മലപ്പുറം: തമിഴ്നാട് ദിണ്ടിഗൽ വാടിപ്പട്ടിയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പേരശന്നുർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസൽ, സഹന, കാർ ഡ്രൈവർ വളാഞ്ചേരി മൂടാൻ സ്വദേശി കിലാർ, ബൈക്ക് യാത്രികൻ ദിണ്ടിഗൽ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.
ഏർവാടിയിലേക്ക് പോയ റസീനയും കുടുംബം സഞ്ചരിച്ച കാർ അമിത വേഗതയിലെത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആറു പേർക്ക് പരുക്കേറ്റു. അപകടത്തിൽപ്പെട്ട കാറിന് പിറകിൽ ബൈക്കിടിച്ചാണ് ഒരാൾ മരിച്ചത്. മൃതദേഹങ്ങൾ ദിണ്ടിഗൽ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ വിദ്യാ ചന്ദ്രന്റെ വീട്ടുകാർക്ക് ഇത്തവണ കണ്ണീരോണമായിരുന്നു. ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷ് (43) ദുബായിൽ വെച്ച് വിദ്യയെ കൊലപ്പെടുത്തിയത് ആസൂത്രിതമായാണ്. ഒാണമാഘോഷിക്കാൻ വിദ്യ നാട്ടിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു സംഭവം.
കൃത്യം ചെയ്യാൻ മുൻകൂട്ടി തീരുമാനിച്ച് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയുമായാണ് ഇയാൾ എത്തിയതെന്നു പൊലീസ് പറഞ്ഞു. മൃതദേഹത്തിൽ ഒന്നിലേറെ മുറിവുകൾ ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ അൽഖൂസിലെ കമ്പനി പാർക്കിങ്ങിലായിരുന്നു സംഭവം. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ യുഗേഷിനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി.
16 വർഷം മുൻപാണ് വിദ്യയും യുഗേഷും വിവാഹിതരായത്. വിവാഹശേഷം യുഗേഷ് വിദ്യയെ പലതും പറഞ്ഞ് പീഡിപ്പിക്കുമായിരുന്നുവെന്ന് പൊലീസ് പറുന്നു. ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കാനും കാരണമായത്. പീഡനം സഹിക്കാതെ വിദ്യ നാട്ടിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇരുവരെയും കൗൺസിലിങ്ങിനും വിധേയരാക്കിയിരുന്നു.
15 മാസം മുൻപാണ് വിദ്യ ജോലി അന്വേഷിച്ച് യുഎഇയിലെത്തിയത്. യുഗേഷ് വിദ്യയുടെ പേരിലെടുത്ത 10 ലക്ഷം രൂപയുടെ ബാങ്ക് വായ്പ തിരിച്ചടക്കാൻ വേണ്ടി തിരുവനന്തപുരത്തെ ജോലി രാജിവച്ചായിരുന്നു ഇത്.
വിദ്യ അറിയാതെ അവരുടെ സ്വത്ത് പണയം വച്ചായിരുന്നു വായ്പയെടുത്തതെന്ന് സഹോദരൻ വിനയ് ചന്ദ്രൻ പറഞ്ഞു. ദുബായ് അൽഖൂസിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിലായിരുന്നു വിദ്യ ജോലി ചെയ്തിരുന്നത്. 10, 11 ക്ലാസ് വിദ്യാർഥിനികളായ രണ്ടു പെൺമക്കൾ നാട്ടിൽ വിദ്യയുടെ മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്. യുഗേഷ് സന്ദർശക വീസയിൽ യുഎഇയിലെത്തിയത് വിദ്യയുടെ കുടുംബം അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് ഇയാൾ യുഎഇയിലെത്തിയത്.
മറ്റൊരാളുമായി ബന്ധമുള്ള വിദ്യ തന്നെ ചതിക്കുകയാണെന്ന് സംശയിച്ചതാണ് യുഗേഷ് കൊല നടത്തിയതെന്ന് ദുബായ് പൊലീസ് പറഞ്ഞു. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിദ്യയുടെ ജോലിസ്ഥലത്തെത്തിയ യുഗേഷ് ഭാര്യയെ പാർക്കിങ് ലോട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. പലതും പറഞ്ഞു തർക്കമായി. ഇതിനിടെ യുഗേഷ് അരയിൽ ഒളിപ്പിച്ചു വച്ചിരുന്ന കത്തിയെടുത്ത് ഒന്നിലേറെ തവണ വിദ്യയെ കുത്തി. സംഭവ സ്ഥലത്തു വെച്ചുതന്നെ വിദ്യ പിടഞ്ഞു വീണു മരിക്കുകയായിരുന്നു. യുഗേഷ് ഉടൻ ഓടിരക്ഷപ്പെടുകയും ചെയ്തു. വിദ്യ മരിച്ചുകിടക്കുന്നത് കണ്ടയാളാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുഗേഷ് പിടിയിലായി. പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വിദ്യയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരികയാണ്.
ഫ്ലാറ്റ് ഉടമകൾക്ക് മുന്നിൽ ഉള്ളത് കേവലം രണ്ടു ദിവസം മാത്രം. തിങ്കളാഴ്ചയോടെ ഫ്ളാറ്റുകൾ പൊളിക്കുന്നത് ആരാണെന്നു വ്യക്തമാകും. എന്നാൽ ഒഴിഞ്ഞു പോകില്ലെന്ന് ഫ്ലാറ്റ് ഉടമകൾ ഒന്നടങ്കം പറയുന്നു. രാഷ്ട്രീയ പാർട്ടികളുടെ അടക്കം പിന്തുണയും ഇവർക്ക് ഏറി വരികയാണ്.
