ന്യൂഡൽഹി: വിയറ്റ്നാമിന്റെ വിയറ്റ് ജെറ്റ് എയർലൈൻസ് ഇന്ത്യയിലേക്കു സർവീസ് ആരംഭിക്കുന്നു. ഡിസംബർ ആറു മുതലാണു വിയറ്റ് ഇന്ത്യയിൽ സർവീസ് തുടങ്ങുക. വിയറ്റ്നാമിലെ ഹോ ചി മിനാ സിറ്റി, ഹനോ എന്നിവിടങ്ങളിൽനിന്നു ഡൽഹിയിലേക്കും തിരിച്ചുമാണു സർവീസുകൾ. മാർച്ച് 28 വരെയുള്ള സർവീസുകൾക്കു കന്പനി ബുക്കിംഗ് ആരംഭിച്ചു. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും ഹോചിമിൻ സിറ്റിയിൽനിന്നുള്ള സർവീസ്. ഹാനോയിൽ നിന്നുള്ള വിമാനങ്ങൾ മറ്റു മൂന്നു ദിവസങ്ങളിൽ പുറപ്പെടും. ഓഗസ്റ്റ് 22 വരെ ബുക്കു ചെയ്യുന്നവർക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഒന്‍പതു രൂപയാണ്. വാറ്റും എയർപോർട്ട് ഫീയും മറ്റു ചാർജുകളും കൂടാതെയാണിത്.
വിയറ്റ്നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെൻ തീ ഫോംഗ് താവോയുടെ ഉടമസ്ഥതയിലുള്ളതാണു വിയറ്റ് ജെറ്റ് എയർലൈൻ. ബിക്കിനി ധരിക്കണമോ അതോ പരന്പാരാഗതത വസ്ത്രം ധരിക്കണമോ എന്നു തീരുമാനിക്കുള്ള അവകാശം വിമാനത്തിലെ എയർഹോസ്റ്റസുമാർക്കുണ്ട്. എന്നിരുന്നാലും എല്ലാവരും ബിക്കിനിയാണു തെരഞ്ഞെടുക്കുക. എയർലൈൻസിന്റെ ഉദ്ഘാടന പറക്കലിൽ തന്നെ ബിക്കിനിയിട്ട എയർഹോസ്റ്റസുമാരായിരുന്നു സേവനത്തിനുണ്ടായിരുന്നത്. 2018 ജനുവരിയിൽ എയർഹോസ്റ്റസുമാരെ ബിക്കിനി ധരിപ്പിച്ചതിനെ തുടർന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി കന്പനിക്കു പിഴ ചുമത്തിയിരുന്നു. ചൈനയിൽനിന്നുള്ള ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനത്തിലാണ് ഫ്ളൈറ്റ് അറ്റന്റന്റുമാർ ബിക്കിനി ധരിച്ചെത്തിയത്.
‘അഞ്ച് കോടിയല്ല ‘അമ്മ’ സംഘടന കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും.’ തന്നെ വിമർശിക്കുകയും തെറി വിളിക്കുകയും ചെയ്യുന്ന സൈബർ പോരാളികളോട് നടൻ ടിനി ടോം പറയുന്നതിങ്ങനെയാണ്. കഴിഞ്ഞ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് വേഗത്തില്‍ സഹായം ലഭിച്ചില്ലെന്ന നടന്‍ ധര്‍മജന്റെ പ്രതികരണം വിവാദമായിരുന്നു. ഇതിന് പിന്നാലെ ധർമജനെ അനുകൂലിച്ച് ടിനി ടോം നടത്തിയ പ്രസ്ഥാവനയും ഇടത് സൈബർ ഗ്രൂപ്പുകൾക്ക് അത്ര ഇഷ്ടമായിരുന്നില്ല.
താരസംഘടനയായ അമ്മ അഞ്ച് കോടി രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയതെന്നും എന്നാല്‍ പണം എന്ത് ചെയ്‌തെന്ന് അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്. ഇതോടെ ടിനിക്കെതിരെ സൈബർ ആക്രമണമുണ്ടായി. അഞ്ചു കോടി നൽകിയിരുന്നില്ലെന്നും വെറും തള്ളാണിതെന്നും ആരോപിച്ച് പോസ്റ്റുകളും സജീവമായി. ഇതോടെയാണ് കൂടുതൽ പ്രതികരണവുമായി ടിനി രംഗത്തെത്തിയത്.
‘അഞ്ച് കോടിയല്ല ‘അമ്മ’ സംഘടന കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും. അത് മാനസികമായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ആരുടേയും മനസ് വിഷമിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. നമ്മള്‍ ആരുടേയും മനസ് വിഷമിപ്പിച്ചാല്‍ നമ്മളും വിഷമിക്കേണ്ടി വരും. കണക്കു പറഞ്ഞതല്ല, പ്രളയം അനുഭവിച്ച ആളാണ് ഞാൻ. വീടില്ലാത്തവർക്ക് വീട് ലഭിക്കണം. പല രീതിയിൽ ആളുകൾ എനിക്കെതിരെ പ്രതികരിച്ചു. എന്റെ അമ്മയെ വരെ ചീത്ത വിളിച്ചു. വീട്ടിലിരിക്കുന്ന അമ്മ എന്തു തെറ്റ് ചെയ്തു. എന്റെ പ്രവർത്തനം ഇനിയും തുടരും.’–ടിനി ടോം പറഞ്ഞു.
കോട്ടയം: കെവിൻ വധക്കേസിൽ ഇന്നു വിധി. കോട്ടയം സെഷൻസ് കോടതിയാണു വിധി പ്രഖ്യാപിക്കുക. ഈ മാസം പതിമൂന്നിന് വിധി പറയാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും സംഭവം ദുരഭിമാനകൊലയാണോയെന്ന് വ്യക്തത വരുത്തുന്നതിന് ഇന്നത്തേക്കു വിധി മാറ്റുകയായിരുന്നു. അതേസമയം, കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായി പരിഗണിച്ച കേസിൽ മൂന്ന് മാസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. കെവിന്റെ പ്രണയിനി നീനുവിന്റെ പിതാവും സഹോദരനുമടക്കം പതിനാല് പ്രതികളാണ് കേസിലുള്ളത്. കഴിഞ്ഞ വർഷം മേയ് 27നാണ് കെവിൻ ജോസഫ് കൊല്ലപ്പെട്ടത്.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നായികയാണ് നമിത പ്രമോദ്. ഇപ്പോഴിതാ തനിക്കെതിരെ ഉയർന്ന ഗോസിപ്പുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നമിത. ദിലീപുമായി ചേർന്നാണ് കൂടുതൽ ഗോസിപ്പുകൾ വന്നിരിക്കുന്നതെന്ന് പറയുന്ന താരം അതിനെല്ലാം ചുട്ട മറുപടിയും നൽകുന്നു. പ്രമുഖ സ്ത്രീ പക്ഷ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിനിമയെക്കുറിച്ചും തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുമെല്ലാം നമിത തുറന്നുപറയുന്നത്.
