Latest News

പൊലീസുകാർ തന്നെ പരസ്പരം തല്ലുപിടിക്കുന്ന കാഴ്ച. അതും നിസാര സംഭവത്തിന്. അതും വഴിവക്കിൽ. വിചിത്രമായ ഇൗ തല്ലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പൊലീസ് ജീപ്പിന്റെ മുൻ സീറ്റിലിരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അടിപിടിയിലെത്തിയത്..

െപട്രോളിംഗിന് പോകുന്ന കാറിന്‍റെ മുന്‍സീറ്റിലിരിക്കാന്‍ വേണ്ടിയാണ് ഉത്തര്‍പ്രദേശിലെ പൊലീസുകാര്‍ തമ്മില്‍ തല്ലുപിടിച്ചത്. രാജേഷ് സിംഗ്, സുനില്‍ കുമാര്‍ എന്നിവരാണ് പരസ്പരം ആക്രമിച്ചത്. ബിത്തൂര്‍ ജില്ലയിലാണ് സംഭവം. റോഡിന് സമീപത്ത് വാഹനം നിര്‍ത്തിയിട്ടാണ് പൊലീസുകാർ ഏറ്റമുട്ടിയത്. വിഡിയോ കാണാം.

വടക്കേ ഇന്ത്യയിൽ പ്രളയത്തിൽ പെട്ട മഞ്ജു വാര്യരെയും സംഘത്തെയും രക്ഷിക്കണമെന്ന് നടൻ ദിലീപ് എറണാകുളം എം പി ഹൈബി ഈഡനോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. ഹിമാചല്‍ പ്രദേശില്‍ തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും കുടുങ്ങിപ്പോയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തുന്നതിന് കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചല്‍ എംപിയുമായ അനുരാഗ് താക്കൂറിനോട് സഹായം ആവശ്യപ്പെട്ടതായി ഹൈബി ഈഡന്‍ പറഞ്ഞു. മഞ്ജുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ദിലീപ് തന്നോട് പറഞ്ഞതായും ഹൈബി ഈഡന്‍ ഫേസ്ബുക്ക് സ്റ്റാറ്റസിൽ കുറിച്ചു.

ഹൈബി ഈഡൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തില്‍ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരന്‍ മധു വാര്യരുമായി സാറ്റലൈറ്റ് ഫോണ്‍ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാന്‍ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.

നടന്‍ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലില്‍ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

ഹൈബി ഈഡൻ ആവശ്യപ്പെട്ടതനുസരിച്ച് ഉത്തരേന്ത്യയില്‍ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരെയും സംഘത്തെയും ഹിമാചൽ പ്രദേശ് സർക്കാരിൻ്റെ നേതൃത്വത്തിൽ രക്ഷപ്രവർത്തകർ സുരക്ഷിതസ്ഥാനത്തെത്തിച്ചു . ഇവരെ ഛത്രയില്‍ നിന്ന് മണാലിയിലെ . മാറ്റികൊണ്ടിരിക്കുകയാണ്. ഇവര്‍ക്ക് ഭക്ഷണം അടക്കമുള്ള സാധനങ്ങള്‍ എത്തിച്ചു നല്‍കിയെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍ കേന്ദ്ര മന്ത്രി വി മുരളീധരനെ അറിയിച്ചതായാണു വിവരം

ചിത്രീകരണത്തിൻ്റെ ഭാഗമായി 3 ആഴ്ചയായി ഇവർ ഹിമാചലിൽ തങ്ങുകയായിരുന്നു. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്നചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു ഉള്‍പ്പെടുന്ന സംഘം ഹിമാചലിലെ മണാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്രു എന്ന സ്ഥലത്ത് എത്തിയത്. .സനല്‍കുമാറും മഞ്ജു വാര്യരും ഉൾപ്പെടെ മുപ്പതോളം പേരാണ് സംഘത്തിലുള്ളത്. . ധാരാളം വിനോദസഞ്ചാരികളും വിവിധസ്ഥലങ്ങളിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. .

