Latest News

ഏഴു മാസം ഗർഭിണിയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ടു ഭർത്താവിനെയും ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന വീട്ടമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. എരിമയൂർ മരുതക്കോട് ബിജു (28), എരിമയൂർ മാരാക്കാവ് പുത്തൻവീട്ടിൽ മനോശാന്തി (40) എന്നിവരെയാണ് ആലത്തൂർ ഡിവൈഎസ്പി കെ.എം.ദേവസ്യ, സിഐ ബോബിൻ മാത്യു, എസ്ഐ എം.ആർ അരുൺകുമാർ എന്നിവർ തിരുപ്പൂരിൽവച്ച് അറസ്റ്റ് ചെയ്തത്.

മേയ് 29നു പുലർച്ചെയാണു ബിജുവിന്റെ ഭാര്യ പനയൂർ അത്തിക്കോട് ചന്ദ്രന്റെ മകൾ ഐശ്വര്യ (20) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കെട്ടിട നിർമാണത്തൊഴിലാളിയായ ഭർത്താവ് ബിജുവും കൂടെ പണിചെയ്തിരുന്ന മനോശാന്തിയും തമ്മിലുള്ള അടുപ്പമാണ് ഐശ്വര്യ മരിക്കാൻ കാരണമായതെന്നു ബന്ധുക്കൾ പൊലീസിൽ മൊഴി നൽകിയിരുന്നു. 28നു ബിജുവും മനോശാന്തിയും നാടുവിട്ടതാണ്. ഇരുവരെയും കാണ്മാനില്ലെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഒരു വർഷം മുൻപാണു ബിജുവും ഐശ്വര്യയും വിവാഹിതരായത്. പതിനായിരം രൂപയും 8 പവന്റെ സ്വർണവും സ്ത്രീധനമായി നൽകിയിരുന്നു. ഇതു പോരെന്നു പറഞ്ഞു നിരന്തരമായി ഐശ്വര്യയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

സ്ത്രീധന പീഡനം, ഭാര്യാ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളിലാണു ബിജുവിനെതിരെ കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ മനോശാന്തിയും ഐശ്വര്യയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിട്ടുണ്ടത്ര. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ഇവർക്കെതിരെ കേസ്. രണ്ടു പേരെയും ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.

ബിജോ തോമസ് അടവിച്ചിറ

ഇന്ന് ചിങ്ങം ഒന്ന്.പൊന്നിന്‍ ചിങ്ങമെന്ന് എക്കാലവും പറയാറുള്ള നമുക്ക് രണ്ട് കൊല്ലമായി ഓണക്കാലം മഹാദുരന്തത്തിന്റെ പ്രളയകാലമാണ് എന്നാലും തിരുവോണം പൊന്നോണം തന്നെയാകുമെന്ന പ്രതീക്ഷയിലാണ് ഒരോ മലയാളിയും .

മലയാള വര്‍ഷാരംഭം കൂടിയാണ് ചിങ്ങം ഒന്ന് കര്‍ഷകദിനം കൂടിയാണ്. പ്രളയക്കെടുതി ബാക്കിവെച്ച ഓര്‍മകളിലാണ് ഇത്തവണ ചിങ്ങം പുലരുന്നത്. പ്രളയദുരിതത്തിന് ഇനിയും അറുതിയായില്ലെങ്കിലും കര്‍ക്കിടകത്തിന്റെ വറുതിയില്‍ നിന്ന് ചിങ്ങത്തിന്റെ പുലരിയിലേക്കെത്തുമ്പോള്‍ പ്രതീക്ഷയിലാണ് കര്‍ഷകര്‍. . മണ്ണില്‍ അധ്വാനിച്ചതെല്ലാം പ്രളയം കവര്‍ന്നെടുത്ത കര്‍ഷകന്റെ നെഞ്ചിലെ വിങ്ങലാണ് ഈ ചിങ്ങപ്പുലരി.