അഞ്ചു ദിവസത്തിനകം ഫ്ലാറ്റുകൾ വിട്ടൊഴിയണമെന്നും ഇല്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നുമാണ് മരട് നഗരസഭ പതിപ്പിച്ച നോട്ടിസുകളിൽ പറയുന്നത്. ഇതവസാനിക്കാൻ ഇനി രണ്ടു ദിവസം മാത്രം ആണുള്ളത്. അഞ്ചു ഫ്ളാറ്റുകളിലുമായി 350 തിൽ ഏറെ കുടുംബങ്ങൾ ആണുള്ളത്. ഇതിൽ പലരും സ്ഥിര താമസക്കാരല്ല. ഇവരെല്ലാം ഒറ്റസ്വരത്തിൽ പറയുന്നു വീട് വിട്ട് ഇറങ്ങില്ല എന്ന്. ഉടമകൾ ഒരുവശത്തു പ്രതിഷേധിക്കുമ്പോൾ മരട് നഗര സഭ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്.
കേരളത്തിനു പുറമെ തമിഴ് നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഫ്ലാറ്റുകൾ പൊളിക്കാൻ താൽപര്യം പ്രകടിപ്പിച്ചു കമ്പനികൾ എത്തിയിട്ടുണ്ട്. വിധി നേരിട്ട് ബാധിക്കുന്നവരുടെ വാദം കേൾക്കാതെയുള്ള ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത് എന്ന് നിയമജ്ഞർ അടക്കം പലരും പറയുന്നു.
ഒഴിയാനുള്ള ദിനം അടുക്കുന്തോറും ഉടമകൾക്ക് രാഷ്ട്രീയപാർട്ടികളുടെ പിന്തുണ ഏറി വരികയാണ്. കോടിയേരി ബാല കൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാളെ ഫ്ലാറ്റുകൾ സന്ദർശിക്കും. ഇതിനിടെ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും കേരളത്തിലെ 140 എം.എൽ .എൽഎമാർക്കും ഫ്ലാറ്റ് ഉടമകൾ സങ്കടഹർജി നൽകി.
പഴനി: മധുര ജില്ലയില്‍ വാടിപ്പട്ടിയില്‍ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ച് നാല് മലപ്പുറം സ്വദേശികളടക്കം അഞ്ചുപേര്‍ മരിച്ചു. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം പേരശ്ശനൂരില്‍ നിന്ന് ഏര്‍വാടിയില്‍ സിയാറത്തിനുപോയ ഒരു കുടുംബത്തിലെ ഉമ്മയും രണ്ടു മക്കളും മരിച്ചവരില്‍പ്പെടുന്നു.
കാറിലുണ്ടായിരുന്ന പേരശ്ശനൂര്‍ വാളൂര്‍ കളത്തില്‍ മുഹമ്മദലിയുടെ ഭാര്യ റസീന (39), മകന്‍ ഫസല്‍ (21), മകള്‍ സഹന (ഏഴ്), കുറ്റിപ്പുറം മൂടാല്‍ സ്വദേശി ഹിളര്‍ (47) എന്നിവരും ബൈക്ക് യാത്രക്കാരനായ തമിഴ്‌നാട് ദിണ്ടിക്കല്‍ സ്വദേശി പഴനിച്ചാമി(41)യുമാണ് മരിച്ചത്.
വ്യാഴാഴ്ച പകല്‍ മൂന്നേകാലോടെ വാടിപ്പട്ടിക്ക് സമീപം ദേശീയപാതയിലായിരുന്നു അപകടം. കാറിലുണ്ടായിരുന്ന സിസാനയ്ക്ക് (18) ഗുരുതരപരിക്കുണ്ട്. മലപ്പുറത്തുനിന്ന് മധുര വഴി ഏര്‍വാടിക്ക് പോകുകയായിരുന്നു ഇവര്‍.
മധുരയില്‍നിന്ന് ആന്ധ്രയിലേക്ക് പോകുകയായിരുന്ന മറ്റൊരു കാര്‍ വഴിയില്‍ ഒരു ബൈക്ക് ഇടിച്ചിട്ടശേഷം വശത്തേക്ക് വെട്ടിച്ചപ്പോള്‍ മലപ്പുറത്തുനിന്ന് പോയ കാറില്‍ ഇടിക്കുകയായിരുന്നു. പഴനിച്ചാമി, റസീന, ഫസല്‍, സഹന എന്നിവര്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ഹിളര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ആന്ധ്രയിലേക്കുള്ള കാറിലുണ്ടായിരുന്ന സഞ്ജിത (22), പ്രവീണ്‍ (14), കിരണ്‍ (8), പഴനിച്ചാമിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന പാണ്ടിദുരൈ (46) എന്നിവര്‍ക്കും ഗുരുതരപരിക്കുണ്ട്. ഇവരെ മധുര, ദിണ്ടിക്കല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചാണ് ഇന്ന് ഭൂരിഭാഗം വാഹനങ്ങളുടേയും യാത്ര. അപരിചിത വഴികളില്‍ വഴി ചോദിക്കാന്‍ വണ്ടി നിര്‍ത്താതെ ഭൂപടത്തിന്റെ സഹായത്തോടെ ഗൂഗിള്‍ മാപ്പ് യാത്ര സുഗമമാക്കുമ്പോള്‍, അത് ചില ദോഷങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്. ഗതാഗത തടസം ഒഴിവാക്കാന്‍ എളുപ്പമുള്ള വഴികള്‍ നിര്‍ദേശിക്കുന്ന ഗൂഗിളിന്റെ പലരെയും കുഴപ്പത്തിലാക്കിയിട്ടുള്ളത് നമ്മള്‍ കേട്ടതാണ്. അത്തരം ഒരു അനുഭവമാണ് ഐക്യരാഷ്ട്രസഭാ ദുരന്തനിവാരണ വിഭാഗം ചെയര്‍മാന്‍ മുരളി തുമ്മാരുകുടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെക്കുന്നത്
പെരുമ്പാവൂര്‍ നഗരത്തിലെ തിരക്കില്‍ നിന്നും മാറിയാണ് ഞാന്‍ വീട് വെച്ചിരിക്കുന്നത്. ചെറിയൊരു വഴിയാണ് അങ്ങോട്ടുള്ളത്. അവിടെ ജീവിക്കുന്നവര്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്, പത്തിലൊരു വീട്ടില്‍ പോലും കാറില്ല. യാതൊരു തിരക്കുമില്ലാതെ നടക്കാനും സൈക്കിള്‍ ഓടിക്കാനും പറ്റുന്ന സ്ഥലം. അതൊക്കെ കണ്ടാണ് അവിടെ വീട് വെച്ചതും.
