അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ പണിയുന്നതിനായി വിശാഖപട്ടണത്ത് ഭൂമി അനുവദിച്ചത് സർക്കാർ റദ്ദാക്കിയതിനെ തുടർന്ന് ഇനി ഒരിക്കലും സംസ്ഥാനത്ത് നിക്ഷേപം നടത്തില്ലെന്ന് യുഎഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ചൊവ്വാഴ്ച ആന്ധ്രയിൽ വൈ എസ് ആർ കോൺഗ്രസ് പാർട്ടി സർക്കാരിനെ അറിയിച്ചു.
കഴിഞ്ഞ തെലുങ്ക് ദേശം പാർട്ടി സർക്കാർ സുതാര്യമായ രീതിയിൽ വിശാഖപട്ടണത്ത് ഭൂമി അനുവദിച്ചെങ്കിലും, ഭൂമി അനുവദിക്കൽ റദ്ദാക്കാനുള്ള പുതിയ സർക്കാരിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും ഇനി ഒരിക്കലും ആന്ധ്രയിൽ നിക്ഷേപം നടത്തില്ലെന്നും ലുലു ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.
“ഞങ്ങൾ വളരെ സുതാര്യമായ ലേല പ്രക്രിയയിൽ പങ്കെടുക്കുകയും ഈ പദ്ധതിക്കായി പാട്ടത്തിന് ഭൂമി ലഭിക്കുകയും ചെയ്തു. അന്താരാഷ്ട്ര പ്രശസ്‌ത കൺസൾട്ടന്റുമാരെ നിയമിക്കുക, ലോകോത്തര ആർക്കിടെക്റ്റുകൾ പദ്ധതി രൂപകൽപ്പന ചെയ്യുക തുടങ്ങിയ പ്രാരംഭ പദ്ധതി വികസന കാര്യങ്ങള്‍ക്കായി ഞങ്ങൾ വലിയ ചെലവുകൾ നടത്തിയിട്ടുണ്ടെങ്കിലും, ഈ പദ്ധതിക്കായി ഭൂമി അനുവദിക്കുന്നത് റദ്ദാക്കാനുള്ള പുതിയ ആന്ധ്ര സർക്കാരിന്റെ തീരുമാനത്തെ ഞങ്ങൾ അംഗീകരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ, ആന്ധ്രാപ്രദേശിൽ പുതിയ പദ്ധതികളിലൊന്നും നിക്ഷേപം നടത്തേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു, ”ലുലു ഗ്രൂപ്പിന്റെ ഇന്ത്യ ഡയറക്ടർ ആനന്ദ് റാം പറഞ്ഞു.
ഗൾഫ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഞങ്ങളുടെ ഗ്രൂപ്പ് 2,200 കോടി രൂപ ആന്ധ്രാപ്രദേശിൽ നിക്ഷേപിക്കാൻ തീരുമാനിച്ചിരുന്നു, ഒരു അന്താരാഷ്ട്ര കൺവെൻഷൻ സെന്ററും ഷോപ്പിംഗ് മാളും ഒരു പഞ്ചനക്ഷത്ര ഹോട്ടൽ പ്രോജക്ടും നിർമ്മിച്ച് വിശാഖപട്ടണത്തെ ഒരു കൺവെൻഷൻ-ഷോപ്പിംഗ് ഹബ്ബാക്കി ആഗോള പ്രതിച്ഛായ നൽകുക എന്നതായിരുന്നു ഉദ്ദേശം. ഇതിനുപുറമെ, 7000- ത്തിലധികം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് നിർദ്ദിഷ്ട മിക്സ്-യൂസ് പ്രോജക്റ്റ് പ്രതീക്ഷിച്ചിരുന്നു, ” ഭൂമി അനുവദിക്കുന്നത് റദ്ദാക്കാനുള്ള പുതിയ സർക്കാരിന്റെ തീരുമാനം ഗ്രൂപ്പ് അംഗീകരിക്കുന്നതായി അറിയിച്ചു കൊണ്ട് ആനന്ദ് റാം പറഞ്ഞു.
അതേസമയം, ഉത്തർപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന പദ്ധതികളിലെ നിക്ഷേപം തീരുമാനിച്ച പ്രകാരം മുന്നോട്ട് പോകുമെന്ന് സ്ഥിരീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ”ആനന്ദ് റാം പറഞ്ഞു.
