മാല മോഷ്ടിച്ചോടിയ കള്ളനെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് പോയി ചവിട്ടി നിലത്തിട്ട് മാല തിരിച്ചു വാങ്ങി, കള്ളനെ പോലീസില്‍ ഏല്‍പ്പിച്ച വീട്ടമ്മയായ കച്ചേരിത്തടം കല്ലുപറമ്പില്‍ ബാലേഷ് എന്ന മുപ്പത്താറുകാരിയാണ് താരമായിരിക്കുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവത്തിനു തുടക്കം. കഴുത്തിലെ മാല ഊരി ബെഡ്റൂമിലെ മേശമേല്‍ മൊെബെല്‍ ഫോണിനു സമീപം വച്ച് സമീപത്തെ കിടക്കയില്‍ ഉറക്കത്തിലായിരുന്നു സോജി. ബെഡ്റൂമിന്റെ ജനല്‍ പാളി തുറന്ന കള്ളന്‍ നീളമുള്ള പെപ്പിന്റെ സഹായത്തോടെ മേശയിലിരുന്ന മാല അപഹരിച്ചു. തുടര്‍ന്ന് മൊെബെല്‍ ഫോണ്‍ കൂടി മോഷ്ടിക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ ശബ്ദം കേട്ട് സോജി ഉണര്‍ന്നു.
ജനലിനു വെളിയില്‍ ഒരാള്‍ നില്‍ക്കുന്നതു കണ്ട് ബഹളം വച്ച് എഴുന്നേറ്റ വീട്ടമ്മയ്ക്ക് തന്റെ മാല നഷ്ടപ്പെട്ടെന്നു ബോധ്യമായി. പിന്നീട് മറ്റൊന്നും ആലോചിച്ചില്ല. ബഹളം കേട്ട് ഓടിയ കള്ളനു പിന്നാലെ കുതിക്കാന്‍ തന്നെ ഇവര്‍ തീരുമാനിച്ചു. പുറത്തിറങ്ങിയ യുവതി വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി കള്ളനു പിന്നാലെ പാഞ്ഞു.
ജീവനും കൊണ്ട് ഓടിയ കള്ളന്‍ 100 മീറ്റര്‍ അകലെ വച്ചിരുന്ന തന്റെ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി കുതിച്ചു. വീട്ടമ്മ വിട്ടുകൊടുക്കാന്‍ തയാറായില്ല. ബംഗല്‍ംകടവു-മുക്കം റോഡിലൂടെ പോയ മോഷ്ടാവിനെ സോജി പിന്തുടര്‍ന്നു. ജനവാസം കുറഞ്ഞ മേഖലയില്‍ കള്ളനെ ഒറ്റയ്ക്ക് നേരിടുന്നത് അപകടമാണെന്നു മനസിലാക്കിയ സോജി രണ്ടര കിലോമീറ്ററോളം ദൂരം പിന്നാലെ പോയി. ഏറെക്കുറെ ജനവാസമുള്ള പ്രദേശത്ത് എത്തിയതോടെ കള്ളന്റെ സ്‌കൂട്ടര്‍ സോജി ഇടിച്ചു വീഴ്ത്തി.
ദേഷ്യം തീരും വരെ പെരുമാറിയതിന് ശേഷം കള്ളന്റെ പോക്കറ്റില്‍ നിന്നും തന്റെ മാല സോജി പിടിച്ചു വാങ്ങി. പിടി അയഞ്ഞപ്പോള്‍ കള്ളന്‍ സ്‌കൂട്ടറില്‍ കയറി രക്ഷപെട്ടു. ഭാര്യ കള്ളനു പിന്നാലെ സ്‌കൂട്ടര്‍ എടുത്ത് പാഞ്ഞതില്‍ പരിഭ്രാന്തനായ ഭര്‍ത്താവ് മാത്യു ജോസഫ് അയല്‍വാസികളേയും കൂട്ടി രണ്ടര കിലോമീറ്റര്‍ അകലെ എത്തിയപ്പോഴാണ് മാല പിടിച്ചുവാങ്ങി സോജി നില്‍ക്കുന്നത് കണ്ടത്.
പുലര്‍ച്ചെ അഞ്ചോടെ ബംഗല്‍ംകടവു-മുക്കം റോഡിലൂടെ കള്ളന്‍ വീണ്ടും എത്തിയതാണ് പിടിയിലാകാന്‍ കാരണം. സ്‌കൂട്ടറില്‍ പ്രാണരക്ഷാര്‍ത്ഥം പായുന്നതിനിടയില്‍ വഴിയില്‍ നഷ്ടമായ തന്റെ മൊെബെല്‍ ഫോണ്‍ തെരയുന്നതിനായിരുന്നു ഇയാള്‍ എത്തിയത്. രാവിലെ നടക്കാന്‍ ഇറങ്ങിയ മാധ്യമപ്രവര്‍ത്തകന്‍ അജി പണിക്കരുടെ മുമ്പിലാണ് കള്ളന്‍ ആദ്യം എത്തിയത്.
രാത്രിയിലെ സംഭവങ്ങള്‍ക്ക് സാക്ഷിയായ അജി യുവാവിനെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഒടുവില്‍ മാല നഷ്ടപ്പെട്ട സോജിയെ തന്നെ വിളിച്ചുവരുത്തി തിരിച്ചറിഞ്ഞ യുവാവിനെ പെരുനാട് പോലീസിന് കെമാറുകയായിരുന്നു.
കര്‍ണ്ണാടക വനത്തില്‍ മലയാളി മരിച്ചത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ വെടിയേറ്റതെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട് തയ്യേനിയിലെ താന്നിക്കല്‍ ജോര്‍ജ് (50) ആണ് മരിച്ചത്. സുഹൃത്തുക്കളായ ചന്ദ്രന്‍, അശോകന്‍ എന്നിവരെ ബാഗമണ്ഡലം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടി പൊട്ടിയാണ് ജോര്‍ജ് മരിച്ചത്.
