തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. കാറപകടത്തെക്കുറിച്ച് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദ്ധരടങ്ങിയ സംഘമായിരിക്കും തെളിവുകള്‍ ശേഖരിക്കുക. ആരാണ് വാഹനമോടിച്ചിരുന്നത്. ബാലഭാസ്‌കറും, ലക്ഷ്മിയും ഉള്‍പ്പെടെ കാറിന്റെ ഏത് ഭാഗത്താണ് ഇരുന്നത് തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താനാണ് പരിശോധന.
അപകടസമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്‌കറാണെന്നാണ് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍ മൊഴി നല്‍കിയത്. എന്നാല്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മൊഴിനല്‍കിയത് അര്‍ജ്ജുനാണ് കാറോടിച്ചിരുന്നതെന്നാണ്. മൊഴികളിലെ വൈരുദ്ധ്യമാണ് കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസിനെ പ്രേരിപ്പിച്ചിരിക്കുന്നത്. നേരത്തെ അപകട സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ മറ്റൊരാളും ബാലഭാസ്‌കറാണ് ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നതെന്ന് മൊഴി നല്‍കിയിരുന്നു.
അപകടസമയം ബാലഭാസ്‌കര്‍ കാറിന്റെ പിന്‍സീറ്റില്‍ ഉറക്കത്തിലായിരുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്. എന്നാല്‍ താന്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നുവെന്ന് അര്‍ജുന്റെ മൊഴിയില്‍ പറയുന്നു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. പി.അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോറന്‍സിക് വിദഗ്ദ്ധരും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണത്തില്‍ പോലീസിനൊപ്പമുണ്ടാകും. അപകടത്തില്‍ ബാലഭാസ്‌കറും രണ്ട് വയസുകാരിയായ മകള്‍ തേജസ്വിനി ബാലയും മരണപ്പെട്ടിരുന്നു.
സന്നിധാനം: യുവതികള്‍ കയറി ആചാരലംഘനമുണ്ടായാല്‍ ശബരിമല നടയടക്കുമെന്ന് മേല്‍ശാന്തി. നടയടച്ച് ശുദ്ധികലശം നടത്തുമെന്നാണ് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി വ്യക്തമാക്കിയത്. സുരക്ഷാചുമതലയുള്ള ഐ.ജി.അജിത്ത് കുമാര്‍ സന്നിധാനത്തെത്തി സന്ദര്‍ശിച്ചപ്പോളാണ് മേല്‍ശാന്തി ഇക്കാര്യം അറിയിച്ചത്.
യുവതികള്‍ വീണ്ടുമെത്തിയാല്‍ ഈ പ്രക്രിയ ആവര്‍ത്തിക്കുമെന്നും മേല്‍ശാന്തി വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയോടെ തന്ത്രി കണ്ഠര് രാജീവര് എത്തുമെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം കാര്യങ്ങള്‍ നടപ്പാക്കുമെന്നും മേല്‍ശാന്തി പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നടതുറക്കുന്നത്. വന്‍പോലീസ് വലയത്തിലാണ് ശബരിമലയും പരിസരപ്രദേശവും. മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബസുമായി കൂട്ടിയിടിച്ച കാറിനു തീപിടിച്ച് യുവഡോക്ടര്‍ മരിച്ചു. കോഴിക്കോട് സ്വദേശിനി ഡോ. പാര്‍വതി (25) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ആലപ്പുഴ പള്ളാത്തുരുത്തിയിലായിരുന്നു അപകടമുണ്ടായത്. കല്യാണസംഘവുമായി കോഴിക്കോട്ടേക്കു പോവുകയായിരുന്ന സ്വകാര്യ ബസിലിടിച്ചതിനെ തുടര്‍ന്നാണു കാര്‍ അപകടത്തില്‍പെട്ടത്.
അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്നവരും ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു. കാറില്‍ ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി നിതിന്‍ ബാബുവിന് അപകടത്തില്‍ പരിക്കേറ്റു. ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അക്ഷര സുപടതയും കുട്ടി വായിക്കാൻ അറിയാത്തവരുമായ കൊച്ചു കുട്ടി സ്‌കൂള്‍ അസംബ്ലിക്ക് പ്രതിജ്ഞ ചൊല്ലിയാന്‍ എങ്ങനെയിരിക്കും. കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊച്ചുകുട്ടിക്ക് പറയാന്‍ സാധിക്കുമോ? എന്നാല്‍ തന്റെ സുഹൃത്തുക്കളും അധ്യാപകരും ചിരിച്ചിട്ടും അവള്‍ പതറിയില്ല.
