സംസ്ഥാനത്ത് ആശങ്ക പരത്തി ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് തട്ടിപ്പ് തുടരുന്നു. തിരുവനന്തപുരത്തെ പ്രതിരോധ വക്താവ് ധന്യ സനൽ ഐഎഎസിന്റെ ക്രെഡിറ്റ് കാർഡിൽ നിന്ന് ഒറ്റയടിക്ക് 33,000 രൂപ നഷ്ടപ്പെട്ട വാർത്തയാണ് കഴിഞ്ഞ ദിവസം കേട്ടത്. ഒടിപി പോലുമില്ലാതെയാണ് പണം തട്ടിയെടുത്തത്. ഇനിയും ലക്ഷക്കണക്കിനാളുകളുടെ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകുകയാണ് സൈബർ ക്രൈം പ്രൊഫൈലർ യദു കൃഷ്ണൻ.
കേരളത്തിൽ ഹാക്ക് ചെയ്യപ്പെട്ട, ഇനിയും പണം നഷ്ടപ്പെട്ടിട്ടില്ലാത്ത, നഷ്ടപ്പെടാൻ പോകുന്ന കാർഡുടമകളിൽ ചിലരുടെ വിവരങ്ങൾ യദു ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യവിവരങ്ങളും മറ്റും വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന പ്ലാറ്റ്ഫോമുകളിലും വെബ്‌സൈറ്റുകളിലുമായി വർഷങ്ങളോളം നടത്തിയ ഗവേഷണത്തിനൊടുവിലാണ് ഈ ഡേറ്റ ലഭിച്ചതെന്ന് യദു മനോരമന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
മൊബൈൽ റീച്ചാർജ് ചെയ്യാൻ ആശ്രയിക്കുന്ന വെബ്സൈറ്റുകളിൽ നിന്നുൾപ്പെടെ വിവരങ്ങൾ ചോരുന്നുണ്ട്. ആൻഡ്രോയിഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ, ഷോപ്പിങ് സൈറ്റുകളിൽ നിന്ന് ഇങ്ങനെ പല തരത്തിലാണ് വിവരങ്ങൾ ചോരുന്നത്.
ഇത്തരം വിവരങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വെബ്സൈറ്റുകൾ സജീവമാണ്. ഇത്തരത്തിൽ ഒരു വിൽപ്പനക്കാരന്റെ പക്കൽ മാത്രം മൂന്നരലക്ഷത്തിലധികം ഡേറ്റയുണ്ടാകും. ഒരു ക്രെഡിറ്റ് കാർഡിന് 5000 രൂപ എന്ന നിലയ്ക്ക് കണക്കിയാൽ, ഏറ്റവും കുറഞ്ഞത് 150 കോടിക്ക് മുകളിലുള്ള ഡേറ്റ ഒരു വിൽപ്പനക്കാരന്റെ പക്കലുണ്ടാകും. ഇത്തരത്തിൽ വിവരങ്ങൾ വിൽക്കുന്ന നിരവധി വെബ്സൈറ്റുകളുണ്ട്.
ഡിജിറ്റൽ നാണയമായ ബിറ്റ്കോയിൻ വഴിയാണ് ഇത്തരം ഇടപാടുകൾ നടക്കുക. ഉദാഹരണത്തിന്, ഒരു സൈബർ കുറ്റവാളിക്ക് ഇത്തരം ഡേറ്റ വാങ്ങണമെന്നുണ്ടെങ്കിൽ ആദ്യം ബിറ്റ്കോയിൻ വാങ്ങണം. ബിറ്റ്കോയിൻ വഴി മാത്രമാണ് ഇടപാടുകൾ നടക്കുക. വാങ്ങുന്ന നാണയങ്ങൾ ബിറ്റ്കോയിൻ ടംപ്ലളറിലേക്ക് (Bitcoin Tumbler) മാറ്റും. നാണയങ്ങൾ മിക്സ് അപ് ചെയ്യുന്ന സർവീസ് ആണിത്. ലക്ഷക്കണക്കിനാളുകളുടെ ബിറ്റ്കോയിനുകളുമായി മിക്സ് അപ് ചെയ്യുന്ന പ്രക്രിയയാണ് അവിടെ നടക്കുക. ബിറ്റ്കോയിൻ വാങ്ങുന്നയാളിനെയും അതയാൾ എവിടെ ചെലവഴിക്കുന്നുവെന്നും കണ്ടെത്താൻ സാധിക്കും. പക്ഷേ ഇതിന് സമയമേറെയെടുക്കും. എന്നാൽ ഈ മിക്സ് അപ് പ്രക്രിയക്ക് ശേഷം തിരിച്ചെത്തുന്ന ബിറ്റ്കോയിൻ ലക്ഷക്കണക്കിനാളുകളുടെ പക്കൽ മാറിമറിഞ്ഞിട്ടുണ്ടാകും. അതിനാൽ ട്രാക്കിങ് അസാധ്യമാകുന്നു. ഇങ്ങനെ മിക്സ് അപ് ചെയ്ത ബിറ്റികോയിൻ ഉപയോഗിച്ച് വിവരങ്ങൾ വാങ്ങുന്നു.
