Latest News

 തിരിച്ചറിവിന്റെ തിരശീലകൾ
കാറിൽ വന്നിറങ്ങിയ സിസ്റ്റർ കാർമേൽ പുറത്തുനിന്ന് രണ്ട് വനിതാപോലീസുകാരുമായി സംസാരിക്കുന്ന നോറിനെ ഉറ്റുനോക്കി. പോലീസുകാരിൽ ഒരുവൾ കറുത്തനിറമുള്ളവളും മറ്റേത് ബ്രിട്ടീഷുകാരിയുമാണ്. കറുമ്പി അവിടെ കൂടി നിന്ന സ്ത്രീകളെ അടിമുടി നോക്കുന്നുണ്ടായിരുന്നു. അവളുടെ കറുത്ത തലമുടി കയറുപോലെ പിരിച്ച് കെട്ടിയിരിക്കുന്നു. സിസ്റ്റർ കാർമേലിന് പ്രത്യേകിച്ച് ഒരു സന്ദേഹവും തോന്നിയില്ല. ഫാത്തിമ സിസ്റ്റർ കർമേലിനോട് അവർ വന്നത് ഇങ്ങനെ വിവരിച്ചു.
“”ഇവിടെ ജനിച്ചു വളർന്ന ഒരു മുസ്ലീം പെൺകുട്ടിക്ക് അറേബ്യയിലെ ഏതോ ഒരു ഭീകരസംഘടനയുമായി ബന്ധമുണ്ട്. അവളെ തിരഞ്ഞു വന്നതാണ്”. അകത്ത് കയറി അവർ പരിശോധിച്ചു.
സിസ്റ്റർ ഇങ്ങനെ പറഞ്ഞു
“”ഞങ്ങൾ കുറ്റവാളികളെയും രാജ്യദ്രോഹികളെയും ഇവിടെ പാർപ്പിക്കില്ല. ദൈവത്തിന്റെ പേരിൽ ആണയിട്ട്, മാനസാന്തരപ്പെട്ട്, തികച്ചും നിർമ്മല ജീവിതം നയിക്കുന്നവരാണ് ഇവിടെയുള്ളവർ. അവർ വീണ്ടും തിന്മയിലേക്ക് വീഴാതിരിക്കാൻ ഞങ്ങൾ കരുതലും, പ്രാർത്ഥനയും, ധ്യാനവും, ത്യാഗവും നൽകുന്നു.
നിങ്ങൾ അന്വേഷിക്കുന്നതരത്തിൽ ആരും ഇവിടെയില്ല.
നിങ്ങൾ വിശ്വസിച്ചേ പറ്റു” സിസ്റ്റർ നോറിൻ കാര്യഗൗരവത്തോടെ പറഞ്ഞു.
കറുത്ത പോലീസുകാരി ആരുമായോ ഫോണിൽ സംസാരിച്ചു. ഇവിടെ തെരുവ് വേശ്യകളെ കണ്ടെത്തി പാർപ്പിക്കുമ്പോൾ ഇൗ യുവതികൾ തെരുവുനായ്ക്കളെ പോലെ മറ്റുള്ളവരെ കടിച്ചുകീറി കൊല്ലാൻ അനുവദിക്കില്ല. ഇൗ പേപ്പട്ടികളെ വെടിവച്ചുകൊല്ലുകതന്നെ വേണം. ആരോടോ പോലീസുകാരി ഫോണിലൂടെ ശൗര്യം പ്രകടമാക്കുന്നു. അകത്തേക്ക് പോയ പോലീസുകാർ പ്രതീക്ഷിച്ച യുവതിയെ കാണാതെ നിരാശരായി പുറത്തുവന്നു. അവർ സിസ്റ്റർ കാർമേലിനോടും നോറിനോടും ഒരു ക്ഷമാപണം നടത്തിയിട്ട് യാത്രയായി.
“” ദൈവ മക്കളും അറിവുള്ളവരും ജ്ഞാനികളും പാർക്കുന്ന പട്ടണങ്ങളിലാണ് സമാധാനമുള്ളത്. ദൈവത്തിന്റെ കണ്ണുകൾ എന്നും നീതിമാന്മാരുടെ മേൽ തന്നെയാണ്” സിസ്റ്ററ് കാർമേൽ പറഞ്ഞു.
മനുഷ്യർ വിദ്വോഷം വിട്ടകന്ന് സമാധാനം അന്വേഷിക്കാൻ ഇടവരട്ടെയെന്ന് മനസ്സിൽ പ്രാർത്ഥിച്ചു. അവർ സിസ്റ്റർ കാർമേലിന്റെ മുറിയിൽ വന്നിരുന്ന് അഭിസാരികയായ ജസീക്കയെപ്പറ്റി വിശദമായി സംസാരിച്ചു.
“” ജസീക്കയെ സഹായിക്കുവാൻ നമ്മൾ മുന്നോട്ട് തന്നെ വരണം. നമുക്ക് ഒഴിഞ്ഞുമാറാൻ പറ്റില്ല. ഇതുപോലെ എത്രയെത്ര രാജ്യങ്ങളിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു. നമ്മൾ പോകുന്ന ഒാരൊ രാജ്യങ്ങളിലും നമ്മുടേതായ സഹോദര സ്ഥാപനങ്ങൾ സ്ഥാപിക്കണം. പാപത്തിൽ ജീവിക്കാൻ സ്ത്രീകളെ അനുവദിക്കരുത്. ഇന്ന് തന്നെ റോമിൽ നിന്നുള്ള പിതാവിന്റെ അനുവാദം ഞാൻ വാങ്ങും. സിസ്റ്റർ ധൈര്യമായി മുന്നോട്ട് പോകുക” സിസ്റ്റർ നോറിൻ അറിയിച്ചു.
“” ജസീക്ക മാനസാന്തരപ്പെട്ട് നന്മയുടെ വഴി തെരെഞ്ഞെടുത്തിരിക്കുന്നു. അവൾ ചെയ്തുകൂട്ടിയ തിന്മകൾക്ക് പകരമായി നന്മകൾ ചെയ്തിട്ട് മരിക്കാനാണ് അവളുടെ ആഗ്രഹം. അവിടുത്തെ ഭരണാധിപൻന്മാർക്കു പോലും അവളെ ഭയമാണ്.
അവളുടെ മനസുതുറന്നാൽ പലരുടെയും തൊപ്പികളും കസേരകളും തെറിക്കും. അതും അനൂകൂലമായ ഒരു ഘടകമാണ് ” സിസ്റ്റർ കാർമേൽ പറഞ്ഞു. “” അടുത്തമാസത്തെ ബോർഡ് ഒാഫ് ഡയറക്ടേഴ്സ് മീറ്റിംഗിൽ ഇതും അജണ്ടയിൽ ഉൾപ്പെടുത്തണം. വേശ്യകൾ പെരുകുന്ന രാജ്യങ്ങളിൽ നമ്മുടെ സ്ഥാപനം അനിവാര്യമാണ്”. നോറിൻ പറഞ്ഞതിനോട് സിസ്റ്റർ കാർമേൽ യോജിച്ചു. “” സിസ്റ്റർ നമ്മൾ ചോദിച്ച രണ്ട് സിസ്റ്റേഴ്സിന്റെ കാര്യം എന്തായി? കിട്ടുമോ? ” സിസ്റ്റർ കാർമേൽ ഒാർമിപ്പിച്ചു. “” ഞാനും പിതാവുമായുള്ള ബന്ധം സിസ്റ്റർക്കറിയില്ലെ? തന്റെ ആവശ്യം നിരസിക്കില്ല. നല്ല രണ്ട് സിസ്റ്റേഴ്സിനായി തിരച്ചിൽ തുടങ്ങിയെന്നാണ് എന്നോട് ഫോണിൽ പറഞ്ഞത്. നമുക്ക് പ്രാർത്ഥിക്കാം” അവിടേക്ക് ധൃതിയിൽ ഫാത്തിമ കടന്നുവന്നിട്ടറിയിച്ചു.
“”സിസ്റ്റർ ഇവിടെ തിരച്ചിലിനെത്തിയ പോലീസ് ഭീകരസംഘടനയുമായി ബന്ധമുള്ള ഒരു പാകിസ്ഥാനി പെണ്ണിനെ പിടിച്ച വാർത്ത ഇപ്പോൾ ന്യൂസിൽ കണ്ടു ഇൗസ്റ്റ് ലണ്ടനിലെ ഏതോ മോസ്ക്കിന് മുന്നിൽ വെച്ചാണ് അറസ്റ്റുചെയ്തത്. അവൾ ഒറ്റക്കല്ല ഒരു സോമാലിയക്കാരിയുമുണ്ട്.”
ആ വാർത്ത അവർക്ക് ആശ്വാസകരമായിരുന്നു. സിസ്റ്റർ കാർമേൽ അതിനോട് പ്രതിവചിച്ചു.
“” മനുഷ്യൻ ഒരു അണു തൂക്കം തിന്മ ചെയ്താൽ അതും പടച്ചോൻ കാണുമെന്ന് ഇതിലൂടെ മനസ്സിലായില്ലേ? ഫാത്തിമ വന്നതുകാര്യമായി. അടുത്ത മീറ്റിംഗിനുള്ള കുറേ പേപ്പർ തയ്യാറാക്കാനുണ്ട്. ഞങ്ങളെ ഒന്നു ഹെൽപ്പ് ചെയ്യ്” തുടർന്നവൾ എഴുത്തിലും പേപ്പറുകളിലും മുഴികിയിരുന്നു.
ബ്രിട്ടനിലെങ്ങും മഴയും മഞ്ഞും പൂക്കളും പൊഴിഞ്ഞുതുടങ്ങി. പുതുവർഷത്തിന്റെ ആരംഭത്തിൽ ജസീക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച ലേഡീസ് കെയർ ഹോമിന്റെ ഉദ്ഘാടനചടങ്ങിന് മെക്സിക്കോയിലും ബ്രസീലിലും സിസ്റ്റർ കാർമേലും നോറിനും റോമിൽ നിന്നും ആ രാജ്യങ്ങളിലെ ബിഷപ്പൻന്മാരും പങ്കെടുത്തു.
രണ്ട് രാജ്യങ്ങളിലെ മെഡിക്കൽ, ആതുരസേവനരംഗത്ത് ബിരുദം നേടിയ രണ്ട് കന്യാസ്ത്രീകളെ സ്ഥാപനത്തിന്റെ ഭരണചുമതലയേൽപ്പിച്ച് പ്രവർത്തനമാരംഭിച്ചു. അതിൽ കന്യാസ്ത്രീവസ്ത്രംപോയ വേശ്യകളുമുണ്ടായിരുന്നു. അവരുടെ പീഡനകദനകഥകൾ ആരംഭിക്കുന്നതും കന്യാസ്ത്രീകളുടെ മഠങ്ങളിൽ നിന്നായിരുന്നു. ജസീക്കയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾകണ്ട് ഭരണത്തിലുള്ളവരും ആശ്ചര്യപ്പെട്ടു. സുന്ദരിമാരായ സ്ത്രീകളെ തങ്ങൾക്ക് കാഴച്വെച്ചുകൊണ്ടിരുന്നവൾ പുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് അവർക്ക് വിശ്വസിക്കാനായില്ല. യേശുക്രിസ്തു ഇവൾക്ക് പ്രത്യക്ഷപ്പെട്ടോ? അതായിരുന്നു ചിലരുടെ സംശയം. സിസ്റ്റർ കാർമേലും നോറിനും അവിടെ സന്ദർശിച്ച് അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്താറുണ്ടായിരുന്നു.
സിസ്റ്റർ കാർമേലിന്റെ ഇന്ത്യാസന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജനിച്ചു വളർന്ന നാടും നഗരങ്ങളും സഹോദരനെ കാണാനും മനസ്സാഗ്രഹിച്ചു.
സിസ്റ്റർ കാർമേലിന്റെ അവധിക്കാലത്ത് സേവനം ചെയ്യാനായി ജർമ്മനിയിൽ നിന്നുള്ള ഒരു കന്യാസ്ത്രീയെത്തി. അത് നോറിന് സഹായമായി.
കഴിഞ്ഞ മുപ്പത്തഞ്ച് വർഷങ്ങൾക്കിടയിൽ ആദ്യമായിട്ടാണ് ഇന്ത്യയിലേക്ക് പോകുന്നത്. മനസ്സ് തുള്ളിച്ചാടുന്നു. സഹോദരനെ നേരിൽ കാണാനും പരസ്പരം അറിയുവാനും പോകുന്നു. മറ്റോരു ആഗ്രഹം ബഹ്റനിൽ പോയപ്പോൾ മക്കയിൽ നന്നുള്ള സംസം എന്ന പരിശുദ്ധജലം കുടിച്ചിരുന്നു. ഗംഗയിലെ പരിശുദ്ധ ജലവും കൽക്കട്ട യാത്രയിൽ കുടിക്കണം. ഇൗ രണ്ട് ജലവും മറ്റ് ജലം പോലയല്ല. എത്രനാൾ വേണമെങ്കിലും സൂക്ഷിച്ചുവെക്കാം. ഹിമപ്രപഞ്ചത്തിൽ നിന്നുവരുന്ന പരിശുദ്ധിയുള്ളതാണ് ഗംഗാജലം. നാടൊക്കെ നഗരങ്ങളായി വളർന്നുകാണും. പിതാവിന്റെ ശവകുടീരം കാണുക എന്നത് മനസ്സിനുള്ളിലെ വലിയ ആഗ്രഹമാണ്. ഏകാഗ്രതയോടെ ഇരുന്ന് നിമിഷങ്ങളിൽ മൊബൈൽ ശബ്ദിച്ചു.