മഴ ശക്തമായി തുടർന്നതിനെത്തുടർന്ന് മണ്ണിടിച്ചിലുമുണ്ടായി. കാരണം യാത്ര തുടരാനാകാത്ത അവസ്ഥയിലാണ് സംഘം ഹിമാചലില്‍ കുടുങ്ങിയത്. ഈ പ്രദേശത്തെ ടെലിഫോണ്‍, വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധവും തകരാറിലാണ്. സാറ്റലൈറ്റ് ഫോണ്‍ വഴി മഞ്ജു സഹോദരന്‍ മധു വാര്യരെ ബന്ധപ്പെട്ടതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്. കൂടുതൽ രക്ഷാസേന ദുരന്തബാധിതപ്രദേശങ്ങളിലേക്ക് പോയതായി അറിയുന്നു

 

ന്യൂഡൽഹി∙ സിനിമ ചിത്രീകരണത്തിനായി പോയ നടി മഞ്ജു വാരിയരും സംഘവും ഹിമാചലിൽ കുടുങ്ങി. പ്രളയത്തെ തുടർന്നാണ് ഇവർ കുടുങ്ങിയത്. ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നാണു വിവരം. സനൽകുമാർ ശശിധരന്റെ ചിത്രമായ ‘കയറ്റ’ത്തിന്റെ ചിത്രീകരണത്തിനായിട്ടാണ് ഇവർ ഹിമാചലിലെത്തിയത്. ഇവിടെ ഛത്രു എന്ന സ്ഥലത്താണ് ചിത്രീകരണം. സഹോദരൻ മധു വാരിയരെ മഞ്ജു ഫോണിൽ വിവരമറിയിക്കുകയായിരുന്നു.

വിനോദസഞ്ചാരികൾ ഉൾപ്പെടെ 200 പേർ ഇവർ താമസിക്കുന്ന സ്ഥലത്ത് കുടുങ്ങിയിരിക്കുന്നതെന്ന് മധു വാരിയർ  പറഞ്ഞു. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം കൂടി മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ. ഇന്റർനെറ്റ്, ഫോൺ സൗകര്യങ്ങളൊന്നും ലഭിക്കുന്നില്ല. നിലവില്‍ ഇവരുള്ള സ്ഥലം സുരക്ഷിതമാണ്. മഞ്ജു വിളിച്ച നമ്പരിലേക്ക് തിരിച്ചുവിളിച്ചിട്ട് ഇപ്പോൾ കിട്ടുന്നില്ല. കേന്ദ്രമന്ത്രി വി.മുരളീധരനെ വിവരമറിയിച്ചിട്ടുണ്ടെന്നും മധു പറഞ്ഞു.

നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന് നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതൊടൊപ്പം തന്നെ ചാമ്പ്യൻസ് ബോട്ട് ലീഗും നടത്തും. ഓഗസ്റ്റ് 10ന് നടക്കേണ്ടിയിരുന്ന മത്സരങ്ങൾ കനത്ത മഴയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. 67-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്

തുഴച്ചിൽകാരുടെ ആൾമാറാട്ടവും എണ്ണക്കൂടുതലും ഉൾപ്പടെയുള്ള വിവാദങ്ങൾ ഉണ്ടാകാതിരിക്കാനും നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തുഴച്ചിൽക്കാർക്ക് വ്യത്യസ്ത നിറത്തിലുള്ള ഹാൻഡ് ബാൻഡ് നൽകും. തുഴച്ചിൽക്കാരെ നിരീക്ഷിക്കാൻ പരിശീലന സമയം മുതൽ സ്‌പെഷ്യൽ ബ്രാഞ്ചിനെയും ചുമതലപ്പെടുത്തി.

വര്‍ഷകാല വിനോദമായി ഐപിഎല്‍ മാതൃകയില്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ജലോത്സവമാണ് പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍). ലോകമെങ്ങുമറിയപ്പെടുന്നതും എന്നാല്‍ ഏകീകൃതമല്ലാത്തതുമായ തനതു ജലവിനോദമായ ചുണ്ടന്‍ വള്ളംകളിയെ സിബിഎല്ലിലൂടെ കൂടുതല്‍ മികവുറ്റതാക്കാനും ഐപിഎല്‍ മാതൃകയില്‍ വാണിജ്യവത്ക്കരിക്കാനുമുള്ള ടൂറിസം വകുപ്പിന്റെ ശ്രമങ്ങള്‍ക്ക് ദേശീയ തലത്തിലുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങളുടെയും വിശിഷ്ടവ്യക്തികളുടെയും പങ്കാളിത്തം ഊര്‍ജം പകരും.

