Latest News

കേരളത്തിലെ ജീവിച്ചിരിക്കുന്ന അവസാനത്തെ നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരി മന വാസുദേവൻ നമ്പൂതിരി അവഗണനയുടെ പടുകുഴിയിലാണ്. പ്രായത്തിന്റെ അവശതയിൽ നൂറ്റി ഏഴാം വയസ്സിൽ പെരുമ്പാവൂർ അല്ലപ്രയിലെ മൂന്നര സെന്റിലെ കൂരയിൽ കഴിയുന്ന ഈ നാടുവാഴിയുടെ സ്ഥിതി പരിതാപകരമാണ്.ഭൂ സ്വത്തും അധികാരങ്ങളും കൈ വിട്ടു പോകുന്ന ഒരു നാടുവാഴിയുടെ അവസ്ഥ പരമ ദയനീയമാകുമെന്നതിന്റെ നേർസാക്ഷ്യങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതവും ഇപ്പോഴുള്ള ചിത്രങ്ങളും. രാജഭരണത്തിന്റെയും നാടുവാഴി വ്യവസ്ഥിതിയുടെയും ഭൂതകാലത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് പരിവർത്തനം സംഭവിച്ചപ്പോൾ സ്‌മൃതിയുടെ അടരുകളിലേക്കുപതിച്ച നാടുവാഴി ജീവിതങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നതിന്റെ തിരിച്ചറിവു കൂയാവുകയാണ് വാസുദേവൻ നമ്പൂതിരിയുടെ ജീവിതം.

കണ്ണടയ്ക്കുന്നതിനു മുൻപ് അർഹമായ എന്തെങ്കിലും അവകാശങ്ങൾ മാന്യമായ പരിഗണനയെങ്കിലും തന്നെ തേടി വരുമോ എന്നാണ് ഉറ്റവരോട് അദ്ദേഹം ഇപ്പോൾ അന്വേഷിക്കുന്നത്. സമ്പത്തിന്റെയും അധികാരത്തിന്റെയും നടുവിൽ ജനിച്ച്‌ സർവ്വ സൗഭാഗ്യങ്ങളും ഒന്നൊഴിയാതെ നഷ്ടപ്പെടുന്ന കാഴ്ച കണ്ടാണ് അദ്ദേഹം ജീവിതം ജീവിച്ചു തീർത്തത്. ഇപ്പോൾ ഇളയ മകൻ ഗണപതി നമ്പൂതിരിയുടെ പരിചരണയിലാണ് ജീവിതം. കേരളത്തിലെ പുകഴ്പെറ്റ നമ്പൂതിരി ഇല്ലങ്ങളിൽ ഒരു ഇല്ലം ആയിരുന്നു നാഗഞ്ചേരി മന. പതിനെട്ട് ദേശങ്ങളുടെ അധികാരവും 9 ക്ഷേത്രങ്ങളുടെ ഊരാണ്മ യും ഉണ്ടായിരുന്ന നാടുവാഴി മഴ കൂടിയായിരുന്നു നാഗഞ്ചേരി മന.

ദേവസ്വം ബോർഡിനെ നാഗഞ്ചേരി മന വിട്ടുകൊടുത്ത ഇരിങ്ങോൾ കാവ് ക്ഷേത്രത്തിന്റെ സമീപമാണ് നാഗഞ്ചേരി മന സ്ഥിതി ചെയ്തിരുന്നത്. 800 കിലോയ്ക്ക് മുകളിൽ ഉള്ള സ്വർണ്ണ ശേഖരണമാണ് ഒരുകാലത്ത് മനയിൽ ഉണ്ടായിരുന്നത്. തിരുവിതാംകൂർ രാജാക്കന്മാർ സമ്മാനിച്ച 4000 ബ്രിട്ടീഷ് പവനും നാഗമാണിക്യം പോലെയുള്ള രത്ന ശേഖരവും ഒരുകാലത്ത് മണി ഒരുകാലത്ത് മനയ് ക്ക് സ്വന്തമായിരുന്നു.കന്നിക്കൊയ്ത്തും മകര കൊയ്ത്തും കഴിഞ്ഞാൽ ഒന്നേകാൽ ലക്ഷം പറ നെല്ല് ആണ് ഇല്ലം മുറ്റത്ത് ഒരു കാലത്ത് ഉണ്ടായിരുന്നത്. 1980 കളിയിലാണ് തുച്ഛമായ തുകയ്ക്ക് നാഗഞ്ചേരി മന പെരുമ്പാവൂർ നഗരസഭയ്ക്ക് വാസുദേവൻ നമ്പൂതിരി കൈമാറുന്നത്. മന വിറ്റുകിട്ടിയ പണം കൊണ്ടാണ് രണ്ട് പെൺമക്കളെ വേളി കഴിപ്പിച്ചു വിട്ടത്.

ഇങ്ങനെയെല്ലാം വിറ്റുവിറ്റാണ് അല്ലപ്ര യിലെ മൂന്ന് സെന്റിലേക്കും ഇടിഞ്ഞുപൊളിഞ്ഞ വീട്ടിലേക്കും വാസുദേവൻ നമ്പൂതിരി ഒതുങ്ങി പോയത്. സ്ഥിതിചെയ്യുന്ന ഇരിങ്ങോൾക്കാവുമായി ബന്ധപ്പെട്ടാവും പുതുതലമുറ നാഗഞ്ചേരി മനയെക്കുറിച്ച് കേട്ടിരിക്കുക.

