Latest News

കാസർകോട് മാനസികാസ്വാസ്ഥ്യമുള്ള ഗൃഹനാഥനെ സുഹൃത്തിന്റെ പ്രേരണയാൽ കിടപ്പുമുറിയിൽ ഭാര്യ കഴുത്തു ഞെരിച്ചു കൊന്നതാണെന്നു തെളിഞ്ഞത് ആറര വർഷത്തിനു ശേഷം. കൊലയ്ക്കു ശേഷം ചന്ദ്രഗിരിപ്പുഴയിൽ മകന്റെ സഹായത്തോടെ ഒഴുക്കിയ മൃതദേഹം കണ്ടെത്താനായിട്ടില്ല. മൊഗ്രാൽ പുത്തൂർ ബെള്ളൂർ തൗഫീഖ് മൻസിലിലെ മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യ സക്കീന(36), സുഹൃത്ത് ബോവിക്കാനം മുളിയാർ സ്വദേശി ഉമ്മർ(41) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമ്മർ മുമ്പ് മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പെൺവാണിഭക്കേസിലും പ്രതിയാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൃതദേഹം പുഴയിലൊഴുക്കാൻ സഹായിച്ച മകനു പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതിയിൽ ഹാജരാക്കി.

മുഹമ്മദ് കുഞ്ഞിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുവായ ഷാഫി 2012 ഓഗസ്റ്റിലാണ് കാസര്‍കോട് പൊലീസിനെ സമീപിക്കുന്നത്. അന്വേഷണം ആരംഭിച്ചിങ്കിലും കാര്യമായ പുരോഗതിയുണ്ടാക്കാന്‍ പൊലീസിനായില്ല. തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. മുഹമ്മദ് കുഞ്ഞിയുടെ തിരോധാനത്തില്‍ തെളിവുണ്ടാക്കാന്‍ എസ്ഐടിക്കും സാധിക്കാതായതോടെ അന്വേഷണം ഡിസിആര്‍ബി ഡിവൈഎസ്പിക്ക് കൈമാറി.

എന്നാല്‍ ഒരു തുമ്പും ലഭിക്കാത്തത് മുഹമ്മദ് കുഞ്ഞിയുടെ തിരോധാനത്തിന്റെ ചുരുളഴിക്കാന്‍ തടസമായി. അഞ്ചുവര്‍ഷത്തിലധിമായി തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകള്‍ അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് രണ്ടുമാസം മുമ്പാണ് ഡിസിഅര്‍ബിക്ക് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് ഡിവൈഎസ്പി ജെയ്സണ്‍ എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സ്വത്തും, പണവും തട്ടിയെടുക്കാന്‍ കാമുകനായ ബോവിക്കാനം സ്വദേശി ഉമ്മറിന്റെ പദ്ധതിയനുസരിച്ച് ഭാര്യ സക്കീന ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തി. 2012 മാര്‍ച്ചിലാണ് കൃത്യം നടത്തിയത്. അന്ന് പത്തുവയസുള്ള മകന്റെ സഹായത്തോടെ മൃതദേഹം ചന്ദ്രഗിരിപ്പുഴയില്‍ ഏറിയുകയായിരുന്നു.

കൊല്ലപ്പെട്ട മുഹമ്മദ് കുഞ്ഞി ഇടയ്ക്കിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഇതില്‍ സക്കീന അസ്വസ്ഥയായിരുന്നു. സ്വത്ത് തട്ടിയെടുക്കുന്നതിനായി മുഹമ്മദ് കുഞ്ഞിയെ ബന്ധുക്കളില്‍ നിന്ന് അകറ്റുകയാണ് സക്കീന ആദ്യം ചെയ്തത്. തുടര്‍ന്ന് സ്ഥലം വില്‍പനയ്ക്കിടെ പരിചയപ്പെട്ട ഉമ്മറിന്റെ നിര്‍ദ്ദേശമനുസരിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തി. കൊലയ്ക്കുശേഷം ഒരുദിവസം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചിരുന്നു. ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതോടെയാണ് മകന്റെ സഹായത്തോടെ സക്കീന മൃതദേഹം പുഴയില്‍ എറിഞ്ഞത്.പലഘട്ടത്തിലായി പൊലീസിന് നല്‍കിയ മൊഴിയിലെ വൈരുധ്യവും, താമസിച്ച സ്ഥലങ്ങളില്‍ ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞ കള്ളകഥകളും, വ്യാജവിലാസങ്ങള്‍ നല്‍കി വീടുകള്‍ മാറിമാറി താമസിച്ചതുമെല്ലാം സക്കീനയെ കുടുക്കാന്‍ കാരണമായി.

