Latest News

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ 11 ടാക്സി ഡ്രൈവർമാർ വെടിയേറ്റു മരിച്ചു. അജ്ഞാതൻ നടത്തിയ വെടിവയ്പിലാണ് ഡ്രൈവർമാർ കൊല്ലപ്പെട്ടത്. ഗൗടെംഗ് ടാക്സി അസോസിയേഷനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം.  ഡ്രൈവർമാർ സുഹൃത്തിന്‍റെ സംസ്കാരത്തിൽ പങ്കെടുത്തു മടങ്ങി വരുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ അജ്ഞാതൻ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  പൊതു ഗതാഗതത്തിനായി കൂടുതലും മിനി ബസുകളും ടാക്സികളുമാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. അതിനാൽ തന്നെ ടാക്സി ഡ്രൈവർമാർക്കിടയിൽ കലഹങ്ങൾ പതിവാണ്. ഇതായിരിക്കാം ആക്രമണത്തിനുപിന്നിലെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കേസന്വേഷണം പുരോഗമിച്ചു വരികയാണെന്നും പ്രദേശത്ത് ആക്രമണങ്ങൾ പതിവാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

വെള്ളപ്പൊക്ക ദുരിതമേഖലകളിലേക്കു കാരുണ്യത്തിന്‍റെ സഹായഹസ്തവുമായി ചങ്ങനാശേരി അതിരൂപത ഇറങ്ങിച്ചെല്ലുന്നു. അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സോഷ്യൽ സർവീസ് സൊസൈറ്റി-ചാസിന്‍റെ നേതൃത്വത്തിലാണ് പ്രധാനമായും ദുരിതമേഖലകളിൽ ഭക്ഷണസാധനം എത്തിക്കുന്നത്. കൂടാതെ വിവിധ ഇടവകകൾ, കത്തോലിക്കാ കോണ്‍ഗ്രസ്, യുവദീപ്തി-എസ്എംവൈഎം, കേരള ലേബർ മൂവ്മെന്‍റ്, മാതൃപിതൃവേദി, വിൻസെന്‍റ് ഡി പോൾ, ചങ്ങനാശേരി റേഡിയോ മീഡിയ വില്ലേജ് എന്നിവയുടെ നേതൃത്വത്തിലും ദുരിതാശ്വാസപ്രവർത്തനം പുരോഗമിക്കുകയാണ്. അറുപത് കേന്ദ്രങ്ങളിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കഴിഞ്ഞ ദിവസങ്ങളിൽ ചങ്ങനാശേരിയിലെയും കുട്ടനാട്ടിലെയും വെള്ളപ്പൊക്ക ദുരിതമേഖലകളും ക്യാന്പുകളും സന്ദർശിച്ചിരുന്നു. ആർച്ച്ബിഷപ്പിന്‍റെ നിർദേശാനുസരണം ചാസിന്‍റെ ദുരിതാശ്വാസ പ്രവർത്തനം കഴിഞ്ഞ തിങ്കളാഴ്ചതന്നെ ആരംഭിച്ചു.

കോട്ടയം,ആലപ്പുഴ ജില്ലകളിലെ ദുരിതബാധിതർക്ക് ചാസിന്‍റെ നേതൃത്വത്തിൽ അറുപതിലധികം കേന്ദ്രങ്ങളിലൂടെയാണ് അരിയും പയറും മറ്റു ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്യുന്നത്. ചാസിന്‍റെ ഗ്രാമതലയൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇടവകാതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അതിരൂപതാതിർത്തിയിലെ സ്കൂളുകളും പാരീഷ് ഹാളുകളും ദുരിതാശ്വാസകേന്ദ്രങ്ങളായി തുറന്നുകൊടുക്കാൻ ആർച്ച്ബിഷപ് നിർദേശിച്ചിരുന്നു.