പ്രതിജ്ഞ മുഴുവന്‍ ധൈര്യസമ്മേതം പറഞ്ഞു തീര്‍ത്തു. കൊച്ചു വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലായി. അക്ഷരങ്ങള്‍ പിറക്കിയെടുത്ത് വാക്കുകള്‍ കൂട്ടി ചേര്‍ത്ത് പ്രതിജ്ഞ ചൊല്ലുമ്പോള്‍ കേട്ടു നില്‍ക്കുന്ന സ്‌കൂള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചിരിയടക്കാന്‍ സാധിക്കുന്നില്ല.
‘ഗുരുക്കന്മാര്‍’ എന്നത് തെറ്റി ‘കുറുക്കന്മാര്‍’ എന്ന് ആയപ്പോള്‍ ചിരി സഹിക്കാനാവാതെ നില്‍ക്കുന്ന അധ്യാപകരെയും വീഡിയോയില്‍ കാണാം. മുഴുനീളെ ചിരിയുണര്‍ത്തുന്ന പ്രതിജ്ഞ ‘ഞാന്‍ എന്റെ രാജ്യത്തിന് വേണ്ടി പ്രേമിക്കു’മെന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.
3000 കോടി രൂപ മുടക്കി പ്രതിമ നിര്‍മ്മിച്ച് പൊങ്ങച്ചം കാണിക്കുന്ന രാജ്യത്തിന് ധന സഹായം നല്‍കേണ്ടതില്ലെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്‍ പീറ്റര്‍ ബോണ്‍. സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിച്ച കാലയളവില്‍ 2012 മുതല്‍ 2018 വരെ ഇന്ത്യയ്ക്ക് ബ്രിട്ടന്‍ ഒരു ബില്യണ്‍ പൗണ്ടിലേറെ (അതായത് 9400 കോടി) സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും പീറ്റര്‍ ബോണ്‍ പറയുന്നു.
2012 ല്‍ മൂന്നൂറ് മില്യണ്‍ പൗണ്ട് (2839 കോടി രൂപ), 2013 ല്‍ 268 പൗണ്ട് (2631 കോടി രൂപ), 2015 ല്‍ 185 മില്യണ്‍ പൗണ്ട് (1751 കോടി രൂപ) കൂടാതെ ചെറിയ രീതിയിലുള്ള സാമ്പത്തിക സഹായവും ഇന്ത്യയ്ക്ക് ബ്രിട്ടന്‍ നല്‍കിയെന്നും പീറ്റര്‍ ബോണ്‍ പറയുന്നു. ഇന്ത്യയ്ക്ക് ബ്രിട്ടന്‍ നല്‍കിവരുന്ന ധനസഹായം 2015 ല്‍ നിര്‍ത്തലാക്കിയെങ്കിലും സമ്പദ്യ വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള പദ്ധതികള്‍ നടപ്പാക്കാനും ഇപ്പോഴും സാമ്പത്തിക സഹായം നല്‍കുകയാണ്.
രാജ്യം ആരോഗ്യ സാമ്പത്തിക മേഖലയില്‍ ബുദ്ധിമുട്ടുമ്പോള്‍ മൂവായിരം കോടി മുടക്കി കേന്ദ്രം സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചത് വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ലോകത്തെ തന്നെ ഉയരമുള്ള പ്രതിമ നിര്‍മ്മിച്ച ഇന്ത്യ ധൂര്‍ത്താണ് കാണിച്ചതെന്നാണ് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നത് .
ശബരിമല യുവതീ പ്രവേശം സംബന്ധിച്ച് നിരവധി വ്യാജവാർത്തകളും ഫോട്ടോകളും പ്രചരിക്കുന്നുണ്ട്. അതരത്തിൽ പ്രചരിച്ച രണ്ട് ഫോട്ടോകളുണ്ട്. ഒന്ന് അയ്യപ്പ വിഗ്രഹവും ഇരുമുടികെട്ടുമായി നിൽക്കുന്ന ഭക്തന്റെ നെഞ്ചിൽ ബൂട്ട്സിട്ട് ചവിട്ടുന്നതും ലാത്തിവീശുമ്പോൾ അതിനെ തടുക്കുന്നതും. രണ്ടാമത്തേത്, അയ്യപ്പഭക്തന്റെ കഴുത്തിൽ അരിവാൾ കൊണ്ട് വെട്ടുന്ന തരത്തിലുള്ളത്.
