തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതിഗതികൾ അതിഗുരുതരമായി തുടരുന്നതിനിടെ കാര്യങ്ങൾ വിലയിരുത്തുന്നതിന് അടിയന്തര മന്ത്രിസഭായോഗം ഇന്ന് ചേരും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നതും രക്ഷാപ്രവർത്തനങ്ങൾ കേന്ദ്ര സേനയെ ഏൽപ്പിക്കുന്നതും അടക്കമുള്ള കാര്യങ്ങൾ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.
സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇപ്പോൾ ഉന്നതതല യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തുകയാണ്.
മുംബൈ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ അജിത് വഡേക്കർ (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം.
1966നും 1974നും ഇടയിിൽ 37 ടെസ്റ്റ് മത്സരങ്ങളിലും രണ്ട് ഏകദിന മത്സരങ്ങളിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അതിൽ 16 ടെസ്റ്റുകളിലും രണ്ട് ഏകദിനങ്ങളിലും അദ്ദേഹം ടീമിനെ നയിച്ചു. ഇടംകൈയൻ ബാറ്റ്സ്മാനായ അദ്ദേഹം ക്രീസിലെ അക്രമണകാരിയായാണ് അറിയപ്പെടുന്നത്.
തിരുവനന്തപുരം: പ്രളയം നാശം വിതയ്ക്കുന്നതിനിടെ സംസ്ഥാനത്താകെ 4,000ത്തോളം ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്തു. കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇത്തരം നടപടികളുമായി കെഎസ്ഇബി മുന്നോട്ട് പോകുന്നതെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ ട്രാൻസ്ഫോർമറുകൾ ഓഫാക്കിയത്. 1,400 ട്രാൻസ്ഫോർമറുകളാണ് ജില്ലയിൽ ഓഫാക്കിയതെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഇതിൽ നൂറോളം എണ്ണം വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലുമാണെന്നും അദ്ദേഹം കുറിച്ചു. എറണാകുളത്ത് കലൂർ 110 കെവി, കുറുമാശ്ശേരി , കൂവപ്പടി 33 കെവി , തൃശുരിൽ പരിയാരം, അന്നമ്മ നട, പാലക്കാട് ശ്രീകൃഷ്ണ പുരം, വയനാട്ടിൽ കല്പറ്റ 110 എന്നിങ്ങനെ 7 സബ് സ്റ്റേഷനും മലപ്പുറത്തെ ആഢ്യൻപാറ, ഇടുക്കിയിൽ മാട്ടുപ്പെട്ടി, പത്തനംതിട്ടയിൽ റാന്നി പെരുനാട് എന്നീ ജല വൈദ്യതി നിലയങ്ങളും വെള്ളം കയറി ഉല്പാദനം നിർത്തിയ അവസ്ഥയിലാണെന്നും മന്ത്രി അറിയിച്ചു.
കേരളത്തിൽ മൊത്തം വൈദ്യുതി ഓഫ് ചെയ്യും എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും എല്ലാം പൂർവ്വസ്ഥിതിയിലാക്കാനുള്ള പരിശ്രമത്തിലാണ് ജീവനക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയി ഗുരതാരവസ്ഥയിൽ തുടരുന്നു. ഡല്‍ഹി എയിംസില്‍ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത് ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ്. വാജ്പേയിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകുന്നേരം സന്ദർശിച്ചിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും അദ്ദേഹത്തെ സന്ദർശിച്ചു.
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ജൂലൈ 11 ന് ആയിരുന്നു വാജ്പേയിയെ എയിംസിൽ പ്രവേശിപ്പിച്ചത്. പ്രമേഹരോഗിയായ വാജ്പേയിയുടെ ഒരു വൃക്കമാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നുള്ളു. 2009 ൽ പക്ഷാഘാതം വന്നിരുന്നു. ഇതോടെ ശാരീരികസ്ഥിതി വളരെ മോശമായി. പന്നീട് അള്‍ഷിമേഴ്സും ബാധിച്ചു. അസുഖബാധിതനായതോടെ ഏറെക്കാലമായി പൊതുവേദികളില്‍ നിന്നും രാഷ്ട്രീയത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
ഇന്ത്യയിലെ ആദ്യ ബിജെപി പ്രധാനമന്ത്രിയാണ് വാജ്പേയി. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവെന്ന റിക്കാർഡും വാജ്പേയിക്ക് അവകാശപ്പെട്ടതാണ്.
