Latest News

ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളില്‍ ഗോകുലം േകരള എഫ്സി ചാംപ്യന്മാര്‍. ഫൈനലില്‍ പതിനാറ് വട്ടം ചാംപ്യന്മ‍ാരായ മോഹന്‍ ബഗാനെ 2-1ന് തോല്‍പ്പിച്ചു. ഗോകുലത്തിന്റെ രണ്ട് ഗോളും നേടിയത് ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ്. ടൂര്‍ണമെന്റില്‍ ജോസഫ് ആകെ പതിനൊന്ന് ഗോളുകള്‍ നേടി. ഒഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം ഗോകുലത്തിന്റെ മലയാളിതാരം ഉബൈദിനാണ്.

20 വർഷത്തിനു ശേഷമാണ് കേരളത്തിൽ നിന്നുള്ള ഒരു ടീം ഡ്യുറാൻഡ് കപ്പ് നേടുന്നത്. 1997ൽ എഫ്സി കൊച്ചിൻ മാത്രമാണ് ഇതിനു മുൻപ് ഡ്യുറാൻഡ് കപ്പ് നേടിയ കേരള ടീം. ഒരു മൽസരം പോലും തോൽക്കാതെയാണ് ഗോകുലത്തിന്റെ കിരീടനേട്ടമെന്ന സവിശേഷതയുമുണ്ട്.

45+1, 51 മിനിറ്റുകളിലായിരുന്നു മാർക്കസ് ജോസഫിന്റെ ഗോളുകൾ. ഇതോടെ ടൂർണമെന്റിൽ മാർക്കസിന്റെ ഗോൾനേട്ടം 11 ആയി ഉയർന്നു. മോഹൻ ബഗാന്റെ ആശ്വാസഗോൾ സാൽവോ ചമോരോ (64) നേടി. ഡ്യുറാൻഡ് കപ്പിൽ 16 തവണ ചാംപ്യൻമാരായ ചരിത്രമുള്ള ടീമാണ് മോഹൻ ബഗാൻ. സെമിയിൽ മറ്റൊരു കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളിനെ തകർത്താണ് ഗോകുലം ഫൈനലിൽ കടന്നത്. ഈസ്റ്റ് ബംഗാളും 16 തവണ കിരീടം ചൂടിയിട്ടുണ്ട്.

ഏതുവിധേനയും കിരീടം നിലനിർത്താനുള്ള ശ്രമത്തിൽ ജസ്റ്റിൻ ജോർജ് ചുവപ്പുകാർഡ് കണ്ടതോടെ 10 പേരുമായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം അണയാതെ കാത്താണ് ഗോകുലം കിരീടത്തിൽ മുത്തമിട്ടത്. മൽസരത്തിന്റെ 87–ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ടതോടെയാണ് ജസ്റ്റിൻ പുറത്തുപോയത്. തുടർന്ന് മുഴുവൻ സമയത്തിനു പിന്നാലെ റഫറി ആറു മിനിറ്റ് ഇൻജുറി ടൈം അനുവദിച്ചെങ്കിലും പ്രതിരോധിച്ചുനിന്ന ഗോകുലം വിജയവും കിരീടവും സ്വന്തമാക്കി.

പ്രവാസ ജീവിതത്തിന്റെ അല്ലെങ്കിൽ ഒരു പ്രവാസിയുടെ ജീവിതം എത്രയധികം ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ് എന്ന് ഒരിക്കൽ പ്രവാസിയായാൽ മാത്രമേ അറിയൂ. പ്രതേകിച്ചു കുടുംബമായി വിദേശത്തു താമസിക്കുമ്പോൾ. എന്നിരുന്നാലും മിക്കവാറും മനസ്സ് സ്വന്തം നാട്ടിലും മാതാപിതാക്കളുടെയും അടുത്താണ് എന്നത് ഒരു യാഥാർത്യമാണ്. വീട്ടിലെ എല്ലാ മംഗള കർമ്മങ്ങൾക്കും എത്തിപ്പെടുവാൻ വ്യഗ്രതപ്പെടുന്ന ഒരു മലയാളി മനസ്സ് മറ്റൊരിടത്തും കാണാൻ സാധിക്കില്ല. വിദേശത്തുള്ള പേരകുട്ടികളെ നോക്കാൻ ആളില്ലാതെവരുമ്പോൾ മാതാപിതാക്കളെ കൊണ്ടുവരുന്ന  സാഹചര്യത്തെക്കുറിച്ചു ഒരു സിനിമയിൽ കെ പി സ് സി ലളിത പറയുന്ന കാര്യം അപൂർവ്വം ചിലരിലെങ്കിലും സത്യമാണെങ്കിലും എല്ലാവരും അത്തരക്കാരല്ല എന്ന് അടിവരയിട്ട് വിവരിക്കുകയാണ് സിങ്കപ്പൂർ മലയാളി സിജോ ഫിലിപ്പോസ്. തന്നെ വളര്‍ത്തി വലുതാക്കിയ സ്വന്തം അച്ഛനമ്മമാരോട് അവര്‍ക്കെന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് ചോദിക്കുന്ന മക്കള്‍ കുറവാണ്. എന്നാല്‍ ഉള്ളവരില്‍ പലരും സ്വന്തം അനുഭവങ്ങളിലൂടെ നമ്മളെ വിസ്മയിപ്പിക്കാറുണ്ട്. സ്വന്തം ജീവിതത്തില്‍ നിന്ന് അത്തരമൊരു മനോഹരമായ അനുഭവം പങ്കുവയ്ക്കുകയാണ് സിജോ ഫിലിപ്പോസ് എന്ന പ്രവാസി മലയാളി