നമിതയുടെ വാക്കുകൾ: ഗോസിപ്പുകളൊക്കെ ഇടക്കിടെ വന്നു പോകാറുണ്ട്. ദിലീപേട്ടന്റെ പേരിലാണ് ഏറ്റവും കൂടുതൽ ഗോസിപ്പ്സ് കേട്ടിട്ടുള്ളത്. പല സ്‌റ്റോറികളും വായിക്കുമ്പോൾ ഞാൻ ചിരിച്ചു മരിക്കും. ഒരു കാര്യം അറിയുമോ, ഞാനും ദിലീപേട്ടന്റെ മകൾ മീനാക്ഷിയും തമ്മിൽ നാല് വയസിന്റെ വ്യത്യാസമേയുള്ളൂ. പിന്നെ, ഞാനൊക്കെ വിചാരിച്ചാൽ ഒരു ബോയ്ഫ്രണ്ടിനെ ഉണ്ടാക്കാനും ഡേറ്റിങിന് പോകാനുമൊന്നും വല്യ ബുദ്ധിമുട്ടുമില്ല. അല്ലാതെ എന്റെ അച്ഛനെ പോലെ കാണുന്നവർക്കൊപ്പം എനിക്ക് ഡേറ്റ് ചെയ്യേണ്ട വല്ല കാര്യവുമുണ്ടോ? കേരളത്തിലോ, അല്ലേൽ ഇന്ത്യയിൽ ആൺ പിള്ളേർക്ക് ഇത്രക്ക് ക്ഷാമമോ. അപ്പോ പറഞ്ഞു വന്നത് ഇത്രേയുള്ളൂ കഥകൾ ഇറക്കുന്നവർ കുറച്ച് കോമൺസെൻസ് കൂടി കൂട്ടി ചേർത്ത് കഥ ഉണ്ടാക്കണം…’ നമിത പറഞ്ഞു.
ആലപ്പുഴ കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. വിവാഹത്തിനായി നാട്ടിലെത്തിയ കരീലക്കുളങ്ങര സ്വദേശി ഷമീര്‍ഖാന്‍ ആണ് കൊല്ലപ്പെട്ടത്. പ്രതികള്‍ ഉപേക്ഷിച്ച കാര്‍ കിളിമാനൂരില്‍ കണ്ടെത്തി. നാലംഗ സംഘത്തില്‍ കായംകുളം സ്വദേശിയായ ഷിയാസ് പൊലീസ് പിടിയിലായി.
കായംകുളം ഹൈവേ പാലസ് ബാറിന് സമീപം ഇന്നലെ അര്‍ധരാത്രിയാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഷമീര്‍ഖാനും സംഘവും മദ്യം വാങ്ങാനായി ബാറിലെത്തി. ഇതേസമയം മറ്റൊരു സംഘം ഗേറ്റിന് പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. പ്രവര്‍ത്തനസമയം കഴിഞ്ഞതിനാല്‍ ഇരു കൂട്ടരുമായി തര്‍ക്കമായി. നേരത്തെ തന്നെ മദ്യപിച്ചിരുന്നു ഇരുസംഘവും. തര്‍ക്കം അടിയും ഇടിയുമായി. ഷമീറിനൊപ്പം നാലുപേരും കൊലയാളി സംഘത്തിലും അത്രതന്നെ പേരും ഉണ്ടായിരുന്നു.
ബീയര്‍ബോട്ടില്‍ പൊട്ടിച്ച് തലയ്ക്കടിച്ച സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാറില്‍ കയറി. കാര്‍ മുന്നോട്ട് എടുക്കാന്‍ ഒരുങ്ങവെ ഷമീര്‍ വാഹനം തടഞ്ഞു. മദ്യലഹരിയിലായിരുന്ന സംഘം ഷമീറിനെ ഇടിച്ചിട്ടശേഷം തലയിലൂടെ കാറോടിച്ചുപോയി. പിന്നീട് തിരുവനന്തപുരം കിളിമാനൂരിലാണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തമാസം എട്ടിന് നടക്കാനിരുന്ന വിവാഹത്തിനാണ് ഷമീര്‍ഖാന്‍ രണ്ടുദിവസം മുന്‍പ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. അക്രമി സംഘത്തിലെ മുഴുവന്‍പേരും നേരത്തെയും ഒട്ടേറെ കേസുകളില്‍ പ്രതികളാണ്.
മണാലിയിലെ കാഴ്ചകൾക്കുമപ്പുറമാണ് ഛത്രു; മോഹിപ്പിക്കുന്ന ആ താഴ്‍വാരത്തിലേക്കു സിനിമാ ഫ്രെയിമുകൾ തേടിപ്പോയ സംഘം സുരക്ഷിതരാണെന്ന് അറിയുമ്പോൾ കേരളത്തിന് ആശ്വാസം. ബോർഡർ റോഡ് ടാസ്ക് ഫോഴ്സിന്റെ കണക്കുപ്രകാരം ഛത്രു ഉൾപ്പെടുന്ന ജില്ലയിൽ നിന്നു വിദേശികളടക്കം നാനൂറോളം പേരെയാണ് കഴിഞ്ഞ 2 ദിവസങ്ങളിലായി രക്ഷപ്പെടുത്തിയത്. ഏതാനും പേർ മരിച്ചു.
സംവിധായകൻ സൽകുമാർ ശശിധരന്റെ നേതൃത്വത്തിലുള്ള ഷൂട്ടിങ് സംഘം താമസിക്കുന്ന സ്ഥലത്തു വാർത്താ വിനിമയ സൗകര്യങ്ങളില്ലാത്തതാണു പരിഭ്രാന്തിക്കിടയാക്കിയത്. മഞ്ജുവാരിയർ സാറ്റലൈറ്റ് ഫോണിൽ സഹോദരനെ വിളിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞതും പെട്ടെന്ന് ഇടപെടലുണ്ടായതും.
കേന്ദ്രമന്ത്രി വി. മുരളീധരൻ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിനെ അടക്കം വിളിച്ചു. ഹൈബി ഈഡൻ എംപി, ഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധി എ. സമ്പത്ത് എന്നിവരും ഹിമാചൽ സർക്കാരുമായും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അടക്കമുള്ളവരുമായും സംസാരിച്ചു. നടൻ ദിലീപാണ് തന്നെ വിവരം അറിയിച്ചതെന്ന് ഹൈബി ഫെയ്സ്ബുക്കിൽ കുറിച്ചു.പിന്നാലെ, കലക്ടറുടെ നേതൃത്വത്തിൽ ഇവർക്കു ഭക്ഷണവും വെള്ളവും ഉൾപ്പെടെ എത്തിച്ചു.
