Latest News

വിദേശത്തുള്ള ഭാര്യയുമായുള്ള ലൈവ് വിഡിയോ കോളിനിടെ ഭർത്താവ് ജീവനൊടുക്കി. പുതുപറമ്പിൽ ജോസിന്റെ മകൻ ജയ്‌സൺ (37) ആണു മരിച്ചത്. കുടുബപ്രശ്‌നങ്ങൾ ആണു കാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ കണ്ട ഭാര്യ സൗമ്യ, നാട്ടിലുള്ള ഭർതൃപിതാവ് ജോസിനെ വിവരം അറിയിച്ചു.

തുടർന്ന് ബന്ധുക്കൾ വീട്ടിൽ എത്തിയെങ്കിലും ആളെ രക്ഷിക്കാനായില്ല. കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

തമിഴ് സൂപ്പർസ്റ്റാർ എംജിആറായി വേഷപ്പകർച്ച നടത്തി അരവിന്ദ് സ്വാമി. പഴയ തമിഴ് സൂപ്പർസ്റ്റാറിനെ അവതരിപ്പിക്കുമ്പോൾ അഭിനയം സൂപ്പറായിരിക്കണം; തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്ന നടനായിരിക്കണം: ‘തലൈവി’ ജയലളിതയുടെ ജീവിതകഥ പറയുന്ന സിനിമയിൽ എംജിആറാകാൻ ആരു വേണമെന്നതിന്റെ മാനദണ്ഡം ഇതായിരുന്നു. എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന തലൈവി സിനിമയിലേക്ക് അവസാനം നറുക്കു വീണത് തെന്നിന്ത്യയുടെയും ബോളിവുഡിന്റെയും ഹൃദയം കവർന്നിട്ടുള്ള അരവിന്ദ് സ്വാമിക്ക്. ഇപ്പോഴിതാ ആ തീരുമാനം ശരിയാണെന്ന് തെളിയിക്കുകയാണ് ചിത്രത്തിന്റെ ടീസർ.

ചിത്രത്തിൽ തലൈവി ജെ ജയലളിതയായി എത്തുന്നത് ബോളിവുഡ് നടി കങ്കണ റനൗട്ടാണ്. എംജിആറും ജയലളിതയും ഒന്നിച്ചഭിനയിച്ചു സൂപ്പർഹിറ്റാക്കിയത് 28 ചിത്രങ്ങളാണ്. പിന്നീടാണ് ഇരുവരും രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കങ്കണ എത്തുന്നത്. ജയലളിതയുടെ രാഷ്ട്രീയജീവിതം പറയുന്ന സമയത്തിൽ പ്രോസ്‌തെറ്റിക് മേക്കപ്പിനെയാണ് താരം ആശ്രയിച്ചിരിക്കുന്നത്. ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാര്‍ സംഗീതം.

സ്വന്തം ലേഖകൻ 

ഡൽഹി :  മലയാളികളെ നാണംകെട്ടവരെന്ന് വിളിച്ച , കനയ്യ കുമാറിനെ  പാക്കിസ്ഥാനിയെന്ന് വിളിച്ച , അരവിന്ദ് കെജ്രിവാളിനെ നക്സലേറ്റെന്ന് വിളിച്ച , രാഹുൽ ഗാന്ധിയെ ഇറ്റലിക്കാരനെന്ന് വിളിച്ച , ഷാ ഫൈസലിനെ രാജ്യദ്രോഹിയെന്ന് വിളിച്ച കടുത്ത ദേശസ്‌നേഹിയും റിപ്പബ്ലിക്ക് ടിവിയുടെ  അവതാരകനും , ഇന്ത്യൻ  രാജ്യസ്നേഹത്തിന്റെ മൊത്തക്കച്ചവടക്കാരനുമായ അർണബ് ഗോസ്വാമി..  എന്തേ നിങ്ങൾക്ക് മിണ്ടാട്ടം മുട്ടിയോ ? കുറെ ദിവസങ്ങളായി നിങ്ങൾ എന്തേ ഉറങ്ങുകയാണോ ? നിങ്ങൾ എന്തേ ദേവീന്ദര്‍ സിംഗിനെ പാക്കിസ്ഥാനിയെന്ന് അലറി വിളിക്കാത്തത് ? നിങ്ങളുടെ രാജ്യസ്നേഹം ഇപ്പോൾ എവിടെ പോയി ? Nation wants to know Mr. Goswami . ഇന്ന് ഇന്ത്യൻ മാധ്യമ വേദിയിലും സോഷ്യൽ മീഡിയയിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മേൽപ്പറഞ്ഞ ചോദ്യങ്ങൾ .

