എം . ഡൊമനിക്
കുമളിയിൽ നിന്നും വനത്തിലൂടെ ഗവിയിലേക്ക് പോകുന്ന വനാന്തരത്തിൽ ആണ് ഈ സംതൃപ്ത കുടുംബം.
ഈ കുഞ്ഞു കുടുംബത്തിൽ, കാട്ടാന കറമ്പികുട്ടിയമ്മയ്ക്ക് കരിക്കുട്ടൻ എന്ന് ഒരു ഓമന മകൻ ഉണ്ടായിരുന്നു. ആദ്യത്തെ കണ്മണിയാണ്. എങ്ങും തുള്ളി നടക്കുന്ന അവൻ കാടിന്റെ മുത്താണ്.
കാട്ടിൽ കാണുന്നതെല്ലാം ആ കുഞ്ഞു മനസ്സിന് കൗതുകമാണ്.
അവന്റെ ഒന്നാം പിറന്നാൾ ഇന്നലത്തെ ദിവസം കഴിഞ്ഞതേ ഒള്ളു . വികൃതി ആയ അവൻ അന്ന് അമ്മയും അച്ഛനും ഒത്തു കാട്ടാറിൽ നീന്താൻ പോയി. വെള്ളത്തിൽ കളിക്കാൻ ഇറങ്ങിയാൽ അവന്റെ തിമിർപ്പ് ഒന്ന് കാണേണ്ടതാണ് .
പോകുന്ന വഴിയിൽ വനത്തിൽ കൂടി ഉള്ള റോഡ് മുറിച്ചു കടക്കണം. അപ്പുറത്തെ പുല്ലു മേടിന് അരികിൽ ആണ് നിറഞ്ഞു ഒഴുകുന്ന കാട്ടാർ.
കരിക്കുട്ടനും സംഘവും റോഡ് ന് അടുത്ത് എത്തിയപ്പോൾ വഴിയേ ഒരു മോട്ടോർ സൈക്കിൾ കുടുകുട ശബ്ദം വച്ചു കൊണ്ട് കടന്നു പോയി.
റോഡിൽ കൂടി ഓടിപ്പോയ, കുടുകൂടാ ഒച്ചയും വച്ച് പോകുന്ന ആ “സാധനം” കരികുട്ടനെ വല്ലാതെ ആകർഷിച്ചു.
ആ സാധനം ആദ്യമായിട്ടാണ് അവന്റെ ശ്രദ്ധയിൽപ്പെടുന്നത്.
ആറ്റിൽ കുളിയും കഴിഞ്ഞു പുല്ലും പഴങ്ങളും തിന്ന് തിരിച്ചു വരുന്ന വഴി കരികുട്ടൻ അമ്മയോട് കിണുങ്ങാൻ തുടങ്ങി.
“അമ്മേ എന്റെ ബര്ത്ഡേ യ്ക്ക് എനിക്ക് അതു വേണം ”
ഏതു വേണോന്ന്?
“നമ്മൾ മുമ്പേ അങ്ങോട്ട് പോയപ്പോൾ ആ വഴിയേ കുടുകൂടാ ഒച്ച വച്ച് ഓടിപ്പോയ ആ സാധനം ”
എന്റെ കുഞ്ഞേ, അത് ആ മനുഷേന്മാര് കൊണ്ട് നടക്കുന്ന സാധനം അല്ലേ.
നമ്മുടെ അല്ലല്ലോ. നമുക്കെന്തിനാ ആ കുന്ത്രാണ്ടം . മകന്റെ പുറത്ത് തുമ്പികൈ തലോടി കൊണ്ട് കറുമ്പി ആനകുട്ടിയമ്മ പറഞ്ഞു.
കരിക്കുട്ടൻ ഉണ്ടോ അടങ്ങുന്നു, അവനത് കൂടിയേ തീരു.
ശല്യം സഹിക്കാതപ്പോ അവൾ പറഞ്ഞു.
നീ കരിയപ്പനോട് പറ.
ഇത് കേട്ടു അപ്പുറത്തു എല്ലാം കേട്ടുകൊണ്ട് ചെവി ആട്ടി നിന്ന, അവന്റെ അപ്പൻ, കരിയപ്പൻ പറഞ്ഞു.
“എന്റെ മോൻ വെഷമിക്കണ്ട.
മോന്റെ ബർത്ത് ഡേ യ്ക്ക് അപ്പൻ ആ സാധനം കൊണ്ടേ തരാം.”
അവന്റെ കരച്ചില് നിർത്താൻ വേണ്ടി വെറുതെ പറഞ്ഞതാണ് എന്നേ കരിയമ്മ വിചാരിച്ചുള്ളു.
പിറ്റേ ദിവസം രാവിലെ കുറച്ച് ഒലകൾ ഒക്കെ തിന്ന് വിശപ്പ് ഒന്ന് മാറിയപ്പോൾ കരി യപ്പൻ മകന് കുടുകുടു പിടിച്ച് കൊടുക്കാൻ കാട്ടിലെ വഴിയരുകിൽ പോയി. പച്ചിലകളുടെ മറവിൽ കുടുകുടു ന്റെ ഒച്ചക്ക് കാതോർത്തു നിന്നു.
അന്നത്തെ ദിവസം മറ്റു പലതും വഴിയേ കടന്നു പോയെങ്കിലും കുകുടു മോട്ടോർ സൈക്കിൾ മാത്രം വന്നില്ല.
മറവിൽ പമ്മി നിന്ന് മടുത്ത കരിയപ്പൻ എന്ന കൊമ്പൻ
ദേഷ്യം വന്നിട്ട് അതിലെ റോഡ് ൽകൂടി വന്ന ചില കാറുകളെ യും ആളുകളെയും വിരട്ടി ഓടിച്ചതിന് ശേഷം നിരാശനായി ഉൾവനത്തിലേക് മറഞ്ഞു. കുടുകുടു കിട്ടാതെ, കരിക്കുട്ടൻ അന്ന് കരഞ്ഞു കരഞ്ഞാണ് ഉറങ്ങിയത്.