കുറിപ്പ് വായിക്കാം;

ചേട്ടന്റെ കല്യാണത്തിന് വീട് പെയിന്റ് അടിക്കാന്‍ അടുക്കി പെറുക്കുമ്പോളാണ് ആ സാധനം എന്റെ കണ്ണില്‍ പെടുന്നത്. ആദ്യം വല്ല പാസ്സ്ബുക്കും ആണെന്നാണ് കരുതിയത്, നന്നായി നോക്കുമ്പോഴാണ് മ്മടെ പ്പന്റെ പാസ്‌പോര്ട്ട് ആണെന്ന് മനസ്സിലാകുന്നത്. അപ്പനോട് അതിനെപ്പറ്റി ചോദിച്ചപ്പോ ഒഴിഞ്ഞുമാറിയെങ്കിലും വാലിഡിറ്റി കഴിഞ്ഞു പുതുക്കാതെ കിടക്കുന്ന ആ സാധനത്തിനെ പറ്റി മമ്മി പറയുമ്പോഴാണ് അറിയുന്നത് അപ്പന്റെ വല്യ ഒരാഗ്രഹമായിരുന്നു ഫ്‌ളൈറ്റില്‍ കയറണം ഏതെങ്കിലും ഒരു വിദേശരാജ്യത്തു ജോലി ചെയ്യണം എന്നൊക്കെ. പറഞ്ഞുവന്നപ്പോ അതിനായി ബോംബെ വരെ പോയി തിരിച്ചുവന്ന കഥ വരെ കിട്ടി.

അപ്പന്റെ ആഗ്രഹങ്ങളൊന്നും ഞങ്ങളോട് പറഞ്ഞിട്ടില്ലെന്നു മാത്രമല്ല ഞങ്ങടെ എല്ലാ ആഗ്രഹങ്ങളും അപ്പനെക്കൊണ്ടാവും വിധം നടത്തിത്തന്നിട്ടുമുണ്ട്. അന്ന് മനസ്സില്‍ കരുതിയതാണ് ഒരു ജോലി കിട്ടിയാല്‍ അപ്പനെ ഒന്ന് ഫ്‌ളൈറ്റില്‍ കയറ്റണം ഏതെങ്കിലും ഒരു രാജ്യത്ത് കൊണ്ടുപോയി സ്ഥലങ്ങള്‍ കാണിക്കണം എന്നൊക്കെ. അങ്ങനെ ജോലി കിട്ടി. മറ്റെങ്ങുമല്ല സിംഗപ്പൂര്‍.

അപ്പനെ ഇങ്ങോട്ടു കൊണ്ടുവരാന്‍ പാസ്‌പോര്‍ട്ട് എടുക്കണം, പഴേത് ക്യാന്‍സല്‍ ആയിപോയി പുതിയതിനു അപ്ലൈ ചെയ്യണം എന്ന് പറഞ്ഞപ്പോ അതിന്റെ ഒന്നും ആവശ്യമില്ല ഞാനെങ്ങും വരുന്നില്ല എന്നൊരു മറുപടി. അത് മറ്റൊന്നും കൊണ്ടല്ല മറ്റപ്പന്മാരെ പോലെ മക്കളെ കഷ്ടപ്പെടുത്തേണ്ട, അവരുടെ ക്യാഷ് കളയേണ്ട എന്നൊക്കെ കരുതിയിട്ടാണ്. പണ്ട് കഷ്ടപ്പെട്ടും പട്ടിണിക്കിടന്നും ഒന്നുമില്ലായ്മയില്‍ നിന്നും ഞങ്ങളെ രണ്ടുപേരെയും പഠിപ്പിച്ചു ഒരുനിലയിലാക്കിയ അപ്പനെ നമ്മക്കങ്ങനെ വിടാന്‍ പറ്റുമോ??

അവര്‍ പണ്ട് നമ്മുടെ ആഗ്രഹങ്ങള്‍ പലതും സാധിച്ചു തന്നത് രാപകല്‍ അദ്ധ്വാനിച്ചും പട്ടിണി കിടന്നും തന്നെയാ… പ്രത്യേകിച്ചു ഞങ്ങടെ അപ്പന്‍, അപ്പന്‍ ചെയ്ത ജോലികള്‍ അമ്മ പറഞ്ഞു കേള്‍ക്കുമ്പോള്‍ പലപ്പോഴും കണ്ണുനിറഞ്ഞിട്ടുണ്ട്. അത് വച്ചുനോക്കുമ്പോള്‍ അവരുടെ ഈ ഒരാഗ്രഹം സാധിച്ചു കൊടുക്കാന്‍ എനിക്കെന്തായാലും പട്ടിണി കിടക്കേണ്ടി വരില്ല. അങ്ങനെ പട്ടിണി കിടക്കാതിരിക്കാനുള്ള നിലയില്‍ ഞങ്ങടെ അപ്പ ഞങ്ങളെ ആക്കിയിട്ടുണ്ട്…

