Latest News

യുഎഇയില്‍ മൂന്ന് ഹെവി ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. ബുധനാഴ്ച രാത്രി എമിറേറ്റ്സ് റോഡില്‍ എക്സിറ്റ് 93ന് സമീപത്തായിരുന്നു അപകടം. മൂന്ന് വാഹനങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒരു ഹെവി ട്രക്കും ട്രെയിലറും കത്തിനശിച്ചു. വാഹനം ഓടിച്ചിരുന്ന 25കാരനായ ഇന്ത്യക്കാരനാണ് തീപിടുത്തത്തില്‍ വെന്തുമരിച്ചത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അപകടത്തെക്കുറിച്ച് പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചയുടന്‍ തന്നെ ട്രാഫിക് പട്രോള്‍, ആംബുലന്‍സ്, പാരമെഡിക്കല്‍, അഗ്നിശമനസേനാ സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചുവെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു. അശ്രദ്ധമായ ഡ്രൈവിങും വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതുമാണ് അപകട കാരണമായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിന് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം. സ്വന്തം മൈതാനത്ത് നാപ്പോളിക്കെതിരേ നടന്ന മത്സരത്തില്‍ സമനില വഴങ്ങിയതോടെ ലിവര്‍പൂളിന്റെ നോക്കൗട്ട് സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുകയായിരുന്നു. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ 21-ാം മിനിറ്റില്‍ ഡ്രൈസ് മെര്‍ട്ടെന്‍സിന്റെ ഗോളില്‍ മുന്നിലെത്തിയ നാപ്പോളിക്കെതിരേ 65-ാം മിനിറ്റില്‍ ഡിയാന്‍ ലോവ്റെനിലൂടെ ചെമ്പട സമനില പിടിക്കുകയായിരുന്നു. ഇതോടെ ഇരു ടീമുകള്‍ക്കും പ്രീക്വാര്‍ട്ടറിലെത്താന്‍ ഗ്രൂപ്പിലെ അവസാന മത്സരം നിര്‍ണായകമായി.

നാപ്പോളിയുടെ മൈതാനത്തു നടന്ന ആദ്യ പാദത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ടിരുന്നു. റെഡ്ബുള്‍ സാല്‍സ്ബര്‍ഗുമായി ഡിസംബര്‍ 10-നാണ് ലിവര്‍പൂളിന്റെ അവസാന ഗ്രൂപ്പ് മത്സരം. ഗ്രൂപ്പ് ഇയില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി ലിവര്‍പൂള്‍ തന്നെയാണ് മുന്നില്‍. ഒരു പോയന്റ് മാത്രം പിന്നിലാണ് നാപ്പോളി. റെഡ്ബുള്‍ സാല്‍സ്ബര്‍ഗിന് അഞ്ചു മത്സരങ്ങളില്‍ നിന്ന് ഏഴു പോയന്റുണ്ട്.

നാല്‍പത് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഭൂമിയുടെ ആധിപത്യത്തിലേക്ക് മനുഷ്യനെ നയിച്ച ഒരു പരോക്ഷയുദ്ധമുണ്ട്. നമ്മുടെ ‘കസിന്‍സ്സു’മായി നടന്ന അതിജീവനത്തിന്‍റെ ഒരു യുദ്ധം! അതില്‍ അവര്‍ പരാജയപ്പെടുകയും നമ്മള്‍ ഹോമോ സാപ്പിയന്‍സ് വിജയിക്കുകയും ചെയ്തുവെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ നിയാണ്ടർത്താലുകളുടെ അന്ത്യത്തിന് കാരണമായത് ഹോമോ സാപ്പിയൻ‌സ് അല്ല, അവരുടെ നിര്‍ഭാഗ്യമാണെന്ന്‌ കണ്ടെത്തിയിരിക്കുകയാണ് നരവംശ ശാസ്ത്രജ്ഞർ.

