അറബിക്കടലിലെ ‘മഹ’ ചുഴലിക്കാറ്റിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദവും ചുഴലിക്കാറ്റായി മാറുന്നു. ബുൾബുൾ എന്നാണ് ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ അന്തമാൻ സമുദ്രത്തോടു ചേർന്നുണ്ടായ ന്യൂനമർദം കാറ്റായി മാറുന്നതാണ് ബുൾബുൾ. പാകിസ്താൻ നിർദേശിച്ച പേരാണിത്.
ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമർദം ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാൾ, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്കു നീങ്ങുമെന്നാണു കരുതുന്നത്. വെള്ളിയാഴ്ചയോടെ കാറ്റ് അതിതീവ്രമാകുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കില്ല.
സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മഹാ ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ ഗുജറാത്ത് തീരം തൊടും. പോർബന്തറിനും ദിയുവിനും ഇടയിൽ മണിക്കൂർ 80 കിലോമീറ്റർ വേഗതയിൽ വരെ ആഞ്ഞടിക്കാനാണ് സാധ്യത. തീരദേശ ജില്ലകളായ അഹമ്മദാബാദ്, ഗീർ സോമനാഥ്, അംറേലി, ഭാവനഗർ, സൂറത്ത്, ആനന്ദ് എന്നിവിടങ്ങളിലും ദമാൻ ദിയുവിലെ ദാദ്ര, ഹവേലി എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് നാശം വിതച്ചേക്കും.
മഹാ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല. അതേസമയം ഡൽഹിക്ക് ചുഴലിക്കാറ്റ് ഗുണകരമാകുകയും ചെയ്യും. അന്തരീക്ഷ മലിനീകരണം കുറയുകയും പുകമഞ്ഞ് തമിഴ്‌നാട് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങലിലേക്ക് നീങ്ങുകയും ചെയ്യും.
ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും തീരത്ത് ശക്തമായ കാറ്റും കടൽ ക്ഷോഭവും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. വൈദ്യുതിയും ആശയവിനിമയ ഉപാധികളും തകരാറിലാകുകകയും, മരങ്ങൾ കടപുഴകി വീഴുകയും, തീരദേശ വിളകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ വ്യാഴാഴ്ച വരെ കടലിൽ ഇറങ്ങരുതെന്ന് നിർദ്ദേശമുണ്ട്.
ബുൾബുൾ ചുഴലിക്കാറ്റ് ചൊവ്വാഴ്ചയും ബുധനാഴ്ചയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കനത്ത മഴയ്ക്കും, ഒഡീഷ, പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിൽ ശനിയാഴ്ച മുതൽ മിതമായ മഴയ്ക്കും കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.
മദനപ്പൊയ്കയിലെ താമര
തന്റെ ദൗത്യത്തിന് ചൂണ്ടികാട്ടിയ ഒരു സൂര്യവിരല്‍പോലെ സിസ്റ്റര്‍ കാര്‍മേല്‍ ജെസ്സിക്കായുടെ കദനകഥ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കാനിരുന്നു.
“”സിസ്റ്റര്‍! ആ സമയം …… ആ സമയം….. ഞാനനുഭവിച്ച വേദന ഹോ………. തോക്കിന്‍ കുഴലിലൂടെ വെടിയുണ്ട ശരീരത്തിലേക്ക് പാഞ്ഞുകയറിയ അനുഭവം. അയാള്‍ അതിരറ്റ ആനന്ദം അനുഭവിച്ചുകൊണ്ടിരിന്നു. അയാളുടെ നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു. എന്നില്‍ ഹൃദയ നൊമ്പരങ്ങളും വിറയലും മാത്രം. എന്റെ ശ്വാസം നിലച്ചപോലെയായിരുന്നു. ഒടുവില്‍ ഒരു മരത്തടിപോലെ അയാള്‍ എന്നെ കട്ടിലിലേക്ക് എറിഞ്ഞു”. കിതച്ചുകൊണ്ടാണെങ്കിലും അയാള്‍ പുലിമ്പികൊണ്ടിരിന്നു.
“”ഇതേ മാതിരി ഇനിയും എന്നോടൊപ്പം കിടന്നാല്‍ നിനക്ക് ബാങ്കില്‍ ഉയര്‍ന്ന പദവികള്‍ കിട്ടും. പദവികള്‍ ആര്‍ക്കും വെറുതെ കിട്ടില്ല. അതിന് ത്യഗാം ചെയ്യണം” ആവശ്യം കഴിഞ്ഞയാള്‍ എന്നെ ഉടുതുണികളണിയാന്‍ അനുവദിച്ചു. ക്ഷീണിതയായി പുറത്തിറങ്ങി. അയാള്‍ കതകടച്ചു.
ലിഫ്റ്റില്‍ കയറാതെ ഗോവണി വഴി സ്വബോധം നഷ്ട്ടപ്പെട്ടവളെപോലെ വേച്ച് വേച്ച് ഗോവണി പടികളില്‍ പിടിച്ച് താഴെയിറങ്ങി.
“” ഹോ! ഹോ! എന്റെ…… എന്റെ…….ജീവിതം……..”
അവള്‍ വിങ്ങിപ്പൊട്ടി കിതപ്പോടെ പറഞ്ഞു.
“” ഒരുനല്ല ജീവിതം ആഗ്രഹിച്ചു ഇവിടെ വന്നിട്ട് ഇതായല്ലോ……. ദൈവമേ…..എന്റെ വിധി…..അല്ലേ സിസ്റ്റര്‍”
ജെസീക്കാ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് സിസ്റ്ററിന്റെ കൈകള്‍ കവര്‍ന്നു. സിസ്റ്റര്‍ കാര്‍മേല്‍ അവളെ ചേര്‍ത്തുപിടിച്ച് തലമുടിയില്‍ തലോടി. വഴിയില്‍ കണ്ട ഒരു വൃദ്ധനോട് അടുത്തുള്ള പോലീസ് സ്റ്റേഷന്‍ ചോദിച്ചു മനസ്സിലാക്കി നടന്നു. അടുത്തുകൂടി ഓടുന്ന വാഹനങ്ങളോ മനുഷ്യരോ ഒന്നും ശ്രദ്ധിച്ചില്ല. മനസ്സിലാകെ പ്രതികാരമായിരുന്നു.
കൂടെ പഠിച്ച കൂട്ടുകാരിയുടെ അടുക്കലേക്കാണ് നാട്ടില്‍നിന്നെത്തിയത്. ഗ്രാമത്തില്‍ നിന്നും നഗരത്തിലെത്തുന്ന പെണ്‍കുട്ടികള്‍ക്കു ഇതുപോലുള്ള അനുഭവങ്ങളാണോ? നിഷ്കളങ്കരായ മനുഷ്യര്‍ക്ക് ഇതൊന്നുമറിയില്ല. തല്‍ക്കാലം അവളെ കാര്യം അറിയിക്കേണ്ടെന്ന് തീരുമാനിച്ചു. പോലീസ് സ്റ്റേഷന്‍ തൊട്ടടുത്തു തന്നെയായിരുന്നു. ഒന്നു കൂടി മുകളിലേ ബോര്‍ഡിലേക്ക് നോക്കി ഉറപ്പുവരുത്തി.
സ്റ്റേഷനില്‍ കയറി ഓഫീസറോട് പരാതി പറഞ്ഞ് എഴുതികൊടുത്തു.
“” ഞാന്‍ ലൂക്കാസ് ” ഓഫീസര്‍ പരിചയപ്പെടുത്തി.
തന്റെ പരാതി പേപ്പറില്‍ ബാങ്കിന്റെ പേര് വായിച്ചപ്പോള്‍ ഓഫീസ്സര്‍ ഞെട്ടലോടെ തന്നെ നോക്കി ചോദിച്ചു.
“” കാര്‍ലോസ് ആണോ”
“” അതെ ”
“” ഞങ്ങള്‍ക്കറിയാവുന്ന കാര്‍ലോസ് മാന്യനാണ് ഇതെങ്ങനെ വിശ്വസിക്കും. എനിക്ക് അദ്ദേഹത്തെ അറിയാം”
ഓഫീസ്സര്‍ കസേരയില്‍ നിന്നെഴുന്നേറ്റ് ഗാഡമായ ആലോചനയോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പെട്ടന്ന് കസേരയിലിരുന്നു ഞാനേല്‍പ്പിച്ച പരാതി കത്ത് വീണ്ടും സൂക്ഷ്മം വായിച്ചു. എന്നെ തറപ്പിച്ചൊന്ന് നോക്കിയിട്ട് അകത്തോ മുറിയിലേക്ക് നടന്നുപോയി. അകത്ത് നിന്നും ആരോടൊ മൊബൈലില്‍ സംസ്സാരിക്കുന്നു. ഫോണ്‍ ശബ്ദം അവ്യക്തമായി കേട്ടു. ഏകദേശം രണ്ട് മിനിറ്റുകള്‍ക്ക് ശേഷം അയാളെത്തി കസേരയിലിരുന്നു. മറ്റൊരു പരാതിക്കാരന്‍ അകത്തേക്ക് ഒരുപരാതി പേപ്പറുമായി വന്നിട്ട് അതേല്‍പ്പിച്ചു. അതിലെന്തോ എഴുതികൊടുത്തിട്ട് അകത്തേക്ക് പറഞ്ഞുവിട്ടു. എന്റെ മുഖത്തേക്ക് മുഖമുയര്‍ത്തി പറഞ്ഞു.
“” നോക്കു ജസീക്കാ! പരാതി സ്വീകരിച്ചില്ലെങ്കില്‍ അതെനിക്ക് കുഴപ്പമാണ്. അധികാര കസേരയിലിരിക്കുന്നവര്‍ ഇത്തരം വിഡ്ഡിത്തരങ്ങള്‍ കാണിക്കരുത്. അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ലോകത്തിലെ പല സ്ത്രീകളും ഇത്തരത്തില്‍ ആപത്തില്‍പ്പെടാറുണ്ട്. ആ ബാങ്ക് ഉദ്യോഗസ്ഥന് പരമാവധി ശിക്ഷ ഞാന്‍ വാങ്ങി കൊടുക്കും. ഒരു സ്ത്രീയോടും ഇത്തരത്തില്‍ അപമര്യാദയായി പെരുമാറരുത്. ജസീക്ക ധൈര്യമായിരിക്കു.”
വീണ്ടും ഓഫീസ്സര്‍ ആലോചനയിലാണ്ടിരുന്നു. മൊബൈയില്‍ ശബ്ദിച്ചു. മുക്കിയും മൂളിയും ചുരുക്കത്തില്‍ മറുപടി പറഞ്ഞിട്ട് എന്നോട് പറഞ്ഞു.
“”ജസീക്കാ! ഒന്നുകൂടി ആലോചിച്ചോളു. ഇവിടുത്തെ പോലീസും കോടതിയുമായി നടന്നാല്‍ നാട്ടില്‍ നിന്ന് വന്നത് വെറുതെയാവില്ലേ? ഞാന്‍ നിര്‍ബന്ധിക്കുന്നതല്ല. എന്നാലും ആ ബാങ്കുദ്യോഗസ്ഥനുമായി ഒരു കോബ്രമൈസിന് ശ്രമിച്ചൂടെ? അധികാരത്തിലിരിക്കുന്നവര്‍ ഇതുപോലുള്ള വിഷയങ്ങള്‍ കാബ്രമൈസ് ചെയ്ത് പരിഹരിക്കാറുണ്ട്. എന്ത് പറയുന്നു.” അവളുടെ കണ്ണുകള്‍ വികസിച്ചു. മുഖം ചുവന്നു. ചുണ്ടുകള്‍ വിറച്ചു. “”നോ……നോ…. കോബ്രമൈസ് ചെയ്യാന്‍ എന്നെ കിട്ടില്ല. ആ വൃത്തികെട്ടവന് ശിക്ഷ കിട്ടണം. സര്‍ ഒരു പെണ്ണിനോടും അവനിങ്ങനെ ചെയ്യരുത്” അവള്‍ വിറച്ചുതുള്ളുന്നത് കണ്ട് തലയാട്ടി പറഞ്ഞു
“” ങ്ഹാ! ങ്ഹാ! ശരി…ശരി….
കൂള്‍ഡൗണ്‍…..കൂള്‍ഡൗണ്‍ ലേഡി……..”
അവള്‍ ഒരുതരത്തിലും വഴങ്ങുന്നവളല്ലന്ന് മനസ്സിലാക്കിയട്ട് ഒടുവില്‍ പറഞ്ഞു.
“” നോക്കു ജസീക്കാ!….. ഞാനീ നാട്ടിലെത്തിയിട്ട് വര്‍ഷങ്ങളായി. ഇത്തരം കേസ്സുകള്‍ ധാരാളം കൈകാര്യം ചെയ്തിട്ടുണ്ട്. സുന്ദരിമാരായ പെണ്‍പിള്ളാര്‍ ഇത്തരക്കാരുടെ ഇരകളാണ്. അവരുടെ ഉപയോഗം കഴിഞ്ഞ് മറിച്ച് വില്പന നടത്തും. അതിനാല്‍ ഒന്നുകൂടി നന്നായി ആലോചിച്ച് ഒരു തീരുമാനമെടുക്കു.”