ദൂരെ മലയിടിയുന്നതു ഞങ്ങൾ കണ്ടു. 3 അടിയോളം മൂടിക്കിടക്കുന്ന മഞ്ഞിനിടയിലൂടെ ഞങ്ങൾ കൈപിടിച്ചു പതുക്കെ മലയിറങ്ങുകയായിരുന്നു. ചില ചെറിയ സംഘങ്ങൾ മുന്നിലുണ്ടായിരുന്നു. മഞ്ഞു പെയ്തുകൊണ്ടിരുന്നു. ഷിയാം ഗോരുവിലെ ഗ്രാമീണർ, പോരുമ്പോൾ പറഞ്ഞത് മനസ്സിലുണ്ടായിരുന്നു: ഏതു സമയത്തും മലയിടിയാം, മഞ്ഞുമലകൾ നിരങ്ങി താഴോട്ടുപോകാം…
ഛത്രുവിൽനിന്ന് ആറോ ഏഴോ മണിക്കൂർ നടന്നാണ് ഞങ്ങൾ ഷൂട്ടിങ്ങിനായി ഷിയാം ഗോരുവിലെത്തിയത്. ഞങ്ങളാരും മലകയറ്റം അറിയാവുന്നവരല്ല. സഹായിക്കാൻ പരിചയസമ്പന്നരായ മലകയറ്റ സംഘമുണ്ടായിരുന്നു. അവർക്ക് അവിടെയെല്ലാം നന്നായറിയാം. ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളിൽ കുഴപ്പമുണ്ടായില്ല; മനോഹരമായ കാലാവസ്ഥ. പക്ഷേ, പെട്ടെന്ന് അതു മാറി. കൂടെയുള്ള പരിചയസമ്പന്നരും ഗ്രാമീണരുമൊന്നും ഇതു പ്രതീക്ഷിച്ചിരുന്നില്ല. ചെറുതായി തുടങ്ങിയ മഞ്ഞുവീഴ്ച പെട്ടെന്നു വലുതായി. പലയിടത്തും മഞ്ഞു നിറഞ്ഞു.
ഞങ്ങൾ ടെന്റ് കെട്ടി താമസിച്ചത് ഷിയാം ഗോരുവിലെ ഒരു താഴ്‌വാരത്തായിരുന്നു. മലയിടിച്ചിലിനു സാധ്യതയുള്ളതിനാൽ ടെന്റുകൾ മാറ്റാൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഞങ്ങളതു മാറ്റി. പിറ്റേന്ന് ഛത്രുവിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചു. വല്ലാത്തൊരു യാത്രയായിരുന്നു അത്. വൈദ്യുതിയോ കടകളോ ഒന്നുമില്ലാത്ത താഴ്‌വാരമാണിത്. മണാലിയിൽനിന്നു 90 കിലോമീറ്റർ ദൂരെയാണ് ഛത്രു. മലകളിൽനിന്നു മലകളിലേക്കു പോകുമ്പോൾ മിക്കയിടത്തും മഞ്ഞുണ്ടായിരുന്നു. പലയിടത്തും മലയിടിഞ്ഞു കിടക്കുന്നതും വെള്ളത്തോടൊപ്പം മണ്ണ് ഒലിച്ചുപോകുന്നതും കണ്ടു. ഗ്രാമീണർ പറഞ്ഞത് അപ്പോഴും ഓർമിച്ചു, ‘ഏതു സമയത്തും വഴികൾ ഒലിച്ചുപോകാം.’ ഛത്രുവിൽ എത്തുന്നതുവരെ മനസ്സിൽ ഭീതിയായിരുന്നു.
ഛത്രുവിൽ എത്തിയപ്പോഴേക്കും കാലാവസ്ഥ കൂടുതൽ മോശമായി. രാത്രി കിടക്കാൻ ചിലർക്കു കെട്ടിടങ്ങൾ കിട്ടി. കുറെപ്പേർ ടെന്റിൽ താമസിച്ചു. ഞങ്ങൾക്കൊപ്പവും അല്ലാതെയും അവിടെയെത്തിയ സഞ്ചാരികളും പലയിടത്തായി ഉണ്ടായിരുന്നു. ഏട്ടന്റെ കൂടെ സൈനിക സ്കൂളിൽ പഠിച്ച പലരും അവിടെ സൈനിക ഓഫിസർമാരാണ്. അവരിൽ പലരെയും എനിക്കുമറിയാം. പക്ഷേ, ആശയവിനിമയ സംവിധാനങ്ങളെല്ലാം നിലച്ചു.
രാത്രി 9നു ക്യാംപിലെത്തിയ സൈനിക ഉദ്യോഗസ്ഥർ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം സാറ്റലൈറ്റ് ഫോൺവഴി പുറത്തേക്ക് ഒരു കോൾ ചെയ്യാമെന്നു പറഞ്ഞു. ഞാൻ ഏട്ടനെ വിളിച്ചു വിവരം പറഞ്ഞു. അതു പറയുമ്പോൾ 2 ദിവസത്തെ ഭക്ഷണമേ ബാക്കിയുണ്ടായിരുന്നുള്ളൂ. മഞ്ഞും മഴയും കൂടുതൽ ശക്തമാകുമെന്നു ചില സൈനികർ പറഞ്ഞു. അവർ ഞങ്ങളോടു പെരുമാറിയത് പറഞ്ഞറിയിക്കാനാവാത്ത സ്നേഹത്തോടെയായിരുന്നു.
പിറ്റേ ദിവസം വന്ന ൈസനികരിൽ ചിലർ എന്റെ പേരും അന്വേഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും സന്ദേശം നൽകിയിരുന്നുവെന്ന് അവരിൽ ചിലർ സൂചിപ്പിച്ചു. ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയെ കേന്ദ്രമന്ത്രി വിളിച്ചിരുന്നുവെന്നു പറഞ്ഞു. തൊട്ടടുത്ത ദിവസം രാവിലെ തിരിച്ചു മണാലിയിലേക്കു പോകാൻ തീരുമാനിച്ചു. ഛത്രുവിൽനിന്നു മണാലിയിലേക്കു പോകുന്നത് അപകടമാകുമെന്നു പരിചയസമ്പന്നരായ ചിലർ രാവിലെ പറഞ്ഞു. വഴിയിൽ മണ്ണിടിഞ്ഞാൽ, എപ്പോഴാണു സൈന്യത്തിനു സഹായിക്കാനാകുക എന്നു പറയാനാവില്ല. എവിടെ ഭക്ഷണം കിട്ടുമെന്നറിയില്ല.
