Latest News

കോട്ടയം ∙ പാറമ്പുഴ മീനച്ചിലാറ്റിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട മൂന്നു വിദ്യാർഥികളിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. മീനടം സ്വദേശി ഷിബിൻ ജേക്കബ്, ചിങ്ങവനം സ്വദേശി കെ.സി.അലൻ എന്നിവരാണ് മരിച്ചത്. കാണാതായ അശ്വിനായി നാട്ടുകാരും ഫയര്‍ഫോഴ്സും ചേർന്നു തിരച്ചിൽ തുടരുന്നു.

പുതുപ്പള്ളി െഎഎച്ച്ആർഡി കോളജ് വിദ്യാര്‍ഥികളാണ് മൂവരും. എട്ടു വിദ്യാർഥികളാണ് കുളിക്കാനെത്തിയത്. ഒരാൾ കാൽവഴുതി വെള്ളത്തിൽ വീണതിനെ തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയതാണ് മറ്റു രണ്ടു വിദ്യാർഥികൾ.

തായ്ലാന്‍ഡ്‌ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികള്‍ക്ക് ഓര്‍മ്മ വരിക സെക്സ് ടൂറിസം എന്നാണു. മലയാളികളുടെ പ്രിയ സെക്സ് കേന്ദ്രമായി ഈ സ്ഥലം മാറിയതിനു പിന്നിലെ കാരണം ഈ രണ്ടു രഹസ്യങ്ങളാണ്. ഏതാണ് ആ കേന്ദ്രമെന്ന് അറിയാത്തവര്‍ വളരെ ചുരുക്കമായിരിക്കും. തെരുവില്‍ ആയിരക്കണക്കിനു ലൈംഗിക തൊഴിലാളികള്‍ കൂടാതെ ആരെയും പേടിക്കേണ്ട, സര്‍വ സ്വാതന്ത്ര്യത്തോടെ ലൈംഗികത ആസ്വദിക്കാം.

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ലൈംഗിക കേന്ദ്രമായി തായ്ലന്‍ഡ് മാറിയതിനു പിന്നിലെ രഹസ്യം ഇതുരണ്ടും മാത്രമാണ്. ലൈംഗിക സുഖം തേടി ആയിരക്കണക്കിനു മലയാളികളാണ് പ്രതിദിനം ഇവിടെ എത്തിച്ചേരുന്നത്. എല്ലാം പരസ്യമായി ചെയ്യാന്‍ തന്നെ ഇവിടെ സൗകര്യങ്ങളുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ ലൈംഗിക വ്യാപാര കേന്ദ്രങ്ങളായി തായ്ലന്‍ഡ് മാറുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണുന്നത്. ആയിരക്കണക്കിനു പെണ്ണുങ്ങളാണ് ശരീരം വിറ്റ് ഒരു മാസം ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്. തായ്ലന്‍ഡ് സര്‍ക്കാരിന്റെ സെക്സ് ടൂറിസത്തിന്റെ ഭാഗമായി ഇവര്‍ ലൈംഗിക വൃത്തിയെ ഒരു തൊഴിലായി തന്നെ അംഗീകരിച്ചിരിക്കുകയാണ്.

തായ്ലന്‍ഡുകാര്‍ക്കു മാത്രമല്ല മറ്റു നാടുകളില്‍ നിന്നെത്തുന്ന പെണ്‍കുട്ടികള്‍ക്കും ഇവിടെ ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടാവുന്നതാണ്.18 മുതല്‍ 40 വരെയുള്ള പെണ്‍കുട്ടികളെയാണ് ലൈംഗിക വൃത്തിയ്ക്കായി ഇവിടെ തിരഞ്ഞെടുക്കുന്നത്. ഈ ജോലി ചെയ്യുന്നതിനു കൃത്യമായ അഴക് അളവുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പ്രായവും അഴകളവുകളും കൃത്യമാണെങ്കില്‍ സര്‍ക്കാര്‍ നല്‍കുന്ന കാര്‍ഡ് പ്രകാരമാണ് ഇവര്‍ക്കു ലൈംഗിക ജോലി ചെയ്യാനാവുക. കൃത്യമായ ഫീസും ഇവര്‍ക്കു നിശ്ചയിച്ചിട്ടുണ്ട്. ക്ഷേമനിധിയും, പെന്‍ഷന്‍ ലഭിക്കാനുള്ള സൗകര്യവും ക്രഡിറ്റ്കാര്‍ഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കടലിൽ നിന്നും വലിച്ച വലയുടെ ഭാരം മൽസ്യത്തൊഴിലാളികളെ ആദ്യം സന്തോഷിപ്പിച്ചെങ്കിലും പിന്നെ സംഭവിച്ചത് അമ്പരപ്പായിരുന്നു. വിമാനത്തിന്റേതെന്നു കരുതുന്ന ഭാഗങ്ങളാണ് വലയിൽ കുരുങ്ങിയത്. മുനമ്പത്തു നിന്നു കടലിൽ പോയ സീലൈൻ ബോട്ടിനാണ് അവശിഷ്ടം ലഭിച്ചത്. കരയിലെത്തിച്ചതിനു ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് തിരിച്ചറിയാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. മുനമ്പം അഴിമുഖത്തിനു വടക്ക് പടിഞ്ഞാറ് പുറംകടലിൽ വെച്ചാണ് ഇതു വലയിൽ കുടുങ്ങിയതെന്നു തൊഴിലാളികൾ പറയുന്നു.

1500 കിലോഗ്രാം തൂക്കം കണക്കാക്കുന്നു. എൻജിൻ പോലുള്ള ഭാഗത്തിനോടു ചേർന്നു ഗിയർ ബോക്സ് പോലുള്ള ഭാഗവുമുണ്ട്. ഹെലികോപ്ടറിന്റെ എൻജിൻ ആണോയെന്നും സംശയമുയർന്നിട്ടുണ്ട്. കോസ്റ്റ്ഗാർഡ് അധികൃതരെ വിവരമറിയിച്ചതായി പൊലീസ് പറഞ്ഞു. ഭാരമേറിയ ലോഹഭാഗം കുടുങ്ങിയതിനെത്തുടർന്നു ബോട്ടിന്റെ വലയ്ക്കും വലിച്ചു കയറ്റുന്നതിനിടെ ലീഫിനും കേടുപാടുകൾ സംഭവിച്ചതായി തൊഴിലാളികൾ പറഞ്ഞു. മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നു ബോട്ടുടമ പറയുന്നു.

40 വർഷം മുമ്പ് ഉപയോഗിച്ച യുദ്ധവിമാനങ്ങളുടെ പിസ്റ്റൺ റേഡിയൽ എഞ്ചിനാണ് എന്ന് വിവരം . യുദ്ധവിമാനങ്ങൾ ഇപ്പോൾ ജെറ്റ് എഞ്ചിനുകൾ ഉപയോഗിക്കുന്നു. മുനമ്പം തുറമുഖത്ത് നിന്ന് 15 നോട്ടിക്കൽ മൈൽ അകലെയാണ് ഇത് വലയിൽ കുടുങ്ങിയതെന്ന് ബോട്ട്മാൻമാർ പറഞ്ഞു.

ബിഗ് സ്‌ക്രീനില്‍ നിന്നു മിനി സ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയം നേടുന്ന നിരവധി താരങ്ങളുണ്ട്. അതില്‍ മുന്‍ നിരയിലുള്ള താരമാണ് ധന്യ മേരി വര്‍ഗീസ്. മോഡലിങിലും പരസ്യ ചിത്രങ്ങളിലും സിനിമാ രംഗങ്ങളിലും തിളങ്ങിയ താരമാണ് ധന്യ. ഇടക്കാലത്ത് താരം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്നു, പിന്നീട് ‘സീത’യായാണ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ സ്വീകരണ മുറിയിലെത്തിയിത്.

ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം ചില തുറന്ന് പറച്ചിലുകള്‍ നടത്തിയിര്കുകയാണ്. രണ്ട് വര്‍ഷം മുമ്പാണ് ധാന്യ ഒരു റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്, അതിന് ശേഷം ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാനും ധൈര്യത്തോടെ മുന്‍പോട്ട് പോകാനും സാധിച്ച് വെന്ന് താരം പറയുന്നു. മാത്രമല്ല ജീവിതത്തില്‍ അനുഭവമാണ് എന്റെ ഗുരുവെന്നും ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചുതന്നിട്ടുണ്ടെന്നും അതുകൊണ്ട് താന്‍ ആരെയും കണ്ണുമടച്ചു വിശ്വസിക്കിലെന്നും ധന്യ പറയുന്നു.

