ഇംഗ്ലിഷ് കായിക പ്രേമികൾക്ക് ഇത് ഉത്സവകാലമാണ്. യുവേഫ ചാംപ്യൻസ് ലീഗ് കിരീടവും യൂറോപ്പ ലീഗ് കിരീടവും എന്തായാലും ഇംഗ്ലണ്ടിലെത്തുമെന്ന് ഉറപ്പാണ്. ഈ മാസം 29നു നടക്കുന്ന യൂറോപ്പ ലീഗ് ഫൈനലിൽ ഇംഗ്ലിഷ് ക്ലബ്ബുകളായ ചെൽസിയും ആർസനലും ഏറ്റുമുട്ടുമ്പോൾ ജൂൺ ഒന്നിനു ചാംപ്യൻസ് ലീഗ് കലാശപ്പോരാട്ടത്തിൽ ലിവർപൂളും ടോട്ടനം ഹോട്സ്പറും കൊമ്പുകോർക്കുന്നു. ഇതിനിടയിൽ 30ന് ലോകകപ്പ് ക്രിക്കറ്റിന് ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ കൊടിയുയരുകയും ചെയ്യും.
ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ആതിഥേയ ടീമിനെക്കുറിച്ചു നാട്ടുകാർക്കു വലിയ പ്രതീക്ഷയാണ്. പലവട്ടം തെന്നിപ്പോയ ലോകകിരീടം ഇക്കുറി ലോർഡ്സിൽ ഇംഗ്ലിഷ് നായകൻ ഉയർത്തുമെന്നു തന്നെയാണ് അവരുടെ വിശ്വാസം. ഇംഗ്ലിഷ് ആരാധകരുടെ പ്രതീക്ഷകൾ അസ്ഥാനത്തല്ലെന്ന് ക്രിക്കറ്റിനെക്കുറിച്ചു ധാരണയുള്ള ആരും സമ്മതിക്കുകയും ചെയ്യും. ലോകകപ്പിനു മുന്നോടിയായി നടക്കുന്ന ഇംഗ്ലണ്ട്– പാക്കിസ്ഥാൻ ഏകദിന പരമ്പരയുടെ കാര്യമെടുക്കാം. പാക്കിസ്ഥാൻ തുടരെ നാലു തവണ മുന്നൂറിലേറെ റൺസ് കുറിച്ചു. പക്ഷേ, നാലു കളികളിലും ഇംഗ്ലണ്ട് അനായാസം ജയിച്ചു.
ഏകദിന ക്രിക്കറ്റിൽ ഒന്നാം റാങ്കിൽ തുടരുന്ന ഇംഗ്ലണ്ടിന്റെ മേധാവിത്തം അത്രമേൽ പ്രകടമാണ് സമീപകാലത്ത്. കണക്കുകൾ പ്രകാരം അവർക്ക് എന്തെങ്കിലും ഭീഷണി ഉയർത്താൻ സാധിക്കുന്ന ഏക ടീം ഇന്ത്യ മാത്രം. കഴിഞ്ഞ ലോകകപ്പ് കളിച്ചവരിൽ ക്യാപ്റ്റൻ മോർഗൻ, ജോസ് ബട്‌ലർ, ജോ റൂട്ട്, ക്രിസ് വോക്സ് എന്നിവർ ഇത്തവണ ഇംഗ്ലണ്ടിന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടി.
ബാറ്റിങ് നിരയുടെ അസാമാന്യ പ്രഹരശേഷിയാണ് ഇംഗ്ലണ്ടിന്റെ മസിൽ പവർ. ഒന്നോ രണ്ടോ താരങ്ങളല്ല, മിക്കവരും വമ്പനടിക്കാരാണ്. ഓപ്പണർമാരായ ജെയ്സൻ റോയുടെയും ജോണി ബെയർസ്റ്റോയുടെയും നശീകരണ ശേഷി ഇന്ത്യയുടെ രോഹിത് ശർമ– ശിഖർ ധവാൻ ജോടിയെപ്പോലും വിസ്മയിപ്പിക്കും. പിന്നാലെ വരുന്നവരിൽ ക്യാപ്റ്റൻ മോർഗനും ബട്‌ലറും ബെൻ സ്റ്റോക്സും മോയിൻ അലിയുമെല്ലാം ഒന്നിനൊന്നു പ്രശ്നക്കാർ. അൽപമെങ്കിലും മയമുള്ള നിലപാട് പ്രതീക്ഷിക്കാവുന്നത് ക്ലാസിക് ശൈലി ഇനിയും കൈമോശം വരാത്ത മൂന്നാം നമ്പർ ബാറ്റ്സ്മാൻ ജോ റൂട്ടിൽനിന്നു മാത്രം.
1979, 87, 92 ലോകകപ്പുകളിൽ കിരീടത്തിന് അടുത്തെത്തിയ ശേഷം രണ്ടാം സ്ഥാനക്കാരുടെ നെഞ്ചുരുക്കത്തോടെ മടങ്ങേണ്ടി വന്നതാണ് ഇംഗ്ലണ്ടിന്റെ ഭൂതകാലം. ആ ചരിത്രം തിരുത്തിയെഴുതാൻ ഇതിലും മികച്ച സമയമില്ല. ടീമിന്റെ ഫോമും ആതിഥേയരെന്ന നിലയുമെല്ലാം അനുകൂല ഘടകങ്ങളാണ്. ലോകകപ്പ് നേടി കളിജീവിതം അവിസ്മരണീയമാക്കാൻ സീനിയർ താരങ്ങളായ മോർഗൻ, ബട്‌ലർ, റൂട്ട് , വോക്സ് തുടങ്ങിയവർക്ക് മറ്റൊരു അവസരം ലഭിക്കുമോ എന്നും ഉറപ്പില്ല.