കൂടുതൽ ടൂറിസ്റ്റുകളും ഛത്രുവിൽ തങ്ങാൻ തീരുമാനിച്ചു. ഭക്ഷണം കുറവാണെങ്കിലും സുരക്ഷിതമായി താമസിക്കാൻ ഇടമുണ്ടല്ലോ. ഞങ്ങൾക്കാണെങ്കിൽ, ഷൂട്ടിങ്ങിനു കൊണ്ടുവന്ന ഉപകരണങ്ങളെല്ലാം തിരിച്ചു കൊണ്ടുപോകണം. സംഘങ്ങളായി പിരിഞ്ഞു പോകാമെന്നു സൂചിപ്പിച്ചെങ്കിലും എല്ലാവരും ഒരുമിച്ചു നിൽക്കാൻ തീരുമാനിച്ചു. ഉച്ചയാകുമ്പോഴേക്കും ഭക്ഷണമെത്തി; മഴ പെയ്തുകൊണ്ടിരുന്നു.
റോഹ്തങ് ചുരം പിന്നിടുമ്പോഴാണ് ഞാനിതു പറയുന്നത്. കറുത്തമേഘങ്ങൾ മൂടിനിൽക്കുന്നതിനാൽ അകലേക്ക് ഒന്നും കാണുന്നില്ല. ചുറ്റും കോട ഇറങ്ങിയതുപോലെ. തിരിച്ചെത്തി എന്നതു വിശ്വസിക്കാനാവുന്നില്ല. വഴിയിലൂടെ ഒലിച്ച വെള്ളം പലയിടത്തും വലിയ പുഴയായി ഒഴുകുന്നു. അവിടെയെല്ലാം ഉരുളൻ കല്ലുകളുടെ കൂമ്പാരം. സൈനികരുടെ സഹായത്തോടെ മണ്ണുനീക്കുന്ന വലിയ യന്ത്രങ്ങൾ. ഇവിടെനിന്നു മണാലിയിലേക്ക് 50 കിലോമീറ്ററുണ്ട്. 8 മണിക്കൂറെങ്കിലും യാത്ര ചെയ്യേണ്ടിവരുമെന്നു സൈനികർ പറഞ്ഞു.
മുന്നിൽ ഊഴം കാത്തുനിൽക്കുന്ന വാഹനങ്ങളുടെ നീണ്ട നിര. കാറ്റിന് എന്തൊരു ശക്തിയാണ്…
ഈ രക്ഷപ്പെടിൽ സിനിമ കഥപോലെ അത്ഭുതം…. മഞ്ജു പറഞ്ഞു നിർത്തി
ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റു ചെയ്തത് നാടകീയമായി. ഡൽഹി ജോർബാഗിലെ വസതിയിലെത്തിയാണ് സിബിഐ സംഘം അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. മതിൽ ചാടിക്കടന്നാണ് സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടുവളപ്പിലെത്തിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ചിദംബരത്തിന്റെ വസതിയിലെത്തിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് ചിദംബരത്തിന്റെ അറസ്റ്റ്. സിബിഐ ആസ്ഥാനത്തെത്തിച്ച ചിദംബരത്തെ ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച സിബിഐ കോടതിയിൽ ഹാജരാക്കും.
അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന സമയത്ത് കോൺഗ്രസ് പ്രവർത്തകരിൽ ചിലർ സിബിഐയുടെ കാറിനു മുന്നിലേക്കു ചാടിയത് അൽപസമയത്തെ സംഘർഷത്തിനിടയാക്കി. ചിലർ കാറിനു മുകളിലേക്കും കയറി. എന്നാൽ ഇവരെയെല്ലാം കാറിനു സമീപത്തു നിന്നു മാറ്റി വാഹനവുമായി സിബിഐ പോവുകയായിരുന്നു.
‘ഒളിച്ചിരുന്ന്’ ഇതെല്ലാം കാണുന്ന ആരുടെയൊക്കെയോ സന്തോഷത്തിനു വേണ്ടിയും വിഷയം സെന്‍സേഷനാക്കുന്നതിനു വേണ്ടിയുമാണ് സിബിഐ ഈ നാടകം കളിക്കുന്നതെന്ന് കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു. പിന്നാലെ, ചെന്നൈയിലെ വസതിക്കു മുന്നിൽ കാർത്തി ചിദംബരം മാധ്യമങ്ങളെ കണ്ടു. പത്തു വർഷത്തോളം പഴക്കമുള്ള കേസ് ഇപ്പോൾ രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രേരിതമായ വേട്ടയാടലാണിതെന്നും കാർത്തി പറഞ്ഞു.
നേരത്തെ, അപ്രതീക്ഷിതമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ചിദംബരത്തെ തേടി സിബിഐ സംഘം എഐസിസി ആസ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ അപ്പോഴേക്കും എഴുതി തയ്യാറാക്കിയ പ്രസ്താവന വായിച്ച ശേഷം അവിടെ നിന്നു മടങ്ങിയ ചിദംബരം ജോർബാഗിലെ വീട്ടിലെത്തി. ഇതോടെ സിബിഐ സംഘം ജോർബാഗിലെ വീട്ടിലെത്തിയെങ്കിലും ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. അതോടെ മതിൽ ചാടിക്കടന്നാണ് സിബിഐ സംഘം ചിദംബരത്തിന്റെ വസതിയിലെത്തിയത്. പിന്നാലെ കൂടുതൽ സിബിഐ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വസതിയിലെത്തി.
കോൺഗ്രസ് നേതാക്കളും മുതിര്‍ന്ന അഭിഭാഷകരുമായ കപിൽ സിബൽ, അഭിഷേക് സിങ്‍വി എന്നിവർക്കൊപ്പമാണ് ചിദംബരം എഐസിസി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിനെത്തിയത്. ഐഎൻഎക്സ് മീഡിയ കേസിൽ തനിക്കെതിരെ സിബിഐ കുറ്റപത്രം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘കള്ളങ്ങളാണു പ്രചരിപ്പിക്കുന്നത്. ശരിയായ കൈകളിലല്ലെങ്കിലും നിയമത്തെ മാനിക്കുന്നു. ഞാന്‍ ഒളിവിലായിരുന്നില്ല, നിയമത്തിന്‍റെ പരിരക്ഷയിലായിരുന്നു. ജീവനേക്കാള്‍ പ്രിയപ്പെട്ടതാണ് സ്വാതന്ത്ര്യം. വെള്ളിയാഴ്ച വരെ സ്വാതന്ത്ര്യത്തിന്‍റെ ദീപം ജ്വലിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ – ചിദംബരം പറഞ്ഞു. ഇതിനു പിന്നാലെ കപിൽ സിബലിനൊപ്പം അദ്ദേഹം മടങ്ങുകയായിരുന്നു. സിബിഐ സംഘം എത്തിയതോടെ ചിദംബരത്തെ അനുകൂലിച്ച് മുദ്രവാക്യം വിളികളുമായി കോൺഗ്രസ് പ്രവർത്തകരും എഐസിസി ആസ്ഥാനത്തിനു മുൻപില്‍ തമ്പടിച്ചു.