അത്രയും പറഞ്ഞിട്ട് ഓഫീസര്‍ പുറത്തേക്ക് പോയി. ഞാന്‍ ജനാലയിലൂടെ നോക്കി. അയാള്‍ ആരുമായോ വാട്‌സഅപ്പില്‍ സംസ്സരിക്കുന്നു. ആദ്യം സംസ്സാരിച്ച മൊബൈല്‍ മേശപ്പുറത്തരിപ്പുണ്ട്. അകത്തേക്ക് വന്നിരുന്ന് വീണ്ടും ചോദിച്ചു.
“” എന്തായി തീരുമാനം”
അവള്‍ ദൃഡപ്രതിഞ്ജയെടുത്ത പോലെയറിയിച്ചു. “” എന്റെ തീരുമാനത്തിന് മാറ്റമില്ല സര്‍
ഇവരെപ്പോലുള്ളവര്‍ ശിക്ഷിക്കപ്പെടണം” ഒരു പോലിസുകാരന്‍ ജസീക്കായിക്ക് കാപ്പി മേശപ്പുറത്ത് വെച്ചിട്ട് പോയി. ഓഫീസ്സര്‍ പറഞ്ഞു. “” ജസീക്കാ! കാപ്പികുടിക്ക്. ഞാന്‍ സഹായിക്കാം” ഓഫീസ്സര്‍ തന്റെ പരാതിയില്‍ എന്തോ എഴുതിചേര്‍ത്തു. എനിക്ക് ആശ്വാസം തോന്നിയ നിമിഷങ്ങള്‍. കാപ്പി കുടിച്ചുകഴിഞ്ഞപ്പോള്‍ ഒരുന്മേഷം അനുഭവപ്പെട്ടു. പോലീസ് സഹായത്തിനുള്ളത് ആത്മധൈര്യം വര്‍ദ്ധിപ്പിച്ചു.
“”ഉം…ശരി…അപ്പോള്‍ കേസെടുക്കണം. ഇതിപ്പോള്‍ സ്ത്രീപീഡന കേസ്സാണ്. ഇരയുടെ സമ്മതമില്ലാതെയുള്ള വേഴ്ച. അതായത് ബലാല്‍ക്കാരം. അപ്പോള്‍ എല്ലാം നിയമപരമായി തന്നെ പോകണം അല്ലേ? ” “” അതേ സര്‍ എന്റെ കന്യാകത്വം നശിപ്പിച്ചവനെ എനിക്ക് വെറുതെ വിടാന്‍ സാധിക്കില്ല.”
അവള്‍ തറപ്പിച്ചുപറഞ്ഞു.
“” ങ്ഹാ…. ശരി ജസീക്കാ. അപ്പോള്‍ അതിന്റെ ആദ്യപടി മെഡിക്കല്‍ ചെക്കപ്പാണ്. നമുക്ക് ആശുപത്രിയിലേക്ക് പോകാം” ഓഫീസ്സര്‍ ഒരു ഫയലുമായി ജസീക്കപ്പൊമിറങ്ങി.
പോലീസ് കാറിന്റെ താക്കോല്‍ അവിടുത്തെ ഡ്രൈവറില്‍ നിന്ന് ലൂക്കാ വാങ്ങിയപ്പോള്‍ അയാള്‍ക്ക് തെല്ലൊരു സംശയം തോന്നി. നല്ല സുന്ദരികളെ കണ്ടാല്‍ ഇയാള്‍ക്ക് പോലീസ് ഡ്രൈവറുടെ സേവനം ആവശ്യമില്ല. കാറില്‍ കയറിയപ്പോള്‍ ലൂക്ക ജെസീക്കയോട് പറഞ്ഞു.
“” നമ്മള്‍ ആശുപത്രിയില്‍ നിന്ന് എപ്പോള്‍ വരാനാകുമെന്നറിയില്ല കൂട്ടുകാരിയെ വിളിച്ച് പറഞ്ഞേക്കുക. കുറേ താമസിച്ചേ വരുമെന്ന്” ഓഫിസ്സര്‍ പറഞ്ഞത് ജസീക്ക അനുസരിച്ചു. പോലീസ് വാഹനം വളരെ ദൂരം സഞ്ചരിച്ചെത്തിയത് ഒരു ബംഗ്ലാവിന്റെ മുറ്റത്തായിരുന്നു. കാര്‍പോര്‍ച്ചില്‍ ഒരു വെളുത്ത കാര്‍ കിടപ്പുണ്ട്. അതു ആശുപത്രിയല്ലെന്ന് മനസ്സിലാക്കി ചോദിച്ചു.
“” എന്തിനാ സാറെ ഇവിടെ?. ഇത് ആശുപത്രിയല്ലല്ലോ” അതിനയാള്‍ ശാന്തനായി മറുപടി നല്കി “” നമ്മള്‍ പോകുന്ന ഹോസ്പിറ്റലിലെ ലേഡി ഡോക്ടറുടെ വീടാണിത്. ഡോക്ടര്‍ക്ക് ഞാന്‍ ഫോണ്‍ ചെയ്തിരുന്നു. ഉടനെ വരും അവിടെ ചെന്നാല്‍ പല പരിശോധനകള്‍ നടത്തണം. തിരക്കാണവിടെ. ജസീക്ക പറഞ്ഞതു ഞാന്‍ വിശ്വസിച്ചു. അതുപോലെ ഡോക്ടര്‍ക്ക് എന്നെയും വിശ്വാസമാണ്. ജസീക്കായോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്കിയാല്‍ ഡോക്ടര്‍ മെഡിക്കല്‍ പേപ്പര്‍ ഉടന്‍ തരും”
ഞങ്ങള്‍ കാറില്‍ നിന്നുമിറങ്ങി ചാരിയിട്ടിരുന്ന വാതിലിനെ ലക്ഷ്യമാക്കി നടന്നു. അകത്ത് കയറി എന്നോട് കസേരയിലിരിക്കാന്‍ പറഞ്ഞു. പെട്ടന്നയാള്‍ പോയി കതകിന് കുറ്റിയിട്ടു. ഇരുന്ന കസേരയില്‍ നിന്നും ഞാന്‍ ഞെട്ടലോടെ എഴുന്നേറ്റു.
ചാടിയെഴുന്നേറ്റ തന്നെ കണ്ടയാള്‍ ക്രൂരഭാവത്തില്‍ അലറി “” ഇരിക്ക്. ഇരിക്കടീ………മോളെ” അതൊരു ഗര്‍ജ്ജനമായിരുന്നു.
അയാളുടെ മുഖഭാവം വന്യമൃഗത്തിന്റെതുപോലെയായി. ചോരകണ്ണുകള്‍. ആ കണ്ണുകളില്‍ കാമ വെറികളുടെ ഭീഭത്സകത തുടിച്ചു നിന്നു. അയാള്‍ എന്നെ കടന്നുപിടിച്ചു. സര്‍വ്വശക്തിയുമെടുത്ത് ഞാനയാളെ തട്ടിമാറ്റി. അടുത്ത മേശയില്‍ തട്ടി അയാള്‍ വീഴാനാഞ്ഞു. താന്‍ പുറത്തേക്ക് രക്ഷപെടാനായി ശ്രമിച്ചു. അയാള്‍ പിറകെയെത്തി അട്ടഹാസത്തോടെ കൈപിടിച്ച് ഞെരിച്ചു. അവിടെയുണ്ടായിരുന്ന കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. ശരീരം എവിടെയൊക്കയോ തട്ടിമറിഞ്ഞു ചൊര പൊടിച്ചു. കിടന്നയിടത്തില്‍ കൈകള്‍ കൂപ്പി യാചിച്ചു.
“” എന്നെ…യെന്നെ……നശിപ്പിക്കല്ലേ…..നശിപ്പക്കല്ലേ……….”
അയാളില്‍ മനുഷത്വം കണ്ടില്ല. അതീവ ക്രൂദ്ധനായി ആ ചോരകണ്ണുകള്‍ വിടര്‍ന്നു വികസിച്ചു.
“” ഫ! ചൂലെ…..പട്ടി കഴ്‌വേറീടമോളെ… നീ ആരാടി…..പുണ്യാളത്തിയോ……..”
അയാള്‍ അസഭ്യവര്‍ഷങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരുന്നു.
“” എടി……മര്യാദക്ക് കെടക്കടി…….ഇല്ലേല്………………….. വേശ്യപ്പണിക്ക് നിന്നെ അകത്താക്കും…..മോളെ”
പെട്ടന്നയാള്‍ യൂണിഫോമിന്റെ ബട്ടണുകള്‍ ഓരോന്നായി അഴിച്ചുകൊണ്ടറിയിച്ചു. “”ങും! നീയെന്ത് വിചാരിച്ചടി……മോളെ കാര്‍ലോസിനെ ചെരച്ചുകളയാന്നോ…..കാര്‍ലോസ് എന്റെ ചങ്ങാതിയാടി……………എന്റെ ചങ്ങാതി. ഞങ്ങടെ കച്ചോടം നിനക്കറിയില്ല അല്ലേ? അത് നീ പതുക്കെ പഠിക്കും. ഈ മണ്ണിലെ സുന്ദരിമാരെ ഞങ്ങള്‍ക്ക് വേണം. നിന്റെ സൗന്ദ്യര്യത്തിന് പൊന്നുംവില കിട്ടും. അതോടെ നിന്റെ ദാരിദ്ര്യം മാറും. പേരും സമ്പത്തു പ്രശസ്തിയുമുണ്ടാകും. ആരധകരുടെ പ്രിയപ്പട്ടവളായി മാറും”
ശ്രിംഗാരഭാവത്തോടെ എന്നെ കെട്ടിപ്പുണരാന്‍ അടുത്തെത്തി.
“”വാ…..വാ….ചക്കരെ….എന്റെ പൊന്നല്ലേ….വാ………..” ഞാനയാളെ തട്ടിമാറ്റാന്‍ ശ്രമിച്ചു. പെട്ടന്നയാള്‍ എന്റെ കരണത്ത് ആഞ്ഞടിച്ചു. ബോധം മറിഞ്ഞവണ്ണം ഞാന്‍ തളരന്നുവീണു. ഒന്നും ഓര്‍ക്കാന്‍ കഴിയാതെ കണ്ണുകളടഞ്ഞു. ജീവനറ്റ ശരീരവുമായി ശവം പോലെ കിടന്നു. എല്ലാം കഴിഞ്ഞ് യൂണിഫോം ഇട്ടുകൊണ്ടിരിക്കെ അയാള്‍ സ്‌നേഹപൂര്‍വ്വം പറഞ്ഞു.
“” നീ ഒന്നും ഓര്‍ത്ത് പേടിക്കണ്ട. ഇനി നിന്റെ ജീവിതം ഈ പട്ടണത്തിന് നടുവില്‍ ഞങ്ങളുടെ നിരീക്ഷണത്തിലാണ്. നിന്റെ സൗന്ദര്യവും ശരീരവും ഞങ്ങളുടെ സ്വന്തമായി കഴിഞ്ഞു. അത് ഞങ്ങള്‍ക്ക് മാത്രമല്ല…………പലര്‍ക്കും. ഇന്നുമുതല്‍ നീ ഞങ്ങളുടെ അടിമ മാത്രം. നീ ചിന്തിക്കേടി ശരീരം വിറ്റു സുഖിക്കണോ അതോ ആത്മഹത്യ ചെയണോ? ” പൊറ്റ പിടിച്ച വൃണം വീണ്ടും മാന്തിപ്പൊളിക്കപ്പെട്ട നിലയില്‍ ഞാന്‍ മയങ്ങികിടന്നു. ആ മയക്കത്തിലും ഞാനറിഞ്ഞു കതകില്‍ ആരൊക്കയോ മുട്ടുന്നു.
ജെസീക്കയുടെ കദനകഥയുടെ ബാക്കി ഭാഗം ഒരു ചലചിത്രം കാണക്കെ സിസ്റ്റര്‍ കാര്‍മേലിന്റെ ഹൃദയഭിത്തികളില്‍ തെളിഞ്ഞു വന്നു.
മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണ അനിശ്ചിതത്വത്തിനിടയിൽ കഴിഞ്ഞദിവസം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശരദ് പവാർ പറഞ്ഞത് എൻസിപി പ്രതിപക്ഷത്തിരിക്കും എന്നായിരുന്നു. എൻസിപിയും ശിവസേനയും ചേർന്നുള്ള ഒരു സര്‍ക്കാരിനുള്ള സാധ്യതയെക്കുറിച്ച് ഇരുവരുടയും യോഗത്തിനു മുമ്പു തന്നെ ഊഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിനെ ഉറപ്പിക്കുന്ന ചില റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നുണ്ട്.