മുഹമ്മദ് കുഞ്ഞിയുടെ മരണശേഷം തനിച്ച് താമസിക്കുന്ന സക്കീനയ്ക്ക് നിരവധി പുരുഷന്മാരുമായി ബന്ധമുണ്ടെന്നുള്ള സൂചനകളും അന്വേഷണസംഘത്തിന്റെ ജോലി എളുപ്പമാക്കി.
പലവിധം ബേവിഞ്ച സ്റ്റാർ നഗറിൽ സക്കീനയും മുഹമ്മദ് കുഞ്ഞിയും രണ്ടു മക്കളുമൊത്തു വാടകയ്ക്കു താമസിക്കുമ്പോഴാണു സംഭവം. കൊലയ്ക്കു ശേഷം ഭർത്താവിനെ കുറിച്ച‌് ഒട്ടേറെ നുണകൾ പറഞ്ഞാണു സക്കീന അയൽക്കാരെയും ബന്ധുക്കളെയും കബളിപ്പിച്ചത്. തുടർന്നു പല വാടകവീടുകളിൽ മാറി താമസിച്ചു. നിർധന കുടുംബാംഗമായിരുന്നു സക്കീന. വിവാഹ സമയത്തു തന്നെ മുഹമ്മദ് കുഞ്ഞിക്ക് ചെറിയ തോതിൽ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു
ഇയാൾ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയും തേടിയിരുന്നു. വസ്തു ഇടപാടുകൾ നടത്താൻ ഉമ്മറാണ് ഇവരെ സഹായിച്ചിരുന്നത്. മൂന്നിടത്തെ വസ്തുവകകൾ വിറ്റുകിട്ടിയ തുക മുഹമ്മദ് കുഞ്ഞിയെ കബളിപ്പിച്ച് ഉമ്മർ തട്ടിയെടുത്തെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകളിൽ ഉമ്മർ കാണിച്ച അമിതാവേശം പൊലീസിന് ഇയാളുടെ അടുത്തേക്കെത്താനുള്ള വഴി തുറന്നു.

കൊലപാതകം, പ്രേരണാക്കുറ്റം, തെ‌ളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണു പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആദ്യം കാസർകോട് എസ്ഐ അന്വേഷിച്ച കേസ് പിന്നീട് കോടതി നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിച്ചു. 2014 ഏപ്രിൽ മുതൽ ജില്ല ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈെസ്പിമാർ കേസിന്റെ ചുമതലയേറ്റെടുത്തു. സക്കീനയുടെയും ഉമ്മറിന്റെയും മൊലികളിലെ വൈരുധ്യം പൊലീസ് ആദ്യം തന്നെ ശ്രദ്ധിച്ചിരുന്നു.

കേസില്‍ രണ്ടാം പ്രതിയായ ഉമ്മര്‍ പെണ്‍വാണിഭം, മോഷണം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാനസിക അസ്വാസ്ഥ്യമുള്ള മുഹമ്മദ് കുഞ്ഞിയുമായി ഉമ്മര്‍ അടുത്തത് സ്വത്ത് കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. മുഹമ്മദ് കുഞ്ഞിയുടെ പേരിലുണ്ടായിരുന്ന വിവിധ സ്ഥലങ്ങള്‍ വിറ്റ പണം ഉമ്മര്‍ തട്ടിയെടുക്കുകയായിരുന്നു. ഡിവൈഎസ്പിക്കൊപ്പം എസ്.ഐമാരായ‌ പി.വി.ശിവദാസന്‍, ഷെയ്ഖ് അബ്ദുള്‍ റസാഖ്, പി.വി ശശികുമാര്‍ എന്നിവരും ഈ കൊലപാതകക്കേസിലെ സസ്പെന്‍സ് പൊളിച്ച അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ രണ്ടു പ്രതികളെയും കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയാകാത്ത മൂന്നാം പ്രതിയെ ജുവനൈല്‍ കോടതിയിലാണ് ‌ഹാജരാക്കിയത്.

തുർക്കിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. പാതയോരത്തെ ഫുട്പാത്തില്‍ കൂടി നടന്നുവരുന്ന രണ്ടു യുവതികളാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. നടപ്പാതയിൽ മുഖാമുഖം നിന്ന് ചിരിച്ച് സംസാരിക്കുകയായിരുന്നു ഇവർ. പെട്ടന്നാണ് നടപ്പാത പിളർന്ന് ഇവർ അഗാധഗർത്തതിലേക്ക് വീഴുന്നത്.

