Latest News

സ്വന്തം ലേഖകന്‍

യുകെ : ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി ചര്‍ച്ച നടത്തി. അതേസമയം, ഇന്ത്യയിൽ നടക്കുന്ന ദലിത് – ന്യൂനപക്ഷ – സ്ത്രീ പീഡനങ്ങൾ ഉയർത്തിക്കാട്ടിയും , അടിച്ചമർത്തൽ രാഷ്ട്രീയത്തിനെതിരേയും ആം ആദ്മി  പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിവിധ  സംഘടനക‍ള്‍ ലണ്ടനിലും സ്റ്റോക്ഹോമിലും തെരുവിലിറങ്ങി . മലയാളികളും , തമിഴരും , പഞ്ചാബികളും , ഗുജറാത്തികളും അടങ്ങുന്ന വലിയൊരു ജനതയാണ് മോദിക്കെതിരെ പ്രതിക്ഷേധ പ്രകടനവുമായി ലണ്ടന്‍ നഗരം കീഴടക്കിയത് . പല സ്ഥലങ്ങളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് വളരെയധികം ബുദ്ധിമുട്ടുന്ന കാഴ്ചക്കാണ് ഇന്ന് ലണ്ടന്‍ നഗരം സാക്ഷ്യം വഹിച്ചത് . ലണ്ടനില്‍ മോദിക്കെതിരെ നടന്ന ഏറ്റവും പ്രതിക്ഷേധ പ്രകടനം കൂടി ആയിരുന്നു ഇന്ന് നടന്നത്.

ബ്രെക്സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനോടു വിടപറഞ്ഞ ബ്രിട്ടന് ഇനി വ്യാപാരശൃഖല ശക്തിപ്പെടുത്താന്‍ കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളാണ് ആശ്രയം. ഇതിനുള്ള മാര്‍ഗങ്ങള്‍ മുഖ്യമായും തേടുന്ന കോമണ്‍വെല്‍ത് രാഷ്ട്രത്തലവന്മാരുടെ യോഗത്തിനെത്തിയ നരേന്ദ്രമോദി മേയുമായി നടത്തിയ ചര്‍ച്ചയില്‍ തീവ്രവാദം, അനധികൃത കുടിയേറ്റം എന്നിവയും വിഷയമായി.

Image result for /protest-against-modi-in-london
അതേസമയം, മോദിക്കെതിരെ ലണ്ടനില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. കഠ്‌വയിലെ പെൺകുട്ടിക്കും കുടുംബത്തിനും നീതിതേടിയുള്ള പ്രതിഷേധം വേറിട്ടുനിന്നു. കുട്ടിയുടെ ചിത്രം ആലേഖനം ചെയ്ത കൂറ്റൻ ഫ്ലക്സും , മോദിക്ക് സ്വാഗതമില്ല എന്ന തലവാചകവുമായി ലണ്ടൻ നഗരത്തിലൂടെ ഒരു വാഹനം തന്നെ തലങ്ങും വിലങ്ങും ഓടി. ന്യൂനപക്ഷങ്ങളും ദലിതരും ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് ഏഷ്യാ സോളിഡാരിറ്റി ഗ്രൂപ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ പ്രതിഷേധപ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഹൗസ് ഓഫ് ലോഡ്സിലെ അംഗമായ നസീർ അഹമ്മദും പ്രതിഷേധവുമായി രംഗത്തുണ്ട്. കാശ്മീർ, പഞ്ചാബ്, നോർത്ത് ഈസ്റ്റേൺ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ ഉയർത്തിയാണ് നസീറിന്റെ പ്രതിഷേധം. ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ആനകളെ വളർത്തുന്നതും എഴുന്നള്ളിക്കുന്നതും നിർത്തണമെന്നാവശ്യപ്പെട്ട് ആക്ഷൻ ഫോർ എലഫന്റ്സും മോഡിക്കെതിരേ പ്രതിഷേധിക്കാൻ തയാറെടുക്കുന്നു.

പൂഞ്ഞാറിന് സമീപം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. കോട്ടയം ചുങ്കം കണ്ണങ്ങാട്ടുമണിൽ ക്രിസ്റ്റഫർ എബ്രഹാം (17) കുമരനെല്ലൂർ മുഹമ്മദ് റിയാസ് (17 ) എന്നിവരാണ് മരിച്ചത്.
നാലംഗസംഘമായാണ് ഇവർ എത്തിയത്. ഇവർ കോട്ടയം വിദ്യാപീഠത്തിലെ പ്ലസ് ടു വിദ്യാർത്ഥികളാണ്.അടിവാരത്തിലേക്കു പോകുവായിരുന്ന സംഘം കുളിക്കുന്നതിനായി ഒരവക്കത്തു എത്തുകയായിരുന്നു.

ഉച്ചക്ക് രണ്ടുമണിക്കാണ് അപകടമുണ്ടായത്. കയത്തിലേക്ക് ചാടി അപകടത്തിൽപെട്ട ക്രിസ്റ്റഫറിനെ രക്ഷിക്കാൻ റിയാസ് പിറകെ ചാടുകയായായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ അടിഞ്ഞു കൂടിയ ചെളിയിൽ രണ്ടു പേരും അകപെടുകയായിരുന്നു.എവിടെ മൂന്നാൾ താഴ്‌ചയോളം വെള്ളം ഉണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് കരക്കെടുത്തു ഉടൻ തന്നെ പേട്ടയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേരുടെയും ജീവൻ രക്ഷിക്കാനായില്ല.

അവധി കാലമായതിനാൽ വിദ്യാർത്ഥികളായ ചെറുപ്പക്കാർ കൂട്ടമായി ബൈക്കുകൾ വന്നു ഇതുപോലുള്ള അപകടങ്ങളിൽ വന്നു ചാടുന്നത് സ്ഥിരമായിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ ഇല്ലിക്കൽ കല്ല് വച്ച് ഉണ്ടായ അപകടത്തിൽ മുന്ന് പേരുടെ ജീവൻ പൊലിഞ്ഞത്. തുടർന്ന് അധികാരികൾ ഏർപ്പെടുത്തിയ ജാഗ്രത തുടർ അപകടങ്ങൾ ഒഴിവാക്കിയത്. സംഘമായി അവധി ആഘോഷിക്കാൻ പുറപ്പെടുന്ന ചെറുപ്പക്കാരുടെ കാര്യത്തിൽ മാതാപിതാക്കൾ പ്രതേക ശ്രദ്ധ ചെലുത്തുന്നത് ഈ അവസരത്തിൽ നന്നായിരിക്കും

 

മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഓഫീസില്‍ ജോലി സമയത്തിനിടെ സിനിമാ ഗാനങ്ങള്‍ വച്ച് ഡാന്‍സ് ചെയ്ത ജീവനക്കാര്‍ ക്യാമറയില്‍ കുടുങ്ങി. . സഹപ്രവര്‍ത്തകയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായുള്ളതായിരുന്നു ഡാന്‍സ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് പാട്ടുകളുടെ അകമ്പടിയോടെ തകര്‍ത്ത് നൃത്തമാടുകയായിരുന്നു ഉദ്യോഗസ്ഥരെല്ലാം. ഒരു സ്ത്രീയും പുരുഷനുമാണ് മത്സരിച്ച് ഡാന്‍സ് ചെയ്ത് മുന്നില്‍ നില്‍ക്കുന്നത്. പല ആവശ്യങ്ങള്‍ക്കുമായി സാധാരണക്കാര്‍ വന്നു നില്‍ക്കുമ്പോഴായിരുന്നു അതെല്ലാം മറന്ന് ഡാന്‍സും പാട്ടുമായി ജീവനക്കാര്‍ ആഘോഷങ്ങളില്‍ മുങ്ങിയത്.

എന്തായാലും വീഡിയോ വൈറലായിരിക്കുകയാണ്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്. എന്നാല്‍ ഇവരെ ന്യായീകരിച്ചും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ന്യൂയോര്‍ക്കിലെ ലഗാര്‍ഡിയയില്‍ നിന്നും ടെക്‌സാസിലെ ഡല്ലാസിലേക്ക് നൂറിലധികം യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിന്റെ എഞ്ചിന്‍ യാത്രാമധ്യ പൊട്ടിത്തെറിക്കുകയായിരുന്നു. എഞ്ചിന്റെ സമീപത്തുണ്ടായിരുന്ന വിന്റോ തകര്‍ന്ന് യാത്രക്കാരി പുറത്തേക്ക് തെറിച്ചു വീണു. എന്നാല്‍ തൊട്ടടുത്തിരുന്ന മറ്റൊരു യാത്രക്കാരന്‍ സമയോചിതമായി ഇടപെട്ടത് മൂലം ഇവര്‍ വിമാനത്തിന് പുറത്തേക്ക് മുഴുവനായും തെറിച്ചു വീണില്ല. സാരമായി പരിക്കേറ്റ ഇവരെ വിമാനം നിലത്തിറക്കിയ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഏതാണ്ട് 32,500 ഫീറ്റ് ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുമ്പോഴാണ് അപകടം ഉണ്ടായിരിക്കുന്നത്.

പൈലറ്റിന്റെ കൃത്യമായ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായിരിക്കുന്നത്. എഞ്ചിന്‍ തകരാറിലായ ഉടന്‍ വിമാനം അടുത്തുള്ള ഫിലാഡല്‍ഫിയ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ക്രാഷ് ലാന്‍ഡിംഗ് ചെയ്തു. വിമാനം അപകടത്തില്‍പ്പെട്ടതറിഞ്ഞ് എയര്‍പോര്‍ട്ടില്‍ അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. വിമാനത്തിന്റെ അകത്ത് രക്തം തളംകെട്ടി കിടന്നതായി യാത്രക്കാരിലൊരാള്‍ പറഞ്ഞു. നൂറിലധികം യാത്രക്കാരെ വഹിക്കാന്‍ പ്രാപ്തിയുള്ള വിമാനമാണ് സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737. എഞ്ചിന്‍ ചെക്ക് ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കി യാത്ര ആരംഭിച്ച വിമാനത്തിന് തകരാറ് സംഭവിക്കാന്‍ കാരണമെന്താണെന്ന് വ്യക്തമല്ല.

അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്ന് മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ള വിവരമെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് വക്താവ് അറിയിച്ചു. മരിച്ചയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. പെട്ടന്ന് എഞ്ചിനടുത്തുള്ള വിന്റോ തകര്‍ന്നതോടെ ക്യാബിനുള്ളില്‍ പുക നിറഞ്ഞതായി യാത്രക്കാര്‍ പറയുന്നു. ഉഗ്ര ശബ്ദത്തോടെ എന്തോ പൊട്ടിത്തെറിച്ചതോടെ പരിഭ്രാന്തരായി യാത്രക്കാരില്‍ പലരും കരഞ്ഞ് ബഹളം വെക്കുകയായിരുന്നുവെന്നും വിമാനത്തിലുണ്ടായിരുന്നവര്‍ പറയുന്നു. എഞ്ചിന്‍ തകരാറിലാവാന്‍ കാരണെന്തെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രണവ് രാജ്

ലണ്ടന്‍ : ” എന്തുകൊണ്ടാണ് യുകെയിലെ മലയാളികള്‍ക്കായി ഒരു ആം ആദ്മി പാര്‍ട്ടി ഘടകം രൂപീകരിക്കാത്തത് ?. കേരളത്തിലും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നിരുന്നുവെങ്കില്‍ എത്ര നന്നായേനെ ?. കൊല്ലും കൊലയും നടത്തുന്ന , അഴിമതിയില്‍ കുളിച്ച കേരളത്തിലെ ഈ കപട രാഷ്ട്രീയക്കാരെയും ഒരു പാഠം പഠിപ്പിക്കണം . അതിനുവേണ്ടി യുകെയില്‍ ഒരു ആം ആദ്മി പാര്‍ട്ടി ഘടകം രൂപീകരിച്ചുകൊണ്ട് കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കണം . അത് വളരെ അത്യാവശ്യമാണ് ” . ഇങ്ങനെ ചിന്തിക്കുകയും , പരസ്പരം  കണ്ടുമുട്ടുമ്പോള്‍ ഈ ആശങ്ക പങ്ക് വയ്ക്കുകയും ചെയ്യുന്ന യുകെ മലയാളികള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത . യുകെയിലുള്ള മലയാളികള്‍ക്കായി ആം ആദ്മി പാര്‍ട്ടി നിലവില്‍ വരുന്നു . അഴിമതിക്കും , വര്‍ഗ്ഗീയതയ്ക്കും , കൊലപാതക രാഷ്ട്രീയത്തിനും ഏക പരിഹാരമായ ഈ സംശുദ്ധ രാഷ്ട്രീയത്തെ സ്വീകരിക്കാന്‍ യുകെ മലയാളികളും തയ്യാറെടുക്കുന്നു.

ഇന്ത്യന്‍ ജനതയുടെ ഏക പ്രതീക്ഷയായ സാധാരണക്കാരുടെ പാര്‍ട്ടിയെ യുകെയിലുള്ള മലയാളികളും നെഞ്ചിലേറ്റുന്നു . കേരളത്തിലെ മക്കള്‍ രാഷ്ട്രീയത്തിനും , കൊലപാതക രാഷ്ട്രീയത്തിനും ,  പരസ്പര ധാരണയോടെയുള്ള കൂട്ട്കൃഷി രാഷ്ട്രീയത്തിനും ഒക്കെ എതിരായി ഒരു നല്ല രാഷ്ട്രീയ മുന്നണി ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷം വരുന്ന മലയാളികളും . ആം എന്നാൽ സാധാരണ എന്നും , ആദ്മി എന്നാല്‍ മനുഷ്യൻ എന്നുമാണ് ഹിന്ദിയില്‍ അര്‍ത്ഥം. അതായത് ആം ആദ്മി പാർട്ടി എന്നാൽ സാധാരണക്കാരായ മനുഷ്യരുടെ പാർട്ടി എന്നാണർത്ഥം. അതുകൊണ്ട് തന്നെ രാജ്യത്തെ എണ്‍പത് ശതമാനം വരുന്ന സാധാരണക്കാരന്റെ ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകണമെങ്കില്‍ കേന്ദ്രത്തില്‍ കെജരിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി ഭരണത്തില്‍ എത്തിയാല്‍ മാത്രമേ സാധ്യമാവൂ എന്ന് വിശ്വസിക്കുന്നവരാണ് ലോകം മുഴുവനിലുമുള്ള പ്രവാസി മലയാളികളില്‍ മഹാഭൂരിപക്ഷവും .

അതുകൊണ്ട് തന്നെ ബ്രിട്ടണിലെ ആം ആദ്മി പാര്‍ട്ടി അനുഭാവികള്‍ക്ക് ഇത് ഒരു വലിയ സന്തോഷവാര്‍ത്ത കൂടിയാണിത് . ഇന്ത്യയില്‍ നിലവിലുള്ള എല്ലാ പാര്‍ട്ടികളും ഒരേപോലെ ഭയപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകം രൂപീകരിക്കാന്‍ യുകെയിലെ എഴുപതോളം മലയാളികളും അവരുടെ കുടുംബങ്ങളുമാണ് മുന്നോട്ട് വന്നിരിക്കുന്നത് . മെയ് ഒന്നാം തീയതി ലണ്ടനില്‍ വച്ചായിരിക്കും യുകെ മലയാളികള്‍ക്കായുള്ള ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണം നടക്കുന്നത്. കന്നി പ്രസംഗത്തിലൂടെ തന്നെ രാജ്യസഭയെ ഞെട്ടിച്ച ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എം പി  സഞ്ജയ് സിംഗിനെ ഉദ്ഘാടനത്തിനായി യുകെയില്‍ എത്തിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

അങ്ങേയറ്റം ആവേശകരമായ സ്വീകരണമാണ് ഈ ആശയത്തോട് യുകെ മലയാളികളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത് . പതിവില്‍ നിന്ന് വിപരീതമായി യുകെയിലുള്ള അനേകം മലയാളി വനിതകളാണ് ഈ ആശയത്തിന് പിന്തുണയുമായി മുന്നോട്ട് വന്നിരിക്കുന്നത്. കഷ്ടപ്പെട്ട് പഠിച്ച് , ലക്ഷങ്ങള്‍ കടം കയറ്റി യുകെയിലെത്തിയ സാധാരണക്കാരായ അനേകം നഴ്സുമാരാണ് ഇങ്ങനെ ഒരു രാഷ്ട്രീയ കൂട്ടായ്മ തുടങ്ങണമെന്ന് കൂടുതല്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത് .

സ്ത്രീ സുരക്ഷയ്ക്കായി ഡെല്‍ഹിയിലും , കേരളത്തിലും , ഇന്ത്യ മുഴുവനിലും ആം ആദ്മി പാര്‍ട്ടിയും കെജരിവാളും സ്വീകരിക്കുന്ന സത്യസന്ധവും സുതാര്യമായ നടപടികള്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഇന്ത്യന്‍ വനിതകള്‍ക്കിടയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ സ്വീകരണമാണ് നല്‍കിയിരിക്കുന്നത്. എട്ട് വയസ്സുള്ള ആസിഫ എന്ന കാശ്മീരിലെ പാവം പെണ്‍കുഞ്ഞിനെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്ന കൊലപാതികള്‍ക്ക് വധശിക്ഷ നല്‍കണം എന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ മരണംവരെ നിരാഹാരസമരം ആരംഭിച്ചിരിക്കുകയാണ് . ലക്ഷക്കണക്കിന്‌ സ്ത്രീകളാണ് പിന്തുണ അറിയിച്ചുകൊണ്ട്‌ ഈ നിരാഹാര പന്തലിലേയ്ക്ക് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്.

സ്വാതി മലിവാളിന് പിന്തുണ അര്‍പ്പിച്ച് കെജരിവാള്‍ നടത്തിയ പ്രസംഗം കാണുവാന്‍ ഈ വീഡിയോ ക്ലിക്ക് ചെയ്യുക

  

രാജ്യത്ത് മറ്റ് എല്ലാ പാര്‍ട്ടികളും ഇതുപോലെയുള്ള സംഭവങ്ങളെ വെറും രാഷ്ട്രീയ മുതലെടുപ്പിന് മാത്രമാണ് ഉപയോഗിക്കുന്നത് എന്നും , എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ ഇടപെടലുകള്‍ സത്യസന്ധവും പ്രായോഗികവുമാണെന്നത് രാജ്യത്തെ വനിതകള്‍ക്ക് ആം ആദ്മി പാര്‍ട്ടിയില്‍  വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി . അതുകൊണ്ട് തന്നെയാണ് ലോകം മുഴുവനിലുമില്ല ഇന്ത്യന്‍ വനിതകള്‍ ആം ആദ്മി പാര്‍ട്ടിയുടെ സംശുദ്ധ രാഷ്ട്രീയത്തെ ഏറ്റെടുത്തിരിക്കുന്നതും . ആദ്യമൊക്കെ മടിച്ചു നിന്നിരുന്ന മലയാളികള്‍ ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയെ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നാണ്‌ സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

ഇപ്പോള്‍ ചെങ്ങന്നൂരില്‍ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിന് സാധാരണ ജനങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച്  തട്ടിപ്പ് നടത്തിയില്ലെങ്കില്‍ ചെങ്ങന്നൂരില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിന് അനുകൂലമായി വിധിയെഴുത്ത് ഉണ്ടാകുമെന്നാണ് കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടുന്നത് . തങ്ങളില്‍ ആര് ജയിച്ചാലും കുഴപ്പമില്ല പക്ഷെ ഒരിക്കലും ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ ജയിക്കരുതെന്നാണ്‌ അവര്‍ എല്ലാവരും ഒരേപോലെ ആഗ്രഹിക്കുന്നത്. കാരണം കേരളത്തില്‍ ഒരു സീറ്റിലെങ്കിലും ആം ആദ്മി പാര്‍ട്ടി ജയിച്ചാല്‍ വിദ്യാസമ്പന്നരായ കേരള ജനത ഡെല്‍ഹിയിലെപ്പോലെ 140 സീറ്റിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു . അതുകൊണ്ട് തന്നെ പരസ്പരം വോട്ട് കച്ചവടം നടത്തിയിട്ടാണെങ്കിലും ആം ആദ്മി പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ അവര്‍ എല്ലാം മറന്ന് ഒന്നിക്കും.

എന്നാല്‍ പ്രവാസികളായ മലയാളി സമൂഹം പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാതാവണം എന്നാണ്‌ ആഗ്രഹിക്കുന്നതും . അതുകൊണ്ട് തന്നെയാണ് ഒരു നേതാവിന്റെയും പിന്‍ബലമോ , സാമ്പത്തിക സഹായമോ ഇല്ലാതെ പ്രവാസലോകത്ത് എല്ലായിടത്തും ആം ആദ്മി ഘടകങ്ങള്‍ നിലവില്‍ വന്നതും. ആം ആദ്മി പാര്‍ട്ടിയുടെ മറ്റ്‌ പ്രവാസി ഘടകത്തെക്കാളും ക്രിയാത്മകമായി യുകെയിലുള്ള ഈ ആം ആദ്മി കൂട്ടായ്മയ്ക്ക് കേരളത്തിലെ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാന്‍ കഴിയും എന്നാണ്‌ യുകെ മലയാളികളായ ആം ആദ്മി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത് . ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കളായ കെജരിവാള്‍ , സി ആര്‍ നീലകണ്ഠന്‍ തുടങ്ങിയവര്‍ വളരെ അടുത്ത നാളുകളില്‍ തന്നെ യുകെയില്‍ എത്തുന്നതായിരിക്കും . മെയ് ദിനത്തില്‍ ലണ്ടനില്‍ നടക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണ മീറ്റിങ്ങിലും , തുടര്‍ന്നുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തങ്ങളിലും സജീവമായോ , ഭാഗികമായോ സഹകരിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാ യുകെ മലയാളികളെയും സംഘാടകര്‍ ഈ കൂട്ടായ്മയിലേയ്ക്ക് ക്ഷണിക്കുകയാണ് .

ഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെകൊടുത്തിരിക്കുന്ന നമ്പരുകളില്‍  ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Mujeeb London +447868723337

S Chirakkal Luton +447794952424

S Nedumpilly Croydon +447886958147

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ക്ലബ്കാര്‍ഡ് പോയിന്റുകള്‍ സ്വന്തമാക്കാന്‍ സുവര്‍ണാവസരമൊരുക്കി ടെസ്‌കോ. സാധാരണഗതിയില്‍ ടെസ്‌കോ സ്‌റ്റോറുകളില്‍ ഒരു പൗണ്ടിന്റെ പര്‍ച്ചേസ് നടത്തിയാല്‍ ഒരു ക്ലബ്കാര്‍ഡ് പോയിന്റാണ് ഉപഭോക്താവിന് ലഭിക്കുക. എന്നാല്‍ പുതിയ സ്‌കീം പ്രകാരം 4 പൗണ്ടിന്റെ പര്‍ച്ചേസുകള്‍ക്ക് 5 പോയിന്റുകള്‍ ലഭിക്കും. ഇത് ലഭിക്കണമെങ്കില്‍ നിങ്ങള്‍ നടത്തുന്ന ഒരോ പര്‍ച്ചേസിന്റെയും പേയ്‌മെന്റ് ആപ് വഴിയാണ് നടത്തേണ്ടത്. പുതിയ ഓഫര്‍ ഈ വര്‍ഷം മുഴുവന്‍ ലഭിക്കും. നേരത്തെ ഫെബ്രുവരി 28 വരെയായിരുന്ന സ്‌കീം നിലനിന്നിരുന്നത്. എന്നാല്‍ ഈ മാസം മുതല്‍ ഓഫര്‍ പുന:സ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് അവരുടെ കെഡ്രിറ്റ് ഡെബിറ്റ് കാര്‍ഡ് ഇന്‍ഫര്‍മേഷനും ക്ലബ്കാര്‍ഡ് വിവരങ്ങളും ആപ്പില്‍ സ്റ്റോര്‍ ചെയ്യാന്‍ കഴിയും. ഷോപ്പിംഗിന് ശേഷം ഡിസ്‌പ്ലേയില്‍ കാണുന്ന ബാര്‍ക്കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ പേയ്‌മെന്റ് നടത്താന്‍ കഴിയുന്നതാണ്. അത്തരത്തില്‍ പേയ്‌മെന്റ് പൂര്‍ത്തീകരിച്ചാല്‍ ക്ലബ്കാര്‍ഡ് പോയിന്റ് ഓട്ടോമാറ്റിക്കായി അക്കൗണ്ടിലേക്ക് ചേര്‍ക്കപ്പെടും. നേരത്തെ ക്ലബ്കാര്‍ഡ് പോയിന്റുകളുടെ മൂല്യം കുറയ്ക്കാനുള്ള തീരുമാനം ടെസ്‌കോ എടുത്തിരുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ പരാതിയുമായി രംഗത്ത് വന്നതോടെ ഇക്കാര്യം പരിശോധിക്കുമെന്ന് ടെസ്‌കോ അറിയിച്ചു. യാതൊരു മുന്നറിയിപ്പും നല്‍കാതെ ക്ലബ്കാര്‍ഡ് പോയിന്റുകളുടെ മുല്യം കുറയ്ക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്ന് ഉപഭോക്താക്കള്‍ അറിയിച്ചു.

ഉപഭോക്താക്കള്‍ വിമര്‍ശനവുമായി രംഗത്ത് വന്നതോടെ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത് റിട്ടൈലര്‍ സ്ഥാപനം നീട്ടിവെച്ചു. വരുന്ന ജൂണ്‍ 10 വരെ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ക്ലബ്കാര്‍ഡ് പോയിന്റുകളും ഫ്രീ വൗച്ചറുകളും ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ നിരവധിയാണ്. ഒരു വര്‍ഷത്തില്‍ നല്ലൊരു തുക ഈ രീതിയില്‍ ആളുകള്‍ ലാഭിക്കുകയും ചെയ്യുന്നുണ്ട്. ആപ് വഴി പേയ്‌മെന്റ് നടത്തി പോയിന്റുകള്‍ കരസ്ഥമാക്കാനുള്ള അവസരം ഉപഭോക്താക്കള്‍ പരമാവധി ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത്.

കെഎസ്ആര്‍ടിസിക്ക് ആനവണ്ടി എന്ന പേര് മലയാളിയുടെ മനസില്‍ പതിഞ്ഞ ഒരു കാലമുണ്ടായിരുന്നു. പഴയ ആന വണ്ടി മാറ്റി മുഖം മിനുക്കി പലമോഡലുകളിലുള്ള ബസുകളെയാണ് ഇപ്പോള്‍ നിരത്തില്‍ കാണാനാവുക.

പണ്ട് വാഹനങ്ങള്‍ കുറവായിരുന്ന കാലത്ത് മലയോര ഗ്രാമങ്ങളുടെ മുഖ്യ യാത്രാ മാര്‍ഗമായിരുന്നു ആന വണ്ടികള്‍. ദിവസം ഒന്നോ രണ്ടോ വാഹനങ്ങള്‍ വരുന്നിടത്ത് ഒരു നേരം അല്‍പ്പം വാഹനം വൈകിയാല്‍ ആള്‍ക്കാര്‍ക്ക് ആധിയാണ്. അതിലെ ഉള്ള ഒരു റൂട്ട് നിര്‍ത്തിയാല്‍ അതിലുള്ള കഷ്ടപ്പാട് പറയേണ്ടതില്ല.

എന്നാല്‍ സ്വകാര്യ വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ നിരത്തിലോടുന്ന ഇന്നും കെസ്ആര്‍ടിസിക്ക് കട്ടഫാന്‍സ് എന്നത് അത്ഭുതമാണ്. ഒരു യുവതിക്ക് കെ.എസ്.ആര്‍.ടി.സി.യോടുള്ള ‘പ്രണയം’ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പി.ഡി.സി കോളേജുകളിൽ നിന്നും എടുത്തു മറ്റും മുൻപ് സ്റ്റുഡൻറ് മാത്രം ബസ് ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായായിരുന്നു. അന്ന് കുട്ടനാട് പുളിങ്കുന്നിലേക്ക് ടി എസ് 444 എന്ന നമ്പറിൽ കെഎസ്ആര്‍ടിസി ബസ് ഓടിയിരുന്ന അതിൽ വർഷത്തിൽ ഒരിക്കൽ കുട്ടികൾ പിരിവിട്ടു ബസ് ഡേ നടത്തിയതും നീണ്ട മൂന്ന് വർഷ കാലയളവിൽ ആ ബസിനേയും സഹചാരിയായി കൊണ്ട് നടന്നതാണ് ഈ ഫോൺ സംഭാഷണം കേട്ടപ്പോൾ മനസിലേക്ക് ഓടിവന്നത്

തങ്ങളുടെ റൂട്ടിലോടുന്ന ആര്‍.എസ്.സി 140 വേണാട് ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നും അലുവയിലേക്ക് കൊണ്ടു പോയതിനെ ചോദ്യം ചെയ്ത് യുവതിയുടെ ഫോണ്‍ കോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഫോണ്‍ വിളിയില്‍ വണ്ടിമാറ്റിയതിന്റെ പൂര്‍ണ അമര്‍ഷവും ദുഖവും യുവതി പ്രകടിപ്പിക്കുന്നുണ്ട്. ആര്‍എസ്.സി 140 വേണാട് ബസിലെ സ്ഥിരം യാത്രക്കാരിയാണ് യുവതി. എന്തിനാണ് വാഹനം ആലുവ ഡിപ്പോയിലേക്ക് കൊണ്ടു പോയതെന്നും അവിടെ ബസുകള്‍ക്ക് അത്ര ദാരിദ്ര്യമാണോയെന്നും യുവതി ചോദിക്കുന്നുണ്ട്.

പകരം ബസ് ഇട്ടിണ്ടെന്ന് ഉദ്യോഗസ്ഥന്‍ മറുപടി കൊടുത്തപ്പോള്‍ ആ വണ്ടി ആര്‍ക്കു വേണമെന്നായി യുവതി. ഞങ്ങളുടെ ചങ്കു വണ്ടിയായിരുന്നു അതെന്നെന്നാണ് യുവതി പുറയുന്നത്. ഡ്രൈവറേയും കണ്ടക്ടറേയുമൊന്നും മാറ്റിയത് പ്രശ്‌നമല്ലെന്ന് പറയുന്ന യുവതി ആര്‍.എസ്.സി 140 തന്നെ വേണമെന്നാണ് പറയുന്നത്. എന്തായാലും യുവതിയുടെ വികാരഭരിതമായ ഫോണ്‍ കോള്‍ ഫലം കണ്ടു. ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്ന് ആലുവയിലേക്ക് കൊണ്ടുപോയ കെ.എസ്.ആര്‍.ടി.സി. ബസ് തിരിച്ചുകൊടുക്കാന്‍ എം.ഡി. നിര്‍ദേശം നല്‍കി.

കടപ്പാട്: മാതൃഭൂമി ന്യൂസ്

ശാസ്ത്ര ലോകത്തെ അമ്പരിപ്പിക്കുന്ന മണ്ടന്‍ പ്രസ്താവനകളിലൂടെ ബിജെപി നേതാക്കള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. സ്വന്തമായ ‘കണ്ടുപിടുത്തങ്ങളിലൂടെ’ ശാസ്ത്ര ലോകത്തിന് ബിജെപി നല്‍കിയ ‘സംഭാവന’ ചെറുതല്ല. മഹാഭാരത യുദ്ധക്കാലത്ത് ഇന്റര്‍നെറ്റ് സൗകര്യമുണ്ടായിരുന്നെന്ന് ബിജെപി നേതാവും ത്രിപുര മുഖ്യമന്ത്രിയുമായ ബിപ്ലബ് ദേവ് ഇന്നലെ നടത്തിയ വിവാദ പ്രസ്താവനയുടെ അലയൊലികള്‍ അവസാനിച്ചിട്ടില്ല. അന്ധമായ വിശ്വാസങ്ങളുടെ കൂട്ടുപിടിച്ച് ബിജെപി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ സാമാന്യയുക്തിക്ക് നിരക്കാത്തതാണെന്ന് മാത്രമല്ല, വന്‍ വിഡ്ഢിത്തരങ്ങളുമാണ്.

