Latest News

ഇന്ത്യന്‍ കോച്ചായി സൗരവ്വ് ഗാംഗുലി വരണമെന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ ഒരുപാടുണ്ട്. പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരിക്കുന്ന സാഹചര്യത്തില്‍ പലരും ഈ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ആ ആഗ്രഹം തന്റെ മനസിലുണ്ടെന്ന് ഗാംഗുലിയും വ്യക്തമാക്കിയിരിക്കുകയാണ്.

”തീര്‍ച്ചയായും, എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ ഇപ്പോഴല്ല. കുറച്ചുകൂടി കഴിയട്ടെ, ഞാന്‍ അന്ന് ശ്രമിക്കാം” ഗാംഗുലി പറഞ്ഞു. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി. ഒപ്പം ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേഷ്ടാവുമാണ് ദാദ. കൂടാതെ കമന്റേറ്ററായും ഗാംഗുലി ക്രിക്കറ്റ് ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ്.

”ഇപ്പോള്‍ ഞാന്‍ ഒരുപാട് ജോലികളുടെ തിരക്കിലാണ്. ഐപിഎല്‍, സിഎബി, ടിവി കമന്ററി അങ്ങനെ. ഇത് തീര്‍ക്കട്ടെ. പക്ഷെ ഒരുനാള്‍ ആ തൊപ്പി ഞാനണിയും. തിരഞ്ഞെടുക്കപ്പെട്ടാല്‍. എനിക്ക് താല്‍പര്യമുണ്ട്. ഇപ്പോഴല്ല, ഭാവിയില്‍” ഗാംഗുലി വ്യക്തമാക്കി. ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകനായി വിലയിരുത്തപ്പെടുന്ന ഗാംഗുലി നയിക്കുന്ന ഉപദേശക സമിതിയാണ് ശാസ്ത്രിയെ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

അതേസമയം, രവി ശാസ്ത്രിയുടെ കാലാവധി വിന്‍ഡീസ് പര്യടനത്തോടെ അവസാനിക്കും. പകരക്കാരനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വീണ്ടുമൊരു അവസരത്തിനായി ശാസ്ത്രിയും അപേക്ഷ നല്‍കിയിട്ടുണ്ട്. കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശീലകനെ തിരഞ്ഞെടുക്കുന്നത്. ശാസ്ത്രി വീണ്ടും വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.

ചെറു വിമാനം നടുറോഡില്‍ ലാന്റ് ചെയ്തു. ഏതെങ്കിലും ഹോളിവുഡ് സിനിമയിലല്ല, അമേരിക്കയിലെ വാഷിങ്ടണിന് സമീപമാണ് സംഭവം. ഇന്ധന തകരാറിനെ തുടര്‍ന്നായിരുന്നു പസഫിക് അവന്യൂവിലെ ഹൈവേയില്‍ വിമാനം ലാന്റ് ചെയ്തത്.

പൊലീസ് ഉദ്യോഗസ്ഥനായ ക്ലിന്റ് തോംസണ്‍ ആണ് ലാന്റിങ്ങിന്റെ വീഡിയോ പുറത്ത് വിട്ടത്. പസഫിക് അവന്യുവിലൂടെ ക്ലിന്റ് വാഹനമോടിച്ച് പോകുമ്പോള്‍ വിമാനം വാഹനത്തിന് മുകളിലൂടെ റോഡിനോട് ചേര്‍ന്ന് കടന്നു പോവുകയായിരുന്നു. ഇതോടെ വണ്ടി തിരിച്ചു വിട്ട തോംസണ്‍ എമര്‍ജന്‍സി ലൈറ്റ് ഓണ്‍ ചെയ്ത് ട്രാഫിക് നിയന്ത്രണ വിധേയമാക്കി.

