Latest News

തിരുവനന്തപുരം ഭരതന്നൂരിൽ പത്ത് വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ മരിച്ച ആദർശ് വിജയൻ എന്ന വിദ്യാർഥിയുടെ കുഴിമാടം തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു. മുങ്ങിമരണമെന്ന കരുതിയ സംഭവം കൊലപാതകമെന്ന് വ്യക്തമായതോടെ തുടർ അന്വേഷണത്തിനായാണ് ക്രൈംബ്രാഞ്ച് നടപടി. ശാസ്ത്രീയ പരിശോധനക്ക് ആവശ്യമായ ശരീരാവശിഷ്ടങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു.

പത്ത് വർഷവും ആറ് മാസവും മുൻപ് മുങ്ങി മരിച്ചതെന്ന ധാരണയിൽ ആദർശ് വിജയനെന്ന പതിനാലുകാരനെ അടക്കിയ മണ്ണ് വീണ്ടും കുഴിച്ചു. കൊലയാളിയിലേക്കുള്ള ശാസ്ത്രീയ തെളിവുകൾ തേടി. പോസ്റ്റുമോർട്ടം മുതൽ തെളിവ് ശേഖരണത്തിൽ വരെ ആദ്യഘട്ടത്തിൽ അട്ടിമറി നടന്ന കേസിൽ വർഷങ്ങൾക്ക് ശേഷമാണ് കൊലപാതകം എന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്. വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ഫൊറൻസിക് മേധാവി ഡോ. ശശികലയുടെ നേതൃത്വത്തിൽ തുടർ പരിശോധത് ആവശ്യമായ ശരീരാവശിഷ്ടങ്ങൾ വീണ്ടെടുക്കാനായി.

മെഡിക്കൽ കോളജിലെക്ക് മാറ്റിയ ശരീരഭാഗങ്ങൾ ഉടൻ പൊസറ്റുമോർട്ടത്തിനും പിന്നീട് ഡി.എൻ. എ ടെസ്റ്റ് അടക്കമുള്ള വിവിധ ശാസ്ത്രീയ പരിശോധനകൾക്കും വിധേയമാക്കും. മർദനമേറ്റുള്ള മരണമെന്ന് കണ്ടെത്തിയ ആദ്യ പോസ്റ്റുമോർട്ടത്തിൽ പല വിവരങ്ങളും ഉൾപ്പെടുത്താത്തതിനാലാണ് റീ പൊസ്റ്റുമോർട്ടം. പീഡനം നടന്നിട്ടുണ്ടോയെന്നതിനുൾപ്പെടെ തെളിവ് തേടിയാണ് മറ്റ് പരിശോധനകൾ. മകന്റെ മരണത്തിന് ഉത്തരമാകുമെന്ന പ്രതീക്ഷയിലാണ് പത്ത് വർഷമായി നിയമ പോരാടം തുടരുന്ന മാതാപിതാക്കൾ . ക്രൈംബ്രാഞ്ച് ഡിവൈ.എസ്. പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം

കൂടത്തായി കൊലപാതകക്കേസുകളിലെ മുഖ്യപ്രതി ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പിൽ സയനൈഡ് കണ്ടെത്തി. പിടിക്കപ്പെട്ടാൽ സ്വയം ഉപയോഗിക്കാൻ സൂക്ഷിച്ചതാണെന്ന് ജോളി പറഞ്ഞു. പൊന്നാമറ്റം വീട്ടിലെ അടുക്കളയിലെ പഴയ പാത്രങ്ങൾക്കിടയിൽ കുപ്പിയിലാക്കി തുണിയിൽ പൊതിഞ്ഞ നിലയിലാണ് സയനൈഡ് കണ്ടെത്തിയത്.

കേസിൽ നിർണായകമായേക്കാവുന്ന ഒരു സാധനം വീട്ടിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി തിങ്കളാഴ്ച പൊലീസിനു മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പു നടത്തിയത്. ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷമാണ് ജോളിയെ എത്തിച്ചത്. ജോളിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി തന്നെ തെളിവെടുപ്പു നടത്താൻ അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.

കൂടുതൽ തെളിവുകൾ തേടി അന്വേഷണ സംഘം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും തിങ്കളാഴ്ച പത്തുമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മാത്യു, പ്രജികുമാർ എന്നിവരെയും ചോദ്യം ചെയ്തു. ഇവരെ ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്തെന്നാണ് വിവരം. വടകരയിലുള്ള റൂറല്‍ എസ്പിയുടെ ഓഫിസിൽവച്ചായിരുന്നു ചോദ്യംചെയ്യല്‍. ജോളിയുടെ തെറ്റിൽ തനിക്കോ മകനോ പങ്കില്ലെന്ന് സഖറിയാണ് അന്വേഷണസംഘത്തോടു പറഞ്ഞു. കപടസ്നേഹം കാണിച്ച് ജോളി കുടുംബത്തെ ചതിച്ചു. ആരെയെങ്കിലും ഇല്ലാതാക്കാനോ കൊലയ്ക്കു കൂട്ടുനിൽക്കാനോ തങ്ങൾക്കാവില്ലെന്നും സഖറിയാസ് പറഞ്ഞു.

മുഖ്യസാക്ഷിയും പരാതിക്കാരനുമായ റോജോ തോമസിന്റെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും. അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം റോജോ അമേരിക്കയിൽ നിന്നു നാട്ടിലെത്തി. റോജോയുടെ സാന്നിധ്യത്തിൽ ജോളിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ജോളിയുടെ ആദ്യ ഭർത്താവ് മരിച്ച റോയിയുടെ സഹോദരനാണ് റോജോ. കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കുന്നതിൽ നിർണായകമായത് റോജോ തോമസിന്റെ പരാതിയാണ്. റോയിയുടെയും മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ മരണങ്ങൾ കൊലപാതകമാണെന്ന് റോജോ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ടോം തോമസിന്റെ ഭൂമി തട്ടിയെടുക്കാൻ ജോളി നടത്തിയ നീക്കമാണ് റോജോയിൽ സംശയമുണർത്തിയത്. ജോളിക്ക് എൻഐടിയിൽ ജോലിയില്ലെന്ന് ആദ്യമായി കണ്ടെത്തിയതും റോജോയാണ്. ലോക്കൽ പൊലീസ് അവഗണിച്ച റോജോയുടെ കണ്ടെത്തലുകൾ ക്രൈംബ്രാഞ്ച് മുഖവിലയക്കെടുത്ത നടത്തിയ അന്വേഷണത്തിൽ ജോളി ഉൾപ്പെടെ അറസ്റ്റിലായി. ഫോണിൽ വിളിച്ചാണ് അമേരിക്കയിലായിരുന്ന റോജോയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചത്. ജോളിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ ലഭിച്ചു ഒപ്പം ചില ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചില്ല.

റോജോയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്ത് ഇതിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് തിങ്കളാഴ്ച രാവിലെ വൈക്കത്തെ സഹോദരിയുടെ വീട്ടിലെത്തിയ റോജോ ചൊവ്വാഴ്ച വടകരയിലെത്തി മൊഴി നൽകും. നെടുമ്പാശേരിയിൽ നിന്നു പൊലീസ് അകമ്പടിയോടെയാണ് റോജോ വൈക്കതെത്തിയത്. റോജോയുടെ മൊഴിയിലുടെ മരണങ്ങൾ സംബന്ധിച്ചും വ്യാജ ഒസ്യത്ത് സംബന്ധിച്ച കേസിലും നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താൻ സാധ്യമായ വഴികളെല്ലാം തേടുമെന്ന് സാങ്കേതിക വിദഗ്ധരുടെ സംഘത്തെ നയിക്കുന്ന ഐടി സെൽ എസ്പി ഡോ. ദിവ്യ ഗോപിനാഥ് പറഞ്ഞു.

നാഴികമണിനാദം

ബഹ്‌റിനില്‍ നിന്നും തിരികെയെത്തിയ സിസ്റ്റര്‍ കാര്‍മേലിന് ഒരാഴ്ചയ്ക്കുള്ളില്‍ ബഹ്‌റിന്‍ മന്ത്രി അബ്ദുള്ളയില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. പോലീസടക്കമുള്ള എല്ലാ വകുപ്പുമേധാവികളെയും രഹസ്യവിചാരണ ചെയ്തു. എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍, ഹോട്ടലുകള്‍ അങ്ങിനെ എല്ലാം രംഗത്തും നിയമങ്ങള്‍ കര്‍ശനമാക്കി. വേശ്യാവൃത്തിക്ക് കൂട്ടുനില്ക്കുന്ന ഹോട്ടലുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പു നല്കി. ഇതിനൊക്കെ കൂട്ടു നില്ക്കുന്നവര്‍ക്ക് കനത്ത ശിക്ഷ നല്കാനും നിര്‍ദ്ദേശം നല്കി. ഈ നടപടികള്‍ കാമരോഗികളുടെ മനോവീര്യം കെടുത്തുകതന്നെചെയ്യും. വേശ്യകളുടെ പുനരധിവാസത്തിനും ആതുരശാലകളുമായി കൂട്ടിയോജിപ്പിക്കുമെന്നും സിസ്റ്റര്‍ കാര്‍മേലിന്റെ ലേഡീസ് കെയര്‍ ഗോമിന്റെ മാതൃക ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമെന്നും അറിയിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ലോകത്തിനുള്ള ഒരു സന്ദേശമാണ്. ഏതു ദാരിദ്ര്യവും പാപവും ധാര്‍മീകമൂല്യങ്ങള്‍ക്ക് അപ്പുറമല്ല. നല്ല ഭരണാധിപന് തിന്മയെ നന്മകൊണ്ട് തകര്‍ത്തെറിയാന്‍ കഴിയും. പലരാജ്യങ്ങളിലും അധികാരികളില്‍ വിശ്വാസമില്ലാത്ത ഒരു ജനതയാണ് വളര്‍ന്നു വരുന്നത്. അതിനാല്‍ തിന്മകള്‍ വളരുന്നു.

ഭരണത്തിനെതിരെ ജനങ്ങള്‍ അണി നിരക്കുന്നു. ജനതയെ നേരായ പാതയില്‍ നടത്താന്‍ ഇവര്‍ക്കാവില്ല. സിസ്റ്റര്‍ കാര്‍മേല്‍ ജനാലയിലൂടെ വൈകിയെത്തിയ സൂര്യപ്രകാശത്തെ നോക്കിയിരുന്നു. സ്‌നേഹവും സത്യവും പ്രകാശത്തിനൊപ്പമാണ്. ഇരുട്ടിനൊപ്പം പോകാന്‍ അവര്‍ക്കാവില്ല. അവരുടെ പ്രതീക്ഷകളെ സ്വപ്നങ്ങളെ ആര്‍ക്കും തല്ലിക്കെടുത്താനാകില്ല. മനുഷ്യമനസ്സിനെ ഇരുളില്‍നിന്ന് ഇല്ലായ്മ ചെയ്ണം . ഈ പ്രകാശത്തിന്‍ തിളക്കമുള്ള ഒരു നിഴലായി ജീവിച്ചുമരിക്കാനാണ് മോഹം. നമുക്ക് ലഭിക്കുന്ന പ്രകാശത്തിന് പേലും സ്‌നേഹവും അനുകമ്പയും കാരുണ്യവുമുണ്ട്. ആ കാരുണ്യത്തിലല്ലേ ഓരോ സസ്യങ്ങളും മരങ്ങളും വളര്‍ന്ന് നമുക്ക് ഭക്ഷിക്കാന്‍ ധാന്യങ്ങളും മധുരങ്ങളും കായ്കനികളും നല്കുന്നത്. ഒരു മരം നല്കുന്ന സ്‌നേഹവും കാരുണ്യവും കരുതലും മനുഷ്യനില്ലാത്തത് എന്താണ്?

പുറത്തെ പ്രകാശത്തില്‍ മുഴുകിയിരുന്ന സിസ്റ്റര്‍ കാര്‍മേല്‍ സിസ്റ്റര്‍ നോറിന്‍ അകത്ത് വന്നത് കണ്ടില്ല. സിസ്റ്റര്‍ പുറത്തേക്ക് നോക്കി മയങ്ങി ഇരിക്കുന്നത് എന്താണ്? കഴിഞ്ഞ രാത്രിയില്‍ ശരിക്കുറങ്ങിയില്ലേ? സിസ്റ്റര്‍ ശങ്കിച്ചു നിന്നു. ചിലപ്പോള്‍ സിസ്റ്റര്‍ ഇങ്ങനെയാണ്. കസേരയിലാണെങ്കിലും ധ്യാനത്തില്‍ മുഴുകിയിരിക്കും. എത്ര ശ്രമിച്ചിട്ടും അതൊന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പാപത്തില്‍ അകപ്പെട്ടുപോയ വേശ്യകള്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമല്ലേ. അതായിരിക്കാം മനസ് എപ്പോഴും സംഘര്‍ഷമാകുന്നത്. സുഖഭോഗജീവിതം നയിക്കുന്നവരെയും ആ വ്യവസ്ഥിതിയെയും വലിച്ചെറിയുക അത്ര എളുപ്പമല്ലെന്ന് സിസ്റ്റര്‍ നോറിന് അറിയാം.
“”ഗുഡ് മോര്‍ണിംഗ് സിസ്റ്റര്‍”
സിസ്റ്റര്‍ കാര്‍മേല്‍ തിരിഞ്ഞുനോക്കി പുഞ്ചിരിയോടെ പറഞ്ഞു “”ഗുഡ്‌മോര്‍ണിംഗ്”
“”എന്താണ് സിസ്റ്റര്‍ ആലോചിക്കുന്നത്”
“”ഞാന്‍ പ്രകാശത്തിന്റെ നന്മകളെക്കുറിച്ചോര്‍ക്കയായിരുന്നു. ”
“”സത്യം വെളിച്ചമാണ്.അത് മനസ്സിലാക്കാന്‍ മനുഷ്യന് കഴിയുന്നില്ല” സിസ്റ്റര്‍ നോറിന്‍ സന്തോഷത്തോടെ മറുപടി പറഞ്ഞു.

