Latest News

ലണ്ടൻ : യൂറോപ്പിലെ മലയാളികളുടെ പ്രിയപ്പെട്ട പ്രമുഖ ഏഷ്യനെറ്റ് ആനന്ദ് ടി.വി യിൽ ശനിയാഴ്ച്ച (28/09/19) രാവിലെ 11 മാണിക്കും 6.30 നും ലോകമെങ്ങുമുള്ള മലയാളികളുടെ ഹൃദയം കവർന്ന കാരൂർ സോമൻ രചിച്ച, ഫെബി ഫ്രാൻസിസ് സംവിധാനം ചെയ്ത് പ്രിന്റ് വേൾഡ്, ന്യൂ ഡൽഹി പുറത്തിറക്കിയ “ഗ്ലാസിലെ നുര” ഹ്രസ്വ ചിത്രം നമ്മുടെ സ്വീകരണ മുറിയിലേക്ക് കടന്നു വരുന്നു.

കാട്ടുമൃഗങ്ങളുടെ വിശപ്പും ദാഹവും പകയും പോലെ മറ്റുള്ളവരിലെ കുറ്റങ്ങൾ കണ്ടെത്തി കല്ലെറിയുന്നതിനേക്കാൾ ഹ്രദയങ്ങളെ തഴുകിയുണർത്തി മദ്യ ലഹരിയുടെ താഴ്വരങ്ങളിൽ മേഞ്ഞു നടക്കുന്നവർക്ക് ഒരാശ്വാസമായി സ്‌നേഹവും കാരുണ്യവും ഗ്ലാസിലെ നുര പകരുന്നു.

യൂറോപ്പ് -അമേരിക്കയിലെ പ്രമുഖ ഓൺലൈൻ പത്രങ്ങളായ മലയാളം യൂകെ, ഇമലയാളീ അടക്കം യൂട്യുബിലും, ഫേസ്ബുക്കിലും ഈ ചിത്രം കാണാവുന്നതാണ്.

രാജ്യം വലിയ ദേശീയ വിവാദങ്ങളിലൂടെ കടന്നുപോകുന്ന സമയത്ത് ഒരു രാഷ്ട്രീയ ചോദ്യത്തെക്കുറിച്ച് കോടതി അഭിപ്രായം പറയുന്നത് തെറ്റാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പൊതുതിരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ നയിക്കാന്‍ തൻ്റെ ഗവൺമെൻ്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന് അദ്ദേഹം ചെറിയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പല്ല, ജോണ്‍സണ്‍ രാജി വയ്ക്കുകയാണ് വേണ്ടതെന്ന ലേബർ പാർട്ടി നേതാവ് ജെറിമി കോര്‍ബിൻ്റെ നിലപാടിനെ ടോറി (കൺസർവേറ്റീവ് പാർട്ടി) എംപിമാര്‍ പ്രശംസിച്ചു. ‘ഔദ്യോഗിക പദവി വഹിക്കാന്‍ താന്‍ യോഗ്യനല്ലെന്നും സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ രാജി വയ്ക്കുകയാണ് വേണ്ടതെന്നും’ കോര്‍ബിന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.

കോടതിയില്‍ സര്‍ക്കാരിനെ ഏകകണ്ഠമായി പരാജയപ്പെടുത്തിയതിന് മറ്റ് എംപിമാരും ജോണ്‍സണെതിരെ വിമര്‍ശവുമായി രംഗത്തെത്തി. ബ്രെക്‌സിറ്റ് നിലപാടിലുറച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് ബോറിസ് ജോണ്‍സണ് തിരിച്ചടിയായി സുപ്രീം കോടതിയുടെ നടപടി. പാര്‍ലമെൻ്റ് സസ്‌പെൻ്റ് ചെയ്ത പ്രധാനമന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കോടതി വിധിയോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം പൊതുജനങ്ങളെ ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണമെന്നും ലേബര്‍ പാര്‍ട്ടി എം.പിമാര്‍ ആവശ്യപ്പെട്ടു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്കില്‍ യു.എന്‍ പൊതുസമ്മേളനത്തിലായിരുന്ന ജോണ്‍സണ്‍, സന്ദര്‍ശനം വെട്ടിച്ചുരുക്കി യു.കെയിലേക്ക് മടങ്ങിയിരുന്നു.

