ന്യൂഡൽഹി: 150 ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയച്ചു. വീസ ചട്ടങ്ങൾ ലംഘിക്കുകയോ, അനധികൃതമായി രാജ്യത്തു കടക്കുകയോ ചെയ്തവരെയാണ് അമേരിക്ക തിരിച്ചയച്ചത്. ബുധനാഴ്ച രാവിലെ ഇവർ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. പുലർച്ചെ ആറിന് വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിലാണു യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം എത്തിയത്. ബംഗ്ലാദേശിലൂടെയാണു വിമാനം ഇന്ത്യയിലേക്കു പറന്നത്. സുരക്ഷാ പരിശോധനകൾക്കുശേഷം തിരിച്ചയച്ചവരെ വിമാനത്താവളത്തിൽനിന്നു വിട്ടയയ്ക്കും. ഒക്ടോബർ 18-ന് അനധികൃതമായി കുടിയേറാൻ ശ്രമിച്ച 300 ഇന്ത്യക്കാരെ മെക്സിക്കോയിൽനിന്നു തിരിച്ചയച്ചിരുന്നു. മെക്സിക്കോയിൽനിന്നു യുഎസിലേക്കു നുഴഞ്ഞുകയറാനായിരുന്നു ഇവരുടെ പദ്ധതി.
ഇന്നലെ രാത്രി ഇസ്രായേലിൽ വെച്ച് നടന്ന അർജന്റീന ഉറുഗ്വേ മത്സരത്തിനു ശേഷം ലിയണൽ മെസ്സിയും എഡിസൻ കവാനിയും തമ്മിൽ ഉടക്കി. 2-2 എന്ന സ്കോറിന് മത്സരം അവസാനിച്ച ശേഷമാണ് രണ്ട് ടീമിലെയും സൂപ്പർ താരങ്ങൾ തമ്മിൽ വഴക്കുണ്ടായത്. മെസ്സിയെ തന്റെ കൂടെ ഇടികൂടാൻ ഉണ്ടോ എന്ന് കവാനി ക്ഷണിക്കുകയായിരുന്നു. ഇതുകേട്ട മെസ്സി എവിടെ വെച്ചായാലും ഉണ്ട് എന്നും ഇടി ചെയ്ത് നോക്കാം എന്നും തിരിച്ചു പറഞ്ഞു.
ഇരുവരും തമ്മിലുള്ള വാക്കു തർക്കങ്ങൾ കയ്യാങ്കളിയിലേക്ക് നീങ്ങുന്നതിനിടയ്ക്ക് വന്ന സുവാരസാണ് വഴക്ക് പരിഹരിച്ചത്. ഇരു താരങ്ങളെയും സുവാരസ് പിടിച്ചു മാറ്റുകയായിരുന്നു. ബാഴ്സലോണയിൽ മെസ്സിക്ക് ഒപ്പം കളിക്കുന്ന സുവാരസിന് മെസ്സിയുമായി വലിയ സൗഹൃദ ബന്ധമുണ്ട്. അതു തന്നെ കവാനിയുമായും ഉണ്ട്. ഇരുവരെയും പിടിച്ചു മാറ്റി സംയമനം പാലിക്കാൻ ആണ് സുവാരസ് പറഞ്ഞത്. മെസ്സി കഴിഞ്ഞ മത്സരത്തിൽ ബ്രസീൽ പരിശീലകൻ ടിറ്റെയുമായും വഴക്കു കൂടിയിരുന്നു.
ഇരിങ്ങാലക്കുടയിൽ വീട്ടമ്മ ആലീസിനെ കഴുത്തറത്ത് കൊന്നത് ആരാണെന്ന് ഇനിയും വ്യക്തമല്ല. കഴുത്തിലെ ആഴത്തിലുള്ള മുറിവിന്റെ ശൈലി കണ്ട് ഇതരസംസ്ഥാനക്കാരനാണെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണം . ആലീസിന്റെ ശരീരത്തിൽ ഒരേയൊരു മുറിവാണ് കൊലയാളി വരുത്തിയിട്ടുള്ളത്. അത് , കഴുത്തിലാണ്. ഇടതു കൈയിൽ ബലം പ്രയോഗിച്ചിട്ടുണ്ട്.