അപ്പോഴേക്കും വിമാനം താഴ്ന്ന് പറന്ന് റോഡിലേക്ക് ഇറങ്ങി. നിരങ്ങി നീങ്ങിയതിന് ശേഷം റോഡിലെ സിഗ്നലിന് മുന്നിലായി ഒരു കാര്‍ ചുവന്ന ലൈറ്റ് കണ്ടാല്‍ നിര്‍ത്തുന്നത് പോലെ വിമാനവും നിന്നു. ആ സമയത്ത് അവിടെ തോംസണ്‍ എത്തിയത് കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായതെന്നാണ് വാഷിങ്ടണ്‍ സ്‌റ്റേറ്റ് പട്രോള്‍ വക്താവ് യോഹാനാ ബാറ്റിസ്‌റ്റെ പറയുന്നു.

”വിമാനം എനിക്ക് മുകളിലൂടെ കടന്നു പോകുമ്പോള്‍ ഞാന്‍ ഒന്ന് കൈ ഉയര്‍ത്തിയിരുന്നുവെങ്കില്‍ വിമാനത്തിന്റെ ചിറകില്‍ തൊടാമായിരുന്നു. അത്ര അടുത്തുകൂടിയാണ് വിമാനം കടന്നു പോയത്” അതേസമയം റോഡിലൂടെ കാര്‍ ഓടിച്ചു വന്ന ഡെന്നിസ് പറയുന്നു.

ഡേവിഡ് അക്‌ലം എന്നയാളായിരുന്നു ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ കഴിയുന്ന ചെറിയ വിമാനം ഓടിച്ചിരുന്നത്. വിമാനത്തില്‍ നിന്നും ചാടിയിറങ്ങിയ ഡേവിഡ് തോംസണിന്റെ സഹായത്തോടെയാണ് വിമാനം റോഡില്‍ നിന്നും മാറ്റിയത്. തോംസണിന് പറഞ്ഞ് അറിയിക്കാനാവാത്ത അത്ര നന്ദിയുണ്ടെന്നും ഡേവിഡ് പറയുന്നു.

തിരുവനന്തപുരം: സർbs ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി വിവിധ മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ഡി.ധനസുമോദ്. കാറിൽ വന്നിറങ്ങിയ ആൾ അമിതമായി മദ്യപിച്ചിരുന്നുവെന്നും കാൽ നിലത്തുറയ്ക്കാത്ത അവസ്ഥയിൽ ആയിരുന്നെന്നും ധനസുമോദ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ധനസുമോദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രാത്രി 12.55 ന് മ്യൂസിയത്തിനടുത്തെ പബ്ലിക് ഓഫീസിനു മുന്നിൽ ആൾക്കൂട്ടവും പൊലീസ് വാനും നിർത്തിയിട്ടിരിക്കുന്നതും കണ്ടു സൈക്കിൾ ഒതുക്കി അങ്ങോട്ട് ചെന്നു. നിയന്ത്രണം വിട്ട കാർ ഒരു ബൈക്കിൽ ഇടിച്ചു നിൽക്കുന്നു. ബൈക്ക് മതിലിനോട് ചേർന്ന് കുത്തി നിർത്തിയിരിക്കുന്നത് പോലെ. പെട്ടെന്നാണ് താഴെ വീണു കിടക്കുന്ന മനുഷ്യനെ ശ്രദ്ധിച്ചത്. ചോര ഒഴുകി പരക്കുന്നു. പൊലീസ് ആംബുലൻസിനു വേണ്ടി കാത്ത് നിൽക്കുകയാണ്. ഗുരുതരമായതിനാൽ ജീപ്പിൽ കൊണ്ട് പോകാനാവില്ലെന്നു പൊലീസ് പറഞ്ഞു. കാറിൽ നിന്നും ഇറങ്ങിയ മുപ്പത് വയസ് പ്രായം തോന്നിക്കുന്ന ആൾക്ക് കാൽ നിലത്ത് ഉറയ്ക്കുന്നില്ല. മദ്യപിച്ചു ലക്ക് കെട്ടനിലയിലാണ്. കൂടെയുള്ള പെൺകുട്ടി ആകെ വിളറി നിൽപ്പാണ്. അയാൾക്ക്‌ ഇങ്ങനെ ഒരു അപകടം നടന്നതായി പോലും തിരിച്ചറിയാൻ പറ്റുന്നില്ല എന്ന് തോന്നി. ആരെയൊക്കെയോ ഫോണിൽ സംസാരിക്കുന്നു. ആംബുലൻസ് ഇതിനിടയിൽ എത്തി. പരുക്കേറ്റയാളെ കൊണ്ടുപോയി. കൈ ഒടിഞ്ഞു നുറുങ്ങിയിട്ടുണ്ടെന്നു ആദ്യ കാഴ്ചയിൽ തന്നെ മനസിലാകും.

