നടി പാര്‍വ്വതി തിരുവോത്തിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ബന്ധുക്കള്‍ക്ക് മോശം സന്ദേശം അയയ്ക്കുകയും ചെയ്ത് യുവാവ് പിടിയില്‍. പാലക്കാട് സ്വദേശി കിഷോര്‍ ആണ് പിടിയിലായത്. തിരുവനന്തപുരത്ത് വച്ച് രാജ്യാന്തര ചലചിത്രമേളയുടെ വേദിക്കരികില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വേറെയും കേസുകള്‍ ഉണ്ടെന്ന് കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ അഷ്റഫ് പറഞ്ഞു. തഹസില്‍ദാറാണെന്ന് പറഞ്ഞ് മണല് കടത്താന്‍ ശ്രമിച്ചതിന് തൃശൂരും, മജിസ്ട്രേറ്റാണെന്ന് വ്യാജരേഖ ചമച്ചതിന് കൊടുങ്ങല്ലൂരും ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ടെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ അഷ്റഫ് വ്യക്തമാക്കി. അഭിഭാഷകനും സംവിധായകനുമാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.
പാര്‍വ്വതിയെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങള്‍ നടിയുടെ പിതാവിനും സഹോദരനും ഇയാള്‍ അയച്ചിരുന്നു. നടിയുടെ കോഴിക്കോടുള്ള വീട്ടിലും ഇയാള്‍ എത്തിയിരുന്നു. പാര്‍വ്വതിയുടെ സഹോദരനെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷമായിരുന്നു യുവാവ് മോശം സന്ദേശങ്ങള്‍ അയച്ചത്.
പാര്‍വ്വതിയെക്കുറിച്ച് അത്യാവശ്യകാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ ശേഷം നടി മാഫിയ സംഘത്തിന്‍റെ കയ്യില്‍ അകപ്പെട്ട് പ്രശ്നത്തിലാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. വിദേശ സന്ദര്‍ശനത്തിലാണ് പാര്‍വ്വതിയെന്ന് പറഞ്ഞതോടെ അത് കള്ളമാണെന്നും താന്‍ പാര്‍വ്വതിയുടെ കാമുകനാണെന്നും കിഷോര്‍ വീട്ടുകാരോട് പറഞ്ഞു. ശല്യം സഹിക്കാതെ വന്നതോടെ പാര്‍വ്വതിയുടെ വീട്ടുകാര്‍ മറുപടി നല്‍കുന്നത് നിര്‍ത്തുകയായിരുന്നു. ഇവര്‍ പ്രതികരിക്കാതെയായതോടെയാണ് ഇയാള്‍ കോഴിക്കോടുള്ള നടിയുടെ വീട്ടിലെത്തിയത്.
ദക്ഷിണാഫ്രിക്കയുടെ ഭൂരിഭാഗത്തെയും ബാധിച്ച ദീർഘകാല വരൾച്ചയെത്തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ വിക്ടോറിയ വെള്ളച്ചാട്ടം അതി ജീവിക്കാൻ പാടുപെടുകയാണ്. സിംബാബ്‌വെയുടെയും സാംബിയയുടെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന വിക്ടോറിയ വെള്ളച്ചാട്ടം വരണ്ട കാലാവസ്ഥയിൽ വെള്ളത്തിൽ കുറവുണ്ടാകുന്നത് അസാധാരണമെന്നാണ് റിപ്പോർട്ടുകൾ.