മൽപിടുത്തത്തിന്റെ ലക്ഷണമില്ല. കൈകളിലെ എട്ടു വളകൾ മാത്രം കൊലയാളി കവർന്നു. ആറു പവന്റെ മാല അലമാരയിൽ ഊരി ഭദ്രമായി സൂക്ഷിച്ചിരുന്നു. ഇതു കവർന്നിട്ടില്ല. 30 ,000 രൂപയും അലമാരയിലുണ്ടായിരുന്നു. വള ഊരി എടുത്ത ഉടനെ കൊലയാളി സ്ഥലം വിട്ടു. ഒരാളാണോ അതോ രണ്ടു പേരാണോ കൊല നടത്തിയതെന്ന് ഇനിയും വ്യക്തമല്ല. പലതരത്തിലുള്ള ഊഹാപോഹങ്ങൾ പൊലീസിന്റെ മുമ്പിലുണ്ട്.
ആലീസിന്റെ ഭർത്താവ് നടത്തിയിരുന്ന അറവുശാലയിലെ പഴയ തൊഴിലാളിയായ അസാമുകാരൻ സംഭവ ദിവസത്തിന് രണ്ടു ദിവസം മുമ്പ് വീട്ടിൽ വന്നിരുന്നു എന്ന വിവരമാണ്. അസാമുകാരനെ ഫോണിൽ ഇതുവരെ കിട്ടിയിട്ടുമില്ല. നാട്ടിലെ സ്ഥിരം ക്രിമിനലുകളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. കഞ്ചാവ് ഇടപാടുകാരായ സ്ഥിരം ക്രിമിനലുകൾ സംഭവ സമയത്ത് ഈസ്റ്റ് കോമ്പാറ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നോയെന്ന് പരിശോധിച്ച് വരികയാണ്. ആലീസിന്റെ വീട്ടു പരിസരത്തുള്ള അഞ്ഞൂറോളം വീടുകളിൽ പൊലീസ് എത്തി ഓരോ കുടുംബാംഗങ്ങളുടേയും പേരു വിവരങ്ങൾ ശേഖരിച്ചു . അവരെല്ലാം സംഭവ ദിവസം എവിടെയായിരുന്നുവെന്ന് പരിശോധിച്ചു വരികയാണ്.
പട്ടാപകൽ വീട്ടമ്മയെ കൊന്ന് കടന്നു കളഞ്ഞ ആ കൊലയാളിയെ നാട്ടിലാരും കണ്ടിട്ടില്ല. അപരിചിതരായ ആരേയും ആ ദിവസം കണ്ടിട്ടില്ല. കർട്ടൻ പണിക്കാർ വന്നു പോയതല്ലാതെ മറ്റാരേയും കണ്ടിട്ടില്ല. സിസിടിവി കാമറകൾ കുറവാണ്. നിലവിൽ , സി സി ടി വി കാമറകൾ ഉള്ള വീടുകളിലെത്തി പൊലീസ് ദൃശ്യങ്ങൾ പരിശോധിച്ചു. അസ്വാഭാവികമായി ഒന്നും കണ്ടിട്ടില്ല. ഈസ്റ്റ് കോമ്പാറ ടവർ ലൊക്കേഷനു കീഴിൽ സംഭവ സമയം ആക്ടീവായിരുന്ന കോളുകൾ പരിശോധിക്കുന്നുണ്ട്. സംഭവ സമയത്തിന് ശേഷം സ്വിച്ച് ഓഫായ ഫോൺ നമ്പറുകളും പരിശോധിക്കുന്നുണ്ട്. ഇതിനോടകം മുന്നൂറു പേരെ ചോദ്യം ചെയ്തു വിട്ടു. സംശയമുള്ളവരെ വീണ്ടും വിളിപ്പിക്കും. തൃശൂർ റൂറൽ എസ്.പി. : കെ.പി.വിജയകുമാറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം.
കൊലയാളി വീടിന്റെ പുറകുവശം വഴിയാണ് പുറത്തു കടന്നിട്ടുള്ളത്. ആലീസിന്റെ മൊബൈൽ ഫോൺ അടുക്കള ഭാഗത്തു നിന്നാണ് കിട്ടിയത്. മലർന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊലയാളിയെ പ്രതിരോധിക്കാൻ പോലും ആലീസിന് സമയം കിട്ടിയിട്ടില്ല. ജനവാസ മേഖല ആണെങ്കിലും തൊട്ടടുത്ത രണ്ടു വീടുകളിലും ആൾ താമസമില്ല. പിന്നെ രണ്ടു പറമ്പുകളാണ്. ആലീസ് പകൽ സമയത്ത് തനിച്ചാണെന്ന് അറിവുള്ള ആളായിരുന്നിരിക്കണം കൊലയാളി.