കാറിൽ വന്ന പെൺകുട്ടിയുടെ പേരും വിലാസവും കുറിച്ചു. മരപ്പാലത്ത് എവിടെ? വീട്ടിൽ ആരുണ്ട്? കൂടെയുള്ള ആൾ ആരാണെന്ന് രണ്ട് മിനിറ്റ് കൊണ്ട് അന്വേഷിച്ച ശേഷം പൊയ്ക്കോളാൻ പൊലീസ് പറഞ്ഞു. ആടി നിൽക്കുന്ന ആളുടെ അഡ്രെസ് പൊലീസ് ചോദിച്ചു. സിവിൽ സർവീസ് കോളനി, കവടിയാർ എന്ന് പറഞ്ഞതോടെ വേറെ ഒന്നും പൊലീസ് ചോദിച്ചില്ല. മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് പോകാം എന്ന് പറഞ്ഞു. കാർ എടുത്ത് മാറ്റുന്നതിനായി ക്യാരി വാൻ എത്തി. ബൈക്ക് പൊലീസ് പരിശോധിക്കുന്നതിനിടയിൽ iffk യുടെ പാസ്, ഏതോ മീഡിയ പാസ്, സിറാജ് പത്രം എന്നിവ എടുത്തു. പത്രക്കാരനാണ് എന്നറിഞ്ഞതോടെ പാസ് പൊലീസിനോട് ചോദിച്ചെങ്കിലും അവർ തരാൻ കൂട്ടാക്കിയില്ല. അപകടം നടന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത ഉടൻ ഫോൺ ബാറ്ററി തീർന്നു ഓഫ് ആയി.

വളവിൽ തിരിയാതെ മുന്നിൽ പോയ ബൈക്ക് യാത്രക്കാരനെ കാർ ഇടിച്ചു തെറിപ്പിച്ചത് കണ്ട രണ്ട് പേർ പൊലീസിനോട് വിശദമായി കാര്യങ്ങൾ പറഞ്ഞു. അവരുടെ ഫോൺ നമ്പറും പൊലീസ് ചോദിച്ചു കുറിച്ചെടുത്തു. റൂമിലെത്തി ഫോൺ ചാർജ് ചെയ്ത ശേഷം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റിൽ ബൈക്കിന്റെ നമ്പർ നൽകിയപ്പോഴാണ് മുഹമ്മദ്‌ ബഷീർ എന്ന പേര് തെളിഞ്ഞു വരുന്നത്. സിറാജ് പത്രത്തിന്റെ കോൺടാക്ട് ഗൂഗിൾ ചെയ്തപ്പോൾ കിട്ടിയ ഫോൺ നമ്പർ ഒടുക്കത്തെ ബിസി. കേടാണോ എന്ന് സംശയം ആയപ്പോൾ മീഡിയ ഡയറി എടുത്തു സിറാജ് പത്രത്തിന്റെ തിരുവനന്തപുരം റിപ്പോർട്ടർമാരുടെ വിവരം പരിശോധിച്ചു. ബ്യുറോ ചീഫിന്റെ പേര് ബഷീർ എന്ന പേര് കാണുന്നത്. രണ്ടാമത്തെ പേരുകാരൻ അടുത്ത ചങ്ങാതി കൂടിയായ റിപ്പോർട്ടർ ശ്രീജിത്ത്‌ ആണ്.

