Latest News

കൊച്ചി കടവന്തറയില്‍ വീടിന് മുന്നില്‍ നിന്ന ലോ കോളജ് വിദ്യാര്‍ഥിയ്ക്ക് പൊലീസിന്‍റെ മര്‍ദനം. കടവന്തറ സ്വദേശി പ്രേംരാജിനെ ജീപ്പില്‍ വലിച്ചിഴച്ച് കയറ്റി സ്റ്റേഷനില്‍ എത്തിച്ച് മര്‍ദിച്ചെന്നാണ് പരാതി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി.

കടവന്തറ കരീത്തല റോഡില്‍ രാത്രി ഏഴരയോടെയാണ് സംഭവം. കടവന്തറ എസ്.ഐ അഭിലാഷും സംഘവും റോഡില്‍ നിന്ന യുവാവിനോട് വീട്ടില്‍ പോകാന്‍ നിര്‍ദേശം നല്‍കി. ഇത് ചോദ്യം ചെയ്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. ജീപ്പിലേയ്ക്ക് വലിച്ചിഴച്ച് കയറ്റിയ പ്രേംരാജിനെ സ്റ്റേഷനില്‍ എത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.

ഡിവൈഎഫ്ഐ മേഖല ജോയിന്റ് സെക്രട്ടറിയും ലോകോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയുമാണ് മര്‍ദനമേറ്റ പ്രേംരാജ്. സംഭവം അറിഞ്ഞ് നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും സ്റ്റേഷനിലേയ്ക്ക് പ്രതിഷേധവുമായെത്തി. തുടര്‍ന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ നടപടിയ‌ായത്. പൊലീസിന്റെ കൃത്യനിര്‍വഹണ തടസ്സപ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ ഏഴുവിക്കറ്റിന് തോല്‍പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി . 184 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത രണ്ടോവര്‍ ശേഷിക്കെ മറികടന്നു . തോല്‍വിയോടെ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി . കൊല്‍ക്കത്തയ്ക്കായി മലയാളി താരം സന്ദീപ് വാര്യര്‍ രണ്ടുവിക്കറ്റ് വീഴ്ത്തി .

നിര്‍ണായക മല്‍സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരെ ആദ്യം ബാറ്റുചെയ്ത പഞ്ചാബിനെ തുടക്കത്തിലെ പിടിച്ചുകെട്ടിയത് മലയാളി താരം സന്ദീപ് വാര്യര്‍. 14 റണ്‍സെടുത്ത സാക്ഷാല്‍ ക്രിസ് ഗെയിലും 2 റണ്‍സെടുത്ത കെ എല്‍ രാഹുലും മലയാളി പേസര്‍ക്കു മുന്നില്‍ കീഴടങ്ങി

സന്ദീപ് നാലോവറില്‍ 31 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി. സാം കറണ്‍ 23 പന്തില്‍ നിന്ന് ഐപിഎല്ലിലെ ആദ്യ അര്‍ധസെഞ്ചുറി നേടിയതോടെ പഞ്ചാബ് ടീം ടോട്ടല്‍ 183 റണ്‍സിലെത്തി . മറുപടി ബാറ്റില്‍ സ്വന്തം നാട്ടില്‍ ബാറ്റെടുത്ത കൗമാരതാരം ശുഭ്മാന്‍ ഗില്‍ 49 പന്തില്‍ 65 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ക്രിസ് ലിന്‍ 45 റണ്‍സെടുത്തു .

ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് ഒന്‍പത് പന്തില്‍ 21 റണ്‍സ് നേടി രണ്ടോവര്‍ ശേഷിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ലക്ഷ്യത്തിലെത്തിച്ചു . ജയത്തോടെ ഒരുമല്‍സരം മാത്രം ശേഷിക്കെ 12 പോയിന്റുമായി കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തെത്തി .

ആഞ്ഞുവീശുന്ന ഫോനി ചുഴലിക്കൊടുങ്കാറ്റില്‍ ഒഡീഷയില്‍ ആറു പേര്‍ മരിച്ചു. ഭുവനേശ്വറിനും കട്ടക്കിനുമിടയില്‍ എത്തിയ ചുഴലിക്കൊടുങ്കാറ്റിന്റെ വേഗം മണിക്കൂറില്‍ 185 കിലോമീറ്ററില്‍ നിന്ന് 130 കിലോമീറ്ററായി കുറഞ്ഞു. ചുഴലിക്കൊടുങ്കാറ്റിനോട് അനുബന്ധിച്ചുണ്ടായ പേമാരിയെ തുടര്‍ന്ന് ഒഡീഷയിലെ പുരിയിലും ഗോപാല്‍പൂരിലും വെളളപ്പൊക്കമുണ്ടായി. ഒഡീഷയില്‍ ഇന്നുമുഴുവന്‍ കനത്ത കാറ്റും മഴയും തുടരും. ദുരിതാശ്വാസത്തിന് ആയിരം കോടി അനുവദിച്ചതായി പ്രധനാമന്ത്രി അറിയിച്ചു.

രാവിലെ എട്ടു മണിയോടെയാണ് ഒഡീഷയിലെ പുരി തീരത്ത് ഫോനി ആഞ്ഞുവീശിയത്. മണിക്കൂറില്‍ 185 കിലോമീറ്ററായിരുന്നു കാറ്റിന്‍റെ വേഗത. രാവിലെ മുതല്‍ തന്നെ ശക്തമായ മഴ പെയ്തു. മരങ്ങള്‍ കടപുഴകി. പുരിയിലെ തീരദേശ മേഖലകള്‍ വെള്ളത്തിനടിയിലായി. 11 ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. വരും മണിക്കൂറില്‍ ഫോനിയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ന് രാത്രിയോടെ ബംഗാള്‍ തീരത്തേക്കെത്തും. മുന്നൊരുക്കങ്ങളുടെ ഭാഗമായി കൊല്‍ക്കത്ത വിമാനത്താവളം അടച്ചു. ദേശീയ ദുരന്തനിവാരണ സേനയെ ഫോനി കടന്നുപോകുന്ന പാതയില്‍ വിന്യസിച്ചു. ഫോനി നാളെ ബംഗ്ലാദേശിലേക്ക് കടക്കും.