ലണ്ടനിലെ ഹീദ്രു വിമാനത്താവളത്തിലേക്ക് ഇറങ്ങുന്ന ദിവസം ജസീക്കയുടെ ഫോൺ വന്നു. സംസ്സാരത്തിനിടയിൽ ധൈര്യമായി മുന്നേറാൻ അവൾക്ക് പ്രചോദനം കൊടുത്തു. സുന്ദരദേശമായ കേരളവും ഇന്ത്യയുമൊക്കെ കാണാൻ ആഗ്രഹമുണ്ടെന്നും സിസ്റ്റർ മടങ്ങിവരുന്നതിന് മുൻമ്പ് താൻ വരുമെന്നുമറിയിച്ചപ്പോൾ സിസ്റ്റർക്ക് അതിരറ്റ സന്തോഷം തോന്നി. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കവളെ സ്വാഗതം ചെയ്തു. ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യത്തെ തലസ്ഥാനമായ കൽക്കട്ടയും മദർ തെരേസയുടെ ആതുര സ്ഥാപനവും കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സിസ്റ്റർ കൊടുത്ത മറുപടി. ആദ്യം ഞാൻ കൽക്കട്ടയിൽ ചെന്നിട്ട് അറിയിക്കാമെന്നാണ്.
കാറിൽ കയറുന്നതിന് മുൻപ് കൂട്ടമായി നിന്ന അവിടുത്തെ അന്തേവാസികളോട് കൈയ്യുയർത്തി സ്നേഹപുരസ്സരം വിട പറഞ്ഞു. സിസ്റ്റർ നോറിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. മെർളിനും ഫാത്തിമയും സിസ്റ്റർക്കൊപ്പം കാറിൽ യാത്രയായി. വിമാനത്താവളത്തിലെത്തി രണ്ടുപേരും കെട്ടിപ്പുണർന്ന് വിട പറയുമ്പോൾ അവരുടെ മുഖം ശോകമൂഖമായിരുന്നു. ഇനിയും സിസ്റ്ററെ കാണണമെങ്കിൽ മാസങ്ങൾ കഴിയണം. എന്തോ നഷ്ടപ്പെട്ടവരെപോലെ സിസ്റ്റർ കൺമുന്നിൽ നിന്നും മായുന്നതുവരെ അവരവിടെ നിന്നു . അനാഥാലയങ്ങളിലെ കുട്ടികളെ പരിചരിക്കുന്നതുപോലെ അഴുക്കുചാലുകളിൽ നിന്ന് എത്രയെത്ര സ്ത്രീകൾക്കാണ് മാനസികവും ആത്മീയവും ശാരീരികവുമായ പരിശീലനങ്ങൾ കൊടുത്ത് അവരെ ജീവതത്തിലേക്ക് സിസ്റ്റർ കൊണ്ടുവന്നത്. സ്വന്തം ജീവിതവും ജീവനും നൽകാൻ ഇതുപോല ലോകത്ത് എത്ര പേരുണ്ടാകുമോ?
ആകാശ ഗംഗയിൽ വിമാനമൊരു പക്ഷിയെപ്പോലെ പറന്നു. പ്രഭാ കിരണങ്ങളിൽ വിമാനം ഇളകിയാടി.
അതാ! തിരുവനന്തപുരം വിമാനത്താവളം. ആകാശത്ത് നിന്നും നോക്കുമ്പോൾപോലും സ്വന്തം ജന്മദേശം എത്ര മനോഹരം. എത്ര ചേതോഹരം. കണ്ണുകൾ സന്തോഷത്താൽ വിടർന്നു.
വിമാനമിറങ്ങി. പുഞ്ചിരിപൊഴിച്ചുകൊണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടിൽ കാലുകുത്തി. ലോകത്തിന്റെ മാറ്റങ്ങൾ ഇവിടെയും പ്രകടമാകുന്നുണ്ട്. അകത്തേക്ക് പ്രവേശിച്ചു പതിവ് പരിശോധനകൾ കഴിഞ്ഞ് പെട്ടിയുമായി പുറത്തെത്തി.
“” ആനന്ദാശ്രുക്കൾ നിറഞ്ഞ മിഴികളോടെ അവിടെ നില്ക്കുന്നവരിലേക്ക് നോക്കി. അവരുടെ കണ്ണുകൾ ഉടക്കി. രക്തം രക്തത്തെ തിരിച്ചറിഞ്ഞു. ആ നില്ക്കുന്നത് കോശിയല്ലേ? അതേ…… എന്റെ……സഹോദരൻ കോശി…….അടുത്തു നില്ക്കുന്ന സുന്ദരിക്കുട്ടി……..ങ്ഹാ…….അതെ………ഷാരോൺ തന്നെ.
തനിക്ക് അവളുടെ പേരറിയാം.
ങ്ഹാ! അതെ.. തന്നെ മനസ്സിലാക്കി കൈവീശി കാണിക്കുന്നു.താനണിഞ്ഞിരിക്കുന്ന ശ്രേഷ്ടവസ്ത്രം…സഭാ വസ്ത്രം….എവിടെയും എപ്പോഴും ഒരടയാള വസ്ത്രമാണല്ലോ. ഇൗ രംഗത്ത് പ്രലോഭനങ്ങൾ ധാരാളമുണ്ടെങ്കിലും ഇന്നുവരെ താനതിന് കളങ്കം വരുത്തിയിട്ടില്ല. ക്രിസ്തുവിന്റെ മണവാട്ടിയായി എല്ലാ തിന്മകളെയും അതിജീവിച്ച് വീണ്ടും ജന്മനാട്ടിലെത്തിയിരിക്കുന്നു.
സിസ്റ്റർ കാർമേലിന്റെ മനസ്സിൽ കുളിരിന്റെ നിലാവിന്റെ തിളക്കം. തന്റെ യാത്ര സഫലമായിരിക്കുന്നു.
അതാ! അവനും ധൃതിയിൽ മുന്നോട്ട് നടന്നുവരുന്നു. ആ ദിവ്യമായ സഹോദര സ്നേഹത്തിൽ ആത്മനൊമ്പരം കലർന്നൊരു വിളി.
“”പെങ്ങളെ. കോശി വിളിച്ചു.
ആ സഹോദരന്റെ അധരങ്ങളിൽ നേരിയ വിറയലും മിഴികളിൽ നനവിന്റെ ചലനങ്ങളും. സ്നേഹത്തിന്റെ പവിത്രതയിൽ അവരുടെ മിഴികൾ നിറഞ്ഞു.
“”കോശി” സിസ്റ്റർ കാർമേൽ വിളിച്ചു.
പരിസരബോധം മറന്നവർ കെട്ടിപ്പുണർന്നു. ഗൃഹാത്വരത്വത്തിന്റെ വൈകിവന്ന താളലയങ്ങൾ.
“” ബന്ധങ്ങളുടെ കടലാഴങ്ങൾ അളന്നുതീർത്ത നിമിഷങ്ങൾ” ഇരുവരിലും രക്തബന്ധത്തിന്റെ ജൈവചോദനകൾ.
മുന്നോട്ട് നടന്ന് ഷാരോണിനെ മാറോടമർത്തി നെറ്റിയിൽ ചുംബിച്ചു. ഇരുവരും പരസ്പരം കൈകൾ കോർത്തു.
“”പെങ്ങളെ……..പെങ്ങളെ…….സന്തോഷമായി…………..
എനിക്ക് സന്തോഷമായി……”
കോശിയുടെ കണ്ണുകൾ നനഞ്ഞുതുളുമ്പി അത് കണ്ടപ്പോൾ……..
“” കോശീ…..എടാ കോശീ എന്താണിത് ……..?
അത് സന്തോഷത്തിന്റെ കണ്ണീരാണെന്ന് സിസ്റ്റർ കാർമേലിനറിയാം തന്റെയും കണ്ണുകൾ നനഞ്ഞില്ലേ? ആദ്യമായിട്ടാണ് പപ്പായുടെ കണ്ണുനീർതുള്ളികൾ ഷാരോൺ കാണുന്നത്. എത്ര നാളുകൾ നിശബ്ദ നോമ്പരങ്ങളായി ഇവർ കഴിഞ്ഞു. ആ കണ്ണുനീരിൽ നിറഞ്ഞുനിക്കുന്നത് സ്നേഹവും വിശുദ്ധിയുമാണ്. സ്നേഹമുള്ളടത്തേ സന്തോഷവും സമാധാനവുമുള്ളത്. ഇനിയുള്ള കാലം അവർ സന്തോഷമായിരിക്കട്ടെ.
“” മോളെ ! ഷാരോൺ ! നീ എന്നെ അറിയുമോ?…………”
സിസ്റ്റർ കാർമേൽ വാത്സല്യത്തോടെ ചോദിച്ചു. പെട്ടന്നൊരു മറുപടി ഷാരോണിൽ നന്നുണ്ടായി.
“” അറിയാം….അറിയാം….എനിക്കറിയാം ആന്റി………
“” ങേ!”
ഇപ്പോൾ തികച്ചും അമ്പരന്നുപോയത് സഭയിലെ ശ്രോഷ്ട സന്യാസിനി സിസ്റ്റർ കാർമേലാണ്.
സിസ്റ്റർ കാർമേൽ ദയനീയമായി കോശിയെ തുറിച്ചു നോക്കി.
ധ്യാനത്തിലെന്നവണ്ണം മിഴികളടച്ച് കോശി ശിരസ്സ് കുനിച്ചു.
“”ശരി” എന്നതിന്റെ അർത്ഥഭാവം പ്രശസ്തനായ ആ വക്കീൽ സഹോദരന്റെ മുഖത്ത് തെളിഞ്ഞു.
“” അതെ പെങ്ങളെ !
ആ രഹസ്യം എന്റെ മകൾക്കറിയാം……
ഏലിയാമ്മക്കും. പെങ്ങള് ഞങ്ങളെ കാണാനെത്തുവെനന്നറിയിച്ചപ്പോൾ ഞാനെല്ലാം മറന്നു.
അപ്പച്ചന് കൊടുത്ത വാക്കുപോലും. എന്റെ സന്തോഷം
പങ്കുവെക്കുന്നതിൽ എനിക്കാ രഹസ്യം സൂക്ഷിച്ചുവെക്കാനായില്ല….
ഇല്ല…..ഇല്ല……. എന്നിൽ അപകർഷതയില്ല. അഭിമാനം മാത്രം…. എന്റെ രക്തം………
എന്റെ രക്തം……. ഞാനെങ്ങനെ മറച്ചുവെക്കും പെങ്ങളെ….”
കോശി ഷാരോണിനെ ചേർത്തുപിടിച്ചു പറഞ്ഞു.
“” ഇവളാണ് അതിൽ ഏറ്റവും സന്തോഷിച്ചത്”
കോശി അതീവ സന്തോഷത്തോടെ സിസ്റ്റർ കാർമേലിന്റെ മുഖത്തേക്ക് നോക്കി.
“” എനിക്ക് അഭിമാനമുണ്ട് പെങ്ങളെ…. നമ്മുടെ ലോകസഭയിലെ ശ്രഷ്ടപദവിയുള്ള, പാപികളുടെ രക്ഷക എന്റെ പെങ്ങളാണെന്ന് പറയുന്നതിൽ……. ഞാനതിൽ അഭിമാനിക്കുന്നു പെങ്ങളെ…”
കോശിയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. സിസ്റ്റർ കാർമേൽ ഷാരോണിനെ ഗാഡമായി ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു.
“” മോളെ….സിസ്റ്റർ ആന്റിക്ക് തൃപ്തിയായി…സന്തോഷമായി….”
ഇത്രയും നേരം വീർപ്പടക്കിപ്പിടിച്ചു നിന്നതു വിതമ്പലുകളായി മാറി. കന്യാസ്ത്രീ കാർമേൽ വിങ്ങി പൊട്ടികരഞ്ഞു.
പെട്ടന്ന് വീർപ്പുമുട്ടലുകൾ ഒതുക്കി, കണ്ണുകൾ തുടച്ചു ഷാരോണിന്റെ ഇരു കരങ്ങളുമെടുത്ത് സിസ്റ്റർ പറഞ്ഞു.
“” എന്റെ സുന്ദരികുട്ടി………ദൈവം….ദൈവം……
എന്റെ പ്രാർത്ഥന കേട്ടു….. ആ ദൈവമാണ്
നിങ്ങളെ കാണിച്ചു തന്നത്. ജാക്കി അതിനൊരു
നിമിത്തമായി…… ഇവൾക്ക് ആരുടെ ഛായയാ കോശി”
“” ഇവൾക്ക് ഏലീയാമ്മയുടെ ഛായയാണ്” കോശി പറഞ്ഞു.
“” എനിക്ക് അവളേയും കാണാൻ തിടുക്കമായി….
വാ…..വേഗം പോകാം…… നീ കാറെടുക്ക്….”
ഇനിയും പറഞ്ഞു തീരാത്ത ഒരു കടങ്കഥ പോലെ മൂവരും കാർപാർക്കിലേക്ക് വേഗത്തിൽ നടന്നു. അവർ പുറപ്പെട്ടു.