കാഴ്ചക്കാരില്‍ ഞെട്ടലും ഭയവും ജനിപ്പിക്കുന്നതാണ് ഈ ദൃശ്യം. നഗരത്തിലെ പ്രധാന ഓവുചാലിനു മുകളില്‍കൂടി പണിതിരിക്കുന്ന നടപ്പാതയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. ഏറെ ആഴമുള്ള ഓവുചാലിലേക്കാണ് കാല്‍നടയാത്രക്കാരികളായ സൂസന്‍ കുഡേ ബാലിക്, ഒസ്‌ലെം ഡുയ്മാസ് എന്നിവര്‍ വീണത്. മറ്റു യാത്രക്കാർ അതിവേഗം രക്ഷാപ്രവർത്തനങ്ങൾ നടത്തിയതിനാൽ നിസാര പരിക്കുകളോടെ ഇരുവരും രക്ഷപ്പെട്ടു.

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ അറസ്റ്റിലായവരുടെ എണ്ണം 3345ആയി. ഇതുവരൈ 517 കേസുകളാണ് അക്രമികള്‍ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നിരവധിയാളുകള്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം റിമാന്‍ഡിലാണ്. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിനെ അക്രമിക്കല്‍ തുടങ്ങിയ ഗുരതുതര വകുപ്പുകളാണ് ചിലര്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്. അതേസമയം നാമജപ സമരത്തില്‍ പങ്കെടുത്തവരെ പോലീസ് നടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അക്രമസംഭവങ്ങളില്‍ പങ്കാളിയായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണമെന്ന് നേരത്തെ പോലീസ് ഉന്നതതല യോഗത്തിന് ശേഷം തീരുമാനമെടുത്തിരുന്നു. നിലയ്ക്കലും പമ്പയിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ മാത്രം 153 പേര്‍ അറസ്റ്റിലായി. ഇവരില്‍, പത്തനംതിട്ട ജില്ലയ്ക്കു പുറത്ത് പാലക്കാട്, എറണാകുളം, കോട്ടയം ജില്ലകളില്‍നിന്നുള്ളവരുമുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിനു ജാമ്യമില്ലാ വകുപ്പ് ചുമത്തി 74 പേരെ റിമാന്‍ഡ് ചെയ്തു. 79 പേര്‍ക്കു ജാമ്യം നല്‍കി.

സ്ത്രീകളെ കൈയേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനും ജാതിപ്പേരു വിളിച്ചതിനും ഏതാനും പേര്‍ക്കെതിരെ കേസുണ്ട്. പിടിയിലായവരില്‍ ഏറെയും വിവിധ സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. നാമജപയാത്രകളിലും പ്രാര്‍ത്ഥനാ യോഗങ്ങളിലും പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന് ഡിജിപി നേരത്തെ നിര്‍ദേശിച്ചിരുന്നു. അക്രമസംഭവങ്ങളില്‍ നേരിട്ട് പങ്കെടുത്തവരെ മാത്രം റിമാന്‍ഡ് ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. പോലീസ് വ്യാപകമായി അറസ്റ്റുകള്‍ നടത്തുന്നതിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

അന്തരീക്ഷ മലിനീകരണത്തില്‍ നട്ടംതിരഞ്ഞ് രാജ്യതലസ്ഥാനം. ഒരു മനുഷ്യന് ശ്വസിക്കാനാവുന്നതിലും താഴെയാണ് ഡല്‍ഹിയിലെ വായുനിലവാരം. ദീപാവലിയും വിളവെടുപ്പ് കാലവും എത്തുന്നതോടെ ഡല്‍ഹിക്ക് പൂര്‍ണമായും ശ്വാസംമുട്ടും.

പതിനഞ്ച് സിഗരറ്റ് ഒരുമിച്ച് വലിച്ചാലുണ്ടാകുന്നത്ര മാലിന്യമാണ് ഡല്‍ഹിയിലെ ഓരോ ശ്വാസത്തിലും മനുഷ്യര്‍ വലിച്ചുകയറ്റുന്നത്. പുറത്തിറങ്ങി നടക്കരുതെന്നാണ് കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പര്‍ട്ടികുലേറ്റ് മാറ്റര്‍ പത്തിന്റെ നില ലോകത്തിലെ മറ്റേത് നഗരത്തേക്കാളും കൂടുതലാണ്.

ഒരോ വര്‍ഷവും കഴിയുതോറും സ്ഥിതി വഷളാവുകയാണ്. വിളവെടുപ്പിനൊടനുബന്ധിച്ച് ഡല്‍ഹിയുടെ സമീപസംസ്ഥാനങ്ങളിലെ കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കാന്‍ തുടങ്ങുന്നതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമാകും. ദീപാവലിയാകുന്നതോടെ മലിനീകരണതോത് ഉയരും. അപ്പോഴും മലിനീകരണം നിയന്ത്രിക്കണമെന്ന കോടതി ഉത്തരവുകളല്ലാതെ മറ്റൊന്നും ഉയര്‍ത്തിക്കാട്ടാനാകാതെ സര്‍ക്കാരുകള്‍ പരസ്പരം പഴി ചാരും. പൊടിയില്‍ മുങ്ങി ഓരോ ഡല്‍ഹി നിവാസിയുടെയും ആയുസ് പകുതിയാകും.

