മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വൻപ്രതിഷേധമാണ് ഉയരുന്നത്. ഫാത്തിമയ്ക്ക് നീതി തേടി സോഷ്യൽ മീഡിയ ക്യാംപെയിനും ആരംഭിച്ചു. ഇതിനൊപ്പം ആത്മഹത്യയ്ക്ക് പിന്നിൽ ജാതിവെറി എന്ന ആരോപണവും ശക്തമാവുകയാണ്.‘എന്റെ പേരു തന്നെ പ്രശ്നമാണ് വാപ്പിച്ചാ..’ എന്ന് ഫാത്തിമ കുറിച്ച വരികൾ ജാതിവെറിയിലേക്ക് വിരൽചൂണ്ടുകയാണ്. സുദർശന്‍ പത്മനാഭൻ എന്ന അധ്യാപകനാണ് മരണത്തിനു കാരണക്കാരനെന്ന് ഫാത്തിമ കുറിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം രംഗത്തെത്തി. രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ വിമർശനം.
സംഭവത്തില്‍ പൊലീസ് ഇതുവരെ അന്വേഷണം തുടങ്ങിയില്ല. അസ്വഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്യുക മാത്രമാണുണ്ടായത്. ആത്മഹത്യാകുറിപ്പ് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും രക്ഷിതാക്കള്‍ പരാതി ഉന്നയിക്കുന്നത് സ്വാഭാവികമാണെന്നുമാണ് ചെന്നൈ കോട്ടൂര്‍പുരം പൊലീസിന്റെ വിശദീകരണം
ശനിയാഴ്ചയാണ് മദ്രാസ് ഐ.ഐ.ഐ.ടിയിലെ ഒന്നാം വര്‍ഷ എം.എ വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ ഹോസ്റ്റലില്‍ വച്ച് ആത്മഹത്യ ചെയ്തത്. മരണത്തിനുത്തരവാദി അധ്യാപകനാണെന്ന് മൊബൈല്‍ ഫോണില്‍ കുറിപ്പെഴുതിയതിനു ശേഷമായിരുന്നു ആത്മഹത്യ. എന്നാല്‍ കസ്റ്റഡിയിലിരിക്കുന്ന ഫോണില്‍ ഇത്തരം കുറിപ്പ് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഫാത്തിമയുടെ ഫോണിലെയും ലാപ്ടോപിലെയും തെളിവുകള്‍ നശിപ്പിക്കപെടുമെന്ന ഭയമുണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ബന്ധുക്കള്‍ക്ക് ഫോറന്‍സിക് പരിശോധന ആവശ്യപെടാമെന്നും കേസ് അന്വേഷിക്കുന്ന കോട്ടൂര്‍പുരം പൊലീസ് വിശദീകരിച്ചു.
അതേ സമയം വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപെട്ട കേസില്‍ പൊലീസുമയി സഹകരിക്കുമെന്ന് ഐ.ഐ.ടിയിലെ ഫാത്തിമ പഠിച്ചിരുന്ന ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വകുപ്പിന്റെ വിശദീകരണം.അധ്യാപകനെതിരെയുള്ള ആരോപണത്തെ കുറിച്ച് അറിയില്ലെന്നും വകുപ്പ് േമധാവിയടക്കമുള്ളവര്‍ വിശദീകരിക്കുന്നു.
ഫാത്തിമയുടെ മരണത്തെ തുടര്‍ന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികൾക്ക് ഒന്നരമാസത്തെ അവധി നല്‍കി. സെമസ്റ്റര്‍ പരീക്ഷകള്‍ പോലും മാറ്റിവച്ചു അവധി നല്‍കിയത് ദുരൂഹതയുണ്ടാക്കുന്നു. പരസ്പരം താരതമ്യം ചെയ്തു മാര്‍ക്കിടുന്ന പഠന രീതിയാണ് മാനസിക സമ്മര്‍ദമുണ്ടാക്കുന്നതെന്ന ആരോപണവുമായി വിദ്യാര്‍ഥികള്‍ രംഗത്ത് വന്നിട്ടുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
എന്റെ പേര് തന്നെയാണ് എന്റെ പ്രശ്നം വാപ്പിച്ചീ..
2016 ജനുവരി 17 ന് സ്വന്തം ജീവിതം അവസാനിപ്പിക്കുമ്പോൾ രോഹിത് വെമുല കുറിച്ച് വച്ചത് ഈ വാക്കുകളായിരുന്നു.എന്റെ ജന്മമാണ് എന്റെ കുറ്റം.
മൂന്നര വർഷത്തിന് ശേഷം ഫാത്തിമ ലത്തീഫ് എന്ന ഐ.ഐ.ടി വിദ്യാർത്ഥിനി തന്റെ ആത്മഹത്യാകുറിപ്പിലെഴുതിയിരിക്കുന്നു,
എന്റെ പേരു തന്നെ പ്രശ്നമാണ് വാപ്പിച്ചാ..നിങ്ങളോർക്കണം, ദക്ഷിണേന്ത്യയിലെ, മദ്രാസിലെ ,ഒരു കാമ്പസിനകത്ത് പോലും ഇതാണ് ജീവിതമെങ്കിൽ ഉത്തരേന്ത്യൻ കാമ്പസുകളിലെ ജാതിവെറിയിൽ എങ്ങിനെയാകും ഇനി കുട്ടികൾ പിടിച്ച് നിൽക്കുക?
രോഹിത് വെമുലക്ക് വേണ്ടി ഉയർന്ന പ്രതിഷേധങ്ങൾ പോലും ഇനി ഉയരില്ല. ഭയം അഡ്മിൻ ഓൺലികളാക്കിയ മനുഷ്യരിൽ നിന്ന് എന്ത് പ്രതിഷേധ സ്വരമാണ് പ്രതീക്ഷിക്കാനാവുക?മനുഷ്യരെ പച്ചക്ക് അടിച്ച് കൊന്ന് വീഡിയോ ഷൂട്ട് ചെയ്തവർക്ക് വീര ചക്രം കൊടുത്ത് ആനയിക്കപ്പെടുന്ന കാലമാണിത്. നീതി ചവിട്ടിക്കൂട്ടി കൊട്ടയിലെറിയുന്ന നേരമാണിത്. തിളച്ച് മറിയേണ്ട തെരുവുകളിൽ മഞ്ഞ് മലകളാണുള്ളത്. ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ പോലെ കുട്ടികൾ ഇനിയും ആത്മഹത്യാ കുറിപ്പുകൾ എഴുതുന്നത് തടയേണ്ടേ?പുതപ്പിനുള്ളിൽ നിന്ന് ഇനി ഞെട്ടിയുണരുക എന്ത് കേൾക്കുമ്പോഴാണ്?
നാട്ടിൽ ഇനി പ്രതിഷേധങ്ങളുയർത്താനുള്ള ചങ്കുറപ്പ് ആർക്കാണുള്ളത്?ഇത് ആൾക്കൂട്ട കൊലപാതകങ്ങളുടെ കാമ്പസ് വേർഷനാണ്. ജനാധിപത്യം ഊർദ്ധശ്വാസം വലിക്കുന്ന ഈ ഘട്ടത്തിൽ മനുഷ്യത്വമുള്ളവർ ഒന്നിച്ചിറങ്ങിയില്ലെങ്കിൽ നമുക്ക് അനുശോചനം രേഖപ്പെടുത്താൻ പോലും ആരും ബാക്കിയുണ്ടാവില്ല.
മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതു തെളിയിക്കുന്ന കുറിപ്പ് ഫാത്തിമ ലത്തീഫിന്റെ മൊബൈല്‍ ഫോണില്‍ നിന്നു ലഭിച്ചിട്ടുണ്ട്. എന്നാൽ കുറ്റക്കാരായ അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണ് തമിഴ്നാട് പൊലീസ് സ്വീകരിക്കുന്നത്. മൃതദേഹം ഏറ്റുവാങ്ങാനായി ചെന്നൈയില്‍ പോയ കൊല്ലം മേയര്‍ ഉള്‍പ്പടെയുള്ളവരോട് പൊലീസ് മോശമായാണ് പെരുമാറിയതെന്നും കുടുംബം ആരോപിക്കുന്നു.മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരിട്ടും പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് ഇമെയിലിലും പരാതി നല്‍കി.ഐ.ഐ.ടിയിലേക്കുള്ള പ്രവേശന പരീക്ഷയിൽ ഉയര്‍ന്ന റാങ്ക് നേടിയാണ് ഫാത്തിമ ലത്തീഫ് വിജയിച്ചത്.
ശബരിമല യുവതി പ്രവേശവിഷയത്തില്‍ മറ്റൊരുവിധിക്കുകൂടി കാതോര്‍ത്ത് കേരളം. യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച് 2018 സെപ്തംബര്‍ 28ന് സുപ്രിംകോടതി വിധിയെത്തിയപ്പോള്‍ ശബരിമലയും കേരളത്തിലെ തെരുവുകളും പ്രതിഷേധത്താല്‍ നിറഞ്ഞു. വിധി തിരുത്തപ്പെടുമെന്ന കരുതുതുന്ന പ്രതിഷേധക്കാരുടെ നിലപാടിനും, സുപ്രിംകോടതി വിധിയെന്തായാലും അതുറപ്പാക്കാന്‍ നില്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിനും നിര്‍ണായകമാകും നാളത്തെ തീരുമാനം.
കഴിഞ്ഞ ഏതാനും മാസങ്ങളായി ശബരിമലയിലോ, നിലയ്ക്കലിലൊ, പമ്പയിലോ കടുത്ത നിയന്ത്രണങ്ങള്‍ ഒന്നുമില്ല. സുഗമമായ ദര്‍ശനം കഴിഞ്ഞാണ് തീര്‍ഥാടകര്‍ മടങ്ങുന്നത്. അതുകൊണ്ടുതന്നെ സന്നിധാനത്ത് ഇത്തവണ വനിതാപൊലീസിനെ വിന്യസിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാളത്തെ വിധിയോടെ ഇതിനൊക്കെ മാറ്റം വന്നക്കാം. യുവതി പ്രവേശവിധിക്കുശേഷം പലപ്പോഴും സംഘര്‍ഷഭൂമിയായിരുന്നു ശബരിമല. തീര്‍ഥാടനകാലം അശാന്തിയുടെതായി. വരാനിരിക്കുന്ന വിധിയനുസരിച്ച് സുരക്ഷയും നിയന്ത്രണവും കടുപ്പിപ്പിച്ചേക്കാം.
ശബരിമലവിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സുപ്രീം കോടതി വിധിഎന്തായാലും അംഗീകരിക്കുമെന്ന് നിലപാടുപറയുന്നുണ്ടെങ്കിലും, യുവതിപ്രവേശത്തിന് കളമഒരുങ്ങിയാല്‍ സംഘടനകളുടെ നിലപാട് മാറിയേക്കാം.
ഉണര്‍വ്വ്
ലൂക്കാസ് മുറിക്കുള്ളിലെത്തിയവരോട് രഹസ്യമായി സംസാരിച്ചിട്ട് ഒരാള്‍ക്കൊപ്പം പുറത്തേക്കു നടന്നു. മറ്റെയാള്‍ കതകടച്ചു കുറ്റിയിട്ടു. ബാത്‌റൂമില്‍ ജെസ്സിക്ക തലചുറ്റി നിമിഷനേരമിരുന്നു. ബോധം വീണ്ടുകിട്ടിയപ്പോള്‍ അയാള്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ ഓര്‍ത്തു. ജീവിതം ശരീരം വിറ്റ് സുഖിക്കണോ അതോ ആത്മഹത്യ ചെയ്യണോ? വിധിയുടെ ക്രൂരവിനോദമാണ് മുന്നിലുള്ളത്. തന്റെ വികാരം ഇതു രണ്ടിലുമല്ല. എങ്ങിനെയെങ്കിലും ഇവിടെനിന്ന് രക്ഷപെടണം. രക്ഷപെട്ടാല്‍ സംഭവിച്ചതെല്ലാം പുറംലോകത്തോട് വിളിച്ചുപറയാന്‍് സാധിക്കും. ആത്മഹത്യ ചെയ്യാന്‍ താനൊരു മണ്ടിയല്ല. എങ്ങിനെയും രക്ഷപെടാനുള്ള വഴികള്‍ കണ്ടെത്തുകയാണ് വേണ്ടത്. ഫോണ്‍ പോലും ലൂക്കോസിന്റെ കൈകളിലാണ്.
കുളിമുറിയില്‍ പോയി തളര്‍ന്ന് വാടിയ മുഖം കഴുകി മുറി തുറന്ന് പുറത്തേക്കു വന്നു. അപ്പോള്‍ മുറിയിലേക്ക് ഒരാള്‍ കയറി വന്നു. അയാളുടെ കയ്യില്‍ ക്യാമറ ഉണ്ടായിരുന്നു. “”ഇയാള്‍ ആരാണ്? ലൂക്കാസ് എവിടെപ്പോയി?” പുതുതായി ഓരോരുത്തര്‍ മുന്നില്‍ പ്രത്യക്ഷപ്പെടുകയാണ്. ഈ തടിമാടന്‍ തന്റെ കാവല്‍ക്കാരനാണോ? അയാളോടു ചോദിച്ചു
“”നിങ്ങള്‍ ആരാണ്?”
“”ഇനിയും ഞങ്ങളാണ് നിന്റെ രക്ഷകര്‍” പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു.
“”എന്റെ സുഹൃത്ത് നിനക്ക് ഭക്ഷണം വാങ്ങാന്‍ പുറത്തു പോയിരിക്കയാണ്. ഇപ്പോള്‍ വരും. നിനക്ക് ഒരു കുറവും വരുത്തെരുതെന്നാണ് മുകളില്‍ നിന്നുള്ള ഉത്തരവ്. അഥവാ നീ എന്തെങ്കിലും തരികിട കാണിച്ചാല്‍ കൊന്നു കളഞ്ഞേക്കാനും പറഞ്ഞിട്ടുണ്ട്.