പ്രതികള്‍ നേരത്തെ പൊലീസ് കസ്റ്റഡിയിലായിരുന്നു. മറ്റൊരു നായാട്ട് സംഘം വെടിവെച്ചുവെന്ന് ആദ്യം പറഞ്ഞിരുന്ന പ്രതികള്‍ ചോദ്യം
ചെയ്യലില്‍ കുറ്റം ഏറ്റുപറഞ്ഞു. അബദ്ധത്തില്‍ തങ്ങളുടെ തോക്കില്‍ നിന്ന് വെടിയേറ്റതായി ഇവര്‍ സമ്മതിച്ചു. മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
റഫാല്‍ കരാറില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസം. ഇടപാടില്‍ അന്വേഷണം വേണമെന്ന ആവശ്യം കോടതി തള്ളി. ഇടപാടിലും കരാറിലും സംശയങ്ങളില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ ആശ്വാസമാണ് വിധി.
റഫാല്‍ ജെറ്റിന്റെ ഗുണനിലവാരത്തിലും സംശയമില്ല. പ്രതിരോധ ഇടപാടുകളില്‍ കോടതി പരിശോധനയ്ക്ക് പരിധിയുണ്ട്. കരാറില്‍ തൃപ്തി അറിയിച്ചു.
വില താരതമ്യം ചെയ്യുക കോടതിയുടെ ഉത്തരവാദിത്തമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. റഫാല്‍ ഇടപാട് അന്വേഷിക്കണമെന്ന പൊതുതാല്‍പര്യഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ വന്‍അഴിമതിയാരോപിച്ച് ബി.ജെ.പി വിമതനേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. റിലയന്‍സിന് ഓഫ്സെറ്റ് കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും ആരോപിച്ചു. യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് 126 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് കരാറൊപ്പിട്ടത്. എന്നാല്‍, ബി.ജെ.പി സര്‍ക്കാര്‍ ഇത് 36 വിമാനങ്ങളായി വെട്ടിചുരുക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് പദ്ധതിയിലെ മാറ്റം പ്രഖ്യാപിച്ചത്. മുന്‍കരാറില്‍ നിന്ന് വിഭിന്നമായി വന്‍തുക അധികം നല്‍കിയാണ് വിമാനം വാങ്ങിയതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.
എന്നാല്‍, ഹര്‍ജിയിലെ ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. രാജ്യത്തെ വ്യോമസേനയുടെ ഇപ്പോഴത്തെ സ്ഥിതി വ്യോമസേനാ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അന്വേഷിക്കുകയുണ്ടായി. പോര്‍വിമാനങ്ങളുടെ അഞ്ചാംതലമുറ ആവശ്യമാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ഇടപാടില്‍ പങ്കാളിയെ കണ്ടെത്താനുള്ള ഒാഫ് സെറ്റ് കരാറിന്‍റെ മാനദണ്ഡത്തില്‍ മാറ്റം വരുത്തിയത് എന്തിന് തുടങ്ങിയ ചോദ്യങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഇടപാടുമായി ബന്ധപ്പെട്ട രേഖകളും കോടതി വിളിച്ചുവരുത്തിയിരുന്നു. ഇതടക്കം പരിശോധിച്ചാണ് വിധി പറഞ്ഞത്.
കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് നല്‍കിയ പരാതിയില്‍ അറസ്റ്റിലായ രഹനാ ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നവംബര്‍ 28നായിരുന്നു രഹന ഫാത്തിമയെ പത്തനംതിട്ട പൊലീസ് മതസ്പര്‍ദ്ദ ഉണ്ടാക്കിയെന്ന കേസില്‍ അറസ്റ്റ് ചെയ്തത്. ആദ്യം പതിനാല് ദിവസത്തെ റിമാന്‍ഡില്‍ വിടുകയും പിന്നീട് അത് നീട്ടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്.
മത സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. പമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 3 മാസത്തേക്ക് കയറാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ രഹനയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് നടത്താനിരുന്ന പ്രതിഷേധ പരിപാടി മാറ്റിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രഹന ഹൈക്കോടതിയെ സമീപിക്കുന്നത്.
യൂവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി പുറത്തുവന്ന പശ്ചാത്തലത്തില്‍ രഹന അയ്യപ്പ ദര്‍ശനം നടത്താനായി ശബരിമലയിലെത്തിയിരുന്നു. എന്നാല്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ തിരികെ പോന്നു. ശബരിമലയില്‍ എത്തുന്നതിന് മുന്‍പ് രഹന ഫെയിസ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിന് ആധാരമായി പരാതിക്കാരനായ ബി.ജെ.പി നേതാവ് ചൂണ്ടിക്കാണിക്കുന്നത്.
സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ.രാവിലെ ആറു മുതല്‍ ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തലസ്ഥാനത്ത് ബി.ജെ.പി സമരപ്പന്തലിനുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ച സംഭവത്തിലാണ് ഹര്‍ത്താല്‍.
ബി.ജെ.പി സമരപ്പന്തലിനുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ അല്‍പം മുന്‍പാണ് മരിച്ചത്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്നുപുലര്‍ച്ചെയാണ് ആത്മഹത്യാശ്രമമുണ്ടായത്.
ഭക്തരുടെ വികാരങ്ങളെ മാനിക്കാത്ത സര്‍ക്കാര്‍ നടപടിയാണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്ന് ബി.ജെ.പി ആരോപിച്ചു. സമരപന്തലിന് എതിര്‍വശമുള്ള ക്യാപിറ്റോള്‍ ടവറിന് മുന്നില്‍ നിന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊളുത്തിയ ശേഷം വേണുഗോപാലന്‍ നായര്‍ സമരപന്തലിലേക്ക് ഓടിയെത്തുകയായിരുന്നു. പന്തലിന് അകത്തേക്ക് കടക്കാന്‍ സാധിച്ചില്ല. ഈ സമയം പന്തലിനുള്ളില്‍ സി.കെ. പത്മനാഭനമുണ്ടായിരുന്നു.പൊലീസെത്തിയാണ് തീയണച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കോഴിക്കോട്: പേരാമ്പ്ര സ്വകാര്യ ബസ് സ്റ്റാൻഡിലെ ഹോട്ടലിന് സമീപം ബോംബ് പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല. ഹോട്ടലിന് സമീപത്തെ മാലിന്യ കൂന്പാരത്തിൽ കിടന്ന സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചത്. സ്ഥലത്ത് ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തി. പോലീസ് അന്വേഷണം തുടങ്ങി.
