കൊച്ചി: മന്ത്രി കെ.ടി ജലീല്‍ പീഡനക്കേസ് പ്രതിയെ സംരക്ഷിക്കുന്നുവെന്ന ആരോപണത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.എല്‍.എ വിടി ബല്‍റാം. ആരുടെയെങ്കിലും ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കടിക്കുന്നുണ്ടോ എന്ന് നോക്കി പീഡോ ചാപ്പ കുത്താന്‍ അമിതാവേശം കാണിക്കുന്ന സൈബര്‍ വെട്ടുകിളികളും സ്ത്രീ സംരക്ഷകരും സാംസ്‌ക്കാരിക നായികമാരുമൊന്നും മന്ത്രി ജലീലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ കാണുന്നുല്ലേയെന്ന് ബല്‍റാം ചോദിച്ചു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വളഞ്ചേരി നഗരസഭാ കൗണ്‍സിലറായ ഷംസുദ്ദീന്‍ എന്നയാള്‍ വിവാഹ വാഗ്ദാനം നല്‍കി 16കാരിയെ പീഡിപ്പിച്ചുവെന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് പരാതി ഉയര്‍ന്നത്. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മന്ത്രി ജലീല്‍ പ്രതിയായ ഷംസൂദ്ദീനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ ആരോപണം തെറ്റാണെന്ന് മന്ത്രി പ്രതികരിച്ചു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ വളാഞ്ചേരി പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്റ്റേഷനിലെ രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും കെ ടി ജലീല്‍ പറഞ്ഞു.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതി വിദേശത്തേക്ക് കടന്നിരിക്കുകയാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മന്ത്രിയുമായി ഇയാള്‍ ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് ഷംസുദ്ദീനും വളാഞ്ചേരി നഗരസഭയിലെത്തിയത്.
https://www.facebook.com/vtbalram/posts/10156603603624139
കൂട്ടുകാരിയുടെ വീട്ടില്‍ പോകാനാണെന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ യുവതി തിരിച്ചെത്തിയില്ല. തുടർന്നുള്ള അന്വേഷണത്തിൽ യുവതിയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. ഹരിപ്പാട് പല്ലന ആറ്റില്‍ വീണ് മരിച്ച ഗോപിക (24) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചങ്ങനാശ്ശേരി തെങ്ങണ ഗോപിക നിവാസില്‍ ശശികുമാര്‍ രത്‌നമ്മ ദമ്പതികളുടെ മകളാണ് ഗോപിക.
ഇന്നലെ വൈകുന്നേരത്തോടെ പല്ലന കുമാരനാശാന്‍ സ്മാരകത്തിന് സമീപം കടവില്‍ ചെരുപ്പും മൊബൈല്‍ ഫോണും കാണപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസും, അഗ്‌നി ശമന സേനയും സ്ഥലത്ത് എത്തി. അമ്മയോടൊപ്പം ഗോപിക മണ്ണാറശ്ശാല ക്ഷേത്രത്തില്‍ പോയ ശേഷം ഇരുവരും ബന്ധുവിന്‍ വീട്ടില്‍ പോയി. അവിടെനിന്ന് കൂട്ടുകാരിയുടെ വീട്ടില്‍ പോകാനാണെന്നു പറഞ്ഞു ഗോപിക സ്‌കൂട്ടറില്‍ ഇറങ്ങുകയായിരുന്നു.
ഏറേ നേരമായിട്ടും ഗോപികയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് നാട്ടുകാരോട് വിവരം പറയുകയായിരുന്നു. കടവിന് സമീപത്തു സ്‌കൂട്ടര്‍ കാണപ്പെട്ടതോടെ സംശയം തോന്നിയ നാട്ടുകാർ പരിശോധന നടത്തുകയായിരുന്നു. മൃതദേഹം ഹരിപ്പാട് സർക്കാർ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ദൈവത്തിനും രാജ്യത്തിനുമായുള്ള സേവനങ്ങളെ സമന്വയിപ്പിച്ചു ’ദൈവരാജ്യ’സൃഷ്ടിയിൽ അഭിമാനത്തിന്റെ മുദ്ര ചാർത്തി ഒരു വൈദികൻ. തിരുവസ്ത്രങ്ങളണിഞ്ഞു തിരുവൾത്താരകളിൽ ബലിയർപ്പിക്കുന്ന ജീവിതം, ഇനി രാജ്യസേവനത്തിന്റെ സൈനികവേഷത്തിൽ നിറസാന്നിധ്യമാകും. പൗരോഹിത്യശുശ്രൂഷയ്ക്കൊപ്പം ഇന്ത്യൻ കരസേനയിൽ അംഗമായി സേവനവഴികളിൽ പുത്തനധ്യായം തുറക്കുന്നതു സിഎസ്ടി സന്യസ്ത സമൂഹാംഗമായ ഫാ. ജിസ് ജോസ് കിഴക്കേൽ.