മൂന്നുമാസം നീളുന്ന സിബിഎല്ലില്‍ ഒമ്പത് ടീമുകളാണ് മത്സരിക്കുന്നത്. 12 വാരാന്ത്യങ്ങളിലെ 12 വേദികളിലായി, 12 മത്സരങ്ങളാണ് നടക്കുക. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി കേരള ടൂറിസം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ കമ്പനിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇ ഫാക്ടര്‍ എന്റര്‍ടെയ്ന്‍മെന്റ്, ദി സോഷ്യല്‍ സ്ട്രീറ്റ് എന്നീ കമ്പനികള്‍ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യമാണ് സിബിഎല്‍ കണ്‍സള്‍ട്ടന്റ്.

മൊത്തം 5.9 കോടി രൂപയാണ് സമ്മാനത്തുക. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 25 ലക്ഷം രൂപ ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15ലക്ഷം, 10 ലക്ഷം രൂപ വീതമാണ് സമ്മാനമായി ലഭിക്കുക. ഇതിനുപുറമേ ഓരോ മത്സരത്തിലേയും ആദ്യ മൂന്ന് വിജയികള്‍ക്ക് യഥാക്രമം 5ലക്ഷം , 3 ലക്ഷം,1 ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കും. ഓരോ മത്സരത്തിലും എല്ലാ വള്ളംകളി സംഘത്തിനും നാലു ലക്ഷം രൂപ വീതം ബോണസ് ലഭിക്കും.

മുൻ പ്രധാനമന്ത്രി മനമോഹൻ സിങ് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിൽ നിന്നുമാണ് മൻമോഹൻ സിങ് രാജ്യസഭയിൽ എത്തുന്നത്. ഇതോടെ നിലവിൽ രാജസ്ഥാനിൽ നിന്നും പാർലമെന്റിലുള്ള ഏക കോൺഗ്രസ് അംഗവും മൻമോഹൻ സിങ് മാത്രമായി.

മൻമോഹൻ സിങ്ങിനെതിരെ ആരെയും മത്സരിപ്പിക്കില്ലെന്ന് മുൻ രാജസ്ഥാൻ ആഭ്യന്തര മന്ത്രിയും രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാബ് ചന്ദ് ഘട്ടാരിയ വ്യക്തമാക്കിയിരുന്നു. രാജസ്ഥാനിൽ നിന്ന് രാജ്യസഭയിൽ അവശേഷിക്കുന്ന ഒമ്പത് അംഗങ്ങളും ലോക്‌സഭയിലെ 24 അംഗങ്ങളും ബിജെപി പ്രവർത്തകരാണ്.

1991 മുതൽ 2019 വരെ അസമിനെ പ്രതിനിധീകരിച്ച് അഞ്ച് തവണ മൻമോഹൻ സിങ് രാജ്യസഭയിൽ എത്തിയിരുന്നു. ഒന്നാം യുപിഎ സർക്കാരിലും രണ്ടാം യുപിഎ സർക്കാരിലും പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 1991 ലാണ് ആദ്യമായി രാജ്യസഭയിൽ എത്തുന്നത്. 1998 മുതൽ 2004 വരെയുള്ള കാലഘട്ടത്തിൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിലിരുന്നപ്പോൾ മൻമോഹൻ സിങ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവു കൂടിയായിരുന്നു.

തനിക്ക് പിന്തുണ നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനും മറ്റു പാര്‍ട്ടി നേതാക്കള്‍ക്കും മന്‍മോഹന്‍ സിങ് നന്ദി അറിയിച്ചിരുന്നു.

 

ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ച്ചയിലെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ മാന്ദ്യം വളരെ ആശങ്കപ്പെടേണ്ടതാണെന്നും രഘുറാം രാജന്‍ പറഞ്ഞു. ഊര്‍ജ രംഗത്തും ബാങ്കിങ് ഇതര സാമ്പത്തിക മേഖലിയിലുമുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഉടനെ തന്നെ പരിഹരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

2013 മുതല്‍ 2016 വരെയായിരുന്നു രാജന്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് രണ്ടാം വട്ടം കേന്ദ്രം അവസരം നിഷേധിക്കുകയായിരുന്നു. ഇന്ത്യയുടെ ജിഡിപി കണക്കാക്കുന്ന രീതിയില്‍ മാറ്റേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ മുന്‍ ചീഫ് എക്കണോമിസ്റ്റ് അരവിന്ദ് സുബ്രഹ്മണ്യന്റെ ഗവേഷണത്തെ കുറിച്ചും രാജന്‍ പരാമര്‍ശിച്ചു.