അടുത്ത ദിവസം രാവിലെ ഒരു കുടുകുടു വിന്റെ ഒച്ച കേട്ടുകൊണ്ട് റോഡ് അരികിലേക്ക് കരിയപ്പൻ കാടുകുലുക്കി ഓടിച്ചെന്നു. റോഡിൽ ചാടി കയറിയപ്പോഴേക്കും കുടുകുടു കൈയെത്താ ദൂരം ആയി പോയിരുന്നു. കൊറച്ചു പുറകെ ഓടിയിട്ട് രക്ഷയില്ല എന്ന് മനസ്സിലായി അവൻ വീണ്ടും കട്ടിലോട്ട് ഊളിയിട്ടു.
രണ്ട് മൂന്ന് ദിവസം ആയിട്ടും ഉദ്ദേശം സാധിക്കുന്നില്ല,
എന്ത് പറഞ്ഞു ഇനി വീട്ടിലോട്ട് ചെല്ലും, എങ്ങനെ കരിയമ്മയുടെ മുഖത്ത് നോക്കും.
എന്നിങ്ങനെയുള്ള വ്യാകുലചിന്തയിൽ ഒരു മരത്തിനിട്ടു മസ്തകം കൊണ്ട് ഇടിച്ചു അവൻ അരിശം തീർക്കുന്നുന്നതിനു ഇടയിൽ ദൂരെ വീണ്ടും കുടുകുടുവിന്റെ ശബ്ദം കേട്ടു.
ഇത്തവണ അവൻ കൊമ്പുകുലുക്കി ചാടി റോഡിനു സൈഡിൽ കയറി അനങ്ങാതെ നിന്നു.
മോട്ടോർ സൈക്കിളിൽ വന്ന രണ്ടുപേർ ആനയെ കണ്ടു.
വണ്ടി സ്ലോ ചെയ്തു. പതുക്കെ കുറെ അകലെ നിർത്തി ആനയുടെ മനസ്സു പഠിക്കാൻ ശ്രമിച്ചുനോക്കി.
കരിയപ്പൻ ഒന്നും അറിയാത്തമട്ടിൽ ശാന്തനായി ഇലകൾ ഓടിച്ചു തിന്നു കൊണ്ട് അവർ അറിയാതെ ഒളി കണ്ണിട്ടു നോക്കി നിന്നു.
ആന അനങ്ങുന്നില്ല എന്ന് കണ്ടപ്പോൾ സഞ്ചാരികൾ പതുക്കെ മോട്ടോർ സൈക്കിളിൽ ആനയെ കടന്ന് പോകാൻ വന്നു.
വണ്ടി അടുത്ത് ആയപ്പോൾ കരിയപ്പൻ തുമ്പികൈ ഉയർത്തി ചിന്നം വിളിച്ചോണ്ട് പെട്ടന്ന് അവരുടെ നേരെ ഒരു തിരിച്ചിൽ!
യാത്രക്കാർ ബൈക്ക് ൽനിന്നു ചാടി തിരിഞ്ഞു നോക്കാതെ ജീവനും കൊണ്ട് പുറകോട്ടു ഓടി രക്ഷപെട്ടു.
കുടുകുടൂ അവിടെ കിടന്നു ഒന്ന് വട്ടം കറങ്ങി ഓഫായി കിടന്നു. L
കരിയപ്പൻ മുന്നോട്ട് വന്ന് തന്റെ മകനുള്ള ബർത്ത് ഡേ പ്രെസെന്റ് തുമ്പി കൈയിൽ തൂക്കി എടുത്തുകൊണ്ടു കരിമകന്റെ അടുത്തേക്ക് പോയി.
ഓമന മകന് വേണ്ടി, ആ സാധനം മാത്രമാണ് കരിയപ്പന് വേണ്ടിയിരുന്നത്.
കരിക്കുട്ടൻ തന്റെ അപ്പൻ കഷ്ടപ്പെട്ട് പിടിച്ചെടുത്ത് കൊണ്ടുപോയി കൊടുത്ത കളിപ്പാട്ടം മതിയാവോളം തട്ടിക്കളിച്ചു.
എന്തു ചെയ്തിട്ടും അവന് കേൾക്കേണ്ട കുടു കുടു ശബ്ദം മാത്രം അതിൽനിന്നും വന്നില്ല. അതിനു എന്ത് ചെയ്യണമെന്ന് കരിയപ്പനും കരിയമ്മയ്ക്കും അറിയതുമില്ല.
ആദ്യ ഉന്മാദം തീർന്നപ്പോൾ അവൻ ആ കളിപ്പാട്ടം എന്തു ചെയ്‌തോ ആവോ !
കുട്ടികളുടെ ഓരോ ശിദ്ധാന്തങ്ങളെ !!
എം . ഡൊമനിക്
ലണ്ടനിൽ സർവീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന എം . ഡൊമനിക് ബെർക്ക്‌ഷെയറിലെ സ്ലോവിലാണ് താമസിക്കുന്നത്. അസോസിയേഷൻ ഓഫ് സ്ലഫ് മലയാളിസ് വൈസ് പ്രസിഡന്റ് ആണ് .