ചാസിന്‍റെ നേതൃത്വത്തിൽ ഇപ്പോൾതന്നെ 30 ലക്ഷത്തിലധികം രൂപയുടെ ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്തുകഴിഞ്ഞു. പുളിങ്കുന്ന് പള്ളി അസിസ്റ്റന്റ് വികാരി ജയ്സൺ പോൾ വേങ്ങശ്ശേരി യുടെ നേത്രത്തിൽ പുളിങ്കുന്ന് ഇടവകയിൽ സഹായ ഹസ്തയുമായി മുന്നോട്ടു ഇറങ്ങിയത്  ജാതി മത ബേധമന്യേ നാട്ടുകാർ നന്ദിയോടെ സ്വീകരിച്ചിരുന്നു…..

അതിരൂപതാതിർത്തിയിലെ ദുരിതബാധിതമല്ലാത്ത മേഖലകളിലുള്ള ഇടവകളുടെയും ചാസ് യൂണിറ്റുകളുടെയുംനേതൃത്വത്തിൽ വിഭവസമാഹരണം തുടരുകയാണ്. വെള്ളപ്പൊക്കാനന്തര പകർച്ചവ്യാധികളുടെ വ്യാപനം നിയന്ത്രിക്കാൻ ബോധവത്കരണ ക്ലാസുകൾക്കും മെഡിക്കൽ ക്യാന്പുകൾക്കുമായുള്ള രൂപരേഖയും തയാറാക്കി. കഴിഞ്ഞ ജൂണ്‍ മാസത്തിൽ കുട്ടനാട്ടിലുണ്ടായ വെള്ളപ്പൊക്കത്തോടനുബന്ധിച്ചും ചാസിന്‍റെയും ഇടവകകളുടെയും നേതൃത്വത്തിൽ വിപുലമായ ദുരിതാശ്വാസപ്രവർത്തനം സംഘടിപ്പിച്ചിരുന്നു. ചാസ് ഡയറക്ടർ ഫാ. ജോസഫ് കളരിക്കൽ, അസിസ്റ്റന്‍റ് ഡയറക്ടർമാരായ ഫാ.ജോർജ് മാന്തുരുത്തിൽ, ഫാ. തോമസ് കുളത്തുങ്കൽ, പ്രോഗ്രാം ഡയറക്ടർ ജോസ് പുതുപ്പള്ളി എന്നിവരാണു നേതൃത്വം നൽകുന്നത്.

വൈ ദികരുടെ നേതൃത്വത്തിലും ഇടവകകളുടെ നേതൃത്വത്തിലും വിവിധ കോണ്‍വന്‍റുകളും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഈര, ചങ്ങങ്കരി, തകഴി മേഖലകളിൽ പായ്ക്കറ്റ് പാലും ബ്രഡും വിതരണം ചെയ്തു. അതിരൂപത വികാരി ജനറാൾ മോണ്‍.തോമസ് പാടിയത്ത്, പ്രെക്യുറേറ്റർ ഫാ.ഫിലിപ്പ് തയ്യിൽ, ഫാ.റോജൻ പുരക്കൽ എന്നിവരാണ് ഇതിനു നേതൃത്വം നൽകുന്നത്. വിവിധ ഇടവകകളുടെയും ഭക്തസംഘടനകലുടേയും നേതൃത്വത്തിൽ മുക്കാൽ കോടിയിലേറെ രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് ഇതിനകം നടന്നത്.

അതിരൂപതയുവദീപ്തി-എസ്എം വൈഎം ഡയറക്ടർ ഫാ.ജേക്കബ് ചക്കാത്രയുടെ നേതൃത്വത്തിൽ മഹോന്ദ്രപുരം, അറുനൂറ്റിപ്പാടം, കുട്ടമംഗലം, കൈനകരി, കിടങ്ങറ, കായൽപ്പുറം മേഖലകളിൽ ഭക്ഷണ സാധനങ്ങളും തുണിത്തരങ്ങളും വിതരണം ചെയ്തു.