അപ്പൊ അവരുടെ ഈ ഒരാഗ്രഹം സാധിച്ചു കൊടുത്തില്ലെങ്കില്‍ പിന്നെ നമ്മളെന്തിനാ മക്കളെന്നു പറഞ്ഞു നടക്കുന്നത് … പിന്നൊന്നും നോക്കിയില്ല എടുപ്പിച്ചു രണ്ടാളെക്കൊണ്ടും പാസ്‌പോര്‍ട്ട്. പാസ്‌പോര്‍ട്ടും ടിക്കറ്റും എല്ലാം റെഡി. ആദ്യം അവരെ തന്നെ കയറ്റികൊണ്ടുവരാം എന്നാണ് കരുതിയത്, പിന്നെ അത് ശരിയാവില്ല എന്ന് തോന്നിയതുകൊണ്ട് ഞാന്‍ ഒരാഴ്ച ലീവ് എടുത്ത് നാട്ടില്‍ പോയി, അവരെ കൊണ്ടുവരാന്‍. പക്ഷെ, അങ്ങനെ പോയതുകൊണ്ട് ഒരു കാര്യം മനസ്സിലാക്കാന്‍ പറ്റി…


വരുന്നില്ല, ടിക്കറ്റ് എടുക്കേണ്ട, എന്നൊക്കെ പറഞ്ഞിരുന്ന അപ്പന്‍ തന്റെ വാലിഡിറ്റി കഴിഞ്ഞ ആ വലിയ ആഗ്രഹം നിറവേറാന്‍ പോകുന്നതിന്റെ ത്രില്ലിലാണെന്നു. എന്നെ കണ്ടവരെല്ലാം എന്നാ അവരെ കൊണ്ടുപോകുന്നെ ? എത്ര ദിവസത്തേക്കാ? വളരെ നല്ലകാര്യം. എന്നൊക്കെ പറഞ്ഞത് കേട്ടപ്പോ മനസ്സിലായി അപ്പനിനി നാട്ടില്‍ പറയാനാരോടും ബാക്കി ഇല്ലാരുന്നെന്നു…

അങ്ങനെ ദൈവാനുഗ്രഹത്താല്‍ പ്രശ്‌നങ്ങളൊന്നും കൂടാതെ സിങ്കപ്പൂര്‍ എത്തി. വന്ന ഒന്നുരണ്ടുദിവസം പനിയും ജലദോഷവും പണി തന്നെങ്കിലും പിന്നെ ഉഷാറായി. ഒരു മാസം അടുപ്പിച്ചേ ഉണ്ടയിരുന്നുള്ളൂ എങ്കിലും കണ്ടതു മതിയെ എന്ന് പറയുന്ന വരെ പറ്റുന്നിടത്തോളം സ്ഥലങ്ങള്‍ കാണിക്കാനും ആസ്വാദിക്കാനും ദൈവം സഹായിച്ചു. വന്നപ്പോഴുള്ള ഫോട്ടോയും തിരിച്ചു പോയപ്പോഴുള്ള ഫോട്ടോസും കണ്ടാല്‍ മനസ്സിലാകും.

ഒരു മാസം കൊണ്ട് മിനിമം ഒരു 10 വയസ്സു കുറഞ്ഞ പോലുണ്ട് അവരെ കണ്ടാല്‍. അപ്പന്‍ വല്ലപ്പോഴും ഒന്ന് മിനുങ്ങുമ്പോള്‍ മമ്മിയോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, ഞാന്‍ എന്തിനാടി വിഷമിക്കുന്നെ, എനിക്ക് രണ്ടാണ്‍ പിള്ളേരാടി എന്ന്. അതെ. അപ്പനമ്മമാരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഒരുപക്ഷേ അവര്‍ നമ്മളോട് പറഞ്ഞെന്നു വരില്ല. പക്ഷെ നമ്മള്‍ പറ്റുന്നപോലെ എന്നല്ല കഴിയുന്നതിനും അപ്പുറം അവരെ സ്‌നേഹിക്കുക… കരുതുക… അവര്‍ നമുക്കുവേണ്ടി സഹിച്ച കഷ്ടപ്പാടിന്റെ അത്രേം എന്തായാലും വരില്ല നമ്മുടെ ആ കരുതല്‍….

അതെ മാതാപിതാക്കള്‍ ഉള്ളിടത്തോളം കാലം നമ്മള്‍ കുട്ടികളാണ് നമ്മള്‍ എത്ര വലുതായാലും… ഏത് സ്ഥാനത്തെത്തിയാലും… നഷ്ടപ്പെട്ടാല്‍ ഒരിക്കലും തിരിച്ചുകിട്ടാത്ത അപൂര്‍വ സ്വത്താണ് അവര്‍…… സങ്കടപ്പെടുത്താതിരിക്കുക…. നഷ്ടപ്പെടുത്താതിരിക്കുക അവരെ.

തിരുവനന്തപുരം∙ കഴിഞ്ഞ വര്‍ഷം പ്രളയകാലത്ത് ആരോരുമാറിയാതെ ദുരിതാശ്വാസ ക്യാംപുകളില്‍ സന്നദ്ധപ്രവര്‍ത്തനത്തിനെത്തിയ മുതിര്‍ന്ന മലയാളി ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്‍ സര്‍വീസില്‍നിന്നു രാജിവച്ചു. ദാദ്ര നഗര്‍ ഹവേലിയില്‍ ഊര്‍ജ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദമാണ് രാജിക്കു പിന്നിലെന്നാണു സൂചന. രാജി സ്വീകരിക്കും വരെ തുടരുമെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍.

സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതായിരിക്കുന്നുവെന്നും അത് വീണ്ടെടുക്കാനാണ് രാജിയെന്നുമാണ് കണ്ണൻ ഗോപിനാഥൻ പറഞ്ഞത്. എല്ലാവരുടെയും ശബ്ദമാകാനാണ് ഐഎഎസ് എടുത്ത്. എന്നാൽ ഇപ്പോൾ സ്വന്തം ശബ്ദം പോലും ഇല്ലാതായ അവസ്ഥയാണ്. ഉദ്യോഗസ്ഥനായിരിക്കെ പലതും പുറത്ത് പറയാനാകില്ല. പറയാനുള്ള സ്വാതന്ത്ര്യം വീണ്ടെടുക്കാനാണ് ഈ രാജിയെന്നും അദ്ദേഹം പറഞ്ഞു.

പ്രളയ കാലത്ത് ആരും ആവശ്യപ്പെടാതെ തന്നെ എട്ടു ദിവസത്തോളം കണ്ണന്‍ ഗോപിനാഥന്‍ സന്നദ്ധപ്രവര്‍ത്തനത്തിന് കേരളത്തില്‍ എത്തിയിരുന്നു. കൊച്ചിയില്‍ ട്രക്കുകളില്‍നിന്നു സാധനങ്ങള്‍ തലച്ചുമടായി അദ്ദേഹം ക്യാപുകളിലെത്തിച്ചു. തുടര്‍ന്നാണ് ഇദ്ദേഹം ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് ഒപ്പമുള്ളവര്‍ അറിയുന്നത്. ദാദ്രനഗര്‍ ഹവേലയില്‍ ജില്ലാ കലക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് അദ്ദേഹം ദുരിതബാധിതരെ സഹായിക്കാന്‍ എത്തിയത്. ദാദ്ര നഗര്‍ ഹവേലിയുടെ ഭാഗത്തുനിന്നുള്ള പ്രളയ സഹായമായി ഒരു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്കു കൈമാറാനുള്ള ഔദ്യോഗിക യാത്രയ്‌ക്കെത്തിയ കണ്ണന്‍ ഗോപിനാഥന്‍ ഇവിടുത്തെ ദുരിതക്കാഴ്ചകള്‍ കണ്ട് സന്നദ്ധപ്രവര്‍ത്തകരെ സഹായിക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു.

ഐഎഎസ് പദവിയിലിരുന്ന് കൊണ്ട് തന്റെ ആശയങ്ങൾ സ്വതന്ത്ര്യമായി ആവിഷ്ക്കരിക്കാൻ സാധിക്കാത്തതിനാലാണ് കണ്ണൻ രാജിക്ക് ഒരുങ്ങുന്നതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. രാജിക്കത്ത് നൽകിയെന്നുള്ളത് കണ്ണൻ ഗോപിനാഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. രാജി അപേക്ഷ ഇതുവരെ സ്വീകരിച്ചിട്ടില്ല. കണ്ണൻ ഗോപിനാഥനെ രാജി വാർത്ത സമൂഹമാധ്യമത്തിൽ വലിയ ചർച്ചയ്ക്കാണ് വഴിയൊരുക്കുന്നത്. കഴിഞ്ഞ വർഷം ജോലിയില്‍നിന്നു ലീവെടുത്താണ് കലക്ടർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.

ചുമട് ചുമന്ന കലക്ടർ ബ്രോ

ദാദ്ര – നഗർ ഹവേലി കലക്ടറായിരിക്കെയാണ് കോട്ടയം പുതുപ്പള്ളി സ്വദേശി കണ്ണൻ ഗോപിനാഥൻ അവധിയെടുത്ത് ആരുമറിയാതെ കേരളത്തിലെ ക്യാംപുകളിലെത്തിയത്. ആദ്യമെത്തിയത് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലെ കലക്‌ഷൻ സെന്ററിൽ. പിന്നീട് പത്തനംതിട്ടയിലേക്ക്. അവിടെ കലക്‌ഷൻ സെന്ററിലെത്തിയ കണ്ണനോടു ക്യാംപ് കോ–ഓർഡിനേറ്റർക്കു പറയാനുണ്ടായിരുന്നത് ഇത്രമാത്രം– ‘ബാഗ് മാറ്റിവച്ചിട്ട് പണി തുടങ്ങിക്കോളൂ’. മറ്റു യുവാക്കൾക്കൊപ്പം കണ്ണനും കൂടി. ഓരോ ദിവസവും ഓരോ ക്യാംപിൽ രാവിലെ മുതൽ വൈകിട്ടു വരെ പണിയെടുത്തു. രാത്രി കഴിച്ചുകൂട്ടിയതു സമീപ ലോഡ്ജുകളിലും മറ്റും. ആദ്യ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു ദാദ്ര– നഗർ ഹവേലിയുടെ വകയായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയിരുന്നെങ്കിലും പ്രളയബാധിത മേഖലകളിലേക്കു പോകുമെന്ന് അറിയിച്ചിരുന്നില്ല. എറണാകുളം ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കലക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെബിപിഎസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗര്‍ ഹവേലി കലക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്.