Advertisement
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

ഏറ്റുമാനൂര്‍: പുതിയമുഖവുമായി അണിഞ്ഞൊരുങ്ങിയ ഏറ്റുമാനൂര്‍ റയില്‍വെ സ്റ്റേഷന് ജോസ് കെ.മാണി എം.പിയുടെ പച്ചക്കൊടി. കേരളാ എക്‌സ്പ്രസ്സിന് ജോസ് കെ.മാണി പച്ചക്കൊടികാട്ടിയതോടെ ഏറ്റുമാനൂരിലെ നവീകരിച്ച സ്റ്റേഷനിലൂടെ ട്രെയിനോടി തുടങ്ങി. ആധുനിക സൗകര്യങ്ങളോടുകൂടി നീണ്ടൂര്‍ റോഡിന്റെയും അതിരമ്പുഴ റോഡിന്റെയും മധ്യത്തിലായാണ് പുതിയ സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാതഗതം 6 മണിക്കൂര്‍ നേരത്തേക്ക് പൂര്‍ണ്ണമായും നിര്‍ത്തലാക്കികൊണ്ടാണ് സ്റ്റേഷനില്‍ പുതുതായി നിര്‍മ്മിച്ച മൂന്നാം നമ്പര്‍ ട്രാക്കി ട്രാക്കിലൂടെ ട്രെയിന്‍ കടത്തിവിട്ടത്്. ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ നിലവിലെ ട്രാക്കുകളോടൊപ്പം പുതുതായി രണ്ട് ട്രാക്കുകള്‍ കൂടി നിര്‍മ്മിച്ചിട്ടുണ്ട്. സ്റ്റേഷനിര്‍ പുതുതായി നിര്‍മ്മിച്ച ഫുട്ട് ഓവര്‍ ബ്രിഡ്ജില്‍ക്കൂടി യാത്രക്കാക്ക് പ്ലാറ്റ് ഫോം ഒന്നില്‍ നിന്നും രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളിലേക്ക് കടക്കാനാവും. കൂടാതെ ടിക്കറ്റ് ബുക്കിംഗ് കൗണ്ടര്‍, ബാത്ത്‌റൂമുകള്‍, സ്റ്റേഷന്‍ മാസ്റ്റര്‍ റൂം, വിശ്രമകേന്ദ്രങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പുതിയ സ്റ്റേഷനിലണ്ട്. പ്ലാറ്റ്‌ഫോമുകള്‍ ടൈലുകള്‍പാകി മനോഹരമാക്കിയിട്ടുണ്ട്.കൂടാതെ സ്റ്റേഷനോട് ചേര്‍ന്നുള്ള നീണ്ടൂര്‍ റോഡിലെ മേല്‍പ്പാലം വീതി കൂട്ടി ഫുട്ട് പാത്തോടുകൂടി പുനര്‍നിര്‍മ്മിച്ചു. അവസാനഘട്ട ജോലികള്‍ കൂടി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കി മേല്‍പ്പാലം നാടിന് സമര്‍പ്പിക്കും. ഇനി സ്റ്റേഷനിലെ രണ്ടാം ഘട്ട ജോലികള്‍ക്ക് തുടക്കമാവും. നിലവിലെ ട്രാക്കുകള്‍ റിഗ്രേഡ് ചെയ്യുന്ന ജോലികള്‍ക്ക് ഉടന്‍ തുടക്കമാവും.
കഴിഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ കാലത്ത് ഏറ്റുമാനൂര്‍ ഉള്‍പ്പടെയുള്ള കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ സ്റ്റേഷനുകളേയും ആദര്‍ശ് സ്റ്റേഷന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സ്റ്റേഷന്‍ മാറ്റിസ്ഥാപിക്കണമെന്നത് നാട്ടുകാരുടേയും, തീര്‍ത്ഥാടകരുടേയും, സ്ഥിരം യാത്രക്കാരുടേയും വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഇതുസംബന്ധിച്ച് ജോസ് കെ.മാണി എം.പി റെയില്‍വേ മന്ത്രിക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും വിശദമായ രൂപരേഖ സമര്‍പ്പിക്കുകയും നിരന്തര ഇടപെടല്‍ നടത്തുകയും ചെയ്തിരിരുന്നു. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂരില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്കും, ജില്ലയിലെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ക്കും കൂടുതല്‍ പ്രയോജനകരമാകും പുതിയ സ്‌റ്റേഷന്‍. നീണ്ടൂര്‍അതിരമ്പുഴ റോഡിന്റെ ഇടയിലേക്ക് മാറ്റി സ്ഥാപിച്ചതോടെ ജില്ലയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ക്കും എം.ജി യൂണിവേഴ്‌സിറ്റി, മെഡിക്കല്‍ കോളേജ്, മാന്നാനം തുടങ്ങിയ ഭാഗങ്ങളിലേയ്ക്ക് പോകുന്ന യാത്രക്കാര്‍ക്കും കൂടുതല്‍ സൗകര്യപ്രദമാകും. പുതിയ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമായതോടെ ഇനി കൂടുതല്‍ ട്രെയിനികള്‍ക്ക് സ്റ്റോപ്പ് അനുവദിപ്പിക്കുവാനുള്ള നിരന്തര പരിശ്രമം ഉണ്ടാകുമെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു.
കുറുപ്പുന്തുറ മുതല്‍ ഏറ്റുമാനൂര്‍വരെയുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലികളും അവസാനഘട്ടത്തിലാണ്. അടുത്ത മാര്‍ച്ച് ഏപ്രില്‍ മാസത്തോടെ ഏറ്റുമാനൂര്‍ വരെയുള്ള ഇരട്ടപ്പാതയും യാഥാര്‍ത്ഥ്യമാവും. അതോടൊപ്പം തന്നെ ഏറ്റുമാനൂരില്‍ നിര്‍മ്മാണം തുടങ്ങാന്‍പോകുന്ന രണ്ടാം ഘട്ട ജോലികളും പൂര്‍ത്തിയാവും. മനക്കപ്പാടത്തുള്ള റയില്‍വെ അടിപ്പാതയുടെ ഉയരംകൂട്ടിയതിനുശേഷം പാത വീതി കൂട്ടി പുനര്‍നിര്‍മ്മിക്കുമെന്നും എം.പി പറഞ്ഞു.