മനുഷ്യസുബോധത്തെക്കുറിച്ചും ആത്മാക്കളെക്കുറിച്ചുമെല്ലാം കൂടുതല്‍ കണ്ടെത്തല്‍ നടത്താന്‍ കഴിയുന്ന പരീക്ഷണവുമായി ചൈനീസ് ഗവേഷകര്‍. ഇതിനായി ലോകത്ത് ഇതു വരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശക്തിയേറിയ ബ്രയിന്‍ സ്‌കാനറാണ് ചൈന നിര്‍മ്മിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ചൈനീസ് സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക അനുമതി ലഭിച്ചതായാണ് വിവരം. ചൈനയിലെ പ്രമുഖ ഭൗതികശാസ്ത്രജ്ഞനായ സാഹോ സോങ്സിയാനാണ് പദ്ധതിയുടെ മേല്‍നോട്ടചുമതല.
നൂറു കോടി യുവാന്‍ ചിലവു വരുന്ന പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ചൈന ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഗുവാങ്ടോങ് പ്രവിശ്യയിലെ ഷെന്‍ചെനിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ നടക്കുന്നത്.
മനുഷ്യന്റെ തലച്ചോറിലെ ഓരോ ന്യൂറോണിന്റെയും ചലനങ്ങളും പ്രവര്‍ത്തികളും രേഖപ്പെടുത്താന്‍ മാത്രം ശേഷിയുള്ളതായിരിക്കും ഈ സ്‌കാനര്‍. ഈ അദ്ഭുത ഉപകരണം പുതിയ പല അറിവുകളും മനുഷ്യര്‍ക്ക് സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മനുഷ്യന്റെ സുബോധത്തെക്കുറിച്ചും പാര്‍ക്കിന്‍സന്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സയെക്കുറിച്ചും കൂടുതല്‍ വെളിച്ചം വീശാന്‍ ഈ പദ്ധതിക്കാകും. മനുഷ്യന്‍ ഇന്നേവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത തലച്ചോറിലെ പ്രവര്‍ത്തികളെക്കുറിച്ച് നിരവധി അറിവുകള്‍ നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നും കരുതുന്നു.
ആത്മാവും മനുഷ്യന്റെ സുബോധവുമെല്ലാം കാലങ്ങളായി തര്‍ക്കവിഷയങ്ങളാണ്. വിവിധ മതവിശ്വാസങ്ങള്‍ക്ക് ആത്മാവിനെചൊല്ലി വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്. ചിന്തകര്‍ തുടങ്ങി സാധാരണക്കാരുടെ വരെ ചര്‍ച്ചകളിലും ആത്മാവ് ഇടംപിടിക്കാറുണ്ട്. അപ്പോഴും ഇതു സംബന്ധിച്ച് ആത്മാവിനെക്കുറിച്ച് ശാസ്ത്ര സമൂഹത്തിന് കൃത്യമായ തെളിവുകള്‍ ഇപ്പോഴും ലഭിച്ചിട്ടില്ല.
സാധാരണ എംആര്‍ഐ സ്‌കാനറുകള്‍ക്ക് 1.5 മുതല്‍ 3 ടെസ്ല വരെയാണ് ശേഷി. വിദ്യുത് ചാലിക ബലത്തിന്റെ അളവാണ് ടെസ്ലയില്‍ രേഖപ്പെടുത്തുന്നത്. സെര്‍ബിയന്‍ അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍ നികോള ടെസ്ലയുടെ ബഹുമാനാര്‍ഥമാണ് ഈ പേര് ലഭിച്ചത്. യുഎസിലും യൂറോപിലുമുള്ള ചില സ്‌കാനറുകള്‍ക്ക് 11 ടെസ്ല വരെ ശേഷിയുണ്ട്. ചൈന നിര്‍മിക്കാനിരിക്കുന്ന ഉപകരണത്തിന് 14 ടെസ്ലയാണ് ശേഷി. ഇതുപയോഗിച്ച് തലച്ചോറിലെ ചെറു ചലനങ്ങള്‍ പോലും ഒപ്പിയെടുക്കാനാകും.
റിപ്പബ്ലിക്ക് ടിവി എഡിറ്ററും പ്രമുഖ മാധ്യമ പ്രവർത്തകനുമായ അർണാബ് ഗോസ്വാമിയുടെ പേരിൽ ബിജെപിയുടെ വ്യാജപ്രചാരണം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മോദി സ്തുതി കത്ത് തന്റെതല്ലെന്നും രാഷ്ട്രീയ നേട്ടത്തിനു വേണ്ടി തന്റെ പേരില്‍ കത്ത് ബിജെപി– സംഘപരിവാർ അനുകൂലികൾ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അർണാബ് ഗോസ്വാമി വ്യക്തമാക്കി.
അഞ്ചിടത്തെ ജനവിധി മുന്‍നിര്‍ത്തി വീഴ്ച്ചകള്‍ പരിഹരിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍പോരാട്ടമായി വിശേഷിക്കപ്പെട്ടിരുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍തിരിച്ചടി നേരിട്ടതിന്റെ ആഘാതത്തില്‍ നില്‍ക്കുന്ന ബിജെപിക്കാര്‍ തന്നെ പ്രചരിപ്പിച്ചതാണ് ഈ മോദി സ്തുതിയെന്നും വ്യക്തമായി. മോദിയെ പോലുള്ള ഒരു പ്രധാനമന്ത്രിയെ ഞങ്ങള്‍ അര്‍ഹിക്കുന്നില്ലെന്നും ദിവസം 16 മണിക്കൂറോളം വിശ്രമമില്ലാതെ ജോലി ചെയ്യുന്നുണ്ടെങ്കിലും ചെറിയ കുറ്റങ്ങള്‍ക്ക് അദ്ദേഹത്തെ കുരിശിലേറ്റുന്നുവെന്നൊക്കെയാണ് കത്തിന്റെ ഉള്ളടക്കം.