അന്തിമ ടീമിൽ വെസ്റ്റ് ഇൻഡീസ് വംശജനായ ഓൾറൗണ്ടർ ജോഫ്ര ആർച്ചർ ഉൾപ്പെട്ടില്ലെങ്കിൽ ബോളിങ് നിരയിലെ നിഗൂഢ ഘടകം നഷ്ടമാകും. പേസ് ബോളർമാരായ ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ഡേവിഡ് വില്ലി, മാർക്ക് വുഡ്, ടോം കറൻ എന്നിവരെല്ലാം ഭേദപ്പെട്ട ബോളർമാരണെങ്കിലും ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാദയെയോ ഇന്ത്യയുടെ ജസ്പ്രിത് ബുമ്രയെയോ പോലെ ഏതു ഘട്ടത്തിലും ഒരു പോലെ തിളങ്ങാൻ ശേഷിയുള്ളവരല്ല. ബാറ്റിങ് മികവിന്റെ തണലിലാണു പല കളികളിലും ബോളർമാർ പിടിച്ചു നിൽക്കുന്നത്.
ലഹരി മരുന്ന് ഉപയോഗത്തെത്തുടർന്ന് അലക്സ് ഹെയ്‌ൽസ് 15 അംഗ ടീമിൽനിന്നു പുറത്തായതു ടീമിന്റെ ഒരുമയെ ലോകകപ്പിൽ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. സ്ഥിതിവിവരക്കണക്കുകൾ നൽകുന്ന അമിത ആത്മവിശ്വാസം അപകടത്തിലേക്കു നയിച്ചാലും പ്രശ്നമാണ്. മികച്ച പ്രകടനത്തിനു ശേഷം അടുത്ത കളിയിൽ നിറം മങ്ങുന്ന പ്രവണത മുൻ ലോകകപ്പുകളിൽ ഇംഗ്ലണ്ടിന്റെ ദൗർബല്യമായിരുന്നു. പരുക്കിൽനിന്ന് അടുത്ത കാലത്തു മാത്രം മോചിതരായ താരങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയും ഉണ്ട്.
ഒമാനിൽ കനത്തമഴയെത്തുടർന്നുണ്ടായ മഴവെള്ളപാച്ചിലിൽ ആറംഗ ഇന്ത്യൻ കുടുംബത്തെ കാണാതായി. ഒമാൻറെ കിഴക്കൻ മേഖലയിലെ വാദി ബനീ ഖാലിദിലാണ്, മുംബൈ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം ഒലിച്ചു പോയത്. കനത്ത മഴയ്ക്കിടെ, ഇവർക്കായി തിരച്ചിൽ തുടരുകയാണ്
വടക്കൻ ശർഖിയ ഗവർണറേറ്റിലെ വാദി ബനീ ഖാലിദിലാണ് അപകടമുണ്ടായത്. ഇബ്രയിൽ ഫാർമസിസ്റ്റ് ആയി ജോലിചെയ്യുന്ന സർദാർ ഫസൽ അഹ്മദിൻറെ കുടുംബമാണ് ദുരന്തത്തിൽ പെട്ടത്. സർദാർന്റ പിതാവ് ഖാൻ ഖൈറുല്ല സത്താർ, മാതാവ് ഷബ്ന ബീഗം, ഭാര്യ അർഷി ഖാൻ, നാലുവയസുകാരി മകൾ സിദ്റ ഖാൻ, രണ്ടു വയസുള്ള മകൻ സൈദ് ഖാൻ, 28 ദിവസം മാത്രം പ്രായമുള്ള നൂഹ് ഖാൻ എന്നിവരെയാണ് കാണാതായത്. സർദാർ ഖാൻ ഒഴുക്കിനിടയിൽ മരത്തിൽ പിടിച്ചുകയറിയാണ് രക്ഷപെട്ടത്. പെട്ടെന്നുണ്ടായ കനത്തമഴവെള്ളപാച്ചിലാണ് ദുരന്തത്തിനു കാരണം.
മസ്ക്കറ്റ്, മസ്റ, ആമിറാത്ത്, തനൂഫ്, റുസ്താഖ്, നിസ്‌വ, ജഅലാൻ ബൂ അലി, അവാബി, വാദി സിരീൻ, വാദി ബനീ ഗാഫിർ, സമാഈൽ, ഹംറ തുടങ്ങിയ മേഖലകളിലെല്ലാം കനത്ത മഴ തുടരുകയാണ്. മഴ രണ്ടുദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. മലകൾ, താഴ്വരകൾ തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകരുതെന്നും വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പു നൽകുന്നു.
വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട് വിനോദ് ( 35 ) കഴുത്തിൽ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി വട്ടിയൂർക്കാവ് തൊഴുവൻകോട് കെആർഡബ്ല്യുഎ 134–ഡി ശ്രീവിനായക ഹൗസിൽ മനോജ് ( 30 )നെ വട്ടപ്പാറ പൊലീസ് അറസ്റ്റു ചെയ്തു. വിനോദിന്റെ ഭാര്യ രാഖിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായെന്നും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സൂചന നൽകി. രാഖി രണ്ടാം പ്രതിയാകുമെന്നാണു സൂചന.
