Latest News

ബർലിൻ: വിഖ്യാത ജർമൻ ഫാഷൻ ഫോട്ടോഗ്രാഫർ പീറ്റർ ലിൻഡ്ബർഗ് അന്തരിച്ചു. 74 വയസ്സായിരുന്നു. നിരവധി അന്തർദേശീയ മാസികകൾക്കും ഫാഷൻ ഡിസൈനർമാർക്കുമൊപ്പം ജോലി ചെയ്തിട്ടുണ്ട് ഇദ്ദേഹം. ബ്രിട്ടനിലെ ഹാരി രാജകുമാരെൻറ ഭാര്യ മേഗൻ മാർകിൾ െഗസ്റ്റ് എഡിറ്ററായ വോഗ് മാഗസിനുവേണ്ടിയാണ് ഏറ്റവും ഒടുവിൽ ജോലിചെയ്തത്.

1990കളിൽ മോഡലുകളായ നവോമി കാംഫലിെൻറയും സിൻഡി ക്രഫോർഡിെൻറയും ഫോട്ടോകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധനേടിയത്. 1960കളിൽ ബർലിനിലെ ഫൈൻ ആർട്സ് അക്കാദമിയിൽനിന്ന് ബിരുദം നേടി. ഫോട്ടോഗ്രാഫറായ ഹാൻസ് ലുക്സിെൻറ അസിസ്റ്റൻറായാണ് കരിയറിെൻറ തുടക്കം. വാനിറ്റി ഫെയർ, ഹാർപേഴ്സ് ബസാർ, ദ ന്യൂയോർക്കർ എന്നീ മാസികകൾക്കായി പ്രവർത്തിച്ചു.

ഇസ്ലാമാബാദ്: പാകിസ്താനിൽ ആദ്യമായി പൊലീസ് സേനയിലേക്ക് ഹിന്ദു പെൺകുട്ടി. സിന്ധ് പബ്ലിക് സർവിസ് കമീഷൻ നടത്തിയ മത്സര പരീക്ഷയിൽ ഉന്നത വിജയം നേടിയ പുഷ്പ കോൽഹിയാണ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചത്. മനുഷ്യാവകാശ പ്രവർത്തകനായ കപിൽ ദേവ് ആണ് സിന്ധ് പ്രവിശ്യയിൽ ഹിന്ദു സമുദായത്തിൽ നിന്നുള്ള ആദ്യ പൊലീസ് വനിതയായി പുഷ്പ തെരഞ്ഞെടുക്കപ്പെട്ട വാർത്ത പുറത്തുവിട്ടത്.

ഇക്കഴിഞ്ഞ ജനുവരിയിൽ പാക് കോടതിയിലെ ആദ്യ ഹിന്ദു ജഡ്ജിയായി സുമൻ പവൻ ബോദനി സത്യപ്രതിജ്ഞ ചെയ്തിരുന്നു. സിന്ധിലെ ശഹദദ്കോട് ആണ് സുമെൻറ സ്വദേശം. പാകിസ്താനിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുമതവിഭാഗക്കാരിൽ ഭൂരിഭാഗവും സിന്ധ് പ്രവിശ്യയിലാണുള്ളത്.

പാലാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ പത്രികകൾ ഇന്ന് സൂക്ഷമ പരിശോധന നടത്തും. 17 സ്ഥാനാർഥികളാണ് പാലായിൽ നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചിരുന്നു. രണ്ടില ചിഹ്നത്തിൽ ആശങ്ക ഇപ്പോഴും തുടരുകയാണ്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം അനുവദിക്കുന്നതിനെ ജോസഫ് വിഭാഗം നേതാവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജോസഫ് കണ്ടത്തില്‍ എതിര്‍ക്കും. രണ്ടില ചിഹ്നം വേണമെന്ന ജോസ് ടോമിന്‍റെ പത്രികയിലെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന് സൂഷ്മ പരിശോധനയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസഫ് കണ്ടത്തില്‍ വാദിക്കും.