2015 ൽ മുതൽ സമൂഹമാധ്യമങ്ങളിൽ കറങ്ങി കിടന്നിരുന്ന കത്താണ് സംഘപരിവാർ സൈബർ സംഘം ഗോസ്വാമിയുടെ പേരിൽ എഴുതിയത്. 2015ല്‍ സോഷ്യല്‍മീഡിയയില്‍ ഏറെ പ്രചരിപ്പിക്കപ്പെട്ട ഈ കുറിപ്പ് 2017ല്‍സ്ഥാപിക്കപ്പെട്ട റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി എഴുതിയത് എന്ന പേരിലാണ് പ്രചരിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഈ കത്ത് വ്യാപകമായി സംഘരിവാര്‍സൈബര്‍സംഘം പ്രചരിപ്പിക്കാറുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
കാലം..! അത് മനുഷ്യന് ഇന്നും പിടി കൊടുക്കാത്ത ഒരു പ്രഹേളികയാണ്.. ഒരിക്കലും മറക്കില്ലെന്ന് കരുതിയ ഓര്‍മ്മകളേയും എക്കാലവും വേട്ടയാടപ്പെടും എന്ന് കരുതുന്ന വേദനകളേയും നിഷ്പ്രയാസം തച്ചുടച്ച് കളയാന്‍ അതിന് കഴിയും.. ഹിറ്റ്ലറെ പോലെ മുസ്സോളിനിയെ പോലെ വിണ്ണില്‍ കണ്ണീര് വീഴ്ത്തിയ ഏകാധിപതികളായാലും ലിങ്കണെ പോലെ അംബേദ്ക്കറെ പോലെ മണ്ണില്‍ ചരിത്രം എഴുതിയവരായാലും ഇല്ലാതാക്കപ്പെടുന്നത് ചിലപ്പോള്‍ ഏതാനും നിമിഷങ്ങള്‍ കൊണ്ടായിരിക്കും. മറ്റ് ചിലപ്പോള്‍ ഒരിക്കലും അതിജീവിക്കില്ലെന്ന് കരുതിയ ദുരന്തങ്ങളേയും ക്രൂരതകളേയും മനസ്സില്‍ നിന്ന് മായ്ച്ച് കൊണ്ടായിരിക്കും അത് നമ്മളോട് നീതി പുലര്‍ത്തുന്നത്. മായ്ച്ച് കളയാനും ഇല്ലാതാക്കാനുമുള്ള കാലത്തിന്റെ കലാവിരുതില്‍ പെട്ട് ഇല്ലാതായ ഒരുപാട് ജനവിഭാഗങ്ങള്‍ ഉണ്ട്, പക്ഷെ വെറും മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഈ ഭൂമുഖത്ത് നിലനിന്നതിന്റെ യാതൊരു തെളിവും ബാക്കി വെക്കാതെ കടന്ന് പോയ ഒരു ജനക്കൂട്ടം ഇവരെ പോലെ വേറെ ഉണ്ടാവില്ല.. അതെ, അവരാണ് റെനോക്കിലെ കോളനിക്കാര്‍..!!

തങ്ങളുടേത് അല്ലാത്ത ഭൂപ്രദേശങ്ങള്‍ വെട്ടിപ്പിടിക്കാനായി ഒരുകൂട്ടം ആളുകള്‍ യാത്രക്കിറങ്ങുക. എല്ലാവര്‍ക്കും ഇഷ്ട്ടമായ ഒരു സ്ഥലത്ത് തങ്ങളുടേതായ കോളനി സ്ഥാപിക്കുക. തുടര്‍ന്ന് ആ വാഗ്ദത്ത ദേശത്തിലേക്ക് കൂടുതല്‍ ആളുകളെ ക്ഷണിക്കാനും ആ സ്ഥലം മികച്ചതാക്കാന്‍ സഹായങ്ങള്‍ തേടിയും അവരുടെ നേതാവ് തന്നെ യാത്ര തിരിക്കുക. പല കാരണങ്ങളാല്‍ കൊണ്ടും തിരിച്ച് വരാനുള്ള സമയം അധികരിക്കുക, ഒടുവില്‍ പ്രതിബദ്ധങ്ങളെ എല്ലാം തരണം ചെയ്ത് നേതാവ് തിരിച്ച് വരുന്ന സമയം ആ കോളനിക്കാര്‍ ഒന്നടങ്കം അപ്രത്യക്ഷരാവുക.. അപസര്‍പക കഥകളെ പോലും വെല്ലുന്ന ഒരു കഥയാണ് ഇനി നമ്മള്‍ കേള്‍ക്കാന്‍ പോകുന്നത്, ലോക ചരിത്രത്തില്‍ ഇന്നോളം പരിഹരിക്കപ്പെടാത്ത ഒരു നിഗൂഡമായ കാണാതാവലിന്റെ കഥ..!