ഡൽഹിയിലെ വിമത എംഎൽഎ കപിൽ മിശ്ര, ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി തുടങ്ങിയ പ്രമുഖരടക്കം നിരവധിപ്പേർ ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. യഥാർഥ ഭക്തന്റെ കണ്ണിൽ ഭയമില്ല എന്ന കുറിപ്പോടെയായിരുന്നു കപിൽമിശ്രയുടെ ട്വീറ്റ്. ഈ രണ്ടു ചിത്രങ്ങളും പൊലീസ് അതിക്രമത്തിന്റേതല്ല. മവേലിക്കരസ്വദേശിയായ രാജേഷ്കുറുപ്പ് എന്ന വ്യക്തിയുടെ ഫോട്ടോഷൂട്ടാണ്. ആർ.എസ്.എസ് അനുഭാവിയാണ് രാജേഷ്കുറുപ്പ്. മിഥുൻ കൃഷ്ണൻ എന്ന വ്യക്തിയാണ് ഫോട്ടോഗ്രാഫർ. ഇത്തരമൊരു ഫോട്ടോയെടുത്തതിനെക്കുറിച്ച് മിഥുൻ പറയുന്നത് ഇങ്ങനെ;
രാജേഷ് കുറുപ്പ് വലിയ അയ്യപ്പ ഭക്തനാണ്. അരിവാൾ കഴുത്തിൽവെച്ചുകൊണ്ടുള്ള ഫോട്ടോ സുപ്രീംകോടതി വിധി വന്നശേഷം എടുത്തതാണ്. ഭക്തന്റെ കഴുത്തിൽ കത്തിവെക്കുന്ന വിധിയാണെന്ന് കാണിക്കാനാണ് അങ്ങനെയെടുത്തത്. രണ്ടാമത്തേത് നിലയ്ക്കലെ അക്രമണത്തിന് ശേഷമുള്ളത്. യഥാർഥത്തിൽ പൊലീസ് ബൂട്സിട്ട് ചവിട്ടിയിട്ടില്ല. ഫോട്ടോയ്ക്കുവേണ്ടി അങ്ങനെ പോസ്ചെയ്തതാണ്.സുപ്രീംകോടതി വിധിയിൽ ഭക്തനുള്ള എതിർപ്പാണ് കാണിച്ചത്. ഫോട്ടോ ഇത്രയേറെ ചർച്ചയാകുമെന്ന് കരുതിയില്ല. രാജേഷിന്റെ ആശയമാണ് ഇത്തരമൊരു ഫോട്ടോഷൂട്ട്.
കലാപത്തിന് ആഹ്വാനം ചെയ്യണമെന്ന ഉദ്ദേശത്തിൽ അല്ല ഇതെടുത്ത്. ഫോട്ടോ വൈറലായതിന് ശേഷം രാജേഷിനെ നിരവധിപ്പേർ അസഭ്യം പറയുന്നുണ്ട്. എന്നാൽ ചിലർ അനുകൂലിക്കുന്നുമുണ്ട്. ഫോട്ടോഗ്രാഫർ എന്ന നിലയിൽ ഇതിനെ കോടതിയലക്ഷ്യമായി കാണുന്നില്ല. ആവിഷ്ക്കാരസ്വാതന്ത്ര്യമായിട്ടാണ് കാണുന്നത്.
ഏതായാലും ഫോട്ടോ ഉത്തരേന്ത്യയിലടക്കം കേരളത്തിലെ സര്‍ക്കാരിനെതിരെയുള്ള ആയുധമായാണ് മാറുന്നത്. ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവും ഉയരുന്നു.
കൽപറ്റ: വയനാട്ടിൽ സഹപാഠികളായ രണ്ടു വിദ്യാർഥികൾ ഒരു മാസത്തിെൻറ വ്യത്യാസത്തിൽ സമാനരീതിയിൽ ആത്മഹത്യ ചെയ്തത് സമൂഹമാധ്യമങ്ങളുടെ സ്വാധീന വലയത്തിൽപെട്ടെന്ന് സൂചന. മരിച്ച വിദ്യാർഥികൾ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഫോളോ ചെയ്തിരുന്ന പേജുകളും ഗ്രൂപ്പുകളുമാണ് ഇവരുടെ ആത്മഹത്യക്കുപിന്നിൽ ഇത്തരം പേജുകൾക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
കമ്പളക്കാട്, കണിയാമ്പറ്റ സ്വദേശികളായ പ്ലസ്വൺ വിദ്യാർഥികളാണ് ഒരുമാസത്തിെൻറ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തത്. രണ്ടുപേരും ഉച്ചത്തിൽ പാട്ടുവെച്ചാണ് തൂങ്ങിമരിച്ചത്. ഒരു വിദ്യാർഥി മരിക്കുന്നതിനു മുമ്പ് സുഹൃത്തുക്കൾക്ക് ‘ട്രീറ്റ്’ നൽകി. മരിക്കുന്നതിനു മുമ്പ് രണ്ടുപേരും മരണചിന്ത തലക്കുപിടിച്ചതിെൻറ സൂചനകൾ സഹപാഠികളുമായി പങ്കുവെച്ചിരുന്നു. ഏകാന്തതയും വിഷാദവും മരണവും നിറഞ്ഞുനിന്ന പോസ്റ്റുകളായിരുന്നു ഇവരുടെ പേജുകളിൽ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്നത്.