രണ്ടില ചിഹ്നം ജോസ് ടോമിന് നൽകണമെന്ന് ആവശ്യപ്പെട്ട് ജോസ് പക്ഷം നേതാവ് സ്റ്റീഫൻ ജോര്‍ജ്ജാണ് ഫോം എയും ബിയും ഒപ്പിട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാൽ പാർട്ടി ഭരണഘടന പ്രകാരം ചെയര്‍മാന്‍റെ അസാന്നിധ്യത്തില്‍ ചിഹ്നം നല്‍കാനുള്ള അധികാരം വർക്കിംഗ് ചെയര്‍മാനാണെന്നാണ് ജോസഫ് പക്ഷത്തിന്റെ വാദം. ചെയർമാൻ തിരഞ്ഞെടുപ്പിലെ കോടതി ഉത്തരവും ജോസഫ് പക്ഷം ചൂണ്ടികണിക്കുമെന്ന് ഉറപ്പാണ്.

അതേസമയം കേരള കോൺഗ്രസ് സ്ഥാനാർഥി ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വർക്കിങ് ചെയർമാൻ പി.ജെ.ജോസഫിന് ജോസ്.കെ.മാണി കത്തയച്ചു. ഉച്ചകഴിഞ്ഞ് ഇ-മെയിൽ വഴിയാണ് കത്തയച്ചത്. വര്‍ക്കിങ് ചെയര്‍മാന്‍ എന്ന നിലയില്‍ പാര്‍ട്ടി ചിഹ്നം അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് പിജെ ജോസഫിന് കത്ത് നല്‍കണമെന്ന് ജോസ് കെ മാണിയോട് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സാമ്പത്തീക തട്ടിപ്പ് കേസില്‍ യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷാ ഉള്‍പ്പെടെയുള്ള നാലു പേര്‍ക്കെതിരേ ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസ്. സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സിബി മുകേഷ് നല്‍കിയ പരാതിയിലാണ് നടപടി. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതി അദ്ദേഹം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

യുഎന്‍എ യുടെ ഫണ്ടില്‍ നിന്നും മൂന്നരക്കോടിയോളം വെട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്നയാളാണ് ജാസ്മീന്‍ ഷാ, ഷോബിജോസ്, നിധിന്‍ മോഹന്‍, ജിത്തു പി ഡി എന്നിവര്‍ക്കെതിരേയാണ് കേസ് അന്വേഷിക്കുന്ന സംഘം കേസെടുത്തത്. സംസ്ഥാന കമ്മറ്റിയംഗമായിരുന്ന ആളാണ് പ്രതിപട്ടികയിലുള്ള ഷോബി ജോസ്, ജാസ്മിന്‍ ഷായുടെ ഡ്രൈവറായിരുന്ന നിധിന്‍ മോഹനും ഓഫീസ് സ്റ്റാഫായിരുന്ന ജിത്തുവും അക്കൗണ്ടില്‍ നിന്നും വന്‍തുക പിന്‍ വലിച്ചതായിട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

സമിതിയുടെ അക്‌സിസ് ബാങ്ക് അക്കൗണ്ടില്‍ 2017 മുതല്‍ 2019 ജനുവരി 19 വരെ മൂന്ന് കോടി 71 ലക്ഷം രൂപ ഉണ്ടായിരുന്നു. പലപ്പോഴായി ഇതില്‍ നിന്നം വന്‍തുക പിന്‍ വലിച്ചെന്നാണ് ആരോപണം. ജാസ്മിന്‍ഷാ രാജ്യം വിട്ടെന്നാണ് സംശയിക്കുന്നത്. നേരത്തേ ജാസ്മിൻ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

യുഎന്‍എ അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിശ്ചിതസമയത്തിനുള്ളില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, പി ഡി ജിത്തു എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പുതിയ അന്വേഷണസംഘത്തിന് രൂപം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കാര്‍ക്കും വിചിത്രമായ രീതിയില്‍ ഭീഷണിയുമായി പാക്കിസ്ഥാനി നടിയും, ഗായികയുമായ റാബി പിര്‍സദ. പാമ്പുകളുമായും, മുതലകളുമായും ഇടപഴകുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് പിര്‍സദ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലുള്ള വിയോജിപ്പ് അറിയിച്ചിരിക്കുന്നത്. ഈ വീഡിയോ പര്‍സദ സമര്‍പ്പിച്ചിരിക്കുന്നത് പി എം നരേന്ദ്ര മോദിക്കാണ്.