ടൈംസ് ഓഫ് ഇന്ത്യയാണ് എൻസിപിയിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു നേതാവിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. എൻസിപിക്ക് ശിവസേനയുമായി സഖ്യമുണ്ടാക്കാൻ താൽപര്യമുണ്ട്. ഇതിന് കടുത്ത ചില ഉപാധികളും അവർ മുമ്പോട്ടു വെക്കുന്നു. ഒന്ന്, ശിവസേന എൻഡിഎ വിടണം. രണ്ട്, അവർ തങ്ങളുടെ തീവ്ര നിലപാടുകൾ അമർത്തിവെക്കണം.
ബിജെപി-ശിവസേന സഖ്യത്തിൽ സർക്കാർ വരുന്നില്ലെന്നാണെങ്കിൽ സർക്കാർ രൂപീകരിക്കാൻ എൻസിപി ശ്രമിക്കുമെന്ന് പാർട്ടി വക്താവ് നവാബ് മാലിക് പറയുകയുണ്ടായി. ശിവസേനയുമായി ചേരുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ഒരു പാർട്ടിയോടും ഞങ്ങൾക്ക് അയിത്തമില്ല,’ എന്ന മറുപടിയാണ് ലഭിച്ചത്. ശിവസേനയ്ക്കുള്ളിലും ബിജെപിയെ ഒഴിവാക്കിയുള്ള സർക്കാർ എന്ന മനോഭാവം ശക്തമായിത്തീർന്നിട്ടുണ്ട്. ഞായറാഴ്ച തന്നെ എൻസിപി നേതാക്കളോട് ശിവസേന തങ്ങളുടെ മനോഗതം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. മുതിർന്ന എൻസിപി നേതാവ് അജിത് പവാർ തനിക്ക് ശിവസേനാ എംപി സഞ്ജയ് റൗത്തിൽ നിന്നും ലഭിച്ച ഒരു എസ്എംഎസ് മാധ്യമപ്രവർത്തകരെ കാണിക്കുകയുണ്ടായി. ആശംസകളറിയിച്ചുള്ള ചെറിയൊരു സന്ദേശമായിരുന്നു അത്. ഇരു പാർട്ടികളിലെയും നേതാക്കൾ പരസ്പരം അടുക്കാൻ ശ്രമിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇതിൽ കാണുന്നതെന്നാണ് പൊതു വിലയിരുത്തൽ.
പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന് ശിവസേനാ നേതാവായ കിഷോർ തിവാരി കത്തയച്ചെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. എന്നിരിക്കിലും ശിവസേനയുടെ ഒരു പൊതുവികാരം ബിജെപിയുമൊത്തുള്ള സർക്കാർ രൂപീകരണത്തിന് എതിരാണ്. ശിവസേനയെ തകർത്ത് മഹാരാഷ്ട്രയിൽ മുന്നേറ്റം ആഗ്രഹിക്കുന്ന ഒരു കക്ഷിയുമൊത്തുള്ള ബന്ധം ദീര്‍ഘകാലാടിസ്ഥാനത്തിൽ ആത്മഹത്യാപരമായിരിക്കുമെന്ന് ശിവസേനാ നേതാക്കൾ കരുതുന്നുണ്ട്. 288 അംഗ നിയമസഭയിൽ 161 സീറ്റുകളാണ് ശിവസേന-ബിജെപി സഖ്യം നേടിയത്. ഏറ്റവും വലിയ കക്ഷിയായി മാറിയ ബിജെപിക്ക് പിന്തുണ നൽകി ഭരണത്തിൽ സുഖകരമായി കയറിയിരിക്കാമെന്നിരിക്കെയാണ് ശിവസേന ബദൽ മാർഗങ്ങൾ തിരയുന്നത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ നടക്കുന്ന അശ്വമേധംമൂലം നിലനിൽപ്പു തന്നെ പ്രതിസന്ധിയിലായിക്കൊണ്ടിരിക്കുന്ന പാർട്ടിയാണ് ശിവസേനയെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ശിവസേനയെ ബിജെപി വിഴുങ്ങുന്ന സ്ഥിതിയാണുള്ളത്.
ശിവസേന മുൻകൈയെടുത്താൽ മാത്രമേ സർക്കാർ രൂപീകരണത്തെക്കുറിച്ച ആലോചിക്കൂ എന്നാണ് എൻസിപി വക്താവ് നവാബ് മാലിക്ക് പറയുന്നത്. നവംബർ 7നു മുമ്പ് സർക്കാർ രൂപീകരണം നടന്നില്ലെങ്കിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തുമെന്ന ബിജെപി നേതാക്കളുടെ ഭീഷണികളെ പ്രതിരോധിക്കുന്നതും എൻസിപിയാണ്. അത്തരമൊരു സാഹചര്യം നിലവിൽ വരില്ലെന്നും അതിന് എൻസിപി അനുവദിക്കില്ലെന്നും നവാബ് മാലിക്ക് പറഞ്ഞു.
കോൺഗ്രസ്സിന്റെ കൂടി പിന്തുണയോടെ മാത്രമേ എൻസിപി-ശിവസേന സർക്കാരിന്റെ രൂപീകരണം നടക്കൂ. സേനയ്ക്ക് 56 അംഗങ്ങളാണുള്ളത്. എൻസിപിക്ക് 54ഉം കോൺഗ്രസ്സിന് 44ഉം അംഗങ്ങളുടെ പിന്തുണയുണ്ട്. കോൺഗ്രസ് പുറത്തു നിന്നും പിന്തുണ നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനുള്ള ധാരണ കഴിഞ്ഞദിവസം സോണിയയുമായുള്ള കൂടിക്കാഴ്ചയിൽ പവാർ ഉണ്ടാക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു. ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്തുക എന്ന തത്വത്തിന്റെ പുറത്താണ് കോൺഗ്രസ്സിന്റെ പുറത്തു നിന്നുള്ള പിന്തുണ.
ആവേശത്തോടെ അവൻ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു … ആ വിറയാർന്ന ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.ഏതോ ഒരു കാന്തിക ശക്തി അവളെ അവനിലേക്കടുപ്പിച്ചു. പക്ഷേ, ചെയ്യുന്നത് തെറ്റാണെന്നൊരു ബോധം അവളുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു. മദ്യത്തിൻ്റെ മണമുള്ള ആ ചുടുനിശ്വാസം അവളെ ഉന്മാദത്തിലാക്കി.അവളുടെ വികാരത്തെ അടക്കി നിർത്തുവാനായില്ല.
ഗോപൂ… അവൻ പതിയെ വിളിച്ചു. ആ വിളി അവളിൽ ഒരു ഞെട്ടലുണ്ടാക്കി. ഗിരീ ഞാൻ നിന്റെ ഭാര്യ ഗോപുവല്ല, ശാരിയാണ് എന്നവൾക്ക് പറയണമെന്നുണ്ടായിരുന്നു. പക്ഷേ, അവൻ്റെ ചൂടും നിശ്വാസവും തട്ടിയപ്പോൾ, ആ കരവലയത്തിൽ ഒതുങ്ങിയപ്പോൾ അവൾ അലിഞ്ഞലിഞ്ഞില്ലാതായി. ഒരു പെണ്ണെന്ന നിലയിൽ പൂർണ്ണതയിലേക്ക് എത്തുന്ന നിമിഷം. അതില്ലാതാക്കാൻ അവൾ ആഗ്രഹിച്ചില്ല. അവൾ അവനെ അമർത്തി ചുംബിച്ചു… അവനിലേക്ക് കൂടുതൽ കൂടുതൽ ആവേശത്തോടെ അവൾ ആഴ്ന്നിറങ്ങി.
ഈ സമയം ഗോപുവും മോനും പുറത്ത് ഓട്ടോയിൽ വന്നിറങ്ങി. ഓട്ടോക്കാരന് പൈസ കൊടുത്ത് ബാക്കി തന്നത് എണ്ണി നോക്കി. എന്റെ ദേവീ….. ഗിരിയേട്ടൻ തന്ന കാശ് തീർന്നല്ലോ ബാക്കിയുള്ളത് ഇനി ഈ ചില്ലറ മാത്രം. കൈൽ കാശ് തരുമ്പോളേ പറഞ്ഞതാണ് അനാവശ്യമായി ചിലവാക്കരുത്, ഇതിപ്പം മോൻ കൂടി ഉള്ളതുകൊണ്ടാണ് കുറച്ചു പൈസ കൂടുതൽ തരുന്നത് എന്ന്. വീട്ടിലേയ്ക്ക് കേറി ചെല്ലുമ്പോൾ വെറും കൈയും വീശി ചെല്ലണ്ട എന്നോർത്താ ഗിരിയേട്ടൻ തന്ന പൈസയിൽ നിന്ന് കുറച്ചെടുത്ത് ഉഴുന്നുവട വാങ്ങിയത്. ഇനി ആ കണക്ക് എവിടെ കൊള്ളിയ്ക്കും? ഇനി ഗിരിയേട്ടനു മുമ്പിൽ കണക്കവതരിപ്പിക്കുമ്പോൾ ഉഴുന്നവടയുടെ കേട്ടാൽ പിന്നെ അതുമതി ഇന്നത്തേക്ക് അനാവശ്യമായി പൈസ ചെലവാക്കിയെന്നും പറഞ്ഞ് വഴക്കിന് വരാൻ. അല്ലെങ്കിലും ജോലിയില്ലാത്ത വീട്ടമ്മമാരുടെ ജീവിതം ഇങ്ങനെയാ.. എത്ര ചെലവ് ചുരുക്കിയാലും പറയും അനാവശ്യമായി ചെലവാക്കുന്നുവെന്ന്.
എന്താ ഗോപൂ തനിയെ നിന്ന് സംസാരിയ്ക്കുന്നേ?
അവൾ തിരിഞ്ഞു നോക്കി …. അയലത്തെ രാധേച്ചി.
ഒന്നൂല്ല്യ രാധേച്ചി ഞാൻ വെറുതെ….
നീ വീട്ടീന്ന് വരുന്ന വഴിയാണോ?
അതേ…
വീട്ടിലെന്താ വിശേഷം?
വിശേഷമൊന്നുമില്ല ചേച്ചി . അനിയത്തിയെ കാണാൻ ഒരു കൂട്ടര് വരുമെന്ന് പറഞ്ഞിരുന്നു അതുകൊണ്ട് പോയതാ.
അപ്പോൾ ഗിരി വന്നില്ലേ?
ഇല്ല. ഗിരിയേട്ടന് ഒരു കല്ല്യാണമുണ്ടായിരുന്നു. പിന്നെ പെണ്ണ് കാണാൻ വന്നതല്ലേയുള്ളൂ
എന്നിട്ട് എങ്ങനെയുണ്ട് മോളേ നല്ല കൂട്ടരാണോ?
ഇത് നടക്കൂന്ന് തോന്നണില്ല!! അവരൊക്കെ വല്യ കൂട്ടരാ. ചെക്കൻ സ്കൂൾ മാഷാ പിന്നെ അച്ഛനും അമ്മയും ജോലിക്കാരാണ്. ഞങ്ങളുടെ വീട്ടിലെ സ്ഥിതി ചേച്ചിക്കറിയാവുന്നതല്ലേ? എന്നെ കെട്ടിച്ചതും പ്രസവത്തിൻ്റെയും കടങ്ങൾ ഇപ്പോഴും തീർന്നിട്ടില്ല.
അതൊക്കെ ശരിയാകും മോളെ…വിഷമിക്കാതെ. അച്ചുമോൻ എന്താ ഉറങ്ങാണോ?
അതേ ചേച്ചി അവൻ വണ്ടിയിൽ കയറിയാൽ പിന്നെ ഉറക്കമാ. ഇനി കുറച്ച് കഴിയണം എഴുന്നേൽക്കാൻ. ഉറക്കത്തിൻ്റെ കാര്യത്തിൽ അവൻ അച്ഛനെ പോലെയാ. ആന കുത്തിയാൽ പോലും എഴുന്നേൽക്കില്ല. ഞാൻ പോട്ടെ ചേച്ചി. വീട്ടിൽ നിന്ന് പോയിട്ട് രണ്ടു ദിവസമായി വീട്ടിലെ അവസ്ഥ എന്തായെന്തോ..!!
ശരി മോളെ, ചെന്ന് മോനെ കിടത്ത് എത്ര നേരായി ഇങ്ങനെ?