അജ്മാൻ∙ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ അറസ്റ്റിലായതായി റിപ്പോർട്ട്. ചെക്ക് കേസില്‍ ചൊവ്വാഴ്ചയാണ് അറസ്റ്റിലായതെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. തുഷാറിനെ അജ്മാന്‍ സെൻട്രൽ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ബിസിനസ് പങ്കാളിക്കു നൽകിയ ഒരു കോടി ദിർഹത്തിന്റെ(19 കോടിയിലേറെ രൂപ) ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്. തുഷാറിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
നേരത്തേ തുഷാറിന്റെ പേരിലുണ്ടായിരുന്ന കേസാണിതെന്നാണ് അറിയുന്നത്. മലയാളിയാണ് കേസ് കൊടുത്തിട്ടുള്ളതെന്നും സൂചനകളുണ്ട്. ഇയാൾ ഒത്തുതീർപ്പിനെന്ന പേരിൽ അജ്മാനിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഇതിനിടെ നൽകിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തു. അജ്മാനിൽ ഹോട്ടലിൽ ചർച്ചയ്ക്കിടെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതേക്കുറിച്ച് അജ്മാൻ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായിരുന്നു തുഷാർ. 78,816 വോട്ടു ലഭിച്ച തുഷാറിന് കെട്ടിവച്ച കാശും നഷ്ടമായിരുന്നു
തിരുവല്ല: ആരോഗ്യരംഗത്ത് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് രാഷ്ട്രത്തിന് നല്കുന്ന സംഭാവന മഹത്തരമെന്ന് ഡോ.ജോൺസൺ വി. ഇടിക്കുള പ്രസ്താവിച്ചു. ബിലീവേഴ്സ് മെഡിക്കൽ കോളജ് ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിച്ച ശില്പശാലയിൽ മുഖ്യ സന്ദേശം നല്കുകയായിരുന്നു ഗിന്നസ്സ് & യു.ആർ.എഫ് റിക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ.ജോൺസൺ വി. ഇ ടിക്കുള.
പ്രവർത്തനമാരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രി എന്ന നിലയിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഉയർത്തപെട്ടത് അർപ്പണ മനോഭാവമുള്ള ഡോക്ടർമാരുടെ ഫലമായിട്ടാണെന്നും ലോകത്തെ ഏറ്റവും ചെറിയ ലെഡ്ലെസ് പേസ്മേക്കർ ശസ്ത്രക്രിയ വിജയകരമായി നടത്തിയതുൾപ്പെടെ ചികിത്സാരംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ച ഈ ആതുരാലയം മികവിന്റെ പാതയിൽ മുന്നേറുന്നതിൽ അഭിനന്ദനം അർഹിക്കുന്നെന്നും അദ്ദേഹം പ്രസ്താവിച്ചു.
മെഡിക്കൽ വിദ്യാഭ്യാസത്തിനപ്പുറം കരുണാദ്രമായ സൗന്ദര്യാത്മക വിദ്യാഭ്യാസം കൂടിയുള്ള വ്യക്തിത്വത്തിന് ഉടമകളായിരിക്കണം ഭിഷഗ്വരൻ. മുന്നിൽ എത്തുന്ന രോഗിയുടെ മനസ്സ് തൊട്ടറിഞ്ഞ് അനുകമ്പയും സഹാനുഭൂതിയും ആർദ്രതയും നിറഞ്ഞ മനസ്സോടെ വൈദ്യവൃത്തി നടത്തുന്നവരെ വാർത്തെടുക്കുന്നതിന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനീയമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.പ്രൊഫ.ഡോ. മെറീന രാജൻ ജോസഫ്,പ്രൊഫ.ഡോ അനൂപ് ബഞ്ചമിൻ,ഡോ ഗീതു മാത്യൂ, ഡോ.ഏബൽ കെ.ശാമുവേൽ ,ഡോ.പ്രമോദ്, ഡോ. ഷാലിയറ്റ്, ഡോ. സംഗീത, ഡോ.കോശി എം.ചെറിയാൻ, അവിരാ ചാക്കോ എന്നിവർ സംബന്ധിച്ചു. സെന്റ് തോമസ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി ഫാദർ ഷിജു മാത്യം ഉപഹാരം സമ്മാനിച്ചു. ഒരാഴ്ചയായി നടന്ന് വരുന്ന ശില്പശാല ആഗസ്റ്റ് 22 ന് സമാപിക്കും. ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
വിവിധ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും എം.ബി.ബി.എസിന് പ്രവേശനം നേടിയ നൂറിലധികം വിദ്യാർത്ഥികൾ നിരണം പഞ്ചായത്തിലെ വീടുകൾ സന്ദർശിച്ച് സർവ്വേയും നടത്തി. പ്രളയബാധിത മേഖലയിലേക്ക് തങ്ങളാൽ കഴിയുന്ന നിലയിൽ സഹായമെത്തിക്കുന്നതിനും വിദ്യാർത്ഥികൾ ശ്രമിക്കുന്നുണ്ട്.
തിരക്കിട്ട ജീവിതത്തിൽ നിന്നും മനസ്സിനെ ശാന്തമാക്കാന്‍ ചെറുയാത്രകളും കാഴ്ചകളുമൊക്കെ നല്ലതാണ്. കുട്ടികളും കുടുംബവുമായി അടിച്ചുപൊളിച്ചൊരു യാത്ര. കേരളത്തിനുള്ളിലുള്ള സ്ഥലം കണ്ടുമടുത്തോ? എങ്കിൽ ഇത്തവണ ഇന്ത്യക്ക് പുറത്തുള്ള കാഴ്ചകളിലേക്ക് പോകാം. ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന പലർക്കും വിലങ്ങുതടിയാകുന്ന ഒന്നാണ് വീസ പ്രശ്‍നങ്ങൾ. പല കടമ്പകളിൽ കൂടി കടന്നാൽ മാത്രമേ മിക്ക രാജ്യങ്ങളും അവരുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി നൽകാറുള്ളൂ. ബുദ്ധിമുട്ടുകൾ ചിന്തിക്കുമ്പോൾ വീസയില്ലാതെ യാത്രചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിലരെങ്കിലും ആലോചിക്കാറുണ്ട്. ഇന്ത്യക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാൻ പറ്റിയ ആറ് രാജ്യങ്ങളെ അറിയാം
കുക്ക് ദ്വീപുകൾ
പേരിലെ വൈവിധ്യം പോലെ തന്നെ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് കുക്ക് ദ്വീപുകൾ. 15 ദ്വീപുകളുടെ ഒരു സമൂഹമാണ് ഇവിടം. ഓരോ ദ്വീപിലും വ്യത്യസ്തമായ സംസ്കാരങ്ങളും ആചാരങ്ങളും ജീവിതരീതികളും അവരുടേതായ ഭരണരീതികളും ഭാഷകളുമൊക്കെയാണ്. ന്യൂസിലന്‍ഡിനോട് അധികം ദൂരെയല്ലാതെ കിടക്കുന്ന ഈ പ്രദേശം സ്കൂബ ഡൈവിങ്ങിന് പറ്റിയയിടമാണ്.