പക്ഷെ കഴിഞ്ഞ ഒരു വര്‍ഷമായി ഈ സ്ഥിതി മാറി, ഞങ്ങളുടെ വഴിയില്‍ വാഹനങ്ങളുടെ വലിയ തിരക്കാണ്. അവിടെ താമസിക്കുന്നവരുടെ എണ്ണമോ സാമ്പത്തിക ശേഷിയോ കൂടിയിട്ടില്ല, പിന്നെ ഇതെങ്ങനെ സംഭവിക്കുന്നു?
അന്വേഷണം എത്തി നില്‍ക്കുന്നത് ഗൂഗിള്‍ മാപ്പില്‍ ആണ്. ആലുവ മൂന്നാര്‍ റോഡും മെയിന്‍ സെന്‍ട്രല്‍ റോഡും (എം സി റോഡും) സന്ധിക്കുന്ന നഗരമാണ് പെരുമ്പാവൂര്‍. അവിടെ നഗരത്തില്‍ ഒരു ബൈപാസ്സ് റോഡോ ഈ രണ്ടു പ്രധാന പാതകള്‍ സന്ധിക്കുന്നിടത്ത് ഒരു ഫ്‌ളൈഓവറോ ഇല്ല. പെരുമ്പാവൂര്‍ നഗര ഹൃദയമായ ഒരു കിലോമീറ്റര്‍ കടന്നു കിട്ടാന്‍ ഒരു മണിക്കൂര്‍ എടുക്കുന്നത് ഇപ്പോള്‍ അസാധാരണമല്ല.
എന്തുകൊണ്ടാണ് പെരുമ്പാവൂരിന് വേണ്ടി പദ്ധതികള്‍ ഉണ്ടാക്കേണ്ടവര്‍ ഈ നഗരത്തെ ട്രാഫിക്കില്‍ മുക്കി കൊല്ലുന്നതെന്ന് പിന്നെ പറയാം. ഇന്നത്തെ വിഷയം അതല്ല. നഗര ഹൃദയം ട്രാഫിക്കില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ ആളുകള്‍ ഇടവഴികള്‍ തേടുകയാണ്, പ്രത്യേകിച്ചും വിമാനത്താവളത്തിലേക്ക് പോകേണ്ടവര്‍. ഗൂഗിള്‍ മാപ്പ് ആ പണി എളുപ്പമാക്കുന്നു. അങ്ങനെയാണ് ഞങ്ങളുടെ വഴി അപ്രഖ്യാപിത ബൈപാസ്സ് ആയിരിക്കുന്നത്.
ഏതു വഴിയും ആരും ഉപയോഗിക്കുന്നതില്‍ നിയമപരമായി ഒരു തെറ്റുമില്ല. പക്ഷെ ഒട്ടും പരിചയമില്ലാത്ത വഴികളില്‍ കൂടി ആളുകള്‍ ഗൂഗിളിന്റെ സഹായത്തോടെ വണ്ടി ഓടിച്ചു വരുമ്പോള്‍ അപകട സാധ്യത കൂടുന്നു. വഴിയോട് ഡ്രൈവര്‍മാരും, കൂടി വരുന്ന ട്രാഫിക്കിനോട് നാട്ടുകാരും പരിചയപ്പെട്ടിട്ടില്ല. നിലവില്‍ കാറുകള്‍ മാത്രമാണ് ഗൂഗിളിലേക്ക് തിരിഞ്ഞിരിക്കുന്നത്. വലിയ വാഹനങ്ങള്‍ കൂടി ഗൂഗിള്‍ മാപ്പില്‍ എത്തുന്നതോടെ അപകട സാധ്യത പലമടങ്ങാവും. ഇത് വരെ ഒരു മേജര്‍ അപകടവും നടന്നിട്ടില്ലാത്ത ഞങ്ങളുടെ വഴിയില്‍ അപകട മരണം സംഭവിക്കാന്‍ ഇനി അധികം സമയം വേണ്ട. ആ വഴിയുള്ള നടപ്പൊക്കെ ഞാന്‍ ഇത്തവണ കൊണ്ട് നിറുത്തി. സൈക്കിളിന്റെ കാര്യം ചിന്തിക്കുക കൂടി വേണ്ട. പക്ഷെ ഭൂരിഭാഗം നാട്ടുകാരുടെ കാര്യം അതല്ലല്ലോ.
ഇത് പെരുമ്പാവൂരിലെ മാത്രം കാര്യമല്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം ഗൂഗിള്‍ മാപ്പ് പുതിയ ബൈ പാസ്സുകളും കുറുക്കു വഴികളും ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്. ആ വഴിയില്‍ ഉള്ളവരും വാഹനം ഓടിക്കുന്നവരും ഈ മാറ്റം മനസ്സിലാക്കിയിട്ടില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എങ്കിലും ഇക്കാര്യം ശ്രദ്ധിക്കണം, കൂടുതല്‍ വാഹനങ്ങള്‍ ഒരു വഴി വരുന്നുണ്ടെങ്കില്‍ കൂടുതല്‍ സൈന്‍ ബോര്‍ഡുകളും, വളവും തിരിവും തിരിച്ചറിയാനുള്ള റിഫ്‌ളക്ടറുകളും, വഴി അവസാനിക്കുന്ന സ്ഥലം ഉണ്ടെങ്കില്‍ അവിടെ എന്തെങ്കിലും പ്രതിരോധവും ഉണ്ടാക്കിവെക്കണം. ഇല്ലെങ്കില്‍ അപകടങ്ങളുണ്ടാകും, വാഹനങ്ങള്‍ പാടത്തും തോട്ടിലും വീഴും, ആളുകളുടെ ജീവന്‍ പോകും.
ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ ഇടവഴികളിലേക്ക് കയറുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ വണ്ടി ഓടിക്കണം. രാത്രി ആയാല്‍ ഗൂഗിള്‍ മാപ്പ് വേണ്ടെന്ന് വെക്കുന്നതാണ് കൂടുതല്‍ ബുദ്ധി.