പൊന്നിന്‍ ചിങ്ങമാസത്തിലേക്കുള്ള കാല്‍വെപ്പ്. പഞ്ഞമാസക്കാലത്തെ ദുരിതപ്പെയ്തിലും വിളവിനെ കാത്ത് പരിപാലിച്ച് ചിങ്ങത്തില്‍ വിളവെടുക്കാന്‍ ഒരുങ്ങുന്ന കാലം.വിളഞ്ഞ് നില്‍ക്കുന്ന നെല്‍ക്കതിരുകള്‍ കണ്ണിന് കാഴ്ചയാകുന്ന ആ ചിങ്ങത്തിലേക്കല്ല ഇത്തവണ മലയാളി മിഴി തുറക്കുന്നത്. പേമാരി പെയ്തിറങ്ങി പുഴയും വയലും ഒന്നിച്ച് കര്‍ഷകന്റെ കണ്ണീരായി ഒഴുകുന്ന ഒരു കാലത്തിലൂടെ ഒഴുക്കികൊണ്ട് പോയത് നിരവധി മലയാളികളുടെ പ്രതീക്ഷകളാണ്.  ജീവൻ മുറുകെ പിടിക്കാൻ നെട്ടോടമോടുന്നവർ ചിങ്ങമാസ ഓർമ്മയിലുപരി സ്വപ്നങ്ങളും പ്രതീക്ഷകളും തകർന്ന ചിന്തകൾ അവരിൽ വേട്ടയാടുന്നുണ്ടാവാം. മൂടികെട്ടിയ ആകാശത്തെ ഭീതിയോടെയാണ് പലരും നോക്കുന്നത്. ചെറുതുള്ളി പോലും ഭയപ്പെടുത്തുന്നവയാണ്.

പിന്തിരിഞ്ഞു നോക്കുന്ന നേരം കൊണ്ട് സര്‍വ്വസ്വവും മണ്ണിലൊലിച്ച് പോയതിന്റെ പകപ്പിലാണ് നമ്മളില്‍ പലരും.വീടില്ല, മണ്ണില്ല, നട്ടുനനച്ചതൊന്നുമില്ല.മുറ്റത്ത് പൂക്കളങ്ങള്‍ തീര്‍ക്കുന്ന ഓണക്കാലവുമിങ്ങെത്തി. എന്നാലും മലയാളി എന്നും ശുഭാപ്തിവിശ്വാസിയാണ്. ഒരുമയുടെ കരുത്തിന്‍ ഈ ചിങ്ങത്തെ വരവേല്‍ക്കാന്‍ ഒരുക്കുകയാണ്. കൂട്ടായ്മയിലൂടെ കയ്മെയ് മറന്ന സഹവര്‍ത്തിത്വത്തിലൂടെ ചിങ്ങപ്പുലരിയേയും പൊന്നണിഞ്ഞ ഒരു ഒാണക്കാലത്തേയും വരവേല്‍ക്കാം. മുറ്റംമെഴുകാം പൂവിടാം തുമ്പിതുളളലും വഞ്ചിപ്പാട്ടും വള്ളംകളിയും പുലിക്കളകളിയും.കൈകൊട്ടിക്കളിയും നമ്മുടെ ദൂരിതകാലത്തെ വേദനകളെ ഇല്ലാതാക്കട്ടെ.

 പ്രളയത്തെ ഒന്നായി നേരിട്ട ആ മനസ്സുമായി പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാം.

ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും വൻ ദുരിതത്തിലും പരസ്പരം സഹായിക്കുന്ന നമ്മുടെ മനസിനെ ഓർത്തുകൊണ്ട് പ്രതീക്ഷയുടെ പൊന്നിൻ ചിങ്ങ ആശംസകൾ നേരുന്നു…

മലയാളം യുകെ…

മന്ത്രി മെഴ്‌സിക്കുട്ടിയമ്മ ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ശൂരനാട് സ്റ്റേഷനിലെ പോലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍. സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ എഎസ്ഐ നുക്യുദീന്‍ എന്നിവരെ ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ചാണ് എസ്പി സസ്പെന്‍ഡ് ചെയ്തത്. വാഹനം കടന്നുപോകുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടും വേണ്ട സൗകര്യം ഒരുക്കിയില്ലെന്ന് കണ്ടെത്തിയാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.