എന്നാല്‍, ‘സഭയ്ക്ക് പുറത്തുള്ള ആളുകള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായെന്ന് ഞാന്‍ കരുതുന്നു’വെന്നാണ് ജോണ്‍സണ്‍ പറയുന്നത്. ‘സ്വാര്‍ത്ഥതയും, രാഷ്ട്രീയ ഭീരുത്വവും വെടിഞ്ഞുകൊണ്ട് ജനങ്ങളോട് സംവദിക്കാന്‍ അവര്‍ ഒരുക്കമല്ല. പ്രതിപക്ഷ നേതാവും അദ്ദേഹത്തിൻ്റെ പാര്‍ട്ടിയും ജനങ്ങളെ വിശ്വസിക്കുന്നില്ല. ജനഹിതപരിശോധനയെ എങ്ങിനെയെങ്കിലും അസാധുവാക്കുക എന്ന ആഗ്രഹം മാത്രമാണ് അവരെ സംബന്ധിച്ചിടത്തോളം പ്രധാനം’ – അദ്ദേഹം തുറന്നടിച്ചു. പ്രതിപക്ഷ നേതാവിനെ രൂക്ഷമായ ഭാഷയിലാണ് ജോണ്‍സണ്‍ വിമര്‍ശിച്ചത്. ടോറി എംപിമാര്‍ നിരന്തരമായ കരഘോഷത്തോടെ സ്വീകരിച്ചുവെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ലേബര്‍ പാര്‍ട്ടി അംഗങ്ങളെ അത് ചൊടിപ്പിച്ചു.

ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കുള്ള സമയം പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജോണ്‍സണിൻ്റെ പാര്‍ലമെൻ്റ് റദ്ദാക്കല്‍. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ ഭൂരിപക്ഷം എം.പിമാരും എതിര്‍ത്തിരുന്നു. രണ്ട് തവണയാണ് നോ ഡീല്‍ ബ്രെക്‌സിറ്റിനുള്ള ഭേദഗതി വോട്ടിനിട്ട് തള്ളിയത്. ഒക്ടോബര്‍ 31 ന് യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നിരിക്കെയാണ് അഞ്ചാഴ്ചത്തേക്ക് പാര്‍ലമെൻ്റ് നിര്‍ത്തിവെച്ചത്. പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ രാജ്യത്താകെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

മുൻ ഫ്രഞ്ച് പ്രസിഡണ്ട് ജാക്ക് ഷിറാക് അന്തരിച്ചു. 86 വയസ്സായിരുന്നു. യൂറോപ്പിലെ ഏറ്റവും ദൈർഘ്യമേറിയ രാഷ്ട്രീയജീവിതം നയിച്ച നേതാക്കളിലൊരാളാണ് ഇദ്ദേഹം. ഏറെക്കാലമായി അൽഷൈമേഴ്സ് രോഗബാധയിലായിരുന്നു ജാക്ക് ഷിറാക്.

1995 മുതൽ 2007 വരെ ഇദ്ദേഹം ഫ്രാൻസ് ഭരണകൂടത്തിന്റെ ഉന്നത സ്ഥാനങ്ങളിലുണ്ടായിരുന്നു. രണ്ടുതവണ പ്രസിഡണ്ടായും രണ്ടുതവണ പ്രധാനമന്ത്രിയായും.18 വർഷത്തോളം പാരിസിന്റെ മേയറായി പ്രവർത്തിച്ചിട്ടുണ്ട് ഷിറാക്.

ആബൽ ഫ്രാന്ഡസിസ് മാരീ ഷിറാക്കിന്റെ മകനായി ജ്യോഫറി സെയ്ന്റ് ഹിലയർ ക്ലിനിക്കിലാണ് ഇദ്ദേഹം ജനിച്ചത്. 1932ൽ. മാതാപിതാക്കളുടെ ഏക മകനായിരുന്നു ഷിറാക്ക്. ഇദ്ദേഹത്തിനൊരു സഹോദരിയുണ്ടായിരുന്നെങ്കിലും അവർ ഏറെ ചെറുപ്പത്തിൽ മരിച്ചു പോയി.

ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായാണ് ഷിറാക് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. കമ്മ്യൂണിസ്റ്റ് സെൽ യോഗങ്ങളിൽ ഇദ്ദേഹം പങ്കെടുക്കുകയുണ്ടായി.

പിണറായിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. കാട്ടിലെപ്പീടികയില്‍ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങി. മുഖം പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ മൃതദേഹം ആരുടെതാണെന്ന വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

പിറവം പള്ളിയുടെ പൂട്ട് പൊളിച്ചു പൊലീസ് പള്ളിയില്‍ കടന്നു. പള്ളിയുടെ പ്രധാന ഗേറ്റിന്റെ പൂട്ടാണ് പൊലീസ് പൊളിച്ചത്. പള്ളിയില്‍ കൂട്ടമണിയടിച്ച് യാക്കോബായ സഭയുടെ പ്രതിഷേധം. അറസ്റ്റ് ചെയ്യട്ടെയെന്നും സ്വയം ഇറങ്ങില്ലെന്നും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി നിലപാട് വ്യക്തമാക്കി. അറസ്റ്റ് കലക്ടര്‍ കൂടി എത്തിയശേഷമെന്നാണ് സൂചന. ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും ഉള്‍പ്പെടെ പള്ളിയില്‍ തുടരുകയാണ്.

വന്‍ പൊലീസ് സന്നാഹം പിറവം പള്ളി വളപ്പിലേക്ക് കടന്നു. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പള്ളിയിലുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള പൊലീസിന്റെ നടപടി. പളളിക്കുളളിലുളള ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും ഉള്‍പെടെയുളള യാക്കോബായ സഭ വിശ്വാസികളെ പൊലീസ് ഹൈക്കോടതി നിര്‍ദേശം അറിയിച്ചു. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

ഉച്ചയ്ക്ക് ഒന്നേമുക്കാലിന് നടപടിയെക്കുറിച്ച് അറിയിക്കാനും കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളിയില്‍ നിന്ന് സ്വയം ഇറങ്ങിപ്പോവില്ലെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത വ്യക്തമാക്കി. സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവണമെന്നാണ് ആവശ്യപ്പെടുന്നത്. വിശ്വാസിസമൂഹത്തിന്റെ വേദന നീതിപീഠം കണ്ടില്ലെന്ന് നടിക്കരുത്.

പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പരിമിതി ബോധ്യമുണ്ട്. ആദ്യം മെത്രാപ്പോലീത്തമാരെ അറസ്റ്റ് ചെയ്യട്ടെയെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

തുടർന്ന് നടന്ന നാടകീയരംഗങ്ങള്‍ക്കും കടുത്ത ബലപ്രയോഗത്തിനുശേഷം അറസ്റ്റ്. സമാധാനപരമായി അറസ്റ്റ് വരിക്കുമെന്ന് യാക്കോബായസഭ നേതൃത്വം വ്യക്തമാക്കി. കലക്ടറുമായുള്ള ചര്‍ച്ചയ്ക്കുശേഷം മെത്രാപ്പോലീത്തമാര്‍ സ്വയം അറസ്റ്റ് വരിച്ചു. പ്രതിഷേധത്തിന് മുന്നില്‍ നിന്ന ചിലരെ നേരത്തെ അറസ്റ്റ് ചെയ്തുനീക്കി. പള്ളിയുടെ ഗേറ്റ് വന്‍ പ്രതിഷേധത്തിനിടെ പൊലീസ് മുറിച്ചുമാറ്റി. വിശ്വാസികളെ ശാന്തരാക്കാന്‍ മെത്രാപ്പോലീത്തമാരുടെ ശ്രമം തുടരുകയാണ്. ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും ഉള്‍പ്പെടെ പള്ളിയില്‍. വിധി നടപ്പാക്കാന്‍ ഹൈക്കോടതി അനുവദിച്ചത് ഇന്ന് 1.45 വരെയാണ്. യാക്കോബായ സഭാ നേതൃത്വവുമായി കലക്ടര്‍ എസ്.സുഹാസ് ചര്‍ച്ച നടത്തിയിരുന്നു.

പള്ളിയില്‍ കൂട്ടമണിയടിച്ചായിരുന്നു യാക്കോബായ സഭയുടെ പ്രതിഷേധം. അറസ്റ്റ് ചെയ്യട്ടെയെന്നും സ്വയം ഇറങ്ങില്ലെന്നും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി നിലപാട് വ്യക്തമാക്കിയിരുന്നു. ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും ഉള്‍പ്പെടെ പള്ളിയില്‍ തുടരുകയാണ്.

