ഓസ്ട്രേലിയയിലെ സിഡ്നിയിൽ രണ്ടു മലയാളി യുവതികൾ കടലിൽ വീണു മരിച്ചു. കണ്ണൂർ നടാൽ നാറാണത്ത് പാലത്തിനു സമീപം ഹിബയിൽ മർവ ഹാഷിം (35), കോഴിക്കോട് കൊളത്തറ നീർഷ ഹാരിസ് (ഷാനി 38) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നീർഷയുടെ സഹോദരി റോഷ്ന പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 4 30ന് ആയിരുന്നു അപകടം.
സിഡ്നി സതർലാൻഡ് ഷെയറിലെ കർണേലിൽ അവധിയാഘോഷത്തിന് എത്തിയതായിരുന്നു ഇവർ. പാറക്കെട്ടിലിരുന്നപ്പോൾ തിരമാലകൾ വന്നടിച്ച് മൂന്നുപേരും പാറക്കെട്ടുകൾക്കിടയിലൂടെ കടലിൽ വീഴുകയായിരുന്നു.
റോഷ്ന വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസിന്റെ ഹെലികോപ്റ്റർ രക്ഷാസംഘമാണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
സ്റ്റീവനേജ്: യു കെ യിലെ പ്രഥമ ‘പ്ലാൻഡ് സിറ്റി’യായ സ്റ്റീവനേജിന്റെ പ്രൗഢ ഗംഭീര ദിനാഘോഷം കേരളപ്പെരുമയുടെയും ആഘോഷമായി. കേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്ന പവലിയൻ സന്ദർശിക്കുന്നതിന് നിരവധിയാളുകളാണ് എത്തിയത്. കേരളത്തിന്റെ തനതു കലാരൂപങ്ങൾ, ആയോധന കലകൾ, വിഭവങ്ങൾ, തൃശ്ശൂർ പൂരം, ടൂറിസം, മൂന്നാർ അടക്കം വർണ്ണ ചിത്രങ്ങൾക്കൊണ്ടു സമ്പന്നമായ സർഗം പവലിയൻ കേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്നതായി.
ബോസ് ലൂക്കോസ്, സോയ്‌മോൻ, മാത്യൂസ്, ആദർശ് പീതാംബരൻ, റ്റിജു മാത്യു, ഷിജി കുര്യാക്കോട്, ബേസിൽ റെജി, ഷൈനി ജോ, ടെസ്സി ജെയിംസ്,ഷോണിത്, എമ്മാ സോയിമോൻ എന്നിവരോടൊപ്പം കുട്ടികളായ ആദ്യ അദർശ്, അദ്വ്യത ആദർശ് എന്നിവരുടെ ശ്രവണ സുന്ദരവും, താളാൽമകവുമായ ശിങ്കാരിമേളം സ്റ്റീവനേജ് ‘മെയിൻ അരീന’യിൽ ഒത്തു കൂടിയ നൂറു കണക്കിന് കാണികൾ ഏറെ കയ്യടികളോടെയാണ് സ്വീകരിച്ചത്.
ചെണ്ടമേളം ആസ്വദിക്കുകയും, തുടർന്ന് ആവേശം ഉൾക്കൊണ്ട സ്റ്റീവനേജ് മേയർ, കൗൺസിലർ ജിം ബ്രൗൺ പവലിയൻ സന്ദർശിക്കുകയും ചെണ്ട വാങ്ങി മിനിറ്റുകളോളം താളാല്മകമായിത്തന്നെ കൊട്ടി ആനന്ദിക്കുകയും ചെയ്തു. പവലിയനിൽ അലങ്കരിച്ചിരുന്ന ഓരോ ഫോട്ടോയും ചോദിച്ചറിയുകയും, തന്റെ ശ്രീലങ്കൻ യാത്രയുടെ സമാനമായ അനുസ്മരണം പങ്കിടുകയും ചെയ്തു.
ടെസ്സി ജെയിംസ്, ആതിര ഹരിദാസ്, അനഘ ശോഭാ വർഗ്ഗീസ്, ശാരിക കീലോത് എന്നിവരുടെ വശ്യസുന്ദരവും, ചടുലവുമായ ക്‌ളാസ്സിക്കൽ ഡാൻസ് വേദിയെ ആകർഷകമാക്കി. നിറകയ്യടിയോടെയാണ് കാണികൾ കേരള നൃത്തത്തെ സ്വീകരിച്ചത്.