ധീരതക്കുള്ള ദേശീയ മെഡല്‍ നേടിയ ശ്രീനഗര്‍ വിമാനത്താവളം ഡി വൈ എസ് പി ദേവീന്ദര്‍ സിംഗ് എന്ന രാജ്യദ്രോഹി കാശ്മീരിൽ  തീവ്രവാദികള്‍ക്കൊപ്പം പിടിയിലായി ദിവസങ്ങൾ കഴിഞ്ഞിട്ടും രാജ്യസ്നേഹത്തിന്റെ സ്വയം പ്രഖ്യാപിത കുത്തകാവകാശികളായ നോർത്ത് ഇന്ത്യൻ മാധ്യമങ്ങളൊന്നും അറിഞ്ഞ മട്ടു കാണിക്കുന്നില്ല. ദേവീന്ദര്‍ സിംഗ് ഒരു സാധാരണ പോലീസുകാരനല്ല ഒരു പോലീസ് സൂപ്രണ്ടാണ് . ഇത്രയും വലിയ പദവി വഹിക്കുന്ന ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ കാശ്മീരിൽ ഭീകരരോടൊപ്പം പിടിയിലായിട്ടും , കാശ്മീരിലെ നിസ്സാര സംഭവങ്ങൾ വരെ അന്തിചർച്ചകളാക്കി സംഘപരിവാർ അജണ്ടകൾക്ക് കൂട്ട് നിൽക്കുന്ന അർണബ് ഗോസ്വാമിക്കും അദ്ദേഹത്തിന്റെ മാധ്യമത്തിനും മിണ്ടാട്ടമില്ല.

എന്തുകൊണ്ടാണ് ഇവർ ഈ വിഷയത്തെപ്പറ്റി ചർച്ച നടത്താത്തത് ? കാരണം ഇവർ ഈ വിഷയത്തിൽ ചർച്ച തുടങ്ങിയാൽ അത് പല സംഘപരിവാർ നേതാക്കളുടെയും പേരിനൊപ്പം ചെന്ന് അവസാനിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ ?. ഇത്രയും വലിയ രാജ്യദ്രാഹത്തിനെതിരെ മിണ്ടാതിരിക്കുന്നതല്ലേ മാധ്യമ ഭീകരത ?. ഇന്ത്യൻ മാധ്യമങ്ങൾ സംഘപരിവാറിന് വിറ്റഴിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും വലിയ തെളിവല്ലേ അർണബ് ഗോസ്വാമിയെപ്പോലുള്ള കപടമുഖധാരികളായ മാധ്യമപ്രവർത്തകരുടെ ഈ മൗനം?. തങ്ങൾ നടത്തുന്ന മാധ്യമ ചർച്ചകളിൽ പങ്കെടുക്കുന്നവരെ പാക്കിസ്ഥാനികളെന്നും , രാജദ്രോഹികളെന്നും ചിത്രീകരിക്കുന്ന ഇവരല്ലേ യാഥാർത്ഥത്തിൽ രാജ്യദ്രോഹികൾ ?

പാർലമെന്റ് ആക്രമണം നടന്നപ്പോൾ കേന്ദ്രം ഭരിച്ചിരുന്നത് ബി ജെ പി .  പാർലമെന്റ് ആക്രമണ കേസിലെ ഒരു പ്രതിക്ക് ഡൽഹിയിൽ സൗകര്യങ്ങളൊരുക്കി കൊടുക്കാൻ ആവശ്യപ്പെട്ടത് അന്ന് ഡി വൈ എസ് പിയായിരുന്ന ഇതേ ദേവീന്ദറാണെന്ന് തൂക്കിലേറ്റപ്പെട്ട പ്രതി അഫ്സൽ ഗുരുവിന്റെ കത്തിലുണ്ടായിരുന്നു. കാർഗിൽ ശവപ്പെട്ടി കുംഭകോണത്തിൽ വാജ്പേയി സർക്കാർ ആടിയുലഞ്ഞപ്പോഴാണ് പാർലമെന്റ് ആക്രമണം നടന്നതെന്ന് ഓർക്കണം.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിലാണ് പുൽവാമ ഭീകരാക്രമണം ഉണ്ടായത് . ഇന്ത്യ മഹാരാജ്യത്തെ സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച നാൽപ്പത് ഇന്ത്യൻ പട്ടാളക്കാർ പുൽവാമയിൽ ചാവേറിന്റെ ബോംബ് ആക്രമത്തിൽ പൊട്ടിത്തെറിക്കുമ്പോൾ വിശിഷ്ട സേവനത്തിന് രാഷ്ട്രപതി മെഡൽ നൽകി ആദരിച്ച ഇതേ ദേവീന്ദര്‍ സിംഗായിരുന്നു അവിടുത്തെ പോലീസ് സൂപ്രണ്ട് . പുൽവാമയിലെ നീണ്ട സൈനിക കോൺവോയിലെ സുരക്ഷാ അകമ്പടിലെ വീഴ്ച , തുടർന്ന് നടന്ന ബലാക്കോട്ടെ സർജിക്കൽ സ്ട്രൈക്ക് നാടകം മുതലായവ  ബി ജെ പി യുടെ തിരഞ്ഞെടുപ്പു പ്രചരണത്തിനായി ഈ മാധ്യമങ്ങൾ നല്ലവണ്ണം ഉപയോഗിച്ചതും ഓർക്കണം .