പിറകില്‍ കരുതിയ തോക്കെടുത്ത് അവളെ കാണിച്ചു. “”മര്യാദയ്ക്ക് ഞങ്ങളെ അനുസരിച്ച് ജീവിച്ചാല്‍ നിനക്ക് നല്ലത്. ”
അത്രയും കേട്ടയുടനെ ഹൃദയം മിടിച്ചു. ഉള്ളില്‍ ഭയം നിറഞ്ഞു. വിലക്കപ്പെട്ട വഴിയില്‍ സഞ്ചരിക്കാനും മറ്റുള്ളവരെ അനാവശ്യമായി അനുസരിക്കാനുമൊക്കെ നല്കുന്ന സൂചനകള്‍ ഞാനൊരു വേശ്യയായി ജീവിക്കണമെന്നുള്ളതാണ്. അതിന്റെ സാധ്യതകളാണ് മുന്നില്‍ തെളിയുന്നത്. ഇവരൊക്കെ പെണ്‍വാണിഭവുമായി ബന്ധപ്പെട്ടവരെന്ന് തോന്നുന്നു. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ചിന്തിക്കാത്ത, കാലെടുത്തു കുത്താന്‍ ആഗ്രഹിക്കാത്ത ഒരു വഴിയിലൂടെയാണ് തന്റെ കാലുകള്‍ ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. എന്നെ തോല്പിച്ച് കീഴടക്കാനുള്ള എല്ലാ പദ്ധതികളും ഇവരുടെ കൈവശമുണ്ട്.
ജീവിതത്തില്‍ ഏറ്റവും വെറുക്കുന്ന ഈ കളങ്കത്തില്‍ നിന്നും എനിക്ക് രക്ഷപെടണം. ഇല്ലെങ്കില്‍ ഭാവി ഇരുട്ടിലാകും. ഇവിടെ ഒരിക്കലും താന്‍ സുരക്ഷിതയല്ല. ആലോചിച്ചിരിക്കെ കതകില്‍ ആരോ മുട്ടുന്നതുകേട്ടു. താടിയും മുടിയുമുള്ള മറ്റൊരുത്തന്‍ ഭക്ഷണപൊതികളും മദ്യക്കുപ്പിയുമായി അകത്തു കടന്ന് കതക് അടച്ചു.
“”അകത്തേക്കു നടക്കെടീ” ഭയത്തോടെ അവരെ അനുസരിക്കുകയേ പറ്റുമായിരുന്നുള്ളൂ.
മേശയില്‍ ഭക്ഷണപ്പൊതികള്‍ തുറന്നുവച്ചു. ഒരുത്തന്‍ ഫ്രിഡ്ജില്‍ നിന്ന് ഐസ് കട്ടകളെടുത്ത് വച്ചു. മറ്റൊരാള്‍ അകത്തുനിന്നും ഗ്ലാസുകളും പാത്രങ്ങളുമായിട്ടെത്തി. മദ്യം ഗ്ലാസ്സില്‍ പകര്‍ന്നിട്ട് അവളോട് ചോദിച്ചു “”നിനക്കു വേണോ”
“”വേണ്ട” അവള്‍ പറഞ്ഞു
“”വേണ്ടെങ്കില്‍ വേണ്ട, പിന്നെ വൈന്‍ വാങ്ങാം, ഇപ്പോള്‍ ഭക്ഷണം കഴിക്ക്”
വിശപ്പും ദാഹവും വല്ലാതെ അലട്ടിയിരുന്നു. അവര്‍ മദ്യത്തിലും കോഴിക്കാലിലും ആഹ്ലാദഭരിതരായിരിക്കേ അവള്‍ ഭക്ഷണം കഴിച്ചു. ഇടയ്ക്ക് അവളെ നോക്കി അവര്‍ അര്‍ത്ഥം വച്ചു ചിരിച്ചു. ജെസിക്കായ്ക്കുള്ളില്‍ ഭയം ഏറി വന്നു. ഇവര്‍ കൂടി തന്നെ ബലാത്സംഗം ചെയ്യുമോ? ഉള്ളില്‍ പേടി ഏറി വരികയാണ്. മദ്യം അകത്തായിക്കഴിഞ്ഞപ്പോള്‍ അവര്‍ ഉച്ചത്തില്‍ സംസാരിക്കാനും തുടങ്ങി.
നീണ്ട മുടിയുള്ളവന്‍ അവളെ കാമദാഹത്തോടെ നോക്കി. അവര്‍ തന്നെ ഒരു വേശ്യയായി കണ്ടു കഴിഞ്ഞു. തികച്ചും അപ്രതീക്ഷിതമായി തന്റെ ജീവിതം മാറിമറിഞ്ഞിരിക്കുന്നു. മനസ്സാകെ മ്ലാനമാണ്. ഇവര്‍ കുടിച്ച് ബോധരഹിതരായിരുന്നെങ്കില്‍ എങ്ങിനെയെങ്കിലും രക്ഷപെടാമായിരുന്നു. തന്റെ ഫോണും അവരുടെ കയ്യിലാണ്. ഇവിടെ കിടന്ന് അലറിവിളിച്ചാലും ആരും കേള്‍ക്കില്ല. എങ്ങിനെയും മടങ്ങണം. അതിനുള്ള ഊര്‍ജ്ജം സംഭരിക്കയാണ് വേണ്ടത്. അവള്‍ കൈ കഴുകാന്‍ എണീറ്റപ്പോള്‍ അവരും കൂടെയെത്തി. അവള്‍ വന്ന് കട്ടിലില്‍ ഇരുന്നപ്പോള്‍ ഒരുത്തന്റെ പോക്കറ്റില്‍ കിടന്ന അവളുടെ ഫോണ്‍ ബെല്ലടിച്ചു. അവളുടെ കയ്യിലേക്ക് ഫോണ്‍ എടുത്തുകൊടുത്തിട്ട് പറഞ്ഞു “”ഇവിടെ സുഖായിരിക്കുന്നു എന്നു മാത്രം പറയുക”
അമ്മയാണ് വിളിച്ചത്. സ്‌നേഹത്തോടെ അമ്മ സംസാരിക്കുമ്പോള്‍ ഒരു കുഴപ്പവുമില്ലാത്ത രീതിയിലാണ് മറുപടി നല്കിയത്. അമ്മയ്ക്കറിയില്ലല്ലോ ഞാന്‍ ഈ ഭീകരന്മാരുടെ കയ്യില്‍ അകപ്പെട്ട കാര്യം. അമ്മയുടെ അവസാനത്തെ വാക്കായിരുന്നു. “”മോടെ എല്ലാ വിജയത്തിനും കാരണം ദൈവമാണ്.” അയാള്‍ അവളില്‍ നിന്ന് ഫോണ്‍ പിടിച്ചു വാങ്ങി മടങ്ങിപ്പോയി. അവള്‍ വിങ്ങിപ്പൊട്ടി കരഞ്ഞു.
പടിഞ്ഞാറേ ചക്രവാളത്തില്‍ സൂര്യന്‍ പുഞ്ചിരിച്ചു. ഒരാള്‍ മുറിക്കുള്ളില്‍ നിന്ന് മണമുള്ള സ്‌പ്രേ അടിച്ചപ്പോള്‍ മറ്റൊരാള്‍ അടുക്കളയില്‍ പോയി കാപ്പി ഇട്ടിട്ടു വന്നു. ജെസീക്കയ്ക്ക് കാപ്പി കൊടുത്തിട്ട് പറഞ്ഞു.