അപ്പച്ചൻ കണ്ണഞ്ചിറ,ഹരിദാസ് തങ്കപ്പൻ, നന്ദു കൃഷ്ണൻ, ജെയിംസ് മുണ്ടാട്ട്, പ്രവീൺകുമാർ തോട്ടത്തിൽ, നീരജ ഷോണിത്, ചിന്തു, സഹാന, വിത്സി പ്രിൻസൺ അടക്കം സർഗ്ഗം കമ്മിറ്റി ലീഡേഴ്‌സ് നേതൃത്വം നൽകി.
‘സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ’ സംഘാടകരുടെ പ്രത്യേക പ്രശംസകൾ ഏറ്റുവാങ്ങി. ‘സർഗം കേരളാ പവിലിയൻ’ സന്ദർശകർക്ക് പാനീയങ്ങളും സ്നാക്‌സും വിതരണവും ചെയ്തിരുന്നു.
വാറ്റ്‌ഫോർഡ്: ഇന്ത്യയിൽ ജനാധിപത്യ-മതേതര മൂല്യങ്ങൾ നശിപ്പിക്കപ്പെടും എന്ന ആശങ്കയിൽ നടന്ന പാർലിമെന്റ് തെരഞ്ഞെടുപ്പിൽ ഭരണഘടനാ മൂല്യങ്ങൾ വീണ്ടെടുക്കുവാനുള്ള ജനവികാരം വോട്ടായി മാറ്റുവാൻ കഴിഞ്ഞതിൽ മാതൃരാജ്യത്തെ എല്ലാ സമ്മതിദായകർക്കും ഒഐസിസി വാറ്റ്‌ഫോർഡ് നന്ദി പ്രകാശിപ്പിച്ചു. രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ നേതാവെന്ന നിലയിൽ ആശംസകളും പ്രാർത്ഥനകളും പിന്തുണയും നേരുകയും ചെയ്തു.
വാറ്റ് ഫോർഡ് ഹോളിവെൽ കമ്മൃുണിറ്റി സെന്റെറിൽ മൂന്നു മണിക്കൂറോളം നീണ്ട ആഹ്ളാദം അലതല്ലിയ ഒഐസിസി യോഗത്തിൽ യുണിറ്റ് പ്രസിഡണ്ട് സണ്ണിമോൻ മത്തായി അദ്ധൃക്ഷത വഹിച്ചു.”കേരളത്തിലെ അരാജകത്വ -അഴിമതി ദുർഭരണത്തിനെതിരെ ജനങ്ങൾ നൽകിയ ചുട്ട മറുപടിയാണ് യുഡിഎഫ്ന്റെ മികച്ച വീജയം’ എന്ന് സണ്ണിമോൻ മത്തായി പറഞ്ഞു. ‘കൂടാതെ ഭരണഘടാനാ മൂല്യങ്ങൾ സംരക്ഷിക്കുവാനുള്ള പ്രതിബദ്ധത പ്രകടമാക്കുന്നതുമായി തെരഞ്ഞെടുപ്പ് ഫലം’ എന്ന് സണ്ണി കൂട്ടിച്ചേർത്തു.
ഒഐസിസി വർക്കിങ്ങ് പ്രസിഡണ്ട് സുജൂ കെ ഡാനിയേൽ ഉദ്ഘാടന പ്രസംഗം നടത്തി.”തിരഞ്ഞെടുപ്പു വീജയം കോൺഗ്രസ്സിന്റെ തീരിച്ചു വരവിന്റെ തുടക്കം മാത്രമാണെന്നും, സതൃവും അതിലുടെ ജനാധിപതൃവും പുനസ്ഥാപിക്കപ്പെടുന്ന സദ് വാർത്തയാണ് തെരഞ്ഞെടുപ്പ് വിധി ‘ എന്നും ഉദ്ഘാടന പ്രസംഗത്തിൽ സുജു അഭിപ്രായപ്പെട്ടു.