ഇതൊന്നും സാങ്കേതിക വിദ്യയുടെ കുറ്റമല്ല. നേരിട്ടുള്ള വഴികളില്‍ ഗതാഗതം സുഗമമാക്കുകയാണ് ശരിക്കും ചെയ്യേണ്ടത്. പക്ഷെ, വഴി വാണിഭക്കാരുടെ ചിന്താഗതിയാണ് നമ്മുടെ നഗരങ്ങളിലെ പ്രമുഖ കച്ചവടക്കാര്‍ക്ക് പോലും. പരമാവധി വാഹനങ്ങള്‍ അവരുടെ മുന്‍പില്‍ കൂടെ കടന്നു പോകുന്നതാണ് ശരിയായ ബിസിനസ്സ് തന്ത്രം എന്നാണ് അവരുടെ ചിന്ത. അതുകൊണ്ട് കടക്ക് മുന്നിലൂടെ ട്രാഫിക്ക് കുറയുന്ന എല്ലാ പരിഷ്‌കാരങ്ങളും അവര്‍ എതിര്‍ത്ത് തോല്‍പ്പിക്കുന്നു. ലോക്കല്‍ രാഷ്ട്രീയത്തിലെ മൂവേഴ്സും ഷെക്കേഴ്‌സും ഒക്കെ തന്നെ ഇത്തരം കച്ചവടക്കാരായതിനാല്‍ അതിനെതിരെ ശക്തമായ സ്റ്റാന്‍ഡ് എടുക്കാന്‍ ലോക്കല്‍ രാഷ്ട്രീയക്കാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ കഴിയുന്നുമില്ല. ഇതും ഒരു പെരുമ്പാവൂര്‍ സ്റ്റോറി അല്ല, കേരളത്തിലെ നഗര വികസനത്തിന്റെ ട്രാജഡി ആണ്.
കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തെ അനുസ്മരിച്ച് എറണാകുളം കാക്കനാടിനടുത്തു വാഴക്കാല സെന്റ് ജോസഫ്സ് പള്ളിയിൽ ഓണകുർബാന നടത്തപ്പെട്ടു. സാധാരണയിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഈ കുർബാന നടത്തപ്പെട്ടത്. ക്ഷേത്രത്തിലെ പൂജാരികളെ പോലെ മുണ്ട് പുതച്ചാണ് വൈദികർ കുർബാന അർപ്പിച്ചത്. കേരളീയ വസ്ത്രം ധരിച്ചാണ് വിശ്വാസികളെല്ലാം പള്ളിയിലെത്തിയത്. വിളവെടുപ്പിന്റെ ഉത്സവമായ ഓണത്തിന്റെ പ്രതീകമായി വിശ്വാസികൾ പഴങ്ങളും വിഭവങ്ങളും മറ്റും കാണിക്കയായി അർപ്പിച്ചു.
കുരിശും മെഴുകുതിരിയും കൊണ്ട് അലങ്കരിക്കപ്പെടുന്ന അൾത്താര, ഇന്ന് നിലവിളക്കും നിറപറയും കൊണ്ട് അലങ്കരിക്കപ്പെട്ടു. വിശ്വാസികളെ ചന്ദനം തൊട്ടാണ് വൈദികർ പള്ളിയിലേക്ക് സ്വീകരിച്ചത്. കുർബാന കൊടുക്കുന്നതിലും ഹൈന്ദവ രീതിയാണ് സ്വീകരിച്ചത്. കുർബാന യിലുടനീളമുള്ള പാട്ടുകളെല്ലാം ഓണപ്പാട്ടിന്റെ ഈണത്തിൽ ആയിരുന്നു ഇടവക ജനങ്ങൾ ആലപിച്ചത്.
കുർബാനയ്ക്ക് ശേഷം വിവിധ തരം പൂക്കൾ കൊണ്ട് മനോഹരമായ അത്തപ്പൂക്കളവും വിശ്വാസികൾ ഒരുക്കി. മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണം വെളിവാക്കി എല്ലാവരും പായസം കുടിച്ചാണ് കുർബാന അവസാനിപ്പിച്ചത്. ഓണം എന്നത് ഒരു മതത്തിന്റെ മാത്രമല്ല, മറിച്ച് കേരളീയ ജനതയുടെ ഉത്സവമാണ് എന്ന വെളിവാക്കുന്നതായിരുന്നു ഈ കുർബാന.
വെള്ളരിപ്രാവ്
ജാക്കി പെട്ടെന്ന് കതകു തുറന്നു. നിറപുഞ്ചിരിയുമായി സിസ്റ്റര്‍ കാര്‍മേല്‍, കൈയ്യില്‍ അന്നത്തെ ദിനപത്രവും ഏതാനും മാസികകളും. സിസ്റ്ററെ അകത്തേക്കു ക്ഷണിച്ചിരുത്തി. സിസ്റ്റര്‍ ദിനപത്രവും മാസികകളും അവന് കൈമാറി. വഴിതെറ്റിപ്പോകുന്ന സ്ത്രീകളെ കണ്ടെത്തി അവരെ നല്ല വഴിക്കു നയിക്കുന്ന മാലാഖയെ നോക്കി അവന്‍ നിന്നു.
“”ഡാനി സാര്‍ എന്നെ വിളിച്ചിരുന്നു. ജാക്കിക്ക് താമസിക്കാനുള്ള മുറി നാളത്തന്നെ ശരിയാകും,ജോലിയുടെ കാര്യത്തിലും വേണ്ടത് ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്. പോയാലും ഇടയ്ക്ക് ഇവിടേക്ക് വരണേ ജാക്കി. മറ്റാരുമില്ല എന്ന ചിന്ത വേണ്ട. എന്തിനും ഞാനിവിടെയുണ്ട്. മാത്രവുമല്ല കൊട്ടാരം വീടുമായി എനിക്ക് നല്ലൊരു ബന്ധവുമുണ്ട്.”