കൊലപാതകത്തിൽ ഉൾപ്പെട്ട യുവതിയുടെ അറസ്റ്റും ഉടൻ ഉണ്ടാകുമെന്ന് തിരുവനന്തപുരം റൂറൽ എസ്പി അശോക് അറിയിച്ചെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ അന്വേഷണത്തിനു നേതൃത്വം നൽകുന്ന വട്ടപ്പാറ സിഐ കെ. ബിജുലാൽ തയായില്ല.കഴിഞ്ഞ 12ന് വാടകക്കെട്ടിടത്തിനുമുന്നിൽ കഴുത്തിൽ കുത്തേറ്റ് രക്തം വാർന്ന് അബോധാവസ്ഥയിലാണ് വിനോദിനെ നാട്ടുകാർ കണ്ടത്.
വിനോദ് പള്ളിയിൽ നിന്ന് ഉച്ചയോടെ മടങ്ങിയെത്തുമ്പോൾ വീടിന്റെ അടുക്കളയിൽ മനോജ് ഉണ്ടായിരുന്നു. മനോജും രാഖിയുമായുള്ള ബന്ധം വിനോദ് ചോദ്യം ചെയ്തതിൽ പ്രകോപിതനായി കത്തി കൊണ്ടു കഴുത്തിന്റെ ഇടതുഭാഗത്ത് കുത്തിയിറക്കുകയായിരുന്നുവെന്നാണ് പൊലീസ് കേസ്. കഴുത്തിൽ രണ്ടര ഇഞ്ചോളം കത്തി താഴ്ന്നിരുന്നു.വിനോദ് പുറത്തേക്ക് ഓടിയിറങ്ങുന്നതിനിടെ കമിഴ്ന്നു വീണു മരിച്ചു. മനോജ് വീടിന്റെ പുറകുവശത്തു കൂടി ഓടി രക്ഷപ്പെടുകയും ചെയ്തു.
അമ്മ രണ്ടു കൈകളും പുറകോട്ടു പിടിച്ചപ്പോൾ മാമൻ കത്തികൊണ്ട് അച്ഛന്റെ കഴുത്തിൽ കുത്തി എന്നായിരുന്നു വിനോദിന്റെ മകന്റെ വെളിപ്പെടുത്തൽ. ആറുവയസ്സുകാരന്റെ ഈ വെളിപ്പെടുത്തലിലാണ് ആത്മഹത്യയാണെന്നു കരുതിയ സംഭവം കൊലപാതകമാണെന്നു കണ്ടെത്താൻ വഴി തെളിഞ്ഞത്.
വിനോദ് സ്വയം കഴുത്തറുത്തു ജീവനൊടുക്കിയെന്നു ആദ്യം മൊഴി നൽകിയ ഭാര്യ രാഖിയും കുട്ടിയെക്കൊണ്ട് അതേപടി മൊഴി നൽകിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ പൊലീസിന്റെ തുടർ ചോദ്യം ചെയ്യലിൽ കുട്ടി സത്യം വെളിപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞു. കുട്ടിയുടെ മൊഴിയെത്തുടർന്നുള്ള ചോദ്യം ചെയ്യലിൽ മനോജിന്റെ സാന്നിധ്യം സമ്മതിക്കുകയായിരുന്നു. കൊലയ്ക്കുശേഷം ഒളിവിൽ പോയ മനോജ് ജാമ്യത്തിനു ശ്രമിച്ചെങ്കിലും നടന്നില്ല.
വിനോദിന്റെ മരണം ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമത്തിന് വട്ടപ്പാറ പൊലീസ് ആദ്യഘട്ടത്തിൽ കൂട്ടുനിന്നതായി ആരോപണം. വിനോദിന്റെ കൈയ്ക്കുള്ളിൽ രാഖിയുടെ തലമുടി കണ്ടെത്തിയിരുന്നു. ഇതു പൊലീസ് അവഗണിച്ചുവത്രേ. വീടിന്റെ അടുക്കളയിൽ മനോജ് എങ്ങനെയെത്തി എന്നതിനെ സംബന്ധിച്ചും ആദ്യം പൊലീസ് അന്വേഷിച്ചില്ല.. മുൻപ് കുടുംബവഴക്കിനെതുടർന്ന് രാഖിയിൽ നിന്നു പല പ്രാവശ്യം വിനോദിന് മർദ്ദനമേറ്റതായി പരാതി നൽകിയിരുന്നതും പൊലീസ് മറച്ചുവച്ചതായി സൂചനയുണ്ട്.
മകന്റെ അരുംകൊലയ്ക്കു കാരണം ഭാര്യ രാഖിയുടെ വഴിവിട്ട ബന്ധമെന്ന് വിനോദിന്റെ പിതാവ് ജോസഫ് പറയുന്നു. ഒറ്റപ്പെട്ട സ്ഥലത്ത് മകനെയും കൂട്ടി വാടകകെട്ടിടം തേടി പോയത് രാഖിയുടെ നിർബന്ധം മൂലമായിരുന്നു. കുട്ടികൾ സുരക്ഷിതരല്ലെന്നതിനാൽ അവരെ വിട്ടു കിട്ടുന്നതിനായി നിയമപരമായി നീങ്ങാനാണ് ജോസഫിന്റെ തീരുമാനം .
ന്യൂസ് ഡെസ്ക്
കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന കെ.എം മാണിയുടെ വിയോഗത്തിനുശേഷം കേരള കോൺഗ്രസ് എമ്മിന്റെ ചെയർമാൻ സ്ഥാനം സംബന്ധിച്ച കാര്യത്തിൽ ജനാധിപത്യ രീതിയിലുള്ള തീരുമാനം ഉണ്ടാകണമെന്ന് യുഡിഎഫ് നേതാക്കള്‍. താത്കാലിക ചെയർമാൻ സ്ഥാനം ഇപ്പോൾ പി.ജെ ജോസഫാണ് വഹിക്കുന്നത്. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് പുതിയ പാർട്ടി ചെയർമാനെ തീരുമാനിക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെ വികാരം. അതു തന്നെയാണ് പാർട്ടിയുടെ ഭരണഘടനയും പറയുന്നത്. ആരായിരിക്കണം അടുത്ത ചെയർമാൻ എന്നതുമായി ബന്ധപ്പെട്ട ഉയർന്നു വരുന്ന അഭിപ്രായ ഭിന്നതയിൽ കേരളാ കോൺഗ്രസ് അണികൾ ദുഃഖിതരാണ്.