ഗോപു വീട്ടിലേക്ക് കയറി. വാതിലും തുറന്നിട്ട് ഇങ്ങേരി തെവിടെ പോയി? അടിച്ചു ഫിറ്റായി കിടക്കാണോ? ബൈക്കും കാണുന്നില്ലല്ലോ? ഇനി വല്ല കള്ളന്മാരും കയറി കാണോ? അവൾ ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കയറി ചുറ്റും നോക്കി. അകത്താരുമില്ല. റൂമിൽ നിന്ന് ഫാനിൻ്റെ കട കട ശബ്ദം മാത്രം കേൾക്കുന്നുണ്ട് അവൾ ബാഗ് കസേരയിൽ വെച്ചു എന്നിട്ട് റൂമിൻ്റെ വാതിലിൽ തള്ളി. അകത്തെ കാഴ്ച കണ്ട് ഗോപു ഞെട്ടി തകർന്നു…. ഗിരിയേട്ടൻ്റെ അടുത്ത്… കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ. താഴെ വീഴാതിരിക്കാൻ അവൾ ചുമരിൽ താങ്ങി നിന്നു. അപ്പോഴേക്കും അച്ചു ഉണർന്നു താഴേക്ക് ഇറങ്ങുവാൻ നോക്കി. ഗോപു മോനെ താഴെ നിർത്തി. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒലിച്ചിറങ്ങി. ഒന്നുറക്കെ കരയാൻ പോലും അവൾക്കായില്ല. അച്ചു അവൻ്റെ അച്ഛനരികിലെത്തി.
ച്ഛാ…..അവനെ കുലുക്കി വിളിച്ചു. ആ വിളി കേട്ട് ഗിരി കണ്ണു തുറന്നു. അ..ച്ഛ.. ന്റെ… പൊ.. ന്നേ…
മദ്യത്തിൻ്റെ ലഹരിയിൽ അവൻ്റെ വാക്കുകൾ മുറിഞ്ഞു. അച്ചുവിനെ എടുക്കാൻ ശ്രമിച്ചെങ്കിലും അവനായില്ല.
പക്ഷേ ഇതു കണ്ട ശാരി ഞെട്ടി.
ഗോപൂ…..അവളുടെ ചുണ്ടുകൾ വിറച്ചു. ബെഡിൽ നിന്നുo വേഗം എഴുന്നേറ്റു.
അപ്പോഴാണ് തൻ്റെ കൂടെ കിടന്നത് ഗോപുവല്ല എന്ന സത്യം ഗിരി തിരിച്ചറിഞ്ഞത്.
ശാരീ…. നീ…
അപ്പോൾ ഗോപു…
എനിക്ക്… എനിക്കെന്താ പറ്റിയത്. അവൻ തലയക്ക് കൈ കൊടുത്തിരുന്നു.
ഈശ്വരാ!! എല്ലാം കൈവിട്ടു പോവാണോ? അവൻ വേച്ചു വേച്ച് ഗോപുവിൻ്റെ അടുത്തേക്ക് ചെന്നു
ഗോപു… ഞാൻ…നീയാണെന്ന് വിചാരിച്ച്…. അല്ലാതെ….
മിണ്ടിപോകരുത് ….. ഇതിനാണല്ലേ കൂട്ടുകാരൻ്റെ കല്യാണമാണെന്നും പറഞ്ഞ് എന്നെ ഒറ്റയ്ക്ക് പറഞ്ഞയച്ചത്..
എല്ലാ പെണ്ണുങ്ങളെയും ഞാനാണെന്ന് വിചാരിച്ചാൽ പിന്നെ കാര്യം എളുപ്പമാവില്ലേ?
നിങ്ങൾ എന്നെ മാത്രമല്ല നമ്മുടെ കുഞ്ഞിനേയും ചതിച്ചില്ലേ? എന്ത് തെറ്റാ ഞാൻ നിങ്ങളോട് ചെയ്തത്?
അവൾ പൊട്ടി കരഞ്ഞു. ഞാനാണ് ഇങ്ങനെ ചെയ്തതെങ്കിൽ നിങ്ങൾ എന്നോട് പൊറുക്കോ? ഒന്നോർത്തു നോക്ക്….
ഒരിക്കൽ ആരോ നമ്പർ തെറ്റി എൻ്റെ ഫോണിലേക്ക് വിളിച്ചപ്പോൾ നിങ്ങൾ ഉണ്ടാക്കിയ പുകില് …. എൻ്റെ കാമുകനാണെന്നു് പറഞ്ഞ് എത്ര നാൾ എന്നോട് വഴക്കിട്ടു.. എന്നിട്ട് ഇപ്പോൾ നിങ്ങൾ ചെയ്തതോ?
ഗോപൂ…. ഞാൻ…മദ്യത്തിൻ്റെ പുറത്ത് എൻ്റെ തെറ്റാണ് സമ്മതിച്ചു. അവൻ അവളുടെ കൈയ്യിൽ പിടിച്ചു.
തൊട്ടു പോകരുത് …. അവൾ ഗർജ്ജിച്ചു
മറ്റൊരു പെണ്ണിനോട് ശരീരം പങ്കുവെച്ച നിങ്ങളോട് എനിക്കറപ്പാണ്….
ഇതൊക്കെ കേട്ട് നിശബ്ദം കരയാനേ ശാരിക്കായുള്ളൂ. ഈ നിമിഷം ഞാനൊന്ന് മരിച്ചു പോയെങ്കിലെന്ന് ശാരി ആഗ്രഹിച്ചു. ഗോപുവിൻ്റെ ഓരോ വാക്കും അവളുടെ ചങ്കിൽ തറച്ചു കയറി. തൻ്റെ ആഗ്രഹത്തിനു വേണ്ടി രണ്ടു പേരുടെ ജീവിതം ഇല്ലാതാക്കി തീർത്തവൾ.
സമൂഹം ഇനിയെങ്ങനെ തന്നെ നോക്കിക്കാണും. ഞാനിനി എങ്ങനെ എൻ്റെ ഭർത്താവിൻ്റെ മുഖത്തു നോക്കും. കുട്ടികൾ!! അമ്മയെന്നു വിളിച്ച നാവുകൊണ്ട് അവർ ഇനി എന്നെ…..
ഗോപു ശാരിയുടെ നേരെ തിരിഞ്ഞു. എന്നാലും ശാരേച്ചി നിങ്ങളെ ഞാനെൻ്റെ ചേച്ചിയുടെ സ്ഥാനത്താണ് കണ്ടത്
എന്നിട്ട്..; എന്നോടിത് ചെയ്തല്ലോ
നിങ്ങൾക്കും ഇല്ലേ? ഒരു കുടുംബം, ഭർത്താവ്, കുട്ടികൾ എന്നിട്ടെന്തിനാ എൻ്റെ കുടുംബം തകർത്തത്?
ഗോപു കണ്ണു തുടച്ചു. ഇനി നിങ്ങളായി നിങ്ങടെ പാടായി നിങ്ങളുടെ ഇടയിൽ ഒരു ശല്യമായി ഞാനും എൻ്റെ മോനും വരില്ല. അതവളുടെ ഉറച്ച തീരുമാനമായിരുന്നു…
ഈ സമയം അച്ചു ഗിരിയുടെ കൈയ്യിൽ പിടിച്ചു വലിക്കുകയായിരുന്നു.. ച്ച്ഛാ… വാ…. കളിച്ചാ….
മോനേ വിട് .. അച്ഛൻ കളിച്ചോണ്ടിരിക്കുവാ. നല്ല ഉഗ്രൻ കളി…….
പക്ഷേ, അത് നമ്മുടെ ജീവിതം വച്ചായിരുന്നെന്ന് മാത്രം. ഗോപു അച്ചുവിനെ വാരിയെടുത്തു പുറത്തേക്ക് പോയി
മ്മാ…. വിട്……. ച്ഛാ….. അവൻ കയ്യും കാലുമിട്ടടിച്ച് അലറിക്കരഞ്ഞു.
ഗോപു നിൽക്ക്. ഞാനൊന്ന് പറയട്ടെ. പിൻവിളി കേൾക്കാതെ അവൾ അപ്പോളേക്കും ഒരു ഓട്ടോയിൽ കയറി പോയിരുന്നു.
ഗിരിക്ക് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. തൻ്റെ ഈ നശിച്ച കുടി അത് കാരണം…
പക്ഷേ, ശാരി…. അവൾ.. അവൻ തിരിച്ച് റൂമിലെത്തി.
ശാരി ഒരു ജീവച്ഛവം പോലെ അവിടെ നിൽപ്പുണ്ടായിരുന്നു. നീ.. നീ ഒറ്റൊരുത്തി കാരണമാ എൻ്റെ ജീവിതം…..
എന്തിനാ നിനക്ക് പറയാമായിരുന്നില്ലേ…
ഇവളെപ്പോൾ ഇവിടെയെത്തി?
അവൻ ഓർത്തെടുക്കാൻ നോക്കി ദീപുൻ്റെ കല്യാണത്തിനു പോയത്.. കുടിച്ചത് ഓവറായപ്പോൾ വണ്ടി അവിടെ വെച്ച് രാജുൻ്റെ ഓട്ടോയിൽ വന്നത്..വീട്ടുപടിക്കൽ വന്നപ്പോൾ ആരോ തന്നെ പിടിച്ച് റൂമിൽ കിടത്തിയത്
അപ്പോൾ അത്…
ഗോപു ആണെന്നാ വിചാരിച്ചത്.. എല്ലാം കൈവിട്ടു പോയല്ലോ ഈശ്വരാ!! അവൻ ഒന്നിനും ആവാതെ തളർന്നിരുന്നു.
ഗിരീ. എനിക്ക് നിന്നോട് പറയാമായിരുന്നു ഞാൻ ഗോപുവല്ലായെന്ന്. എന്നാൽ, നീയെന്നെ നിന്നിലേക്കടുപ്പിച്ചപ്പോൾ എനിക്ക് പിടിച്ചു നിൽക്കാനായില്ല. സ്വന്തo ഭർത്താവിൽ നിന്ന് കിട്ടാത്തത് നിന്നിൽ നിന്ന് കിട്ടുവാൻ പോയപ്പോൾ ഞാൻ ഒരു നിമിഷം എല്ലാം മറന്നു..അല്ല… മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചു
നിനക്കറിയോ ഗിരീ… എത്ര ആഗ്രഹത്തോടെയാ ഞാൻ മനുവേട്ടൻ്റെ ഭാര്യയായത്. ഭാര്യ മരിച്ച രണ്ടു കുട്ടികളുടെ അച്ഛനാണെന്നറിഞ്ഞിട്ടും ഈ വിവാഹത്തിന് സമ്മതിച്ചത് ജീവിത സാഹചര്യം കൊണ്ടാണ്. എനിക്കും ഉണ്ടായിരുന്നു ആഗ്രഹങ്ങൾ. ഭർത്താവിൻ്റെ ചൂടറിഞ്ഞു കിടക്കാനും ഒരു കുഞ്ഞിനെ നൊന്തു പ്രസവിക്കാനും.
പക്ഷേ, വിവാഹം കഴിഞ്ഞ് ഇന്നുവരെ ഞങ്ങൾ രണ്ടു പേരും രണ്ടു മുറിയിൽ. ഒരിക്കൽ രണ്ടും കൽപ്പിച്ച് ഞാൻ ചോദിച്ചതാണ് അന്ന് മനുവേട്ടൻ പറഞ്ഞു, ആദ്യ ഭാര്യയുടെ സ്ഥാനത്ത് മറ്റൊരാളെ ഭാര്യയായി കാണാൻ സാധിക്കില്ലാന്ന്. മാത്രമല്ല, എനിക്കൊരു കുഞ്ഞുണ്ടായാൽ അദ്ദേഹത്തിൻ്റെ മക്കളെ ഞാൻ സ്നേഹിക്കില്ലാന്ന്. വീട്ടുക്കാരുടെ നിർബന്ധത്തിനു വഴങ്ങിയാ എന്നെ വിവാഹം ചെയ്തതെന്ന്. ഏതെങ്കിലും പെണ്ണിന് സഹിക്കാൻ പറ്റോ ഇതെല്ലാം…?
നിങ്ങളുടെ ജീവിതം കാണുമ്പോൾ എനിക്കസൂയയായിരുന്നു. പലപ്പോഴും ഗോപുവിൻ്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്നാശിച്ചു പോയിട്ടുണ്ട്. നിന്റെ കരവലയത്തിലൊതുങ്ങിയപ്പോൾ എന്തൊക്കെയോ നേടിയെന്ന് ഞാൻ അഹങ്കരിച്ചു. ഞാനും ഒരു പെണ്ണെല്ലേ അതാ….. ഞാൻ…. നീ പറ….
പക്ഷേ അതിനു മറുപടി ഗിരി കൊടുത്തത് അവളുടെ കരണത്തടിച്ചു കൊണ്ടായിരുന്നു…
അവളുടെ കരണം പുകഞ്ഞു പോയി കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി പുറത്തിറങ്ങി ……
ഈ അടിക്കും ഒരു സുഖമുണ്ട് ഗിരീ, നിന്റെ സത്യത്തിന്റെ, ഗോപുവിൻ്റെ കഴുത്തിൽ നീ കെട്ടിയ താലിയുടെ പവിത്രതയുടെ സുഖം……
“നീയെന്താ പറഞ്ഞു വരുന്നത്?”
നമുക്കിടയിൽ ഒന്നും നടന്നിട്ടില്ല. അവൻ അവളെ നോക്കി. അതേ ഗിരി … ഒന്നും. നീ ആലോചിച്ചു നോക്കിയേ…..