കഴുത്തറത്ത് കൊന്ന് വളകൾ തട്ടാൻ രണ്ടും കൽപിച്ചാണ് കൊലയാളി വന്നിട്ടുള്ളത്. അതിരാവിലെ വീട്ടിൽ എത്തി എവിടെയെങ്കിലും ഒളിച്ചിരുന്നോയെന്നും പൊലീസ് സംശയിക്കുന്നു. കൊല നടത്തി വളകൾ കൈക്കലാക്കിയ ശേഷം പെട്ടെന്ന് കൊലയാളി സ്ഥലം വിട്ടത് പിടിക്കപ്പെടാതിരിക്കാനാകാം. കൊല നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും കൊലയാളിയെ തിരിച്ചറിയാൻ കഴിയാത്തത് പൊലീസിന് സമ്മർദമുണ്ടാക്കുന്നുണ്ട്.
മനുഷ്യരെപ്പോലെ തന്നെ പെരുമാറുകയും അഭിനയിക്കുകയുമൊക്കെ ചെയ്യുന്ന നിരവധി മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ ആകർഷിക്കുകയാണ് ഒരു കുരങ്ങന്റെ വീഡിയോ.
അസുഖം വന്നാൽ ആശുപതികളിലോ മെഡിക്കൽ ഷോപ്പിലോ പോകുന്നവരാണ് നമ്മളിൽ പലരും. ഇതാ മനുഷ്യരെ പോലെതന്നെ മെഡിക്കൽ ഷോപ്പിലെത്തി മുറിവിന് മരുന്ന് വാങ്ങിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മെഡിക്കൽ ഷോപ്പിലെത്തി ഫാർമസിസ്റ്റിനെ ശരീരത്തിലെ മുറിവ് കാണിച്ച് മരുന്ന് വാങ്ങിക്കുന്ന കുരങ്ങന്റെ വീഡിയോയാണ് വൈറലാകുന്നത്. മെഡിക്കൽ ഷോപ്പിലെത്തിയ കുരങ്ങൻ ശരീരത്തിലെ മുറിവ് കാണിച്ച് കൊടുക്കുന്നത് വീഡിയോയിൽ കാണാം. കാര്യം മനസിലാക്കിയ മെഡിക്കൽ ഷോപ്പുകാരൻ ഉടൻ തന്നെ മുറിവിൽ മരുന്ന് വെച്ച് കൊടുക്കുന്നുണ്ട്. മരുന്ന് മുറിവിൽ വെച്ചപ്പോൾ നീറ്റൽ കൊണ്ട് കുരങ്ങന്‍ കാൽ അല്പം പിന്നോട്ട് വലിക്കുന്നതും എന്നാൽ വേദന സഹിച്ച് ഇരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ശേഷം മുറിവുണങ്ങാൻ ഗുളിക കൂടി കഴിച്ചശേഷമാണ് കുരങ്ങൻ തിരികെ പോയത്.
പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ മല്ലാർ പൂരിലാണ് ഈ വിചിത്ര സംഭവം. ഇതിനോടകം നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോന് അപകടം. പൃഥ്വിരാജ് നായകനായെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുമ്പോഴാണ് അപകടം. ബിജുമേനോന് പൊള്ളലേല്‍ക്കുകയായിരുന്നു.
അട്ടപ്പാടി കോട്ടത്തറയില്‍ വച്ചായിരുന്നു സിനിമാ ചിത്രീകരണം.കാലിലും കൈയ്യിലും നേരിയ പൊള്ളലേറ്റിട്ടുണ്ട്. എന്നാല്‍ പേടിക്കാനൊന്നുമില്ലെന്നാണ് വിവരം. താരത്തിന് വൈദ്യസഹായം നല്‍കിയതിന് ശേഷം ഷൂട്ടിങ് തുടര്‍ന്നെന്ന് സിനിമയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ബിജുമേനോനും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലി സംവിധാനം ചെയ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്.
ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ സംസ്കൃതം പഠിപ്പിക്കാനെത്തിയ അസിസ്റ്റന്റ് പ്രൊഫസർക്കെതിരായ വർഗീയ പ്രക്ഷോഭം തുടരുന്നു. ഒരു വിഭാഗം വിദ്യാർത്ഥികളാണ് സംസ്കൃതം തങ്ങളുടെ ‘മതപരമായ ഭാഷ’യാണെന്ന വിചിത്രവാദവുമായി സമരത്തിലുള്ളത്. അതെസമയം, ചട്ടങ്ങൾ പാലിച്ചാണ് അധ്യാപകനെ നിയമിച്ചതെന്നും അതിൽ നിന്നും പിന്നാക്കം പോകുന്ന പ്രശ്നമില്ലെന്നും ബനാറസ് ഹിന്ദു സർവ്വകലാശാല അറിയിച്ചു.
അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടിയ ഫിറോസ് ഖാനാണ് സർവ്വകലാശാലയിൽ വിദ്യാർത്ഥികളുടെ എതിർപ്പ് നേരിടുന്നത്. സാഹ്യത്യ ഡിപ്പാർട്ട്മെന്റിലാണ് ഇദ്ദേഹത്തിന് നിയമനം ലഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾ സംസ്കൃതമന്ത്രങ്ങൾ ചൊല്ലി കുത്തിയിരിപ്പ് തുടരുകയാണ്.
മുസ്ലിമായ ഫിറോസ് ഖാന് ‘സംസ്കൃത വിദ്യാധർമം’ പഠിപ്പിക്കാൻ കഴിയില്ലെന്നാണ് ഇവരുടെ വാദം. തങ്ങളുടെ സമരത്തെ ‘ധര്‍മ്മയുദ്ധം’ എന്നാണ് വിദ്യാർത്ഥികൾ വിശേഷിപ്പിക്കുന്നത്. ഭാഷയിൽ എല്ലാവർക്കും അധികാരമുണ്ടെന്നും എന്നാല്‍ മതത്തിൽ ആർക്കും അധികാരമില്ലെന്നും ഇവർ വാദിക്കുന്നു.ഡിപ്പാർട്ട്മെന്റിൽ ക്ലാസ്സുകൾ ഇനിയും തുടങ്ങാനായിട്ടില്ല. വിദ്യാർത്ഥികൾ ബഹിഷ്കരണം തുടരുകയാണ്.
നിയമനം നടത്തിയതോടെ തങ്ങൾ ഒരു നിലപാട് എടുത്തു കഴിഞ്ഞതായും ഇനി അതിനെ ഉറപ്പിക്കാനായി ഒന്നും പറയേണ്ടതില്ലെന്നും സർവ്വകലാശാലാ വക്താവ് അറിയിച്ചു. ഫിറോസ് ഖാൻ അധ്യാപകനായി ചുമതലയേറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ശമ്പളവും ലഭിക്കുമെന്ന് വക്താവ് അറിയിച്ചു.
സംസ്കൃതസാഹിത്യത്തെയും മതത്തെയും കൂട്ടിക്കുഴയ്ക്കരുതെന്ന് അധ്യാപകനായ ഫിറോസ് ഖാൻ പറഞ്ഞു. അഭിജ്ഞാന ശാകുന്തളം ഉത്തരരാമചരിതം, രഘുവംശ മഹാകാവ്യം തുടങ്ങിയവയാണ് തനിക്ക് പഠിപ്പിക്കേണ്ടത്. അവയ്ക്കൊന്നും മതവുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാം സാഹിത്യകൃതികളാണ്. താൻ രണ്ടാംക്ലാസ് മുതൽ സംസ്കൃതം പഠിക്കുന്നുണ്ടെന്നും സമുദായത്തിൽ നിന്ന് ഇതുവരെ എതിർപ്പുണ്ടായിട്ടില്ലെന്നും ഫിറോസ് ഖാൻ പറഞ്ഞു. ഇപ്പോൾ മാത്രമാണ് തന്റെ മതം ഒരു പ്രശ്നമായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെലക്ഷൻ കമ്മറ്റി ഐകകണ്ഠ്യേനയാണ് ഫിറോസ് ഖാനെ സർവ്വകലാശാലയിൽ അധ്യാപകനായി തെരഞ്ഞെടുത്തതെന്ന് വൈസ് ചാൻസലർ രാകേഷ് ഭട്നാഗർ പറയുന്നു. യുജിസിയുടെയും ഇന്ത്യാ ഗവൺമെന്റിന്റെയും നിർദ്ദേശങ്ങൾ പാലിച്ചാണ് നിയമനം. മതമോ ജാതിയോ സമുദായമോ ലിംഗമോ പരിഗണിക്കാതെ എല്ലാവർക്കും വിദ്യാഭ്യാസത്തിനും അധ്യാപനത്തിനുമുള്ള അവസരമൊരുക്കാൻ സർവ്വകലാശാല പ്രതിജ്ഞാബദ്ധമാണെന്ന് വൈസ് ചാൻസലർ പറഞ്ഞു.