എന്നിരുന്നാലും, ഈ വർഷം, ജലപ്രവാഹം ഏറ്റവും താഴ്ന്ന നിലയിലാണ്. വിക്ടോറിയ വെള്ളച്ചാട്ടം വരണ്ടുപോകുന്നത് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സാംബിയൻ പ്രസിഡന്റ് എഡ്ഗർ ലുങ്കു പറഞ്ഞു, ഒരു ദിവസം പൂർണ്ണമായും അപ്രത്യക്ഷമാകുമെന്ന് അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
“വിക്ടോറിയ വെള്ളച്ചാട്ടം ഇല്ലാത്ത സാംബെസിനെ ചിന്തിക്കാൻ പോലും കഴിയില്ല? ഇത് ഒരു ഗുരുതരമായ പ്രശ്‌നമാണ്. ആളുകൾ അതിനെ നിസ്സാരവൽക്കരിക്കുകയും ‘കാലാവസ്ഥാ വ്യതിയാനം യഥാർത്ഥമല്ല’ എന്ന് പറയുകയും ചെയ്യുന്നത് ആശ്ചര്യകരമാണ്. ഒരുപക്ഷേ അവർ മറ്റൊരു ലോകത്താണ് ജീവിക്കുന്നത്. സാംബിയയിൽ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലങ്ങൾ ശരിക്കും രൂക്ഷമാണ്. ഇത് എല്ലാവരേയും ബാധിക്കുന്നു” അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ദരിദ്രരായ രാജ്യങ്ങളെ സഹായിക്കാനും സമ്പന്ന രാജ്യങ്ങൾ കൂടുതൽ ശ്രമിച്ചാൽ മാത്രമേ സ്ഥിതി മെച്ചപ്പെടൂ എന്നും അദ്ദേഹം പറഞ്ഞു. ജലവൈദ്യുതിയെ വളരെയധികം ആശ്രയിക്കുന്ന സാംബിയ പോലുള്ള രാജ്യത്ത്, ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിലാകുമെന്നാണ് ഇതുപോലുള്ള വരൾച്ചകൾ അർത്ഥമാക്കുന്നത്.
സാംബിയയിലും സിംബാബ്‌വെയിലും ദിവസേന വൈദ്യുതി മുടങ്ങാറുണ്ട്. ഇവിടെ സ്ഥിതി വളരെ ഭീകരമാണ്. കാരണം, വരൾച്ചമൂലം രാജ്യം ഭക്ഷ്യക്ഷാമത്തെ നേരിടുന്നു. സാംബിയയിൽ രണ്ട് ദശലക്ഷത്തിലധികം ആളുകളും സിംബാബ്‌വെയിൽ ഏഴ് ദശലക്ഷത്തിലധികം ആളുകളും പട്ടിണി കിടക്കുന്നു.
ഒക്ടോബറിൽ സാംബിയൻ പ്രസിഡന്റ് വരണ്ടു തുടങ്ങുന്ന വിക്ടോറിയ വെള്ളച്ചാട്ടത്തിന്‍റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനം നമ്മുടെ പരിസ്ഥിതിക്കും ഉപജീവനത്തിനും എങ്ങനെ ദോഷകരമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഈ ചിത്രത്തിന്‍റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം ഒരു യാഥാര്‍ത്ഥ്യമാണെന്ന് ഇനിയെങ്കിലും നാം മനസിലാക്കിയേ തീരൂവെന്ന് ഈ വെള്ളച്ചാട്ടത്തിന്‍റെ അവസ്ഥ നമ്മെ ബോധ്യപ്പെടുത്തുന്നു. അത് നമ്മെ ഉണർന്നു പ്രവർത്തിക്കാൻ പ്രാപ്‍തരാക്കും എന്ന് പ്രതീക്ഷിക്കാം. കാരണം ഈ വെള്ളച്ചാട്ടം പൂര്‍ണമായും അപ്രത്യക്ഷമാവുകയാണെങ്കിൽ, അത് ഒരു വലിയ ദുരന്തത്തിന്‍റെ ആരംഭം മാത്രമായിരിക്കും.
ഐഎസ്എല്ലില്‍ ഗുവാഹത്തിയിൽ ഇന്ന് നടക്കേണ്ടിയിരുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്- ചെന്നൈയിന്‍ എഫ്‌സി മത്സരം റദ്ദാക്കി. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മത്സരം മാറ്റിവെച്ചതെന്ന് ഐഎസ്എല്‍ അധികൃതര്‍ അറിയിച്ചു. രാത്രി 7.30നാണ് മത്സരം തുടങ്ങേണ്ടിയിരുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. അസമിലെയും ത്രിപുരയിലെയും രഞ്ജി ട്രോഫി മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്.