കരസേനയിൽ നായിബ് സുബേദാർ (ജൂണിയർ കമ്മീഷൻഡ് ഓഫീസർ) തസ്തികയിലാണു ഫാ. ജിസ് ജോസ് കിഴക്കേൽ സൈനികസേവനം ആരംഭിച്ചത്. പതിനെട്ടു മാസത്തെ കായിക, അനുബന്ധ പരിശീലനങ്ങൾ പൂർത്തിയാക്കി പൂന നാഷണൽ ഇന്റഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പാസിംഗ് ഔട്ട് പരേഡ്. സൈന്യത്തിലെ റിലീജിയസ് ടീച്ചർ എന്ന ദൗത്യമാകും ഫാ. ജിസ് നിർവഹിക്കുക. 15 വർഷക്കാലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സൈനിക യൂണിറ്റുകളിൽ സേവനം ചെയ്യും.
സിഎസ്ടി സന്യസ്ത സമൂഹത്തിന്റെ ആലുവ സെന്റ് ജോസഫ് പ്രോവിൻസ് അംഗമായ ഫാ. ജിസ് ജോസ് കിഴക്കേൽ കോതമംഗലം രൂപതയിലെ കല്ലൂർക്കാട് ഇടവകാംഗമാണ്. പരേതനായ ജോസ് വർഗീസും വൽസ ജോസുമാണു മാതാപിതാക്കൾ. 2015 ജനുവരി മൂന്നിനു പൗരോഹിത്യം സ്വീകരിച്ചു. ആലുവ ലിറ്റിൽ ഫ്ളവർ, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരികളിലായിരുന്നു വൈദിക പരിശീലനം. കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്നു തത്വശാസ്ത്രത്തിൽ ബിരുദവും ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നു ബിസിഎ, എംസിഎ ബിരുദങ്ങളും നേടി. ഇടുക്കി കാഞ്ചിയാർ ജെപിഎം കോളജിന്റെ അസിസ്റ്റന്റ് മാനേജരും വൈസ് പ്രിൻസിപ്പലുമായി സേവനം ചെയ്യുന്നതിനിടെയാണു സൈന്യത്തിലേക്കെത്തുന്നത്.
വൈദികവൃത്തിയിൽ നിന്നുകൊണ്ടുതന്നെ രാജ്യത്തിനായി സേവനം ചെയ്യണമെന്നതു ദീർഘനാളത്തെ ആഗ്രഹമായിരുന്നുവെന്നു ഫാ. ജിസ് പറഞ്ഞു. ആർമിയിലെ സുഹൃത്തുക്കളുടെ പ്രോത്സാഹനങ്ങളോടും സിഎസ്ടി സുപ്പീരിയറിന്റെ അനുമതിയോടും കൂടിയാണു സൈന്യത്തിൽ ചേരാൻ തീരുമാനിച്ചത്. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഫാ. ജിസിനെ ഫോണിലൂടെ അനുമോദനം അറിയിച്ചു.
സൈന്യത്തിലെ മതപരമായ വിഷയങ്ങളിൽ കമാൻഡിംഗ് ഓഫീസറുടെ ഉപദേശകൻ എന്ന നിലയിലാണു നായിബ് സുബേദാർ റിലീജിയസ് ടീച്ചർ പ്രവർത്തിക്കുക. സേനാംഗങ്ങൾക്കു ധാർമികവും ആത്മീയവുമായ ഊർജം പകരുക, മതപരമായ ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും നേതൃത്വം നൽകുക, മതസൗഹാർദം വളർത്തുക, സ്ട്രസ് മാനേജ്മെന്റ്, കൗണ്‍സലിംഗ്, രോഗീസന്ദർശനം എന്നിവയെല്ലാം ചുമതലകളിലുണ്ട്. എല്ലാ ദിവസവും ദിവ്യബലിയർപ്പിക്കാനും വിശ്വാസ ആവശ്യങ്ങൾ നിർവഹിക്കാനും സൗകര്യമുണ്ട്. ഞായറാഴ്ചകളിൽ സൈന്യത്തിലെ വിശ്വാസികൾക്കായി ആഘോഷമായ ദിവ്യബലിയർപ്പണവുമുണ്ട്. എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും അവരുടെ ആത്മീയകാര്യങ്ങൾ നിർവഹിക്കാൻ അവ കാശം ഇന്ത്യൻ സൈന്യം നല്കു ന്നുണ്ട്.