“”ഞാന്‍ വന്നത് നന്ദി പറയാനാണ്. ബഹ്‌റിനിലെ ഭരണാധികാരിയുടെ കത്ത് വായിച്ചു. ആ യാത്രക്ക് ഫലമുണ്ടായി. ഇതുപോലെ മറ്റു രാജ്യങ്ങളില്‍ നിന്നും നല്ല പ്രതികരണങ്ങള്‍ ഉണ്ടാകട്ടെ.” ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് പ്രാധാന്യം. അവരുടെ സഹകരണവും സാമ്പത്തിക സഹായവുമൊക്കെ തുടര്‍ന്നും ഉണ്ടാകണമെങ്കില്‍ അവരുടെ ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാനാവില്ല.”
“”എന്റെ ബഹ്‌റിന്‍ യാത്രയുടെ വെളിച്ചത്തില്‍ ഒരു കാര്യം ബോധ്യമായി. ദരിദ്രരാജ്യത്തെ ജനാധിപത്യത്തെക്കാള്‍ നല്ലത് ബഹ്‌റിലെ രാജഭരണം തന്നെയാണ്. ഞാന്‍ അവതരിപ്പിച്ച വിഷയത്തില്‍ എത്ര പെട്ടെന്നാണ് നടപടികളുണ്ടായത്. പരിചയമുള്ള ഒരു സ്കൂള്‍ പ്രിന്‍സിപ്പിള്‍ നിര്‍മലയുടെ വീട്ടിലായിരുന്നു ഞങ്ങള്‍ക്ക് ഊണ്. സമയം കുറവായതിനാല്‍ അവരുടെ സ്കൂള്‍കുട്ടികളെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞില്ല. നിര്‍മ്മല ഇന്നലെ വിളിച്ചിരുന്നു. പോലീസ് മൊത്തം അരിച്ചുപെറുക്കുകയാണെന്നും സംശയാസ്പദമായി കാണുന്നവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയയ്ക്കുന്നു എന്നും നിര്‍മ്മല പറഞ്ഞു.”
“”ഇനി ഇന്ത്യയിലേക്ക് പോകണം. അവിടെ ഒരു മാസമെങ്കിലും താമസിക്കണം. എന്നെ സ്വീകരിക്കാന്‍ എന്റെ പ്രിയപ്പെട്ടവര്‍ കാത്തിരിക്കുകയാണ്. ഞാന്‍ പഠിച്ചു വളര്‍ന്ന സ്ഥലം അല്ലെ? ”

കാര്‍മേലിന്റെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷം അലയടിച്ചു. ജന്മനാടിന്റെ മഹത്വം സിസ്റ്റര്‍ നോറിനറിയാം. സമയം കിട്ടുമ്പോഴൊക്കെ തന്റെ ജന്മദേശമായ സ്‌കോട്‌ലണ്ടിലേക്ക് പോകാറുണ്ട്. അതിനാല്‍ സിസ്റ്ററുടെ ആഗ്രഹത്തിന് എതിരഭിപ്രായം പറയാന്‍ തനിക്ക് എങ്ങനെ കഴിയും? എത്രയോ വര്‍ഷമായി ഈ സ്ഥാപനത്തിന്റെ വെളിച്ചമാണ് ഈ ദൈവദാസി. സ്വന്തം നാട്ടിലേക്ക് അവരും പോകട്ടെ.
“”ഒരു നീണ്ട യാത്ര എനിക്കിവിടെ ബുദ്ധിമുട്ടുണ്ടാക്കും. എന്നാലും സിസ്റ്റര്‍ക്ക് എത്രനാള്‍ വേണമെങ്കിലും ഇന്ത്യയില്‍ കഴിയാം. കമ്പ്യൂട്ടര്‍ ഉള്ളതിനാല്‍ കാര്യങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ കഴിയുമല്ലോ. സത്യം പറയാമല്ലോ കേരളം കാണാന്‍ എനിക്കും വളരെ കൊതിയാണ്. നമ്മള്‍ രണ്ട് പേരും ഇവിടെനിന്നും മാറി നില്ക്കാനും പാടില്ല.” “” ങ്ഹാ! പാടില്ല. ഞാന്‍ പ്രാര്‍ത്ഥന കഴിഞ്ഞിട്ടുവരാം സിസ്റ്റര്‍.” ഞാന്‍ പെട്ടെന്ന് സിസ്റ്റര്‍ നോറിന്റെ കവിളത്ത് ഒരു ചുംബനം കൊടുത്തിട്ട് പ്രാര്‍ത്ഥനാമുറിയിലേക്ക് പോയി. സിസ്റ്റര്‍ നോറിന്‍ ആ പോക്ക് സന്തോഷത്തോടെ നോക്കി നിന്നു. സിസ്റ്റര്‍ കാര്‍മേല്‍ ഒപ്പമുണ്ടെങ്കില്‍ എല്ലായിടത്തും ഒരു ശ്രദ്ധയുണ്ട്. സിസ്റ്റര്‍ പോയാല്‍ പ്രഭാഷണങ്ങള്‍ ആരു നടത്തും.

രോഗികള്‍ വര്‍ദ്ധിച്ചാല്‍ സഹായത്തിന് ആരുണ്ട്. എന്തെങ്കിലും വീഴ്ച ഉണ്ടായാല്‍ എല്ലാവരും തന്നെ കുറ്റപ്പെടുത്തില്ലേ? എന്തെങ്കിലും അത്യാവശ്യ യാത്രകള്‍ വന്നാല്‍ ആരാണ് പോകുക? ആശുപത്രിയുടെയും മറ്റു കാര്യങ്ങളുടെയും ഉത്തരവാദിത്വം ആരെ ഏല്പിക്കും. സിസ്റ്റര്‍ നോറിന്‍ ആലോചനയോടെ നിന്നു. സിസ്റ്റര്‍ക്ക് ഇന്ത്യയിലേക്ക് പോകണമെങ്കില്‍ റോമില്‍ നിന്നുള്ള അനുമതി വേണം. അവിടുത്തെ ഡയറക്ടറോട് കാര്യങ്ങള്‍ അവതരിപ്പിക്കാം. അവരും സമ്മതിക്കണം. സിസ്റ്റര്‍ കാര്‍മേല്‍ ഇറ്റലി യാത്രയില്‍ അവര്‍ കൂടി സംസാരിക്കട്ടെ. അങ്ങോട്ടുള്ള യാത്രയും സിസ്റ്റര്‍ കര്‍മേലിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കാന്‍ ഒരാളെ കണ്ടെത്തണം. ഒരാഴ്ച നടക്കുന്ന ഉപവാസ പ്രാര്‍ത്ഥനയില്‍ ദൈവത്തെ സേവിപ്പാന്‍ കഴിവുള്ള ഒരാളെ കണ്ടെത്തണം.
സൂര്യന്റെ സഞ്ചാരപദം പടിഞ്ഞാറേക്കു മാറിയ സമയം കെയര്‍ ഹോമിലെ കൃഷിക്കാരായ സ്ത്രീകള്‍ വിളവെടുപ്പിനായി കൃഷിസ്ഥലത്തേക്കിറങ്ങി. അവരുടെ ഇടയില്‍ സിസ്റ്റര്‍ കാര്‍മേലും സിസ്റ്റര്‍ നോറിനും ഉണ്ട്. തക്കാളിയുടെ വിളവെടുപ്പായിരുന്നു അന്ന്. മെര്‍ളിനും ഫാത്തിമയും പയര്‍ പറിക്കുകയാണ്. കൃഷിക്കിറങ്ങിയവരെ സിസ്റ്റര്‍ അഭിനന്ദിച്ചു. പെട്ടെന്ന് ആകാശം ഇരുണ്ടു കാണപ്പെട്ടു.സൂര്യരശ്മികള്‍ എങ്ങോ പോയൊളിച്ചു. കനത്ത മഴ പെയ്യാന്‍ തുടങ്ങി. പച്ചക്കറികളുമായി അവര്‍ അകത്തേക്ക് ഓടി.