മിസോറമിനെ മാറ്റിയ കലക്ടർ

മിസോറമിന്റെ തലസ്ഥാനമായ ഐസ്വാളിൽ കലക്ടറായിരിക്കുമ്പോൾ കണ്ണൻ ഗോപിനാഥന്റെ ഓഫിസ് ഒരു പരീക്ഷണശാലയായിരുന്നു. ഒരു അഞ്ചാം ക്ലാസുകാരന്റെ കൗതുകത്തോടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടുപിടിക്കുന്നതിൽ കണ്ണൻ ഗോപിനാഥൻ എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്നും മുൻപന്തിയിലായിരുന്നു. പുതുപ്പള്ളി ഐഎച്ച്ആർഡിയിലെ പഠനത്തിനു ശേഷം റാഞ്ചി ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എൻജിനീയറിങ് പൂർത്തിയാക്കിയ കണ്ണൻ ഐസ്വാളിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തിയതു സാങ്കേതികവിദ്യയിലൂടെയാണ്. പ്രകൃതിദുരന്തങ്ങളിൽ മുന്നറിയിപ്പു നൽകാൻ ആപ്പ്, വൈദ്യുതി മുടക്കം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ സ്മാർട്ഫോൺ എന്നിങ്ങനെയുള്ള പരീക്ഷണങ്ങൾക്കുശേഷം ജില്ലയിലെ സർക്കാർ സ്കൂളുകളെ മാറ്റത്തിന്റെ പുതിയ പാതയിലേക്ക് കൊണ്ടുവരുന്നതിലും കണ്ണൻ നടത്തിയ ശ്രമങ്ങൾ ചെറുതല്ല.

തിരുവനന്തപുരം: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിലായതിന് പിന്നാലെ സംസ്ഥാനത്ത് അരങ്ങേറുന്ന രാഷ്ട്രീയ വിവാദങ്ങൾ അവസാനിക്കുന്നില്ല. വിഷയത്തിൽ മുഖ്യമന്ത്രി ഇടപ്പെട്ടത് എന്തിനാണെന്നാണ് കോൺഗ്രസിന്റെ ചോദ്യം. ബിജെപിയുമായുള്ള രഹസ്യ ബന്ധത്തിന്‍റെ ഭാഗമാണ് ഇടപെടലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.

തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തിയ പ്രബലയായ സ്ത്രീ ആരാണെന്നും മുല്ലപ്പള്ളി ചോദിച്ചു. ഒരു സ്ത്രീ വിളിച്ചാൽ എന്‍ഡിഎയുടെ കൺവീനർ എന്തിനാണ് അജ്മാനിലേക്ക് പോയതെന്നും ആരാണ് ഈ പ്രബലയായ സ്ത്രീയെന്നുമുള്ള ചോദ്യത്തിന് ബിജെപി ഉത്തരം പറയണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. അതേസമയം മുഖ്യമന്ത്രി ചില അന്വേഷണങ്ങളെ ഭയപ്പെടുന്നതുകൊണ്ടാണ് ബിജെപിയുമായി രഹസ്യ ബന്ധം പുലര്‍ത്തുന്നതെന്നും അത് ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് തുഷാറിന്റെ കേസിൽ ഇടപ്പെട്ടതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

“രാജവ് നഗ്നനാണെന്ന് പറയാൻ ആർക്കും ധൈര്യമില്ല…സിപിഎം സംസ്ഥാന കമ്മിറ്റി പിണറായിക്ക് സ്തുതി ഗീതം പാടുകയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. രാജാവ് നഗ്നനാണെന്ന് പറയാൻ ആർക്കും ധൈര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുഷാറിനുവേണ്ടിയുള്ള തന്റെ അമിത ആവേശം എന്തിനു വേണ്ടിയായിരുന്നെന്ന് പിണറായി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ച പിണറായി ഒരു കഷ്ടപ്പെടുന്ന പ്രവാസിക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.

നേരത്തെ തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള ആരോപിച്ചിരുന്നു. തുഷാറിനെ കെണിയില്‍ പെടുത്തിയത് സിപിഎമ്മാണെന്നാണ് തനിക്ക് കിട്ടിയ വിവരം. ഇടതുപക്ഷത്തോട് ബന്ധപ്പെട്ട ആളാണ് അറസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി. തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതില്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. വേട്ടക്കാരനൊപ്പവും ഇരയ്‌ക്കൊപ്പവും നില്‍ക്കുകയാണ് സിപിഎം ചെയ്തതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം താന്‍ അറസ്റ്റിലായ കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നാണ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത്. സ്ഥലവില്‍പ്പനയുമായി ബന്ധപ്പെട്ട് ഒരാള്‍ നല്‍കിയ കള്ളക്കേസിലാണ് അറസ്റ്റ്. കേസിനെ നിയമപരമായി നേരിടും. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

ഇന്ന് രാവിലെ 8.35ന് തന്റെ ഫോൺ ബലമായി പിടിച്ചു വാങ്ങിക്കാൻ ശ്രമിച്ചുവെന്ന് ആരോപണവുമായി സിസ്റ്റർ ലൂസി കളപ്പുര. തുടർന്നും എന്തും പ്രതീക്ഷിക്കാമെന്നും ഫെയ്സ്ബുക്കിലൂടെ സിസ്റ്റർ ലൂസി ആശങ്ക പങ്കുവച്ചു.

sister lucy kalapura, nun, iemalayalam

സിസ്റ്റർ ലൂസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

തന്നെ മഠത്തിൽ പൂട്ടിയിട്ടതായി കഴിഞ്ഞ ദിവസം സിസ്റ്റർ ലൂസി ആരോപിച്ചിരുന്നു. ഓഗസ്റ്റ് 19നായിരുന്നു ഈ സംഭവം. തുടർന്ന് പൊലീസ് മഠത്തിലെത്തിയാണ് വാതിൽ തുറപ്പിച്ചത്. സംഭവത്തിൽ വെള്ളമുണ്ട പൊലീസ് കേസെടുത്തിരുന്നു.