 

മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയന്‍ യുദ്ധവിവരങ്ങള്‍ വിവരിച്ച് കൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു എന്നാണ് ബിപ്ലബ് ദേവിന്റെ പ്രസ്താവന. ഉപഗ്രഹ ആശയവിനിമയം ആ കാലം മുതലുണ്ട്. എങ്ങനെയാണ് ധൃതരാഷ്ട്രര്‍ക്കു സഞ്ജയനിലൂടെ കാണാന്‍ കഴിയുന്നത്. അന്ന് ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ ലഭ്യമായിരുന്നു. ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ലഭിച്ചിരുന്നുവെന്ന് ബിപ്ലബ് പറഞ്ഞത് വിവാദങ്ങള്‍ക്കിടം നല്‍കി.

ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും ആള്‍കുരങ്ങുകളില്‍ നിന്നാണ് മനുഷ്യ വര്‍ഗം ഉടലെടുത്തതെന്നുമുള്ള ഡാര്‍വിന്റെ സിദ്ധാന്തം പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും കേന്ദ്ര മന്ത്രി സത്യപാല്‍ സിങ് ആവശ്യപ്പെട്ടത് കഴിഞ്ഞ മാസമാണ്. ന്യൂട്ടന്‍ കണ്ടുപിടിക്കുന്നതിനും വളരെക്കാലം മുമ്പേ ചലനനിയമങ്ങള്‍ ക്രോഡീകരിച്ച ചില മന്ത്രങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നുവെന്നും പിന്നീടൊരിക്കല്‍ ഇദ്ദേഹം പറയുകയുണ്ടായി. കേന്ദ്ര വിദ്യാഭ്യാസ ഉപദേശ സമിതിയുടെ 65ാം യോഗത്തിലാണ് സത്യപാല്‍ സിങ് ഇക്കാര്യം തട്ടിവിട്ടത്.

കാന്‍സര്‍ വരുന്നതും മരിക്കുന്നതുമെല്ലാം രോഗികള്‍ മുന്‍കാലങ്ങളിലും പൂര്‍വജന്മത്തിലും ചെയ്ത പാപത്തിന്റെ ഫലമാണെന്ന് അസമിലെ ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. ബിജെപിക്കാരനായ ഹിമാന്താ ബിശ്വാ ശര്‍മ്മ എന്ന മന്ത്രിയാണ് ശാസ്ത്രലോകത്തിന് പോലും അനുമാനിക്കാനാകാതിരുന്ന ‘നിരീക്ഷണം’ നടത്തിയത്. ചെറുപ്പക്കാരില്‍ കാന്‍സര്‍ വരുന്നതും ചെറുപ്രായത്തില്‍ അപകടം വന്ന് മരിക്കുന്നതും ദൈവിക നീതിയാണെന്നും അതില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയുകയില്ലെന്നുമാണ് മന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. പ്രസ്താവന വിവാദമായപ്പോഴും മന്ത്രി തന്റെ ‘കണ്ടുപിടുത്ത’ത്തില്‍ നിന്ന് പിന്മാറിയില്ല.

ശാസ്ത്ര വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്ക് കാരണമാകേണ്ട ശാസ്ത്ര കോണ്‍ഗ്രസ്സുകള്‍ മോദി ഭരണകാലത്ത് ഇന്ത്യയെ ലോകത്തിന് മുന്നില്‍ നാണം കെടുത്തിയെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. 102, 103-ാമത് കോണ്‍ഗ്രസ്സുകളില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളും ചര്‍ച്ചകളുമെല്ലാം അത്രമേല്‍ അപഹാസ്യമായിരുന്നു. ലോകത്തെ ആദ്യ വിമാനം കുബേരന്റെ കയ്യില്‍ ഇരുന്നതും പിന്നീട് രാവണന്‍ കൊണ്ടുപോയതുമായ പുഷ്പക വിമാനം, ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജ്ജറി ഗണപതിക്ക് തല മാറ്റി ആനത്തല വെച്ചത് തുടങ്ങി വിഡ്ഢിത്തരങ്ങളാല്‍ സമ്പന്നമായിരുന്നു മോദി ഭരണകാലത്തെ ശാസ്ത്ര കോണ്‍ഗ്രസുകള്‍.

 

ബിജെപി നേതാക്കളുടെ അസ്വാഭാവിക വാദങ്ങള്‍ക്ക് അക്കാദമിക സ്വഭാവം നല്‍കുന്നതിനായി ‘പൗരാണിക ശാസ്ത്രം സംസ്‌കൃതത്തിലൂടെ’ എന്ന പേരില്‍ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ ഒരു സെഷന്‍ അനുവദിക്കപ്പെട്ടത് വാര്‍ത്തയായിരുന്നു. അവിടെ അവതരിപ്പിക്കപ്പെട്ട ശാസ്ത്രപ്രബന്ധങ്ങള്‍ സാമാന്യ ബുദ്ധിയെപ്പോലും ചോദ്യം ചെയ്യുന്നവയായിരുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വേദങ്ങളിലും മറ്റും പരാമര്‍ശിക്കപ്പെട്ടതാണെന്നും അതിനാല്‍ ഈ മുന്നേറ്റത്തിന്റെയെല്ലാം ‘ക്രെഡിറ്’ ഭാരതത്തിലെ പൗരാണിക പണ്ഡിതന്മാര്‍ക്കാണെന്നുമുള്ള അവകാശ വാദമാണ് അവിടെ ഉന്നയിക്കപ്പെട്ടത്.

വിമാനവും പ്ലാസ്റ്റിക് സര്‍ജറിയും മാത്രമല്ല, വൈക്കോലില്‍ നിന്ന് സ്വര്‍ണ്ണം , മുടിനാരിനെപ്പോലും പിളര്‍ത്താന്‍ കഴിയുന്ന ശസ്ത്രക്രിയാ ഉപകരണങ്ങള്‍, പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രഹാന്തര യാത്ര നടത്തിയതിന്റെ ചരിത്രം എന്നിവയെല്ലാം ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട ഇന്ത്യയുടെ മാത്രം ‘നേട്ട’ങ്ങളാണ്.

നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ഐ.എസ്.ആര്‍.ഒ. വിക്ഷേപിക്കുന്ന റോക്കറ്റുകളെ രാമന്റെ അമ്പിനോടാണ് ഉപമിച്ചത്. രാമന്‍ മികച്ച എന്‍ജിനീയറായിരുന്നുവെന്നും ഇതിന് ഉദാഹരണമാണ് രാമസേതുവെന്നും രൂപാനി തട്ടിവിട്ടിരുന്നു. ബിജെപി നേതാക്കള്‍ക്ക് പുറമേ പശുവിനെ ദേശീയ മൃഗമാക്കണമെന്ന് പറഞ്ഞ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ വാക്കുകളും ഏറെ വിവാദമായിരുന്നു. മയില്‍ ഒരു നിത്യ ബ്രഹ്മചാരിയാണ്. അത് പെണ്‍ മയിലുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറില്ല. പെണ്‍ മയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത് ആണ്‍ മയിലിന്റെ കണ്ണ് നീര് കൊണ്ട് ഗര്‍ഭം ധരിച്ചതിന് ശേഷമാണെന്നാണ് നിയമജ്ഞനായ മഹേഷ് ചന്ദ്ര ശര്‍മയുടെ കണ്ടെത്തല്‍.

Image result for vijay rupani

രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവനാനിയുടെ ‘കണ്ടുപിടുത്തം’ പശു ശ്വസിക്കുന്നതും, നിശ്വസിക്കുന്നതും ഓക്‌സിജന്‍ ആണെന്നാണ്. തന്റെ വിശദീകരണം ഗവേഷണ പ്രബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്നാണ് മന്ത്രിയുടെ വിശദീകരണം. പല റേഡിയോ ആക്റ്റീവ് ഘടകങ്ങളെയും നിര്‍വീര്യമാക്കാന്‍ ചാണകം കൊണ്ട് സാധിക്കും. പശുവിന്റെ അടുത്തുപോയാല്‍ ”ജലദോഷവും പനിയും” ഒക്കെ മാറും എന്ന് ഒരു പൊതുപരിപാടിയില്‍ വെച്ച് അദ്ദേഹം പ്രസംഗിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദൈവികവും അമാനുഷികവുമായ പരിവേഷമാണ് ബിജെപി നേതാക്കള്‍ നല്‍കുന്നത്. മോദി കൃഷ്ണന്റെ അവതാരമാണെന്നും ലോകത്തെ രക്ഷിക്കാന്‍ അവതരിച്ചതാണെന്നും തട്ടിവിട്ടവര്‍ ഏറെയാണ്. അന്ധമായ ഭക്തി അബദ്ധജഡിലമായ പ്രസ്താവനകളിലേക്കാണ് ഇവരെ നയിക്കുന്നത്. പുരാണങ്ങളുടെ കൂട്ടുപിടിച്ച ശാസ്ത്രത്തെ മാത്രമല്ല, കേവല യുക്തിയെ പോലും ചോദ്യം ചെയ്യുന്ന പ്രവണതയാണിത്. ശാസ്ത്രത്തെ അവഗണിക്കുന്ന, മിഥ്യകളില്‍ അഭിരമിക്കുന്ന ജനതയെ കെട്ടിപ്പടുക്കുവാനുള്ള ശ്രമമാണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ദൃശ്യം സിനിമയില്‍ തെളിവ് നശിപ്പിക്കാന്‍ ജോര്‍ജുകുട്ടി കണ്ടെത്തിയ വഴികളിലൊന്നാണ് മൊബൈല്‍ ഫോണ്‍ ലോറിയിലേക്ക് എറിയുക. അന്വേഷണം വഴി തെറ്റിക്കാൻ ലോറിക്കൊപ്പം മൊബൈലും പോകുമ്പോള്‍ മൊബൈല്‍ ടവര്‍ നോക്കി പൊലീസിന് വഴിതെറ്റും…

ഈ തന്ത്രമാണ് റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ അപ്പുണ്ണിയും ഒളിവില്‍ കഴിയാന്‍ പയറ്റിയത്. മൂന്ന് ആഴ്ചയോളം ഈ തന്ത്രത്തിലൂടെ പൊലീസിനെ വട്ടംചുറ്റിക്കുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ മറുതന്ത്രം പയറ്റിയ പൊലീസ് അപ്പുണ്ണിയെ ഒളിയിടത്തില്‍ നിന്ന് കേരളത്തിലേക്ക് വിളിച്ച് വരുത്തി അറസ്റ്റും ചെയ്തു. അങ്ങിനെ സിനിമാക്കഥയേക്കാള്‍ കൗതുകം നിറഞ്ഞതാണ് അപ്പുണ്ണിയുടെ ഒളിവ് ജീവിതവും പൊലീസിന്റെ അന്വേഷണവും..

രാജേഷിനെ കൊന്ന ശേഷം അപ്പുണ്ണി നേരേ പോയത് ചെന്നൈയിലേക്ക്. കയ്യില്‍ പണമൊന്നുമുണ്ടായിരുന്നില്ല. ഇതോടെ നർത്തകിയുടെ മുൻ ഭർത്താവും വ്യവസായിയുമായ സത്താറിനെ വിളിച്ചു. അമ്പതിനായിരം രൂപ അക്കൗണ്ടിലേക്ക് ഇട്ട് നല്‍കി. അതോടെ ഒളിവിടം മാറിമാറിയുള്ള യാത്ര തുടങ്ങി. പിന്നീടെത്തിയത് വിഴിപ്പുറത്ത്. പൊലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചതായി പത്രവാര്‍ത്തകളില്‍ നിന്ന് മനസിലായി. ഇതോടെ ദൃശ്യം മോഡല്‍ തന്ത്രം പ്രയോഗിച്ച് തുടങ്ങി. വിഴിപ്പുറത്ത് വച്ച് സ്വന്തം ഫോണില്‍ നിന്ന് നാട്ടിലേക്ക് വിളിച്ചു. തൊട്ടുപിന്നാലെ മൊബൈല്‍ ഒരു നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഉപേക്ഷിച്ചു.

സൈബര്‍ സെല്‍ ഈ സമയം അപ്പുണ്ണിയുടെ ഫോണ്‍ നിരീക്ഷിക്കുകയായിരുന്നു. വിഴിപ്പുറത്ത് നിന്ന് ഫോണ്‍ വിളിച്ചതോടെ അപ്പുണ്ണി അവിടെയുള്ളതായി പൊലീസ് കരുതി. അന്വേഷണസംഘം അവിടേക്ക് പാഞ്ഞെത്തി. എന്നാല്‍ മൊബൈല്‍ ലോറിയില്‍ ഉപേക്ഷിച്ചതിന് തൊട്ടുപിന്നാലെ അപ്പുണ്ണി പുതുച്ചേരിയിലേക്ക് കടന്നിരുന്നു. അങ്ങിനെ പൊലീസ് വിഴിപ്പുറത്ത് തിരയുമ്പോള്‍ അപ്പുണ്ണി സുഖമായി പുതുച്ചേരിയില്‍. ഇങ്ങിനെ കൊടൈക്കനായിലും മധുരയിലുമെല്ലാം അപ്പുണ്ണി ദൃശ്യം വിദ്യ പ്രയോഗിച്ച് പൊലീസിന് വട്ടംചുറ്റിച്ചു.

രണ്ടാഴ്ച കഴിഞ്ഞതോടെ പൊലീസ് ഈ തന്ത്രം തിരിച്ചറിഞ്ഞു. ഒടുവില്‍ പൊലീസ് മറുതന്ത്രം പയറ്റി. കൊച്ചി കാക്കനാട്ടിലെ ഒരു സ്ത്രീയുമായി അപ്പുണ്ണിക്ക് അടുപ്പമുള്ളതായി പൊലീസിന് മനസിലായി. ഇവരെ വിളിക്കാറുണ്ടെന്നും കണ്ടെത്തി. ഇതോടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെക്കൊണ്ട് അപ്പുണ്ണിയെ വിളിപ്പിച്ചു. പലതവണ സ്നേഹപൂര്‍വം വിളിച്ച് നാട്ടിലേക്ക് തിരികെ വരാന്‍ ആവശ്യപ്പെട്ടു. ഒരു രാത്രി വന്ന് മടങ്ങിപോകാമെന്ന് അപ്പുണ്ണി തീരുമാനിച്ചു. ഇത് അനുസരിച്ച് അപ്പുണ്ണി വരുന്ന വഴിയില്‍ കാത്ത് നിന്ന പൊലീസ് അപ്പുണ്ണിയെ കയ്യോടെ പിടികൂടി. അങ്ങിനെ ദൃശ്യം വിദ്യയില്‍ വട്ടം കറക്കിയ അപ്പുണ്ണിയെ പെണ്‍വിദ്യകൊണ്ട് പൊലീസ് കുടുക്കി.

അനേകം മലയാളികളിപ്പോള്‍ ബ്രിട്ടനിലെ ജനാധിപത്യ ഭരണ സംവിധാനങ്ങളിലേക്ക് സജീമായി രംഗത്തുവന്നുകൊണ്ടിരിക്കുന്ന കാഴ്ച്ചകള്‍ നമുക്ക് ചുറ്റും എന്നുമെന്നോണം കാണാവുന്നതാണ്. അടുത്ത മാസം 2018 മെയ് മൂന്നിന് നടക്കുന്ന ഇംഗ്ലണ്ടിലെ പല കൗണ്ടികളിലും, ലോക്കല്‍ ഇലക്ഷനില്‍ കൂടി സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണ ചുമതല നിര്‍വ്വഹിക്കാനുള്ള കൗണ്‍സിലേഴ്സിനെ തെരഞ്ഞെടുക്കുകയാണ്. ഇത്തരം ജനാധിപത്യ ഭരണ സമിതി സഭകളിലേക്ക് സ്വദേശിയരെ കൂടാതെ ആഗോള വംശജരായ അനേകം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതിനാല്‍ ധാരാളം ഏഷ്യന്‍, ഭാരതീയ വംശജര്‍ക്കൊപ്പം, ചില മലയാളികളും വിവിധ പാര്‍ട്ടികളുടെ ബാനറില്‍ ജനവിധി തേടുന്നുണ്ട് എന്നതില്‍ നമുക്ക് മലയാളികള്‍ക്കും അഭിമാനിക്കാനിക്കാവുന്ന സംഗതികളാണ്.

നമ്മുടെ നാട്ടിലുള്ള ത്രിതല പഞ്ചായത്ത് ഭരണ സംവിധാനങ്ങള്‍ പോലെയുള്ള ജനാധിപത്യ ഭരണ മാതൃകയില്‍ തന്നെയാണ് ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളും നടത്താറുള്ളത്. ഇംഗ്ലണ്ടിലെ 68 കൗണ്ടി / ജില്ല ഭരണകൂടങ്ങള്‍ (ജില്ലാ പഞ്ചായത്ത്), അവിടെയുള്ള ബറവ് / Borough (കോര്‍പ്പറേഷന്‍), 34 മെട്രോപൊളിറ്റന്‍ ബറവ് (സിറ്റി കോര്‍പ്പറേഷനുകള്‍), 17 യൂണിറ്ററി അതോററ്റീസ് (മുന്‍സിപ്പാലിറ്റികള്‍) മുതലായവ കൂടാതെ ലണ്ടനിലെ ഒന്നോ രണ്ടോ നിയോജക മണ്ഡലങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന 32 London Borougsh/ ലണ്ടന്‍ ബറവ്കളെല്ലാം കൂടിയതാണ് ഇവിടത്തെ ലോക്കല്‍ കൗണ്‍സിലുകള്‍.

ഓരോ നാലുകൊല്ലം കൂടുമ്പോഴാണ് ഇവിടെ സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. ചില ടൗണ്‍ഷിപ്പുകളില്‍ രണ്ട് കൊല്ലം കൂടുമ്പോള്‍ പകുതി കൗണ്‍സിലേഴ്സിനെ വീതവും, മറ്റു ചില ലോക്കല്‍ കൗണ്‍സിലുകളില്‍ കൊല്ലം തോറും മൂന്നിലൊന്ന് ഭരണ സാരഥികളെയും തെരഞ്ഞെടുക്കുന്ന നിയമ സംവിധാനവും ഇപ്പോഴും യു.കെ യില്‍ പിന്തുടര്‍ന്ന് പോരുന്നുണ്ട്.

ലണ്ടനിലുള്ള 32 ബറവ്കളടക്കം, നാലുകൊല്ലത്തിലൊരിക്കല്‍ ഇലക്ഷന്‍ വരുന്ന രാജ്യത്തെ ഒട്ടുമിക്ക ലോക്കല്‍ കൗണ്‍സിലേഴ്സിനെയാണ്, ഇത്തവണ ഇംഗ്ലണ്ട് ജനത അടുത്ത മെയ് മാസം 3 ന് വോട്ട് ചെയ്ത് അധികാരത്തില്‍ ഏറ്റുന്നത്. ഒപ്പം തന്നെ കാലം പൂര്‍ത്തിയായ നേരിട്ട് തിരഞ്ഞെടുക്കാവുന്ന ഹാക്കിനി, ലെവിസ്ഹാം, ന്യൂഹാം, ടവര്‍ ഹാംലെറ്റ്, വാട്ട് ഫോര്‍ഡ് എന്നിവിടങ്ങളിലെ പുതിയ മേയര്‍മാരെയും പ്രജകള്‍ നേരിട്ട് തെരഞ്ഞെടുക്കുന്നുണ്ട്. ഈ അവസരത്തില്‍ ഇപ്പോള്‍ ഇവിടെ ജനവിധി തേടുന്ന നല്ല വിജയ പ്രതീക്ഷയുള്ള കുറച്ച് മലയാളി കൗണ്‍സിലേഴ്സിനെയും, ഇപ്പോള്‍ ഭരണത്തില്‍ തുടരുന്നവരെയും ജസ്‌ററ് ഒന്ന് പരിചയപ്പെടുത്തുകയാണ്.