യാത്രയുടെ തുടക്കം : മറ്റുള്ള രാജ്യങ്ങളില്‍ കടന്ന് ചെന്ന് തങ്ങളുടെ കോളനികള്‍ സ്ഥാപിക്കുന്നത് രാജ്യത്തിന്റെ പ്രൗഡിയുടെ ഭാഗമായി സാമ്രാജത്വ രാജ്യങ്ങള്‍ കണ്ട് തുടങ്ങിയിരുന്ന പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യ കാലത്തിലാണ് ഈ സംഭവവും നടക്കുന്നത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി ബ്രിട്ടീഷ് സാമ്രാജ്യം അറിയപ്പെട്ടിരുന്നത് തന്നെ ലോകത്തെമ്പാടും അവര്‍ സ്ഥാപിച്ച അവരുടെ കോളനികളുടെ ബാഹുല്യം കാരണം തന്നെ ആയിരുന്നൂ. രാജ്യങ്ങള്‍ വെട്ടി പിടിക്കാനുള്ള ഈ ശ്രമം തുടങ്ങിയത് മുതല്‍ അവരുടെ നോട്ടപ്പുള്ളി ആയിരുന്നൂ അമേരിക്കന്‍ ഭൂഖണ്ഡം..
കൊളംബസ് കാല് കുത്തിയത് മുതല്‍ കണ്ണില്‍ പതിഞ്ഞിരുന്ന അമേരിക്കന്‍ ഭൂഖണ്ഡം ലക്ഷ്യമാക്കി ആദ്യമായി ബ്രിട്ടീഷുകാര്‍ എത്തുന്നത് 1585ല്‍ ആയിരുന്നൂ.. പ്രാദേശിക പ്രശ്നങ്ങള്‍ കാരണവും അത്യാവശ സാധനങ്ങളുടെ ലഭ്യത കുറവ് മൂലവും അന്ന് അവിടെ തമ്പടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ പിന്നീട് ജോണ്‍ വൈറ്റ് എന്ന നാവികന്റെ നേതൃത്വത്തില്‍ 115 പേര്‍ 1587ല്‍ കപ്പലേറിയപ്പോള്‍ അവര്‍ രണ്ടും കല്‍പ്പിച്ച് തന്നെ ആയിരുന്നൂ. ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള അനുഗ്രഹാശിസുകള്‍ ഉണ്ടായിരുന്ന ഈ സംഘം നങ്കൂരമിടുന്നത് ഇന്നത്തെ നോര്‍ത്ത് കരോലിനയില്‍ ഉള്‍പ്പെടുന്ന റെനോക്ക് എന്ന ദ്വീപില്‍ ആയിരുന്നൂ.. നമ്മുടെ കഥ തുടങ്ങുന്നതും ആ ദ്വീപില്‍ നിന്നാണ്..!!

അമേരിക്ക പിടിച്ചടക്കാനുള്ള ബ്രിട്ടണിന്റെ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സര്‍ വാള്‍ട്ടര്‍ റൈലേഗ് എന്ന ബ്രിട്ടീഷുകാരന്‍ ആയിരുന്നൂ.. ജോണ്‍ വൈറ്റിന്റെ റെനോക്ക് ദൗത്വത്തിന്റേയും സ്പോണ്‍സര്‍ അയാള്‍ തന്നെ ആയിരുന്നൂ.. ഒരിക്കലും കണ്ടിട്ടില്ലാത്ത തന്റേതാണെന്ന് മൂന്ന് കൊല്ലം വിശ്വാസിച്ച് നടന്ന ഒരു പ്രദേശത്തിനായി തന്റെ സമ്പാദ്യത്തിന്റെ സിംഹള ഭാഗവും ചിലവഴിക്കേണ്ടി വന്ന ഒരാളായിരുന്നൂ അദ്ധേഹം..!
ഇതിനിടെ രണ്ടാമത്തെ ദൗത്യവുമായി ദ്വീപിലെത്തിയ വൈറ്റിനാല്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ബ്രിട്ടന്റെ ആദ്യ കോളനി റെനോക്കില്‍ സ്ഥാപിക്കപ്പെട്ടു. തുടക്കത്തില്‍ അവിടുത്തെ പ്രാദേശിക ഗോത്രങ്ങളുമായി കുറച്ച് പ്രശ്നങ്ങള്‍
ഉണ്ടാവുമെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് തങ്ങളുടെ കോളനി സ്ഥാപിക്കാന്‍ വൈറ്റിന് സാധിച്ചൂ. ബ്രിട്ടണില്‍ നിന്ന് കൊണ്ട് വന്ന വസ്തുക്കള്‍ ഉപയോഗിച്ച് താമസിക്കാന്‍ ആവശ്യമായ വീടുകളും മറ്റ് ആവശ്യ സ്ഥലങ്ങളും അങ്ങിനെ റെനോക്കില്‍ നിര്‍മ്മിക്കപ്പെട്ടൂ. ഇതിനിടെ ദ്വീപിലേക്ക് വരുമ്പോള്‍ പൂര്‍ണ ഗര്‍ഭിണി ആയിരുന്ന വൈറ്റിന്റെ മകള്‍ ദ്വീപില്‍ വെച്ച് പ്രസവിച്ചൂ. വിര്‍ജിന ഡെയര്‍ എന്ന് പേരിട്ട് ദ്വീപില്‍ പിറന്ന ആദ്യ ഇംഗ്ലീഷുകാരിയുടെ ജനനം അവരെല്ലാം കൂടി ആഘോഷിച്ചൂ. കളിയും ചിരിയും ആഘോഷങ്ങളുമായി അവര്‍ ദ്വീപിലെ തങ്ങളുടെ ദിനങ്ങള്‍ സന്തോഷത്തിന്റേതാക്കി..
പ്രതിസദ്ധികളുടെ നാള്‍ വഴി : ഏതൊരു ആവാസ വ്യവസ്ഥയിലേക്കും ക്ഷണമില്ലാതെ കടന്ന് വരുന്ന പ്രതിയോഗികളോട് അവിടെ നിലനില്‍ക്കുന്നവര്‍ എതിരായി തന്നെയേ പ്രതികരിക്കാന്‍ സാധ്യതയുള്ളൂ. അത് ഒട്ടുമിക്ക എല്ലാ ജീവികളുടേയും ജൈവിക സ്വഭാവമാണ്.. നിലനില്‍പ്പിനായുള്ള ആ എതിര്‍പ്പ് റെനോക്കിലും ജോണ്‍വൈറ്റിന്റെ നേതൃത്വത്തില്‍ വന്നവര്‍ നേരിട്ടു. ദ്വീപിന്റെ മറുവശത്ത് സ്ഥിര താമസക്കാര്‍ ആക്കിയിരുന്ന തദ്ധേശീയരായ അമേരിക്കക്കാരില്‍ നിന്നായിരുന്നൂ പ്രധാനമായും ജോണ്‍ വൈറ്റ് ആക്രമണം നേരിട്ടിരുന്നത്.