ഇന്ത്യക്കാര്‍ മരിക്കാന്‍ തയ്യാറായിക്കോ, ഈ പാമ്പുകളോയും, മുതലകളേയും ഞാന്‍ അങ്ങോട്ട് പറഞ്ഞ് വിടും എന്നാണ് പര്‍സദ വീഡിയോയില്‍ പറയുന്നത്.ഒരു കാശ്മീരി പെണ്‍കുട്ടിയെന്ന നിലയില്‍ ഈ പാമ്പുകളെയെല്ലാം നരേന്ദ്രമോദിക്ക് സമ്മാനിക്കാന്‍ ഞാന്‍ തയ്യാറാണ്. മരിക്കാന്‍ തയ്യാറായിക്കോയെന്നും, എന്റെ സഹോദരങ്ങള്‍ സമാധാനപ്രിയരാണെന്നും, കാശ്മീരിനൊപ്പം നിലകൊള്ളുന്നുവെന്നും പര്‍സദ വീഡിയോയില്‍ പറയുന്നു.

ആഗസ്റ്റ് 17 ന് പര്‍സദ കാശ്മീര്‍ വിഷയത്തെ അടിസ്ഥാനമാക്കി ഒരു പാട്ട് പുറത്തിറക്കിയിരുന്നു. ഞങ്ങള്‍ പാക്കിസ്ഥാന്‍കാര്‍ കാശ്മീരിനെ സ്‌നേഹിക്കുന്നുവെന്ന് മറ്റൊരു ട്വിറ്റില്‍ പര്‍സദ പറഞ്ഞിരുന്നു. ഈ വിചിത്രമായ ഭീഷണി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ സെപ്തംബർ 13 വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ട് കോടതിയുത്തരവ്. പതിനഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ചോദിച്ചതെങ്കിലും 10 ദിവസം മാത്രമാണ് കോടതി അനുവദിച്ചത്. ശിവകുമാറിനെ അദ്ദേഹത്തിന്റെ കുടുംബത്തിനും വക്കീലന്മാർക്കും എല്ലാദിവസവും ചെന്ന് കാണാനുള്ള അനുവാദമുണ്ടായിരിക്കും. അരമണിക്കൂർ നേരമാണ് അനുവദിക്കുക.

കഴിഞ്ഞദിവസമാണ് ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. അന്വേഷണത്തോട് ശിവകുമാർ സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരാതി പറഞ്ഞിരുന്നു. എന്നാൽ കുറ്റസമ്മതം ചെയ്യാത്തത് അന്വേഷണത്തോട് സഹകരിക്കാതിരിക്കലാണെന്ന് പറയരുതെന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം.

അതെസമയം പൊലീസ് സ്റ്റേഷനിൽ നിന്ന് ഡികെ ശിവകുമാറിന്റേതായി ഒരു വീഡിയോ പുറത്തു വന്നിട്ടുണ്ട്. രാജ്യത്തെ നിയമത്തെക്കാൾ കരുത്താർജിച്ചിരിക്കുകയാണ് രാഷ്ട്രീയ പകപോക്കല്‍‌ എന്ന് ഈ വീഡിയോയിൽ ശിവകുമാർ പറയുന്നു

 

കാശ്മീരിന്റെ സ്വയംഭരണാധികാരം നീക്കിയതിനു ശേഷം ലണ്ടനിലെ ഹൈക്കമ്മീഷൻ കാര്യാലയത്തിനു മുമ്പിൽ നടന്ന അക്രമാസക്തമായ പ്രകടനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികളെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ. ഒരു മാസത്തിനിടെ ഹൈക്കമ്മീഷനു മുമ്പിൽ രണ്ട് പ്രകടനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.

ഇത്തരം സമരങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വിള്ളൽ വീഴ്ത്തുമെന്ന സൂചനയും സർക്കാർ നൽകിയിട്ടുണ്ട്.

Image result for india-india-urges-uk-for-strong-action-against-london-protesters

“പാകിസ്താൻ പിന്തുണയോടെയുള്ള അക്രമാസക്തമായ പ്രകടനങ്ങളും സംഘടിതമായ വിധ്വംസനങ്ഹളും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനി മുമ്പിൽ നടക്കുന്നതിൽ ഞങ്ങൾ അതിയായ ആശങ്കയുണ്ട്,” വിദേശകാര്യമന്ത്രാലയം ബുധനാഴ്ച പറഞ്ഞു. സംഭവങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ യുകെ സർക്കാര്‍ നടപടിയെടുക്കണം. ഹൈക്കമ്മീഷൻ ഓഫീസിന്റെ സുഗമമായ പ്രവർത്തനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കണമെന്നും ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

റിപ്പോർട്ടുകൾ പ്രകാരം 10,000 പേരാണ് ഹൈക്കമ്മീഷനു മുമ്പിലേക്ക് പ്രകടനവുമായി എത്തിയത്. ‘കശ്മീർ ഫ്രീഡം മാർച്ച്’ എന്ന പേരിലായിരുന്നു പ്രകടനങ്ങൾ. പ്ലക്കാഡുകളും മുദ്രാവാക്യങ്ങളുമായാണ് ഇവരെത്തിയത്.