മിമിക്രി കലാവേദികളിലൂടെ ഒരുകാലത്ത് എല്ലാവരെയും ചിരിപ്പിച്ച കലാകാരനാണ് രാജീവ് കളമശ്ശേരി. എ കെ ആന്റണിയായും വെള്ളാപ്പള്ളി നടേശനായും ഒ രാജഗോപാലായും അനുകരണത്തിലൂടെ കയ്യടി നേടിയ രാജീവിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. ഇന്ന് രോഗത്തോടും ജീവിതത്തോടും മല്ലിട്ട് കഴിയുകയാണ് ഈ കലാകാരൻ. ഇനി ചിരിക്കണമെങ്കിലും ചിരിപ്പിക്കണമെങ്കിലും അടിയന്തിരമായ ആൽജിയോപ്ലാസ്റ്റി ചെയ്യണം. അഞ്ച് പെൺകുട്ടികളുടെ പിതാവ് കൂടിയായ രാജീവിന് സഹായം അഭ്യർഥിച്ച് ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ശാന്തിവിള ദിനേശ്.
ഫെയ്സ്ബുക്ക് പോസ്റ്റ് കാണാം: രാജീവ് കളമശ്ശേരിയെ അറിയാത്ത മലയാളിയുണ്ടാവില്ല……. കഴിഞ്ഞ 26 വർഷമായി ഏകെ ആന്റണിയേയും, വെള്ളാപ്പള്ളി നടേശനയും, ഒ രാജഗോപാലിനേയും വേദികളിൽ അവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തുന്ന ആളാണ് രാജീവ്…..!
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രാജീവിന്റെ സ്വകാര്യ ജീവിതം അത്ര സന്തോഷകരമല്ല…… പൊട്ടിച്ചിരിപ്പിച്ചവരുടെയൊന്നും സ്വകാര്യ ജീവിതം ഒരിക്കലും സന്തോഷപ്രദമായിരുന്നില്ല എന്നത് ചരിത്ര സത്യം……!
രാജീവിന് പറക്കമുറ്റാത്ത അഞ്ച് പെൺകുട്ടികളാണ്…… പെൺകുട്ടികളല്ല ……. പെൺകുഞ്ഞുങ്ങൾ ……!
രാജീവിന്റേതല്ലാത്ത കാരണത്താൽ പിരിഞ്ഞ ആദ്യഭാര്യ മൂന്നു കുഞ്ഞുങ്ങളെ നൽകിപ്പോയി…… അവരെ നോക്കാൻ വന്ന രണ്ടാംഭാര്യയിൽ രണ്ട്…..!
പെട്ടന്നാണ് രാജീവ് രോഗിയായി മാറിയത്…… സുഹൃത്തുക്കൾ ഒരു പാട് സഹായിച്ചു….. ഭേദമായി വന്നതാണ്…. ഇപ്പോഴിതാ ഹൃദയം പിണങ്ങി…. കൊച്ചിയിലെ Renai Medicity യിൽ കാർഡിയോളജി ചീഫ് ഡോക്ടർ വിനോദിന്റെ ചികിത്സയിലായി.
അടിയന്തിരമായി ആഞ്ജിയോപ്ളാസ്റ്റി ചെയ്യണം …….
സുഹൃത്തുക്കളായ പട്ടണം റഷീദും, കലാഭവൻ റഹ്മാനും ഒക്കെ അതിനായുള്ള ഓട്ടത്തിലുമാണ്……
ഏകെ ആന്റണി, ഹൈബി ഈഡൻ മുതലായവരെ വിളിച്ച് സഹായം ചോദിച്ചു….. ചെയ്യാം എന്ന മറുപടിയും വന്നു….. മന്ത്രി ഏകെ ബാലനുമായും നല്ല ബന്ധമായിരുന്നു രാജീവിന്……..
ശ്രമങ്ങൾ തുടരാം……
രാജീവിനെ സ്നേഹിക്കുന്നവർ ചെറിയ തുകകൾഎങ്കിലും നൽകണം ഈ അവസരത്തിൽ …… ഒന്നുമില്ലേലും നമ്മളെ കുറേ ചിരിപ്പിച്ചവനല്ലേ…….
ബാങ്ക് അക്കൗണ്ട് വിവരം ചുവടെയുണ്ട്……. ഉപേക്ഷ വിചാരിക്കരുത്….. ഒരു നിലാരംബ കുടുംബത്തിന്റെ രോദനം കലാകാരനെ സ്നേഹിക്കുന്ന മനസുകൾ കേൾക്കണം …….
ശാന്തിവിള ദിനേശ്.