മാസങ്ങള്‍ കഴിഞ്ഞു. തണുപ്പും മഞ്ഞും പ്രകൃതിയെ മൂടിപ്പുതച്ചു. ജാക്കിയും സിസ്റ്റര്‍ കാര്‍മേലും പലവട്ടം ഫോണില്‍ സംസാരിച്ചു.
ഈസ്റ്റ് ലണ്ടനിലെ ജോബ് സെന്റര്‍ പ്ലസിലേക്ക് മൂടിപ്പുതച്ചു കിടന്ന മഞ്ഞിലൂടെ ജാക്കി മുന്നോട്ടു നടന്നു. ഇടയ്ക്കിടെ അന്തരീക്ഷത്തില്‍ വെളുത്ത നിറത്തിലുള്ള മഞ്ഞുപൂക്കള്‍ ഭൂമിയിലേക്ക് പതിക്കുന്നു. മഞ്ഞും മഞ്ഞുവീഴ്ചയും മഞ്ഞുപൂക്കളും ജാക്കിക്ക് പുതിയ അനുഭവങ്ങളാണ്. ഇതിനിടയില്‍ തണുത്ത കാറ്റും വീശിയടിക്കുന്നുണ്ട്. ജോബ് സെന്ററിലെത്തി മുറിയുടെ രഹസ്യ നമ്പര്‍ അമര്‍ത്തി കതക് തുറന്ന് അകത്തു പ്രവേശിച്ചു. സെക്യൂരിറ്റി മുറിയുടെ കതക് തുറന്നയുടനെ അടുത്ത വാതിലിലൂടെ ജോബ് സെന്ററിലെ ജോലിക്കാരിയും മലയാളി സ്ത്രീയുമായ ഷൈലാമ്മ ധൃതിയില്‍ പോകുന്നതു കണ്ടു.

സെക്യൂരിറ്റി സൂപ്പര്‍ വൈസര്‍ ഇംഗ്ലീഷുകാരനായ ഡേവിഡ് ലൂയിസ് ആണ്. ജോബ് സെന്റര്‍ രാവിലെ ഒന്‍പത് മണിക്കാണ് തുറക്കുന്നതെങ്കിലും അത് തുറക്കേണ്ടത് എട്ടുമണിക്കാണ്. ആ ജോലി ചെയ്യുന്നത് സൂപ്പര്‍വൈസറാണ്. ഈ സ്ത്രീ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. അവര്‍ രാവിലെ വരുന്നത് എന്തിനാണ്? സ്കൂളില്‍ നിന്ന് എട്ടു വയസുള്ള മൂത്തമകള്‍ സ്കൂള്‍ കഴിഞ്ഞ് ജോബ് സെന്ററില്‍ വരുന്നത് പല ദിവസങ്ങളിലും കണ്ടിട്ടുണ്ട്.

ഷൈലാമ്മയുടെ മാതാപിതാക്കള്‍ സിങ്കപ്പൂരില്‍ നിന്ന് വന്നിട്ടുള്ള മലയാളികളാണ്. ചിലപ്പോഴൊക്കെ ഈ സ്ത്രീയുടെ വഴിവിട്ട ബന്ധങ്ങള്‍ കണ്ണില്‍ പെടുകയും ചെയ്തു. ഒരു ദിവസം കണ്ട കാഴ്ച സെക്യൂരിറ്റിയുടെ മുറിക്കുള്ളില്‍ ഷൈലാമ്മയെ ഡേവീസ് ലൂയിസ് മുകളിലേക്ക് ഉയര്‍ത്തുന്ന കാഴ്ചയാണ്. കുടുംബവും കുഞ്ഞുങ്ങളുമായി കഴിയുന്ന ഈ സ്ത്രീ എന്തിനിങ്ങനെ!. ഇവരുടെ ബന്ധത്തെപ്പറ്റി ജോബ്‌സെന്ററില്‍ എല്ലാവര്‍ക്കുമറിയാം. മറ്റു പല രാജ്യത്തുനിന്നുള്ള സ്ത്രീകളും ഇവിടെ ജോലിയിലുണ്ട്. ഇവര്‍ മാത്രമാണ് ഇങ്ങനെ വഴിവിട്ടു നടക്കുന്നത്. ഇവര്‍ മലയാളികള്‍ക്ക് തന്നെ അപമാനമാണ്. വന്നപ്പോള്‍ മലയാളി എന്നറിഞ്ഞതില്‍ സന്തോഷം തോന്നിയിരുന്നു.

പക്ഷെ മലയാളം അവര്‍ക്ക് ഇഷ്ടമല്ല. ഒരു മലയാളി മറ്റൊരു മലയാളിയെ പരിചയപ്പെട്ട മാനസിക സംഘര്‍ഷം ഇപ്പോഴും മനസ്സിലുണ്ട്. വിദേശത്ത് എല്ലാ മലയാളികള്‍ക്കും മലയാളം ഇഷ്ടമല്ലെന്ന് അന്നാണ് മനസ്സിലായത്. അതിന് ശേഷം ഒരു മലയാളിയോടും മലയാളത്തിന്റെ മഹത്വം താന്‍ വിളമ്പാറില്ല. മാതൃഭാഷയെ ബഹുമാനിക്കാത്ത, മലയാളത്തെ പീഡിപ്പിക്കുന്ന മലയാളികള്‍ പലയിടത്തുമുണ്ട്. അവളുടെ ചുണ്ടിലെ ചുവപ്പു നിറവും മുഖത്തെ ചായങ്ങളും ആഡംബരവസ്ത്രങ്ങളും അവളെക്കുറിച്ച് കൂടുതലറിയാന്‍ തന്നെ പ്രേരിപ്പിച്ചു. അവിടുത്തെ മറ്റു മലയാളികള്‍ നന്നായി തന്നെയാണ് തന്നോട് ഇടപെട്ടത്. അവരെല്ലാവരും സന്തോഷമുള്ളവരായിരുന്നു. ഷൈലാമ്മയ്ക്ക് തന്നോട് അമര്‍ഷമുണ്ട്. ഞാന്‍ കണ്ട കാഴ്ചകള്‍ ഇവരുടെ സമനില തെറ്റിച്ചുകാണാം. അതാണ് ശൗര്യത്തിന്റെ ജ്വാലകള്‍ അവരുടെ കണ്ണുകളില്‍ എരിയുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ ജോബ് സെന്ററില്‍ തൊഴിലില്ലാ വേതനത്തിനും മറ്റ് ആനുകൂല്യങ്ങള്‍ വാങ്ങാന്‍ വരുന്നവരോടുള്ള ഇവരുടെ ഇടപെടലും കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെയാണ് ഓര്‍മ്മപ്പെടുത്തുന്നത്.
ജോലി കഴിഞ്ഞ് മുറിയിലെത്തിയ ജാക്കി കട്ടിലില്‍ കിടന്ന കത്ത് തുറന്നു വായിച്ചു. സ്ഥലംമാറ്റം അറിയിച്ചുകൊണ്ടുള്ള കത്താണ്.

