ചെന്നൈ: കൊലക്കേസിൽ പ്രതിയായ ശരവണ ഭവൻ സ്ഥാപക ഉടമ പി രാജഗോപാൽ ഇനിയും പൊലീസിൽ കീഴടങ്ങിയില്ല. ജീവപര്യന്തം തടവിന് വിധിച്ച രാജഗോപാലിന് പൊലീസിൽ കീഴടങ്ങാൻ സുപ്രീംകോടതി ജൂലൈ ഏഴ് വരെ സമയം അനുവദിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കീഴടങ്ങാൻ നൽകിയ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇയാൾ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
2001ലാണ് പ്രിൻസ് ശാന്തകുമാറിനെ പി രാജഗോപാലും കൂട്ടാളികളും കൊലപ്പെടുത്തിയത്. രാജഗോപാലിൻെറ ജോലിക്കാരിൽ ഒരാളുടെ മകളായ ജീവജ്യോതി എന്ന യുവതിയെ സ്വന്തമാക്കുന്നതിനാണ് ഇവരുടെ ഭർത്താവായിരുന്ന ശാന്തകുമാറിനെ കൊലപ്പെടുത്തിയത്. ജ്യോതിഷിയുടെ ഉപദേശത്തിൻെറ അടിസ്ഥാനത്തിലാണ് ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാൻ രാജഗോപാൽ ആഗ്രഹിച്ചത്. ജീവജ്യോതിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് പ്രതി ശാന്തകുമാറിനോട് പറഞ്ഞിരുന്നു. തുടർന്ന് ദമ്പതികൾ ചെന്നൈയിൽ നിന്ന് മാറി താമസിക്കാൻ പദ്ധതിയിട്ടെങ്കിലും രാജഗോപാലിൻെറ ആളുകൾ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തി. തുടർന്നാണ് ശാന്തകുമാറിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.
കേസിൽ 2004ൽ സെഷൻസ് കോടതി രാജഗോപാലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വർഷം കഠിന തടവിന് ശിക്ഷിച്ചു. ഇതിനെതിരെ അദ്ദേഹം ഹൈകോടതിയെ സമീപിക്കുകയായിരുന്നു.2009ൽ മദ്രാസ് ഹൈകോടതി ശിക്ഷ ജീവപര്യന്തമാക്കി. ഈ വിധിക്കെതിരെ അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചു. എന്നാൽ മദ്രാസ് ഹൈകോടതി വിധി ശരിവെക്കുകയാണ് സുപ്രിംകോടതി ചെയ്തത്.
പൊലീസും പ്രക്ഷോഭകരും തമ്മിൽ വീണ്ടും ഏറ്റുമുട്ടലുകളുണ്ടായതോടെ ഹോങ്കോങ് നഗരം വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുന്നു. കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുനൽകാനുള്ള ബില്ല് പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. ബിൽ താല്‍ക്കാലികമായി മാറ്റിവച്ചെന്ന പ്രഖ്യാപനത്തിൽ പ്രക്ഷോഭകർ തൃപ്തരല്ല.