കേരളം എറെ ചർച്ചചെയ്ത മിഷേൽ ഷാജിയുടെ ദുരൂഹമരണത്തിൽ കൂടുതൽ ആരോപണങ്ങളുമായി പിതാവ് രംഗത്ത്. ദുരൂഹമരണം സംബന്ധിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടതായി പിതാവ് ഷാജി വർഗീസ് പറയുന്നു. കഴിഞ്ഞ വർഷം മാർച്ച് ആറിനു വൈകിട്ടാണു മിഷേൽ ഷാജിയുടെ മൃതദേഹം ദുരൂഹമായ നിലയിൽ വേമ്പനാട് കായലിൽ ഐലൻഡ് വാർഫിനടുത്തു കണ്ടെത്തിയത്.

മിഷേൽ ആത്മഹത്യ ചെയ്തതാണെന്നു പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. മിഷേലിനെ കാണാതായ ദിവസം ക്രോണിൻ ഫോണിലും എസ്എംഎസ് മുഖേനയും മാനസികമായി ബുദ്ധിമുട്ടിച്ചതിനെ തുടർന്നാണ് ആത്മഹത്യ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ചു മുങ്ങിമരണമാണെന്നും ബലപ്രയോഗമോ പീഡനശ്രമമോ ഉണ്ടായിട്ടില്ലെന്നു റിപ്പോർട്ടിലും ഡോക്ടറുടെ മൊഴിയിലും വ്യക്തമാണെന്നായിരുന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മിഷേലിന്റെ പിതാവ് ഷാജി വർഗീസ് സമർപ്പിച്ച ഹർജിയിലായിരുന്നു ഇൗ വിശദീകരണം.

എന്നാൽ, മിഷേൽ ആത്മഹത്യ ചെയ്തതാണെന്ന പൊലീസിന്റെ വാദം ശരിയല്ലെന്നും കൊലപാതകമാണെന്നും ഷാജി വർഗീസ് വാദിക്കുന്നു. മിഷേൽ മരണപ്പെട്ട് 16 മാസം കഴിഞ്ഞിട്ടും ദുരൂഹത ഇതുവരെ മാറിയിട്ടില്ല. ആത്മഹത്യയാണെന്നു പറയുന്ന പൊലീസും ക്രൈംബ്രാഞ്ചും എന്തുകൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകാത്തതെന്നും ഷാജി വർഗീസ് ചോദിക്കുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് ഷാജിയും ആക്‌ഷൻ കമ്മിറ്റിയും.

മിഷേലിന്റെ മരണത്തിൽ പിതാവ് ഷാജിയുടെ പോലീസിനോട് ഉന്നയിക്കുന്ന വാദങ്ങൾ ഇങ്ങനെ:

മിഷേലിനെ കാണാതായി, 24 മണിക്കൂറോളം കഴിഞ്ഞാണു മൃതദേഹം കിട്ടിയത്. പക്ഷേ, മൃതദേഹം തീരെ അഴുകിയിരുന്നില്ല. വെള്ളത്തിൽ വീണിട്ടു കുറച്ചു മണിക്കൂറുകൾ മത്രമേ ആയിട്ടുള്ളൂ എന്ന നിലയിലായിരുന്നു മൃതദേഹം. വെള്ളം കുടിച്ചതിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. മീനുകളോ ഈ ഭാഗത്തു വെള്ളത്തിൽ കാണാറുള്ള പ്രാണികളോ മൃതദേഹത്തെ കൊത്തിയിട്ടില്ല. മൃതദേഹങ്ങളെ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ മീനുകളും മറ്റു ജലജീവികളും ആക്രമിക്കുമെന്നാണു പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ പറയുന്നത്.

ഇതേ പാലത്തിൽ നിന്നു വീണ്, മുങ്ങിമരിച്ച നിലയിൽ പിന്നീടു കണ്ടെത്തിയ രണ്ടു സ്ത്രീകളുടെയും മൃതദേഹങ്ങൾ വികൃതമായിരുന്നു. മാത്രമല്ല, മിഷേലിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ എതിർ ഭാഗത്തു നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഗോശ്രീ പാലത്തിലേക്കു മിേഷൽ നടക്കുന്നതിനു തെളിവായി പൊലീസ് പറയുന്ന ദൃശ്യങ്ങളിലുള്ളതു മിഷേലല്ല. മൃതദേഹത്തിലുണ്ടായിരുന്ന ക്ഷതങ്ങളും പാടുകളും പോസ്റ്റ്മോർട്ടത്തിൽ പരിഗണിച്ചില്ല.