മന്ത്രി  കുരുക്കില്‍പ്പെട്ടത് സ്വാതന്ത്ര്യദിനച്ചടങ്ങിനുശേഷം മടങ്ങുമ്പോഴായിരുന്നു. മന്ത്രിയുടെ വരവ് മുന്‍കൂട്ടി അറിയിച്ചില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

വിക്കറ്റ് കീപ്പിങ് മികവുകൊണ്ടും ബാറ്റിങ് മികവുകൊണ്ടും ആരാധകരുടെ കയ്യടി നേടിയിട്ടുള്ള താരമാണ് ഇംഗ്ലണ്ടിന്റെ സാറാ ടെയ്‌ലര്‍. ഇപ്പോൾ കളിക്കളത്തിന് പുറത്തും സാറ വാര്‍ത്തയില്‍ നിറയുകയാണ്. പൂര്‍ണ്ണ നഗ്നയായി വിക്കറ്റ് കീപ്പിങ് ചെയ്യുന്ന തന്റെ ഫോട്ടോ സാറ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ചിത്രം പോസ്റ്റ് ചെയ്യാനുള്ള കാരണവും സാറ വ്യക്തമാക്കുന്നു.

സ്ത്രീകള്‍ക്കായുള്ള ആരോഗ്യ മാസികയായ വുമണ്‍സ് ഹെല്‍ത്തിന്റെ കവര്‍ ഫോട്ടോയ്ക്ക് വേണ്ടിയാണ് സാറ നഗ്നയായി പോസ് ചെയ്തത്. സ്ത്രീകളുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമാണ് ഫോട്ടോ ഷൂട്ട്. തനിക്ക് ഇങ്ങനൊരു അവസരം നല്‍കിയതിന് വിമണ്‍സ് ഹെല്‍ത്ത് യുകെയ്ക്ക് സാറ നന്ദി പറഞ്ഞു. നഗ്നയായ ഫോട്ടോ ഷൂട്ട് ചെയ്യുന്നത് തന്റെ കംഫര്‍ട്ട് സോണിന് പുറത്താണമെങ്കിലും ധീരമായൊരു ചുവടുവെപ്പിന്റെ ഭാഗമായതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് സാറ പറഞ്ഞു.

ദീര്‍ഘനാളായി ഇംഗ്ലണ്ടിന്റെ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന സാറ ഇപ്പോള്‍ ചില വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകാണ്. ഡിപ്രഷനിലൂടെ കടന്നു പോകുന്നതിനാല്‍ താരം തന്നെ ഓസ്‌ട്രേലിയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിന് ശേഷം താരം സറെ സ്റ്റാര്‍സിന് വേണ്ടി കളിക്കാനെത്തിയിട്ടുണ്ട്. മികച്ച ഫോമിലുമാണ്.

കഴിഞ്ഞ എ ലെവല്‍ പരിക്ഷയില്‍ ഒരു A പ്ലസും രണ്ടു A യും കരസ്ഥമാക്കി, സുന്ദര്‍ലാന്‍ഡ്‌ മലയാളികളുടെ അഭിമാനമായി ഡയാന സാബു മാറി .സുന്ദര്‍ലാന്‍ഡില്‍ താമസിക്കുന്ന പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശി കടവന്താനം വീട്ടില്‍ സാബു വിന്‍റെയും സാരമ്മയുടെ മകളാണ് ഈ കൊച്ചുമിടുക്കി,. സൈന്റ്റ്‌ ആന്റണിസ് കത്തോലിക്ക ഗേള്‍സ്‌ അക്കാദമിയിലാണ് ഡയാന പഠിച്ചത് ..ഡാന്‍സിലും, പാട്ടിലും ,ബാറ്റ്മെന്റോന്‍ കളിയിലും കഴിവ് തെളിയിച്ചിട്ടുണ്ട് . ലീഡ്സ് യുനിവേഴ്സിറ്റിയില്‍ പഠിക്കുന്ന ഒരു സഹോദരികൂടിയുണ്ട്.ഡയാനക്ക് ,
സാബു സുന്ദര്‍ലാന്‍ഡിലെ നിസ്സാന്‍ കമ്പനിയില്‍ ക്വളിറ്റി ഇന്‍സ്പെക്ടര്‍ ആയി ജോലി ചെയ്യുന്നു അമ്മ .സുന്ദര്‍ലാന്‍ഡ്‌ റോയല്‍ ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലിനോക്കുന്നു. .ഡയാനക്ക് ഭാവിയില്‍ ഒരു ചാര്‍ട്ടെട് അക്കൗണ്ട്‌ ആയിത്തീരാനാണ് ആഗ്രഹം .