ആ വാക്കുകള്‍ ജാക്കിക്ക് വിശ്വസിക്കാനായില്ല. അപ്പോള്‍ സിസ്റ്ററുടെ കണ്ണുകളില്‍ സൂര്യതേജസായിരുന്നു. ഷാരോണ്‍ ഒരിക്കല്‍പ്പോലും ഈ ബന്ധത്തെപ്പറ്റി തന്നോട് പറയാതിരുന്നത് എന്തുകൊണ്ടാണ്? മനസ്സില്‍ സംശയമുണ്ടായി.
“”എന്താണ് സിസ്റ്റര്‍, കൊട്ടാരം വീടുമായുള്ള ബന്ധം.” അവന്‍ സിസ്റ്ററുടെ മുഖത്തേക്കു നോക്കി. വ്യഗ്രതയോടെ ചോദിച്ചു.
“”എന്നെ പഠിപ്പിച്ച് ഈ നിലയിലെത്തിച്ചത് കോശിയുടെ പിതാവാണ്. അനാഥാലയങ്ങളില്‍ പല കുട്ടികളെയും നാട്ടിലെയും വിദേശത്തേയും ധനികര്‍ പഠിപ്പിക്കാറില്ലേ. ഞാനും അതില്‍ ഒരാള്‍.
മറ്റൊന്നും തുറന്നുപറയാന്‍ സിസ്റ്റര്‍ ആഗ്രഹിച്ചില്ല. അഗാധമായ ഒരു വേദന ആ മുഖത്ത് തെളിഞ്ഞു നിന്നു. എപ്പോള്‍ വന്നാലും കവിളില്‍ പൊന്നുമ്മ നല്കി പിരിഞ്ഞുപോകുന്ന പിതാവിനെയാണ് സിസ്റ്റര്‍ ആ നിമിഷം ഓര്‍ത്തത്. ആ പിതാവിന്റെ പ്രേരണയാകാം ഇവനെ ഇവിടെ എത്തിച്ചത്.
“”എനിക്ക് ആ വീടിനെപ്പറ്റിയോ ആളുകളെപ്പറ്റിയോ കൂടുതലൊന്നും അറിയില്ല. ജാക്കിയില്‍ നിന്ന് അറിയാന്‍ ആഗ്രഹമുണ്ട്.”
അവന്‍ അറിയാവുന്നതൊക്കെ വിശദീകരിച്ചു കൊടുത്തു. സ്വന്തം സഹോദരങ്ങളെപ്പോലെ അയല്‍ക്കാരെ സ്‌നേഹിക്കുന്ന കുടുംബം. മരിക്കാറായ ഒരു പാവത്തിന് കോശിസാര്‍ വൃക്ക വരെ ദാനമായി കൊടുത്തിട്ടുണ്ട്. സ്‌നേഹവും അനുകമ്പയും സഹായവും പലരും ധാരാളമായി ആ കുടുംബത്തില്‍ നിന്നും അനുഭവിക്കുന്നു. പാവങ്ങളോട് കാരുണ്യമുള്ളവര്‍ ഇതുപോലെ ലോകത്ത് അപൂര്‍വ്വമാണ്.
വളരെ സന്തോഷം തോന്നി. പിതാവിനെപ്പോലെ, തന്നെപ്പോലെ തന്റെ സഹോദരനും സമൂഹത്തില്‍ വ്യത്യസ്തനാണ്.
കൊട്ടാരം വീട്ടുകാര്‍ തലമുറകളായി ധാരാളം നന്മകള്‍ സമൂഹത്തിന് നല്കിയിട്ടുള്ളവരായിട്ടാണ് കേട്ടിട്ടുള്ളത്. പാവങ്ങള്‍ക്ക് വീടു വച്ചു കൊടുക്കുക, വസ്ത്രം വാങ്ങിക്കൊടുക്കുക, ദേവാലയങ്ങള്‍ക്ക് വസ്തു ദാനമായി കൊടുക്കുക. ഇതൊക്കെ ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. അരോഗ്യമുള്ള മനസ്സുള്ളവര്‍ക്കേ അതുപോലുള്ള കാര്യങ്ങള്‍ ചെയ്യാനാവൂ.
“”ജാക്കിക്ക് എല്ലാ നന്മകളും ഞാന്‍ നേരുന്നു. (വാച്ചില്‍ നോക്കിയിട്ട്) എനിക്ക് പ്രാര്‍ത്ഥനയ്ക്കുള്ള നേരമായി. ജാക്കിക്ക് പ്രാര്‍ത്ഥിക്കണമെങ്കില്‍ അമ്പലമുറിയുമുണ്ട്.” അവന്‍ ഒന്ന് പുഞ്ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല. സിസ്റ്റര്‍ എഴുന്നേറ്റ് നടന്നു. വളരെ ആദരവോടെ വാതില്‍ക്കല്‍വരെ ചെന്നിട്ട് ബൈ പറഞ്ഞ് കതകടച്ചു.
രാത്രിയുടെ ഏതോയാമത്തില്‍ ഫാത്തിമ ഞെട്ടിയുണര്‍ന്നു. പഴയകാല വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. അതില്‍ പ്രധാനമായി പ്രത്യക്ഷപ്പെട്ടത് മാദകസുന്ദരികള്‍ക്കൊപ്പം പാരീസില്‍ പാട്ടും നൃത്തവും കാഴ്ചവയ്ക്കാന്‍ പോയതാണ്. പ്രശസ്തര്‍ക്കൊപ്പം പോകുമ്പോള്‍ ആ കൂട്ടത്തില്‍ വേശ്യകളുമുണ്ട്. ഒരു ഭാഗത്ത് പാട്ടും നൃത്തവും അരങ്ങ് തകര്‍ക്കുമ്പോള്‍ മറുഭാഗത്ത് ക്ഷണിക്കപ്പെട്ട സമ്പന്നന്‍മാരുമായുള്ള ലൈംഗികബന്ധത്തിന്റെ സാക്ഷാത്കാരമാണ് നടക്കുന്നത്. ഫാഷന്‍ ഷോകളിലും ചലച്ചിത്രമേളകളിലും ഇതും ഒരു രഹസ്യത്തിലുള്ള പ്രദര്‍ശനമാണ്.