കഴിഞ്ഞ തെലുങ്ക് ദേശം പാർട്ടി ഭരണകൂടം വിശാഖപട്ടണത്തെ ലുലു ഗ്രൂപ്പിന് അനുവദിച്ച ഭൂമി ഒക്ടോബർ 30- ന് വൈഎസ്ആർ സിപി സർക്കാർ റദ്ദാക്കിയിരുന്നു. കടലിനഭിമുഖമായുള്ള ഹാർബർ പാർക്കിന് സമീപം ഒരു അന്താരാഷ്ട്ര ഷോപ്പിംഗ് മാളും കൺവെൻഷൻ സെന്ററും നിർമ്മിക്കാൻ ലുലു ഗ്രൂപ്പിന് നൽകിയ 13.83 ഏക്കർ തിരിച്ചുപിടിക്കാൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി തീരുമാനിക്കുകയായിരുന്നു. ലുലു ഗ്രൂപ്പുമായി ഒപ്പുവെച്ച കരാർ റദ്ദാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു. ടിഡിപി സർക്കാർ അനധികൃതമായി ഭൂമി അനുവദിച്ചതായി വാർത്താവിനിമയ പബ്ലിക് റിലേഷൻസ് മന്ത്രി പെർനി വെങ്കടരാമയ്യ പറഞ്ഞു. “മുൻ മുഖ്യമന്ത്രിക്ക് ലുലു ഗ്രൂപ്പുമായുള്ള അടുപ്പം കാരണം ടിഡിപി സർക്കാർ ആഗോള ടെൻഡറുകള്‍ ക്ഷണിച്ചില്ല. പകരം ലുലു ഗ്രൂപ്പിന് ഭൂമി നൽകി. കേന്ദ്ര-സംസ്ഥാന നിയമങ്ങൾക്ക് വിരുദ്ധമായി ലുലു ഗ്രൂപ്പിന് അനുകൂലമായി ഭൂമി അനുവദിച്ചു. വിപണി മൂല്യം വളരെ കൂടുതലുള്ളപ്പോൾ ഏക്കറിന് 4 ലക്ഷം രൂപക്ക് ഭൂമി നൽകി. ’’ പെർനി വെങ്കടരാമയ്യ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ ആഡംബര ഹോട്ടൽ, എക്സിബിഷൻ ഹാളുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവയുൾപ്പെടെ 2,200 കോടി രൂപയുടെ പദ്ധതിക്ക് ഗ്രൂപ്പ് തറക്കല്ലിട്ടതായി അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന ഒഴിവാക്കാനും സീറ്റ് ഫസ്റ്റ് ക്ലാസിലേക്ക് ഉയർത്തിക്കിട്ടാനുമായി പൈലറ്റിന്റെ വേഷം കെട്ടിയ ആൾ അറസ്റ്റിൽ. ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലാണ് സംഭവം. രാജൻ മഹ്ബൂബാനിയെന്ന നാൽപ്പത്തിയെട്ടുകാരനാണു സുരക്ഷാ പരിശോധന ഒഴിവാക്കാൻ ജർമൻ എയർലൈൻസായ ലുഫ്താൻസയുടെ പൈലറ്റായി ആൾമാറാട്ടം നടത്തിയത്.
കൺസൾട്ടൻസി കമ്പനി ഉടമയായ രാജൻ രണ്ടു വർഷമായി ബാങ്‌കോക്കിൽനിന്നുള്ള പൈലറ്റായി ആൾമാറാട്ടം നടത്തി വിമാനത്തിൽ യാത്ര ചെയ്യുന്നു. വ്യാജ ഐഡി കാർഡ് ഇയാളിൽനിന്നു പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ വിമാനത്തിന്റെ കോക്പിറ്റിനുള്ളിൽനിന്ന് വീഡിയോകൾ ടിക് ടോക്കിൽ അപ്‌ലോഡ് ചെയ്തതായും പോലീസ് പറഞ്ഞു.
വസന്ത് കുഞ്ച് സ്വദേശിയായ രാജൻ മഹ്ബൂബാനി തുടക്കത്തിൽ സ്വകാര്യ കമ്പനികളിൽ വിവിധ തലങ്ങളിൽ ജോലി ചെയ്തിരുന്നുവെങ്കിലും പിന്നീട് കോർപറേറ്റുകൾക്ക് പരിശീലനവും കൺസൾട്ടേഷനും നൽകുന്ന സ്ഥാപനം സ്വന്തമായി ആരംഭിക്കുകയായിരുന്നുവെന്ന് ഇന്ദിരാ ഗാന്ധി വിമാനത്താവളം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സഞ്ജയ് ഭാട്ടിയ പറഞ്ഞു.
“തിങ്കളാഴ്ച കൊൽക്കത്തയിലേക്കുള്ള എയർ ഏഷ്യ വിമാനത്തിൽ കയറാനിരിക്കെയാണ് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ലുഫ്താൻസ എയർലൈൻസിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ (സിഎസ്‌ഒ) ഇയാളെക്കുറിച്ച് സംശയം ഉന്നയിച്ചിരുന്നു. വിമാനത്താവളത്തിന്റെ പുറപ്പെടൽ ഗേറ്റിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്,” സഞ്ജയ് ഭാട്ടിയ പറഞ്ഞു. ഇയാളുടെ പക്കൽനിന്ന് വ്യാജ ഐഡി കാർഡ് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
“വ്യോമയാന മേഖലയെക്കുറിച്ച് താൻ യൂട്യൂബ് വീഡിയോകൾ ചിത്രീകരിക്കാറുള്ളതായും ബാങ്കോക്കിൽനിന്നു ലുഫ്താൻസ വ്യാജ ഐഡി കാർഡ് നേടിയതായും മഹ്ബൂബാനി വെളിപ്പെടുത്തി. യൂണിഫോം ധരിക്കാനും അവയിൽ ഫോട്ടോയെടുക്കാനും തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു. ആർമി കേണൽ ആയി പോസ് ചെയ്തുകൊണ്ടുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഫോണിൽ ഉണ്ട്. ടിക്ക് ടോക്കിൽ വ്യത്യസ്ത യൂണിഫോം ധരിച്ച വീഡിയോകളും അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്,” ഡിസിപി കൂട്ടിച്ചേർത്തു.