രാവിലെ ബംഗാള്‍ ഉള്‍കടലില്‍ നിന്ന് കരയിലേക്ക് കടന്ന ഫോനി , ഒഡീഷയുടെയും ആന്ധ്രയുടെയും തീരങ്ങളില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയിലാണ് ആഞ്ഞ് വീശിയത്. അതി ശക്തമായ മഴയും കൂടെയെത്തി. 15 മുതല്‍ 20 അടിവരെ ഉയരമുള്ള വന്‍തിരമാലകാളാണ് ഒഡീഷ തീരത്തേക്ക് അടിച്ചുകയറിയത്. താഴ്ന്ന പ്രദേശങ്ങളപ്പാടെ വെള്ളത്തിനടിയിലാണ്. 1999 ന് ശേഷം ഒഡീഷ അനുഭവിച്ച ഏറ്റവും തീവ്രതയുള്ള ചുഴലിക്കാറ്റാണ് ഫോനി. വരുന്ന മണിക്കൂറുകളില്‍ അല്‍പ്പം തീവ്രത കുറഞ്ഞ് ചുഴലിക്കൊടുങ്കാറ്റ് വടക്ക് കിഴക്കന്‍ ദിശയില്‍ നീങ്ങി ബംഗാള്‍ തീരത്തേക്ക് എത്തും. ബംഗാളിലേക്ക് എത്തുമ്പോള്‍ മണിക്കൂറില്‍ 100 മുതല്‍ 115 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനാണ് സാധ്യതയുള്ളത്.

അതി തീവ്രമായ മഴയും കടലാക്രമണവും ഉണ്ടാകാം. ഇതെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍നിന്നും താഴ്ന്ന പ്രദേശങ്ങളില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നുണ്ട്. കൊല്‍ക്കത്ത രാജ്യാന്തര വിമാനത്താവളം നാളെ രാവിലെ വരെ അടച്ചിടും. ചുഴലിക്കൊടുങ്കാറ്റിന്റെ പാതയിലുള്ള റയില്‍, റോഡ് ഗതാഗതം നിറുത്തിവെച്ചിരിക്കുകയാണ്. 200 ട്രയിനുകള്‍ റദ്ദുചെയ്യുകയോ വഴിമാറ്റിവിടുകയോ ചെയ്തു. ദേശീയ ദുരന്തനിവാരണ സേനയെ ഫോനി കടന്നുപോകുന്ന പാതയിലാകെ വിന്യസിച്ചിട്ടുണ്ട്. കര, നാവിക, വ്യോമസേനകളും തയ്യാറാണ്. മുഖ്യമന്ത്രി മമത ബാനര്‍ജി ഖരഗ്പൂരിലേക്ക് പോയി. അവിടെ നിന്ന്് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും തൃണമൂല്‍കോണ്‍ഗ്രസ് രണ്ട് ദിവസത്തെ പ്രചരണ പരിപാടികള്‍ വേണ്ടെന്നുവെച്ചു. ഫോനി വടക്ക് കിഴക്കന്‍സംസ്ഥാനങ്ങളിലും കനത്ത മഴക്ക് കാരണമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തുടര്‍ന്ന് ഫോനി ബംഗ്ലാദേശിലേക്ക് എത്തും.

മമ്മൂട്ടി ലൂസിഫർ കണ്ടത് കുടുംബത്തോടൊപ്പം ആണെന്നും വാപ്പിച്ചിക്ക് മോഹൻലാലിനോടുള്ള ഇഷ്ടം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ദുൽഖർ‌ സൽമാന്‍. ഒരു സ്വകാര്യ എഫ്എം റേഡിയോക്കു നൽകിയ അഭിമുഖത്തിലാണ് ദുൽഖർ മനസു തുറന്നത്.

തനിക്ക് ലൂസിഫർ മുഴുവനും കാണാൻ സാധിച്ചില്ല. ആ സമയത്ത് മറ്റൊരു സിനിമയുടെ കഥ കേള്‍ക്കുകയായിരുന്നു. ഇനി മുഴുവനായും കാണണം. സ്വന്തം വീട്ടിൽ ഒരു മിനി തിയേറ്റർ ഉണ്ട്. അവിടിരുന്നാണ് കുടുംബം ലൂസിഫർ കണ്ടതെന്നും ദുൽഖർ പറഞ്ഞു.

”വാപ്പച്ചിയും മോഹൻലാലും തമ്മിലുള്ള സ്നേഹം അതിഗംഭീരമാണ്. അവരുടെ സ്നേഹം കണ്ട് അത്ഭുതം തോന്നിടിയിട്ടുണ്ട്. ചെറുപ്പം മുതലേ അത് കാണുന്നതാണ്. ഇത് കാണുമ്പോൾ ഇവരുടെ പേരിൽ ബാക്കിയുള്ളവർക്ക് എന്താ ഇത്ര പ്രശ്നം എന്നുവരെ തോന്നിയിട്ടുണ്ട്”, ദുൽഖർ കൂട്ടിച്ചേർത്തു.

റിമി ടോമിയും റോയിസും വേർപിരിയാൻ തീരുമാനിച്ച കാരണം എന്ത് ? ആരാധകരും സുഹൃത്തുക്കളും ഉന്നയിക്കുന്നു ചോദ്യം …..

2008ലാണ് റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്. 11 വര്‍ഷത്തെ വിവാഹജീവിതം വേണ്ടെന്ന് വച്ച വിവരം അധികം ആരെയും ഇവര്‍ അറിയിച്ചിരുന്നില്ല. മാധ്യമങ്ങളെ പോലും അറിയിക്കാതെയാണ് കുടുംബകോടതിയില്‍ ഹര്‍ജി ഇവര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അതേസമയം ഇവര്‍ ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും ഇവരുടെ സുഹൃത്തുകള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി അഭിനയരംഗത്തേക്ക് എത്തുന്നത്. അന്ന് ഏറെ പ്രോത്സാഹിപ്പിച്ചത് ഭര്‍ത്താവായിരുന്നെങ്കിലും പിന്നീട് മറ്റുചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ അദ്ദേഹത്തിന് അതൃപ്തിയുള്ളതായും റിമി നേരത്തെ പറഞ്ഞിരുന്നു. താരം വിവാഹ മോചനത്തിലേക്ക് എന്ന വാര്‍ത്ത ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