ആധുനിക മനുഷ്യനിലേക്കുള്ള പരിണാമം ആയിരക്കണക്കിന് തലമുറകള്‍ കൊണ്ടു സംഭവിച്ചതാണ്. ഇതില്‍ ഒരുഘട്ടത്തില്‍ ലോകത്തിന്‍റെ ഗതിയെതന്നെ നിര്‍ണയിച്ച ഒരു സഹവര്‍ത്തിത്വം (co-existence) നടന്നിരുന്നു എന്നാണ് അനുമാനം. നിയാണ്ടര്‍ത്താല്‍, ഡെനിസോവന്‍ എന്നീ ഹോമിനുകളുമായി ഹോമോസാപ്പിയന്‍സ് ഏതാണ്ട് അയ്യായിരം വര്‍ഷത്തോളം സഹവര്‍ത്തിച്ചിരുന്നു. ആര് ഭൂമി അടക്കിവാഴും എന്ന് നിര്‍ണ്ണയിച്ച നാളുകളായിരുന്നു അത്. അക്കാലത്ത് ഹോമോസാപ്പിയന്‍സുമായി കിടപിടിക്കത്തക്ക അംഗബലം നിയാണ്ടർത്താലുകള്‍ക്ക് ഉണ്ടായിരുന്നില്ല.

ആധുനിക മനുഷ്യർ യൂറോപ്പിലും സമീപ കിഴക്കിലും എത്തുമ്പോൾ നിയാണ്ടർത്താല്‍ വംശത്തിന്‍റെ ജനസംഖ്യ വളരെ കുറവായിരുന്നു. ജനനനിരക്കില്‍ വന്ന സ്വാഭാവിക വ്യതിയാനങ്ങളും, മരണനിരക്ക് ഉയര്‍ന്നതും, ലിംഗാനുപാതത്തില്‍ വലിയ വിടവുണ്ടായതും നിയാണ്ടർത്താലുകള്‍ക്ക് വിനയായി എന്നാണ് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത്. .

ചിലര്‍ വാദിക്കുന്നത് പോലെ യൂറോപ്പിലെത്തിയ ആദ്യത്തെ ആധുനിക മനുഷ്യർ നിയാണ്ടർത്താലുകളേക്കാൾ കേമന്മാര്‍ ആയിരുന്നില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. ഹോമോ സാപ്പിയൻസ് യൂറോപ്പിലേക്കും നിയാണ്ടർത്താലുകൾ താമസിച്ചിരുന്ന കിഴക്കോട്ടും ഇരച്ചുകയറി പതിയെ അധീശത്വം സ്ഥാപിച്ചു എന്നൊരു അടിസ്ഥാന കഥയുണ്ട്. ‘എന്നാല്‍ നിയാണ്ടർത്താലുകൾക്ക് വംശനാശം സംഭവിക്കാൻ ആധുനിക മനുഷ്യന്‍ ഒരു കാരണമേ അല്ലായിരുന്നുവെന്നും, അവരുടെ നിര്‍ഭാഗ്യമാണ് കാരണമെന്നും’ ഐൻഡ്‌ഹോവൻ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകനായ ക്രിസ്റ്റ് വാസൻ പറഞ്ഞു.

ഏകദേശം 40,000 വർഷങ്ങൾക്ക് മുമ്പ് നിയാണ്ടർത്താലുകള്‍ ഭൂമിയില്‍ നിന്നും എന്നെന്നേക്കുമായി ഇല്ലാതായി എന്നും, അതിനും 20,000 വർഷങ്ങൾക്ക് മുമ്പ് ആധുനിക മനുഷ്യര്‍ ആഫ്രിക്കയിൽ നിന്ന് കുടിയേറിത്തുടങ്ങിയെന്നും ശാസ്ത്രജ്ഞർ പൊതുവേ അംഗീകരിക്കുന്ന വസ്തുതയാണ്. എന്നാല്‍ എന്തുകൊണ്ടാണ് നിയാണ്ടര്‍ത്താലുകള്‍ ഉന്മൂലനം ചെയ്യപ്പെട്ടതെന്നും, അവരുടെ നാശത്തിന് നേരിട്ടോ പരോക്ഷമായോ ഹോമോ സാപ്പിയന്‍സ് കാരണമായിട്ടുണ്ടോ എന്നും ഇക്കാലമത്രയും തെളിയിക്കപ്പെട്ടിട്ടില്ല.

