഷേധം ഉയരുന്നതിനിടെ പെട്ടെന്ന് പൊലീസ് വാനിലേക്ക് കയറ്റി.

സംഗീതിനെ ആദ്യം തട്ടി വീഴിത്തിയ ടിപ്പർ ഡ്രൈവർ ലിനോയുടെതായിരുന്നു അടുത്ത ഊഴം. പൊലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ ലിനോ, സംഗീത് പൊലീസിനെ വിളിക്കുന്നതിനിടെ ടിപ്പർ റോഡിലേക്കിറക്കി രക്ഷപ്പെട്ടവഴി വിശദീകരിച്ചു.

ടിപ്പർ ഉടമ ഉത്തമനെ കണ്ടതോടെ നാട്ടുകാരും വീട്ടുകാരും കൂടുതൽ പ്രകോപിതരായി. സംഗീതിന്റെ മാതാവും ഭാര്യ മാതാവും ബന്ധുക്കളുമൊക്കെ അലറിവിളിച്ച് ശകാരവാക്കു കളുമായി മുന്നോട്ട് വന്നതോടെ ഉത്തമനും പൊലീസ് വലയത്തിൽ പെട്ടെന്ന് വാനിലേക്ക്.

സംഭവ ദിവസം സ്ഥലത്തുണ്ടായിരുന്ന ഡ്രൈവർ, ക്ലീനർ,സഹായി എന്നിവരെ പൊലീസ് വാഹനത്തിൽ നിന്നിറക്കിയെങ്കിലും പ്രതിഷേധം അതിരുവിടുമെന്ന് കണ്ടതോടെ വീടിന്റെ പരിസരത്തേക്ക് കയറ്റാതെ ഇവരുടെ പങ്ക് പൊലീസ് ചോദിച്ചറിഞ്ഞ് ആളുകൂടകയും പ്രകാശം പരക്കുകയും ചെയ്യും മുൻപേ പ്രതികളുമായി പൊലീസ് സ്ഥലം വിട്ടു.

പറക്കമുറ്റാത്ത രണ്ട് മക്കളുമായി ഇനിയെന്തെന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് സംഗീതിന്റെ ഭാര്യ സംഗീത. ജീവിക്കാൻ വഴിയില്ല. സംഗീതിന്റെ പൗൾട്രി ഫാമിനായെടുത്ത വായ്പ വൻ തുക കടമായുണ്ട്.സ്വന്തമായി കിടപ്പാടമില്ല.മണ്ണുമാന്തിയെടുത്ത തുണ്ട് ഭൂമി വിറ്റാലും കടം തീരില്ല.

മക്കൾക്ക് പുറമേ മാതാവും ഭർതൃ മാതാവുമടങ്ങുന്ന കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതം തകർന്നു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട്് വിലപിക്കുന്ന സംഗീതയ്ക്കും മക്കൾക്കും ജീവിതം മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ സർക്കാർ കനിയണം.ജോലിയും സാമ്പത്തിക സഹായവുമാണ് കുടുംബം ആവശ്യപ്പെടുന്നത്.

വിസ്കിയും തേനും കഴിച്ച് കൊറോണ വൈറസ് ബാധയെ അകറ്റിയെന്ന് ബ്രിട്ടീഷ് പൗരൻ. ചൈനയിലെ വുഹാനിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്യുന്ന കോനർ റീഡെന്ന വ്യക്തിയാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

രണ്ടുമാസം മുമ്പ് കടുത്ത ചുമയും ന്യൂമോണിയ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ ഇയാൾക്ക് പരിശോധനയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. താൻ രക്ഷപ്പെടില്ലെന്നാണ് കരുതിയതെന്ന് കോനർ ഒരു വിദേശ മാദ്ധ്യമത്തോട് പറഞ്ഞു.

രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നെന്നും,​ താൻ ആൻറി ബയോട്ടിക്കുകൾ നിരസിച്ചിരുന്നെന്നും ഇയാൾ പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്. ‘ശ്വാസ തടസമുണ്ടായപ്പോൾ ഇൻഹേലറിനെ ആശ്രയിച്ചു.കൂടാതെ വിസ്കിയിൽ തേൻ ചേർത്ത് കഴിച്ചിരുന്നു. ഇതാണ് രോഗത്തെ തുരത്തിയത്’- കോനർ പറയുന്നു.

