Latest News

കാമുകിയുടെ വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഫെയ്സ്ബുക്ക് ലൈവിൽ വന്നാണ് യുവാവ് ജീവനൊടുക്കിയത്. ആഗ്രയിലെ അഛ്നെര എന്ന സ്ഥലത്താണ് സംഭവം. റായ്ഭ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് ശ്യാം സികർവാർ എന്ന യുവാവ് ജീവനൊടുക്കിയത്. 22 വയസ്സാണ് ശ്യാമിന്റെ പ്രായം. ശ്യാമിന്റെ കാമുകിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് ശ്യാമിന്റെ ആത്മഹത്യാക്കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്.

അവളെ എനിക്ക് വല്ലാതെ മിസ് ചെയ്യുന്നു. അവൾ മറ്റൊരാളുടേതാകുന്നത് കണ്ട് എനിക്ക് ഇവിടെ ജീവിക്കാനാകില്ല. അവളെ നഷ്ടപ്പെടുന്നതിന്റെ വിഷമം എന്നെ വല്ലാതെ സമ്മർദ്ദത്തിലാക്കി. അക്കാരണത്താൽ തന്നെ എന്റെ ജോലി സ്ഥലത്ത് വച്ച് എനിക്കൊരു അപകടം ഉണ്ടാകുകയും ജോലി നഷ്ടപ്പെടുകയും ചെയ്തു. ആത്മഹത്യാക്കുറിപ്പിൽ ശ്യാം പറഞ്ഞിരിക്കുന്ന വാചകങ്ങളാണിത്.നാലു പേജുള്ള ആത്മഹത്യക്കുറിപ്പാണ് പൊലീസ് കണ്ടെടുത്തത്.
ഗുരുഗ്രാമിലെ ഒരു ഫാക്ടറിയിലാണ് ശ്യാം ജോലി ചെയ്തിരുന്നത്.

ഗ്രാമത്തിലെ ക്ഷേത്രത്തിനകത്ത് തൂങ്ങിയ നിലയിൻ മൃതദേഹം കണ്ടത് നാട്ടുകാരാണ്. ജോലി നഷ്ടപ്പെട്ടതും സ്നേഹിക്കുന്ന പെൺകുട്ടി മറ്റൊരാളെ വിവാഹം ചെയ്യുന്നതും സഹിക്കാൻ വയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പൊലീസ് ഓഫീസർ വ്യക്തമാക്കുന്നു.

ഫെയ്സ്ബുക്കിലെ ലൈവ് ആത്മഹത്യ വിഡിയോയിൽ ശ്യാം മാതാപിതാക്കളോടും സഹോദരന്മാരോടും തന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നുണ്ട്. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്നും പൊലീസ് ആരെയും കുറ്റവാളികളാക്കരുതെന്നും വിഡിയോയിൽ പറയുന്നു. കുറിപ്പിൽ മരണശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഐശ്വര്യ ലക്ഷ്മി.എസ്സ്

തിരയാത്ത സ്വപ്നങ്ങൾ.
തീച്ചൂളയിലെഴും നനവിൻ ഗന്ധങ്ങൾ.
തളരാത്ത മോഹങ്ങൾ മിഴിച്ചെപ്പിൻ നാദങ്ങൾ.
തകരുന്നു ഈ പടർപ്പിൻ പാളയങ്ങളിൽ.
ഏറുന്നു ഭാരങ്ങൾ അറിയുന്നു നിശ്വാസങ്ങൾ.
പിളരുന്നു പാരിജാതമെന്നിൽ.
ചെമ്പകപൂമൊട്ടുകൾ പുണർന്നീടുമോ പുൽകീടുമോ ആയിരം രാവിലെ ചിത്രമണികൾ.
തച്ചുടഞ്ഞു വീഴുന്നൊരീ ആമ്പൽമുറ്റത്ത് നീ എരിഞ്ഞു തീരുകയോ ഈ കൽപ്പടവുകളിൽ?
നീലകുപ്പിച്ചില്ലുകൾകൊണ്ടൊരു ജാലകപൂഞ്ചില്ലയിൽ ഞാൻ പുണർന്നീടവേ.

 

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. തിരുവല്ലമാക്ഫാസ്റ്റ് കോളേജിലെ അവസാനവർഷ എം.സി.എ വിദ്യാർഥിനി ആണ് .അച്ഛൻ ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി. ഇമെയിൽ: [email protected]

ചിത്രീകരണം : ജിഷ എം വർഗീസ്

തൃശൂർ ∙ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് വിപണിയിൽ. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ തവണ 10 കോടി രൂപയായിരുന്നു.