കുക്ക് ദ്വീപിലെ കാഴ്ചകൾ സ്വന്തമാക്കാനായി നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഇവിടെ മറ്റു ടൂറിസം ഹോട്ട് സ്പോട്ടുകളെപ്പോലെ വലിയ ഹോട്ടലുകളൊന്നുമില്ല. എങ്കിലും സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ ഏറെ മുന്നിലാണ് ദ്വീപ് നിവാസികള്‍. നീലനിറമുള്ള സമുദ്രതീരത്ത് ഒരുക്കിയിരിക്കുന്ന കുടിലുകളില്‍ രാത്രി ചെലവിടാം. ടൂറിസം തന്നയാണ് ഇവിടുത്തെ പ്രധാന വരുമാനമാര്‍ഗം. ററോടോങ്കയാണ് പ്രധാന സ്ഥലം. ഏറ്റവുമധികം ജനസംഖ്യയുള്ളതും ഇവിടെയാണ്. രാജ്യാന്തര വിമാനത്താവളവും ഇവിടെയാണ്.
മക്കാവു
മക്കാവു, തൈപ്പ, കൊളോണ്‍ എന്നീ മൂന്നു ചെറുദ്വീപുകള്‍ ചേര്‍ന്ന മക്കാവു ചൂതാട്ടങ്ങളുടെ നാടാണ്. അഞ്ചു ലക്ഷത്തിൽ താഴെ ജനസാന്ദ്രതയുള്ള മക്കാവു ലോകത്തിലെ നാലാമത്തെ ചെറിയ രാജ്യമാണ്. വലുപ്പം ചെറുതാണെങ്കിലും കാഴ്ചകൾ ഒരുപാടാണ്. നടന്നുനീങ്ങിയാലും കണ്ടുതീരാത്തത്രയും ചൂതാട്ടകേന്ദ്രങ്ങളുണ്ട്. മക്കാവു രാത്രികൾ ശാന്തമാണ്.
രാത്രി പതിനൊന്നു മണിയോടുകൂടി മക്കാവു നഗരം ഉറക്കത്തിലാഴും. ചൂതാട്ടത്തിനു പേരു കേട്ട രാജ്യത്ത് ബഹളങ്ങളെല്ലാം കാസിനോകളുടെ ഉള്ളിലാണ്. രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ ലക്ഷങ്ങള്‍ മറിയുന്ന ഇടങ്ങള്‍. വിനോദസഞ്ചാരത്തിലും മുന്നിട്ട് നിൽക്കുന്ന ഇവിടെ നിരവധി ഹോട്ടലുകുളും, റിസോർട്ടുകളും, സ്റ്റേഡിയങ്ങളും, റെസ്റ്റൊറാന്റുകളുമുണ്ട്.
സമോവ
കടൽത്തീരങ്ങളും പാറക്കൂട്ടങ്ങളും അതിരിടുന്ന സമോവ ദ്വീപുകൾ ആരെയും ആകർഷിക്കും. ദക്ഷിണ പസിഫിക്കിലെ മറ്റൊരു ദ്വീപാണിത്. പ്രകൃതിയൊരുക്കിയ വെള്ളച്ചാട്ടങ്ങളും സുന്ദരകാഴ്ചകളുമൊക്കെ സമോവാന്‍ യാത്രക്ക് പകിട്ടേകും. ഹവായ്‌ക്കും ന്യൂസിലൻഡിനും ഇടയിലായാണ് സമോവൻ ദ്വീപുകൾ നിലകൊള്ളുന്നത്. പവിഴപ്പുറ്റുകളും മല്‍സ്യങ്ങളും നിറഞ്ഞയിവിടം സഞ്ചാരികളുടെ പറുദീസയാണ്.
ജോർദാൻ
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വൻകരകൾക്ക് മധ്യത്തിലുള്ള ജോർദാൻ. കാഴ്ചകൾ കൊണ്ടും വൈവിധ്യം നിറഞ്ഞ രുചികൂട്ടുകൊണ്ടും പ്രശസ്തമാണ് ജോർദാൻ. സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രം പെട്രയാണ്. കല്ലുകളുൽ കൊത്തിയെടുത്ത വിസ്മയമാണ് പെട്ര. പാറകളിലെ ചിത്രപണികളും കൊത്തുപണികളും ആരെയും ആകർഷിക്കും.
പ്രകൃതിയുടെ മനോഹര കരവിരുതുകള്‍ക്കു പുറമെ ചുരുങ്ങിയത് പതിനഞ്ചോളം പൗരാണിക ശേഷിപ്പുകള്‍ അവിടെ കാണാം. ജോർദാനിലെ പ്രധാന വരുമാനമാർഗം ടൂറിസമാണ്. ജോർദാനിലേക്ക് പോകുവാൻ ഇന്ത്യകാർക്ക് വിസ മുൻകൂട്ടി എടുക്കേണ്ടതില്ല.ഒാൺ അറൈവൽ വിസ ലഭിക്കും.
ഹോങ്കോങ്ങ്
പതിനാലു ദിവസം വരെ ഇന്ത്യക്കാർക്ക് സൗജന്യ വീസയിൽ താമസിക്കാൻ കഴിയുന്ന രാജ്യമാണ് ഹോങ്കോങ്ങ്. ആകാശംമുട്ടുന്ന നിരവധി കെട്ടിടങ്ങളും നൈറ്റ് മാർക്കറ്റുകളും ഡിസ്‌നി ലാൻഡും രുചികരമായ ഭക്ഷണവും നൽകുന്ന ഈ നാടിനോട് പൊതുവെ സഞ്ചാരികൾക്കൊക്കെ ഏറെ പ്രിയമാണ്. ഷോപ്പിങ്ങ് ഇഷ്ടപ്പെടുന്നവരുടെ സ്വർഗമെന്നാണ് ഹോങ്കോങ് അറിയപ്പെടുന്നത്. അത്രയേറെ വ്യത്യസ്തമാണ് ഇവിടുത്തെ മാർക്കറ്റുകൾ.