അതേസമയം, കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. 490 പേർ ചൈനയിലും ഫിലിപ്പിയൻസിലും ഹോങ്കോംഗിലുമായി രണ്ടുപേരുമാണ് മരിച്ചത്. കാനഡയിലും ജപ്പാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 24,000 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്

അങ്കമാലി ടൗൺ ബ്രദറൺ അസംബ്ലി പ്രതിനിധിയായ മിഥുൻ മിഷനറി ചാലഞ്ചിന്റെ ഭാഗമായാണ് അസമിലെ കാർബി ആങ് ലോങ് ജില്ലയിലെത്തുന്നത്. 5 വർഷമായി അവിടെ ബെയ്ദ ഗ്രാമത്തിലെ മംഗോളി ട്രൈബൽ ഗ്രാമത്തിൽ ഗോത്രവർഗത്തിന്റെ സാമൂഹിക ഉന്നമനത്തിനായി പ്രവർത്തിക്കുക്കുന്നു. അതോടൊപ്പം അവിടത്തെ സ്കൂളിൽ അധ്യാപകനുമാണ്.

കാർബി ജില്ലയിൽ മാത്രം 10 ലക്ഷത്തിലേറെ അംഗങ്ങളുള്ള ഈ ഗോത്ര വർഗ സമൂഹത്തിന്റെ പ്രാകൃതമായ ആചാരത്തിൽ നിന്നാണ് മിഥുൻ രൂപ്മിലിയെ രക്ഷപ്പെടുത്തിയത്. ജെറോം–സോൻഫി പടോർപി ദമ്പതികളുടെ നാലാമത്തെ മകളായാണ് രൂപ്മിലി ജനിക്കുന്നത്. പ്രസവത്തോടെ സോൻഫി മരിച്ചു. പ്രസവത്തിനിടെ അമ്മ മരിച്ചാൽ ആ കുഞ്ഞും അതോടൊപ്പം മരിക്കണം എന്നാണ് അവിടത്തെ ക്രൂരമായ ആചാരം. അതിനായി മാതാവിന്റെ സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ കുട്ടിയെ കൂർപ്പിച്ച മുളങ്കമ്പുകളിൽ ജീവനോടെ കോർത്ത് മൃതദേഹത്തിന്റെ പാദത്തിനരികിൽ നാട്ടും. ചടങ്ങുകൾ പൂർത്തിയാകുന്നതോടെ കുട്ടിയും മരിക്കും. പിന്നീട് കുട്ടിയെയും അമ്മയോടൊപ്പം സംസ്കരിക്കുകയാണു പതിവ്.

രൂപ്മിലിയെയും മുളങ്കമ്പുകളിൽ കുത്തി നിർത്താൻ തയാറെടുക്കുന്നതിനിടെയാണ് മിഥുൻ വിവരമറിഞ്ഞ് എത്തുന്നത്. ആചാരപ്രകാരം പിതാവിന് കുട്ടിയെ ഏറ്റെടുക്കാനാകില്ല. ഏറ്റെടുത്താൽ ഗ്രാമം വിട്ടു പൊയ്ക്കൊള്ളണം. മാതാവിന്റെ ബന്ധുക്കൾക്ക് കുട്ടിയെ ഏറ്റെടുക്കാൻ ആചാരം അനുവദിക്കുന്നുണ്ടെങ്കിലും മുഴുപ്പട്ടിണിയിൽ വലയുന്ന ഗ്രാമവാസികൾ അതിനു തയാറാകാറില്ല.

മിഥുൻ ഗോത്രത്തലവനുമായി ബന്ധപ്പെട്ടെങ്കിലും വിട്ടുനൽകിയില്ല. അതേസമയം, സാമൂഹിക പ്രവർത്തനത്തിലൂടെ പ്രിയങ്കരനായി മാറിയ മിഥുന്റെ അഭ്യർഥന പ്രകാരം മുളങ്കമ്പിൽ കുത്തിനിർത്തി കുട്ടിയെ കൊല്ലുന്നതിൽ നിന്ന് ഒഴിവാക്കാൻ ഗോത്രത്തലവൻ തയാറായി. ഗോത്രചരിത്രത്തിൽ ആദ്യമായായിരുന്നു അങ്ങിനെയൊരു ഒഴിവാക്കൽ.

തുടർന്ന് മിഥുൻ സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കുട്ടിയെ ഏറ്റെടുക്കാനുള്ള അനുമതി തേടി. ഗോത്രാചാരം നിലനിർത്താനായി സോൻഫിയുടെ സഹോദരിയുടെ പേരിൽ ആണ് ഏറ്റെടുക്കൽ അപേക്ഷ നൽകിയത്. കുട്ടിയുടെ സംരക്ഷണത്തിന് അവിടത്തെ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ മിഥുനും കുട്ടിയുടെ പിതാവും തമ്മിൽ കരാറുണ്ടാക്കി. അവിടെ നിന്നു ചികിത്സയ്ക്കായി കൊച്ചിയിലേക്കു പോയ കുടുംബമാണ് കുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവന്നത്.