“” കാപ്പി കുടിച്ചിട്ട് പോയി കുളിച്ചു വരിക” അവള്‍ ആശങ്കയോടെ ചോദിച്ചു. “”നിങ്ങള്‍ക്കെന്നേ വെറുതെ വിട്ടൂടെ” അയാള്‍ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു “”ഇന്നു മുതല്‍ നിന്റെ ശമ്പളം ആരംഭിച്ചു കഴിഞ്ഞു. ആ തുക ഒരിക്കലും നീ കാണാത്തതാണ്. ഇനിയും ഞങ്ങള്‍ പറയുന്നത് അനുസരിച്ച് ജീവിക്കുക. ഞങ്ങളും തൊഴിലാളികള്‍ മാത്രമാണ്.
കാപ്പി കുടി കഴിഞ്ഞവള്‍ കുളിക്കാനായി കുളിമുറിയിലേക്ക് പോയി.
അവള്‍ വിഷമത്താല്‍ കരഞ്ഞുപോയി. രണ്ടുപേരും ഇടത്തും വലത്തും നില്ക്കുകയാണ്. എങ്ങിനെ രക്ഷപെടും. കുളിമുറിയിലെ കണ്ണാടിയിലേക്ക് നോക്കി. കണ്ണുകള്‍ ചുവന്നും കണ്‍പോളകള്‍ വീര്‍ത്തുമിരുന്നു. കണ്ണാടിയില്‍ നോക്കി. ശരീരത്തിലേക്ക് വെള്ളം വീണപ്പോള്‍ വളരെ ആശ്വാസം തോന്നി. ഷവര്‍ ശരീരത്തിലേക്ക് പെയ്തുകൊണ്ടിരിക്കെ കതക് തള്ളിത്തുറന്ന് നീളന്‍മുടിക്കാരന്‍ അകത്തേക്കു വന്നു.
തുണിയെടുത്ത് നഗ്നശരീരം മറയ്ക്കാന്‍ ഒരു ശ്രമം നടത്തി. അയാള്‍ ആ തുണികള്‍ വലിച്ചെറിഞ്ഞു. അവളുടെ സുന്ദരമായ ശരീരത്തെ അയാളുടെ കണ്ണുകള്‍ കൊത്തിവലിച്ചു. ഇതിനുമുമ്പൊരിക്കലും ഇതുപോലൊരു സുന്ദരിയെ കണ്ടിട്ടില്ല. അയാള്‍ അവളെ വലിച്ചടുപ്പിച്ചു. അവള്‍ വിറയ്ക്കാന്‍ തുടങ്ങി. അവള്‍ ഒന്നും ചെയ്യല്ലേന്ന് അപേക്ഷിച്ചു. അയാള്‍ അവളുടെ മുടിക്കു കുത്തിപ്പിടിച്ച് ക്രൂദ്ധനായി പറഞ്ഞു “”അനുസരിച്ചാല്‍ മതിയെന്ന് നിന്നോട് പറഞ്ഞിട്ടില്ലേടീ” അയാള്‍ അവളെ ചുംബിച്ചു.
പൂത്തുലഞ്ഞ അവളുടെ ശരീരത്ത് അയാളുടെ വിരലുകള്‍ തത്തിക്കളിച്ചു. അവള്‍ വേദന കടിച്ചമര്‍ത്തി നിന്നു. ഇനിയും ലോകമെന്നെ വിളിക്കുന്നത് അഭിസാരികയെന്നാണ്. പരാക്രമം കഴിഞ്ഞ് അയാള്‍ പുറത്തുപോയി. അവള്‍ ഷവര്‍ തുറന്നു. വെള്ളത്തിനൊപ്പം കണ്ണീരും കുതിച്ചൊഴുകി. വസ്ത്രം ധരിച്ച് പുറത്തിറങ്ങി മുറിയിലെത്തി. നീണ്ട മുടിക്കാരന്‍ ഒന്നു വക്രിച്ച് ചിരിച്ചു. അയാളെ വെട്ടി അരിയാനുള്ള പക ഉള്ളിലുണ്ട്.
“”എടാ നാറീ നിന്റെ വീട്ടില്‍ അമ്മയും പെങ്ങളും ഒന്നുമില്ലേടാ, അവരോടും നീ ഇങ്ങനെയാണോടാ പെരുമാറുന്നത്. ഞാനൊരു വേശ്യയായി ജീവിക്കാനല്ല ഇവിടെ വന്നത്. അതിനൊക്കെ നിന്റെ അമ്മയെയും പെങ്ങളെയും വിടെടാ, ദുഷ്ടാ”
അവളുടെ അലര്‍ച്ച കേട്ട് അയാള്‍ അമ്പരന്നു.
അവളെ അടിക്കാന്‍ അവന്‍ ഓടിയെത്തി.
“”തൊട്ടുപോകരുത് എന്നെ”
അവള്‍ ഗര്‍ജ്ജിച്ചു.
പുറത്തേക്കു പോയവന്‍ തിരികെയെത്തി.
അയാളുടെ കൈവശം അവള്‍ക്കുള്ള ഡ്രസ്സുകളും മേക്കപ് സാധനങ്ങളും ഒക്കെ ഉണ്ടായിരുന്നു. “”നിനക്ക് ഒന്നിനുംകുറവ് വരുത്തെരുതെന്നാണ് മോളില്‍ നിന്നുള്ള ഓര്‍ഡര്‍. ഞങ്ങളും നിന്നെപ്പോലെ തൊഴിലാളികള്‍ തന്നെ. അതുകൊണ്ട് ഞങ്ങളെ നീ അനുസരിക്കണം. നിന്നെപ്പോലെ ധാരാളം പെണ്‍കുട്ടികള്‍ ഇവിടെ ജോലി ചെയ്യുന്നു. എന്നിട്ടെന്തായി. പച്ചനോട്ടുകളുടെ മുന്നില്‍ ഒന്ന് ചുണ്ടനക്കാന്‍പോലും ഇപ്പോള്‍ മടിയാണ്. ഇതൊക്കെ നിന്റെ തലവിധിയായി മാത്രം കണ്ടാല്‍ മതി.” അയാള്‍ വീണ്ടും തുടര്‍ന്നു.
“”കുറെ കരഞ്ഞില്ലേ? നിന്നെ സന്ദര്‍ശിക്കാനെത്തുന്നത് വെറും വായിനോക്കികളല്ല. ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന കുബേരന്മാരാണ്. നീ ഇപ്പോള്‍ അനുഭവിക്കുന്നത് സ്ത്രീത്വത്തിന് ഏല്ക്കുന്ന അപമാനമാണ്. പക്ഷെ! നിനക്കത് കണക്കില്‍ കവിഞ്ഞ വരുമാനമാണത്.
അയാള്‍ വീണ്ടും പറഞ്ഞു.
“”നിന്റെ അടുക്കല്‍ വരുന്നവര്‍ ആനന്ദം കണ്ടെത്താന്‍ വരുന്നവരാണ്. അതുകൊണ്ട് എന്റെ സുഹൃത്തിനോട് പറഞ്ഞതുപോലെ ഇനിയും സംസാരിക്കരുത്. കാരണം ഈ പാളയത്തിലേക്ക് കൊണ്ടുവന്നത് ഞങ്ങളല്ല. ഞാനിത്രയും പറഞ്ഞത് നിന്റെ അറിവിന് വേണ്ടിയാണ്. ഞങ്ങളുടെ ജോലി ഈ രംഗത്ത് വരുന്ന സ്ത്രീകളെ ലൈംഗികമായി പരിശീലിപ്പിക്കുക, കള്ളനോട്ടുകള്‍ വിറ്റഴിക്കുക എന്നതാണ്. ഈ രണ്ടു രംഗത്തും ഞങ്ങള്‍ക്കൊപ്പം നിന്നെപ്പോലുള്ള പെണ്‍കുട്ടികളുണ്ട്.