ഇപ്പോൾ പൗരത്വ വിവേചന നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രകടനങ്ങൾ നടക്കുമ്പോഴാണ് ഈ രാജ്യദ്രോഹിയെ തീവ്രവാദികൾക്കൊപ്പം ആയുധങ്ങളുമായി പിടിക്കപ്പെട്ടത് എന്നു കൂടി കൂട്ടി വായിക്കണം. നാവെടുത്താൽ നാൽപത് വട്ടം രാജ്യസ്നേഹം വിളമ്പുന്ന ഗോസ്വാമിയും കൂട്ടരും ഇയാളുടെ കാര്യത്തിൽ മിണ്ടാവൃതത്തിലാണെന്ന് തിരിച്ചറിയുക . ദേവിന്ദര്‍ സിംഗിന്റെ കൂടെ അറസ്റ്റ് ചെയ്യപ്പെട്ട തീവ്രവാദികൾ റിപ്പബ്ലിക്ക് ദിനത്തിൽ ബോംബ് പൊട്ടിച്ച് കുറെ പാവങ്ങളെ ഇല്ലാതാക്കിയാൽ മാത്രമേ പാക്കിസ്ഥാനി എന്ന് അലറി വിളിച്ചുകൊണ്ട് ഈ  ഗോസ്വാമിമാർ  പുറത്ത് വരികയുള്ളു .

അധികാരം നിലനിർത്താൻ മോദിയും, അമിദ് ഷായും , ഭീകരവാദി ദേവിന്ദര്‍ സിംഗും കൂടി പദ്ധതിയിട്ട് പുല്‍വാമയിൽ ജവാന്‍മാരെ കൊലക്ക് കൊടുത്തു; പുല്‍വാമ ആക്രമണം ആസൂത്രിതം; ഗുജ്റാത്ത് മുന്‍ മുഖ്യന്‍ പറഞ്ഞത് ഇതിനോടൊപ്പം കൂട്ടിവായിക്കപ്പെടേണ്ടതാണ്…

സംഘപരിവാറിന് ആവശ്യം വരുമ്പോഴെല്ലാം ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിന്റെ വ്യക്തമായ തെളിവുകളാണ് ദേവിന്ദര്‍ സിംഗിന്റെ അറസ്റ്റും , അതിനെതിരെ നിശബ്ദത പാലിക്കുന്ന സംഘപരിവാര്‍ നിയന്ത്രിത മാധ്യമങ്ങളുടെ മാധ്യമ തീവ്രവാദവും . ഇതിനര്‍ത്ഥം ഭീകരര്‍ ഇന്ത്യയില്‍ തന്നെയാണ് അല്ലാതെ പാക്കിസ്ഥാനിലല്ല.

ഓര്‍ക്കുക …

വോട്ടിംഗ് മെഷീന്‍ തട്ടിപ്പിലൂടെ ഇലക്ഷന്‍ കമ്മീഷനും ഇന്ത്യന്‍ ജനാധിപത്യവും മാത്രമല്ല , തെറ്റായ കോടതി വിധികളിലൂടെ ജഡ്ജിമാരും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയും മാത്രമല്ല ഇവരുടെ ഒക്കെ തെറ്റുകള്‍ സമൂഹത്തിലെത്തിക്കേണ്ട ഗോസ്വാമിമാരും സംഘപരിവാര്‍ തീവ്രവാദത്തിന്റെ സൂത്രധാരന്‍മാരെണെന്ന് ഇനിയെങ്കിലും ഇന്ത്യൻ ജനത തിരിച്ചറിയുക.

