Latest News

തിരുവനന്തപുരം: കേരള സന്ദർശനത്തിനെത്തിയ വിദേശ വനിതയെ കാണാനില്ലെന്ന് പരാതി. ജർമ്മൻ സ്വദേശി ലിസ വെയ്സിനെ കാണാനില്ലെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ജർമ്മൻ കോൺസുലേറ്റ് ഡിജിപിക്ക് കത്തയച്ചു. യുവതിയുടെ അമ്മ കോൺസുലേറ്റിന് പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ജർമ്മൻ കോൺസുലേറ്റ് ഡിജിപിക്ക് കത്തയച്ചത്.

സംഭവത്തില്‍ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദേശ വനിത മാർച്ച് 7 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യു എസ് പൗരൻ മുഹമ്മദലി നാട്ടിലേക്ക് മടങ്ങി പോയതായും പൊലീസ് പറഞ്ഞു.

രാജസ്ഥാനിലെ ജോദ്പുരില്‍ എയിംസിലെ മലയാളി നഴ്സ് ആശുപത്രിയില്‍ തീകൊളുത്തി ജീവനൊടുക്കി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ബിജു പുനോജ് എന്ന ജീവനക്കാരിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30 ന് ആയിരുന്നു സംഭവം. കുടുംബപ്രശ്നങ്ങളില്‍ ഇവര്‍ മാനസിക ബുദ്ധിമുട്ടിലായിരുന്നെന്ന് കൂടെ താമസിക്കുന്ന സുഹൃത്ത് പറയുന്നു. പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ കൊണ്ടുവന്നാണ് തീകൊളുത്തി ജീവനൊടുക്കിയതെന്നാണ് പോലീസ് നിഗമനം.

സംഭവം നടന്ന മുറിയുടെ സമീപത്തൂടെ നടന്നുപോയ ആളാണ് വിവരം ആശുപത്രി അധികൃതരെ അറിയിക്കുന്നത്. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പൂട്ട് തകര്‍ത്ത് അകത്തു കടക്കുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

അലാറാം കേൾക്കുമ്പോഴേ ഉന്മേഷത്തോടെ എഴുന്നേൽക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ പലപ്പോഴും ഇത് നടക്കാറില്ല. ചിലപ്പോൾ അലാറം അടിക്കുന്നത് കേൾക്കാറില്ല. അതല്ലെങ്കിൽ കേട്ടിട്ടും ഓഫ് ചെയ്ത് കിടന്നുറങ്ങും. രാവിലെ ഉണരാൻ എന്താണിത്ര ബുദ്ധിമുട്ടെന്ന് ചിന്തിക്കുന്നുണ്ടോ. പ്രധാനമായും ഇതിന് മൂന്ന് കാരണങ്ങളാണുള്ളത്.

വൈകുന്നേരമോ രാത്രിയോ ഉള്ള വർക്ക് ഔട്ട്

രാവിലെ സമയം ഇല്ലാത്തതിനാൽ വൈകുന്നേരം വർക്ക് ഔട്ട് ചെയ്യുന്നവരാണ് പലരും. എന്നാൽ ഇത് നമ്മെ ഉന്മേഷവാന്മാരാക്കുന്നതിന് പകരം കൂടുതൽ ക്ഷീണിതരാക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല വർക്ക് ഔട്ടിന് ശേഷം ഉറങ്ങാൻ കിടന്നാൽ അത് ഉറക്കചക്രത്തെ മോശമായി ബാധിക്കുകയും ചെയ്യും.

ആഹാരക്രമം പാലിക്കുന്നില്ല ‌

ഉറങ്ങുന്നതിന് തൊട്ടുമുൻപ് രാത്രിഭക്ഷണം കഴിക്കാതിരിക്കുക. കാരണം ഭക്ഷണം ദഹിക്കാതെ കിടന്നാൽ അത് ഉറക്കത്തെ ബാധിക്കും. സസ്യാഹാരിയാണെങ്കിൽ ഉറങ്ങുന്നതിന് 3 മണിക്കൂർ മുൻപും അല്ലാത്തവർ 4–5 മണിക്കൂറു മുൻപും ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക.

