Latest News

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനാല്‍ അങ്കത്തിന് തിരികൊളുത്തുന്ന് കാണാന്‍ ആരാധകര്‍ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ഇതിനിടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. മലയാളി താരം സഞ്ജു സാംസണിനെ ചൂണ്ടിക്കാണിച്ചാണ് ഗംഭീറിന്റെ മുന്നറിയിപ്പ്.

”ഋഷഭ് പന്ത് എന്നും ആവേശം പകരുന്ന താരമാണ്. പക്ഷെ എന്റെ ഫേവറേറ്റായ സഞ്ജുവിനെ അവന്‍ ശ്രദ്ധിക്കണം. സഞ്ജു ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്” ഗംഭീര്‍ പറയുന്നു. നേരത്തെ തന്നെ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് എടുക്കണമെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു.

ധോണിയ്ക്ക് പകരക്കാരനായി ഇന്ത്യന്‍ ടീം നോക്കി കാണുന്നത് പന്തിനെയാണ്. ഈ സാഹചര്യത്തിലാണ് ഗംഭീറിന്റെ പ്രസ്താവന. പന്ത് സ്ഥിരത പുലര്‍ത്താത്തതാണ് ഗംഭീറിനെ മാറി ചിന്തിപ്പിക്കുന്നത്. ഐപിഎല്ലിലേയും ഇന്ത്യ എയ്ക്ക് വേണ്ടിയുള്ള പ്രകടനങ്ങളുമാണ് സഞ്ജുവിനെ ദേശീയ ശ്രദ്ധയിലെത്തിക്കുന്നത്.

അതേസമയം, ഇന്ത്യന്‍ ടീമിലേക്കുള്ള വിളി വരുമെന്ന് പ്രതീക്ഷയുണ്ടെന്ന് സഞ്ജു സാംസണ്‍ പറയുന്നു. എപ്പോള്‍ വേണമെങ്കില്‍ വേണമെങ്കിലുമൊരു വിളി വരാമെന്നും അതിനായി തയ്യാറായി ഇരിക്കാനാണ് ശ്രമിക്കുന്നതെന്നും സഞ്ജു പറഞ്ഞു. കാര്യവട്ടത്ത് ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മത്സരത്തിലെ പ്രകടനമാണ് സഞ്ജുവിന് ആത്മവിശ്വാസം നല്‍കുന്നത്.

തന്നെ കുറിച്ച് മുന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, ഹര്‍ഭദന്‍ സിങ് തുടങ്ങിയവര്‍ സംസാരിക്കുന്നത് കാണുമ്പോള്‍ കരിയറില്‍ താന്‍ എവിടെ എത്തി നില്‍ക്കുന്നുവെന്നത് ബോധ്യപ്പെടുന്നുണ്ടെന്നും സഞ്ജു. അവരുടെ പിന്തുണ ആത്മവിശ്വാസം പകരുന്നതാണെന്നും താരം പറഞ്ഞു.

സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ രേഖപ്പെട്ടുത്തിയ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്കിലെ (ജിഡിപി) ഇടിവ് ഗുരുതരമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. പ്രതീക്ഷിച്ചതിലും വലിയ ഇടിവാണ് രേഖപ്പെട്ടുത്തിയത്. ആഭ്യന്തര ഉത്പാദന നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞതില്‍ അമ്പരപ്പ് തോന്നുന്നെന്നും എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രതികരിച്ചു. സിഎൻബിസി- ടിവി 18 ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ജിഡിപി ഇടിവ് സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തിയത്.

ജിഡിപി വളര്‍ച്ചാ നിരക്ക് 5.5 ശതമാനത്തില്‍ കുറയില്ലെന്നായിരുന്നു കണക്കു കൂട്ടല്‍. ആർബിഐ 5.8 ശതമാനം വളർച്ചാ നിരക്കാണ് പ്രവചിച്ചത്. എന്നാല്‍, തീർത്തും അപ്രതീക്ഷിതമായിട്ടാണ് അഞ്ച് ശതമാനമായി കുറഞ്ഞത്. എല്ലാ പ്രവചനങ്ങളെക്കാളും നിരക്കിലുണ്ടായ കുറവ് എന്തുകൊണ്ട് സംഭവിച്ചുവെന്നത് വിലയിരുത്തി വരികയാണെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. എന്നാൽ തിരിച്ചടിയിൽ നിന്നും കരകയറാനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുള്ള സാമ്പത്തിക ഉത്തേജക നടപടികളിലാണ് അദ്ദേഹം പ്രതീക്ഷ പുലർത്തുന്നത്. സർക്കാർ നീക്കങ്ങൾ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും ശക്തികാന്ത ദാസ് പറഞ്ഞു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സൂചന നൽകിയ അദ്ദേഹം വളർച്ചാനിരക്ക് ശരിയായ ദിശയിലേക്ക് കൊണ്ടുവരുന്നതിനാകണം സർക്കാരിന്റെ പ്രഥമ പരിഗണന വേണ്ടതെന്നും പറഞ്ഞു.