Also read… കള്ള സത്യവാങ്മൂലം സമർപ്പിച്ച  മറുനാടൻ എഡിറ്റർ ഷാജൻ സക്റിയയ്‌ക്കെതിരെ യുകെയിൽ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യുന്നു ; വ്യാജ വാർത്ത കേസിൽ കോടതി വിധിച്ച ലക്ഷങ്ങൾ നല്കാതിരിക്കാനാണ് കള്ളരേഖകൾ സമർപ്പിച്ചത് ; പണവും മാനവും പോയ ഷാജന് യുകെയിൽ ജയിൽവാസവും അനുഭവിക്കേണ്ടിവരുമോ ?

മലയാളികൾക്ക് ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ആദ്യം ലാലിനൊപ്പം ചേർന്നും പിന്നീട് ഒറ്റക്കും ഈ സംവിധായകൻ വമ്പൻ വിജയങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ചു. ആ സിദ്ദിഖ് ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി നമ്മുടെ മുന്നിൽ എത്തിയിരിക്കുകയാണ്. ഏറ്റവും വലിയ ചിത്രത്തിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് നായക വേഷം ചെയ്തിരിക്കുന്നത്. ബിഗ് ബ്രദർ എന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയാണ് സിദ്ദിഖ്. ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവ വലിയ ശ്രദ്ധ നേടിയത് ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തിയിരുന്നു. അതിനൊപ്പം ഇതിലെ വലിയ താരനിരയും പ്രതീക്ഷ പകർന്നിട്ടുണ്ട്.

സാധാരണ ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള ഫാമിലി എന്റെർറ്റൈനെറുകളാണ് സിദ്ദിഖ് ഒരുക്കിയിട്ടുള്ളത് എങ്കിൽ ഇത്തവണ തന്റെ ശൈലി ഒന്ന് മാറ്റി പിടിച്ചു കൊണ്ട് ആക്ഷന് പ്രാധാന്യം നൽകിയ ഒരു ഫാമിലി എന്റെർറ്റൈനെറാണ് സിദ്ദിഖ് ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന സച്ചിദാനന്ദൻ എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും വർത്തമാന കാലവും ആസ്പദമാക്കി മുന്നോട്ടു നീങ്ങുന്ന ഈ ചിത്രം അയാളുടെ കുടുംബത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും ഫോക്കസ് ചെയ്യുന്നുണ്ട്. കുറച്ചു സസ്‌പെൻസും നിലനിർത്തി മുന്നോട്ടു പോകുന്ന ചിത്രമായതുകൊണ്ടുതന്നെ കഥാസാരം കൂടുതലായി വെളിപ്പെടുത്തുന്നത് ഉചിതമല്ല.

താൻ വേറിട്ട ഒരു ശൈലിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന അവകാശവാദത്തോടു പൂർണ്ണമായും നീതി പുലർത്താൻ സിദ്ദിഖ് എന്ന സംവിധായകന് സാധിച്ചിട്ടുണ്ട് എന്ന് പറയാം. സസ്‌പെൻസും ആക്ഷനും ആകാംഷയും ആവേശവും നിറഞ്ഞ രീതിയിൽ ഒരു മാസ്സ് എന്റെർറ്റൈനെർ ആയി ഈ ചിത്രം ഒരുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ അതിനോടൊപ്പം തന്നെ സിദ്ദിഖ് എന്ന സംവിധായകനിൽ നിന്നും ഒരു ചിത്രം വരുമ്പോൾ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന തമാശകളും വൈകാരികമായ തലമുള്ള ഒരു കുടുംമ്പ കഥയും കൃത്യമായി കോർത്തിണക്കി അവതരിപ്പിക്കാനും സിദ്ദിഖ് എന്ന രചയിതാവിനു സാധിച്ചു. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മോഹൻലാൽ ആരാധകരെ മാത്രമല്ല, എല്ലാത്തരം സിനിമാ പ്രേക്ഷകരെയും കിടിലം കൊള്ളിക്കുന്ന ഫൈറ്റ് ആണ് ഈ ചിത്രത്തിൽ അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്. സ്റ്റണ്ട് സിൽവ, സുപ്രീം സുന്ദർ, റാം- ലക്ഷ്മൺ എന്നിവർ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ കയ്യടി അർഹിക്കുന്നു.