ശാരി പറഞ്ഞത് ശരിയാണ്, ആവേശത്തോടെ അവളിലേക്ക് പടർന്നു കയറാൻ നോക്കിയെങ്കിലും മദ്യം തലക്കു പിടിച്ചതിനാൽ ഒന്നിനും കഴിഞ്ഞില്ല. മൂഡില്ലെന്ന് പറഞ്ഞ് അവളെ മറിച്ചിട്ടത് ഓർമ്മയുണ്ട് പിന്നെ അച്ചു മോൻ്റെ വിളി കേട്ടാണ് ഉണർന്നത്.
പെട്ടെന്നാണ് ഗിരിയുടെ ഫോണടിച്ചത് ഗോപുവാണല്ലോ വിളിക്കുന്നത്. അവൻ വേഗം ഫോണെടുത്തു. ഗോപൂ. എനിക്കറിയാം നിനക്ക് എന്നെ വിട്ട് പോവാൻ കഴിയില്ലാന്ന്. ഞങ്ങൾക്കിടയിൽ ഒന്നും നടന്നിട്ടില്ല. എൻ്റെ കുടിയാണ് ഇതിനൊക്കെ കാരണം.നീയാണേ നമ്മുടെ മോനാണേ ഞാനിനി കുടിക്കില്ല. സത്യം.
ഹലോ…. ഞാനൊന്ന് പറയട്ടെ. മറുതലക്കൽ ഒരാണിൻ്റെ ശബ്ദം കേട്ടവൻ ഞെട്ടി.
ആരാ? ആരാ നിങ്ങൾ…..? ഇതെന്റെ ഭാര്യയുടെ ഫോണാണല്ലോ…..?!
ഞാനിവിടെ ടൗണിൽ ഓട്ടോ ഓടിക്കുന്നതാ. നന്ദിപുലത്തേക്ക് ഒരോട്ടം വന്നതാ. തിരിച്ചുവരും വഴി ഒരു സ്ത്രീയും കുട്ടിയും എൻ്റെ ഓട്ടോയിൽ കയറി. മുപ്ലിയo പാലത്തിൻ്റെ അരികിലെത്തിയപ്പോൾ ഓട്ടോ നിർത്താൻ പറഞ്ഞു. ഓട്ടോയിൽ നിന്നിറങ്ങി ഓടി പുഴയിൽ ചാടി. ഞാൻ കൂടെ ചാടിയതാ. പക്ഷേ നല്ല ഒഴുക്കുണ്ടായിരുന്നു. അവരുടെ ബാഗിൽ തപ്പിയപ്പോൾ കിട്ടിയതാ ഫോൺ സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട്. നിങ്ങൾ അവരുടെ ആരെങ്കിലും ആണെങ്കിൽ എത്രയും പെട്ടെന്ന് വരണം. പിന്നീട് പറഞ്ഞതൊന്നും ഗിരി കേട്ടില്ല അവനാകെ തരിച്ചിരുന്നു.
ശാരീ……!! നിന്നെ ഞാനിന്ന് അവൻ അലറി വിളിച്ചു. നിങ്ങൾ എന്താ മനുഷ്യാ എന്തിനാ ഈ നട്ടപ്പാതിരയ്ക്ക് വിളിച്ചു കൂവുന്നേ? ഗോപു ലൈറ്റിട്ടു. പെട്ടെന്നാണ് ഗിരിക്ക് സ്ഥലകാലബോധമുണ്ടായത്. അപ്പോൾ താനീ കണ്ടത് വെറും സ്വപ്നമായിരുന്നോ?:
എന്താ ഗിരിയേട്ടാ? വല്ല സ്വപ്നവും കണ്ടോ?
ആ……. നീ കുറച്ച് വെള്ളമെടുത്തേ……അവൾ കൊണ്ടുവന്ന വെള്ളം ഒറ്റ വലിക്ക് ഗിരി കുടിച്ച് തീർത്തു.
അവൻ സമയം നോക്കി മൂന്നര….. ഗോപൂ…… ഈ വെളുപ്പാൻ കാലത്ത് കണ്ട സ്വപ്നം ഫലിക്കോ?
ആ … എനിക്കറിയില്ല….. നിങ്ങളെന്തു സ്വപ്നാ കണ്ടേ? ആരാ ഈ ശാരി?
ശാരിയോ?
നിങ്ങളിപ്പോ വിളിച്ചുകൂവിയില്ലേ ശാരീന്ന്..!
എപ്പോ….? ഞാനോ?
വേഗം പറഞ്ഞോ.. എന്നെ പറ്റിക്കാൻ നോക്കണ്ട.
അത് ഞാനിന്നലെ FBയിൽ ഒരു കഥ വായിച്ചു അതിലെ കഥാപാത്രത്തിൻ്റെ പേരാ ശാരീന്ന് പിന്നെ അതിലെ നായകൻ ഞാനാണെന്ന് വിചാരിച്ചു. അവൻ ഒരു ചമ്മിയ ചിരി ചിരിച്ചു …
നിങ്ങളും നിങ്ങടെ ഒരു FB. ഇരുപത്തിനാല് മണിക്കൂറും അതിലും കുത്തിയിരുന്നോളും. ഏതു നേരവും ചാറ്റിംഗും. ഒരു ദിവസം ഫോണെടുത്ത് ഞാൻ കിണറ്റിലിടും നോക്കിക്കോ.
ഓ ….. എൻ്റെ ഭാര്യേ, നിന്നെയല്ലാതെ മറ്റൊരു പെണ്ണിൻ്റെ മുഖത്ത് പോലും ഞാൻ നോക്കാറില്ല: ..
ദേ ……മിണ്ടാതെ കിടന്നോ നിങ്ങടെ വാട്ട്സ്ആപ്പ് തുറന്നാലറിയാം നിങ്ങളെവിടാ നോക്കുന്നേന്ന്
എന്നെക്കൊണ്ടൊന്നും പറയിക്കണ്ട….
ഈശ്വരാ. സ്വസ്ഥമായ ജീവിതത്തിന് ഫോണിൻ്റെ ലോക്ക് മാറ്റാൻ നേരമായി ….. അവൻ ചിന്തിച്ചു.
ടീ…..ടീ ഗോപൂ…..
ഉം എന്താ..?
നീയുറങ്ങിയോ?… ഞാനൊരു കാര്യം ചോദിക്കട്ടെ..!!
എന്താ?
ഞാൻ കുടി നിർത്തിയാലോ?
ഓ പിന്നെ…………..!!
അതേടി ഞാൻ കുടി നിർത്താൻ തീരുമാനിച്ചു
ഇത് ഞാനെത്ര കേട്ടതാ…..
അല്ലടീ… എന്നും പറയുന്ന പോലെയല്ല… നീയാണേ നമ്മുടെ മോനാണേ ഞാനിനി കുടിക്കില്ല… ഇത് സത്യം
വിശ്വാസം വരാതെ ഗോപു എഴുന്നേറ്റിരുന്നു… സത്യം?
അതേ.. സത്യം…!!
എൻ്റെ പയൂർക്കാവിലമ്മേ ഞാനൊരു തട്ടം സമർപ്പിക്കാമേ….
അവളുടെ കണ്ണുനിറഞ്ഞു. അവൾ ഗിരിയോട് ചേർന്നു കിടന്നു.
നിങ്ങളുടെ സ്വപ്നം കൊണ്ട് ഇങ്ങനൊരു നല്ല കാര്യം തോന്നിച്ചല്ലോ
ഗിരിയവളെ തൻ്റെ മാറോട് ചേർത്ത് കിടത്തി ആ നെറുകയിൽ ഒരു ചുംബനം നൽകി.
അല്ലാ ഗോപു നമ്മുടെ അച്ചുമോന് ഒരു അനിയത്തിയെ വേണ്ടേ?
ദേ അങ്ങോട്ട് നീങ്ങി കെടന്നേ..ആദ്യം എന്തെങ്കിലും സമ്പാദിക്കാൻ നോക്ക് എന്നിട്ട് സ്വന്തമായൊരു വീട് വാങ്ങ്
എത്ര നാളെന്നു വെച്ചാ ഇങ്ങനെ വാടകയ്ക്ക്….. അവളുടെ ശബ്ദമിടറി:…
ആ നിനക്ക് വേണ്ടെങ്കിൽ വേണ്ട.
എനിക്ക് വേണ്ട.
രാവിലെ തന്നെ പട്ടിണി കിടക്കണോ? അല്ലെങ്കിൽ മിണ്ടാതെ കിടന്നോ എനിക്കുറക്കം വരുന്നു. അവൾ അതു പറഞ്ഞ് തിരിഞ്ഞു കിടന്നു.
രാവിലെ പട്ടിണിയാവണ്ട എന്നു കരുതി അവൻ മോനെ കെട്ടിപ്പിടിച്ചു കിടന്നു…
പുതിയൊരു പുലരിക്കായി….!! പുതു ജീവിതത്തിലേക്കുമായി…!!
കടപ്പാട് : അനീഷ സുധീഷ്
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (ഏകദേശം 28.87 കോടി രൂപ) മലയാളിയായ ശ്രീനു ശ്രീധരന്‍ നായര്‍ക്കു ലഭിച്ചു. നറുക്കെടുപ്പിലെ 11 വിജയികളും ഇന്ത്യക്കാരാണ്. ഇവരില്‍ പകുതിയിലേറെയും മലയാളികള്‍. സമ്മാനവിവരം അറിയിക്കാന്‍ ശ്രീനു ശ്രീധരന്‍ നായരെ വിളിച്ചപ്പോള്‍ ആദ്യം നമ്പര്‍ തെറ്റാണെന്നായിരുന്നു മറുപടി.
ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ പ്രതിമാസം 15,00 ദിർഹം ശമ്പളത്തിന് ജോലി ചെയ്തിരുന്ന ശ്രീനു ശ്രീധരന്‍ നായരാണ് കഴിഞ്ഞ ദിവസം നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 15 മില്യണ്‍ ദിര്‍ഹം (ഏകദേശം 28.88 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്.
ശ്രീനു തന്റെ കമ്പനിയിലെ മറ്റ് 21 സഹപ്രവർത്തകരുമായി ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയത്. 500 ദിര്‍ഹത്തിന്റെ ടിക്കറ്റില്‍ 25 ദിര്‍ഹമാണ് തന്റെ വിഹിതമായി നല്‍കിയത്. ഇതിലൂടെ സമ്മാനത്തിന്റെ അഞ്ച് ശതമാനമാണ് ശ്രീനുവിന് ലഭിക്കുക.
വിശദമായി പറഞ്ഞാല്‍, 15 മില്യണ്‍ ദിര്‍ഹത്തിന്റെ 5 ശതമാനം അതായത് 750,000 മില്യണ്‍ ദിര്‍ഹം ശ്രീനുവിന് ലഭിക്കും. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയില്‍ ഏകദേശം 1.42 കോടി രൂപ.
ഈ വിജയത്തിന് നന്ദിയുണ്ടെന്ന് ശ്രീനു പറഞ്ഞു. ‘എനിക്ക് എന്ത് പറയണമെന്ന് അറിയില്ല. ഞാൻ നേടിയ കൃത്യമായ തുകയെക്കുറിച്ച് എനിക്കറിയില്ല. . എന്റെ ടിക്കറ്റിന് ഞാൻ 25 ദിർഹം നൽകിയെന്നും വിജയിച്ച തുകയുടെ വിഹിതം എനിക്ക് ലഭിക്കുമെന്നും എനിക്കറിയാം’. – ശ്രീനു പറഞ്ഞു.
ആലപ്പുഴയില്‍ ശ്രീനു വീട് പണി ആരംഭിച്ചിരുന്നു. എന്നാല്‍ ഫണ്ട് ഇല്ലാത്തതിനാല്‍ നിര്‍മ്മാണം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ഇനി സമ്മാനത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് വീട് പണി പൂര്‍ത്തിയാക്കുകയാണ് ശ്രീനുവിന്റെ ലക്‌ഷ്യം.
കേരളത്തിലെ തന്റെ കുടുംബം വളരെ നിര്‍ധനരാണെന്നും ശ്രീനുപറഞ്ഞു.ഒക്ടോബർ 20 ന് ഓൺലൈൻ വഴിയാണ് ശ്രീനു വിജയിച്ച ടിക്കറ്റ് വാങ്ങിയതെന്ന് ബിഗ് ടിക്കറ്റിന്റെ സംഘാടകർ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം സമ്മാന വിവരം പറയാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ ശ്രീനുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നമ്പര്‍ തെറ്റായി നല്‍കിയതാണ് കാരണം. അവസാനം. തിങ്കളാഴ്ച രാവിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ സംഘാടകർക്ക് അദ്ദേഹത്തോട് സംസാരിക്കാനും സന്തോഷവാർത്ത അറിയിക്കാനും കഴിഞ്ഞു.