ഒരിക്കല്‍ ഒരു മോഡലായും രംഗപ്രവേശം ചെയ്തു. വര്‍ണശബളമായ ഹാളിനുള്ളില്‍ കൃത്രിമവെളിച്ചം നല്കിയാടുന്ന പാട്ടും നൃത്തവും കണ്ട് ആനന്ദിക്കുന്നവരുടെ മുഖത്ത് എന്തൊരു തിളക്കമാണ്. മറ്റൊരു ഭാഗത്ത് സുന്ദരിമാരുടെ പൂമേനിയില്‍ തീജ്വാലപോലെ എരിയുന്ന പുരുഷന്മാര്‍. ചില പുരുഷന്മാരാകട്ടെ മൃഗീയസ്വഭാവമുള്ളവരെന്ന് തോന്നിപ്പോകും. ഒരുതരം ഭ്രാന്ത്. ഓട്ടക്കളത്തിലോടി ഒന്നാം സ്ഥാനം കരസ്ഥമാക്കണമെന്ന ഭാവത്തില്‍ ഓടി ഓടി തളര്‍ന്നു വീഴുന്നവര്‍. വളരെ വാശിയോടും വീറോടും ഓടിയവന്‍ എത്ര വേഗത്തിലാണ് തളര്‍ന്നു വീഴുന്നത്. ഓരോ മുഖങ്ങളും മനോമുകരത്തിലിരുന്ന് കത്തിയെരിയുകയാണ്. കഴിഞ്ഞ രാത്രികളില്‍ അത് വെറും പുകയായിരുന്നുവെങ്കില്‍ ഇന്നത് വെന്തരിയുകയാണ്. മറക്കാന്‍ ശ്രമിക്കുന്ന മങ്ങിയ രാവുകള്‍ ഒരു പാമ്പായി തന്നെ ചുറ്റി വരിയുകയാണ്.
എല്ലാം മനസ് തുറന്ന് സിസ്റ്റര്‍ കാര്‍മേലിന് മുന്നില്‍ ഏറ്റു പറഞ്ഞതല്ലേ? ഒരു സ്ത്രീയായി പിറന്നാല്‍ അപകടം അവള്‍ക്കൊപ്പമുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. തന്നെപ്പോലെയുള്ളവര്‍ക്ക് രക്ഷപെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല. സിസ്റ്റര്‍ കര്‍മേലിനെപോലുള്ള സന്യാസിനിമാര്‍ ലോകത്തുണ്ടായാല്‍ തന്നെപ്പോലുള്ളവര്‍ രക്ഷപെടും.
അവള്‍ അടുത്ത കട്ടിലില്‍ കിടന്നുറങ്ങുന്ന സ്ത്രീയെ നോക്കി. എത്രയോ ധനികരും സുന്ദരന്മാരുമായി ഇണചേര്‍ന്നാടി. ഒടുവില്‍ ശ്വാസംമുട്ടലായി ജീവിതം മാറി. ആസ്തമ എന്ന രോഗത്തിനടിമ. പാവം രാത്രിയില്‍ നല്ലതുപോലെ ചുമച്ചു. ഇപ്പോഴിതാ തളര്‍ന്നുറങ്ങുന്നു.
മനസ് ദുര്‍ബലമായാല്‍ ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങാനാകും. ഈ ദുര്‍ബല വികാരമാണ് തന്നെയും എന്റെ ജീവിതത്തെയും വലിച്ചെറിഞ്ഞത്. എന്തോ ഒക്കെ നേടിയെടുക്കാനുള്ള ഓട്ടം. ഒടുവില്‍ ദയനീയമായ പരാജയം. സ്വന്തം ശരീരത്തിന് മേല്‍ നിയന്ത്രണമില്ലെങ്കില്‍ ഉത്തരവാദിത്വമില്ലെങ്കില്‍ ആര്‍ക്കും രക്ഷപെടാനാകില്ല. മാദകവികാരങ്ങളെ തൊട്ടുണര്‍ത്തിയ നിമിഷങ്ങള്‍ ഓര്‍ത്തിരിക്കെ നേരം പുലര്‍ന്നു.
തലേന്നുണ്ടായ അനുഭവങ്ങള്‍ രാവിലെ ഫാത്തിമ സിസ്റ്റര്‍ കാര്‍മേലിനെ അറിയിച്ചു. അവളോട് സിസ്റ്റര്‍ കാര്‍മേല്‍ പറഞ്ഞു.
“”ഫാത്തിമ ദൈവം അല്ലെങ്കില്‍ അള്ളാഹു ആത്മാവാണ്. ആ ആത്മാവിനെ നമസ്കരിച്ചാല്‍, ആരാധിച്ചാല്‍ ഒരു ദുരാത്മാവും നിന്നില്‍ വസിക്കില്ല. നിന്റെ ഹൃദയമാകുന്ന ദേവാലയത്തില്‍ ഒരു പ്രതിമപോലെ ദൈവത്തെ സ്ഥാപിക്കുക. ആ സത്യം നമ്മില്‍ നിത്യവും വളരുന്നുവെന്ന യാഥാര്‍ത്ഥ്യം നാം ഉറപ്പു വരുത്തണം.”
സിസ്റ്റര്‍ എഴുന്നേറ്റ് ഭിത്തിയോടു ചേര്‍ന്നുള്ള അലമാര തുറന്ന് അതില്‍ നിന്ന് ഒരു വിശുദ്ധ ഖുറാന്‍ എടുത്ത് അവളെ ഏല്പിച്ചിട്ട് പറഞ്ഞു. “”നീ ഉറങ്ങുന്നതിന് മുമ്പ് ഖുറാന്‍ വായിച്ചിരിക്കണം. എന്നിട്ട് പ്രാര്‍ത്ഥിക്കണം. ഈ പുസ്തകം നിന്റെ തലയിണയ്ക്കടുത്തുതന്നെ എപ്പോഴും ഉണ്ടാകണം.”