സ്റ്റേറ്റ് കണ്‍ട്രോൾ റൂം നന്പർ: 0471 2331639
തിരുവനന്തപുരം: 0471 2730045
നെടുന്പാശേരി വിമാനത്താവളം: 0484 3053500, 0484 2610094
രക്ഷാപ്രവർത്തനത്തിനായി വാട്സ്ആപ്പിൽ ബന്ധപ്പെടേണ്ട നന്പറുകൾ
പത്തനംതിട്ട: 8078808915
ഇടുക്കി: 9383463036
ആലപ്പുഴ: 9495003640
എറണകുളം: 7902200400
കോട്ടയം: 9446562236
പത്തനംതിട്ട
പത്തനംതിട്ട കലക്ടറേറ്റ്: 04682322515, 2222515, 8078808915
താലൂക്ക് ഓഫീസുകള്‍
കോഴഞ്ചേരി: 04682222221
അടൂര്‍: 04734224826
കോന്നി: 04682240087
മല്ലപ്പള്ളി: 04692682293
റാന്നി: 04735227442
തിരുവല്ല: 04692601303
പത്തനംതിട്ടയിൽ കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ലഭ്യമാകാത്ത പക്ഷം താഴെ കാണുന്ന പോലീസ് നമ്പറുകള്‍ ഉപയോഗിക്കാവുന്നതാണ്.
ജില്ലാ പോലീസ് മേധാവി- 9497996983
ഡിവൈഎസ്പി(അഡ്മിനിസ്‌ട്രേഷന്‍)- 9497990028
ജില്ലാ പോലീസ് കാര്യാലയം- 04682222630
മാനേജര്‍ – 9497965289
സിഐ വനിതാ സെല്‍ – 9497987057
ക്രൈം സ്റ്റോപ്പര്‍ – 04682327914
ഡിവൈഎസ്പി പത്തനംതിട്ട – 9497990033
സിഐ പത്തനംതിട്ട- 9497987046
പത്തനംതിട്ട പോലീസ് സ്റ്റേഷന്‍- 9497980250
മലയാലപുഴ പോലീസ് സ്റ്റേഷന്‍ – 9497980253
പോലീസ് കണ്‍ട്രോള്‍ റൂം – 9497980251
ട്രാഫിക് പത്തനംതിട്ട- 9497980259
സിഐ കോഴഞ്ചേരി – 9497987047
ആറന്‍മുള പോലീസ് സ്റ്റേഷന്‍ – 9497980226
കോയിപുറം പോലീസ് സ്റ്റേഷന്‍ – 9497980232
സിഐ ചിറ്റാര്‍ – 9497987048
ചിറ്റാര്‍ പോലീസ് സ്റ്റേഷന്‍- 9497980228
മൂഴിയാര്‍ പോലീസ് സ്റ്റേഷന്‍ – 9497980235
സിഐ പമ്പ പോലീസ് സ്റ്റേഷന്‍- 9497987049
പമ്പ പോലീസ് സ്റ്റേഷന്‍ – 9497980229
ഡിവൈഎസ്പി അടൂര്‍- 9497990034
സിഐ അടൂര്‍- 9497987050
അടൂര്‍ പോലീസ് സ്റ്റേഷന്‍ – 9497980247
അടൂര്‍ ട്രാഫിക്- 9497980256
ഏനാത്ത് പോലീസ് സ്റ്റേഷന്‍ – 9497980246
സിഐ പന്തളം- 9497987051
പന്തളം പോലീസ് സ്റ്റേഷന്‍ – 9497980236
കൊടുമണ്‍ പോലീസ് സ്റ്റേഷന്‍- 9497980231
സിഐ കോന്നി – 9497987052
കോന്നി പോലീസ് സ്റ്റേഷന്‍- 9497980233
കൂടല്‍ പോലീസ് സ്റ്റേഷന്‍ – 9497980234
താന്നിത്തോട് പോലീസ് സ്റ്റേഷന്‍ – 9497980241
ഡിവൈഎസ്പി തിരുവല്ല – 9497990035
സിഐ തിരുവല്ല- 9497987053
തിരുവല്ല പോലീസ് സ്റ്റേഷന്‍ – 9497980242
തിരുവല്ല ട്രാഫിക്- 9497980260
പുലിക്കീഴ് പോലീസ് സ്റ്റേഷന്‍ – 9497980240
സിഐ മല്ലപ്പള്ളി- 9497987054
കീഴ്വയ്പൂര്‍ പോലീസ് സ്റ്റേഷന്‍ – 9497980230
പെരുംപെട്ടി പോലീസ് സ്റ്റേഷന്‍ – 9497980238
സിഐ റാന്നി – 9497987055
റാന്നി പോലീസ് സ്റ്റേഷന്‍ – 9497980255
സിഐ വടശേരിക്കര- 9497987056
വെച്ചൂച്ചിറ പോലീസ് സ്റ്റേഷന്‍ – 9497980245
പെരിനാട് പോലീസ് സ്റ്റേഷന്‍ – 9497980239
വനിതാ ഹെല്‍പ്പ് ലൈന്‍ – 9447994707
സന്നിധാനം പോലീസ് – 04735202014
കോട്ടയം: ഈരാറ്റുപേട്ടയിൽ മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു. തീക്കോയി വെണ്ണിക്കുളത്താണ് മണ്ണിടിച്ചിലുണ്ടായത്. സംഭഴത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നരിമറ്റത്തിൽ കൊട്ടിരിക്കൽ മാമി (85), അൽഫോൻസ (11), മോളി (49), ടിന്‍റു (ഏഴ്) എന്നിവരാണ് മരിച്ചത്.