ചിന്തകൾ പോസിറ്റീവല്ല

പോസിറ്റീവ് ചിന്തകളുമായി ഉറങ്ങാൻ കിടക്കുക, അപ്പോൾ ഉണരാനും അതേ ഉന്മേഷം ഉണ്ടാകും. രാവിലെ സ്കൂളിൽ പോകാനായി കിടന്നാൽ എത്ര വിളിച്ചാലും ഉണരാത്ത കുട്ടികൾ അതേസമയം പിക്നിക്കിന് പോകാനാണെന്നു പറഞ്ഞാൽ അലാറാം കേൾക്കുന്നതിന് മുൻപേ ഉണരുന്നത് കണ്ടിട്ടില്ലേ. കിടക്കുന്നതിന് ഒരു 15 മിനിറ്റ് മുൻപ് അടുത്ത ദിവസത്തെ കാര്യം പ്ലാൻ ചെയ്യാനും സന്തോഷകരമായ കാര്യങ്ങൾ ചിന്തിക്കാനും സമയം കണ്ടെത്തുക. ഈ സമയം ഫോണും ടിവിയും ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് നല്ല ഉറക്കം കിട്ടാനും അടുത്ത ദിവസം ഉന്മേഷവാന്മാരായി കൃത്യസമയം ഉണരാനും സഹായിക്കും.

എന്നാൽ ഉറക്കക്കുറവ് ഹൃദ്രോഗബാധയ്ക്ക് കാരണമാകുമോ ?

ഉണ്ടെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. ജേര്‍ണല്‍ ഓഫ് എക്സ്പരിമെന്റല്‍ സൈക്കോളജിയില്‍ പറയുന്നത് ഉറക്കമില്ലായ്മ പതിയെ ഒരാളെ ഹൃദ്രോഗത്തിലേക്ക് തള്ളിവിടുമെന്നാണ്. ക്രോണിക് ഷോര്‍ട്ട് സ്‌ലീപ്‌ ഹൃദയധമിനികളില്‍ ബ്ലോക്ക്‌ ഉണ്ടാക്കുകയും ഇത് ഹൃദ്രോഗത്തിനു കാരണമാകുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍.

ഏഴ് മണിക്കൂറോ അതിലധികമോ നേരം ഉറങ്ങുന്നവരില്‍ ഈ അപകടസാധ്യത കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഏഴ് മണിക്കൂറില്‍ കുറവ് നേരം ഉറങ്ങുന്നവരില്‍ microRNAs യുടെ അളവ് കുറവായിരിക്കും. ഇതും ഹൃദ്രോഗവുമായി ബന്ധമുണ്ട് എന്നാണ് കണ്ടെത്തല്‍. microRNAs യുടെ പങ്കും ഹൃദ്രോഗവും ഉറക്കക്കുറവും തമ്മില്‍ അതുകൊണ്ടുതന്നെ ബന്ധമുണ്ട് എന്നുതന്നെയാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയ ജാമി ഹിജ്മാന്‍സ് പറയുന്നത്.

മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ'(AMMA)യുടെ വാര്‍ഷിക ജനറൽബോഡി യോഗം ഇന്ന് കൊച്ചിയില്‍ ചേരും.ഭാരവാഹിസ്ഥാനങ്ങളില്‍ കൂടുതല്‍ വനിതാ പങ്കാളിത്തവും സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സെല്ലും ഉറപ്പുവരുത്തുന്ന ഭരണഘടന ഭേദഗതി നിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

അമ്മയുടെ നേതൃനിരയിൽ കൂടുതൽ വനിതകളെ ഉൾക്കൊള്ളിക്കുന്നതടക്കം മൂന്ന് പ്രധാന ഭേദഗതികളാണ് യോഗം ചർച്ച ചെയ്യുക. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കുറഞ്ഞത് നാല് വനിതകളെ ഉൾപ്പെടുത്തുക. വൈസ് പ്രസിഡന്റ് സ്ഥാനം ഒരു വനിതയ്ക്ക് നൽകുക. സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കുക. സുപ്രീംകോടതിയിൽ നിന്നുള്ള നിർദ്ദേശമനുസരിച്ചായിരിക്കും ഭേദഗതികൾ എന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു  പറഞ്ഞിരുന്നു.

സംഘടനയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിരുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംഘടനയില്‍ പ്രത്യേക സംവിധാനം വേണമെന്ന് ‘വുമണ്‍ ഇന്‍ സിനിമe കലക്ടീവ്’ ആവശ്യപ്പെട്ടിരുന്നു. സിനിമe രംഗത്ത് ജോലി ചെയ്യുന്ന വനിതകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. മീ ടൂ ക്യാംപെയിന്‍ അടക്കം അമ്മയെ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിലാണ് വനിതാ പ്രാതിനിധ്യം വര്‍ധിപ്പിച്ച് ഭരണഘടന ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

‘അമ്മ’യില്‍ ഏറെ കോളിളക്കം സൃഷ്‌ടിച്ചത് 2017 ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവമാണ്. കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ അമ്മ സംരക്ഷിക്കുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം. സംഘടനയിലെ യുവ താരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശന്‍ തുടങ്ങിയവരാണ് ആരോപണമുന്നയിച്ചത്. ഒടുവില്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കുകയും, തങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്യേണ്ടി വന്നു സംഘടനയ്‌ക്ക്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മലയാള സിനിമയില്‍ ആദ്യമായി സ്ത്രീകളുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി ഒരു സംഘടന ആരംഭിക്കുന്നത്.

3000 കോടി മുടക്കി ബിജെപി സര്‍ക്കാര്‍ നിര്‍മ്മിച്ച ഏകതാ പ്രതിമയ്ക്കകത്തുള്ള നിരീക്ഷക ഗ്യാലറിയില്‍ ചോര്‍ച്ച. ഗുജറാത്തില്‍ ശനിയാഴ്ച പെയ്ത ശക്തമായ മഴയില്‍ സീലിങ്ങിലെ ചോര്‍ച്ചയിലൂടെ മഴവെള്ളം ഗ്യാലറിയിലേക്ക് വീഴുകയാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

കനത്ത മഴയെ തുടര്‍ന്ന് പ്രതിമക്കുള്ളില്‍ വെള്ളം കയറിയിട്ടുണ്ട്. ചോര്‍ച്ച കാരണമാണ് മഴവെള്ളം പ്രതിമക്കുള്ളിലേക്ക് കയറുന്നത്. കാഴ്ചക്കാര്‍ നില്‍ക്കുന്ന സ്ഥലത്താണ് വെള്ളം ചോരുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിനു സ്മാരകം എന്ന നിലയിലാണ് ഗുജറാത്തിലെ കെവാദിയയില്‍ പ്രതിമ നിര്‍മ്മിച്ചത്. പട്ടേലിന്റെ 144-ാം ജന്മദിനമായ ഒക്ടോബര്‍ 31 നായിരുന്നു അനാച്ഛാദനം. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഇതിന്റെ ഉയരം 182 മീറ്ററാണ്.

ഒരേസമയം 200 സന്ദര്‍ശകരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന സന്ദര്‍ശക ഗ്യാലറി തയ്യാറാക്കിയിരിക്കുന്നത് സന്ദര്‍ശകര്‍ക്ക് നര്‍മ്മദയുടെ ഗ്രാന്റ് വ്യൂ ആസ്വദിക്കാവുന്ന തരത്തിലാണ്.

 

നെടുമങ്ങാട് പത്താംക്ളാസ് വിദ്യാർഥിനി മീരയുടെ കൊലപാതകത്തിൽ നടുങ്ങി നാട്. കൊലപാതകം ഒളിപ്പിക്കാൻ മീരയുടെ അമ്മ പറഞ്ഞ നുണക്കഥകളും നാട്ടുകാരെ അമ്പരപ്പിച്ചു. അകാരണമായി അനീഷ് മീരയെ വഴക്ക് പറഞ്ഞതിലുള്ള മനോവിഷമം കൊണ്ട് മീര വാടക വീട്ടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് മഞ്ജുഷ പൊലീസിനോട് പറഞ്ഞത്.