ഹോങ്കോങ് നിവാസികളെ വിചാരണയ്ക്കു ചൈനയിലേക്കു വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന നിർദിഷ്ട കുറ്റവാളി കൈമാറ്റ ബിൽ ഹോങ്കോങ് ചീഫ് അഡ്മിനിസ്ട്രേറ്റർ കാരി ലാം പിൻവലിച്ചു. ടെലിവിഷനിൽ ജനങ്ങളെ അഭിസംബോധന ചെയ്താണ് ബിൽ പിൻവലിക്കുന്നതായി കാരി ലാം അറിയിച്ചത്. രാജ്യാന്തര സമ്മർദം ശക്തമായ സാഹചര്യത്തിലാണ് ചൈന ഭരണകൂടം ബിൽ പിൻവലിക്കാനുള്ള തീരുമാനമെന്നാണ് വിവരം. എന്നാൽ തങ്ങളുടെ അഞ്ച് പ്രധാന ആവശ്യങ്ങളിൽ ഒന്നു മാത്രമായിരുന്നു ബില്ല് പിൻവലിക്കുകയെന്നതെന്നും ജനാധിപത്യാവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നാണ് സമരക്കാർ അറിയിച്ചു.

ബിൽ പിൻവലിക്കാൻ അനുവദിക്കണമെന്ന് കാരി ലാം നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൈന അനുവദിക്കാത്തതിനാൽ അവർ രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചെന്നുമാണ് റിപ്പോർട്ടുകൾ. ഹോങ്കോങ്ങിലെ രാഷ്ട്രീയ സാഹചര്യത്തിൽ കാരി ലാം വോദനിക്കുകയും സ്വയം കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ പുറത്തുവന്നിരുന്നു. എന്നാൽ രാജിക്കാര്യം കാരി നിഷേധിച്ചിട്ടുണ്ട്. ബിൽ പിൻവലിക്കുന്നതോടോപ്പം പ്രക്ഷോഭത്തനിടെ നടന്ന പൊലീസ് ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിക്കാൻ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും കാരി അറിയിച്ചു. പൊലീസ് അതിക്രമത്തിനെതിരെ സ്വതന്ത്ര അന്വേഷണം വേണമെന്നായിരുന്നു സമരക്കാരുടെ ഒരു ആവശ്യം.

കഴിഞ്ഞ ഏപ്രിലിലാണ് കുറ്റവാളി കൈമാറ്റ ബിൽ എതിർപ്പുകൾ മറികടന്ന് ഹോങ്കോങ് സർക്കാർ കൊണ്ടുവരുന്നത്. ജൂൺ മുതൽ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർഥികളടക്കം തെരുവിലിറങ്ങി. സമരത്തിൽ ഇതുവരെ 1000 പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം വിമാനത്താവളം പ്രക്ഷോഭകൾ കൈയ്യേറിയതിനെ തുടർന്ന് എല്ലാ വിമാനങ്ങളും റദ്ദു ചെയ്തിരുന്നു. ചൈനയുടെ പദ്ധതികളെ എതിർക്കുന്നവരെ കുറ്റവാളികളാക്കി ചിത്രീകരിക്കാനും അവരെ മെയിൻലാൻഡിൽ കൊണ്ടുപോയി പീഡിപ്പിക്കാനും ഇടയാക്കുന്ന ഒന്നാണ് ഈ ഭേദഗതി ബില്ലെന്നാണ് പ്രക്ഷോഭകർ പറയുന്നത്.