വിമാനയാത്രയ്ക്കിടെ ആകെപ്പാടെ ഒരു വീർപ്പ് മുട്ടൽ തോന്നിയതിനെ തുടർന്ന് എമർജൻസി വാതിൽ തുറന്നിട്ട യുവതി അറസ്റ്റിൽ. ചൈനയിലെ വൂഹാനിൽ നിന്നും ലാസോയിലേക്ക് യാത്ര ചെയ്ത യുവതിയാണ് ശുദ്ധവായു കടക്കാൻ എമർജൻസി വാതിൽ തുറന്നത്.

അടിയന്തരഘട്ടങ്ങളിൽ മാത്രം തുറക്കാനുള്ളതാണ് എമര്‍ജൻസി വാതിൽ. അപകടമാണെന്നും തുറക്കരുതെന്നും സഹയാത്രികർ പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും യുവതി കൂട്ടാക്കിയില്ല. ഉടൻ തന്നെ വിമാനജീവനക്കാർ പൊലീസുമായി ബന്ധപ്പെട്ടു.

യുവതിയെ പൊലീസിൽ ഏൽപ്പിച്ച ശേഷമാണ് യാത്ര തുടർന്നത്. യാത്രയ്ക്കിടയിൽ വല്ലാതെ വീർപ്പ്മുട്ടൽ തോന്നിയെന്നും കുറച്ച് ശുദ്ധവായുവും കാറ്റും ലഭിക്കുന്നതിനാണ് വിൻഡോ തുറന്നതെന്നുമാണ് ചോദ്യം ചെയ്യലിൽ ഇവർ വെളിപ്പെടുത്തിയത്. എന്തായാലും യുവതിയുടെ സാഹസിക പ്രകടനം കാരണം ഒരു മണിക്കൂറോളമാണ് മറ്റുള്ളവർക്ക് നഷ്ടമായത്.

റെയില്‍വേ ട്രാക്കില്‍ പരിശോധനക്കിടെ ബ്രിഡ്ജസ് വിഭാഗം ജീവനക്കാരായ രണ്ടുപേര്‍ ട്രെയിനിടിച്ച് മരിച്ചു. കൊല്ലം ചന്ദനത്തോപ്പ് സ്വദേശി മധുസുതനന്‍(60), രാജസ്ഥാന്‍ സ്വദേശി ജഗ്മോഹന്‍ മീണ എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരത്തിന് സമീപം തമിഴ്നാട് അതിര്‍ത്തിയായ കുഴിത്തുറയിലാണ് അപകടം. കായലിന് മുകളിലൂടെയുള്ള ട്രാക്ക് പരിശോധിക്കുന്നതിനിടെ ട്രെയിന്‍ എത്തുന്നത് കണ്ടു മധുസൂതനന്‍ കായിലേക്ക് ചാടിയെങ്കിലും മുങ്ങി മരിക്കുകയായിരുന്നു. എന്നാല്‍ ട്രയിനിടിച്ച ജഗ്മോഹന്‍ മീണതല്‍ക്ഷണം മരിച്ചു.

റയില്‍വേയില്‍ നിന്നും വിരമിച്ച മധുസൂതനന്‍ പിന്നീട് കരാര്‍ ജീവനക്കാരനായി ചുമതലയേല്‍ക്കുകയായിരുന്നു. വിരമിച്ച ദിവസം റയില്‍വേ ബ്രിഡ്ജസ് വിഭാഗം ഓഫീസില്‍ കല്‍ക്കരി ട്രെയിന്‍ എഞ്ചിന്റെ മാതൃക നിര്‍മിച്ച് റയില്‍വേക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. മൂന്നുമാസത്തിന് മുമ്പ് മൂത്തമകന്‍ അഖില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. വല്‍സലകുമാരിയാണ് ഭാര്യ അനന്ദുവാണ് മകന്‍.