മലയാളി വൈദികനെ അമേരിക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി .   തൃശൂർ സ്വദേശി ഫാ . റാഫി കുറ്റുക്കാരനാണ് (57 )മരിച്ചത് . കുർബാന അർപ്പിക്കാൻ എത്താതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . മലയാളി വൈദികരുടെയും സംഘടനകളുടെയും സഹായത്തോടെ ഉടൻ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വീട്ടുകാർ അറിയിച്ചു.ഇoഫാൽ രൂപതാoഗമായ ഫാ .റാഫി കുറ്റുക്കാരൻ കാൻസാസ് സർവകലാശാലയിലെ ചാപ്ലിനുമായിരുന്നു .

കരസേനയുടെ 54–ാമത് ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) കോഴ്‌സിലേക്കും 25–ാമത് ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) വിമൻ കോഴ്‌സിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 22.

എൻജിനീയറിങ് ബിരുദധാരികളായ പുരുഷൻമാർക്കും വനിതകൾക്കുമാണ് ‌അവസരം. 2020 ഏപ്രിലിൽ തുടങ്ങുന്ന ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) കോഴ്‌സിൽ പുരുഷൻമാർക്ക് 175 ഒഴിവുകളുണ്ട്. വനിതകൾക്കു 14 ഒഴിവുകളാണുള്ളത്. അപേക്ഷകർ അവിവാഹിതരായിരിക്കണം. പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കും (നോൺ ടെക്‌നിക്കൽ എൻട്രി) അവസരമുണ്ട്.

യോഗ്യത: പട്ടികയിൽ സൂചിപ്പിച്ച വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദമാണു യോഗ്യത. നിബന്ധനകൾക്കു വിധേയമായി അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ കോഴ്‌സ് തുടങ്ങി 12 ആഴ്‌ചക്കുള്ളിൽ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കായുള്ള നോൺ ടെക്‌നിക്കൽ എൻട്രിക്ക് ഓഫ്‌ലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതു സംബന്ധിച്ച വിശദമായ നിർദേശങ്ങൾക്കു വെബ്‌സൈറ്റ് കാണുക. ഓരോ കോഴ്‌സിലുമുള്ള ഒഴിവുകളും ഒഴിവുള്ള എൻജിനീയറിങ് വിഭാഗങ്ങളും ഇതോടൊപ്പം പട്ടികയിൽ ചേർത്തിട്ടുണ്ട്. നോൺ ടെക്‌നിക്കൽ എൻട്രിക്ക് ഏതെങ്കിലും ബിരുദമാണു യോഗ്യത.

പ്രായം (2020 ഏപ്രിൽ ഒന്നിന്): എസ്‌എസ്‌സി (ടെക്നിക്കൽ): 20–27 (1993 ഏപ്രിൽ രണ്ടിനും 2000 ഏപ്രിൽ ഒന്നിനും മധ്യേ ജനിച്ചവർ. രണ്ടു തീയതിയും ഉൾപ്പെടെ).

പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കു പ്രായപരിധി 35 വയസാണ്. ഇവർ അപേക്ഷിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങൾക്കു വെബ്‌സൈറ്റ് കാണുക.

ശാരീരിക യോഗ്യതകൾ: കരസേനാ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നിർദിഷ്‌ട മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ശാരീരികക്ഷമതയുള്ളവരായിരിക്കണം അപേക്ഷകർ.