അവനെ വിളിച്ചപ്പോൾ അപകട വിവരം അറിഞ്ഞു മെഡിക്കൽ കോളേജിലേക്കുള്ള യാത്രയിലാണ്. ഈ ചിത്രം ഇപ്പോൾ തന്നെ പോസ്റ്റ് ചെയ്യുന്നതിന് കാരണം ഇടിച്ച കാറിന്റെ കനപ്പെട്ട മേൽവിലാസമാണ്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും സ്വാധീനവും ധനവും ഉള്ളവർ താമസിക്കുന്ന പ്രദേശമാണിത്. മുന്തിയ ഇനം ആളുകളുടെ പോസ്റ്റൽ അഡ്രസ് ആണ് കവടിയാർ പി ഒ. പാവപെട്ട ഒരു പത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് ഗുരുതര നിലയിലാക്കിയ ശേഷം ഊരിപ്പോകരുതല്ലോ. മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിലെ ക്യാമറദൃശ്യങ്ങൾ പൊലീസ് പരിശോധിക്കണം. കാറിലെ മദ്യപാനിയുടെ രക്തപരിശോധന ഈ രാത്രിയിൽ തന്നെ പൊലീസ് നടത്തി കാണുമായിരിക്കും.

ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിർ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അപകട മരണത്തിന്റെ അന്വേഷണ നടപടിക്രമങ്ങളില്‍ പൊലീസിന് വന്‍ വീഴ്ച. അപകടസമയത്ത് വാഹനം ഒാടിച്ചത് സുഹൃത്ത് വഫയാണന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞു. ശ്രീറാമിന് ഒപ്പം വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസ് അത് ശരിവയ്ക്കുകയും ചെയ്തു. എന്നാൽ വാഹനമിടിച്ച സമയത്ത് വാഹനം ഒാടിച്ചത് ശ്രീറാം തന്നെയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാര്‍ തന്റെ ഓട്ടോറിക്ഷയെ അതിവേഗത്തില്‍ മറികടന്നുപോയെന്നും ദൃക്സാക്ഷി ഷഫീഖ് പറഞ്ഞു.

അതേസമയം അപകടത്തിന് ശേഷം പൊലീസ് വഫയെ വൈദ്യപരിശോധനയ്ക്ക് വിധേയാക്കിയിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. പുലർച്ചെ 12 മണിക്കാണ് അപകടം നടന്നത്. മുഹമ്മദ് ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ച് 100 മീറ്റർ മാറിയെന്ന നിലയിലായിരുന്നു. ഇരുവാഹനങ്ങളുെ ഒരേ ദിശയിൽ വരികയായിരുന്നു.

രക്തപരിശോധന നടത്താന്‍ പൊലീസ് ആവശ്യപ്പെട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമനെ പരിശോധിച്ച ഡോക്ടര്‍  പറ​ഞ്ഞു. ക്രൈം നമ്പര്‍ ഇല്ലാത്തതിനാല്‍ ഡോക്ടര്‍ക്ക് നിര്‍ബന്ധിക്കാനായില്ല. ദേഹപരിശോധന നടത്താന്‍ മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും ഡോക്ടര്‍ പറ​ഞ്ഞു.

അതിനിടെ പൊലീസിന്റെ വീഴ്ച മറച്ചുവച്ചുകൊണ്ടാണ് പൊലീസ് കമ്മിഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. വാഹനമോടിച്ചത് ആരെന്ന് തിരിച്ചറിഞ്ഞു. ഉടന്‍ പേര് പുറത്തുവിടും. ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിള്‍ എടുത്തിട്ടില്ലെന്നും നിയമം പാലിച്ചുമാത്രമേ രക്തസാംപിള്‍ എടുക്കാന്‍ പറ്റൂവെന്നും കമ്മിഷണര്‍ പറഞ്ഞു. എല്ലായിടത്തും ക്യാമറകള്‍ വയ്ക്കാന്‍ പറ്റില്ല. ഫൊറന്‍സിക് പരിശോധന നടത്തും, ശാസ്ത്രീയ അന്വേഷണത്തിനായി സിസിടിവി പരിശോധിക്കുമെന്നും കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുടെ സമ്മതമില്ലാതെ രക്തം പരിശോധിക്കാനാവില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