തിരുനക്കര ക്ഷേത്ര മഹാദേവ ക്ഷേത്രത്തിലെ കൊമ്പന്‍ തിരുനക്കര ശിവന്‍ ഇടഞ്ഞോടി. സ്വകാര്യ ബസ് കുത്തിമറിക്കാന്‍ ശ്രമിച്ച ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു. ഒന്നാം പാപ്പാന്‍ വിക്രം (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ അല്‍പശി ഉത്സവത്തിന്റെ ആറാട്ട് എഴുന്നെള്ളത്തിന് ശേഷം ആനയെ ചെങ്ങളത്ത് കാവില്‍ തളയ്ക്കാനായി കൊണ്ടു വരികയായിരുന്നു. ഇല്ലിക്കല്‍ ആമ്പക്കുഴി ഭാഗത്ത് വച്ച് ആന ഇടയുകയായിരുന്നു.
ആന ഇടഞ്ഞത് കണ്ട് ബസ് സ്റ്റോപ്പില്‍ നിര്‍ത്തി. ഈ സമയം അക്രമാസക്തനായ ആന ബസിന്റെ മുന്നില്‍ കുത്തി ബസ് ഉയര്‍ത്തി. ബസിനുള്ളില്‍ നിറയെ യാത്രക്കാര്‍ ഇരിക്കുമ്പോഴായിരുന്നു പരാക്രമം. ബസിന്റെ മുന്നിലെ ചില്ല് പൂര്‍ണമായും തകര്‍ത്ത ആന ബസ് കുത്തിപ്പൊക്കുകയും ചെയ്തു. ഈ സമയം വിക്രം ആനപ്പുറത്ത് ഇരിക്കുകയായിരുന്നു. ആനയെ പിടികൂടാന്‍ ആനപ്പുറത്ത് നിന്ന് ചങ്ങലയില്‍ തൂങ്ങി വിക്രം താഴേയ്ക്ക് ഇറങ്ങി ഈ സമയം പോസ്റ്റില്‍ വച്ച് ആന വിക്രമിനെ അമര്‍ത്തി.
ആനയ്ക്കും പോസ്റ്റിനും ഇടയില്‍ ഇരുന്ന് കുരുങ്ങിയ പാപ്പാനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് ചെങ്ങളം ഭാഗത്തേയ്ക്ക് ഓടിയ ആന, മരുതന ഇടക്കേരിച്ചിറ റോഡില്‍ കയറി നില ഉറപ്പിച്ചു. ഈ സമയം നാട്ടുകാരും പ്രദേശത്ത് തടിച്ച് കൂടി. ഇവിടെ ഒരു വീട്ടില്‍ നിന്ന് വെള്ളം കുടിക്കുകയാണ് ആന.
പാപ്പാന്‍ മാറിയതിനെ തുടര്‍ന്ന് ആനയെ ചെങ്ങളത്ത് കാവില്‍ ചട്ടം പഠിപ്പിക്കാന്‍ കെട്ടിയിരിക്കുകയായിരുന്നു. മദപ്പാടിലായിരുന്ന ആനയെ ദിവസങ്ങള്‍ക്ക് മുന്‍പാണ് എഴുന്നെള്ളിച്ചത്.
‘ടീച്ചറെ തുറക്കാനാ പറഞ്ഞേ.. എനിക്ക് വീട്ടില്‍ പോകണമെന്ന്.. ടീച്ചറേ.. തുറക്കാനാ പറഞ്ഞേ.. ആഹാ.. ഇനി മിണ്ടാനും വരില്ല. എന്റെ ഷാള്‍ ഇങ്ങ് താ.. ഞാന്‍ പൊയ്ക്കോളാം.. ഇനി ഞാന്‍ ചീത്ത വിളിക്കും പറഞ്ഞേക്കാം. തുറക്കാനാ പറഞ്ഞേ…’ സോഷ്യൽ മീഡിയയിൽ മലയാളികളുടെ കൂട്ടച്ചിരി, ചിരിവിരുന്നു ഒരുക്കിയതോ കടുകുമണി വലുപ്പത്തിലുള്ള ഒരു കരടും…
സ്ഥലവും ആളെയും അറിയില്ലെങ്കിലും സംഘർഷ ഭൂമി ഒരു പ്ലൈ സ്കൂൾ ആണ്. പൂട്ടിയിട്ട ഗെയ്റ്റിനിടയിൽ കൂടി നോക്കിയാൽ സമര നായികയെയും കാണാം. ടീച്ചറോടാണ് ഇൗ വിളിയും പറച്ചിലുമെല്ലാം. തുറന്നുവിട് ടീച്ചറെ എന്നൊക്കെ ആദ്യം പറഞ്ഞു. പിന്നീട് ചീത്ത വിളിക്കും മര്യാദക്ക് തുറക്കെന്നായി. ഒടുവില്‍ എടീ തുറക്കെടീ എന്നും.. ഇതെല്ലാം കേട്ട് ചിരിയടക്കിയ ടീച്ചര്‍ക്കും ആരാധകരേറുകയാണ്.
മലയാളസിനിമയുടെ ബോക്സ്ഓഫീസ് ചരിത്രത്തിൽ റെക്കോർഡുകൾ സൃഷ്ടിച്ച സിനിമയാണ് ദൃശ്യം. മോഹൻലാലിന്റെ അഭിനയപ്രകടനവും കലാഭവൻ ഷാജോണിന്റെ വില്ലൻ വേഷവും സിനിമയുടെ മുതൽക്കൂട്ടായിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം ദൃശ്യം സിനിമയുടെ മറ്റൊരു ട്വിസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മോഹൻലാലും മീനയും അവതരിപ്പിച്ച ജോർജുകുട്ടിയെയും റാണിയെയും കാണാൻ സഹദേവൻ (കലാഭവൻ ഷാജോൺ) വീണ്ടും വരുന്നിടത്താണ് കുറിപ്പ് തുടങ്ങുന്നത്.
ദൃശ്യം കാണാക്കാഴ്ചകൾ എന്ന തലക്കെട്ടോടെ ശ്യാം വർക്കല എന്ന പ്രേക്ഷകൻ സിനിമാ പാരഡീസോ ഗ്രൂപ്പിൽ പങ്കുവച്ച കുറിപ്പ് ആണ് സിനിമാആസ്വാദകർ ഏറ്റെടുത്തിരിക്കുന്നത്. വർഷങ്ങൾക്കു ശേഷം സഹദേവനെ കാണുന്ന ജോര്‍ജ്കുട്ടിയും റാണിയും പരിഭ്രമിക്കുന്നതും തുടർന്ന് മൂവർക്കും ഇടയിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് സംഭാഷണ രൂപത്തിൽ ശ്യാം എഴുതിയിരിക്കുന്നത്.
ശ്യാം വർക്കലയുടെ കുറിപ്പ് വായിക്കാം:
‘ദൃശ്യം’ – ചില കാണാക്കാഴ്ച്ചകൾ
“ജോർജൂട്ടിയില്ലേ…?..”
വാതിൽ തുറന്ന റാണി (മീന) അയാളെ എവിടെയോ കണ്ട ഓർമ്മയിൽ മനസ്സിൽ ചികഞ്ഞു.
“അകത്തേയ്ക്ക് വരൂ…ഉണ്ട്..”
“റാണിക്ക് എന്നെ ഓർമ്മയുണ്ടോ..
ഓർമ്മ കാണും, പക്ഷേ ഈ കോലത്തിലായോണ്ട്
മനസ്സിലാക്കാൻ പാടാ..ജോർജൂട്ടിയെ വിളിക്ക്..”
റാണി ഒന്നുകൂടി അയാളെ ചുഴിഞ്ഞ് നോക്കി. വലതു കാലിന് കുറച്ച് മുടന്തുണ്ട്, വലതു കൈ മുട്ടിന് താഴെ അറ്റു പോയിരിക്കുന്നു. നെറ്റിയിൽ നീളത്തിൽ മുറിവേറ്റ പാട്. വലത് കൺപോള പാതി അടഞ്ഞ മട്ടിൽ.
കണ്ണുകൾ ചുവന്ന് കലങ്ങിയിരിക്കുന്നു. കഷണ്ടി കയറി നരച്ച മുടിയിഴകൾ.അയാൾ വേച്ച് വേച്ച് സിറ്റൗട്ടിലേയ്ക്ക് കയറി കസേരയിൽ ഇരിക്കവേ ജോർജൂട്ടി ഇറങ്ങി വന്നു. ഒപ്പം റാണിയും. അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ജോർജൂട്ടി തടഞ്ഞു കൊണ്ട് എതിരെയുള്ള കസേരയിലിരുന്നു കൊണ്ട് അയാളെ നോക്കി. ജോർജൂട്ടിയും ഓർമ്മയിൽ പരതുന്നുണ്ട്…എവിടെയാണ്…?..
“ജോർജൂട്ടിയും എന്നെ മറന്നു ല്ലേ..
വർഷം പത്തിരുപതായില്ലേ…
ഞാനീ പരുവത്തിലും..”
അയാൾ ചിരിച്ചു കൊണ്ട് റാണിയെ നോക്കി. റാണി ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ജോർജൂട്ടിക്ക് അടുത്ത് വന്ന് നിന്നു. ജോർജൂട്ടി കസേരയിൽ നിന്നും മുന്നോട്ടാഞ്ഞു കൊണ്ട് അയാളെ നോക്കി… “സ…സഹ..ദേവൻ..സാറല്ലേ..?”
ആ പേര് കേട്ടതും റാണി ഞെട്ടി, അതെ ഇതയാളാണ്..! ദേഹമാസകലം ഒരു വിറപടർന്നു കയറി. അതെ..ഇതയാൾ തന്നെ..!
സഹദേവൻ ശബ്ദമില്ലാതെ ചിരിച്ചു.
“….ജോർജൂട്ടി ഓർത്തെടുക്കുമെന്ന് എനിക്കറിയാരുന്നു. എനിക്കൊരു ചായ തരാനുണ്ടാകോ…
വെള്ളമായാലും മതി.”
സഹദേവൻ റാണിയെ നോക്കി.
റാണി അയാളെ തന്നെ നോക്കി മരവിച്ച് നിൽപ്പാണ്.
“പേടിക്കണ്ട റാണി ..ഞാൻ കുഴപ്പത്തിനൊന്നും വന്നതല്ല..”
സഹദേവൻ ശാന്തമായ മുഖത്തോടെ ഇരുവരെയും നോക്കി. റാണി ചിരി വരുത്താൻ ശ്രമിച്ച് കൊണ്ട് അകത്തേയ്ക്ക് കയറിപ്പോയി. ജോർജൂട്ടി ഞെട്ടൽ മറച്ച് സ്വാഭാവികമായ് ചിരിക്കാൻ ശ്രമിച്ച് കസേരയിൽ ചാരിയിരുന്നു.
“സാറിപ്പോ… ഇതെന്താ പറ്റിയത്…ആകെ മാറിയല്ലോ. കണ്ടിട്ട് വിശ്വസിക്കാൻപറ്റുന്നില്ല.”
ജോർജൂട്ടി സഹദേവനെ അടിമുടി വീക്ഷിച്ചു കൊണ്ടേയിരുന്നു. മനസ്സിലുള്ള സഹദേവന്റെ ചിത്രം എത്രയൊക്കെ മാറ്റി വരയ്ക്കാൻ ശ്രമിച്ചിട്ടും മുന്നിലുള്ള രൂപവുമായി പൊരുത്തപ്പെടുന്നില്ല.അത്രയ്ക്ക് മാറിപ്പോയിരുന്നു സഹദേവൻ.
” ഒരു കണക്കിന് ഈ കോലം നല്ലതാ..ആർക്കും മനസ്സിലാകില്ലല്ലോ..പഴയ സഹദേവൻ അത്ര നല്ലവനൊന്നുമല്ലെന്ന് ജോർജജൂട്ടിക്കറിയില്ലേ..”
സഹദേവൻ ചിരിച്ചു കൊണ്ട് പാതി അറ്റുപോയ വലതു കൈയ്യിലേയ്ക്ക് നോക്കി.
“ഒരു കേസ് വന്ന് പെട്ടു..കാശ് കൊറേ കിട്ടി പക്ഷേ.., ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പിള്ളേര് വീട്ടിൽ കയറി പണി തന്നു…ഈ അറ്റുപോയതും, മുഖത്ത് തന്നിട്ടു പോയതൊന്നുമല്ല…കൊല്ലാതെ വിട്ടുകളഞ്ഞു അതായിരുന്നു പണി..!”
റാണി ചായ സഹദേവന് നേരെ നീട്ടി. സഹദേവൻ ചിരിയോടെ ചായയെടുത്ത് മൊത്തി.
“…..ആ കേസ് പിന്നെ എടങ്ങേറായി..പണി പോയി….യൂണിഫോം എന്നും കൂടെയുണ്ടാകുമെന്ന് കരുതി..അതു കൊണ്ട് സമ്പാദിക്കാനൊന്നുംമിനക്കെട്ടില്ല. ഒരു മകളുണ്ടായിരുന്നതിനെ കെട്ടിച്ചയച്ചു.ഓട്ടോ ഡ്രൈവറാ… മലപ്പുറത്ത് കവളപ്പാറ. പിന്നെ ഞാനും ന്റെ ഭാര്യേം അവിടെയൊരു പെട്ടിക്കടയിക്കെയിട്ടങ്ങ് കൂടി…സുഖമായിരുന്നു..സ്വസ്ഥം….പക്ഷേ….”