അതുപോലെ തന്നെ എടുത്തു പറയേണ്ട പോസിറ്റീവ് വശങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഇന്റർവെൽ പഞ്ചും ക്‌ളൈമാക്‌സും. പ്രേക്ഷകരെ ഉദ്വേഗ ഭരിതർ ആക്കുന്ന ഒരു ഇന്റർവെൽ പഞ്ചും അതിനു ശേഷം അവരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന ക്‌ളൈമാക്‌സും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറി. മോഹൻലാൽ അവതരിപ്പിക്കുന്ന സച്ചിദാനന്ദൻ എന്ന കഥാപാത്രവും ആ കഥാപാത്രം ആയി അദ്ദേഹം കാഴ്ച വെച്ച അതിഗംഭീര പ്രകടനവുമാണ് ഈ ചിത്രത്തെ താങ്ങി നിർത്തിയ മറ്റൊരു ഘടകം. വ്യത്യസ്ത തലങ്ങളിലൂടെ കടന്നു പോകുന്ന ഈ കഥാപാത്രത്തിന് മോഹൻലാൽ നൽകിയ ശരീര ഭാഷയും സൂക്ഷ്മാംശങ്ങളിൽ പോലും അദ്ദേഹം നൽകിയ പൂർണ്ണതയും ഈ കഥാപാത്രത്തെ ഗംഭീരമാക്കി. അദ്ദേഹത്തോടൊപ്പം ബോളിവുഡ് താരം അർബാസ് ഖാൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ടിനി ടോം, ഇർഷാദ്, നായികമാരായ മിർണ്ണ, ഗാഥാ, ഹണി റോസ് എന്നിവരും മികച്ചു നിന്നു. സിദ്ദിഖ്, ദേവൻ, ജനാർദ്ദനൻ, ആസിഫ് ബസ്ര, ജോൺ വിജയ്, ചേതൻ ഹൻസ്രാജ്, നിർമ്മൽ പാലാഴി, കൊല്ലം സുധി എന്നീ കലാകാരന്മാരും ശ്രദ്ധ നേടുന്ന പ്രകടനമാണ് നടത്തിയത്.

ദീപക് ദേവ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും മനോഹരമായപ്പോൾ എടുത്തു പറയേണ്ട മറ്റൊരു പ്രധാന ഘടകം ജിത്തു ദാമോദർ പകർത്തിയ ദൃശ്യങ്ങൾ ആണ്. ആക്ഷൻ രംഗങ്ങളിലും അതുപോലെ കളർഫുൾ ആയ ഗാന രംഗങ്ങളിലും എല്ലാം അദ്ദേഹത്തിണ്റ്റെ മികവ് പ്രകടമായി. മാത്രമല്ല ഗൗരി ശങ്കറിന്റെ എഡിറ്റിംഗും ചിത്രത്തിന് സാങ്കേതികമായി ഉള്ള മികവ് പകർന്നു തന്നിട്ടുണ്ട്.

ഏതായാലും എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ രസിച്ചു കാണാവുന്ന ഒരു പക്കാ മാസ്സ് ഫാമിലി എന്റെർറ്റൈനെർ തന്നെയാണ് ബിഗ് ബ്രദർ. സിദ്ദിഖ് എന്ന സംവിധായകന്റെ ഒരു കിടിലൻ തിരിച്ചു വരവ് എന്നുതന്നെ ബിഗ് ബ്രദറിനെ നമ്മുക്ക് വിശേഷിപ്പിക്കാം. യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന തരത്തിൽ ഒരുക്കാൻ കഴിഞ്ഞതാണ് ഈ ചിത്രത്തെ ഒരു വലിയ വിജയത്തിലേക്ക് നയിക്കുന്നത് എന്ന് പറയാൻ സാധിക്കും.

കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യൻ ടീമിനു വേണ്ടി ആർത്തുവിളിച്ച ഒരു മുത്തശ്ശിയെ ഓർമയില്ലേ? ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും പ്രായം ചെന്ന ആരാധിക ചാരുലത പട്ടേൽ (87) ഓർമയായി. ജനുവരി 13 ന് വൈകുന്നേരമാണ് ഇന്ത്യൻ ടീമിന്റെ ആരാധിക വിടവാങ്ങിയത്. മരണ വാർത്ത ട്വിറ്ററിൽ പങ്കുവച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ചാരുലത‍യുടെ മരണത്തിൽ അനുശോചനം അറിയിച്ചു.

