ബലാല്‍സംഗ കേസുകളില്‍ അന്വേഷണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന നിയമം  (Criminal Law Amemmendent Act 2018 ) ബിഷപ്പ് ഫ്രാങ്കോയുടെ കേസില്‍ സംസ്ഥാന സര്‍ക്കാരും പൊലീസും അട്ടിമറിച്ചെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ എം.ടി ജോര്‍ജ്. 85 ദിവസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഇത് ഗുരുതരമായ നിയമലംഘനമാണ്. നിയമം ലംഘിച്ച കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

ക്രിമിനല്‍ നിയമത്തില്‍ നിയമ ഭേദഗതി വരുത്തി കൊണ്ട് ഈ വര്‍ഷം ഏപ്രില്‍ 21 ന് കേന്ദ്രം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ജൂണ്‍ 29ന് ഓര്‍ഡിനന്‍സിനു പകരം ലോക്‌സഭ ഭേദഗതി ചെയ്ത ബില്‍ പാസാക്കുകയും ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ നിയമ പ്രകാരം ബലാല്‍സംഗ കേസുകളില്‍ വേഗത്തിലുള്ള അന്വേഷണവും വിചാരണയും വേണമെന്നും ബില്ലില്‍ പറയുന്നുണ്ട്. രണ്ടു മാസത്തിനകം അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കണം. സ്വാധീനവും പണവുമുള്ളവര്‍ക്കു വേണ്ടി ഏത് നിയമവും വഴി മാറ്റാം, ലംഘിക്കാം എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തില്‍ നടന്നത്. ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തറ പോലീസ് സ്‌റ്റേഷനിലെത്തിയ ഫ്രാങ്കോയുടെ ഒരു പടം പോലും ക്യാമറായില്‍ പതിയാതിരിക്കാന്‍ കേരള പൊലിസ് പുലര്‍ത്തിയ ശുഷ്‌കാന്തിയും ജാഗ്രതയും അന്വേഷണത്തിന്റെ കാര്യത്തിലുണ്ടായില്ലെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പുതിയ നിയമ പ്രകാരം ബലാല്‍സംഗ കേസുകളില്‍ വേഗത്തിലുള്ള അന്വേഷണവും വിചാരണയും വേണമെന്നും ബില്ലില്‍ പറയുന്നുണ്ട്. രണ്ടു മാസത്തിനകം അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കണം. സ്വാധീനവും പണവുമുള്ളവര്‍ക്കു വേണ്ടി ഏത് നിയമവും വഴി മാറ്റാം, ലംഘിക്കാം എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തില്‍ നടന്നത്. ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തറ പോലീസ് സ്‌റ്റേഷനിലെത്തിയ ഫ്രാങ്കോയുടെ ഒരു പടം പോലും ക്യാമറായില്‍ പതിയാതിരിക്കാന്‍ കേരള പൊലിസ് പുലര്‍ത്തിയ ശുഷ്‌കാന്തിയും ജാഗ്രതയും അന്വേഷണത്തിന്റെ കാര്യത്തിലുണ്ടായില്ലെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് കോട്ടയത്ത് സമാനമായ പീഡന കേസില്‍ പിടിയിലായ മുന്‍ മിസ്റ്റര്‍ ഇന്ത്യയും ജിംനാസ്റ്റിക് താരവുമായ മുരളിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ക്യാമറയ്ക്കു മുന്നില്‍ ആഘോഷത്തോടെയാണ് കൊണ്ട് വന്ന് പ്രദര്‍ശിപ്പിച്ചത്. എല്ലാ നിയമങ്ങളും ഫ്രാങ്കോയുടെ കാര്യത്തില്‍ വഴിമാറുന്നു. ഇതിന് പിന്നില്‍ ഭരണകക്ഷിയിലെ ചിലരുടെ കടുംപിടുത്തമാണെന്ന് ആക്ഷേപമുണ്ട്. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പഞ്ചാബില്‍ ബിഷപ്പിന് വേണ്ട സഹായങ്ങള്‍ ചെയ്തിരുന്നു. അവിടെ ഭരണം കോണ്‍ഗ്രസാണ് നടത്തുന്നത്.