സിപിഎം കോട്ടം ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രേട്ടറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനാകുന്നു. ഗീതു തോമസ് ആണ് വധു.

ജെയ്ക്കിന്റെ വിവാഹ ചടങ്ങിലേക്ക് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമും സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവനും സഖാക്കളെ ക്ഷണിച്ചു. ഈ ക്ഷണക്കത്ത് ജെയ്ക് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

കോട്ടയം തെള്ളകം ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ വെച്ച് ഒക്ടോബര്‍ 19നാണ് വിവാഹം. ചെങ്ങളം സ്രാമ്പിക്കല്‍ എസ് ജെ തോമസിന്റെയും ലീനാ തോമസിന്റെയും മകളാണ് ഗീതു. എസ്എഫ്‌ഐ പ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്ന് വന്ന ജെയ്ക് 2016ല്‍ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.

2016 മെയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയോട് പുതുപ്പള്ളി മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടു. ആ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയും ജെയ്ക് ആയിരുന്നു

ആഗ്രഹവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ ആർക്കും എന്തും നേടാം എന്നതിന് ഉത്തമ ഉദാഹരണം. ഏത് തരത്തിലുള്ള പരിമിതികൾ ഉണ്ടെങ്കിലും ആഗ്രഹവും ഇഛാ ശക്തിയും ഉണ്ടെങ്കിൽ കയ്യെത്തി പിടിക്കാൻ ആവാത്തതായി ഒന്നുമില്ല എന്ന് ലോകത്തോട് വിളിച്ചോതുന്ന അനുഭവം ഇതാ നമ്മുടെ കൺ മുന്നിൽ. ഇന്ത്യയിലെ ആദ്യത്തെ കാഴ്ച ഇല്ലാത്ത ഐ എ എസ് ഓഫിസർ പ്രൻജീൽ പാട്ടീൽ എന്ന യുവ വനിത ഇന്ന് തിരുവനന്തപുരം ജില്ലാ സബ് കല്ലെക്ടർ ആയി ചുമതലയേറ്റു. 6 ആം വയസിൽ ഉണ്ടായ അപകടത്തിൽ കാഴ്ച നഷ്ടപെട്ട പ്രൻജീൽ 124 ആം റാങ്കോടെ ആണ് 2017 ഇൽ ഐ എ എസ് സ്വന്തമാക്കി .

മഹാരാഷ്ട്ര ഉല്ലാസ് നഗർ സ്വദേശിയാണ് പ്രൻജീൽ .കേരള കേഡറിൽ സബ്‌കളക്ടർ ആയി
ചുമതല ഏൽക്കുന്ന ആദ്യ കാഴ്ച ഇല്ലാത്ത വനിതയാണ് ഇവർ . ഇന്ത്യയ്ക്കും അതിലുപരി കേരളത്തിനും അഭിമാന നിമിഷമാണ് ഇന്ന് . പാർട്ടി കളിച്ചും തമ്മിൽ തല്ലിയും വിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ആൺകുട്ടികൾക്കും പഠിക്കാൻ ഉള്ള എല്ലാ സാഹചര്യം ഉണ്ടായിട്ടും പഠിക്കാൻ മടി കാണിക്കുന്ന ഓരോ പെൺകുട്ടികൾക്കും ഒരു മാതൃക ആണ് പ്രൻജീൽ .പല തരത്തിലുള്ള വൈകല്യങ്ങളും, കൊണ്ട് പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും പഠിക്കാൻ ആകാതെ അല്ലെങ്കിൽ പാതി വഴിയിൽ പഠനം ഉപേക്ഷിച്ച്‌ പോയവർ നമ്മുടെ രാജ്യത്തു അനവധി ഉണ്ട്. അവർക്കെല്ലാം ഒരു റോൾ മോഡൽ ആയി തിളങ്ങി നിൽക്കുകയാണ് നമ്മുടെ സബ് കളക്ടർ . ആർ ഡി ഓ ഓഫീസിലെ സീനിയർ സൂപ്രണ്ട് ടി എസ് അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ തിരുവന്തപുരം സബ് കല്ലെക്ടറും ജില്ലാ ആർ ഡി ഓ യുമായി സ്ഥാനമേറ്റ പ്രൻജലിനെ ചെറിയ ചടങ്ങുകളോട് കൂടി സ്വീകരിച്ചു .

അസിസ്റ്റന്റ് കളക്ടർ അനുകുമാരിയുടെ കൈ പിടിച്ചാണ് പുതിയ ചുവടു വെയ്പ്പ് .12 മണിയോടെ ആണ് പ്രൻജീൽ ഭരണമേറ്റത് .സാമൂഹിക നീതി വകുപ്പു സ്പെഷ്യൽ സെക്രെട്ടറി ബിജു പ്രഭാകർ ചടങ്ങിൽ പങ്കെടുത്തു.എറണാകുളം അസിസ്റ്റന്റ് കളക്ടർ ആയി ജോലി ചെയ്‌തതിന്‌ ശേഷം ആണ് പ്രൻജീൽ തലസ്ഥാനത്ത് ചുമതല എല്ക്കുന്നത്. ഞാൻ ഒരുപാടു സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു നമ്മൾ പരിശ്രമിക്കാൻ തയാറല്ല എങ്കിൽ നമ്മുക്ക് ഒന്നും നേടാൻ ആകില്ല. എഫേർട് ഇല്ലാതെ ഒന്നും സാധിക്കില്ല എന്നും ഈ ചടങ്ങിൽ അവർ കൂട്ടിച്ചേർത്തു . പരിശ്രമം ചെയ്കിൽ എന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം എന്ന ചൊല്ല് പൂർണമാക്കും വിധം വിജയിച്ച പ്രൻജീൽ സമൂഹത്തിലെ എല്ലാവർക്കും മാതൃകയായി അക കണ്ണിൻ്റെ വെളിച്ചവുമായി നിശ്ചയദാർട്യത്തോടേ തലസ്ഥാനത്തെ നിയന്ത്രിക്കാൻ ഒരുങ്ങുകയാണ്.

രാഷ്ട്രീയ വൈര്യങ്ങൾ മാറ്റി വച്ച് മൻമോഹൻ സിംഗിൻ്റെ നയങ്ങൾ പിന്തുടർന്ന് രാജ്യത്ത് രൂക്ഷമായ സാമ്പത്തീക പ്രതിസന്ധിയെ മാറി കടക്കാൻ ബി ജെ പി സർക്കാരിനോട് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാറാമിൻ്റെ ഭർത്താവ് പി പ്രഭാകർ.സാമ്പത്തീക മാന്ദ്യത്തെ മറി കടക്കുന്നതിന് ആവശ്യമായ തന്ത്രപരവും ബുദ്ധിപരവുമായ നയങ്ങൾ കൈകൊള്ളുന്നതിന് വേണ്ട ഇച്ഛ ശക്തി ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാരിന് ഇല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജവഹർലാൽ നെഹ്രുവിൻ്റെ സോഷ്യലിയസത്തെ വിമർശിക്കുന്നതിന് പകരം നരസിംഹറാവു മൻമോഹൻ സിങ് കാലത്തേ സർക്കാരുടെ സാമ്പത്തീക നയങ്ങൾ പിന്തുടരുകയാണ് ബി ജെ പി സർക്കാർ ചെയ്യേണ്ടത് എന്നും കേന്ദ്ര ധനകാര്യ മന്ത്രിയുടെ ഭർത്താവ് ബി ജെ പി യോട് ആവശ്യപ്പെട്ടു.