‘ടീം ഇന്ത്യയുടെ സൂപ്പര്‍ ആരാധിക ചാരുലത പട്ടേൽ ഞങ്ങളുടെ ഹൃദയങ്ങളില്‍ തുടരും. ക്രിക്കറ്റിനോടുള്ള അവരുടെ അഭിനിവേശം നമ്മെ പ്രചോദിപ്പിക്കും. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’- ബിസിസിഐ ട്വിറ്ററില്‍ കുറിച്ചു. ലോകക്കപ്പിൽ ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിനിടെയായിരുന്നു ചാരുലത മുത്തശ്ശി പ്രശസ്തയായത്. ക്യാപ്റ്റൻ വിരാട് കോലി ഗാലറിയിലെത്തി ചാരുലതയെ പരിചയപ്പെട്ടതോടെയാണ് അവർ പ്രശസ്തയായത്. ക്രിക്കറ്റ് താരം രോഹിത് ശർമയും ചാരുലതയുടെ സമീപമെത്തി സംസാരിച്ചിരുന്നു.

ചെറുമകൾ അഞ്ജലിക്കൊപ്പമായിരുന്നു ചാരുലത പട്ടേല്‍ അന്ന് മത്സരം കാണാനെത്തിയത്. മറ്റുള്ള മത്സരങ്ങൾ കാണാൻ വിരാട് കോലി മുത്തശ്ശിയ്ക്ക് ടിക്കറ്റ് നൽകുകയും ചെയ്തിരുന്നു. ഗുജറാത്ത് സ്വദേശിയായ ചാരുലതയുടെ ജനനം സൗത്ത് ആഫ്രിക്കയിൽ ആയിരുന്നു. പിന്നീട് ഇവർ 1974 ല്‍ ഇംഗ്ലണ്ടിലെത്തി. ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടുമ്പോഴും ചാരുലത ഗാലറിയിലെ സാന്നിധ്യമായിരുന്നു.

 

മാല പൊട്ടിക്കപ്പെട്ടത് വീട്ടമ്മ അറിഞ്ഞില്ലെങ്കിലും സിസിടിവി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കയ്യോടെ കള്ളനെയും പിടികൂടി. വെള്ളാങ്ങല്ലൂർ പാലപ്രക്കുന്ന് സ്വദേശി ലീലയുടെ 3 പവന്റെ മാല ബൈക്കിൽ വന്നു കവർന്ന കേസിൽ കോടന്നൂർ നാരായണൻകാട്ടിൽ ശരത്‌ലാലിനെ (31)യാണ് സിഐ: പി.ആർ. ബിജോയിയുടെ നേതൃത്വത്തിൽ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.

ചൊവ്വാഴ്ച ഉച്ചയോടെ ഒറ്റയ്ക്കു നടന്നുപോകുന്നതിനിടെയാണു കവർച്ച. വീട്ടിലെത്തിയ ശേഷമാണു മാല നഷ്ടപ്പെട്ട വിവരം വീട്ടമ്മ അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ തിരച്ചിലിലാണ് പ്രതി കുടുങ്ങിയത്. എസ്ഐ കെ.എസ്.സുബിന്ത്, സിപിഒമാരായ അനൂപ് ലാലൻ, ജോസി ജോസ്, പ്രവീൺ ഭാസ്‌കരൻ, പി.വി.അനീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

കൊല്ലം കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വീട്ടമ്മയുടെ മൃതദേഹം കല്ലറയില്‍ നിന്നു നാളെ പുറത്തെടുക്കും. ഭര്‍ത്താവും മകനും സുഹൃത്തുക്കളും ചേര്‍ന്ന് ഷീലയെ കൊലപ്പെടുത്തിയെന്ന അമ്മയുടെ പരാതി തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത്.

കുണ്ടറ വെള്ളിമണ്‍ സ്വദേശിനായ ഷീല കഴിഞ്ഞ ജൂലൈ 29 നാണ് മരിച്ചത്. അന്നു രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ ഷീലയെ ആദ്യം കുണ്ടറയിലെയും പിന്നീട് കൊല്ലത്തെയും സ്വകാര്യ ആശുപത്രയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണത്തില്‍ സംശയമുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം വേണമെന്നും ഷീലയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്തവ് സിംസണും ബന്ധുക്കളും വഴങ്ങിയില്ലെന്നാണ് ആരോപണം. ഷീലയുടെ അമ്മ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന് നല്‍കിയ പരാതി അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാ‍ഞ്ചിന് കൈമാറി.