നരവംശശാസ്‌ത്രം മുന്നോട്ടുവയ്ക്കുന്ന ഒരു ഉത്തരമിതാണ്; നിയാണ്ടര്‍ത്താലുകള്‍ ഒറ്റയടിക്ക് ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടതല്ല. ശരാശരി കേവലം നാല്‍പതുവര്‍ഷം മാത്രം ആയുസുണ്ടായിരുന്ന നിയാണ്ടര്‍ത്താല്‍ മനുഷ്യര്‍ ഹോമോ സാപ്പിയനില്‍ ലയിച്ചുചേര്‍ന്നു ഇല്ലാതാവുകയായിരുന്നു. അങ്ങനെ നാല്‍പതിനായിരം വര്‍ഷങ്ങള്‍ മുന്‍പ് അവസാന നിയാണ്ടര്‍ത്താലും ഭൂമുഖത്തുനിന്നു വേരറ്റുപോയി. എന്നാലിന്നു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ മറ്റൊരു കാരണം കാലാവസ്ഥാമാറ്റത്തോടു അവര്‍ക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല എന്നുള്ളതാണ്. ഈ വാദങ്ങളെയെല്ലാം ആസ്ഥാനത്താക്കുന്ന നിഗമനങ്ങളിലാണ് ശാസ്ത്രലോകം ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണെന്നും അവിടെ പെണ്‍കുട്ടികള്‍ ഉറങ്ങുന്നത് ആണുങ്ങളുടെ ഹോസ്റ്റലിലാണെന്നും മുൻ ഡിജിപി ടിപി സെന്‍കുമാര്‍. ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് കാസറഗോഡ് കേരള കേന്ദ്ര സര്‍വകലാശാലയിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനത്തിൽ ‘അസമത്വം തിരുത്തല്‍ ‘ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെ‌എൻ‌യുവിലെ പുരുഷന്മാരുടെ ഹോസ്റ്റലിലെ പെൺകുട്ടികൾ ടോയ്‌ലറ്റിൽ നിന്ന് പുറത്തിറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് 40 വർഷം മുമ്പായിരുന്നു, ക്യാമ്പസിൽ ഗർഭ നിരോധന ഉറകൾ നിറഞ്ഞിട്ടുണ്ട്. ഇപ്പോൾ യുവതികൾ കോണ്ടം ഉപയോഗിച്ച് മുടി കെട്ടുന്നു, നമുക്ക് അത്തരമൊരു സർവ്വകലാശാല ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ജെഎൻയുവിലെ സമരം കത്തി നിന്ന സമയത്ത് ഗർഭ നിരോധന ഉറകൊണ്ട് മുടികെട്ടിയ യുവതിയുടെ ചിത്രം ടി പി സെൻകുമാർ പങ്ക് വച്ച് സമാനമായ പരാമർശം നടത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു അദ്ദേഹം ഈ ചിത്രം പങ്ക് വച്ചത്. ഇതിന് പിറകെ ചിത്രം അടുത്തിടെ നടന്ന ജെഎൻയു സമരത്തിന്റെ ഭാഗമായിരുന്നില്ലെന്ന് പിന്നീട് വ്യക്തമായിരുന്നു.

എന്നാൽ ആ തിരുത്തൽ സ്വീകരിക്കാതെയാണ് സെൻകുമാർ വീണ്ടും വിവാദ പരാമർശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ, ജവഹർലാൽ നെഹ്രു സർവകലാശാലയിലെ ഫീസ് വർദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യത്തെ പിന്തുണയ്ക്കുമോ എന്ന് ഒരു വിദ്യാർത്ഥിയോട് ചോദിച്ചപ്പോൾ കേവല സമത്വമാണ് വേണ്ടതെന്നായിരുന്നു മറുപടി.

അതേ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക അവകാശങ്ങൾ എടുത്ത് കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 29 ഉം 30 ഉം – ന്യൂനപക്ഷങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും അവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനുള്ള അവകാശം നൽകുകയും ചെയ്യുന്നു. ഈ അവകാശങ്ങൾ എടുത്ത് കളയണം. ഭരണഘടനയിലെ ഈ രണ്ട് വകുപ്പുകൾ രാജ്യത്തെ ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഒരു അസമത്വം സൃഷ്ടിക്കുകയാണെന്നും സെൻകുമാർ പറയുന്നു. ഇത്തരം വകുപ്പുകൾ ഒന്നുകിൽ റദ്ദാക്കുകയോ അല്ലെങ്കിൽ ഭൂരിപക്ഷ സമുദായങ്ങൾക്കും ബാധകമാക്കുകയോ ചെയ്യണം അദ്ദേഹം പറയുന്നു.

ഭരണഘടനയുടെ എഴുപതാം വാർഷികത്തിൽ സംഘപരിവാര്‍ സഹയാത്രികരെ പങ്കെടുപ്പിച്ച് കാസർഗോഡ് കേരള കേന്ദ്ര സര്‍വകലാശാലയില്‍ സെമിനാര്‍ സംഘടിപ്പിച്ച നടപടിക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം നില നില്‍ക്കുന്നതിനിടെയായിരുന്നു പരിപാടി നടന്നത്. ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്, മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാർ, ജനം ടിവി എഡിറ്റർ ജി.കെ സുരേഷ് ബാബു എന്നിവരായിരുന്നു പരിപാടിയിലെ മുഖ്യ പ്രഭാഷകർ.