മത്സരം നടത്താന്‍ കഴിഞ്ഞ 48 മണിക്കൂറുകളായി അധികൃതര്‍ക്കൊപ്പം എല്ലാ പരിശ്രമങ്ങളും നടത്തി. എന്നാല്‍ ആരാധകരുടെയും താരങ്ങളുടെയും സംഘാടകരുടെയും സുരക്ഷ പരിഗണിച്ച് മത്സരം മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും ഐഎസ്എല്‍ അധികൃതര്‍ ട്വീറ്റ് ചെയ്തു. ഏഴ് കളിയിൽ നോര്‍ത്ത് ഈസ്റ്റിന് 10ഉം ചെന്നൈയിന് ആറും പോയിന്‍റാണ് നിലവില്‍ ഉള്ളത്. ഇന്നലെ ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന പരിശീലകരുടെ വാര്‍ത്താസമ്മേളനം റദ്ദാക്കിയിരുന്നു.
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാകുകയാണ്. ഇന്ന് അസമിൽ ഉൾഫ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുവാഹത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിക്കുകയാണ്. അസമിലും ത്രിപുരയിലും പ്രക്ഷോഭവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. ഇരു സംസ്ഥാനങ്ങളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശൻ നായികയായി സജീവമാകുകയാണ്. തെന്നിന്ത്യയില്‍ എല്ലാ ഭാഷകളിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കല്യാണി പ്രിയദര്‍ശൻ. കല്യാണി പ്രിയദര്‍ശന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. തിയേറ്ററിലും കല്യാണി പ്രിയദര്‍ശന്റെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തനിക്ക് ഇഷ്‍ടപ്പെട്ട നടൻ ആരെന്ന് കല്യാണി പ്രിയദര്‍ശൻ വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്.
ഏറ്റവും ഇഷ്‍ടപ്പെട്ട താരം ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം പറയാനാകുമോയെന്നായിരുന്നു കല്യാണി പ്രിയദര്‍ശൻ ആദ്യം മറുപടിയായി പറഞ്ഞത്. എന്നാല്‍ പെട്ടെന്നുതന്നെ മോഹൻലാലാണ് തന്റെ ഇഷ്‍ടപ്പെട്ട നടനെന്ന് കല്യാണി പ്രിയദര്‍ശൻ പറയുകയായിരുന്നു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനാകുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും അഭിനയിക്കുന്നുണ്ട്. തെലുങ്ക് ചിത്രമായി രണനഗരം ആണ് കല്യാണി പ്രിയദര്‍ശന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
നിര്‍മാതാക്കള്‍ക്കെതിരായ പരാമര്‍ശത്തില്‍ ക്ഷമാപണവുമായി നടൻ ഷെയ്ന്‍ നിഗം. തിരുവനന്തപുരത്ത് പറഞ്ഞ വാക്കുകളില്‍ ക്ഷമാപണം നടത്തുന്നു. തന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും പൊതുസമൂഹം മറന്നിട്ടുണ്ടാകില്ല എന്നാണ് വിശ്വാസം. അന്ന് താനും ക്ഷമിച്ച താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ്. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നുവെന്നും ഷെയ്ൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
”കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. നിർമ്മാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാർത്തകളിൽ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്. ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നു… എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻ ആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം”- ഷെയ്ൻ കുറിച്ചു.
അതേസമയം വിവാദത്തിൽ നടന്‍ ഷെയിന്‍ നിഗമിനെതിരെ നിര്‍മാതാക്കള്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്. മുടങ്ങിയ സിനിമകളുടെ നഷ്ടപരിഹാരം ഈടാക്കുകയാണ് ലക്ഷ്യം. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 19ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗം ചേരും. സംഘടനകളുടെ നീക്കങ്ങൾ ഇനി സുപ്രധാനമായിരിക്കും. അതേസമയം താരസംഘടനയായ ‘അമ്മ’യുടെ യോഗം 22ന് ചേരും.