ദി ഹിന്ദു പത്രത്തിന് അനുവദിച്ച ലേഖനത്തിലാണ് അദ്ദേഹം തൻ്റെ അഭിപ്രായങ്ങൾ തുറന്ന് പങ്കു വച്ചത്.സർക്കാർ ഇപ്പോൾ തുടർന്ന് വരുന്നത് തീർത്തും നിഷേദാൽമകമായ നിലപാടുകളാണ്. പൊതു മണ്ഡലങ്ങളിൽ നിന്നുമെത്തുന്ന ഓരോ വാർത്തകളും വിവരങ്ങളും വ്യക്തമാക്കുന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്ന് പോകുന്നത് എന്നാണ്.ജനസംഘം രൂപീകരിച്ച കാലം മുതലേ ഇപ്പോൾ ബി ജെ പി കൈകൊണ്ട് വരുന്ന നെഹ്രുവിയൻ സാമൂഹിക അക്രമത്തിൻ്റെ നിക്ഷേധം ഉള്ളതാണ്.

ക്യാപിറ്റലിസ്റ് ഫ്രീ മാർക്കറ്റ് ചട്ടക്കൂടുകൾക്ക് ഉള്ളിൽ നിന്ന് രൂപീകരിച്ച സാമ്പത്തീക നയങ്ങളാണ് ഒരു പരിധി വരെ ബി ജെ പി സ്വീകരിച്ച് പോരുന്നത്. അത് ഇനിയും പരീക്ഷിച്ച് വിജയിക്കേണ്ടിയിരിക്കുന്നു. എല്ലാ കാര്യങ്ങൾക്കും ഇതല്ല അതല്ല എന്ന ഒഴിവ് കഴിവുകൾ പറയാതെ ഈ മാന്ദ്യത്തെ നേരിടാൻ പ്രാപ്തമായ എന്ത് സാമ്പത്തീക നയമാണ് തങ്ങൾ മുന്നോട്ട് വയ്ക്കുന്നതെന്ന് ബി ജെ പി വ്യക്തം ആകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി ജെ പി യെ ഇന്ത്യൻ രാഷ്ട്രീയത്തിൽ എത്തിച്ചതാണോ ഒരു ശക്തിയാക്കി മാറ്റി അധികാരത്തിൽ എത്തിയതാണോ അവരുടെ സാമ്പത്തീക നയങ്ങൾക്ക് ഒരു പങ്കും ഇല്ല.

ബി ജെ പി ഉണ്ടാക്കിയെടുത്ത ജനപിന്തുണയിൽ സാമ്പത്തീക രംഗം ഒരു ഘടകമേ അല്ലായിരുന്നു. നെഹ്രുവിയൻ നയങ്ങളോടുള്ള ബി ജെ പി യുടെ എതിർപ്പ് ആശയപരമല്ല വെറും രാഷ്ട്രീയം മാത്രമാണ്. അതിന് സാമ്പത്തികമായ ഒരു മനം നൽകുവാൻ ഒരു ബി ജെ പി ചിന്തകനും ഇത് വരെ കഴിഞ്ഞിട്ടില്ല.മൻമോഹൻ സിങ് നരസിംഹറാവു സർക്കാർ നയങ്ങളെ പിന്തുടരുക എന്ന ഒരേ ഒരു വഴി മാത്രമേ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിൻ്റെ മുന്നിൽ ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തെ മാറി കടക്കാൻ നിലവിൽ ഉള്ളൂ. അത് മനസിലാക്കി തീരുമാനങ്ങൾ എടുക്കാൻ എത്ര കാലം താമസിക്കുന്നുവോ അത്രയും ഭാവിയിൽ സ്ഥിതിഗതികൾ രൂക്ഷമാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കട്ടപ്പന : കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതിയായ ജോളിയുടെ കുട്ടിക്കാല ചരിത്രങ്ങൾ തേടി മാധ്യമ പട കട്ടപ്പനയിൽ കറങ്ങി നടക്കുന്നു . ജോളിയുടെ കുട്ടിക്കാലം അറിയാവുന്നവരിൽ നിന്ന് വിവരങ്ങൾ തേടിയുള്ള അന്വേഷണത്തിലാണ് എല്ലാവരും

ജോളി ജോസഫ് ചെറുപ്പകാലത്ത് കുഴപ്പക്കാരിയായിരുന്നില്ലെന്ന് കട്ടപ്പനയിലെ ഇവരുടെ വീടിന് സമീപമുള്ള അയല്‍വാസികളും നാട്ടുകാരും സ്‌കൂള്‍ അധികൃതരും വ്യക്തമാക്കുന്നു. എന്നാല്‍ നെടുങ്കണ്ടം എം.ഇ.എസ് കോളജിലെ പ്രീഡിഗ്രിക്കാലം മുതല്‍ ജോളിയില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരുന്നെന്ന് സഹപാഠികള്‍ ഓര്‍ക്കുന്നു.

കോളേജ് ഹോസ്റ്റലില്‍ നിന്നും സഹപാഠിയുടെ സ്വര്‍ണ്ണ കമ്മല്‍ മോഷ്ടിച്ചാണ് ജോളിയുടെ ക്രിമിനല്‍ ജീവിതത്തിന്റെ ആരംഭം. അന്വേഷണത്തിനൊടുവില്‍ തൊണ്ടി സഹിതം ജോളിയെ പിടികൂടിതയോടെ കോളേജ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. പിന്നീട് വീട്ടില്‍ നിന്നും നേരിട്ട് പോയി വരികയായിരുന്നു. മോഷണക്കഥ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പാട്ടായതോടെ ജോളിയെ നാട്ടില്‍ നിന്നും മാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു.

പാലായിലേക്ക് ജോളിയെ നീക്കാനായിരുന്നു ബന്ധുക്കളുടെ പദ്ധതി. എന്നാല്‍ പല കോളേജുകളിലും പ്രവേശനം ലഭിച്ചില്ല. തുടര്‍ന്ന് പാലായിലുള്ള പാരലല്‍ കോളേജായ സെന്റ് ജോസഫ് കോളേജില്‍ ബി. കോമിന് ചേര്‍ന്നു. ക്ലാസിലെ ഏറ്റവും പിന്നിലെ ബഞ്ചില്‍ നിശബ്ദയായിരുന്നു എപ്പോഴും ജോളി. രണ്ടോ മൂന്നോ പ്രണയബന്ധങ്ങള്‍ അന്നേ ജോളിയ്ക്കുണ്ടായിരുന്നു. ഒന്‍പതരയോടെയെ ക്ലാസ് ആരംഭിയ്ക്കുകയുള്ളൂവെങ്കിലും എട്ടേകാലോടെ ക്ലാസില്‍ എത്തും. എന്നാല്‍ ക്ലാസ് തുടങ്ങിക്കഴിഞ്ഞാല്‍ അധികനേരം ആള്‍ ക്ലാസിലുണ്ടാവില്ല. സിനിമയ്ക്കും മറ്റുമായി കറക്കത്തിലായിരിയ്ക്കും ഏറിയ സമയവും.- സഹപാഠി ജയദീപ് പറയുന്നു.