രണ്ടാം സമ്മാനമായി 5 കോടി രൂപയും (50 ലക്ഷം വീതം 10 പേർക്ക്) മൂന്നാം സമ്മാനമായി 2 കോടി രൂപയും (10 ലക്ഷം വീതം 20 പേർക്ക്) നൽകും. 300 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 19നാണ് നറുക്കെടുപ്പ്. 90 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിക്കുന്നത്. മുഴുവന്‍ ടിക്കറ്റുകളും വിറ്റാല്‍ 270 കോടി രൂപയായിരിക്കും വരുമാനം.

തിരുവോണം ബംപർ ടിക്കറ്റിന്റെ വിൽപനയ്ക്കനുസരിച്ച്, ഓരോ വർഷവും സമ്മാനത്തുക വർധിപ്പിക്കാറുണ്ട്. കഴിഞ്ഞ തവണ 45 ലക്ഷം തിരുവോണം ബംപർ ലോട്ടറി ടിക്കറ്റുകൾ അച്ചടിച്ചതിൽ, 43 ലക്ഷവും വിറ്റു പോയിരുന്നു. തൃശൂർ ജില്ലയിൽ മാത്രം 2.64 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. തിരുവോണം ബംപറിന്റെ പ്രകാശനവും സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി സി.രവീന്ദ്രനാഥ് നിർവഹിച്ചു.

പൗർണമി ഒന്നാം സമ്മാനം പാലായിൽ

കേരള സർക്കാരിന്റെ പൗർണമി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ പാലായിൽ വിറ്റ ടിക്കറ്റിന്. വിജയിയെ കണ്ടെത്താനായില്ല.

ടൗണിലെ‍ ന്യൂ ലക്കി സെന്ററിൽ നിന്നു പൈക സ്വദേശി ദാസൻ എടുത്തുവിറ്റ സീരിയൽ ആർഎ 632497 ടിക്കറ്റിനാണു സമ്മാനം. 2 മാസം മുൻപ് ഇവിടെനിന്നു വിറ്റ വിൻ വിൻ ലോട്ടറിക്ക് 65 ലക്ഷം രൂപ ലഭിച്ചിരുന്നു.

ബിജോ തോമസ് അടവിച്ചിറ

പുളിങ്കുന്ന്: മഴ ശക്തമായതും, കിഴക്കൻവെള്ളത്തിന്‍റെ വരവു വർധിച്ചതും മൂലം കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പുയർന്നു. ശനിയാഴ്ച വൈകുന്നേരവും ഇന്നലെയുമായി അരയടിയോളം ജലനിരപ്പുയർന്നു. ഇതോടെ കുട്ടനാട്ടിലെ കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറി. എന്നാൽ കടലിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്ക് ശക്തമായത് ഒരു പരിധിവരെ ജലനിരപ്പു ക്രമാതീതമായി ഉയരാതിരുക്കുന്നതിനു സഹായകമാകുന്നുണ്ട്. എന്നാൽ മഴ ശക്തമായി തുടരുന്നത് കർഷകരെയടക്കം ആശങ്കയിലാക്കുന്നുണ്ട്.   കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തിന്‍റെ ഓർമകളാണ് കുട്ടനാട്ടുകാരുടെ മനസിൽ ഭീതി നിറയ്ക്കുന്നത്.