യുപിയില്‍ നിന്ന് ആയിരക്കണക്കിന് ആളെയിറക്കി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പട്ടിയെപ്പോലെ തല്ലുമെന്നു ഖടാലിലെ ബിജെപി സ്ഥാനാര്‍ഥി മുന്‍ ഐപിഎസ് ഓഫിസര്‍ ഭാരതി ഘോഷിന്റെ ഭീഷണി. അനന്തപുരില്‍ പ്രചാരണയോഗത്തിനിടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായ പരാതി ഉയര്‍ന്നപ്പോഴാണ് യുപിയില്‍ നിന്ന് ആളെയിറക്കി അവരെ കൈകാര്യം ചെയ്യുമെന്ന് അവര്‍ പറഞ്ഞത്. .
മിഡ്നാപുര്‍ ജില്ലയിലെ പൊലീസ് മേധാവിയായിരുന്ന ഭാരതി ഘോഷ് നേരത്തേ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നല്ല അടുപ്പത്തിലായിരുന്നു. 2017 ഡിസംബറില്‍ അവരെ സ്ഥലംമാറ്റിയതോടെ മമതയുമായി തെറ്റി ജോലി രാജിവച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണു ബിജെപിയില്‍ ചേര്‍ന്നത്. 12നു നടക്കുന്ന വോട്ടെടുപ്പില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയാല്‍ തൃണമൂല്‍ പ്രവര്‍ത്തകരെ വീട്ടില്‍ നിന്നു വലിച്ചിറക്കി തെരുവിലിട്ടു തല്ലിച്ചതയ്ക്കുമെന്ന് ഭാരതി ആക്രോശിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി
#WATCH:BJP candidate from Ghatal, WB & ex IPS officer Bharati Ghosh threatens TMC workers,says,”You are threatening people to not cast their votes. I will drag you out of your houses and thrash you like dogs. I will call a thousand people from Uttar Pradesh to beat you up.” (4/5) pic.twitter.com/GvX650F6n9
— ANI (@ANI) May 5, 2019
ആക്രമണത്തിന് പിന്നില്‍ ബിജെപിയും നരേന്ദ്രമോദിയുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്്രിവാള്‍. തനിക്കെതിരെയുണ്ടായ ഒന്‍പത് ആക്രമണങ്ങള്‍ ഇതിന്‍റെ ഭാഗമാണ്. ജനങ്ങള്‍ ഇതിന് മറുപടി നല്‍കും. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണ അറിയിച്ചെന്നും അരവിന്ദ് കേജ്്രിവാള്‍ ഡല്‍ഹിയില്‍ പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി റോഡ് ഷോയ്ക്കിടെ ഇന്നലെ അരവിന്ദ് കേജ്‌രിവാളിനുനേരെ ആക്രമണം ഉണ്ടായി. തുറന്ന വാഹനത്തിലായിരുന്ന കേജ്്രിവാളിന്റെ കരണത്ത് യുവാവ് അടിച്ചു. പിന്നീട് അക്രമിയെ പൊലീസും പ്രവര്‍ത്തകരും ചേര്‍ന്ന് കീഴ്പ്പെടുത്തി.
അമേഠിയിലും റായ്ബറേലിയിലും ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്ന് ബി.എസ്.പി പ്രവര്‍ത്തകരോട് മായാവതി. എസ്.പിയും കോണ്‍ഗ്രസും മായാവതിയെ വഞ്ചിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും മണ്ഡലത്തില്‍ അനുകൂലമായി വോട്ടു ചെയ്യണമെന്ന് മായാവതി പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചത്.
മായാവതിയെ കോണ്‍ഗ്രസും എസ്പിയും ചേര്‍ന്ന് ചതിച്ചെന്നായിരുന്നു മോദിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം പ്രിയങ്ക എസ്പി നേതാക്കള്‍ക്കൊപ്പം പ്രചാരണത്തില്‍ പങ്കെടുത്തത് സൂചിപ്പിച്ചായിരുന്നു മോദിയുടെ നീക്കം.