A S Rajeev
A/c No. 10120100187644
IFSC Code FDRL0001012
Federal Bank
Kalamassery Branch
Kochi
നീലാകാശത്തണലിൽ
പിറ്റേന്ന് നേരം വെളുത്തപ്പോഴും ജസീക്ക ഉണർന്നില്ല. അവൾ നല്ല ഉറക്കത്തിലായിരുന്നു. കഴിഞ്ഞ രാത്രി മയക്കുമരുന്ന് കുത്തിവച്ചതിന്റെ ക്ഷീണമാണ്. അവളുടെ ബോധാവസ്ഥയിൽ തുണികൾ അഴിച്ച് മാറ്റി വാരിപ്പുണർന്ന് പല പ്രാവശ്യം ബലാത്കാരം ചെയ്തതോ തിരിച്ചു മറിച്ചും കിടത്തി നഗ്നഫോട്ടോകൾ എടുത്തതോ ഒന്നും അവൾ അറിഞ്ഞില്ല. തടിയൻ അകത്തേക്കു വന്നു. മേശപ്പുറത്തിരുന്ന കുപ്പിയിൽ നിന്ന് വെള്ളമെടുത്ത് അവളുടെ മുഖത്ത് തളിച്ചു.
കണ്ണുകൾ അവൾ വലിച്ചു തുറന്നു. നഗ്നയാണെന്ന് അപ്പോഴാണ് അവൾ മനസ്സിലാക്കിയത്. ഉടൻ അടുത്തു കിടന്ന പുതപ്പെടുത്ത് ശരീരം മൂടി. അയാൾ തലേന്ന് രാത്രിയിൽ ഷൂട്ടുചെയ്ത വീഡിയോ ദൃശ്യങ്ങൾ അവളെ കാണിച്ചു. അതുകണ്ടതോടെ അവൾ ശ്വാസം നിലച്ച മട്ടിലിരുന്നു.
ഇനി രക്ഷപെടാൻ ആവില്ല. ഇവരുടെ ആജ്ഞയ്ക്ക് അനുസരിച്ച് ജീവിക്കുക മാത്രമേ രക്ഷയുള്ളൂ. ഇല്ലെങ്കിൽ ഇൗ വീഡിയോ ലോകം മുഴുകെ കാണും. തന്റെ വീട്ടുകാർ അറിഞ്ഞാൽ അവർ ആത്മഹത്യ ചെയ്യും. അവൾ മാനസിക നില തകർന്നവരെപ്പോലെ പൊട്ടിച്ചിരിച്ചു. തടിമാടന്മാർ അന്തിച്ചു. ശരിക്കും ഇവൾക്ക് വട്ടായോ?
“”ഞാൻ ഇനി നിങ്ങൾ പറയുന്നതുപോലെ മാത്രം ചെയ്യൂ, എനിക്കൊരു കാപ്പി കൊണ്ടുവാടോ?”
പുതപ്പ് വലിച്ചുമാറ്റി യാതൊരു മടിയുമില്ലാതെ അവർക്കു മുന്നിലൂടെ അവൾ നഗ്നയായി കുളിമുറിയിലേക്ക് പോയി. ഷാഫി അടുക്കളയിൽ നിന്ന് അവളെ സൂക്ഷ്മതയോടെ നോക്കി. അവൾ എന്തോ തിരയുകയാണ്. നഗ്നചിത്രങ്ങളും വീഡിയോയും ആയിരിക്കും. ഷാഫി കാപ്പി അവൾക്ക് നല്കി.
“”ഇരിക്കെടോ” അവൾ ഷാഫിയോടായി പറഞ്ഞു. ഇത്രയും നേരം തങ്ങളെ അനുസരിച്ചിരുന്നവൾ ഇപ്പോൾ തന്നെ അനുസരിപ്പിക്കുന്നു. “”ഇന്നുമുതൽ നിന്നെത്തേടി പകലും രാത്രിയും ഒാരോ ഉന്നതന്മാർ എത്തിക്കൊണ്ടിരിക്കും. ആദ്യമെത്തുന്നത് ഒരു മന്ത്രിപുത്രൻ തന്നെയാണ്.”
“”നിങ്ങൾ പറയുന്നത് എന്തും ഞാൻ അനുസരിക്കാം. പക്ഷെ നിങ്ങൾ എടുത്തിരിക്കുന്ന വീഡിയോ ചിത്രങ്ങൾ ആർക്കും കൈമാറരുത്. ”
ഷാഫി അവളുടെ ആഗ്രഹം അംഗീകരിച്ചു. അപ്പോഴാണ് അവളുടെ മുഖം തെളിഞ്ഞത്.
“”ജസീക്കായ്ക്ക് എന്നെ വിശ്വസിക്കാം. ഇൗ കാര്യം ആരും അറിയില്ല. ജസീക്കയ്ക്ക് എന്തെങ്കിലും വാങ്ങണമെങ്കിൽ വാങ്ങിത്തരാം. ഇപ്പോൾ വീട്ടിലേക്ക് വിളിക്കാൻ എന്റെ ഫോൺ തരാം. പുതിയ കമ്പനിയിലാണ് ജോലി എന്ന് മാത്രം പറഞ്ഞാൽ മതി.”