തുടക്കത്തിലെ എതിര്‍പ്പുകള്‍ എല്ലാം ഒതുക്കി തങ്ങളുടെ കോളനി അവിടെ സ്ഥാപിക്കാന്‍ വൈറ്റിന് കഴിഞ്ഞൂ എങ്കിലും ആ പ്രദേശത്ത് നിലനില്‍ക്കാന്‍ കൂടുതല്‍ ആയുധങ്ങള്‍ തങ്ങള്‍ക്ക് വേണ്ടി വരും എന്ന് വൈറ്റിന് മനസ്സിലായി. കൂടാതെ ഭക്ഷണവും മറ്റ് ആവശ്യ സാധനങ്ങള്‍ക്കും കൂടെ ദൗര്‍ലഭ്യം നേരിട്ടതോട് കൂടി വൈറ്റ് ഒരിക്കല്‍ കൂടി കടല്‍ താണ്ടാന്‍ തീരുമാനിച്ചൂ. തുടര്‍ന്ന് സ്വന്തം കുടുംബത്തേയും മറ്റ് കോളനി നിവാസികളേയും അവിടെ ഉപേക്ഷിച്ച് വൈറ്റിന്റെ നേതൃത്വത്തില്‍ ഏതാനും പേര്‍ മാത്രം തിരിച്ച് മാതൃരാജ്യത്തിലേക്ക് തിരിക്കാന്‍ തീരുമാനം എടുക്കപ്പെടും. കോളനി നിവാസികള്‍ക്ക് വേണ്ടിയുള്ള അത്യാവശ വസ്തുക്കളും സുരക്ഷക്കായുള്ള മാര്‍ഗ്ഗങ്ങളും ലഭിച്ചാല്‍ ഉടന്‍ തന്നെ തിരിച്ചെത്താന്‍ യാത്ര തിരിക്കുമ്പോള്‍ തന്നെ വൈറ്റ് നിശ്ചയിച്ചിരുന്നൂ, കാരണം ദിവസങ്ങള്‍ക്ക് മുന്നെ പിറന്ന തന്റെ പേരക്കുട്ടിയുടെ മുഖം വൈറ്റിന് അത്രയേല്‍ പ്രിയപ്പെട്ടതായി മാറിയിരുന്നൂ..

വഴി മുടക്കി യുദ്ധം : ജന്മനാട്ടില്‍ തിരിച്ചെത്തിയ വൈറ്റിനെ ഒരു ദുര്‍ഘടം കാത്തിരിക്കുന്നുണ്ടായിരുന്നൂ. അക്കാലത്ത് കോളനികള്‍ സ്ഥാപിക്കുന്നതില്‍ പരസ്പ്പരം പോരാടിയിരുന്ന വന്‍ ശക്തികള്‍ ആയിരുന്നൂ സ്പെയിനും ബ്രിട്ടണും.. കരുത്തേറിയ നാവിക സേനയുടെ പിന്‍ബലത്തില്‍ ലോകത്തെ ഭരിച്ചിരുന്ന രണ്ട് കൂട്ടരും ഏറ്റ് മുട്ടിയപ്പോള്‍ അത് വലിയ ഒരു നാവിക യുദ്ധമായി മാറി. ഏറെക്കാലത്തെ തയ്യാറെടുപ്പുകളോട് കൂടി ശക്തിയുറ്റ നാവിക പടയുമായി ആര്‍ത്തലച്ച് വന്ന സ്പാനിഷ് അര്‍മാഡയെ പിടിച്ച് കെട്ടാന്‍ ബ്രിട്ടന് തങ്ങളുടെ ആവനാഴിയിലുള്ള ആയുധങ്ങളെല്ലാം പ്രയോഗിക്കേണ്ടി വന്നൂ.. അതിനായി തങ്ങളുടെ പക്കലുള്ള അവസാന കപ്പലും ബ്രിട്ടണ്‍ സ്പാനിഷ് അര്‍മാഡക്കെതിരെ പ്രയോഗിക്കുമ്പോള്‍ അതിലൊന്ന് വൈറ്റ് തിരിച്ചെത്തിയ കപ്പലായിരുന്നൂ..!
തുല്ല്യ ശക്തികളുടെ പോരാട്ടം കണ്ട യുദ്ധം ഇരുഭാഗത്തും വരുത്തി വെച്ച നാശ നഷ്ട്ടങ്ങള്‍ അതി ഭീകരമായിരുന്നൂ. കടലോളങ്ങളില്‍ തീ പടര്‍ത്തിയ അതിഭീകരമായ ഈ നാവിക യുദ്ധം കഴിയുമ്പോള്‍ നീണ്ട മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നൂ..!
ഒടുവില്‍ മടക്കം : യുദ്ധാനന്തരം കപ്പല്‍ തിരിച്ച് കിട്ടിയ വൈറ്റ് അധികം വൈകാതെ തന്നെ റെനോക്കിലേക്ക് യാത്ര തിരിച്ചൂ. എത്രയും പെട്ടെന്ന് തന്റെ കോളനിയുടെ അവസ്ഥ അറിയാനുള്ള ആകാംശയും ഇന്നേരം മൂന്ന് വയസ്സ് കഴിഞ്ഞിട്ടുള്ള തന്റെ പേരക്കുട്ടിയെ കാണാനുള്ള ആഗ്രഹവും കൊണ്ട് ആ ഹൃദയം പതിവിലും ഏറെ തുടിച്ചിരുന്നൂ. കപ്പല്‍ നിറയെ തന്റെ കോളനിക്കാര്‍ക്കുള്ള ആവശ്യ വസ്തുക്കളും പേരക്കുഞ്ഞിനുള്ള സമ്മാനങ്ങളും കരുതാന്‍ അദ്ധേഹം മറന്നിരുന്നില്ല..