സുരക്ഷാ പരിശോധന സമയത്ത് വേഗത്തിൽ അകത്തേക്ക് പ്രവേശിക്കാനും വിമാനക്കമ്പനികളിൽ നിന്ന് ടിക്കറ്റ് ഫസ്റ്റ് ക്ലാസിലേക്ക് ഉയർത്തിക്കിട്ടാനുമുള്ള മാർഗമായാണ് താൻ ആൾമാറാട്ടം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ മഹ്ബൂബാനി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
വിമാനത്തിൽ കയറാൻ എയർലൈൻ അംഗങ്ങൾ ഉപയോഗിക്കുന്ന വഴിയിൽ അദ്ദേഹം പ്രവേശിക്കുമായിരുന്നു. കൂടുതൽ പരിഗണന ലഭിക്കാനായി അദ്ദേഹം പൈലറ്റായി വേഷമിടും. ഇതുവഴി രാജൻ മഹ്ബൂബാനി തന്റെ സീറ്റ് അപ്ഗ്രേഡ് ചെയ്യാറുമുണ്ട്. ഇത്തരത്തിൽ തട്ടിപ്പ് നടത്തി ഇയാൾ പലയിടങ്ങളിലും പോയിട്ടുണ്ട്,”ഭാട്ടിയ കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: 150 ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയച്ചു. വീസ ചട്ടങ്ങൾ ലംഘിക്കുകയോ, അനധികൃതമായി രാജ്യത്തു കടക്കുകയോ ചെയ്തവരെയാണ് അമേരിക്ക തിരിച്ചയച്ചത്. ബുധനാഴ്ച രാവിലെ ഇവർ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. പുലർച്ചെ ആറിന് വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിലാണു യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം എത്തിയത്. ബംഗ്ലാദേശിലൂടെയാണു വിമാനം ഇന്ത്യയിലേക്കു പറന്നത്. സുരക്ഷാ പരിശോധനകൾക്കുശേഷം തിരിച്ചയച്ചവരെ വിമാനത്താവളത്തിൽനിന്നു വിട്ടയയ്ക്കും. ഒക്ടോബർ 18-ന് അനധികൃതമായി കുടിയേറാൻ ശ്രമിച്ച 300 ഇന്ത്യക്കാരെ മെക്സിക്കോയിൽനിന്നു തിരിച്ചയച്ചിരുന്നു. മെക്സിക്കോയിൽനിന്നു യുഎസിലേക്കു നുഴഞ്ഞുകയറാനായിരുന്നു ഇവരുടെ പദ്ധതി.
ഇന്നലെ രാത്രി ഇസ്രായേലിൽ വെച്ച് നടന്ന അർജന്റീന ഉറുഗ്വേ മത്സരത്തിനു ശേഷം ലിയണൽ മെസ്സിയും എഡിസൻ കവാനിയും തമ്മിൽ ഉടക്കി. 2-2 എന്ന സ്കോറിന് മത്സരം അവസാനിച്ച ശേഷമാണ് രണ്ട് ടീമിലെയും സൂപ്പർ താരങ്ങൾ തമ്മിൽ വഴക്കുണ്ടായത്. മെസ്സിയെ തന്റെ കൂടെ ഇടികൂടാൻ ഉണ്ടോ എന്ന് കവാനി ക്ഷണിക്കുകയായിരുന്നു. ഇതുകേട്ട മെസ്സി എവിടെ വെച്ചായാലും ഉണ്ട് എന്നും ഇടി ചെയ്ത് നോക്കാം എന്നും തിരിച്ചു പറഞ്ഞു.
ഇരുവരും തമ്മിലുള്ള വാക്കു തർക്കങ്ങൾ കയ്യാങ്കളിയിലേക്ക് നീങ്ങുന്നതിനിടയ്ക്ക് വന്ന സുവാരസാണ് വഴക്ക് പരിഹരിച്ചത്. ഇരു താരങ്ങളെയും സുവാരസ് പിടിച്ചു മാറ്റുകയായിരുന്നു. ബാഴ്സലോണയിൽ മെസ്സിക്ക് ഒപ്പം കളിക്കുന്ന സുവാരസിന് മെസ്സിയുമായി വലിയ സൗഹൃദ ബന്ധമുണ്ട്. അതു തന്നെ കവാനിയുമായും ഉണ്ട്. ഇരുവരെയും പിടിച്ചു മാറ്റി സംയമനം പാലിക്കാൻ ആണ് സുവാരസ് പറഞ്ഞത്. മെസ്സി കഴിഞ്ഞ മത്സരത്തിൽ ബ്രസീൽ പരിശീലകൻ ടിറ്റെയുമായും വഴക്കു കൂടിയിരുന്നു.
ഇരിങ്ങാലക്കുടയിൽ വീട്ടമ്മ ആലീസിനെ കഴുത്തറത്ത് കൊന്നത് ആരാണെന്ന് ഇനിയും വ്യക്തമല്ല. കഴുത്തിലെ ആഴത്തിലുള്ള മുറിവിന്റെ ശൈലി കണ്ട് ഇതരസംസ്ഥാനക്കാരനാണെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണം . ആലീസിന്റെ ശരീരത്തിൽ ഒരേയൊരു മുറിവാണ് കൊലയാളി വരുത്തിയിട്ടുള്ളത്. അത് , കഴുത്തിലാണ്. ഇടതു കൈയിൽ ബലം പ്രയോഗിച്ചിട്ടുണ്ട്.