1997 ൽ ഹോങ്കോങ് ചൈനയ്ക്കു കൈമാറാൻ ബ്രിട്ടൻ തീരുമാനിച്ചശേഷം ഇത്രയും ഗൗരവമാർന്ന പ്രക്ഷോഭം ഹോങ്കോങ്ങിൽ ആദ്യമാണ്. ബ്രിട്ടന്റെ കോളനിയായിരുന്ന ഹോങ്കോങിന് ചൈനയിൽ നിന്ന് സ്വയംഭരണാവകാശം ലഭിച്ചപ്പോൾ അതുവരെ അവിടെ നിലനിന്നിരുന്ന ജനാധിപത്യ സംവിധാനവും മറ്റു പൗരാവകാശങ്ങളും നിലനിർത്തുമെന്ന് ഉറപ്പു നൽകിയിരുന്നു. അങ്ങനെ ‘ഒരു രാഷ്ട്രം, രണ്ട് ഭരണസംവിധാനം’ എന്ന നിലയിൽ ഹോങ്കോങ്ങിൽ പാശ്ചാത്യ മാതൃകയിലുള്ള വിപണിയും ജനാധിപത്യാവകാശങ്ങളും തുടർന്നുപോന്നു. ന്യൂയോർക്കും ലണ്ടനും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമായി ഹോങ്കോങ് മാറുകയും ചെയ്തു.

എന്നാൽ, കുറ്റകൃത്യങ്ങളിൽ പ്രതിയാകുന്നവരെ ചൈനയിൽ കൊണ്ടുപോയി അവിടുത്തെ നിയമമനുസരിച്ച് വിചാരണ ചെയ്യാനുള്ള ബില്ലാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചത്. ബ്രിട്ടിഷ് മാതൃകയിൽ പ്രവർത്തിക്കുന്ന ഹോങ്കോങ്ങിലെ കോടതികൾക്കു പകരം കമ്യൂണിസ്റ്റ് പാർട്ടിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കോടതികളിൽ നടക്കുന്ന വിചാരണ നീതിനിഷേധമാവുമെന്ന് ഹോങ്കോങ് ജനത ഭയപ്പെടുന്നു. 2014 ലെ ജനാധിപത്യാവകാശ സമരത്തിനു ശേഷമുള്ള ഏറ്റവും വലിയ തെരുവുപ്രതിഷേധമാണ് ഹോങ്കോങ് ഏതാനും മാസങ്ങളായി കണ്ടത്.

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി പറയുന്ന താരങ്ങള്‍ കുറവാണ്. എന്നാല്‍ കമന്റുകള്‍ അതിരുവിടുമ്പോള്‍ പ്രതികരിക്കുന്ന താരങ്ങളുണ്ട്. അത്തരത്തില്‍ അതിരുവിട്ട ചോദ്യത്തിന് നടി ഇലിയാന നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തുകയായിരുന്നു ഇലിയാന. ആരാധകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം. അടുത്ത സിനിമയെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമെല്ലാം ചോദ്യങ്ങളുയര്‍ന്നു. അതിനിടെയാണ് ഒരു കമന്റെത്തിയത്. ”എപ്പോഴാണ് നിങ്ങളുടെ കന്യകാത്വം നഷ്ടമായത്”?

ഉടന്‍ താരം മറുപടി നല്‍കി. ”നിങ്ങളുടെ അമ്മ എന്താകും മറുപടി പറയുക”? ഇലിയേനയുടെ മറുപടി ആരാധകര്‍ ആഘോഷമാക്കി.

അടുത്തിടെ നടന്‍ ടൈഗര്‍ ഷ്രോഫും ഇത്തരം ചോദ്യത്തെ നേരിട്ടിരുന്നു. നാണം കെട്ടവനേ എന്ന് വിളിച്ചാണ് ഷ്രോഫ് ചോദ്യത്തിന് മറുപടി നല്‍കിയത്.

തോട്ടിലൂടെ ഒരു പാവക്കുട്ടി ഒഴുകിപ്പോകുന്നതായാണു മൂലേശേരിച്ചിറ വീട്ടിൽ ജോയൽ തോമസും പുത്തൻപുരയിൽ എസ്.മാർട്ടിനും ആദ്യം വിചാരിച്ചത്. സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഒഴുകിമാറുന്നതു തങ്ങളുടെ ആന്റോച്ചനാണെന്നു മനസിലായത്. ഉടൻ വെള്ളത്തിലേക്കുചാടി കുട്ടിയെ കരയ്ക്കു കയറ്റുകയായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ സമീപവാസിയായ കൊടുപ്പുന്നക്കളത്തിൽ റിനിയാണു കുട്ടിയ്ക്കു പ്രഥമ ശുശ്രൂഷ നൽകിയത്. റിനിയുടെ തലയിൽ കമഴ്ത്തിക്കിടത്തി വട്ടംചുറ്റിച്ചതോടെയാണു കുഞ്ഞ് അനങ്ങിയത്. ഇതോടെ റിനിയുടെ ഭർത്താവ് തോമസ് ബൈക്കിൽ മറ്റൊരാളെയും കയറ്റി കുട്ടിയെ ആശുപത്രിയിലെ ത്തിക്കുകയായിരുന്നു.