രാജീവ് ഗാന്ധി നമ്പര്‍ വണ്‍ അഴിമതിക്കാരനെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്. പ്രസ്ഥാവനക്കെതിരെ സൈബർ ലോകത്തും രോഷം കടുക്കുകയാണ്. ഷാഫി പറമ്പിൽ എംഎൽഎയും മോദിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ‘ആർട്ടിസ്റ്റ് മോദി ഇത്ര ചീപ്പാണെന്ന് തന്നെയാ വിചാരിച്ചിരുന്നത്. രാജ്യത്തിന് വേണ്ടി തലച്ചോറ് വരെ ചിതറി തെറിച്ചവന്റെ സ്ഥാനവും അന്തസ്സും ‘ഷൂവർക്കർമാർക്ക്’ മനസ്സിലാവില്ല’ ഷാഫി കുറിച്ചു. പ്രസ്ഥാവനക്കെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു.
മോദിക്ക് മോദിയെക്കുറിച്ച് തോന്നുന്ന കാര്യം മറ്റുള്ളവര്‍ക്കുമേല്‍ ചാരേണ്ടെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ തുറന്നടിച്ചു.’പരാമര്‍ശങ്ങള്‍ കൊണ്ട് മോദിക്ക് രക്ഷപെടാനാവില്ല. യുദ്ധം കഴിഞ്ഞു. കര്‍മഫലം മോദിയെ കാത്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. താങ്കള്‍ക്ക് എന്റെ എല്ലാ സ്നേഹവും ഒരു വലിയ കെട്ടിപ്പിടുത്തവും– രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. മോദിക്ക് അമേഠി മറുപടി നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കൂട്ടിച്ചേര്‍ത്തു. മോദി മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുകയാണെന്ന് പി.ചിദംബരവും പറഞ്ഞു. വഞ്ചകര്‍ക്ക് രാജ്യം മാപ്പുനല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് രംഗത്തെത്തിയത്. ഉത്തർപ്രദേശിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് ഒന്നാം നമ്പർ അഴിമതിക്കാരനായാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചതെന്ന് മോദി പറഞ്ഞത്.
തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന രാഹുലിന്റെ ലക്ഷ്യം തനിക്കുള്ള ജനസമ്മതി തകർക്കലാണ്. ‘മിസ്റ്റർ ക്ലീൻ’ എന്നായിരുന്നു നിങ്ങളുടെ പിതാവിനെ സേവകർ വിളിച്ചിരുന്നത്. പക്ഷേ ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ് ജീവിതം അവസാനിച്ചത്. രാജീവ് ഗാന്ധിയുടെ പേര് എടുത്തു പറയാതെയുള്ള മോദിയുടെ വിമർശനം ഇതായിരുന്നു.
റമദാൻ മാസത്തിൻറെ വിശുദ്ധിയിലേക്കു പ്രവേശിക്കാനൊരുങ്ങി ഗൾഫ് നാടുകളും. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ നോമ്പിനു നാളെ തുടക്കമാകും. സൌദിയിലെ ഇരു ഹറമുകളും തീർഥാടകരെ സ്വീകരിക്കാനൊരുങ്ങിക്കഴിഞ്ഞു.
വിശുദ്ധ ഖുർആൻ അവതരിച്ച റമദാൻ മാസത്തിൻറെ പുണ്യത്തിലേക്ക് അറേബ്യൻ നാടും ചേക്കേറുകയാണ്. പുറത്തെ ചൂടിൻറെ കാഠിന്യത്തെ വകവയ്ക്കാതെ നോമ്പിൻറേയും പ്രാർഥനയുടേയും വിശുദ്ധനാളുകളിലേക്കു പ്രവേശനം. പ്രവാസലോകത്തെ ജീവിതത്തിരക്കുകൾക്കിടയിലും മലയാളികളായ പ്രവാസികൾ ദാനധർമങ്ങളിലും പ്രാർഥനകളിലും മുഴുകി പുണ്യറമദാനിലേക്ക് തീർഥാടനം ചെയ്യുന്നു.