കഴിഞ്ഞ നവംബർ 8ന് ഇവിടെ മിഥുന്റെ മാതാപിതാക്കളായ ജോണിയും മെറീനയും കുട്ടിയെ ഏറ്റെടുത്തു. ഗുരുതരമായ പോഷകാഹാരക്കുറവു മൂലം മരണത്തിന്റെ വക്കിലായിരുന്നു കുട്ടി. കോട്ടയം മെഡിക്കൽ കോളജിൽ 25 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് ആരോഗ്യം വീണ്ടെടുക്കാനായത്. ഇപ്പോൾ മേയ്ക്കാട്ടെ വീട്ടിൽ ജോണിയുടെയും മെറീനയുടെയും അരുമയായി രൂപ്മിലി വളരുന്നു.

വയനാട് ബത്തേരിയില്‍ ശ്മശാനത്തില്‍ ദൂരൂഹ സാഹചര്യത്തില്‍ പാതികത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപകാലത്ത് ജില്ലയില്‍ നിന്നും കാണാതായവരുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. ശ്മാശനത്തില്‍ അടുത്തകാലത്ത് ഇത്തരത്തിലുള്ള മൃതദേഹം സംസ്ക്കരിക്കാന്‍ എത്തിച്ചില്ലെന്ന് രജിസ്റ്റര്‍ പരിശോധനയില്‍ വ്യക്തമായിരുന്നു.

ബത്തേരി ഗണപതിവട്ടം ശ്മശാനത്തിലാണ് പാതി കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മറ്റൊരു മൃതദേഹം സംസ്ക്കരിക്കാന്‍ എത്തിയവരുടെ ശ്രദ്ധയിലാണ് ഇതാദ്യം പെട്ടത്.

തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നാല്‍പ്പത്തഞ്ചിനും അമ്പതിനും ഇടയില്‍ പ്രയമുള്ള പുരുഷന്റേതാണ് മൃതദേഹമെന്ന് ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു.

ശ്മാശനത്തില്‍ സംസ്ക്കരിക്കാന്‍ ഇത്തരത്തിലുള്ള മൃതദേഹം അടുത്തകാലത്ത് എത്തിച്ചിട്ടില്ലെന്ന് രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായതോടെ ദുരൂഹതയേറി.

ജീര്‍ണിച്ച മൃതദേഹത്തിന് തീപ്പിടിക്കുകയായിരുന്നു എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ക്ഷതങ്ങളും ഏറ്റിട്ടില്ല. കഴിഞ്ഞ ആറുമാസത്തിനിടെ കാണാതയാവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ശ്മാശനത്തിലെ കുറ്റിക്കാടിന് മൂന്നു തവണ തീപ്പിടിച്ചിരുന്നു. ആത്മഹത്യ ചെയ്തതിന് ശേഷം കുറ്റിക്കാടിന് തീപടര്‍ന്നപ്പോള്‍ കത്തിയമരാനുള്ള സാധ്യതയുമുണ്ടെന്ന് പൊലീസ് പറയുന്നു.

അണ്ടർ 19 ലോകകപ്പിൽ തുടർച്ചയായ രണ്ടാം കിരീടത്തിലേക്ക് ഇന്ത്യയ്ക്ക് ഇനി ഒരു വിജയം മാത്രം അകലം. സെമിഫൈനൽ പോരാട്ടത്തിൽ പാക്കിസ്ഥാനെ പത്ത് വിക്കറ്റിന് തകർത്താണ് ഇന്ത്യ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. ബോളർമാർക്ക് പിന്നാലെ ഇന്ത്യൻ ഓപ്പണർമാരും കരുത്ത് കാട്ടിയ മത്സരത്തിൽ 14 ഓവർ ബാക്കി നിർത്തിയാണ് പാക്കിസ്ഥാൻ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം ഇന്ത്യ മറികടന്നത്. യശ്വസി ജയ്സ്വാളിന്റെ സെഞ്ചുറി ഇന്നിങ്സാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.