മഠത്തിനോട് ചേർന്നുള്ള പള്ളിയിലാണ് കുർബാനയ്ക്കായി പോകുന്നത്. ഇത് തടയാനാണ് തന്നെ പൂട്ടിയിട്ടതെന്ന് സിസ്റ്റർ ലൂസി പറയുന്നു. രാവിലെ ആറരയോടെയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നുവെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.

സിസ്റ്റര്‍ ലൂസി എത്രയും വേഗം മഠംവിട്ടുപോകണമെന്ന് സന്യാസസഭ നേരത്തെ നിർദേശിച്ചിരുന്നു. മകളെ കൂട്ടിക്കൊണ്ടുപോകണമെന്ന് അമ്മയ്ക്ക് സഭയുടെ കത്ത് ലഭിക്കുകയും ചെയ്തു. നേരത്തെ സിസ്റ്ററിനെ എഫ്സിസി സന്യാസസഭ പുറത്താക്കിയിരുന്നു. കന്യാസ്ത്രീസമരത്തില്‍ പങ്കെടുത്തതടക്കം ഉന്നയിച്ചായിരുന്നു നടപടി. എന്നാല്‍, അങ്ങനെ ഇറങ്ങി പോകില്ലെന്നും സഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്നായിരുന്നു സിസ്റ്റർ ലൂസിയുടെ പ്രതികരണം.

ഇക്കഴിഞ്ഞ മേയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിൽ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. കാരണം കാണിക്കൽ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറഞ്ഞു. പത്ത് ദിവസത്തിനകം പുറത്ത് പോകണമെന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നടന്ന സമരത്തില്‍ സിസ്റ്റര്‍ ലൂസി പങ്കെടുത്തിരുന്നു. സമര പരിപാടികളില്‍ പങ്കെടുത്തതും സമൂഹ മാധ്യമങ്ങളിലടക്കം പരസ്യ പ്രതികരണങ്ങള്‍ നടത്തിയതുമാണ് നടപടിക്ക് കാരണമെന്ന് പറയുന്നു. സഭയില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തതും നടപടിക്ക് കാരണമായി. സഭയില്‍ നിന്നും അധികാരികളില്‍ നിന്നും ലഭിച്ച മുന്നറിയിപ്പുകള്‍ ലൂസി കളപ്പുര പാലിച്ചില്ലെന്നും ആരോപണമുണ്ട്.

എറണാകുളത്ത് ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ആര്‍എസ്എസ് നടത്തിയ ബാലഗോകുലം ഘോഷയാത്രയില്‍ ഉദ്ഘാടകയായി കൊച്ചി മേയര്‍ സൗമിനി ജയിന്‍. സംസ്ഥാനത്തെങ്ങും ബിജെപി നടത്തിയ ബാലഗോകുലം പരിപാടികളുടെ ഉദ്ഘാകരായി പ്രമുഖ ആര്‍എസ്എസ് നേതാക്കള്‍ പങ്കെടുത്തപ്പോ‍ഴാണ് കൊച്ചിയില്‍ മാത്രം കോണ്‍ഗ്രസ് മേയറായ സൗമിനി ജയിന്‍ പങ്കെടുത്തത്. എറണാകുളം മറൈന്‍ഡ്രൈവില്‍ ആരംഭിച്ച ഷോഘയാത്രയാണ് സൗമിനി ജയിന്‍ ഫ്ളാഗ് ഓഫ് ചെയ്തത്. ഘോഷയാത്രയിലും സൗമിനി ജയിന്‍ കുറച്ചുദൂരം ബിജെപി നേതാക്കള്‍ക്കൊപ്പം പങ്കെടുത്തു.

മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി ജയിനിനെ നീക്കാന്‍ കോണ്‍ഗ്രസിനുളളില്‍ തന്നെ നീക്കം നടക്കുന്നതിനിടെയാണ് ആര്‍എസ്എസ് പരിപാടിയുടെ ഭാഗമായതെന്ന പ്രത്യേകതയും ഉണ്ട്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് പ്രതിനിധിയായാണ് സൗമിനി ജയിന്‍ കൊച്ചി മേയറായത്. രണ്ടര വര്‍ഷം ക‍ഴിഞ്ഞാല്‍ സ്ഥാനം രാജിവയ്ക്കാമെന്നും പിന്നീട് എ ഗ്രൂപ്പിലെ തന്നെ ഷൈനി മാത്യുവിനെ മേയറാക്കാമെന്നുമായിരുന്നു ധാരണ. എന്നാല്‍ രണ്ടര വര്‍ഷം ക‍ഴിഞ്ഞിട്ടും സൗമിനി ജയിന്‍ രാജിവച്ചില്ല. ഇതിനെതിരെ എ ഗ്രൂപ്പിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയും ഷൈനി മാത്യുവിനായി കരുക്കള്‍ നീക്കം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ അന്നത്തെ കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍ തത്ക്കാലം മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി മാറേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.