അതേസമയം, സൗദി അറേബ്യയിലെ രണ്ട് എണ്ണ നിലയങ്ങൾക്ക് നേരെ നടത്തിയ ഡ്രോൺ ആക്രമണം ആഗോള എണ്ണ വിതരണത്തെ ബാധിക്കുകയും എണ്ണവില 10 ശതമാനത്തിലധികം ഉയരുകയും ചെയ്ത സാഹചര്യത്തെയും അദ്ദേഹം വിലയിരുത്തുന്നുണ്ട്. സൗദി അറേബ്യയിലെ അരാംകോയിലെ ഉത്പാദന വെട്ടിക്കുറവ് കറന്റ് അക്കൗണ്ട് കമ്മി (സിഎഡി)യെ ബാധിച്ചേക്കാം, നിലവിലെ സ്ഥിതി നീണ്ടുനിൽക്കുന്നെങ്കിൽ സാമ്പത്തിക രംഗത്ത് വിണ്ടും പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കു പ്രകാരം ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് (ജിഡിപി) കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിന്നായിരുന്നു റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ജിഡിപി വളര്‍ച്ചാ നിരക്ക് വെറും അഞ്ച് ശതമാനം മാത്രമാണെന്നും രാജ്യത്തെ സാമ്പത്തികാവസ്ഥ അതീവ ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടുന്നതായിരുന്നു ഓഗസ്റ്റ് 30 ന് പുറത്ത് വിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്.

പ്രമുഖ നടൻ സത്താർ (67)അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ കാലമായി കരള്‍ രോഗത്തെത്തുടര്‍ന്ന്  ചികില്‍സയിലായിരുന്നു മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും തിളങ്ങി.

തമിഴ് തെലുങ്ക് ഭാഷകളിൽ അഭിനയിച്ചു. ബെൻസ് വാസു, ഈ നാട്, ശരപഞ്ചരം എന്നിങ്ങനെ 80കളിലെ ഹിറ്റ്ചിത്രങ്ങളിൽ അഭിനയിച്ചു. 1976ൽ പുറത്തിറങ്ങിയ അനാവരണമാണ് നായകനായി എത്തിയ ആദ്യ ചിത്രം. 2014ൽ പുറത്തിറങ്ങിയ ‘പറയാൻ ബാക്കിവച്ചത്’ ആണ് അവസാന ചിത്രം.

1975ല്‍ ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. 1976ല്‍ അനാവരണത്തിലൂടെ നായകനായി. വില്ലന്‍ വേഷങ്ങളിലും ശ്രദ്ധേയനായി.  കബറടക്കം വൈകീട്ട് നാലുമണിക്ക് പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ നടക്കും.

ആലുവ യുസി കോളജിലെ പഠനത്തിനിടെ തോന്നിയ കൗതുകമാണ് കൊടുങ്ങല്ലൂരുകാരന്‍ സത്താറിനെ സിനിമയിലെ താരമാക്കിയത്. നായകനായും വില്ലനായും സിനിമയില്‍ നിന്നത് നാലുപതിറ്റാണ്ടുകാലം. ഉയര്‍ച്ചതാഴ്ചകള്‍ക്കിടയിലും പരാതികളില്ലാതെ സിനിമയ്ക്കൊപ്പം സഞ്ചരിച്ച സത്താറിനെ ഓര്‍ക്കാന്‍ നിരവധി കരുത്തുറ്റ വേഷങ്ങളുണ്ട് പ്രേക്ഷകമനസ്സില്‍.

പ്രേംനസീര്‍ സിനിമയിലേക്ക് പുതുമുഖത്തെ ആവശ്യമുണ്ട് എന്ന പരസ്യമാണ് സത്താറിന്റെ ജീവിതം മാറ്റിമറിച്ചത്. ആ അപേക്ഷ പരിഗണിക്കപ്പെട്ടത് വിന്‍സെന്റ് മാഷിന്റെ അനാവരണത്തിലെ നായകവേഷത്തിലേക്ക്. എഴുപതുകളുടെ മധ്യത്തിലെത്തിയ ചിത്രത്തിന്റെ വിജയം സത്താറിന്റെ മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു. തുടര്‍ന്നെത്തിയ യത്തീമിലെ അസീസിലൂടെ പ്രേക്ഷകരെ ഒപ്പം നിര്‍ത്തി. തുടര്‍ന്ന് നായകനായും പ്രേംനസീര്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെയും സത്താര്‍ നിറഞ്ഞുനിന്നു. ശരപഞ്ജരത്തില്‍ നായകവേഷം പങ്കിട്ട ജയന്‍ സൂപ്പര്‍താരമായി മാറിയതോടെ ഇരുവരും ഒന്നിച്ച് സിനിമകളുണ്ടായി. അതിനിടെയാണ് ബീനയില്‍ കൂടെ അഭിനയിച്ച മുന്‍തിര നായിക ജയഭാരതി ജീവിതസഖിയാകുന്നത്.