പൊടുന്നനെയുണ്ടായ കെ.എം മാണിയുടെ വിയോഗത്തോടെ പാർട്ടി നേതൃത്വം പിടിച്ചെടുക്കാൻ മുതിർന്ന പാർട്ടി നേതാവ് രഹസ്യ നീക്കം നടത്തിയതായാണ് അണികൾ കരുതുന്നത്. കെ എം മാണി അനുസ്മരണത്തിന്റെ മറവിൽ പാർട്ടി പ്രവർത്തകരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്കായി ഈ നേതാവിന്റെ മറവിൽ ഒരു പാർട്ടി എം.എൽ.എ ചരടുവലിച്ചതായി പ്രവർത്തകർക്ക് ആക്ഷേപമുണ്ട്. മുതിർന്ന നേതാവിനെ മുന്നിൽ നിറുത്തി, പാർട്ടിയുടെ മുൻ എംഎൽഎയും രാജ്യസഭാ എം പിയുമായിരുന്ന പാർട്ടി ഓഫീസിന്റെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറിയെ സ്വന്തം പാളയത്തിലെത്തിച്ച് നെറികെട്ട രാഷ്ട്രീയക്കളി നടത്തിയത് അപലപനീയമാണെന്ന് കെ.എം മാണി എന്ന നേതാവിനെ ഹൃദയത്തിൽ സൂക്ഷിക്കുന്ന യഥാർത്ഥ കേരള കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
നിലവിൽ വൈസ് ചെയർമാനായ ജോസ് കെ മാണി എം.പിയെയും അദ്ദേഹത്തിന്റെ വലംകൈയായി പ്രവർത്തിക്കുന്ന ഒരു യുവ എംഎൽഎയെയും തമ്മിൽ തെറ്റിക്കാൻ, അഭ്യൂഹങ്ങൾ പരത്തുന്ന വിധത്തിലുള്ള വാർത്ത പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ മുൻ പ്രസിഡന്റ് വിവിധ ന്യൂസുകൾക്ക് പ്രസിദ്ധീകരിക്കാൻ എത്തിച്ചു നല്കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. കെ എം മാണിയുടെ മരണത്തെത്തുടർന്ന് മകൻ ജോസ് കെ മാണി പ്രവർത്തന രംഗത്ത് അത്ര സജീവമല്ല എന്നറിഞ്ഞു കൊണ്ട് കിട്ടിയ അവസരത്തിൽ കുത്സിത മാർഗ്ഗത്തിലൂടെ പാർട്ടി പിടിക്കാൻ ശ്രമം നടത്തിയവർക്ക് എതിരെ യുഡിഎഫ് നേതാക്കളും പ്രതികരിച്ചു കഴിഞ്ഞു.
പാർട്ടിയുടെ മുതിർന്ന നേതാവായ പി ജെ ജോസഫിന് ചെയർമാൻ സ്ഥാനത്തിന് അർഹതയുണ്ടെങ്കിലും, അദ്ദേഹത്തിന്റെ പേരുപയോഗിച്ച് പിന്നിൽ നിന്ന് പ്രവർത്തിക്കുന്ന ഉപജാപക വൃന്ദം, അദ്ദേഹത്തിന്റെ നേതൃ സാധ്യതകൾ ഇല്ലാതാക്കിയിരിക്കുന്ന നിലയിലാണ്. പാർട്ടി നേതാക്കളെ സ്വാധീനിക്കാനും മറുപക്ഷത്ത് എത്തിക്കാനും നടത്തിയ നീക്കങ്ങൾ പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. നിലവിൽ കേരളാ കോൺഗ്രസ് എമ്മിന്റെ ശക്തമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് ജോസ് കെ മാണി എം.പിയാണ്. കോട്ടയം എംപിയായി നിരവധി വികസന പ്രവർത്തനങ്ങൾ നടത്തുകയും പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിന് ആവശ്യമായ പരിപാടികൾ ആവിഷ്കരിക്കുകയും ചെയ്തത് ജോസ് കെ മാണിയുടെ നേതൃത്വത്തിലാണ്.
പാർട്ടി പ്രതിസസികളിലൂടെ കടന്നു പോയപ്പോളൊക്കെ മുതലെടുപ്പിന് ശ്രമിച്ച ഒരു നേതാവിനും പാർട്ടിയെ തീറെഴുതി നല്കാനാവില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. പി. ജെ ജോസഫ് ചെയര്‍മാന്‍, സി എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍, ജോസ് കെ മാണി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്നതാണ് ജോസഫ് വിഭാഗം മുന്നോട്ട് വയ്ക്കുന്ന ഏറ്റവും പുതിയ ഉപാധി. എന്നാല്‍ ആര് ആകുന്നതിനോടും വിയോജിപ്പില്ല, പക്ഷെ, അത് പാര്‍ട്ടി ഭരണഘടന പ്രകാരം സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്താകണം എന്നതാണ് ജോസ് കെ മാണിയുടെ നിലപാട്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കും എന്ന് മാണി വിഭാഗം പറയുന്നു. എന്നാല്‍ സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കില്ല എന്ന തീരുമാനവുമായി ജോസഫ് മുന്നോട്ട് പോവുകയാണ്. ഇതിനോട് യോജിക്കാന്‍ യു ഡി എഫിലെ മറ്റ് ഘടകകക്ഷികളും തയാറല്ല. കേരളാ കോണ്‍ഗ്രസ് എം എന്നത് കെ എം മാണിയുടെ പാര്‍ട്ടിയാണെന്നും മാണിയെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ് ആ പാര്‍ട്ടിയില്‍ ഉള്ളതെന്നുമാണ് യു ഡി എഫ് നേതാക്കളുടെ നിലപാട്.