ടോം ജോസ് തടിയംപാട്
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ മരിച്ച ധീര ദേശാഭിമാനികളായ പട്ടളാക്കരുടെയും, ജീവന്‍ നല്‍കിയ സാധാരണ മനുഷ്യരുടേയും ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായിട്ടാണ് പോപ്പി ധരിക്കുന്നത്. ഒക്ടോബര് 31 മുതൽ യുദ്ധം അവസാനിച്ച നവംബര്‍11 വരെയാണ് എല്ലാവരും പോപ്പി ധരിക്കുന്നത് ഈ വര്‍ഷം വരുന്ന തിങ്കളാഴ്ചയാണ് ഓര്‍മ്മ ദിവസം .(Remembrance Day) ആയി ആചരിക്കുന്നത്.
പോപ്പി ഓർമ്മ പുതുക്കലിന്റെ ആഘോഷത്തിന്റെ ഭാഗമാകുന്നതിനു ഒരു ചരിത്രമുണ്ട് . ഒന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ യുദ്ധം നടന്നത് വെസ്റ്റേൺ യൂറോപ്പിലെ ബെൽജിയത്തിലെ ഫ്ലാണ്ടേഴ്സ് ഫീൽഡിലാണ് പട്ടാളക്കാരുടെ രക്തം വീണു കുതിർന്ന എല്ലാം തകർന്നടിഞ്ഞ മണ്ണിൽനിന്നും കുറച്ചുകാലം കഴിഞ്ഞപ്പോൾ പൊട്ടിമുളച്ച പൂക്കളാണ് പോപ്പി പൂക്കൾ .
ഒന്നാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ഒരുവർഷം കഴിഞ്ഞു 1915 ൽ ഒരു കനേഡിയൻ പട്ടാളക്കാരൻ ജോൺ മക്കരക് രചിച്ച യുദ്ധത്തെ കുറിക്കുന്ന കവിതയുടെ ആദൃവരികൾ തുടങ്ങുന്നതുതന്നെ യുദ്ധത്തിൽ മരിച്ച ഒരു പട്ടാളക്കാരനെ അടക്കം ചെയ്ത സ്ഥലത്തു വളർന്നു പന്തലിച്ച പോപ്പി പുഷ്പ്പത്തെപ്പറ്റിയായിരുന്നു,ആ കവിത യുദ്ധത്തെ പറ്റി വളരെ അവബോധം പകരുന്നതായിരുന്നു .
ഈ കവിത അമേരിക്കയിൽ പ്രചരിപ്പിച്ച പ്രൊഫസർ മോണിക്ക മൈക്കിൾ തുണികൾ കൊണ്ട് ഉണ്ടാക്കിയ പോപ്പി ധരിച്ചുകൊണ്ടാണ് പുസ്തകം പ്രചരിപ്പിച്ചത് ,കൂടതെ ഓർമ്മ ദിവസം പോപ്പി ധരിക്കാനും തുടങ്ങി. അത് അമേരിക്കയിൽ വലിയ പ്രചാരം നേടി .അമേരിക്കയിലെ റിട്ടയേർഡ് പട്ടാളക്കാരുടെ സംഘടന 1920 ൽ പോപ്പി ഏറ്റെടുത്തു പ്രചരിപ്പിക്കാൻ തുടങ്ങി അതോടെ പോപ്പി ലോക ശ്രദ്ധ നേടി 1921 ല്‍ അന്ന ഗുരിയൻ എന്ന സ്ത്രീ യുദ്ധത്തിൽ പരിക്കേറ്റ പട്ടാളക്കാരെ സഹായിക്കുന്നതിനുവേണ്ടി കടലാസ് കൊണ്ട് പോപ്പി ഉണ്ടാക്കി . ഇംഗ്ലണ്ടിൽ വിൽക്കാൻ തുടങ്ങി. വളരെ പെട്ടെന്ന് അവർക്കു 106000 പൗണ്ട് ശേഖരിക്കാൻ കഴിഞ്ഞു. പിന്നീട് പോപ്പി ധരിക്കൽ നവംബര്‍11 ഓർമ്മദിവസത്തിന്റെ ഭാഗമായി മാറി. പരിക്കേറ്റ പട്ടാളക്കാരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാന്‍ പോപ്പിവിറ്റുകിട്ടുന്ന പണം ഉപയോഗിക്കാന്‍ തുടങ്ങി . ബ്രിട്ടനിലെ മിക്കവാറും കുടുംബങ്ങളില്‍ നിന്നും ആളുകള്‍ ഈ രണ്ടു യുദ്ധങ്ങളിലും മരിച്ചിട്ടുണ്ട് .അതുകൊണ്ട് തന്നെ പ്രായം ചെന്ന തലമുറക്ക് പോപ്പി ഒരു വികാരമാണ്.
ലോകത്ത് എവിടെ ആയിരിക്കുമ്പോളും ആ നാടിനെയും അതിന്‍റെ സംസ്കാരത്തെയും ബഹുമാനിക്കുക എന്നത് ഒരു സാമാന്യ മരൃാതയാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത് . അതിന്‍റെ ഭാഗമായി എല്ലാവർഷവും പോപ്പി വാങ്ങി ധരിക്കാറുണ്ട്. ഈ വർഷവും ലിവർപൂൾ ബില്ലി വെയിൽ ഷോപ്പിംഗ് സെന്ററിൽ പോപ്പി വിൽക്കുന്ന രണ്ടു പട്ടാളക്കാരിൽ നിന്നും പോപ്പിവാങ്ങി ധരിച്ചു . അതിൽ ഒരുപട്ടാളക്കാരന്റെ വലൃപ്പൻ രണ്ടാം ലോകയുദ്ധത്തിന് കൊല്ലപ്പെട്ടിരുന്നു .
ഒന്നാം ലോകയുദ്ധം പൊട്ടിപുറപ്പെടുന്നത് ഓസ്ട്രിയൻ രാജകുമാരന്‍ ഫെര്‍ഡിനാന്‍ഡിനെന്റിനെയും ഭാരൃ സോഫിയയെയും ഒരു സെര്‍ബിയന്‍ യുവാവ് ബോസ്‌നിയായിൽ വച്ച് വെടിവച്ചു കൊന്നതിനെ തുടര്‍ന്നാണ് .