 

പൊതുവേ ശാന്തമായി ഒഴുകിയിരുന്ന ചുളിക്ക പുഴ 3 യുവാക്കളുടെ ജീവനെടുത്തതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. പാറക്കൂട്ടങ്ങൾ നിറഞ്ഞ ഇൗ പുഴ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ഇന്നലെ അപകടം നടന്ന പൊൻകുണ്ടം ഭാഗവും കാഴ്ചയിൽ മനോഹരിയാണ്. എന്നാൽ, അപകടം പതിയിരിക്കുന്നതിനാൽ നാട്ടുകാർ ഇൗ ഭാഗത്തു ഇറങ്ങാറില്ല.

വർഷങ്ങൾക്കു മുൻപ് ഇൗ ഭാഗത്തു ഒരു പെൺകുട്ടി മുങ്ങി മരിച്ചിരുന്നു. പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന പുഴയിൽ അങ്ങിങ്ങായി ഒട്ടേറെ കയങ്ങളുണ്ട്. ഇന്നലെ അപകടം നടന്ന ഭാഗത്ത് പാറക്കൂട്ടത്തിനടിയിൽ വലിയൊരു ഗുഹയുണ്ടെന്ന് നാട്ടുകാർ പറയുന്നു. പുഴയുടെ ആഴം മനസ്സിലാക്കാതെയാണു യുവാക്കൾ പുഴയിലിറങ്ങിയത്. ആദ്യം പുഴയിലിറങ്ങിയ നിധിന് നീന്തൽ വശമുണ്ടായിരുന്നില്ല. നിധിനെ രക്ഷിക്കാനായി ശ്രമിക്കവേയാണു ജിതിനും ബിജിലാലും അപകടത്തിൽ പെട്ടത്.

‘സൂക്ഷിച്ച് ഇറങ്ങണേയെന്നു പലതവണ പറഞ്ഞതാണ്… പേടിക്കേണ്ട, ഞാൻ ദൂരേക്കൊന്നും പോകില്ലെന്നു മറുപടിയും പറഞ്ഞു ചിരിച്ചു കൊണ്ടാണ് അവൻ പുഴയിലേക്കിറങ്ങിയത്….’ മേപ്പാടി പൊലീസ് സ്റ്റേഷനിലെ ഇടുങ്ങിയ മുറിക്കുള്ളിൽ മൂവരും വിതുമ്പിക്കരയുകയാണ്. കളിചിരികളുമായി വിനോദയാത്രയ്ക്കെത്തിയ ആറംഗ സംഘം മടങ്ങുന്നതു 3 പേരില്ലാതെയാണ്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശികളായ നിധിൻ, ജിതിൻ, ബിജിലാൽ എന്നിവരാണ് ഇന്നലെ ചുളിക്ക പുഴയിലെ പൊൻകുണ്ടം ഭാഗത്തു മുങ്ങി മരിച്ചത്.

നിധിനാണ് ആദ്യം അപകടത്തിൽപെട്ടത്. സംഘത്തിലെ ആദർശ്, ജിതിൻ, ബിജിലാൽ, സന്ദീപ്, ആദർശ് എന്നിവർ കരയ്ക്കിരുന്നു. നിധിൻ മുങ്ങിത്താഴുന്നതു കണ്ടു രക്ഷിക്കാനായി പുഴയിലിറങ്ങിയ ജിതിനും ബിജിലാലും അപകടത്തിൽപെടുകയായിരുന്നു. അപകടം നടന്ന പൊൻകുണ്ടം ഭാഗം കാഴ്ചയിൽ സുരക്ഷിതമാണ്. എന്നാൽ, അപകടം പതിയിരിക്കുന്നതിനാൽ നാട്ടുകാർ ഇൗ ഭാഗത്ത് ഇറങ്ങാറില്ല. വർഷങ്ങൾക്കു മുൻപ് ഇവിടെ ഒരു പെൺകുട്ടി മുങ്ങിമരിച്ചിരുന്നു. പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന പുഴയിൽ അങ്ങിങ്ങായി ഒട്ടേറെ കയങ്ങളുണ്ട്. ഇന്നലെ അപകടം നടന്ന ഭാഗത്തു പാറക്കൂട്ടത്തിനടിയിൽ വലിയൊരു ഗുഹയുണ്ടെന്നു നാട്ടുകാർ പറയുന്നു.

ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾ കണ്ട് സന്തോഷിച്ചതായിരുന്നു ഇവരുമായി അടുപ്പമുള്ളവർ. യാത്രയ്ക്കിടെ പാട്ട് പാടി ചുവടുവച്ചതിന്റെയും യാത്ര ചെയ്ത സ്ഥലങ്ങളിൽ വിശ്രമിച്ചതിന്റെയും ചിത്രങ്ങളാണ് ഇവർ പങ്കുവച്ചത്. ചിത്രങ്ങൾ കണ്ട ബന്ധുക്കളും സുഹൃത്തുക്കളും അധികം വൈകാതെ മൂവരുടെയും മരണ വാർത്ത അറിയേണ്ടിവന്നതിന്റെ മരവിപ്പിലാണ്.

ഉറ്റ കൂട്ടുകാരായ ആറംഗ സംഘം പുറപ്പെട്ട് അധികം താമസിയാതെ തന്നെ യാത്രയ്ക്ക് തടസ്സം നേരിട്ടിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറിന് വഴിമധ്യേ തകരാർ സംഭവിച്ചു. തുടർന്ന് തിരിച്ചെത്തി മറ്റൊരു കാർ സംഘടിപ്പിച്ച് ഇവർ യാത്ര പുറപ്പെട്ടത് ദുരന്തത്തിലേക്കായിരുന്നു. രാത്രി ഇനി യാത്ര വേണ്ട എന്ന് ഞങ്ങൾ പറഞ്ഞതാണെന്നു മരിച്ച ജിതിന്റെ പിതാവ് ധനേശൻ വിതുമ്പലോടെ പറയുന്നു. ചൊവ്വ രാത്രിയിലാണ് ഇവർ ശബരിമല ദർശനം കഴിഞ്ഞ് വന്നത്.

തുടർന്ന് അടുത്ത ദിവസം രാത്രി തന്നെ വയനാട്ടിൽ വിനോദയാത്രയ്ക്കായി പുറപ്പെടുകയായിരുന്നു. നിഥിൻ സർവേയർ കോഴ്സ് പൂർത്തിയാക്കി വിദേശത്ത് പോകാനുള്ള ശ്രമത്തിലായിരുന്നു. അമൃതാനന്ദമയി മഠത്തിലെ ഡ്രൈവറായിരുന്ന ജിതിൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ പുതിയ ജോലിക്ക് കയറിയിട്ട് രണ്ട് മാസം ആകുന്നതേയുള്ളു. നിധിനും ജിതിനും അയൽവാസികളാണ്. ഐടിഐ വിദ്യാഭ്യാസം പൂർത്തിയാക്കിയ ബിജിലാൽ പെരുമ്പള്ളിയിൽ നിന്നും ഒരു കിലോമീറ്റർ അകലെ രാമഞ്ചേരിയിലാണ് താമസം.

പെരുമ്പള്ളി, വലിയഴീക്കൽ നിവാസികൾക്ക് വേദനയുടെ മറ്റൊരു ഡിസംബർ കൂടി. 2006 ഡിസംബർ 26നു ആയിരുന്നു ഇവിടെ 31 പേരുടെ ജീവൻ സൂനാമിയിൽ പൊലിഞ്ഞത്. അതിന്റെ 13ാം വാർഷികം വ്യാഴാഴ്ച ആചരിക്കാനിരിക്കെയാണു പെരുമ്പള്ളി, രാമഞ്ചേരി സ്വദേശികളായ 3 യുവാക്കളുടെ ജീവൻ പൊലിഞ്ഞത്. വയനാട്ടിൽ മുങ്ങിമരിച്ച പെരുമ്പള്ളി പുത്തൻപറമ്പിൽ നിഥിൻ (24), പീക്കാട്ടിൽ ജിതിൻ കാർത്തികേയൻ (23), രാമഞ്ചേരി പുത്തൻമണ്ണേൽ ബിജിലാൽ (19) എന്നിവരുടെ അകാല വേർപാട് നാട്ടുകാരുടെ നൊമ്പരം ഇരട്ടിപ്പിക്കുന്നു.

ഒരു വർഷം നീണ്ട് നിൽക്കുന്ന വിവിധ കലാ, കായിക, സാംസ്കാരിക പരിപാടികളുമായി ബെഡ്ഫോർഡ് മലയാളി അസോസിയേഷൻ പത്താം വാർഷികം ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും ഡിസംബർ 28 ന് വൈകുന്നേരം 4 മണിക്ക് വിൽസ്റ്റഡ് വില്ലേജ്    ഹാളിൽ വച്ച് നടത്തുന്നു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും, ഗാനമേളയും നാവിൽ സ്വാദൂറും ക്രിസ്മസ് ഡിന്നറും ഒരുക്കിയിരിക്കുന്നു. ബി എം എയുടെ ഈ വർഷത്തെ ക്രിസ്മസ് കരോൾ പ്രോഗ്രാമും ചിൽഡ്രൻസ് സാന്റാ പാർട്ടിയും ഡിസംബർ 22 ഞായറാഴ്ച 2 മണി മുതൽ സൗത്ത്ഫീൽഡ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.