പ്രാദേശിക സമയം ഞായറാഴ്ച രാത്രി 11 മണിക്ക് മുമ്പാണ് പ്രകടനം അക്രമാസക്തമായത്. പോലീസ് പ്രക്ഷോഭകരുടെ അടുത്തേക്ക് നീങ്ങാൻ തുടങ്ങിയതോടെ മിക്ക ആളുകളും പിന്‍വാങ്ങുകയും മറ്റുള്ളവരോട് താല്‍ക്കാലികമായി പിന്മാറാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ലാത്തിയുമായി റോഡിന്‍റെ ഇരു വശത്തുനിന്നും പോലീസ് ഇരച്ചു കയറിയതോടെ പ്രതിഷേധക്കാര്‍ പിന്മാറാന്‍ മറ്റുവഴികളില്ലാതെ കുടുങ്ങി. നിരവധി പേർ അറസ്റ്റിലായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.30-ന് പോലീസിന്‍റെ അനുമതിയോടെയാണ് മാര്‍ച്ച് ആരംഭിച്ചത്. കൊവ്ലൂണ്‍ ഉപദ്വീപിലെ സിം ഷാ സൂയിയെന്ന പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിലാണ് പ്രക്ഷോഭകര്‍ തടിച്ചു കൂടിയിരുന്നത്. ആയുധധാരികളായ പ്രക്ഷോഭകര്‍ ഒരുവശത്തും പോലീസ് മറ്റൊരു വശത്തും നിലയുറപ്പിച്ചതോടെ പിരിമുറുക്കം രൂക്ഷമായി. സമരം നേരത്തെതന്നെ അവസാനിപ്പിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് അവര്‍ കൊവ്ലൂണിലെ പ്രധാന പാതയായ നഥാൻ റോഡ് കയ്യടക്കി. മുദ്രാവാക്യം മുഴക്കിക്കൊണ്ട് മോങ് കോക്കിലേക്ക് നീങ്ങി. അവിടെവച്ചാണ് പോലീസ് അവരെ തടഞ്ഞതും അക്രമമുണ്ടായതും. പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോള്‍ കണ്ണടയും മാസ്കും ധരിച്ച് കുടകൾ ഉയർത്തിപ്പിടിച്ച് അവര്‍ ചെറുത്തു നിന്നു. പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ഹോങ്‌കോങ്ങിൽ ചൈനയുടെ പിന്തുണയുള്ള മേഖലാ ഭരണാധികാരി കാരി ലാമിനുനേരെ ഒരു മാസത്തോളമായി നടക്കുന്ന പ്രക്ഷോഭത്തിൽ ലക്ഷക്കണക്കിനുപേരാണ് തെരുവിലിറങ്ങുന്നത്. കുറ്റവാളികളെ വിചാരണയ്ക്ക് ചൈനയടക്കമുള്ള രാജ്യങ്ങൾക്ക് കൈമാറാൻ കാരി ലാം കൊണ്ടുവന്ന ബിൽ പ്രതിഷേധങ്ങളെത്തുടർന്ന് മരവിപ്പിച്ചിരുന്നു. ബിൽ മരവിപ്പിച്ചാൽ പോരാ, ഔദ്യോഗികമായി പിൻവലിക്കുക തന്നെ വേണമെന്ന ആവശ്യത്തിൽ യുവാക്കൾ ഉറച്ചുനിൽക്കുകയാണ്. ലാം രാജിവയ്ക്കുക, അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കുക, സ്വതന്ത്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രക്ഷോഭകർ ഉന്നയിക്കുന്നുണ്ട്. 2012-ൽ അധികാരമേറ്റശേഷം ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളിയാണ് ഹോങ്‌കോങ് പ്രക്ഷോഭം.
കായംകുളം എം.എല്‍.എ. യു. പ്രതിഭയുടെ മുന്‍ ഭര്‍ത്താവും കെഎസ്ഇബി ഉദ്യോഗസ്ഥനുമായ കെ ആർ ഹരി തൂങ്ങി മരിച്ച നിലയിൽ. നിലമ്പൂരിലെ വാടക ക്വാർട്ടേഴ്സിലാണ് കെ.ആർ. ഹരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
ആലപ്പുഴ തകഴി സ്വദേശിയാണ് ഹരി 2001 ഫെബ്രുവരി നാലിനാണ് യു. പ്രതിഭയെ വിവാഹം ചെയ്തത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇവര്‍ വിവാഹമോചനം നേടി ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഒരുമകനുണ്ട്. വർഷങ്ങളായി ചുങ്കത്തറയിൽ കെ.എസ്.ഇ.ബി ഓവർസിയറായി ജോലിനോക്കി വരികയായിരുന്നു കെ ആർ ഹരി.