അന്ന് രാജകുമാരന്‍ സഞ്ചരിച്ച കാറിന്റെയും അദ്ദേഹം ധരിച്ചിരുന്ന ഡ്രെസ്സിന്‍റെയും ഫോട്ടോകള്‍ താഴെ കൊടുത്തിട്ടുണ്ട്. ഈ ഫോട്ടോകള്‍ വിയന്നയിലെ പട്ടാള മൂസിയത്തില്‍ ഞാന്‍ പകര്‍ത്തിയതാണ്
ഒന്നാം ലോക യുദ്ധത്തില്‍ 72000 ഇന്ത്യന്‍ പട്ടാളക്കാളക്കാരും രണ്ടാംലോകയുദ്ധത്തില്‍ 36000 ഇന്ത്യന്‍ പട്ടാളക്കാരും ജര്‍മ്മിനിക്കും ഇറ്റലിക്കും എതിരെ യുദ്ധം ചെയ്തു ബ്രിട്ടീഷ് രാജിനു വേണ്ടി മരിച്ചിട്ടുണ്ട് . യൂറോപ്പിൽ ഫ്രാൻസ് ,ജർമനി ,ബെൽജിയം ,മാൾട്ട ,യു കെ .കൂടാതെ ഇസ്രേൽ എന്നിവിടങ്ങളിൽ ഇന്ത്യൻ പട്ടക്കാർക്കുംകൂടി സ്മാരകം ഉണ്ടെങ്കിലും അശോക സ്തംഭം ആവരണം ചെയ്ത സ്മാരകം സ്ഥാപിച്ചിരിക്കുന്നത് പാരിസിൽ നിന്നും 200 കിലോമീറ്റര് അകലെയുള്ള വില്ലേഴ്സ് ഗുയിസ്ലൈൻ എന്ന സ്ഥലത്താണ് .2018 ൽ ഇതു ഉത്ഘാടനം ചെയ്തത് ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് വെങ്കയ്യ നായിഡു ആണ് .ഡല്‍ഹിയിലെ ഇന്ത്യ ഗേറ്റ് ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ച പട്ടാളക്കാരുടെ സ്മരണക്കുവേണ്ടി നിര്‍മിച്ചതാണ് .
ഇന്ത്യന്‍ പട്ടാളക്കരെകൂടി സ്മരിക്കാന്‍ കൂടിയാണ് ഞാന്‍ എല്ലാവര്‍ഷവും പോപ്പി വാങ്ങിധരിക്കുന്നത് . ഈ യുദ്ധങ്ങള്‍ രണ്ടും ഫാസിസത്തിനു എതിരെ കൂടി ആയിരുന്നു. ഒരു ജനാധിപത്യ വിശ്വാസി എന്നനിലയില്‍ അതും പോപ്പി ധരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു .
പശുവിന്റെ പാലിൽ സ്വർണമുണ്ടെന്ന ബിജെപി പശ്ചിമബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ക്ഷീരകർഷകൻ തന്റെ പശുക്കളുമൊയി സ്വർണപ്പണയം വെക്കാൻ ബാങ്കിലെത്തി. ബംഗാളിലെ മണപ്പുറം ഫിനാൻസ് ശാഖയിലേക്കാണ് ബംഗാളിലെ ദങ്കുനി പ്രദേശത്തുള്ള ഒരു കർഷകനാണ് പ്രതീക്ഷയോടെ മണപ്പുറം ഫിനാൻസുകാരെ സമീപിച്ചത്.
നാടൻ പശുവിന്റെ പാലിൽ സ്വർണമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന. “പശുവിന്റെ പാലിൽ സ്വർണമുണ്ടെന്ന് കേട്ടു. എനിക്ക് 20 പശുക്കളുണ്ട്. എന്റെ കുടുംബം കഴിയുന്നത് ഈ പശുക്കളെ ഉപജീവിച്ചാണ്. എനിക്ക് സ്വർണ ലോൺ കിട്ടുകയാണെങ്കിൽ എന്റെ കച്ചവടം ഒന്നുകൂടി വിപുലീകരിക്കാമായിരുന്നു,” കർഷകൻ തന്നെ സമീപിച്ച മാധ്യമങ്ങളോട് പറഞ്ഞു.
ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതേ കർഷകൻ ജീവിക്കുന്ന പഞ്ചായത്തിന്റെ പ്രസിഡണ്ട് മനോജ് സിങ്ങിനെത്തേടി ദിവസവും ആളുകൾ പശുക്കളുമായി വരികയാണത്രെ. എല്ലാവർക്കും അറിയേണ്ടത് എത്ര ലോൺ കിട്ടുമെന്നാണ്. ദിലീപ് ഘോഷിന്റെ പ്രസ്താവനയാണ് ഈ പ്രശ്നത്തിനെല്ലാം കാരണമെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നത്.
“ഇത്തരമൊരു സാഹചര്യമുണ്ടാക്കിയതിന് ദിലീപ് ഘോഷിന് നോബൽ സമ്മാനം കിട്ടണം. എല്ലാ ദിവസവും ക്ഷീരകർഷകർ എന്നെത്തേടി വരികയാണ്. 15-16 ലിറ്റർ പാൽ കറക്കുന്നുണ്ടെന്നും എത്ര ലോൺ കിട്ടുമെന്നും പശുക്കളെ കാണിച്ച് അവർ ചോദിക്കുന്നു,” പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ഇതെല്ലാം കേട്ട് നാണക്കേട് തോന്നുന്നു. ഒരു രാഷ്ട്രീയ നേതാവ് ഭക്ഷണത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും പാർപ്പിടത്തെക്കുറിച്ചുമാണ് സംസാരിക്കേണ്ടത്. പക്ഷെ ബിജെപിക്ക് മതത്തെക്കുറിച്ചും ഹിന്ദുത്വത്തെക്കുറിച്ചും മാത്രമേ സംസാരിക്കാനുള്ളൂ.