പാലക്കാട് നെന്മാറ ചേരുംകാട് ഉരുള്‍പൊട്ടലില്‍ ഏഴുമരണം. മൂന്നുകുടുംബത്തെ കാണാതായി. വീടിന്റെ അവശിഷ്ടങ്ങള്‍ പോലും കാണാന്‍കഴിയാത്ത അവസ്ഥയാണ്. റബ്ബര്‍തോട്ടത്തിലേക്കാണ് മണ്ണിടിഞ്ഞുവീണത്.
നെല്ലിയമ്പതിക്കുതാഴെ നെന്മാറ പോത്തുണ്ടിഡാമിലേയ്ക്കു പോകുന്ന വഴി ആതനാട് ഉണ്ടായ ഉരുൾപ്പൊട്ടലിൽ തകർന്ന വീടിനുള്ളിൽ മൂന്നുമാസം പ്രായമായ കുഞ്ഞും ഒരു പ്രായമായ ആളും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. നെല്ലിയാമ്പതി വനംവകുപ്പ് ജീവനക്കാരും മറ്റു വകുപ്പുകളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം സജീവമായി നടക്കുന്നു. ഒാടിട്ട രണ്ടും ഒരു കോൺക്രീറ്റ് കെട്ടിടവും ഉൾപ്പെടെ മൂന്ന് വീടുകളാണ് ഇവിടെ ഉണ്ടായിരുന്നതെന്നാണ് സൂചന. സംഭവത്തെ തുടരർന്ന് പരിസരവാസികൾ ഒഴിഞ്ഞുപോയതിനാൽ വ്യക്തമായ വിവരം ലഭിക്കുന്നില്ല.ഇതുവരെ അഞ്ചുപേരെ മണ്ണിനിടിയിൽ നിന്നു അഞ്ചുപേരെ കണ്ടെത്തി.
സൈന്യത്തിന്റെ സഹായത്തോെടയാണ് സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സൈന്യത്തിന്റെ രക്ഷാദൗത്യം കൂടുതൽ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് സ്ഥിതിഗതികൾ ചർച്ച ചെയ്തു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്ര സേനയെയും കൂടുതൽ ഹെലികോപ്റ്ററുകളും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഹായം അടിയന്തരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
പെരിയാര്‍ കരകവിഞ്ഞതോടെ ആലുവ ജംങ്ഷന്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ദേശീയപാതയിലും വെള്ളംനിറഞ്ഞു. ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഏലൂരില്‍ നൂറിലധികം കുടുംബങ്ങള്‍ ഒറ്റപ്പെട്ടുകിടക്കുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ ബോട്ടുകള്‍ മതിയാകുന്നില്ല. പൊലീസ് ക്ലബില്‍ പൊലീസ് കുടുങ്ങിക്കിടക്കുന്നു.