‘സ്വകാര്യ മേഖലയില്‍ നടന്നിട്ടുള്ള നിരവധിയായ വിശകലനങ്ങളില്‍ വ്യത്യസ്ത തരത്തിലാണ് സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ഇതില്‍ വലിയൊരു വിഭാഗം കേന്ദ്രസര്‍ക്കാരിന്റെ പ്രവചനങ്ങള്‍ക്ക് വിരുദ്ധമാണ്. എനിക്ക് തോന്നുന്നത് ഇപ്പോള്‍ സമ്പദ്വ്യവസ്ഥയില്‍ ഉണ്ടായിരിക്കുന്ന ഈ മെല്ലെപ്പോക്ക് വളരെ ഗുരുതരമാണെന്നാണ്’ സിഎന്‍ബിസി ടിവി18 നോടായിരുന്നു രഘുറാം രാജന്റെ പ്രതികരണം.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2018-19 കാലഘട്ടത്തില്‍ 6.8 ആയി കുറഞ്ഞിരുന്നു. 2014-15 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ വര്‍ഷം സര്‍ക്കാരിന്റെ ലക്ഷ്യമായ ഏഴിനേക്കാളും കുറവായിരിക്കും വളര്‍ച്ച എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതിന്റെ ഏറ്റവും വെളിവായ തെളിവാണ് വാഹന വ്യവസായ രംഗത്തെ തകര്‍ച്ച. 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് മേഖല നേരിടുന്നത്. ആയിരക്കണിനാളുകള്‍ക്കാണ് ജോലി നഷ്ടമായത്.

”നമുക്ക് പുതിയ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്.എന്താണ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെന്നും എങ്ങനെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വേണ്ടതെന്നും അറിഞ്ഞായിരിക്കണം മാറ്റം കൊണ്ടു വരേണ്ടത്. ഭരണ നേതൃത്വത്തിനും അതില്‍ വ്യക്തമായ ധാരണ വേണം” അദ്ദേഹം അഭിപ്രായപ്പെട്ടു. 2008 ലെ പ്രതിസന്ധിയെ മറികടക്കാന്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് നേരെ പ്രയോഗിക്കാന്‍ നില്‍ക്കരുതെന്നും രഘുറാം രാജന്‍ ഓര്‍മപ്പെടുത്തി.

കാണുന്നത് ഞെട്ടിക്കുന്ന കാഴ്ചകൾ മനസ് മരവിക്കുന്ന അവസ്ഥ. അഴുകിയ മൃതദേഹങ്ങളുടെ മനംപുരട്ടുന്ന ഗന്ധം, യന്ത്രക്കൈകളിൽ കോരിയെടുക്കുന്ന അഴുകിയ മൃതദേഹങ്ങൾ വേർപെട്ടു പോകരുതേയെന്ന പ്രാർഥന. കവളപ്പാറ ദുരന്തഭൂമിയിൽ മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്തുന്ന മണ്ണുമാന്തി യന്ത്രങ്ങളുടെ ഓപ്പറേറ്റർമാർക്കു ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സാഹചര്യത്തിൽ ജോലി ചെയ്യേണ്ടിവന്നത്.   കുന്നുംമലകളും ഇടിച്ചുനിരത്തി വൻ പ്രവൃത്തികൾ ചെയ്തിട്ടുണ്ടെങ്കിലും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ബന്ധുക്കളുടെ കണ്‍മുന്നിൽ കരളുരുകുന്ന കാഴ്ചകളുമായി ജോലി ചെയ്യേണ്ട സാഹചര്യം ആദ്യം.