മ്യുച്വല്‍ കണ്‍സെന്റ് ആയതിനാല്‍ ആറുമാസത്തിനുള്ളില്‍ ഇവര്‍ക്ക് വിവാഹമോചനം ലഭിക്കുമെന്നാണ് സൂചന. 2008ലാണ് റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. താന്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതായുള്ള സൂചന താരം നേരത്തെ നല്‍കിയിരുന്നു. മറ്റൊരാളുമായുള്ള പ്രണയം ചാനല്‍ പരിപാടിക്കിടെ പേര് വെളിപ്പെടുത്താതെ സൂചിപ്പിച്ചതും ചര്‍ച്ചയായിരുന്നു. പിന്നണി ഗായികയായും ടെലിവിഷന്‍ അവതാരകയുമായ റിമി ടോമി ആദ്യമായി സിനിമയില്‍ പാടിയത് ദിലീപിന്റെ മീശമാധവന്‍ എന്ന ചിത്രത്തിനുവേണ്ടിയാണ്. കള്ളനായ മീശമാധവന്റെ ചിങ്ങമാസം വന്നു ചേര്‍ന്നാലുള്ള സ്വപ്‌നങ്ങള്‍ക്ക് ചിറകു വിരിക്കുന്നതായിരുന്നു റിമി ടോമിയുടെ ആ ഗാനം. വര്‍ഷങ്ങള്‍ ഏറെയായിട്ടും ഇന്നും ആ ഗാനം മലായാളികളുടെ മനസ്സിലുണ്ട്. അന്ന് ദിലീപിന്റെ മികച്ച പിന്‍തുണ കൊണ്ട് മാത്രമാണ് റിമിക്ക് ആ ഗാനം പാടാനായത്. ദൂരദര്‍ശനിലെ ഗാനവീഥിയിലൂടെയാണ് റിമി ടോമി തന്റെ മ്യൂസിക്കല്‍ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് കൈരളിയിലെ ഡുംഡുംഡും പീപീപി എന്ന പരിപാടിയുടെ അവതാരകയായി മൂന്ന് വര്‍ഷത്തോളം പ്രവര്‍ത്തിച്ച് വരുന്ന കാലത്താണ് എഷ്യാനെറ്റിനെ മ്യൂസിക്കല്‍ ലൈവിലേക്ക് എത്തുന്നത്.

2002 ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം മീശമാധവനിലെ ‘ചിങ്ങമാസം വന്നുചേര്‍ന്നാല്‍’ എന്നു തുടങ്ങുന്ന ഗാനം ഹിറ്റായതോടെ റിമിക്ക് തിരക്കേറുകയായിരുന്നു. വിദ്യാസാഗര്‍ സംഗീതം നല്‍കിയ ഗാനം ശങ്കര്‍മഹാദേവനോടൊപ്പമായിരുന്നു റിമി ആലപിച്ചിരുന്നത്. മികച്ച എന്‍ട്രിയായിരുന്നു റിമിക്ക് ഈ ഗാനം സമ്മാനിച്ചിരുന്നത്.പിന്നീട് ദിലീപ് ചിത്രമായ പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തില്‍ കെജെ യേശുദാസിനൊപ്പം കണ്ണനായാല്‍ രാധവേണം എന്ന ഗാനം ആലപിച്ച് തന്റെ സ്ഥാനം റിമി കൂടുതല്‍ ഉറപ്പിച്ചു. പിന്നീട് ഹണീ ബീ ടു വരെ 70 ഓളം ചിത്രങ്ങളില്‍ റിമി പിന്നണി ഗായികയായെത്തി. ഇതിനിടെ 2006 ല്‍ ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന ചിത്രത്തിലൂടെ സിനിമ പ്രവേശനം നടത്തിയ റിമി 2015 ല്‍ ജയറാമിനൊപ്പം തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിലൂടെ നായിക വേഷത്തിലുമെത്തി.

ഗായികയായ ടെലിവിഷന്‍ അവതാരിക എന്ന് നിലയിലാണ് റിമിക്ക് ഏറെ പ്രചാരം നേടിക്കൊടുത്തത്. 2012 ല്‍ ഏഷ്യാനെറ്റ് ഫീലിം അവാര്‍ഡ് ഷോയിക്കിടെ തും പാസ് ആയെ എന്ന ഗാനത്തിനൊപ്പം ചുവടുവെയ്ക്കാന്‍ വേദിയിലെത്തിയ ഷാരൂക് ഖാന്‍ റിമിയെ എടുത്ത് പൊക്കിയത് അക്കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് ധാരാളം ട്രോളുകളും അക്കാലത്ത് സജീവമായിരുന്നു. ഗായിക എന്നതില്‍ ഉപരിയായി സരസമായി സംസാരിച്ച് ആളെ കയ്യിലെടുക്കുന്ന വ്യക്തിയാണ് റിമി ടോമി. പാലാക്കാരി ആയതു കൊണ്ടാണ് താന്‍ ഇങ്ങനെ സംസാരിക്കുന്നതെന്ന് പറയുന്ന റിമി ആരെയും കൂസാത്ത പ്രകൃതക്കാരിയാണ്. ചാനല്‍ സംഗീത ഷോകളിലെ ജഡ്ജിയായും റിമി കളം നിറഞ്ഞിരുന്നു. മഞ്ച് സ്റ്റാര്‍ സിംഗറിലെ ജഡ്ജിയായിരുന്ന റിമി മറ്റ് ചില പരിപാടികളിലും പങ്കെടുത്തിരുന്നു. നേരത്തെ ഏഷ്യാനെറ്റിനൊപ്പമായിരുന്നു റിമി ചുവടുറപ്പിച്ചതെങ്കില്‍ മഴവില്‍ മനോരമയുടെ കടന്നുവരവോടെ റിമിക്ക് കൂടുതല്‍ അവസരങ്ങള്‍ കൈവന്നു.

മഴവില്ലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി ബാര്‍ക്ക് റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്ന പരിപാടിയായിരുന്നു. ഏതൊരു ഗൗരവക്കാരനെയും ചിരിപ്പിക്കുന്ന വിധത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പ്രകൃതക്കാരിയാണ് റിമി. അങ്ങനെ കളിചിരി പറയുന്നതില്‍ റിമിക്ക് മുന്നില്‍ യാതൊരു വലിപ്പിച്ചെറുപ്പവും ഉണ്ടായിരുന്നില്ല. വളരെ സരസമായി തന്നെ സംസാരിക്കുന്ന റിമിയുടെ പ്രകൃതം തന്നെയാണ് അവരെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയതും. അഭിനയം, പാട്ട്, സ്‌റ്റേജ് ഷോ, ടി വി അവതാരിക എന്നീ നിലകളില്‍ ശോഭിച്ചതോട പാലാക്കാരി റിമി ടോമിയില്‍ നിന്നു റിമി ടോമിയെന്ന കോടീശ്വരി പിറവിയെടുക്കുകയാണ് ഉണ്ടായത്.