സഹദേവന്റെ മുഖം വാടി..നെടുവീർപ്പിട്ടുകൊണ്ട് ഗ്ലാസിലുണ്ടായിരുന്ന ചായ ഒറ്റ വലിക്ക് കുടിച്ചു.
“അവിടെയല്ലേ…ഉരുൾ ..പൊട്ടി…” ജോർജൂട്ടി പാതിയിൽ നിർത്തി. സഹദേവൻ നെടുവീർപ്പോടെ ‘അതെ’യെന്ന് തലയാട്ടി.
“മ്…ഹ്..ന്റെ ഭാര്യ പോയി…. ഒപ്പം ന്റെ മോളും…ആറ്റ് നോറ്റ് ഞങ്ങൾക്ക് വൈകിയുണ്ടായൊരു പേരക്കുട്ടീം….!മരുമോൻ ചെക്കനേം, എന്നെയും ദൈവം ബാക്കി വച്ചു..മരിച്ചവരെ ഓർത്ത് കരയാനാരെങ്കിലും വേണ്ടേ..! സഹദേവൻ നിറഞ്ഞ കണ്ണ് തുടച്ചു.
മുന്നിലിരുന്നു കരയുന്ന സഹദേവനെ ജോർജൂട്ടിക്ക് വിശ്വസിക്കാനായില്ല. ഇത് സഹദേവൻ തന്നെയാണോ…! പഴയ സഹദേവന്റെ തരിമ്പ് പോലും തന്റെ മുന്നിലിരിക്കുന്ന ഈ മനുഷ്യനിലില്ല. ജോർജൂട്ടി എന്ത് പറയണെന്നറിയാതെ റാണിയെ നോക്കി… റാണി ആകെ വിയർത്ത് നിൽപ്പാണ്.
“..അതൊക്കെ പോട്ടെ.. ഞാൻ വന്നത് എന്റെ കഥ പറഞ്ഞ് മൂക്ക് പിഴിയാനല്ല ജോർജൂട്ടി.. ആ പഴയ കേസില്ലേ… വരുൺ പ്രഭാകർ… അതിനെ കുറിച്ച് ചിലത് പറയാനാ…നമ്മൾ മൂന്ന് പേർക്കിടയിൽ മാത്രമേ ഇക്കാര്യം നിൽക്കൂ. നിങ്ങളെ വീണ്ടും കുഴപ്പത്തിലാക്കാനല്ല ഞാൻ വന്നത്..
പക്ഷേ..ഇതെനിക്ക് പറയാതെ വയ്യ.. ചിലതൊക്കെ ജോർജൂട്ടിക്ക് എന്നോട് പറയേണ്ടിയും വരും..”
സഹദേവൻ വളരെ ശാന്തനായാണ് സംസാരിച്ചത്. ജോർജൂട്ടി കുറുകിയ മിഴികളോടെ സഹദേവനെ നോക്കി. റാണിയുടെ മിഴികളിലും ഭയമിരുണ്ടു കൂടി.
“ഈശ്വരാ…ഇത്രയും വർഷങ്ങൾക്ക് ശേഷം…വീണ്ടും..!!”
“....ഇവിടെ തെളിവെടുപ്പിനു വരുന്നതിന്റെ തലേ ദിവസം വരുണിന്റെ അച്ഛൻ എന്നെ നേരിൽ കാണണമെന്ന് പറഞ്ഞിട്ട് ഞങ്ങൾ പണി നടക്കുന്ന പുതിയ സ്റ്റേഷന്റെ മുന്നിൽ വച്ച് മീറ്റ് ചെയ്തിരുന്നു.
മറ്റൊന്നിനുമല്ല ജോർജ്കുട്ടിയോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ കേസ് വഴിതിരിച്ച് വിടരുതെന്നും,അന്വേഷണം ശരിയായരീതിയിൽ നടത്തി മകനെ കണ്ടെത്തണമെന്ന് അപേക്ഷിക്കാൻ..!
അന്ന് അദ്ദേഹത്തിന്റെ വണ്ടിയിൽ വരുണിന്റെ വളർത്തുനായ റൂണിയും ഉണ്ടായിരുന്നു.ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കേ റൂണി വണ്ടിയിൽ നിന്നും ചാടിപ്പോയി. രാത്രിയായതു കൊണ്ട് തിരയാൻ നിന്നില്ല …
രാവിലെ തിരഞ്ഞ് കണ്ടുപിടിച്ച് വീട്ടിലെത്തിക്കാമെന്ന് ഞാൻ സാറിനോട് പറയുകയും ചെയ്തു. എന്തെങ്കിലും ഓർമ്മ വരുന്നുണ്ടോ ജോർജൂട്ടീ.?..ആ പട്ടിയെ…. ഓർമ്മയുണ്ടോ?..ഏതാണാ പട്ടിയെന്ന് മനസ്സിലായോ?..സഹദേവനിൽ അപ്പോൾ പഴയ പോലീസുകാരന്റെ ശൗര്യമുണർന്നത് ജോർജൂട്ടി മനസ്സിലാക്കി.
“സാറെന്തൊക്കെയാ ഈ പറയുന്നേ.. സാറല്ലേ അവിടെയുണ്ടായിരുന്നത്.. അത് എന്നോട് ചോദിച്ചാലോ….? എനിക്കൊരു പട്ടിയെയും ആറിയില്ല..” ജോർജൂട്ടി ചിരിച്ചു കൊണ്ട് റാണിയെ നോക്കി. റാണി പരിഭ്രമം മറച്ച് ചിരിച്ചു.
“ജോർജൂട്ടി പറഞ്ഞത് ശരിയല്ല എന്ന് കുറച്ചു കഴിയുമ്പോൾ ജോർജൂട്ടി തന്നെ പറയും.. അത് വിടാം..ഇനി ഞാൻ മിനഞ്ഞെടുത്ത ഒരു കഥ പറയാം..വെറും കഥ…..
ജോർജൂട്ടിയോ റാണിയോ, കല്ല്യാണം കഴിഞ്ഞ നിങ്ങളുടെ മകളോ…ആരോ ഒരാളാണ് വരുണിനെ കൊന്നത്.. നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം…
വരുണിന്റെ ബോഡി ഇവിടെ ഈ പറമ്പിൽ തന്നെയാണ് കുഴിച്ചിട്ടതും..
പക്ഷേ… തെളിവെടുക്കുന്നതിന്റെ തലേ ദിവസം ജോർജ്ജൂട്ടി ആ ബോഡി ഇവിടെ നിന്നും മാറ്റി.!!… തറപ്പണി നടക്കാനിരുന്ന രാജാക്കാട് പോലീസ് സ്റ്റേഷന്റെ മണ്ണിനടിയിലേയ്ക്ക്….!!
അന്ന് ഞാനും വരുണിന്റെ അച്ഛനും പുതിയ സ്റ്റേഷന്റെ മുന്നിൽ നിന്ന് സംസാരിക്കുമ്പോൾ ജോർജൂട്ടി അകത്ത് വരുണിനെ കുഴിച്ചിടുന്ന താരക്കിലായിരുന്നു…
ജോർജൂട്ടി ഞങ്ങളെ കണ്ടിരിക്കാം..കണ്ടില്ലായിരിക്കാം.. അതെനിക്ക് ഉറപ്പില്ല…. അന്ന് വരുണിന്റെ വളർത്തു നായ ചാടിപ്പോയതും ഇപ്പോഴാണ് ജോർജൂട്ടി അറിയുന്നത്…!!
കൃത്യമായി പറഞ്ഞാൽ പുതിയ സ്റ്റേഷനിൽ എസ് ഐ ഇരിക്കുന്നത് മറവ് ചെയ്ത വരുണിന്റെ ബോഡിക്ക് മുകളിലാണ്…ല്ലേ ജോർജൂട്ടീ…??!!! ”
ജോർജ്ജൂട്ടി ദേഷ്യത്തിൽ ചാടിയെഴുന്നേറ്റു, റാണി ആകെ ഞെട്ടിത്തരിച്ചു നിന്നു പോയി.
“നിങ്ങൾ ആവശ്യമില്ലാതെ ഓരോ കഥ മെനഞ്ഞിട്ട് ഞാനത് സമ്മതിക്കണോ, നിങ്ങൾ പോണം സാറേ….എനിക്ക് കുറച്ച് തിരക്കുണ്ട്…
നിങ്ങളാരാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആട്ടിയിറക്കി വിടണമായിരുന്നു…അത്രത്തോളം നിങ്ങൾ ഞങ്ങളെ ദ്രോഹിച്ചിട്ടുണ്ട്..വീണ്ടും വന്നിരിക്കുവാണല്ലേ
…”
സഹദേവൻ ചിരിച്ചു.
“കേസ് കൊടുമ്പിരി കൊണ്ട് നിന്ന സമയത്ത് പോലും ജോർജ്ജൂട്ടി ഇത്ര ദേഷ്യപ്പെട്ടിട്ടില്ല… ഞാൻ പറഞ്ഞില്ലേ എനിക്ക് നിങ്ങളെ ഉപദ്രവിക്കണ്ട… ജോർജ്ജൂട്ടിക്കറിയാം ഞാനിപ്പോൾ ഇവിടെ പറഞ്ഞ കാര്യങ്ങൾ അറിയേണ്ടവരെ അറിയിച്ചാൽ എല്ലാം താറുമാറാകുമെന്ന്…എനിക്ക് നിങ്ങളോടെ പകയുണ്ടായിരുന്നെങ്കിൽ ഞാൻ അതായിരിക്കില്ലേ ആദ്യം ചെയ്യുക..?”
ജോർജ്ജൂട്ടി സഹദേവനെ നോക്കി.
“ഇരിക്ക് ജോർജ്ജൂട്ടി.. റാണിയും ഇരിക്ക്..” സഹദേവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
ജോർജ്ജൂട്ടിയും,റാണിയും പരസ്പരം നോക്കിക്കൊണ്ട് സെറ്റിയിൽ ഇരുന്നു.
“ഇത്രയും വർഷങ്ങൾക്ക് ശേഷം ഞാൻ ഇതെങ്ങെനെ അറിഞ്ഞെന്നാകും..പറയാം… അന്നിവിടെ തെളിവെടുപ്പിൽ വരുണിന്റെ ബോഡിക്ക് പകരം പശുവിനെ തോണ്ടിയെടുത്ത് കേസ് മുഴുവൻ ജോർജൂട്ടിക്ക് അനുകൂലമായി. എനിക്ക് സ്ഥലം മാറ്റം കിട്ടി. രണ്ടാഴ്ച്ച കഴിഞ്ഞ് എസ് ഐ സാറിനെ ഒരു കേസ് ഫയൽ ഏൽപ്പിക്കാൻ ഞാൻ നമ്മുടെ പുതിയ പോലീസ് സ്റ്റേഷനിൽ വന്നപ്പോൾ ഞാനവിടെ റൂണിയെ കണ്ടു…!
ഞാൻ നേരത്തെ പറഞ്ഞ വരുണിന്റെ പെറ്റ്. രണ്ടാഴ്ച്ചയ്ക്ക് മുൻപ് അതിനെ ആരോ ഉപദ്രവിച്ചിട്ട് അവിടെയുള്ള ജോലിക്കാർ തന്നെ മരുന്ന് വച്ച് കെട്ടിക്കൊടുത്തിരുന്നു.
ഞാൻ സ്റ്റേഷനിൽ ചെല്ലുമ്പോൾ എസ് ഐ ഇരിക്കുന്ന ടേബിളിനു കീഴിൽ നിന്ന് കോൺസ്റ്റ്രബിൾസ് രണ്ട് പേർ റൂണിയെ ലാത്തി കൊണ്ട് തട്ടി പുറത്തിറക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. എത്ര ആട്ടിപ്പായിച്ചാലും ആ പട്ടി പിന്നെയും ആ ടേബിളിനു കീഴിൽ വന്ന് കിടക്കുമെന്ന് കോൺസ്ട്രബിൾ പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.
ഞാനപ്പോൾ തന്നെ വരുണിന്റെ അച്ഛനെ വിളിച്ചു റൂണിയുടെ കാര്യം പറഞ്ഞു. ‘കാണാതെ പോയ മകനെഇതു വരെ കണ്ടുകിട്ടിയില്ല. അവന്റെ പട്ടിയെ കണ്ടു പിടിച്ചു അല്ലേ…നിങ്ങൾക്ക് നാണമുണ്ടോ ഇത് വിളിച്ച് പറയാൻ..’ ഇതായിരുന്നു പ്രതികരണം ഞാൻ പിന്നെ അത് വിട്ടു…”
സഹദേവൻ ജോർജൂട്ടിയെ നോക്കി. ജോർജൂട്ടി എല്ലാം കേട്ടു കൊണ്ട് തല കുമ്പിട്ട് നിലത്തേയ്ക്ക് നോക്കിയിരുപ്പാണ്. ജോർജൂട്ടിയുടെ കൈയ്യിൽ പിടിച്ച് കൊണ്ട് പരിഭ്രമത്തിൽ റാണി സഹദേവനെയും,ജോർജൂട്ടിയെയും മാറി മാറി നോക്കി.