ജനാധിപത്യപരമായ രീതിയില്‍ കാര്യങ്ങള്‍ തീരുമാനിക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിലപാട്. പാര്‍ട്ടിയിലെ പ്രശ്നത്തില്‍ ഇടപെടണമെന്ന് യു ഡി എഫ് നേതാക്കളോട് ജോസഫ് ആവശ്യപ്പെട്ടെങ്കിലും അവരത് നിരസിച്ചു. എ കെ ആന്റണിയുടെ നിലപാടും ജോസഫിന് അനുകൂലമല്ല. അതിനാല്‍ തന്നെ സംസ്ഥാന കമ്മിറ്റി വിളിച്ച് കൂട്ടി പി ജെ ജോസഫ് തന്റെ ആഗ്രഹം വ്യക്തമാക്കട്ടെയെന്നും അവര്‍ തീരുമാനം എടുക്കട്ടെയെന്നുമാണ് നേതാക്കള്‍ പറയുന്നത്. 450 അംഗങ്ങളുള്ള സംസ്ഥാന കമ്മിറ്റിയാണ് കേരളാ കോണ്‍ഗ്രസിനുള്ളത്. അവരെ നോക്കുകുത്തിയാക്കി 7 പേരുടെ പാര്‍ലമെന്‍ററി പാര്‍ട്ടി മീറ്റിംഗ് വിളിച്ച് കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് ജോസഫ് പറയുന്നത് യു ഡി എഫിലെ നേതാക്കളും തള്ളിക്കളയുന്നു.
ഉൾനാടൻ മത്സ്യസമ്പത്തിന്റെ കലവറയായ പയസ്വിനിപ്പുഴയിലെ നെയ്യങ്കയത്തിൽ വെള്ളം കുറഞ്ഞതോടെ മീൻപിടിക്കാൻ ആളുകളുടെ പ്രവാഹം. മീൻപിടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇന്നലെ രാവിലെ നെയ്യങ്കയം പുഴ ആളുകളെക്കൊണ്ട് നിറഞ്ഞു. ക്വിന്റൽ കണക്കിനു മീനാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ കൊണ്ടുപോയത്. മീനുകളുടെ കൂട്ടക്കുരുതി ശ്രദ്ധയിൽപ്പെട്ടതോടെ സംസ്ഥാന ജൈവ വൈവിധ്യബോർഡിന്റെ നിർദേശപ്രകാരം പൊലീസ് ഇടപെട്ട് മീൻപിടിത്തം തടഞ്ഞു.
കഴിഞ്ഞ രാത്രി മീൻപിടിക്കാനെത്തിയവർ വെള്ളം കലക്കിയതാണ് അടിത്തട്ടിലെ മീനുകൾ മുകളിലെത്താൻ കാരണം. ശ്വാസം കിട്ടാതെ പൊങ്ങിയ മീനുകളെ നാട്ടുകാർ പിടിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതു പ്രചരിച്ചതോടെ വിവിധ ഭാഗങ്ങളിൽ നിന്നു ഒട്ടേറെ പേർ നെയ്യങ്കയത്ത് എത്താൻ തുടങ്ങി. വറ്റിവരണ്ട പുഴ മണിക്കൂറുകൾക്കകം ആളുകളെക്കൊണ്ട് നിറഞ്ഞു. 50 അടിയിലേറെ ആഴമുള്ള നെയ്യങ്കയത്തിൽ ഒരാൾ പൊക്കത്തിൽ മാത്രമേ ഇപ്പോൾ വെള്ളമുള്ളൂ. വെള്ളത്തിൽ ഇറങ്ങി ആളുകൾ അപൂർവയിനം മീനുകളെയടക്കം പിടിച്ചുക്കൊണ്ടുപോകുന്നുവെന്ന വിവരം ലഭിച്ച സംസ്ഥാന ജൈവ വൈവിധ്യബോർഡ് അടിയന്തിര നടപടിക്ക് പൊലീസിനു നിർദേശം നൽകി
രാവിലെ 11ന് ആദൂർ എസ്ഐ പി.നളിനാക്ഷന്റെ നേതൃത്വത്തിൽ പൊലീസ് എത്തുമ്പോഴേക്കും ഭൂരിഭാഗം മീനുകളും ആളുകൾ കൊണ്ടുപോയിരുന്നു. മീൻ പിടിക്കുകയായിരുന്നവരെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. പിന്നീട് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം വിളിച്ചുചേർത്ത് മീൻപിടിത്തം തടയാൻ തീരുമാനിച്ചു. 3 ദിവസത്തേക്ക് പുഴയിൽ പൊലീസ് കാവലും ഏർപ്പെടുത്തി. ഇവിടെ നിന്നു മോട്ടോർ ഉപയോഗിച്ചു വെള്ളം എടുക്കുന്നത് തൽക്കാലത്തേക്ക് നിർത്തി വയ്ക്കാനും തീരുമാനിച്ചു.