നാഗഞ്ചേരി മന ദേവസ്വം ബോർഡിന് കൈമാറിയത് സൗജന്യമായിട്ടാണ്. ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിൽ വരുന്നതുവരെ കേരളത്തിൽ 37000 ഏക്കർ ഭൂമിയുടെ അധിപന്മാരായിരുന്നു നാഗഞ്ചേരി മന. പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയുമായിരുന്നു വാസുദേവൻ നമ്പൂതിരി. ഭൂപരിഷ്കരണ നിയമം വന്നശേഷമാണ് സ്ഥിതി മാറിയത്. നാഗഞ്ചേരി മന യും വാസുദേവൻ നമ്പൂതിരിയുമെല്ലാം മറ്റെല്ലാ നാടുവാഴികളെ പോലെ അവഗണനയുടെയും ദാരിദ്ര്യത്തെയും കയങ്ങളിലേക്ക് പതിക്കുകയും ചെയ്തു.എന്നാൽ ഭൂനിയമം വന്നതിനുശേഷം ഭൂമിയെല്ലാം കുടിയാന്മാർക്കായതോടെ പാട്ടം വരവ് നിന്നു.ക്ഷേത്രങ്ങളിൽ നിത്യപൂജയ്ക്ക് വഴിയില്ലാത്ത അവസ്ഥയുമായി. മനയുടെ കൈവശം ഉണ്ടായിരുന്ന ക്ഷേത്രങ്ങളെല്ലാം അന്യാധീനപ്പെടുകയും ചെയ്തു. എല്ലാം കൈമോശം വന്നപ്പോൾ ഉണ്ടായിരുന്ന സ്വത്തുക്കളെല്ലാം സർക്കാരിനും ദേവസ്വം ബോർഡിനും കൈമാറുകയും ചെയ്തു.

തിരുവിതാംകൂറിന്റെ ഹജൂർ കച്ചേരിയായിരുന്ന പഴയ സെക്രട്ടറിയേറ്റ് കെട്ടിടം കനകക്കുന്ന് കൊട്ടാരം, റിസർബാങ്ക് തുടങ്ങിയവ സ്ഥിതിചെയ്യുന്ന ഭൂമി ഉൾപ്പെടെ തിരുവനന്തപുരം നഗരത്തിലുണ്ടായിരുന്ന ആയിരത്തോളം ഏക്കർ ഭൂമി നാഗഞ്ചേരി മനയുടെയാണെന്നാണ് കേൾവി. റവന്യൂ രേഖകൾ ഇതിന്റെ തെളിവാണെന്ന് പറയപ്പെടുന്നു. തിരുവിതാംകൂർ രാജ ഭരണ സംവിധാനത്തിലെ ഏറ്റവും ഉന്നത സഭകളിലൊന്നായ എട്ടര യോഗത്തിലെ വഴുതക്കാട് പോറ്റിയുടെ സ്ഥാനവും നാഗഞ്ചേരി നമ്പൂതിരി ഉണ്ടായിരുന്നു. ഇപ്പോൾ വാസുദേവൻ നമ്പൂതിരി പെരുമ്പാവൂർ അല്ലപ്രയിലെ തന്റെ മൂന്നര സെൻറിലെ തകർന്ന വീട്ടിൽ നിശ്ചയത്തിനായി കഴിയുകയാണ്. സർക്കാർ സഹായം എത്തുമെന്ന് ഒരു ചെറിയ പ്രതീക്ഷ പോലും വാസുദേവൻ നമ്പൂതിരിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഇപ്പോഴില്ല.

ഇന്ത്യയിൽ പുറത്തിറങ്ങി 22 ദിവസങ്ങൾക്കുള്ളിൽ 21,000 ബുക്കിംഗുകളാണ് ഹെക്ടർ കരസ്ഥമാക്കിയത്. മാസത്തിൽ 2000 യൂണിറ്റ് ഉൽപ്പാദനക്ഷമതയാണ് കമ്പനി കണക്കാക്കിയിരുന്നത്. എന്നാൽ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ബുക്കിംഗുകൾ എല്ലാം താളം തെറ്റിച്ചു. ബുക്കിംഗുകൾ ഇനിയും തുടർന്നാൽ ഉപഭോക്താക്കൾക്ക് പത്തു മാസത്തിലേറെ കാത്തിരിപ്പ് തുടരേണ്ടി വരുമെന്നതിനാൽ നിലവിൽ ബുക്ക് ചെയ്തവർക്ക് ക്രമത്തിൽ ഡെലിവറി ചെയ്തു കഴിയുന്നതു വരെ എംജി ഹെക്ടറിന്റെ ബുക്കിംഗുകൾ ഇന്ത്യയിൽ നിർത്തിവെക്കുകയായിരുന്നു കമ്പനി ചെയ്തത്.

നിലവിൽ ഇന്ത്യയിൽ എംജി ഹെക്ടർ കാറുകൾ ഇന്ത്യയിൽ ഒരാൾക്ക് ബുക്ക് ചെയ്യുവാൻ സാധിക്കില്ല. അതേസമയം നേരത്തെ ബുക്ക് ചെയ്തവർക്ക് ഡെലിവറി എളുപ്പത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ എംജി ഡീലർഷിപ്പിൽ ഒരു ദിവസം 30 ഹെക്ടറുകൾ ഡെലിവറി ചെയ്തത് റെക്കോർഡ് തന്നെയായിരുന്നു. ഈ അവസ്ഥ തന്നെയാണ് ഇന്ത്യയിലെ പല ഡീലർഷിപ്പിലും ഉള്ളത്.

എംജി ഹെക്ടറിന് നല്ല ജനപ്രീതി കൈവന്നതോടെ കാർ സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ബുക്കിംഗ് ഓപ്പൺ ആകുന്നതു വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. ഈ അവസരത്തിൽ നിലവിൽ കാർ ബുക്ക് ചെയ്തു വാങ്ങിയവർ അത് കൂടുതൽ വിലയ്ക്ക് മറിച്ചു വിൽക്കുകയാണ്.