ലണ്ടനിലെ പ്രവാസി കോൺഗ്രസ് നേതാവായ സൂരജ് കൃഷ്ണൻ ‘കേരളത്തിലെ ഭരണ ഭീകരത’ എടുത്തു പറഞ്ഞു സംസാരിക്കുകയും രാജ്യത്തു കോൺഗ്രസ്സിന് കരുത്തു പകരുവാൻ പ്രവാസികളുടെ പങ്ക് നിർണ്ണായകമാണെന്നും സൂചിപ്പിച്ചു. യുഡിഎഫ്ന്റെ മികച്ച വിജയത്തെ പ്രകീർത്തിച്ചുകൊണ്ടും കേരളത്തിൽ അനിവാര്യമായ ഭരണ മാറ്റം ഉണ്ടാകണമെന്നും, ക്ഷേമ-പെൻഷൻ ലഭിക്കാതെ നെട്ടോട്ടമോടുന്നവർക്ക് എത്രയും വേഗം പരിഹാരം ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. സിബി ജോൺ, ബീജോയി ഫിലിപ്, വി കൊച്ചുമോൻ പീറ്റർ ,ജോൺ പീറ്റർ എന്നിവർ സംസാരിച്ചു.
യോഗത്തിൽ ഫെമിൻ സിഫ് സ്വാഗതവും, ബീജു മാതൃു നന്ദിയും പറഞ്ഞു. കോൺഗ്രസ് നേതാവ് ബെന്നോ ജോസ് തെരഞ്ഞെടുപ്പ് വിജയത്തിൽ ലഡു വിതരണം ചെയ്തുകൊണ്ട് സന്തോഷം പങ്കിട്ടു. ചായ സൽക്കാരത്തോട് യോഗ നടപടികൾ സമാപിച്ചു.
കാലാവസ്ഥമാറ്റം വിളവെടുപ്പിനെ ബാധിച്ചതോടെ വിലയില്‍ സെഞ്ച്വറിയടിച്ച് തക്കാളി. അതിശക്തമായ മഴ മൂലമുണ്ടായ കൃഷിനാശവും പ്രയാസങ്ങളുമാണ് തക്കാളിക്ക് വില കയറാന്‍ കാരണമായതെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു.
തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രധാനമായും തക്കാളി എത്തുന്നത്. കോയമ്ബത്തൂരിലെ മൊത്തവ്യാപാര കേന്ദ്രമായ എം.ജി.ആര്‍ മാര്‍ക്കറ്റുവഴിയാണ് എറണാകുളം ഭാഗങ്ങളിൽ കൂടുതല്‍ പച്ചക്കറികളും എത്തുന്നത്.
ബീന്‍സ് വില 250 കടന്നിട്ട് നാളുകളായി. ഹോട്ടലുകളിലെ ചൈനീസ് വിഭവങ്ങളില്‍ പേരിന് മാത്രം ബീന്‍സുണ്ട്. പച്ചമുളക് 160ല്‍ ഇടിച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ടും നാളുകളായി. ഹൊസൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് നിലവില്‍ ബീന്‍സ് കൂടുതലായി എത്തുന്നത്. ശൈത്യകാല കൃഷിയായി കാന്തല്ലൂരും ബീന്‍സുണ്ട്.
വില കൂടി നില്‍ക്കുന്ന പച്ചക്കറികള്‍ക്ക് പകരക്കാരെ കിട്ടുമോ എന്ന അന്വേഷണത്തിലാണ് ഹോട്ടലുടമകള്‍. ബീന്‍സിന് പകരക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, തക്കാളിക്ക് പകരക്കാരനായുള്ള പരീക്ഷണങ്ങള്‍ പൊടിപൊടിക്കുകയാണ്. ചുവന്ന ക്യാപ്‌സികം തക്കാളിയുടെ നിറത്തിനും രുചിക്കുമെല്ലാം ഏറെക്കുറെ യോജിച്ചതാണ്. നേരിയ മധുരവും പുളിയും ക്യാപ്സിക്കത്തിനുമുണ്ട്. ക്യാരറ്റും തക്കാളിക്ക് പകരക്കാരനാണ്. മധുരവും നിറവും നല്‍കാന്‍ ക്യാരറ്റിനും കഴിയും.