തന്നെ പോലെ ഭര്‍ത്താവ് ജോണും അനുഭവങ്ങളില്‍ നിന്ന് പല പാഠങ്ങളും പഠിച്ചുവെന്നും ജീവിതത്തിലെ മോശം കാര്യങ്ങള്‍ ഇപ്പോള്‍ മറക്കാന്‍ ശ്രമിക്കുകയാണെന്നും താരം പറഞ്ഞു. സീരിയലിലൂടെ ശക്തമായ ഒരു തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ധന്യ. സീത കല്യാണത്തിന്റെ കഥ കേട്ടപ്പോള്‍ സീതയുടെ ജീവിതത്തിലെ ചില സംഭവങ്ങളുമായി തനിക്ക് സാമ്യത ഉള്ളതായി തോന്നിയെന്നും ധന്യ പറയന്നു.

മോഡലിങ്ങില്‍ തുടങ്ങി, സിനിമയിലെത്തിയ നടിയാണ് ധന്യ മേരി വര്‍ഗീസ്. തലപ്പാവ്, കേരള കഫേ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ധന്യ പ്രേക്ഷര ശ്രദ്ധ നേടിയത്. നടന്‍ ജോണിനെ വിവാഹം കഴിച്ചതിന് ശേഷം സിനിമ വിട്ട ധന്യ പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത് ഫ്‌ലാറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം ധന്യ മിനിസ്‌ക്രീനിലുടെ വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങി വന്നിരിക്കുകയാണ്.

ജീവിതത്തില്‍ ഉണ്ടായ കയ്‌പ്പേറിയ അനുഭവങ്ങള്‍ തന്നെ കൂടുതല്‍ കരുത്തയാക്കിയെന്ന് പറയുകയാണ് ധന്യ.

‘ഞാന്‍ എല്ലാവരെയും പെട്ടന്ന് വിശ്വസിക്കുന്ന ആളായിരുന്നു. ഇപ്പോള്‍ മറ്റുള്ളവരുടെ സമീപനം എന്താണെന്ന് കൃത്യമായി വിലയിരുത്തിയാണ് ഞാന്‍ പ്രതികരിക്കാറുള്ളത്. ഏറെ ദുരിതം പിടിച്ച സമയമായിരുന്നു അത്. ആ സംഭവം എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു.

ഞാന്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് പെണ്‍കുട്ടിയാണ്. പണം ധൂര്‍ത്തടിക്കാതെ കൈകാര്യം ചെയ്യാന്‍ ഞാന്‍ പഠിച്ചിരുന്നു. എന്റെ ഭര്‍ത്താവിന്റെ കുടുംബത്തിന് വലിയ ബിസിനസ് ഉണ്ടായിരുന്നു. എനിക്ക് അതെക്കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, അവര്‍ക്ക് എല്ലാ പിന്തുണയുമായി ഞാന്‍ ഒപ്പം നിന്നു. കുറേ കഴിഞ്ഞപ്പോഴാണ് ഒരു കാര്യം ഞാന്‍ മനസ്സിലാക്കുന്നത്. നമ്മള്‍ എല്ലാവരെയും സ്‌നേഹിക്കണം, പക്ഷേ അന്ധമായി വിശ്വസിക്കരുത്. എന്നെപോലെ എന്റെ ഭര്‍ത്താവും ഒരു പാഠം പഠിച്ചു.

ഇന്ന് എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു. ജീവിതത്തിലെ ആ മോശം ദിനങ്ങള്‍ ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി പ്രാര്‍ഥനയിലൂടെ ഞാന്‍ കരുത്ത് സംഭരിച്ചു. എനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്’- ധന്യ പറഞ്ഞു.

2016 ഡിസംബറിലാണ് ധന്യയെ തട്ടിപ്പിന്റെ പേരില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുക്കുന്നത്. ധന്യയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും അറസ്റ്റിലായി. ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 10 കോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയെടുത്തുവെന്നായിരുന്നു കേസ്.

“പഴയകാലമല്ല രക്തബന്ധം തമ്മിലുള്ള വിവാഹം ശരിയാകില്ലെന്നാ വൈദ്യശാസ്ത്രം പറയുന്നത്. അതിനൊക്കെ തെളിവുമുണ്ട്.അതുകൊണ്ട് ഈ ബന്ധം നടക്കില്ലേ ഏട്ടാ…

“ഭാനുമതി നീയീ കാണിക്കുന്നത് ശരിയല്ല.കുട്ടിക്കാലത്ത് നമ്മൾ പറഞ്ഞുറപ്പിച്ചതാ ഇമയും തനിവും ഒന്നാണെന്ന്. ഇപ്പോഴത് അവരുടെ മനസ്സിൽ വേരുറച്ച് പോയിട്ടുണ്ട്. അവരെ തമ്മിൽ പിരിക്കരുത്”

അമ്മാവന്റെ അപേക്ഷ അമ്മയെ തെല്ലൊന്നും ഇളക്കിയില്ലെന്ന് ഞാൻ വേദനയോടെ കാണുന്നുണ്ടായിരുന്നു…അത്യാവശ്യം സാമ്പത്തികഭദ്രത വന്നതോടെ അമ്മയാളാകെ മാറിയിരിക്കുന്നു….

“അമ്മേ തനിവിനെയും എന്നെയും തമ്മിൽ പിരിക്കരുതേ..നിങ്ങൾ തന്നെയാണ് അവന്റെ സ്വന്തമെന്ന് പറഞ്ഞു പഠിപ്പിച്ചത്.ഇപ്പോൾ പെട്ടന്നിത് മാറ്റിപ്പറയുമ്പോൾ അകലാൻ പറ്റാത്തവിധമടുത്ത രണ്ടു പേരെ നിങ്ങൾ ജീവനോടെ പോസ്റ്റുമാർട്ടം ചെയ്യുകയാണ്..”

“നീ കൂടുതലൊന്നും പറയേണ്ട.ഞാനും നിന്റെ അച്ഛനും നിന്റെ ഭാവി ജീവിതം ഭദ്രമാക്കാനുളള ശ്രമത്തിലാണ്”

അതുകേട്ടെനിക്ക് അമ്മയെ പുച്ഛിക്കാനാണ് തോന്നിയത്….

“ഹും അച്ഛൻ പോലും.താലി കെട്ടിയ ഭർത്താവിനെ ഉപേക്ഷിച്ചു ഭാര്യയുളള മറ്റൊരുത്തനെ വലവീശിപ്പിടിച്ച നിങ്ങളെ ഞാൻ അമ്മേയെന്ന് വിളിക്കുന്നതിൽ ലജ്ജ തോന്നുന്നു. കൂടെയുളളവളുടെ ചോരയും നീരും ഊറ്റിക്കുടിച്ച് സ്വന്തം മക്കളെയും ഉപേക്ഷിച്ച് അന്യനായായ ഒരുവന്റെ പിതൃത്വം ചുമക്കാൻ ശ്രമിക്കുന്നവനെ ഞാൻ അച്ഛനെന്ന് കരുതാനോ സാദ്ധ്യമല്ല”

“മോളേ നിർത്ത് അമ്മയെ വിഷമിപ്പിക്കരുത്”

അമ്മാവൻ അപ്പോഴും ചിന്തിച്ചത് സഹോദരിയെ മകൾ ബുദ്ധിമുട്ടിക്കുന്നതിനെ കുറിച്ചാണ്….

“നീയെന്തൊക്കെ പറഞ്ഞാലും ഈ വിവാഹം നടക്കില്ല..ഏട്ടൻ ഇനിയും ഇവിടെ നിൽക്കണമെന്നില്ല”

ഇറങ്ങിപ്പോക്കൂവെന്ന് അമ്മ പറയാതെ പറഞ്ഞു അമ്മാവനോട്.അദ്ദേഹം തല കുമ്പിട്ട് നടന്നത് അകലുന്നതും നോക്കി ഞാൻ നിന്നു….