കൗമാരത്തിലും യൗവനത്തിലും നിസ്സാരമായി തള്ളിയ പുസ്തകം ഇപ്പോഴിതാ കയ്യിലേക്ക് മറ്റൊരാള്‍ വച്ചുതരുന്നു. അതും മറ്റൊരു വിശ്വാസി. അറിയാതെ അവളുടെ വിരലുകള്‍ മുന്നോട്ടു നീണ്ടു. ചെറുപ്പം മുതല്‍ താനീ പുസ്തകം ഹൃദയത്തട് ചേര്‍ത്തു വച്ച് ജീവിച്ചിരുന്നുവെങ്കില്‍ താനൊരു വേശ്യയാകില്ലായിരുന്നു.
“”എനിക്ക് ബൈബിള്‍ കൂടി വായിക്കാന്‍ തരുമോ?”പെട്ടെന്ന് അവള്‍ ചോദിച്ചു.”
സിസ്റ്റര്‍ അവളെ സന്തോഷത്തോടെ നോക്കി. സിസ്റ്റര്‍ വീണ്ടും അലമാര തുറന്ന് ബൈബിള്‍ എടുത്ത് അവള്‍ക്കുകൊടുത്തു. അവളെ പുഞ്ചിരിയോടെ നോക്കിയിരുന്നു. ഇരുപത്തിയേഴ് വയസ് മാത്രം ആയിട്ടുള്ള പെണ്ണാണവള്‍. അവള്‍ ആഗ്രഹിക്കുന്നതുപോലെ അവളെ പഠിപ്പിച്ച് ഒരു ടീച്ചര്‍ ആക്കണം. അവള്‍ക്ക് ശാന്തിയും സന്തോഷവും ഉണ്ടാകണം.
“”എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിക്കണം. ഈ അലമാരയില്‍ രാമായണവും ഭഗവത്ഗീതയും തോറയുമുണ്ട്. വരണ്ട മനുഷ്യര്‍ മതഭ്രാന്തനാകുന്നതിന്റെ പ്രധാനകാരണം ഇതൊന്നും വായിക്കാത്തതുകൊണ്ടാണ്. വരണ്ട നിലങ്ങളാണ് ഇവരുടെ മനസ്. ഈ കൂട്ടര്‍ ഒടുവില്‍ എത്തുന്നത് തീവ്രവാദികളും മതമൗലികവാദികളുമൊക്കെയായിട്ടാണ്. ഇവരുമായി രഹസ്യബന്ധമുള്ള ഭരണകൂടങ്ങളും ഈ ലോകത്തുണ്ട്. നീ ഇപ്പോള്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷം പിശാചിന്റെ പോരാട്ടമാണ്. അതിനെ അതിജീവിക്കാന്‍ ഈ ഗ്രന്ഥങ്ങള്‍ നിന്നെ സഹായിക്കും. നീയിപ്പോള്‍ ഈ ലോകത്തിന്റെ ആത്മാവുമായിട്ടാണ് മുന്നോട്ടു പോകുന്നത്. ഇന്ന് ജഡിക ജീവിതം നയിക്കുന്ന മനുഷ്യന്‍ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല. അതവന് ഗ്രഹിപ്പാന്‍ കഴിയാത്തത് ദൈവീകജ്ഞാനം ഇല്ലാത്തതുകൊണ്ടാണ്. ”
അവളുടെ കൈയിലിരുന്ന വേദപുസ്തകം വാങ്ങിയിട്ട് അപ്പോസ്തലനായ പൗലോസ് കൊരിന്ത്യര്‍ക്ക് എഴുതിയ ലേഖനം രണ്ടാം അദ്ധ്യായം പതിനാറാമത്തെ വാക്യം സിസ്റ്റര്‍ ഇങ്ങനെ വായിച്ചു.
“”നിങ്ങള്‍ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നു എന്നും അറിയുന്നില്ലല്ലോ. ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ” വേദപുസ്തകം മടക്കിക്കൊടുത്തിട്ട് പറഞ്ഞു. “”വിശുദ്ധിയോടെ ജീവിച്ചാല്‍ ദൈവത്തിന്റെ ആത്മാവ് നമ്മോടുകൂടി വരും.” സിസ്റ്റര്‍ കാര്‍മേല്‍ അവളുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു.
പുറത്ത് കാറ്റ് ആഞ്ഞുവീശുന്നുണ്ടായിരുന്നു. ജാക്കി രാവിലെ ഭക്ഷണം കഴിക്കാന്‍ പോയത് സിസ്റ്റര്‍ കാര്‍മേലിന് ഒപ്പമായിരുന്നു. കോളജില്‍ പോകുന്നതിനെക്കുറിച്ച് അവര്‍ സംസാരിച്ചു. സിസ്റ്റര്‍ കാര്‍മേലിന്റെ മനം നിറയെ പിതാവിനെക്കുറിച്ചുളള ചിന്തകളായിരുന്നു. ഭക്ഷണശേഷം മുറിയില്‍ കയറി യേശുവിന്റെ പടത്തില്‍ നോക്കി മനസില്‍ മന്ത്രിച്ചു. ഭൂമിയില്‍ ഏകബന്ധുവും സഹോദരനുമാണ് കൊട്ടാരം കോശി. മനസ് കൊണ്ട് താനെന്തിനാണ് അസംതൃപ്തയാകുന്നത്. ഒരു ദീര്‍ഘനിശ്വാസം വിട്ടിട്ട് മനസിലുറപ്പിച്ചു. തന്റെ സഹോദരന്റെ ശബ്ദം തനിക്കൊന്ന് കേള്‍ക്കണം. മേശപ്പുറത്തിരുന്ന മൊബൈലില്‍ കണ്ണുകള്‍ പതിഞ്ഞു.
മമ്മൂട്ടിയെ തനിക്ക് ഒരു കാലത്ത് ഇഷ്ടമല്ലായിരുന്നുവെന്ന് പി ശ്രീകുമാര്‍. എന്നാല്‍ പിന്നീട് താന്‍ വെറുത്ത മനുഷ്യന്‍ തന്നെ തന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമായി ഭവിച്ചെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. തന്റെ ആ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകനായും തിരക്കഥാകൃത്തായും എല്ലാത്തിലുമുപരി നടനായും തന്റെ സാന്നിദ്ധ്യം അറിയിച്ച പി. ശ്രീകുമാര്‍.