പലപ്പോഴും മനസും ശരീരവും തളരുന്ന അവസ്ഥ. പ്രതികൂല കാലാവസ്ഥയിൽ അപകടം നിറഞ്ഞിരിക്കുന്ന ദുരന്തമുഖത്തു ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന മണ്ണുമാന്തിയന്ത്രത്തിന്‍റെ ഓപ്പറേറ്റർമാർ പലരും ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സാഹചര്യം നേരിടുന്നത്. പതിനഞ്ചിലേറെ ഹിറ്റാച്ചി യന്ത്രങ്ങളാണ് കവളപ്പാറയിൽ കാണാതായവർക്കായി തെരച്ചിൽ നടത്തുന്നത്.   ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയുടെയും മലപ്പുറത്തിനടുത്ത് ഇരുപത്തിയേഴിലെ അൽ ജബൽ എർത്ത് മൂവേഴ്സിന്‍റേതും പ്രാദേശിക എർത്ത് മൂവേഴ്സിന്‍റെയും മണ്ണുമാന്തികളാണ് ഇവിടെ തെരച്ചിൽ നടത്തുന്നത്. ദുരന്തം നടന്നതിന്‍റെ പിറ്റേ ദിവസം മുതൽ ഇവർ ദുരന്തഭൂമിയിൽ കർമനിരതരാണ്.

Image result for kavalappara searching people

അൽ ജബൽ എർത്ത് മൂവേഴ്സ് മലപ്പുറം കോട്ടക്കുന്നിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ട അമ്മയെയും മക്കളെയും മണ്ണിനടിയിൽ നിന്നെടുത്ത ശേഷമാണ് കവളപ്പാറയിലെത്തിയത്. പന്ത്രണ്ടു ദിവസത്തെ തെരച്ചിലിൽ പതിനൊന്ന് മൃതദേഹങ്ങളാണ് ഈ സംഘം കണ്ടെത്തിയത്. തമിഴ്നാട് ധർമപുരം സ്വദേശിയായ ഹിറ്റാച്ചി ഓപ്പറേറ്റർ പെരുമാൾ ആറു മൃതദേഹങ്ങളാണ് കണ്ടെടുത്തത്.   തഞ്ചാവൂർ സ്വദേശി സുഭാഷ്, മലപ്പുറം സ്വദേശി ഇയ, ശെൽവം, വിപിൻ, ഷെമിർ തുടങ്ങിയവരാണ് സംഘത്തിലെ മറ്റ് ഓപ്പറേറ്റർമാർ. ഓഫീസ് മാനേജരായ സമീറലിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണിവിടെ ക്യാന്പ് ചെയ്ത് തെരച്ചിൽ നടത്തുന്നത്.  മൃതദേഹങ്ങൾ കണ്ടെടുക്കുന്ന ഹിറ്റാച്ചി ഓപ്പറേറ്റർമാർക്ക് ഫയർ ആൻഡ് റസ്ക്യൂവിലെ ഉദ്യോഗസ്ഥർ പ്രത്യേക ക്ലാസുകൾ നൽകിയാണ് തെരച്ചിലിന് അയയ്ക്കുന്നത്. എങ്കിലും മൃതദേഹങ്ങൾ കാണുന്പോൾ ഇവരുടെ മനോധൈര്യം ചോർന്നു പോകുന്നു. ഇവരെ മാറ്റി വേറെ ഓപ്പറേറ്റർമാരെയാണ് പിന്നീട് മൃതദേഹം പുറത്തെടുക്കാൻ നിയോഗിക്കുക.