ജസീക്കയുടെ ചിന്തകള്‍ കാടു കയറി. രാത്രി എങ്ങിനെയും രക്ഷപെടണം. അവരെ മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കി ഒരുപോള കണ്ണടയ്ക്കാതെ രക്ഷപെടണം. അവള്‍ അവര്‍ കൊണ്ടുവന്ന പുതുവസ്ത്രം ധരിച്ചു. ഉള്ളിലുള്ളതൊക്കെ മറച്ചുവച്ച് അവരോട് ഇടപെട്ടു. ഭക്ഷണത്തിനൊപ്പം വൈന്‍ കുപ്പിയും മേശപ്പുറത്തു വച്ചു. പെട്ടെന്നുണ്ടായ ഭാവമാറ്റത്തില്‍ അവര്‍ക്ക് സംശയംഉണ്ടായില്ല. അവള്‍ കാര്യങ്ങള്‍ മനസ്സിലാക്കി എന്നവര്‍ ധരിച്ചു. അവള്‍ സന്തോഷവതിയായി അവര്‍ക്ക് വീണ്ടും വീണ്ടും മദ്യം ഒഴിച്ചുകൊടുത്തുകൊണ്ടിരുന്നു.
“”വേണ്ട, ഇതൊന്നും നിന്റെ ജോലിയുടെ ഭാഗമല്ല. നീ ഇരുന്ന് കഴിക്ക്” മനസ്സില്ലാമനസ്സോടെ ഇരുന്ന് ഭക്ഷണം കഴിച്ചു. അവള്‍ ശ്രൃംഗാരത്തോടെ അവരുടെ അടുത്ത് ചെന്ന് ഒരു പെഗ് കൂടി എന്ന് പറഞ്ഞ് ഗ്ലാസിലേക്ക് മദ്യം പകര്‍ന്നു.
അവര്‍ മൗനമായി ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല. അവളുടെ മനസ്സില്‍ പ്രതികാരം ആളിക്കത്തുകയായിരുന്നു. ഈ രാത്രി തന്നെ രക്ഷപെടണം.
പൊണ്ണത്തടിയന്‍ അവളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി. അവളുടെ നേര്‍ക്ക് ഏതാനും ഗുളികള്‍ നീട്ടിക്കൊണ്ട് പറഞ്ഞു “”ഇത് ഗര്‍ഭനിരോധന ഗുളികകളാണ്. അല്ലെങ്കില്‍ നിനക്ക് പ്രസവിക്കാനേ നേരം കാണൂ.” അവള്‍ ഗുളികകള്‍ വാങ്ങി. നീണ്ട മുടിയുള്ളവന്‍ ഫ്രിഡ്ജില്‍ നിന്ന് മയക്കുമരുന്ന് നിറച്ച സിറിഞ്ച് എടുത്തിട്ട് പറഞ്ഞു.
“”ഇതിന്റെ സുഖം നിനക്ക് അറിയില്ല. അതൂടെ അനുഭവിക്ക്” അവര്‍ അവളെ ബലാത്ക്കാരമായി പിടിച്ച് സിറിഞ്ച് അവളുടെ തുടയിലേക്ക് കുത്തിയിറക്കി. ആ രാത്രി തടിയന്റെ ഊഴമായിരുന്നു.
തീരത്ത് എത്തുന്ന ഓരോ തിരയും കരയിലേക്ക് കൊണ്ടുവരുന്നത് കിലോക്കണക്കിന് കൊക്കെയ്ൻ…ഈ അത്ഭുത പ്രതിഭാസത്തിൽ അന്തംവിട്ട് അധികാരികള്‍…ഒക്ടോബര്‍ മധ്യത്തോടെയാണ് ഫ്രാൻസിലെ കടത്തീരങ്ങളിലേക്ക് 1000 കിലോയിലേറെ കൊക്കെയ്ൻ എത്തിയത്
പൊലീസ് പരിശോധനകള്‍ കര്‍ശനമാക്കിയതോടെ ലഹരിമരുന്ന് വിതരണക്കാര്‍ ഇത്തരം മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതാനോ എന്നാണു പോലീസ് സംശയിക്കുന്നത് .. ലഹരിമരുന്ന് പാക്കറ്റുകള്‍ വടക്കന്‍ മേഖലയിലെ തീരത്തേക്കും എത്തുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കടലില്‍ നങ്കൂരമിട്ടിരിക്കുന്ന കാര്‍ഗോ കപ്പലുകളില്‍ നിന്നാണ് ലഹരിമരുന്ന് പാക്കറ്റുകള്‍ തീരത്തേക്ക് എത്തുന്നതെന്നാണ് സംശയം.
യൂറോപ്പിലേയും അമേരിക്കയിലേയും ലഹരിമരുന്ന് വിരുദ്ധ വിഭാഗങ്ങളുടെ സഹായത്തോടെ തീരത്തേക്ക് ഇത്തരത്തില്‍ പാക്കറ്റുകള്‍ എത്തുന്നതിന്‍റെ കാരണം കണ്ടെത്താനുള്ള ഒരുക്കത്തിലാണ് പൊലീസുള്ളത്. വളരെ ശുദ്ധമായ കൊക്കെയ്ൻ ആണ് പൊതികളില്‍ നിന്ന് ലഭിക്കുന്നത്. അതിനാല്‍ തന്നെ ഇത് അതീവ അപകടകാരിയാണെന്നും വിദഗ്ധര്‍ പറയുന്നു.
വന്‍വിലയാണ് ഇവക്ക് ലഭിക്കുന്നതെന്നതിനാല്‍ ആളുകള്‍ ഇവ ശേഖരിച്ച് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെടതോടെയാണ് ബീച്ചുകള്‍ അടച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. ബീച്ചുകളുടെ പരിസര പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങളിലും പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.