പാക്കിസ്ഥാനെ ചെറിയ സ്കോറിന് പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങിൽ അനായാസം മുന്നേറി. തുടർച്ചയായ മൂന്ന് അർധസെഞ്ചുറി പ്രകടനങ്ങൾക്ക് ശേഷം പാക്കിസ്ഥാനെതിരെ യശ്വസി സെഞ്ചുറിയും തികച്ചതോടെ ഇന്ത്യ ജയത്തിലേക്ക് അനായാസം കുതിച്ചു. 113 പന്തിൽ നാല് സിക്സും എട്ട് ഫോറും ഉൾപ്പടെ 105 റൺസാണ് യശ്വസി ജയ്സ്വാൾ അടിച്ചെടുത്തത്. മറ്റൊരു ഓപ്പണർ ദിവ്യാൻഷ് സക്സേന അർധസെഞ്ചുറിയും തികച്ചു. 99 പന്തിൽ 59 റൺസായിരുന്നു ദിവ്യാൻഷിന്റെ സമ്പാദ്യം.

ഇന്ത്യൻ ബോളിങ് നിര കരുത്ത് കാട്ടിയ മത്സരത്തിൽ മൂന്ന് പാക്കിസ്ഥാൻ താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. അർധസെഞ്ചുറി നേടിയ ഓപ്പണർ ഹയ്ദർ അലിയുടെയും നായകൻ റൊഹെയ്ൽ നസീറിന്റെയും ഇന്നിങ്സാണ് വൻ നാണക്കേടിൽ നിന്ന് പാക്കിസ്ഥാനെ രക്ഷപ്പെടുത്തിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ടീം സ്കോർ രണ്ടക്കം കടക്കുന്നതിന് മുമ്പ് തന്നെ ആദ്യ വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാന് തുടർച്ചയായ ഇടവേളകളിൽ വീണ്ടും വിക്കറ്റുകൾ നഷ്ടമായതോടെ പാക്കിസ്ഥാൻ തകർച്ചയിലേക്ക് വീണു.

ഹയ്ദർ അലിയുടെയും നായകൻ റൊഹെയ്ൽ നസീറിന്റെയും രക്ഷാപ്രവർത്തനമാണ് പാക്കിസ്ഥാന് കരുത്തായത്. 77 പന്തിൽ ഹയ്ദർ അലി 56 റൺസ് നേടിയപ്പോൾ 102 പന്തിൽ 62 റൺസായിരുന്നു റൊഹെയിലിന്റെ സമ്പാദ്യം. 21 റൺസുമായി മുഹമ്മദ് ഹാരീസും പിന്തുണ നൽകിയെങ്കിലും മറ്റുള്ളവർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല.

ഇന്ത്യയ്ക്കുവേണ്ടി സുശാന്ത് മിശ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടു വിക്കറ്റുമായി കാർത്തിക് ത്യാഗിയും രവി ബിഷ്ണോയിയും ബോളിങ്ങിൽ തിളങ്ങിയപ്പോൾ പാക്കിസ്ഥാൻ ചെറിയ സ്കോറിലൊതുങ്ങി.

മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി അക്കൗണ്ടിലാണ് സെന്‍കുമാര്‍ ഡിജിപി ആയത്.എസ്ന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുള്ള കോടാലിക്കൈക്കള്‍ എന്നും ഉയര്‍ന്നുവന്നിട്ടുള്ളത് സംഘടനയ്ക്കൊപ്പം നിലകൊണ്ടവരില്‍ നിന്നാണെന്നും തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.ഇതിന് മുന്‍പും സെന്‍കുമാറിനെതിരെ വിമര്‍ശനവുമായി തുഷാര്‍ വെള്ളപ്പള്ളി രംഗത്ത് വന്നിരുന്നു.

എസ്എന്‍ഡിപിയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഇപ്പോള്‍ സംഘടനയ്ക്കെതിരെ രംഗത്തുവന്നത്.വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ഇവര്‍ പറയുന്നത്. ആരോപണം ഉന്നയിച്ച ഇയാള്‍ കുറച്ചുനാള്‍ മുന്‍പ് ഡിജിപിയായിരുന്നു. എന്നിട്ട് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും തുഷാര്‍ ചോദിച്ചിരുന്നു.