മൽപിടുത്തത്തിന്റെ ലക്ഷണമില്ല. കൈകളിലെ എട്ടു വളകൾ മാത്രം കൊലയാളി കവർന്നു. ആറു പവന്റെ മാല അലമാരയിൽ ഊരി ഭദ്രമായി സൂക്ഷിച്ചിരുന്നു. ഇതു കവർന്നിട്ടില്ല. 30 ,000 രൂപയും അലമാരയിലുണ്ടായിരുന്നു. വള ഊരി എടുത്ത ഉടനെ കൊലയാളി സ്ഥലം വിട്ടു. ഒരാളാണോ അതോ രണ്ടു പേരാണോ കൊല നടത്തിയതെന്ന് ഇനിയും വ്യക്തമല്ല. പലതരത്തിലുള്ള ഊഹാപോഹങ്ങൾ പൊലീസിന്റെ മുമ്പിലുണ്ട്.
ആലീസിന്റെ ഭർത്താവ് നടത്തിയിരുന്ന അറവുശാലയിലെ പഴയ തൊഴിലാളിയായ അസാമുകാരൻ സംഭവ ദിവസത്തിന് രണ്ടു ദിവസം മുമ്പ് വീട്ടിൽ വന്നിരുന്നു എന്ന വിവരമാണ്. അസാമുകാരനെ ഫോണിൽ ഇതുവരെ കിട്ടിയിട്ടുമില്ല. നാട്ടിലെ സ്ഥിരം ക്രിമിനലുകളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. കഞ്ചാവ് ഇടപാടുകാരായ സ്ഥിരം ക്രിമിനലുകൾ സംഭവ സമയത്ത് ഈസ്റ്റ് കോമ്പാറ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നോയെന്ന് പരിശോധിച്ച് വരികയാണ്. ആലീസിന്റെ വീട്ടു പരിസരത്തുള്ള അഞ്ഞൂറോളം വീടുകളിൽ പൊലീസ് എത്തി ഓരോ കുടുംബാംഗങ്ങളുടേയും പേരു വിവരങ്ങൾ ശേഖരിച്ചു . അവരെല്ലാം സംഭവ ദിവസം എവിടെയായിരുന്നുവെന്ന് പരിശോധിച്ചു വരികയാണ്.
പട്ടാപകൽ വീട്ടമ്മയെ കൊന്ന് കടന്നു കളഞ്ഞ ആ കൊലയാളിയെ നാട്ടിലാരും കണ്ടിട്ടില്ല. അപരിചിതരായ ആരേയും ആ ദിവസം കണ്ടിട്ടില്ല. കർട്ടൻ പണിക്കാർ വന്നു പോയതല്ലാതെ മറ്റാരേയും കണ്ടിട്ടില്ല. സിസിടിവി കാമറകൾ കുറവാണ്. നിലവിൽ , സി സി ടി വി കാമറകൾ ഉള്ള വീടുകളിലെത്തി പൊലീസ് ദൃശ്യങ്ങൾ പരിശോധിച്ചു. അസ്വാഭാവികമായി ഒന്നും കണ്ടിട്ടില്ല. ഈസ്റ്റ് കോമ്പാറ ടവർ ലൊക്കേഷനു കീഴിൽ സംഭവ സമയം ആക്ടീവായിരുന്ന കോളുകൾ പരിശോധിക്കുന്നുണ്ട്. സംഭവ സമയത്തിന് ശേഷം സ്വിച്ച് ഓഫായ ഫോൺ നമ്പറുകളും പരിശോധിക്കുന്നുണ്ട്. ഇതിനോടകം മുന്നൂറു പേരെ ചോദ്യം ചെയ്തു വിട്ടു. സംശയമുള്ളവരെ വീണ്ടും വിളിപ്പിക്കും. തൃശൂർ റൂറൽ എസ്.പി. : കെ.പി.വിജയകുമാറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം.
കൊലയാളി വീടിന്റെ പുറകുവശം വഴിയാണ് പുറത്തു കടന്നിട്ടുള്ളത്. ആലീസിന്റെ മൊബൈൽ ഫോൺ അടുക്കള ഭാഗത്തു നിന്നാണ് കിട്ടിയത്. മലർന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊലയാളിയെ പ്രതിരോധിക്കാൻ പോലും ആലീസിന് സമയം കിട്ടിയിട്ടില്ല. ജനവാസ മേഖല ആണെങ്കിലും തൊട്ടടുത്ത രണ്ടു വീടുകളിലും ആൾ താമസമില്ല. പിന്നെ രണ്ടു പറമ്പുകളാണ്. ആലീസ് പകൽ സമയത്ത് തനിച്ചാണെന്ന് അറിവുള്ള ആളായിരുന്നിരിക്കണം കൊലയാളി.
കഴുത്തറത്ത് കൊന്ന് വളകൾ തട്ടാൻ രണ്ടും കൽപിച്ചാണ് കൊലയാളി വന്നിട്ടുള്ളത്. അതിരാവിലെ വീട്ടിൽ എത്തി എവിടെയെങ്കിലും ഒളിച്ചിരുന്നോയെന്നും പൊലീസ് സംശയിക്കുന്നു. കൊല നടത്തി വളകൾ കൈക്കലാക്കിയ ശേഷം പെട്ടെന്ന് കൊലയാളി സ്ഥലം വിട്ടത് പിടിക്കപ്പെടാതിരിക്കാനാകാം. കൊല നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും കൊലയാളിയെ തിരിച്ചറിയാൻ കഴിയാത്തത് പൊലീസിന് സമ്മർദമുണ്ടാക്കുന്നുണ്ട്.