കട്ടപ്പനയിലെ വീട്ടില്‍ അറിയിക്കാതെ ദിവസങ്ങളോളം പാലായില്‍ നിന്നും ജോളി കറങ്ങാന്‍ പോകറുണ്ടായിരുന്നു. 1992 മുതല്‍ 95 വരെ ഉണ്ടായിരുന്ന ക്ലാസില്‍ രണ്ട് വര്‍ഷം മാത്രമായിരുന്നു ജോളി പഠിച്ചത്. ഹോസ്റ്റലില്‍ എന്തോ പ്രശ്‌നം ഉണ്ടായതിനാല്‍ കോളേജിലും ജോളിക്ക് തുടരാനായില്ലെന്ന് അദ്ദേഹം പറയുന്നു.

നോര്‍തേണ്‍ സ്‌നേക്ക്‌ഹെഡ് എന്ന മത്സ്യയിനത്തെ (വരാൽ വർഗ്ഗം) ജലാശയങ്ങളില്‍ കണ്ടെത്തിയതിന്റെ പരിഭ്രാന്തിയിലാണ് ജോര്‍ജിയയിലെ നാച്വറല്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ്. വെള്ളത്തില്‍ മാത്രമല്ല ദിവസങ്ങളോളം കരയിലും ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുന്ന മത്സ്യമാണ് നോര്‍തേണ്‍ സ്‌നേക്ക്‌ഹെഡ്‌സ്(Northern Snakeheads).

മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങുന്ന വരാലിനെ കിട്ടിയയുടനെ തന്നെ കൊന്നു കളയാനാണ് അധികൃതരുടെ ഉത്തരവ്. ജലാശയങ്ങളിലെ മറ്റ് ജീവികളുടെ നിലനില്‍പിന് ഭീഷണിയാവുമെന്നുള്ളതിനാലാണ് വരാലിനെ വകവരുത്താനുള്ള ഉത്തരവിന് പിന്നില്‍. നിലവിലെ ഭക്ഷ്യശൃംഗലയും ആവാസവ്യവസ്ഥയും നശിക്കാന്‍ വരാൽ വർഗ്ഗത്തിൽപെട്ട സ്‌നേക്ക് ഹെഡിന്റെ സാന്നിധ്യം കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ജോര്‍ജിയയിലെ ഗ്വിന്നറ്റ് കൗണ്ടിയിലാണ് സ്‌നേക്ക്‌ഹെഡിനെ കണ്ടെത്തിയത്. ഏഷ്യന്‍ മേഖലയില്‍ സര്‍വസാധാരണമാണ് സ്നേക്ക് ഹെഡ് മീനുകൾ. പാമ്പിന്റെ തലയുടെ ആകൃതിയുള്ള തലയായതിനാലാണ് ഈ മീനിന് സ്‌നേക്ക്‌ഹെഡ് എന്ന പേര് ലഭിച്ചത്. മൂന്നടിയിലേറെ നീളം വെയ്ക്കുന്ന സ്‌നേക്ക് ഹെഡിന് നാല് ദിവസം വെള്ളത്തിലല്ലാതെ ജീവിക്കാനും ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും സാധിക്കും.

മറ്റ് മത്സ്യങ്ങള്‍, തവളകള്‍, എലികള്‍ തുടങ്ങിയ ചെറുജീവികളെയൊക്കെ സ്‌നേക്ക് ഹെഡ് ഭക്ഷണമാക്കും. വരള്‍ച്ചാകാലത്ത് ചെളിയില്‍ പുതഞ്ഞ് ജീവിക്കാനും സ്‌നേക്ക്‌ഹെഡിന് സാധിക്കും. ഭക്ഷ്യയോഗ്യമായ ഈ മത്സ്യം പോഷകസമ്പുഷ്ടമാണ്.

സ്‌നേക്ക് ഹെഡിനെ കണ്ടാല്‍ തിരിച്ചറിയാനുള്ള നിര്‍ദേശങ്ങള്‍ വന്യജീവി വകുപ്പ് ജനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇത്തരം മത്സ്യത്തെ കണ്ടെത്തിയാല്‍ കൊല്ലാനും ഫോട്ടോ പകര്‍ത്തി വന്യജീവി വകുപ്പിന് കൈമാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

രാത്രിയിൽ ഞാൻ ഞെട്ടി ഉണർന്നപ്പോൾ ആ ഭീകര രൂപം എന്റെ കണ്മുൻപിൽ നോട്ടം എന്റെ മകളിലേക്കും… കോഴിക്കോട് നിന്നും മുബൈയിലേക്കുള്ള യാത്രയിലാണ് അത് സംഭവിച്ചത് ഞാനും ഭർത്താവും എന്റെ രണ്ടു കുട്ടികളുമാണ് കൂടെയുണ്ടായിരുന്നത് റിസേർവേഷനിലെ സ്ലീപ്പർ കംപാർട്മെന്റിൽ ആയിരുന്നു ഞങ്ങളുടെ യാത്ര. ട്രെയിൻ യാത്രക്കിടെ സംഭവിച്ച ഒരു വാർത്തകൾ കേട്ടിട്ടുണ്ടെങ്കിലും ജീവിതത്തിൽ ആദ്യമായിട്ടാണ് നേരിൽ അനുഭവിക്കുന്നത്. ടോട്ടൽ മൂന്ന് ബെർത്ത് ആയിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത് എന്നിരുന്നാലും എന്റെയും ഭർത്താവിന്റെയും കൂടെ ഞങ്ങളുടെ ഓരോ കുട്ടികളുമായി ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ കിടന്നുറങ്ങി സമയം ഏകദേശം ഒൻപത് മണി കഴിഞ്ഞിരുന്നു കിടക്കുമ്പോൾ കുട്ടികൾ പെട്ടന്ന് ഉറങ്ങിയതുകൊണ്ടും ഞങ്ങൾ കയറിയ കംപാർട്മെന്റിലെ ഒരു ‘അമ്മ ലൈറ്റ് ഓഫ് ചെയ്യാൻ പറഞ്ഞത് കൊണ്ടും നേരത്തെ ഭക്ഷണം കഴിച്ചു കിടക്കാമെന്നു കരുതി ഞങ്ങൾ കിടക്കുന്നതിന്റെ നേരെ എതിർവശത്തെ സൈഡ് സീറ്റിൽ ആയിരുന്നു അയാളുടെ ബെർത്ത് അയാളുടെ ഇടയ്ക്കിടെ ഉള്ള നോട്ടത്തിൽ തന്നെ എനിക്ക് വല്ലാത്ത ഭയം ഉണ്ടായിരുന്നു ഞാൻ അല്പം പേടിയുള്ള കൂട്ടത്തിൽ ആയതുകൊണ്ട് എനിക്കു തോന്നുന്നത് ആയിരിക്കുമെന്ന് കരുതി ഞാൻ ആ കാര്യം ഭർത്താവിനോട് പറയാൻ നിന്നില്ല. ഞങ്ങളും അടുത്ത കംപാർട്മെണ്റ്റിലെ ആളുകളും ലൈറ്റ് ഓഫ് ചെയ്തു കിടന്നു അപ്പോൾ സമയം ഏകദേശം പത്തു മണി കഴിഞ്ഞെന്ന് തോന്നുന്നു ഒരു വിധം ആളുകൾ എല്ലാം നല്ല ഉറക്കത്തിലായി എനിക്കെന്തോ മനസ്സിൽ വല്ലാത്തൊരു ഭയം അയാൾ വീണ്ടും നോക്കുന്നതുപോലെ തോന്നി മിഡിൽ ബെർത്തിലാണ് ഞാനും എന്റെ ചിന്നുമോളും കിടക്കുന്നത്.