പാശ്ചാത്യ നാട്ടിലെ ആദ്യത്തെ മലയാളി കൗണ്‍സിലര്‍:

ആദ്യമായി ഒരു മലയാളി പാശ്ചാത്യ നാട്ടില്‍ ഒരു ജനാധിപത്യ രാജ്യത്തുള്ള ഭരണ രംഗത്ത് മത്സരിച്ച് ജയിച്ചത് ഏതാണ്ട് 80 കൊല്ലം മുമ്പായിരുന്നു. ആയത് ഇംഗ്ലണ്ടില്‍ ലണ്ടനിലെ കാംഡെന്‍ ബറോവിലെ സെന്റ്: പാന്‍ക്രാസ് വാര്‍ഡില്‍ നിന്നും കൗണ്‍സിലറായി ഭരണത്തിലേറിയ പ്രഗത്ഭനായ വി.കെ കൃഷ്ണ മേനോന്‍ ആയിരുന്നു. പിന്നീട് പാര്‍ലമെന്ററി സീറ്റ് വരെ അദ്ദേഹത്തിന് ഓഫര്‍ ലഭിച്ചിരുന്നെങ്കിലും സ്വാതന്ത്രാനന്തരം ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് വലിയ ചുമതലകള്‍ ഏറ്റെടുക്കുവാന്‍ വി.കെ. തിരിച്ചു പോയി. തലശ്ശേരിയില്‍ ജനിച്ച് ബാല്യകാലം കോഴിക്കോടും, ബിരുദ പഠനം മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും പൂര്‍ത്തിയാക്കി 1924 ല്‍ ലണ്ടനില്‍ എത്തി ലണ്ടന്‍ യൂണി: കോളേജ്/ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയ വി.കെ. കൃഷ്ണമേനോന്‍ അനേകം വിജ്ഞാന ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

സാഹിത്യത്തിലും പ്രസംഗത്തിലും രാഷ്ട്രീയത്തിലുമൊക്കെ വല്ലഭനായ, വെള്ളക്കാര്‍പോലും മാനിക്കുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു ഈ നവഭാരത ശില്പി. നല്ലൊരു വാഗ്മിയും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.കെ.കൃഷ്ണമേനോന്‍ – പെന്‍ഗില്‍ പബ്ലിക്കേഷന്റെ എഡിറ്ററായും ലേബര്‍ പാര്‍ട്ടിയുടെ നേതാവായും ആദ്യത്തെ ഭാരതീയ വംശജനായ കൗണ്‍സിലറായും സ്വാതന്ത്ര്യാനന്തരം, ബ്രിട്ടനിലെ ആദ്യത്തെ ഇന്ത്യന്‍ ഹൈ കമ്മീഷണറായും പ്രവര്‍ത്തിച്ചിരുന്നു. 1952 വരെ ലണ്ടനില്‍ ഉണ്ടായിരുന്ന സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്നു.

അതോടൊപ്പം ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, ഇന്ത്യാ ലീഗ് മൂവ്‌മെന്റ്, മലയാളി സമാജം എന്നിവയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്തതും വി.കെ.കൃഷ്ണമേനോന്‍ എന്ന സാരഥിയായിരുന്നു. വി.കെ.കൃഷ്ണമേനോന് ശേഷം ധാരാളം ഏഷ്യന്‍/ ഭാരതീയ വംശജര്‍ ബ്രിട്ടണില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായും, പാര്‍ലിമെന്റില്‍ എം.പി മാരായും പല പാര്‍ട്ടികളുടെ ലേബലില്‍ മത്സരിച്ച് ജയിച്ച് വന്നിരുന്നു.

ബ്രിട്ടനിലെ പ്രഥമ മലയാളി മേയര്‍:

എങ്കിലും വീണ്ടും വി.കെ.കൃഷ്ണമേനോന് ശേഷം ഒരു മലയാളി കൗണ്‍സിലര്‍ യു.കെ യില്‍ ജയിച്ചു വരുന്നത് പിന്നീട് അര നൂറ്റാണ്ടിന് ശേഷം 1995 ല്‍ ബക്കിങ്ങാംഷെയറിലെ ചില്‍റ്റെണ്‍ (Chiltern) ഡിസ്ട്രിക്ട് കൗണ്‍സിലിലെ, ചെഷാം ടൗണ്‍ഷിപ്പിലെ (Chesham) ടൗണ്‍സെന്റ്
(Town Send) വാര്‍ഡില്‍ നിന്നും ‘ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി’യുടെ കൗണ്‍സിലറായ റോയ് അബ്രഹാമാണ് (Roy Abraham). 1980 കാലഘട്ടത്തില്‍ ബ്രിട്ടനിലെത്തിയ റോയ് എബ്രഹാം ആയിരുന്നു, പിന്നീട് ചെഷാമിലെ വെള്ളക്കാരനല്ലാത്ത ആദ്യത്തെ മേയറായി 2003/ 2004 ല്‍ തെരഞ്ഞെടുക്കപ്പെട്ട ബ്രിട്ടന്‍ ജനാധിപത്യ ചരിത്രത്തിലെ ആദ്യത്തെ മലയാളി മേയര്‍.

2011 ല്‍ ആണ് ഇദ്ദേഹം അവസാനമായി ചില്‍റ്റെണില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. ഒപ്പം തന്നെ 2014 വരെ റോയ്, ചില്‍റ്റെണ്‍ ക്‌ളീനിക്കല്‍ കമ്മീഷണല്‍ ഗ്രൂപ്പിന്റെ ഉപദേശകനായിരുന്നു. മുന്‍ ബാങ്കറും മാര്‍ക്കറ്റിങ്ങ് പ്രൊഫഷനലുമായിരുന്നു റോയ് അബ്രഹാം ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം ആ നാട്ടിലെ ധാരാളം സാമൂഹ്യ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉണ്ടായിരുന്ന ശേഷം, ഇപ്പോള്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം വിരമിച്ച് കുടുബത്തത്തോടൊപ്പം റിട്ടയര്‍ ലൈഫ് ആസ്വദിക്കുകയാണ്.

യു. കെ. യിലെ ആദ്യത്തെ മലയാളി വനിതാ കൗണ്‍സിലര്‍/സിവിക് അംബാസഡര്‍

പിന്നീട് ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എഴുത്തുകാരിയായ ഡോ.ഓമന ഗംഗാധരനാണ് ലണ്ടനിലെ ന്യൂ ഹാം ബറോവില്‍ നിന്നും ലേബര്‍ പാര്‍ട്ടിയുടെ ലേബലില്‍ കൗണ്‍സിലറായി ജയിച്ചു വന്നിരുന്നത്. നോവലിസ്റ്റ്, കഥാകൃത്ത്, ലേഖിക, സാമൂഹ്യ പ്രവര്‍ത്തക എന്നീ നിലകളില്‍ ലണ്ടനില്‍ 1973 ല്‍ എത്തപ്പെട്ട ചങ്ങനാശ്ശേരിക്കാരിയായ എഴുത്തുകാരിയാണ് ഡോ.ഓമന ഗംഗാധരന്‍. പടിഞ്ഞാറന്‍ നാട്ടിലെ ആദ്യത്തെ മലയാളി വനിതാ കൗണ്‍സിലര്‍, പ്രഥമ സിവിക് അംബാസഡര്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ച ഡോ.ഓമന ഗംഗാധരന്‍, 2002 മുതല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരുന്നു. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഡ് സെക്രട്ടറി, ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ ബോര്‍ഡ് മെമ്പര്‍, ലണ്ടനിലെ ‘ന്യൂഹാം കൗണ്‍സിലി’ന്റെ സ്പീക്കര്‍ അഥവാ സിവിക് അംബാസിഡര്‍ എന്നീ നിലകളില്‍ നല്ല രീതിയില്‍ സേവനമനുഷ്ഠിച്ചു.

ഇത്തരം സ്ഥാനങ്ങള്‍ അലങ്കരിച്ച ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഈ എഴുത്തുകാരി. ധാരാളം ലേഖനങ്ങളും കവിതകളും പന്ത്രണ്ടോളം ചെറുകഥകളും 17 നോവലുകളും രചിച്ചിട്ടുണ്ട്. ഇപ്പോള്‍ മൂന്ന് നോവലുകള്‍കൂടി പ്രസിദ്ധീകരിക്കുവാന്‍ പോകുകയാണ് ഈ എഴുത്തുകാരി.
ഈ വരുന്ന ലോക്കല്‍ ഇലക്ഷനിലും ലണ്ടനിലുള്ള ന്യൂ ഹാമിലെ ‘വോള്‍ എന്‍ഡ് വാര്‍ഡി’ല്‍ നിന്നും തീര്‍ച്ചയായും ജയിച്ചു വരുവന്‍ പോകുന്ന ഒരു കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥി തന്നെയാണ് ഈ മലയാളി വനിതാരത്‌നം.

യു.കെ യിലെ ആദ്യത്തെ മലയാളി വനിതാ മേയര്‍

ബ്രിട്ടന്‍ ജനാധിപത്യ ചരിത്രത്തില്‍ ഇതുപോലെ തന്നെ ചരിത്ര നേട്ടം കൈവരിച്ച മറ്റൊരു വനിതാരത്‌നമാണ് 2014/15 കാലഘട്ടത്തില്‍ ലേബല്‍ പാര്‍ട്ടിയുടെ ടിക്കറ്റില്‍ അട്ടിമറി വിജയം കരസ്ഥമാക്കി ക്രോയ്ഡന്‍ മേയറായി തീര്‍ന്ന മലയാളിയായ മഞ്ജു ഷാഹുല്‍ ഹമീദ്. തിരുവന്തപുരം പോത്തന്‍കോട് മഞ്ഞമല സ്വദേശിയായ മഞ്ജു, ഗണിത ശാസ്ത്രത്തില്‍ ഫസ്റ്റ് ക്ലാസ്സ് ബിരുദവുമായി ഒരു വീട്ടമ്മയായി ബിലാത്തിയില്‍ എത്തിയ ശേഷം, പിന്നീട് ഇവിടെയുള്ള ഗ്രീന്‍വിച്ച് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സൈന്റിഫിക് സോഫ്റ്റ് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഉദ്യോഗസ്ഥയാണ് ലേബര്‍ പാര്‍ട്ടിയുടെ ഈ പടയാളി. ക്രോയ്ഡന്‍ നഗര സഭയിലെ ഇക്കണോമി & ജോബ്സ് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി കാബിനറ്റ് ചെയറാണ് ഇപ്പോള്‍ മഞ്ജു.

മഞ്ജുവിന്റെ നേതൃത്വത്തില്‍ ആരംഭം കുറിച്ച കാന്‍സര്‍/മെന്റല്‍ ഹെല്‍ത്ത് ചാരിറ്റിയടക്കം അനേകം സാമൂഹ്യ സേവന രംഗങ്ങളിലും, കമ്യൂണിറ്റി പ്രവര്‍ത്തനങ്ങളിലും എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തക തന്നെയാണ് ‘പീപ്പിള്‍സ് മേയര്‍’ എന്ന് വിളിക്കപ്പെട്ടിരുന്ന ഈ വനിതാ കൗണ്‍സിലര്‍. മഞ്ജു ഷാഹില്‍ ഹമീദ് ക്രോയ്ഡനിലെ ‘ബ്രോഡ് ഗ്രീന്‍ വാര്‍ഡി’ല്‍ നിന്നും ഇത്തവണയും മത്സരിച്ച് ജയിക്കുമെന്നുള്ള ശുഭപ്രതീക്ഷ തന്നെയാണ് ലേബര്‍ പാര്‍ട്ടിക്കുള്ളത്.