പശുക്കളുടെ പ്രത്യേകിച്ച് നാടൻ പശുക്കളുടെ പാലിൽ സ്വര്‍ണ്ണമുണ്ടെന്നും അതുകൊണ്ടാണ് അവയ്ക്ക് സ്വർണ്ണനിറമെന്നുമായിരുന്നു ദിലീപ് ഘോഷിന്റെ വാദം. “ഗോപാലന്റെ (ശ്രീ കൃഷ്ണൻ) നാടാണ് ഇത് അതുകൊണ്ട് തന്നെ ഗോക്കളെ ബഹുമാനിക്കൽ ഇവിടെ എല്ലായ്പ്പോഴും തുടരും. ഗോ മാതാവിനെ കൊല്ലുന്നത് ക്രൂരകൃത്യമാണ് അതിനെ എതിർക്കുന്നതും തുടരും. മുലപ്പാലിന് ശേഷം പശുക്കളുടെ പാലാണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത്. പശു നമ്മുടെ മാതാവാണ്. ആരെങ്കിലും മാതാവിനെ കൊന്നാൽ അത് പൊറുത്തു കൊടുക്കാനാവില്ല,” ദിലീപ് ഘോഷ് പ്രസ്താവിക്കുകയുണ്ടായി.
ഇന്ത്യയിലെ ശതകോടികളുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ബ്രിട്ടനില്‍ അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ യു.കെ കോടതി വീണ്ടും തള്ളി. കടുത്ത വിഷാദരോഗത്തിന് അടിമയാണെന്നും താങ്ങാനാവാത്ത ഉത്കണ്ഠ അനുഭവിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് നീരവ് മോദി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
അതേസമയം ഇന്ത്യയിലേക്ക് നാടുകടത്തുകയോ കൈമാറുകയോ ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് കോടതിയിൽ നീരവ് മോദി ഭീഷണി മുഴക്കി.ജാമ്യം ലഭിച്ചാല്‍ വീട്ടുതടങ്കലില്‍ കഴിയാന്‍ സന്നദ്ധനാണെന്നും 40 ലക്ഷം പൌണ്ട് ജാമ്യത്തുകയായി കെട്ടിവെക്കാന്‍ തയാറാണെന്നും മോദി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ജാമ്യം ലഭിച്ചാല്‍ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യ ഹര്‍ജി തള്ളുകയായിരുന്നു.
ഇതോടെയായിരുന്നു നീരവ് മോദിയുടെ ഭീഷണി. കേസില്‍, ഡിസംബര്‍ നാലിനാണ് അടുത്ത വാദം കേള്‍ക്കുക. തട്ടിപ്പു നടത്തി രാജ്യംവിട്ട മോദിയെ പതിനേഴ് മാസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.
നെയ്യാറ്റിൻകരയിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഭര്‍ത്താവായ പൊലീസുകാരന്‍ അറസ്റ്റില്‍. ഇന്നലെയാണ് നെയ്യാറ്റിൻകരയിൽ പൊലീസുകാരന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പെരുമ്ബഴുതൂര്‍ പുന്നക്കാട് പുതുവല്‍ പുത്തന്‍വീട്ടില്‍ സുരേഷ്‌കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.
പൊലീസുകാരന്റെ ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. നിയമസഭയിലെ പൊലീസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ ഭാര്യയും ബാലരാമപുരം സ്വദേശിയുമായ അഞ്ജുവിനെയാണ് ഭര്‍ത്തൃവീട്ടില്‍ മരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മൂന്ന് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ നേരത്തെ മുതൽ തർക്കം നിലനിന്നിരുന്നതായി അഞ്ജുവിന്‍റെ ബന്ധുക്കൾ പറയുന്നു. ബാലരാമപുരം പരുത്തിച്ചകോണം എ.ആർ ഹൗസിൽ രാധാകൃഷ്ണൻ- അനിത ദമ്പതികളുടെ മകൾ എ ആർ അഞ്ജു(24) വാണ് മരിച്ചത്. ബിടെക് എൻജിനീയറാണ് അഞ്ജു. മൂന്നു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.
കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് അഞ്ജുവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്നും മൂന്ന് മണിക്കൂറിന് ശേഷമാണ് മറ്റുളളവരെ വിവരമറിയിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അഞ്ജു തൂങ്ങിമരിച്ചുവെന്നാണ് സുരേഷിന്റെ കുടുംബം പറയുന്നത്. എന്നാൽ, മറ്റുളളവർ വീട്ടിലെത്തുമ്പോൾ കട്ടിലിൽ ആയിരുന്നു മൃതദേഹം. ഉടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ഇതും ദുരൂഹമാണെന്നാണ് അഞ്ജുവിന്റെ കുടുംബത്തിന്റെ ആരോപണം. യുവതിയുടെ ശരീരത്തിൽ അടിയുടെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര പൊലീസ് ഭർത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്. ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളിലാണ് കേസെടുത്തിട്ടുള്ളത്. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നെയ്യാറ്റിന്‍കര സിഐ: ജെ.പ്രദീപ് ഇന്‍ക്വസ്റ്റ് തയാറാക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ഇവര്‍ക്ക് 2 വയസ്സുള്ള മകനുണ്ട്.