പെരുമ്പാവൂര്‍ മൂവാറ്റുപുഴയിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ആലുവ ദേശീയപാതയില്‍ വള്ളമിറക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
തൃശൂര്‍ കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടല്‍. 15 പേരെ കാണാനില്ല. ഈരാറ്റുപേട്ട തീക്കോയിക്കുസമീപം രാത്രി വീടിനുമുകളില്‍ മണ്ണിടിഞ്ഞ് വീണ് നാലുമരണം. തൃശൂര്‍ പൂമലയില്‍ വീട് തകര്‍ന്ന് രണ്ടു മരണം. കോഴിക്കോട് കൂടരഞ്ഞിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചു. പാലക്കാടും മലപ്പുറത്തുമായി രണ്ട് മരണം. പയ്യന്നൂർ രാമന്തളി ഏറൻപുഴയിൽ മത്സ്യതൊഴിലാളി മരിച്ചു. മലപ്പുറം ഓടക്കയത്ത് ഉരുള്‍പൊട്ടി രണ്ട് ആദിവാസികള്‍ മുങ്ങിമരിച്ചു
ഇടുക്കിയിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം. മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 30,000 ഘന അടി വരെ വെളളമെത്തുന്നു.
13 ഷട്ടറുകള്‍ വഴിപുറത്തേക്ക് വിടുന്ന വെളളം ഇടുക്കി അണക്കെട്ടിലേക്കൊഴുകുന്നു. ചെറുതോണി അണക്കെട്ടില്‍ നിന്ന് 1500 ഘനമീറ്റര്‍ വെളളം പുറത്തുവിടുന്നു. വളളക്കടവ് മുതല്‍ ഉപ്പുതറ ചപ്പാത്ത് വരെ പെരിയാര്‍ കരകവിഞ്ഞ് ഒഴുകുന്നു
പെരിയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. എറണാകുളം– ആലുവ റൂട്ടില്‍ ദേശീയ പാതയില്‍ കമ്പനിപ്പടിയില്‍ വെളളം കയറി. ഈ ഭാഗങ്ങളില്‍ കാല്‍മുട്ടിലേറെ വെള്ളം കയറി. അല്‍പം കൂടി പൊങ്ങിയാല്‍ ദേശീയ പാതയില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം തന്നെ നിരോധിക്കേണ്ടിവരും. കൊച്ചിയില്‍ പലയിടത്തും വൈദ്യുതി വിതരണം നിര്‍ത്തിവച്ചു.
ആലുവ റയില്‍വേ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടനിലയില്‍ എത്തിയതോടെ വന്‍ മുന്‍കരുതലുകളാണ് ഏര്‍പ്പെടുത്തുന്നത്. എറണാകുളം –ചാലക്കുടി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
പെരിയാരിന്‍റെ തീരത്ത് യുദ്ധസമാനമായ സാഹചര്യമാണ് ഉള്ളത്. 33,3000 ആളുകളെയാണ് പെരിയാറിന്‍റെ തീരത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്. ഏകദേശം 12,000 കുടുംബങ്ങളെ പ്രളയം ബാധിച്ചിരിക്കുന്നു എന്നാണ് കണക്കുകൂട്ടല്‍.
എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര, മാഞ്ഞാലി, അങ്കമാലി, ചേന്ദമംഗലം, ചിറ്റാറ്റുകര, പറവൂർ ഭാഗങ്ങളിൽ റോഡുകളിലും പൊതുസ്ഥലങ്ങളിലും ഗതാഗതം ഭാഗികമായി നിരോധിച്ചു. അതിജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടം മുന്നോട്ടുനീങ്ങുന്നത്. എറണാകുളം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും എത്തിക്കഴിഞ്ഞു.
പെരുംപ്രളയത്തില്‍ വിറങ്ങലിച്ച് കേരളം. സംസ്ഥാനത്ത് ഇന്നുമാത്രം 35 പേര്‍ മഴക്കെടുതികളില്‍ മരിച്ചു. തൃശൂര്‍ പൂമലയില്‍ വീട് തകര്‍ന്ന് രണ്ടു മരണം കൂടി സംഭവിച്ചതോടെയാണ് മരണം 35 ആയത്. തൃശൂര്‍ വെട്ടൂക്കാട്ട് ഉരുള്‍പൊട്ടി നാലു വീടുകള്‍ തകര്‍ന്നു.
പെരിങ്ങാവില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് മരിച്ച ഒമ്പതു പേരടക്കം 14 പേരാണ് മലപ്പുറം ജില്ലയില്‍ മാത്രം മരിച്ചത്. 39 ഡാമുകളില്‍ മുപ്പത്തിഅഞ്ചും തുറന്നു; പ്രധാനനദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. റോഡ്, റയില്‍, വ്യോമഗതാഗതം താളംതെറ്റി; എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ രാത്രിയിലും ഗുരുതരമായ സാഹചര്യം തുടരുകയാണ്.