ഭരണഘടനയും ജനാധിപത്യവും, എഴുപത് വര്‍ഷത്തെ ഇന്ത്യന്‍ അനുഭവത്തില്‍ എന്ന പേരിലാണ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാര്‍ നടത്തിയത്. എന്നാൽ, സംഘപരിവാര്‍ സഹയാത്രികരെ കൂട്ടത്തോടെ എത്തിച്ച് കൊണ്ട് നടത്തുന്ന ദേശീയ സെമിനാർ അവതരണം സര്‍വകലാശാലയെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.

മനുഷ്യനും മൃഗവും തമ്മിലുള്ള സ്‌നേഹത്തിനും, സൗഹൃദത്തിനും ഉദാഹരണമാണ് ജാവോ അപ്പൂപ്പനും, ഡിന്‍ഡിം എന്ന കുഞ്ഞു പെന്‍ഗ്വിനും. ഒരിക്കല്‍ ജീവന്‍ രക്ഷിച്ച അപ്പൂപ്പനോടുള്ള സ്‌നേഹസൂചകമായി ഡിന്‍ഡിം എല്ലാവര്‍ഷവും അപ്പൂപ്പനെ തേടി എത്തും. കുറച്ചുകാലം ഒപ്പം താമസിച്ച് വീണ്ടും തിരികെ പോകും. എല്ലാവര്‍ക്കും അത്ഭുതമാണ് ഇവരുടെ സ്‌നേഹബന്ധം.

2011 ലാണ് ബ്രസീലിലെ റിയോ ഡി ജെനീറോ സ്വദേശിയായ ജാവോ പെരേര ഡിസൂസയ്ക്ക് എണ്ണയില്‍ കുളിച്ച് നീന്താന്‍ കഴിയാത്ത പെന്‍ഗ്വിനെ കിട്ടുന്നത്. അവശത ബാധിച്ചിരുന്ന പെന്‍ഗ്വിനെ ജോവോ അപ്പൂപ്പന്‍ ശിശ്രൂഷിച്ചു. ആരോഗ്യം വീണ്ടെടുത്ത പെന്‍ഗ്വിന് അപ്പൂപ്പന്‍ പേരുമിട്ടു. തുടര്‍ന്ന് പെന്‍ഗ്വിനെ സമീപത്തെ ദ്വീപില്‍കൊണ്ടുപോയി സ്വതന്ത്രമാക്കിയെങ്കിലും ഡിന്‍ഡിം അപ്പൂപ്പനെ കാണാന്‍ തിരിച്ചെത്തി.

എല്ലാ വര്‍ഷവും സെപ്റ്റംബറിലോ ഒക്ടോബറിലോ ആണ് ഡിന്‍ഡിം അപ്പൂപ്പനെ കാണാന്‍ എത്തുന്നത്. ഏപ്രിലില്‍ പ്രജനന സമയം ആരംഭിക്കുന്നതോടെ ഡിന്‍ഡിം മടക്കയാത്രയും ആരംഭിക്കും. അപ്പൂപ്പനെ കാണാന്‍ 5000 മൈലുകള്‍ താണ്ടി എത്തുന്ന ഡിന്‍ഡിം മഗല്ലനിക് വിഭാഗത്തില്‍ പെട്ട പെന്‍ഗ്വിനാണെന്നും സ്വദേശം പാറ്റഗോണിയ ആയിരിക്കുമെന്നുമാണ് ഗവേഷകരുടെ അഭിപ്രായം.

തനിക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഏർപ്പെടുത്തിയ വിലക്ക് അംഗീകരിക്കില്ലെന്ന് നടൻ ഷെയ്ൻ നിഗം. സംഘടനയുടെ തീരുമാനം ഏകപക്ഷീയമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘടന തന്റെ ഭാഗം കേൾക്കുകയുണ്ടായില്ല. തീരുമാനം തന്നെ രേഖാമൂലം ഇതുവരെ അറിയിച്ചിട്ടില്ലെന്നും അറിയിപ്പുണ്ടായ ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും ഷെയ്ൻ അറിയിച്ചു.