കാലിഫോർണിയ: ട്രക്കിങ്ങിനിടെ സെൽഫിയെടുക്കുമ്പോൾ മലയാളി ദമ്പതികൾ അമേരിക്കയിലെ കാലിഫോർണിയയിൽ കൊക്കയിലേക്ക് വീണ് മരിച്ചു. ചൊവ്വാഴ്‌ചയാണ് ദുരന്തമുണ്ടായത്. കതിരൂർ ഡോ.എം.വി.വിശ്വനാഥൻ – ഡോ.സുഹാസിനി എന്നിവരുടെ മകൻ വിഷ്ണു(29) ഭാര്യയും കോട്ടയത്ത് രാമമൂർത്തി-ചിത്ര ദമ്പതികളുടെ മകളുമായ മീനാക്ഷി(29) എന്നിവരാണ് മരിച്ചത്.കതിരൂർ ശ്രേയസ് ആശുപത്രി ഉടമയാണ് ഡോ.എം.വി.വിശ്വനാഥൻ.

ഇന്ന് പുലർച്ചെയാണ് അമേരിക്കൻ കോൺസുലേറ്റിൽ നിന്ന് ഇരുവരുടെയും മരണവാർത്ത ബന്ധുക്കൾക്ക് ലഭിച്ചത്. ട്രക്കിങ്ങിനിടെ മലമുകളിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീണതാണെന്നാണ് വിവരം. എൻജിനീയറായ വിഷ്ണു കഴിഞ്ഞ ബുധനാഴ്‌ച ജോലിക്ക് എത്തിയിരുന്നില്ല. സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്. മൃതദേഹങ്ങൾക്കരികിൽ നിന്ന് ഇരുവരുടെയും പാസ്‌പോർട്ട് പൊലീസിന് ലഭിച്ചു.ചെങ്ങന്നൂർ എൻജിനീയറിങ് കോളജിൽ സഹപാടികളായിരുന്ന വിഷ്ണുവും മീനാക്ഷിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്.

മലയാളം യുകെ ന്യൂസ് ടീം.
യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി റോജിമോന്‍ ജേക്കബ്ബിന്റെ സ്വാഗത പ്രസംഗത്തോടെ
ഒമ്പതാമത് യുക്മ ദേശീയ കലാമേളയുടെ ഔദ്യോഗീക ഉദ്ഘാടന പരിപാടി ആരംഭിച്ചു. നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അധ്യക്ഷ പ്രസംഗം പറഞ്ഞു. തുടര്‍ന്ന് ഒമ്പതാമത് നാഷണല്‍ കലാമേളയുടെ ഉദ്ഘാടനം ഔദ്യോഗീകമായി മാമ്മന്‍ ഫിലിപ്പ് നിര്‍വഹിച്ചു. തുടര്‍ന്ന് അകാലത്തില്‍ പൊലിഞ്ഞ എബ്രാഹം ജോര്‍ജ്ജിനേയും രജ്ഞിത് കുമാറിനെയും വേദിയില്‍ അനുസ്മരിച്ചു. തുടര്‍ന്ന് വര്‍ഗ്ഗീസ് ഡാനിയേല്‍ നന്ദി രേഖപ്പെടുത്തി. ഔദ്യോഗീക ഉദ്ഘാടനത്തിനു ശേഷം മത്സരങ്ങള്‍ പുരോഗമിക്കുകയാണ്.