പാലായിലെ ഒരു പരമ്പരാഗത ക്രൈസ്തവ കുടുംബത്തിൽ ജനിച്ച റിമിയെ വിവാഹം കഴിച്ചതും പാരമ്പര്യമുള്ള ക്രൈസ്തവ കുടുംബത്തിലെ അംഗം തന്നെയായിരുന്നു. റിമിയുടെ ചടുലമായ പെരുമാറ്റത്തോട് റോയ്സിന് പണ്ടേ താൽപര്യമില്ലായിരുന്നു. ആരോടും പെട്ടെന്ന് ഇണങ്ങുകയും സൗഹാർദ്ദം സ്ഥാപിക്കുകയും ചെയ്യുന്ന സ്വഭാവമാണ് റിമി ടോമിയുടേത്. എന്നാൽ റോയ്സിന്റെ സ്വഭാവം അങ്ങനെയല്ല. അദ്ദേഹത്തിന് തന്റെ ഭാര്യ കുടുംബത്തിൽ ഒതുങ്ങികഴിയണമെന്ന ആഗ്രഹമാണ് ഉണ്ടായിരുന്നത്. എന്നാൽ ആദ്യം തന്നെ അത്തരം ഇടപാടുകൾ നടക്കില്ലെന്ന് റിമി തീർത്തു പറഞ്ഞു.

തുടക്കത്തിൽ റോയ്സ് റിമിയുമായി ചേർന്ന് നിന്നെങ്കിലും പതിയെ പതിയെ ഇരുവരും തമ്മിലുള്ള ബന്ധം തെറ്റി. നിസാരകാര്യങ്ങൾക്ക് വരെ വഴക്കുണ്ടാകുന്ന സാഹചര്യം വന്നു ചേർന്നു. എന്നാൽ എന്തിനെയും തന്മയത്തത്തോടെ കൈകാര്യം ചെയ്യുന്ന റിമി ഭർത്താവിനെയും ഒതുക്കാൻ ശ്രമിച്ചു. എന്നാൽ വലിയ കലാകാരികൾക്ക് സംഭവിക്കുന്ന അപകടം റിമിക്കും വന്നു ചേർന്നു. കരിയറിൽ വാനോളം ഉയർന്ന റിമി സ്വജീവിതത്തിൽ താഴേക്ക് പോയി. എന്നാൽ സ്വന്തം ജീവിതത്തിലെ താഴ്ചകൾ കരിയറിൽ പ്രതിഫലിക്കാതിരിക്കാൻ റിമി ശ്രമിച്ചു. പതിനൊന്ന് വർഷം ആ ജീവിതം നീണ്ടു പോയത് അതു കൊണ്ടാണ്.

തന്റെ ജീവിതത്തിലെ വ്യക്തിപരമായ ദുഖങ്ങൾ ആരോടും പങ്കു വയ്ക്കാൻ റിമി ഇഷ്ടപ്പെട്ടിരുന്നില്ല. അതായത് സ്വന്തം വീട്ടുകാർ പോലും റിമിയുടെ വേദനകൾ അറിഞ്ഞിരുന്നില്ലെന്നാണ് കേൾക്കുന്നത്. സഹോദരനും അമ്മയുമൊന്നും ഭർത്താവുമായുള്ള കശപിശകളിൽ ഇടപെട്ടിരുന്നില്ല. കുടുംബത്തിനുളളിൽ നിന്നും ചില കാര്യങ്ങൾ ചോർന്നു പോയപ്പോൾ അതിൽ ആരും വ്യാകുലരാകേണ്ടതില്ലെന്ന നിലപാടാണ് റിമി സ്വീകരിച്ചത്. ഭർത്താവുമായി എടുത്തു പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ലെന്ന് റിമി അവരോട് പറഞ്ഞുകൊണ്ടിരുന്നു.

കഴിഞ്ഞ കുറെ നാളുകളായി റിമിയും ഭർത്താവും തമ്മിൽ അടുത്ത ബന്ധം ഉണ്ടായിരുന്നില്ല. ഇരുവരും ചടങ്ങുകളിൽ പോലും ഒരുമിച്ച് പങ്കെടുത്തിരുന്നില്ല. ഇക്കാര്യം അന്വേഷിക്കുന്നവരോടൊക്കെ റോയ്സ് സ്ഥലത്തില്ലെന്ന മറുപടിയാണ് റിമി നൽകിയിരുന്നത്. ദിലീപുമായുള്ള ബിസിനസ് ബന്ധങ്ങളാണ് റിമിയെയും ഭർത്താവിനെയും തെറ്റിച്ചതെന്ന് സ്ഥിതീകരിക്കാത്ത വാർത്തകളുണ്ട്. റോയിസിനും ബിസിനസ് താത്പര്യങ്ങളുണ്ടെങ്കിലും അത് ദിലീപുമായി ചേർന്ന് നടത്തുന്നതിൽ വിയോജിപ്പുണ്ടായിരുന്നു. എന്നാൽ ദിലീപുമായി ചേർന്ന് നടത്തിയ അനധിക്യത ഭൂമി ഇടപാടുകൾ വിവാദമായി. റിമിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടന്നു. ഇത് വലിയ വാർത്തയായി മാറി. അതിൽ റോയ്സിന് എതിർപ്പുണ്ടായിരുന്നു. റിമിയുടെ ആദായ നികുതി റിട്ടേണുകളും വിവാദമായി മാറി. റിമിയെ പോലീസ് ചോദ്യം ചെയ്തതും ഭർത്താവിൽ അത്യപ്തിയുണ്ടാക്കി. എന്നാൽ തനിക്ക് തന്റെ വഴി എന്ന നിലപാടാണ് റിമി സ്വീകരിച്ചത്.