എന്നാൽ ബിഷപ്പ് ഇപ്പോഴും ആത്മവിശ്വാസത്തില്‍ വാദങ്ങളില്‍ ഇപ്പോഴും ഉറച്ചുതന്നെ. പീഡിപ്പിച്ചെന്ന് പരാതിക്കാരി പറയുന്ന ദിവസങ്ങളില്‍ കുറുവിലങ്ങാട്ടെ മഠത്തില്‍ താമസിച്ചിട്ടില്ല. കന്യാസ്ത്രീ മഠത്തിലെ സ്ഥിരം പ്രശ്‌നക്കാരിയായിരുന്നു. അതിനാല്‍ തന്നെ പലതവണ ശാസിക്കേണ്ടി വന്നിട്ടുണ്ട്. മിഷനറീസ് ഒഫ് ജീസസിന്റെ സുപ്രധാന തസ്തികയില്‍ നിന്ന് കന്യാസ്ത്രീയെ പുറത്താക്കിയിരുന്നു. ഇതിന് പിന്നില്‍ താനാണെന്നാണ് കന്യാസ്ത്രീയുടെ തെറ്റിദ്ധാരണ. ഇതാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെ കാരണമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. അതേസമയം, 500 ചോദ്യങ്ങളാണ് ബിഷപ്പിനായി അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്.

ചോദ്യാവലി പ്രകാരം തന്നെ മറുപടികള്‍ വേണമെന്ന് ബിഷപ്പിനോട് അന്വേഷണ സംഘം നിര്‍ദ്ദേശിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ബിഷപ്പ് തൃപ്പൂണിത്തുറ പൊലീസ് കഌില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. 10 മണിക്ക് എത്താനാണ് പൊലീസ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും 11 മണിക്ക് മാത്രമാണ് ബിഷപ്പ് എത്തിയത്. ചോദ്യം ചെയ്യല്‍ മുഴുവന്‍ കാമറയില്‍ പകര്‍ത്തുന്നുണ്ട്.

അതേ സമയം ഇന്നലെ ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തങ്ങിയത് കൊച്ചിയിലെ അത്യാഡംബര ഹോട്ടലില്‍. തൃപ്പൂണിത്തുറയിലെ പോലിസിന്റെ ഹൈടെക് സെല്‍ ഓഫിസില്‍ നിന്ന് ഇന്നലെ വൈകീട്ട് 6.30ഓടെയാണ് ബിഷപ്പ് ഹോട്ടലിലേക്ക് മടങ്ങിയത്. രാത്രി വേഷം മാറി ബിഷപ്പ് ഹോട്ടലില്‍ നിന്ന് പുറത്തുപോയതായും സൂചനയുണ്ട്.

ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് ബിഷപ്പ് തൃപ്പൂണിത്തുറയിലെ പോലിസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിനായി എത്തിയത്. രണ്ട് വാഹനം നിറയെ പോലിസിന്റെ അകമ്പടിയോട് കൂടി സ്വകാര്യ വാഹനത്തിലാണ് ബിഷപ്പ് എത്തിയത്. എന്നാല്‍, സുരക്ഷയ്ക്കായി എത്തിയ പോലിസുകാരെ മുഴുവന്‍ നോക്കുകുത്തിയാക്കി സ്വകാര്യ സുരക്ഷാ ഗാര്‍ഡുകളാണ് ബിഷപ്പിന് വലയമൊരുക്കി വാഹനത്തില്‍ നിന്ന് പോലിസ് ക്ലബ്ബിന് അകത്തേക്കു കൊണ്ടുപോയത്.

രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണു സൂചന. അറസ്റ്റ് നടക്കുകയാണെങ്കില്‍ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്.  ഇന്നലെ സംഭവിച്ചതു പോലെ തന്നെ ബിഷപ്പിനെ മാധ്യമങ്ങളുടെ കണ്ണില്‍ നിന്ന് മറയ്ക്കാന്‍ എല്ലാ ഒത്താശയും പോലിസ് ചെയ്തു നല്‍കി. ഇന്നും മാധ്യമങ്ങളില്‍ നിന്ന് മുഖംതിരിച്ചാണ് ബിഷപ്പിനെ അകത്തേക്ക് കൊണ്ടു പോയത്. അതിനിടെ ബിഷപ്പിന്റെ കൂടെ വന്ന ആളുകള്‍ മാധ്യമങ്ങളെ കളിയാക്കിയത് പ്രകോപനം സൃഷ്ടിച്ചു. പോലിസ് നോക്കിനില്‍ക്കേയായിരുന്നു ഇവര്‍ മാധ്യമങ്ങള്‍ക്ക് നേരെ തിരിഞ്ഞത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സിസ്റ്റര്‍ അനുപമ വീണ്ടും രംഗത്തെത്തി. ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. പരാതിക്കാരിയായ കന്യാസ്ത്രീയെ ബിഷപ്പ് വ്യക്തഹത്യ നടത്തുകയാണ്. അന്വേഷണ സംഘത്തിന് മുന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കെട്ടുകഥ ആവര്‍ത്തിക്കുകയാണ്. സത്യമെന്തായാലും പുറത്തുവരും. ജനങ്ങളുടെ പിന്തുണ വലിയ ആശ്വാസമാണെന്നും സിസ്റ്റര്‍ പറഞ്ഞു. കന്യാസ്ത്രീകളുടെ സമരം ഇന്ന പതിമൂന്നാം ദിവസമാണ്.