എംജി ഹെക്ടർ ഡെലിവറി ലഭിച്ച ഒരു ഉടമ, താൻ വാങ്ങിയ പുതിയ കാർ OLX ൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. 20 ലക്ഷം രൂപയ്ക്ക് വാങ്ങിയ കാർ 23 ലക്ഷം രൂപ വിലയിട്ടാണ് കാറുടമ OLX ൽ വിൽക്കുവാൻ വെച്ചിരിക്കുന്നത്. അതായത് പരസ്യത്തോടൊപ്പം ഉടമസ്ഥൻ കാറിൻറെ ചിത്രവും മറ്റു വിവരങ്ങളും കൊടുത്തിട്ടുണ്ട്. നമ്പർ പ്ലേറ്റ് പോലും ഇല്ലാത്ത, വെള്ള നിറത്തിലുള്ള, ഡീസൽ വേരിയന്റ് കാർ വെറും 100 കിലോമീറ്റർ മാത്രമേ ഓടിയിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്. എന്തായാലും 23 ലക്ഷത്തിനു കാർ വാങ്ങുവാൻ ആളുകൾ അന്വേഷണങ്ങൾ തുടങ്ങിയിട്ടുണ്ട് എന്നാണു ഉടമ പറയുന്നത്.

95 വർഷത്തോളമായി വാഹന നിർമ്മാണ രംഗത്തു പ്രവർത്തിച്ചു വരുന്ന എംജി മോട്ടോർസ്, തങ്ങളുടെ ഏറ്റവും കാര്യക്ഷമതയുള്ള വാഹനം എന്ന ലേബലിലാണ് ഇന്ത്യയിൽ ഹെക്ടർ മോഡലുകൾ ഇറക്കിയിരിക്കുന്നത്. സാധാരണ വാഹനങ്ങളിൽ നാം കണ്ടിട്ടുള്ളതിനേക്കാൾ കൂടുതൽ ഫീച്ചറുകൾ ഹെക്ടറിലുണ്ട്. അതിൽ എടുത്തു പറയേണ്ടത് വോയ്‌സ് കമാൻഡ് ആണ്. ന്യൂ ആൻസ് ആണ് ഈ സവിശേഷത എംജി ഹെക്ടർ ഇന്ത്യയ്ക്കു വേണ്ടി ചെയ്തിരിക്കുന്നത്. “ഹലോ എംജി” എന്ന അഭിസംബോധനയ്ക്കു ശേഷം നൂറിലേറെ കമാൻഡുകളുമായാണ് എംജി ഹെക്ടർ തുടക്കത്തിൽ തന്നെ എത്തിയിരിക്കുന്നത്. കാറിന്റെ വിൻഡോകൾ, സൺറൂഫ് എന്നിവ തുറക്കുന്നതിനും അടയ്ക്കുന്നതിനും, എസി നിയന്ത്രിക്കുന്നതിനും ഒക്കെയാണ് പ്രധാനമായും വോയ്‌സ് കമാൻഡുകൾ ഉപഭോക്താക്കൾക്ക് സഹായകരമാകുന്നത്.

എംജി ഹെക്ടറിന്റെ പ്രാരംഭ പെട്രോൾ പതിപ്പിന് 12.18 ലക്ഷം രൂപ മുതലും, ഉയർന്ന ഡീസൽ പതിപ്പിന് 16.88 ലക്ഷം രൂപ വരെയുമാണ് വില. കാർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് അഞ്ചു വർഷത്തെ വാറന്റിയും (അൺലിമിറ്റഡ് കി.മീ.) ലേബർ ഫ്രീ സർവ്വീസുകളും, റോഡ്സൈഡ് അസിസ്റ്റൻസും ഒക്കെയായി മികച്ച വിൽപ്പനാനന്തര സേവനങ്ങളാണ് എംജി വാഗ്ദാനം ചെയ്യുന്നത്.

നിലവിലെ ഉൽപ്പാദനക്ഷമത വീണ്ടും കൂട്ടുമെന്നും മാസം 2000 യൂണിറ്റ് എന്നുള്ളത് 3000 യൂണിറ്റിലധികം ഉൽപ്പാദിപ്പിക്കുവാൻ വേണ്ട നടപടിക്രമങ്ങൾ കൈക്കൊള്ളുമെന്നും കമ്പനി മേധാവി അറിയിച്ചിട്ടുണ്ട്. ഇത്രയുമൊക്കെ കേട്ടപ്പോൾ നിങ്ങൾക്കും എംജി ഹെക്ടർ വാങ്ങിയാൽ കൊള്ളാമെന്നുണ്ടോ? എങ്കിൽ കാത്തിരിക്കുകയേ ഇപ്പോൾ നിവൃത്തിയുള്ളൂ. പക്ഷേ ഒരു ടെസ്റ്റ് ഡ്രൈവ് ചെയ്യുവാൻ നിങ്ങൾക്ക് അവസരമുണ്ട്. വിളിക്കൂ – 6238810678.

മലയാള സിനിമയിൽ താരരാജാവ് മോഹൻലാൽ എന്നും വിസ്മയം ആയ നടൻ ആണ്, നാപ്പത് വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മോഹൻലാൽ, നിരവധി ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

മോഹൻലാൽ മീന എന്നിവർ നായിക നായകന്മാർ ആയി ഐ വി ശശി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു വർണ്ണപകിട്ട്. ജോകുട്ടന്റെ കഥക്ക് ബാബു ജനാർദ്ദനൻ ആയിരുന്നു തിരക്കഥ രചിച്ചത്. 1997ൽ ആയിരുന്നു ചിത്രം പിറത്തിറങ്ങിയത്. ദിവ്യ ഉണ്ണി, ദിലീപ്, ജഗദീഷ്, സോമൻ എന്നിവരും ആയിരുന്നു മറ്റു പ്രധാന താരങ്ങൾ.