സഹദേവൻ തുടർന്നു… “…..ജോർജ്ജൂട്ടി വരുണിനെ പൊലീസ് സ്റ്റേഷനിൽ കുഴിച്ചിടുന്ന നേരം കാറിനുള്ളിൽ നിന്നും വരുണിനെ മണം പിടിച്ച് റൂണി കാറിൽ
നിന്നും പുറത്തിറങ്ങിയതാകും..
അവൻ കുരച്ച് ബഹളം വച്ചിരിക്കാം.. ജോർജൂട്ടിയെ ആക്രമിക്കാനും ശ്രമിച്ചിരിക്കാം. പിന്നെ വന്ന് കുഴി മാന്തിയാലോന്ന് ഭയന്നിട്ടാകാം കൈയ്യിലിരുന്ന പിക്കാസോ തൂമ്പയോ വച്ച് ജോർജൂട്ടി റൂണിയെ വെട്ടി.. കൊല്ലാൻ വേണ്ടി തന്നെ…!…പക്ഷേ റൂണി രക്ഷപെട്ടു..!!!! ഇതാണ് സത്യം… ഇപ്പോൾ രാജാക്കാട് സ്റ്റേഷനിൽ കുഴി തോണ്ടിയാൽ വരുണിന്റെ അസ്ഥിക്കൂടം കിട്ടും…. ജോർജൂട്ടീ ഇതാണുണ്ടായത്…ഇതല്ലേ സത്യം…”
ജോർജൂട്ടി ഒന്നും മിണ്ടിയില്ല. റാണി എല്ലാം കേട്ട് അമ്പരന്നിരിക്കുകയാണ്. അവൾ ജോർജൂട്ടിയുടെ കൈയ്യിൽ അമർത്തിപ്പിടിച്ചു.
“…നിങ്ങളെ..നിങ്ങളുടെ കുടുംബത്തെ തകർക്കാൻ ശേഷിയുള്ള എന്തോ ഒരു കാരണം വരുണിൽ ഉണ്ടായിരുന്നു… അവൻ മരണത്തിൽ കുറഞ്ഞ് ഒന്നും അർഹിക്കുന്നില്ല എന്ന് നിങ്ങൾ അടിയുറച്ച് വിശ്വസിക്കുന്നു..തീരുമാനിച്ചിരുന്നു… അതു കൊണ്ടാണ് നിങ്ങൾ ഇത്രയധികം ഫൈറ്റ് ചെയ്ത് പിടിച്ചു നിന്നത്. കുറച്ചെങ്കിലും കുറ്റബോധം വരുണിന്റെ മരണത്തിൽ ജോർജൂട്ടിക്കുണ്ടായിരുന്നെങ്കിൽ കൊന്നത് ജോർജൂട്ടിയല്ലെങ്കിൽ കൂടി ഭാര്യക്കും മകൾക്കും വേണ്ടി ജോർജൂട്ടി കുറ്റം ഏറ്റ് ജയിലിൽ പോയേനെ..! വരുണിന്റെ മരണത്തിന് പിന്നിലെ കാരണം …അത് നിങ്ങൾക്ക് മാത്രമേ അറിയൂ…എനിക്ക് അറിയുകയും വേണ്ട… ജോർജൂട്ടിയുടെ ഈ മൗനം മാത്രം മതിയെനിക്ക്…
എന്റെ നിഗമനങ്ങൾ ശരിയായിരുന്നുവെന്ന ആശ്വാസം മതിയെനിക്ക്…”
സഹദേവൻ പതിയെ എഴുന്നേറ്റു.
“ഞാനെന്നാ….ഇനിയും നിങ്ങളെ ബുദ്ധി മുട്ടിക്കുന്നില്ല…”
ജോർജൂട്ടി അനങ്ങിയില്ല, റാണി എഴുന്നേറ്റ് കൊണ്ട് ജോർജ്ജൂട്ടിയെ തട്ടി വിളിച്ചു. ജോർജൂട്ടി എഴുന്നേറ്റു. സഹദേവൻ ചെരുപ്പിട്ടു കൊണ്ട് ജോർജൂട്ടിയെ നോക്കി ചിരിച്ചു.
“ഞാനിവിടെ വന്നിട്ടില്ലാന്ന് കരുതിക്കോ…..”
സഹദേവൻ തിരിഞ്ഞ് നടക്കാൻ തുടങ്ങി.
“ഇ..ഇ..ഇതെങ്ങെനെ…ഇപ്പോൾ… എവിടുന്ന്….നിങ്ങൾക്കീ സത്യം മനസ്സിലാക്കാൻ എങ്ങെനെ പറ്റി.. ഞാനിത് എന്റെ ഭാര്യയോട് പോലും പറഞ്ഞിട്ടില്ല…” ജോർജൂട്ടിക്ക് ഞെട്ടലും പരിഭ്രമവും പൂർണ്ണമായും മാറിയിട്ടുണ്ടായിരുന്നില്ല.
സഹദേവൻ നിന്നു, തിരിഞ്ഞ് നോക്കാതെ പുഞ്ചിരിച്ചു. “…. ഉരുൾ പൊട്ടലിൽ ഒരു മല മുഴുവനായും തെറിച്ച് ഞങ്ങൾ കുറെ പേരുടെ വീടിനു മുകളിൽ വീണു.
വീടിന്റെ ഒരടയാളം പോലും അവിടെ കാണാനുണ്ടായിരുന്നില്ല. എന്റെ സുലു..സുലോചന…മകൾ..പേരക്കുട്ടി.
പിന്നെ കുറെ…കുറെ..ആളുകൾ.. എല്ലാവരും ജീവനോടെ അടക്കം ചെയ്യപ്പെട്ടു……. കുറച്ച് നേരം സഹദേവൻ കണ്ണടച്ച് മൗനമായ് നിന്നു.
“…….എനിക്കൊരു വളർത്തു നായയുണ്ടായിരുന്നു മോളിക്കുട്ടി..എങ്ങെനെയോ അവൾ രക്ഷപെട്ടു. വിവരമറിഞ്ഞ് ഞാനും മരുമോൻ ചെക്കനും ഓടിപ്പാഞ്ഞ് വന്നപ്പോൾ
വീട് നിന്നിടത്ത് ഒരടയാളമായി എന്റെ മോളിക്കുട്ടി ചുരുണ്ട് കൂടി കിടക്കുന്നു… ഞങ്ങളെ കണ്ട് അവൾ ശബ്ദമില്ലാതെ കരഞ്ഞു….”സഹദേവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
“…ദിവസങ്ങളോളം മോളിക്കുട്ടി അവിടെ നിന്നനങ്ങിയില്ല….മോളിക്കുട്ടിയാണ് എനിക്ക് വരുൺ എവിടെയാണെന്ന് പറഞ്ഞു തന്നത്…ജോർജൂട്ടിക്ക് മാത്രമറിയാവുന്ന ആ സത്യം
എനിക്ക് കാട്ടി തന്നത്..
ജോർജൂട്ടി….നീയും വിശ്വസ്തനായ ഒരു വളർത്തു നായയാണ്, നിന്നെ തകർക്കാൻ വന്നവനെ കുഴിച്ചിട്ട് അതിനു മുകളിൽ സ്വന്തം കുടുംബത്തിനു വേണ്ടി കാവൽ നിൽക്കുന്ന നായ..
കുടുംബമില്ലാതാകുന്നവന്റെ നെഞ്ചിലെ പിടപ്പ് പഴയ സഹദേവനറിയിലായിരുന്നു.
ഇപ്പോ ശരിക്കറിയാം…ജോർജൂട്ടിയെയും..മോളിക്കുട്ടിയോട് ക്ഷമിച്ചേക്ക് ജോർജൂട്ടീ!.”..
സഹദേവൻ കണ്ണ് തുടച്ചു കൊണ്ട് മുന്നോട്ട് നടന്നു. പഴയ സഹദേവൻ പൊലീസ് നടന്നകലുന്നത് ജോർജൂട്ടി മരവിപ്പോടെ നോക്കി നിന്നു.
ലോകത്തിലെ തന്നെ പ്രകൃതിയുടെ വിസ്മയങ്ങളിലൊന്നാണ് നയാഗ്ര വെള്ളച്ചാട്ടം. ഇതിനൊപ്പം ഇടം പിടിച്ചിരുന്ന ഒരു ബോട്ട് ഇപ്പോൾ വീണ്ടും വാർത്തയാവുകയാണ്. നൂറ് വര്‍ഷത്തോളം നയാഗ്ര വെള്ളച്ചാട്ടത്തില്‍ ഒലിച്ചു പോകാതെ കുടുങ്ങിക്കിടന്ന ബോട്ട് ഇപ്പോൾ ഒഴുകിമാറിയിരിക്കുകയാണ്. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ബോട്ട് കുടുങ്ങി കിടന്നതിന്റെ ശതാബ്ദി ആഘോഷിക്കാനിരിക്കെയാണ് ശക്തമായ ഒഴുക്കിൽ ബോട്ടിന് ഇളക്കം തട്ടിയത്. ഒരു നൂറ്റാണ്ട് കാലമാണ് വെള്ളച്ചാട്ടത്തിന് മുകളിലെ പാറഇടുക്കിൽ ബോട്ട് കുടുങ്ങിക്കിടന്നത്. 1918ലാണ് രണ്ടുപേരുമായി ബോട്ട് നയാഗ്ര വെള്ളച്ചാട്ടത്തിന്റെ പ്രധാന ഭാഗമായ ഹോഴ്സ് ഷൂ ഫാളില്‍ കുടുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷിച്ചെങ്കിലും അന്ന് ബോട്ട് കരയ്ക്കെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
100 വർഷത്തിലേറെയായി നയാഗ്ര വെള്ളച്ചാട്ടത്തിലെ പാറകളിൽ കുടുങ്ങിക്കിടക്കുന്ന ഒരു പഴയ ചരക്ക് കപ്പൽ ശക്തമായ കൊടുങ്കാറ്റിൽ 150 അല്ലെങ്കിൽ അതിൽ കൂടുതൽ അടി നീങ്ങി, ഇപ്പോൾ വെള്ളച്ചാട്ടത്തിന് മുകളിലൂടെയാണ്.
ഹാലോവീൻ രാത്രിയിൽ ഉണ്ടായ കൊടുങ്കാറ്റിൽ നിന്നുള്ള കാറ്റും മഴയും 100 വർഷം പഴക്കമുള്ള കപ്പലിന് സ്ഥാനം മാറ്റാൻ അനുവദിച്ചുവെന്ന് നയാഗ്ര പാർക്ക്സ് കമ്മീഷൻ ഹെറിറ്റേജ് സീനിയർ മാനേജർ ജിം ഹിൽ അഭിപ്രായപ്പെട്ടു
കഠിനമായ തണുപ്പ് കാലമാണ് വരുന്നതെന്നും അമ്മയെ സുരക്ഷിത കേന്ദ്രത്തേക്ക് മാറ്റണമെന്ന് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്‍തി അധികൃതരോട് ആവശ്യപ്പെട്ടു. കശ്മീരിലെ കഠിനമായ തണുപ്പിനെ അതിജീവിക്കാന്‍ സാധിക്കുന്ന സൗകര്യമുള്ള മറ്റെവിടേക്കെങ്കിലും അമ്മയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ഇല്‍തിജ മുഫ്‍തി കത്തെഴുതി. ഒരു മാസം മുമ്പും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അമ്മക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്തവും കേന്ദ്ര സര്‍ക്കാറിനാകുമെന്നും ഇല്‍തിജ മുഫ്‍തി ട്വീറ്റില്‍ വ്യക്തമാക്കി.
ഓഗസ്റ്റ് മുതല്‍ ജമ്മു കശ്മീരിന്‍റെ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ജയിലിലാണ്. ഡോക്ടര്‍ നടത്തിയ പരിശോധയില്‍ അവരുടെ ആരോഗ്യനില മോശമാണെന്ന് പറഞ്ഞിരുന്നു. രക്തത്തില്‍ ഹീമോഗ്ലോബിനും കാല്‍സ്യവും കുറവാണ്. ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്ത് തണുപ്പിനെ അതിജീവിക്കാനുള്ള സൗകര്യമില്ല. മറ്റൊരു സ്ഥലത്തേക്ക് അവരെ മാറ്റാന്‍ അപേക്ഷിക്കുകയാണെന്നും ഇല്‍തിജ മുഫ്‍തി പറഞ്ഞു.
I’ve repeatedly raised concerns about the well being of my mother. I wrote to DC Srinagar a month ago to shift her someplace equipped for the harsh winter. If anything happens to her, the Indian government will be responsible
https://t.co/bgJwi0fHxl— Mehbooba Mufti (@MehboobaMufti) November 5, 2019