ഡേറ്റ വിൽക്കപ്പെടുന്നത് ഇന്ത്യയിൽ നിന്നാകണം എന്ന് നിർബന്ധമില്ല. എന്നാൽ ഡേറ്റ വാങ്ങുന്നവരിലധികവും ഇന്ത്യക്കാർ തന്നെയാണ്. രണ്ട് തരത്തിലുള്ള ഡേറ്റയാണ് കൈമാറ്റം ചെയ്യപ്പെടുക. ഒന്നാമത് കാർഡ് നമ്പറും സിവിവി കോഡും ഉൾപ്പെടെ ഓൺലൈൻ ഷോപ്പിങ്ങിനോ മറ്റോ ആയി നൽകുന്ന വിവരങ്ങള്‍. രണ്ടാമത് കാർഡിന്റെ പിൻവശത്തുള്ള മാഗ്നറ്റിക് സ്ട്രിപ്പിലുള്ള ഡേറ്റ. മാഗ്നറ്റിക് സ്ട്രിപ്പിലുള്ള ഡേറ്റ ചോർത്തുന്നതുവഴി ഒരുപയോക്താവിന്റേതിന് സമാനമായ ഡ്യൂപ്ലിക്കേറ്റ് കാർഡുണ്ടാക്കാൻ സാധിക്കും.
പ്ലാറ്റിനം, പ്രീമിയർ, സിൽവർ എന്നിങ്ങനെ വിവിധ തരത്തിലുള്ള ക്രെഡിറ്റ് കാർഡുകളുടെ വിലയും വ്യത്യസ്തമായിരിക്കും.
കാർഡുകൾ ഉപയോഗിച്ച് ഇന്ത്യയില്‍ ഇടപാടുകൾ നടത്തണമെങ്കിൽ ഒടിപി വഴി മാത്രമെ സാധിക്കൂ. ഇന്ത്യൻ പേമെന്റ് ഗേറ്റ്‌വേകൾക്കാണ് ആർബിഐയുടെ ഒടിപി നിർബന്ധം. അതിനാൽ അന്താരാഷ്ട്ര വെബ്സൈറ്റുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുകൾ നടക്കുക.
ഏത് സൈറ്റ് വഴിയാണ് തട്ടിപ്പിനിരയായ കാര്‍ഡുപയോഗിച്ച് ഇടപാട് നടത്തിയത്, ഐ പി അഡ്രസ് എന്നിവ ഉപയോഗിച്ച് ട്രാക്ക് ചെയ്യാൻ സാധിക്കും. എന്നാൽ അവിടെയും പൊലീസിനെ അതിവിദഗ്ധമായി കബളിപ്പിക്കാൻ തട്ടിപ്പ് സംഘത്തിനറിയാം. കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ചില സോഫ്റ്റുവെയറുകൾ, വ്യാജമായ വിവരങ്ങൾ മാത്രമാണ് പങ്കുവെക്കുക. ട്രാക്ക് ചെയ്താലും യഥാർഥ പ്രതിയിലേക്കെത്തില്ല എന്ന് ചുരുക്കം. മാത്രമല്ല, കൊച്ചിയിൽ നിന്നുള്ള ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ആണെങ്കിൽ അടുത്തുള്ള സ്ഥലത്തെ ഐപി അഡ്രസിൽ നിന്നാകും തട്ടിപ്പ് നടത്തുക.
കാര്‍ഡുപയോഗിച്ച് അന്താരാഷ്്ട്ര സൈറ്റുകളിൽ നിന്നോ മറ്റോ സാധനങ്ങൾ വാങ്ങിയാലും അവ ട്രാക്ക് ചെയ്യാൻ കഴിയണമെന്നില്ല. ആമസോണിൽ നിന്ന് ഗിഫ്റ്റ് കാർഡുകൾ വാങ്ങി അവ ബിറ്റ്കോയിനുകളാക്കി മാറ്റി മിക്സ് അപ് ചെയ്തും തട്ടിപ്പ് നടക്കുന്നുണ്ട്.
കാർഡുകളിലെ അന്താരാഷ്ട്ര ഇടപാടുകൾ താത്ക്കാലികമായി ബ്ലോക്ക് ചെയ്യുക എന്നതാണ് യദു നിർദേശിക്കുന്ന പോംവഴി. ആവശ്യമുള്ളപ്പോൾ മാത്രം എനേബിൾ (enable) ചെയ്യുക. അല്ലെങ്കിൽ ഇത്തരം ഇടപാടുകള്‍ക്ക് പരിധി വെയ്ക്കുക.
ന്യൂസ് ഡെസ്ക്
അമേരിക്കയിലെ കോളിര്‍വില്ലെയില്‍ ഇരുനില കെട്ടിടത്തിലുണ്ടായിരുന്ന തീപിടിത്തത്തില്‍ ഇന്ത്യാക്കാരായ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. ഷാരോണ്‍ നായിക് (17), ജോയ് നായിക് (15), ആരോണ്‍ നായിക് (14) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളായ ഇവര്‍ മിസിസിപ്പിയിലെ സ്കൂളിലാണ് പഠിച്ചിരുന്നത്. ഇവര്‍ താമസിച്ച വീടിന്റെ ഉടമ കാരി കോഡ്രിറ്റും(46) തീപിടിത്തത്തില്‍ മരിച്ചു.
ഞായറാഴ്ച അപകടമുണ്ടായതായി മരിച്ച കുട്ടികളുമായി ബന്ധപ്പെട്ടവര്‍ ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രി പതിനൊന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വീട്ടുടമ കാരിയുടെ ഭര്‍ത്താവ് ഡാനിയല്‍ കോഡ്രിറ്റും മകന്‍ കോളും അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. തീപിടിത്തമുണ്ടായ ഉടന്‍ ഡാനിയല്‍ രണ്ടാം നിലയിലെ ജനാലയിലൂടെ പുറത്തുചാടി സഹായത്തിനായി അഭ്യര്‍ഥിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരിച്ച കുട്ടികള്‍ തെലങ്കാനയില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക വിവരം. കുട്ടികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. ഇവരുടെ പിതാവ് ഒരു പാസ്റ്ററാണെന്ന വിവരം മാത്രമാണ് ഇപ്പോള്‍ ലഭ്യമായത്.
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ആദ്യത്തെ സ്വര്‍ണക്കടത്ത് പിടികൂടി. അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണമാണ് ഡിആര്‍ഐ പിടികൂടിയത്. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
മൈക്രോവേവ് ഓവനിലാക്കിയായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഡിആര്‍ഐക്ക് ലഭിച്ച രഹസ്യ ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. അറസ്റ്റിലായ പിണറായി സ്വദേശി മുഹമ്മദ് ഷാനുവിനെ ചോദ്യം ചെയ്ത് വരികയാണ്. ഓവനിലെ ഹീറ്റര്‍ കോയിലുകളുടെ രൂപത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
സ്വര്‍ണം സ്വീകരിക്കാനെത്തിയവര്‍ എന്ന് കരുതുന്ന ചിലരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ശ്രമമുണ്ടായിരിക്കുന്നത്. വിമാനത്താവള സുരക്ഷ ശക്തമാക്കാനായിരിക്കും വരും ദിവസങ്ങളില്‍ പോലീസ് ശ്രമിക്കുക.
റിസോർട്ട് ഉടമയുടെ കൊലപാതകത്തിൽ, ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെയാണ് ഒന്നാം പ്രതി രാജു ചെയ്ത കുറ്റം പൊലീസിനോട് ഏറ്റുപറഞ്ഞത്. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്നിരുന്ന ദേഷ്യവും പകയുമാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്വകാര്യ കമ്പനിയിൽ കെമിക്കൽ എൻജിനീയറാണു രാജു. രാജുവിന്റെ ഭാര്യയും കൊല്ലപ്പെട്ട നെബുവും തമ്മിൽ ബന്ധമുണ്ടെന്ന് നേരത്തെ തന്നെ രാജു കണ്ടെത്തിയിരുന്നു
നഗ്നചിത്രങ്ങൾ കാണിച്ചു ഭാര്യയെ നെബു ഭീഷണിപ്പെടുത്തി. സാമ്പത്തിക ചൂഷണം നടത്തിയതിന്റെയും പലയിടത്തും കൊണ്ടുപോയതിന്റെയും വൈരാഗ്യം രാജുവിനുണ്ടായിരുന്നു. ഒന്നാം പ്രതി രാജു അതിക്രൂരമായാണു കൊല നടത്തിയത്. 32 കുത്തുകളാണു നെബുവിന്റെ ശരീരത്തിലുണ്ടായിരുന്നത്. മാരകമായ കുത്തിൽ നെബുവിന്റെ കുടൽമാല പുറത്തു വന്നു. രാജുവിനെ തെളിവെടുപ്പിനായി കൊലപാതകം നടന്ന റിസോർട്ടിലെത്തിച്ചിരുന്നു.
റിസോർട്ടിനുള്ളിൽ പ്രവേശിച്ചതും കൊല നടത്തിയ രീതിയും രാജു പൊലീസിനോടു വിശദീകരിച്ചു. ഭാവവ്യത്യാസമില്ലാതെ തന്നെയാണ് രണ്ടാംപ്രതി അനിലും പൊലീസിന്റെ ചോദ്യങ്ങളോടു പ്രതികരിച്ചത്. കൊലപ്പെടുത്താനായി നെബുവിന്റെ ഇരു കൈകളും പിറകോട്ടു പിടിച്ചു കെട്ടി കൊടുത്തത് താനാണെന്ന് അനിൽ സമ്മതിച്ചു
ഇരു പ്രതികളെയും ഇന്നു രാവിലെയോടെ റിസോർട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. തുടർന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട നെബുവിന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ സംസ്ക്കരിച്ചു
പ്രതികളിലേക്കെത്താനുള്ള പഴുതുകളെല്ലാം ബാക്കിവച്ചാണ് കൊലപാതകം നടന്നത്. പ്രതികൾ സംഭവസ്ഥലത്തേക്കു വരുന്നതും പോകുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു. റിസോർട്ടിലേക്കുള്ള വഴിയിലും പ്രവേശനകവാടത്തിലും കണ്ടെത്തിയ പ്രതി അനിലിന്റെ ചോരപ്പാടുകളും വിരലടയാളവും പൊലീസ് പരിശോധിച്ചു.
റിസോർട്ടിൽ നെബുവും രാജുവിന്റെ ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നത് പുറത്തുനിന്നെത്തിയവരാണ് കൊല നടത്തിയതെന്നത് ഉറപ്പാക്കി. റിസോർട്ടിനു മുൻപിൽ കണ്ടെത്തിയ ടയറിന്റെ അടയാളവും പ്രതികളിലേക്ക് വേഗത്തിലെത്താൻ പൊലീസിനെ സഹായിച്ചു.
എഎസ്പി വൈഭവ് സക്സനേ, മീനങ്ങാടി സിഐ എം.വി. പളനി തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. നെബുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും നെബുവിനോട് വ്യക്തിവൈരാഗ്യമുള്ളയാളുകളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പ്രതി കീഴടങ്ങിയത്.
കഴിഞ്ഞയാഴ്ചയാണ് ഈ റിസോർട്ട് നെബുവും പങ്കാളിയും പാട്ടത്തിനെടുത്തത്. നവീകരണപ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനായി മൈസൂരുവിലായിരുന്ന നെബു വെള്ളിയാഴ്ചയാണു തിരിച്ചെത്തിയത്.
പൂഞ്ഞാറിൽ പി.സി ജോര്‍ജ്ജ് എം.എൽ.എ പങ്കെടുത്ത പരിപാടിയിലേയ്ക്ക് ചീമുട്ടയേറ്. ഉച്ചകഴിഞ്ഞ് പൂഞ്ഞാര്‍ പെരിങ്ങുളം റോഡ് ആധുനികിരീതിയില്‍ പുനര്‍നിര്‍മിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിലാണ് സംഘര്‍ഷം. ഭരണകക്ഷിയുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെയാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്നതെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. തുടർന്ന് പി.സി.ജോർജും പ്രതിഷേധക്കാരുമായി വാക്കേറ്റമുണ്ടായി. എറിഞ്ഞവനെ വീട്ടിൽ കയറി തല്ലുമെന്നു പി.സി. ജോർജ് മൈക്കിലൂടെ പറഞ്ഞു. എറിഞ്ഞവനെ താൻ കണ്ടു. നീ വീട്ടിൽ കിടന്നുറങ്ങില്ല. ഓർത്തോ. പേടിപ്പിക്കാമെന്നു കരുതേണ്ടെന്നും എംഎൽഎ പറഞ്ഞു.
പ്രണയനൈരാശ്യം മൂലം കീഴ്ശാന്തി ജീവനൊടുക്കി. കൊല്ലം പനയം ക്ഷേത്രത്തിലാണ് സംഭവം. പാലക്കാട് ഗോവിന്ദാപുരം സ്വദേശിയാണ് മരിച്ച അഭിമന്യു(19). പ്രഭാത പൂജകൾക്കായി ക്ഷേത്രം തുറക്കാനെത്തിയവരാണ് അഭിമന്യുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രണയനൈരാശ്യത്തെ തുടര്‍ന്ന് അഭിമന്യു ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കാമുകിയെ വിഡിയോ കോള്‍ ചെയ്ത ശേഷം മുണ്ട് കൊണ്ട് കുരുക്കുണ്ടാക്കി ചുറ്റമ്പലത്തിനകത്ത് വച്ച് തന്നെ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അഭിമന്യുവിന്റെ ഫോണ്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച രാത്രി അഭിമന്യു കാമുകിയുമായി ഏറെ നേരം ഫോണില്‍ സംസാരിച്ചതായും പൊലീസ് അറിയിച്ചു.
അഭിമന്യൂവിന്റെ സഹോദരന്‍ നേരത്തേ ഇതേ അമ്പലത്തില്‍ മേല്‍ശാന്തിയായിരുന്നു. ആ സമയത്ത് സഹോദരനെ സഹായിക്കാനായാണ് അഭിമന്യു ഇവിടെ ആദ്യം എത്തിയത്. ഇപ്പോള്‍ അമ്പലത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങുകളുടെ ഭാഗമായാണ് വീണ്ടും അഭിമന്യു എത്തിയതെന്നും പൊലീസ് പറയുന്നു.
രാത്രി മുഴുവന്‍ മരുഭൂമിയില്‍ കുടുങ്ങിയ സ്ത്രീകളടക്കമുള്ള മലയാളി സംഘത്തെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി. ഹെലികോപ്റ്ററില്‍ എത്തിയ പൊലീസ് നിരീക്ഷണ സംഘം ഇവരെ കണ്ടെത്തിയശേഷം മരുഭൂമിയിലെ പ്രത്യേക ദൗത്യസംഘത്തെ കൃത്യമായ സ്ഥലം അറിയിക്കുകയായിരുന്നു.
ഭക്ഷണവും വെള്ളവുമായാണ് പൊലീസ് എത്തിയത്. ദുബായിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉദ്യോഗസ്ഥന്‍ മലപ്പുറം സ്വദേശി മുഷ്താഖ്, സുഹൃത്തും എന്‍ജിനീയറുമായ പത്തനംതിട്ട സ്വദേശി ഷഹനാസ് ഷംസുദ്ദീന്‍, ഷഹനാസിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പത്തംഗ സംഘമാണ് മരുഭൂമിയില്‍ കുടുങ്ങിയത്. മരുഭൂമിയില്‍ ഇടയ്ക്കിടെ ഉല്ലാസയാത്ര പോകാറുള്ള ഇവര്‍ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ അല്‍ ഖുദ്രയില്‍ രണ്ടു വാഹനങ്ങളിലായി എത്തുകയായിരുന്നു.
തുടര്‍ന്നു ഫോട്ടോ എടുക്കാനായി മരുഭൂമിയിലേക്ക് തിരിച്ചു. വൈകിട്ട് 6ന് മടങ്ങാന്‍ തുടങ്ങുമ്പോള്‍ ഒരു വാഹനം മണലില്‍ പുതയുകയും അടുത്തവാഹനത്തിന്റെ ടയര്‍ കേടാകുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനു ശേഷം വാഹനങ്ങള്‍ ശരിയാക്കി യാത്രയാരംഭിച്ചെങ്കിലും വഴിതെറ്റി മരുഭൂമിക്കുള്ളിലേക്കു പോയി. 18 കിലോമീറ്ററിലേറെ പിന്നിട്ടപ്പോഴാണ് വഴിതെറ്റിയത് അറിഞ്ഞതെന്നു മുഷ്താഖ് പറഞ്ഞു. രാത്രി വളരെ വൈകിയുള്ള യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ടെന്റ് ഒരുക്കി കുറച്ചുപേര്‍ അതിലും ബാക്കിയുള്ളവര്‍ വാഹനങ്ങളിലും കിടന്നു.
വെള്ളവും ഭക്ഷണവുമില്ലാത്തതും കൊടുംതണുപ്പും പലരെയും അവശരാക്കി. പുലര്‍ച്ചെ പുറപ്പെടാന്‍ തുടങ്ങിയെങ്കിലും വാഹനങ്ങള്‍ മണലില്‍ പുതഞ്ഞുപോയിരുന്നു. പ്രമേഹവും മറ്റ് അസുഖങ്ങളുമുള്ളവര്‍ മരുന്നും ഭക്ഷണവുമില്ലാതെ തീര്‍ത്തും അവശരായി. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ ദുബായ് പൊലീസിനെ വിവരം അറിയിച്ചു. ഹെലികോപ്റ്ററില്‍ തിരച്ചില്‍ നടത്തിയ റെസ്‌ക്യൂ വിഭാഗം ഇവരെ കണ്ടെത്തുകയും പ്രത്യേക ദൗത്യസേനയെ കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. എല്ലാ സംവിധാനങ്ങളുമായി എത്തിയ രക്ഷാസംഘം ആശ്വസിപ്പിക്കുകയും വെള്ളവും ഭക്ഷണവും നല്‍കുകയും ചെയ്തു. മണലില്‍ പുതഞ്ഞുപോയ വാഹനങ്ങള്‍ പുറത്തെടുത്തു. ഉച്ചകഴിഞ്ഞു മൂന്നോടെയാണ് ഇവര്‍ മരുഭൂമിയില്‍ നിന്നു പുറത്തുകടന്നത്.
ചൈനീസ് ആപ്പായ ടിക് ടോക് തരംഗമാണ് ഇപ്പോൾ.എന്നാല്‍ ഈ ടിക് ടോക്കിനു പിന്നില്‍ വന്‍ ചതിക്കുഴികളുണ്ടെന്നും പല യുവതികളുടേയും ഫോട്ടോകളും വീഡിയോകളും പോണ്‍സൈറ്റുകള്‍ക്കായി എടുക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ലൈക്കും ഫോളവേഴ്സും കൂടുതല്‍ ലഭിക്കാനായി അര്‍ധ നഗ്നവിഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്. ലൈക്ക് കുറഞ്ഞ പോയാല്‍ അടുത്ത വിഡിയോയില്‍ കൂടുതല്‍ സെക്സിയായി എത്താന്‍ കുട്ടികള്‍ തയാറാകുന്നുവെന്നത് വന്‍ ഭീഷണിയാണ്. ടിക് ടോക്കില്‍ നിന്നുള്ള പല വിഡിയോകളും ഇതിനകം തന്നെ മുന്‍നിര പോണ്‍ വെബ്സൈറ്റുകളിലും യുട്യൂബ്, ഫെയ്സ്ബുക് പോലും പൊതു പോര്‍ട്ടലുകളിലും ‘സെക്സ്’ ടാഗോടെ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.