Image result for varnapakittu

സംഘട്ടന രംഗങ്ങൾ ചെയ്യാൻ ഏറെ ഇഷ്ടപെടുന്ന മോഹൻലാൽ തന്നെ ആയിരുന്നു വർണ്ണപകിട്ടിലെ സംഘടന രംഗങ്ങളുടെ ചുമതല നോക്കിയിരുന്നതും.

ചിത്രത്തിന്റെ കുറച്ചു സീനുകൾ ചിത്രീകരണം നടത്തിയത് സിങ്കപ്പൂർ ആയിരുന്നു, ചിത്രത്തിന്റെ തിരക്കഥാകൃത്തായ ബാബു ജനാർദ്ദനന് പാസ്പോർട്ട് ഇല്ലാത്തത് കൊണ്ട് അപ്രതീക്ഷിതമായി ചിത്രത്തിൽ ഒരു സീൻ കൂട്ടി കൂട്ടിച്ചേർക്കേണ്ടി വന്നു. ആ രംഗം ഷൂട്ട് ചെയ്യുന്നതിന് വേണ്ടി തിരക്കഥ എഴുതുന്ന ജോലി മോഹൻലാൽ തന്നെ ഏറ്റെടുക്കക ആയിരുന്നു. മോഹൻലാലും മീനയും തമ്മിലുള്ള ചിത്രത്തിലെ ഒരു കിച്ചൺ രംഗമാണ് മോഹൻലാൽ പൂർണ്ണമായും എഴുതി തയ്യാറാക്കിയത്. ഒറ്റ ഷോട്ടിലാണ് ഐവി ശശി അത് ചിത്രീകരിച്ചത്. ഇപ്പോഴിതാ മോഹൻലാൽ സംവിധായകൻ കൂടി ആകുകയാണ് ബറോസ് എന്ന ചിത്രത്തിൽ കൂടി.

ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നു ഓസ്‌ട്രേലിയന്‍ താരം ബ്രെറ്റ് ലീ. ലീയുടെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ വിറച്ചു നില്‍ക്കാത്തവര്‍ അപൂര്‍വം മാത്രം. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറും ബ്രെറ്റ് ലീയും തമ്മില്‍ നേര്‍ക്കുനേര്‍ നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല.

സ്ലെഡ്ജിങ്

ഒരറ്റത്ത് അക്രമണോത്സുകതയോടെ ഓടിയടുക്കുന്ന ബ്രെറ്റ് ലി. മറുഭാഗത്ത് സൗമ്യനായി ബാറ്റേന്തി നില്‍ക്കുന്ന സച്ചിനും. ബാറ്റ്‌സ്മാനെ വാക്കുകള്‍ക്കൊണ്ട് പ്രകോപിപ്പിക്കാന്‍ (സ്ലെഡ്ജിങ്) ബ്രെറ്റ് ലീയ്ക്കുള്ള കഴിവ് പ്രത്യേകം പറയേണ്ടതില്ല. ബാറ്റ്‌സ്മാന്റെ ഏകാഗ്രത നഷ്ടപ്പെടുത്തി വിക്കറ്റ് നേടുകയെന്ന തന്ത്രം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കളത്തില്‍ എന്നും വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ബ്രെറ്റ് ലീയാകട്ടെ സ്ലെഡ്ജിങ്ങിന്റെ ആശാനും.

സച്ചിനെതിരെ മാത്രം നടക്കില്ല

എന്നാല്‍ സച്ചിനെതിരെ മാത്രം സ്ലെഡ്ജിങ് ഫലപ്രദമല്ലെന്ന് ഓസ്‌ട്രേലിയന്‍ താരം ബ്രെറ്റ് ലീ ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നു. ‘ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍’ എന്ന ടിവി പരിപാടിയിലാണ് വാക്കുകള്‍ക്കൊണ്ടുള്ള പ്രകോപനം സച്ചിനെ എന്തുമാത്രം അപകടകാരിയാക്കി മാറ്റുമെന്ന് ലീ പറഞ്ഞത്.

ബ്രെറ്റ് ലീയുടെ വാക്കുകൾ

അപൂര്‍വം അവസരങ്ങളില്‍ മാത്രമേ താന്‍ സച്ചിനെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളൂ. പക്ഷെ ആ നീക്കം തെറ്റായിരുന്നുവെന്ന് ഓരോ തവണയും സച്ചിന്‍ തെളിയിച്ചു. കളത്തില്‍ വാക്കുകള്‍ക്കൊണ്ട് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ സച്ചിന്‍ ആളാകെ മാറും. ബോളറുടെ കണ്ണിലേക്കായിരിക്കും പിന്നീടുള്ള അദ്ദേഹത്തിന്റെ നോട്ടം മുഴുവന്‍. ഫലമോ, കളി തീരുന്നതുവരെ സച്ചിന്‍ മത്സരത്തില്‍ നിലയുറപ്പിച്ചു നില്‍ക്കും; വിക്കറ്റു കളയാതെ — ബ്രെറ്റ് ലി ഓര്‍ത്തെടുക്കുന്നു.

രാജാവിനെ പ്രകോപിപ്പിക്കില്ല

മറ്റു ബാറ്റ്‌സ്മാന്‍മാരില്‍ നിന്നും ബഹുമാനം നേടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ സച്ചിന്റെ കാര്യത്തില്‍ മാത്രം ഈ ചിത്രം മാറും. ക്രിക്കറ്റിന്റെ ദൈവമാണ് അദ്ദേഹം. സച്ചിനെ പ്രകോപിപ്പിക്കാന്‍ മാത്രം താന്‍ മുതിരാറില്ല. ഇതേസമയം, ജാക്കസ് കാലിസ്, ഫ്രെഡ്ഡി ഫ്‌ളിന്റോഫ് തുടങ്ങിയ ഇതിഹാസ താരങ്ങളെ താന്‍ പലതവണ സ്ലെഡ്ജ് ചെയ്തിട്ടുണ്ടെന്ന് ലീ സൂചിപ്പിക്കുന്നു. സച്ചിന്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. രാജാവിനെ പ്രകോപിപ്പിക്കാന്‍ ആരും ധൈര്യം കാട്ടാറില്ലെന്ന് ബ്രെറ്റ് ലീ വ്യക്തമാക്കി.