അതിനിടെ ഇതരഭാഷാസിനിമകളിലൊന്നും ഷെയിനിനെ സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബർ ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് ഉൾപ്പെടെ കത്തയച്ചിരുന്നു. നിർമാതാക്കൾ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കരാർ ലംഘനത്തിന് പുറമെ ഒത്തുതീർപ്പ് ചർച്ചകൾ അട്ടിമറിക്കുകയും നിർമാതാക്കളെ മനോരോഗികളെന്ന് വിളിക്കുകയും ചെയ്തതോടെയാണ് ഷെയിനിനെതിരെ ഫിലിം ചേംബർ കടുത്ത നടപടിയെടുത്തത്. സിനിമയ്ക്കുണ്ടായ കോടികളുടെ നഷ്ടംകൂടി ചൂണ്ടിക്കാട്ടി നിർമാതാക്കൾ നൽകിയ കത്തിലാണ് ഷെയിനിനെ ഇതരഭാഷകളിലൊന്നും സഹകരിപ്പിക്കരുതെന്ന് ഫിലിം ചേംബർ ദക്ഷിണേന്ത്യൻ ഫിലിം ചേംബറിനോടും പ്രൊഡ്യൂസേഴ്‌സ് ഗിൽഡിനോടുമടക്കം ആവശ്യപ്പെട്ടത്. നിലവിൽ പൂർത്തിയാക്കിയ സിനിമകളുടെ റിലീസിനെ ബാധിക്കില്ലെങ്കിലും ഫലത്തിൽ ഷെയിനിന് രാജ്യത്താകമാനം സിനിമാമേഖലയുടെ പൂർണ നിസ്സഹകരണം നേരിടേണ്ടിവരും. ഷെയിൻ നിർമാതാക്കളെ മനോരോഗികളെന്ന് വിളിക്കുകയും സർക്കാർ തലത്തിൽ തെറ്റിദ്ധാരണയുണ്ടാക്കാനും ശ്രമിച്ചതിന്റെ പേരിലാണ് താരസംഘടനയായ അമ്മയും ഫെഫ്കയും ഒത്തുതീർപ്പ് ചർച്ചകളിൽ നിന്ന് പിന്മാറിയത്. ഷെയിനിന്റെകാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് ഇരുസംഘടനകളും വ്യക്തമാക്കി കഴിഞ്ഞു.
മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ നിന്നും പിൻമാറാൻ ഫ്രിഡ്ജിലൊളിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍. വിഡിയോ പുറത്തുവന്നതിനു പിന്നാലെ വൻ വിമർശനമാണ് ബോറിസ് ജോൺസൺ നേരിടുന്നത്. പ്രധാനമന്ത്രീ, നിങ്ങൾക്കൊളിക്കാൻ എന്റെ പോക്കറ്റിൽ സ്ഥലമുണ്ട് എന്ന് വിമര്‍ശനാത്മകമായി പറയുന്നവരുണ്ട്. ബ്രിട്ടീഷ് ചാനലിൽ പ്രധാനമന്ത്രിയുടെ ഒഴിഞ്ഞുമാറൽ തല്‍സമയം സംപ്രേഷണം ചെയ്യുകയായിരുന്നു. ഒരു സെക്കന്റ്, ഇപ്പോൾ വരാം എന്നു പറഞ്ഞുകൊണ്ടാണ് ബോറിസ് ജോൺസൺ വലിയ ഫ്രിഡ്ജിനുള്ളിലേക്ക് കയറിപ്പോയത്.
WATCH: Boris Johnson hiding in a fridge from Susannah Reid’s questions, while his aide swears at a cameraman.
But he’s the strong man who’s going to stand up to Donald Trump to defend our NHS? You’re having a laugh mate. pic.twitter.com/0GYRhj8BRl
— Ash Sarkar (@AyoCaesar) December 11, 2019
എടത്വാ:വാല്യൂ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെയും എടത്വാ കുടുംബ സമിതികളുടെയും നേതൃത്വത്തിൽ കുടുംബ സംഗമവും പായസമേളയും ഡിസംബർ 21ന് 3 മണിക്ക് വരിക്കളം കോളനിയിൽ നടക്കും.