ദുരൂഹസാഹചരത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി ശാന്തൻപാറ മുല്ലൂർ വീട്ടിൽ റിജോഷ്(37)ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ റിജോഷിന്റെ ഭാര്യ ലിജിക്കും(31)ഫാമിലെ മാനേജര്‍ തൃശൂര്‍ സ്വദേശി വസിം (31) പങ്കുണ്ടെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.പൊലീസിന്റെ സംശയവും ഇതുതന്നെയാണ്. ഈ മാസം നാലു മുതല്‍ ഇവര്‍ ഒളിവിലാണ്. കൊലപാതകം നടത്തി കുഴിച്ചിട്ട ശേഷം ഇവര്‍ സംസ്ഥാനം വിട്ടതായാണ് സൂചന. ഒളിവില്‍ പോയ ലിജിക്കും വസീമിനുംവേണ്ടി പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി
ബി ഉണ്ണികൃഷ്ണന്‍ വര്‍ഗീയ വിഷമാണെന്ന് ആരോപിച്ച് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ അംഗം ഗിരീഷ് ബാബു. ആരോപണത്തില്‍ ഗിരീഷ് ബാബുവിന് ഫെഫ്ക കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വക്കീല്‍ നോട്ടീസ് അയയ്ക്കാതെ ഇത്തരം വിശദീരണം ചോദിച്ചത് മറ്റുള്ളവരുടെ പണം കൊണ്ട് ഈ പ്രശ്‌നം കൈകാര്യം ചെയ്യാനാണെന്നും ഗിരീശ് പറയുന്നു.
ഫെഫ്ക ഓഫീസില്‍വെച്ച് ഫെഫ്ക അംഗമായ തന്നെ ക്രൂരമായി തല്ലുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്ത ഫെഫ്കയിലെ കുപ്രസിദ്ധ ഗുണ്ടയെ നിയമ നടപടികളില്‍നിന്നും സംരക്ഷിച്ച ഫെഫ്ക നേതാവാണ് ബി ഉണ്ണികൃഷ്ണന്‍ എന്ന് ഗിരീഷ് ആരോപിക്കുന്നു. സിനിമയില്‍ ജാതി വിവേചനമില്ല എന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞതാണ് ഗിരീഷിനെ പ്രകോപിപ്പിച്ചത്.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സെവന്‍ ആര്‍ട് മോഹനാണ് ഗിരീഷിന് കാരണംകാണിക്കല്‍ നോട്ടീസ് അയയ്ച്ചത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് എതിരെ സമൂഹ മാധ്യമത്തില്‍ താങ്കള്‍ നടത്തിയ പരാമര്‍ശത്തിന് എന്തെങ്കിലും കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം എന്ന് അറിയിക്കുന്നു എന്ന ഒറ്റ വാചകമാണ് കാരണം കാണിക്കല്‍ നോട്ടീസിലുള്ളത്.
നോട്ടീസ് ലഭിച്ചതിന് ശേഷം ഗിരീഷ് കുറിച്ചത് താഴെ വായിക്കാം.
ജനാധിപത്യ ഇന്ത്യയില്‍ ഒരു ഇന്ത്യന്‍ പൗരന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെയോ അയാള്‍ താമസിക്കുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയെയോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷനെയോ രാഷ്ട്രീയപരമായി വിമര്‍ശ്ശിച്ചാല്‍ ആ പൗരനെതിരെ നിയമനടപടികള്‍ സ്വികരിച്ചു അയാളെ നിശ്ശബ്ധനാക്കാന്‍ ശ്രെമിച്ചാല്‍ ആ നടപടി കടുത്ത ഫാസിസം ആണെന്ന് പറഞ്ഞു കൊണ്ട് നാം അതിനെ ശക്തമായി എതിര്‍ക്കും.
എന്നാല്‍ വിപ്ലവ തീപന്തവും, ജനാധിപത്യത്തിന്റെ അപോസ്തലനും, സഹിഷ്ണുതയുടെ അംബാസിഡറുമായ സോകോള്‍ഡ് കമ്മ്യൂണിസ്റ്റ് ഫെഫ്ക ജനറല്‍ സെക്രട്ടറി രാജാധിരാജന്‍ ബി ഉണ്ണികൃഷ്ണനെമാത്രം ആരും വിമര്‍ശ്ശിക്കാന്‍ പാടില്ലത്രേ.
വെറും ഒരു സിനിമ തൊഴിലാളി സംഘടന നേതാവ് മാത്രമായ ആ.ഉണ്ണികൃഷ്ണന്‍ എല്ലാ വിമര്‍ശ്ശങ്ങള്‍ക്കും അതീതനാണോ…?
മലയാള സിനിമ മേഖലയിലെ പ്രഥമ തൊഴിലാളി സംഘടനയായ മാക്ട ഫെഡറേഷനിലെ നേതാവ് ആയിരുന്ന ശ്രീ. വിനയന്റെ ഏകാധിപത്യവും, ഫാസിസവും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു കൊണ്ട് 2008ല്‍ മാക്ട ഫെഡറേഷനെ പൊളിച്ചു അടക്കി ഫെഫ്ക ഉണ്ടാക്കിയപ്പോള്‍ അതിന്റെ നേതൃസ്ഥാനത്തേയ്ക്ക് കയറിപറ്റിയ ആ.ഉണ്ണികൃഷ്ണന്‍ വിമര്‍ശ്ശിക്കുന്നവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാന്‍ ശ്രെമിക്കുന്ന ഇത്തരം നിലപാട് അല്ലെ യഥാര്‍ത്ഥത്തില്‍ ഫാസിസം.
അങ്ങനെയെങ്കില്‍ വിനയനും, ഉണ്ണികൃഷ്ണനും ഒരേ തൂവല്‍ പക്ഷികള്‍ അല്ലെ…?