മരിച്ച വിദ്യാർഥികളുടെ സുഹൃത്ത് മരണത്തെ സൂചിപ്പിക്കുന്ന വരികൾ കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. രാത്രി 11ഓടെയായിരുന്നു ഈ കുട്ടിയുടെ പോസ്റ്റ്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ ബന്ധുക്കളെ വിവരമറിയിച്ചു. രാവിലെതന്നെ കുട്ടിയെയും കൂട്ടി രക്ഷിതാക്കൾ കമ്പളക്കാട് പൊലീസ് സ്റ്റേഷനിലെത്തി. കുട്ടിയെ കാര്യങ്ങളുടെ ഗൗരവം പറഞ്ഞ് മനസ്സിലാക്കുകയും ബോധവത്കരിക്കുകയും ചെയ്തശേഷമാണ് തിരിച്ചയച്ചത്.
ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കളുടെ മരണമുണ്ടാക്കിയ ആഘാതമാണ് ഇത്തരത്തിൽ ഒരു പോസ്റ്റിടാൻ തന്നെ േപ്രരിപ്പിച്ചതെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. പിന്നാലെ, ഇവരുടെ ഏതാനും സുഹൃത്തുക്കളെക്കൂടി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ബോധവത്കരണം നൽകി. വയനാട്ടിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന ആത്മഹത്യകളും ഇരുചക്ര വാഹന അപകടങ്ങളും സംബന്ധിച്ച് വ്യക്തമായ അന്വേഷണം വേണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം. ഇതോടൊപ്പം വിഷാദത്തിലേക്കും ഏകാന്തതയിലേക്കും കുട്ടികളെ തള്ളിവിടുന്ന സമൂഹമാധ്യമങ്ങളിലെ കൊലയാളി പേജുകളെ നിയന്ത്രിക്കാൻ നടപടിയുണ്ടാകണമെന്നും ആവശ്യമുയരുന്നുണ്ട്.
മസ്കത്ത്: കോട്ടയം സ്വദേശിയെ മസ്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി ഇല്ലിക്കമാലിയിൽ ഷാജൻ തോമസ് (54) ആണ് മരിച്ചത്. അൽ വതൻ പ്രിൻറിങ് പ്രസിലെ ജീവനക്കാരനായിരുന്നു. അസൈബയിൽ കുടുംബസമേതമായിരുന്നു താമസം. താമസസ്ഥലത്തെ ബാത്ത് റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. സംഭവസമയം കുടുംബം പുറത്തായിരുന്നു. ജിജിയാണ് ഭാര്യ. ആൻസലയും ആഞ്ജലയുമാണ് മക്കൾ. കഴിഞ്ഞ 21 വർഷമായി ഒമാനിലുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 3731 പേര്‍. അക്രമങ്ങളുമായി ബന്ധപ്പെട്ട 545 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്രമങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ചതായി കരുതുന്ന വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റിന് സാധ്യതയുള്ളതായിട്ടാണ് പോലീസ് നല്‍കുന്ന സൂചന. പോലീസ് ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച കേസിലെ ഏതാനും പ്രതികളുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് അരാജകത്വം സൃഷ്ടിക്കുമെന്നായിരുന്നു കോടതി നിരീക്ഷണം.
മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും 10 കെഎസ്ആര്‍ടിസി ബസുകളും 13 പോലീസ് വാഹനങ്ങളും നശിപ്പിച്ച സംഭവങ്ങളിലും പ്രതികളായ ഷൈലേഷ്, ആനന്ദ്, അശ്വിന്‍, അഭിലാഷ്, കിരണ്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്. ഇവരെ കൂടാതെ ഒട്ടനവധി പേര്‍ ശബരിമല സംഭവവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ജീപ്പുകളും ബസുകളും തകര്‍ക്കാന്‍ ശ്രമിച്ച കേസിലെയും ചില പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
നിരോധനാജ്ഞ ലംഘിച്ചവര്‍ക്കെതിരെയും നിയമ നടപടി തുടരുകയാണ്. അതേസമയം നാമജപ യാത്രകളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. സംശയമുള്ളവരെ കസ്റ്റഡിയില്‍ എടുത്ത ശേഷം വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കേസുകള്‍ എടുക്കുന്നത്. പൊലീസിനെ ആക്രമിക്കുക, സ്ത്രീകളെ ആക്രമിക്കുക, സംഘം ചേര്‍ന്ന് കലാപം നടത്താന്‍ ശ്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയവരെയെല്ലാം റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ബാലഭാസ്കറും മകളും മരിച്ച അപകടത്തില്‍ വാഹനമോടിച്ചത് ഡ്രൈവറായിരുന്നെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമത്തിലായിരുന്നു. എന്നാല്‍ വാഹനമോടിച്ചത് ബാലഭാസ്കറാണ് എന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. മൊഴികളിലെ വൈരുദ്ധ്യം പൊലീസ് വിശദമായി അന്വേഷിക്കും.
വാഹനാപകടത്തില്‍ പരിക്കേറ്റ ലക്ഷ്മി തിങ്കളാഴ്ചയായിരുന്നു ആശുപത്രി വിട്ടത്. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്ക് നല്‍കിയ മൊഴിയിലാണ് ലക്ഷ്മി അപകടത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയത്. ലക്ഷ്മിയുടെ മൊഴിപ്രകാരം അപകടസമയത്ത് വാഹനമോടിച്ചിരുന്നത് അര്‍ജുന്‍ ആണ്. ലക്ഷ്മി മകള്‍ തേജസ്വിനിയുമായി മുന്‍സീറ്റില്‍ ഇരുന്നു. ബാലഭാസ്കര്‍ പിന്നിലെ സീറ്റിലായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ സാധാരണ ബാലഭാസ്കര്‍ വാഹനമോടിക്കാറില്ലെന്നും ലക്ഷ്മി മൊഴി നല്‍കി.
പ്രോഗ്രാമുകള്‍ക്ക് ശേഷം രാത്രി നടത്തുന്ന യാത്രകളിലെല്ലാം ഡ്രൈവറാണ് വാഹനം ഓടിക്കാറ്. എന്നാല്‍ ഡ്രൈവര്‍ അര്‍ജുന്‍ നേരത്തെ നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമാണ് ലക്ഷ്മിയുടെ മൊഴി. വാഹനം ഓടിച്ചത് ബാലഭാസ്കറാണ് എന്നായിരുന്നു അര്‍ജുന്‍ ആശുപത്രിയില്‍ വച്ച് പൊലീസിന് നല്‍കിയ മൊഴി. ലക്ഷ്മി കുഞ്ഞുമായി മുന്‍സീറ്റിലായിരുന്നു എന്നും അര്‍ജുന്റെ മൊഴിയില്‍ പറയുന്നു.
ഇരുവരുടെയും മൊഴിയില്‍ വൈരുദ്ധ്യമുണ്ടായതോടെ ഇക്കാര്യം കൂടുതല്‍ വിശദമായി അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇതിനായി അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെയും നാട്ടുകാരുടെയും വിശദമായ മൊഴിയെടുക്കും. സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപം റോഡരുകില്‍ നിന്നിരുന്ന മരത്തിലിടിച്ച് അപകടമുണ്ടായത്.
ബാലഭാസ്കര്‍ വിടപറഞ്ഞിട്ട് ഒരുമാസം തികഞ്ഞത് കഴിഞ്ഞ ദിവസമാണ്. നല്ലപാതിയും കുഞ്ഞു മകളും ഇല്ലാത്ത ലോകത്ത് ലക്ഷ്മി പതിയെ ജീവിച്ചു തുടങ്ങുകയാണ്. ഒരു മാസത്തിലേറെ നീണ്ട ചികില്‍സയ്ക്കുശേഷം പരുക്കുകളൊക്കെ ഏറെക്കുറെ ഭേദമായ ലക്ഷ്മി ആശുപത്രി വിട്ടു. സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ കഴിയുന്നുണ്ടിപ്പോള്‍. വലത് കാലിലെ പരുക്ക് കൂടി ഭേദമായാല്‍ നന്നായി നടന്നു തുടങ്ങാം. ബാലഭാസ്കറിന്റെ മാതാപിതാക്കളുടേയും കൂട്ടുകാരുടേയും സ്നേഹത്തണലില്‍ ദു:ഖങ്ങളൊളിപ്പിച്ച് ചിരിക്കാന്‍ ശ്രമിക്കുകയാണവര്‍.