പൊതുസമ്മേളനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കൽ ഉദ്ഘാടനം ചെയ്യും .മേഖല പ്രസിഡന്റ് എൻ.ജെ. സജീവ് അധ്യക്ഷത വഹിക്കും .കുടുംബ സമിതി വാർഷിക സമ്മേളനം വാല്യൂ എഡ്യൂക്കേഷൻ സെന്റർ ഡയറക്ടർ ആൻ എലിസബേത്ത് സാമുവേൽ ഉദ്ഘാടനം ചെയ്യും. സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി റവ.ഫാദർ ഷിജു മാത്യു അനുഗ്രഹ പ്രഭാഷണം നിർവഹിക്കും.ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ.ജോൺസൺ വി. ഇടിക്കുള സമ്മാനദാനം നിർവഹിക്കും.
അഡ്വ.റെനി കെ.ജേക്കബ്, ഷാജി കറുകത്ര, ബിൽബി മാത്യൂ കണ്ടത്തിൽ , ജയൻ ജോസഫ് പുന്നപ്ര, ഡോ.മിനി വി.ആർ, സജിത ജി.മേനേൻ, സിനു രാധേയം എന്നിവർ ആശംസ അറിയിക്കും.പായസ പാചക മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് മൂവായിരം, രണ്ടായിരം, ആയിരം രൂപ വീതം യഥാക്രമം നല്കുമെന്ന് കോർഡിനേറ്റർ സാമുവൽ കെ.പീറ്റർ അറിയിച്ചു.
കൊച്ചി : കേരളത്തിന്റെ സൗന്ദര്യ റാണിയെ നാളെ അറിയാം . മിസ് കേരള മത്സരം നാളെ 6 : 30 നു ഹോട്ടൽ ലേ മെറിഡിയനിൽ നടക്കും . 22 സുന്ദരികളാണു കേരളത്തിന്റെ സുന്ദരിപ്പട്ടത്തിനായി മത്സരിക്കുക . ഇംപ്രസാരിയോ ഇവന്റ് മാർക്കറ്റിങ് കമ്പനിയാണ് മത്സരം സംഘടിപ്പിക്കുന്നത്. 500 അപേക്ഷകരിൽ നിന്നു ഡിജിറ്റൽ ഓഡിഷൻ നടത്തിയാണ് മത്സരാർഥികളെ തിരഞ്ഞെടുത്തത് . 13 പ്രത്യേക ടാസ്കുകളിലൂടെയാണു ഫൈനലിസ് റ്റികളെ തിരഞ്ഞെടുത്തത് . നൂതന മനോഹർ, രാജീവ് അമ്പാട്ട് മേനോൻ, റോഷൻ, ജിയോഫി മാത്യു, വിപിൻ റോൾഡൻറ്, പ്രിയങ്ക ഷാ എന്നിവരാണു മത്സരാർഥികളെ പരിശീലിപ്പിക്കുന്നത് .
3 റൗണ്ടുകളായാണ് ഫൈനൽ മത്സരം നടക്കുക . ആദ്യ റൗണ്ടിൽ കണ്ടംപറി സ്റ്റൈലിലാണു സുന്ദരികൾ റാംപിലെത്തുക. രണ്ടാമത്തെ റൗണ്ട് മുതൽ വിധികർത്താക്കളുടെ ചോദ്യങ്ങൾക്കു മത്സരാർഥികൾ നൽകുന്ന ഉത്തരങ്ങൾ വിലയിരുത്തപ്പെടും . മൂന്നാമത്തെ റൗണ്ടിൽ ഒരു മിനിറ്റ് ചോദ്യോത്തരവേളയുണ്ട് . രണ്ടാം റൗണ്ടിൽ ഗൗണും മൂന്നാം റൗണ്ടിൽ സാരിയും അണിയണം. 9 വിധികർത്താക്കൾ ചേർന്നാണു വിജയിയെ കണ്ടെത്തുക മിസ് കേരളയ്ക്കൊപ്പം ഫസ്റ്റ് റണ്ണർ അപ്പ്, സെക്കൻഡ് റണ്ണർ അപ്പ് കിരീടങ്ങളുമുണ്ട്. ലിയ എൽസ എബ്രഹാം, ബി .അഞ്ജലി എന്നിവരാണ് എറണാകുളം ജില്ലയിൽ നിന്നുള്ള മത്സരാർഥികൾ .
രാജ്യത്തിന്റെ വിവിധ ഭാഗത്തും പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടുതലാണ്. ഒന്നിനൊന്ന് പുറകെ വാർത്തകൾ വരുന്നുമുണ്ട്. ഇതെല്ലാം കാണുമ്പോഴും മലയാളികളുടെ മനസിൽ ചിന്തിക്കുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇത്തരത്തിലുള്ള ക്രൂരതകൾ അരങ്ങേറില്ല എന്നാണ്. എന്നാൽ അതൊക്കെ വെറും സ്വപംനം മാത്രമാണെന്നേ ഇനി പറയാൻ കഴിയൂ.
കേരളത്തിലും ‘കാമഭ്രാന്തന്മാർ’ കൂടുതലാണ്. കേരളത്തിലെ ബലാത്സംഗം കേസുകളുടെ എണ്ണം പരിശോധിച്ചാൽ അത് കൃത്യമായി മനസിലാക്കാനാകും. മുൻ വർഷത്തേക്കാൾ ഉയർന്ന നിരക്കാണ് കേരളത്തിലെ ബലാത്സംഗ കേസുകളിലുള്ളത്. സ്ത്രീപീഡനക്കേസുകളിലെ കോടതി നടപടി ഇഴയുന്നതിനാൽ നീതികിട്ടാത്ത ഇരകളുടെ എണ്ണവും കൂടുകയാണെന്നാണ് റിപ്പോർട്ടുകൾ. മിക്ക കേസുകളിലും ഇരയോ സാക്ഷികളോ പ്രതികളുടെ സ്വാധീനത്തിനും ഭീഷണിക്കും വഴങ്ങി കൂറുമാറുന്ന സാഹചര്യവും നിലവിലുണ്ട്.
എട്ട് മാസം… 1537 കേസുകൾ…
2019-ൽ എട്ടുമാസത്തിനിടെ രജിസ്റ്റർചെയ്തത് 1537 ബലാത്സംഗ കേസുകളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2017 വരെ 1,28,000 ബലാത്സംഗകേസുകളാണ് വിചാരണ കാത്തിരിക്കുന്നത്. വർഷം ശരാശരി 15 ശതമാനം കേസുകളിലേ വിചാരണ പൂർത്തിയാകുന്നുള്ളൂ. കേരളത്തിലാകട്ടെ ഇത് അഞ്ചുശതമാനത്തിൽ താഴെ മാത്രം. അത് മാത്രമല്ല ബലാത്സംഗകേസുകളിൽ വൈദ്യപരിശോധന നടത്താൻ ലാബുൾപ്പെടെയുള്ള സംവിധാനങ്ങളില്ല എന്നതും പ്രധാന പ്രശ്നങ്ങളിലൊന്നാണ്.
ഫോറൻസിക് ഫലം വൈകുന്നു
നാലായിരത്തോളം കേസുകൾ ഫൊറൻസിക് ഫലം കാത്തിരിക്കുന്നു. ഫൊറൻസിക് ജീവനക്കാരും കുറവാണ്. 400 പേർ വേണ്ടിടത്ത് 100-ൽ താഴെപേരേയുള്ളൂവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടികൾക്കെതിരായ ബലാത്സംഗ കേസുകൾ അഞ്ചിരട്ടിയായി വർദ്ധിച്ചെന്നും റിപ്പോർട്ടുകളിൽ നിന്ന് വ്യക്തം. ദാരിദ്ര്യം, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, മൊബൈൽ ഫോൺ-ഇന്റർനെറ്റ് ദുരുപയോഗം എന്നിവയാണ് കുട്ടികൾക്കെതിരായ ബലാത്സംഗങ്ങൾ വർധിക്കാൻ കാരണമെന്നും വ്യക്തമാക്കുന്നു.