ഗര്‍ഭകാലത്ത് സമയത്ത് തടിച്ചിയായി എന്ന് പറഞ്ഞവര്‍ക്ക് ഇതാ സാനിയ മിര്‍സയുടെ കിടിലന്‍ മറുപടി. ഗര്‍ഭിണിയായിരുന്നപ്പോള്‍ 23 കിലോ കൂടിയിരുന്ന സാനിയയാണ് ഇപ്പോള്‍ പുഷ്പം പോലെ 26 കിലോ കുറച്ചിരിക്കുന്നത്. സ്ലിമ്മായി നില്‍ക്കുന്ന ഫോട്ടോയും സാനിയ പങ്കുവെച്ചിട്ടുണ്ട്. സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വര്‍ക്ക് ഔട്ട് വിഡിയോയും താരത്തിന്റെ ശാരീരികക്ഷമത വ്യക്തമാക്കുന്നതാണ്.

Image result for We had documented little ‘tid bits from my post pregnancy journey back to being and feeling healthy and fit again .. I’ve been asked bout my ‘weight loss’ journey sooo many times .. how? When? Which? Where ? So I’ll try to post some of it here everyday or every few days .. I put on 23 kilos when I was pregnant and have managed to lose 26 in span of 4 months or so .. with a lot of hard work ,discipline and dedication ..

കഠിനപ്രയത്‌നം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചതെന്ന് സാനിയ പറഞ്ഞു. എനിക്ക് കഴിയുമെങ്കില്‍ നിങ്ങള്‍ക്കും ഇതെളുപ്പമാണ് എന്ന ഉപദേശത്തോടെയാണ് വര്‍ക്ക് ഔട്ട് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇഷാന് ജന്മം നല്‍കിയതിന് ശേഷം നാല് മാസം കൊണ്ടാണ് സാനിയ സൗന്ദര്യവും ഫിറ്റ്‌നസും വീണ്ടെടുത്തത്. ട്രെഡ്മില്‍ അടക്കം ഉപയോഗിച്ചായിരുന്നു കഠിന വ്യായാമം. ടെന്നീസിലേക്കുളള തിരിച്ചുവരവും താരം സൂചിപ്പിച്ചു.അടുത്ത ഒളിമ്പിക്‌സ് മെഡല്‍ സ്വന്തമാക്കുക എന്നതാണ് ലക്ഷ്യം. അതിനായുളള കഠിന ശ്രമത്തിലാണ് താനെന്നും സാനിയ പറയുന്നു.

 

View this post on Instagram

 

We had documented little ‘tid bits from my post pregnancy journey back to being and feeling healthy and fit again .. I’ve been asked bout my ‘weight loss’ journey sooo many times .. how? When? Which? Where ? So I’ll try to post some of it here everyday or every few days .. I put on 23 kilos when I was pregnant and have managed to lose 26 in span of 4 months or so .. with a lot of hard work ,discipline and dedication .. I read msgs from women allll the time as to how they find it so difficult to come back to ‘normalcy’ after child birth and don’t take care of themselves or don’t find the motivation or inspiration .. Ladies, I just wanna say … if I can do it then anyone else can too .. believe me that one hour or 2 hours a day to yourself will do wonders to you physically but sooo much mentally as well .. ❤️ remember – #Mummahustles 🙃 Ps- this is me after losing a bit of weight already after Izhaan was born .. roughly 2 and a half half months after I delivered ..

A post shared by Sania Mirza (@mirzasaniar) on

ഇന്ത്യൻ സിനമാ സംഗീത രംഗത്തെ അതുല്ല്യ പ്രതിഭ എ ആർ റഹ്മാൻ സംവിധായകനാവുന്നു. മുന്ന് പതിറ്റാണ് നീണ്ട ഇന്ത്യൻ സിനിമാ സംഗീത രംഗത്തെ മികച്ച പ്രവർത്തനത്തിന് ശേഷമാണ് ഇൻഡസ്ട്രിയിലെ അടുത്ത തലത്തിലേക്ക് കടക്കുകയാണെന്ന് എ ആർ റഹ്മാൻ വ്യക്മതമാക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. സംവിധായകൻ, എഴുത്തുകാരന്‍, നിര്‍മ്മാതാവ് എന്നീ നിലകളിൽ എ ആർ റഹ്മാൻ ഭാഗമാവുന്ന രണ്ട് പദ്ധതികൾ ഉടൻ വെള്ളിത്തിരയിലെത്തുമെന്നാണ് അദ്ദേഹം നൽകുന്ന സൂചന.