കലൂർ പള്ളിയിൽ നിന്നിറങ്ങിയ മിഷേലിനെ ബൈക്കിൽ പിന്തുടർന്ന രണ്ടു പേരെപ്പറ്റി പൊലീസ് അന്വേഷിച്ചില്ല. മിഷേൽ ധരിച്ചിരുന്ന വാച്ച്, മോതിരം, മൊബൈൽ ഫോൺ എന്നിവ എങ്ങനെ നഷ്ടപ്പെട്ടുവെന്നു വ്യക്തമല്ല.

കാട്ടാനശല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയായിരുന്നു ഷോളയൂര്‍ ദീപ്തി കോണ്‍വെന്റിലെ അന്തേവാസികള്‍. ഒരു മാസത്തിനിടെ 10 തവണയാണ് ഇവരുടെ കോണ്‍വെന്റ് വളപ്പില്‍ കാട്ടാനയെത്തിയത്. അവസാനം ഗതികെട്ടപ്പോഴാണ് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ റിന്‍സി മന്ത്രി കെ രാജുവിന്റെ വാഹനം ഒറ്റക്ക് തടഞ്ഞത്. ഷോളയൂരില്‍ ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയെ വേദിയിലേക്കുള്ള റോഡിലാണ് സിസ്റ്റര്‍ റിന്‍സി തടഞ്ഞത്. ഷോളയൂര്‍ അങ്ങാടിക്കടുത്ത് പ്രധാന റോഡരികിലാണ് കോണ്‍വെന്റ് സ്ഥിതി ചെയ്യുന്നത്. അഞ്ച് തവണയാണ് കാട്ടാന കോണ്‍വെന്റിന്റെ ഗേറ്റ് തകര്‍ത്തത്. ചുമരും കന്നുകാലിത്തൊഴുത്തും തകര്‍ത്തു. കപ്പ, തെങ്ങ് കൃഷികളും നശിപ്പിച്ചു. സമീപത്തെ വീടുകളിലും സമാന സ്ഥിതിയാണ്.

കോണ്‍വെന്റിനു മുമ്പിലാണ് മന്ത്രിയുടെ വാഹനം തടഞ്ഞ് സിസ്റ്റര്‍ അദ്ദേഹത്തോട് പരാതി പറഞ്ഞത്. മന്ത്രിയോട് ആന നശിപ്പിച്ച സ്ഥലം കാണണമെന്ന് ആവശ്യപ്പെട്ടു. മന്ത്രി പരാതി കേള്‍ക്കുമെന്നും അങ്ങോട്ട് വരുമെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും സിസ്റ്റര്‍ ചെവിക്കൊണ്ടില്ല. കാറില്‍ ഇരുന്നാല്‍ കാണാന്‍ പറ്റില്ലെന്നും മന്ത്രി പുറത്തിറങ്ങണമെന്നും സിസ്റ്റര്‍ ആവശ്യപ്പെട്ടു. എന്നാല്‍, മന്ത്രി പുറത്തിറങ്ങാന്‍ തയ്യാറായില്ല. പ്രശ്‌നങ്ങള്‍ സംഗമം നടക്കുന്നിടത്ത് അവതരിപ്പിക്കാന്‍ അവസരം നല്‍കാമെന്നുപറഞ്ഞ് ബ്ലോക്ക് പ്രസിഡന്റ് ഈശ്വരിരേശന്‍ വിഷയത്തില്‍ ഇടപെട്ട് മന്ത്രിയുടെ വാഹനം കടത്തിവിട്ടു. എന്നാല്‍ സിസ്റ്റര്‍ മന്ത്രിയെ തടയുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ വൈറലായി.