പത്താം തീയതി നടന്ന സംഭവത്തിനുശേഷം മീരയുടെ മൃതദേഹം ബൈക്കിൽ നടുക്ക് ഇരുത്തി മഞ്ജുഷയും അനീഷും ചേർന്ന് ഓടിച്ച് അഞ്ച് കിലോമീറ്ററോളം അകലെ കാരാന്തലയിൽ അനീഷിന്റെ വീട്ടിന് ചേർന്നുള്ള പുരയിടത്തിലെ കിണറ്റിൽ തള്ളുകയായിരുന്നുവെന്നും മഞ്ജുഷ പൊലീസിനോടു പറഞ്ഞു. വെള്ളത്തിൽ പൊങ്ങിവരാതിരിക്കാൻ മൃതദേഹത്തിൽ സിമന്റ് കട്ടകൾ വച്ചുകെട്ടുകയും ചെയ്തു. കിണറ്റിന് മുകളിലെ വല മാറ്റി മൃതദേഹം തള്ളിയ ശേഷം കിണർ വീണ്ടും വലയിട്ടു മൂടി.

നാട്ടുകാർ പതിവായി സഞ്ചരിക്കുന്ന പ്രദേശത്തെ കിണറ്റിൽ ഇരുപതു ദിവസത്തോളം ആരുമറിയാതെ മീരയുടെ മൃതദേഹം കിടന്ന വാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ അറിഞ്ഞത്. അമ്മയ്ക്കൊപ്പം മീരയും എവിടെയോ യാത്ര പോയെന്നാണ് അയൽവക്കത്തുള്ളവരും കരുതിയിരുന്നത്. അനീഷ് അവിവാഹിതനാണ്. മഞ്ജുഷയുടെ ആദ്യ ഭർത്താവ് മരിച്ചുപോയിരുന്നു. ഇതിനു ശേഷമാണ് അനീഷുമായി അടുപ്പത്തിലായത്

കരുപ്പൂർ ഹൈസ്‌ക്കൂളിലെ പത്താംക്ലാസ് പരീക്ഷയിൽ മികച്ച മാർക്കു നേടിയാണ് മീര വിജയിച്ചത്. അച്ഛൻ മരിച്ചതോടെ കൂടുതൽ സമയവും മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പമായിരുന്നു കൂടുതലും മീര കഴിഞ്ഞിരുന്നത്. 10-ാം തീയതിയാണ് മീരയെ കാണാതായത്. കൊലപാതകം നടന്നതും അന്നുതന്നെയാണെന്നാണൂ പൊലീസ് കരുതുന്നത്

കാണാതായ മകൾ തമിഴ്‌നാട്ടിലേയ്ക്ക് പോയെന്നും താനും അന്വേഷിച്ച് അങ്ങോട്ടേക്ക് പോവുകയാണെന്നുമാണ് ഫോണിൽ അമ്മ വത്സലയോട് മഞ്ജുഷ പറഞ്ഞത്. എന്നാൽ വത്സല പിന്നെ മഞ്ജുഷയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴെല്ലാം ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വീണ്ടും ദിവസങ്ങൾ കാത്തിരുന്ന ശേഷമാണ് 17നു വൽസല പൊലീസിൽ പരാതി നൽകിയത്.

ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ കനത്ത തോൽവി വഴങ്ങിയതോടെ ന്യൂസിലാന്റിന്റെ സെമി സാധ്യത ത്രിശങ്കുവിലായി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാന്റ് 157 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.

താരതമ്യേന കുറഞ്ഞ സ്കോറായിരുന്നിട്ടും ഓസീസിന്റെ ബോളിംഗ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കീവീസ് പടയ്ക്ക് സാധിച്ചില്ല. കീവീസ് നിരയിൽ നായകൻ കെയ്ൻ വില്യംസൺ മാത്രമാണ് അൽപമെങ്കിലും തിളങ്ങിയത്. 40 റൺസ് നേടിയ വില്യംസണാണ് അവരുടെ ടോപ് സ്കോറർ. റോസ് ടെയ്‌ലർ 30 റൺസും മാർട്ടിൻ ഗുപ്ടിൽ 20 റൺസും നേടി.