ഇപ്പോള്‍ കെപിസിസി പ്രസിഡന്‍റായി മുല്ലപ്പളളി രാമചന്ദ്രന്‍ എത്തിയതോടെ വീണ്ടും ബെന്നി ബഹനാന്‍ അടക്കമുളള എ ഗ്രൂപ്പ് നേതാക്കള്‍ സൗമിനി ജയിനിനെ താ‍ഴെയിറക്കാന്‍ ചരടുവലി തുടങ്ങി. ക‍ഴിഞ്ഞ ദിവസം ബെന്നി ബഹനാന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം എ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യയോഗവും ചേര്‍ന്നു. ഇതിനിടെയാണ് സൗമിനി ജയിന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത്. തനിക്കെതിരെ നീക്കങ്ങള്‍ ആരംഭിച്ചാല്‍ ബിജെപിയിലേക്ക് ചേക്കാറാനും മടിക്കില്ലെന്ന വ്യക്തമായ സൂചന തന്നെയാണ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സൗമിനി ജയിന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയിരിക്കുന്നതും.

ശ്രീകൃഷ്ണ ജയന്തിഘോഷയാത്രയില്‍ ഭാരതാംബയായി ഇത്തവണയും നടി അനുശ്രീയെത്തി. ക‍ഴിഞ്ഞ തവണ താന്‍ ഘോഷയാത്രയില്‍ പങ്കെടുത്തപ്പോള്‍ വിവാദമാക്കിയവരോട് ഇതില്‍ രാഷ്ട്രീയം കാണരുതെന്നും നടി അഭ്യര്‍ത്ഥിച്ചു.

ചെറുപ്പം മുതല്‍ തന്നെ നാട്ടിലെ ഘോഷയാത്രയില്‍ പങ്കെടുക്കുന്നതാണ്. ഇതുവരെയും മുടക്കിയിട്ടില്ല. ഞങ്ങളുടെ നാട്ടില്‍ ഒരുമിച്ച് കൂടുന്ന ഒരു പരിപാടിയാണ്. ഇതിനെ ആരും ഒരു നെഗറ്റീവായി കാണരുത്. പോസിറ്റീവായി മാത്രം കാണണം. പ്രത്യേകിച്ച് രാഷ്ട്രീയം കൂട്ടിച്ചേര്‍ക്കരുതെന്നും അനുശ്രീ അഭ്യര്‍ത്ഥിച്ചു.

വയനാട് പുതുമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുളള തെരച്ചില്‍ ദേശീയ ദുരന്തനിവാരണസേന അവസാനിപ്പിച്ചു. ഇനിയും അഞ്ച് പേരെ കൂടിയാണ് കണ്ടെത്താനുളളത്. അഞ്ച് പേരില്‍ നാല് പേരുടേയും കുടുംബങ്ങള്‍ തെരച്ചില്‍ അവസാനിപ്പിക്കുകയാണെന്ന തീരുമാനം അംഗീകരിച്ചു. എന്നാല്‍ പുതുമല സ്വദേശി ഹംസക്ക് വേണ്ടി ഒരിക്കല്‍ കൂടി തെരച്ചില്‍ നടത്തണമെന്ന് അദ്ദേഹത്തിന്‍റെ കുടുംബം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഹംസക്ക് വേണ്ടി തിങ്കളാഴ്ച പൊലീസും ഫയർഫോഴ്‌സും പുതുമലയിലെ മസ്ജിദിനോട് ചേർന്ന് തിരച്ചിൽ നടത്തും. മറ്റുളളയിടങ്ങളില്‍ ഇനി നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രാദേശികമായി തെരച്ചിലുണ്ടാവും.

16 ദിവസം നീണ്ട തിരച്ചിൽ പ്രവർത്തനങ്ങളിൽ കാണാതായവരുടെ ബന്ധുക്കളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തിരച്ചിൽ ശ്രമങ്ങളില്‍ ആരേയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് കാണാതായവരുടെ ബന്ധുക്കളോട് കൂടി ആലോചിച്ച് ഭാവി നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ മേപ്പാടി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം സ്ഥിതിഗതികൾ ചർച്ച ചെയ്തു.

മനുഷ്യസാധ്യമായ എല്ലാ രീതിയിലും തെരച്ചില്‍ നടത്തിയെന്നും ലഭ്യമായ എല്ലാ സംവിധാനങ്ങളും തെരച്ചിലിന് വേണ്ടി ഉപയോഗിച്ചെന്നും യോഗത്തില്‍ പങ്കെടുത്ത ദേശീയ ദുരന്തനിവാരണസേന, അഗ്നിരക്ഷാസേന, പൊലീസ്, സന്നദ്ധസംഘടനകള്‍ എന്നിവരുടെ പ്രതിനിധികള്‍ കാണാതായവരുടെ ബന്ധുക്കളെ അറിയിച്ചു.