പരാതിക്കാരില്‍ നിന്നും മരിച്ച ഷീലയുടെ ഭര്‍ത്താവില്‍ നിന്നും പഞ്ചായത്തംഗത്തില്‍ നിന്നും ഉള്‍പ്പടെ മൊഴിയെടുത്തു. ഇതേ തുടര്‍ന്നാണ് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്നു ഷീലയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന ഫലവും ലഭിച്ച ശേഷം തുടരന്വേഷണത്തിലേക്ക് കടക്കും.

സെൽഫിയായിരുന്നു സമൂഹമാധ്യമങ്ങളിൽ തരംഗമായത്. എന്നാൽ ഇതെന്ത് പരിപാടിക്കു വേണ്ടി എടുത്തതാണെന്നായിരുന്നു ആരാധകരുടെ സംശയം. ആ സംശയത്തിന് ഉത്തരവുമായി നടൻ സിദ്ദിഖ് എത്തി. സിദ്ദിഖിന്റെ മനസിൽ ഉദിച്ചൊരു ആശയത്തിൽ നിന്നാണ് ആ ഫോട്ടോയുടെ പിറവി.

സിദ്ദിഖിന്റെ വാക്കുകൾ:

‘ഇന്നലത്തെ ദിവസത്തിനു അങ്ങനെ പ്രത്യേകതകൾ ഒന്നും ഉണ്ടായിരുന്നില്ല, എങ്കിൽ പോലും എന്റെ ക്ഷണം സ്വീകരിച്ച് എന്റെ സഹപ്രവർത്തകരായ മമ്മൂക്ക, മോഹൻലാൽ, ജയറാം, ദിലീപ്, ഉണ്ണി മുകുന്ദൻ, ജയസൂര്യ, ചാക്കോച്ചൻ ഇവരെല്ലാവരും ഇന്നലെ എന്റെ വീട്ടിലെത്തി..

ഞങ്ങൾക്കെല്ലാവർക്കും മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു.. എല്ലാവരും വലിയ സന്തോഷത്തിലും വലിയ ആഹ്ലാദത്തിലുമായിരുന്നു, അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സായാഹ്നം സമ്മാനിച്ചുകൊണ്ട് രാത്രി ഒരുമണിയോടുകൂടെ ഞങ്ങൾ പിരിഞ്ഞു…

വീണ്ടും ഇതുപോലെ ഒരു സ്ഥലത്ത് ഇനിയും കൂടണം.. ഇനിയും ഇതിൽ കൂടുതൽ കൂടുതൽ ആളുകളെ ക്ഷണിക്കണം, നമ്മുക്കെല്ലാവർക്കും ഇതുപോലെ ഇടക്കിടക്ക് സൗഹൃദപരമായ കൂടിച്ചേരലുകൾ ഉണ്ടാവണം എന്ന തീരുമാനത്തിൽ ഞങ്ങൾ പിരിഞ്ഞു.’

ഷൂട്ടിങ് തിരക്കുകൾക്കിടയിൽ താരങ്ങൾ തമ്മിൽ ഒരുമിച്ചു കൂടുക സാധ്യമല്ല. അവിടെ നിന്നാണ് ഇങ്ങനെയൊരു ആശയം സിദ്ദിഖിന്റെ മനസിൽ തോന്നിയത്. സഹപ്രവർത്തകർക്കൊപ്പം ഒരു ഡിന്നർ. അങ്ങനെ അദ്ദേഹത്തിന്റെ ആലുവയിലെ വീട്ടിൽ താരരാജാക്കന്മാർക്കൊപ്പം യുവതാരങ്ങൾ ഒത്തുകൂടി.

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സമയം പങ്കിടാൻ യുവതാരങ്ങൾക്ക് അവസരമൊരുക്കുകയായിരുന്നു സിദ്ദിഖിന്റെ ഉദേശം. വിദേശത്ത് അവധി ആഘോഷിക്കുന്നതിനാൽ പൃഥ്വിരാജ് വിട്ടുനിന്നു. ആസിഫ്, ടൊവീനോ ഷൂട്ടിങ് തിരക്കിലും. കളിയും ചിരിയുമായി ഏറെ നേരം ചിലവഴിച്ച ശേഷമാണ് താരങ്ങൾ പിരിഞ്ഞത്.