തിരഞ്ഞെടുപ്പ്: എസ്‌എസ്‌ബി ഇന്റർവ്യൂവിന്റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികളെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. ബെംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ഇന്റർവ്യൂ. എസ്‌എസ്‌ബി ഇന്റർവ്യൂ അഞ്ചു ദിവസം നീളും. രണ്ടു ഘട്ടങ്ങളായാണ് ഇന്റർവ്യൂ. ആദ്യഘട്ടത്തിൽ പരാജയപ്പെട്ടാൽ തിരിച്ചയയ്‌ക്കും. ഗ്രൂപ്പ് ടെസ്‌റ്റ്, സൈക്കോളജിക്കൽ ടെസ്‌റ്റ്, ഇന്റർവ്യൂ എന്നിവയുണ്ടാകും. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്കു നിബന്ധനകൾക്കു വിധേയമായി യാത്രാബത്ത നൽകും.

പരിശീലനം: ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) കോഴ്‌സിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവർക്കു ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ച പരിശീലനമുണ്ടാകും. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലാകും നിയമനം.

അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ഓൺലൈനിൽ അപേക്ഷിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. വിജയകരമായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ റോൾ നമ്പർ ലഭിക്കും. ഉദ്യോഗാർഥി അപേക്ഷ സേവ് ചെയ്‌ത ശേഷം ഓൺലൈൻ അപേക്ഷയുടെ രണ്ടു പ്രിന്റ് ഔട്ട് എടുക്കണം. ഓൺലൈൻ അപേക്ഷ അയയ്‌ക്കുന്നതിനും വിജ്‌ഞാപനത്തിന്റെ പൂർണരൂപത്തിനും www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് കാണുക.

സ്വന്തം വീട്ടിൽത്തന്നെ വൈദ്യുതി ഉൽപാദിപ്പിച്ച്, വീട്ടിലേക്ക് ആവശ്യമായ ജലം മഴവെള്ളസംഭരണിയില്‍ നിന്നും ഉപയോഗിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ ? വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ കന്തസ്വാമി സുബ്രമണിയുടെ വീട് ഇത്തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 5 kW സോളാര്‍ പ്ലാന്റില്‍ നിന്നും വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി മുഴുവന്‍ അദ്ദേഹം ഉൽപാദിപ്പിക്കുകയാണെന്നു പറഞ്ഞാല്‍ ആദ്യം പലര്‍ക്കും വിശ്വാസം വരില്ല.

10-12 വർഷം മുന്‍പാണ് ഇത്തരമൊരു ചിന്ത ഡോക്ടറുടെ മനസ്സില്‍ കയറുന്നത്. ആ സമയം അദ്ദേഹം താമസിച്ചിരുന്ന ഗേറ്റ്ഡ് കോളനിയിലെ വീടുകളില്‍ ജലക്ഷാമം രൂക്ഷമായിരുന്നു. ആ സമയത്താണ് മഴ ലഭിച്ചാല്‍ തന്നെ ജലം മുഴുവന്‍ ഓടകളിലേക്ക് ഒഴുകി പോകുന്നതിനെ കുറിച്ച് അദ്ദേഹം ശ്രദ്ധിക്കുന്നത്. മഴവെള്ളം വെറുതെ ഇങ്ങനെ അഴുക്കുജലമായി പോകുന്നതില്‍ അദേഹത്തിന് വിഷമം തോന്നി. ഇതിനു പരിഹാരമായി മഴവെള്ളം ശേഖരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. കോളനിയിലെ ക്ലബ് ഹൗസുകളുടെ മുകളില്‍ നിന്ന് പോലും മഴവെള്ളം ശേഖരിച്ചു അദ്ദേഹം അത് മഴവെള്ളസംഭരണികളില്‍ ശേഖരിക്കാന്‍ തുടങ്ങി. കോളനിയിലെ റോഡുകളില്‍ സ്പീഡ് ബ്രേക്കര്‍ നിര്‍മ്മിച്ച്‌ ജലം ഒഴുകി പോകാതെ അവ 30 ഫീറ്റ്‌ താഴ്ചയുള്ള പിറ്റുകളില്‍ നിറയ്ക്കാന്‍ സൗകര്യമൊരുക്കി. ഇത് ഭൂഗര്‍ഭജലം കുറയാതെ സംരക്ഷിക്കാന്‍ സഹായിച്ചുവെന്ന് ഡോക്ടര്‍ പറയുന്നു.