മൊബൈലിൽ വിളിച്ചു ഞാൻ തനിവിനോട് ഇവിടെ നടന്നതെല്ലാം അറിയിച്ചു. കൂടെയിറങ്ങി വരാമെന്ന് പറഞ്ഞിട്ടും തനിവിനു തണുപ്പൻ മട്ടായിരുന്നു…

“നിന്റെ അമ്മയും അച്ഛനും പറയുന്നത് അനുസരിക്കുക എന്നെ മറന്നേക്കൂ”

ഓർമ്മവെച്ച നാൾ മുതൽ കൂടെ നടന്നവൻ തന്നെയിങ്ങനെ പറഞ്ഞത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.ആത്മഹത്യക്ക് വരെ ശ്രമിച്ചിട്ടും മരണത്തിനു പോലും തന്നെ വേണ്ടാ…..

ഇഷ്ടമില്ലാത്ത വിവാഹം കൊല്ലുന്നതിനു സമമാണ്. അമ്മയും രണ്ടാനച്ഛനും കൂടി തങ്ങളുടെ സ്റ്റാറ്റസിനു ചേർന്നൊരു ചെറുപ്പക്കാരനെ എനിക്കായി വിലയിട്ടു നിർത്തി…

ഈ വിവാഹത്തിനു എനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞിട്ടു കൂടി പിന്മാറാൻ അയാൾ ഒരുക്കമല്ലായിരുന്നു…

ചിലപ്പോൾ എന്റെ സൗന്ദര്യത്തിൽ ഭ്രമിച്ചതാകാം അല്ലെങ്കിൽ ലഭിക്കാവുന്ന സ്വത്തുവകകളിലും….

വിവാഹം അടുക്കുന്തോറും എനിക്ക് ടെൻഷനേറി വന്നു…ഒരിക്കൽ കൂടി ഞാൻ തനിവിനെ ഫോൺ ചെയ്തു…

“പ്ലീസ് എനിക്ക് വയ്യ ഇഷ്ടമില്ലാത്തൊരാളുടെ കൂടെ ജീവിക്കാൻ”

എന്നാൽ അയാളുടെ വിവാഹവും ഉറപ്പിച്ചു എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്.എന്റെ വിവാഹത്തിന്റെ അന്ന് തന്നെ തനിവിന്റെയും വിവാഹം. ഗുരുവായൂർ അമ്പലനടയിൽ …ഏകദേശം എല്ലാം കൂടി ഒരെ സമയം മുഹൂർത്തം….

ഞാൻ ഒരിക്കലും കരുതിയിരുന്നില്ല തനിവിനു ഇങ്ങനെയൊരു മാറ്റാം.വാശി കാണിക്കാനുള്ളതല്ല ജീവിതം….

ചിന്തകൾക്ക് ഒടുവിൽ എന്റെ സർട്ടിഫിക്കറ്റുകളുമായി ഞാൻ നാട് വിട്ടു.. കൂട്ടുകാരിയുടെ സഹായത്തോടെ ദൂരെയുള്ള സ്കൂളിൽ ഞാൻ ടീച്ചർ ജോലി നോക്കി….

ഞാൻ നാടുവിട്ടത് വീട്ടിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിച്ചു.എന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകി….

“തനിവിന്റെ വീട്ടുകാർ എന്നെ തട്ടിയെടുത്തൂന്ന്”

അമ്മയുടെ ആങ്ങള, എന്നെ അവർക്ക് വേണ്ട പിന്നെയെന്തിനാ അവരെന്നെ തട്ടിയെടുക്കുന്നേ….

പോലീസുകാർക്ക് മുമ്പിൽ ഹാജരായ എന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ ആർക്കും കഴിഞ്ഞില്ല….

“സർ,ഞാനൊരു പ്രായപൂർത്തിയായ പെൺകുട്ടിയാണ്.എന്റെ കാര്യങ്ങൾ നോക്കാനും ചെയ്യാനും എനിക്ക് അറിയാം.അതിനുള്ള അവകാശവും ഉണ്ട്. അതുകൊണ്ട്……”

വാക്കുകൾ ഇടക്ക് നിർത്തി ഞാൻ എസ്സ ഐയെ നോക്കി.അദ്ദേഹത്തിന് കാര്യം മനസ്സിനായത് പോലെ കേസ് തീർപ്പാക്കി എന്നെ പോകാൻ അനുവദിച്ചു….

പിന്നെ വീട്ടുകാരുടെ ശല്യം എനിക്ക് ഉണ്ടായില്ല.ആരുടെയും.പലരുടേയും ഓർമ്മകളിൽ ഞാൻ മരിച്ചിരിക്കും.എന്റെ ഓർമ്മകളിൽ എല്ലാവർക്കും ജീവന്റെ തുടിപ്പ് ഉണ്ടായിരുന്നു….

എന്റെ ക്ലാസിലെ വിദ്യാർത്ഥികൾ എന്റെ മക്കളായി ഞാൻ കരുതി .അവർക്കു ഞാൻ അമ്മയും…

ഒരിക്കൽ എന്റെ ക്ലാസിലെയൊരു പെൺകുട്ടി ചോദിച്ചത് ടീച്ചർക്ക് എന്റെ അമ്മ ആകാമോന്ന്?

അവൾക്ക് എന്നോടുളള സ്നേഹം മനസ്സിലാക്കിയ ഞാൻ ആ മകളുടെ അമ്മയായി.അവളുടെ അച്ഛനു നല്ലൊരു സുഹൃത്തും…..

കാലങ്ങൾ കുറെയേറെ ഓടിമറഞ്ഞു..നാടൊക്കെ കാണാൻ കൊതി തോന്നി…ഞാനും മകളും എന്റെ സഹൃത്തും കൂടി നാട്ടിലേക്ക് പുറപ്പെട്ടു….

രണ്ടാമത്തെ ഭർത്താവ് അമ്മയെ ഉപേക്ഷിച്ചു.. അമ്മയുടെ പഴയ സൗന്ദര്യവും ഉടലഴകും നഷ്ടപ്പെട്ടതോടെ അയാൾ മറുതീരം തേടിയിരുന്നു.ഇപ്പോഴത്തെ എന്റെ അമ്മയുടെ അവസ്ഥയിൽ എനിക്ക് തെല്ലും പരിതാപം തോന്നിയില്ല.. എല്ലാം അവർ തന്നെ വില കൊടുത്തു വാങ്ങിയതാണ്….

നല്ലൊരു ബന്ധം തനിവിനു ലഭിച്ചതോടെ എന്നെ അകറ്റാൻ അമ്മയും അമ്മാവനും തനിവും കൂടി നടത്തിയ നാടകമായിരുന്നു .അമ്മയുടെ തുറന്നു പറച്ചിൽ എന്നെ ഞെട്ടിച്ചില്ല.എന്നെ അവർ വിൽക്കാഞ്ഞതിലെ എനിക്ക് അത്ഭുതമുള്ളൂ….

പിന്നീട് നേരെ പോയത് തനിവിന്റെ അടുത്താണ്. അമ്മാവൻ തളർന്നു കിടപ്പിലാണ്.തനിവിനെ ഭാര്യ ഉപേക്ഷിച്ചു ആരുടെ കൂടെയൊ പോയി.അവനു ജനിച്ച കുഞ്ഞ് ജന്മനാ വികലാംഗ ആയിരുന്നു….

നിന്നെ വേദനിപ്പിച്ചതിനു നീ തന്ന ശാപമാണിതെന്ന് പറഞ്ഞു തനിവ് എന്നിൽ ഭാരമിറക്കാൻ ശ്രമിച്ചു…..

“ശപിക്കാൻ ഞാൻ താപസനോ ദൈവമോ ഒന്നുമില്ല. എല്ലാം നിങ്ങൾ ചോദിച്ചു വാങ്ങിയതാണ് എന്നോടല്ല ഈശ്വരനോട്..ദൈവത്തിന്റെ വികൃതികളാണ് ചിലരുടെ ജനനങ്ങൾ. അതിനു രക്തബന്ധം എന്നൊന്നുമില്ല”

തനിവിനെ ഓർമ്മിപ്പിച്ചു കൊണ്ട് ഞാൻ ആ വീടിന്റെ പടിയിറങ്ങി… മടക്കയാത്രയിൽ എന്റെ തോളോട് ചേർന്നെന്റെ മോളും സ്നേഹത്തിന്റെ കരങ്ങൾ എനിക്ക് ഒരു സുരക്ഷയും നൽകുന്നുണ്ട്…

“വീട്ടിൽ ചെന്നിട്ട് ഏതെങ്കിലും അമ്പലനടയിൽ നിന്നൊരു താലികെട്ട്..നിങ്ങളുടെ കൈകൊണ്ട്”…

ഇത്രയും വർഷം എന്നോട് അനുമതി തേടിയിരുന്ന സ്നേഹിതന്റെ കണ്ണിനു വല്ലാത്തൊരു തിളക്കം….