ഹോങ്കോങ്ങിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന ഉയരം കൂടിയ കെട്ടിടങ്ങൾ, പാർട്ടികളോട് താൽപര്യമുള്ളവർക്കായി 90 പബ്ബുകളും ക്ലബ്ബുകളും റെസ്റ്റോറന്റുകളുമുള്ള ലാൻ ക്വയ് ഫൊങ്, ഏതുപ്രായത്തിലും ആസ്വദിക്കാൻ കഴിയുന്ന ഡിസ്നി ലാൻഡിലെ കാഴ്ചകളുമൊക്കെ ഹോങ്കോങ്ങിലെത്തുന്ന സഞ്ചാരികൾക്കായുള്ള കാഴ്ചകളാണ്.
മൗറീഷ്യസ്
വീസയുടെ വലിയ തടസങ്ങളില്ലാതെ സന്ദർശിക്കാൻ കഴിയുന്ന, ഇന്ത്യയുടെ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്ന അതിസുന്ദരിയായ ഒരു രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യൻ പൗരത്വമുള്ളവർക്ക് സന്ദർശന സമയത്ത് വീസ നൽകുന്നതാണ്. അതിനായി സന്ദർശകരുടെ കൈവശം പാസ്‌പോർട്ടും തിരിച്ചുവരവിനുള്ള ടിക്കറ്റും ഉണ്ടാകേണ്ടതാണ്. 60 ദിവസം വരെ ഇങ്ങനെ മൗറീഷ്യസിൽ താമസിക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളും രുചികരമായ കടൽ മൽസ്യ വിഭവങ്ങളും കഴിക്കാമെന്നു തന്നെയാണ് മൗറീഷ്യസിന്റെ ഏറ്റവും വലിയ പ്രത്യേകത.
നാലുവശവും ജലത്താൽ ചുറ്റപ്പെട്ട ഈ നാട്, സൗന്ദര്യം നിറഞ്ഞ ബീച്ചുകൾ കൊണ്ട് മാത്രമല്ല പ്രശസ്തമായത്. മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും മലകയറ്റ പാതകളും വന്യമൃഗങ്ങളും കൊണ്ട് സമ്പന്നമാണ് മൗറീഷ്യസ്. ഇന്നാട്ടിലെ പ്രധാന ദേശീയോദ്യാനമാണ് ബ്ലാക്ക് റിവർ ഗോർജസ്, നിരവധി സസ്യ, മൃഗജാലങ്ങളെ ഇവിടെ കാണാവുന്നതാണ്. ട്രൗ ഔസ് സർഫസ് എന്നറിയപ്പെടുന്ന നിർജീവമായ അഗ്നിപർവതവും കോളനി ഭരണത്തിന്റെ ഭൂതകാലം പേറുന്ന യുറേക്ക ഹൗസുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കും.
തിരക്കിട്ട ജീവിതത്തിൽ നിന്നും മനസ്സിനെ ശാന്തമാക്കാന്‍ ചെറുയാത്രകളും കാഴ്ചകളുമൊക്കെ നല്ലതാണ്. കുട്ടികളും കുടുംബവുമായി അടിച്ചുപൊളിച്ചൊരു യാത്ര. കേരളത്തിനുള്ളിലുള്ള സ്ഥലം കണ്ടുമടുത്തോ? എങ്കിൽ ഇത്തവണ ഇന്ത്യക്ക് പുറത്തുള്ള കാഴ്ചകളിലേക്ക് പോകാം. ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന പലർക്കും വിലങ്ങുതടിയാകുന്ന ഒന്നാണ് വീസ പ്രശ്‍നങ്ങൾ. പല കടമ്പകളിൽ കൂടി കടന്നാൽ മാത്രമേ മിക്ക രാജ്യങ്ങളും അവരുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി നൽകാറുള്ളൂ. ബുദ്ധിമുട്ടുകൾ ചിന്തിക്കുമ്പോൾ വീസയില്ലാതെ യാത്രചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിലരെങ്കിലും ആലോചിക്കാറുണ്ട്. ഇന്ത്യക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാൻ പറ്റിയ ആറ് രാജ്യങ്ങളെ അറിയാം
കുക്ക് ദ്വീപുകൾ
പേരിലെ വൈവിധ്യം പോലെ തന്നെ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് കുക്ക് ദ്വീപുകൾ. 15 ദ്വീപുകളുടെ ഒരു സമൂഹമാണ് ഇവിടം. ഓരോ ദ്വീപിലും വ്യത്യസ്തമായ സംസ്കാരങ്ങളും ആചാരങ്ങളും ജീവിതരീതികളും അവരുടേതായ ഭരണരീതികളും ഭാഷകളുമൊക്കെയാണ്. ന്യൂസിലന്‍ഡിനോട് അധികം ദൂരെയല്ലാതെ കിടക്കുന്ന ഈ പ്രദേശം സ്കൂബ ഡൈവിങ്ങിന് പറ്റിയയിടമാണ്.
കുക്ക് ദ്വീപിലെ കാഴ്ചകൾ സ്വന്തമാക്കാനായി നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഇവിടെ മറ്റു ടൂറിസം ഹോട്ട് സ്പോട്ടുകളെപ്പോലെ വലിയ ഹോട്ടലുകളൊന്നുമില്ല. എങ്കിലും സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ ഏറെ മുന്നിലാണ് ദ്വീപ് നിവാസികള്‍. നീലനിറമുള്ള സമുദ്രതീരത്ത് ഒരുക്കിയിരിക്കുന്ന കുടിലുകളില്‍ രാത്രി ചെലവിടാം. ടൂറിസം തന്നയാണ് ഇവിടുത്തെ പ്രധാന വരുമാനമാര്‍ഗം. ററോടോങ്കയാണ് പ്രധാന സ്ഥലം. ഏറ്റവുമധികം ജനസംഖ്യയുള്ളതും ഇവിടെയാണ്. രാജ്യാന്തര വിമാനത്താവളവും ഇവിടെയാണ്.
മക്കാവു
മക്കാവു, തൈപ്പ, കൊളോണ്‍ എന്നീ മൂന്നു ചെറുദ്വീപുകള്‍ ചേര്‍ന്ന മക്കാവു ചൂതാട്ടങ്ങളുടെ നാടാണ്. അഞ്ചു ലക്ഷത്തിൽ താഴെ ജനസാന്ദ്രതയുള്ള മക്കാവു ലോകത്തിലെ നാലാമത്തെ ചെറിയ രാജ്യമാണ്. വലുപ്പം ചെറുതാണെങ്കിലും കാഴ്ചകൾ ഒരുപാടാണ്. നടന്നുനീങ്ങിയാലും കണ്ടുതീരാത്തത്രയും ചൂതാട്ടകേന്ദ്രങ്ങളുണ്ട്. മക്കാവു രാത്രികൾ ശാന്തമാണ്.
p>രാത്രി പതിനൊന്നു മണിയോടുകൂടി മക്കാവു നഗരം ഉറക്കത്തിലാഴും. ചൂതാട്ടത്തിനു പേരു കേട്ട രാജ്യത്ത് ബഹളങ്ങളെല്ലാം കാസിനോകളുടെ ഉള്ളിലാണ്. രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ ലക്ഷങ്ങള്‍ മറിയുന്ന ഇടങ്ങള്‍. വിനോദസഞ്ചാരത്തിലും മുന്നിട്ട് നിൽക്കുന്ന ഇവിടെ നിരവധി ഹോട്ടലുകുളും, റിസോർട്ടുകളും, സ്റ്റേഡിയങ്ങളും, റെസ്റ്റൊറാന്റുകളുമുണ്ട്.