Image result for kavalappara searching people

മനംപിരട്ടലും ഛർദിയുമുണ്ടായി പലരും അവശരാകുന്നുമുണ്ട്.  ആവശ്യത്തിനു ഡീസൽ, താമസിക്കാനുള്ള സൗകര്യങ്ങൾ, മറ്റു എല്ലാവിധ സൗകര്യങ്ങളും അധികൃതർ തങ്ങൾക്കു നൽകുന്നുണ്ടെന്ന് അൽ ജബൽ ഓഫീസ് മാനേജർ സമീറലി പറയുന്നു. ഇന്നലെ തെരച്ചിൽ വിഫലം  എടക്കര: കവളപ്പാറ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിലിൽ ഇന്നലെ മൃതദേഹങ്ങൾ കണ്ടെത്താനായില്ല. ദുരന്തം നടന്നു പന്ത്രണ്ട് ദിവസം പിന്നിടുന്പോൾ ആദ്യമായാണ് ഒരു മൃതദേഹം പോലും കണ്ടെത്താനാകാതെ തെരച്ചിൽ അവസാനിപ്പിക്കുന്നത്.  മൃതദേഹങ്ങളാണ് ഇതുവരെ കവളപ്പാറയിൽനിന്നു കണ്ടെടുത്തത്. ഞായറാഴ്ച കണ്ടെടുത്തതിൽ തിരിച്ചറിയാതിരുന്ന മൃതദേഹം സുനിലിന്‍റെ ഭാര്യ ശാന്തകുമാരിയുടെതാണെന്ന് (36) ഇന്നലെ തിരിച്ചറിഞ്ഞു. നിലവിലെ കണക്കനുസരിച്ച് മൂന്നു പെണ്‍കുട്ടികളെയും പത്ത് പുരുഷന്മാരെയുമാണ് ഇനി കണ്ടെടുക്കാനുള്ളത്.

പതിനഞ്ച് മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ചായിരുന്നു തെരച്ചിൽ നടത്തിയിരുന്നത്. മൃതദേഹങ്ങൾ കണ്ടെടുത്ത സ്ഥലങ്ങൾ, വീടുകൾ, കണ്ടെടുക്കാനുള്ള 13 പേരുടെ വീടുകൾ, ഇവർക്കൊപ്പമുണ്ടായിരുന്നവരെ കണ്ടെത്തിയ സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോൾ തെരച്ചിൽ നടക്കുന്നത്. റസ്ക്യൂ ഒന്നു മുതൽ മൂന്നു വരെയുള്ള പോയിന്‍റുകളിൽ ഏഴ് പേരെയും നാലു മുതൽ ആറ് വരെയുള്ള പോയിന്‍റുകളിൽ ആറ് പേരെയുമാണു കണ്ടെത്താനുള്ളത്. ഈ പോയിന്‍റുകളിലാണിപ്പോൾ തെരച്ചിൽ നടക്കുന്നത്. ചൊവ്വാഴ്ചയും തെരച്ചിൽ തുടരും.

കാസര്‍കോട് മഞ്ചേശ്വരത്ത് മംഗളൂരു രൂപതയുടെ കീഴിലുള്ള ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ആക്രമണസമയത്ത് ഹെല്‍മെറ്റ് ഉപയോഗിച്ച്‌ മുഖം മറച്ചിരുന്നു. മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷന് സമീപമുള്ള കാരുണ്യമാത പള്ളിക്ക് നേരെ കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.

ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണത്തിന് പിന്നില്‍. പള്ളിയുടെ മുന്നില്‍ വാഹനം നിര്‍ത്തിയശേഷം, അകത്തു കടന്നവര്‍ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. പള്ളിയുടെ മുന്‍ഭാഗത്തേയും, വശങ്ങളിലേയും ജനല്‍ ചില്ലുകളാണ് തകര്‍ത്തത്.

സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിയിലെത്തിയ പൊലീസ് സംഘം വികാരിയുള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി. പ്രദേശത്തെ മണല്‍ മാഫിയയാണ് അക്രമത്തിന് പിന്നിലെന്നാണ് ആക്ഷേപം. പള്ളിയുമായി ബന്ധപ്പെട്ട ചിലരെ കഴിഞ്ഞദിവസം മണല്‍ കടത്ത് സംഘം ആക്രമിച്ചിരുന്നു. സംഭവത്തിനെതിരെ പള്ളി കേന്ദ്രീകരിച്ച്‌ പ്രതിഷേധം ശക്തമായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിലേയ്ക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തില്‍ പ്രതിഷേധവുമായി വിവിധരാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.

ആലുവ: ആയുർവേദ മരുന്നുകൾ വീടുകളിലെത്തി വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയെ ആലുവയിൽ വാടക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം ചിറ്റാറ്റുമുക്ക് സ്വദേശിനി ജോയ്സി (20) ആണ് മരിച്ചത്. ഇരുകാലുകളും നിലത്തുമുട്ടി വളഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനെ തുടർന്ന് മരണത്തിൽ ദൂരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും ബന്ധുക്കൾ ആരോപിച്ചു.