സമൂഹ മാധ്യമങ്ങളിലൂടെ ബി ഉണ്ണികൃഷ്ണനെ വിമര്‍ശ്ശിച്ചുവെന്ന് ആരോപിച്ചു ഫെഫ്കയിലെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ അംഗം ആയ എനിക്ക് യൂണിയനില്‍ നിന്നും ‘ജാഗ്രതയോടെ’ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ്.
വള്‍ഗറായും ടോപ്‌ലെസ്സായും ഫോട്ടോ ഷൂട്ട് നടത്തുന്ന അമല പോള്‍ വിവാദങ്ങളില്‍പെടാറുണ്ട്. ഇത്തവണ ടോപ് ലെസ്സായി ബാത്ത്ടബ്ബില്‍ നിന്നുള്ള ഫോട്ടോയാണ് അമല ഷെയര്‍ ചെയ്തത്. പുറം തിരിഞ്ഞ് നഗ്നയായ ഫോട്ടോയാണ് അമലയുടേത്. ബാത്ത്ടബ്ബില്‍ നിറയെ റോസാപൂക്കള്‍ വിതറിയിരിക്കുന്നത്.
ശരീരത്തിന് പിന്നില്‍ അമല ടാറ്റു കുത്തിയതും വ്യക്തമായി കാണാം. ഇന്തോനേഷ്യയിലെ ബാലിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നുള്ള മനോഹര ദൃശ്യവും കാണാം. ആടൈ എന്ന ചിത്രത്തില്‍ പൂര്‍ണ നഗ്നയായ ആമലയെ മലയാളികള്‍ കണ്ടതാണ്. ആടൈ എന്ന ചിത്രത്തിന്‌ശേഷം അമല വസ്ത്രം ഉപോക്ഷിച്ചോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
രണ്ട് തവണ വിവാഹം കഴിച്ചു, രണ്ട് ഭാര്യമാരും ഉപേക്ഷിച്ചു. സ്വകാര്യ സ്ഥാപനത്തിലുണ്ടായിരുന്ന ജോലിയും ഉപേക്ഷിക്കേണ്ടിവന്നു. ജീവിക്കാൻ വരുമാനവും ഭക്ഷണവും തലചായ്ക്കാൻ ഒരിടവും ഇല്ലാതായതോടെ സന്തോഷ്കുമാർ എന്ന ഈറോഡ് സ്വദേശി ജയിലഴിക്കുള്ളിലാകാൻ കണ്ടെത്തിയ സിനിമയെവെല്ലുന്ന പ്ലാൻ.
ഞായറാഴ്ച ഏകദേശം അഞ്ച് മണിയോടെയാണ് ചെന്നൈ റയിൽവേസ്റ്റേഷൻ കൺട്രോൾ റൂമിലേക്ക് ഈറോഡ് റയിൽവെസ്റ്റേഷനിൽ ബോംബ്‌വച്ചിട്ടുണ്ടെന്ന് ഫോൺകോൾ ലഭിക്കുന്നത്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചിട്ട് ബസ്‌സ്റ്റാൻഡിൽ ബോംബ്‌വച്ചിട്ടുണ്ടെന്ന് സന്ദേശം നൽകി. സന്ദേശം ലഭിച്ചയുടൻ തന്നെ ബോംബ് സ്ക്വാഡ് രണ്ടിടത്തും പരിശോധനയ്ക്കായി പുറപ്പെട്ടു. പൊലീസ് ഈ സമയത്തിനുള്ളിൽ വിളിച്ച നമ്പർ ആരുടേതാണെന്ന് കണ്ടെത്തി.
കറുങ്കൻപാളയം സ്വദേശി ശിവകുമാറിന്റേതാണ് നമ്പരെന്ന് പൊലീസ് കണ്ടെത്തി. കോളിനെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നും ഏതാനും ദിവസം മുൻപ് ഭാര്യയുടെ സഹോദരൻ ലിംഗരാജിന് ഫോൺ നൽകിയെന്നും ശിവകുമാർ പറഞ്ഞു. തുടർന്ന് ലിംഗരാജിനോട് കാര്യം തിരക്കിയപ്പോഴാണ് രണ്ട് ദിവസം മുൻപ് ഫോൺ മോഷണം പോയതായി അറിയിച്ചു. അന്വേഷണം പുലർച്ചെ 2 മണിയായിട്ടും അവസാനിച്ചില്ല. ഒടുവിൽ ഈറോഡ് റയിൽവേസ്റ്റേഷനിൽ സംശയാസ്പദമായ രീതിയിൽ ഒരു യുവാവ് കിടക്കുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സന്തോഷ് കുമാറായിരുന്നു അത്. സന്തോഷിന്റെ ഫോൺ പരിശോധിച്ചപ്പോൾ പൊലീസ് കൺട്രോൾ റൂമിലേക്കും റയിൽവേസ്റ്റേഷൻ കൺട്രോൾ റൂമിലേക്കും വിളിച്ചത് ഇയാൾ തന്നെയെന്ന് തിരിച്ചറിഞ്ഞു. രണ്ട് ദിവസം മുൻപ് ലിംഗരാജിന്റെ ഫോൺ സന്തോഷ് മോഷ്ടിക്കുകയായിരുന്നു.
ഒക്ടോബർ 31 ന് ജോലിയിൽ നിന്നും രാജിവച്ചശേഷം കിടക്കാൻ സ്ഥലമോ കഴിക്കാൻ ഭക്ഷണമോയില്ലാതെ സന്തോഷ്കുമാർ വിഷാദാവസ്ഥയിലായിരുന്നു. എങ്ങനെയെങ്കിലും ജയിലിനുള്ളിലായാൽ തനിക്ക് ഭക്ഷണമെങ്കിലും സൗജന്യമായി കിട്ടുമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഈ കടുംകൈപ്രവർത്തിച്ചതെന്ന് പൊലീസ് പറയുന്നു. ഏതായാലും പ്ലാൻ വിജയം കണ്ടു. ഫോൺ മോഷ്ടിച്ച കേസിനും വ്യാജ ഭീഷണി സന്ദേശം നൽകിയതിനും ജയിലിൽ അടച്ചിട്ടുണ്ട്.