കടപ്പാട് : ദീപിക ന്യൂസ്

കൊടുങ്ങല്ലൂര്‍: യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച് പണം തട്ടിയ സംഘം പിടിയില്‍. തലശ്ശേരി സ്വദേശിയായ മുപ്പത്തിരണ്ടുകാരനെ യുവതിയുടെ നേതൃത്വത്തില്‍ വിളിച്ചുവരുത്തി സദാചാര പോലീസ് ചമഞ്ഞായിരുന്നു തട്ടിപ്പ്. തട്ടിപ്പിന് നേതൃത്വം നല്‍കിയ യുവതി ഒളിവിലാണ്. ഇവര്‍ക്കായി ഊര്‍ജിതമായ അന്വേഷണം ആരംഭിച്ച് കഴിഞ്ഞതായി പോലീസ് വ്യക്തമാക്കി. കേസില്‍ വള്ളിവട്ടംതറ ഇടവഴിക്കല്‍ ഷെമീന (26), ചേറ്റുപുഴ മുടത്തോളി അനീഷ് മോഹന്‍ (34), വെളപ്പായ ചൈനബസാര്‍ കുണ്ടോളില്‍ ശ്യാംബാബു (25), അവണന്നൂര്‍ വരടിയം കാക്കനാട്ട് വീട്ടില്‍ സംഗീത് (26) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കേസിലെ ഒന്നാം പ്രതിയായ വയനാട് വൈത്തിരി സ്വദേശി നസീമ തലശ്ശേരി സ്വദേശിയായ യുവതിയുമായി ഏറെ നാളത്തെ സൗഹൃദമുണ്ട്. ഇവരുവരും സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടവരാണ്. പതിനായിരം രൂപ കൊടുത്താല്‍ മറ്റൊരു പെണ്‍കുട്ടിയെ പരിചയപ്പെടുത്തിക്കൊടുക്കാമെന്ന വ്യാജേന യുവാവിനെ കൊടുങ്ങല്ലൂരിലെത്തിച്ച ശേഷം ഷെമീനയെ പരിചയപ്പെടുത്തി. ഷെമീനയ തലശ്ശേരി സ്വദേശിയുടെ കാറില്‍ കയറുകയും പതിനായിരം രൂപ വാങ്ങുകയും ചെയ്തു.

പിന്നീട് കൊടുങ്ങല്ലൂരിന് പടിഞ്ഞാറുള്ള അപ്പാര്‍ട്ട്മെന്റില്‍ എത്തി മുറിയില്‍ കയറി വിശ്രമിക്കുന്നതിനിടയിലാണ് നസീമയുടെയും ഷെമീനയുടെയും സുഹൃത്തുക്കളായ നാലുപേര്‍ മുറിയിലെത്തി സദാചാരപോലീസ് ചമഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തിയത്. യുവതിയോടൊപ്പം നിര്‍ത്തി ഇയാളുടെ പലതരത്തിലുള്ള ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. ഇത് പുറത്തുവിടാതിരിക്കണമെങ്കില്‍ മൂന്നുലക്ഷം രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. യുവാവിന്റെ കൈവശമുണ്ടായിരുന്ന 25000 രൂപയോളം ഇവര്‍ കൈക്കലാക്കിയിരുന്നു. എടിഎം ഉപയോഗിച്ച് പണം തട്ടാനും ശ്രമിച്ചതായി പരാതിയില്‍ പറയുന്നു.

യുവതിയുടെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതിക്കാരന്‍ വ്യക്തമാക്കി. സമീപത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടിയശേഷം കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തൃശ്ശൂര്‍ എല്‍ത്തുരുത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഷെമീനയെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ ഷെമീനയെക്കൊണ്ട് വിളിപ്പിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കുകയും പിന്നീട് അറസ്റ്റിലാകുകയും ചെയ്ത ആർഎസ്എസ് പ്രവർത്തകൻ കൃഷ്ണകുമാരൻ നായർ പുതിയ വിഡിയോയുമായി രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിക്കാരും തന്നോട് ചെയ്തത് വലിയ ഉപദ്രവമായി പോയെന്ന് വിഡിയോയിൽ കൃഷ്ണകുമാരൻ നായർ പറയുന്നു. പിണറായി സഖാവേ ദയവായി എന്നെ ഒന്നു കൊന്നു തരുമോ എന്ന് ആവർത്തിക്കുന്നുണ്ട് വിഡിയോയിൽ.
അബുദാബിയിൽ എന്നെ കൊണ്ട് മാപ്പു വരെ പറയിപ്പിച്ചു. അന്ന് മദ്യപിച്ചാണ് അങ്ങനെയൊക്കെ പറഞ്ഞത്. അതിന്റെ പേരിൽ ഒന്നേമുക്കാല്‍ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ജോലിവരെ നിങ്ങൾ തെറിപ്പിച്ചു. ഇങ്ങനെ ഇനിയും ജീവിക്കാൻ വയ്യ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് മുഖ്യമന്ത്രിമാരുണ്ട് കേരളത്തില്‍. രണ്ടല്ല മൂന്നുപേര്. ഒന്ന് സഖാവ് ഇ.കെ നായനാര്‍, രണ്ട് കെ. കരുണാകരന്‍, ഉമ്മന്‍ചാണ്ടി.’ എന്നു പറഞ്ഞുകൊണ്ടും ഒന്നു കൊന്നുതരാമോയെന്ന ചോദ്യം അദ്ദേഹം ആവര്‍ത്തിക്കുന്നു.‘എന്നെ ആര്‍.എസ്.എസുകാര് കൊന്നാലും കുഴപ്പമില്ല, ബി.ജെ.പിക്കാര് കൊന്നാലും കുഴപ്പമില്ല, കമ്മ്യൂണിസ്റ്റുകാർ കൊന്നാലും കുഴപ്പമില്ല,എസ്.ഡി.പി.ഐക്കാര് കൊന്നാലും കുഴപ്പമില്ല.’ എന്നും കൃഷ്ണകുമാരന്‍നായര്‍പറയുന്നു.

ഫെയ്സ്ബുക്ക് വിഡിയോയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയതിന്റെ പേരിലാണ് കോതമംഗലം നെല്ലിക്കുഴി ഇരമല്ലൂര്‍കൈമത്ത് പുത്തന്‍പുരയില്‍കൃഷ്ണകുമാരന്‍നായരെ അറസ്റ്റു ചെയ്തത്. അബുദാബിയില്‍ജോലി ചെയ്യവേയായിരുന്നു ഇയാള്‍മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. നാട്ടിലെത്തി മുഖ്യമന്ത്രിയെ വധിക്കുമെന്നായിരുന്നു ഭീഷണി.
എന്നാല്‍വിഡിയോ വന്‍വിവാദമായതോടെ ഒടുവില്‍എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ് മാപ്പിരന്നു. മന്ത്രി എംഎം മണിക്കെതിരെ പറഞ്ഞതിനും അദ്ദേഹം മാപ്പു ചോദിച്ചു. ഇനി ഒരിക്കലും തന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു തെറ്റ് സംഭവിക്കില്ല. എല്ലാ മലയാളികളോടും മാപ്പു ചോദിക്കുന്നു. ഇത്രയും പ്രായമായ ഒരു വ്യക്തി എന്ന നിലയില്‍തന്നോട് ക്ഷമിക്കണം. കൃഷ്ണകുമാരന്‍തൊഴുകയ്യോടെ ഏറ്റു പറഞ്ഞിരുന്നു. എന്നാൽ കൃഷ്ണൻകുമാരൻ നായരെ ജോലി ചെയ്തിരുന്ന അബുദാബിയിലെ കമ്പനി സംഭവത്തെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. നാട്ടിൽ എത്തിയ ഉടൻ അറസ്റ്റിലാകുകയും ചെയ്തു.
നാട്ടിലുണ്ടായിരുന്നപ്പോള്‍ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നെന്നും പഴയ കത്തി മൂര്‍ച്ചകൂട്ടി എടുക്കുമെന്നുമായിരുന്നു ഇയാള്‍ആദ്യ വിഡിയോയില്‍പറഞ്ഞത്. കേട്ടാലറയ്ക്കുന്ന തരത്തില്‍പിണറായിയേയും മന്ത്രി എം.എം മണിയെ വംശീയമായും ഇയാള്‍അധിക്ഷേപിച്ചിരുന്നു