റിമിക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തതും ഭർത്താവിൽ ഇഷ്ടകേടുണ്ടാക്കി. 24 മണിക്കൂറും നൃത്തത്തിനും പാട്ടിനുമായി ചെലവഴിക്കുന്ന റിമി വിവാഹ ജീവിതത്തിൽ എത്ര ദിവസം ഭർത്താവിനോടൊപ്പം ഉണ്ടായിരുന്നു എന്ന കൗതുകകരമായ ചോദ്യം ചോദിക്കുന്ന നിരവധി പേർ അവരുടെ സൗഹൃദ വലയത്തിലുണ്ട്. തന്റെ സ്വത സിദ്ധമായ ശൈലിയിൽ ഒരു മാറ്റത്തിനും റിമി തയ്യാറായിരുന്നില്ല. ഭർത്താവിന്റെ ചില ബന്ധുക്കൾ ഇടപ്പെട്ട് നോക്കിയിട്ടും ഗുണം ചെയ്തില്ല. പരസ്പര സമ്മതത്തോടെയാണ് റിമിയും ഭർത്താവും വേർപിരിയുന്നത്. തനിക്ക് എങ്ങനെയെങ്കിലും കെട്ടുപാടിൽ നിന്നും രക്ഷപ്പെട്ടാൽ മതിയെന്നാണ് റിമിയുടെ ഭർത്താവ് സുഹ്യത്തുക്കളോട് പറയുന്നത്. മാധ്യമങ്ങൾ തങ്ങളുടെ കുടുംബവിശേഷം അറിയരുതെന്ന വാശി റിമിക്കുണ്ടായിരുന്നു.

ഇരുവരും കോടതിയിൽ ഹാജരായി. എന്നാൽ കോടതി നിർദ്ദേശിച്ച കൗൺസിലിംഗിൽ പങ്കെടുക്കാൻ ഇരുവരും തയ്യാറായില്ല. ഇനി ഒരുമിച്ചുള്ള ജീവിതം വേണ്ടെന്നാണ് ഇരുവരുടെയും നിലപാട്. ഏപ്രിൽ 12 നാണ് ഹർജി നൽകിയത്. അത് അതീവ രഹസ്യമായിട്ടാണ്. കുടുംബ ജീവിതത്തിലെ താളപിഴകളെ കുറിച്ച് സംസാരിക്കാൻ റിമിയും ഭർത്താവും തയ്യാറായിട്ടില്ല. ഒന്നും സംസാരിക്കാനില്ലെന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചിരിക്കുന്നത്.

ബിജെപിയുടെ ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന്റെ പ്രചാരണ റാലിയില്‍ പങ്കെടുക്കാന്‍ ആളില്ല. ഗൗതം ഗംഭീറിനും മറ്റൊരു സ്ഥാനാര്‍ത്ഥിയായ മനോജ് തിവാരിക്കുമായി നടത്തി റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായ രാജ്‌നാഥ് സിംഗും പങ്കെടുത്തിരുന്നു. എന്നിട്ടും നീണ്ട നിരയില്‍ ഒഴിഞ്ഞ കസേരകളാണ് കാണപ്പെട്ടത്.

ഇക്കഴിഞ്ഞ മാര്‍ച്ച് മാസമാണ് ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. പിന്നീട് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നും ഗംഭീറിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസിന് വേണ്ടി അര്‍വീന്ദര്‍ സിങ് ലൗലിയും ആം ആദ്മി പാര്‍ട്ടിക്കും വേണ്ടി അതിഷിയും ആണ് ഇവിടെ മത്സരിക്കുന്നത്.

തുടക്കം മുതലേ വിവാദങ്ങള്‍ക്കൊപ്പമായിരുന്നു ഗംഭീറിന്റെ യാത്ര. അനുമതി ഇല്ലാതെ റാലി നടത്തിയതിന്റെ പേരില്‍ ഗൗതം ഗംഭീറിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി. ഏപ്രില്‍ 25ന് ഡല്‍ഹിയിലെ ജംഗ്പുരയില്‍ നടത്തിയ റാലി തിരഞ്ഞെടുപ്പ് പെരുമാട്ട ചട്ടത്തിന്റെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡിയുണ്ടെന്ന എഎപി സ്ഥാനാര്‍ത്ഥി അതിഷിയുടെ ആരോപണവും വിവാദമായിരുന്നു. ഗംഭീറിനെതിരെ ഡല്‍ഹിയിലെ ടിസ് ഹസാരി കോടതിയില്‍ അതിഷി ക്രിമിനല്‍ പരാതിയും നല്‍കിയിരുന്നു.

തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഗംഭീര്‍ അറിയിച്ചത് തനിക്ക് രജീന്ദര്‍ നഗറില്‍ മണ്ഡലത്തിലാണ് വോട്ട് ചെയ്യാന്‍ സാധിക്കുക എന്നാണ്. എന്നാല്‍ കരോള്‍ ബാഗിലും ഗംഭീറിന് വോട്ടര്‍ ഐഡിയുണ്ടെന്നാണ് എഎപിയുടെ ആരോപണം. തന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളാതിരിക്കാന്‍ ഗംഭീര്‍ മനപ്പൂര്‍വ്വം ഈ വിവരം മറച്ചു വയ്ക്കുകയായിരുന്നുവെന്നും അതിഷി പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ തനിക്ക് രണ്ട് വോട്ടര്‍ ഐഡിയില്ലെന്നും ഒരെണ്ണം മാത്രമേ ഉള്ളൂ എന്നുമായിരുന്നു വിഷത്തില്‍ ഗംഭീറിന്റെ പ്രതികരണം. തന്റെ വോട്ട് രജേന്ദ്ര നഗറിലാണെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ നിന്നും ജനവിധി തേടുന്ന സ്ഥാനാര്‍ഥികളില്‍ എറ്റവും സമ്പന്നന്‍ കൂടിയാണ് ഗൗതം ഗംഭീര്‍. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഗംഭീര്‍ തന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 147 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് ഗംഭീര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. 349 സ്ഥാനാര്‍ഥികളിലാണ് ഗംഭീര്‍ ഒന്നാമതെത്തുന്നത്.

12.40 കോടിയാണ് 2017-2018 വര്‍ഷത്തിലെ വരുമാനമായി ഗംഭീര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭാര്യ നടാഷ ഗംഭീറിന് 6.15 ലക്ഷം വരുമാനമുണ്ടെന്നും ഇന്‍കം ടാക്‌സ് റിട്ടേണ്‍ രേഖകള്‍ പ്രകാരം വ്യക്തമാക്കുന്നു. ഡല്‍ഹിയിലെ ഭാരാകമ്പ റോഡ് മോഡേണ്‍ സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പുര്‍ത്തിയാക്കിയ ഗംഭീര്‍ ഹിന്ദു കോളേജില്‍ യുജി കോഴ്‌സിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ ആയില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഒരു ബൈക്കുള്‍പ്പെടെ അഞ്ച് വാഹനങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ടെന്ന് വെളിപ്പെടുത്തുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദം. ടീമിന്റെ മുന്‍ മെന്റല്‍ കണ്ടീഷണിങ് കോട്ടും, 2013 മുതല്‍ റാജസ്ഥാന്‍ റോയല്‍സിന്റെ ചുമതലക്കാരനുമായ പാഡി അപ്റ്റണ്‍ ‘ദി ബെയര്‍ ഫൂട്ട് കോച്ച്’ എന്ന തന്റെ പുതിയ പുസ്തകത്തില്‍ ഐപിഎല്‍ വാതുവെപ്പ് വിവാദത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ മലയാളി താരം ശ്രീശാന്ത് പരസ്യമായി അധിക്ഷേപിച്ചിരുന്നു എന്നാണ് പാഡി അപ്റ്റണ്‍ തന്റെ പുസ്തകത്തില്‍ പറയുന്നത്.