തിരുവന്തപുരം. യുഎഇ യിലേയ്ക്ക് 210 വനിതാ നഴ്‌സുമാരെ തിരഞ്ഞെടുക്കാൻ നോർക്ക റൂട്സിനു കരാർ . എമിറേറ്റ്സ് സ്പെഷ്യൽറ്റി ആശുപത്രിയിലാണു നിയമനം .
ബിഎസിസി നഴ്‌സിങ് ബിരുദവും 3 വർഷത്തെ തൊഴിൽ പരിചയമുള്ള 40 വയസ്സിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം . ദുബായ് ഹെൽത്ത് അതോറിറ്റി ലൈസൻസുള്ളവർക്ക് മുൻഗണന .
ബയോഡേറ്റ ,ലൈസൻസിൻെറയും പാസ്പോർട്ടിൻെറയും പകർപ്പ് എന്നിവ സഹിതം 31 നു മുൻപ് [email protected] എന്ന ഇ -മെയ്ൽ വിലാസത്തിൽ അപേക്ഷിക്കണം . വിവരങ്ങൾക്ക് ടോൾ ഫ്രീനമ്പർ 1800 425 3939 00918802012345 .

 

സ്വകാര്യ ബസിന്റെ വാതില്‍പാളി തലയിലിടിച്ചു റോഡില്‍ വീണ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മരിച്ചു. വെള്ളല്ലൂര്‍ ആല്‍ത്തറ ഗായത്രിയില്‍ പരേതനായ എസ് ഷാജീസിന്റെയും കിളിമാനൂരില്‍ ഗായത്രി സ്റ്റുഡിയോ നടത്തുന്ന റീഖയുടെയും മകള്‍ ഗായത്രി എസ് ദേവി (19 വയസ്) ആണ് മരിച്ചത്. നഗരൂര്‍ രാജധാനി എന്‍ജിനീയറിങ് കോളജ് മൂന്നാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ് മരിച്ച ഗായത്രി.

കോളജിനു മുന്നിലെ സ്‌റ്റോപ്പില്‍ രാവിലെ 8.20ന് ആയിരുന്നു അപകടംമുണ്ടായത്. ബാലസുബ്രഹ്മണ്യം എന്ന ബസില്‍ വന്നിറങ്ങിയ ഗായത്രി നടന്നുപോകുമ്പോള്‍ മുന്നോട്ടെടുത്ത അതേ ബസിന്റെ വാതില്‍പാളി തലയിലില്‍ ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

എന്നാല്‍ ബസില്‍ നിന്നിറങ്ങുമ്പോള്‍ വാതിലിന്റെ പൂട്ടില്‍ വിദ്യാര്‍ഥിനിയുടെ ബാഗിന്റെ വള്ളി കുരുങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നാണു പൊലീസ് പറയുന്നത്. ഇതറിയാതെ മുന്നോട്ടെടുത്ത ബസ് ഗായത്രിയെ കുറച്ചു ദൂരം വലിച്ചു കൊണ്ടുപോയി. പിന്നീടു റോഡില്‍ തെറിച്ചുവീണെന്നും പൊലീസ് പറഞ്ഞു.

ഗുരുതര പരുക്കോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അലക്ഷ്യമായി ബെല്ലടിച്ച കണ്ടക്ടറുടെയും അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവറുടെയും പേരില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസ് എടുത്തതായി നഗരൂര്‍ പൊലീസ് അറിയിച്ചു.