സമോവ
കടൽത്തീരങ്ങളും പാറക്കൂട്ടങ്ങളും അതിരിടുന്ന സമോവ ദ്വീപുകൾ ആരെയും ആകർഷിക്കും. ദക്ഷിണ പസിഫിക്കിലെ മറ്റൊരു ദ്വീപാണിത്. പ്രകൃതിയൊരുക്കിയ വെള്ളച്ചാട്ടങ്ങളും സുന്ദരകാഴ്ചകളുമൊക്കെ സമോവാന്‍ യാത്രക്ക് പകിട്ടേകും. ഹവായ്‌ക്കും ന്യൂസിലൻഡിനും ഇടയിലായാണ് സമോവൻ ദ്വീപുകൾ നിലകൊള്ളുന്നത്. പവിഴപ്പുറ്റുകളും മല്‍സ്യങ്ങളും നിറഞ്ഞയിവിടം സഞ്ചാരികളുടെ പറുദീസയാണ്.
ജോർദാൻ
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വൻകരകൾക്ക് മധ്യത്തിലുള്ള ജോർദാൻ. കാഴ്ചകൾ കൊണ്ടും വൈവിധ്യം നിറഞ്ഞ രുചികൂട്ടുകൊണ്ടും പ്രശസ്തമാണ് ജോർദാൻ. സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രം പെട്രയാണ്. കല്ലുകളുൽ കൊത്തിയെടുത്ത വിസ്മയമാണ് പെട്ര. പാറകളിലെ ചിത്രപണികളും കൊത്തുപണികളും ആരെയും ആകർഷിക്കും.
പ്രകൃതിയുടെ മനോഹര കരവിരുതുകള്‍ക്കു പുറമെ ചുരുങ്ങിയത് പതിനഞ്ചോളം പൗരാണിക ശേഷിപ്പുകള്‍ അവിടെ കാണാം. ജോർദാനിലെ പ്രധാന വരുമാനമാർഗം ടൂറിസമാണ്. ജോർദാനിലേക്ക് പോകുവാൻ ഇന്ത്യകാർക്ക് വിസ മുൻകൂട്ടി എടുക്കേണ്ടതില്ല.ഒാൺ അറൈവൽ വിസ ലഭിക്കും.
ഹോങ്കോങ്ങ്
പതിനാലു ദിവസം വരെ ഇന്ത്യക്കാർക്ക് സൗജന്യ വീസയിൽ താമസിക്കാൻ കഴിയുന്ന രാജ്യമാണ് ഹോങ്കോങ്ങ്. ആകാശംമുട്ടുന്ന നിരവധി കെട്ടിടങ്ങളും നൈറ്റ് മാർക്കറ്റുകളും ഡിസ്‌നി ലാൻഡും രുചികരമായ ഭക്ഷണവും നൽകുന്ന ഈ നാടിനോട് പൊതുവെ സഞ്ചാരികൾക്കൊക്കെ ഏറെ പ്രിയമാണ്. ഷോപ്പിങ്ങ് ഇഷ്ടപ്പെടുന്നവരുടെ സ്വർഗമെന്നാണ് ഹോങ്കോങ് അറിയപ്പെടുന്നത്. അത്രയേറെ വ്യത്യസ്തമാണ് ഇവിടുത്തെ മാർക്കറ്റുകൾ.
ഹോങ്കോങ്ങിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന ഉയരം കൂടിയ കെട്ടിടങ്ങൾ, പാർട്ടികളോട് താൽപര്യമുള്ളവർക്കായി 90 പബ്ബുകളും ക്ലബ്ബുകളും റെസ്റ്റോറന്റുകളുമുള്ള ലാൻ ക്വയ് ഫൊങ്, ഏതുപ്രായത്തിലും ആസ്വദിക്കാൻ കഴിയുന്ന ഡിസ്നി ലാൻഡിലെ കാഴ്ചകളുമൊക്കെ ഹോങ്കോങ്ങിലെത്തുന്ന സഞ്ചാരികൾക്കായുള്ള കാഴ്ചകളാണ്.
മൗറീഷ്യസ്
വീസയുടെ വലിയ തടസങ്ങളില്ലാതെ സന്ദർശിക്കാൻ കഴിയുന്ന, ഇന്ത്യയുടെ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്ന അതിസുന്ദരിയായ ഒരു രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യൻ പൗരത്വമുള്ളവർക്ക് സന്ദർശന സമയത്ത് വീസ നൽകുന്നതാണ്. അതിനായി സന്ദർശകരുടെ കൈവശം പാസ്‌പോർട്ടും തിരിച്ചുവരവിനുള്ള ടിക്കറ്റും ഉണ്ടാകേണ്ടതാണ്. 60 ദിവസം വരെ ഇങ്ങനെ മൗറീഷ്യസിൽ താമസിക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളും രുചികരമായ കടൽ മൽസ്യ വിഭവങ്ങളും കഴിക്കാമെന്നു തന്നെയാണ് മൗറീഷ്യസിന്റെ ഏറ്റവും വലിയ പ്രത്യേകത.
നാലുവശവും ജലത്താൽ ചുറ്റപ്പെട്ട ഈ നാട്, സൗന്ദര്യം നിറഞ്ഞ ബീച്ചുകൾ കൊണ്ട് മാത്രമല്ല പ്രശസ്തമായത്. മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും മലകയറ്റ പാതകളും വന്യമൃഗങ്ങളും കൊണ്ട് സമ്പന്നമാണ് മൗറീഷ്യസ്. ഇന്നാട്ടിലെ പ്രധാന ദേശീയോദ്യാനമാണ് ബ്ലാക്ക് റിവർ ഗോർജസ്, നിരവധി സസ്യ, മൃഗജാലങ്ങളെ ഇവിടെ കാണാവുന്നതാണ്. ട്രൗ ഔസ് സർഫസ് എന്നറിയപ്പെടുന്ന നിർജീവമായ അഗ്നിപർവതവും കോളനി ഭരണത്തിന്റെ ഭൂതകാലം പേറുന്ന യുറേക്ക ഹൗസുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കും.