മതപ്രഭാഷണങ്ങളും ഇഫ്താർവിരുന്നുകളുമായി വിവിധ സംഘടനകളും രംഗത്തുണ്ട്. അതേസമയം, തീർഥാടകർക്കു മികച്ച സേവനം ലഭ്യമാക്കുന്നതിനായി വിപുലമായ സൌകര്യങ്ങളാണ് മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും ഒരുക്കിയിട്ടുള്ളത്. ഭജനമിരിക്കുന്നവർക്കായി പ്രത്യേക ഇടങ്ങൾ തയ്യാറാണ്. 21 സംഘടനകളുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നുകളും ഹറം മുറ്റത്തു ഒരുക്കുന്നുണ്ട്. മറ്റുഗൾഫ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഒമാനിൽ ചൊവ്വാഴ്ചയാണ് റമദാൻ ആരംഭിക്കുന്നത്. ഗൾഫ് നാടുകളിലെ നിയമം അനുശാസിച്ചു നോമ്പൂകാലത്തിൻറെ വിശുദ്ധിയിലേക്കു പ്രവേശിക്കാനൊരുങ്ങുകയാണ് മലയാളികളടക്കമുള്ള പ്രവാസികൾ
ഭാരതത്തിന്റെ സഹിഷുണത നഷ്ട്ടമായി എന്ന് പല പ്രശസ്തരും വിലയിരുത്തുമ്പോൾ
സമൂഹത്തിന്റെ താഴെ തട്ടിലുള്ള പാവപെട്ട ജനങ്ങളെ പറ്റി നാം ചിന്തിക്കണം …..
ഇത് പറയുന്നത് കൊണ്ട് ആരും മത ന്യൂനപക്ഷങ്ങളെ മാത്രമായി കാണരുത് , അപേക്ഷയാണ് *
എത്ര എത്ര സംഭവങ്ങളാണ് നമ്മുടെ ഭാരതത്തിൽ മത വർഗീയ ശക്തികൾ കൊണ്ട് നമുക്ക് കാണേണ്ടി വന്നു . കലാകാരന്മാർക്ക് നേരെ വരെ അതിന്റെ ഭവിഷ്യത്തുകൾ വാരി വിതറി
ഹിന്ദുവും ,ക്രിസ്ത്യനും , മുസൽമാനും , ഒക്കെയായി നിരവതി സിനിമകളിൽ അഭിനയിച്ച കലാകാരന്മാർ … ആ അഭിനയ കഴിവിന്റെ മികവുകൊണ്ട് ഭാരത ജനത അവരെ അങ്ങീകരിച്ചു …
അവരുടെ മനസ്സിൽ മത ഭ്രാന്ത് ഉണ്ടായത് കൊണ്ടാണോ അവർക്ക് ഹിന്ദുആവാനും ,മുസല്മാൻ ആവാനും ,ക്രിസ്ത്യനാവാനും ,സിക്ക് കാരാൻ ആവാനും സാതിച്ചത് ?
ഒടുവിൽ ജനിച്ചു വളർന്നു വലുതായ രാജ്യം മത വർഗീയവാതികൾ താറുമാറാക്കുമ്പോൾ അതിൽ ഭയന്ന് സത്യാവസ്ഥ തുറന്നു പറഞ്ഞതിന് ഇന്ന് രാജ്യം കടത്താൻ ഉത്തരവിടുന്ന മത ഭ്രാന്തന്മാർ ….
പ്രിയ പെട്ടവരെ നാം മനസ്സിലാക്കണം സ്വാതന്ത്ര്യത്തിനു മുൻപും ശേഷവും മതേതര കാഴ്ചപ്പാടുകൾ ഉള്ള ജനകിയ മുന്നണികൾ ഉണ്ടായിരുന്നപ്പോൾ അവർ ഉന്നയിച്ച ആശയങ്ങൾ എവിടെ ഇതുപോലെയുള്ള അസഹിഷ്‌ണത വിളയാടിയോ എന്ന് നമ്മുക്ക് ചിന്തിക്കാവുന്നതേയുള്ളൂ
അതിർത്തിയിൽ മരിച്ച ഒരേ ജവാന്റെ മരണപോലും ഭരണനേട്ടങ്ങൾക്കായി വർഗീയതയുടെ മേൻപൊടിയിൽ അവതരിപ്പിച്ചു പൂരിപക്ഷസമുദായത്തിൽ ചിലരുടെ കൈയ്യടി നേടാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു ഭരണകൂടം …..