റോഡ് ഗതാഗതം തടസപ്പടുന്ന നിലയിലേക്ക് ഇനിയും ജലനിരപ്പുയരാത്തതും ആശ്വാസം പകരുന്നു.   ജലനിരപ്പുയർന്നത് ജങ്കാർ സർവീസുകൾക്ക് ഭീഷണിയാകുന്നുണ്ട്. ഇന്നലെ മുതൽ വൈശ്യംഭാഗം ജങ്കാർ സർവീസ് ജലനിരപ്പുയർന്നതോടെ നിർത്തിവച്ചു. പുളിങ്കുന്ന് ജങ്കാർ സർവീസ് നടത്തിപ്പിന് വെള്ളപ്പൊക്കം ഭീഷണി സൃഷ്ടിക്കുന്നുണ്ട്. കാവാലം ജങ്കാർ കടവ് ഉയർത്തിയതിനാൽ സർവീസ് നടത്തിപ്പിന് ഇതുവരെ തടസമുണ്ടായിട്ടില്ല. മഴ ശക്തമായതോടെ കുട്ടനാട്ടിൽ വൈദ്യുതി ലൈനുകളിലെ തകരാറും വൈദ്യുതി മുടക്കവും പതിവായി.  രണ്ടാംകൃഷിയിറക്കിയിരിക്കുന്ന പാടശേഖരങ്ങളാണ് ഇതുമൂലം ഏറ്റവുമധികം ദുരിതത്തിലായിരിക്കുന്നത്. പാടത്ത് കെട്ടിക്കിടത്തുന്ന മഴവെള്ളം യഥാസമയം വറ്റിക്കുന്നതിന് വൈദ്യുതി മുടക്കം തടസമാകുന്നുണ്ട. രണ്ടാംകൃഷിയില്ലാത്ത പാടശേഖരങ്ങളുടെ നടുവിലെ തുരുത്തുകളിലും പുറംബണ്ടിലുമായി താമസിക്കുന്ന കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ മേച്ചേരി വാക്ക പാടശേഖരത്തിന്‍റെ പരിധിയിലുള്ള നിരവധി വീടുകളിൽ വെള്ളം കയറി.  പുളിക്കുന്നു എൻജിനിയറിങ്‌ കോളേജ് മങ്കൊമ്പു ദേവി ക്ഷേത്രം റോഡ് പകുതിയിലധികം മുങ്ങിയ അവസ്ഥയിലാണ്. കണിയാംമുക്ക് മുതൽ കൊച്ചാലുംമൂട് പാലം വരെയുള്ള ഭാഗത്ത് ഗതാഗതം ദുഷ്കരമായി. മലവെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന പോളയും മാലിന്യങ്ങളും ജലഗതാഗതത്തിനു തടസം സൃഷ്ടിക്കുന്നുണ്ട. പുളിങ്കുന്ന്  താലൂക്ക് ആശുപത്രി മുൻപിലുള്ള പാലത്തിന്‍റെ തൂണുകളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ ജലഗതാഗതത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇത്തരം മാലിന്യങ്ങൾ നീ്ക്കം ചെയ്യാൻ ഇന്നു നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.

കേരളത്തെ മുക്കിയ കഴിഞ്ഞ പ്രളയത്തിൽ 100 കോടിയിലധികം രൂപയുടെ കാര്‍ഷിക വിളകള്‍ നശിച്ചതായാണ് കണക്കുകൂട്ടല്‍.  നഷ്ടങ്ങളുടെ കണക്കുകള്‍ ഓരോ വര്‍ഷവും ഏറിയും കുറഞ്ഞുമിരിക്കുമെങ്കിലും രണ്ടാം കൃഷി നശിക്കാത്ത വര്‍ഷങ്ങളില്ല. അങ്ങനെ വരുമ്പോള്‍ പുഞ്ചകൃഷിക്ക് ഉപരിയായ ഒരു കൃഷിക്ക് പാകമാണോ കുട്ടനാട്ടിലെ പാടങ്ങള്‍ എന്ന ചോദ്യമാണ് ഉയരുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ അല്ല എന്ന തന്നെയാണ് വിദഗ്ദ്ധരുടെ മറുപടി. അതിനുള്ള ന്യായങ്ങളും അവര്‍ നിരത്തുന്നു.

കുട്ടനാടും വയലുകളും

സവിശേഷമായ ഭൂപ്രകൃതിയും ജലപ്രകൃതിയുമുള്ള തണ്ണീര്‍ത്തടമാണ് കുട്ടനാട്. വേമ്പനാട് തണ്ണീര്‍ത്തടത്തിന്റെ ഭാഗം. പമ്പ, മണിമല, അച്ചന്‍കോവില്‍, മീനച്ചില്‍, മൂവാറ്റുപുഴ നദികള്‍ എത്തിച്ചേരുന്ന ഡെല്‍റ്റ പ്രദേശം. ശരാശരി മഴ ലഭിക്കുന്ന ഒരു വര്‍ഷം 10074 ദശലക്ഷം ഘനമീറ്റര്‍ വെള്ളം കുട്ടനാട്ടിലേക്ക് എത്തിച്ചേരും. ജൂണ്‍ മുതല്‍ ഓഗസ്ത് വരെയുള്ള മണ്‍സൂണ്‍ കാലയളവില്‍ മാത്രം 300 ദശലക്ഷം ഘനമീറ്റര്‍ ജലം ഇവിടേക്കെത്തും എന്നാണ് കണക്ക്. അധികമായി കുട്ടനാട്ടിലേക്കെത്തുന്ന വെള്ളം ഭൂരിഭാഗവും വേമ്പനാട് കായല്‍വഴി ഒഴിഞ്ഞ് പോവാറാണ് പതിവ്. എന്നാല്‍ വേമ്പനാടിന്റെ ജലവാഹക ശേഷിക്കനുസരിച്ചായിരിക്കും ഈ ഒഴിഞ്ഞുപോക്ക്. കുട്ടനാട്ടിലെ വെള്ളപ്പൊക്കവും ഇതിനെ ആശ്രയിച്ചാണ്.