ആഘോഷപരിപാടികൾക്ക് നേതൃത്വം കൊടുക്കുവാൻ ബേബി പോട്ടയിൽ ( പ്രസിഡണ്ട് ) ബിജു ഈശോ (സെക്രട്ടറി) ബിബി ചെറിയാൻ (ട്രഷറർ ) ജോമോൻ തോമസ്, ജെഫ്രിൻ സൈമൺ, മെൽവിൻ ബേബി, ബിജി ബിനോ, ആസ്മി ജെയിംസ് (കമ്മിറ്റിയംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു. ബി എം എയുടെ ഈ വർഷത്തെ ക്രിസ്മസ് & ന്യൂ ഇയർ പ്രോഗ്രാമിലേയ്ക്കും ചിൽഡ്രൻസ് സാന്റാ പാർട്ടിയിലേയ്ക്കും ഏവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങൾ അറിയിക്കുന്നു.

അഡ്രസ്സ് : Wilsten Village Hall
Coton End Road
BEDFORD MK45 3BX

വെറുംകൈയോടെ ഗള്‍ഫിലെത്തി അവിടെ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് കുട്ടനാട്ടിലെ ചേന്നങ്കേരി വെട്ടിക്കാട്ട് കളത്തിപ്പറമ്പില്‍ തോമസ് ചാണ്ടിയുടേത്.

പത്താംക്‌ളാസ് വിദ്യാഭ്യാസവും ടെലിപ്രിന്റിങ്ങും പഠിച്ച ശേഷം യൂത്ത്കോണ്‍ഗ്രസ് രാഷ്ട്രീയവുമായി നടക്കുന്ന കാലത്താണ് തോമസ് ചാണ്ടി ഗള്‍ഫിലേക്ക് വിമാനം കയറിയത്. ഒരു അമേരിക്കന്‍ കപ്പലില്‍ സ്റ്റോറിന്റെ ചുമതലയുമായി ഗള്‍ഫ് ജോലി തുടങ്ങി. പുറംകടലിലെ പണിക്കിടയില്‍  ഛര്‍ദിയും അസുഖവുമായതോടെ അഞ്ചുമാസം കൊണ്ട് ആ പണി നിര്‍ത്തി. കുവൈത്തിലെത്തി ടൊയോട്ട സണ്ണിയുടെ സഹായത്തില്‍ ഒരു കമ്പനിയില്‍ ജോലി തരപ്പെട്ടു. അവിടെനിന്നാണ് തോമസ് ചാണ്ടി ജീവിതം തുടങ്ങിയത്.

അസോസിയേഷന്‍ ഓഫ് ഗള്‍ഫ് കോണ്‍ഗ്രസ് എന്നൊരു സംഘടന ഉണ്ടാക്കി അതിന്റെ തലപ്പത്തുമെത്തിയതാണ് തോമസ് ചാണ്ടിയുടെ രാഷ്ട്രീയത്തിലെ വഴിത്തിരിവ്. മന്ത്രിമാര്‍ക്കും മറ്റും കുവൈത്തില്‍ ആതിഥ്യമരുളുകയായിരുന്നു സംഘടനയുടെ പ്രധാന പരിപാടി. അങ്ങനെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനടക്കമുള്ളവരുമായി നല്ല അടുപ്പം ഉണ്ടാക്കാനായി.

എണ്‍പതുകളില്‍ അദ്ദേഹം കുവൈത്തില്‍ സ്‌കൂള്‍ ബിസിനസ്സിലേക്കു കടന്നു. അതോടെയാണ് ജീവിതം മാറുന്നത്. കുവൈത്തിലെ മലയാളി കുടുംബങ്ങള്‍ക്ക് മക്കളുടെ സ്‌കൂള്‍ വിദ്യാഭ്യാസം പ്രശ്‌നമാണെന്നു മനസ്സിലാക്കി നാലഞ്ചു സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു സ്‌കൂള്‍ തുടങ്ങി. ആദ്യ വര്‍ഷം നഷ്ടമായിരുന്നു. കൂട്ടുകാര്‍ പിന്‍വാങ്ങാന്‍ ആഗ്രഹിച്ചപ്പോള്‍ അവരെ ഒഴിവാക്കി ചാണ്ടി സ്‌കൂള്‍ ഏറ്റെടുത്തു. 1985-ലായിരുന്നു ഇത്.

സ്‌കൂള്‍ രക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ കുവൈത്ത് യുദ്ധമെത്തി. ഉണ്ടാക്കിയതെല്ലാം നശിച്ചു. വെറുംകൈയോടെ നാട്ടിലേക്ക് തിരിക്കേണ്ടി വന്നു. പിന്നീട് യുദ്ധം അവസാനിച്ചുകഴിഞ്ഞ് വീണ്ടും കുവൈത്തിലേക്ക് മടങ്ങി. പിന്നെ, ഒരു കയറ്റമായിരുന്നുവെന്നാണ് തോമസ് ചാണ്ടി പറയാറ്. അഞ്ചു സ്‌കൂളുകള്‍, സൂപ്പര്‍മാര്‍ക്കറ്റ്, റെസ്റ്റൊറന്റ്… ബിസിനസ് സാമ്രാജ്യം വളര്‍ന്നു. ഒപ്പം നാട്ടിലും ഹോട്ടല്‍ വ്യവസായത്തില്‍ കാലുകുത്തി. ആലപ്പുഴയില്‍ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ ലേക് പാലസ് റിസോര്‍ട്ട് ആരംഭിച്ചുകൊണ്ടായിരുന്നു അത്. ഇതിനിടെ, ‘കുവൈത്ത് ചാണ്ടി’ എന്ന വിളിപ്പേരുംകിട്ടി.

 

ലോകത്തെങ്ങും യാത്ര ചെയ്യാന്‍ പറ്റുന്ന ഒരു ജോലി സ്വപ്‌നം കാണുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഈ ജോലി നിങ്ങള്‍ക്ക് പറഞ്ഞിരിക്കുന്നതാണ്. വര്‍ഷം 40 ലക്ഷം രൂപ ശമ്പളമുള്ള സ്വപ്നതുല്യമായ ജോലി വാഗ്ദാനം നല്‍കിയിരിക്കുന്നത് ഓസ്ട്രേലിയന്‍ കോടീശ്വരനായ മാത്യു ലെപ്രേ ആണ്. ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ കൊം വാരിയര്‍ അക്കാദമിയുടെ സ്ഥാപകനാണ് മാത്യു ലെപ്രേ.

മാത്യു ലെപ്രേയുടെ പേഴ്‌സണല്‍ ഫോട്ടോഗ്രാഫര്‍ ആയാണ് നിയമനം. മാത്യു ലെപ്രേ നല്‍കുന്ന ജോലിക്ക് കുറച്ച് നിബന്ധനകള്‍ ഉണ്ട്. മാത്യുവിന്റെ കൂടെ ലോകം മുഴുവന്‍ യാത്ര ചെയ്ത് ഫോട്ടോ പകര്‍ത്തണം. ഫോട്ടോഗ്രഫിയിലുള്ള മികച്ച കഴിവ് നിര്‍ബന്ധം. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് പ്രധാനമായും യാത്ര ചെയ്യേണ്ടിവരിക. ദിവസമോ സമയമോ നോക്കാതെ എപ്പോള്‍ വേണമെങ്കിലും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം.

വര്‍ഷം 55,000 ഡോളര്‍ (ഏകദേശം 40 ലക്ഷം രൂപ) ആയിരിക്കും പേഴ്‌സണല്‍ ഫോട്ടോഗ്രാഫര്‍ക്ക് ശമ്പളമായിട്ട് മാത്രം ലഭിക്കുക.യാത്ര, താമസ, ഭക്ഷണച്ചെലവുകളെല്ലാം മാത്യു സ്പോണ്‍സര്‍ ചെയ്യും. 27-കാരനായ മാത്യുവിന്റെ ഫോട്ടോ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ അപ്പ്‌ലോഡ് ചെയ്യേണ്ടതും ജോലിയുടെ ഭാഗമാണ്. അഭിമുഖത്തിന് ശേഷമാവും തിരഞ്ഞെടുപ്പ്. തിരിഞ്ഞെടുക്കുന്നയാളെ 2020 മാര്‍ച്ച് 31നായിരിക്കും പ്രഖ്യാപിക്കുക. ജോലിക്ക് അപേക്ഷ നല്‍കാനുള്ള ലിങ്ക് ഇതാണ്
https://ecomwarrioracademy.com/personal-photographer/?fbclid=IwAR36Z71NsNwuigRhCYplQFyKleHOqCrNd-JImmiCENdSUws3rIVl1iQwxlc

സുരേന്ദ്രൻ ആരക്കോട്ട്.

ലണ്ടൻ:- നിലവിലെ ഇന്ത്യൻ വിദേശകാര്യ വകുപ്പ് സഹമന്ത്രിയും, ഭാരതീയ ജനതാ പാർട്ടി കേരള ഘടകത്തിന്റെ മുൻ പ്രസിഡന്റും, മലയാളിയും ആയ ശ്രീ വി. മുരളീധരന് ഡിസംബർ 18 വ്യാഴാഴ്ച വൈകീട്ട് ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ വക ഗംഭീര സ്വീകരണമൊരുക്കി.

സിഖ് മതാചാര്യനായ ശ്രീ ഗുരു നാനാക് ദേവ്ജിയുടെ 550-ആം ജന്മ വാർഷിക ആഘോഷങ്ങളിൽ സംബന്ധിക്കാനായി ഇന്ത്യൻ ഗവൺമെന്റ്  പ്രതിനിധിയായി യുകെയിൽ എത്തിച്ചേർന്ന കേന്ദ്രമന്ത്രിയെ ആദരിക്കാനായി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ശ്രീമതി. രുചി ഗനശ്യാം ആണ് നെഹ്‌റു സെന്ററിൽ സ്വീകരണമൊരുക്കിയത്. ചടങ്ങിൽ ശ്രീമതി രുചി ഗനശ്യാം, ലോർഡ് രമീന്ദാർ സിംഗ് റേഞ്ചർ എന്നിവർക്ക് പുറമെ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ട ഇന്ത്യൻ വംശജർ പങ്കെടുക്കുകയുണ്ടായി.

ഇന്ത്യയുടെ മഹത്തായ പൈതൃകവും, നൂറ്റാണ്ടുകളെ അതിജീവിച്ച സംസ്കാരവും തന്റെ പ്രസംഗത്തിൽ ഉയർത്തിക്കാട്ടിയ കേന്ദ്ര മന്ത്രി ശ്രീ. മുരളീധരൻ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ മറ്റു ലോക രാജ്യങ്ങൾ ബഹുമാനിക്കാൻ തുടങ്ങിയിരിക്കുന്നത് ശുഭോതർക്കമാണെന്നു സൂചിപ്പിച്ചു. നമ്മുടെ അയൽ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, മാറി മാറി ഭരിക്കുന്ന രാഷ്ട്രീയ മുന്നണികൾ എന്നും ഇന്ത്യക്കു സുശക്തമായ സർക്കാരുകളെയാണ് നൽകിയിട്ടുള്ളത്. ബ്രിട്ടനിലും ഇന്ത്യയിലും പിന്തുടരുന്ന ജനാധിപത്യത്തിന്റെ ശക്തിയാണ് ഇത് എടുത്തുകാണിക്കുന്നതെന്നു ശ്രീ. മുരളീധരൻ അഭിപ്രായപ്പെട്ടു.