ഇത് വിജയകരമായതോടെ നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം സ്വന്തം വീട്ടിലും മഴവെള്ളസംഭരണി നിര്‍മ്മിച്ചു. സുഹൃത്തായ എഞ്ചിനീയറുടെ സഹായത്തോടെ കാര്‍ പാര്‍ക്കിംഗ് ഏരിയയുടെ തറയിലായി വലിയൊരു സംഭരണി നിർമിച്ചതാണ് അടുത്ത ഘട്ടം. ഇവിടെ നിന്നും റൂഫിലേക്ക് പൈപ്പ് നല്‍കി ഇതിലൂടെ മഴവെള്ളം ഇവിടെ ശേഖരിച്ചു. കാര്‍ പാര്‍ക്കിംഗ് ഏരിയ ആയതിനാല്‍ ഇവിടെ സ്ഥലവും ലാഭിക്കാന്‍ സാധിച്ചു. ഇവിടെ ശേഖരിക്കുന്ന ജലം കൊണ്ട് ഒന്‍പതുമാസം സുഖമായി വീട്ടിലെ ആവശ്യങ്ങള്‍ നടക്കുമെന്ന് അദ്ദേഹം പറയുന്നു. ഇതേജലം തന്നെയാണ് RO ഫില്‍ട്ടറിംഗ് നടത്തി കുടിക്കാനും പാകം ചെയ്യാനും ഉപയോഗിക്കുന്നത്.

അടുത്തിടെ ‘ തമിഴ്നാട് വെതര്‍ മാന്‍’ എന്ന ഫേസ്ബുക്ക് പേജില്‍ അദ്ദേഹം തന്റെ ഈ സംരംഭത്തെ കുറിച്ച് പോസ്റ്റ്‌ ചെയ്തിരുന്നു. ഇത് ഒരുപാട് ആളുകള്‍ ഏറ്റെടുത്തു. ആളുകളിലേക്ക് ഇത് കൂടുതല്‍ എത്തിക്കണമെന്നും ജലം പരമാവധി സംരക്ഷിക്കണമെന്നുമാണ് തന്റെ മോഹമെന്ന് ഡോക്ടര്‍ പറയുന്നു. ഇത് അതിനായി തന്നാല്‍ ആവുന്നൊരു ശ്രമം മാത്രമാണെന്ന് അദ്ദേഹം പറയുന്നു.

അടുത്തിടെ ‘ തമിഴ്നാട് വെതര്‍ മാന്‍’ എന്ന ഫേസ്ബുക്ക് പേജില്‍ അദ്ദേഹം തന്റെ ഈ സംരംഭത്തെ കുറിച്ച് പോസ്റ്റ്‌ ചെയ്തിരുന്നു. ഇത് ഒരുപാട് ആളുകള്‍ ഏറ്റെടുത്തു. ആളുകളിലേക്ക് ഇത് കൂടുതല്‍ എത്തിക്കണമെന്നും ജലം പരമാവധി സംരക്ഷിക്കണമെന്നുമാണ് തന്റെ മോഹമെന്ന് ഡോക്ടര്‍ പറയുന്നു. ഇത് അതിനായി തന്നാല്‍ ആവുന്നൊരു ശ്രമം മാത്രമാണെന്ന് അദ്ദേഹം പറയുന്നു.