സച്ചിനും ലീയും തമ്മില്‍

1999 മുതല്‍ തുടങ്ങും സച്ചിനും ലീയും തമ്മിലുള്ള പോരാട്ടങ്ങളുടെ ചരിത്രം. ഇരുവരും തമ്മില്‍ മുഖാമുഖം വന്നത് 42 മത്സരങ്ങളില്‍. 12 ടെസ്റ്റ് മത്സരങ്ങളും 30 ഏകദിന മത്സരങ്ങളും ഇതില്‍പ്പെടും. കണക്കുകള്‍ നോക്കിയാല്‍ 14 തവണയാണ് ബ്രെറ്റ് ലീയുടെ പന്തില്‍ സച്ചിന്‍ പുറത്തായിട്ടുള്ളത്. ബ്രെറ്റ് ലീ ഭാഗമായ ഓസ്‌ട്രേലിയന്‍ പടയ്‌ക്കെതിരെ 2,329 റണ്‍സ് കുറിച്ച ചരിത്രം സച്ചിന്‍ പറയും. ആറു ശതകങ്ങളും 11 അര്‍ധ ശതകങ്ങളും ഉള്‍പ്പെടെയാണിത്.

അവിസ്മരണീയ നിമിഷം

2008 -ല്‍ MCG സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യാ – ഓസ്‌ട്രേലിയ ഏകദിന മത്സരത്തില്‍ ലീയുടെ തീ പന്തുകളെ തുടര്‍ച്ചയായി ബൗണ്ടറി കടത്തിയ സച്ചിനെ ക്രിക്കറ്റ് പ്രേമികള്‍ ഇന്നും മായാതെ മനസ്സില്‍ കൊണ്ടുനടക്കുന്നുണ്ട്. മണിക്കൂറില്‍ 150 കിലോമീറ്ററിന് മുകളില്‍ വേഗത്തില്‍ തൊടുത്തവിട്ട പന്തുകളെ അതിമനോഹരമായി സച്ചിന്‍ ബൗണ്ടറിയിലേക്ക് ദിശ കാണിക്കുകയായിരുന്നു.

ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് അടൂര്‍ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ. ‘ജയ് ശ്രീറാം’ വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ അന്യഗ്രഹങ്ങളിലേക്ക് പോകണമെന്ന് ബി.ഗോപാലകൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു. വേണ്ടിവന്നാല്‍ അടൂരിന്റെ വീടിനുമുന്നിലെത്തി ‘ജയ് ശ്രീറാം’ വിളിക്കുമെന്നും ഭീഷണി. ‘ജയ് ശ്രീറാം’ വിളി വര്‍ഗീയവാദികള്‍ യുദ്ധകാഹളമായി ഉപയോഗിക്കുന്നുവെന്ന് അടൂര്‍ അടക്കമുള്ള പ്രമുഖര്‍ മോദിക്കെഴുതിയ കത്തില്‍ ആരോപിച്ചിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:-

ജയ് ശ്രീരാംവിളി സഹിക്കുന്നില്ലങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലത്,,കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്. ഇൻഡ്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും, എപ്പോഴും ഉയരും കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം.

ഇൻഡ്യയിൽ ജയ് ശ്രീരാംമുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഇനിയും മുഴക്കും വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും, അത് ജനാധിപത്യ അവകാശമാണ്, ഇൻഡ്യയിൽവിളിച്ചില്ലങ്കിൽ പിന്നെ എവിടെ വിളിക്കും,, ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കിൽ അടൂരിന്റെ വീട്ട് പടിക്കൽ ഉപവാസം കിടന്നേനെ. സർ ,അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ് പക്ഷെ രാജ്യത്തിന്റെ സംസ്കാരത്തെ അപലപിക്കരുത്,,, ജയ് ശ്രീരാംവിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും, ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ്സ് എടുത്തപ്പോളും, സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി ഇറക്കിപ്പോളും താങ്കൾ പ്രതികരിച്ചില്ലല്ലൊ? മൗനവൃതത്തിലായിരുന്നൊ? ഇപ്പോൾ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം, കേന്ദ്ര സർക്കാരിൽ നിന്ന് ഒന്നും കിട്ടാത്തതിനൊ അതൊ കിട്ടാനൊ പരമപുഛത്തോടെ.

തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതകത്തില്‍ പ്രതികരണവുമായി രാഖിയുടെ മുൻ കാമുകനും സൈനികനുമായ അഖില്‍ നായര്‍.കേസില്‍ തനിക്ക് പങ്കില്ലെന്ന് അഖില്‍ ഒരു ചാനലിനോട് പറഞ്ഞു.

എന്നാൽ രാഖിയെ കൊന്നിട്ടില്ലെന്നും താൻ ഒളിവിലല്ലെന്നും മാധ്യമപ്രവർത്തകനോട് അഖിലിന്റെ വിശദീകരണം.. ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണ് ഇപ്പോഴെന്നും അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലൂടൻ‍ പൊലീസിനു മുന്നിൽ ഹാജരാകുമെന്നും അഖിൽ പറഞ്ഞു. പിതാവ് മണിയൻ എന്നു വിളിക്കുന്ന രാജപ്പൻനായരോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അവിടെയെത്തിയ മാധ്യമപ്രവർത്തകനോടും അഖിൽ സംസാരിച്ചത്.