കാത്തിരുന്ന ദുരന്തം : തന്റെ വരവും കാത്ത് തീരത്ത് തന്റെ ജനങ്ങളുടെ കാത്തിരിപ്പും അവര്‍ തനിക്ക് നല്‍കാന്‍ പോകുന്ന സ്വീകരണവും പ്രതീക്ഷിച്ച് റെനോക്കില്‍ കാല് കുത്തിയ വൈറ്റിനെ കാത്തിരുന്നത് ഒരു ദുരന്തം ആയിരുന്നൂ. അവിടെ എത്തിയ അദ്ധേഹം ജനവാസമില്ലാത്ത ആ ദ്വീപ് കണ്ട് പരിഭ്രാന്തനായി. ആരേയും കാണാനില്ല എന്നതിനേക്കാള്‍ അദ്ധേഹത്തെ ഭയപ്പെടുത്തിയത് ഇത്രയും കാലം അവിടെ മനുഷ്യര്‍ ജീവിച്ചതിന്റെ യാതൊരു അടയാളവും ബാക്കിയില്ല എന്നത് തന്നെ ആയിരുന്നൂ.. പൊടി മൂടി കിടക്കുന്ന പ്രദേശങ്ങള്‍, ചിലന്തി വലകള്‍ കൊണ്ട് മൂടിയ ടെന്റുകള്‍, വന്യജീവികളുടെ അവശിഷ്ഠങ്ങള്‍ നിറഞ്ഞ ചുറ്റുപാടുകള്‍, ഇവയെല്ലാം അവിടെ മനുഷ്യവാസം ഉണ്ടായിട്ടേയില്ല എന്ന് ആരേയും വിശ്വാസിപ്പിക്കുന്ന രീതിയിലായിരുന്നൂ.
പരിഭ്രാന്തനായ വൈറ്റ് തന്റെ പ്രിയപ്പെട്ടവര്‍ക്കായി ആ ദ്വീപ് മുഴുവനും അലഞ്ഞുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇടുങ്ങിയ മല നിരകളിലും ഗുഹാ മുഖങ്ങളിലും അങ്ങിനെ ആ ദ്വീപ് മുഴുവന്‍ അദ്ധേഹം തന്റെ തിരച്ചില്‍ തുടര്‍ന്നു എങ്കിലും അദ്ധേഹത്തിനായി യാതൊന്നും അവിടെ ബാക്കി ഇല്ലായിരുന്നൂ.. പക്ഷെ അവിടെയുള്ള ഒരു മരം അദ്ധേഹത്തിനായി ഒരു കാര്യം കരുതി വെച്ചിട്ടുണ്ടായിരുന്നൂ.. കാലത്തിന്റെ കുത്തൊഴുക്കില്‍ മനസ്സിലെന്നും കരുതി വെക്കാനൊരു വാക്ക്.. ‘Croatoan’
ചുരുളഴിയാതെ അഭ്യൂഹങ്ങള്‍ : ചുരുളഴിയാതെ കാലയവനികളില്‍ മാഞ്ഞ് പോകുന്ന ഏത് സംഭവത്തിനും നിരവധി അഭ്യൂഹങ്ങള്‍ പടരുന്നത് സ്വാഭാവികം ആണല്ലോ. റെനോക്കിലെ സംഭവങ്ങളെ കുറിച്ചും അതുപോലെ നിരവധി അഭ്യൂഹങ്ങള്‍ അന്നത്തെ കാലത്ത് വരുക ഉണ്ടായി. ഏറ്റവും പ്രബലമായതിനെ കുറിച്ച് മാത്രം നമുക്ക് അറിയാം.
* Croatoan ഗോത്രം: അക്കാലത്ത് റെനോക്ക് ദ്വീപിലെ വടക്ക് പ്രദേശത്ത് താമസിച്ചിരുന്ന പ്രാദേശിക അമേരിക്കന്‍ ഗോത്രമായിരുന്നൂ ക്രൊയാട്ടന്‍ ഗോത്രം. ജോണ്‍ വൈറ്റും സംഘവും ആദ്യമായി അവിടെ കപ്പല്‍ ഇറങ്ങിയത് മുതല്‍ അവരുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നൂ. തങ്ങളുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് തങ്ങളെ തുരുത്താന്‍ വന്ന ശത്രുക്കള്‍ ആയിട്ടായിരുന്നൂ ഈ ഗോത്ര വിഭാഗക്കാര്‍ ജോണ്‍ വൈറ്റിന്റെ സംഘത്തെ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ വൈറ്റിന്റെ തിരിച്ച് പോക്കിന് ശേഷം കൂട്ടായ ആക്രമണത്തിലൂടെ സംഘാംഗങ്ങളെ മുഴുവനായി വധിച്ച് കളയുകയോ അതോ കീഴടങ്ങി മാപ്പ് പറഞ്ഞ വൈറ്റിന്റെ സംഘത്തെ അവരുടെ കൂടെ കൂട്ടുകയോ ചെയ്തിരിക്കാം എന്നാണ് പ്രബല അഭിപ്രായം..!
ഈ അഭിപ്രായത്തെ ഖണ്ഡിച്ചത് 2007ല്‍ നടത്തിയ ഒരു ജെനിറ്റിക് DNA ടെസ്റ്റ് ആയിരുന്നൂ. Croatoan ഗോത്രത്തിന്റെ പിന്‍തലമുറയില്‍ പെട്ടവരുടേയും അന്ന് അവിടെ കാണാതായവരുടെ പിന്‍തലമുറയേയും വെച്ച് ആയിരുന്നൂ ആ DNA ടെസ്റ്റ് നടത്തപ്പെട്ടത്. അതില്‍ രണ്ട് കൂട്ടരും തമ്മില്‍ യാതൊരു ബദ്ധവും ഇല്ലെന്നായിരുന്നൂ തെളിയിക്കപ്പെട്ടത്..