എപ്പിസോഡിക് വെർച്വൽ റിയാലിറ്റി ചിത്രമായ ‘ലെ മസ്‌കി’ലൂടെ എ ആർ റഹ്മാൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതേ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നതും അദ്ദേഹമാണെന്നാണ് വിവരം. ‘തന്റെ കുടുംബത്തെ ഇല്ലാതാക്കിയ വ്യക്തികളെ ഗന്ധത്തിലൂടെ കണ്ടെത്തുന്ന ഒരു പെൺകുട്ടിയെ ചുറ്റിപ്പറ്റിയുള്ള ഒരു ത്രില്ലർ സ്വഭാവമുള്ളതാണ് ചിത്രമെന്നും സൂചകളുണ്ട്’. ചിത്രത്തിന് സംഗീതം ചെയ്യുന്നതും റഹ്മാന്‍ തന്നെയാണ്. “ ദൃശ്യ ഭംഗിക്ക് അപ്പുറത്ത് ശബ്ദം, ഗന്ധം, ചലനം എന്നിവ ഒന്നിച്ച് അനുഭവിക്കുന്ന തരത്തിലായിരിക്കും ‘ലെ മസ്ക്’ ഒരുങ്ങുന്നത്’. ചിത്രം കാഴ്ചക്കാർക്ക് പുതിയൊരു സിനിമാ അനുഭവം നൽകും’ റഹ്മാൻ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

“ബോംബെ ഡ്രീംസ്, ലോർഡ് ഓഫ് ദി റിംഗ്സ് തുടങ്ങിയ സിനിമകളിൽ ഞാൻ പ്രവർത്തിച്ചിരുന്നു, ഈ സമയം ഒരു സംഗീത കഥാകാരൻ മാത്രമല്ലെന്ന് തിരിച്ചറിയുകയായിരുന്നു. എനിക്ക് ചുറ്റുമുള്ള ലോകവും വിവരണങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്, കഥകൾ എന്തുകൊണ്ടാണ് വ്യത്യസ്തമായി പറയാൻ കഴിയാത്തതെന്ന് ഈ ഘട്ടത്തിൽ ചിന്തിച്ചു. ആഗോളവൽക്കരണ കാലഘട്ടത്തിൽ നഷ്ടപ്പെട്ട വൈവിധ്യങ്ങൾ സൂക്ഷ്മതകൾ തിരികെ കൊണ്ടുവരികയാണ് താൻ ഉദ്ദേശിക്കുന്നത്, ” റഹ്മാന്‍ പറയുന്നു.

അതേസമമയം, ആൻഡ്രൂ ലോയ്ഡ് വെബറുമായുള്ള ബന്ധമാണ് തന്നെ ഈ രംഗത്തേക്ക് കടന്നുവരുന്നതിന് സ്വാധീനിച്ചതെന്നും ചോദ്യത്തിന് മറുപടിയായി റഹ്മാൻ പറയുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ളവരും അന്തർ ദേശീയതലത്തിലുള്ളവരും തന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇതിൽ ഒരാളാണ് ആൻഡ്രൂ ലോയ്ഡ് വെബർ. ഭാവിൽ താൻ എന്ത് ചെയ്യുമെന്ന് തരത്തിൽ അദ്ദേഹം പ്രതീക്ഷകൾ പങ്കുവച്ചിരുന്നു. അദ്ദേത്തിന് പുറമെ ശേഖർ കപൂർ. മണിരത്നം, അശുതോഷ് ഗോവരിക്കർ, ഇംതിയാസ് അലി തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരും തനിക്ക് പ്രചോദമായിട്ടുണ്ട്. സംഗീത രംഗത്തെ വഴികാട്ടികളായ കെ വിശ്വനാഥിനെയും കെ ബാലചന്ദറിനെയും ഒരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അഞ്ച് ആഴ്ചത്തേക്ക് പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീ കോടതി വിധിച്ചതോടെ അപമാനിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ന്യൂയോർക്ക് സന്ദർശനം വെട്ടിച്ചുരുക്കി യു.കെയിലേക്ക് തിരിച്ചു. പ്രകോപിതരായ എം‌പിമാരെ അഭിമുഖീകരിക്കുക എന്നതാണ് ഇനി അദ്ദേഹത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. 11 അംഗ ജഡ്ജിങ് പാനലാണ് കേസ് പരിഗണിച്ച് ബോറിസ് ജോൺസൺ നിയമപരമായല്ല പ്രവർത്തിച്ചതെന്ന് കണ്ടെത്തിയത്. നടപടി നിലനിൽക്കില്ലെന്നും ഫലമില്ലാത്തതാണെന്നും കോടതി ഉത്തരവിട്ടു. പാർലമെന്‍റ് നിർത്തിവെക്കാനുള്ള തീരുമാനം ഹീനമാണെന്നും ബോറിസ് ജോൺസണിന്‍റെ രാഷ്ട്രീയ കൗശലമായിരുന്നെന്നും, എലിസബത്ത് രാജ്ഞിയെ തെറ്റിദ്ധരിപ്പിച്ചതായിരിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