ടി.വി. കണ്ടിരുന്ന ജസീക്കയോട് പറഞ്ഞു.
“”ജസീക്കാ ഒരു മണിക്കൂർ കഴിഞ്ഞാൽ മന്ത്രി പുത്രൻ ഇങ്ങെത്തും കെട്ടോ” അവൾ വെറുതെ മൂളുക മാത്രം ചെയ്തു. അവൾ എഴുന്നേറ്റ് മുകളിലെ വിരുന്നുകാരുടെ മുറിയിലേക്ക് നടന്നു.
ആദ്യമായാണ് അത്രയും ആഡംബരമായ മുറി കാണുന്നത്. ഷാഫിയ്ക്ക് അവളിൽ പൂർണമായ വിശ്വാസം വരുന്നില്ല. അടുത്തമാസം ഫാഷൻഷോയിൽ അവളെ പങ്കെടുപ്പിക്കാനാണ് സംഘം തലവന്റെ അറിയിപ്പ്. നല്ലൊരു മോഡലിനെ വരുത്തി വേണ്ട നിർദ്ദേശം കൊടുക്കണം.
മന്ത്രിപുത്രൻ വിലപിടിപ്പുള്ള ബൈക്കിലാണ് എത്തിയിരിക്കുന്നത്. ഹെൽമറ്റ് വച്ചിരിക്കുന്നതിനാൽ ആരും തിരിച്ചറിയില്ല. മന്ത്രിപുത്രൻ അകത്തുകേറിക്കഴിഞ്ഞാണ് തലയിൽ നിന്ന് ഹെൽമറ്റ് ഉൗരി മാറ്റിയത്. നാടൻ സുന്ദരിയെപ്പറ്റി മന്ത്രി പുത്രന് ഷാഫി വിശദീകരിച്ചു കൊടുത്തു. മേശപ്പുറത്തിരുന്ന സ്പ്രേ എടുത്ത് ശരീരമാസകലം പൂശിയിട്ട് മന്ത്രി പുത്രൻ അകത്തേക്കു നടന്നു.
ഒരു മാസത്തിനുള്ളിൽ ജെസീക്ക പ്രശസ്ഥയായ മോഡലും വേശ്യയുമായി പേരെടുത്തു. അതിലൂടെ അവൾ സമ്പന്നയായി. മയക്കുമരുന്നും മദ്യവും അവളുടെ ഉറ്റമിത്രങ്ങളായി. മകളുടെ ഭാവിയും വളർച്ചയും കണ്ട് വീട്ടുകാരും നാട്ടുകാരും സന്തോഷിച്ചു. ഇടയ്ക്ക് സിനിമയിലും അഭിനയിച്ചു. അപ്പോഴും സമ്പന്നന്മാർ അവളുടെ മാദകമേനി തേടിയെത്തിക്കൊണ്ടിരുന്നു.
അവളുടെ ഒാരോ നിമിഷങ്ങൾക്കും ലക്ഷങ്ങളുടെ വിലയാണ്. വേശ്യകളുടെ മാർക്കറ്റിൽ അവൾക്കാണ് ഏറ്റവും വില. വലിയ സമ്പന്നന്മാരാണ് അവളെ ലേലത്തിൽ പിടിക്കുന്നത്. “”കഴിഞ്ഞ പതിനാറു വർഷമായി ഞാനീ തൊഴിൽ ചെയ്യുന്നു.” അവൾ പറഞ്ഞു നിർത്തി. സിസ്റ്റർ കാർമേൽ അവളെ ആശ്വസിപ്പിച്ചു. വിശുദ്ധ ജീവിതം നയിച്ച സിസ്റ്റർ മറിയയുടെ ജീവിതകഥചുരുക്കി അവളോടു പറഞ്ഞു.
ഭാര്യ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടതിന് ട്രാഫിക് ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ശാസന. ട്രാഫിക്കിലെ രണ്ട് അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്തേക്കു വിളിച്ചു വരുത്തിയ ഡിജിപി, രാത്രി വൈകുംവരെ എല്ലാവരെയും ഓഫിസിനു മുന്നില്‍ നിര്‍ത്തി ശിക്ഷിച്ചു. ഓഫിസില്‍നിന്നു ഡിജിപി പോയതിനുശേഷവും ഇവര്‍ക്കു തിരികെ പോകാന്‍ അനുമതി ലഭിച്ചില്ല. ഒടുവില്‍ അസോസിയേഷന്‍ നേതാക്കള്‍ ഇടപെട്ടാണ് ഉദ്യോഗസ്ഥരെ രക്ഷിച്ചത്.