ഒരുപാട് നാളത്തെ കാത്തിരിപ്പിനു തിരശ്ശീല വീണതിനാലാകും…..

രചന കടപ്പാട് : സുധീ മുട്ടം

പ്രശസ്ത ഭരതനാട്യം കലാകാരി ഡോ:രാജശ്രീ വാര്യർ ഡിസംബർ 6 മുതൽ 15 വരെ യൂകെ യിൽ എത്തുന്നു. യൂകെ യിലെ വിവിധ നൃത്ത സംഘങ്ങൾ സംഘടിപ്പിക്കുന്ന ഭാരതനാട്യം കളരികളിൽ മാർഗനിർദേശം നൽകാനാണ് ഇത്തവണ ഇംഗ്ളണ്ട് സന്ദർശിക്കുന്നത്. രണ്ടാഴ്ചകളിലായി ശനിയും ഞായറും അഞ്ച് മണിക്കൂർ നീളുന്ന കളരിയിൽ തുടക്കക്കാർക്ക് ‘നൃത്ത്യപദം’ എന്ന ക്ലാസും, സീനിയേഴ്‌സിന് ‘നായികപദവും’ ഒരു ജവാലി അല്ലെങ്കിൽ അഷ്ടപതിയും പഠിപ്പിക്കും. കളരിയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഒരു പ്രത്യേക നൃത്ത ഇനവും അതിന്റെ മ്യൂസിക്കും ലഭ്യമാക്കും. മറ്റു ദിവസങ്ങളിൽ ചെറിയ ഗ്രൂപ്പുകൾക്ക് പ്രത്യേക പഠന സൗകര്യവും ഉണ്ടാവും.

രാജശ്രീ വാര്യരുടെ ‘അഭിനയ’ എന്ന ഭരതനാട്യം കളരികൾ വളരെ പ്രശസ്തമാണ്. മൂന്നു പതിറ്റാണ്ടിലേറെയായി കേരളത്തിലെ നാട്യ സംഗീത മേഖലയിലെ നിറ സാന്നിദ്ധ്യമാണ് ഡോ: രാജശ്രീ വാരിയർ. 2014 മുതൽ കേരള സംഗീത നാടക അക്കാഡമി എക്സിക്യൂട്ടീവ് മെമ്പറായി സേവനം അനുഷ്ഠിക്കുന്ന രാജശ്രീ വാര്യർ ‘നർത്തകി’, ‘നൃത്തകല’ എന്നീ രണ്ടുപുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് .

കൂടുതൽ വിവരങ്ങൾക്കും കളരിയിൽ പങ്കെടുക്കാനും 07886530031 എന്ന നമ്പറിൽ ബന്ധപ്പെടുക.


ഡി.ടി.എച്ച്. ഉപഭോക്താക്കൾ മറ്റേതെങ്കിലും കമ്പനിയിലേക്കുമാറുമ്പോൾ ഇനി സെറ്റ് ടോപ് ബോക്സ് മാറ്റേണ്ടിവരില്ല. പുതിയ സാങ്കേതികവിദ്യയുള്ള സെറ്റ് ടോപ് ബോക്സ് ‘ട്രായ്’ (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) പരീക്ഷിച്ചുവരുകയാണ്. അടുത്തവർഷം ആദ്യംതന്നെ ഇവ വിപണിയിൽ ഇറക്കാനാണ് ആലോചന.

നിലവിൽ ഡി.ടി.എച്ച്. കമ്പനികൾ മാറുമ്പോൾ ഉപഭോക്താക്കൾ സെറ്റ് ടോപ് ബോക്സും മാറ്റേണ്ടിവരുന്ന സാഹചര്യമാണ്. ബോക്സിനുള്ള പണത്തിനുപുറമേ ഇതുഘടിപ്പിക്കാനുള്ള പണവും കമ്പനികൾ ഈടാക്കാറുണ്ട്. ഇത് ഉപഭോക്താക്കൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സെറ്റ് ടോപ് ബോക്സ് മാറേണ്ടിവരുമല്ലോ എന്നാലോചിച്ച് പലരും ഡി.ടി.എച്ച്. കമ്പനി മാറാൻ തയ്യാറാകാറില്ല. പുതിയ സാങ്കേതികവിദ്യ വരുന്നതോടെ ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ ഡി.ടി.എച്ച്. കമ്പനികൾ പാടുപെടും. നല്ല ഓഫറുകൾ തരുന്ന കമ്പനികളിലേക്ക് ഉപഭോക്താക്കൾ മാറും.

കഴിഞ്ഞ ഒരുവർഷമായി ഇതിന്റെ നിർമാണം നടക്കുന്നു. കഴിഞ്ഞ രണ്ടുമാസത്തോളമായി ഇതിന്റെ പ്രവർത്തനം പരീക്ഷിക്കുകയാണ് ‘ട്രായ്’ അധികാരികൾ. മൊബൈൽ ഫോണിൽ സിം കാർഡ് മാറ്റുന്നതുപോലെ ഇനി ഡി.ടി.എച്ച്. കമ്പനികളുടെ ചിപ് കാർഡുകൾ ഈ സെറ്റ് ടോപ് ബോക്സിൽ മാറിമാറി ഉപയോഗിക്കാൻകഴിയും. ടെലിവിഷൻ വാങ്ങുന്ന ഉപഭോക്താവിന് ഇത്തരത്തിലുള്ള സെറ്റ് ടോപ് ബോക്സും വാങ്ങാം. ഇഷ്ടമുള്ള ഡി.ടി.എച്ച്. കമ്പനി തിരഞ്ഞെടുക്കുകയുമാകാം. ഇതോടെ ഉപഭോക്താക്കളെ കണ്ടെത്താൻ ഡി.ടി.എച്ച്. കമ്പനികളുടെ മത്സരവും വർധിക്കും.

മണാലി എന്നു കേൾക്കാത്ത സഞ്ചാരികൾ ആരുംതന്നെ ഉണ്ടായിരിക്കില്ല നമ്മുടെയിടയിൽ. ബൈക്ക് ട്രിപ്പ്, ഹണിമൂൺ, ഫാമിലി ട്രിപ്പ്, ന്യൂ ജനറേഷൻ ട്രിപ്പ് എന്നുവേണ്ട എല്ലാത്തരം യാത്രികർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു സ്ഥലമാണ് മനാലി. മണാലിയെക്കുറിച്ച്‌ ഒരു സഞ്ചാരി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ചുവടെ വിശദീകരിച്ചിരിക്കുന്നു.

മനുഷ്യന്‍ ഹൃദയതത്തിൽ എത്രമാത്രം സ്നഹം ഉള്ളവർ ആണെന്നു ഇവിടെ ചെന്നാൽ മനസ്സിലാകും….

പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്‍ മലനിരകളുടെ താഴ്വരയില്‍ ശാന്തസുന്ദരമായ ഒരു ഭൂമിയുണ്ട്. സഞ്ചാരികളുടെ പറുദീസയായ മണാലി. വടക്കേ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മണാലി. ഹിമാലയത്തോട്‌ ചേര്‍ന്ന്കിടക്കുന്ന ഈ വിസ്മയഭൂമി കാണാന്‍ ലോകത്തിന്‍റെ പലകോണുകളില്‍ നിന്നായി എണ്ണിയാലൊടുങ്ങാത്തത്ര സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടേക്ക് പ്രവഹിക്കുന്നത്. പ്രകൃതി സൗന്ദര്യം നുകരാനും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുമാണ് സഞ്ചാരികള്‍ കൂടുതലും ഇവിടെ എത്താറുള്ളത്. ഇന്ത്യയിലെ പ്രശസ്തമായ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ് മണാലി. മണാലിയിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ മനസിലാക്കാം.

ഡല്‍ഹിയില്‍ നിന്ന് 580 കിലോമീറ്റര്‍ അകലെയായി ഹിമാചല്‍ പ്രദേശില്‍ കുളുതാഴ്വരയുടെ വടക്ക് ഭാഗത്തായാണ് മണാലി സ്ഥിതി ചെയ്യുന്നത്.