ഹരിയെ രാവിലെ വീടിന് പുറത്ത് കാണാത്തതിനാല്‍ അയല്‍വാസികള്‍ കെ.എസ്.ഇ.ബി. ഓഫീസിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീടിനകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ത്യയ്ക്കിത് ലോകകപ്പിലെ ഏഴാം സെമിഫൈനല്‍ . ഇതിനു മുമ്പ് ആറുതവണ സെമിയുടെ കളിക്കളത്തിലിറങ്ങിയ ഇന്ത്യ രണ്ടുതവണ കിരീടവുമായാണ് മടങ്ങിയത്.
1983 ലെ അവിസ്മരണീയ വിജയത്തിന്‍റെ പിന്‍ബലത്തിലാണ് 1987 ല്‍ ഇന്ത്യ ലോകപോരാട്ടത്തിനിറങ്ങിയത്. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് എന്ന മുന്‍തൂക്കവുമുണ്ടായിരുന്നു. ഗ്രൂപ്പ് പോരാട്ടത്തില്‍ ഒന്നാമനായി െസമി കളിക്കാനിറങ്ങിയ ഇന്ത്യന്‍ ടീം പക്ഷേ പരാജയമറിഞ്ഞു. ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്ത് ൈഫനലിലെത്തി.
1996 ല്‍ ശ്രീലങ്ക കപ്പെടുത്ത ലോകകപ്പ് പോരാട്ടത്തില്‍ കണ്ണീരു വീണ സെമി ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം മറക്കാനാഗ്രഹിക്കുന്നതാണ്. 251 റണ്‍സെടുത്ത ശ്രീലങ്കയ്ക്കെതിരെ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 120 ന് 8 എന്ന ദയനീയമായ നിലയില്‍ നില്‍ക്കെ ഈഡന്‍ ഗാര്‍ഡന്‍സിലെ കാണികള്‍ അക്രമാസക്തരായി. ഗ്രൗണ്ടിലേക്ക് കുപ്പികള്‍ വന്നു വീണുകൊണ്ടേയിരുന്നു. മത്സരം തുടരാനാവില്ലെന്ന് വിധിച്ച മാച്ച് റഫറി ക്ലൈവ് ലോയ്ഡ് ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിച്ചു.
2003 ലായിരുന്നു അടുത്ത സെമിഫൈനല്‍ പ്രവേശം. സെമിയില്‍ കെനിയയായിരുന്നു എതിരാളികള്‍ . കെനിയയെ തകര്‍ത്ത് ഫൈനലിലെത്തിയ ഇന്ത്യ അന്തിമ പോരാട്ടത്തില്‍ ഓസ്ട്രേലിയയ്ക്ക് മുന്നില്‍ വീണു.
ഇന്ത്യ വീണ്ടും ജേതാക്കളായ 2011ല്‍ യഥാര്‍ഥ ഫൈനല്‍ സെമിഫൈനലായിരുന്നു. ഇന്ത്യ പാക്കിസ്ഥാനെ നേരിട്ട ആവേശകരമായ മത്സരത്തില്‍ സെമി കടന്ന് ഫൈനലില്‍ ശ്രീലങ്കെയയെും തകര്‍ത്ത് ധോണിയും കൂട്ടരും കപ്പെടുത്തു.
2015 ല്‍ ഒരിക്കല്‍ കൂടി സെമിഫൈനല്‍ കണ്ടു ടീം ഇന്ത്യ. പക്ഷേ ഓസ്ട്രേലിയയുടെ വന്‍ സ്കോറിനു മുന്നില്‍ വീണു. ഒരിക്കല്‍ കൂടി സെമിഫൈനലിന്‍റെ ക്രീസിലേക്ക് ഇറങ്ങുകയാണ്. തുടര്‍ച്ചയായി മൂന്നുവട്ടം സെമിഫൈനലില്‍ എത്തുന്നത് ഇതാദ്യം.