കുട്ടികൾക്കെതിരായ അതിക്രമം
2019 ജനുവരി മുതൽ ആഗസ്ത് കുട്ടികൾക്കെതിരായ 1537 ബാലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2009ൽ കുട്ടികൾക്കെതിരായ പീഡനകേസുകൾ 554 എണ്ണമാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ തുടർന്നുള്ള വർഷങ്ങൾ മുന്നോട്ട് പോകുന്തോറും കേസുകളുടെ എണ്ണം വർധിച്ച് വരികയായിരുന്നു. 2010ൽ 617, 2011ൽ 1132, 2012ൽ 1019, 2013ൽ 1221, 2014ൽ 1347, 2015ൽ 1256, 2016ൽ 1656, 2017ൽ 2003, 2018ൽ 2105 എന്നിങ്ങെനയാണ് കണക്കുകൾ.
കൂടുതൽ എറണാകുളത്ത്
2019 ജനുവരി മുതൽ ആഗസ്ത് വരെയുള്ള ബലാത്സംഗ കേസുകളുടെ കണക്ക് എടുത്താൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് എറണാകുളത്താണ്. 1601 ബലാത്സംഗ/പീഡന കേസുകളാണ് എറണാകുളത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൊട്ടു പിറകിൽ തിരുവനന്തപുരം ജില്ലയിലാണ്. 211 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊല്ലം-131, പത്തംനതിട്ട-68, ആലപ്പുഴ-78, കോട്ടയം-81, ഇടുക്കി-71, തൃശൂർ-137, പാലക്കാട്-116, മലപ്പുറം-150, കോഴിക്കോട്-119, വയനാട്-67, കണ്ണൂർ-72, കാസർകോട്-70, റെയിൽവെ-3, ക്രൈംബ്രപാഞ്ച്-3 എന്നിങ്ങനെയാണ് കണക്കുകൾ.
പ്രതിദിനം 5 ബലാത്സംഗ കേസുകൾ
കേരളത്തിൽ പ്രതിദിനം അഞ്ച് ബലാത്സംഗം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദേശീയ തലത്തിൽ ഒരു ദിവസം 90 ബലാത്സംഗങ്ങൾ എന്നാണ് കേന്ദ്രത്തിന്റെ ഔദ്യോഗിക കണക്ക്. ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2016വരെ സ്ത്രീകൾക്കെതിരെയുള്ള ആകെ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് കുത്തനെ വർധിക്കുകയായിരുന്നു. പിന്നിടുള്ള മൂന്ന് വർഷം കാര്യമായ മാറ്റങ്ങളില്ലാതെ നീങ്ങുകയായിരുന്നു.
ദേശീയ തലത്തിൽ ഞെട്ടിക്കുന്ന കണക്കുകൾ
കേരളത്തെ അപേക്ഷിച്ച് ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. ഔദ്യോഗിക വാർത്ത ഏജൻസി പുറത്ത് വിട്ട കണക്ക് അനുസരിച്ച് ഒരു വർഷം 32000 കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്യുന്നത്. ദിവസം 90 ബലാത്സംഗങ്ങളും രാജ്യത്ത് നടക്കുന്നുണ്ടെന്നാണ് ഖണക്കുകൾ സൂചിപ്പിക്കുന്നത്. നിയമം കർശനമാക്കിയത് വലിയ വിഭാഗം ജനങ്ങൾ അറിയുന്നില്ലെന്നതാണ് വാസ്തവം. ഒന്നര ലക്ഷം ബലാത്സംഗ കേസുകൾ കോടതിയിലെത്തിയപ്പോൾ അതിൽ തീർപ്പ് കൽപ്പിച്ചത് 18300 കേസുകളിൽ മാത്രമാണ്.