ടിക് ടോക് പോസ്റ്റ് ഉടമയുടെ അനുമതിയോടെയല്ല ഇതുനടക്കുന്നതെന്നാണ് വസ്തുത. ടിക് ടോകിലെ 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ സെക്സി വിഡിയോകള്‍ മാത്രം ഉള്‍പ്പെടുത്തി വിഡിയോ ബ്ലോഗുകളും വെബ്സൈറ്റുകളും ചെയ്യുന്നവരുണ്ട്. ടിക് ടോക് ആപ്പ് ഓപ്പണ്‍ ചെയ്താല്‍ തന്നെ നിരവധി വിഡിയോകളാണ് മുന്നിലേക്ക് വരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് ബിജെപി മുഖപത്രം ജന്മ ഭൂമിയുടെ കാർട്ടൂൺ.നേരത്തെയും മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് ബിജെപി സംഘപരിവാർ നേതാക്കൾ എത്തിയിരുന്നു.
കാർട്ടൂണിലൂടെയാണ് ജന്മഭൂമി മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചിരിക്കുന്നത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍, സ്ത്രീ-പുരുഷ സമത്വത്തിന്റെ ആശയങ്ങളെ ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന വനിതാ മതിൽ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് എന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയായിരുന്നു വിവാദ കാർട്ടൂൺ.
ശനിയാഴ്ചത്തെ പത്രത്തിലാണ് (22-12-2018) ദൃക്‌സാക്ഷി എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍.തെങ്ങ് കയറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം എന്നാണ് കാര്‍ട്ടൂണില്‍ പറയുന്നത്.
പിണറായി വിജയന്റെ പിതാവ് മുണ്ടയില്‍ കോരന്‍ ചെത്തുതൊഴിലാളിയായിരുന്നു. ഈഴവ സമുദായ കുടുംബമാണ് അദ്ദേഹത്തിന്റേത്.ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ചിരുന്ന പത്തനംതിട്ടയിലെ നാമജപ സമരക്കാരിയായ സ്ത്രീ പിണറായിയെ ‘ചോവ കൂതി മോന്‍’ എന്ന് വിളിച്ചത് വലിയ വിവാദമാവുകയും പ്രതിഷേധമുയരുകയും ഇവര്‍ക്കെതിരെ ജാതി അധിക്ഷേപത്തിന്റെ പേരില്‍ കേസെടുക്കുകയും ചെയ്തിരുന്നു.
കൊല്ലം: പ്രണയ നൈരാശ്യം മൂലം കീഴ്ശാന്തിയായ യുവാവ് ചുറ്റമ്പലത്തില്‍ തൂങ്ങിമരിച്ചു. കൊല്ലം പനയം ക്ഷേത്രത്തിലാണ് സംഭവം. പാലക്കാട് ഗോവിന്ദാപുരം സ്വദേശി അഭിമന്യു(19)വാണ് മരിച്ചത്. പ്രഭാതപൂജകള്‍ക്കായി ക്ഷേത്രം തുറക്കാനെത്തിയവരാണ് അഭിമന്യുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസും വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി.
കാമുകിയെ വീഡിയോ കോള്‍ ചെയ്ത ശേഷമാണ് അഭിമന്യു ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഫോണ്‍ പരിശോധിച്ച ശേഷമാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച രാത്രി അഭിമന്യൂ കാമുകിയുമായി ഏറെ നേരം ഫോണില്‍ സംസാരിച്ചതായും പൊലീസ് അറിയിച്ചു. പിന്നീട് വീഡിയോ കോള്‍ ചെയ്യുകയും മുണ്ട് കൊണ്ട് കുരുക്കുണ്ടാക്കി ചുറ്റമ്പലത്തില്‍ തൂങ്ങി മരിക്കുകയുമായിരുന്നു.
ഇതേ ക്ഷേത്രത്തില്‍ അഭിമന്യുവിന്റെ സഹോദരന്‍ നേരത്തേ മേല്‍ശാന്തിയായിരുന്നു. ആ സമയത്ത് സഹോദരനെ സഹായിക്കാനായി അഭിമന്യു ഇവിടെ എത്തിയിരുന്നു. ഇപ്പോള്‍ അമ്പലത്തില്‍ നടക്കുന്ന ചടങ്ങുകളുടെ ഭാഗമായാണ് അഭിമന്യു ഇവിടെ വീണ്ടും എത്തിയത്.