“ഞാൻ അല്ല നമ്മൾ എന്ന് പറയണമെന്ന്” ഏറെ ജനകിയൻ ആയ പ്രമുഖ നേതാവ് ഉയർത്തി പറഞ്ഞപ്പോ അതിന്റെ അർത്ഥം മനസ്സിലാക്കാൻ ഭാരത ജനത അല്പം താമസിച്ചുപോയതിന്റെ പ്രത്യാഖതമാണ് ഇന്ന് ഭാരത ജനത അനുഭവിക്കുന്ന അസഹിഷ്ണുത
അതിനെതിരെ പ്രവർത്തിക്കുവാൻ മതേതര കാഴ്ചപ്പാടുള്ള എല്ല മതങ്ങളെയും ബഹുമാനിക്കുന്ന മുന്നണിക്കെ കഴിയൂ
തീവ്രദേശീയത,…..ഭിന്നിപ്പിക്കാനുള്ള ഫാസിസ്റ്റ് തന്ത്രം
സർക്കാർ ഭൂരിപക്ഷവാദവും സ്വേച്ഛാധിപത്യപ്രവണതകളും ഉയർത്തുന്നതായി 60-ൽ അധികം വരുന്ന മുൻ ഐഎഎസ്-ഐപിഎസ് ഓഫീസർമാർ പ്രധാനമന്ത്രിക്ക് ഒരു കത്തെഴുത്തി . രാജ്യത്തിന്റെ ഭരണഘടനയുടെ യഥാർത്ഥ അന്തസത്ത കാത്തുസൂക്ഷിക്കേണ്ട ആവശ്യകതയും നമ്മുടെ രാജ്യത്തിന്റെ ശിൽപികൾ വിഭാവനം ചെയ്തരൂപത്തിലുള്ള സമൂഹം കെട്ടിപ്പടുക്കേണ്ട സമയവുമായെന്നാണ് പ്രധാനമന്ത്രിക്ക്എഴുതിയ കത്തിൽ അവർ ചൂണ്ടിക്കാട്ടി
കോർപ്പറേറ്റ് നിയന്ത്രണത്തിലുള്ള ദേശിയ മാധ്യമങ്ങൾ ഈ കത്ത് പ്രസിദ്ധീകരിക്കില്ലെന്ന് ഉറപ്പാണ്. തങ്ങളുടെ ആശയങ്ങൾക്കും ഇംഗിതങ്ങൾക്കും എതിരായി നിൽക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടുകളാണ് സർക്കാർ സ്വീകരിക്കുന്നത്. മറ്റുള്ളവർക്കെതിരെയുള്ള പരിഹാസം, ഭീഷണികൾ, സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, സാമൂഹ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ, എഴുത്തുകാർ, ബുദ്ധിജീവികൾ എന്നിവർക്കെതിരെ ഉണ്ടാകുന്ന ഭീഷണികൾക്കെതിരെയും കത്തിൽ പരാമർശിക്കുന്നുണ്ട്. ഭരണവർഗത്തിന്റെ ദർശനങ്ങളുമായി പൊരുത്തപ്പെടാത്തവർക്കെതിരെയാണ് ഈ ഭീഷണികൾ ഉണ്ടാകുന്നത്.
ബിജെപിയും സംഘപരിവാറും ഉയർത്തിവിടുന്ന തീവ്രദേശീയത സംബന്ധിച്ചും കത്തിൽ പരാമർശിച്ചു. സർക്കാരിനോടൊപ്പം നിന്നില്ലെങ്കിൽ ദേശവിരുദ്ധരായി മുദ്രകുത്തുന്ന പ്രവണതയാണ് ഉള്ളത്. അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യാൻ പാടില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
തീവ്രദേശീയതയും അതിന്റെ ഭാഗമായി ഉണ്ടാകുന്ന അനാരോഗ്യകരമായ സാമൂഹ്യപ്രവണതകൾ സംബന്ധിച്ച ഉദാഹരണങ്ങൾ അനവധി . ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തികച്ചും വർഗീയവും ധാർഷ്ട്യം നിറഞ്ഞതുമായ പരാമർശങ്ങളും താരതമ്യങ്ങളും ഉണ്ടായി.
ഖബർസ്ഥാനുകളുടെയും ശ്മശാനങ്ങളുടെയും എണ്ണത്തെ സംബന്ധിച്ച വിവാദങ്ങളും ഉയർത്തിവിട്ടു. മതപരമായ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് വൈദ്യുതി നൽകുന്നതിലെ വർഗീയവശംപോലും പ്രചാരണവേളയിൽ പരാമർശിച്ചിരുന്നു. മുസ്ലിം വിഭാഗങ്ങൾക്കെതിരെ മതപരമായ അസഹിഷ്ണുത ഉളവാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനായിരുന്നു ഇത്.