നദികളിലൂടെ ഒഴുകിയെത്തുന്ന എക്കലും മണലും അടിഞ്ഞ് പ്രകൃത്യാ ഉണ്ടായതാണ് ആദിമ കുട്ടനാട്. പിന്നീട് വേമ്പനാട് കായലില്‍ നികത്തിയെടുത്ത പ്രദേശങ്ങളാണ് പുതുകുട്ടനാട്. നദികള്‍ ഒഴുകിയെത്തി ഉണ്ടായ ഫലഭൂയിഷ്ടിയുള്ള കുട്ടനാടിന്, കുട്ടനാട്ടിലെ വയലുകള്‍ക്ക് കൃഷി അല്ലാതെ മറ്റൊരു ധര്‍മ്മം കൂടിയുണ്ട്; മഴക്കാലത്ത് ആ നദികളിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തെ പരന്നൊഴുകാന്‍ അനുവദിക്കുക എന്നതാണത്. പാടശേഖരങ്ങളും കനാലുകളും കായലും ചേര്‍ന്ന ജലപ്പരപ്പാണ് കുട്ടനാടിന്റെ ജലവാഹകശേഷി നിര്‍ണയിക്കുന്നത്.

കാര്‍ഷിക മേഖലകള്‍

കുട്ടനാട് രണ്ട് മേഖലകളാണ്. 31,000 ഹെക്ടര്‍ വരുന്ന വരണ്ട പ്രദേശവും 66,000 ഹെക്ടര്‍ വെള്ളം കെട്ടി നില്‍ക്കുന്ന താഴ്ന്ന പ്രദേശവും. സമുദ്ര നിരപ്പില്‍ നിന്ന് 0.5 മീറ്റര്‍ മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന് കിടക്കുന്ന വരണ്ട പ്രദേശത്ത് സാധാരണഗതിയില്‍ വെള്ളപ്പൊക്കം അനുഭവപ്പെടാറില്ല. വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളില്‍ സമുദ്രനിരപ്പില്‍ നിന്ന് 0.6 മീറ്റര്‍ ഉയരത്തിലുള്ളവയും 2.2 മീറ്റര്‍ താഴ്ന്ന പ്രദേശങ്ങളും പെടും. ഇതില്‍ സമുദ്രനിരപ്പില്‍ നിന്ന് താഴെയുള്ള അമ്പതിനായിരത്തോളം ഹെക്ടറാണ് പുഞ്ചപ്പാടങ്ങള്‍. ഇതില്‍ മുപ്പതിനായിരം ഹെക്ടര്‍ കരപ്പാടങ്ങളും ഒമ്പതിനായിരം ഹെക്ടര്‍ കരിനിലങ്ങളുമാണ്; 13,000 ഹെക്ടര്‍ കായല്‍ നികത്തിയെടുത്ത നിലങ്ങളും. കായല്‍ നിലങ്ങള്‍ സാധാരണ കൃഷിനിലങ്ങളേക്കാള്‍ താഴ്ന്നാണ് കിടപ്പ്.

കുട്ടനാടിനെ ആറ് കാര്‍ഷിക പാരിസ്ഥിതിക മേഖലകളായാണ് തരംതിരിച്ചിരിക്കുന്നത്. അപ്പര്‍കുട്ടനാട്, ലോവര്‍കുട്ടനാട്, വടക്കന്‍ കുട്ടനാട്, പുറംകരി, കായല്‍ നിലങ്ങള്‍, വൈക്കംകരി എന്നിങ്ങനെ. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികള്‍ വന്നെത്തുന്ന മുകള്‍ ഭാഗമാണ് അപ്പര്‍കുട്ടനാട്. വേമ്പനാട് കായലില്‍ നിന്ന് നികത്തിയെടുത്തവയാണ് കായല്‍ നിലങ്ങള്‍. തണ്ണീര്‍മുക്കം ബണ്ടിന് വടക്കായി എക്കല്‍ കുറഞ്ഞ ചെളി നിറഞ്ഞ പ്രദേശമാണ് വൈക്കം കരി. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തിച്ചേരുന്ന താഴ്ന്ന പ്രദേശമാണ് ലോവര്‍ കുട്ടനാട്. വെള്ളപ്പൊക്കം ഏറെ അനുഭവപ്പെടുന്ന പ്രദേശവും ഇത് തന്നെ. കുട്ടനാടിന് വടക്ക് വൈക്കത്തിനും താഴെയുള്ള മേഖലയാണ് വടക്കന്‍ കുട്ടനാട്. നാലായിരത്തോളം ഏക്കറില്‍ അമ്പലപ്പുഴ, പുറക്കാട്, കരുവാറ്റ പ്രദേശങ്ങളില്‍ വ്യാപിച്ച് കിടക്കുന്നതാണ് പുറക്കാട് കരി.