ക്ഷണം ലഭിച്ചതനുസരിച്ച് സ്വീകരണ ചടങ്ങിൽ സംബന്ധിച്ച യുക്മ നാഷണൽ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മയുടെ ലണ്ടൻ ഓർഗനൈസർ എബ്രഹാം ജോസ് പൊന്നുംപുരയിടം, യുക്മ ന്യൂസ് എഡിറ്റർ സുരേന്ദ്രൻ ആരക്കോട്ട് എന്നിവർ കേന്ദ്ര മന്ത്രി ശ്രീ. വി. മുരളീധരനുമായി നേരിട്ട് സംസാരിക്കുകയും യുകെയിലെ മലയാളികളെയാകെ ഒറ്റക്കുടക്കീഴിൽ അണിനിരത്തുന്ന യുക്മ എന്ന സംഘടന നടത്തുന്ന സാമൂഹിക – സാംസ്കാരിക പരിപാടികളെക്കുറിച്ചും ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ചും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, സംഘടനയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ ഹൈക്കമ്മീഷന്റെ എല്ലാ സഹായവും ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതാണെന്നു ഉറപ്പു നൽകി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടയില്‍ മംഗലാപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത് വ്യാജ മാധ്യമ പ്രവര്‍ത്തകരെയാണെന്ന് വാര്‍ത്ത നല്‍കി ജനം ടി വി. കാര്‍ണ്ണാടകയില്‍ നിന്നുള്ള ബിഗ് ന്യൂസെന്ന ഇംഗ്ലീഷ് ചാനലിന് പിന്നാലെയാണ് ജനം ടി വി ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏഷ്യാനെറ്റ്, മീഡിയ വണ്‍, മാതൃഭൂമി ന്യൂസ്, 24 ന്യൂസ് എന്നിവയുടെ റിപ്പോര്‍ട്ടര്‍മാരേയും കാമറാമാന്മാരേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ഇവര്‍ വ്യാജ മാധ്യമ പ്രവര്‍ത്തകരാണെന്നാണ് ജനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമ്പതോളം വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായെന്നും ഇവരുടെ കൈയ്യില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തെന്നും ജനം ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

മംഗളൂരുവില്‍ ( വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന ആശുപത്രിക്ക് മുന്നിലെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് റിപ്പോര്‍ട്ടിംഗ് അനുവദിക്കാതെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലെ ഗേറ്റിന് പുറത്ത് നിന്ന് പോലും റിപ്പോര്‍ട്ടിംഗ് നടത്താന്‍ മാധ്യമപ്രവര്‍ത്തകരെ പൊലീസ് അനുവദിച്ചില്ല. ക്യാമറ അടക്കമുള്ളവയും പോലീസ് പിടിച്ചെടുത്തിരുന്നു. ജനം ടിവിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം അറിയിച്ചുകൊണ്ട് പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ഒടുവിൽ നീണ്ട സമ്മർദ്ദത്തെ തുടർന്ന് ഏഴു മണിക്കുറുകൾ ശേഷം മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. മാധ്യമപ്രവര്‍ത്തകര്‍ തലപ്പാടിയിലെത്തിച്ചശേഷം കേരള പൊലീസിന് കൈമാറി. ഏഴുമണിക്കൂര്‍ തടഞ്ഞുവച്ചശേഷം വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇവരെ വിട്ടയച്ചത്. മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചെങ്കിലും വാഹനങ്ങള്‍ വിട്ടുനല്‍കിയിട്ടില്ല.

പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ട രണ്ടുപേരുടെ പോസ്റ്റ് മോര്‍ട്ടം അടക്കമുളള നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തല്‍സമയ റിപ്പോര്‍ട്ടിങ്ങിനിടെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ ഡോ.പി.എസ് ഹര്‍ഷ പൊലീസ് സംഘവുമായി ഇടപെട്ടത്. കമ്മിഷണര്‍ക്കൊപ്പമുണ്ടായിരുന്ന പൊലീസുകാര്‍ റിപ്പോര്‍ട്ടിങ് തടസപ്പെടുത്തുകയും ചെയ്തു.

റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരും അടക്കം പത്തുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ തിരിച്ചറിയല്‍ രേഖകളില്ലാത്തവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വിശദീകരണക്കുറിപ്പിറക്കി. അംഗീകൃത തിരിച്ചറിയില്‍ കാര്‍ഡ് ഇല്ലാത്തവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് കമ്മിഷണറുടെ വിശദീകരണം.

ജോൺ കുറിഞ്ഞിരപ്പള്ളി
സ്വിറ്റസർലണ്ടിലെ സൂറിച്ച്‌.
 തൊണ്ണൂറ്റിരണ്ടു വയസ്സ് പ്രായമുള്ള വൃദ്ധൻ.
ഭാര്യ രണ്ടു വർഷം മുൻപ് മരിച്ചു. ഇപ്പോൾ ഒറ്റക്കാണ് താമസം.ഇടദിവസങ്ങളിൽ യാതൊരു അനക്കവും ഇല്ലാതെ മൗനം വാരി പുതച്ച് നിൽക്കുന്ന ആ വീട്ടിൽ മക്കളും കൊച്ചുമക്കളും വാരാന്ത്യങ്ങളിൽ പൂക്കളുമായി സന്ദർശകരായി വരും. അപ്പോൾ വീടിന് അനക്കം വയ്ക്കുന്നു.ഇടദിവസങ്ങളിൽ നല്ല കാലാവസ്ഥ ആണെങ്കിൽ വല്ലപ്പോഴും വൃദ്ധൻ  വീടിന്റെ ബാൽക്കണിയിൽ വന്ന് ഇരിക്കുന്നതു കാണാം.
ചിലപ്പോൾ ഒന്നും രണ്ടും അയൽവക്കത്ത് ഉള്ളവരുമായി സംസാരിക്കും. ഏകാന്തതയുടെ തടവുകാരനായി അകലേക്കു നോക്കി അങ്ങിനെ ബാൽക്കണിയിലെ വെയിൽ കൊണ്ട് അവിടെ കുറച്ചു സമയം ഇരിക്കും
ഒരു വാരാന്ത്യത്തിൽ മക്കൾ മൂന്നുപേരും അവരുടെ മക്കളും എല്ലാമായി ഒരു ജനക്കൂട്ടത്തെ അയൽക്കാർ അവിടെ കണ്ടു. ആട്ടും പാട്ടും ഗ്രിൽ പാർട്ടിയുമെല്ലാമായി രാത്രി വൈകിയും അവർ  ആഘോഷിച്ചുകൊണ്ടിരുന്നു.രാത്രി വളരെ വൈകിയും ആഘോഷത്തിന്റെ അലയൊലികൾ പുറത്തും കേൾക്കാമായിരുന്നു. പാവം മനുഷ്യൻ,സന്തോഷിക്കട്ടെ.
പിറ്റേ ദിവസം കാലത്തു ഒരു പോലീസ് വാഹനവും ഒരു ആംബുലൻസും വീടിനു മുൻപിൽ വന്നു നിന്നു.വൃദ്ധന്റെ ശവശരീരം  ആംബുലൻസിൽ കയറ്റി അവർ തിരിച്ചു പോയി.പുറത്തു വന്ന മക്കളിൽ  ഒരാളോട് ചോദിച്ചു,”എന്ത് പറ്റി ?പെട്ടന്ന്……………….?
“Selbst murder”,അതായത് ആത്മഹത്യ.
തൊണ്ണൂറ്റി രണ്ടു വയസ്സുള്ള ആ മനുഷ്യൻ ആത്മഹത്യ ചെയ്തു.
മക്കളും മക്കളുടെ മക്കളും ആയി പുലരും വരെ ആട്ടവും പാട്ടും എല്ലാമായി കഴിഞ്ഞിട്ട് ഒരാൾ ആത്മഹത്യ ചെയ്യുക.?
“ജീവിക്കാനുള്ള ആഗ്രഹം അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു.ജീവിതത്തിൽ ഇനി ഒന്നും ചെയ്യാനില്ല, മരിച്ചാൽ മതി എന്ന തോന്നൽ മൂലം അദ്ദേഹം സ്വയം തിരഞ്ഞെടുത്തതാണ് ആത്മഹത്യ. “
“ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞു,നേരത്തെ നിശ്ചയിച്ച് ഉറപ്പിച്ച സമയത്തു് അദ്ദേഹം പോയി” .
ആത്മഹത്യയിൽ മൂന്നാം കക്ഷി സഹായം തേടുന്നത് സ്വിറ്റ്‌സർലൻഡിൽ അനുവദനീയവും നിയമപരവുമാണ്.ആത്മഹത്യക്ക്  സഹായിച്ച വ്യക്തിക്ക് മരിച്ച ആളിൽനിന്നു  സാമ്പത്തിക നേട്ടങ്ങൾക്ക് അർഹതയില്ല (ആർട്ടിക്കിൾ 115, സ്വിസ് ക്രിമിനൽ കോഡ് ).
ഫിസിഷ്യൻ സഹായത്തോടെയുള്ള ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന വ്യക്തി  എക്സിറ്റ് എന്ന ഓർഗനൈസേഷനിൽ അംഗത്വം എടുക്കണം.
ആശുപത്രി റിപ്പോർട്ടുകൾ , മെഡിക്കൽ റിപ്പോർട്ടുകൾ കോടതിയിൽ നിന്നുള്ള അനുമതിപത്രം ഇവ അവിടെ ഹാജരാക്കണം.
ഈ രേഖകൾ സ്വീകരിച്ച് ബോദ്ധ്യപ്പെട്ടാൽ ഒരു കൗൺസിലർ വ്യക്തിഗത അഭിമുഖം നടത്തി സ്ഥിതിഗതികൾ ചർച്ച ചെയ്യും.
ഈ കൗണ്സിലിഗിന്റെ ഉദ്ദേശ്യം , ആത്മഹത്യയ്ക്ക് ബദലുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുകയാണ്.അതായത് പ്രശനപരിഹാരത്തിന് ഏറ്റവും അനുയോജ്യമായ മറ്റു വഴികൾ കൗൺസിലർ വിശദീകരിക്കുന്നു.കൗൺസിലിംഗിനുശേഷവും വൈദ്യസഹായത്തോടെ ആത്മഹത്യയ്ക്കുള്ള  ആഗ്രഹം അംഗം സ്ഥിരീകരിക്കുകയാണെങ്കിൽ, മാരകമായ മരുന്നിനുള്ള ഒരു പ്രിസ്‌ക്രിപ്‌ഷൻ സൊസൈറ്റി  ബന്ധപ്പെട്ട ഡോക്ടറോട് ആവശ്യപ്പെടും.ഹെഡ് ഓഫീസ് മരുന്ന് സ്വീകരിക്കുന്നു.
മരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് ആത്മഹത്യയിൽ നിന്ന് എപ്പോൾ വേണമെങ്കിലും പിന്മാറാം.
അംഗം നിശ്ചയിച്ച തീയതിയിൽ, സമയത്ത്  തിരഞ്ഞെടുത്ത രീതിയിൽ മരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ എക്സിറ്റ് നടത്തുന്നു. കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ സാന്നിദ്ധ്യത്തിൽ അനുയോജ്യമായ അന്തരീക്ഷം സഹായി ഉറപ്പാക്കും.  മരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി സ്വന്തമായി അന്തിമ നടപടികൾ നടപ്പിലാക്കുന്നു.
വെള്ളത്തിൽ ലയിക്കുന്ന ബാർബിറ്റ്യൂറേറ്റ് കുടിക്കുകയോ അല്ലെങ്കിൽ ഇൻഫ്യൂഷൻ സ്റ്റോപ്പ്കോക്കിന്റെ ടാബ് തുറക്കുകയോ ആണ് സാധാരണ ചെയ്യുക. എക്സിറ്റിലെ സഹായി അതിന്നുള്ള ക്രമീകരണങ്ങൾ മാത്രം നടത്തുന്നു .മേശപ്പുറത്ത് കുടിക്കുവാനുള്ള വിഷം തയ്യാറാക്കി വയ്ക്കുന്നു, അല്ലങ്കിൽ ഇൻഫ്യൂഷൻ തയ്യാർ ചെയ്യും.
മരുന്ന് നൽകിയ ശേഷം, വ്യക്തി സ്വയം ഇഷ്ടപെട്ട രീതി സ്വീകരിച്ച് അവന്റെ അല്ലെങ്കിൽ അവളുടെ പ്രിയപ്പെട്ടവരുടെ  ഇടയിൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ ആഴത്തിലുള്ള ഉറക്കത്തിൽ വീഴുന്നു.തുടർന്ന് സമാധാനപരമായും വേദനയില്ലാതെയും മരണം സംഭവിക്കുന്നു.
സ്വിറ്റസർലണ്ടിൽ ആത്മഹത്യയും ആത്മഹത്യാശ്രമവും 1890 കളിൽ നിയമവിധേയമാക്കി. 1918 മുതൽ, അതിനുള്ള സഹായം നിയമപരമാണ്. നിലവിലെ രൂപത്തിലുള്ള നിയമം 1942 മുതലുള്ളതാണ്.
ആത്മഹത്യയ്ക്ക് സഹായം തേടാൻ സ്വിറ്റ്സർലൻഡിലെ ഫെഡറൽ സുപ്രീം കോടതി അംഗീകരിച്ച നിബന്ധനകളുണ്ട്.അവൻ അല്ലെങ്കിൽ അവൾ എന്താണ് ചെയ്യുന്നതെന്ന് പൂർണ്ണ ബോദ്ധ്യം ഉണ്ടായിരിക്കണം.ഏതെങ്കിലും മൂന്നാം കക്ഷിയുടെ സ്വാധീനം ഉണ്ടാകാൻ പാടില്ല. വ്യക്തി സ്വന്തം കൈകൊണ്ട് ആത്മഹത്യ ചെയ്യുന്നു.
ആരോഗ്യമുള്ള ചെറുപ്പക്കാർക്ക് പോലും പതിനെട്ടു വയസ്സ് പ്രായമുണ്ടങ്കിൽ ആത്മഹത്യ സഹായം സാങ്കേതികമായി നിയമപരമായിരിക്കും.കൂടാതെ  സ്വിസ്സ്  പൗരന്മാരോ സ്ഥിര താമസക്കാരോ ആയിരിക്കണം. ദീർഘകാല എക്സിറ്റ് അംഗങ്ങൾക്ക് മുൻഗണന നൽകുന്നു.
ആത്മഹത്യയുടെ പ്രാധാന്യം വിലയിരുത്താനുള്ള ശേഷിയുണ്ടെങ്കിൽ  മാനസികരോഗമുള്ളവർക്ക് ആത്മഹത്യ സഹായം നൽകാമെന്ന് സ്വിറ്റ്സർലൻഡിലെ ഫെഡറൽ സുപ്രീം കോടതിയുടെ വിധിയുണ്ട്.എങ്കിലും മാനസിക വൈകല്യമുള്ളവരെ എക്സിറ്റ് സഹായിക്കുന്ന കേസുകൾ വളരെ അപൂർവമാണ്.
അത്തരം സാഹചര്യങ്ങളിൽ പാലിക്കേണ്ട മുൻ വ്യവസ്ഥകൾ അങ്ങേയറ്റം കർശനമാണ്. രണ്ട് സ്വതന്ത്ര വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും സൊസൈറ്റിയുടെ എത്തിക്സ് കമ്മീഷന്റെ വിധിയും നിർബ്ബന്ധമാണ്.
അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക്  രോഗത്തിൻറെ പ്രാരംഭ ഘട്ടത്തിൽ‌ മാത്രമേ ഫിസിഷ്യൻ‌ സഹായത്തോടെയുള്ള ആത്മഹത്യകൾ‌ക്ക് അർഹതയുള്ളൂ.
എക്സിറ്റ് സഹായത്തോടെയുള്ള ആത്മഹത്യ ഉൾപ്പെടെ ഏത് ആത്മഹത്യയും “അസാധാരണമായ മരണം” എന്ന് നിയമപരമായി കണക്കാക്കപ്പെടുന്നു. വ്യക്തി അന്തരിച്ചുകഴിഞ്ഞാൽ, സ്വിസ് പോലീസിനെ അറിയിക്കേണ്ടതാണ്.
“നിയമപരമായ പരിശോധന” നടത്താൻ പോലീസ് സാധാരണയായി ആരോഗ്യ മെഡിക്കൽ ഓഫീസറെയും ജില്ലാ അറ്റോർണിയെയും കൊണ്ടുവരും. ബാധകമായ എല്ലാ നിയമ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കുകയാണ് ഈ ഓൺ-സൈറ്റ് അന്വേഷണത്തിന്റെ ഉദ്ദേശ്യം.
എക്സിറ്റ് സഹായത്തോടെയുള്ള ആത്മഹത്യ ചെയ്താൽ പോസ്റ്റ്‌മോർട്ടങ്ങൾ വളരെ അപൂർവമാണ്.
കഷ്ടപ്പാടുകൾ അസഹനീയമാകുമ്പോൾ, ചില ആളുകൾ അത് ദീർഘനേരം കാണുന്നതിനേക്കാൾ മരിക്കാൻ ആഗ്രഹിക്കുന്നു. എക്സിറ്റ് അത്തരം ആളുകളെ അവരുടെ വിധിയയ്ക്ക് വിടാതെ   സ്വയം നിർണ്ണയിക്കാനുള്ള അവകാശത്തിൽ പിന്തുണയ്ക്കുന്നു. എക്സിറ്റിന്റെ ഓപ്ഷൻ യഥാർത്ഥത്തിൽ ആത്മഹത്യ തടയുന്നതിനുള്ള ഫലപ്രദമായ രൂപമാണ്. എഴുപത്തഞ്ചു ലക്ഷം ജനങ്ങൾ വസിക്കുന്ന സ്വിറ്റ്സർലന്റിൽ
എക്സിറ്റ്  അംഗങ്ങളുടെ എണ്ണം നിലവിൽ 120,000 ത്തിൽ കൂടുതലാണ്.
എക്സിറ്റ് സ്ഥാപിതമായത് 1982 ലാണ്. ഇന്ന്, ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയ്ക്കു വേണ്ടിയുള്ള സ്ഥാപനമാണിത്.
ഓസ്ട്രേലിയയിലെ ഏറ്റവും പ്രായം ചെന്ന ശാസ്ത്രജ്ഞൻ, ഡേവിഡ് ഗുഡൽ 104-ാം വയസ്സിൽ ജീവിതം അവസാനിപ്പിക്കാൻ സ്വിറ്റ്സർലൻഡിലേക്ക് വരികയുണ്ടായി.
ഡേവിഡ് ഗുഡലിന് ഒരു അസുഖവും ഉണ്ടായിരുന്നില്ല. പക്ഷേ ജീവിക്കാനുള്ള ആഗ്രഹം അദ്ദേഹത്തിന് നഷ്ടമായി.ബാസലിലെ അസിസ്റ്റഡ് ഡൈയിംഗ് ഏജൻസി ലൈഫ് സർക്കിളുമായി ബന്ധപ്പെട്ടു.
മെയ് 10 ന് ജീവിതം അവസാനിപ്പിക്കാനായി സ്വിറ്റ്സർലൻഡിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം ഫ്രാൻസിലെ ബാര്ഡോയിലെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം നിരവധി ദിവസം ചെലവഴിച്ചു.എല്ലാവരോടും യാത്ര പറഞ്ഞ് യാത്രയായി.
(ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.പൊതുവായ അറിവിനു വേണ്ടി മാത്രം. Exit-ന്റെ പ്രവർത്തനങ്ങൾ നിയമങ്ങൾ കൃത്യമായി അനുസരിക്കുന്ന Switzerlad പോലെയുള്ള രാജ്യങ്ങളിലെ നടപ്പാക്കാൻ സാധിക്കുകയുള്ളു.)