പെരുംപ്രളയത്തില്‍ വിറങ്ങലിച്ച് കേരളം. സംസ്ഥാനത്ത് ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായി മാത്രം മരിച്ചവരുടെ എണ്ണം 35 ആയി. ഈരാറ്റുപേട്ട തീക്കോയിക്കുസമീപം വീടിനുമുകളില്‍ മണ്ണിടിഞ്ഞ് വീണ് നാലുമരണം സംഭവിച്ചു. മൂന്നുപേരെ രക്ഷപെടുത്തി. മേഖലയില്‍ മഴയും മണ്ണിടിച്ചിലും തുടരുകയാണ്.
മരിച്ചവര്‍: നരിമാറ്റത്തില്‍ കൊട്ടിരിക്കല്‍ വീട്ടില്‍ മാമി(85),അല്‍ഫോണ്‍സ (11),മോളി (49), ടിന്റു (7). ചികില്‍സയിലുള്ള ജോമോന്റെ നിലഗുരുതരമാണ്. തൃശൂര്‍ പൂമലയില്‍ വീട് തകര്‍ന്ന് രണ്ടു പേര്‍ മരിച്ചതോടെയാണ് മരണസംഖ്യ 35 ആയത്. തൃശൂര്‍ വെട്ടൂക്കാട്ട് ഉരുള്‍പൊട്ടി നാലു വീടുകള്‍ തകര്‍ന്നു. ആളപായമില്ല; ഇറിഗേഷന്‍ കനാലും തകര്‍ന്നു.
പെരിങ്ങാവില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് മരിച്ച ഒമ്പതു പേരടക്കം 14 പേരാണ് മലപ്പുറം ജില്ലയില്‍ മാത്രം ഇന്നലെ മരിച്ചത്. 39 ഡാമുകളില്‍ മുപ്പത്തിഅഞ്ചും തുറന്നു; പ്രധാനനദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. റോഡ്, റയില്‍, വ്യോമഗതാഗതം താളംതെറ്റി; എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ രാത്രിയിലും ഗുരുതരമായ സാഹചര്യം തുടരുകയാണ്.
പത്തനംതിട്ട ജില്ലയില്‍ പമ്പയുടെ തീരത്ത് കുടുങ്ങിയവരെ രക്ഷിക്കാന്‍ സൈന്യം പുറപ്പെട്ടു. മിലിട്ടറി എന്‍ജിനിയറിങ് സര്‍വീസിന്റെ ദൗത്യസംഘത്തില്‍ 50 പേരാണുളളത്. തിരുവല്ല, പത്തനംതിട്ട, റാന്നി, കോഴഞ്ചേരി എന്നിവിടങ്ങളില്‍ നേവിയെത്തും. റാന്നി, കോഴഞ്ചേരി, ആറന്‍മുള, സീതത്തോട് എന്നിവിടങ്ങളിലാണ് ആളുകള്‍ കെട്ടിടങ്ങളുടെ മുകളില്‍ കഴിയുന്നത്. രാവിലെ മുതല്‍ ഭക്ഷണം ലഭിക്കാത്തിനാല്‍ പലരും അവശനിലയിലാണ്.
രക്ഷിക്കണമെന്നാവശ്യപ്പെട്ട് പലയിടങ്ങളില്‍ നിന്നും വാട്സാപ്പില്‍ സന്ദേശമെത്തുന്നുണ്ട്. ആറന്‍മുള ക്ഷേത്രത്തിനടുത്ത് കോഴിപ്പാലത്ത് 30 വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാദൗത്യത്തിനുപോയ സുരക്ഷാ ഉദ്യോഗസ്ഥരും വില്ലേജ് ഓഫിസറുമടക്കം അന്‍പതിലധികം പേര്‍ മാരമണില്‍ കുടുങ്ങിക്കിടക്കുകയാണ്.
പെരിയാറില്‍ ഒരോനിമിഷം കഴിയുംതോറും ജലനിരപ്പ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ആലുവ ടൗണിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പെരിയാറിന്റെ തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. എറണാകുളം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും പ്രളയജലമെത്തി. കളമശേരിക്കടുത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് തൃശൂര്‍ എറണാകുളം ദേശീയപാതയില്‍ ഒരു ഭാഗത്ത് കൂടിയുള്ള ഗതാഗതം നിലച്ചു. ജലനിരപ്പ് ഉയര്‍ന്നാല്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവയ്ക്കേണ്ടിവരും.