വാതുവെപ്പിനെ തുടര്‍ന്ന് ശ്രീശാന്ത്, അജിത് ചന്ദില, അങ്കിത് ചവാന്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതിന് 24 മണിക്കൂര്‍ മുന്‍പ് മോശം പെരുമാറ്റത്തിന് ശ്രീശാന്തിനെ ടീമില്‍ നിന്നും പുറത്താക്കിയിരുന്നു എന്നാണ് പാഡി അപ്റ്റണ്‍ന്റെ വെളിപ്പെടുത്തല്‍.

ഐപിഎല്‍ വാതുവെപ്പ് കേസില്‍ 2013 മെയ് 16ന് അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ 24 മണിക്കൂര്‍ മുന്‍പ് ‘മോശം പെരുമാറ്റത്തിന് ശ്രീശാന്തിനെ പുറത്താക്കുകയും വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു,’ രാജസ്ഥാന്‍ റോയല്‍സ് ടീം അംഗമായ ശ്രീശാന്ത് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനോട് അധിക്ഷേപകരമായി സംസാരിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തതിനാണ് പുറത്താക്കപ്പെട്ടത്.

എന്നാല്‍ ശ്രീശാന്ത് ഇക്കാര്യം നിഷേധിക്കുകയായിരുന്നു. അപ്റ്റണ്‍ നുണ പറയുകയാണ് എന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം.‘അയാള്‍ ഒരു നുണയനാണ്. ഞാന്‍ ഒരിക്കലും അങ്ങനെയൊന്നും പറഞ്ഞിട്ടില്ല,’ വാട്‌സ്ആപ്പ് മെസ്സേജിലൂടെ ശ്രീശാന്ത് പ്രതികരിച്ചു.

‘ശ്രീശാന്ത് വളരെ വൈകാരികമായൊരു വ്യക്തിയാണെന്നും തീര്‍ത്തും നിരാശനായയിരുന്നു എന്നും ആരെങ്കിലും പറഞ്ഞാല്‍, ഞാന്‍ ഒരിക്കലും പറയില്ല നിങ്ങള്‍ക്ക് വൈകാരിക വിസ്‌ഫോടനങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന്. എന്നാല്‍ നിങ്ങള്‍ കളിക്കേണ്ട എന്നു പറഞ്ഞതിന്റെ പേരിലുള്ള പൊട്ടിത്തെറി അസാധാരണമാണ്. കഴിഞ്ഞ ഏഴ് ഐപിഎല്‍ സീസണുകളിലും ഓരോ മത്സരത്തിലും നിങ്ങള്‍ കളിക്കില്ലെന്ന് ഞങ്ങള്‍ 13 കളിക്കാരോടും പറയാറുണ്ട്. ഈ 13ല്‍ നാലുപേര്‍ക്കും നിരാശരാകാന്‍ മതിയായ കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതൊന്നും ശ്രീശാന്ത് ചെയ്തതു പോലെ പരസ്യമായി പൊട്ടിത്തെറിക്കാന്‍ മതിയായതല്ല. അതിനൊപ്പം മറ്റെന്തോ ഉണ്ടെന്നുള്ള സൂചനയാണ് ഇത്,’ അപ്റ്റണ്‍ പറയുന്നു.

‘മറ്റെന്തോ’ എന്ന് പറഞ്ഞുകൊണ്ടാണ് അപ്റ്റണ്‍ മുന്നോട്ട് പോകുന്നത്. ‘മുംബൈയിലെ കളിയില്‍ നിന്നും ഞങ്ങള്‍ ശ്രീശാന്തിനെ പുറത്താക്കി. പിന്നീട് ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കി. ചന്ദിലയേയും പുറത്താക്കി. ഇവര്‍ക്ക് വാതുവെപ്പ് ക്രമീകരണങ്ങള്‍ക്കായി മൂന്നാമതൊരു ആളെക്കൂടി വേണമായിരുന്നു. അതായിരുന്നു അങ്കിത് ചവാന്‍.’

വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് 6000 പേജുളള് കുറ്റപത്രമാണ് ഡല്‍ഹി പോലീസ് തയാറാക്കിയത്. മക്കോക്ക നിയമപ്രകാരമാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. അറസ്റ്റിന് ശേഷം മൂവരേയും ബിസിസി ആജീവനാന്തം വിലക്കിയിരുന്നു.

ഈ വര്‍ഷമാണ് സുപ്രീംകോടതി ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് റദ്ദാക്കിയത്. താരത്തിനെതിരെ മറ്റെന്തെങ്കിലും ശിക്ഷാരീതി സ്വീകരിക്കുന്നതിനെ പറ്റി തീരുമാനിക്കാനും സുപ്രീം കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടു.

എന്നാല്‍ താന്‍ ദ്രാവിഡിനെ ഒരിക്കലും അപമാനിച്ചിട്ടില്ലെന്ന് ശ്രീശാന്ത് പറയുന്നു.
‘ഇത് വളരെ സങ്കടകരമാണ്. പാഡി അപ്റ്റണെ കുറിച്ച് എനിക്ക് കഷ്ടം തോന്നുന്നു. 30 സെക്കന്റിന്റെ പ്രശസ്തിയാണ് അദ്ദേഹത്തിന് വേണ്ടതെങ്കില്‍ ആകാം. എനിക്ക് ആകെ പറയാനുള്ളത്, ഞാന്‍ കൂടെ കളിച്ചിട്ടുള്ള ഓരോ വ്യക്തിയേയും എപ്പോഴും ബഹുമാനിച്ചിട്ടുണ്ട്, ഇനിയും അങ്ങനെ തന്നെ ആകും എന്നാണ്. ഈ ദിവസം വരെ എനിക്ക് അദ്ദേഹത്തോട് വളരെ ആദരവ് ഉണ്ടായിരുന്നു. ഇപ്പോള്‍ വളരെ നിരാശ തോന്നുന്നു. അദ്ദേഹം കുറഞ്ഞ പക്ഷം സ്വയം ബഹുമാനിക്കാനും മറ്റുള്ളവരുടെ സ്വന്തോഷത്തിന് അവനവനെ തന്നെ വില്‍ക്കാതിരിക്കാനും ശ്രമിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ശ്രീശാന്ത് പറഞ്ഞു.

ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരം കടന്ന് കരയില്‍ ആഞ്ഞടിക്കുന്നു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ അതിതീവ്ര മഴയാണ് ലഭിക്കുന്നത്. ഒഡീഷയില്‍ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഫോനി ബംഗാളിലേക്ക് കടക്കുമെന്നും ഏതാനും മണിക്കൂറുകള്‍ക്കകം കാറ്റിന്റെ തീവ്രത കുറയുമെന്നും ഐഎംഡി അറിയിച്ചിട്ടുണ്ട്.

നാല് കമ്പനിയോളം സുരക്ഷാ പ്രവര്‍ത്തകരെ ഇരു സംസ്ഥാനങ്ങളിലും നിയോഗിച്ചിട്ടുണ്ട്. നേതാക്കൾ രാഷ്ട്രീയ പരിപാടികള്‍ മാറ്റിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഇന്നത്തെയും നാളെത്തെയും രാഷ്ട്രീയ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.

11 ലക്ഷത്തോളം ആളുകളെയാണ് തീരപ്രദേശത്ത് നിന്നും മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. കിഴക്കന്‍ തീരപ്രദേശത്തുള്ള പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളേയും ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. പശ്ചിമ ബംഗാളിലേക്ക് കാറ്റ് എത്തുന്നതോടെ തീവ്രത കുറയുമെന്നാണ് അറിയിച്ചിരിക്കുന്നത്. നാശനഷ്ടങ്ങളുണ്ടാകാതിരിക്കാൻ ബംഗാളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി നല്‍കാനും അവധിക്കാല പരിപാടികള്‍ റദ്ദാക്കാനും ഉത്തരവ് നല്‍കി.

ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഇന്നും നാളെയും ഭുവനേശ്വരില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും വരികയും പോകുകയും ചെയ്യുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കി.

സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ 11 ജില്ലകളിൽ പെരുമാറ്റച്ചട്ടത്തില്‍ ഇളവ് നല്‍കി. വോട്ടെടുപ്പു പൂര്‍ത്തിയായ ഒഡീഷയിലെ രണ്ടു ജില്ലകളിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും അടിയന്തരമായി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

ഒഡീഷയിൽ വൻ നാശനഷ്ടങ്ങൾ
കനത്ത മഴയിലും കാറ്റിലും ഒഡീഷയിൽ കനത്ത നാശനഷ്ടം. നിലവിൽ മണിക്കൂറിൽ 170 മുതൽ 180 വരെ വേഗത്തിലാണ് കാറ്റ് വീശുന്നത്. പലയിടത്തും മരങ്ങൾ കടപുഴകി വീണു. അപകടകരമായ ചുഴലിക്കാറ്റിനെ നേരിടാൻ അതീവ ജാഗ്രതയോടെയാണ് ഒഡീഷ സർക്കാർ മുന്നൊരുക്കങ്ങൾ നടത്തിയിരിക്കുന്നത്. ഒഡീഷ തീരം കടന്ന് കരയിലേക്ക് ആഞ്ഞടിക്കുകയാണ് ഫോനി. അടുത്ത ഒരു മണിക്കൂറിനുള്ളിൽ കാറ്റ് പൂർണ്ണമായും കരയിലെത്തും.

പുരിയിലും അയൽപ്രദേശങ്ങളിലും കാറ്റടിക്കുന്നത് 175 കി.മീ വേഗതയിൽ
ഒഡീഷയിലെ പുരിയിലും അയൽ പ്രദേശങ്ങളിലും മണിക്കൂറിൽ 175 കിലോമീറ്റർ വേഗതയിലോണ് ഫോനി ആഞ്ഞടിക്കുന്നത്. ഇത് 200 കിലോ മീറ്റർ വരെ വേഗതയിലേക്ക് ഉയരാം.

 

ബംഗാളിലേക്ക് കടക്കുമ്പോള്‍ കാറ്റിന്റെ തീവ്രത കുറയും
ഫോനി ചുഴലിക്കാറ്റ് ഏതാനും മണിക്കൂറുകൾക്കകം ബംഗാളിലേക്ക് പ്രവേശിക്കും. ബംഗാളിലേക്ക് കടക്കുന്നതോടെ കാറ്റിന്റെ തീവ്രത കുറയും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒഡീഷയിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഡീഷയിലെ തീരമേഖലകളിൽ അതിതീവ്ര മഴയും കാറ്റും ഉണ്ട്. കാറ്റ് ബംഗാളിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കാറ്റിന്റെ തീവ്രത കുറയാനാണ് സാധ്യത. ഒഡീഷയിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കൊല്‍ക്കത്ത വിമാനത്താവളം അടച്ചു
ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളം അടച്ചു. ഇന്നും നാളെയും കൊല്‍ക്കത്ത വിമാനത്താവളം പ്രവര്‍ത്തിക്കില്ല. ഇന്ത്യന്‍ റെയില്‍വേ നൂറോളം ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

അടിയന്തര ആവശ്യങ്ങൾക്കായുള്ള ഫോൺ നമ്പറുകൾ
ആഭ്യന്തര മന്ത്രാലയത്തിന്റെ ഫോണ്‍ നമ്പര്‍ – 1938

The Railways has also listed numbers (1800-3457401, 1800-3457402) for the public.

Region-specific numbers are as follows: Bhubaneswar(0674-2303060, 2301525, 2301625), Khurda Road (0674-2490010, 2492511, 2492611), Sambalpur (0663- 2532230, 2533037, 2532302), Visakhapatnam– (0891- 2746255, 1072), Puri- 06752-225922, Bhadrak- 06784-230827, Cuttack- 0671-2201865, Berhampur- 0680-2229632.