എണ്‍പതുകളില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ദ്വയങ്ങളുടെ കടന്നുവരവോടെ സത്താര്‍ വില്ലന്‍വേഷങ്ങളിലേക്ക് മാറി. തൊണ്ണൂറുകളുടെ മധ്യത്തിലെത്തിയ ലോ ബ‍ഡ്ജറ്റ് കോമഡി സിനിമകളില്‍ സത്താര്‍ സ്ഥിരം സാന്നിധ്യമായി. തമിഴില്‍ മയില്‍ ഉള്‍പ്പെടെ നിരവധി സിനിമകള്‍ ചെയ്തു. 2012 ലെത്തിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം സത്താറിന്റെ മടങ്ങിവരവായിരുന്നു. കാഞ്ചി, നത്തോലി ചെറിയ മീനല്ല പോലുള്ള സിനിമകള്‍ സത്താറിലെ അഭിനേതാവിനെ പുതിയ തലമുറയ്ക്കും പരിചിതമാക്കി.

 

 

കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി. ബന്ധുക്കൾ ഭൂമി തട്ടിയെടുത്തതിൽ മനംനൊന്തു കട്ടപ്പന സ്വദേശി കെ.എൻ.ശിവൻ 2017 ഏപ്രിലിൽ ആത്മഹത്യ ചെയ്തിരുന്നു.വ്യാജ ആധാരമുണ്ടാക്കി ബന്ധുക്കൾ ഭൂമി തട്ടിയെടുത്തതായി അന്നു സബ് കലക്ടറായിരുന്ന ശ്രീറാമിനു ശിവൻ പരാതി നൽകി. എന്നാൽ ശ്രീറാം നടപടിയെടുത്തില്ലെന്നു ശിവന്റെ സഹോദര പുത്രൻ കെ.ബി.പ്രദീപ് ആരോപിച്ചു. തുടർനടപടിക്കായി ശ്രീറാം വെങ്കിട്ടരാമന്റെ ഓഫിസിൽ വിവരാവകാശം നൽകി.

പരാതിക്കാരനോടു ഹാജരാകാൻ ആവശ്യപ്പെട്ടു 4 തവണ നോട്ടിസ് നൽകിയിട്ടും എത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ ഇതു ശ്രീറാം വ്യാജമായി ഉണ്ടാക്കിയതാണെന്നു പ്രദീപ് ആരോപിക്കുന്നു.ശിവൻ പരാതി നൽകുന്നതിനു മുൻപുള്ള തീയതിയിൽ പോലും നോട്ടിസ് അയച്ചതായാണു ശ്രീറാമിന്റെ മറുപടിയിൽ കാണുന്നത്. നടപടികൾ എടുക്കാതെ ഒഴിഞ്ഞു മാറിയ ശ്രീറാം, തട്ടിപ്പുകാരെ സഹായിക്കുകയായിരുന്നുവെന്നും മനംനൊന്താണ് ശിവൻ ആത്മഹത്യ ചെയ്തതെന്നും പ്രദീപ് ആരോപിച്ചു. അതിനാൽ ഭൂമി തട്ടിയെടുത്തവരെപ്പോലെ തന്നെ ശ്രീറാം വെങ്കിട്ടരാമനും കുറ്റക്കാരനാണെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

കൊച്ചി മരടിൽ ഫ്ലാറ്റ് പൊളിക്കാൻ സമീപിച്ച പതിമൂന്ന് കമ്പനികളുടെ പട്ടിക തയ്യാറായെന്ന് നഗരസഭ. ഇതിൽ നിന്ന് ഒരു കമ്പനിയെ വിദഗ്ധസംഘം തീരുമാനിക്കും. താല്‍പര്യപത്രത്തിന് അനുവദിച്ച സമയം അവസാനിച്ചു .കേരളത്തിന് പുറത്തുനിന്നാണ് എല്ലാ കമ്പനികളും.

ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് പുനരധിവാസ നടപടികളുമായി മുന്നോട്ടുപോകുകയാണ് നഗരസഭ. ചൊവ്വാഴ്ച മൂന്നുമണിക്ക് മുന്‍പ് പുനരധിവാസം ആവശ്യമുള്ളവര്‍ അപേക്ഷ നല്‍കണം. അപേക്ഷ നല്‍കാത്തവരെ പുനരധിവസിപ്പിക്കില്ലെന്ന് മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് ഫ്ലാറ്റുകളിൽ നോട്ടീസ് പതിച്ചു. ഉടമകൾ പ്രതിഷേധമുയര്‍ത്തി രംഗത്തുവന്നു.