മണാലിയില്‍ എത്തിച്ചേരാന്‍ :

മണാലിയില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെയാണ് റെയില്‍വെ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്, അതിനാല്‍ റോഡ് മാര്‍ഗമാണ് മണാലിയിലേക്ക് യാത്ര ചെയ്യുന്നത് ഉചിതം. ഡല്‍ഹിയില്‍ നിന്ന് ഹിമചല്‍ പ്രദേശ് ടൂറിസം കോര്‍പ്പറേഷന്റെ ബസുകള്‍ മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ നിന്ന് 15 മണിക്കൂര്‍ ബസില്‍ യാത്ര ചെയ്യണം മണാലിയില്‍ എത്തിച്ചേരാന്‍. ഡല്‍ഹിയില്‍ നിന്ന് മണാലിയിലേക്ക് രാത്രികാല ബസ് സര്‍വീസുകളാണ് കൂടുതലായും ഉള്ളത്.

കുളു മണാലി: ഇവിടുത്തെ കാററാണ് കാററ്….ഭൂമിയിലെ സ്വർഗ്ഗം കാണാൻ പോകുന്നോ ? കുളു മണാലി: ഇവിടുത്തെ കാററാണ് കാററ്….ഭൂമിയിലെ സ്വർഗ്ഗം കാണാൻ പോകുന്നോ ?
പോകാന്‍ നല്ല സമയം :

മാര്‍ച്ച് അവസാനം മുതല്‍ ഒക്ടോബര്‍ വരെയാണ് മണാലിയില്‍ യാത്ര ചെയ്യാന്‍ നല്ല സമയം. ഒക്ടോബര്‍ മുത രാത്രിയും രാവിലെയും കനത്ത തണുപ്പായിരിക്കും. ഡിസംബര്‍ മുതല്‍ ആരംഭിക്കുന്ന മഞ്ഞുവീഴ്ച യാത്ര ദുസ്സഹമാക്കും.

സാഹസികരേ ഇതിലേ ഇതിലേ :

സാഹസികപ്രിയരുടെ ഇഷ്ടസ്ഥലമാണ് മണാലി. സഹാസികപ്രിയര്‍ക്ക് നിരവധി ആക്റ്റിവിറ്റികളാണ് മണാലിയില്‍ ഉള്ളത്. വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്‌കീയിംഗ്, മലകയറ്റം, ഹൈക്കിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് മണാലിയില്‍ ഉള്ളത്. സാഹസിക വിനോദങ്ങള്‍ ഒരുക്കുന്ന നിരവധി ഗ്രൂപ്പുകള്‍ ഇവിടെയുണ്ട്.

കുളു മണാലി: ഇവിടുത്തെ കാററാണ് കാററ്….ഭൂമിയിലെ സ്വർഗ്ഗം കാണാൻ പോകുന്നോ ? കുളു മണാലി: ഇവിടുത്തെ കാററാണ് കാററ്….ഭൂമിയിലെ സ്വർഗ്ഗം കാണാൻ പോകുന്നോ ?
ഉത്സവപ്രേമികള്‍ക്ക് ചില കാര്യങ്ങള്‍ :

ഇവിടുത്തെ ഹഡിംബ ക്ഷേത്രത്തിലെ ഉത്സവമാണ് മണാലിയിലെ പ്രധാന ഉത്സവം. എല്ലാവര്‍ഷവും മെയ്മാസത്തില്‍ നടക്കാറുള്ള ഈ ഉത്സവത്തില്‍ പങ്കെടുത്താല്‍ മണാലിയുടെ പ്രാദേശിക സംസ്‌കാരം മനസിലാക്കാം. പ്രദേശിക കലാകാരന്മാരുടെ നാടന്‍കലാമേളകളും വൈവിധ്യപൂര്‍ണമായ ഘോഷയാത്രയും ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്. ഒക്ടോബര്‍ മാസത്തില്‍ നടക്കാറുള്ള കുളു ദസറയാണ് ഇവിടുത്തെ മറ്റൊരു ആഘോഷം.

താമസ സൗകര്യം :

ഇന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായതിനാല്‍ മെച്ചപ്പെട്ട ഹോട്ടലുകള്‍ മണാലിയില്‍ ഉണ്ട്. വുഡ്‌വാലി കോട്ടേജ്, റോക്ക് മണാലി റിസോര്‍ട്ട് തുടങ്ങിയ ഹോട്ടലുകള്‍ കുറഞ്ഞ നിരക്കില്‍ മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതാണ്. നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് മണാലിയില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യാം.

മണാലിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ :

മണാലിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ചുറ്റിയടിക്കാന്‍ നിരവധി സ്ഥലങ്ങളുണ്ട്. മണാലിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വഷിഷ്ട് എന്ന ചെറിയ ഗ്രാമത്തില്‍ ചെന്നാല്‍ മണാലി താഴ്വരയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാം. ഇവിടെയുള്ള ചെറിയ അരുവിയില്‍ നിന്ന് പുറപ്പെടുന്ന ചൂട്‌വെള്ളത്തില്‍ കാല്‍ നനച്ച് ആഹ്ലാദിക്കുകയും ചെയ്യാം.

യാത്രയുടെ ദൂരം കുറച്ചുകൂടി കൂട്ടിയാല്‍ സോളാങ് താഴ്വരയില്‍ എത്തിച്ചേരാം. നിരവധി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലൂടെയുള്ള ട്രെക്കിംഗ് പാതയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം

മണാലിയില്‍ നിന്ന് ഒരു ഡേ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ പോകാന്‍ പറ്റിയ സ്ഥലമാണ് റോഹ്താങ് പാസ്. മണാലിയില്‍ നിന്ന് ഇവിടേയ്ക്ക് ടാക്‌സി സര്‍വീസുകള്‍ ലഭ്യമാണ്.

മണാലിയില്‍ രണ്ട് പ്രദേശങ്ങളാണ് ഉള്ളത്. മണാലി ടൗണും ഓള്‍ഡ് മണാലിയും. മണാലി ടൗണില്‍ പ്രത്യേകിച്ച് കണ്ടിരിക്കേണ്ട ഒന്നുമില്ല. ഷോപ്പിംഗ് നടത്താനും, ട്രാവല്‍ ഏജന്റുമാരെ കാണാനും മണാലി ടൗണില്‍ പോകാം. ഓള്‍ഡ് മണാലിയാണ് സന്ദര്‍ശകരെ ആകര്‍ഷിപ്പിക്കുന്ന പ്രധാന സ്ഥലം.

ഇന്ത്യയുടെ വടക്കേ അറ്റത്ത് ഹിമാചൽ പ്രദേശ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാരകേന്ദ്ര മലമ്പ്രദേശ പട്ടണമാണ് മനാലി. ബിയാസ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം കുല്ലു താഴ്വരയുടെ വടക്കേ അറ്റത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഈ ചെറിയ പട്ടണം പുരാതനകാലത്ത് ലഡാക്കിലേക്കുള്ള കച്ചവട സഞ്ചാരത്തിൽ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മനാലിയും സമീപ പ്രദേശങ്ങളും ഇന്ത്യയുടെ സംസ്കാരത്തിനും പൈതൃകത്തിനും ഒരു പാടു സംഭാവനകൾ നൽകുന്നു.

പുരാതന ഹിന്ദു ദൈവമായ മനുവിൽ നിന്നാണ് മനാലി എന്ന പേരുണ്ടായത് എന്നാണ് ഐതിഹ്യം. മനാലി ദൈവങ്ങളുടെ താഴ്വര എന്നാണ് അറിയപ്പെടുന്നത്. പുരാതന കാലത്ത് പ്രധാനമായും ഇവിടെ താമസിച്ചിരുന്നത് രാക്ഷസ എന്നറിയപ്പെട്ടിരുന്ന വേട്ടക്കാരായിരുന്നു. പിന്നീട് ഇവിടെ കാംഗ്‌ഡയിൽ നിന്നും വന്നെത്തിയ ആട്ടിടയന്മാർ ഇവിടെ താമസിച്ച് കൃഷി തുടങ്ങി. പിന്നീട് ബ്രിട്ടീഷ് ഭരണ കാലത്ത് ഇവിടെ ആപ്പിൾ കൃഷി വൻ‌തോതിൽ തുടങ്ങി. അക്കാലത്തും പിന്നീടും ആപ്പിൾ കൃഷി ഇവിടുത്തെ കർഷകരുടെ ഒരു പ്രധാന കൃഷിയായി മാറി. പിന്നീട് 1980 ലെ കാശ്മീർ സൈനിക അധിനിവേശത്തിനു ശേഷം മനാലി ഒരു പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായി മാറുകയായിരുന്നു. അതിനു ശേഷം മനാലി ഹോട്ടലുകളും റെസ്റ്റോറന്റുകളും കൊണ്ട് നിറഞ്ഞു.