വർക്കല : ഇന്ത്യ സ്വതന്ത്ര്യം നേടിയിട്ട് ഏഴുപത്തിമൂന്ന് വർഷം പിന്നിടുമ്പോൾ യഥാർത്ഥത്തിൽ നമ്മൾ സ്വതന്ത്രരാണോ? സ്വാതന്ത്ര്യം എന്നാൽ എന്തും ചെയ്യാൻ ഉള്ള അവകാശം അല്ല എന്ന സന്ദേശം നൽകി കൊണ്ട് ലോകത്തിലെ ഏറ്റവും വേഗം കൂടിയ മനുഷ്യൻ എന്ന യു ആർ എഫ് ബഹുമതി നേടിയ മാന്ത്രികൻ “സ്വാതന്ത്ര്യം തന്നെ അമൃതം” എന്ന പേരിൽ അവതരിപ്പിച്ച സാഹസിക പ്രകടനം കാണികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. അറുപതടി നീളമുള്ള ചങ്ങലയും നാൽപത്തഞ്ച് താഴുകളുമുപയോഗിച്ചു ബന്ധിച്ച് ശിരസ്സ് പുറത്തു വരുന്ന രീതിയിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റാൻഡിൽ ബന്ധിച്ചു. മാന്ത്രികന്റെ തലയിലേക്ക് വീഴത്തക്ക രീതിയിൽ നൂറ്റിയിരുപത് കിലോയോളം ഭാരമുള്ള ഒരു കൂറ്റൻ മഴു ടൈമറിൻ്റെ സഹായത്തോടെ ഒരുക്കിയിരുന്നു. അറുപത് സെക്കന്റ് പൂർത്തിയാകുമ്പോൾ മഴുവിനെ പിടിച്ചു നിർത്തിയ ടൈമർ മഴുവിന്റെ ബന്ധം വിച്ഛേദിക്കുകയും മഴു മാന്ത്രികന്റെ തലയിലേക്ക് വീഴുകയും ചെയ്യും. മാന്ത്രികനെ സ്റ്റാൻഡിൽ ബന്ധിച്ച ഉടനെ ടൈമർ പ്രവർത്തനം ആരംഭിച്ചു. അറുപത് സെക്കന്റ് പൂർത്തിയായതും മഴു താഴേക്ക് പതിച്ചു. എന്ത് സംഭവിച്ചു എന്നറിയാതെ കാണികൾ ഞെട്ടി നിൽക്കുമ്പോൾ ദേശീയ പതാകയുമേന്തി കാണികളുടെ മുമ്പിൽ ഹാരിസ് താഹ ചെറുപുഞ്ചിരിയോടെ പ്രത്യക്ഷപ്പെട്ടു.
രണ്ടു വർഷത്തെ നിരന്തര പരിശീലനത്തിലൂടെയാണ് ഇത്രയും അപകടം നിറഞ്ഞ ഈ എസ്‌ക്കേപ്പ് മാജിക്ക് ചെയ്യാൻ ഹാരിസ് താഹ തയാറായത്. മാജിക്കു കൂടാതെ ചിത്രകലയിലും പാഴ് വസ്തുക്കക്കളിൽ നിന്ന് പ്രത്യേകിച്ച് ചിരട്ടകളിൽ നിന്ന് മനോഹര കലാസൃഷ്ടികൾ നടത്തുന്നതിനും നിപുണനാണ്.

വർക്കല പാരഡൈസ് പബ്ലിക് സ്‌കൂളിലെ പി ആർ ഒ ആയി വർക്ക് ചെയ്യുന്ന ഹാരിസ് താഹ കേരളത്തിലെ മജീഷ്യൻമാരുടെ ഔദ്യോഗിക സംഘടനയായ മലയാളി മജീഷ്യൻസ് അസോസി യേഷന്റെ സംസ്ഥാന പ്രസിഡന്റ് ആണ്. ശ്രമകരമായ മാന്ത്രിക വിദ്യ അവതരിപ്പിച്ച്  ജനഹൃദയങ്ങളിൽ ഇടം പിടിച്ച ഹാരിസ് താഹ യുവ സമൂഹത്തിന് മാതൃകയാണെന്ന് യൂണിവേഴ്സൽ റിക്കോർഡ്സ് ഫോറം ജൂറി ചെയർമാൻ ഡോ.ഗിന്നസ് സുനിൽ ജോസഫ് ,ഗിന്നസ് & യു.ആർ.എഫ് റിക്കോർഡ്സ് ഹോൾഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള എന്നിവർ അഭിനന്ദിച്ചു.

നിലമ്പൂര്‍; തന്റെ പ്രണയിനി ക്യാന്‍സര്‍ ബാധിതയാണെന്നറിഞ്ഞിട്ടും ജീവിതത്തിലേക്ക് കൈപിടിച്ചു നടന്ന ചെറുപ്പക്കാരന്‍ സച്ചിന്‍ കുമാറിനെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. സച്ചിന്റെയും ഭവ്യയുടെയും വിവാഹം അന്ന് സോഷ്യല്‍ മീഡിയ അടക്കം കയ്യടികളോടെയാണ ആഘോഷിച്ചത്. ഇന്ന് ഈ പ്രളയകാലത്തും നിലമ്പൂര്‍ സ്വദേശിയായ സച്ചിന്‍ ദുരന്ത ഭൂമിയില്‍ നിന്നുകൊണ്ട് വീണ്ടും മാതൃകയാകുകയാണ്. തന്റെ എന്‍ഫീല്‍ഡ് ബൈക്ക് വിറ്റുകിട്ടുന്ന കാശ് മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ ഈ ചെറുപ്പക്കാരന്‍.