ഓസീസിന് വേണ്ടി മിച്ചൽ സ്റ്റാർക് 9.4 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടി. ബെഹ്റെന്റോഫ് രണ്ടും കുമ്മിൻസ്, ലിയോൻ, സ്റ്റീവ് സ്മിത്ത് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉസ്മാൻ ഖവാജയുടെ 88 റൺസ് മികവിലാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. അലക്സ് കാരി 71 റൺസ് നേടി പുറത്തായി. കീവീസിന് വേണ്ടി ട്രെന്റ് ബോൾട്ട് ഹാട്രിക്കടക്കം നാല് വിക്കറ്റ് നേടി.

പോയിന്റ് പട്ടികയിൽ ഇതോടെ ഓസീസിന് 14 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 11 പോയിന്റാണ്. എന്നാൽ ഇന്ത്യക്കിനി മൂന്ന് മത്സരങ്ങൾ ബാക്കിയുണ്ട്.

മൂന്നാം സ്ഥാനത്തുള്ള കീവീസിന് ഇപ്പോൾ 11 പോയിന്റാണ്. ഒരു മത്സരം മാത്രമാണ് ഇവർക്കിനി അവശേഷിക്കുന്നത്. അതും കരുത്തരായ ഇംഗ്ലണ്ടാണ് എതിരാളികൾ. അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്. സെമിഫൈനലിൽ കടക്കണമെങ്കിൽ രണ്ടിലും ഇവർക്ക് വിജയം അനിവാര്യമാണ്. എന്നാൽ ഇന്ത്യയാണ് ഇനി ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടുന്ന മറ്റൊരു ടീം.

അതേസമയം അഫ്‌ഘാനോട് ശ്വാസം മുട്ടിയാണെങ്കിലും ജയിച്ച പാക്കിസ്ഥാൻ സെമിഫൈനൽ സാധ്യത സജീവമാക്കി. നാലാം സ്ഥാനത്തുള്ള പാക്കിസ്ഥാന് ഒൻപത് പോയിന്റുണ്ട്. ബംഗ്ലാദേശുമായുള്ള അടുത്ത മത്സരത്തിൽ ജയിക്കാനായാൽ പിന്നെ പാക്കിസ്ഥാന് സെമിയിലേക്കുള്ള സാധ്യത കൂടുതൽ സജീവമാക്കാം. എന്നാൽ അതിന് ഇംഗ്ലണ്ട് ഇനിയുള്ള രണ്ട് മത്സരത്തിലും പരാജയപ്പെടണം.

ഇംഗ്ലണ്ട് അടുത്ത രണ്ട് മത്സരങ്ങളിലും ജയിക്കുകയും ബംഗ്ലാദേശിനെ പാക്കിസ്ഥാൻ ഉയർന്ന മാർജിനിൽ തോൽപ്പിക്കുകയും ചെയ്താൽ ഈ ഇരു രാഷ്ട്രങ്ങളും സെമിയിലേക്ക് മുന്നേറും. ബംഗ്ലാദേശ് പാക്കിസ്ഥാനെ തോൽപ്പിക്കുകയാണെങ്കിൽ ഇംഗ്ലണ്ടിന് ഒരു കളി ജയിച്ചാൽ സെമിയിലേക്ക് പ്രവേശിക്കാനാവും.

എന്നാൽ സെമി സാധ്യതകൾ സജീവമാക്കി ആവേശപ്പോരില്‍ പാക്കിസ്ഥാന് തകര്‍പ്പന്‍ ജയം. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 228 റണ്‍സിന്റെ വിജയലക്ഷ്യം അവസാന ഓവറിലാണ് പാക്കിസ്ഥാന്‍ മറി കടന്നത്. അവസാന ഓവറില്‍ പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് ആറ് റണ്‍സായിരുന്നു. രണ്ട് പന്ത് ബാക്കി നില്‍ക്കെ പാക്കിസ്ഥാന്‍ ലക്ഷ്യത്തിലെത്തി. മൂന്ന് വിക്കറ്റിനാണ് പാക് വിജയം.

ഇതോടെ പോയന്റ് ടേബിളില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി പാക്കിസ്ഥാന്‍ നാലാമതെത്തി.നിര്‍ണായക നിമിഷത്തില്‍ അഫ്ഗാനിസ്ഥാന്റെ ഭാഗത്തു നിന്നുമുണ്ടായ ഫില്‍ഡിങ് പിഴവും അവര്‍ക്ക് തിരിച്ചടിയായി.