കഴക്കൂട്ടം- കാരോട് ബൈപ്പാസ് നിര്‍മാണം നടക്കുന്നതിനാല്‍ ചാക്ക ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇവിടെയാണ് ഡിജിപിയുടെ ഭാര്യ ഗതാഗത കുരുക്കില്‍പ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഗവര്‍ണര്‍ക്കു വിമാനത്താവളത്തിലേക്കു പോകാനായി ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഗവര്‍ണറുടെ വാഹനം കടന്നു പോകാനായി വാഹനങ്ങള്‍ തടഞ്ഞിട്ടതിനിടയിലാണു ഡിജിപിയുടെ ഭാര്യയുടെ വാഹനവും കുടുങ്ങിയതെന്നാണ് പൊലീസില്‍നിന്ന് ലഭിക്കുന്ന വിവരം.
ഇതിനു പിന്നാലെ രണ്ട് ട്രാഫിക് അസി. കമ്മിഷണര്‍മാരെയും രണ്ട് സിഐമാരെയും ഡിജിപി പൊലീസ് ആസ്ഥാനത്തേക്ക് അടിയന്തരമായി വിളിപ്പിച്ചു. കാര്യമെന്തെന്നറിയാതെ എത്തിയ നാലുപേരെയും ശാസിച്ച ഡിജിപി ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ ജോലിയില്‍ തുടരേണ്ടതില്ലെന്നും വ്യക്തമാക്കി. പിന്നീട് നാലുപേരെയും മുറിക്ക് പുറത്തുനിര്‍ത്തി. ഓഫിസില്‍നിന്ന് ഡിജിപി മടങ്ങിയിട്ടും ഇവരെ പോകാന്‍ അനുവദിച്ചില്ല.
രാത്രിവൈകി, അസോസിയേഷന്‍ നേതാക്കള്‍ ഇടപെട്ടശേഷമാണ് ഇവരെ പോകാന്‍ അനുവദിച്ചത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ട്രാഫിക് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തയാറായില്ല. ഗതാഗതം നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണു ഡിജിപി ഉദ്യോഗസ്ഥരെ ശാസിച്ചതെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നു ലഭിച്ച മറുപടി.
നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. തിരുവനന്തപുരത്ത് കെഎസ്‌യു നടത്തിയ മാര്‍ച്ചിനുനേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. കേരള സര്‍വ്വകലാശാല മോഡറേഷന്‍ തട്ടിപ്പിനെതിരെ നടന്ന നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരിക്കേറ്റിരുന്നു.ഇതിനെതിരെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വാളയാർ കേസിൽ സി.ബി.ഐ അന്വേഷണം ആവിശ്യപ്പെട്ടും എം.ജി – കേരള സർവകലാശാലകളിലെ മാർക്ക് തട്ടിപ്പുകളിൽ സ്വതന്ത്ര അന്വേഷണം ഉൾപ്പടെ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നിയമസഭയിലേക്ക് നയിച്ച മാർച്ചിൽ അരങ്ങേറിയത് പോലീസിന്റെ നരനായാട്ട് എന്ന് മുൻ മുഖ്യമന്ത്രീ ഉമ്മൻ ചാണ്ടി പറഞ്ഞു
ജനപ്രതിനിധിയായ ശ്രീ. ഷാഫിയെയും കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്ത് ഉൾപ്പെടെയുള്ളവർക്ക് നേരെ ക്രൂരവും നിഷ്ഠൂരവുമായ അക്രമമാണ് പോലീസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.വാളയാറിലെ കുരുന്നുകൾക്ക് നീതി നിഷേധിച്ച ഭരണകൂടത്തിന്റെ ധാർഷ്ട്യമാണിത് .സത്യത്തിന് നേരെ മുഖം തിരിച്ച് പ്രതിഷേധങ്ങളെ നിശബ്ദമാക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇന്ന് കെ.എസ്.യു മാർച്ചിന് നേരെ നടത്തിയ അക്രമവും എന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അടിച്ച് തലപൊട്ടിച്ച് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സമരം സമാധാനത്തോടെ പിരിയണമെന്ന ആഗ്രഹത്തോടെയാണ് സഭയില്‍ നിന്ന് വന്നത്. പൊലീസിനോട് പറഞ്ഞത് സംഘര്‍ഷത്തിലേക്ക് പോകരുതെന്നാണ്. പ്രവര്‍ത്തകരോട് അറസ്റ്റ് വരിച്ച് സമരം അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടിരുന്നു.