‘‘രാഖിയെ ജൂൺ 21നു കണ്ടിരുന്നു. രാഖി ആവശ്യപ്പെട്ട പ്രകാരം കാറിൽ കയറ്റി ധനുവച്ചപുരത്തു വിട്ടു. എനിക്ക് 25 വയസായി. രാഖിക്ക് 5 വയസ് കൂടുതലുണ്ട്. അവൾ പിൻമാറാതെ എൻെറ പുറകേ നടക്കുകയായിരുന്നു. ഞാൻ കഴിവതും ഒഴിവാക്കാൻ ശ്രമിച്ചു. എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നെങ്കിൽ ഇതിനു മുൻപേ കഴിയുമായിരുന്നു. അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലിൽകിടക്കേണ്ട ആവശ്യം എനിക്കില്ല. ഞാൻ 27ന് വൈകിട്ട് 7ന് രാജധാനി എക്സ്പ്രസിൽ യാത്രതിരിച്ചു ഡൽഹിയിലെത്തി 29നു യൂണിറ്റിൽ റിപ്പോർട്ട് ചെയ്തു.’’ ഇങ്ങനെ പോകുന്നു അഖിലിന്റെ വാക്കുകൾ.

സൈനികനായ അഖിലിന് വിവാഹം ഉറച്ചപ്പോള്‍ കാമുകി രാഖി തടസമാകുമെന്നു കണ്ടപ്പോഴാണ് രാഖിയെ വകവരുത്താന്‍ അഖിലും രാഹുലും തീരുമാനിക്കുകയും ആദര്‍ശ് അതിനു കൂട്ടുനില്‍ക്കുകയും ചെയ്തുവെന്നാണ് പോലീസ് റിപ്പോർട്ട് . അച്ഛന്‍ മണിയന്റെ പിന്തുണയും തുണയായി. ദുരഭിമാനമാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. പെണ്‍കുട്ടിയുടെ പ്രായക്കൂടുതലും അച്ഛനെ ചൊടിപ്പിച്ചിരുന്നു. സൈനികനായ മകന്‍ നല്ല സ്ത്രീധനം വാങ്ങി കെട്ടുന്നതിനോടായിരുന്നു അച്ഛന് താല്‍പ്പര്യം.

അഖിലിന്റെ സഹോദരനും അച്ഛനും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് നിഗമനം. രാഖിയെ ജൂണ്‍ 21നാണ് കാണാതായത്. അന്ന് നെയ്യാറ്റിന്‍കരയില്‍ കാറുമായെത്തിയ അഖിലിനൊപ്പം യുവതി അമ്ബൂരിയിലേക്കു പോകുകയായിരുന്നു. അവിടെവച്ച്‌ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. നഗ്നമായ നിലയിലുള്ള മൃതദേഹത്തില്‍ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവന്‍ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കൊലപാതകത്തിനു ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്‌, കൊല്ലം സ്വദേശിക്കൊപ്പം താന്‍ പോകുന്നുവെന്ന വ്യാജ സന്ദേശവും പ്രതികള്‍ അയച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം വഴിമുട്ടിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് നിഗമനം.രാഖിയെ കാണാതായെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെയാണ് അമ്പൂരി പ്രദേശത്താണ് രാഖിയുടെ ഫോണ്‍ അവസാനം പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് അഖിലിലേക്ക് എത്തിയത്. കഴിഞ്ഞ 27ന് അഖില്‍ ഡല്‍ഹിയിലെ ജോലിസ്ഥലത്തേക്ക് പോയെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും അവിടെ എത്തിയില്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.

രാഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന സൈനികൻ അഖിൽ ആർ.നായർ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ്. സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോൾ അവധി കഴിഞ്ഞു ജോലിയിൽ പ്രവേശിക്കാനായി ഉന്നതാധികാരികളുടെ അടുത്ത് ഇയാൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അറിയിച്ചതെന്നു പൊലീസ് പറഞ്ഞു. ലഡാക്കിലെ സൈനിക കേന്ദ്രത്തിൽ നിന്നെന്ന മട്ടിൽ അഖിൽ ഫോണിൽ സംസാരിച്ചത് അതുകൊണ്ടുതന്നെ പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല.

ഇന്ത്യൻ കാർ കമ്പനികളുടെ സുരക്ഷ കടലാസിൽ ഒതുങ്ങുന്നതല്ല എന്ന തെളിയിക്കുന്ന വിഡിയോ വൈറലാകുന്നു. മലക്കം മറിഞ്ഞ എസ്‌യുവിയിൽ ഡ്രൈവർ സുരക്ഷിതനായിരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുന്നു. നിർമാണ നിലവാരത്തെ വാനോളം പുകഴ്ത്തുകയാണ്‌ സമൂഹമാധ്യമങ്ങൾ.
പത്താൻകോട്ടിന് സമീപമാണ് അപകടം നടന്നത്. മഴയത്ത് തെന്നിയ വാഹനം തലകുത്തനെ മറിയുകയായിരുന്നു.

മൂന്നു നാലുതവണ മലക്കം മറിഞ്ഞതിന് ശേഷമാണ് വാഹനം നിന്നത്. റോഡരികിലെ ആക്ടീവയെ ഇടിച്ചു തെറിപ്പിച്ചെങ്കിലും ആർക്കും പരുക്കുകളില്ല. ഇത്ര വലിയ അപകടം നടന്നെങ്കിലും പരുക്കുകളില്ലാതെ ഡ്രൈവർ പുറത്തിറങ്ങി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.ക്രാഷ് ടെസ്റ്റിൽ വിജയം കൈവരിച്ച് മൂന്നു സ്റ്റാറും ഫോർ സ്റ്റാറും എന്തിന് 5 സ്റ്റാർ വരെ നേടിയ വാഹനങ്ങള്‍ നിർമിക്കുന്നവരാണ് ഇന്ത്യയിലെ കാർ കമ്പനികൾ.