മനുഷ്യരെപ്പോലെ തന്നെ പെരുമാറുകയും അഭിനയിക്കുകയുമൊക്കെ ചെയ്യുന്ന നിരവധി മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ ആകർഷിക്കുകയാണ് ഒരു കുരങ്ങന്റെ വീഡിയോ.
അസുഖം വന്നാൽ ആശുപതികളിലോ മെഡിക്കൽ ഷോപ്പിലോ പോകുന്നവരാണ് നമ്മളിൽ പലരും. ഇതാ മനുഷ്യരെ പോലെതന്നെ മെഡിക്കൽ ഷോപ്പിലെത്തി മുറിവിന് മരുന്ന് വാങ്ങിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മെഡിക്കൽ ഷോപ്പിലെത്തി ഫാർമസിസ്റ്റിനെ ശരീരത്തിലെ മുറിവ് കാണിച്ച് മരുന്ന് വാങ്ങിക്കുന്ന കുരങ്ങന്റെ വീഡിയോയാണ് വൈറലാകുന്നത്. മെഡിക്കൽ ഷോപ്പിലെത്തിയ കുരങ്ങൻ ശരീരത്തിലെ മുറിവ് കാണിച്ച് കൊടുക്കുന്നത് വീഡിയോയിൽ കാണാം. കാര്യം മനസിലാക്കിയ മെഡിക്കൽ ഷോപ്പുകാരൻ ഉടൻ തന്നെ മുറിവിൽ മരുന്ന് വെച്ച് കൊടുക്കുന്നുണ്ട്. മരുന്ന് മുറിവിൽ വെച്ചപ്പോൾ നീറ്റൽ കൊണ്ട് കുരങ്ങന്‍ കാൽ അല്പം പിന്നോട്ട് വലിക്കുന്നതും എന്നാൽ വേദന സഹിച്ച് ഇരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ശേഷം മുറിവുണങ്ങാൻ ഗുളിക കൂടി കഴിച്ചശേഷമാണ് കുരങ്ങൻ തിരികെ പോയത്.
പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ മല്ലാർ പൂരിലാണ് ഈ വിചിത്ര സംഭവം. ഇതിനോടകം നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോന് അപകടം. പൃഥ്വിരാജ് നായകനായെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുമ്പോഴാണ് അപകടം. ബിജുമേനോന് പൊള്ളലേല്‍ക്കുകയായിരുന്നു.
അട്ടപ്പാടി കോട്ടത്തറയില്‍ വച്ചായിരുന്നു സിനിമാ ചിത്രീകരണം.കാലിലും കൈയ്യിലും നേരിയ പൊള്ളലേറ്റിട്ടുണ്ട്. എന്നാല്‍ പേടിക്കാനൊന്നുമില്ലെന്നാണ് വിവരം. താരത്തിന് വൈദ്യസഹായം നല്‍കിയതിന് ശേഷം ഷൂട്ടിങ് തുടര്‍ന്നെന്ന് സിനിമയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ബിജുമേനോനും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലി സംവിധാനം ചെയ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്.
ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ സംസ്കൃതം പഠിപ്പിക്കാനെത്തിയ അസിസ്റ്റന്റ് പ്രൊഫസർക്കെതിരായ വർഗീയ പ്രക്ഷോഭം തുടരുന്നു. ഒരു വിഭാഗം വിദ്യാർത്ഥികളാണ് സംസ്കൃതം തങ്ങളുടെ ‘മതപരമായ ഭാഷ’യാണെന്ന വിചിത്രവാദവുമായി സമരത്തിലുള്ളത്. അതെസമയം, ചട്ടങ്ങൾ പാലിച്ചാണ് അധ്യാപകനെ നിയമിച്ചതെന്നും അതിൽ നിന്നും പിന്നാക്കം പോകുന്ന പ്രശ്നമില്ലെന്നും ബനാറസ് ഹിന്ദു സർവ്വകലാശാല അറിയിച്ചു.
അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടിയ ഫിറോസ് ഖാനാണ് സർവ്വകലാശാലയിൽ വിദ്യാർത്ഥികളുടെ എതിർപ്പ് നേരിടുന്നത്. സാഹ്യത്യ ഡിപ്പാർട്ട്മെന്റിലാണ് ഇദ്ദേഹത്തിന് നിയമനം ലഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾ സംസ്കൃതമന്ത്രങ്ങൾ ചൊല്ലി കുത്തിയിരിപ്പ് തുടരുകയാണ്.
മുസ്ലിമായ ഫിറോസ് ഖാന് ‘സംസ്കൃത വിദ്യാധർമം’ പഠിപ്പിക്കാൻ കഴിയില്ലെന്നാണ് ഇവരുടെ വാദം. തങ്ങളുടെ സമരത്തെ ‘ധര്‍മ്മയുദ്ധം’ എന്നാണ് വിദ്യാർത്ഥികൾ വിശേഷിപ്പിക്കുന്നത്. ഭാഷയിൽ എല്ലാവർക്കും അധികാരമുണ്ടെന്നും എന്നാല്‍ മതത്തിൽ ആർക്കും അധികാരമില്ലെന്നും ഇവർ വാദിക്കുന്നു.ഡിപ്പാർട്ട്മെന്റിൽ ക്ലാസ്സുകൾ ഇനിയും തുടങ്ങാനായിട്ടില്ല. വിദ്യാർത്ഥികൾ ബഹിഷ്കരണം തുടരുകയാണ്.