രണ്ട് വിക്കറ്റും 49 റണ്‍സും നേടിയ ഇമാദ് വസീമാണ് പാക്കിസ്ഥാന്റെ വിജയ ശില്‍പ്പി. അവസാന ഓവറുകളിലേക്ക് അടുക്കവെ പാക്കിസ്ഥാന്‍ കളി കൈവിട്ടെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഇമാദ് പാക്കിസ്ഥാനെ കൂറ്റനടികളിലൂടെ തിരികെ കൊണ്ടു വരികയായിരുന്നു. 54 പന്തില്‍ 49 റണ്‍സാണ് ഇമാദ് നേടിയത്. ഒമ്പതാമനായി ഇറങ്ങിയ വഹാബ് റിയാസ് 9 പന്തില്‍ 15 റണ്‍സ് നേടി വിജയം വേഗത്തിലാക്കാന്‍ സഹായിച്ചു.

ഓപ്പണര്‍ ഫഖര്‍ സമാനെ റണ്‍ ഒന്നും എടുക്കാതെ അഫ്ഗാന്‍ പുറത്താക്കിയപ്പോള്‍ പാക്കിസ്ഥാന്‍ തെല്ലൊന്ന് ഭയന്നു. എന്നാല്‍ ഇമാം ഉള്‍ ഹഖും ബാബര്‍ അസമും നല്ല അടിത്തറ പാകിയതോടെ കളി പാക്കിസ്ഥാന്റെ വരുതിയിലായി. ബാബര്‍ 51 പന്തില്‍ 45 റണ്‍സ് നേടി. 36 റണ്‍സാണ് ഇമാമിന്റെ സമ്പാദ്യം. ഹാരിസ് സൊഹൈല്‍ 27 റണ്‍സും സര്‍ഫ്രാസ് അഹമ്മദ് 18 റണ്‍സും കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ വിജയത്തോടെ പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ വീണ്ടും സജീവമായി.

നേരത്തെ മധ്യനിരയുടെ ചെറുത്തു നില്‍പ്പാണ് അഫ്ഗാന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. നാല് വിക്കറ്റുമായി തിളങ്ങിയ ഷഹീന്‍ അഫ്രീദിയാണ് അഫ്ഗാന്റെ നട്ടെല്ലൊടിച്ചത്.

റഹ്മത്ത് ഷായും ഗുല്‍ബാദിന്‍ നയിബും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് അഫ്ഗാന് നല്‍കിയത്. ഷാ 35 റണ്‍സും നയിബ് 15 റണ്‍സുമെടുത്തു. ഷായെ ഇമാദും നയിബിനെ ഷഹീനുമാണ് പുറത്താക്കിയത്. പിന്നാലെ വന്ന ഹഷ്മത്തുള്ളയെ ആദ്യ പന്തില്‍ തന്നെ ഷഹീന്‍ മടക്കി. എന്നാല്‍ മധ്യനിര ശക്തമായി ചെറുത്തു നിന്നു.

ഇക്രം അലി 24 റണ്‍സെടുത്ത് ഇമാദിന്റെ പന്തില്‍ പുറത്തായി. എന്നാല്‍ അസ്ഗര്‍ അഫ്ഗാന്‍ 35 പന്തില്‍ 42 റണ്‍സുമായി തകര്‍ത്തടിച്ചു. 16 റണ്‍സെടുത്ത നബിയെ വഹാബ് റിയാസ് പുറത്താക്കി. നജീബുള്ള സദ്രാന്‍ 42 റണ്‍സെടുത്ത് നില്‍ക്കെ ഷഹീന്റെ പന്തില്‍ പുറത്തായി. 50 ഓവര്‍ തികച്ച് ബാറ്റ് ചെയ്യാന്‍ സാധിച്ചത് അഫ്ഗാന്റെ ചെറുത്തു നില്‍പ്പിന്റെ ഫലമാണ്. ഒമ്പത് വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്.