യു.കെ യിലെ ആദ്യത്തെ സ്വതന്ത്ര മലയാളി മേയര്‍

പത്തനംത്തിട്ടയിലെ വയലത്തലയില്‍ നിന്നും 1972 -ല്‍ എന്‍ജിനീയറിങ്ങ് ഉപരിപഠനത്തിന് വേണ്ടി യു.കെ യിലെത്തിയ ജേര്‍ണലിസ്റ്റും, കേരള ലിങ്ക് പത്രത്തിന്റെ എഡിറ്ററും, ‘യു.കെ കേരള ബിസിനസ് ഫോറ’ത്തിന്റ സ്ഥാപകനുമായ ഫിലിപ്പ് എബ്രഹാമാണ് ഇംഗ്ലണ്ടിലെ പ്രഥമ സ്വതന്ത്ര മേയര്‍. കഴിഞ്ഞ 25 കൊല്ലമായി ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘കേരള ലിങ്ക് ‘ എന്ന പത്രത്തിന്റെ ഉടമ കൂടിയാണ് പള്ളിക്കല്‍ ഫിലിപ്പ് എബ്രഹാം. ഇംഗ്ലണ്ടിലെ ‘എസെക്‌സ് ‘കൗണ്ടിയിലുള്ള ‘എപ്പിങ്ങ് ഫോറെസ്റ്റി’ലുള്ള ‘ലോഹ്ട്ടന്‍ (Loughton ) ടൗണ്‍ഷിപ്പിലെ താമസക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിഗണനകളില്ലാതെ കുറെകാലങ്ങളായി അവരുടെ കൗണ്‍സിലേഴിസിനെ തിരഞ്ഞെടുത്തുവരികയാണ്.

നോണ്‍ പൊളിറ്റിക്കല്‍ ഓര്‍ഗനൈസേഷനായ ‘ലോഹ്ട്ടന്‍ റെസിഡന്റ് അസോസിയേഷന്‍ (LHR)’ സ്ഥാനാര്‍ത്ഥിയായി ഈ ചെറിയ ടൗണ്‍ഷിപ്പില്‍ 2012 ലാണ് ഫിലിപ്പ് എബ്രഹാം, ‘ആല്‍ഡര്‍ട്ടന്‍ വാര്‍ഡി’ല്‍ നിന്നുമാണ് ആദ്യമായി കൗണ്‍സിലറായത്. പിന്നീട് 2016 ലും തെരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞവര്‍ഷം ഇദ്ദേഹം ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് അര്‍ഹനായി. ഇപ്പോള്‍ 2017/18 കാലഘട്ടത്തില്‍ ഈ ലോഹ്ട്ടന്‍ ടൗണ്‍ഷിപ്പിലെ കൗണ്‍സിലേഴ്സ്, ഫിലിപ്പ് എബ്രഹാമിനെ ലോഹ്ട്ടന്‍ മേയറായി തെരഞ്ഞെടുത്തിരിക്കുകയാണ്. ലോഹ്ട്ടന്‍ കൗണ്‍സില്‍ ഇലക്ഷന്‍ ഇനി 2020 ലായിരിക്കും നടക്കുക.

ബ്രിട്ടനില്‍ ഒരു മലയാളി ഡെപ്യൂട്ടി മേയര്‍

പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ സൗത്ത് ഗ്ലോസ്റ്റെര്‍ഷെയറിലുള്ള ആദ്യത്തെ ഏഷ്യന്‍ കൗണ്‍സിലര്‍ ആണ് ടോം പ്രബിന്‍ ആദിത്യ. ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്ക് കൗണ്‍സിലില്‍ 2011 മുതല്‍ കൗണസിലറായും ഇപ്പോള്‍ ഡെപ്യൂട്ടി മേയര്‍ ആയും പ്രവര്‍ത്തിക്കുന്ന ടോം ആദിത്യ, ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായി പൊതുതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന യു.കെ യിലെ ആദ്യത്തെ തെക്കേ ഇന്ത്യന്‍ വംശജനാണ്. എവോണ്‍ & സോമര്‍സെറ്റ് പോലീസ് സ്‌ക്രൂട്ടിണി പാനല്‍ വൈസ് ചെയര്‍മാനും, ബ്രിസ്റ്റള്‍ മള്‍ട്ടി ഫെയ്ത്ത് ഫോറത്തിന്റെ വൈസ് ചെയര്‍മാനും കൂടിയാണ് അദ്ദേഹം.

മനുഷ്യാവകാശപ്രവര്‍ത്തകനും, കോളമിസ്റ്റും, സാമൂഹ്യ ശാസ്ത്രത്തില്‍ ഗവേഷകനുമാണ്, കൗണ്‍സിലര്‍ ആദിത്യ. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലൂടെയും സഞ്ചരിച്ചിട്ടുള്ള അദ്ദേഹം നല്ലൊരു മാനേജ്മെന്റ് കണ്‍സള്‍ട്ടന്റും, പ്രഭാഷകനുമായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പാലായില്‍ ജനിച്ചു, റാന്നിയില്‍ വളര്‍ന്നു, തിരുവനന്തപുരത്തും ചങ്ങനാശേരിയിലും എറണാകുളത്തും വിദ്യഭ്യാസവും, കാഞ്ഞിരപ്പള്ളിയില്‍ കര്‍മ്മമേഖലയ്ക്ക് അടിത്തറയിട്ടതുമായ തികഞ്ഞ മലയാളിയാണ് അദ്ദേഹം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നായകനും, പാലായുടെ ആദ്യകാല നഗരപിതാവുമായിരുന്ന വെട്ടം മാണിയുടെ പൗത്രനായ ടോം, ഇംഗ്ലീഷ് ഡിബേറ്റിംഗ് പ്രസംഗകനായും, ക്വിസ് മത്സരജേതാവായും, വിദ്യാര്‍ത്ഥി സംഘടനാ നേതാവായും നന്നേ ചെറുപ്പത്തില്‍ തന്നെ ശോഭിച്ചിരുന്നു.

യു.കെ മലയാളികളുടെ പല ന്യായമായ ആവശ്യങ്ങളും നേടിയെടുക്കുന്നതിന് വേണ്ടി പ്രധാനമന്ത്രിയുമായും, മന്ത്രിമാരുമായും ചര്‍ച്ചചെയ്ത് പരിഹാരം കാണുന്നതിലും, പല കമ്യൂണിറ്റി പ്രസ്ഥാനകളിലും നേരിട്ടു ഇടപ്പെട്ട് സേവനങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ ബിലാത്തി മലയാളികള്‍ക്കിടയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നല്ലൊരു സാമൂഹ്യ പ്രവര്‍ത്തകനുമാണ് ടോം ആദിത്യ. ബ്രിട്ടനിലെ സ്‌കൂളുകളില്‍ മലയാള ഭാഷ ഒരു പാഠ്യവിഷയമായി ചേര്‍ക്കുന്ന പദ്ധതിയും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. പ്രദേശത്തെ വികസനപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തതിനു പുറമെ ബ്രിട്ടനിലെ പ്രവാസികളുടെ വിസാ പ്രശ്‌നങ്ങളിലും തൊഴില്‍ വിഷയങ്ങളിലും സുരക്ഷാ പ്രശ്‌നങ്ങളിലും ഇടപെട്ട് അത്തരക്കാര്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതിനും, ബ്രിട്ടനിലേയ്ക്ക് പുതുതായി കുടിയേറുന്ന മലയാളികള്‍ക്കു മാത്രമല്ല ഇതര രാജ്യക്കാര്‍ക്കും നിസ്തുലമായ സേവനം നല്‍കുന്നതിലും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കൂടാതെ ബ്രിട്ടനില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം അനന്തരകര്‍മ്മങ്ങള്‍ക്കായി നാട്ടില്‍ എത്തിക്കുന്നതിനുള്ള പ്രക്രിയകള്‍ക്കും ടോം നിശബ്ദ പങ്കാളിയായി പ്രവര്‍ത്തിക്കുന്നു.

ബ്രിട്ടനില്‍ മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളില്‍ കഷ്ടപ്പെടുന്ന മലയാളി സഹോദരങ്ങളിലേക്കും അദ്ദേഹത്തിന്റെ കാരുണ്യസ്പര്‍ശം ഉണ്ടായിട്ടുണ്ട്. സൗദി അറേബ്യയില്‍ വീട്ടുവേലയ്ക്ക് പോയി നരകയാതന അനുഭവിച്ച മലയാളി സ്ത്രീകള്‍ക്ക് മോചനം നല്‍കുവാനും, അവരെ നാട്ടില്‍ എത്തിക്കുവാനും, അതുപോലെ അബുദാബിയില്‍ വധശിക്ഷക്ക് വിധിക്കപെട്ട മലപ്പുറം സ്വദേശി ഗംഗാധരനെ തൂക്കുകയറില്‍ നിന്ന് മോചനം നല്‍കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ നേതൃത്വം നല്‍കിയതും ടോം ആദിത്യയാണ്. അങ്ങനെ നിരവധി സാമൂഹ്യ-സാംസ്‌കാരിക വിഷയങ്ങളില്‍ അദ്ദേഹം ദിവസേന ഇടപെടാറുണ്ട്. ഈ മെയ് മാസം അദ്ദേഹം മേയര്‍ ആയി സ്ഥാനമേല്‍ക്കും എന്ന് നമുക്ക് കരുതാം. ഭാവിയില്‍ പാര്‍ലമെന്റിലും ടോം ആദിത്യയുടെ സാന്നിദ്ധ്യം ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

2018 ലെ ലോക്കല്‍ ഇലക്ഷനില്‍ വിജയം പ്രതീക്ഷിക്കുന്ന മറ്റു മലയാളി കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥികള്‍:

സുഗതന്‍ തെക്കേപ്പുര

വൈക്കം സ്വദേശിയായ ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്ന സുഗതന്‍ തെക്കേപ്പുര ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഒരു ഇടതുപക്ഷ ചിന്തകനാണ്. ലണ്ടനില്‍ ഒന്നര പതിറ്റാണ്ടോളമായി ധാരാളം സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്ക്‌ചേര്‍ന്നിട്ടുള്ള വ്യക്തിയാണ് സുഗതന്‍. നാട്ടില്‍ വെച്ച് സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന സമയത്താണ് അദ്ദേഹം ലണ്ടനില്‍ വന്നത്.