മനാലി ഡെൽഹിയുമായി ദേശീയ പാത-21 വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഇതു പിന്നീട് ലേയിൽ എത്തിച്ചേരുന്നു. ഇതു ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സഞ്ചാരപാതയാണ്. ഡൽഹിയിൽ നിന്നും മണാലിയിലേക്ക് പ്രൈവറ്റ് ബസ്സുകളും ഒപ്പം ഹിമാചൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ്സുകളും സർവ്വീസ് നടത്തുന്നുണ്ട്.
ഡല്‍ഹിയില്‍ നിന്ന് 15 മണിക്കൂര്‍ ബസില്‍ യാത്ര ചെയ്യണം മണാലിയില്‍ എത്തിച്ചേരാന്‍. ഡല്‍ഹിയില്‍ നിന്ന് മണാലിയിലേക്ക് രാത്രികാല യാത്രകളാണ് കൂടുതലായും ഉള്ളത്.

മനാലി റെയിൽ‌പാതയുമായി ബന്ധിപ്പിച്ചിട്ടില്ല. ഏറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷനുകൾ ചണ്ഡിഗഡ്-315 കി.മീ, പത്താൻ‌കോട്ട്-315 കി.മീ, കാൽ‌ക്ക-310 കി.മീ. എന്നിവയാണ്. അതുകൊണ്ട് റോഡ് മാർഗ്ഗമേ ഇവിടേക്ക് എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ. ഹിമാചൽ പ്രദേശിലെ നാലിലൊന്ന് സഞ്ചാരികൾ എത്തുന്നത് മനാലിയിലാണ്. ഇവിടുത്തെ തണുത്ത അന്തരീക്ഷം ഇവിടം സഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ടതാക്കുന്നു. ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിക്കുന്ന ഒരു സ്ഥലമാണ് ഇവിടുത്തെ ഡുംഗ്‌രി അഥവാ ഹിഡിമ്പി അമ്പലം. ഇതു 1533 ൽ സ്ഥാപിക്കപ്പെട്ടതാണ്. ഹിമാലയന്‍ മലനിരകളുടെ പശ്ചാത്തലകാഴ്ചയ്ക്ക് പുറമേ മണാലിയെ സുന്ദരമാക്കുന്നത് ദേവദാരു മരങ്ങളും പതിഞ്ഞ് ഒഴുകുന്ന ബിയാസ് നദിയുമാണ്.

മനാലിയിൽ വരുന്നവർക്ക് സന്ദർശിക്കുവാൻ കഴിയുന്ന ചില സ്ഥലങ്ങളെ പരിചയപ്പെടാം. രോഹ്‌താൻ പാസ് : സമുദ്ര നിരപ്പിൽ നിന്ന് 13,050 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഒരു സാഹസിക വിനോദ സഞ്ചാര കേന്ദ്രമാണ്. ഇവിടെ വേനൽ കാലത്തും മഞ്ഞു മൂടി കിടക്കുന്ന ഒരു അത്ഭുത പ്രദേശമാണ്. മനാലിയിലെ ഏറ്റവും ഉയർന്ന പ്രദേശമാണിത്. രഹാല വെള്ളച്ചാട്ടം : മനാലിയിൽ നിന്ന് 16 കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം രോഹ്‌താൻ പാസിലേക്ക് കയറുന്നതിന്റെ തുടക്കമാണ്. ഇവിടെ മനോഹരമായ രഹാല വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു. റാണീ നാല : മനാലിയിൽ നിന്ന് 46 കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന വർഷം മുഴുവനും മഞ്ഞു മൂടി കിടക്കുന്ന പ്രദേശം.

വശിഷ്ട് : മനാലിയിൽ നിന്ന് 3 കി.മീ ദൂരത്തിൽ ചൂടു വെള്ളം വരുന്ന ഒരു അമ്പലം. സോളാംഗ് വാലി : മഞ്ഞു പ്രദേശം എന്നറിയപ്പെടുന്ന ഈ പ്രദേശം മനാലിയിൽ നിന്ന് 13 കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. വളരെ മനോഹരമാ‍യ മഞ്ഞു മലകളുടെ ദൃശ്യങ്ങൾ ഇവിടെ നിന്നാൽ കാണാവുന്നതാണ്. മണികരൺ : മനാലിയിൽ നിന്ന് 85 കി.മീ ദൂരത്തിലും കുളുവിൽ നിന്ന് 42 കി.മീ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഹിന്ദു-സിഖ് മതസ്ഥരുടെ തീർത്ഥാടന കേന്ദ്രം കൂടിയാണ്. ഇവിടെ ക്ഷേത്രങ്ങളും ഗുരുദ്വാരകളുമുണ്ട്. ചൂട് നീരുറവകളാണ് ഈ സ്ഥലത്തിൻറെ പ്രധാന പ്രത്യേകത. മണ്ണിലെ ഗന്ധകത്തിൻറെ സാന്നിദ്ധ്യമാണ്. ഇവിടെയുള്ള ചട് നീരുറവകൾക്ക് 86 മുതൽ 95 വരെ ഡിഗ്രീ ചൂടുണ്ട്.

സാഹസികരായ സഞ്ചാരികള്‍ക്കും ആസ്വദിക്കാന്‍ ഏറെയുണ്ട് മനാലിയില്‍. മലകയറ്റവും, മൗണ്ടന്‍ ബൈക്കിംഗും, ട്രക്കിംഗും, സ്‌കീയിംഗും പാരാ്ഗലൈഡിംഗും ഒക്കെയാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഇഷ്ടവിനോദങ്ങള്‍. ദിയോ തിബ്ബ ബേസ് ക്യാംപ്, പിന്‍ പാര്‍വതി പാസ്, ബിയാസ് കുണ്ഡ്, എസ് എ ആര്‍ പാസ്, ചന്ദ്രഖനി, ബാല്‍ താല്‍ ലേക്ക് എന്നിങ്ങനെ പോകുന്നു മനാലിയിലെ പ്രമുഖ ട്രക്കിംഗ് കേന്ദ്രങ്ങള്‍. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളാണ് ട്രക്കിംഗിന് ഏറ്റവും അനുയോജ്യം.

മനാലിയോടൊപ്പം കൂട്ടിച്ചേർത്തു കണ്ടിട്ടുള്ള ഒരു പേരാണ് കുളു. ഹിമാലയത്തിന്റെ താഴ്വരയിൽ ബിയാസ്, നദിയുടെ തീരത്തായാണ് ഈ ചെറുപട്ടണം നിലകൊള്ളുന്നത്. ചണ്ഡീഗഢ് – മനാലി ദേശീയപാതയിൽ മനാലിയിൽ നിന്നും 41 കിലോമീറ്റർ പടിഞ്ഞാറായാണ് കുളു പട്ടണം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 1,700 മീറ്റർ ഉയരമുണ്ട് ഈ പ്രദേശത്തിന്. 4 °C നും 20 °Cഉം മധ്യെയാണ് ഇവിടത്തെ ശരാശരി താപനില. ഇവിടെനിന്നും ഡൽഹിയിലേക്ക് 512ഉം ഷിംലയിലേക്ക് 235 കിലോമീറ്ററുമാണ് ദൂരം. മനാലി സന്ദർശിക്കുന്നവർ കുളുവും കൂടി സന്ദർശനത്തിൽ ഉൾപ്പെടുത്താറുണ്ട്.

കേരളത്തിൽ നിന്നും സ്വന്തമായി പ്ലാൻ ചെയ്തോ അതോ ട്രാവൽ ഏജൻസികളുടെ പാക്കേജ് എടുത്തോ നമുക്ക് മനാലിയിലേക്ക് പോകാവുന്നതാണ്. മാര്‍ച്ച് മുതല്‍ ഒക്ടോബർ വരെയുള്ള മാസങ്ങളാണ് മനാലി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.ഡിസംബര്‍ മുതല്‍ ആരംഭിക്കുന്ന മഞ്ഞുവീഴ്ച യാത്ര ചിലർക്ക് ദുസ്സഹമാക്കും.

യാത്രികർ കയ്യിൽ കരുതേണ്ട സാധനങ്ങൾ : കൊടുംതണുപ്പിനെ അതിജീവിക്കുവാൻ തക്കവിധമുള്ള ജാക്കറ്റുകൾ, ഷൂസ്, സോക്സ്, കയ്യുറ എന്നിവ കൂടെ കരുതേണ്ടതാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾ ഉള്ളവർ യാത്രയ്ക്ക് മുൻപ് ഡോക്ടറുടെ നിർദ്ദേശങ്ങൾ തേടിയിരിക്കണം.