 

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ തൊപ്പി മാറുന്നു. ഇനി മുതല്‍ ബറേ തൊപ്പികളായിരിക്കും പോലീസ് ഉദ്യോഗസ്ഥര്‍ ലഭ്യമാക്കുകയെന്ന് ഡി.ജി.പി അറിയിച്ചു. ഡിജിപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. നിലവില്‍ ഉന്നത തസ്തികയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ബറേ തൊപ്പികള്‍ ധരിക്കാനുള്ള അവകാശമുള്ളു.

നിലവില്‍ ഉപയോഗിക്കുന്ന തൊപ്പി അസൗകര്യമുള്ളതാണെന്ന് പോലീസുകാര്‍ പരാതി ഉന്നയിച്ചിരുന്നു. ഇക്കാര്യം പോലീസ് സംഘടനകള്‍ ഡി.ജി.പിയെ ബോധ്യപ്പെടുത്തുകയായിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടാനായി എത്തുന്ന പോലീസുകാര്‍ക്ക് നിലവിലെ തൊപ്പി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ചൂടേറിയ കാലാവസ്ഥയ്ക്ക് പി-തൊപ്പി അനുയോജ്യമല്ലെന്നും സംഘടനകള്‍ ഡിജിപിയെ അറിയിച്ചു. തുടര്‍ന്നാണ് ബറേ തൊപ്പികളിലേക്ക് മാറാമെന്ന് ധാരണയായിരിക്കുന്നത്.

നിലവില്‍ ഡി.വൈ.എസ്.പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ മാത്രമാണ് ബറേ തൊപ്പികള്‍ ഉപയോഗിക്കുന്നത്. പുതിയ മാറ്റം നിലവില്‍ വരുന്നതോടെ സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ സിഐവരെയുള്ളവര്‍ക്കും ഉപയോഗിക്കാനാകും. പുതിയ മാറ്റം ഉടന്‍ നിലവില്‍ വരുമെന്നാണ് പോലീസ് സംഘടനകള്‍ നല്‍കുന്ന സൂചന.

ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരായ കേസ് പിന്‍വലിക്കുന്നതായി പെപ്‌സികോ അറിയിച്ചു. തങ്ങളുടെ പേറ്റന്റ് ലംഘിച്ച് ഉരുളക്കിഴങ്ങ് കൃഷി ചെയ്‌തെന്നായിരുന്നു കമ്പനിയുടെ പരാതി. പെപ്‌സികോയ്ക്ക് പേറ്റന്റ് അവകാശമുള്ള എഫ്‌സി 5 വിഭാഗത്തില്‍ പെടുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനെ തുടര്‍ന്നായിരുന്നു കമ്പനി കര്‍ഷകര്‍ക്കെതിരെ കേസ് നല്‍കിയത്. ലെയ്‌സിന്റെ നിര്‍മ്മാണത്തിന് വേണ്ടി മാത്രമുള്ളതായിരുന്നു ഈ ഉരുളക്കിഴങ്ങ്.

നാല് കര്‍ഷകര്‍ക്കെതിരെ ലോസ്യൂട്ട് സമര്‍പ്പിക്കുകയും മറ്റ് അഞ്ചുപേര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു പെപ്‌സിക്കോ. ”സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ കര്‍ഷകര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ പെപ്‌സികോ തയ്യാറായിട്ടുണ്ട്. ഒമ്പത് പേര്‍ക്കെതിരായ നടപടികളും പിന്‍വലിക്കും” എന്ന് പെപ്‌സികോയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

പൊട്ടറ്റോ ചിപ്‌സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മോയിസ്റ്റര്‍ കണ്ടന്റ് കുറവുള്ള എഫ്‌സി 5 വിഭാഗത്തില്‍ പെടുന്ന ഉരുളക്കിഴങ്ങ് തങ്ങളാണ് വികസിപ്പിച്ചെടുത്തതെന്നും 2016 ല്‍ അതിന്റെ പേറ്റന്റ് നേടിയതായും കമ്പനി പറയുന്നു. ഏപ്രിലിലാണ് പെപ്‌സികോ കര്‍ഷകര്‍ക്കെതിരെ കോടതിയെ സമീപിച്ചത്. കര്‍ഷകരില്‍ നിന്നും 10 മില്യണ്‍ രൂപയുടെ നഷ്ടപരിഹാരവും കമ്പനി ആവശ്യപ്പെട്ടിരുന്നു.

ഇതേതുടര്‍ന്ന് കര്‍ഷകര്‍ക്ക് പിന്തുണയുമായി ഗുജറാത്ത് സര്‍ക്കാര്‍ രംഗത്തെത്തുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും പെപ്‌സികോയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. പെപ്‌സികോ തങ്ങളുടെ ഇന്ത്യയിലെ ആദ്യ പൊട്ടറ്റോ ചിപ്‌സ് പ്ലാന്റ് നിര്‍മ്മിക്കുന്നത് 1989 ലാണ്. കമ്പനി നല്‍കുന്ന എഫ്‌സി 5 ഉരുളക്കിഴങ്ങ് വിത്ത് നട്ട് വളര്‍ത്തി വിളവെടുത്ത ശേഷം നിശ്ചിത തുകയ്ക്ക് കര്‍ഷകര്‍ കമ്പനിക്ക് തന്നെ നല്‍കുന്നതാണ് രീതി.

കമ്പനി കര്‍ഷകര്‍ക്കെതിരെ കോടതിയെ സമീപിച്ചതോടെ പെപ്‌സികോയ്‌ക്കെതിരെ വന്‍തോതില്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി പ്രതിഷേധവും ഉയര്‍ന്നിരുന്നു. ബോയ്‌ക്കോട്ട് ലെയ്‌സ്, ബോയ്‌ക്കോട്ട് പെപ്‌സിക്കോ എന്നീ ഹാഷ് ടാഗുകളോടെയായിരുന്നു ക്യാമ്പയിന്‍. ഫെയ്‌സ്ബുക്കിലും ട്വിറ്ററലുമെല്ലാം ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

വിവാദത്തെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച, കേസ് ഒത്തുതീര്‍പ്പാക്കാം എന്ന് കാണിച്ചുകൊണ്ട് പെപ്‌സികോ കര്‍ഷകരെ സമീപിച്ചിരുന്നു. എന്നാല്‍ അപ്പോഴും ഉരുളകിഴങ്ങു വിത്തുകള്‍ തങ്ങളില്‍ നിന്ന് മാത്രമേ വാങ്ങാവൂ എന്നും വിളകള്‍ തങ്ങള്‍ക്ക് മാത്രമേ വില്‍ക്കാവൂ എന്നും കമ്പനി വ്യവസ്ഥ വെച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved