ന്യൂഡല്‍ഹി: റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പി എം ഒ) ഇടെപെട്ടതായി വെളിപ്പെടുത്തല്‍. ഹിന്ദു ദിനപത്രമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് തെളിവുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫ്രഞ്ച് കമ്പനിയുമായി പി.എം.ഒ സമാന്തര ചര്‍ച്ചകള്‍ നടത്തിതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പി.എം.ഒ നടത്തിയ ചര്‍ച്ച രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വകുപ്പ് സെക്രട്ടറി പ്രതിരോധമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പ്രതിരോധ മന്ത്രാലയമാണ് ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയെന്നായിരുന്നു 2018 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഡെപ്യൂട്ടി എയര്‍ ചീഫ് ഓഫ് എയര്‍സ്റ്റാഫ് ഉള്‍പ്പെട്ട ഏഴംഗസംഘമാണ് ഇടപാടുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഇതിന് ഘടക വിരുദ്ധമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വെളിപ്പെടുത്തല്‍ സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിക്കും.
2015 ഓക്ടോബര്‍ 23ന് ഫ്രഞ്ച് സംഘത്തലവന്‍ ജനറല്‍ സ്റ്റീഫന്‍ റെബ് എഴുതിയ കത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസുമായും ഇടപാടിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന വിവരം പുറത്തു വരുന്നത്. പി.എം.ഒ ഇടപെടലിനെക്കുറിച്ച് 2015 നവംബര്‍ 24ന് മുന്‍പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി ജാവേദ് അഷ്‌റഫും ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഡിപ്ലോമാറ്റിക് അഡൈ്വസര്‍ ലൂയിസ് വാസിയുമായി ചര്‍ച്ച നടത്തിയതായും റെബ് എഴുതിയ കത്തില്‍ പരമാര്‍ശിക്കുന്നുണ്ട്. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ 30000 കോടിയുടെ പൊതുധനം പ്രധാനമന്ത്രി തട്ടിയെടുത്തതായി വ്യക്തമായി കഴിഞ്ഞതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതിരോധമന്ത്രി നിര്‍മ്മല സീരാമനും രാജ്യത്തോട് കള്ളം പറയുകയായിരുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു.
തന്റെ മരണം ഫേസ്ബുക്കിലൂടെ അറിയിച്ച് ഭാര്യവീട്ടിൽ തൂങ്ങിമരിച്ച ഇടയാര്‍ ഹരി സ്വന്തം മരണം കൊണ്ട് ഒരുകുടുംബത്തെ മുഴുവൻ പ്രതികൂട്ടിൽ നിർത്തുകയായിരുന്നോ? ഉറ്റവരും ഉടയവരും ഒരുപോലെ പറയുന്നു മരണപ്പെട്ട ഹരിയുടെ കണ്ണ് ആശാറാണിയുടെ സ്വത്തുക്കളിലായിരുന്നുവെന്ന്. ഭാര്യയ്ക്കും ഭാര്യാസഹോദരിക്കും ഭാര്യാപിതാവിനും എതിരെ ആരോപണങ്ങള്‍ മുഴക്കിയാണ് ഇടയാർ ഹരി മരിക്കുന്നതിന് മുമ്പ് ഫേസ്ബുക്ക് ഇട്ടത്. ആശാറാണിയുടെ രണ്ടാം വിവാഹമായിരുന്നു ചാലയില്‍ ചുമട്ടു തൊഴിലാളിയായ ഇടയാര്‍ ഹരിശ്രീയില്‍ വിജയന്റെയും വസന്തയുടെയും രണ്ടു മക്കളില്‍ മൂത്ത മകനായ ഹരിയുമായി ഒന്നരവർഷം മുമ്പ് നടന്നത്. ഫേസ്ബുക്ക് പോസ്റ്റുകളിൽ എല്ലാം തന്നെ ഭാര്യയുടെ കൊടിയപീഡനമാണ് ഹരി ചർച്ചാവിഷയങ്ങൾക്കായി പോസ്റ്റ് ചെയ്തിരുന്നത്.
ആ വീഡിയോ എടുത്തതിന് ശേഷം അന്ന് ഞാന്‍ തറയില്‍ കിടന്നു ഉറങ്ങുകയായിരുന്നു. ഉറങ്ങുമ്പോള്‍ എന്റെ ഉള്ളം കാലില്‍ ബെല്‍റ്റ് വെച്ച് അടിച്ചു. ആരും കാണാത്ത ഭാഗങ്ങളിലാണ് ഹരി എന്നെ മര്‍ദ്ദിക്കാറ്.. ഞാന്‍ ചാടി എഴുന്നേറ്റു… ഇനി കണ്ണടഞ്ഞു പോയാല്‍ ഇനിയും നിനക്ക് ഇതുപോലെ കിട്ടുമെന്ന് ഹരി എന്നോട് പറഞ്ഞു… എനിക്ക് ഉറക്കം വരുന്നുവെന്ന് പറഞ്ഞപ്പോഴും ഹരി എന്നെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഞാന്‍ അറിയാതെ രണ്ട് മൂന്ന് വട്ടം കണ്ണടഞ്ഞു പോയപ്പോഴും ഹരി എന്നെ തല്ലി.. പിന്നീട് ഞാന്‍ കെഞ്ചി ചോദിച്ചു ഒന്ന് കിടന്നോട്ടെ എന്ന്… തുടര്‍ന്ന് ഹരി എന്നെ കിടക്കാന്‍ അനുവദിച്ചെങ്കിലും നീ കിടക്കുന്നതു കൊള്ളാം നീ കണ്ണടച്ചാല്‍ നിനക്ക് അടി ഉറപ്പാണെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ കിടന്നു.. കുറെ കഴിഞ്ഞു കണ്ണടഞ്ഞപ്പോള്‍ ചീപ്പ് എടുത്ത് ഉള്ളം കാലിലിട്ട് പോറിച്ചായിരുന്നു. പിന്നെ ഞാന്‍ കാലെടുത്ത് മാറ്റിവെച്ചപ്പോള്‍ ചൂല്‍ കൊണ്ട് അടിച്ചു. അങ്ങനെ എന്നെ നല്ലത് പോലെ ഉപ്രദ്രവിച്ചു.എന്നാല്‍ എന്റെ കയ്യില്‍ ഇതിനൊന്നും തെളിവില്ല. ഞാന്‍ ഇതൊന്നും പരസ്യമാക്കണമെന്ന് വിചാരിച്ചിട്ടില്ല.
പലരും എന്റെ കയ്യില്‍ ഈ കടിച്ച പാടുകളൊക്കെ കാണുമ്പോള്‍ എന്നോട് ചോദിക്കുമായിരുന്നു എന്താണ് ഇതെന്ന്? ഞാന്‍ പറയും അലമാര കയറി ഇടിച്ചതാണ് മേശ കയറി ഇടിച്ചതാണെന്നൊക്കെ… ഇതുപോലെ വീഡിയോ എടുത്ത് വെച്ച് തരാനുള്ള തെളിവുകളൊന്നും എന്റെ കയ്യിലില്ല. ഹരി എന്നെ ഒരുപാട് ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്… അന്യ പുരുഷനുമായി ബന്ധമുണ്ടെന്ന ആരോപണം ഹരി ഉന്നയിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആശയുടെ പ്രതികരണം ഇങ്ങനെ… ഞാന്‍ കൂടുതലും ചീത്ത പേര് കേട്ടിട്ടുളളത് ഹരിയുടെ പേരിലാണ്.. എന്റെ ജോലി സ്ഥലത്തെ ഒരു പയ്യനെ കുറിച്ചാണ് ഹരി പറയുന്നത്. എന്റെ അനിയന്റെ പ്രായം മാത്രമാണ് അവനുള്ളത്. ഹരി പറയുന്നത് പോലെ ഇത്രയും നാളുകള്‍ക്കിടയില്‍ ഒരു ദിവസം പോലും ഞങ്ങളുടെ വീടിന്റെ അകത്ത് കയറിട്ടുപോലുമില്ല…. ഞാന്‍ ആരെയും വീടിന്റെ അകത്ത് ഒളിപ്പിച്ചിട്ടുമില്ല. കാട്ടില്‍ നിന്ന് സംസാരിച്ചു എന്ന് പറയുന്നതൊക്കെ വെറും തെറ്റായ ഒരു കാര്യങ്ങളാണ്… പിന്നെ കോട്ടപ്പുറത്തു താമസിക്കുന്ന ഒരു ഷിജുവിനെ കുറിച്ച് പറഞ്ഞു. ആ പുള്ളിയെ കണ്ടാല്‍ അറിയാമായിരിക്കും എന്നാല്‍ ആരാണ് എന്ന് മനസിലാവുന്നില്ല… ഞാന്‍ ആര്‍ കെ ഹോസ്പിറ്റലില്‍ ട്രെയിനീ ആയിട്ടിരിക്കെ എന്റെ പേരില്‍ വണ്ടി എടുത്തിരുന്നു. സി സി മുടങ്ങി എന്ന് പറഞ്ഞു രണ്ടു പേര്‍ കളക്ഷന്‍ മുടങ്ങിയതിനെ കുറിച്ച് അന്വേഷിക്കാനായി എന്റെ അഡ്രസ്സ് തിരക്കി വന്നിരുന്നു. അന്ന് അവരോട് സംസാരിച്ചതിന് ഹരി എന്നെയും, അവരെയും ചേര്‍ത്ത് ഒരുപാട് അസഭ്യ വാക്കുകള്‍ പറഞ്ഞു .
അന്ന് അതിന്റെ പേരില്‍ ഞാന്‍ മരിക്കണമെന്ന് തീരുമാനിച്ചിരുന്നു. പിന്നീട് ഹരി അന്നേരത്തെ ദേഷ്യത്തിന്റെ പേരില്‍ പറഞ്ഞതാണെന്ന് പറഞ്ഞു. വീട്ടില്‍ ആരെങ്കിലും വന്നാല്‍ സംശയത്തിന്റെ കണ്ണോട് കൂടിയാണ് ഹരി എന്നെ നോക്കുന്നത് . സത്യം പറയുകയാണെങ്കില്‍ എന്റെ അനിയത്തിയുടെ ഭര്‍ത്താവിനെ വെച്ച് പോലും എന്നോട് സംശയം പറഞ്ഞിട്ടുണ്ട്. എനിക്ക് അറിയില്ലായിരുന്നു ഇത്രേം സംശയം ഹരിക്ക് എന്നോട് ഉണ്ടായിരുന്നെന്ന്… ഹരിയെ എനിക്ക് വിവാഹം കഴിക്കേണ്ടി വന്നതുപോലും ഹരിയുടെ പേരില്‍ കേട്ട ചീത്ത പേരിന്റെ അടിസ്ഥാനത്തിലാണ്. അല്ലെങ്കില്‍ ഇങ്ങനെ പതിനാലു വര്‍ഷം സ്‌നേഹിച്ച് വിവാഹം കഴിക്കേണ്ടതില്ലെന്ന് ആശ പറയുന്നു. ഹരിക്ക് വേണ്ടിയാണ് ഈ പതിനാല് വര്‍ഷവും പേര് ദോഷം കേട്ടതും എന്റെ ബന്ധുക്കള്‍ എന്നോട് പിണങ്ങിയതും ആശാ വ്യക്തമാക്കി.
ഭാര്യയുടെയും, ഭാര്യാ സഹോദരിയുടെയും വഴിവിട്ട ബന്ധങ്ങൾ താൻ ചോദ്യം ചെയ്തതാണ് തന്നെ ക്രൂരമായി മർദ്ദിക്കുന്നതിന് കാരണമായതെന്ന് ഹരി വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ കേരളത്തെ ഞെട്ടിച്ച ഈ വാർത്തയുടെ സത്യാവസ്ഥയറിയാൻ എത്തിയ മലയാളിവർത്തയുടെ പ്രതിനിധിയോട് പൊട്ടിക്കരഞ്ഞുകൊണ്ട് ഭാര്യാസഹോദരി ആര്യ പറഞ്ഞത് താൻ ആത്മഹത്യയുടെ വക്കിലാണെന്നും, തന്റെ ചേച്ചിയെ തകർക്കുമെന്ന് ഹരി വെല്ലുവിളിച്ചിരുന്നുവെന്നുമാണ്.
അത് എന്റെ ഫേസ്ബുക് അക്കൗണ്ട് തന്നെയായിരുന്നു. എന്റെ പഴയ ഫേസ്ബുക്ക് ഐഡി ഹരിയാണ് ഹാക്ക് ചെയ്ത് എന്റെ സുഹൃത്തുക്കൾക്ക് വൃത്തിക്കെട്ട മെസ്സേജുകളും, ഫോട്ടോകളും അയച്ചത്. കരഞ്ഞുകൊണ്ട് ആര്യ വീണ്ടും ആവർത്തിച്ചു അത് ഞാൻ അല്ല, ഞാൻ അങ്ങനെ നടക്കുന്ന വൃത്തികെട്ട ഒരുപെണ്ണല്ല! ആരുമത് വിശ്വസിക്കരുത്. എന്റെ ചേച്ചിയെ തകർക്കുമെന്ന് അയാള് വെല്ലുവിളിച്ചിരുന്നു… പൊട്ടിക്കരഞ്ഞ് ആശാ പറയുന്നതിനിടെ അയൽവാസികൾ ആശയെ ചേർത്തുപിടിച്ച് പറയുന്നു ഇത് അമ്മയില്ലാത്ത കുഞ്ഞുങ്ങളാണ്… ഈ കുഞ്ഞു അങ്ങനെയുള്ള ഒരുപെൺകുട്ടിയല്ല, അന്ന് സാരിയെടുത്ത് തൂങ്ങാൻ ശ്രമിച്ച ഇവളെ രക്ഷിച്ചത് അയൽവാസികളായ ഞങ്ങളായിരുന്നു… അപ്പോഴും വിതുമ്പലടക്കാനാകാതെ ആര്യ പറഞ്ഞകൊണ്ടേ ഇരുന്നു… ഞാൻ അല്ല അത് ചെയ്തത്, ഞാൻ അങ്ങനെ നടക്കുന്ന പെണ്ണല്ല…
തന്റെ ഭാര്യയുടേതെന്ന പേരിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ അവളുടേതല്ലെന്ന് തനിക്ക് നൂറുശതമാനം ഉറപ്പുണ്ടെന്ന് ആര്യയുടെ ഭർത്താവും പ്രതികരിക്കുന്നു. ഇത് അവളോട് വൈരാഗ്യമുള്ള ആരോ ആണ് ചെയ്തതെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ആര്യയുടെ ഭർത്താവ് പറയുന്നു. ആശാറാണിയുടെ ആദ്യ വിവാഹ ബന്ധം തകരാൻ കാരണം ഹരിയാണെന്ന് കുടുംബം മുഴുവൻ ആവർത്തിക്കുന്നു. ഒടുവിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ആശയെ വിവാഹം ചെയ്തതെന്ന് ആശയുടെ പിതാവ് വെളിപ്പെടുത്തുന്നു. 2017 മെയ് 21ന് ആയിരുന്നു രണ്ടാം വിവാഹം കഴിപ്പിച്ച് വിട്ടത്. മൂന്നുമാസം കൊണ്ടുതന്നെ അവർക്ക് കൊടുത്തതെല്ലാം ഹരി തോലച്ചുവെന്ന് ഭാര്യാപിതാവ് കുറ്റപ്പെടുത്തുന്നു.
കുടുംബക്കാരുടെ എതിർപ്പുകളെല്ലാം അവഗണിച്ചായിരുന്നു ഈ വിവാഹം നടന്നത്. പിന്നീട് ആശയെക്കൊണ്ട് ഒപ്പിടിപ്പിച്ച് അഞ്ചുലക്ഷം രൂപയോളം രണ്ടു ബാങ്കുകളിൽ നിന്നായി എടുപ്പിച്ചെന്ന് അദ്ദേഹം പറയുന്നു. കൊടുത്ത സ്വർണവും പണവും തീർന്നതുമുതൽ ഇവര്ത്തമ്മിൽ പ്രശ്നങ്ങളായിരുന്നു. കരഞ്ഞുകൊണ്ട് കിടക്കുന്ന മകളെയാണ് താൻ പലപ്പോഴും കാണാറുള്ളതെന്ന് ആ അച്ഛൻ പറയുന്നു. അവര്ത്തമ്മിൽ സന്തോഷത്തോടെ ഒരു ജീവിതം ഉണ്ടാകട്ടെയെന്ന് കരുതി താൻ ഇതുവരെ ഒരുകേസും അവന്റെ പേരിൽ കൊടുത്തിട്ടില്ലെന്ന് ഭതൃപിതാവ് വ്യക്തമാക്കുന്നു. ഹരി മൂന്നുനാല് കേസുകളിലെ പ്രതിയായിരുന്നുവെന്നും ആശയെ വെട്ടികൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ആശയുടെ പിതാവ് പറയുന്നു.പലപ്പോഴും ഹരി ആത്മഹത്യാപ്രവണതകൾ കാണിച്ചിരുന്നു, ഒരിക്കൽ ഇട്ടിരുന്ന മുണ്ടും ഷർട്ടും ഊരിവച്ച് ഹരിതന്നെ താൻ കടലിൽ മരിച്ചുവെന്ന് പ്രചരിപ്പിച്ചു, ഇതിന്റെ പേരിൽ കേസുമായി. ഇതോടെ ഈ ബന്ധം വേണ്ടെന്ന് നമ്മൾ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യമൊക്കെ ഹരിയുടെ സ്വഭാവം നല്ലതാണെന്ന് തന്നെയായിരുന്നു താനും വിശ്വസിച്ചിരുന്നത്. പിന്നീട് അർദ്ധരാത്രി രണ്ടരയ്ക്ക് സഹോദരിയുടെ മുറിയിൽ ഒളിഞ്ഞുനിന്നത് നേരിട്ട് കണ്ട തനിക്ക് സ്വന്തമായിട്ട് തോന്നി എന്നെ ഹരിക്ക് വേണ്ടെന്നും,സഹോദരിയോട് ഹരി അടുക്കുകയാണോ എന്ന് പലപ്പോഴും ചിന്തിച്ചിരുന്നതായി ആശാറാണി വെളിപ്പെടുത്തുന്നു. രണ്ടുമൂന്ന് തവണ പോലീസ് താക്കീത് ത് ചെയ്തുവിട്ട ഹരി പിന്നെയും തന്നെ ശല്യപ്പെടുത്താൻ വന്നിരുന്നുവെന്നും, തന്നെ മർദ്ദിച്ച ശേഷം ഫോണെടുത്ത് കാണിച്ചിട്ട് ഒരുമിച്ച് ജീവിക്കാൻ തയ്യാറായില്ലെങ്കിൽ അനിയത്തിയുടെ ഫേസ്ബുക്കിലൂടെ അവളെ മോശമായി ചിത്രീകരിക്കുമെന്നും, എന്റെ വീട്ടിൽ ടാർപ്പാളം കെട്ടുന്നതിനു മുമ്പേ നിന്റെ അനുജത്തിയുടെ മരണം ഉണ്ടാകുമെന്നും ഹരി പറഞ്ഞതായും, ആശാറാണി വെളിപ്പെടുത്തുന്നു.
ഹരി മരിക്കുന്നതിന് മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയുടെ സത്യാവസ്ഥ ആരാഞ്ഞപ്പോൾ ആശയുടെ വാക്കുകൾ ഇങ്ങനെ.. ആ വീഡിയോ എടുക്കുന്നതിനു മുമ്പ് ഹരി തന്നെ ഒരുപാട് മർദ്ദിച്ചിരുന്നു. ഉറങ്ങിക്കിടന്ന തന്നെ ഉള്ളം കാലിൽ ബെൽറ്റിട്ട് കെട്ടി മർദ്ദിച്ചെന്നും, ഉറങ്ങിയാൽ അടിക്കുമെന്ന് ഹരി ഭീഷണിപ്പെടുത്തിയെന്നും ആര്യ പറയുന്നു. വീട്ടിൽ ആരെങ്കിലും വന്നാൽ സംശയത്തോടെയാണ് ഹരി പെരുമാറിയതെന്നും, ക്രൂരമായി തല്ലിയിരുന്നെന്നും ആശാറാണി പറയുന്നു. അതൊന്നും കാണിക്കാൻ തന്റെ കയിൽ തെളിവുകളില്ല… പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇതുപോലെ വിഡിയോകൾ എടുത്തു സൂക്ഷിക്കാറുണ്ടായിരുന്നു. അപ്പോഴും ഹരി പറയും നിനക്കും നിന്റെ സഹോദരിക്കും അച്ഛനും ഒരു പണി തരുമെന്ന്. ഇതിനുവേണ്ടിയായിരുന്നു ഹരി അതൊക്കെ സൂക്ഷിച്ചതെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് ആശ പറയുന്നു.
ഹരിയുടെ ആത്മഹത്യ എന്തിനുവേണ്ടിയായിരുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴും ദുരൂഹമാണ്. ഓട്ടോഡ്രൈവറായ ഇടയാറുകാരൻ ഹരി കഴിഞ്ഞ ദിവസം രാവിലെയാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം അമ്പലത്തറ മുട്ടാറിലുള്ള ഭാര്യ വീട്ടില്‍ എത്തിയായിരുന്നു ഹരി ആത്മഹത്യ ചെയ്തത്. ഹരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഹരിയുടെ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെയും വിഷമങ്ങളും മറ്റുള്ളവരിലേക്കെത്തിക്കാനിടയാക്കിയത്.
ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ ഇപ്പോൾ മറ്റു സമൂഹ മാധ്യമങ്ങളിലും ചർച്ചയാവുകയാണ്. ഹരിയുടെ ഭാര്യ ആശാ റാണിക്കും ഭാര്യാസഹോദരിയ്ക്കും ഭാര്യാപിതാവിനും എതിരെ ആരോപണങ്ങള്‍ മുഴക്കുന്നതാണ് ഈ വീഡിയോ, ഇവര്‍ കാരണം താന്‍ ആത്മഹത്യ ചെയ്യും എന്നും വീഡിയോയില്‍ ഹരി പറയുന്നുണ്ട്. രണ്ടു ദിവസം മുൻപ് സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടു ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും ഹരി ഈ കടുംകൈ ചെയ്യുമെന്ന് ഹരിയുടെ ബന്ധുക്കളും സുഹൃത്തുക്കളും കരുതിയിരുന്നില്ല.
റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രിയ വാര്യയും റോഷനും അഭിനയിച്ച ഒരു അഡാർ ലൗ എന്ന ചിത്രത്തിന്റെ പുതിയ ടീസറെത്തി. തമിഴ് ഭാഷയിലാണ് ടീസർ. ലൈക്കുകളെക്കാൾ അധികം ഡിസ്‌ലൈക്കുകളാണ് വിഡിയോക്ക് ലഭിച്ചിരിക്കുന്നത്.
റോഷനും പ്രിയയും തമ്മിലുള്ള ലിപ് ലോക് രംഗമാണ് ഒരുമിനിറ്റ് ദൈർഘ്യമുള്ള ടീസറിലുള്ളത്. കഴിഞ്ഞ ഫെബ്രുവരി പതിന്നാലിന് പുറത്തിറങ്ങിയ ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന ഗാനം വൻ ഹിറ്റായിരുന്നു. പുതുമുഖങ്ങളെ മാത്രം അണിനിരത്തിയാണ് ഒമർ ലുലു ചിത്രമൊരുക്കിയിരിക്കുന്നത്.
വരുന്ന ഫെബ്രുവരി 14നാണ് ചിത്രത്തിന്റെ റിലീസ്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
പ്രശസ്ത ബോളിവുഡ് ഗായകന്‍ സോനു നിഗം ഭക്ഷണത്തിലൂടെയുള്ള അലര്‍ജി മൂലം ആശുപത്രിയില്‍. ഒഡീഷയിലെ ജയ്പൂരില്‍ വച്ച് ഒരു പാര്‍ട്ടിയ്ക്കിടെ കടല്‍ വിഭവങ്ങളടങ്ങിയ ഭക്ഷണം കഴിച്ചതാണ് സോനുവിനു വിനയായത്.
മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സ്വന്തം ചിത്രം ഗായകന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രമിലൂടെ പുറത്തു വിട്ടത്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇടത് കണ്ണിന് വീക്കം ഉണ്ടെന്നും സോനു നിഗം പറയുന്നു. ചികിത്സ പുരോഗമിക്കുന്നു. ഉടന്‍ സുഖം പ്രാപിക്കുമെന്നും ജയ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നും പറഞ്ഞു. സുഖവിവരങ്ങള്‍ അന്വേഷിച്ച ആരാധകര്‍ക്കു നന്ദി. അലര്‍ജിക്കിടയാക്കുന്ന ഭക്ഷണങ്ങള്‍ ആരും കഴിക്കരുതെന്നും ഉപദേശം. തനിക്കു സീ ഫുഡ് അലര്‍ജിയാണ്. തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും സംഘത്തിനും നന്ദി പറയുന്നെന്നും സോനു നിഗം ഇന്‍സ്റ്റഗ്രമില്‍ കുറിച്ചു.
ജൂനിയർ ആര്‍ട്ടിസ്റ്റായിരുന്ന ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംവിധായകന്‍ പോലീസ് പിടിയിൽ. ചെന്നൈ ജാഫര്‍ഖാന്‍പേട്ടില്‍ താമസിക്കുന്ന എസ്.ആര്‍. ബാലകൃഷ്ണനാണ് സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന ഭാര്യ സന്ധ്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. സന്ധ്യയുടെ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി വിവിധയിടങ്ങളിലെ കുപ്പത്തൊട്ടികളില്‍ ഉപേക്ഷിക്കുകയായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ ‘കാതല്‍ ഇളവസം’ എന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമാണ് ബാലകൃഷ്ണന്‍.
ജനുവരി 19ന് രാത്രിയിലാണ് കൊലപാതകം നടന്നത്. 21ന് പള്ളിക്കരണിയില്‍ മാലിന്യശേഖരണകേന്ദ്രത്തില്‍നിന്ന് രണ്ട് കാലുകളും ഒരു കൈയും കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറത്തറിയുന്നത്. തലയടക്കമുള്ള ഭാഗങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്.
തൂത്തുക്കുടി സ്വദേശിയായ ബാലകൃഷ്ണനും കന്യാകുമാരി സ്വദേശിയായ സന്ധ്യയും 17 വര്‍ഷംമുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. അക്കാലത്ത് സഹസംവിധായകനായിരുന്നു ബാലകൃഷ്ണന്‍, സന്ധ്യ ജൂനിയര്‍ ആര്‍ട്ടിസ്റ്റും. സിനിമാസെറ്റില്‍വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഇവര്‍ക്ക് പ്ലസ്ടു വിദ്യാര്‍ഥിയായ മകനും അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളുമുണ്ട്. ബാലകൃഷ്ണന്റെ തൂത്തുക്കുടിയിലുള്ള അച്ഛനമ്മമാര്‍ക്കൊപ്പമാണ് കുട്ടികള്‍ താമസിക്കുന്നത്.
അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഏറെ നാളായി ബാലകൃഷ്ണനും സന്ധ്യയും പിരിഞ്ഞ് താമസിക്കുകയായിരുന്നു. തര്‍ക്കം പരിഹരിക്കുന്നതിനുവേണ്ടി പൊങ്കല്‍ അവധിക്കാലത്താണ് സന്ധ്യ ജാഫര്‍ഖാന്‍പേട്ടിലുള്ള വീട്ടിലെത്തിയത്. എന്നാല്‍, സന്ധ്യയെ കൊലപ്പെടുത്തിയ ബാലകൃഷ്ണന്‍ തെളിവ് നശിപ്പിക്കുന്നതിനായി ശരീരം വെട്ടിനുറുക്കി കോടമ്പാക്കം, എം.ജി.ആര്‍. നഗര്‍ തുടങ്ങിയിടങ്ങളിലുള്ള കുപ്പത്തൊട്ടികളില്‍ ഉപേക്ഷിക്കുകയായിരുന്നു.
കോര്‍പ്പറേഷന്‍ ശുചീകരണത്തൊഴിലാളികളാണ് പള്ളിക്കരണിയില്‍ മാലിന്യം ശേഖരിക്കുന്നിടത്ത് നിന്ന് വലതുകൈയും രണ്ട് കാലുകളും കണ്ടെടുത്തത്. മകളെ കാണാനില്ലെന്ന് സന്ധ്യയുടെ അമ്മ തൂത്തുക്കുടി പൊലീസില്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്ന അടയാളമാണ് കേസ് അന്വേഷണത്തിലെ തുമ്പായത്. കൈയില്‍ ശിവപാര്‍വതിരൂപം പച്ചകുത്തിയതായിരുന്നു അടയാളം.ചോദ്യംചെയ്യലില്‍ ബാലകൃഷ്ണന്‍ പരസ്പരവിരുദ്ധമായി മറുപടി പറഞ്ഞതോടെയാണ് പൊലീസിന്റെ സംശയം ബലപ്പെട്ടത്.
കൂടുതല്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. സന്ധ്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടായിരുന്നെന്നും ഇതാണ് തങ്ങള്‍ക്കിടയിലെ വഴക്കിന് കാരണമെന്നും ഇയാള്‍ മൊഴിനല്‍കി. ബാലകൃഷ്ണനില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ അഡയാര്‍ നദീതീരത്തുനിന്ന് സന്ധ്യയുടെ ഇടുപ്പുമുതല്‍ കാല്‍മുട്ട് വരെയുള്ള ഭാഗവും കണ്ടെടുത്തു
അധോലോക കുറ്റവാളി രവി പൂജാരി പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജിനെ വിളിച്ചിരുന്നതായി സ്ഥിരീകരിച്ച് ഇന്റലിജന്‍സ്. വിളിച്ചതിന്റെ തെളിവ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തി.അതേസമയം സംസാരത്തിനിടയ്ക്ക് ഫ്രാങ്കോയെ രക്ഷിക്കാനിറങ്ങാന്‍ തനിക്ക് എന്ത് കാര്യം എന്ന് മലയാളത്തില്‍ ചോദിച്ചതായും പി.സി.ജോര്‍ജ് പറയുന്നു.
ബിഷപ് ഫ്രാങ്കോക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ വിഷയത്തില്‍ ഇടപെട്ട് പൂജാരി തന്നെ വിളിച്ചതായി പിസി ജോര്‍ജ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് വന്‍ ആക്ഷേപത്തിന് വഴിവച്ചിരുന്നു.
പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ താന്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് അധോലോക കുറ്റവാളി രവി പൂജാരി വിളിച്ചെന്നായിരുന്നു പിസി ജോര്‍ജ് വെളിപ്പെടുത്തല്‍. ഭീഷണി വേണ്ടെന്നും ധൈര്യമുണ്ടെങ്കില്‍ കേരളത്തിലേക്ക് വരാന്‍ താന്‍ വെല്ലുവിളിച്ചെന്നും പിസി പറഞ്ഞിരുന്നു. എന്നാല്‍ ഇത് ആരും വിശ്വാസിച്ചില്ല.
എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അറസ്റ്റിന് ശേഷം ഇന്റലിജന്‍സ് ഏജന്‍സികള്‍ ശേഖരിച്ച പൂജാരിയുടെ ഫോണ്‍കോള്‍ രേഖകള്‍ പ്രകാരം സംഗതി സത്യമാണ്. ഇക്കഴിഞ്ഞ ജനുവരി 11,12 തീയതികളിലായാണ് പിസി ജോര്‍ജിന്റെ 9447043027 എന്ന നമ്പറിലേക്ക് പൂജാരി വിളിക്കുന്നത്. രണ്ടു ദിവസങ്ങളിലായി ആകെ ആറു കോളുകള്‍. രണ്ടെണ്ണം മാത്രമാണ് ഒരു മിനിറ്റിലധികം ഉള്ള വിളികള്‍. ബാക്കിയെല്ലാം പത്ത് സെക്കന്‍ഡില്‍ താഴെ മാത്രം.
പൂജാരിയുടെ ഇടപാടില്‍ വെടിവയ്പ് നടന്ന കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറിന്റെ ഉടമ ലീനാ മരിയ പോളിനെയും മറ്റ് പല വ്യവസായികളെയും വിളിച്ച അതേ സെനഗല്‍ നമ്പറുകളില്‍ നിന്നാണ് പിസി ജോര്‍ജിനെയും ബന്ധപ്പെട്ടിട്ടുള്ളത്.
കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസിന്റെ വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റരുതെന്ന് മുഖ്യപ്രതിയായ പള്‍സര്‍ സുനി. ഹൈക്കോടതിയിലാണ് പള്‍സര്‍ സുനി അപേക്ഷ നല്‍കിയത്. കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് സുനി അപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്.
നടിയുടെ ഹര്‍ജിയും സുനിയുടെ അപേക്ഷയും ഇന്നുതന്നെ ഹൈക്കോടതി പരിഗണിക്കും. കേസ് മറ്റു ജില്ലയിലേക്ക് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും സ്വതന്ത്രവും നീതിപൂര്‍വകവുമായ വിചാരണയെ ഇത് ബാധിക്കുമെന്നും സുനി പറയുന്നു. വിചാരണ നീട്ടാനും പ്രതികള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കാനുമാണ് നടി ശ്രമിക്കുന്നത്. ജയിലിലായതിനാല്‍ മറ്റു ജില്ലകളില്‍ കേസ് നടത്താനുള്ള വരുമാനം സുനിക്ക് ഇല്ലെന്നും അപേക്ഷയില്‍ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് സുനി നടത്തുന്നതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. പ്രത്യേക കോടതി വേണമെന്ന നടിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. വനിതാ ജഡ്ജിയുയെ കാര്യത്തിലും ഏകദേശം അനുകൂലമായ നിലപാട് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.
കുസൃതി നിറഞ്ഞ കണ്ണുകളും ചടുല ചലനങ്ങളുമായി എമിലിയാനോ സല തിരിച്ചെത്തുമെന്ന പ്രതീക്ഷകൾക്ക് പാടെ മങ്ങൽ ഏറ്റു കഴിഞ്ഞു. കാർഡിഫ് സിറ്റിയുടെ അർജന്റീനിയൻ സ്ട്രൈക്കർ സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നു കണ്ടെത്തിയ മൃതദേഹം സലയുടേതായാകരുതെ എന്ന് മനമുരുകി പ്രാർത്ഥിക്കുകയാണ് ലോകം. ബ്രിട്ടീഷ് എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വസ്റ്റിഗേഷന്‍ സംഘമാണ് മൃതദേഹം കണ്ടെത്തിയ വിവരം സ്ഥിരീകരിച്ചത്.
മൃതദേഹം കണ്ടെത്തിയ കാര്യം സലയുടേയും അദ്ദേഹം സഞ്ചരിച്ച ചെറു വിമാനത്തിന്റെ പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണിന്റേയും കുടുംബത്തെയും അധികൃതർ അറിയിക്കുകയും ചെയ്തു. എന്നാൽ മൃതദേഹം ആരുടേതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ കാണാതായ വിമാനത്തിനായുള്ള ഔദ്യോഗിക തിരച്ചിൽ നേരത്തേതന്നെ അവസാനിപ്പിച്ചിരുന്നു. എന്നാൽ, സല ജീവനോടെയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഫുട്ബോൾ ലോകത്തിന്റെ ഒന്നടങ്കം പിന്തുണച്ചതോടെ അദ്ദേഹത്തിന്റെ കുടുംബമാണ് തിരച്ചിൽ പുനഃരാരംഭിച്ചത്. ഇതനുസരിച്ച് സമുദ്ര ഗവേഷേകനായ ഡേവിഡ് മേണ്‍സ് നയിച്ച സംഘമാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
സ്വന്തം സഹോദരന്റെ തിരോധാനത്തിൽ മനമുരുകുന്ന സഹോദരി റോമിനയാണ് കണ്ണീർ കാഴ്ച. സല ഒരു പോരാളിയാണ് അവൻ തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു കരച്ചിൽ തുടച്ചു കൊണ്ട് റൊമിന പറയുന്നു. റോമിന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സലയുടെ ആരാധകരുടെ ഹൃദയം തകർക്കുന്നത്. സല തിരിച്ചു വരുന്നതു കാത്ത് സലയുടെ പ്രിയപ്പെട്ട നായ നാല യജമാനനെ കാത്തിരിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കണ്ണീർ നനവ് പടർത്തുന്നതും.
ദ ലയൺ കിങ്ങ് എന്ന ചിത്രത്തിലെ നാല എന്ന കഥാപാത്രത്തെ അനുസ്മരിച്ചു കൊണ്ടാണ് സല തന്റെ പ്രിയ നായയെ നാല എന്ന് നാമകരണം ചെയ്തത്. ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15-നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു.ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ-46 മാലിബു’ ചെറുവിമാനമാണ് കാണാതായത്. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.
കത്തോലിക്കാ പുരോഹിതന്‍മാരും ബിഷപ്പുമാരും കന്യാസ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും ലൈംഗിക അടിമകളായി പോലും നിലനിർത്തിയിട്ടുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥിരീകരിച്ചു. കന്യാസ്ത്രീകള്‍ ഈ ക്രൂരതകള്‍ ഇപ്പോളും സഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൂഷണം കൂടിയ സാഹചര്യത്തില്‍ മുന്‍ പോപ്പായിരുന്നു ബെനഡിക്ട് മാര്‍പാപ്പ ഒരു സഭ തന്നെ പിരിച്ചുവിട്ടിട്ടുണ്ട്. സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍.
‘വിമന്‍ ചര്‍ച്ച് വേള്‍ഡ്’ എന്ന വത്തിക്കാന്‍ മാഗസിന്റെ ഫെബ്രുവരി ആരംഭത്തില്‍ പുറത്തിറങ്ങിയ പ്രസിദ്ധീകരണത്തിലാണ് പുരോഹിതര്‍ കന്യാസ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുത പുറത്തുവന്നത്. കത്തോലിക്കാ പള്ളികളില്‍ ഏറെ കാലമായി തുടര്‍ന്നുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണം പുരോഹിതന്മാരുടേയും വൈദികരുടേയും അചഞ്ചലമായ അധികാരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഈ അഴിമതി ആദ്യം റിപ്പോര്‍ട്ട് ചെയ്ത അസോസിയേറ്റഡ് പ്രസ്സിലെ ജേര്‍ണലിസ്റ്റാണ് ഇക്കാര്യം പുറത്തു വിട്ടത്. യുഎഇയില്‍ നിന്നും തിരിച്ചു വത്തിക്കാനിലേക്കുള്ള യാത്രയിലാണ് അദ്ദേഹം മാര്‍പാപ്പയോട്, പ്രശ്‌നം പരിഹരിക്കാന്‍ സഭാ ശ്രേണിയില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നുണ്ടോ എന്ന് ചോദിച്ചത്.
ഇതൊരു ഗുരുതരമായ പ്രശ്‌നമാണെന്നും കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്നും മാര്‍പാപ്പ സമ്മതിച്ചു. ഇത്തരം അധികാര ദുര്‍വിനിയോഗത്തിന് തടയിടാനുള്ള ഇച്ഛാശക്തി സഭയ്ക്കുണ്ടെന്നും ഇതൊരു പുതിയ പ്രശ്‌നമല്ല, കുറച്ചുകാലമായി സഭ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘അതിന്റെ പാതയില്‍ തന്നെയാണ് നാം. ഒരു പ്രത്യേക സാഹചര്യത്തില്‍ എത്തിയപ്പോള്‍ സഭ കന്യാസ്ത്രീ സഭ പിരിച്ചുവിടാനുള്ള ധൈര്യം ബെനഡിക്ട് മാര്‍പാപ്പയ്ക്കുണ്ടായിരുന്നു. കാരണം സ്ത്രീകളുടെ അടിമത്തം അവിടെ ഉണ്ടായിരുന്നു. അടിമത്തം, എന്നത് പലപ്പോഴും ലൈംഗിക അടിമത്തം പോലും ആയി മാറി. ഇത് ചെയ്യുന്നത് പുരോഹിതരും സ്ഥാപകരുമാണ്,’ മാര്‍പാപ്പ പറഞ്ഞു.
ഈ വിഷയത്തില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ധൈര്യമുള്ള വ്യക്തി കൂടിയായിരുന്നു പോപ് ബെനഡിക്ട് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
കന്യാസ്ത്രീകളെ ചൂഷണം ചെയ്യുന്നത് ഇപ്പോളും തുടരുകയാണെന്ന് മാര്‍പാപ്പ സ്ഥിരീകരിച്ചു. എന്നാല്‍ ഇത് പുതിയതായി ആരംഭിച്ച സഭകളിലും ചില പ്രദേശങ്ങളിലുമാണ് കൂടുതല്‍ എന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിന്‍റെ പത്താം നിലയിൽ നിന്നും ചാടി ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി. പുത്തൻകുരിശ് ഞാറ്റിൽ ഹൗസിൽ എൻ.എസ്.ജയൻ (51) ആണു മരിച്ചത്. എറണാകുളം മറൈൻ ഡ്രൈവ് ഷൺമുഖം റോഡിലെ എസ്ബിഐ റീജയണൽ ഓഫിസ് കെട്ടിടത്തിൽ നിന്നും ഇന്നലെ വൈകിട്ടോടെയാണ് ചാടിയത്. ഇതേ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന എസ്ബിഐ റീജിയണൽ ബിസിനസ് ഓഫിസിലെ (ആർബിഒ 3) സീനിയർ അസോസിയേറ്റ്സ് ആയിരുന്നു ജയന്‍.
ഏറ്റവും മേൽത്തട്ടിലുള്ള പത്താംനിലയുടെ ടെറസിൽ ഷൂസും മൊബൈൽ ഫോണും വച്ച ശേഷം ബാങ്കിന്‍റെയും തൊട്ടടുത്ത ജ്വല്ലറിയുടേയും ഇടയിലെ മതിൽ ഭാഗത്തേക്കു ചാടുകയായിരുന്നു.
ഒച്ചത്തിലുള്ള ശബ്ദം കേട്ടു ബാങ്കിലെ സുരക്ഷാ ജീവനക്കാർ എത്തിയപ്പോഴാണു ദേഹം ഛിന്നഭിന്നമായ നിലയിൽ കണ്ടത്. തല തകർന്നിരുന്നു.
ആത്മഹത്യയാണെന്നു പൊലീസ് സ്ഥിരീകരിച്ചു. വിമുക്തഭടനാണ്. നാഷണൽ കോൺഫഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് ജില്ലാ സെക്രട്ടറി, സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ സോൺ മൂന്ന് അസിസ്റ്റന്‍റ് ജനറൽ സെക്രട്ടറി, ഓഫീഷ്യേറ്റിങ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യ:ബിജി, മകൻ:അനന്തു.
ചാടുന്നതിനു തൊട്ടുമുമ്പു മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടു കെട്ടിടത്തിന്‍റെ മുകളിലേക്കു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ആത്മഹത്യയിലേക്ക് നയിക്കാൻ ഇടയാക്കിയതു തിരിച്ചറിയാൻ ഫോൺ കോൾ വിശദാംശങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്ന് എറണാകുളം അസിസ്റ്റന്‍റ് സിറ്റി പൊലീസ് കമ്മിഷണർ സുരേഷ് അറിയിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്.