കൗമാരക്കാര്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ഇത്തരത്തില്‍ തീരത്ത് അടിയുന്ന പാക്കറ്റുകള്‍ ശേഖരിക്കുന്നതിന് ഇടയില്‍ പൊലീസ് പിടിയിലായത്. തീരപ്രദേശത്ത് നടക്കാന്‍ എത്തുന്നവര്‍ മടങ്ങിപ്പോവുമ്പോള്‍ അവരുടെ കാറുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
സീല്‍ ചെയ്ത പാക്കറ്റുകളിലാണ് കൊക്കെയ്ൻ തീരത്തേക്ക് എത്തുന്നത് എന്നതിനാല്‍ ഇത് വെള്ളം കയറി നശിക്കുന്നുമില്ല. ചെറിയ രീതിയില്‍ പോലും ഇത് നേരിട്ട് ഉപയോഗിക്കുന്നത് ഓവര്‍ ഡോസായി പോവാനുള്ള സാധ്യത ഏറെയാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഈ പാക്കറ്റുകളില്‍ കണ്ട സീല്‍ പതിച്ച കൊക്കെയ്ൻ പാക്കറ്റുകള്‍ സെപ്തംബറില്‍ ഫ്ലോറിഡയുടെ തീരങ്ങളിലുമെത്തിയിരുന്നു. ബെല്‍ജിയവും, സ്പെയിനുമാണ് ഇത്തരം ലഹരിമരുന്നുകള്‍ ഏറെയെത്തുന്ന ഇടങ്ങളെന്നാണ് വിദഗ്ധര്‍ പറയുന്നത്..ഇവിടങ്ങളിലേക്ക് ഒഴുക്കുന്ന പാക്കറ്റുകള്‍ കാറ്റുകളിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ മൂലം ഫ്രാന്‍സിന്‍റെ തീരങ്ങളിലേക്ക് എത്തുന്നതാണോയെന്നും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. യൂറോപ്പിലെ പല ഭാഗങ്ങളിലായി 140 ടണ്‍ കൊക്കെയ്ൻ ആണ്‍ 2017ല്‍ മാത്രം പിടികൂടിയത്
കൊല്ലം കുണ്ടറയില്‍ ഭര്‍ത്താവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കൃതി ഭര്‍ത്താവ് വൈശാഖിനെ ശരിക്കും ഭയന്നു കഴിയുകയായിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. സ്വത്തിനോടും പണത്തിനോടും ആര്‍ത്തിയുള്ള ഭര്‍ത്താവ് തന്നെ കൊലപ്പെടുത്തുമെന്നാിയരുന്നു അവള്‍ ഭയന്നിരുന്നത്. ഇക്കാര്യം വ്യക്തമാക്കി കൃതി എഴുതിയ കത്തും പുറത്തുവന്നു. താന്‍ മരണപ്പെടുമെന്ന് യുവതി ഭയപ്പെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്താണ് പുറത്ത് വന്നിരിക്കുന്നത്.
ഭര്‍ത്താവ് തന്നെ കൊലപ്പെടുത്തുമെന്ന ഭയമാണ് യുവതി കത്തില്‍ പങ്കുവെച്ചിരിക്കുന്നത്. ‘താന്‍ മരിച്ചാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും രണ്ടാം ഭര്‍ത്താവിന് സ്വത്തില്‍ യാതൊരു അവകാശവും ഇല്ലെന്നും മകള്‍ ഭാവിയില്‍ ഒറ്റപ്പെട്ടു പോകരുത് എന്നുള്ളതുകൊണ്ടാണ് ഈ കത്ത് എഴുതുന്നത്’ എന്നും കൃതി കത്തില്‍ പറയുന്നു.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് യുവതിയെ കുണ്ടറയിലുള്ള വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി മൂന്നിനായിരുന്നു കൃതിയുടെയും വൈശാഖിന്‍റെയും വിവാഹം. കൃതിയുടെ രണ്ടാം വിവാഹവും വൈശാഖിന്‍റെ ഒന്നാം വിവാഹവുമായിരുന്നു ഇത്. ആദ്യബന്ധത്തിൽ മൂന്നു വയസ്സുള്ള മകളും യുവതിയ്ക്കുണ്ട്.
ഭര്‍ത്താവ് വൈശാഖ് കൃതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് കൃതി സ്വന്തം വീട്ടിലായിരുന്നു നിന്നിരുന്നത്. ഇവിടെ വെച്ചായിരുന്നു യുവതിയുടെ മരണം. കൊലപാതകത്തിന് ശേഷം വൈശാഖ് പോലീസിനു മുന്നിൽ കീഴടങ്ങുകയും ചെയ്തു.
വിവാഹശേഷം വൈശാഖ് ജോലിതേടി വിദേശത്തേക്ക് പോയെങ്കിലും ഒന്നരമാസത്തിനുശേഷം തിരിച്ചെത്തി. കേരളത്തിനുപുറത്ത് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് സീറ്റ് തരപ്പെടുത്തി നല്‍കുന്ന സംരംഭം ആരംഭിച്ചതായും പറയുന്നു. വായ്പയെടുത്തും മറ്റും 25 ലക്ഷം രൂപ കൃതിയുടെ മാതാപിതാക്കള്‍ വൈശാഖിന് നല്‍കിയിരുന്നു.
പിന്നീട് വീടിന്റെ ആധാരം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതേത്തുടര്‍ന്ന് പിണങ്ങിക്കഴിയുകയായിരുന്ന വൈശാഖ് തിങ്കളാഴ്ച വൈകീട്ട് മുളവനയിലെ വീട്ടിലെത്തി.
വൈശാഖില്‍നിന്ന് തനിക്ക് ഭീഷണിയുണ്ടായിരുന്നതായി കൃതി അമ്മയെ അറിയിച്ചിരുന്നു. കൃതിയുമൊത്ത് കിടപ്പുമുറിയില്‍ കയറിയെങ്കിലും വാതില്‍ അകത്തുനിന്ന് അടയ്ക്കാന്‍ കുടുംബാംഗങ്ങള്‍ സമ്മതിച്ചില്ല. രാത്രി 9.30-ഓടെ കൃതിയുടെ അമ്മ അത്താഴം കഴിക്കാനായി ഇരുവരെയും വിളിച്ചു. വാതില്‍തുറന്ന വൈശാഖ്, തങ്ങള്‍ സംസാരിക്കുകയാണെന്നും പിന്നീട് കഴിച്ചോളാമെന്നും അറിയിച്ചു. 10.45-ന് വീണ്ടും മുട്ടിവിളിച്ചു.
വാതില്‍തുറന്നപ്പോള്‍ കൃതി കട്ടിലില്‍ കിടക്കുകയായിരുന്നു. കുഴഞ്ഞുവീണതാണെന്നും ആശുപത്രിയില്‍ എത്തിക്കാമെന്നും വൈശാഖ് പറഞ്ഞെങ്കിലും കാര്‍ സ്റ്റാര്‍ട്ടുചെയ്ത് രക്ഷപ്പെടുകയായിരുന്നു.
മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇടക്കാലത്ത് മാത്രം സുപരിചിതമായ പേരാണ് ദേവ്ദത്ത് പടിക്കലെന്ന 19കാരന്റേത്. വിജയ് ഹസാര ട്രോഫിയിലും തുടര്‍ന്ന് നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെയാണ് ഈ മലയാളി താരം വാര്‍ത്ത ശ്രദ്ധ കവരുന്നത്. നിലവില്‍ സഞ്ജു സാംസണിനൊപ്പം ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പടിക്കല്‍ എത്തികഴിഞ്ഞു എടപ്പാളുകാരനായ ദേവ്ദത്ത്.
ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ ടോപ് സ്‌കോററായതിനു പിന്നാലെ ട്വന്റി20 ടൂര്‍ണമെന്റാ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും റണ്‍സ് വാരിക്കൂട്ടുകയാണ് ഈ മലയാളി താരം. ഇന്ത്യയിലെ എല്ലാ ടീമുകളും മത്സരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നിലവിലെ ടോപ് സ്‌കോററാണ് ഈ പത്തൊന്‍പതുകാരന്‍. നാലു മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 127.50 ശരാശരിയില്‍ 255 റണ്‍സാണ് ദേവ്ദത്തിന്റെ സമ്പാദ്യം. ഇതിനകം നേടിയത് ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളും!
അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ 11 ഇന്നിങ്‌സുകളില്‍നിന്ന് 609 റണ്‍സ് അടിച്ചുകൂട്ടിയ ഈ പത്തൊന്‍പതുകാരന്റെ മികവിലാണ് കര്‍ണാടക നാലാം തവണ കിരീടം ചൂടിയത്. രണ്ടു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറികളും സഹിതമാണ് ദേവ്ദത്ത് 609 റണ്‍സ് വാരിക്കൂട്ടിയത്. ഇതോടെ, വിജയ് ഹസാരെ ട്രോഫിയില്‍ ടോപ് സ്‌കോററാകുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും പടിക്കല്‍ സ്വന്തമാക്കിയിരുന്നു.
ദേവ്ദത്തിന്റെ അച്ഛന്‍ ബാബു നിലമ്പൂര്‍ സ്വദേശിയും അമ്മ അമ്പിളി പടിക്കല്‍ എടപ്പാള്‍ സ്വദേശിയുമാണ്. മൂത്ത സഹോദരി ചാന്ദ്‌നി അമേരിക്കയില്‍ ഉപരിപഠനം നടത്തുന്നു. ദേവ്ദത്തിന് 4 വയസ്സുള്ളപ്പോള്‍ അച്ഛന്റെ ജോലി ആവശ്യാര്‍ഥം കുടുംബം ഹൈദരാബാദിലേക്കു താമസം മാറി. മകന്റെ ക്രിക്കറ്റ് ഭാവികൂടി കണക്കിലെടുത്ത് 2011ല്‍ ബെംഗളൂരുവിലെത്തി. 2011ല്‍ ബെംഗളൂരുവിലെത്തിയതു മുതല്‍ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റിലാണ് പരിശീലനം.
2014 ല്‍ കര്‍ണാടകയ്ക്കായി കളി തുടങ്ങി. പിന്നീട് അണ്ടര്‍ 14, 16, 19 ടീമുകളില്‍. മികച്ച കളി വരാന്‍ തുടങ്ങിയതോടെ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലുമെത്തി. ശ്രീലങ്കന്‍ പര്യടനത്തില്‍ തകര്‍പ്പന്‍ കളി കാഴ്ചവച്ചു. ബംഗ്ലദേശില്‍ നടന്ന ഏഷ്യാ കപ്പിലും കളി ആവര്‍ത്തിച്ചു. 3 വര്‍ഷമായി കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ബെല്ലാരി ടസ്‌കേഴ്‌സിന്റെ സൂപ്പര്‍ താരമാണ്.
ഒരാളെ കോടതി വിധിക്കുമ്പോൾ മാത്രമേ പ്രതി എന്ന് വിളിക്കാവൂ എന്നും ലാല്‍ജോസ് പറയുന്നു. മൂത്ത മകനായിട്ടാണ് ദിലീപിന്റെ അച്ഛനും അമ്മയും എന്നെ കാണുന്നത്. അങ്ങനെയുളള ഞാന്‍ പറയുന്നതാണോ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത ആളുകള്‍ അവനെ പറ്റി പറയുന്നതാണോ വിശ്വസിക്കേണ്ടത്. ലാല്‍ജോസ് അഭിമുഖത്തില്‍ പറഞ്ഞു. നമ്മള്‍ എന്ത് പറഞ്ഞാലും ജനം അവര്‍ക്കിഷ്ടമുളളത് വിശ്വസിക്കുമെന്നും ഇനി കോടതി പറയട്ടെയെന്നും ലാല്‍ജോസ് പറഞ്ഞു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരുള്‍പ്പെട്ടതില്‍ പ്രതികരണവുമായി എത്തിരിക്കുകയാണ്
സംവിധായകന്‍ ലാല്‍ജോസ്. അവന്‍ അത് ചെയ്തിട്ടില്ല എന്ന് അന്നും ഇന്നും എന്നും ഞാന്‍ 100 ശതമാനം വിശ്വസിക്കുന്നുവെന്ന് ലാല്‍ജോസ് പറയുന്നത്. ആ വിഷയം ഉണ്ടായപ്പോള്‍ എഴുതിയ ഫേസ്ബുക്ക് നോട്ട് മാത്രമാണ് എന്റതെതായി വന്നിട്ടുളളത്. കഴിഞ്ഞ 26 വര്‍ഷമായി എനിക്ക് നിന്നെ അറിയാം. നീയിത് ചെയ്യില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.
നിന്നെ അറിയുന്ന ആരും ഇത് വിശ്വസിക്കില്ല. ആ അര്‍ത്ഥം വരുന്ന രണ്ടോ മൂന്നോ വരികളാണ് ഞാന്‍ അതില്‍ എഴുതിയത്. അവന്‍ അത് ചെയ്തിട്ടില്ലായെന്ന് അന്നും ഇന്നും എന്നും ഞാന്‍ 100 ശതമാനം ഞാന്‍ വിശ്വസിക്കുന്നു.അത്‌കൊണ്ടാണ് എനിക്ക് അങ്ങനെ പറയാന്‍ കഴിയുന്നതും. ആരോപണം ഉന്നയിക്കുന്ന നടിയോട് എന്ത് സമീപനമാണ് എടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അതിനും കൃത്യമായ മറുപടി സംവിധായകന്‍ നല്‍കിയിരുന്നു. നൂറ് ശതമാനവും ദിലീപ് അത് ചെയ്തിട്ടില്ല എന്ന് പറയുമ്പോൾ എതിര്‍ ചേരിയില്‍ നില്‍ക്കുന്നവര്‍ കൂടി തിരിച്ചറിയാന്‍ അത് ഞാന്‍ പറയേണ്ടേ? അവരെയും കൂടി ബോധ്യപ്പെടുത്താനാണത്.
കേസില്‍ നടിയടക്കം ഉള്‍പ്പെടുന്നവര്‍ വിശ്വസിച്ചത് തെറ്റാണെന്ന ഉറച്ച ബോധ്യം തനിക്കുണ്ടെന്നും ഒരു ഘട്ടത്തിലും ആ നിലപാട് മാറ്റില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ദിലീപും ലാല്‍ജോസും. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് മലയാളത്തില്‍ ആദ്യമായി എത്തിയത്. പിന്നീട് അഞ്ചിലധികം ചിത്രങ്ങളാണ് ഇവരുടെതായി പുറത്തിറങ്ങിയത്.
ബോളിവുഡ് താരം സെയ്ഫ് അലി ഖാനൊപ്പം തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ പട്ടൗഡി പാലസും. പട്ടൗഡി കുടുംബത്തിലെ ചെറിയ നവാബ് എന്നറിയപ്പെടുന്ന സെയ്ഫിന്റെ പട്ടൗഡി പാലസിനു പിന്നിലും അധികമാരും അറിയാത്ത ചില കഥകളുണ്ട്. അടുത്തിടെ ഒരു മാധ്യമത്തോടു സംസാരിക്കവേ സെയ്ഫ് അക്കാര്യങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.