തിരുവനന്തപുരം നെടുമങ്ങാട്ട് പതിനാറുകാരിയെ കൊന്നതാണെന്ന് അമ്മ സമ്മതിച്ചു. കഴുത്തുഞെരിച്ച് കൊന്നതാണെന്ന് അമ്മയുടെ കുറ്റസമ്മതം. ഭിത്തിയിൽ ചേര്‍ത്തുനിര്‍ത്തിയാണ് കൊലപ്പെടുത്തിയത്.  കൊലപ്പെടുത്തിയ ശേഷം അമ്മയും കാമുകനും ചേര്‍ന്ന് പൊട്ടക്കിണറ്റില്‍ തള്ളി. നെടുമങ്ങാട് പറണ്ടോട് സ്വദേശി മഞ്ജുഷയാണ് മകളായ പതിനാറുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ച് കടന്നത്.മകളുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് കൊല നടന്നത്. കാമുകന്‍ അശോകന്‍റെ സഹായവും ലഭിച്ചെന്ന് യുവതി സമ്മതിച്ചു. രണ്ട് പ്രതികളെയും റിമാന്‍ഡ് ചെയ്തു

പതിനാറുകാരിയുടെ ദുരൂഹമരണം കൊലപാതകമെന്നു പൊലീസ് കണ്ടെത്തിയിരുന്നു. കഴുത്ത് ഞെരിച്ച് കൊന്നതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ നിഗമനം. കൊല നടന്നത് ജൂണ്‍ 11നെന്നും വിലയിരുത്തല്‍. അമ്മ മഞ്ജുഷയ്ക്കും കാമുകന്‍ അനീഷിനുമെതിരെ കൊലക്കുറ്റം ചുമത്തി. മാനഭംഗം നടന്നോയെന്നറിയാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയയ്ക്കും

കൊലപാതകത്തിന് ശേഷം കാമുകനൊപ്പം തമിഴ്്നാട്ടിലേക്ക് കടന്ന അമ്മയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊടുംക്രൂരത പുറംലോകം അറിയുന്നത് . മകള്‍ വീട്ടിൽ തൂങ്ങിമരിച്ചെന്ന മൊഴിയില്‍ അമ്മ ഉറച്ചു നിന്നിരുന്നു. ഒടുവിലായിരുന്നു കുറ്റം സമ്മതിച്ചത്.

ഈമാസം പത്തു മുതല്‍ കാണാതായ മകളെ തിരക്കി തിരുപ്പൂരിലേക്ക് പോകുകയാണെന്ന് വീട്ടില്‍ പറഞ്ഞ‌ മഞ്ജുഷ കാമുകനായ അനീഷിനൊപ്പം നാടുവിട്ടു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരം ലഭിക്കാതിരുന്നതോടെ മഞ്ജുഷയുടെ അച്ഛന്‍ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് നാടുവിട്ടവരെ പൊലീസ് കണ്ടെത്തിയത്. മകള്‍ തൂങ്ങിമരിച്ചെന്നും കാമുകന്റെ സഹായത്തോടെ അയാളുടെ വീടിന് അടുത്തുള്ള പൊട്ടക്കിണറ്റില്‍ തള്ളിയെന്നുമായിരുന്നു മൊഴി. രാത്രി അനീഷിന്റെ ബൈക്കില്‍ ഇരുത്തിയാണ് മൃതദേഹം ഇവിടെ എത്തിച്ച് കിണറ്റില്‍ ഹോളോബ്രിക്സ് കെട്ടിത്താഴ്ത്തിയത്. മകളെ കാണാനില്ലെന്നായിരുന്നു ഭര്‍ത്താവിനോട് മഞ്ജു പറഞ്ഞത്

വഴക്കുപറഞ്ഞതിനാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു മഞ്ജുഷയുടെ മൊഴി. ഇത് വിശ്വസനീയമല്ലെന്ന് പൊലീസ് ആദ്യമെ പറഞ്ഞു.പോസ്റ്റുമോര്‍ട്ട് കൊലപാതകം ഉറപ്പിച്ചു. കൊലനടന്നത് ജൂണ്‍ പതിനൊന്നിനെന്നിനാണ് എന്നാണ് വിലയിരുത്തല്‍. അമ്മക്കും കാമുകനുമെതിരെ കൊലക്കുറ്റം ചുമത്തി.