മമ്മൂട്ടിയെ എനിക്കിഷ്ടമല്ലായിരുന്നു. തുടക്കത്തിലേ അയാളോട് ഒരു ഡേറ്റ് ഇഷ്യൂവിന്റെ പേരില്‍ പിണങ്ങിയിരുന്നു. പിന്നീട് പല സെറ്റിലും വെച്ച് മമ്മൂട്ടി സംസാരിക്കാന്‍ വന്നെങ്കിലും ഞാന്‍ മൈന്‍ഡ് ചെയ്തില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞു സിനിമകളൊക്കെ പൊട്ടി, സ്വത്തുക്കളൊക്കെ വില്‍ക്കേണ്ടി വന്നു. ഞാന്‍ സാമ്പത്തികമായി തകര്‍ന്ന ഒരവസ്ഥയിലേക്കെത്തി പെട്ടെന്നൊരു ദിവസം വീടിന് മുന്നിലൊരു കാറ് വന്ന് നിര്‍ത്തി.
വേണു നാഗവളളി പറഞ്ഞു വിട്ട വണ്ടിയാണെന്നും ആലപ്പുഴയെത്താനും പറഞ്ഞു. സത്യത്തില്‍ വേണുവില്‍ നിന്ന് എന്റെ ദുരവസ്ഥ മനസ്സിലാക്കി വണ്ടി വിട്ടത് സാക്ഷാല്‍ മമ്മൂട്ടിയായിരുന്നു. അയാളുടെ മുറിയുടെ തൊട്ടടുത്ത് എനിക്കൊരു മുറിയെടുത്ത് തന്ന് അവിടെ താമസിക്കാന്‍ പറഞ്ഞു. ഞാന്‍ ശത്രുവിനെ പോലെ കാണുന്ന ഇയാളെന്താ ഇങ്ങനെയെന്ന് ഞാന്‍ ചിന്തിച്ചു. ദിവസങ്ങള്‍ കഴിഞ്ഞു സഹികെട്ട് ഒരു ദിവസം ഞാന്‍ മമ്മൂട്ടിയോട് കയര്‍ത്തു.
‘നിങ്ങളുടെ പണവും പ്രതാപവും കാണിക്കാനാണോ എന്നെ ഇവിടെ താമസിപ്പിച്ചിരിക്കുന്നത്, എന്റെ അവസ്ഥ ഭയങ്കര മോശമാണ് ‘ അയാള്‍ ഒന്ന് ചിരിച്ച് എന്റെ തോളില്‍ കൈയിട്ട് കൊണ്ട് ചോദിച്ചു ‘ ശ്രീകുമാറിന്റെ കൈയില്‍ കഥ വല്ലതും ണ്ടോ? ‘ ഞാനൊന്ന് പതറി .. അയാളൊരു കസേര വലിച്ചിട്ട് എന്നോട് ഇരിക്കാന്‍ പറഞ്ഞു. കസേരയില്‍ യാന്ത്രികമായി ഇരുന്ന ഞാന്‍ ഒറ്റ വീര്‍പ്പില്‍ ‘ വിഷ്ണു ‘ എന്ന എന്റെ സിനിമയുടെ കഥ പറഞ്ഞ് തീര്‍ത്തു. കഥ കേട്ടയുടനെ അങ്ങേരെനിക്ക് കൈ തന്നിട്ട് പറഞ്ഞു. ഈ സിനിമ നമ്മള് ചെയ്യുന്നു. അവിടെ നിന്നാണ് തകര്‍ന്ന് തരിപ്പണമായിരുന്ന ശ്രീകുമാര്‍ ജീവിതത്തിലേക്ക് തിരിച്ച് വരുന്നത്.
ബിഗ് ബി അമിതാഭ് ബച്ചന് ഗുരുതര കരൾ രോഗമായ ലിവർ സിറോസിസ്. തന്‍റെ കരൾ 75 ശതമാനം പ്രവർത്തനരഹിതമാണെന്ന് ബച്ചൻ തന്നെയാണ് വെളിപ്പെടുത്തിയത്. 25 ശതമാനം മാത്രം പ്രവർത്തിക്കുന്ന കരളുമായാണ് താന്‍ ജീവിക്കുന്നതെന്നും ഇത്തരത്തില്‍ പ്രതിസന്ധികളെ അതിജീവിച്ചവരുണ്ടെന്നും അമിതാഭ് ബച്ചൻ പറയുന്നു.
ക്ഷയരോഗത്തില്‍ നിന്നുവരെ ജീവിതത്തിലേക്ക് തിരികെ എത്തിയായാളാണ് താന്‍. ഇത്തരം സാഹചര്യങ്ങള്‍ ആരുടെ ജീവിതത്തിലും വരാമെന്നും ബച്ചന്‍ പറയുന്നു.
മദ്യപിക്കുന്നവർക്കാണ് പ്രധാനമായും ലിവർ സിറോസിസ് ബാധിക്കുന്നത്. മദ്യപനല്ലാത്ത അമിതാഭ് ബച്ചന് രോഗം പിടിപ്പെട്ടത് മറ്റൊരു രീതിയിലാണ്. 1982 ൽ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചന് പരിക്ക് പറ്റിയിരുന്നു. ‘കൂലി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. രക്തം വാർന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബച്ചന് അറുപതോളം കുപ്പി രക്തം വേണ്ടിവന്നു. ആ രക്തത്തിലൂടെ പകർന്ന ഹെപ്പറ്റൈറ്റിസ് ബി വൈറസാണ് ലിവർ സിറോസിസിന് കാരണമായതെന്ന് ബച്ചൻ പറയുന്നു.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നെയ്യാറ്റിൻകര ചെങ്കറത്തല കുളത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
ഉദ്ദേശം 30 വയസ്സ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം എന്ന് പൊലീസ് പറഞ്ഞു. ജീർണിച്ച നിലയിലാണ് കണ്ടെത്തിയത്. നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.