മൂന്ന് വര്‍ഷത്തില്‍ ഒരിക്കലില്‍ നിന്ന് രണ്ടാംകൃഷിയിലേക്കെത്തുമ്പോള്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രം കൃഷി ചെയ്യുന്ന നിലങ്ങളായിരുന്നു കുട്ടനാട്ടിലേത്. പിന്നീട് അത് കാലക്രമേണ വര്‍ഷാവര്‍ഷമുള്ള പുഞ്ചകൃഷിയിലേക്ക് മാറി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കൃഷിയിറക്കി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കൊയ്യുന്ന പുഞ്ച കൃഷിയാണ് കുട്ടനാട്ടിലെ പ്രധാന കൃഷി. എന്നാല്‍ സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം രൂക്ഷമായതോടെ പുഞ്ചയ്ക്ക് പുറമെ രണ്ടാമതൊരു കൃഷി കൂടി ഇറക്കാന്‍ കര്‍ഷകരും കൃഷിവകുപ്പും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. കാലങ്ങളായി കുട്ടനാട്ടിലെ കര്‍ഷകര്‍ രണ്ടാംകൃഷിയും ചെയ്തുവരുന്നു. മെയ്, ജൂണ്‍ മാസങ്ങളില്‍ വിതയിറക്കി ഓഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ കൊയ്യുന്നതാണ് രണ്ടാംകൃഷി. നദികളില്‍ നിന്ന് ഒലിച്ചെത്തുന്ന വെള്ളത്തിലൂടെ വയലുകളില്‍ അടിയുന്ന എക്കല്‍ ഈ കൃഷിക്ക് സഹായകമാകുമെന്നാണ് കൃഷിവകുപ്പിന്റെയും കര്‍ഷകരുടേയും കണക്കുകൂട്ടല്‍. എന്നാല്‍ അഞ്ച് ദിവസത്തിലധികം തുടര്‍ച്ചയായി മഴ പെയ്താല്‍ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരും. ഇതോടെ താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയെല്ലാം വെള്ളത്തിനടിയിലാവും. രണ്ട് ദിവസത്തിനകം വെള്ളമിറങ്ങിയില്ലെങ്കില്‍ കൃഷി നശിക്കുകയും ചെയ്യും.

മഴക്കാലത്ത് കുട്ടനാട്ടില്‍ വെള്ളമുണ്ടാവും. വെള്ളപ്പൊക്കമായി രൂപപ്പെട്ടില്ലെങ്കിലും പല വര്‍ഷങ്ങളിലും അരപ്പൊക്കത്തിലധികം വെള്ളം വയലുകളില്‍ നിറയും. കുട്ടനാട്ടിലെ പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്കും കാര്‍ഷിക അഭിവൃദ്ധിക്കും അത് ആവശ്യമാണ് താനും. എന്നാല്‍ ഒഴുകി വരുന്ന വെള്ളത്തെ ശേഖരിച്ച് നിര്‍ത്തി, പരന്നൊഴുകാന്‍ അനുവദിക്കുക എന്ന വയലുകളുടെ ധര്‍മ്മത്തെ അവഗണിച്ചുകൊണ്ടാണ് കര്‍ഷകര്‍ കൃഷിവകുപ്പിന്റെ അനുവാദത്തോടെ കൃഷിയിറക്കുന്നത്.

ടെഹ്റാൻ: അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ സെൻട്രൽ ഇന്‍റലിജൻസ് ഏജൻസി (സിഐഎ) ക്കുവേണ്ടി വിവരങ്ങൾ ചോർത്തിയ 17 പേരെ പിടികൂടിയെന്ന അവകാശവാദവുമായി ഇറാൻ. ഇവരിൽ ചിലരെ വധിച്ചെന്നും ഇറാൻ വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.  സിഐഎയുടെ വൻചാരശൃംഖല തകർത്തെന്നാണ് ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയത്തെ ഉദ്ധരിച്ച് സർക്കാർ നിയന്ത്രണത്തിലുള്ള ടിവി ചാനൽ റിപ്പോർട്ട് ചെയ്തത്. സിഐഎ ഉദ്യോഗസ്ഥരുടേതെന്ന് അവകാശപ്പെട്ട് ചില ചിത്രങ്ങളും ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടു.  സാന്പത്തിക, ആണവ, സൈനിക, സൈബർ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ കന്പനികളിൽ ജോലി ചെയ്തിരുന്നവരെയാണു ചാരപ്രവർത്തനത്തിനു പിടികുടിയതെന്നാണു സൂചന.