യാത്രകളെ സ്നേഹിക്കുന്ന ഭാര്യ ഭവ്യക്കും സച്ചിനും ബന്ധുക്കള്‍ സ്നേഹസമ്മാനമായി നല്‍കിയതാണ് എന്‍ഫീല്‍ഡ് ബുള്ളറ്റ്. ബുളളറ്റ് വിറ്റ് കിട്ടുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് സച്ചിന്‍ അറിയിച്ചു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയും തന്റെ നാട് പഴയതുപോലെയാകാനും ബുള്ളറ്റ് വില്‍ക്കുകയാണെന്ന് സച്ചിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.

സച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ അടുത്താണ് എനിക്ക് എന്റെ കുടുംബത്തില്‍ പെട്ട കുറച്ചു ആളുകള്‍ യാത്രകളെ സ്നേഹിക്കുന്ന ഭവ്യക്ക്, ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാന്‍ ബുള്ളറ്റ് 350 ബൈക്ക് എനിക്ക് സമ്മാനിച്ചത്.. ഇപ്പോള്‍ ഞങ്ങളെ നാടും നഗരവും എല്ലാം തകര്‍ന്നടിഞ്ഞു,, ഒരുപാട് ജീവനുകള്‍ നഷ്ട്ടപ്പെട്ടു, ഒരുപാട് ആളുകളെ ഇനിയും മണ്ണിനടിയില്‍ നിന്നും കിട്ടാനുമുണ്ട്.. എന്റെ നാട് പഴയതുപോലെയാവാന്‍ ഈ ബൈക്ക് കൊടുത്തുകിട്ടുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാന്‍ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു..
നമ്മള്‍ അതിജീവിക്കും…

അതോടൊപ്പം തന്നെ വായിച്ചെടുക്കാം ശരണ്യയുടെ സംഭവനയും…..

ട്യുമര്‍ ബാധയെ തുടര്‍ന്ന് ഏഴാമതും ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ് ശരണ്യ. തന്റെ ചികിത്സയ്ക്കായി സ്വരൂക്കൂട്ടിവെച്ച തുകയില്‍ നിന്ന് പതിനായിരം രൂപയാണ് ഈ താരം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നും ഒരു പങ്കാണ് താരം ദുരിതമനുഭവിക്കുന്നവര്‍ക്കായി തിരിച്ചുനല്‍കിയത് .

സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു പങ്കു നല്‍കാനായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും തനിക്ക് ലഭിച്ച തുകയില്‍ നിന്നും ഒരു പങ്ക് തിരിച്ചുനല്‍കുകയാണെന്നും ശരണ്യ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജൂണിലാണ് ട്യൂമര്‍ ബാധയെ തുടര്‍ന്ന് ശരണ്യയ്ക്ക് ഏഴാമതും ശസ്ത്രക്രിയ വേണ്ടി വന്നത്. സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച്‌ സീരിയല്‍ താരം സീമ.ജി.നായര്‍ രംഗത്തുവന്നതും വാര്‍ത്തയായിരുന്നു.

ആറ് വര്‍ഷം മുന്‍പാണ് ശരണ്യയ്ക്ക് ട്യൂമര്‍ബാധ സ്ഥിരീകരിക്കുന്നത്… തുടര്‍ന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും ട്യൂമര്‍ മൂര്‍ധന്യാവസ്ഥയില്‍ തന്നെ തിരികെ വരികയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്യേണ്ട അവസ്ഥയായിരുന്നു. ഏഴ് മാസം മുന്‍പാണ് ശരണ്യയ്ക്ക് ആറാമത്തെ ശസ്ത്രക്രിയ നടക്കുന്നത്.

Copyright © . All rights reserved