ജോൺ കുറിഞ്ഞിരപ്പള്ളി

തന്റെ അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാളത്തിലെ എണ്ണം പറഞ്ഞ വിജയങ്ങളിൽ ഒന്ന് സ്വന്തമാക്കിയ സംവിധായകൻ ആണ്‌ ലാൽ ജൂനിയർ. ആദ്യ സിനിമ ‘ഹണിബീ’ക്കും മുന്നേ ‘ഡെബ്റ്റ് ‘എന്ന ഹ്രസ്വ ചിത്രത്തിലൂടെ സ്റ്റേറ്റ് അവാർഡ് സ്വന്തമാക്കിയ അദ്ദേഹം പക്ഷേ തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ പ്രേക്ഷകരെ അമ്പരിപ്പിക്കുകയായിരുന്നു . ‘ഹൈ, ഐ ആം ടോണി ‘എന്ന ഡാർക്ക് മൂഡിലുള്ള ത്രില്ലർ സിനിമ നിരൂപകരും സിനിമ പ്രേമികളും ഒരുപാട് പുകഴ്ത്തിയെങ്കിലും , ഒരു വിഭാഗം പ്രേക്ഷകർ ആ സിനിമയെ ആക്രമിക്കുകയും പരാജയപ്പെടുത്തുകയും ചെയ്തു. ‘ഹണിബീ- 2’ വിലൂടെ വീണ്ടും മടങ്ങി വന്നെങ്കിലും ഹണിബീയുടെ പ്രേക്ഷകരെ പഴയ പോലെ തൃപ്തിപ്പെടുത്താൻ സാധിക്കാതെ പോയത് ആ സിനിമയെയും മറ്റൊരു പരാജയത്തിലേക്ക് നയിച്ചു. പക്ഷേ തോൽവികളിൽ തളരാതെ അയാൾ പിന്നെയും തിരിച്ചു വന്നു, ക്യാമറയുടെ മുന്നിലേക്ക്. ഈ വർഷം ഇറങ്ങിയ അണ്ടർവേൾഡ് എന്ന സിനിമയിലെ പ്രതിനായകനായി ലാൽ ജൂനിയർ പ്രേക്ഷകരുടെ കയ്യടി നേടി , വീണ്ടും സംവിധായക മേലങ്കി അണിയാൻ തീരുമാനിച്ചപ്പോൾ ലാൽ ജൂനിയറിനോടൊപ്പം കൈ കോർക്കാൻ മലയാളത്തിന്റെ പ്രിയപ്പെട്ട നടനും നിർമ്മാതാവും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനും മലയാള സിനിമയുടെ ഏറ്റവും വിലപിടിപ്പുള്ള എഴുത്തുകാരൻ സച്ചിയും തയാറായതോടെ ആണ് ‘ഡ്രൈവിംഗ് ലൈസൻസ് ‘എന്ന സിനിമ പിറവി കൊണ്ടത് .

മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് സിദ്ദിഖ് ലാലിന്റെത്. സിദ്ദിഖ് ലാല്‍ ലേബലില്‍ വന്ന പല സിനിമകളും വിലിയ ഹിറ്റുകളാണ് സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍ ഇടയ്ക്ക് വച്ച് ഈ കൂട്ടുകെട്ട് ഇല്ലാതായി. അതിന്റെ കാരണങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് വ്യക്തമല്ല. സിനിമകള്‍ ഒന്നിച്ച് ചെയ്യാറില്ലെങ്കിലും വ്യക്തിപരമായി ഇവര്‍ തമ്മില്‍ ഇന്നും വലിയ സൗഹൃദം തന്നെയാണ്.

തന്റെ എല്ലാ സിനിമകളെക്കുറിച്ചും സിദ്ദിഖ് അങ്കിള്‍ അഭിപ്രായം പറയാറുണ്ടെന്നും ടോണിയാണ് അങ്കിളിനിഷ്ടപ്പെട്ട സിനിമയെന്നുമാണ് അഴിമുഖത്തിനു നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജൂനിയര്‍ പറഞ്ഞു. സിദ്ദിഖ് സാര്‍ ലാല്‍ ജൂനിയറിന്റെ സിനിമകള്‍ കണ്ട് അഭിപ്രായം പറയാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

“എന്റെ സിനിമകളില്‍ സിദ്ദിഖ് അങ്കിളിന് ഏറ്റവും ഇഷ്ടം ടോണി ആണ്. ആ സിനിമ കണ്ടിട്ട് സിദ്ദിഖ് അങ്കിള്‍ എന്നോട് പറഞ്ഞത് നീ ചെയ്യേണ്ടത് ഇങ്ങനത്തെ സിനിമകള്‍ ആണ്, ബാക്കി സിനിമകള്‍ ഒക്കെ ചെയ്യാന്‍ പിന്നെയും ആളുകളുണ്ട്, പക്ഷേ ടോണി പോലുള്ള സിനിമകള്‍ എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്നതല്ല എന്നാണ്. അതൊരു വലിയ അവാര്‍ഡ് ആയിരുന്നു.” ലാല്‍ ജൂനിയര്‍ പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

 എന്താണ് ഡ്രൈവിംഗ് ലൈസൻസ്‌?