കന്നുകാലികളുടെ വിൽപ്പനയും ഗോഹത്യയും തുടർന്ന് കശാപ്പുശാലകൾ അടച്ചുപൂട്ടിയതും ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു. ഇത് മുസ്ലിം വിഭാഗങ്ങളുടെയും ദളിതരുടെയും ജീവനോപാധിയെയാണ് ബാധിച്ചത്. ഇത്തരത്തിലുള്ള അസഹിഷുണത വർഗീയ മുഖരിതമായ അന്തരീക്ഷത്തിൽ അക്രമങ്ങൾക്ക് കാരണമാകും.
ഗോഹത്യയുടെ പേരിൽ ഉണ്ടാകുന്ന ആക്രമണങ്ങൾ അനുദിനം വർധിക്കുന്നു. ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ച് പലരെയുംതല്ലിക്കൊന്നു
ഗോരക്ഷകരെന്ന് സ്വയം പ്രഖ്യാപിച്ച് നടക്കുന്നവർ സമൂഹത്തിൽ ഗുരുതരമായ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. ഇവർക്ക് സംസ്ഥാന സർക്കാരുകളുടെ സഹായം ലഭിക്കുന്നു. പ്രോസിക്യൂട്ടർമാരെപ്പോലെയും ജഡ്ജിമാരെപ്പോലെയുമാണ് ഈ സ്വയം പ്രഖ്യാപിത ഗോരക്ഷകർ പ്രവർത്തിക്കുന്നത്.
സ്വയംപ്രഖ്യാപിത പൂവാലവിരുദ്ധസ്ക്വാഡുകളും യുവദമ്പതികൾക്ക് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്.
യുപി പോലുള്ള സംസ്ഥാങ്ങളിൽ ഇവർക്ക് സർക്കാരിന്റെ സംരക്ഷണവും ലഭിക്കുന്നുണ്ട്. ഇതേമാതിരിയാണ് ഹൈദരബാദ്, ജവഹർലാൽ നെഹ്‌റു എന്നീ സർവകലാശാലകളിൽ ഉണ്ടായ പ്രശ്നങ്ങൾ. നിയമം ലംഘിക്കുന്നവരുടെ പക്ഷത്താണ് ഭരണകൂടം നിന്നത്. ഈ പ്രവർത്തനങ്ങളെല്ലാംതന്നെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ്.
മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളെയും സാമൂഹ്യകൂട്ടായ്മകളെയും ഇല്ലാതാക്കുന്ന പ്രവണതകളും ഉണ്ടാകുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ വിഭാഗീയ നയങ്ങൾക്കെതിരെ പ്രതികരിക്കുന്നുവെന്ന കുറ്റമാണ് ഇവർ ചെയ്തത്.
സർക്കാർ പിന്തുടരുന്നത് സ്വേച്ഛാധിപത്യ സമീപനങ്ങൾ തന്നെയാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തിന് ഭീഷണിയാണ്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളുടെ ലംഘനവുമാണ്. മുൻ ഉദ്യോഗസ്ഥർ അടക്കമുള്ള സത്യം വിളിച്ചു പറയുന്ന നേതാക്കൾക്കും ഒന്നും ചെയ്യാൻ കഴിയില്ല.അവരെ കായികമായി വരെ നേരിടും . അതിനു ഉത്തമ ഉദാഹരണം ആണല്ലോ ഏറ്റവും സുരക്ഷാ ഉള്ള ഡൽഹി മുഖ്യമന്ത്രി കേജ്രിവാളിന് സംഭവിച്ചത് . എന്നാൽ ഇവർ പ്രകടിപ്പിച്ച ഉൽകണ്ഠ പൊതുജനങ്ങളെ ഉണർത്തുന്നു, പ്രത്യേകിച്ചും ബുദ്ധിജീവികളെ.
ഭൂരിഭാഗം മാധ്യമങ്ങളും സർക്കാരിന്റെ ഈ നീചമായ നിലപാടുകളെ അനുകൂലിക്കുമ്പോഴും എൻഡി ടിവി ചാനലിനെതിരെ ഉണ്ടായ നടപടികളെ ഒരുവിഭാഗം ജനങ്ങൾ എതിർക്കുന്നുണ്ട്. ഭരണസംവിധാനവും ജുഡീഷ്യറിയും ഇത്തരത്തിലുള്ള സംഭവങ്ങളിൽ ഒന്നുകിൽ നിശബ്ദത പാലിക്കുന്നു, അല്ലെങ്കിൽ ഭീഷണിയെ അവഗണിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ ആരെങ്കിലും പ്രതികരിക്കാൻ തുടങ്ങിയാൽ അവരെ പെട്ടെന്നുതന്നെ ശിക്ഷിക്കുന്നു. അല്ലെങ്കിൽ നിയമപ്രശ്നങ്ങളിൽ കൊണ്ടെത്തിക്കുന്നു.