മീനുകൾക്ക് ഓക്സിജൻ ലഭിക്കാനായി സമീപത്തെ കുളങ്ങളിൽ നിന്നു വെള്ളം കയത്തിലേക്ക് പമ്പ് ചെയ്തുവിട്ടു. പഞ്ചായത്ത് അംഗങ്ങളായ ശോഭ പയോലം,ടി.ഗോപാലൻ എന്നിവർ രക്ഷാധികാരികളും എം.രാഘവൻ നായർ നെയ്യങ്കയം ചെയർമാനും എം.സരിത് കുമാർ കൺവീനറുമായി നാട്ടുകാരുടെ സമിതിയും രൂപീകരിച്ചു. വെള്ളം കലങ്ങിയതിനാൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് ഭീഷണിയായിട്ടുണ്ട്
വംശനാശഭീഷണി നേരിടുന്നവയടക്കം ഒട്ടേറെ അപൂർവങ്ങളായ മത്സ്യങ്ങളുടെ ആവാസ കേന്ദ്രമാണിത്. കേരളത്തിൽ കണ്ടുവരുന്ന 160 ഓളം തദ്ദേശീയ മത്സ്യങ്ങളിൽ ഭൂരിപക്ഷവും ഇവിടെയുണ്ടെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. കേരളത്തിൽ വളരെക്കുറച്ച് മാത്രം കണ്ടുവരുന്ന പാലാമ എന്ന ഭീമൻ ആമ, ഏരി, കരിമീൻ, തേൻമീൻ, കൊത്യൻ, കൊഞ്ച്, പുല്ലൻ അടക്കം ഒട്ടേറെ ഇനം മീനുകൾ ഇവിടെയുണ്ട്.
100 ഗ്രാം മുതൽ 10 കിലോ വരെ ഭാരമുള്ള മീനുകളുണ്ട് .ഇവയുടെ നിലനിൽപിനു തന്നെ ഇന്നലത്തെ കൂട്ടക്കുരുതി ഭീഷണിയായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലവും ആവാസവ്യവസ്ഥയുടെ നാശവും കാരണം മത്സ്യങ്ങൾ കുറഞ്ഞുവരുന്ന ഘട്ടത്തിലാണ് ഈ അതിക്രമം.
കോഴിക്കോട്: ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ബിജെപിക്ക് കിട്ടുമായിരുന്ന വോട്ടുകൾ യുഡിഎഫിന് പോയിരിക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. യുഡിഎഫിന്‍റെ തത്വദീക്ഷയില്ലാത്ത കുപ്രചരണങ്ങളാണ് ഇതിന് കാരണമെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമലയെ പോലും യുഡിഎഫ് ബിജെപിക്കെതിരായാണ് ഉപയോഗിച്ചതെന്നും ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി.
ശബരിമല ബിജെപിക്ക് സുവര്‍ണാവസരമായിരുന്നു എന്ന് മുൻപ് അഭിപ്രായപ്പെട്ട പിഎസ് ശ്രീധരൻ പിള്ള എക്സിറ്റ്പോൾ ഫലങ്ങൾ വന്ന ശേഷം പക്ഷെ ശബരിമല പ്രക്ഷോഭത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയല്ല ബിജെപി കണ്ടതെന്നാണ് അഭിപ്രായപ്പെട്ടത്. ലാഭ നഷ്ടങ്ങൾ നോക്കിയില്ല ശബരിമല പ്രക്ഷോഭം ബിജെപി ഏറ്റെടുത്തതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. അത് ജനങ്ങളോടുള്ള പ്രതിബദ്ധതയാണെന്നും ശ്രീധരൻ പിള്ള വിശദീകരിച്ചു.
തിരുവനന്തപുരം ഒഴിച്ച് നിര്‍ത്തിയാൽ ബിജെപിക്ക് പറയത്തക്ക സാധ്യത കൽപ്പിക്കാത്ത എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി ക്യാമ്പിൽ വലിയ നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത്. എക്സിറ്റ് പോളുകൾ വിശ്വാസത്തിലെടുക്കുന്നില്ലെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.
കെവിൻ വധക്കേസിലെ സാക്ഷി രാജേഷിന് പ്രതികളുടെ മര്‍ദ്ദനം. മുപ്പത്തേഴാം സാക്ഷി രാജേഷിനെ ആറാം പ്രതി മനു പതിമൂന്നാം പ്രതി ഷിനു എന്നിവർ മർദിച്ചുവെന്ന് പരാതി. കോടതിയിൽ സാക്ഷി പറയരുതെന്നാവശ്യപ്പെട്ടായിരുന്നു മർദനം
കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ട് പോയ കാര്യം പതിനൊന്നാം പ്രതിയായ ഫസിൽ തന്നോട് പറഞ്ഞിരുന്നുവെന്നാണ് മുപ്പത്തേഴാം സാക്ഷി രാജേഷിന്‍റെ മൊഴി. പുനലൂരിൽ നിന്ന് കോട്ടയത്തേക്ക് വരുമ്പോഴായിരുന്നു മർദ്ദനമെന്നാണ് രാജേഷ് കോടതിയിൽ പറഞ്ഞത്. പരാതിയെ തുടര്‍ന്ന് പുനലൂർ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു.പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊച്ചി: നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് തീര്‍ത്ഥാടനത്തെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. കാന്‍ ചലച്ചിത്ര മേളയില്‍ നടക്കുന്ന ‘റെഡ് കാര്‍പ്പറ്റിന്’ തുല്യമാണ് മോദിയുടെ തീര്‍ത്ഥാടന യാത്രയെന്നാണ് പ്രധാന പരിഹാസം. കേദാര്‍ നാഥിലെ അമ്പലത്തിലെ മോദി സന്ദര്‍ശനത്തിനായി പ്രത്യേകം അലങ്കരിച്ച ചുവന്ന തുണി വിരിച്ചിരുന്നു. ഇതാണ് ട്രോളന്‍മാര്‍ പരിഹാസത്തിനായി ഉപയോഗിച്ചിരിക്കുന്നത്. നേരത്തെ ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന മോദിയുടെ ചിത്രങ്ങള്‍ പരിഹാസം ഏറ്റുവാങ്ങിയിരുന്നു.