ഇംഗ്ലണ്ടിലെ ഏറ്റവും പഴക്കമുള്ള സ്റ്റേഡിയങ്ങളിലൊന്നായ ഓള്‍ഡ് ട്രാഫോഡിലാണ് ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടുക. ഈ ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടമടക്കം 5 മത്സരങ്ങള്‍ നടന്ന മൈതാനത്ത് ആദ്യം ബാറ്റ് ചെയ്ത ടീംമാത്രമെ ജയിച്ചിട്ടുള്ളൂ. ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്കോറായ 397 റണ്‍സ് ഇംഗ്ലണ്ട് അഫ്ഗാനെതിരെ അടിച്ചെടുത്തതും ഇവിെടയാണ്. എന്നാല്‍ സെമി ഫൈനലിനായി പുതിയ പിച്ചാണ് തയാറാക്കിയിട്ടുളളത്.
ആദ്യം ബാറ്റ് ചെയ്യുന്ന ടീം മികച്ച സ്കോര്‍ പടുത്തുയര്‍ത്തുന്നതാണ് ഈ ലോകകപ്പില്‍ ഓള്‍ഡ് ട്രാഫോഡില്‍ കണ്ടത്. ആദ്യ മത്സരം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 336 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ലോകകപ്പില്‍ ഇന്ത്യയോട് തോല്‍ക്കുക എന്ന ചരിത്രം പാക്കിസ്ഥാന്‍ ആവര്‍ത്തിച്ചു. മഴ നിയമപ്രകാരമാണെങ്കിലും 89 റണ്‍സിന്‍റെ ആധികാരിക ജയം.
ഇന്ത്യയും ന്യൂസീലന്‍ഡും വെസ്റ്റ് ഇന്‍ഡീസിനെ നേരിട്ടതും ഇതേ മൈതാനത്താണ്. ഇന്ത്യ 125 റണ്‍സിന് വിന്‍ഡീസിനെ മലര്‍ത്തിയടിച്ചപ്പോള്‍ ന്യൂസിലന്‍ഡ് കഷ്ടിച്ച് ജയിച്ചത് 5 റണ്‍സിന്. ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെ തോല്‍പിച്ച മത്സരത്തിലാണ് ഇതേ മൈതാനത്ത് ഈ ലോകകപ്പിലെ ഉയര്‍ന്ന സ്കോര്‍ പിറന്നത്. 397 റണ്‍സ്.
ഇവിടെ നടന്ന റൗണ്ട് റോബിനിലെ അവസാന മത്സരത്തില്‍ ഇരുടീമുകളും 300 കടന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ 325 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ 315 ന് വീണു. ഓള്‍ഡ്ട്രാഫോഡില്‍ ഈ ലോകകപ്പില്‍ ആദ്യം ബാറ്റ് ടീമുകളാണ് ജയിച്ചത്. പേസര്‍മാര്‍ വിക്കറ്റുകള്‍ എറിഞ്ഞിട്ട ഈ ലോകകപ്പില്‍ മാഞ്ചസ്റ്ററിലെ ഈ സ്റ്റേഡിയത്തിലും സ്ഥിതി മറിച്ചല്ല.
ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം ഇവിടെ നടന്ന ഏഴ് ഏകദിനങ്ങളില്‍ പേസര്‍മാര്‍ 82 വിക്കറ്റുകള്‍ എടുത്തപ്പോള്‍ സ്പിന്‍ ബോളര്‍മാര്‍ 21 വിക്കറ്റുകള്‍ മാത്രം വീഴ്ത്തി. നാല്് വിക്കറ്റ് നേട്ടം 3 തവണ പേസ്ബോളര്‍മാര്‍ക്കൊപ്പം നിന്നു. സ്പിന്നിന് നാല് വിക്കറ്റ് ലഭിച്ചത് ഒരേയൊരു തവണ മാത്രം. ഈ മൈതാനത്തെ ഏറ്റവും ഉയര്‍ന്ന വ്യക്തികഗത സ്കോര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് ഇംഗ്ലണ്ടിനെതിരെ അടിച്ചുകൂട്ടിയ 189 റണ്‍സാണ്. മികച്ച വിക്കറ്റ് പ്രകടനം ഓസ്ട്രേലിയയുടെ ഗ്ലെന്‍ മക്ഗ്രാത്ത് വിന്‍ഡീസിനെതിരെ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് നേടിയതും. പുതിയ പിച്ചിലാണ് സെമി പോരാട്ടമെങ്കിലും ഇതും ബാറ്റിങിന് അനുകൂലമെന്നാണ് ക്യുറേറ്റര്‍മാരുടെ വിലയിരുത്തല്‍.
മലയാളം യുകെ ന്യൂസ് ബ്യുറോ
ലീഡ്‌സ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും മലയാളനാടിൻറെ രുചി തേടി ലീഡ്‌സിലെ തറവാട് ഹോട്ടലിലെത്തി. ഹോട്ടലിലെ പ്രശസ്തമായ കാരണവര്‍ മസാലദോശയാണ് കോലി ആദ്യം ആവശ്യപ്പെട്ടത്. പിന്നാലെ അപ്പവും മുട്ടക്കറിയും , ശേഷം താലി മീല്‍സ്

കോലിയും ഇന്ത്യന്‍ ടീമും നേരത്തേയും ഈ ഹോട്ടലില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട് . 2014-ലെ
ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമിന് ദക്ഷിണേന്ത്യന്‍ പ്രഭാത ഭക്ഷണം വേണമെന്ന് ആഗ്രഹം. ടീം താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാര്‍ തറവാട് ഹോട്ടലിലെത്തി ഇഡ്ഡലിയും സാമ്പാറും വാങ്ങി മടങ്ങി. അന്ന് രുചിയറിഞ്ഞ കോലി പിറ്റേന്നു തന്നെ ഭക്ഷണം കഴിക്കാനെത്തി . എല്ലാ തരത്തിലും കേരളീയ തനിമയുള്ള തറവാട് ഹോട്ടലില്‍ കുത്തരി ചോറ് മുതല്‍ പൊറോട്ട വരെയുണ്ട്. കാരണവര്‍ എന്നു പേരുള്ള മസാല ദോശയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍ .
ഇന്ത്യൻ നായകനും ഭാര്യയ്ക്കും കേരളം വിഭവങ്ങൾ
പരിചയപെടുത്തിയതിൽ തറവാടിന് അഭിമാനമുണ്ടെന്ന് തറവാട് റെസ്റ്റോറെന്റിന്റെ പാർട്ണർ സിബി ജോസ് മലയാളം യുകെയോട് പറഞ്ഞു.
പാലാക്കാരൻ സിബി ജോസിനോടൊപ്പം കോട്ടയംകാരനായ അജിത് നായർ (ഷെഫ്) , പാലാക്കാരനായ രാജേഷ് നായർ (ഷെഫ്) , ഉഡുപ്പി സ്വദേശിയായ പ്രകാശ് മെൻഡോങ്ക , തൃശ്ശൂരുകാരനായ മനോഹരൻ ഗോപാൽ എന്നിവർ ചേർന്നാണ് തറവാട് റെസ്റ്റോറെന്റിനെ മുന്നോട്ടു നയിക്കുന്നത് .

കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളിലും മാഹിയിലും ഉള്ളവര്‍ക്കായി ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നു. *ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ തൃശ്ശൂര്‍ മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലാ മൈതാനത്താണ് റാലി നടക്കുക*.
സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജ്യര്‍ ടെക്‌നിക്കല്‍, സോള്‍ജ്യര്‍ ടെക്‌നിക്കല്‍ നഴ്‌സിങ് അസിസ്റ്റന്റ്, സോള്‍ജ്യര്‍ ക്ലര്‍ക്ക്, സോള്‍ജ്യര്‍ ട്രേഡ്‌സ്മാന്‍ വിഭാഗങ്ങളിലേക്കാണ് റാലി. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
*ഓണ്‍ലൈനായി ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം*. വെബ്‌സൈറ്റ്: www.joinindianarmy.nic.in

സുഹൃത്തുക്കള്‍ക്കൊപ്പം മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു.
മഞ്ഞാടി ആമല്ലൂര്‍ കാക്കത്തുരുത്ത് കൂട്ടനാല്‍ വീട്ടില്‍ ഗോപി മനോരമ ദമ്പതികളുടെ ഏകമകന്‍ ഗോകുല്‍ (21), കോഴഞ്ചേരി നാരങ്ങാനം മുണ്ടയ്ക്കല്‍ വീട്ടില്‍ സദാനന്ദന്റ മകന്‍ നിഥിന്‍ (21) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് നാലരയോടെ മണിയോടെ മണിമലയാറ്റില്‍ മനയ്ക്കച്ചിറ പാലത്തിന് സമീപത്തെ കടവിലായിരുന്നു സംഭവം. മറ്റു രണ്ട് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.
കുളി കഴിഞ്ഞ് കരയ്ക്ക് കയറിയ ശേഷം വീണ്ടും നദിയിലിറങ്ങിയ ഗോകുല്‍ ഒഴുക്കില്‍ പെട്ട് മുങ്ങിത്താഴുകയായിരുന്നു. തുടര്‍ന്ന് ഗോകുലിനെ രക്ഷിക്കാനാങ്ങിയ നിഥിനെയും ഒഴുക്കില്‍പ്പെട്ട് കാണാതായി. കരയില്‍ നിന്ന സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് തിരുവല്ലയില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിൽ ആറ് മണിയോടെ നിഥിന്റെ മൃതദേഹവും അറരയോടെ ഗോകുലിന്റെ മൃതദേഹവും കണ്ടെത്തി.ഇരുവരുടെയും മൃതദേഹങ്ങള്‍ തിരുവല്ല പുഷ്പഗിരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ദില്ലി: ആഗ്രയ്‍ക്കടുത്ത് യമുന എക്സ്പ്രസ് വേയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 29 പേർ മരിച്ചു. ലക്നൗവിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. ബസിൽ നാൽപതോളം യാത്രക്കാരുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അപകടത്തില്‍ പരിക്കറ്റ 15 ഓളം പേരെ രക്ഷപ്പെടുത്തി.
പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്നു അപകടത്തില്‍പ്പെട്ട ബസ്. കൈവരിയില്‍ തട്ടിയ ബസ് 20 അടിയോളം താഴ്ചയുള്ള നദിയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണ നടത്താന്‍ യുപി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി രാജിക്ക് തുടക്കം കുറിച്ചതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ സ്ഥാനം ഒഴിയുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ജ്യോതിരാദിത്യ സിന്ധ്യയാണ് ഇന്ന് രാജിവെച്ചത്. പടിഞ്ഞാറൻ ഉത്തർ പ്രദേശിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി. രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചും ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്തുമാണ് രാജി. രാജിക്കത്ത് ദേശീയ നേതൃത്വത്തിന് അയച്ചു.
രാഹുലിനെ പിന്തിരിപ്പിക്കാനും തോൽവിയുടെ ഉത്തരവാദിത്വവും ഏറ്റെടുത്ത് വലുതും ചെറുതുമായ 200 ഓളം രാജികളാണ് ഇതുവരെ കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്നത്. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ കേശവ് ചന്ദ് യാദവും രാജി വെച്ചിരുന്നു.
ഇതിനിടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണ്. അധ്യക്ഷനാകേണ്ടത് മുതിർന്നയാളോ യുവനേതാവോ എന്നതിൽ ഇപ്പോഴും നേതൃത്വത്തിന് വ്യക്തത ഇല്ല. സുശീൽ കുമാർ ഷിൻഡേ, മല്ലികാർജ്ജുന ഗാർഗെ, സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകൾ പരിഗണനയിൽ ഉണ്ട്. ഗുലാം നബി ആസാദ് അടക്കമുള്ളവർ അധ്യക്ഷനായി സച്ചിൻ പൈലറ്റിനെ നിർദേശിക്കുന്നു. ഒരു വിഭാഗം ഷിൻഡെയ്ക്കും പിന്തുണ നൽകുന്നു. അന്തിമ തീരുമാനം എടുക്കാൻ പ്രവർത്തക സമിതി ബുധനാഴ്ച യോഗം ചേർന്നെക്കും
ഉദൽഗുരി: ശാസ്ത്ര അദ്ധ്യാപികയുടെ കുടുംബം മൂന്ന് വയസുകാരിയെ ബലികൊടുക്കാൻ ശ്രമിച്ചു. ആസ്സാമിലെ ഉദൽഗുരി ജില്ലയിലാണ് സംഭവം. മൂന്ന് വയസുകാരിയെ ബലി കൊടുക്കാനുള്ള ശ്രമം തടയാൻ പൊലീസ് നടത്തിയ വെടിവയ്പ്പിൽ ശാസ്ത്ര അദ്ധ്യാപികയുടെ കുടുംബത്തിലെ ഒരംഗം കൊല്ലപ്പെട്ടു. കുടുംബത്തിലെ സ്ത്രീകളടക്കമുള്ളവർ നഗ്നരായി മന്ത്രങ്ങൾ ഉച്ചരിക്കുന്നെന്നും മൂന്ന് വയസുകാരിയെ ബലികൊടുക്കാൻ പോവുകയാണെന്നും പൊലീസിനെ അറിയിച്ചത് നാട്ടുകാരാണ്. അദ്ധ്യാപികയുടെ സഹോദരന്റെ മൂന്ന് വയസുള്ള മകളെയാണ് ബലികൊടുക്കാൻ ശ്രമിച്ചത്.
ശാസ്ത്ര അദ്ധ്യാപികയ്ക്കടക്കം പരിക്കേറ്റു. പരിക്കേറ്റവരെ ഗുവാഹത്തിയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ധ്യാപികയുടെ മകൻ പുലകേഷ് സഹാരിയയാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്.മൂന്ന് വയസുകാരിയെ നീളമുള്ള വാളുപയോഗിച്ച് കഴുത്തറുത്ത് കൊല്ലാനായി മന്ത്രവാദി ശ്രമിച്ച ഘട്ടത്തിൽ നാട്ടുകാർ ഇടപെട്ടു. ഇവർ മൂന്ന് വയസുകാരിയെ ബലികൊടുക്കാനുള്ള ശ്രമം പരാജയപ്പെടുത്തി പെൺകുട്ടിയെ രക്ഷിച്ചു. എന്നാൽ കുടുംബാംഗങ്ങൾ വാളുകളും മഴുവും കല്ലും വടികളും ഉപയോഗിച്ച് നാട്ടുകാരെ ആക്രമിച്ചു. പിന്നീടിവർ വീട്ടിലെ ഇരുചക്രവാഹനങ്ങളും കാറും ടിവി സെറ്റും ഫ്രിഡ്ജും തീവച്ച് നശിപ്പിച്ചു.
മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇവരുടെ കുടുംബത്തിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷം പതിവായി ഇവിടെ മന്ത്രവാദം നടന്നുവരുന്നുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പൊലീസിനോട് പറഞ്ഞത്. അക്രമാസക്തരായ കുടുംബത്തെ തടയാനാണ് വെടിയുതിർത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.