ഇവർ രഹസ്യങ്ങൾ ചോർത്തി അമേരിക്കയ്ക്കു കൈമാറിയെന്നും രഹസ്യാന്വേഷണ വൃത്തങ്ങൾ ആരോപിക്കുന്നു. ഇറാന്‍റെ ആരോപണം സംബന്ധിച്ച് സിഐഎയോ യുഎസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.   കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറാനും അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇറാന്‍റെ വെളിപ്പെടുത്തൽ. സിഐഎ ചാരശൃംഖല തകർത്തെന്ന് ജൂണിൽ ഇറാൻ അവകാശപ്പെട്ടിരുന്നു. ഇതുമായി പുതിയ വെളിപ്പെടുത്തലിനു ബന്ധമുണ്ടോ എന്നു വ്യക്തമല്ല.

ജൂലൈ നാലിനു ബ്രിട്ടന്‍റെ റോയൽ മറൈൻസ് ഇറാനിയൻ ടാങ്കർ പിടിച്ചെടുത്തു. ഇതിനു പിന്നാലെ കഴിഞ്ഞയാഴ്ച ഇറാൻ ബ്രിട്ടീഷ് ടാങ്കറും പിടിച്ചെടുത്തു. ഹോർമുസ് കടലിടുക്കിൽ ഇറാനും അമേരിക്കയടക്കമുള്ള സഖ്യരാഷ്ട്രങ്ങളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

ഒരിക്കൽ സച്ചിന്‍ പറഞ്ഞു ഇവന്‍ ഭാവിയിലെ താരമെന്ന്. ഇന്ന് ഇന്ത്യന്‍ ടീമില്‍ ഒരു സര്‍പ്രൈസ് മാത്രം. അത് സച്ചിന്‍ പറഞ്ഞ ആ താരം തന്നെ. ലെഗ് സ്പിന്നര്‍ രാഹുല്‍ ചാഹര്‍. വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിലെ ഒരേയൊരു സര്‍പ്രൈസ് മാത്രം.കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈയ്ക്കായി തിളങ്ങിയ രാഹുല്‍ ആ മികവിലൂടെയാണു സിലക്ടര്‍മാരുടെ കണ്ണില്‍പെട്ടത്. വെസ്റ്റിന്‍ഡീസില്‍ ട്വന്റി20യിലാകും രാഹുല്‍ കളിക്കാനിറങ്ങുക. രാഹുല്‍ അംഗമായ ടീമില്‍ അര്‍ധ സഹോദരന്‍ ദീപക് ചാഹറും ഉള്‍പ്പെടുന്നു.

കഴിഞ്ഞ ഐപിഎല്‍ ഫൈനലില്‍ രാഹുലിന്റെ സ്‌പെല്‍ മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു. 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റിട്ട രാഹുലിനെപ്പറ്റി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പറഞ്ഞതിങ്ങനെ: പ്രതിഭാസ്പര്‍ശമുള്ള താരമാണു രാഹുല്‍. ഭാവിയിലെ താരം. എത്ര കൃത്യതയോടെയാണു രാഹുല്‍ പന്തെറിയുന്നത്. കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കായി 13 വിക്കറ്റാണു താരമെടുത്തത്.

14 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 63 വിക്കറ്റെടുത്തിട്ടുണ്ട് രാഹുല്‍. 6 തവണ 5 വിക്കറ്റ് നേട്ടം കൊയ്തു. ഒരു അര്‍ധസെഞ്ചുറിയോടെ 336 റണ്‍സ് നേടിയിട്ടുമുണ്ട്. 2017ല്‍ ധോണിയും സ്റ്റീവ് സ്മിത്തും ഉള്‍പ്പെട്ട പുണെയ്ക്കായി ഐപിഎല്ലില്‍ അരങ്ങേറി.

പിന്നീട്, ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനം. സന്ദര്‍ശകര്‍ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തു.പക്ഷേ, അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ ഇടംകിട്ടിയില്ല. രാഹുലിന്റെ അര്‍ധസഹോദരന്‍ ദീപക് നേരത്തെയും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ഒരു ട്വന്റി20യും ഒരു ഏകദിനവും.