സൗത്ത് യോര്‍ക്ഷയറിലെ ഷെഫീല്‍ഡിലുള്ള പെനിസ്റ്റോണ്‍ ഗ്രാമര്‍ സ്‌കൂളിലെ ബാലഭാസ്‌കര്‍ നഗറില്‍ രാവിലെ പതിനൊന്നു മണിക്ക് സീനിയേഴ്‌സിന്റെ ഭരതനാട്യ മത്സരത്തോടെ 2018ലെ ദേശീയകലാമേള ആരംഭിച്ചിരുന്നു. അഞ്ചു സ്റ്റേജുകളിയാട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. രാവിലെ 8 മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രതികൂലമായ കാലവസ്ഥയെ മറികടന്ന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 750തോളം മത്സരാര്‍ത്ഥികളടക്കം ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ കലാ മാമാങ്കം അര്‍ത്ഥരാത്രി വരെ നീളും. കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ പ്രതീതിയാണ് പെനിസ്റ്റോണ്‍ ഗ്രാമര്‍ സ്‌കൂളിലെ ബാലഭാസ്‌കര്‍ നഗറില്‍. അഞ്ചു സ്റ്റേജിലും മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. എം ജി രാജമാണിക്യം IAS ആയിരിക്കും കലാമേളയുടെ മുഖ്യാതിഥി.
കലാമേളയുടെ ഫോട്ടോകളുമായി കൂടുതല്‍ വിശേഷങ്ങള്‍ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

click here to see more photos

ലോകത്ത് കണ്ടെത്തിയതിൽ വച്ച് ഏറെ പഴക്കമുള്ള കപ്പലിനെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്. കടലിന്റെ അടിത്തട്ടില്‍, രണ്ടു കിലോമീറ്ററിലേറെ ആഴത്തിൽ ‘ഉറങ്ങിക്കിടക്കുന്ന’ ഒരു കപ്പൽ എന്നാണ് ആദ്യ വിശേഷണം. അതും കാര്യമായ യാതൊരു കേടുപാടുമില്ലാതെ. പായ്മരം പോലും ഇപ്പോഴും കുത്തനെ നിൽക്കുന്നു. കപ്പലിലെ കൊത്തുപണികളും അമരത്തു ചുറ്റിയിട്ട കയറിനു പോലും ഒരു കുഴപ്പവുമില്ല. എന്തിനേറെപ്പറയണം, മുങ്ങിപ്പോയ സമയത്ത് കപ്പലിലുണ്ടായിരുന്നവർ കഴിച്ചിരുന്നതെന്നു കരുതുന്ന മീനിന്റെ മുള്ളു പോലും കപ്പലിൽ സുരക്ഷിതം. അതുപക്ഷേ കടലിലെ ഏതെങ്കിലും മീനിന്റെ മുള്ളാകില്ലേ? യാതൊരു സാധ്യതയുമില്ല. കാരണം, ജീവനുള്ള യാതൊന്നിനും കഴിയാൻ സാധിക്കാത്ത വിധം ഒട്ടും ഓക്സിജനില്ലാത്തത്ര ആഴത്തിലാണു കപ്പൽ കണ്ടെത്തിയത്.

ലോകത്ത് ഇന്നേവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള കപ്പലാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. കൊടുങ്കാറ്റിലോ മറ്റോ ഈ ഗ്രീക്ക് കച്ചവടക്കപ്പൽ മുങ്ങിയതായിരിക്കണം. ഇതിലുള്ളവര്‍ ആരും തന്നെ രക്ഷപ്പെടാനുമിടയില്ല. അടിത്തട്ടിൽ ഓക്സിജൻ ഇല്ലാത്തതു കൊണ്ടാണ് ഇത്രയും ഭദ്രമായി കേടുപാടുകളൊന്നും സംഭവിക്കാതെ ഇക്കാലമത്രയും കപ്പൽ നിലനിന്നതും. പുരാതന കാലത്തെ കപ്പൽ ചാലുകളെപ്പറ്റിയും വ്യാപാരത്തെപ്പറ്റിയുമെല്ലാം അറിയാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നു ബ്ലാക് സീ മാരിടൈം ആർക്കിയോളജിക്കൽ പ്രോജക്ടിന്റെ ചീഫ് സയന്റിസ്റ്റ് ജോൺ ആഡംസ് പറയുന്നു.