കൊല്ലം ജില്ലയിലെ മെയിൻ സ്റ്റേഷനിലുള്ള എല്ലാ അമ്പലങ്ങളിലും എന്നൊക്കെ അന്നദാനം ഉണ്ടെന്നു എനിക്കറിയാം. ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ പൈസ വാങ്ങും ഞാൻ അമ്പലത്തിലെ ക്യൂവിൽ പോയി നിന്ന് ഫുഡ്‌ കഴിക്കും. എന്‍റെ അമ്മ തനിച്ചാണ് എന്നെ വളർത്തിയത്. എന്നെ വളർത്താനും സ്കൂൾ ഫീസിനും ഒത്തിരി കഷ്‌ടപ്പെട്ട്. അങ്ങനെയാണ് ഞാൻ ഈ നിലയിൽ എത്തിയത്. ശശി തരൂർ സർ എന്റെ ഈവെന്റ് പോസ്റ്റ്‌ ചെയ്തിരിക്കുന്നു.ഒന്നര വർഷം മുൻപ് ആക്രികാരി എന്നുവിളിച്ച പെൺകുട്ടിയാണ് നിങ്ങളുടെ പുൻപിൽ നിൽക്കുന്നത്. എടൊ ജോണി വാക്കറെ ഒന്നര വർഷം മുൻപ് ഏതോ കുപ്പയിൽ നിന്ന് നിന്നെ എടുത്തുകൊണ്ടു വരുമ്പോൾ ഇതുപോലെ പുച്ഛിച്ചും അമർഷത്തോടെ നോക്കി എന്താണ് ഈ കുട്ടി ചെയ്യുന്നതെന്ന് നോക്കി. ഇപ്പോൾ നമ്മളെ കണ്ടുകൊണ്ടിരിക്കുന്നവർ സന്തോഷത്തോടെ പുഞ്ചിരിയോടെ ഒരു അതിശയത്തോടെയാണ് നോക്കുന്നത്. കാരണം എന്തായിരിക്കും. നിനക്കറിയുമോ ഇന്ന് അപർണ അല്ല മറ്റാരോ ആണ്. വിളിപ്പേരുകൾ ഉണ്ട് പക്ഷേ ഒരു ബി. എഡ് വിദ്യാർത്ഥിനിയെ വിളിക്കുന്ന വിളിപ്പേരുകൾ അല്ല. കൊല്ലം ജില്ലയിലെ മൺഡ്രോതുരുത്തേ സാധരണ പെൺകുട്ടിയെ ആണോ ഇവർ ഇങ്ങനെ ഉറ്റുനോക്കുന്നത്.

അങ്ങനെ നിനക്കും തോന്നാം. നിനക്ക് മുന്നേ ഒരുപാട് ആളുകൾ എന്റെ കൈകളിൽ കൂടി കടന്നു പോന്നവരാണ്. അവരൊക്കെ കുപ്പകളിൽ നിന്ന് വന്നതാണ്. നിനക്ക് അറിയോ എന്റെ തുടക്കം എവിടെ നിന്നാണെന്നു.എന്റെ അമ്മ വളരെ ചെറുപ്പത്തിൽ ആണ് കല്യാണം കഴിച്ചത്. അമ്മ അത്യാവശ്യം കരകൗശല വിദ്യയിൽ സമ്മർദയായിരുന്നു. അങ്ങനെ ഒരുപട് കരകൗശല വിദ്യകൾ ചെയ്യ്തു. ഒൻപതു മാസവും 12ദിവസവും കഴിഞ്ഞു ഞാൻ പുറത്തു വന്നു.അത്യാവശ്യം പിരിപിരിപ്പുള്ള കുട്ടിയായിട്ടു. ചെറുപ്പത്തിൽ ഞാൻ കണ്ടു വളർന്നത് ഒരുപാട് കുപ്പികളും ആക്രികളും പെയിന്റ് അടിച്ചു എനിക്ക് കുഞ്ഞു ഉടുപ്പുകൾ തയ്ച്ചു തരുന്ന അമ്മയെ ആയിരുന്നു. അമ്മ തനിച്ചാണ് എന്നെ വളർത്തിയത്. അമ്മ വളർത്താൻ വരുമാനം നേടിയത് ഇത്തരത്തിലുള്ള കരകൗശല വിദ്യയിൽ നിന്നായിരുന്നു. അമ്മയാണ് എന്റെ ഇൻസ്പിറേഷൻ. ആദ്യം ഞാൻ ഒരു കുപ്പി എടുത്തിട്ട് വന്നു.അതിനു ശേഷം കുറച്ചു കുപ്പി കൂടി കൊണ്ട് വന്നു ആദ്യം അമ്മക്ക് എതിർപ്പ് ആയിരുന്നു. എന്റെ കൈവശം ഉണ്ടായിരുന്ന രണ്ട് ചാക്ക് കുപ്പികൾ ആക്രികാരന് കൊടുത്തു. അത്യാവശ്യം ഞാൻ കുപ്പിയിൽ ഉറച്ചു നിൽക്കുന്നു എന്ന് വീട്ടുകാർക്കും നാട്ടുകാർക്കും മനസ്സിലായപ്പോൾ പിന്നെ ഞാൻ എന്റെ കൂട്ടുകാരുടെ കൈയിൽ നിന്ന് ഒറ്റപ്പെടാൻ തുടങ്ങി.

കൂട്ടുകാർ ഞാൻ കുപ്പി എടുത്തിട്ട് വരുമ്പോൾ ചോദിക്കും നിനക്ക് പഠിച്ചുടെ എന്നൊക്കെ. ആൺകുട്ടികൾ നമ്മൾ കുപ്പികൾ പെറുക്കി വരുമ്പോൾ അവജ്ഞയോടെ നോക്കും പെൺകുട്ടികൾ എന്റെ കൂടെ വരാൻ പേടിയാണ്. ഞാൻ ബസിൽ വച്ചു കുപ്പികൾ കണ്ടാൽ അവിടെ ഇറങ്ങും. അവർ ഒറ്റയ്ക്ക് പോകേണ്ടി വരും. അങ്ങനെ ഒറ്റപ്പെടൽ. പക്ഷേ ഞാൻ ഹാപ്പി ആയിരുന്നു.വെറുതെ രാവിലെ ഒറ്റയ്ക്ക് പോയി തിരിച്ചു വരുമ്പോൾ കുറെ കുപ്പികൾ കൊണ്ട് വരും ഞാൻ ഹാപ്പി ആയിരുന്നു.അങ്ങനെ കുറെ കുപ്പികൾ ആയി ചെറുപ്പം മുതൽ ഞാൻ വരക്കുമായിരുന്നു കോളേജ് കാലത്തെ പോക്കറ്റ് മണിക്ക് വേണ്ടി ടെറാക്കോട്ട ജൂവലറിയിൽ വർക്ക്‌ ചെയ്യുമായിരുന്നു. ടീച്ചറിന് കൊടുക്കുമായിരുന്നു. അത്‌ തന്നെ കുപ്പിയിലും ഉപയോഗിച്ച്. ഫോട്ടോസ് എടുത്തു ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഇട്ടു. 100തൊട്ടു 400രൂപ നിരക്കിൽ എന്റെ കുപ്പികൾ പോയി. പക്ഷേ പുതിയ പെയിന്റ്കൾക്ക് ഭയങ്കര വിലയാണ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുകയാണ്. അപ്പോൾ എസ് ടി ക്കു വേണ്ടി വഴക്കുണ്ടാക്കി.ഫുഡ്‌ കഴിക്കാനുള്ള പൈസ ചെലവാക്കാതെ അമ്പലങ്ങളിൽ നിന്ന് കഴിച്ചു. 2019 തുടങ്ങിയപ്പോൾ എന്റേത് എന്ന് കാണിക്കാൻ ഒരു ഐഡിയ കിട്ടി.അതൊരു കലണ്ടർ ആയിരുന്നു 12 മാസവും ഉൾപ്പെടുത്തിട്ടുള്ളത്. അത്‌ അത്യാവശ്യം സോഷ്യൽ മീഡിയയിൽ ഒരുപാട് ആളുകൾ അറിയുന്ന തരത്തിൽ ആക്കി ഫോട്ടോ ട്രാൻസ്ഫർ കൊണ്ടുവന്നു.