സെന്‍കുമാര്‍ എന്നു പറയുന്ന ഈ മാന്യദേഹം ഒന്നരവര്‍ഷം മുന്‍പ് വഴിയേ പോകുന്ന സമയത്ത് മക്കളുടെ കല്ല്യാണം നടത്താന്‍ വേണ്ടി യൂണിയന്‍ സെക്രട്ടറിയുടെ നിര്‍ബന്ധപ്രകാരം എസ്എന്‍ഡിപിയോഗത്തില്‍ അംഗത്വമെടുത്തതാണ്.അദ്ദേഹം എസ്എന്‍ഡിപിയുമായി ഒരു ബന്ധവും ഉള്ളയാളല്ല എന്നും തുഷാര്‍ പറഞ്ഞു

സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ചുവീണ് മൂന്നാം ക്ലാസുകാരി മരിച്ചു. സ്‌കൂള്‍ ബസില്‍ ക്ലീനറോ ആയയോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.മലപ്പുറം കുറുവ എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഫര്‍സീനാണ് മരിച്ചത്. ഒന്‍പതു വയസ്സായിരുന്നു പ്രായം.

മലയാളത്തിന്റെ സ്വന്തം മോഹൻലാലിൻറെ നമ്മുടെ ലാലേട്ടന്റെ ഭക്ഷണപ്രിയം എല്ലവര്കും അറിയാവുന്നതാണ് ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ മാത്രമല്ല രുചികരമായി ഉണ്ടാക്കാനും മോഹൻലാലിന് അറിയാം. ഇപ്പോൾ മോഹൻലാലിൽനെ കാണാൻ ഉച്ചയൂണും പൊതിഞ്ഞുകെട്ടി അദ്ദേഹത്തിന്റെ തേവരയിലെ വീട്ടിൽ എത്തിയ വൃദ്ധ ദമ്പതികളെ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുക്കുന്നത്. കൊച്ചിയിൽ ചായക്കട നടത്തുന്ന വിജയൻ മോഹന ദമ്പതികൾ ആണ് താരത്തിനെ കാണാൻ ഉച്ചയൂണും തയ്യാറാക്കി വീടിന്റെമുന്നിൽ എത്തിയത്, വെറും ചായക്കടക്കാർ മാത്രമല്ല ഇവർ സഞ്ചാരപ്രിയരായി പേരെടുത്തവർ ആണ് ഇവർ. ഇതുവരെ ഇരുപത്തിയഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു ഇവർ, പണം ഉണ്ടായതുകൊണ്ടല്ല ഇവരുടെ കറക്കം സ്വന്തം ചായക്കടയിൽ അധ്വാനിച്ചു ഉണ്ടാക്കിയ പൈസ കൊണ്ടാണ് ഇവരുടെ യാത്രകൾ.

കൊച്ചിയിൽ സ്വന്തമായുള്ള ചായക്കടയിൽ ചായവിറ്റു കിട്ടുന്ന പണം കൊണ്ട് സ്വരുക്കൂട്ടിവെച്ചു ലോകം ചുറ്റി പ്രശസ്തരായ മോഹന വിജയൻ ദമ്പതികൾ ഇന്നാണ് മോഹൻലാലിലെ കാണാൻ എത്തിയത്. മോഹലാലിനു ഉച്ചയ്ക്ക് കഴിക്കാനുള്ള ഊണുമായിട്ടാണ് ഇവർ എത്തിയത്, അവരുടെ സന്ദർശനത്തിന് നന്ദി പറഞ്ഞുകൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറൽ ആയിരിക്കുകയാണ് എല്ലാ പരിമിതികളും മറന്നു ഇരുപത്തിയഞ്ചിൽ ഏറെ രാജ്യങ്ങൾ ചുറ്റി സഞ്ചരിച്ച അല്ഫുത്ത പ്രതിഫസങ്ങൾ ആയ ഗാന്ധിനഗറിൽ പേരുകേട്ട ശ്രീ ബാലാജി കോഫീ ഹൌസ് നടത്തുന്ന വിജയൻ മോഹന ദമ്പതികളുടെ സന്ദർശനത്തിന് നന്ദി ഉച്ചയൂണുമായുള്ള നിങ്ങളുടെ വരവിൽ ഞാൻ അനുഗ്രഹീതൻ ആയി ഏവർക്കും ഒരു പ്രജോതനമാണ് നിങ്ങൾ എന്നും മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെയ്കുണ്ടു, ഇരുവർക്കും ഒപ്പമുള്ള ചിത്രവും മോഹൻലാൽ പങ്കുവെച്ചു. പുതിയ ചിത്രമായ റാം എന്നാ സിനിമയുടെ ലുക്കിൽ ആണ് മോഹൻലാൽ ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് ഇത്.

ആലപ്പുഴ പറവൂരില്‍ സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പുന്നപ്ര പറവൂര്‍ രണ്ട് തൈക്കല്‍ ഷാജി (52)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

RECENT POSTS
Copyright © . All rights reserved