Visuals of Prime Minister Narendra Modi offering prayers at Kedarnath temple. #Uttarakhand pic.twitter.com/9dtnL0rX6I
— ANI (@ANI) May 18, 2019
Is it #Cannes2019 ?
Why is the red carpet treatment at Baba #Kedarnath temple for a man who has admitted of living major part of life like a Sanyasi ! pic.twitter.com/y9SWwiXOgN— Niraj Bhatia | #NYAYforIndia (@bhatia_niraj23) May 18, 2019
പുരാതന കാലത്ത് നിര്‍മ്മിതമായതായണ് മോദി ധ്യാനിക്കുന്ന രുദ്ര ഗുഹയെന്നും മുനിമാര്‍ ഇവിടെ തപസിരുന്നുവെന്നും വാദിച്ച് ചിലര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാല്‍ സത്യം മറ്റൊന്നാണ്. ആധുനിക സൗകര്യങ്ങളോടു കൂടിയ ധ്യാന കേന്ദ്രത്തിന് സമാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ദുദ്ര ഗുഹ. മോദിയുടെ പ്രത്യേക നിര്‍ദേശത്തില്‍ 8.50 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 3000 രൂപ നല്‍കിയാല്‍ ആര്‍ക്കും ഇവിടെ ധ്യാനത്തിനായി എത്താം. മൂന്ന് ദിവസം മിനിമം ബുക്ക് ചെയ്താലെ പ്രവേശനം ലഭിക്കുക.
1) How ordinary people visit Kedarnath Mandir.
2) How a gareeb aadmi visit Kedarnath Mandir.
(2019) pic.twitter.com/LmFwhAljN2
— History of India (@RealHistoryPic) May 18, 2019
This is my second fav Modi costume after his stunning monogram suit. So so proud to have the most fashion forward PM. Modi, is Ab Fab pic.twitter.com/LGRqGtZdST
— Swati Chaturvedi (@bainjal) May 18, 2019
Modi ji praying to Lord Camera while Lord Shankara be like… pic.twitter.com/D1aiYcEMwp
— Don Tippler (@MrTippler) May 18, 2019
സാധാരണയായി ഒറ്റയ്ക്കാണ് മുനിമാര്‍ തപസിരിക്കാറുള്ളത്. എന്നാല്‍ മോദിയിരിക്കുമ്പോള്‍ ഒപ്പം ഒരു ക്യാമറയുമുണ്ടായിരുന്നുവെന്ന് ചിലര്‍ പരിഹാസവും ഉന്നയിക്കുന്നുണ്ട്. കേദാര്‍നാഥ് ക്ഷേത്രത്തില്‍ പൂജകളും പ്രാര്‍ത്ഥനകള്‍ക്കുമായി രണ്ട് ദിവസമാണ് മോദി ചെലവഴിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്‍പ് മോദി കൂടുതല്‍ തീര്‍ത്ഥയാത്രകള്‍ നടത്തുമെന്നാണ് അഭ്യൂഹങ്ങള്‍.
All the greatest rishis of old had full camera crews in their caves as they meditated https://t.co/yRup7wpFAv
— Mihir Sharma (@mihirssharma) May 18, 2019
വെമ്പായം വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട്ടിൽ വിനോദ് ( 35 ) കഴുത്തിൽ ആഴത്തിൽ മുറിവേറ്റു മരിച്ച സംഭവത്തിൽ ഭാര്യ രാഖിയുടെ മൊഴിയും മകൻ രണ്ടാംക്ലാസ്സുകാരന്റെ മൊഴിയും തെളിവുകളും ലഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും വട്ടപ്പാറ പൊലീസിന് കേസ് എങ്ങുമെത്തിക്കാനാകുന്നില്ല.പ്രതിയെന്നു കരുതപ്പെടുന്ന ടിപ്പർ ലോറി ഡ്രൈവർ തൊഴുവൻകോട് സ്വദേശി മനോജ് പൊലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം.
എന്നാൽ ഇപ്പോഴും ഇവരുടെ മൊഴികളിലെ വൈരുദ്ധ്യത കാരണം പൊലീസിനു തീരുമാനത്തിലെത്താൻ കഴിയുന്നില്ലത്രെ. ആദ്യം ആത്മഹത്യയെന്ന വിലയിരുത്തലായിരുന്നുവെങ്കിലും മകന്റെയും ഭാര്യയുടെയും മൊഴിയിലെ വൈരുദ്ധ്യവും വിനോദിന്റെ കഴുത്തിലെ ആഴത്തിലുള്ള മുറിവിനെക്കുറിച്ചുള്ള ഡോക്ടറുടെ നിരീക്ഷണവും കൊലപാതകമെന്ന നിഗമനത്തിലേക്ക് എത്തിക്കുകയായിരുന്നു.
തുടർന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ടിപ്പർ ഡ്രൈവറായുള്ള കുടുംബസുഹൃത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നതായി രാഖി വെളിപ്പെടുത്തിയത്. അമ്മ രണ്ടു കൈകളും പുറകോട്ടു പിടിച്ചപ്പോൾ മാമൻ കത്തികൊണ്ട് പിതാവിന്റെ കഴുത്തിൽ കുത്തുകയായിരുന്നു എന്നായിരുന്നു മകന്റെ വെളിപ്പെടുത്തൽ. ആദ്യമൊന്നും ഇത് രാഖി സമ്മതിച്ചില്ലെങ്കിലും പിന്നീടു സമ്മതിച്ചതായാണ് വിവരം.