പ്രകോപനകരമായ പ്രസ്താവനകളാണ് ഹിന്ദു വർഗീയ സംഘടനാ നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ഭരണഘടനയെ ഇല്ലാതാക്കി ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇതിനായി എല്ലാ ദിവസങ്ങളിലും പ്രസ്താവനകൾ ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്. ഈ പ്രസ്താവനകൾ നിയമവിരുദ്ധം മാത്രമല്ല, ഭരണഘടനാവിരുദ്ധവും കൂടിയാണ്. ജനാധിപത്യ സംവിധാനവും ഭരണഘടനയും കാത്തുസൂക്ഷിക്കണമെന്ന് താൽപ്പര്യമുള്ളവർ ഇത്തരത്തിലുള്ള പ്രകോപനകരമായ പ്രസ്താവനകൾക്കെതിരെ രംഗത്തുവരണം. എന്നാൽ ഭരണസംവിധാനങ്ങൾ ഇത്തരത്തിലുള്ള നിലപാടുകൾക്കെതിരെ ശബ്ദമുയർത്തുകയില്ല. നമ്മുടെ നിയമനിർമാണ സംവിധാനത്തിന് ഇതിനെതിരെ പ്രതികരിക്കാൻ വേണ്ടുവോളം മാർഗങ്ങളും സംവിധാനങ്ങളും ഉണ്ട്. ഇവർക്ക് ഇത്തരത്തിലുള്ള നെറികെട്ട പ്രവർത്തനങ്ങളെ ചെറുത്തുതോൽപ്പിക്കാനാകും. ആത്യന്തികമായി ജനങ്ങളെയാണ് സംഘടിപ്പിക്കേണ്ടത്. ഇതിന് ചുക്കാൻപിടിക്കേണ്ടത് നമ്മളാണ് ഉയർന്നു ചിന്തിക്കേണ്ട മതനിരപേക്ഷകരായ ജനം….! അതു തിരിച്ചറിഞ്ഞ് ജനങ്ങൾ ഒറ്റക്കെട്ടായി അതിനെ ചെറുത്തു തോൽപ്പിക്കണം
ഇത് പറഞ്ഞതിന്റെ പേരിൽ എന്നെ രാജ്യം കടത്താൻ ആർക്കെങ്കിലും തോന്നിയാൽ അത് വെറും വ്യാമോഹമാണ് ..
ബിജോ തോമസ് അടവിച്ചിറ
കോഴിക്കോട്: എംഇഎസ് സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ മുഖാവരണത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രസിഡന്റ് ഡോ.പി.എ.ഫസല്‍ ഗഫൂറിന് വധ ഭീഷണി. വിലക്കേര്‍പ്പെടുത്തിയ സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ഇതു സംബന്ധിച്ച് ഫസല്‍ ഗഫൂര്‍ നല്‍കിയ പരാതിയില്‍ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തു.
ഗള്‍ഫില്‍ നിന്നാണ് വധഭീഷണി ലഭിച്ചതെന്നാണ് ഫസല്‍ ഗഫൂര്‍ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് സ്ഥാപനങ്ങളില്‍ മുഖം മറക്കുന്ന വസ്ത്രധാരണം വിലക്കിക്കൊണ്ടാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഭ്യന്തര കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് അധികാരമുണ്ടെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് എംഇഎസ് തീരുമാനമെടുത്തത്.
തന്റെ പേരില്‍ വ്യാജ ഫെയിസ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ചെന്ന പരാതിയും ഫസല്‍ ഗഫൂര്‍ ഉന്നയിച്ചിട്ടുണ്ട്. തനിക്ക് ഫെയിസ്ബുക്ക് പേജില്ല. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ഉദ്ദേശ്യത്തിലാണ് തന്റെ പേരില്‍ ആരോ പേജ് നിര്‍മിച്ചിരിക്കുന്നതെന്നും പരാതിയില്‍ ഫസല്‍ ഗഫൂര്‍ പറയുന്നു.