സിനിമാതാരം നമിത ബിജെപിയിൽ ചേർന്നു. ഈ വാർത്ത പുറത്ത് വന്നതോടെ മലയാള സിനിമ താരം നമിതാ പ്രമോദിന്റെ ഫേസ്ബുക്ക് പേജിന് താഴെ ആശംസകളുടെ പ്രവാഹമാണ്. വെല്ലുവിളിച്ചും കളിയാക്കലും ഒപ്പമുണ്ടെന്ന് വെളിപ്പെടുത്തി നമിത ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റുകൾക്കും ചിത്രങ്ങൾക്കും താഴെ കമന്റുകൾ നിറയുകയാണ്.
എന്നാൽ തെന്നിന്ത്യൻ സിനിമാ നടി നമിതയാണ് ബിജെപിയിൽ അംഗത്വം എടുത്തത്. ഇത്തരം വാർത്തകൾ വരുമ്പോൾ സാമനപേരുള്ളവരുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇത്തരം കമന്റുകൾ നിറയുന്നത് പതിവ് കാഴ്ചയാണ്.
നമിതയെ ‘ജി’ എന്ന് അഭിസംബോധന ചെയ്തുള്ള കമന്റുകളും ഇക്കൂട്ടത്തിലുണ്ട്. ‘ധൈര്യമായി അഭിനയിച്ച് മുന്നോട്ടു പോകുക. സംഘം കാവലുണ്ട്’ എന്നാണ് ഒരു കമന്റ്.
നമിതയെ കാത്ത് ഗവർണർ സ്ഥാനമുണ്ടെന്നും, നല്ല തീരുമാനമെന്നും, ഇനി നമിതയുടെ സിനിമ കാണില്ലെന്നും വരെ പറഞ്ഞവരുമുണ്ട്. കമന്റിട്ടവർക്ക് ആളുമാറിപ്പോയെന്ന് തിരുത്തിയവരുമുണ്ട്.
‘നരേന്ദ്ര മോഡിയുടെ കരങ്ങൾക്ക് ശക്തി പകരാൻ എടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നു. ധ്വജപ്രണാമം. സംഘപുത്രി,’ ധ്വജ പ്രണാമം നമിതാ ജി’, എന്നിങ്ങനെയാണ് ആശംസകൾ നേർന്നിരിക്കുന്നത്.
‘അജയ്യനായ ശ്രീ നരേന്ദ്ര മോഡിയുടെ ഭരണ പാടവവും എളിമത്വവും കണ്ട് രാജ്യത്തിന്റെ പരമോന്നത പാർട്ടി ആയ ഹിന്ദുക്കളുടെ സംരക്ഷണ കവചം ആയ ബിജെപിയിലേക്ക് വന്ന നമിതാ ജിക്ക് ഒരു പിടി താമരപ്പൂക്കൾ കൊണ്ട് ഒരു ധ്വജ പ്രണാമം നേരുന്നു- എന്നാണ് ഒരാൾ ആശംസിച്ചിരിക്കുന്നത്.
കമന്റിലൂടെയാണ് ബിജെപി അനുഭാവികൾ ആശംസകൾ നേർന്നിരിക്കുന്നത്. അതിനിടയിൽ ട്രോളന്മാരും നമിതയ്ക്ക് ആശംസകൾ നേർന്ന് രംഗത്ത് വന്നിട്ടുണ്ട്. നവംബർ 30നാണ് തമിഴ് നടി നമിതാ ബിജെപിയിൽ ചേർന്നത്. ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയുടെ സാന്നിധ്യത്തിലാണ് നമിതാ ബിജെപിയിൽ അംഗ്വത്വം സ്വീകരിച്ചത്.
എന്നാൽ ഭർത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പമായിരുന്നു തമിഴ് നടി നമിത ബിജെപിയിൽ ചേർന്നത്. ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ സാന്നിധ്യത്തിലാണ് താരം പാർട്ടിയിൽ അംഗത്വമെടുത്തത്.