ഉടമകള്‍ക്ക് ഒഴിയാനുള്ള സമയ പരിധി ഇന്നലെ അർധരാത്രിയോടെ അവസാനിച്ചിരുന്നു. നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടിസിനെതിരെ ഫ്ലാറ്റ് ഉടമകള്‍ ഹൈക്കോടതിയിൽ ഹർജി നൽകി. നോട്ടിസ് നിയമാനുസൃതം അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഒഴിഞ്ഞുപോകുന്നവരെ എവിടെ മാറ്റിപാര്‍പ്പിക്കും എന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം നാളെ തിരുവനന്തപുരത്ത് ചേരും.

നിലവില്‍ ഒരു ഫ്ലാറ്റില്‍ നിന്നും ഒരാള്‍പോലും ഒഴി‍ഞ്ഞുപോയിട്ടില്ല. അഞ്ച് ഫ്ലാറ്റുകളില്‍ ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റ് ഉടമകള്‍ മാത്രമാണ് നഗരസഭയുടെ നോട്ടിസിന് മറുപടി നല്‍കിയത്. അത് ഒഴിയില്ലെന്നായിരുന്നു.

57 അസി. എന്‍ജിനീയര്‍, അക്കൗണ്ടന്റ്

കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ സൂപ്പര്‍വൈസറി കേഡറില്‍ പെട്ട വിവിധ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍, അക്കൗണ്ട ന്റ്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികകളിലായി ആകെ 57 ഒഴിവുകളുണ്ട്. സ്ഥിരനിയമനമായിരിക്കും. രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

തസ്തിക, ഒഴിവുകളുടെ എണ്ണം, സംവരണം എന്ന ക്രമത്തില്‍

1. അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍)-1 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം.

2. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)-7 (ജനറല്‍ 5, ഒ.ബി.സി. 1, എസ്.സി. 1)
യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

3. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രോണിക്സ്)-1 (ജനറല്‍)
യോഗ്യത: ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഇലക്ട്രോണിക്സ് ട്രേഡില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

4. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇന്‍സ്ട്രുമെന്റേഷന്‍)-3 (ജനറല്‍)
യോഗ്യത: ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഇന്‍സ്ട്രുമെന്റേഷന്‍ ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

5. അസിസ്റ്റന്റ് എന്‍ജിനീയര്‍ (വെല്‍ഡിങ്)-12 (ജനറല്‍ 7, ഒ.ബി.സി. 3, ഇ. ഡബ്ല്യു.എസ്. 1, എസ്.സി. 1)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും വെല്‍ഡിങ് ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

6. അസിസ്റ്റന്റ് എന്‍ജിനീയര്‍ (സ്ട്രക്ചറല്‍)-6 (ജനറല്‍ 5, ഒ.ബി.സി. 1)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും സ്ട്രക്ചറല്‍ ഫിറ്റിങ്സ് ജോലികളില്‍ ട്രേഡില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

7. അസിസ്റ്റന്റ് എന്‍ജിനീയര്‍ (പൈപ്പ്)-9 (ജനറല്‍ 6, ഒ.ബി.സി. 2, എസ്.സി. 1)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഫിറ്റര്‍ പൈപ്പ്/പ്ലംബര്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും പൈപ്പ് ഫിറ്റിങ് ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

8. അസിസ്റ്റന്റ് എന്‍ജിനീയര്‍ (എന്‍ജിനീയറിങ്)-3 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഡീസല്‍ മെക്കാനിക്ക് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റുംഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

9. അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെയിന്റനന്‍സ്)-2 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍/ ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും മെഷിനറി/ക്രെയിന്‍ മെയിന്റനന്‍സ് ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

10. അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെഷിനിസ്റ്റ്)-1 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ മെഷിനിസ്റ്റ് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ടര്‍ണിങ്, മില്ലിങ്/ഗ്രൈന്‍ഡിങ് ആന്‍ഡ് ബോറിങ്ങില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

11. അസിസ്റ്റന്റ് എന്‍ജിനിയര്‍ (പെയിന്റിങ്)-4 (ജനറല്‍ 2, ഒ.ബി.സി. 1, എസ്.സി. 1)
യോഗ്യത: കെമിസ്ട്രിയില്‍ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ബ്രാഞ്ചില്‍ ത്രിവത്സര ഡിപ്ലോമയും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

12. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഷിപ്പ്റൈറ്റ്വുഡ്)-1 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ കാര്‍പെന്റര്‍/ഷിപ്പ്റൈറ്റ്വുഡ് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും കാര്‍പെന്ററി ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

13. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ലോഫ്റ്റ്)-1 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍/കാര്‍പെന്റര്‍ (ഷിപ്പ്റൈറ്റ് വുഡ്) ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും സ്ട്രക്ചറല്‍/ഷിപ് റൈറ്റ് വുഡ് ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

14. അക്കൗണ്ടന്റ്-3 (ജനറല്‍ 1, എസ്.സി. 1, എസ്.ടി. 1)
യോഗ്യത: എം.കോം, സര്‍ക്കാര്‍സ്ഥാപനങ്ങളിലോ പൊതുമേഖല/ സ്വകാര്യമേഖലാസ്ഥാപനങ്ങളിലോ ഫിനാന്‍സ്/അക്കൗണ്ടിങ് വിഭാഗങ്ങളില്‍ ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ എം.കോം, സി.എ./സി.എം.എ. ഇന്റര്‍മീഡിയറ്റ് എക്‌സാം പാസ്, സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ പൊതുമേഖല/സ്വകാര്യമേഖലാ സ്ഥാപനങ്ങളിലോ ഫിനാന്‍സ്/അക്കൗണ്ടിങ് വിഭാഗങ്ങളില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.

15. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍-1 (ജനറല്‍)
യോഗ്യത: ആര്‍ട്സ്/സയന്‍സ്/ കൊമേഴ്സ് വിഷയങ്ങളില്‍ ബിരുദം അല്ലെങ്കില്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്/കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയില്‍ ഏതിലെങ്കിലും 60 ശതമാനം മാര്‍ക്കോടെ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഹെവി എന്‍ജിനീയറിങ് കമ്പനികളില്‍ ഏതിലെങ്കിലും ഓഫീസ് ജോലികളില്‍ ഏഴുവര്‍ഷത്തെ പരിചയം വേണം. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസര്‍ കേഡറിലായിരിക്കണം.

16. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ്)-1 (ജനറല്‍)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദം. ജേണലിസം/മാസ് കമ്യൂണിക്കേഷനില്‍ ഒരുവര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും നല്ല പരിജ്ഞാനമുണ്ടായിരിക്കണം. മീഡിയ/അഡ്വര്‍ടൈസിങ് സ്ഥാപനങ്ങളിലോ പത്രങ്ങളിലോ ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസര്‍ ഗ്രേഡിലായിരിക്കണം.

17. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (ഗസ്റ്റ് ഹൗസ്)-1 (ജനറല്‍)
യോഗ്യത: ഹോട്ടല്‍മാനേജ്മെന്റില്‍ അംഗീകൃത ബിരുദം അല്ലെങ്കില്‍ എതെങ്കിലും വിഷയത്തില്‍ ബിരുദവും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ പി.ജി. ഡിഗ്രി/ഡിഗ്രിയും. ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും നല്ല പരിജ്ഞാനമുണ്ടായിരിക്കണം. ഫോര്‍/ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം.

ശമ്പളം (എല്ലാ തസ്തികകള്‍ക്കും): 28,000-1,10000 രൂപ

പ്രായം (എല്ലാ തസ്തികകള്‍ക്കും): 30.09.2019-ന് 40 വയസ്സില്‍ കൂടരുത്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നുവര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവുണ്ട്. വിമുക്തഭടര്‍ക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒബ്ജക്ടീവ് രീതിയിലുള്ള ആദ്യഘട്ടപരീക്ഷയില്‍ അപേക്ഷിച്ച വിഭാഗം സംബന്ധിച്ചുള്ള അമ്പത് മാര്‍ക്കിന്റെ ചോദ്യങ്ങളും ജനറല്‍ നോളജ് (5 മാര്‍ക്ക്), ജനറല്‍ ഇംഗ്ലീഷ് (5 മാര്‍ക്ക്), റീസണിങ് (5 മാര്‍ക്ക്), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (5 മാര്‍ക്ക്) എന്നീ ഭാഗങ്ങളില്‍നിന്നുമുള്ള ചോദ്യങ്ങളുണ്ടാകും. ആകെ 70 മാര്‍ക്ക്. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്ക് ഉണ്ടാവില്ല. ഒക്ടോബറിലായിരിക്കും ആദ്യഘട്ട പരീക്ഷ. രണ്ടാംഘട്ട പരീക്ഷയില്‍ വിവരണാത്മകരീതിയിലുള്ള ചോദ്യങ്ങളാണുണ്ടാവുക.

അപേക്ഷാഫീസ്: 200 രൂപ. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈനായി വേണം ഫീസ് അടയ്ക്കാന്‍.