ഡ്രൈവിംഗ് ലൈസൻസ്‌ സത്യത്തിൽ ഒരു “പൊളിറ്റിക്കൽ ഡ്രാമ “ആണ്‌ .അധികാരം ഉള്ള ഒരാൾ അധികാരം ഇല്ലാത്ത മറ്റൊരാളെ എങ്ങനൊക്കെ ഉപദ്രവിക്കാം, അതുപോലെ മനുഷ്യന്റെ മനസ്സിലുള്ള ഈഗോ വർക്ഔട്ട് ആവുമ്പോൾ രണ്ടു പേർ തമ്മിൽ എങ്ങനൊക്കെ പ്രശ്നങ്ങൾ ഉണ്ടാവാം എന്നൊക്കെ സംസാരിക്കുന്ന ഒരു സിനിമ ആണ്‌. പിന്നെ ഇന്ത്യയിലെ ആളുകളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന രണ്ട്‌ കാര്യങ്ങളാണ് സിനിമയും ക്രിക്കറ്റും, അത്രത്തോളം ആരാധകർ ഉള്ള രണ്ട് മേഖലകൾ ആണത്. അത്തരത്തിൽ ഒരു ആരാധകന്റെയും അയാളിഷ്ടപ്പെടുന്ന ഒരു സൂപ്പർ താരത്തിന്റെയും കഥ പറയുന്ന സിനിമ കൂടി ആണ്‌ ഡ്രൈവിംഗ് ലൈസൻസ്‌.

എങ്ങനെയാണ് ഡ്രൈവിംഗ് ലൈസൻസിലേക്ക്‌ എത്തുന്നത്?

ആദ്യ സിനിമ ഹണിബീക്ക് ശേഷം എന്ത് പ്രൊജക്റ്റ് എന്ന്‌ ആലോചിക്കുന്ന സമയത്താണ് ഒരു സൂപ്പർസ്റ്റാർ പടം ചെയ്യാം എന്നൊരു തോട്ട് ഉണ്ടാവുന്നത് .സച്ചിയേട്ടൻ ശരിക്കും മറ്റൊരു സംവിധായകന് വേണ്ടി എഴുതിയ കഥയായിരുന്നു ഇത്‌. സച്ചിയേട്ടനിൽ നിന്ന് ഈ കഥ കേട്ടപ്പോ തന്നെ എനിക്ക് ഭയങ്കര ഇഷ്ടമായി, അങ്ങനെ ഞാൻ പുള്ളീടെ പുറകെ നടന്ന് ചോദിച്ച് ഒടുവിൽ പപ്പയെ കൊണ്ട്‌ വിളിപ്പിച്ച് ആ കഥ വാങ്ങുകയായിരുന്നു. അന്നത് മമ്മൂക്കയെ വച്ച് ചെയ്യാം എന്ന പ്ലാനിലായിരുന്നു, പക്ഷേ പല കാരണങ്ങൾ കൊണ്ട്‌ മമ്മൂക്ക മാറിയപ്പോൾ, പിന്നെ അത് മുൻപോട്ട് കൊണ്ടുപോകാൻ കെൽപ്പുള്ള ഒരു സ്റ്റാറിനെ കിട്ടാതെ വരികയും അങ്ങനെ ആ തിരക്കഥ നമ്മൾ ഹോൾഡ് ചെയ്ത് വയ്ക്കുകയും ചെയ്തു. അങ്ങനെ ആണ്‌ ടോണിയും, കിംഗ് ലയറും, ഹണി ബീ 2വും സംഭവിച്ചത്. അങ്ങനെ ഇരിക്കെ സച്ചിയേട്ടനിൽ നിന്ന്‌ പൃഥ്വിരാജ് ഈ കഥ കേട്ടു. പുള്ളിക്ക് അത് ഭയങ്കരമായി ഇഷ്ടപ്പെട്ടു. അങ്ങനെ ആണ്‌ ഡ്രൈവിംഗ് ലൈസൻസ്‌ സംഭവിക്കുന്നത്.

മമ്മൂക്കയ്ക്ക് ശേഷം പൃഥ്വിരാജ് എന്ന തീരുമാനം?

പൃഥ്വിരാജിനെ നമ്മൾ തീരുമാനിച്ചതല്ല, പുള്ളി ഈ കഥ ഇഷ്ടപ്പെട്ട് അത് ചെയ്യാം എന്ന്‌ തീരുമാനിക്കുകയായിരുന്നു. എന്തുകൊണ്ടോ അതൊരു ശരിയായ തീരുമാനം ആയിരുന്നു. ഞാൻ ഈ കഥയുമായി എനിക്ക് ചെല്ലാൻ കഴിയുന്ന അഭിനേതാക്കളുടെ അടുത്തൊക്കെ പോയതാണ്, അവർക്കെല്ലാവർക്കും തന്നെ ഈ കഥ വളരെ ഇഷ്ടപ്പെടുകയും ചെയ്തതാണ്. പക്ഷേ അവർക്കാർക്കും ഈ കഥാപാത്രത്തെ പുൾ ഓഫ് ചെയ്യാനുള്ള ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നില്ല. ഒരു സൂപ്പർസ്റ്റാർ എന്ന റോൾ ചെയ്യണമെങ്കിൽ ഒന്നുകിൽ അത് ഒരു റിയൽ സൂപ്പർസ്റ്റാർ ആയിരിക്കണം, അല്ലെങ്കിൽ അത് നിലനിൽക്കില്ല. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് ശേഷം മലയാള സിനിമയിൽ അത്‌ പുൾ ഓഫ് ചെയ്യാൻ ഇപ്പോൾ പൃഥ്വിരാജിനേ കഴിയൂ .ഞാൻ ആയിട്ട് തീരുമാനിച്ചതല്ല, എനിക്ക്‌ ഭാഗ്യം പോലെ വന്ന്‌ സെറ്റ് ആയതാണ്.

സുരാജ്‌ വെഞ്ഞാറമൂടിനെ ഈ കഥയിലേക്ക് എത്തിച്ചത് എങ്ങനെയാണ്?

അത്‌ ശരിക്കും പൃഥ്വിരാജ്ന്റെ സജഷൻ ആയിരുന്നു. നമ്മൾ ഇങ്ങനെ ഒരുപാട്‌ പേരെ ആലോചിക്കുകയും ഫിക്സ് ആവാതിരിക്കുകയും ചെയ്യുന്ന സമയത്ത് രാജുവേട്ടനാണ് സുരാജ് ചെയ്താ നന്നാവില്ലേ എന്ന്‌ എന്നോട് ചോദിച്ചത്. കേട്ടപ്പോൾ നല്ല ഓപ്ഷൻ ആണെന്ന് തോന്നുകയും അങ്ങനെ സുരാജേട്ടനിലേക്ക്‌ എത്തുകയും ആയിരുന്നു.

സൂപ്പർസ്റ്റാറിന്റെ ആരാധകനായി സുരാജ്‌ എത്തിയപ്പോൾ?

ഒരു സൂപ്പർസ്റ്റാറും ഒരു സാധാരണക്കാരനായ ആരാധകനും. അവരാണ് ഈ കഥയിലെ നായകന്മാർ. സുരാജേട്ടന് അങ്ങനെ ഒരു സാധാരണക്കാരന്റെ ഇമേജ് നമുക്കെല്ലാവർക്കും ഇടയിലുണ്ട്. ആളുകൾ സ്വന്തം വീട്ടിലെ ഒരു അംഗം എന്നത് പോലെ അംഗീകരിച്ചിട്ടുള്ള ഒരു ആക്ടർ ആണ്‌ സുരാജേട്ടൻ. അതുകൊണ്ട്‌ തന്നെ പുള്ളിക്ക് ഇത്‌ ചെയ്യാൻ കഴിയുമോ എന്നൊരു സംശയം ഒന്നും നമുക്കില്ലായിരുന്നു. ഞാൻ ഈ കഥ പറഞ്ഞ എല്ലാ താരങ്ങളും പറഞ്ഞത് സുരാജേട്ടന്റെ റോൾ ചെയ്തോളാം എന്നാണ്‌, അതത്രയ്ക്ക് മനോഹരമായ ഒരു ക്യാരക്ടർ ആണ്‌. സുരാജേട്ടൻ അത്‌ ഗംഭീരമാക്കിയിട്ടുണ്ട്.

ആദ്യമായിട്ടാണ് മറ്റൊരാളുടെ തിരക്കഥ സംവിധാനം ചെയ്യുന്നത്‌, എങ്ങനെയുണ്ടായിരുന്നു?

അത്‌ ഗംഭീര അനുഭവം ആയിരുന്നു. ഞാനൊന്നും സത്യത്തിൽ ഒരു നല്ല എഴുത്തുകാരനല്ല എന്ന്‌ തിരിച്ചറിയുകയായിരുന്നു. ശരിക്കും ഇഷ്ടപ്പെട്ടു ആ പ്രോസസ്സ്. കാരണം ഞാൻ ഇത്തവണ സംവിധായകൻ എന്ന നിലയിൽ എന്റെ വർക്കിൽ മാത്രമായിരുന്നു ശ്രദ്ധിച്ചത്. പിന്നെ അത് വളരെ സോളിഡ് ആയ ഒരു തിരക്കഥ ആയിരുന്നു. അതിനെ എത്ര അടിപൊളി ആയി എടുക്കാം എന്നത് ഒരു വെല്ലുവിളി ആയിരുന്നു. എനിക്ക്‌ അറിയാവുന്ന മേഖലയിൽ ഇത്തവണ എനിക്ക്‌ ഒരുപാട്‌ എക്‌സ്‌പ്ലോർ ചെയ്യാൻ പറ്റി. അത്‌ ഈ സിനിമയ്ക്കും എനിക്കും ഒരുപാട്‌ ഗുണം ചെയ്തിട്ടുണ്ട്.

മൂന്ന്‌ സിനിമകൾ ചെയ്തതിൽ രണ്ടും പരാജയങ്ങൾ ആയിരുന്നു, പരാജയങ്ങളിൽ വിഷമം തോന്നിയിട്ടുണ്ടോ?

തീർച്ചയായിട്ടും, വിഷമം തോന്നിയിട്ടില്ലെന്ന്‌ പറഞ്ഞാൽ അത്‌ വലിയ നുണയായിപ്പോകും. നമ്മൾ എല്ലാ സിനിമകൾ ചെയ്യുന്നതും സൂപ്പർഹിറ്റ് ആവാൻ വേണ്ടി തന്നെയാണ്. നമുക്ക് നിലനിൽപ്പുള്ളതും സിനിമകൾ ഓടുമ്പോൾ തന്നെയാണ്‌. ടോണി ഞാൻ ഏറ്റവും എൻജോയ് ചെയ്ത് വർക്ക് ചെയ്ത ഒരു സിനിമയാണ്. എന്റെ വളരെ അടുത്ത സുഹൃത്തുക്കളായ അഭിനേതാക്കൾ, എന്ത് ചോദിച്ചാലും തരുന്ന ഒരു പ്രൊഡ്യൂസർ. ശരിക്കും ടോണി ഒരു ടെക്നിക്കൽ സിനിമ ആയിരുന്നു. ഒരു ടെക്‌നിഷ്യൻ എന്ന നിലയിൽ ഞാൻ ഒരുപാട് എക്‌സ്‌പ്ലോർ ചെയ്ത സിനിമയാണ്. അതുകൊണ്ട് എനിക്ക്‌ അത്ര നിരാശ തോന്നിയില്ല. പക്ഷേ ഹണിബീ 2 ശരിക്കും വിഷമിപ്പിച്ചു. അത്‌ ശരിക്കും കാശ് ഉണ്ടാക്കാൻ വേണ്ടി ചെയ്ത ഒരു കൊമേർഷ്യൽ സിനിമ ആയിരുന്നു. അല്ലാതെ ഒരു ആർട്ട് എലമെന്റ് ഒന്നും അതിനുണ്ടായിരുന്നില്ല. ആ സിനിമയുടെ പരാജയം എന്നെ പഠിപ്പിച്ചത് എനിക്ക്‌ പറ്റുന്ന തരത്തിലുള്ള സിനിമ ചെയ്താ മതി എന്നാണ്. അങ്ങനെ നോക്കുമ്പോള്‍ പരാജയങ്ങൾ നേട്ടവുമാണ്.