‘നമ്മുടെ രാജ്യത്തെ ജുഡീഷ്യറിയെയും കോടതികളേയും തീര്‍ത്തും ബഹുമാനിക്കുന്നുണ്ടെങ്കിലും അവര്‍ പറയുന്നതിനോട് ഞാന്‍ വിയോജിക്കുകയും ചെയ്യുന്നു’ എന്നാണ് ജോണ്‍സണ്‍ കോടതിവിധിയെ കുറിച്ച് പ്രതികരിച്ചത്. എന്നാല്‍, ‘രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെട്ടുകൊണ്ട് കോടതി ഗുരുതരമായ തെറ്റാണ് ചെയ്തിരിക്കുന്നത്’ എന്ന് ജഡ്ജിമാരെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ ഓഫീസ് വക്താവ് രംഗത്തെത്തുകയും ചെയ്തു. ഹൌസ് ഓഫ് കോമൺസ് നേതാവ് ജേക്കബ് റീസ്-മോഗ് മന്ത്രിസഭാ യോഗത്തില്‍വെച്ച് സഹപ്രവർത്തകരോട് പറഞ്ഞത് സുപ്രീം കോടതി വിധി ‘ഭരണഘടനാ അട്ടിമറിയാണ്’ എന്നാണ്. ഹൌസ് ഓഫ് കോമൺസ് വീണ്ടും യോഗം ചേരുമെന്ന് സ്പീക്കർ ജോൺ ബെർകോവ് അറിയിച്ചതിനെത്തുടർന്ന് പാർലമെന്റിൽ ജോൺസണെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷ എംപിമാർ.

പ്രധാനമന്ത്രിയുടെ മേൽ എങ്ങനെ പരമാവധി സമ്മർദ്ദം ചെലുത്താമെന്നാണ് പ്രതിപക്ഷം ഇപ്പോള്‍ ആലോചിക്കുന്നത്. അതുസംബന്ധിച്ച് ജെറമി കോർബിൻ ചൊവ്വാഴ്ച വൈകുന്നേരം മറ്റു നേതാക്കളുമായി കൂടിയാലോചന നടത്തി. ഒക്ടോബർ 19 നകം ബ്രെക്‌സിറ്റ് ഒരു കരാർ പാസാക്കിയിട്ടില്ലെങ്കിൽ ബെൻ ബില്ലിൽ പറഞ്ഞിരിക്കുന്നതുപോലെ ബ്രെക്സിറ്റ് നീട്ടികൊണ്ടുപോകാനുള്ള നിയമപരമായ ബാധ്യതയിൽ നിന്ന് രക്ഷപ്പെടാൻ ജോണ്‍സണെ അനുവദിക്കാതിരിക്കുകയാണ് അവരുടെ പ്രധാന ലക്ഷ്യം.

ഉടമ്പടികളില്ലാതെ യൂറോപ്യൻ യൂണിയൻ വിടാനുള്ള ബോറിസ് ജോൺസന്‍റെ തീരുമാനത്തിന് ഭരണപക്ഷത്തു നിന്നുൾപ്പെടെ എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. തുടർന്ന് പാർലമെന്‍റ് പിരിച്ച്വിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുവാനുള്ള തീരുമാനത്തിനും സ്വന്തം പാർട്ടിയിൽ നിന്നുൾപ്പടെ എതിർപ്പ് നേരിട്ടതോടെ ബോറിസ് ജോൺസൺ സെപ്തംബർ 10 മുതൽ ഒക്ടോബർ 14 വരെ പാർലമെന്‍റ് താത്കാലികമായി നിർത്തിവെക്കുകയായിരുന്നു.

Copyright © . All rights reserved