ആറു വയസ്സുള്ള ചെറുമകനെയും മൂന്നു വയസ്സുള്ള ചെറുമകളെയും വിട്ടുകിട്ടണമെന്നും അല്ലാത്തപക്ഷം അവരുടെ ജീവൻ തന്നെ അപകടത്തിലാകുമെന്നും കൊല്ലപ്പെട്ട വിനോദിന്റെ പിതാവ് ജോസഫ് . വിനോദിന്റയും കല്ലയം പൊന്നറക്കുന്ന് സ്വദേശി രാഖിയുടെയും വിവാഹം കഴിഞ്ഞിട്ട് 10 വർഷത്തോളമായി.
രാഖിയുമായി ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടെന്നും പലതവണ വിനോദിന് ശാരീരിക മർദനം ഏൽക്കേണ്ടിവന്നിരുന്നെന്നും ജോസഫ് പറയുന്നു. തലയ്ക്കും മുഖത്തിനും കൈക്കും സാരമായ പരുക്കുകളോടെ വിനോദ് വട്ടപ്പാറ സറ്റേഷനിൽ നിരവധി തവണ പരാതികൾ നൽകിയിട്ടുണ്ടെന്നും പൊലീസ് ഗൗരവമായി എടുത്തില്ലെന്നും നടപടിയുണ്ടായില്ലെന്നും ജോസഫ് പറയുന്നു. ഭാര്യയെ വിട്ടു പോകാനായിരുന്നുവത്രെ അന്നു പൊലീസിന്റെ നിർദേശം. രണ്ടു കുട്ടികൾക്കു വേണ്ടിയാണ് രാഖിയെ പിരിയാതെ കഴിയുന്നതെന്ന് വിനോദ് തന്നോടു പലവട്ടം പറഞ്ഞതായും ജോസഫ് പറഞ്ഞു.
അതുകൊണ്ടു മാത്രമാണ് താൻ കുട്ടികളെ ആവശ്യപ്പെടുന്നതെന്നും അല്ലാത്ത പക്ഷം കുട്ടികളുടെ ജീവൻ തന്നെ അപകടത്തിൽപ്പെടാമെന്നും ജോസഫ് മനോരമയോട് പറഞ്ഞു.ഇവർക്ക് വീടു വയ്ക്കാനായി കുടുംബവീടിനു സമീപത്തായി മൂന്നുസെന്റ് സ്ഥലം വാങ്ങിയിട്ടിരുന്നു. ആറു വർഷത്തിനു മുൻപാണ് മൈലമൂട്ടിൽ നിന്നു രാഖിയുടെ നിർബന്ധപ്രകാരം കല്ലയത്ത് വാടകയ്ക്ക് വീടെടുത്തു പോകുന്നത്. മൂന്നു വർഷം മുൻപാണ് കാരമൂട്ടിലെ വിജനമേഖലയിലെ വാടക വീട്ടിലെത്തുന്നത്.
രാജ്യത്ത് വീണ്ടും എന്‍ ഡി എ ഭരണം ഉണ്ടാകുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി രംഗത്തെത്തി. മോദിക്ക് വേണ്ടി ഉണ്ടാക്കിയ എക്സിറ്റ് പോളുകളാണ് ഇന്ന് പുറത്തുവന്നതെന്നാണ് ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. ചാനലുകള്‍ക്ക് എവിടുന്നാണ് ഇത്തരം സര്‍വ്വെ ഫലം കിട്ടിയതെന്ന് മനസിലാകുന്നില്ലെന്നും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തെറ്റാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയും അഭിപ്രായപ്പെട്ടിരുന്നു. ബിജെപിക്കും എൻഡിഎക്കും അതിഗംഭീര വിജയം പ്രവചിച്ചതിന് പിന്നാലെയാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും തെറ്റാണെന്ന് ശശി തരൂർ പറഞ്ഞത്. വിദേശ രാജ്യമായ ഓസ്ട്രേലിയയിൽ നടന്ന സമീപകാല തെരഞ്ഞെടുപ്പ് സാഹചര്യങ്ങളെ ഉദാഹരിച്ചുകൊണ്ടായിരുന്നു ശശി തരൂർ എംപിയുടെ ട്വീറ്റ്.
“എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഓസ്ട്രേലിയയിൽ കഴിഞ്ഞ ആഴ്ച 56 എക്സിറ്റ് പോൾ ഫലങ്ങളാണ് തെറ്റാണെന്ന് തെളിഞ്ഞത്. ഇന്ത്യയിലെ വോട്ടർമാർ ആർക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്താറില്ല. ആർക്കാണ് വോട്ട് ചെയ്തതെന്ന് ചോദിക്കുന്നവർ സർക്കാർ ഉദ്യോഗസ്ഥരോ സർക്കാർ പ്രതിനിധികളോ ആയിരിക്കാമെന്ന് ഭയപ്പെടുന്നവരാണവർ. 23ാം തീയ്യതി യഥാർത്ഥ റിസൾട്ട് വരാനായി കാത്തിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ട്വിറ്ററിൽ തന്റെ ഔദ്യോഗിക അക്കൗണ്ടിലാണ് അദ്ദേഹം ഇത് കുറിച്ചത്. ബിജെപി നയിക്കുന്ന എൻഡിഎ കേവല ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്നാണ് ബഹുഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിച്ചത്. ഇന്ത്യ ടുഡെ ബിജെപി മുന്നണിക്ക് 365 സീറ്റ് വരെ കിട്ടിയേക്കാമെന്നാണ് പ്രവചിച്ചത്.