സിനിമകൾക്ക് ചെലവായ തുക തിരിച്ച് നൽകാതെ ഷെയിനുമായി മലയാളത്തിലെ നിർമ്മാതാക്കൾ സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനമെടുത്തിരുന്നു. വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കുന്നതായി അവയുടെ നിർമാതാക്കൾ തീരുമാനമെടുക്കുകയും ചെയ്തു. രണ്ട് സിനിമയ്ക്കുമായി 7 കോടിയോളം രൂപ ചെലവായിട്ടുണ്ട്. ആ തുക തിരിച്ചുകിട്ടാതെ നടനെ സിനിമകളിൽ സഹകരിപ്പിക്കേണ്ടെന്നാണ് തീരുമാനം.

വിലക്ക് സംബന്ധിച്ച് താരസംഘടനയായ എഎംഎംഎയെ അറിയിച്ചതായി നിർമാതാക്കൾ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഷെയിനിൽ നിന്നും നേരിട്ടത് മലയാള സിനിമയിൽ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണെന്നാണ് നിർമാതാക്കളുടെ വിലയിരുത്തൽ. മലയാള സിനിമാ വ്യവസായത്തിന് താങ്ങാനാവാത്ത പ്രതിഫലം ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.

കൊല്ലത്ത് 19 കാരനെയാണ് പൊലീസുകാരൻ ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തിയത്. അതും ഹെൽമറ്റ് വച്ചില്ല എന്ന കാരണം കൊണ്ട്. തലയുടെ സുരക്ഷയ്ക്കായി ഹെൽമറ്റ് വയ്ക്കാത്ത യുവാവിനെ ലാത്തി കൊണ്ട് എറിഞ്ഞുവീഴ്ത്തി തലയ്ക്ക് തന്നെ അതീവ ഗുരുതര പരുക്ക് നൽകിയിരിക്കുകയാണ്.

ഹൈക്കോടതി ഉത്തരവിന് പുല്ല് വില നൽകിയാണ് പൊലീസിന്റെ ഇൗ അതിക്രമം.
ലാത്തി ഏറ് കൊണ്ട യുവാവ് ബൈക്കിൽ നിന്നും നിയന്ത്രണം വിട്ട് ഏതിരെ വന്ന അയ്യപ്പഭക്തർ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തലയിടിച്ച് വീണ യുവാവിനെ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.

സംഭവത്തിന് പിന്നാലെ കടുത്ത പ്രതിഷേധം ഉയർത്തി നാട്ടുകാർ രംഗത്തെത്തി. ഇതോടെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഹെൽമറ്റ് ഇല്ലാത്തതിനാൽ ബൈക്ക് നിർത്താതെ പോയ യുവാവിനെയാണ് പൊലീസുകാരൻ ലാത്തി കൊണ്ട് എറിഞ്ഞുവീഴ്ത്തിയത്. ഹെൽമെറ്റ് ലംഘനങ്ങൾക്കെതിരെ നടപടിയാകാം, എന്നാൽ ഒാടിച്ചിട്ട് പിടിക്കരുതെന്നും കായികമായി നേരിടരുതെന്നും ഹൈക്കോടതിയും പൊലീസ് മേധാവിയുടേതടക്കമുള്ള ഉത്തരവ് നിലനിൽക്കെയാണ് പൊലീസിന്റെ ഇൗ കാടത്തം.

ഷെയ്നെ നിഗത്തെ ഇനി അഭിനയിപ്പിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഷെയ്ന്‍ നിഗം അഭിനയിച്ചിരുന്ന രണ്ട് സിനിമകളും ഉപേക്ഷിച്ചു. വെയില്‍, കുര്‍ബാനി എന്നീ സിനിമകളാണ് വേണ്ടെന്നുവച്ചത്. നഷ്ടം ഷെയ്ന്‍ നികത്തുംവരെ സഹകരിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. തീരുമാനം ‘അമ്മ’യെ അറിയിച്ചിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. മുടങ്ങിയ സിനിമകളുടെ നിര്‍മാതാക്കള്‍ ഷെയ്നെതിരെ നിയമനടപടി സ്വീകരിക്കും.