ക്യാരറ്റ് അരച്ച് ചേര്‍ത്താല്‍ കറികള്‍ക്ക് കൊഴുപ്പും കിട്ടും. എന്നാല്‍ തക്കാളിയുടെ അതേ രുചി കിട്ടില്ല. പുളിക്ക് വേണ്ടി തക്കാളി ചേര്‍ക്കുന്ന വിഭവങ്ങളില്‍ കറിപ്പുളി ചേര്‍ത്തും പോകുന്നവരുണ്ട്. കറിപ്പുളി ചേര്‍ത്ത ശേഷം ചുവന്ന ക്യാപ്സിക്കം ചെറുതായി അരിഞ്ഞ് ചേര്‍ത്താല്‍ തക്കാളിയുടെ ലുക്കും രുചിയും കിട്ടുമെന്ന് പറയുന്നു ചില ഹോട്ടലുടമകള്‍. പുളിക്ക് വേണ്ടി തക്കാളി ചേര്‍ക്കുന്ന വിഭവങ്ങളില്‍ പകരമായി വയ്ക്കാവുന്ന മറ്റൊന്ന് വിനാഗിരിയാണ്. പഴുത്ത കുടംപുളി ചേര്‍ത്തും പകരം പരീക്ഷണം നടക്കുന്നുണ്ട്. നിറം ഒഴികെ മറ്റ് രീതിയില്‍ തക്കാളിക്ക് പകരമാകാന്‍ പഴുത്ത കുടംപുളിക്ക് കഴിയും.
ബിനോയ് എം. ജെ.
ആസ്വാദനം ഒരു ജീവിതനിയമമാണ്. നിങ്ങൾ ജീവിതം ആസ്വദിക്കുന്നയാളാണെങ്കിൽ നിങ്ങൾ തീർച്ചയായും ജീവിതത്തിൽ വിജയിക്കും. മറിച്ചാണെങ്കിൽ നിങ്ങൾ പരാജയപ്പടുകയും ചെയ്യും. ഓരോ നിമിഷവും ജീവിതം ആസ്വദിക്കുവിൻ. ജീവിതത്തിൽ ഉള്ള സകലതിനെയും ജീവിതത്തെ അതിന്റെ പൂർണ്ണതയിലും ആസ്വദിക്കുവിൻ. ചിലതിനെ മാത്രം ആസ്വദിക്കുകയും മറ്റു ചിലതിനെ ആസ്വദിക്കാതിരിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ ആസ്വാദനം പരിമിതപ്പെടുന്നു. അല്ലെങ്കിൽ നിങ്ങൾ പരിമിതമായ വ്യക്തിത്വത്തിന്റെ ഉടമകളാകുന്നു. ഈ പരിമിതിയാണ് മനുഷ്യനെ അപൂർണ്ണനാക്കുന്നത്. നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ നിങ്ങൾക്ക് പൂർണ്ണനാകുവാൻ കഴിയും. അതത്ര കഠിനമായ കാര്യവുമല്ല. മറിച്ച് അതത്രമാത്രം അനായാസവും ആനന്ദദായകവുമാണ്. നിങ്ങൾക്ക് ജീവിതത്തിൽ കഠിനാധ്വാനം ചെയ്യേണ്ട ആവശ്യം ഒട്ടും തന്നെയില്ല. കഠിനാധ്വാനം നിങ്ങളെ ഒരിക്കലും പൂർണ്ണനാക്കില്ല. കാരണം കഠിനാധ്വാനം എപ്പോഴും പരിമിതമായ കാര്യങ്ങളിൽ ആനന്ദം കണ്ടെത്തുന്ന പ്രകിയയാണ്. അത് എപ്പോഴും ആഗ്രഹവുമായി ബന്ധപ്പെട്ടു കിടക്കുന്നു. നിങ്ങൾ സമ്പത്തിനെ ആസ്വദിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ അതാഗ്രഹിക്കും. നിങ്ങൾ പ്രശസ്തിയെയാണ് ആസ്വദിക്കുന്നതെങ്കിൽ നിങ്ങൾ പ്രശസ്തി ആഗ്രഹിക്കും. എന്നാൽ നിങ്ങൾ ജീവിതത്തിലുള്ള സകലതിനേയും ആസ്വദിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പ്രത്യേകിച്ച് ആഗ്രഹിക്കുവാൻ ഒന്നും ഉണ്ടാകില്ല. ജീവിതത്തിൽ എന്തു സംഭവിച്ചാലും നിങ്ങൾക്ക് അത് ആസ്വാദ്യകരവും സ്വീകാര്യമായിരിക്കും. അപ്പോൾ നിങ്ങളുടെ വ്യക്തിത്വം അനന്ത വികാസം പ്രാപിക്കുന്നു.
നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളാണ് നിങ്ങളുടെ പ്രശ്നം. കുറെ കൂടി വ്യക്തമായി പറഞ്ഞാൽ നിങ്ങളുടെ അനിഷ്ടങ്ങളാണ് നിങ്ങളുടെ പ്രശ്നം. നിങ്ങൾ പലതിനെയും വെറുക്കുന്നു. നിങ്ങൾ ജീവിതത്തിൽ എത്രയധികം കാര്യങ്ങളെ വെറുക്കുന്നുവോ അത്രയധികം ദുഃഖിതനുമായിരിക്കും. നമ്മുടെ സ്നേഹം സാർവ്വലൗകീകമാവേണ്ടിയിരിക്കുന്നു. മനുഷ്യരെ മാത്രം സ്നേഹിച്ചാൽ പോരാ. മൃഗങ്ങളെയും, സസ്യലതാദികളെയും, ഭൂമിയെയും, സൂര്യനെയും, ചന്ദ്രനെയും, വെയിലിനെയും മഴയെയും, സാമൂഹിക ജീവിതത്തെയും, ഏകാന്തതയെയും, സുഖത്തെയും, ദുഃഖത്തെയും, സമ്പത്തിനെയും ദാരിദ്ര്യത്തെയും, വിജയത്തെയും, പരാജയത്തെയും, പ്രശംസയെയും, നിന്ദയെയും എന്നു വേണ്ട ജീവിതത്തിലും പ്രകൃതിയിലും എന്തെല്ലാം ഉണ്ടോ അതിനെയെല്ലാം സ്നേഹിക്കുമ്പോൾ നിങ്ങൾ അനന്തമായ വ്യക്തിത്വത്തിന്റെ ഉടമകളാകുന്നു. പിന്നീടങ്ങോട്ട് ദു:ഖങ്ങൾക്കും ക്ലേശങ്ങൾക്കും നിങ്ങളെ ബാധിക്കുവാനാവില്ല. കാരണം നിങ്ങളെല്ലാറ്റിനെയും – ദുഃഖങ്ങളെയും ക്ലേശങ്ങളെയും പോലും – ആസ്വദിക്കുന്നു.
നമ്മുടെ ഇഷ്ടാനിഷ്ടങ്ങളുടെ ഒരു കൂമ്പാരമാണ് നമ്മുടെ മനസ്സ്. ആത്മാവാകട്ടെ സ്നേഹത്തിന്റെയും, ആസ്വാദനത്തിന്റെയും, ആനന്ദത്തിന്റെയും ഉറവിടവുമാണ്. ‘സച്ചിദാനന്ദം’ എന്ന് നിങ്ങൾ കേട്ടിരിക്കും. അത് അസ്ഥിത്വം ( സത് ), അറിവ് ( ചിത് ), ആനന്ദം ഇവയുടെ സമ്മേളനമാണ്. സച്ചിതാനന്ദമാണ് ആത്മാവിന്റെ സ്വരൂപം. അനന്തമായ ആസ്വാദനം ആത്മാവിന്റെ സ്വഭാവമാണ്. അപ്പോൾ പിന്നെ ദുഃഖങ്ങളും, അനിഷ്ടങ്ങളും, പരിമിതികളും എവിടെ നിന്നും വരുന്നു? അവ മനസ്സിലാണ് കിടക്കുന്നത്. നിങ്ങളുടെ ഇഷ്ടക്കേടുകളുടെയും, വെറുപ്പുകളുടെയും, നിഷേധാത്മകതയുടെയും ആകെത്തുകയായ മനസ്സ്, അത്യന്തം ഭാവാത്മകവും സൂര്യനെക്കാൾ പ്രകാശവുള്ളതുമായ ആത്മാവിനെ മറച്ചു കളയുന്നു. എപ്രകാരമാണോ മഴമേഘങ്ങൾ സൂര്യനെ മറക്കുമ്പോൾ സൂര്യപ്രകാശത്തിന് മങ്ങലുണ്ടാകുന്നുവോ അപ്രകാരം മനസ്സ് ആത്മാവിനെ മറക്കുമ്പോൾ ആത്മാവിന്റെ അറിവിനും