മത്സ്യത്തൊഴിലാളി അന്തോണിപ്പിള്ളയുടെയും പരേതയായ മേരി ശാന്തിയുടെയും ഏക മകളാണ് ജോയ്സി. കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്ആർഎസ് ആയുർവേദ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനത്തിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായി ജോലി നോക്കുകയായിരുന്നു. ആലുവ പറവൂർ കവലയിൽ വിഐപി ലൈനിലുള്ള വാടക വീട്ടിലാണ് മൂന്നു സഹപ്രവർത്തകരോടൊപ്പം ജോയ്സി താമസിച്ചിരുന്നത്. സമീപത്തെ മറ്റൊരു കെട്ടിടത്തിലായിരുന്നു ഇവരുടെ ഓഫീസും. ഇവിടെ പുരുഷന്മാരും താമസിക്കുന്നുണ്ട്. ജൂണിയർ മാനേജരായി പ്രമോഷൻ ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച ജോയ്സി ജോലിക്ക് പോയിരുന്നില്ല.

രാത്രി ജോലി കഴിഞ്ഞെത്തിയ സഹപ്രവർത്തകയാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ജോയ്സിയെ ആദ്യം കണ്ടത്. തുടർന്ന് രാത്രി പത്തോടെ സ്ഥാപന അധികൃതർ മരണവിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.

മറയൂർ കാടുകളിൽ തോക്കേന്തി നായാട്ടുനടത്തി വാർത്തകളിൽ ഇടംനേടിയ ശിക്കാരി കുട്ടിയമ്മയെന്ന ആനക്കല്ല് വട്ടവയലില്‍ പരേതനായ തോമസ് ചാക്കോയുടെ ഭാര്യ ത്രേസ്യ (കുട്ടിയമ്മ-87) ഓർമയായി.  പാലായിൽനിന്നു മറയൂരിലേക്കു കുടിയേറുകയും ഒടുവിൽ ജീവിക്കാനായി കൊടുംവനങ്ങളിൽ വേട്ടക്കാരിയാവുകയും ചെയ്ത കുട്ടിയമ്മയുടെ ജീവിതം എക്കാലവും സാഹസികമായിരുന്നു. കൃഷി ചെയ്ത് ഉപജീവനം നടത്താൻ കേരള അതിർത്തിയായ മറയൂരിലെത്തിയെങ്കിലും ഏറെക്കാലത്തിനുശേഷം കുടിയിറങ്ങേണ്ടി വന്ന കുട്ടിയമ്മ 1996 മുതൽ കാഞ്ഞിരപ്പള്ളിയിലായിരുന്നു താമസം. സിനിമാക്കഥകളെ വെല്ലുന്ന ജീവിതമായിരുന്നു ത്രേസ്യാമ്മ എന്ന ശിക്കാരി കുട്ടിയമ്മയുടേത്.

1948 ൽ പാലായിൽനിന്നു മറയൂരിലേക്കു കുടിയേറിയതാണ് കുട്ടിയമ്മയുടെ കുടുംബം. പാലായിലെ ഒരു സ്വകാര്യ ബാങ്ക് പൊളിഞ്ഞതിനെത്തുടർന്നു കുട്ടിയമ്മയും മാതാപിതാക്കളും ആറു സഹോദരങ്ങളും മറയൂർ ഉദുമല്‍പേട്ട ചിന്നാറിലേക്കു കുടിയേറി പാർത്തു. മറയൂര്‍ എത്തുമ്പോള്‍ കാട്ടുവാസികള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. മലമ്പനി മറയൂരിനെ കടന്നാക്രമിച്ച സമയം. മരണം നിത്യസംഭവമായി. കുട്ടിയമ്മയുടെ പിതാവ് എങ്ങോട്ടോ പോയി, അമ്മ ഇളയകുഞ്ഞുങ്ങളെ എടുത്ത് അമ്മവീട്ടിലും. കുട്ടിയമ്മ വരുമ്പോള്‍ കാണുന്നത് ഒരു വരാന്തയില്‍ അഭയം പ്രാപിച്ച സഹോദരങ്ങളെയാണ്. വിശന്നു തളര്‍ന്നു പഴങ്ങള്‍ കിട്ടുമോ എന്നറിയാന്‍ കാടു കയറുന്നതാണ് വേട്ടയുടെ തുടക്കം.