നിയമനം നടത്തിയതോടെ തങ്ങൾ ഒരു നിലപാട് എടുത്തു കഴിഞ്ഞതായും ഇനി അതിനെ ഉറപ്പിക്കാനായി ഒന്നും പറയേണ്ടതില്ലെന്നും സർവ്വകലാശാലാ വക്താവ് അറിയിച്ചു. ഫിറോസ് ഖാൻ അധ്യാപകനായി ചുമതലയേറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ശമ്പളവും ലഭിക്കുമെന്ന് വക്താവ് അറിയിച്ചു.
സംസ്കൃതസാഹിത്യത്തെയും മതത്തെയും കൂട്ടിക്കുഴയ്ക്കരുതെന്ന് അധ്യാപകനായ ഫിറോസ് ഖാൻ പറഞ്ഞു. അഭിജ്ഞാന ശാകുന്തളം ഉത്തരരാമചരിതം, രഘുവംശ മഹാകാവ്യം തുടങ്ങിയവയാണ് തനിക്ക് പഠിപ്പിക്കേണ്ടത്. അവയ്ക്കൊന്നും മതവുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാം സാഹിത്യകൃതികളാണ്. താൻ രണ്ടാംക്ലാസ് മുതൽ സംസ്കൃതം പഠിക്കുന്നുണ്ടെന്നും സമുദായത്തിൽ നിന്ന് ഇതുവരെ എതിർപ്പുണ്ടായിട്ടില്ലെന്നും ഫിറോസ് ഖാൻ പറഞ്ഞു. ഇപ്പോൾ മാത്രമാണ് തന്റെ മതം ഒരു പ്രശ്നമായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെലക്ഷൻ കമ്മറ്റി ഐകകണ്ഠ്യേനയാണ് ഫിറോസ് ഖാനെ സർവ്വകലാശാലയിൽ അധ്യാപകനായി തെരഞ്ഞെടുത്തതെന്ന് വൈസ് ചാൻസലർ രാകേഷ് ഭട്നാഗർ പറയുന്നു. യുജിസിയുടെയും ഇന്ത്യാ ഗവൺമെന്റിന്റെയും നിർദ്ദേശങ്ങൾ പാലിച്ചാണ് നിയമനം. മതമോ ജാതിയോ സമുദായമോ ലിംഗമോ പരിഗണിക്കാതെ എല്ലാവർക്കും വിദ്യാഭ്യാസത്തിനും അധ്യാപനത്തിനുമുള്ള അവസരമൊരുക്കാൻ സർവ്വകലാശാല പ്രതിജ്ഞാബദ്ധമാണെന്ന് വൈസ് ചാൻസലർ പറഞ്ഞു.
മിമിക്രി കലാവേദികളിലൂടെ ഒരുകാലത്ത് എല്ലാവരെയും ചിരിപ്പിച്ച കലാകാരനാണ് രാജീവ് കളമശ്ശേരി. എ കെ ആന്റണിയായും വെള്ളാപ്പള്ളി നടേശനായും ഒ രാജഗോപാലായും അനുകരണത്തിലൂടെ കയ്യടി നേടിയ രാജീവിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. ഇന്ന് രോഗത്തോടും ജീവിതത്തോടും മല്ലിട്ട് കഴിയുകയാണ് ഈ കലാകാരൻ. ഇനി ചിരിക്കണമെങ്കിലും ചിരിപ്പിക്കണമെങ്കിലും അടിയന്തിരമായ ആൽജിയോപ്ലാസ്റ്റി ചെയ്യണം. അഞ്ച് പെൺകുട്ടികളുടെ പിതാവ് കൂടിയായ രാജീവിന് സഹായം അഭ്യർഥിച്ച് ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ശാന്തിവിള ദിനേശ്.
ഫെയ്സ്ബുക്ക് പോസ്റ്റ് കാണാം: രാജീവ് കളമശ്ശേരിയെ അറിയാത്ത മലയാളിയുണ്ടാവില്ല……. കഴിഞ്ഞ 26 വർഷമായി ഏകെ ആന്റണിയേയും, വെള്ളാപ്പള്ളി നടേശനയും, ഒ രാജഗോപാലിനേയും വേദികളിൽ അവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തുന്ന ആളാണ് രാജീവ്…..!
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രാജീവിന്റെ സ്വകാര്യ ജീവിതം അത്ര സന്തോഷകരമല്ല…… പൊട്ടിച്ചിരിപ്പിച്ചവരുടെയൊന്നും സ്വകാര്യ ജീവിതം ഒരിക്കലും സന്തോഷപ്രദമായിരുന്നില്ല എന്നത് ചരിത്ര സത്യം……!
രാജീവിന് പറക്കമുറ്റാത്ത അഞ്ച് പെൺകുട്ടികളാണ്…… പെൺകുട്ടികളല്ല ……. പെൺകുഞ്ഞുങ്ങൾ ……!
രാജീവിന്റേതല്ലാത്ത കാരണത്താൽ പിരിഞ്ഞ ആദ്യഭാര്യ മൂന്നു കുഞ്ഞുങ്ങളെ നൽകിപ്പോയി…… അവരെ നോക്കാൻ വന്ന രണ്ടാംഭാര്യയിൽ രണ്ട്…..!