എന്നാൽ ഇതു വരെ കപ്പൽ ഉയർത്താനായിട്ടില്ല. അതിനു വരുന്ന ചെലവു തന്നെ പ്രശ്നം. മാത്രവുമല്ല, ഇത്രയും കാലം യാതൊരു കുഴപ്പവും പറ്റാതെയിരിക്കുന്ന കപ്പൽ അതേപടി പുറത്തെത്തിക്കുകയെന്നതു നിസാരമല്ല. കപ്പൽ കണ്ടെത്താനുള്ള പ്രോജക്ടിനു വേണ്ടി ഇതിനോടകം തന്നെ ഏകദേശം 12 കോടിയോളം രൂപ ചെലവായിക്കഴിഞ്ഞു. ചുമ്മാതൊന്നുമല്ല, കണ്ടെത്തിയ കപ്പലുകളിലേറെയും ചരിത്രാതീത കാലത്തെയാണ്. അതും റോമൻ, ഒട്ടോമൻ സാമ്രാജ്യങ്ങളുടെ കാലത്തെ! അവയിൽ പലതും മനുഷ്യൻ ഇന്നേവരെ കണ്ടിട്ടുള്ളത് ചുമർചിത്രങ്ങളിലും മറ്റും മാത്രമാണ്. അതിനാൽത്തന്നെ അവയ്ക്കൊന്നും വിലമതിയ്ക്കാനുമാകുകയില്ല! ഗ്രീക്ക് കപ്പൽ കണ്ടെത്തിയയിടത്തു നിന്നും ഏകദേശം 67 കപ്പലുകളുടെ അവശിഷ്ടം കൂടി പ്രോജക്ട് സംഘം കണ്ടെത്തിയിട്ടുണ്ട്.

വെസ്റ്റന്‍ഡീസ്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരേ നടക്കുന്ന ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സീനിയര്‍ താരം മഹേന്ദ്ര സിങ് ധോണിയെ പുറത്താക്കിയ സെലക്ടര്‍മാരുടെ നടപടിയില്‍ ആരാധകര്‍ കട്ടക്കലിപ്പില്‍. 14 വര്‍ഷം മുമ്പ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയതിനു ശേഷം ആദ്യമായാണ് ധോണി മോശം ഫോമിന്റെ പേരില്‍ ടീമില്‍ നിന്ന് പുറത്താകുന്നത്. വെസ്റ്റിന്‍സിനെതിരായ മൂന്നു മത്സര പരമ്പരയ്ക്കും ഓസ്‌ട്രേലിയക്കെതിരായ മൂന്നു മത്സര പരമ്പരക്കുമുള്ള 16 അംഗ ട്വന്റി20 ടീമുകളെ പ്രഖ്യാപിച്ചത്.

ഇതിഹാസ താരത്തിന്റെ കരിയറിന്റെ അവസാനത്തില്‍ നില്‍ക്കുമ്പോഴാണ് താരത്തിന് ടീമില്‍ അവസരം നഷ്ടമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ധോണി വിരമിച്ചേക്കുമെന്നുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് നേരത്തെ വിരമിച്ച ധോണി അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് മത്സരത്തോടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍, മോശം ബാറ്റിങ് ഫോമിലുള്ള ധോണിക്ക് ഇനിയൊരവസരം ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമാണെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ICC

@ICC

India have left out MS Dhoni for both their T20I series against Windies and Australia. Could his glittering T20I career be at an end?

Find out the full squads ⬇http://bit.ly/DhoniOut 

sultan love@sultan_love

Shame on @BCCI for not selecting MS he’s legend

Ali Asgar Lakhani@AliAsgar_42

Today I am dead as Fan of Indian cricket team!!!

ഋഷഭ് പന്ത്, സഞ്ജു വി സാംസണ്‍ തുടങ്ങിയ യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കാതെയാണ് ധോണിയെ ടീമില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ലോകകപ്പ് മുന്നില്‍ നില്‍ക്കെ ബിസിസിഐ ഇനിയൊരു പരീക്ഷണത്തിന് മുതിരുമോ എന്ന കാര്യത്തില്‍ സംശമാണെന്നും ചില വിലയിരുത്തലുകളുണ്ട്.

Harsha Bhogle

@bhogleharsha

The big news is obviously the absence of MS Dhoni from the T20 squad. The next World T20 isn’t till 2020 so this is an acknowledgement that someone else will be behind the stumps there.