ഓസിന് ശാപ്പാട് തരുന്ന ഹോട്ടലുമയോടുള്ള നന്ദി കാട്ടുന്നതിന് ട്രാഫിക് പൊലീസുകാരന്‍ തട്ടുകടക്കാരന്റെ വയറ്റത്തടിച്ചു. സംഭവത്തില്‍ വ്യാപക പ്രതിഷേധം. തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ മോഡല്‍ സ്‌കൂള്‍ ജംഗ്ഷനില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. അജികുമാര്‍ എന്നയാള്‍ 22 വര്‍ഷമായി ഇവിടെ തട്ട്കട നടത്തുകയാണ്. നഗരസഭയുടെ അനുമതി വാങ്ങിയാണ് കട നടത്തുന്നതെന്ന് അജികുമാര്‍ പറയുന്നു. ബുധനാഴ്ച കച്ചവടത്തിനുളള ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ട്രാഫിക് ഹോംഗാര്‍ഡ് എന്‍.എല്‍ യതിപ്രകാശ് പ്രശ്‌നം സൃഷ്ടിച്ചത്.
ഇവിടെ കട നടത്താന്‍ തന്നോട് ആരോടാ പറഞ്ഞത് എന്ന് ചോദിച്ച് ചമന്തി വച്ചിരുന്ന ബക്കറ്റെടുത്ത് എടുത്ത് റോഡിലേക്ക് എറിയുകയായിരുന്നു. അജികുമാര്‍ തടയാനെത്തിയപ്പോള്‍ ചുട്ടുവച്ചിരുന്ന ദോശയും ചുടാന്‍ വച്ചിരുന്ന മാവും വലിച്ചെറിഞ്ഞു. ഓംലെറ്റ് അടിക്കാനായി കൊണ്ടുവന്ന മുട്ട ട്രേകളും എടുത്തെറിഞ്ഞു. നിരവധി ആളുകള്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു പൊലീസുകാരന്റെ അതിക്രമം. പൊലീസുകാരനായതിനാല്‍ തടയാന്‍ ആരും തയ്യാറായില്ല. രാത്രി ഏതാനും മണിക്കൂറുകള്‍ തട്ടുകട നടത്തി ജീവിക്കുന്ന നിര്‍ധനനായ അജികുമാറിന് നേരെ നടന്ന ആക്രമണത്തില്‍ വഴിയോര കച്ചവടക്കാരുടെയും നാട്ടുകാരുടെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
നഗരത്തിലെ തട്ടുകടകളിലും ഹോട്ടലുകളിലും പൊലീസുകാര്‍ ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാതിരിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നത് തിരുവനന്തപുരം നഗരത്തില്‍ പതിവാണ്. രണ്ട് മാസംമുമ്പ് മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയിലുള്ള പൊലീസുകാര്‍ വെള്ളയമ്പലത്ത് തട്ടുകടയില്‍ അതിക്രമം കാണിച്ചിരുന്നു. പരാതി നല്‍കിയെങ്കിലും പൊലീസുകാരുടെ ഭീഷണിയെ തുടര്‍ന്ന് കട ഉടമ പിന്നീട് പരാതി പിന്‍വലിച്ചു. കയ്യേറ്റം ചെയ്‌തെന്ന് മ്യൂസിയം പൊലീസിനാണ് പരാതി നല്‍കിയത്. എന്നാല്‍ അവര്‍ തന്നെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുള്ള നാലു പൊലീസുകാരാണ് മാനവീയം വീഥിയിലെ തട്ടുകടയില്‍ സംഘര്‍ഷം സൃഷ്ടിച്ചത്. ചമ്മന്തിയില്‍ നിന്ന് ഒരു പൊലീസുകാരന് റബര്‍ വാഷര്‍ കിട്ടിയതാണ് ഉടമയെ മര്‍ദ്ദിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. തട്ട് നത്തുന്ന വാഹനത്തിന്റെ മുന്‍സീറ്റിലിരുന്ന ഉടമ സുരേഷിനെ മര്‍ദ്ദിക്കുകയും തിളച്ച് കൊണ്ടിരുന്ന എണ്ണപാത്രം തട്ടിയിട്ടത് കാലില്‍ പൊള്ളലേല്‍പ്പിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പരാതിക്കാരന്‍ മുന്നോട്ട് പോയാല്‍ കാര്യങ്ങള്‍ കുഴയുമെന്ന് ഉറപ്പായതോടെയാണ് മ്യൂസിയം പൊലീസ് ഭീഷണിപ്പെടുത്തിയത്. കട നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.
പൊലീസ് അക്രമം നടത്തിയ ഉടനെ നാട്ടുകാര്‍ ഓടിക്കൂടിയിരുന്നു. അപ്പോഴേക്കും പൊലീസുകാര്‍ വന്ന രണ്ട് ബൈക്കില്‍ ഒന്ന് ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു. സംഭവ സ്ഥലത്തുനിന്നും ഒരു പൊലീസുകാരന്റെ മൊബൈല്‍ കിട്ടിയതോടെയാണ് മഫ്തിയിലെത്തിയ പൊലീസുകാരാണ് അക്രമം നടത്തിയതെന്ന് മ്യൂസിയം പൊലീസിന് മനസ്സിലായത്. അതോടെ മ്യൂസിയം പൊലീസ് പരാതിക്കാരന് നേരെ തിരിയുകയായിരുന്നു.