പെട്ടന്നാണ് രാജീവ് രോഗിയായി മാറിയത്…… സുഹൃത്തുക്കൾ ഒരു പാട് സഹായിച്ചു….. ഭേദമായി വന്നതാണ്…. ഇപ്പോഴിതാ ഹൃദയം പിണങ്ങി…. കൊച്ചിയിലെ Renai Medicity യിൽ കാർഡിയോളജി ചീഫ് ഡോക്ടർ വിനോദിന്റെ ചികിത്സയിലായി.
അടിയന്തിരമായി ആഞ്ജിയോപ്ളാസ്റ്റി ചെയ്യണം …….
സുഹൃത്തുക്കളായ പട്ടണം റഷീദും, കലാഭവൻ റഹ്മാനും ഒക്കെ അതിനായുള്ള ഓട്ടത്തിലുമാണ്……
ഏകെ ആന്റണി, ഹൈബി ഈഡൻ മുതലായവരെ വിളിച്ച് സഹായം ചോദിച്ചു….. ചെയ്യാം എന്ന മറുപടിയും വന്നു….. മന്ത്രി ഏകെ ബാലനുമായും നല്ല ബന്ധമായിരുന്നു രാജീവിന്……..
ശ്രമങ്ങൾ തുടരാം……
രാജീവിനെ സ്നേഹിക്കുന്നവർ ചെറിയ തുകകൾഎങ്കിലും നൽകണം ഈ അവസരത്തിൽ …… ഒന്നുമില്ലേലും നമ്മളെ കുറേ ചിരിപ്പിച്ചവനല്ലേ…….
ബാങ്ക് അക്കൗണ്ട് വിവരം ചുവടെയുണ്ട്……. ഉപേക്ഷ വിചാരിക്കരുത്….. ഒരു നിലാരംബ കുടുംബത്തിന്റെ രോദനം കലാകാരനെ സ്നേഹിക്കുന്ന മനസുകൾ കേൾക്കണം …….
ശാന്തിവിള ദിനേശ്.
A S Rajeev
A/c No. 10120100187644
IFSC Code FDRL0001012
Federal Bank
Kalamassery Branch
Kochi
നീലാകാശത്തണലിൽ
പിറ്റേന്ന് നേരം വെളുത്തപ്പോഴും ജസീക്ക ഉണർന്നില്ല. അവൾ നല്ല ഉറക്കത്തിലായിരുന്നു. കഴിഞ്ഞ രാത്രി മയക്കുമരുന്ന് കുത്തിവച്ചതിന്റെ ക്ഷീണമാണ്. അവളുടെ ബോധാവസ്ഥയിൽ തുണികൾ അഴിച്ച് മാറ്റി വാരിപ്പുണർന്ന് പല പ്രാവശ്യം ബലാത്കാരം ചെയ്തതോ തിരിച്ചു മറിച്ചും കിടത്തി നഗ്നഫോട്ടോകൾ എടുത്തതോ ഒന്നും അവൾ അറിഞ്ഞില്ല. തടിയൻ അകത്തേക്കു വന്നു. മേശപ്പുറത്തിരുന്ന കുപ്പിയിൽ നിന്ന് വെള്ളമെടുത്ത് അവളുടെ മുഖത്ത് തളിച്ചു.
കണ്ണുകൾ അവൾ വലിച്ചു തുറന്നു. നഗ്നയാണെന്ന് അപ്പോഴാണ് അവൾ മനസ്സിലാക്കിയത്. ഉടൻ അടുത്തു കിടന്ന പുതപ്പെടുത്ത് ശരീരം മൂടി. അയാൾ തലേന്ന് രാത്രിയിൽ ഷൂട്ടുചെയ്ത വീഡിയോ ദൃശ്യങ്ങൾ അവളെ കാണിച്ചു. അതുകണ്ടതോടെ അവൾ ശ്വാസം നിലച്ച മട്ടിലിരുന്നു.
ഇനി രക്ഷപെടാൻ ആവില്ല. ഇവരുടെ ആജ്ഞയ്ക്ക് അനുസരിച്ച് ജീവിക്കുക മാത്രമേ രക്ഷയുള്ളൂ. ഇല്ലെങ്കിൽ ഇൗ വീഡിയോ ലോകം മുഴുകെ കാണും. തന്റെ വീട്ടുകാർ അറിഞ്ഞാൽ അവർ ആത്മഹത്യ ചെയ്യും. അവൾ മാനസിക നില തകർന്നവരെപ്പോലെ പൊട്ടിച്ചിരിച്ചു. തടിമാടന്മാർ അന്തിച്ചു. ശരിക്കും ഇവൾക്ക് വട്ടായോ?
“”ഞാൻ ഇനി നിങ്ങൾ പറയുന്നതുപോലെ മാത്രം ചെയ്യൂ, എനിക്കൊരു കാപ്പി കൊണ്ടുവാടോ?”
പുതപ്പ് വലിച്ചുമാറ്റി യാതൊരു മടിയുമില്ലാതെ അവർക്കു മുന്നിലൂടെ അവൾ നഗ്നയായി കുളിമുറിയിലേക്ക് പോയി. ഷാഫി അടുക്കളയിൽ നിന്ന് അവളെ സൂക്ഷ്മതയോടെ നോക്കി. അവൾ എന്തോ തിരയുകയാണ്. നഗ്നചിത്രങ്ങളും വീഡിയോയും ആയിരിക്കും. ഷാഫി കാപ്പി അവൾക്ക് നല്കി.