മൂവാറ്റുപുഴയാറിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് സ്വദേശി ദീപ (30) മകൾ ദക്ഷ (2) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ദേഹത്ത് കെട്ടിവച്ച് ദീപ ആറ്റില്‍ച്ചാടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. പൊട്ടന്‍ചിറയിലെ ഭര്‍തൃവീട്ടില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് ദീപയെയും കുഞ്ഞിനെയും കാണാതായത്.

ആഭരണങ്ങളും മൊബൈല്‍ ഫോണും വീട്ടില്‍ വച്ചാണ് ദീപ വീടുവിട്ടിറങ്ങിയത്. ഇരുവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലിസില്‍ പരാതിയും നല്‍കിയിരുന്നു. പോലിസും അഗ്‌നിശമനസേനയും നടത്തിയ തിരച്ചിലില്‍ മൂവാറ്റുപുഴയാറില്‍ വടയാര്‍ ദേവിക്ഷേത്രത്തിന് സമീപത്തുനിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വ്യാഴാഴ്ച രാത്രി ദീപയും ഭർത്താവ് അഭിജിത്തും തമ്മിൽ വഴക്കിട്ടിരുന്നു. മൊബൈൽ ചാറ്റിങ്ങിനെ തുടർന്നുള്ള പ്രശ്‌നങ്ങളാണ് വഴക്കിൽ കലാശിച്ചത് എന്നാണ് സൂചന. അതിനുശേഷം അഭിജിത്ത് തിരികെ കൊച്ചി എആർ ക്യാമ്പിലേക്ക് പോയി. ദീപയും ദക്ഷയും വീട്ടിലുണ്ടായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മൂന്നിനും ആറിനുമിടയിലാണ് ദീപയെ കാണാതാവുന്നത് എന്നാണ് സൂചന. കുട്ടിയേയും എടുത്ത് ദീപ വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദീപയുടെയും ദക്ഷയുടെയും മൃതദേഹങ്ങൾ ലഭിച്ചത്.

മൂന്നു വർഷം മുൻപായിരുന്നു അഭിജിത്തിന്റെയും ദീപയുടെയും വിവാഹം. ഇവരുടേത് പ്രണയവിവാഹമായിരുന്നു. രണ്ടുപേരും ആന്ധ്രയിൽ നഴ്സിങ് പഠനത്തിന് ഒരുമിച്ചുണ്ടായിരുന്നു. ഈ പഠനവേളയിലാണ് ഇവർ തമ്മിലുള്ള സൗഹൃദം പ്രണയത്തിലേക്കും തുടർന്ന് വിവാഹത്തിലേക്കും വഴിമാറുന്നത്. നഴ്സിങ് പഠനം പൂർത്തിയാക്കിയെങ്കിലും അഭിജിത്തിന് പൊലീസിൽ ജോലി ലഭിച്ചു. ദീപ സൗദിയിൽ നഴ്സായിരുന്നു. പക്ഷെ ദക്ഷ ജനിച്ചശേഷം ദീപ പിന്നീട് സൗദിയിൽ പോയില്ല.

 

പ്രണയാഭ്യാർത്ഥന നിരസിച്ചതിന് മംഗളൂരുവിൽ വിദ്യാർത്ഥിനിയെ യുവാവ് കുത്തിവീഴ്ത്തി. എം.ബി.എയ്ക്ക് പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ് സുഹൃത്ത് സുശാന്ത് കുത്തി വീഴ്ത്തിയത്. ശരീരത്തിൽ 12 കുത്തുകളേറ്റ വിദ്യാർഥിനി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തെ തുടർന്ന് നാട്ടുകാർ തടയുന്നതിനിടെ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സുശാന്തിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കോളേജിൽ നിന്ന് മടങ്ങുന്നതിനിടെ ഇന്നലെ വൈകുന്നേരം ബാഗമ്പള്ളിയിൽ യുവതിയുടെ വീടിനടുത്ത് വച്ചാണ് സംഭവം. സ്കൂട്ടറിലെത്തിയ സുശാന്ത് പെൺകുട്ടിയെ തടഞ്ഞ് നിറുത്തി കത്തി കൊണ്ട് കുത്തുകയായിരുന്നു. പെൺകുട്ടിയോട് സുശാന്ത് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നെന്നും ഇത് നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RECENT POSTS
Copyright © . All rights reserved