ആലപ്പുഴ: വയോധികയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തുമ്പോളിയില്‍ തയ്യില്‍ വീട്ടില്‍ മറിയാമ്മ (70) യെ ആണു മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടുവരാന്തയില്‍ ചോരവാര്‍ന്നു നിലയിലായിരുന്നു മൃതദേഹം. പോലീസ് അന്വേഷണം ആരംഭിച്ചു.

സംസ്ഥാന വ്യാപകമായി കെ എസ് യു നാളെ (23 /07/2019 ) പഠിപ്പുമുടക്കും. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മുന്നിൽ നടന്നുവരുന്ന നിരാഹാര സമര പന്തലിൽ പോലീസ് അതിക്രമിച്ചു കാടന്നതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്‌.

ഈ അധ്യയന വർഷത്തിലെ നാലാമത്തെ പഠിപ്പുമുടക്കിലേയ്ക്കാണ് കേരളം നീങ്ങുന്നത് . കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മുന്നിൽ നടന്നുവരുന്ന നിരാഹാര സമരത്തോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചു 19/ 07/ 2019 -ൽ കെഎസ്‌യു പഠിപ്പുമുടക്കിയിരുന്നു . ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷത്തെതുടർന്ന് കേരളത്തിലെ വിദ്യാലങ്ങളിൽ ജൂലൈ 4 – ന് വിദ്യാഭ്യാസ പഠിപ്പുമുടക്കം ആയിരിന്നു . എബിവിപി യുടെ സെക്രട്രിയേറ്റ് മാർച്ചിന് നേരെ നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ 2 -നും വിദ്യാഭ്യാസ പഠിപ്പുമുടക്കമായിരുന്നു .
ജൂലൈ മാസത്തിൽ തന്നെ 4 അധ്യയന ദിനങ്ങളാണ് കേരളത്തിൽ നഷ്‌ടമാകുന്നത് .

വിവിധ വിദ്യാർത്ഥി സംഘടനകളുടെ ശക്തി പ്രകടനത്തിൻെറ ഭാഗമായി പ്രഖ്യാപിക്കുന്ന വിദ്യാഭ്യാസ പഠി പ്പു മുടക്കുകൾ പഠന നിലവാരത്തെ ബാധിക്കുന്നതായി അധ്യാപകരും മാതാപിതാക്കളും അഭിപ്രായപ്പെട്ടു.പല സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ശനിയാഴ്ചകളിൽ ക്ലാസുകൾ നടത്തി സിലബസ്സുകൾ പൂർത്തീകരിക്കാറുള്ളത്കൊണ്ട് സർക്കാർ മേഖലയിൽ പഠിക്കുന്ന സാധാരണക്കാരായ വിദ്യാർഥികളെയാണ് വിദ്യാഭ്യാസ പഠിപ്പുമുടക്ക് ഏറ്റവും കൂടുതലായി ബാധിക്കുന്നത്.

പല വിദ്യാഭ്യാസ സ്‌ഥാപനങ്ങളും സമര ദിവസങ്ങളിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അവധി പ്രഖ്യാപിക്കാറാണ് പതിവ്.ഹർത്താലിൻെറ കാര്യത്തിൽ എന്നപോലെ വിദ്യാഭ്യാസ പഠിപ്പുമുടക്കുകളുടെ കാര്യത്തിലും കോടതിയുടെ ശക്തമായ ഇടപെടലാണ് വേണ്ടത്എന്നാണ് മാതാപിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായം.

ചന്ദ്രയാന്‍-2 ആദ്യഘട്ടം വിജയകരം. പേടകം ആദ്യഭ്രമണപഥത്തിലെത്തി. 181.616 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റുന്നു. ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്റെ രണ്ടാമത്തെ പതിപ്പ് ശ്രീഹരിക്കോട്ടയില്‍ നിന്ന് 2.43 നാണ് വിക്ഷേപിച്ചത്. ഓഗസ്റ്റ് 13ന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മാറ്റും.

ചാന്ദ്രയാൻ രണ്ടിനെ രാജ്യത്തിന്റെ ചരിത്ര കുതിപ്പെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോക്ടര്‍ കെ.ശിവന്‍ വിശേഷിപ്പിച്ചത്. റോക്കറ്റിന്റെ ശേഷി 15 ശതമാനം വര്‍ധിപ്പിക്കാന്‍ സാധിച്ചത് നേട്ടമെന്ന് അദ്ദേഹം വിശദീകരിച്ചു. ദൗത്യത്തില്‍ പങ്കാളികളായ എല്ലാവരെയും സല്യൂട്ട് ചെയ്യുന്നതായി ചെയര്‍മാന്‍ പറഞ്ഞു.