“”ഇരിക്കെടോ” അവൾ ഷാഫിയോടായി പറഞ്ഞു. ഇത്രയും നേരം തങ്ങളെ അനുസരിച്ചിരുന്നവൾ ഇപ്പോൾ തന്നെ അനുസരിപ്പിക്കുന്നു. “”ഇന്നുമുതൽ നിന്നെത്തേടി പകലും രാത്രിയും ഒാരോ ഉന്നതന്മാർ എത്തിക്കൊണ്ടിരിക്കും. ആദ്യമെത്തുന്നത് ഒരു മന്ത്രിപുത്രൻ തന്നെയാണ്.”
“”നിങ്ങൾ പറയുന്നത് എന്തും ഞാൻ അനുസരിക്കാം. പക്ഷെ നിങ്ങൾ എടുത്തിരിക്കുന്ന വീഡിയോ ചിത്രങ്ങൾ ആർക്കും കൈമാറരുത്. ”
ഷാഫി അവളുടെ ആഗ്രഹം അംഗീകരിച്ചു. അപ്പോഴാണ് അവളുടെ മുഖം തെളിഞ്ഞത്.
“”ജസീക്കായ്ക്ക് എന്നെ വിശ്വസിക്കാം. ഇൗ കാര്യം ആരും അറിയില്ല. ജസീക്കയ്ക്ക് എന്തെങ്കിലും വാങ്ങണമെങ്കിൽ വാങ്ങിത്തരാം. ഇപ്പോൾ വീട്ടിലേക്ക് വിളിക്കാൻ എന്റെ ഫോൺ തരാം. പുതിയ കമ്പനിയിലാണ് ജോലി എന്ന് മാത്രം പറഞ്ഞാൽ മതി.”
ടി.വി. കണ്ടിരുന്ന ജസീക്കയോട് പറഞ്ഞു.
“”ജസീക്കാ ഒരു മണിക്കൂർ കഴിഞ്ഞാൽ മന്ത്രി പുത്രൻ ഇങ്ങെത്തും കെട്ടോ” അവൾ വെറുതെ മൂളുക മാത്രം ചെയ്തു. അവൾ എഴുന്നേറ്റ് മുകളിലെ വിരുന്നുകാരുടെ മുറിയിലേക്ക് നടന്നു.
ആദ്യമായാണ് അത്രയും ആഡംബരമായ മുറി കാണുന്നത്. ഷാഫിയ്ക്ക് അവളിൽ പൂർണമായ വിശ്വാസം വരുന്നില്ല. അടുത്തമാസം ഫാഷൻഷോയിൽ അവളെ പങ്കെടുപ്പിക്കാനാണ് സംഘം തലവന്റെ അറിയിപ്പ്. നല്ലൊരു മോഡലിനെ വരുത്തി വേണ്ട നിർദ്ദേശം കൊടുക്കണം.
മന്ത്രിപുത്രൻ വിലപിടിപ്പുള്ള ബൈക്കിലാണ് എത്തിയിരിക്കുന്നത്. ഹെൽമറ്റ് വച്ചിരിക്കുന്നതിനാൽ ആരും തിരിച്ചറിയില്ല. മന്ത്രിപുത്രൻ അകത്തുകേറിക്കഴിഞ്ഞാണ് തലയിൽ നിന്ന് ഹെൽമറ്റ് ഉൗരി മാറ്റിയത്. നാടൻ സുന്ദരിയെപ്പറ്റി മന്ത്രി പുത്രന് ഷാഫി വിശദീകരിച്ചു കൊടുത്തു. മേശപ്പുറത്തിരുന്ന സ്പ്രേ എടുത്ത് ശരീരമാസകലം പൂശിയിട്ട് മന്ത്രി പുത്രൻ അകത്തേക്കു നടന്നു.
ഒരു മാസത്തിനുള്ളിൽ ജെസീക്ക പ്രശസ്ഥയായ മോഡലും വേശ്യയുമായി പേരെടുത്തു. അതിലൂടെ അവൾ സമ്പന്നയായി. മയക്കുമരുന്നും മദ്യവും അവളുടെ ഉറ്റമിത്രങ്ങളായി. മകളുടെ ഭാവിയും വളർച്ചയും കണ്ട് വീട്ടുകാരും നാട്ടുകാരും സന്തോഷിച്ചു. ഇടയ്ക്ക് സിനിമയിലും അഭിനയിച്ചു. അപ്പോഴും സമ്പന്നന്മാർ അവളുടെ മാദകമേനി തേടിയെത്തിക്കൊണ്ടിരുന്നു.
അവളുടെ ഒാരോ നിമിഷങ്ങൾക്കും ലക്ഷങ്ങളുടെ വിലയാണ്. വേശ്യകളുടെ മാർക്കറ്റിൽ അവൾക്കാണ് ഏറ്റവും വില. വലിയ സമ്പന്നന്മാരാണ് അവളെ ലേലത്തിൽ പിടിക്കുന്നത്. “”കഴിഞ്ഞ പതിനാറു വർഷമായി ഞാനീ തൊഴിൽ ചെയ്യുന്നു.” അവൾ പറഞ്ഞു നിർത്തി. സിസ്റ്റർ കാർമേൽ അവളെ ആശ്വസിപ്പിച്ചു. വിശുദ്ധ ജീവിതം നയിച്ച സിസ്റ്റർ മറിയയുടെ ജീവിതകഥചുരുക്കി അവളോടു പറഞ്ഞു.