സിനിമാ സെറ്റുകളിൽ ലഹരിമരുന്ന് പരിശോധന വേണം. ഷൂട്ടിങ് ലൊക്കേഷനുകളില്‍ ലഹരിമരുന്ന് പരിശോധന വേണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു. മലയാളസിനിമയില്‍ ലഹരിമരുന്ന് ഉപയോഗം വ്യാപകമാണ്. പുതുതലമുറയിലാണ് ഉപയോഗം കൂടുതൽ. മലയാള സിനിമാരംഗത്ത് വ്യാപകമായി ലഹരിമരുന്ന് ഉപയോഗമുണ്ട്. എല്‍എസ്ഡി പോലുള്ള ലഹരിവസ്തുക്കള്‍ നിരീക്ഷണത്തില്‍ കണ്ടെത്താനാവില്ലെന്നും നിർമാതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പുതിയ തലമുറയിലെ ചെറുപ്പക്കാരില്‍ ചിലര്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നു.

ഇതര സംസ്ഥാന തൊഴിലാളികൾ ദിനം പ്രതി കുരുതിക്കളമാക്കി മാറ്റുകയാണ് കേരളം … പെരുമ്പാവൂരിലെ ദളിത് യുവതിയ്ക്കും മോളിയ്ക്കും പിന്നാലെ മറ്റൊരു യുവതിയും. അന്യ സംസഥാന തൊഴിലാളികളുടെ അതിക്രമങ്ങളും അരും കൊലകളും അരങ്ങുവാഴുമ്പോള്‍ അതിക്രമങ്ങളുടെയും അരും കൊലകളുടെയും എണ്ണം കൂടിവരുകയാണ്.ഇപ്പോഴിതാ നാടിനെ ഞെട്ടിച്ച് പെരുമ്പാവൂരിൽ മറ്റൊരു കൊലപാതകം കൂടി. നഗരമദ്ധ്യത്തിൽ യുവതിയെ കൈക്കോട്ട് കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തി ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷമാണ് കൊലപാതകം. പ്രതി അസം ന്യൂഗാവ് ജില്ലയിൽ ഇസ്ലാമ്പതി മസ്ജിദ് ഖലിയിൽ ഉമർഅലിയെ (27) പൊലീസ് അറസ്റ്റ് ചെയ്തു.

ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് എതിർവശത്തുളള ഹോട്ടൽ ഇന്ദ്രപ്രസ്ഥയ്ക്കരികിലെ ചെറിയ ഇടവഴിയോട് ചേർന്ന വരാന്തയിലാണ് ഇന്നലെ രാവിലെ തുരുത്തി സ്വദേശിനി 38കാരിയുടെ പൂർണ്ണനഗ്നമായ ജഡം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 1.15നായിരുന്നു സംഭവം. ലൈംഗിക തൊഴിലാളിയാണ് യുവതിയെന്ന് സൂചനയുണ്ട്. യുവതിയെ വലിച്ചിഴച്ച് കൊണ്ടുവന്ന ശേഷമാണ് മാനഭംഗപ്പെടുത്തിയത്. തുടർന്ന് കൈക്കോട്ട് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഇതെല്ലാം പതിഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലയിൽ കലാശിച്ചത്.

കൊലപാതകത്തിന് ശേഷം കാമറ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ അതും തല്ലിപ്പൊളിച്ചു. ഇന്നലെ രാവിലെ അഞ്ചരയ്ക്ക് ഹോട്ടൽ തുറക്കാനെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.വിവാഹബന്ധം വേർപെടുത്തി കഴിയുകയായിരുന്നു യുവതി. പിന്നീട് ഒരു ഉത്തരേന്ത്യക്കാരനൊപ്പം കുറച്ചുനാൾ കഴിഞ്ഞിരുന്നു. രാവും പകലും നഗരത്തിൽ തന്നെയാണ് ഇവരുടെ ജീവിതമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോടതിയിൽ ഹാജരാക്കിയ ഉമർ അലിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾ പെരുമ്പാവൂരിലും പരിസരത്തും കൂലിപ്പണിയെടുത്ത് ജീവിക്കുന്നയാളാണ്. കടത്തിണ്ണകളിലായിരുന്നു താമസം. കൈക്കോട്ടും യുവതിയുടെ വസ്ത്രവും സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.