പട്ടൗഡി പാലസ് തനിക്ക് പൈതൃകമായി ലഭിക്കുകയായിരുന്നില്ലെന്നും ഇടക്കാലത്ത് നഷ്ടപ്പെട്ട കൊട്ടാരം അഭിനയത്തില്‍ നിന്നും ലഭിച്ച പ്രതിഫലം ഉപയോഗിച്ച് വാങ്ങുകയായിരുന്നുവെന്നുമാണ് സെയ്ഫ് പറഞ്ഞത്. ഇന്ന് 800 കോടി വിലമതിക്കുന്ന പട്ടൗഡി പാലസ് നീമ്റാണ ഹോട്ടല്‍സ് നെറ്റ്വര്ക്കിനു പാട്ടത്തിന് കൊടുത്തിരിക്കുകയായിരുന്നു. അച്ഛന്‍ മന്‍സൂര്‍ അലി ഖാന്‍ മരിച്ചതോടെയാണ് കൊട്ടാരം പാട്ടത്തിനു നല്‍കേണ്ടി വന്നത്.
പിന്നീട് പാലസ് തിരികെ ലഭിക്കണമെങ്കില്‍ വലിയ തുക നല്‍കണമെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. ശേഷം സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് താന്‍ കൊട്ടാരം തിരികെ സ്വന്തമാക്കിയതെന്നും സെയ്ഫ് പറയുന്നു. അങ്ങനെ 2014ല്‍ സെയ്ഫ് പട്ടൗഡി പാലസിന്റെ പൂര്‍ണ അവകാശം തിരികെ നേടിയെടുക്കുകയായിരുന്നു. ഇന്ന് സെയ്ഫിനും കുടുംബത്തിനും അവധിക്കാലം ആഘോഷിക്കാനുള്ളയിടമാണ് പട്ടൗഡി പാലസ്.
ഹരിയാനയിലെ ഗുഡ്ഗാവിലാണ് പട്ടൗഡി പാലസ് സ്ഥിതി ചെയ്യുന്നത്. സെയ്ഫ് അലി ഖാന്റെ പിതാവും പട്ടൗഡിയിലെ നവാബുമായിരുന്ന മന്‍സൂര്‍ അലിഖാന്റെ പിതാവും പട്ടൗഡിയിലെ എട്ടാമത്തെ നവാബുമായിരുന്ന ഇഫ്തിക്കര്‍ അലിഖാന്‍ പട്ടൗഡി പണികഴിപ്പിച്ചതാണ് ഈ വീട്.
1900ത്തില്‍ പണികഴിപ്പിച്ച പട്ടൗഡി പാലസ് 2005 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ലക്ഷുറി ഹോട്ടലായി നീമ്റാണ ഹോട്ടല്‍സ് നെറ്റ് വര്‍ക്കിനു വേണ്ടി പാട്ടത്തിനു നല്‍കിയിരുന്നു.
ഏഴ് ബെഡ്റൂമുകള്‍, ഏഴ് ഡ്രസ്സിങ് റൂം, ഏഴ് ബില്യാര്‍ഡ്സ് റൂമുകള്‍, ഡ്രോയിങ് റൂം, ഡൈനിങ് റൂം തുടങ്ങി നൂറ്റിയമ്പതോളം മുറികളാണ് ഇവിടെയുള്ളത്.
കൊളോണിയല്‍ മാതൃകയില്‍ പണികഴിപ്പിച്ച ഈ കൊട്ടാരത്തിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത് റോബര്‍ട്ട് ടോര്‍ റൂസല്‍, കാള്‍ മോള്‍ട്ട് വോണ്‍ ഹെയിന്‍സ് എന്നീ ആര്‍ക്കിടെക്റ്റുമാരായിരുന്നു.
പത്ത് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന പട്ടൗഡി കൊട്ടാരത്തിനു മുറ്റത്ത് വിശാലമായൊരു നീന്തല്‍ കുളവും പൂന്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്.
ജനപ്രിയ നായകൻ ദിലീപ് നായകനായി ഒരുങ്ങുന്ന ചിത്രമാണ് പ്രൊഫസ്സർ ഡിങ്കൻ. ഏതാനും വർഷങ്ങളായി ചിത്രീകരണത്തിൽ ഇരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാവിനെതിരെ ഇപ്പോൾ തട്ടിപ്പിന് കേസ് ഫയൽ ചെയ്തിരിക്കുകയാണ്. പ്രൊഫസ്സർ ഡിങ്കൻ നിർമാതാവ് സനൽ തോട്ടത്തിനു എതിരെയാണ് കോടികളുടെ തട്ടിപ്പിന് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ പേര് പറഞ്ഞു അഞ്ചു കോടി രൂപയാണ് ഇയാൾ പരാതിക്കാരനിൽ നിന്ന് വാങ്ങിയത്. ഇത് കൂടാതെ ഈ സിനിമയുടെ പേരിൽ പലരിൽ നിന്നായി കോടികൾ ഇയാൾ തട്ടിയെടുത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ചിത്രം ഇപ്പോഴും പൂർത്തിയായിട്ടും ഇല്ല. ഈ സാഹചര്യത്തിലാണ് ഇയാൾക്കെതിരെ കേസുമായി ഇരിങ്ങാലക്കുട സ്വദേശശിയും എൻ ആർ ഐയുമായ റാഫേൽ തോമസ് മുന്നോട്ടു വന്നിരിക്കുന്നത്.
ഏകദേശം രണ്ടു വർഷം മുൻപ് ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രം ഇപ്പോൾ മുടങ്ങി കിടക്കുകയാണ്. പ്രശസ്ത ക്യാമറാമാൻ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രൊഫസ്സർ ഡിങ്കൻ. ഒരു ത്രീഡി ചിത്രമായാണ് അദ്ദേഹം ഇത് ഒരുക്കുന്നത്. പ്രശസ്ത രചയിതാവായ റാഫി തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ നമിതാ പ്രമോദ് ആണ് ദിലീപിന്റെ നായികയായി എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ്, സുരാജ്, റാഫി എന്നിങ്ങനെ വലിയ താര നിരയാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്.
രാമചന്ദ്ര ബാബു തന്നെ ക്യാമറയും ചലിപ്പിച്ച ചിത്രത്തിന്റെ പോസ്റ്ററുകളും അതുപോലെ ഒരു ത്രീഡി ടീസറും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. എന്നാൽ ചിത്രം പൂർത്തിയാക്കാൻ നിർമ്മാതാവ് സനൽ തോട്ടം തയ്യാറാവാത്ത സാഹചര്യത്തിൽ ആണ് അദ്ദേഹത്തിന് പണം കടം കൊടുത്തവർ ഇപ്പോൾ കേസുമായി മുന്നോട്ടു പോകുന്നത്.
അനശ്വര ഗായകന്‍ മുഹമ്മദ് റാഫിയുടെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ കൊച്ചിയുടെ സ്വന്തം ഗായകൻ കൊച്ചിൻ ആസാദ് അന്തരിച്ചു. ഇന്നു പുലർച്ചെ മൂന്നരയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.62 വയസ്സായിരുന്നു.ഇന്നലെ രാത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ സ്റ്റേജ് ഷോകളിലെ പ്രധാന ഗായകരിൽ ഒരാളായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പള്ളുരുത്തി തങ്ങൾ നഗർ മുഹമ്മദ് പള്ളിയിൽ. ഭാര്യ സക്കീന. മക്കൾ: നിഷാദ് ആസാദ്, ബിജു ആസാദ്.