അപേക്ഷിക്കേണ്ട വിധം: https://cochinshipyard.com എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് വണ്‍ടൈം രജിസ്ട്രേഷന്‍ നടത്തിയ ശേഷം യോഗ്യതയ്ക്കനുസരിച്ചുള്ള തസ്തികയിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പ്രായം, യോഗ്യത, മുന്‍പരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. ഒന്നില്‍ കൂടുതല്‍ തവണ അപേക്ഷിക്കരുത്.

ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന യൂണിക് രജിസ്ട്രേഷന്‍ നമ്പറോടുകൂടിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. ഇത് എവിടെക്കും അയച്ചുനല്‍കേണ്ടതില്ല. അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ [email protected] എന്ന ഇ-മെയില്‍ വഴി ബന്ധപ്പെടാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 30.

89 പ്രോജക്ട് അസിസ്റ്റന്റ് 

മിനിരത്‌ന വിഭാഗത്തില്‍പെടുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കൊച്ചിന്‍ ഷിപ്യാഡ് ലിമിറ്റഡ് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി ആകെ 89 ഒഴിവുകളുണ്ട്. മൂന്നുവര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.

ഒഴിവുള്ള വിഭാഗം, ഒഴിവുകളുടെ എണ്ണം, സംവരണം എന്ന ക്രമത്തില്‍

1. മെക്കാനിക്കല്‍-50 (ജനറല്‍ 24, ഒ.ബി.സി. 15. ഇ.ഡബ്ല്യു.എസ്. 5, എസ്.സി. 6)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ മറൈന്‍ എന്‍ജിനീയറിങ് പരിശീലന സ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.

2. ഇലക്ട്രിക്കല്‍-11 (ജനറല്‍ 5, ഒ.ബി.സി. 3, ഇ.ഡബ്ല്യു.എസ്. 1, എസ്.സി. 2)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ മറൈന്‍ എന്‍ജിനീയറിങ് പരിശീലനസ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.

3. ഇലക്ട്രോണിക്സ്-14 (ജനറല്‍ 7, ഒ.ബി.സി. 5, ഇ.ഡബ്ല്യു.എസ്. 1, എസ്.സി. 1)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ മറൈന്‍ എന്‍ജിനീയറിങ് പരിശീലന സ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.

4. സിവില്‍-2 (ജനറല്‍ 1, എസ്.സി. 1)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ മറൈന്‍ എന്‍ജിനീയറിങ് പരിശീലന സ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.

5. ഇന്‍സ്ട്രുമെന്റേഷന്‍-10 (ജനറല്‍  6, ഒ.ബി.സി. 2, ഇ.ഡബ്ല്യു.എസ്. 1, എസ്.സി. 1)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/മറൈന്‍ എന്‍ജിനീയറിങ് പരിശീലന സ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.

6. ലബോറട്ടറി-എന്‍.ഡി.ടി.-2 (ജനറല്‍)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറങ്ങില്‍ ത്രിവത്സര ഡിപ്ലോമ, ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍നിന്നുള്ള റേഡിയോഗ്രാഫര്‍ സര്‍ട്ടിഫിക്കറ്റ്. സര്‍ക്കാര്‍/ പൊതുമേഖലാസ്ഥാപനങ്ങളിലോ എന്‍ജിനീയറിങ് കമ്പനികളിലോ ഇന്‍ഡസ്ട്രിയല്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

ശമ്പളം: ആദ്യവര്‍ഷം പ്രതിമാസം 19,200 രൂപ, രണ്ടാം വര്‍ഷം 19,800 രൂപ, മൂന്നാം വര്‍ഷം 20,400 രൂപ. ഇതിന് പുറമേ ഓവര്‍ടൈം അലവന്‍സായി ആദ്യവര്‍ഷം പ്രതിമാസം 4700 രൂപയും രണ്ടാം വര്‍ഷം 4800 രൂപയും മൂന്നാം വര്‍ഷം 4950 രൂപയും ലഭിക്കും.

പ്രായം: 20.09.2019-ന് 30 വയസ്സില്‍ കൂടരുത്. സംവരണം ചെയ്യപ്പെട്ട ഒഴിവുകളില്‍ ഒ.ബി.സി. (നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് അഞ്ചും എസ്.സി. വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷം വയസ്സിളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെ വയസ്സിളവുണ്ട്.

തിരഞ്ഞെടുപ്പ്: ഒക്ടോബറില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 90 മിനിറ്റ് ദൈര്‍ഘ്യമുളള പരീക്ഷയില്‍ ജനറല്‍ നോളജ് (10 മാര്‍ക്ക്), ജനറല്‍ ഇംഗ്ലീഷ് (10 മാര്‍ക്ക്), റീസണിങ് (10 മാര്‍ക്ക്), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (10 മാര്‍ക്ക്), ഡിസിപ്ലിന്‍ റിലേറ്റഡ് (60 മാര്‍ക്ക്) എന്നിങ്ങനെ 100 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും.