നേരെ താഴെ എന്റെ ഭർത്താവും മറ്റൊരു മകളും സമയം കടന്നുപോയി ക്ഷീണം കാരണം എന്റെ കണ്ണുകളിലും ഉറക്കം വന്നെത്തി പെട്ടന്ന് ഉറക്കത്തിൽ ഞാൻ എന്തോ ശബ്ദം കേട്ടു ഞെട്ടി കണ്ണ് തുറന്നപ്പോൾ കണ്ടത് എന്റെ നെഞ്ച് പിടക്കുന്ന കാഴ്ചയായിരുന്നു കണ്ണ് തുറന്നപ്പോൾ എന്റെ തലയുടെ ഭാഗത്തു ആ ഭീകര രൂപം എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാൻ വിറച്ചുപോയി ഞാൻ കണ്ണ് തുറക്കുമ്പോൾ അയാൾ നോക്കുന്നത് എന്റെ ചിന്നുമോളുടെ കാലിലേക്കാണ് പെട്ടന്ന് ദൈവവത്തിന്റെ അനുഗ്രഹം പോലെ ഞാൻ നിലവിളിച്ചു ഇത് കേട്ടയുടെ അയാൾ അടുത്ത കംപാർട്മെന്റിലേക്കു ഓടി എന്റെ നിലവിളി കേട്ട് എല്ലാവരും ഓടിക്കൂടി ശേഷം പോലീസും വന്നു അപ്പോൾ ട്രെയിൻ കാസർഗോഡ് കഴിഞ്ഞിരുന്നു പോലീസ് ഒരുപാട് തിരഞ്ഞെങ്കിലും അയാളെ പിടികൂടാൻ ആയില്ല എന്റെ നാവിറങ്ങിപോയപോലെ തോന്നിയ ആ നിമിഷം എനിക്ക് നിലവിളിക്കാൻ കഴിഞ്ഞത് എന്റെ കുട്ടികളുടെ ഭാഗ്യമാണ് കൃത്യ സമയത്തു ഓടിയെത്തിയ റെയിൽവേ പൊലീസിന് ഒരുപാട് നന്ദി സംഭവം നടന്ന് ഇത്രേം നാളായെങ്കിലും എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു അനുഭവമാണത്. ട്രെയിനിൽ കുടുംബവുമായോ യാത്ര ചെയ്യുന്നവർ പരമാവധി ശ്രദ്ധിക്കുക ഇങ്ങനെയുള്ള ആളുകൾ എന്ത് ഉദ്ദേശത്തോടുകടിയാണ് കടന്നു വരുന്നത് എന്ന് ആർക്കും അറിയില്ലല്ലോ അയാളെ പിടികൂടാൻ റിസർവേഷൻ ടിക്കറ്റ് വിവരങ്ങൾ നോക്കിയപ്പോൾ അയാൾ കിടന്നിരുന്ന ബെർത്തിലെ യാത്രക്കാരൻ കയറുന്ന സ്ഥലം ആയിട്ടില്ല എന്നാണു അറിയാൻ കഴിഞ്ഞത് അതായത് അയാൾ അവസരം കാത്ത് കിടന്നിരുന്നത് മറ്റൊരാളുടെ ബെർത്തിൽ ആയിരുന്നു ദൈവാനുഗ്രഹം കൊണ്ട് ഞാനും എന്റെ കുടുംബവും രക്ഷപെട്ടു ഇനിയാർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ. ശ്രദ്ധിക്കുക……

കൊച്ചി: നടി മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ പ്രളയ പുനരധിവാസം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന് ആരോപിച്ച് ആദിവാസി ഗോത്രമഹാസഭ. 2018ലെ പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിലെ ആദിവാസി കോളനി നിവാസികളുടെ പുനരധിവാസം വാഗ്ദാനം ചെയ്തതിന് ശേഷം ഫൗണ്ടേഷന്‍ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും വിശ്വാസ വഞ്ചനക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ആദിവാസി ഗോത്രമഹാസഭ രംഗത്തെത്തിയിരിക്കുന്നത്.

പ്രളയത്തില്‍ തകര്‍ന്ന വയനാട് പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുന്നതും അവരുടെ പശ്ചാത്തല സൗകര്യം വികസനവും സ്വയം ഏറ്റെടുത്ത് മഞ്ജു വാര്യര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് സന്നദ്ധത അറിയിച്ച് പഞ്ചായത്തിനും ജില്ലാ ഭരണകൂടത്തിനും കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍, ഇതിനുവേണ്ട ഒരു നടപടിയും നടിയുടേയോ ഫൗണ്ടേഷന്റെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ഗോത്രമഹാസഭ പറയുന്നു.

ഇതേത്തുടര്‍ന്ന് പമനരം പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ വയനാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒരു വ്യക്തി എന്ന നിലയില്‍ പദ്ധതി നടപ്പാക്കാന്‍ ബുദ്ധിമുട്ടുകളുണ്ടെന്നായിരുന്നു മഞ്ജു വാര്യരുടെ മറുപടി. ഇതിനോടകം തന്നെ മൂന്നര ലക്ഷം രൂപ നല്‍കിയെന്നും തുടര്‍ന്ന് 10 ലക്ഷം രൂപ മാത്രമേ നല്‍കാന്‍ കഴിയുവെന്നും ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കിയ സത്യവാങ് മൂലത്തില്‍ പറയുന്നു.

രണ്ടരക്കോടിയോളം രൂപ ചെലവ് വരുന്ന പുനരധിവാസ പദ്ധതിയ്ക്കാണ് 13.5 ലക്ഷം രൂപ നല്‍കി നടി കയ്യൊഴിയാന്‍ ശ്രമിക്കുന്നതെന്ന് എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആദിവാസി ഗോത്ര മഹാസഭ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഗീതാനന്ദന്‍.എം. പറഞ്ഞു. മഞ്ജുവാര്യര്‍ ഫൗണ്ടേഷന്റെ വാഗ്ദാനം നിലനില്‍ക്കുന്നതിനാല്‍ പുനരധിവാസ പ്രനവര്‍ത്തനങ്ങള്‍ക്കായി പനമരത്തെ ആദിവാസി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഗോത്രമഹാസഭ പറയുന്നു.

പദ്ധതി നടപ്പാക്കാന്‍ ഫൗണ്ടേഷനു മേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നും പദ്ധതിയ്ക്കായി മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ തുക സമാഹരിച്ചിട്ടുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ഗീതാനന്ദന്‍ ആവശ്യപ്പെട്ടു. ക്രൗഡ് ഫണ്ടിങ്ങിലൂടെയാകും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുക. അങ്ങനെ പണം സമാഹരിച്ചിട്ടുണ്ടോ എന്ന് ഫൗണ്ടേഷന്‍ വ്യക്തമാക്കണം.

Copyright © . All rights reserved