ലീഡ്സ്: മൂന്നാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയ മീകച്ച ലീഡിലേക്ക്. രണ്ടാം ദിനത്തിൽ 171/6 എന്ന നിലയിലാണ് ഓസീസ് കളി അവസാനിപ്പിച്ചത്. നാലു വിക്കറ്റ് ശേഷിക്കെ ഓസീസിന് ഇപ്പോൾ 283 റണ്‍സ് ലീഡായി. ആദ്യ ഇന്നിംഗ്സിൽ വെറും 67 റണ്‍സിന് പുറത്തായ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സിൽ കാര്യങ്ങൾ കുറേക്കൂടി കടുപ്പമാകും. മാർനസ് ലെബുഷെയ്ൻ (53), ജയിംസ് പാറ്റിൻസണ്‍ (2) എന്നിവരാണു രണ്ടാം ദിനം കളി അവസാനിപ്പിക്കുന്പോൾ ക്രീസിൽ.  ആദ്യ ഇന്നിംഗ്സിൽ 179 റണ്‍സിനു പുറത്തായ ഓസ്ട്രേലിയ, തുടർന്ന് ക്രീസിലെത്തിയ ഇംഗ്ലണ്ടിനെ വെറും 67 റണ്‍സിന് ചുരുട്ടിക്കൂട്ടിയതോടെയാണു മത്സരം ചൂടുപിടിച്ചത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്സൽവുഡിന്‍റെ പേസ് ബൗളിംഗിന് മുന്നിൽ ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർ നിലംപൊത്തുകയായിരുന്നു. ഇതോടെ ഒന്നാമിന്നിംഗ്സിൽ ഓസ്ട്രേലിയക്ക് 112 റണ്‍സ് ലീഡ് ലഭിച്ചു. 12 റണ്‍സെടുത്ത ജോ ഡെൻലി മാത്രമാണ് ഇംഗ്ലീഷ് നിരയിൽ രണ്ടക്കം കണ്ടത്.

12.5 ഓവറിൽ ഹെയ്സൽവുഡ് 30 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസ് മൂന്നും പാറ്റിൻസണ്‍ രണ്ടും വിക്കറ്റെടുത്തു. രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഓസ്ട്രേലിയയ്ക്ക് തുടക്കത്തിലേ ഡേവിഡ് വാർണറെ (0) നഷ്ടപ്പെട്ടു. 52 റണ്‍സ് സ്കോർ ബോർഡിൽ കൂട്ടിച്ചേർക്കുന്പോഴേയ്ക്കും ഹാരിസ് (19), ഉസ്മാൻ ഖവാജ (23) എന്നിവർ പവലിയനിൽ തിരിച്ചെത്തി. ഇതിനുശേഷം ക്രീസിലെത്തിയ ഒന്നാം ഇന്നിംഗ്സിലെ രക്ഷകൻ ലെബുഷെയ്ൻ ട്രാവിസ് ഹെഡ് (25), മാത്യു വേഡ് (33) എന്നിവർക്കൊപ്പം കൂട്ടകെട്ടുകൾ സൃഷ്ടിച്ചതാണ് ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ ഓസീസിനെ തകർച്ചയിൽനിന്നു രക്ഷിച്ചത്. ടിം പെയ്ൻ അക്കൗണ്ട് തുറക്കുംമുന്പ് പുറത്തായി. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ്, സ്റ്റ്യുവർട്ട് ബ്രോഡ് എന്നിവർ രണ്ടു വിക്കറ്റ് നേടി.   ജോഫ്ര ആർച്ചറുടെ 45 റണ്‍സിന് ആറ് വിക്കറ്റ് പ്രകടനമാണ് ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 179-ൽ ഒതുക്കിയത്. അർധ സെഞ്ചുറി നേടിയ മാർനസ് ലെബുഷെയ്ൻ (74 റണ്‍സ്) ഓപ്പണർ ഡേവിഡ് വാർണർ (61 റണ്‍സ്) എന്നിവർ ചെറുത്തുനിന്നു. പരിക്കേറ്റ സ്റ്റീവ് സ്മിത്തിനു പകരക്കാരനായാണ് ലെബുഷെയ്ൻ ഓസീസ് ടീമിൽ ഇടംപിടിക്കുന്നത്.

ആന്‍റിഗ്വ: വെസ്റ്റ് ഇൻഡീസിനെതിരായ ആന്‍റിഗ്വ ടെസ്റ്റിൽ തിരിച്ചടിച്ച് ഇന്ത്യ. ഒന്നാം ഇന്നിംഗ്സിൽ 297 റൺസ് പിന്തുടരുന്ന വിൻഡീസിന് എട്ടു വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം കളി നിർത്തുമ്പോൾ വെസ്റ്റ് ഇൻഡീസ് 108 റൺസ് പിന്നിലാണ്.

രണ്ടാം ദിനം ബാറ്റിംഗാരംഭിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെന്ന നിലയിലായിരുന്നു. രവീന്ദ്ര ജഡേജയുടെ മികച്ച ഇന്നിംഗ്സ് ആണ് ഇന്ത്യൻ സ്കോർ മുന്നൂറിന് അടുത്തെത്തിച്ചത്. എട്ടാമനായി ഇറങ്ങിയ ജഡേജ 58 റൺസ് നേടി.

പിന്നെ കണ്ടത് സ്‌കോർ പിന്തുടരാൻ ഇറങ്ങിയ വീൻഡീസിന് മേൽ ഇന്ത്യൻ ബൗളർമാരുടെ മേധാവിത്വം. ഇശാന്ത് ശർമ്മ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ വിന്‍ഡീസ് തകര്‍ന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് എട്ട് വിക്കറ്റിന് 189 റണ്‍സെന്ന നിലയിലാണ്.

RECENT POSTS
Copyright © . All rights reserved