കേരളത്തെ നടുക്കിയ അമ്പൂരി രാഖി കൊലക്കേസിൽ പിടിയിലായ പ്രതി ആദർശ് പൊലീസിന് നൽകിയ വെളിപ്പെടുത്തൽ ‍ഞെട്ടിക്കുന്നതാണ്. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയത്. പ്രണയത്തിൽ നിന്നും പിൻമാറാൻ രാഖി തയാറായില്ലെങ്കിൽ കൊല്ലാൻ തന്നെ തീരുമാനിച്ചാണ് അഖിൽ രാഖിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. അഖിലിനു വേറെ വിവാഹം നിശ്ചയിച്ചതിനെത്തുടര്‍ന്ന് മാസങ്ങളായി ഇവര്‍ തമ്മില്‍ വാക്കു തര്‍ക്കത്തിലായിരുന്നു. പ്രശ്നങ്ങൾ പറഞ്ഞവസാനിപ്പിച്ച് ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടാണ് രാഖി അഖിലിനെ വിശ്വസിച്ച് വീട്ടിലേക്കെത്തിയ്. എന്നാൽ കാത്തിരുന്നത് മരണമായിരുന്നു. എന്നാൽ പ്രതിയെന്ന് പറയുന്ന അഖിൽ ഇക്കാര്യം നിഷേധിക്കുകയാണ്.

സംഭവത്തെ കുറിച്ച പിടിയിലായ പ്രതി ആദർശ് പൊലീസിന് നൽകിയ മൊഴി ഇങ്ങനെ:

എന്തു വന്നാലും അഖിലിനൊപ്പം ജീവിക്കണമെന്ന നിലപാടിലായിരുന്നു രാഖിമോള്‍. ദിവസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ പ്രശ്നം അഖില്‍ സ്നേഹത്തോടെ ക്ഷണിച്ചതിനെത്തുടര്‍ന്നാണ് രാഖി അമ്പൂരിയിലെ വീട്ടിലെത്തിയത്. വീട്ടില്‍ ബന്ധുക്കളെല്ലാം ഉണ്ടെന്നും പ്രശ്നങ്ങളെല്ലാം പറഞ്ഞു തീര്‍ക്കാമെന്നും അഖില്‍ രാഖിയോട് പറഞ്ഞു. അതിയായ സന്തോഷത്തിലാണ് രാഖി വീട്ടിലെത്തിയത്. ജൂണ്‍ 21ന് രാത്രി 8.30 നാണ് അഖില്‍ അമ്പൂരിയിലെ വീട്ടില്‍വച്ച് രാഖിയെ കഴുത്തു മുറുക്കി കൊലപ്പെടുത്തുന്നത്. നിലവിളി ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ സുഹൃത്ത് ആദര്‍ശ് വീടിനുമുന്നിലുണ്ടായിരുന്ന കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് ആക്സിലേറ്റില്‍ കാല്‍ അമര്‍ത്തിവച്ചു.

രാഖി കൊല്ലപ്പെട്ടെന്നു ഉറപ്പാക്കിയശേഷം അഖില്‍ വീടിനു പുറത്തുവരുന്നതുവരെ ഈ പ്രവൃത്തി ആദര്‍ശ് തുടര്‍ന്നുവെന്ന് പൊലീസ് പറയുന്നു. ജൂണ്‍ 21ന് നെയ്യാറ്റിന്‍കരയില്‍നിന്ന് അഖിലിനൊപ്പം കാറിലാണ് രാഖി അമ്പൂരിയിലേക്ക് പോയത്. വീട്ടിലെത്തിയ ശേഷം സ്നേഹത്തോടെയാണ് അഖില്‍ പെരുമാറിയത്. ബന്ധത്തില്‍നിന്ന് പിന്‍മാറണമെന്ന് അഖില്‍ വീണ്ടും ആവശ്യപ്പെടുകയും, രാഖി അതിനു തയാറാകാതിരിക്കുകയും െചയ്തതോടെയാണ് കൊലപാതകത്തിലേക്കു കാര്യങ്ങളെത്തിയത്.

രാഖിയെ കുഴിച്ചിടാനും ജഡം മറവുചെയ്യാനും അഖില്‍ ദിവസങ്ങള്‍ നീണ്ട തയാറെടുപ്പ് നടത്തി. കുഴി തയാറാക്കി. കുഴിയില്‍ മൂടാന്‍ ഉപ്പ് വീട്ടിലെത്തിച്ചു. പുതുതായി നിര്‍മിക്കുന്ന വീടിന്റെ അടുത്താണ് സുഹൃത്ത് ആദര്‍ശിന്റെ വീട്. സുഹൃത്തിനോട് എല്ലാകാര്യങ്ങളും അഖില്‍ പറഞ്ഞിരുന്നു. രാഖിയെ നെയ്യാറ്റിന്‍കരയില്‍നിന്ന് അമ്പൂരിയിലെ വീട്ടിലേക്ക് കൊണ്ടുവരാന്‍ തമിഴ്നാട്ടില്‍നിന്ന് കാര്‍ ഏര്‍പ്പാട് ചെയ്തത് ആദര്‍ശാണ്. കൊലപാതകത്തിനുശേഷം അഖില്‍ ജോലി സ്ഥലമായ ഡല്‍ഹിയിലേക്ക് പോയി.

ന്യൂഡൽഹി: രാജ്യത്തെ 23 വ്യാജ സർവകലാശാലകളുടെ പട്ടിക യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ (യുജിസി) പുറത്തിറക്കി. കേരളത്തിൽ നിന്ന് സെന്‍റ് ജോണ്‍സ് യൂണിവേഴ്സിറ്റി, കിഷനാറ്റം, കേരള എന്ന വിലാസത്തിലുള്ള സർവകലാശാലയാണ് ഇത്തവണയും പട്ടികയിലുള്ളത്. ഡൽഹിയിലെ ഏഴും ഉത്തർപ്രദേശിലെ എട്ടും പശ്ചിമ ബംഗാളിലെയും ഒഡീഷയിലെ രണ്ട് വീതവും മഹാരാഷ്ട്ര, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ ഒരോ സർവകലാശാലകളും പട്ടികയിലുണ്ട്.