പേരമ്പ് സിനിമക്ക് വേണ്ടി ഫോട്ടോ ട്രാൻസ്ഫർ മ്മൂക്കക്ക് വേണ്ടി ചെയ്യ്തു. അതിനു ശേഷം സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടു തുടങ്ങി.സാധനങ്ങൾ വാങ്ങാൻ തുടങ്ങി. 100, 200എന്നുള്ളത് 1000, 1200അങ്ങനെ നാലക്ക സംഖ്യകളിലേക്കു എന്റെ വില കൂടി അങ്ങനെയിരിക്കെ ചില യൂത്തുകൾ വന്നു പറയാൻ തുടങ്ങി നിങ്ങൾ ഞങ്ങൾക്ക് ഇൻസ്പിറേഷൻ ആണ്.സമ്പാദിക്കാൻ പറ്റും. ഇപ്പോൾ നമ്മുടെ നാട്ടിലെ ട്രെൻഡ് എന്താണ് ഉപയോഗിക്കുക ഉപേക്ഷിക്കുക എന്നതാണ്. ക്ലീൻ ആയിട്ടു കിടക്കുന്നിടത്തു വെയിസ്‌റ്റു ഇടാറില്ല. പേടിയാണ്. അതെ സമയം കുപ്പ ഉള്ളിടത്തു കൊണ്ടിടുന്നു.എന്റെ കൂടെ പലരെയും കൂട്ടാൻ തീരുമാനിച്ചു.. അങ്ങനെ വേൾഡ് വാട്ടർ ഡേയ്ക്ക് ഞാനൊരു കാമ്പയ്ൻ സംഘടിപ്പിച്ചു. അഷ്‌ടമുടിയെ ഇഷ്‌ടമുടിയ്ക്കാം എന്നായിരുന്നു കാമ്പയ്ൻ. എന്റെ വീടിന്റെ ഓപ്പോസിറ്റു അഷ്‌ടമുടി കായൽ ആണ് ഞങ്ങൾ കുറച്ചു പേർ ഒത്തുകൂടി. അവിടുന്ന് ഒരുപാട് വെയ്‌സ്റ്റ് കളക്ട് ചെയ്തു കലകളാക്കി വിൽപ്പനക്ക് വച്ചു. അതെനിക്ക് സാറ്റീഫാക്ഷൻ തരുന്ന കാര്യമായിരുന്നു. അത്‌ വരെ ഒരു കുപ്പിയിൽ എന്തൊക്കെ ചെയ്യാം എന്ന സാറ്റിഫാഷൻ ആയിരുന്നു. ഇതിനു ശേഷം എനിക്ക് ഇവിടെ എന്തോ ചെയ്യാനുണ്ട്. എന്ന് തോന്നി.അത്യാവശ്യം പത്രങ്ങളും തെന്നിന്ത്യൻ പത്രങ്ങളും ഇതു കവർ ചെയ്യാൻ തുടങ്ങി. പിന്നെ ഈ വാർത്ത തമിഴ്, തെലുങ്ക്, കന്നഡ പിന്നെ ഓൺലൈൻ അങ്ങനെ പോയി.കുറച്ചു ദിവസം കഴിഞ്ഞു എന്റെ വീട്ടിൽ ഒരു പോസ്റ്റ്‌ വന്നു എന്റെ ഫോട്ടോ ഉള്ള വാർത്ത അറബ് പത്രത്തിൽ വന്നിരിക്കുന്നു ഞാൻ ഞെട്ടി പോയി.

കുറച്ചു ദിവസം കഴിഞ്ഞു ഫോണിൽ വന്നിരിക്കുന്നു ശശി തരൂർ സർ എന്റെ ഇവന്റ് പോസ്റ്റ്‌ ചെയ്തിരിക്കുന്നു. ഇതിൽ പരം സന്തോഷം ഇല്ല നമ്മുടെ യൂത്തു ഒരുപാട് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. പക്ഷേ ചെയ്യാൻ പ്ലാറ്റ്ഫോം ഇല്ല സമൂഹം അവരെ പുറകോട്ടു വലിക്കുന്നു. ഇപ്പോൾ ഞാൻ വളരെ ഹാപ്പി ആണ്. ഞാൻ ഇപ്പോൾ ബി എഡ് പഠിക്കുവാന്. പ്രൈമറി ടീച്ചർ ആയിരുന്നു ഇപ്പോൾ ടീച്ചർ മാർക്ക് ട്രെയിനിങ് കൊടുക്കുന്ന ടീച്ചർ ആയി പഠിക്കുന്നു. ഒരു കുപ്പിയിൽ വർക്ക്‌ ചെയ്യുമ്പോൾ ഉണ്ടാകുന്ന സാറ്റിഫാഷൻ യൂത്തു, വീട്ടമ്മമാർ നമ്മളോട് ചോദിക്കുമ്പോൾ എങ്ങനെയാണു സ്റ്റാർട്ട്‌ ചെയ്യ്തത് ഇതു കേൾക്കുമ്പോൾ സന്തോഷം ആണ്. അതാണ് എന്നെ ഇവിടെ പിടിച്ചു നിർത്തിയത്. ഇതു എന്റെ കഥയല്ല അപർണ എന്ന ബി എഡ് വിദ്യാർത്ഥി യുടെ കഥയല്ല കുപ്പിയുടെ കഥയാണ്. പണ്ട് ഞാൻ ഒളിച്ചു വെക്കുമായിരുന്നു എന്റെ കുപ്പി പക്ഷേ ഇപ്പോൾ ഞാൻ കാണിക്കും. ഒരു അരുവി പോലെ തെന്നി തെറിച്ചു ഒഴുകുകയായിരുന്നു. കുപ്പിയുടെ പ്രേത്യേകത എന്താ കുപ്പിയിൽ ഇതു ദ്രാവകം നിറച്ചാലും കുപ്പി ഒരു ഷേപ്പ് നൽകും. തെന്നി തിരിച്ചൊഴുകിയ എനിക്ക് ആകൃതിയും രൂപവും നൽകിയത് എന്റെ ഈ കുപ്പിയാണ്.

വൈക്കം: പണം കടം കൊടുത്തയാളുടെ വീട്ടിലെത്തി കടം വാങ്ങിയ വസ്ത്രവ്യാപാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. വൈക്കപ്രയാര്‍ പരുത്തിക്കാനിലത്ത് പരേതനായ പ്രഭാകരന്റെ മകന്‍ വടയാര്‍ കൃഷ്ണനിവാസില്‍ ബിജു (48) ആണ് ആത്മഹത്യ ചെയ്തത്. ബിജു വൈക്കത്തെ കൃഷ്ണാ ടെക്സ്റ്റൈല്‍സ് എന്ന വസ്ത്രവ്യാപാര സ്ഥാപനം നടത്തിവരുകയായിരുന്നു. കടം മേടിച്ച പണം തിരികെ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആത്മഹത്യ.

ബിജു വായ്പയായി ബാബുവിന്റെ പക്കല്‍നിന്ന്‌ മൂന്ന് ലക്ഷം രൂപ വാങ്ങിയിരുന്നു. വ്യാഴാഴ്ച രാവിലെ ബാബു, ബിജുവിന്റെ കടയില്‍ എത്തി പണം തിരികെ ചോദിച്ചു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതില്‍ മനംനൊന്താണ് ബിജു ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ 10.30-ന് വൈക്കത്തെ ബെസ്റ്റ് ബേക്കറി ഉടമ ആറാട്ടുകുളങ്ങര ചന്ദ്രാലയത്തില്‍ ബാബുവിന്റെ വീട്ടിലെത്തിയാണ് ബിജു പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി ആത്മഹത്യ ചെയ്തത്.

വീടിന്റെ കാര്‍പോര്‍ച്ചില്‍ എത്തി തീ കൊളുത്തിയ ശേഷം വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു. ഇതിനിടെ ബാബുവിന്റെ ഭാര്യ ജയയ്ക്കും പരിക്കേറ്റു. ഇവര്‍ വൈക്കം താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായി പൊള്ളലേറ്റ ബിജുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. മരിക്കുന്നതിനുമുമ്ബ് ബിജു പാലാ മജിസ്ട്രേറ്റിന് മരണമൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് വൈക്കം പോലീസ് കേസെടുത്തു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. ഭാര്യ: മഞ്ജു. മക്കള്‍: കൃഷ്ണ, നന്ദന.

Copyright © . All rights reserved