ഇതിനിടയില്‍ പരിചയപ്പെട്ട വേട്ടക്കാരോടൊപ്പം മൂത്ത സഹോദരന്‍ കാടു കയറി. ഒരിക്കല്‍ സഹോദരന്‍ ഇല്ലാതെയാണു വേട്ടക്കാര്‍ മടങ്ങി വന്നത്. കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ അപകടം പറ്റിയ സഹോദരനെ അവര്‍ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.  ഒരു രാത്രിമുഴുവന്‍ സഹോദരനെ ഓര്‍ത്ത്‌ കരഞ്ഞാണ് കുട്ടിയമ്മ നേരം വെളുപ്പിച്ചത്. രാവിലെ ഒരു തോക്കും എടുത്തു സഹോദരങ്ങളെക്കൂട്ടി കാട്ടില്‍ അകപ്പെട്ട സഹോദരനെ തേടിയിറങ്ങി. ഒന്നുകില്‍ എല്ലാവരും ജീവിക്കുക അല്ലെങ്കില്‍ ഒരുമിച്ചു മരിക്കുക എന്നതായിരുന്നു കുട്ടിയമ്മയുടെ തീരുമാനം. നീരു വന്ന കാലുമായി ഒരു പാറപ്പുറത്ത് ഇരിക്കുന്ന സഹോദരനെ കുട്ടിയമ്മ കണ്ടെത്തുമ്പോള്‍ കൈയെത്താവുന്ന ദൂരത്തു പുലികള്‍ ഉണ്ടായിരുന്നെങ്കിലും ഇവ ആരെയും ഉപദ്രവിച്ചില്ല. വച്ചുകെട്ടിയ കാലുമായി സഹോദരന്‍ കുട്ടിയമ്മയെ വെടിയുതിർക്കാൻ പരിശീലിപ്പിച്ചു. തോക്കുമായി വേട്ടയ്ക്കു സഹോദരങ്ങളെയും കൂട്ടിപോയ കുട്ടിയമ്മയ്ക്ക് ആദ്യത്തെ ദിവസം തന്നെ ഒരു കാട്ടു പോത്തിനെ വീഴ്ത്താനായി.

മറയൂരിലെ ചുരുളിപ്പെട്ടിയുടെ കാറ്റിന് ചന്ദനത്തെക്കാളേറെ പെൺ ശിക്കാരിയെക്കുറിച്ചുള്ള കഥകളുടെ ഗന്ധമാണ്. ശിക്കാരി കുട്ടിയമ്മ എന്ന കേരളത്തിലെ ഏക പെൺ ശിക്കാരിയെക്കുറിച്ചുള്ള വീരകഥളാണ് കാടു പറയുക.

കേരള തമിഴ്നാട് അതിർത്തിയിൽ തിരുമൂർത്തികളുടെ താഴ് വാരത്തിലെ ചുരുളിപ്പെട്ടി എന്ന ഗ്രാമം. കുടുംബം പോറ്റാൻ സഹോദരൻമാർക്കൊപ്പം കാടു കയറിയ കുട്ടിയമ്മയ്ക്കു കാടു പിന്നെ ഹരമായി.സാമ്പത്തിക ബുദ്ധിമുട്ടു കാരണം പഠനം അവസാനിപ്പിച്ച് മറയൂരിലേക്കു തിരിച്ചു പോയതിനെപ്പറ്റി കുട്ടിയമ്മ പറഞ്ഞത് ഇങ്ങനെ: ‘‘മഠത്തിൽ നിന്നു അവധിക്കു വന്നപ്പോൾ വീടു പട്ടിണിയിലായി. പിന്നെ ഞാൻ മഠത്തിലേക്കു പോയില്ല. 1958 ലായിരുന്നു അത്.’’മറയൂരിലെത്തി മൂന്നാം നാൾ സഹോദരൻമാരായ പാപ്പച്ചനും തോമിയും കള്ളത്തോക്കുമായി കാടു കയറി. സഹോദരങ്ങളിലൊരാളെ കാട്ടുപോത്തു കുത്തിയപ്പോൾ, ചുമന്ന് ആശുപത്രിയിലെത്തിച്ചത് കുട്ടിയമ്മയുടെ നേതൃത്വത്തിൽ.

Copyright © . All rights reserved