കഴിഞ്ഞ പത്ത് വർഷത്തിലേറെയായി യുജിസി പുറത്തിറക്കുന്ന വ്യാജ സർവകലാശാലകളുടെ പട്ടികയിൽ കേരളത്തിലെ സെന്‍റ് ജോണ്‍സ് സർവകലാശാല ഉണ്ട്. എന്നാൽ, ഇങ്ങനെയൊരു സർവകലാശാലയെ കുറിച്ചോ കിഷനാറ്റം എന്ന സ്ഥലത്തെ കുറിച്ചോ മലയാളികൾക്ക് വലിയ പിടിപാടില്ല. എന്നാൽ, സംഗതി സത്യമാണെന്നാണ് യുജിസിയുടെ നിലപാട്.

കർണാടകയിൽ ബെൽഗാമിലുള്ള ബദഗൻവി സർക്കാർ വേൾഡ് ഓപ്പണ്‍ യൂണിവേഴ്സിറ്റി എഡ്യുക്കേഷൻ സൊസൈറ്റി, മഹാരാഷ്ട്രയിൽ നാഗ്പൂരിലെ രാജാ അറബിക് സർവകലാശാല എന്നി സ്ഥാപനങ്ങളും യുജിസിയുടെ വർഷങ്ങളായുള്ള പട്ടികയിൽ മാറ്റമില്ലാതെ തുടരുന്നു. അതേസമയം, തമിഴ്നാട്ടിലെ തിരുച്ചി പുതുരിൽ ഡിഡിബി സംസ്കൃത സർവകലാശാല മുൻ വർഷങ്ങളിലെ പട്ടികയിൽ ഇടം നേടിയിരുന്നെങ്കിൽ ഈ വർഷത്തെ പട്ടികയിൽ പുതുച്ചേരി വഴുതാവൂർ തിലസ്പെറ്റ് ശ്രീബോധി അക്കാഡമി ഓഫ് ഹയർ എഡ്യൂക്കേഷൻ എന്ന സ്ഥാപനമാണ് വ്യാജ സർവകലാശാലയായി യുജിസി രേഖപ്പെടുത്തിയിരിക്കുന്നത്.

ഇത്തരം സർവകലാശാലകൾ പ്രവർത്തിക്കുന്നതു നിയമ വിരുദ്ധമായാണെന്നും ഇവിടെ നിന്നുള്ള ബിരുദങ്ങൾക്ക് അംഗീകാരം ലഭ്യമാകില്ലെന്നും യുജിസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

പുതുമഴയിൽ ഊത്ത പിടിത്തവുമായി ഇറങ്ങുന്നവർ ജാഗ്രതൈ. നിയമ പ്രകാരമുള്ള രീതിയില്ലാതെ ഊത്ത പിടിക്കുന്നവർ കുടുങ്ങും. കഴിഞ്ഞ ആഴ്ച കട്ടച്ചിറയിൽ തോട്ടിൽ കൂടൊരുക്കിയിട്ട് ഊത്ത പിടിത്തവുമായി ഇറങ്ങിയവർ ഫിഷറീസ് വകുപ്പിന്റെ പിടിയിലായിരുന്നു. മത്സ്യങ്ങളുടെ പ്രജനന കാലമാണ് ജൂൺ ജൂലൈ മാസങ്ങൾ. മുട്ടയിടുന്നതിനായാണ് മത്സ്യങ്ങൾ വയലിലേക്കും പുഴയിലേക്കുമായി കയറി വരുന്നത്.

വയർ നിറയെ മുട്ടകളുള്ളതിനാൽ ഈ സമയത്ത് മത്സ്യങ്ങൾക്കു രക്ഷപ്പെടാനാകില്ല. വ്യാപകമായി ഇവയുടെ വേട്ടയാടൽ മഴക്കാലത്ത് നടക്കുന്നുണ്ട്. ശുദ്ധ ജല മത്സ്യങ്ങൾ വംശനാശത്തിന്റെ വക്കിലായതിനാലാണ് ഈ സമയത്തെ മീൻ പിടുത്തം നിയമ വിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രജനന സമയങ്ങളിൽ സഞ്ചാര പഥങ്ങളിൽ തടസ്സം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചു മത്സ്യം പിടിക്കുന്നതും കേരള അക്വാകൾച്ചർ ആൻഡ് ഇൻലാന്റ് ഫിഷറീസ് ആക്ട് പ്രകാരമാണ് നിരോധിച്ചിരിക്കുന്നത്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 15000 രൂപ പിഴയും 6 മാസം തടവും വരെ ലഭിക്കാം. ഫിഷറീസ്, റവന്യു, പൊലീസ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കു ഈ വിഷയത്തിൽ നടപടി സ്വീകരിക്കാവുന്നതാണ്.

മീനച്ചിലാർ–മീനന്തറയാർ –കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായ കട്ടച്ചിറതോട് സംരക്ഷണ സമിതിയുടെയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കാണക്കാരി–കിടങ്ങൂർ പഞ്ചായത്തുകളുടെ അതിർത്തിയിൽ നടത്തിയ പരിശോധനയിൽ മത്സ്യബന്ധനത്തിനായി അനധികൃതമായി സ്ഥാപിച്ച പെരുംകൂടുകളും വലകളും പിടിച്ചെടുത്തിരുന്നു. മരങ്ങാട്, മേക്കാട്, കട്ടച്ചിറ, കാവനാൽ, തൊട്ടിമുണ്ട് കടവ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. തോട്ടിലെ മുട്ടുകളും, തടയിണകളും, വിരികളും, തൂണുകളും നീക്കവും ചെയ്തു.

RECENT POSTS
Copyright © . All rights reserved