നോര്‍ത്ത് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ബിസിനസ്സ് മാനേജ്മെന്റ് ഡിഗ്രി പഠിക്കുവാന്‍ ഇവിടെ വന്ന അദ്ദേഹം ഇപ്പോള്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. നല്ലൊരു ഭാഷ സ്‌നേഹിയും, സാഹിത്യത്തില്‍ തല്‍പ്പരനുമായ സുഗതന്‍ ഇപ്പോള്‍ ലണ്ടനിലുള്ള സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനും ലേബര്‍ പാര്‍ട്ടിയുടെ ലോക്കല്‍ നേതാക്കളില്‍ ഒരാളും കൂടിയാണ്. 2010 മുതല്‍ ന്യൂ ഹാമിലെ ലേബര്‍ പാര്‍ട്ടിയുടെ ‘മൊമെന്റം സ്റ്റിയറിങ്ങ് കമ്മറ്റി മെമ്പര്‍’, പാര്‍ട്ടിയുടെ ‘ഈസ്‌റ് ഹാം ഇഘജ മെമ്പര്‍ ‘ എന്നീ സ്ഥാനങ്ങളും സുഗതന്‍ വഹിക്കുന്നുണ്ട്. ഒപ്പം എന്നുമെന്നോണം സോഷ്യല്‍ മീഡിയയിലും, ആനുകാലികങ്ങളിലുമായി സുഗതന്‍ സാമൂഹ്യ പ്രസക്തിയുള്ള ധാരാളം ലേഖനങ്ങളും എഴുതി വരുന്നുണ്ട്. ന്യൂഹാം ബറോവിലെ ഈസ്‌റ് ഹാമിലെ ‘സെന്‍ട്രല്‍ വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന സുഗതന്‍ തെക്കേപ്പുര, അടുത്ത മെയ് മൂന്നിന് കൗണ്‍സിലറായി തിരഞ്ഞെടുകപ്പെടുക തന്നെ ചെയ്യും എന്നുറപ്പിക്കാവുന്നതാണ്.

ബൈജു വര്‍ക്കി തിട്ടാല

ഡല്‍ഹിയില്‍ നാനാതരം തൊഴില്‍ ജീവിതങ്ങള്‍ നയിച്ച കോട്ടയം ആര്‍പ്പൂക്കര സ്വദേശിയായ ബൈജു വര്‍ക്കി തിട്ടാല കേബ്രിഡ്ജ്ഷയറിലെ, കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലില്‍ ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ തിരഞ്ഞെടുപ്പിന് മത്സരിക്കുകയാണ്. ബ്രിട്ടനില്‍ വന്ന ശേഷം വളരെ ബുദ്ധിമുട്ടി തൊഴിലും പഠനവും നടത്തി വക്കീല്‍ ആകുക എന്ന തന്റെ ആഗ്രഹം പൂര്‍ത്തീകരിച്ച വാക് ചാതുര്യമുള്ള സാമൂഹ്യ പ്രവര്‍ത്തനും എഴുത്തുകാരനുമാണ് ഇദ്ദേഹം. യുകെയില്‍ വന്ന ശേഷം ആംഗ്ലിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദവും, യൂണിവേഴ്സിറ്റി ഓഫ് ഈസ്‌റ് ആംഗ്ലിയ, നോര്‍വിച്ചില്‍ നിന്നും എംപ്ലോയ്മെന്റ് നിയമത്തില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കിയ ശേഷം ‘ലോയറാ’യി പ്രാക്ടീസ് ചെയ്യുന്ന ബൈജു വര്‍ക്കി അടുത്ത് തന്നെ സോളിസിറ്റര്‍, ബാരിസ്റ്റര്‍ പദവികള്‍ നേടിയെടുക്കുവാനുള്ള യത്‌നത്തിലാണ്.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്നും ‘ഇന്ത്യന്‍ ആദിവാസികളുടെ മനുഷ്യാവകാശങ്ങളും, അതിനെ കുറിച്ചുള്ള ഇന്ത്യന്‍ ഭരണഘടന മൗലിക ചട്ടങ്ങളെപ്പറ്റി ഗവേഷണം നടത്തി ഡോക്റ്ററേറ് എടുക്കുവാനും ഒരുങ്ങുന്നു. കേംബ്രിഡ്ജിലെയടക്കം, ബ്രിട്ടനിലെ പല നിയമ ലംഘനങ്ങള്‍ക്കെതിരെ ഇടപെടലുകള്‍ നടത്തുന്ന ഈ സാമൂഹ്യ പ്രവര്‍ത്തകന്‍ കുറച്ച് കാലങ്ങള്‍ കൊണ്ട് തന്നെ ജനങ്ങള്‍ക്ക് പ്രിയങ്കരനായി മാറി. ഇപ്പോള്‍ കേംബ്രിഡ്ജ് സിറ്റികൗണ്‍സിലിലെ ‘ഈസ്‌ററ് ചെസ്റ്റണ്‍ ‘ വാര്‍ഡില്‍ നിന്നും ഈ ലോക്കല്‍ തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും ജയം പ്രതീക്ഷിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി തന്നെയാണ് ബൈജു വര്‍ക്കി തിട്ടാല.

ഒരു പക്ഷെ ആദ്യത്തെ മലയാളി പാര്‍ലിമെന്റ് എം.പി സ്ഥാനാര്‍ത്ഥിയായി അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് എന്നും അഭിമാനമായി മാറിയേക്കാവുന്ന, ബൈജു വര്‍ക്കി തിട്ടാലയുടെ പേര് തന്നെയാവും ലേബര്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുക.

സജീഷ് ടോം

കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് സ്വദേശിയായ സജീഷ് ടോം നോര്‍ത്ത് ഹാംഷെയറിലുള്ള ‘ബേസിങ്സ്റ്റോക്ക് സിറ്റി കൗണ്‍സിലേക്ക് ലേബര്‍ പാര്‍ട്ടിയുടെ ലേബലില്‍ മത്സരിക്കുകയാണ്. ആദ്യമായാണ് യൂറോപ്യന്‍ അല്ലാത്ത ഒരു കാന്റിഡേറ്റ്, ബേസിങ്സ്റ്റോക്കില്‍ നിന്നും കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്നതിലും, മലയാളിയാണെന്ന നിലക്കും സജീഷ് ടോമിനെ കുറിച്ച് നമുക്ക് അഭിമാനിക്കാം. അക്കൗണ്ടിങ്ങില്‍ ബിരുദധാരിയായ ബേസിങ്സ്റ്റോക്ക് ഹോസ്പിറ്റലില്‍ അഡ്മിനിസ്ട്രേറ്റീവ് ക്ലര്‍ക്കായി ജോലിചെയ്യുകയാണ് സജീഷ് ടോം. ഒരു എഴുത്തുകാരനും സംഘാടകനുമായ സജീഷ് ടോം നല്ലൊരു കവി കൂടിയാണ് യു. കെ യില്‍ നിന്നിറങ്ങുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലായ പ്രവാസി കഫേയുടെ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയാണ് ഇദ്ദേഹം.

സജീഷ്, യു.കെ യിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയയായ ‘യുക്ക്മ / uukma ‘ യുടെ മുന്‍ ജനറല്‍ സെക്രട്ടറിയും, ബേസിങ്സ്റ്റോക്ക് മള്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ട്രഷററും, UNISON എന്ന ട്രേഡ് യൂണിയനിലെ ആക്റ്റീവ് മെമ്പറുമാണ്. ഒപ്പം ബേസിങ്സ്റ്റോക്ക് ഡെവലപ്പിംഗ് കമ്യൂണിറ്റി രംഗത്തടക്കം ധാരാളം സാമൂഹ്യ ഇടപെടലുകളും നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിത്വത്തിനുടമയാണ് സജീഷ് ടോം. ബേസിങ്സ്റ്റോക്ക് സിറ്റി കൗണ്‍സിലിലെ ‘ഈസ്‌ട്രോപ് വാര്‍ഡി’ല്‍ നിന്നും ലേബര്‍ പാര്‍ട്ടിയുടെ ബാനറില്‍, ഈ വരുന്ന തിരഞ്ഞെടുപ്പില്‍ ജയിച്ച് കൗണ്‍സിലറാകുവാന്‍ സാധ്യതയുള്ള ഒരു സ്ഥാനാര്‍ത്ഥി തന്നെയാണ് സജീഷ് ടോം.

റോയ് സ്റ്റീഫന്‍

കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ മുന്‍ ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നും വിരമിച്ച റോയ് സ്റ്റീഫന്‍, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലുള്ള ‘സ്വിന്‍ഡന്‍ ടൌണ്‍ കൗണ്‍സിലി’ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ബാനറില്‍ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയനായ തീര്‍ന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ് റോയ് സ്റ്റീഫന്‍. ഈയിടെ ബ്രിട്ടീഷ് രാഞ്ജിയുടെ ‘ബ്രിട്ടീഷ് എംപയര്‍’ പുരസ്‌കാരം ലഭിച്ചതില്‍ പിന്നെ യു.കെ മലയാളികളുടെ അഭിമാനമായി മാറുകയായിരുന്നു റോയ്.

മൂന്ന് വര്‍ഷം മുമ്പ് ‘പ്രൈഡ് ഓഫ് സ്വിന്‍ഡന്‍ ‘ അവാര്‍ഡും റോയ് സ്റ്റീഫന്‍ നേടിയിരുന്നു. തന്റെ ഒരു ദശകം നീണ്ടുനിന്ന ബ്രിട്ടന്‍ സാമൂഹിക ജീവിതത്തിനിടയില്‍ അനേകം ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ 41000 പൗണ്ടുകള്‍ സമാഹരിച്ച്, ധാരാളം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത റോയ് നല്ലൊരു സാമൂഹിക സേവകനായി മാറുകയായിരുന്നു. സ്വിന്‍ഡന്‍ കൗണ്‍സിലില്‍ വോള്‍ക്കോട്ട് വാര്‍ഡില്‍ താമസിക്കുന്ന റോയ് സ്റ്റീഫന്‍, ‘വോള്‍ക്കോട്ട് & പാര്‍ക്ക് നോര്‍ത്ത് ഇന്‍ ടച്ച് (Walcot & Park North in Touch )’ വാര്‍ഡില്‍ നിന്നും ടോറി പാര്‍ട്ടിയുടെ കൗണ്‍സിലറായി തന്നെ വിജയിക്കും എന്നു തന്നെ പ്രതീക്ഷിക്കുന്നു.

ഇവിടത്തെ നാടുകളില്‍ രാഷ്ട്രീയ തെരഞ്ഞെടുപ്പിന് മുമ്പായി പരസ്പരമുള്ള ശക്തി പ്രകടനങ്ങളൊ ജാഥകളോ നടത്താറില്ല. വീടുകളില്‍ പോയി ലീഫ് ലെറ്റ് വിതരണങ്ങളിലൂടെയും മറ്റും അവരവരുടെ ഭരണ നയങ്ങളൊക്കെ അവതരിപ്പിച്ച് കൊണ്ടും സോഷ്യല്‍ മാധ്യമങ്ങളില്‍ കൂടിയുള്ള പരസ്യ വിജ്ഞാപനങ്ങള്‍ നടത്തിയും സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ നിന്നുള്ള നോട്ടീസ് വിതരണങ്ങളുമൊക്കെയായുള്ള തികച്ചും മാന്യമായ പ്രചരണങ്ങള്‍ മാത്രമാണ് നടക്കാറുള്ളത്.

RECENT POSTS
Copyright © . All rights reserved