* സ്പാനിഷ് ആക്രമണം: ഗോത്ര വിഭാഗക്കാരുടെ ആക്രമണം ഭയന്ന് കോളനി നിവാസികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തിരിച്ച് വരുന്ന വഴിയില്‍ നടുക്കടലില്‍ സ്പാനിഷ് നാവിക സേനയുടെ ആക്രമണത്തിനിരയായി എന്നുമാണ് മറ്റൊരു അഭ്യൂഹം. അക്കാലത്ത് ഇംഗ്ലീഷുകാരെ ബദ്ധ ശത്രുക്കളായി കരുതിയിരുന്ന സ്പാനിഷുകാരുടെ ആക്രമണത്തിനിരയായി കപ്പലില്‍ ഉണ്ടായിരുന്ന എല്ലാവരും നടുക്കടലില്‍ വീണ് കൊല്ലപ്പെട്ടുമെന്നാണ് ഇത് പ്രചരിപ്പിക്കുന്നവര്‍ വിശ്വാസിക്കുന്നത്.

കാലം ചില സമയങ്ങളില്‍ അങ്ങിനെയാണ്, അതിന്റെ ക്രൂര കരങ്ങള്‍ നീട്ടി മണ്ണില്‍ വിജയക്കൊടി പാറിച്ചവരെ അടര്‍ത്തി മാറ്റും. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ബ്രിട്ടണിന്റെ ആദ്യ കോളനി സ്ഥാപിച്ചവര്‍ എന്ന പേരില്‍ അറിയപ്പെടേണ്ടി ഇരുന്ന ഒരു സംഘം ആളുകളെ ഇല്ലായ്മ ചെയ്ത് പിന്നെയും ഒഴുകിയതും കാലത്തിന്റെ ക്രൂര വിനോദങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ നില നിന്നതിന്റേയോ ഇല്ലായ്മ ചെയ്തതിന്റേയോ തെളിവുകള്‍ ഒന്നും തന്നെ ബാക്കി വെക്കാതെ വെറും മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഒരു ജനതയെ ഒന്നടങ്കം ഇല്ലായ്മ ചെയ്ത ഈ സംഭവം ചരിത്രത്തില്‍ ഇന്നും നിഗൂഡത മാത്രം അവശേഷിപ്പിക്കുന്നൂ..!
കടപ്പാട് ; ബെന്യാമിൻ ബിൻ ആമിന
വീട് വെക്കാനും ലോൺ എടുക്കാനും അങ്ങനെ പല സഹായങ്ങളും ആവശ്യം ഉള്ളപ്പോൾ നാം അത് അന്വേഷിച്ചു നാം സാധാരണ പോകുന്നത് വില്ലേജ് ഓഫീസിലോ ബാങ്കിലോ മറ്റും അല്ലെ .പക്ഷെ നിന്നൊരാൾ സഹായം അന്വേഷിച്ചു പോലീസ് സ്റ്റേഷനിൽ വന്നു . കക്ഷിയെ ആരോ പറ്റിച്ചത് എന്ന് കണ്ടപ്പോൾ മനസിലായി സഹായിക്കാനും തീരുമാനിച്ചു. ബേക്കൽ സ്റ്റേഷനിലെ ഇ പോലീസുകാർക്ക് ഒരു ബിഗ് സല്യൂട്ട് . വിനോദ് കുമാറിന്റെ ഫേസ്ബുക് പോസ്റ്റ് ആണ് ഇത് . പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ
ഇന്ന് വളരെ വിചിത്രമായ ഒരു പരാതിയാണ് ബേക്കൽ സ്റ്റേഷനിൽ ലഭിച്ചത്.ബേക്കൽ സ്റ്റേഷൻ പരിധിയിലെ ചെർക്കാപാറ എന്ന സ്ഥലത്തുള്ള രമേശൻ എന്നയാൾ നൽകിയ പരാതിയാണ് സ്റ്റേഷനിലുള്ള ഏവരേയും അത്ഭുതപ്പെടുത്തിയത്.വില്ലേജ് ഓഫീസിലോ, പഞ്ചായത്ത് ഓഫീസിലോ നൽകേണ്ട ഒരു പരാതിയാണ് സ്റ്റേഷനിൽ നൽകിയത്.ചെറിയ ഒരു വീടു പണി പൂർത്തിയാക്കാൻ കഴിയാതെ വിഷമിക്കുകയാണ്. സഹായിക്കണം.രണ്ടു കുട്ടികളേയും കൊണ്ട് കയറി കിടക്കാൻ വേറെ ഇടമില്ല.അതു കൊണ്ടാണ്.പരാതിക്കാരനായി വന്നയാളെ കണ്ടപ്പോൾ തന്നെ വീട്ടിലെ കാര്യങ്ങൾ വളരെ ദയനീയമാണെന്നു മനസ്സിലായി.
ആരോ ഇയാളെ കളിയാക്കാനായി സ്റ്റേഷനിലേക്ക് പറഞ്ഞു വിട്ടതാണെന്നു മനസ്സിലായി.പക്ഷെ സ്റ്റേഷനിലുള്ള സഹ പ്രവർത്തകരും സ്റ്റേഷൻ പരിധിയിൽ ഐസ് ക്രീം സെയിൽ നടത്തുന്ന സി.എച്ച് എന്ന വ്യക്തിയും ചേർന്ന് വീട് പണി പൂർത്തിയാക്കാൻ രമേശൻ ആവശ്യപ്പെട്ട തുക നൽകിയാണ് അദ്ദേഹത്തെ തിരിച്ചയച്ചത്.വളരെ ദയ അർഹിക്കുന്ന ഒരു വ്യക്തിയായതിനാൽ സഹകരിക്കാൻ ആർക്കും മടിയുമില്ലായിരുന്നു.എല്ലാവരുടേയും നല്ല മനസ്സിന് നന്ദി.