Aakash Chopra

@cricketaakash

Even the Indian T20i team for announced. 17 members. Big NEWS is that Dhoni is NOT in that team too. Might not see Dhoni in India colours for the T20 format again…

വിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍ വിശ്രമം നല്‍കിയ വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശര്‍മ ടീമിനെ നയിക്കും. ശ്രേയസ് അയ്യര്‍, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയവരും ട്വന്റി20 ടീമുകളിലുണ്ട്. ഓസ്‌ട്രേലിയക്കെതിരായ നാലു ടെസ്റ്റ് പരമ്പരക്കുള്ള 18 അംഗ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിത് ശര്‍മ, മുരളി വിജയ്, പാര്‍ഥിവ് പട്ടേല്‍ എന്നിവര്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍, ശിഖര്‍ ധവാന്‍, കരുണ്‍ നായര്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്ക് ഇടമില്ല.

ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മുരളി വിജയ്, ലോകേഷ് രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, പാര്‍ഥിവ് പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജദേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.

വിന്‍ഡീസിനെതിരായ ട്വന്റി20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഖലീല്‍ അഹ്മദ്, ഷഹ്ബാസ് നദീം. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ കോഹ്‌ലി തിരിച്ചെത്തുന്നതോടെ ഷഹ്ബാസ് നദീം ടീമില്‍ നിന്ന് പുറത്താവും.

വിവാദത്തില്‍ കുരുങ്ങി വിജയ്- മുരുകദോസ് ചിത്രം സര്‍ക്കാര്‍. സിനിമ തന്റെ തിരക്കഥ മോഷ്ടിച്ച് തയ്യാറാക്കിയതാണെന്ന് വരുണ്‍ രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. എന്നാല്‍ അതിനെതിരെ സംവിധായകന്‍ മുരുകദോസ് രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന് വരുണിന്റെ സിനിമ സെന്‍ഗോളിന്റെ തിരക്കഥയുമായി അടുത്ത സാമ്യമാണുള്ളതെന്ന് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷന്‍ കണ്ടെത്തിയിരിക്കുകയാണ്. 2007ല്‍ റൈറ്റേഴ്‌സ് യൂണിയനില്‍ തന്റെ തിരക്കഥ വരുണ്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

തന്റെ തിരക്കഥ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മുരുകദോസിനെതിരെ വരുണ്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് ആദ്യ തവണയല്ല ഏ ആര്‍ മുരുകദോസ് കോപ്പിയടി വിവാദത്തില്‍ കുരുങ്ങുന്നത്. ഇതിന് മുമ്പ് വിജയ് നായകനായെത്തിയ കത്തിയാണ് ആരോപണങ്ങളില്‍ കുടുങ്ങിയത്. ആരം ഫെയിം സംവിധായകന്‍ ഗോപി നൈനാര്‍ കത്തി തന്റെ കഥയാണെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു.

ദീപാവലി റിലീസായി സര്‍ക്കാര്‍ റിലീസ് ചെയ്യാനിരിക്കെ വരുണ്‍ പരാതിയുമായി മുന്നോട്ട് പോയാല്‍ അത് ചിത്രത്തെ പ്രതികൂലമായി ബാധിക്കാം. അതിനാല്‍ റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റും നടനും സംവിധായകനുമായ കെ ഭാഗ്യരാജ് ഇരുകക്ഷികളുമായി സംസാരിച്ച് സമവായത്തിന് ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം ലൈക്ക് നേടുന്ന ലോകത്തിലെ ആദ്യ സിനിമ ടീസര്‍ എന്ന റെക്കോഡ് നേടിയിരുന്നു. അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറിന്റെ റെക്കോഡാണ് സര്‍ക്കാരിന്റെ വേഗപാച്ചിലില്‍ പഴംങ്കഥയായത്. അവഞ്ചേര്‍സ് ഒരു ദിവസം കൊണ്ടുനേടിയ ലൈക്സ് വെറും നാല് മണിക്കൂറുകള്‍ കൊണ്ടാണ് സര്‍ക്കാര്‍ സ്വന്തമാക്കിയത്. 10 ലക്ഷം ലൈക്കില്‍ എത്താന്‍ വേണ്ടി വന്നത് വെറും 294 മിനിറ്റ്.

സൂപ്പര്‍ഹിറ്റുകളായ തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയതളപതി വിജയ്യും എ.ആര്‍ മുരുഗദോസ്സും ഒന്നിക്കുന്ന ചിത്രം തമിഴ്നാട് രാഷ്ട്രീയം ആണ് ചര്‍ച്ച ചെയ്യുന്നത്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണി നിരക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍ റഹമാനും മലയാളിയായ ഗിരീഷ ്ഗംഗാധരന്‍ ചായാഗ്രാഹരണവും നിര്‍വഹിക്കുന്നു.

RECENT POSTS
Copyright © . All rights reserved