ദുരിതാശ്വാസ ക്യാംപിൽനിന്നു സാധനങ്ങൾ വാങ്ങി മടങ്ങിയെത്തിയ യുവതി തോട്ടിൽ വീണു മരിച്ചു. ഒഴുകിപ്പോയ ഒന്നേമുക്കാൽ വയസ്സുള്ള മകൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൈനകരി പഞ്ചായത്ത് 14–ാം വാർഡ് മൂലശേരി ലിനോജിന്റെ ഭാര്യ നീതു ജോർജ് (26) ആണ് ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെ വീടിനടുത്തുള്ള തോട്ടിൽ മുങ്ങി മരിച്ചത്. മകൻ ആന്റോച്ചൻ തോട്ടിലൂടെ ഒഴുകുന്നതു കണ്ട് അയൽക്കാർ രക്ഷിക്കുകയായിരുന്നു.

തുടർന്നു നീതുവിനെ തിരഞ്ഞപ്പോഴാണു തോട്ടിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുഞ്ഞ് അപകടനില തരണം ചെയ്തു.

ദുരിതാശ്വാസ ക്യാംപിൽനിന്നു സാധനങ്ങൾ വാങ്ങി വീട്ടിലെത്തിയ നീതു അയൽവാസിയുടെ റേഷൻ കാർഡ് തിരികെ നൽകാൻ പോയി മടങ്ങവേ കൽക്കെട്ടിൽനിന്നു കാൽ വഴുതി വീണതാകാമെന്നു പൊലീസ് പറയുന്നു.

നീതുവിന്റെ വിയോഗം അയൽക്കാർക്ക് ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല. 11.20നുള്ള ബസിൽ മെഡിക്കൽ കോളജിൽ പോയിരുന്നെങ്കിൽ നീതു തങ്ങളുടെ കൂടെ ഉണ്ടായേനെയെന്ന് അയൽവാസികൾ വിതുമ്പുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന അയൽവാസിയെ കാണാൻപോകാൻ ഒരുങ്ങവെയാണു സഹായം വിതരണം ചെയ്യുന്നതായുള്ള വിവരം അറിഞ്ഞത്. ഇതോടെ സഹായം വാങ്ങിയശേഷം പോകാമെന്നു തീരുമാനിക്കുകയായിരുന്നു. കുട്ടമംഗലം എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നിന്നു സഹായം വാങ്ങി തിരികെ എത്തിയശേഷമാണു വിധി നീതുവിനെ തട്ടിയെടുത്തത്.

മീനപ്പള്ളി പാടശേഖരത്തിന്റെ പുറംബണ്ടിൽ താമസിക്കുന്ന നീതുവിന്റെ കുടുംബം പാടശേഖരം മടവീണതോടെ വീടൊഴിഞ്ഞിരുന്നു. ഒന്നരയാഴ്ച മുൻപാണു തിരികെ എത്തിയത്. 3 വർഷം മുൻപാണ് ആര്യാട് തോട്ടുങ്കൽ വീട്ടിൽ തങ്കച്ചന്റെയും എൽസമ്മയുടെ മകളായ നീതുവിനെ ലിനോജ് വിവാഹം കഴിക്കുന്നത്.

മടവീണെങ്കിലും ഇവിടെ തന്നെ കഴിയാൻ തീരുമാനമെടുത്തെങ്കിലും മകനെ ഓർത്താണു കുടുംബവീട്ടിലേക്കു മാറിയത്. ഭർത്താവിന്റെ അമ്മ ലിസി ഹരിയാനയിലുള്ള മകളുടെ അടുത്തേക്കു പോയതിനാൽ ഭർതൃപിതാവ് അപ്പച്ചൻകുട്ടിയും ലിനോജും നീതുവും മകനുമാണു വീട്ടിലുള്ളത്. ജെസിബി ഓപ്പറേറ്ററായ ലിനോജും കൂലിപ്പണിക്കാരനായ അപ്പച്ചൻകുട്ടിയും ജോലിക്കുപോയാൽ പിന്നെ നീതുവും കുട്ടിയും മാത്രമാണു വീട്ടിലുള്ളത് വീട്ടുജോലിക്കുശേഷം പിഎസ്‌സി പരിശീലനവുമായി കഴിയുകയായിരുന്നു നീതു.

RECENT POSTS
Copyright © . All rights reserved