വിവാഹത്തിന്റെ ആദ്യ നാളുകളിലെ കയ്പേറിയ ഒരു കാഴ്ച സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഭർത്താവിന് അവിഹിതമുണ്ടെന്ന് തിരിച്ചറിഞ്ഞ നവവധു പൊതുനിരത്തിൽ ഭർത്താവിനെ പൊതിരെ തല്ലുന്ന വിഡിയോയാണ് ഇത്. കോയമ്പത്തൂരിലാണ് സംഭവം.

നിന്നെ വിശ്വസിച്ചല്ലേ ഞാൻ വിവാഹം കഴിച്ചത്. എന്നെ എന്തിനാണ് പറ്റിച്ചതെന്ന് ചോദിച്ചുകൊണ്ടാണ് ഭാര്യ ഭർത്താവിന്റെ കരണത്ത് അടിച്ചത്. നിന്റെ അമ്മ വരാതെ നിന്നെ വിടുന്ന പ്രശ്നമില്ലെന്ന് ആക്രോശിച്ചുകൊണ്ട് കോളറിൽ പിടിച്ച് മതിലിൽ ചേർത്തുനിറുത്തി മർദിക്കുന്നുമുണ്ട്.

അവന്റെ കൈവിടെന്ന് ചുറ്റുംകൂടിയവർ പറയുന്നുണ്ടെങ്കിലും ഭാര്യ കേൾക്കുന്നുണ്ടായിരുന്നില്ല. എന്നോട് ക്ഷമിക്കണം, എന്നെ വിടൂ എന്ന് ഭർത്താവ് അപേക്ഷിച്ചെങ്കിലും യുവതിയുടെ കോപത്തിന് ശമനമുണ്ടായില്ല. ചുറ്റും കൂടിനിന്നവരിലൊരാളാണ് വിഡിയോ എടുത്ത് പ്രചരിപ്പിച്ചത്.

ഹരിയാനയിൽ വിശ്വാസത്തിന്റെ മറവിൽ സ്ത്രീകളെ നിരന്തരം ബലാസംഗത്തിന് വിധേയമാക്കിയ മന്ത്രവാദി പൊലീസിന്റെ പിടിയിലായി. 120 സ്ത്രീകളെ ഇയാൾ ദുരുപയോഗം ചെയ്തതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമാക്കി. ഹരിയാനയിലെ ഫത്തേഹാബാദില്‍ നിന്നാണ് ബാബ അമര്‍പുരി(60) എന്ന ബില്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

നിരവധി സ്ത്രീകളെ ഇയാൾ തന്റെ ഇംഗിതത്തിന് വിധേയമാക്കിയെങ്കിലും മാനഹാനി ഭയന്ന് ഇതൊന്നും പുറത്തു പറയാൻ ആരും തയ്യാറായിരുന്നില്ല. രണ്ട് സ്ത്രീകളുടെ പരാതിയാണ് മന്ത്രവാദിയെ കുടുക്കിയത്. ലൈംഗിക ബന്ധത്തിനിടയിൽ സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ച് ഇരകളുടെ ദൃശ്യങ്ങൾ പകർത്തുകയും ഈ ദൃശ്യങ്ങൾ കാണിച്ച് സ്ത്രീകളെ വീണ്ടും പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നത് ഇയാളുടെ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അശ്ലീല രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളെ പലതവണ തന്നെ സന്ദര്‍ശിക്കാന്‍ മന്ത്രവാദി നിര്‍ബന്ധിച്ചുവെന്നാണ് പോലീസ് പറയുന്നത്. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന 120 ഓളം ക്ലിപ്പുകൾ പൊലീസ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. വിഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായതെന്ന് .എ. എൻ.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അറസ്റ്റിലായ മന്ത്രവാദിയെ അഞ്ചു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബലാത്സംഗം ചെയ്യപ്പെട്ട കൂടുതൽ സ്ത്രീകളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്