ഹണി ബി 2 ചെയ്യേണ്ടിയില്ലായിരുന്നു എന്ന്‌ തോന്നിയിരുന്നോ?

ശരിക്കും അത്‌ മറ്റൊരു നടനെ വച്ച് ചെയ്യാൻ വേണ്ടി ആലോചിച്ച വേറൊരു കഥയായിരുന്നു. അത്‌ ഹണി ബീയുടെ പ്ലോട്ടിലേക്ക് ഇടുകയായിരുന്നു, പക്ഷേ ആ കഥ അങ്ങനെ അല്ലായിരുന്നു പറയേണ്ടിയിരുന്നത്. ഹണി ബീ 2 സംഭവിക്കുമായിരുന്നു, പക്ഷേ അതിങ്ങനെ ആവില്ലായിരുന്നു.

ടോണി ഈ കാലഘട്ടത്തിൽ ചെയ്തിരുന്നേൽ സ്വീകരിക്കപ്പെടുമായിരുന്നു എന്ന്‌ വിശ്വസിക്കുന്നുണ്ടോ?

പരീക്ഷണം എന്നത്‌ എന്നെങ്കിലും സ്വീകരിക്കപ്പെടും, എന്നാൽ അതിൽ മിക്കതും ഇറങ്ങിയ കാലത്ത് പരാജയം ആയിരിക്കും. ടോണി ഒരു പരാജയപ്പെട്ട പരീക്ഷണം ആയിരുന്നു, അതിന്ന് ചെയ്‌താൽ വിജയിക്കുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഞാൻ മനസിലാക്കിയ ഒരു കാര്യം പറയാം, നമ്മൾ പരീക്ഷണം നടത്തുമ്പോൾ കഴിവതും നമ്മുടെ പൈസയ്ക്ക് തന്നെ ചെയ്യാൻ ശ്രമിക്കണം, അല്ലേൽ അത്‌ വല്ലാത്ത ഒരു ഭാരം ആയിരിക്കും. ഇപ്പോൾ ഞാൻ ഒരു സിനിമ ആലോചിക്കുന്നുണ്ട് ” ഫ്ലവർ പവർ ” ,അത് പൂർണ്ണമായും ഒരു പരീക്ഷണമാണ്‌,വളരെ അധികം സെൻസേഷണൽ ആയ വിഷയം പറയുന്ന ഒരു ഫീമെയിൽ ഓറിയന്റഡ് സിനിമ ആണ്‌. അത്‌ ഞാൻ എന്റെ സ്വന്തം പ്രൊഡക്ഷൻ ബാനറിൽ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്, അതിന്റെ ഒരുക്കത്തിലാണ്.

നടനായി ഇനിയും പ്രതീക്ഷിക്കാമോ?

എനിക്കറിയില്ല, ശരിക്കും നമുക്ക് ആക്ടിങ് കരിയർ പ്ലാൻ ചെയ്യാൻ പറ്റില്ല. മറ്റുള്ളവരാണ് നമ്മുടെ ഭാവി അതിൽ തീരുമാനിക്കുന്നത്. ഞാനായിട്ട് കഥ എഴുതി സംവിധാനം ചെയ്യുന്ന ഒരു സിനിമയിൽ ഞാൻ ഒരിക്കലും അഭിനയിക്കില്ല, എനിക്ക്‌ ചെയ്യാൻ പറ്റുന്ന നല്ല വേഷങ്ങൾ വന്നാൽ തീർച്ചയായിട്ടും അഭിനയിക്കും.

ടീസറിലും ട്രെയ്ലറിലും ഒക്കെ കണ്ട ഫാൻ എന്ന സിനിമയുമായി ഉള്ള സാമ്യം?

സാമ്യം ഉണ്ടാവാം, കാരണം ഫാൻ ഒരു ആരാധകന്റെ കഥ ആയിരുന്നു പറഞ്ഞത്‌. ഇതിലും ഒരു ആരാധകന്റെ കഥ പറയുന്നുണ്ട്. രണ്ടിലും പറയുന്ന ഇമോഷൻ ഒന്നാണ്, പക്ഷേ അത്‌ പറയുന്ന വിഷയങ്ങൾ വേറെയാണ്.

ഡ്രൈവിംഗ് ലൈസൻസിലെ മറ്റ്‌ അഭിനേതാക്കൾ ആരൊക്കെയാണ്?

പൃഥ്വിരാജ് , സുരാജ് എന്നിവർ കഴിഞ്ഞാൽ മിയ, ദീപ്തി സതി, മാസ്റ്റർ ആദിഷ്, നന്ദു, ലാലു അലക്സ്, സുരേഷ് കൃഷ്ണ, സൈജുകുറുപ്പ്, മേജർ രവി, വിജയരാഘവൻ, ഇടവേള ബാബു, അരുൺ, നന്ദു പൊതുവാൾ, ശിവജി ഗുരുവായൂർ, സുനിൽ ബാബു, വിജയകുമാർ, അനീഷ് ജി മേനോൻ, മൃദുൽ നായർ, സോഹൻ സീനുലാൽ, കലാഭവൻ നവാസ്, കലാഭവൻ ഹനീഫ് അങ്ങനെ ഒരുപാട് വലിയ ആർട്ടിസ്റ്റുകൾ ഈ സിനിമയുടെ ഭാഗം ആണ്‌.

മലയാള സിനിമയിൽ ഈ അടുത്തൊന്നും ഇത്രയും വലിയ ആർട്ടിസ്റ്റുകൾ ഉള്ള ഒരു സിനിമ വന്നിട്ടില്ല, എങ്ങനെയായിരുന്നു ഈ കാസ്റ്റിംഗ്?

ഈ പടത്തിൽ കാസ്റ്റിംഗ് വളരെ പ്രധാനം ആയിരുന്നു. ഇവരെല്ലാവരും തന്നെ ഡിമാൻഡിങ് ആയിരുന്നു ഈ കഥയിൽ. ഇതിലെ കഥാപാത്രങ്ങൾ എല്ലാവരും പറയുന്ന കാര്യങ്ങൾ പ്രാധാന്യം ഉള്ളതും ആളുകളിലേക്ക്‌ എത്തേണ്ടതും ആണ്‌. അപ്പോ ഒരു പുതിയ ആളെ കൊണ്ട്‌ വന്ന്‌ ആളുകൾക്ക് പരിചയപ്പെടുത്താനുള്ള സമയം തിരക്കഥയിൽ ഇല്ല. അതുകൊണ്ട്‌ പ്രേക്ഷകർക്ക് കാണുമ്പോൾ തന്നെ ആ കഥാപാത്രത്തെ റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു ആർട്ടിസ്റ്റിനെ ചൂസ് ചെയ്യുകയായിരുന്നു. അത്‌ വളരെ നന്നായി വന്നിട്ടുമുണ്ട്.

സ്ഥിരം ടീമിൽ നിന്ന്‌ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഇത്തവണ വരുന്നത്, അതിന്റെ കാരണം?

ശരിക്കും ഈ പടം ആദ്യം പ്ലാൻ ചെയ്യുമ്പോൾ എന്റെ സ്‌ഥിരം ടീം തന്നെയായിരുന്നു. പിന്നെ ഞാൻ അണ്ടർവേൾഡിൽ അഭിനയിക്കുമ്പോഴാണ് അലക്സിനെയും യാക്സ്നെയും നേഹയെയും ഒക്കെ പരിചയപ്പെടുന്നത്. പിന്നേ ഈ സിനിമ തുടങ്ങേണ്ട സമയം എന്റെ കൂടെ ഉണ്ടായിരുന്നവർ അവരുടെ മറ്റ്‌ പ്രോജക്ടുകളുടെ തിരക്കിലായിരുന്നു. പിന്നെ മാറ്റം നല്ലതാണ്, കാരണം ഞാൻ പഠിക്കുന്നത് എന്റെ ഒപ്പം വർക്ക് ചെയ്യുന്നവരിൽ നിന്നാണ്. പുതിയ ആളുകൾ വരുമ്പോൾ നമ്മുടെ അറിവും കൂടും എന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്.

സിദ്ദിഖ് സാർ ലാൽ ജൂനിയറിന്റെ സിനിമകൾ കണ്ട്‌ അഭിപ്രായം പറയാറുണ്ടോ?

തീർച്ചയായിട്ടും. എന്റെ സിനിമകളിൽ സിദ്ദിഖ് അങ്കിളിന്‌ ഏറ്റവും ഇഷ്ടം ടോണി ആണ്‌. ആ സിനിമ കണ്ടിട്ട് സിദ്ദിഖ്‌ അങ്കിൾ എന്നോട് പറഞ്ഞത് നീ ചെയ്യേണ്ടത് ഇങ്ങനത്തെ സിനിമകൾ ആണ്‌, ബാക്കി സിനിമകൾ ഒക്കെ ചെയ്യാൻ പിന്നെയും ആളുകളുണ്ട്, പക്ഷേ ടോണി പോലുള്ള സിനിമകൾ എല്ലാവർക്കും ചെയ്യാൻ പറ്റുന്നതല്ല എന്നാണ്‌. അതൊരു വലിയ അവാർഡ്‌ ആയിരുന്നു.

വീട്ടുകാരുടെ ഇടപെടൽ ഉണ്ടോ സിനിമകളിൽ? അവരുടെ ഒരു പിന്തുണയെ പറ്റി?

എന്റെ സപ്പോർട്ട് എന്നും അവര് തന്നെയാണ്. ഒരു കഥ വന്ന്‌ കഴിഞ്ഞാൽ എന്റെ ആദ്യ ഘട്ട ചർച്ചകൾ ഒക്കെ വീട്ടിൽ തന്നെയാണ്‌, അവരെല്ലാം എന്റെ സിനിമകളിൽ ഇൻവോൾവ്ഡ് ആണ്‌. ഫാസിൽ സാർ വീട്ടുകാരെ റിലീസിന് മുന്നേ സിനിമ കാണിക്കുന്ന ആളായിരുന്നു, പപ്പയും പണ്ട് മുതലേ റിലീസിന് മുന്നെ എല്ലാരേയും സിനിമ കാണിക്കുവായിരുന്നു. ഞാനും ആ രീതി തന്നെ ആണ്‌ ഫോളോ ചെയ്യാറ്. അവരെ എല്ലാം ഞാൻ സിനിമ കാണിക്കാറുണ്ട് റിലീസിന് മുന്നെ, അവരുടെ അഭിപ്രായങ്ങൾ എനിക്ക്‌ വളരെ പ്രധാനം ആണ്‌.

അടുത്ത സിനിമ?

അടുത്തത് പപ്പ തിരക്കഥ എഴുതി ഞാൻ സംവിധാനം ചെയ്യുന്ന സിനിമയാണ്‌. “സുനാമി” എന്നാണ് പേരിട്ടിരിക്കുന്നത്. ആസിഫ്‌ ആണ്‌ നായകൻ, ഒപ്പം ബാലു വർഗ്ഗീസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പിന്നെ അഭിനയിക്കാൻ ഓഫർ വന്നിട്ടുള്ള രണ്ട് പ്രൊജക്ടുകൾ ഉണ്ട്. അതിന് ശേഷമാണ്‌ “ഫ്ലവർ പവർ” ചെയ്യുന്നത്. അതെന്റെ ഒരു ഡ്രീം സിനിമ ആണ്.

മുന്‍മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു. പിണറായി മന്ത്രിസഭയിലെ അംഗമായിരുന്നു. കുട്ടനാട് എംഎല്‍എ ആയിരുന്നു. ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 72 വയസ്സാണ്. കൊച്ചിയിലെ വീട്ടില്‍വെച്ചാണ് അന്ത്യം.

അര്‍ബുദരോഗ ചികിത്സയിലായിരുന്നു തോമസ് ചാണ്ടി.കേരള രാഷ്ട്രീയത്തില്‍ എല്ലാ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു തോമസ് ചാണ്ടി. എന്‍സിപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രധാന പങ്കുവെച്ച നേതാവാണ്.

RECENT POSTS
Copyright © . All rights reserved