അപേക്ഷാഫീസ്: 100 രൂപ. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈന്‍ ആയി വേണം ഫീസ് അടയ്ക്കാന്‍. എസ്.സി., എസ്.ടി., അംഗപരിമിത വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല.

അപേക്ഷിക്കേണ്ട വിധം: https://cochinshipyard.com എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് വണ്‍ടൈം രജിസ്ട്രേഷന്‍ നടത്തിയശേഷം ഈ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പ്രായം, യോഗ്യത, മുന്‍പരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ അപ്ലോഡ് ചെയ്യണം.

ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന യൂണിക് രജിസ്ട്രേഷന്‍ നമ്പറോട് കൂടിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. ഇത് എവിടേക്കും അയച്ചുനല്‍കേണ്ടതില്ല.
അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ [email protected] എന്ന ഇ-മെയില്‍ വഴി ബന്ധപ്പെടാം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 20.

 

എന്‍ഡുറോമന്‍ ട്രയാത്തലണ്‍ പൂര്‍ണമാക്കിയ ആദ്യ ഏഷ്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി മായങ്ക് വൈദ്. ഈ നേട്ടം സ്വന്തമാക്കിയ ലോകത്തെ 44-ാം കായിക താരം കൂടിയാണ് മായങ്ക്. കുറഞ്ഞ സമയംകൊണ്ട് ലക്ഷ്യം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍താരം ബെല്‍ജിയത്തിന്റെ ജൂലിയന്‍ ഡെനയറുടെ റെക്കോര്‍ഡും തകര്‍ത്തു. 50 മണിക്കൂറും 24 മിനിറ്റുമാണ് മായങ്ക് ലക്ഷ്യം പൂര്‍ത്തിയാക്കാനെടുത്തതെങ്കില്‍ 52 മണിക്കൂറും 30 മിനിറ്റുമാണ് ബെല്‍ജിയം താരത്തിന്റെ മുന്‍ റെക്കോര്‍ഡ്.

ലണ്ടനിലെ മാര്‍ബിള്‍ ആര്‍ച്ചില്‍ നിന്ന് കെന്റ് തീരത്തെ ഡോവറിലേക്ക് 140 കിലോമീറ്റര്‍ ഓട്ടം, തുടര്‍ന്ന് ഫ്രഞ്ച് തീരത്തേക്ക് ഒരുഇംഗ്ലീഷ് ചാനലിലൂടെയുള്ള നീന്തല്‍ (33.8 കിലോമീറ്റര്‍ ദൂരം), ഇതിനുശേഷം 289.7 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ റൈഡിങ്ങും. കലായിസ് മുതല്‍ പാരിസ് വരെയാണ് സൈക്കിളിങ്. ഓട്ടവും പിന്നീട് നീന്തലും ഒടുവില്‍ സൈക്കിളിങ്ങും അടങ്ങിയ ട്രയാത്തലണ്‍ ലോകത്തെ ഏറ്റവും കടുപ്പമേറിയതാണ്.

ഏറ്റവും കടുപ്പമേറിയതുകൊണ്ടുതന്നെ ഈ ട്രയാത്തലണ്‍ പൂര്‍ത്തിയാക്കുന്നത് അപൂര്‍വം ആളുകള്‍ മാത്രമാണ്. ഒരു ഇന്ത്യന്‍ താരം റെക്കോര്‍ഡ് സമയത്തോടെ അത് പൂര്‍ത്തിയാക്കിയപ്പോള്‍ അപൂര്‍വ ബഹുമതിയാണ് തേടിയെത്തുന്നത്. എവറസ്റ്റ് കയറുന്നതിനേക്കാള്‍ കടുപ്പമാണ് ഇതെന്നാണ് മായങ്കിന്റെ പ്രതികരണം. ഓട്ടത്തേക്കാള്‍ ബുദ്ധിമുട്ട് നീന്തലും സൈക്കിള്‍ ചവിട്ടലുമാണെന്ന് താരം പറഞ്ഞു. 50 മണിക്കൂറോളം ഉറങ്ങാതിരിക്കുന്നത് മത്സരം കഠിനമാക്കുന്നു. നീന്തിക്കൊണ്ടിരിക്കുമ്‌ബോള്‍ ഫ്രഞ്ച് തീരം കാണുന്നതാണ് ഏറ്റവും വലിയ വെല്ലുവെളി. ഹിമാചല്‍ സ്വദേശിയായ മായങ്ക് ഹോങ്കോങ്ങില്‍ ലീഗല്‍ എക്സിക്യുട്ടീവ് ആണ്.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈനീസ് ആണവ യുദ്ധക്കപ്പലുകളെ കണ്ടെത്തി. ചൈനീസ് ആംഫിബിയസ് യുദ്ധക്കപ്പല്‍ സിയാന്റെയും മിസൈല്‍ യുദ്ധക്കപ്പലിന്റെയും ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യന്‍ നാവികസേനയാണ് ചൈനയുടെ ഈ രഹസ്യനീക്കം കണ്ടെത്തിയത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെ ഇന്ത്യന്‍ നാവികസേനയുടെ പി 8 ഐ സമുദ്ര നിരീക്ഷണ വിമാനമാണ് ചൈനീസ് ആണവ യുദ്ധക്കപ്പലുകളുടെ ചിത്രമെടുത്തത്. ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് കഴിഞ്ഞ മൂന്ന് ആഴ്ചകളായി ചൈനീസ് ചാരക്കപ്പല്‍ ഇന്ത്യന്‍ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആഴ്ചകള്‍ക്കു മുന്‍പ് ചൈനയുടെ ഏറ്റവും വലിയ ഇന്റലിജന്‍സ് കപ്പല്‍ ഡോങ്ഡിയാഗോ ഈ മേഖലയില്‍ എത്തിയിരുന്നു. ഇന്ത്യന്‍ നാവിക സേന താവളങ്ങളെക്കുറിച്ചും നാവികസേന വിന്യസിച്ച യുദ്ധക്കപ്പലുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ചൈനീസ് നീക്കം.

മിസൈലുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ശേഷിയുള്ള 815 ജി ഡോങ്ഡിയാഗോ കപ്പല്‍ ഈ മേഖലയില്‍ എത്തിയതിനു തൊട്ടുപിന്നാലെ ചൈനീസ് ആണവ യുദ്ധക്കപ്പലുകളും കണ്ടെത്തിയത്. ചൈനയെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നേവിയുടെ സാന്നിധ്യം ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു. മേഖലയില്‍ വര്‍ധിച്ചുവരുന്ന ചൈനയുടെ സാന്നിധ്യത്തെ ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. ഇത് ആശങ്കയുണ്ടാക്കുന്നു.

പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങി ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ചൈന നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നിന്ന് മേഖലയെ നിരീക്ഷണത്തിലാക്കുകയെന്ന തന്ത്രമാണ് കാലങ്ങളായി ചൈന ചെയ്യുന്നത്.

 

പുതുപ്പാടി ഈങ്ങാപ്പുഴ ബസ് സ്റ്റാന്റിൽ സ്വകാര്യ ബസ് നിർത്തിയിട്ട ബൈക്കുകൾക്കിടയിലേക്ക് ഓടിക്കയറി. ബസിന്റെ ടയറിനുള്ളിൽ അകപ്പെട്ട ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയ പാതയില്‍നിന്നു ബസ് സ്റ്റാന്‍ഡിലേക്കു പ്രവേശിക്കുന്ന ഭാഗത്തു പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ക്കിടയിലേക്കു ബസ് നിയന്ത്രണംവിട്ട് ഓടിക്കയറി. ഇതിനിടെ ബൈക്കും അതിലിരുന്നയാളും ചക്രത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ചക്രത്തിനുള്ളില്‍ സ്കൂട്ടര്‍ യാത്രികന്‍ പെട്ടതു റോഡില്‍ നിന്നവര്‍ വിളിച്ചുപറഞ്ഞപ്പോഴാണു ബസ് ഡ്രൈവര്‍ അറിഞ്ഞത്. ഉടന്‍ തന്നെ ബസ് നിര്‍ത്തിയതുകൊണ്ടു വലിയ അപകടം ഒഴിവായി.

അത്ഭുതകരമായാണു ചക്രത്തിനുള്ളില്‍ കുടുങ്ങിയയാള്‍ രക്ഷപ്പെട്ടത്. നാലു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. കോടഞ്ചേരി റൂട്ടിലോടുന്ന ഹാപ്പിടോപ് ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബൈക്കും അതിലിരുന്നയാളും ചക്രത്തിനുള്ളില്‍ കുടുങ്ങി ഏതാനും മീറ്റര്‍ റോഡിലൂടെ നിരങ്ങുന്നതു ദൃശ്യങ്ങളില്‍ കാണാം. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ഏതാനും ബൈക്കുകളും തകർന്നു. ബസ് താമരശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പാവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഇരയായ നടി സുപ്രീംകോടതിയെ സമീപിച്ചു. ദിലീപിന്‍റെ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് നടി ഹര്‍ജി നല്‍കിയത്. മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് പ്രതിക്ക് നല്‍കരുതെന്നും ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

മെമ്മറികാര്‍ഡ് തൊണ്ടിമുതലാണോ, രേഖയാണോ എന്ന് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ വിചാരണ നടപടികള്‍ കോടതി നിര്‍ത്തിവയ്ക്കാനും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നാളെ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കുമെന്നാണ് കരുതുന്നത്.

RECENT POSTS
Copyright © . All rights reserved