ജയറാം നടത്തിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അല്ലു അര്‍ജുന്റെ അച്ഛനായി സ്‌ക്രീനിലെത്തുന്നതിനുവേണ്ടി ശരീരഭാരം കുറച്ച്, ടീഷര്‍ട്ടും ജീന്‍സും ധരിച്ചുനില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത് വൈറല്‍ ആയിരുന്നു.

എഫോട്ടോ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെക്കുന്നതിന് മുന്‍പ് ആദ്യം കാണിച്ചത് മമ്മൂട്ടിയെ ആണെന്ന് പറയുന്നു അദ്ദേഹം. അതിന് മറുപടിയായി മമ്മൂട്ടി പറഞ്ഞ രസകരമായ കമന്റിനെക്കുറിച്ചും ജയറാം പറയുന്നു.

‘ഫേസ്ബുക്കില്‍ ഇടുന്നതിന് മുന്‍പ് ആ ഫോട്ടോ മമ്മൂക്കയ്ക്കാണ് ഞാന്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ കുറേ നേരത്തേക്ക് മറുപടിയൊന്നും വന്നില്ല. ഷൂട്ടിംഗിന്റെ തിരക്കിലായതുകൊണ്ടാണെന്ന് കരുതി. പെട്ടെന്ന് ഒരുമിച്ച് കുറേ മെസേജുകള്‍ വന്നു. എന്താടാ ഇത്, നീ തന്നെയാണോ അതോ തല മാറ്റി ഒട്ടിച്ചതാണോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. കുറച്ചുകഴിഞ്ഞപ്പോള്‍ മമ്മൂക്ക വീണ്ടും പറഞ്ഞു, നിന്റെ പരിശ്രമത്തിനുള്ള ഫലമാണ് ഇതെന്ന്, ഇങ്ങനെ ഇരിക്കണമെന്നും.’ ആ ഫീഡ്ബാക്കിന് ശേഷമാണ് ചിത്രം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നും ജയറാം പറയുന്നു.

അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ മകൾ മാലിയ ഒബാമയും കാമുകൻ റോറി ഫാർക്യൂസണും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കാലിഫോർണിയയിലെ ആഡംബര ഹോട്ടലിൽ ഇരുവരും ഭക്ഷണം കഴിക്കാനെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെയാണ് മാലിയ ഹോട്ടലിലെത്തിയത്.

ബ്രിട്ടീഷ് പൗരനാണ് ഫാർക്യൂസൺ. ഫാർക്യൂസന്റെ കുടുംബാംഗങ്ങളും ഇരുവർക്കുമൊപ്പം എത്തിയിരുന്നു. ഹാർവാർഡ് സർവകലാശാലയിലെ പഠനകാലത്താണ് ഇരുവരും സുഹൃത്തുക്കളാകുന്നത്.

ഒബാമയും ഫാർക്യൂസണും പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍ 2017ൽ പുറത്തുവന്നിരുന്നു. 2017 മുതൽ മാലിയയും ഫാർക്യൂസണും ഡേറ്റിങ്ങിലാണെന്നാണ് വാർത്തകൾ.

Malia Obama and her British boyfriend Rory Farquharson enjoyed brunch at a luxury resort in California last weekend

'Malia seemed really calm and relaxed,' a fellow guest told DailyMail.com.  'I thought: 'Wow, this is the President's daughter, shouldn't there be security all around? But there wasn't. In fact, she walked in by herself'

Malia, who met Rory while they were both students at Harvard, wore jeans and a blue Hawaiian shirt. Her long hair was braided and cascaded down her shoulders

President Barack Obama was pictured with Malia during their holidays in the Luberon, France in June

 

തിരുവനന്തപുരം മ്യൂസിയത്തിനു സമീപം ശ്രീറാം വെങ്കിട്ടരാമന്‍റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം.പുലർച്ചെ 12 മണിക്കാണ് അപകടം നടന്നത്. മുഹമ്മദ് ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ച് 100 മീറ്റർ മാറിയെന്ന നിലയിലായിരുന്നു. ഇരുവാഹനങ്ങളുെ ഒരേ ദിശയിൽ വരികയായിരുന്നു.