ദൗത്യത്തെ പ്രശംസിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ഇന്ത്യക്കാര്‍ക്ക് അഭിമാന മുഹൂര്‍ത്തമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. ചന്ദ്രയാന്‍ രണ്ട് രാജ്യത്തിന് അഭിമാന‌കരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്കിത് ചരിത്രമുഹൂര്‍ത്തമാണ് . തീര്‍ത്തും തദ്ദേശീയമായി രൂപം നല്‍കിയ പദ്ധതി രാജ്യത്തെ ശാസ്ത്രജ്ഞരുടെ പ്രാഗല്‍ഭ്യത്തിനും പ്രതിഭയ്ക്കും തെളിവാണ്. രാജ്യത്തിനായി ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞരെ വിളിച്ച് അഭിന്ദനമറിയിച്ചെന്നും മോദി ട്വിറ്ററില്‍ വ്യക്തമാക്കി. ചന്ദ്രയാന്‍ രണ്ട് ചന്ദ്രനെക്കുറിച്ചുളള അറിവ് വര്‍ധിപ്പിക്കും. രാജ്യത്തെ യുവാക്കള്‍ക്ക് ശാസ്ത്രാഭിമുഖ്യം വളര്‍ത്താനും ഗവേഷണത്തിനും കണ്ടുപിടുത്തത്തിനും പ്രചോദമാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഡല്‍ഹിയിലെ ഓഫിസില്‍ പ്രധാനമന്ത്രി ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം വീക്ഷിച്ചു.

ചന്ദ്രനില്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ചന്ദ്രയാന്‍ ഒന്നിന് കൃത്യം പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് രണ്ടാം ദൗത്യം.

ചന്ദ്രോപരിതലത്തില്‍ ഉപഗ്രഹങ്ങളും ഗവേഷണ യന്ത്രങ്ങളും ഇടിച്ചിറക്കുന്ന രീതിക്കു പകരം ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനു സമാനമായ രീതിയിലുള്ള സോഫ്റ്റ് ലാൻഡിങ്ങാണ് ചന്ദ്രയാന്‍ രണ്ടിന്റെ പ്രത്യേകത. റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ് ലോകത്ത് ഇതിനു മുന്‍പ് സോഫ്റ്റ് ലാന്റിങ് നടത്തിയിട്ടുള്ളത്.

ബർലിൻ∙ ജർമൻ ആരോഗ്യ മേഖലയിലെ നഴ്സുമാരുടെ ക്ഷാമം നികത്താൻ ജർമൻ ആരോഗ്യമന്ത്രി തന്നെ രംഗത്ത്. ജർമനിയിൽ ഇതിനകം നാൽപതിനായിരം നഴ്സുമാരുടെ ഒഴിവുകൾ നികത്താതെ കിടക്കുകയാണെന്നും വിദേശ നഴ്സുമാർക്കായി ജർമനി വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും മന്ത്രി മന്ത്രി യെൻസ് സഫാൻ മാധ്യമങ്ങളോട് പറഞ്ഞു.

ജർമൻ ഭാഷയിൽ ബി–2 ലെവൽ പാസ്സായ നഴ്സുമാർക്ക് ജർമനിയിൽ തൊഴിൽ ഉറപ്പാണ്. ഇതിനകം നൂറു കണക്കിന് മലയാളി നഴ്സുമാർ ജർമനിയിൽ എത്തികഴിഞ്ഞു.

ബെംഗ്ലൂരിലെ ജർമൻ കോൺസുലേറ്റിൽ വീസയും വർക്കിങ് പെർമിറ്റിനുംവേണ്ടി കുറഞ്ഞത് മൂന്ന് മാസത്തിലധികം കാത്തിരിപ്പാണ് ഉണ്ടാകുന്നതെന്ന് ഭരണകക്ഷിയിലെ ഒരു എംപി പാർലമെന്റിൽ ആക്ഷേപം ഉന്നയിച്ചു. എൻജിനീയറിങ്, നഴ്സിങ് മേഖലകളിലെ ഉദ്യോഗാർഥികളുടെ അപേക്ഷകൾ ഇവിടെ കെട്ടികിടക്കുകയാണെന്നും ഉടനടി പരിഹാരത്തിന് ജർമൻ വിദേശവകുപ്പും തൊഴിൽ വകുപ്പും ഇടപെടണമെന്നും എംപി ചാൻസർ മെർക്കലിനോട് ആവശ്യപ്പെടും.

RECENT POSTS
Copyright © . All rights reserved