മുംബൈ: മൂട്ട ശല്യത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം സര്‍വീസ് നിര്‍ത്തിവെച്ചു. മുംബൈയില്‍ നിന്ന് നെവാര്‍ക്കിലേക്ക് പോകാനിരുന്ന വിമാനമാണ് യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച് ശുതീകരണത്തിനായി മാറ്റിയത്. ചൊവ്വാഴ്ചയാണ് മൂട്ട ശല്യത്തെക്കുറിച്ച് പരാതി ലഭിച്ചത്.

നെവാര്‍ക്കില്‍ നിന്നും മുംബൈയ്ക്കുള്ള യാത്രക്കിടെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു പെണ്‍കുട്ടിയുടെ കൈയില്‍ എന്തോ കടിച്ച പാടു കണ്ട മാതാപിതാക്കള്‍ സീറ്റ് പരിശോധിച്ചപ്പോള്‍ മൂട്ടയെ കണ്ടെത്തി. ഇവര്‍ പരാതിപ്പെട്ടപ്പോള്‍ ജീവനക്കാര്‍ എന്തോ മരുന്ന് തളിച്ചു. അല്‍പ സമയത്തിന് ശേഷം കൂടുതല്‍ മൂട്ടകള്‍ സീറ്റിനടിയില്‍ നിന്ന് പുറത്തുവരികയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതേത്തുടര്‍ന്ന് ഇവരെ ഇക്കോണമി ക്ലാസിലെ ഒരു സീറ്റിലേക്ക് മാറ്റി. ഇവിടെ ലഭിച്ച സീറ്റ് മോശമായിരുന്നുവെന്ന് പരാതിയില്‍ ഇവര്‍ വ്യക്തമാക്കി. സീറ്റുകള്‍ കീറിയതും മോണിറ്റര്‍ ഓഫാക്കാന്‍ കഴിയാത്ത വിധത്തിലുള്ളതുമായിരുന്നു. പിന്നീട് ജീവനക്കാര്‍ ഒരു തുണി ഉപയോഗിച്ചാണത്രേ സ്‌ക്രീന്‍ മറച്ചത്. ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുത്ത തനിക്കും കുടുംബത്തിനും വളരെയേറെ ബുദ്ധിമുട്ടുണ്ടായെന്നും ധനനഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നുണ്ട്.

കോഴിക്കോട്: വടകരയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത 6000 കിലോ മത്സ്യം പിടിച്ചെടുത്തു. തമിഴ്‌നാട് നാഗപട്ടണത്തുനിന്ന് കൊണ്ടുവന്ന മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്.

കോഴിക്കോട് മാര്‍ക്കറ്റില്‍ നിന്ന് കണ്ണൂരേക്ക് കൊണ്ടുപോയതാണ് മത്സ്യം. പഴകിയ മത്സ്യമായതുകൊണ്ട് ഇത് സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട്ടേക്കുതന്നെ തിരിച്ചുകൊണ്ടുവരുന്നതിനിടയില്‍ വടകര കോട്ടക്കടവിലെ വളവില്‍ വാഹനം തകരാറിലായി. വാഹനത്തില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്‌.

തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യമാണെന്ന് വ്യക്തമാകുകയായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ മത്സ്യത്തില്‍ ചേര്‍ത്തിട്ടുള്ള മറ്റു രാസവസ്തുക്കള്‍ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പഴകിയ മത്സ്യങ്ങള്‍ക്കായി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന സംസ്ഥാനത്തെമ്പാടും നടക്കുന്നതിനിടയിലാണ് ഇത്രയധികം പഴയ മത്സ്യം ഒന്നിച്ച് പിടിച്ചെടുത്തത്. ചെറുകിട വ്യാപാരികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ചതാണ് ഇതെന്നാണ് വിവരം.

RECENT POSTS
Copyright © . All rights reserved