പോലീസ് കണ്ടെടുത്ത സിസിടീവീ ദൃശ്യത്തിൽ കണ്ട കാഴ്ച്ച ഭീകരമായിരുന്നു. മനഃസാക്ഷിയുള്ള ഒരു മാനുഷ്യനും അത് നോക്കി നിൽക്കാനാകില്ല. ചുരിദാറിന്റെ ചുവപ്പ് ടോപ്പ് മാത്രം ധരിച്ച യുവതിയെ മുടിക്കുത്തിൽ ചുറ്റിപ്പിടിച്ച് ഉമർഅലി തറയിലൂടെ വലിച്ചിഴച്ച് ഹോട്ടലിനരികിലേക്ക് കൊണ്ടുവരുന്നു. അർദ്ധബോധവസ്ഥയിലാണെങ്കിലും യുവതി അലറി വിളിക്കുന്നുണ്ട്. വരാന്തയിൽ എത്തിച്ച് മുടിയിൽനിന്ന് പിടിവിട്ടശേഷം മറുകൈയിലെ കൈക്കോട്ടിന്റെ പിടി കൊണ്ട് ഉമർഅലി യുവതിയുടെ തലയ്ക്കടിച്ചു. അടി കൊണ്ടയുടൻ ചലനമറ്റു. ചുരിദാറിന്റെ ടോപ്പ് തലയിലൂടെ ഊരിപ്പറിച്ചെടുത്തശേഷം അഞ്ച് മിനിറ്റോളം ലൈംഗികബന്ധം. തുടർന്ന് എഴുന്നേറ്റ് കൈക്കോട്ടുകൊണ്ട് തലയിൽ ആഞ്ഞടിച്ച് മരണം ഉറപ്പാക്കി. പിന്നെ പരിസരം വീക്ഷിച്ചപ്പോഴാണ് കാമറ കണ്ടത്. ഉടനെ കൈക്കോട്ടുകൊണ്ട് കാമറയിൽ അടിക്കുന്നു.

എത്രയൊക്കെ ആയാലും നമ്മൾ പഠിക്കില്ല. എന്ത് ജോലിയാണെങ്കില്‍ പോലും സ്വന്തം നാട്ടില്‍ അത് ചെയ്യുമ്പോള്‍ കുറച്ചിലായി തോന്നുന്ന എല്ലാരും അറിയുക അന്യ സംസ്ഥാന തൊഴിലാളികള്‍ ഗള്‍ഫ് പോലെ നമ്മുടെ കേരളത്തെ കാണുമ്പോള്‍ ഇവിടെ നടക്കുന്നത് അവരുടെ തോന്ന്യവാസങ്ങള്‍. എത്രയോ കേസുകള്‍ വെവ്വേറെ പോലീസ് സ്‌റ്റേഷനുകളിലായ് ഓരോ ദിവസവും രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. അറിഞ്ഞും അറിയാതെയും ഓരോ ദിവസവും പുതിയ പുതിയ സംഭവങ്ങള്‍. എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രമാകും ഇവരെയൊക്കെ സൂക്ഷിക്കുക. എന്നാല്‍ അതിനൊക്കെ മുന്‍പ് അപരിചിതരായ ആള്‍ക്കാരുണ്ടെങ്കില്‍ അവരെയൊക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ നമ്മുടെ കുട്ടികള്‍, കുടുംബം, നമ്മുടെ സമ്പാദ്യം ഇതൊക്കെ ഒരു കാരണവശാലും നമുക്ക് നഷ്ടമാകില്ല എന്നു തന്നെ പറയാം…

ഈ സംഭവം കേരളത്തിൽ തന്നെയോ ? ഞെട്ടിയിരിക്കുകയാണ് മലയാളികൾ. സംഭവം ഇതാണ് കൊല്ലം യൂക്കോ ബാങ്കിന്റെ വിചിത്രമായി ജപ്തി നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ബാങ്കിന്റെ ജപ്തി നടപ്പിലാക്കാൻ സ്വീകരിച്ച വഴിയാണ് കടുത്ത് പോയത്. കൊല്ലം പൂയപ്പള്ളിയില്‍ അമ്മയെയും മക്കളെയും പൂട്ടിയിട്ടാണ് ബാങ്ക് ജപ്തി നടപ്പാക്കിയത്. നാട്ടുകാരെത്തി പൂട്ട് തല്ലിപ്പൊളിച്ചാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് കേസെടുത്തു. അതേസമയം ജപ്തി ചെയ്യുന്ന സമയത്ത് വീടിനുള്ളില്‍ ആളുണ്ടെന്ന് അറിഞ്ഞില്ലെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം.ബാങ്ക് അധികൃതർ മതില് ചാടിയാണ് അകത്ത് പ്രവേശിച്ചതെന്ന് നാട്ടുകാർ പറയുന്നു. ജപ്തി നടപടികൾ പൂർത്തിയാക്കിയ ശേഷം ബാങ്ക് അധികൃതർ ഗേറ്റ് പൂട്ടി മടങ്ങുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. നടപടിയില്‍ പ്രതിഷേധിച്ച് കശുവണ്ടി വ്യവസായികള്‍ ഇന്ന് ബാങ്കിലേക്ക് മാര്‍ച്ച് നടത്തും.