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഡിജിപി ടി പി സെൻകുമാർ. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സെൻകുമാറിന്റെ ആരോപണങ്ങൾ. എസ്എൻഡിപി ട്രസ്റ്റിന്‍റെ എല്ലാ പണമിടപാടുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട മുൻ ഡിജിപി എസ്എൻ മാനേജ്മെന്റിനു കീഴിലുള്ള സ്കൂൾ, കോളജ് അഡ്മിഷനും നിയമനങ്ങൾക്കുമായി വാങ്ങിയ 1600 കോടി രൂപ കാണാതായിട്ടുണ്ടെന്നും പറഞ്ഞു.

വാർത്താ സമ്മേളനത്തിലെ പ്രധാന ആരോപണങ്ങൾ-

എസ്‍‌എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുന്നത് ക്രമക്കേടിലൂടെ. തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചു.

എസ്എൻഡിപി ട്രസ്റ്റിന്‍റെ ശാഖകൾ പലതും വ്യാജം.

വെള്ളാപ്പള്ളിയെ എതിർക്കുന്ന ശാഖകളെ വിഭജിക്കുകയോ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ‌ഭരണത്തിന് കീഴിലാക്കുകയോ ചെയ്യുകയാണ് രീതി.

എസ്എൻഡിപി ട്രസ്റ്റിന്‍റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനും നിയമനത്തിനുമായി വെള്ളാപ്പള്ളി 1600 കോടി കൈപ്പറ്റി.

കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ പണമിടപാടിനെ കുറിച്ച് എൻഫോഴ്സമെന്‍റ് വിഭാഗം അന്വേഷിക്കണം.

ദരിദ്ര സമൂഹത്തെ പിഴിഞ്ഞ് വെള്ളാപ്പള്ളി പണമുണ്ടാക്കുകയാണ്.

എതിർക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്നു.

മൈക്രോ ഫിനാൻസിൻ നിന്നും പണം എടുത്ത് വട്ടപ്പലിശയ്ക്ക് കൊടുക്കുന്നു.

ശിവഗിരി തീർഥാടനത്തിനു 100 രൂപവീതം എസ്എൻഡിപി പിരിക്കുന്നു. ആ പണത്തിന്റെ ബാക്കി എവിടെ.

ശാശ്വതീകാനന്ദ സ്വാമിയുടെ മരണത്തിൽ സിബിഐ അന്വേഷണം ഉണ്ടാകണം. ഇതിലെ ഇടപെടൽ ഉൾപ്പെടെ വരും ദിവസങ്ങളിൽ വെളിപ്പെടുത്തൽ നടത്തും.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകനുമായി വാക്കേറ്റത്തിലേർപ്പെട്ട് മുൻ ഡിജിപി ടിപി സെൻകുമാർ. ചോദ്യം ചോദിക്കാനെണീറ്റ മാധ്യമപ്രവർത്തകനെ ‘നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ’ എന്ന ചോദ്യത്തോടെയാണ് സെൻകുമാർ നേരിട്ടത്. ഇതിനെ ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനോട് നിങ്ങളുടെ പെരുമാറ്റം കണ്ടാൽ മദ്യപിച്ചിട്ടുണ്ടെന്നാണ് തോന്നുകയെന്നായി സെൻകുമാർ. കലാപ്രേമി എന്ന മാധ്യമത്തിൽ നിന്നുള്ള കടവിൽ റഷീദ് എന്ന മാധ്യമപ്രവർത്തകനോടാണ് ടിപി സെൻകുമാറും സിൽബന്തികളും അപമര്യാദയായി പെരുമാറിയത്.

സെൻകുമാറിന്റെ കൂടെ വന്നവര്‍ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനെ പിടിച്ച് പുറത്തു തള്ളാൻ ശ്രമം തുടങ്ങി. ഇതോടെ മറ്റ് മാധ്യമപ്രവർത്തകർ ഇടപെടുകയായിരുന്നു. ഇതോടെ പ്രതിരോധത്തിലായ സെൻകുമാർ ചോദ്യങ്ങൾക്ക് മറുപടി പറയാമെന്ന് പ്രസ്താവിച്ചു.

ടിപി സെന്‍കുമാറിനെ ഡിജിപിയാക്കിയത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമാണെന്ന് രമേശ് ചെന്നിത്തല പ്രസ്താവിച്ചത് സംബന്ധിച്ച് ചോദ്യമുന്നയിച്ചതാണ് മാധ്യമപ്രവർത്തകനെ പ്രസ് ക്ലബ്ബിൽ നിന്നും പുറത്താക്കാൻ ടിപി സെൻകുമാറിനെ പ്രകോപിപ്പിച്ചത്.

RECENT POSTS
Copyright © . All rights reserved