പുരുഷനാണ് കാര്‍ ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍. കാര്‍ തന്റെ ഓട്ടോറിക്ഷയെ അതിവേഗത്തില്‍ മറികടന്നുപോയെന്നും ദൃക്സാക്ഷി ഷഫീഖ് പറഞ്ഞു.

അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായാണ് മനസിലാക്കുന്നതെന്ന് സംഭവസമയത്ത് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ വൈദ്യ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം വ്യക്തമാകൂ.

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.മുഹമ്മദ് ബഷീറാണ് മരിച്ചത്. അമിതവേഗത്തിലായിരുന്ന വാഹനം ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരിലുള്ളതാണ് കാര്‍. അപകടസമയത്ത് വഫയും വാഹനത്തിലുണ്ടായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീറാം മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി.

വിമാനത്തിലെ എയർ ഹോസ്റ്റസ് എന്ന പോലെ ട്രെയിനിലും കോച്ചിനകത്ത് സ്വീകരിക്കാൻ ജീവനക്കാരൻ. സീറ്റ് കണ്ടെത്താനും ലഗേജ് സൂക്ഷിക്കാനും ഇവർ സഹായിക്കും. സ്വകാര്യസംരംഭകരുടെ സഹകരണത്തിനൊപ്പം റെയിൽവേ ലക്ഷ്യമിടുന്ന മാറ്റങ്ങളിലൊന്നാണിത്. സ്വകാര്യ സഹകരണത്തിന്റെ ഭാഗമായി ലക്നൗ– ന്യൂഡൽഹി തേജസ് എക്സ്പ്രസ് ഐആർസിടിസിക്കു കൈമാറാനൊരുങ്ങുകയാണ്. 25 റൂട്ടുകളിലായി 100 ട്രെയിൻ ഇത്തരത്തിൽ ഓടിക്കാനാണു പദ്ധതി. ഇത്തരം ട്രെയിനുകൾക്ക് പ്രത്യേക കോച്ചുകൾ നിർമിക്കും.

സൗകര്യങ്ങൾ ഇങ്ങനെ

∙ വീട്ടിൽനിന്നു റെയിൽവേ സ്റ്റേഷനിലെത്തിക്കാൻ വാഹനവും അറ്റൻഡറും. കോച്ചിന്റെ വാതിൽ വരെ അറ്റൻഡർ അനുഗമിക്കും.

∙ വിമാനത്തിൽ എയർ ഹോസ്റ്റസ് എന്ന പോലെ സ്വീകരിക്കാൻ മറ്റൊരു ജീവനക്കാരൻ. സീറ്റ് കണ്ടെത്താനും ലഗേജ് സൂക്ഷിക്കാനും സഹായിക്കും.

∙ സൗജന്യ ലഘുഭക്ഷണവും വെള്ളവും ട്രോളിയിൽ സീറ്റിനടുത്തെത്തും. ട്രെയിൻ ഏറെ വൈകിയാൽ ഒരു നേരത്തെ ഭക്ഷണം സൗജന്യം.

∙ ബ്രാൻഡഡ് ഇലക്ട്രോണിക് ഉൽപന്നങ്ങളും സൗന്ദര്യവർധക വസ്തുക്കളും വാങ്ങാൻ ട്രെയിനിനകത്തു ഷോപ്പിങ് സൗകര്യം.

∙ സെമി സ്ലീപ്പർ ലക്ഷ്വറി സീറ്റുകൾ. വിമാനത്തിലേതു പോലെ വൃത്തിയുള്ള ബയോ ശുചിമുറികൾ.

∙ പാർട്ടി, മീറ്റിങ് എന്നിവ നടത്താൻ മുറികൾ.

∙ ലക്ഷ്യത്തിലെത്തുമ്പോൾ സ്വീകരിക്കാനും എത്തേണ്ടിടത്ത് എത്തിക്കാനും ആളുണ്ടാകും.

RECENT POSTS
Copyright © . All rights reserved