സിനിലാല്‍ എന്നയാളുടെ വീട്ടിലായിരുന്നു ജപ്തി നടപടി. ഭൂമിയുടെ പ്രമാണം പണയപ്പെടുത്തിയെടുത്ത വായ്പാ തിരിച്ചടവ് മുടങ്ങിയ സംഭവത്തിലാണ് യൂക്കോ ബാങ്ക് വിചിത്രമായി ജപ്തി നടപടികള്‍ നടപ്പാക്കിയത്. ഒന്നരലക്ഷം രൂപയാണ് ലോണ്‍ എടുത്തത്. തുക അടയ്ക്കുന്നതില്‍ മുടക്കം വന്നതോടെ ബുധനാഴ്ച ഉച്ചയോടെ ബാങ്ക് അധികൃതര്‍ വീട്ടിലെത്തുകയും ആരെങ്കിലും വീട്ടിലുണ്ടോയെന്ന് പരിശോധിക്കുക പോലും ചെയ്യാതെ രണ്ട് ഗേറ്റും താഴിട്ടുപൂട്ടി സീല്‍ ചെയ്യുകയായിരുന്നു. ബാങ്ക് നടപടിക്കെതിരെ സ്ഥലത്ത് വന്‍പ്രതിഷേധമാണ് ഉയരുന്നത്. ജപ്തി സമയത്ത് ഈ വീടിനുള്ളില്‍ വീട്ടമ്മയും പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ഇവരെ വിവരം അറിയിക്കാത വീടിന്റെ രണ്ട് ഗേറ്റുകളും പൂട്ടി സീല്‍ ചെയ്ത് ബാങ്ക് അധികൃതര്‍ മടങ്ങിയെന്നാണ് ആരോപണം.

പൂട്ട് പിന്നീട് നാട്ടുകാര്‍ തകര്‍ത്ത് വീട്ടമ്മയെയും മക്കളെയും മോചിപ്പിക്കുകയും ചെയ്തു. സുഹൃത്തിന് വായ്പയ്ക്ക് വേണ്ടിയായിരുന്നു ഭൂമിയുടെ പ്രമാണം നല്‍‌കിയത്. ഇതിന്റെ തിരിച്ചടവ് മുടങ്ങുകയായിരുന്നെന്നാണ് വിവരം. ബാങ്ക് അധികൃതര്‍ മതില് ചാടിയാണ് അകത്ത് പ്രവേശിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബാങ്ക് അധികൃതര്‍ ഗേറ്റ് പൂട്ടി മടങ്ങുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഗേറ്റ് പൊളിക്കാനാകില്ലെന്നായിരുന്നു പൊലീസ് നിലപാട്. വിഷയത്തില്‍ ബാങ്ക് അധികൃതരുടെ പ്രതികരണം ആരായാന്‍ ശ്രമിച്ചുവെങ്കിലും ആരെയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തില്‍ നാട്ടുകാര്‍ക്കൊപ്പം പ്രദേശത്തെ കശുവണ്ടി തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തി. ബാങ്ക് നടപടിക്കെതിരെ വ്യാഴാഴ്ച പ്രതിഷേധം നടത്താനൊരുങ്ങുകയാണ് കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍.

ജപ്തിയുടെ പേരില്‍ സമ്മര്‍ദ്ദം ചെലുത്തിയ ശേഷം നടക്കുന്ന ആത്മഹത്യകൾ ഒന്നും ചെറുതല്ല ഇപ്പോൾ നടക്കുന്നത്, ആ സാഹചര്യത്തിൽ ഇത്തരമൊരു സംഭവം വളരെ ഞെട്ടലോടെയാണ് നോക്കികാണുന്നത്. ബാങ്കിന്‍റെ ജപ്തിഭീഷണിയെ തുടർന്ന് നെയ്യാറ്റിൻകരയിൽ അമ്മയും മകളും ഇന്ന് ആത്മഹത്യ ചെയ്ത സംഭവം മായും മുമ്പേയാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നത് . നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശിനി ലേഖയും മകൾ വൈഷ്ണവിയുമാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്.

Copyright © . All rights reserved