ആനന്ദത്തിനും മങ്ങലുണ്ടാവുകയും അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത് നമുക്ക് നന്നായി അറിവുള്ള കാര്യമാണ്. നാം ഉള്ളിലേക്ക് നോക്കുമ്പോൾ നാമവിടെ ഈശ്വരന് ( ആത്മാവിന് ) പകരം മനസ്സിനെ കാണുന്നത് എന്തുകൊണ്ട്? കാരണം മനസ്സ് ആത്മാവിനെ മറച്ചു കളയുന്നു. ഞാനീ കാണുന്ന ശരീരവും മനസ്സും മാത്രമാണെന്ന് പാശ്ചാത്യർ പറയുന്നതിന്റെ പൊരുൾ ഇതാണ്. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മനസ്സിനെ അവിടെ നിന്നും നീക്കം ചെയ്യൂ. അപ്പോൾ അവിടെ ഈശ്വരനെ കാണുവാൻ കഴിയും. അതിൽ വിജയിക്കന്നവർ താൻ ഈശ്വരൻ തന്നെ എന്ന് ലോകസമക്ഷം ഭീതി കൂടാതെ പ്രഖ്യാപിക്കുന്നു. അവരാണ് ആത്മസാക്ഷാത്കാരം നേടിയവർ.
അതിനാൽ തന്നെ മനസ്സിനെ അലിയിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ കടമ്പയും വെല്ലുവിളിയും. നിഷേധാത്മകതയോടൊപ്പം ആഗ്രഹങ്ങളും മനസ്സിനുള്ളിൽ കടന്നു കൂടിയിരിക്കുന്നു. ഈ ആഗ്രഹങ്ങളാവട്ടെ നിഷേധാത്മകതയുടെ തുടർച്ചയും മറുവശവുമാണ്. നിങ്ങൾ പണമോ, അധികാരമോ, പ്രശസ്തിയോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കിപ്പോൾ അവയില്ലെന്നും, ആ നിഷേധാത്മകതയ്ക്കും, ദുഃഖത്തിനും, പരിമിതികൾക്കും ഒരു താത്കാലികമായ പ്രതിവിധി അല്ലെങ്കിൽ മറ എന്ന നിലയിൽ നിങ്ങളാ ആഗ്രഹങ്ങളെ താലോലിക്കുകയും പരിപാലിക്കുകയും ചെയ്തു പോരുന്നു. നിങ്ങളാ ആഗ്രഹങ്ങൾ നേടിയെടുത്താലും നിങ്ങളുടെ വ്യക്തിത്വം പഴയത് പോലെ തന്നെ തുടരുന്നു. നിങ്ങൾ അപ്പോഴും ദാരിദ്ര്യത്തെയും ലളിതജീവിതത്തെയും വെറുക്കുന്നു. ആ പരിമിതികൾ അതുപോലെ തന്നെ തുടരുന്നു. ഭാവാത്മകത എന്നാൽ ആഗ്രഹം എന്നല്ല അർത്ഥം വരുന്നത്. മറിച്ച് അത് ആഗ്രഹങ്ങളുടെയും അഭാവമാണ്. നിഷേധാത്മകതയിൽ നിന്നും ആഗ്രഹങ്ങൾ ജനിക്കുന്നതുപോലെ തന്നെ ആഗ്രഹങ്ങൾ കാലക്രമേണ നിഷേധാത്മകതയ്ക്ക് വഴിമാറുന്നു. അതുകൊണ്ട് “ആഗ്രഹമാണ് എല്ലാ ദുഃഖങ്ങളുടെയും കാരണം” എന്ന് ശ്രീബുദ്ധൻ പറഞ്ഞു വയ്ക്കുന്നു. ഇപ്രകാരം ആഗ്രഹങ്ങളുടെയും നിഷേധാത്മകതയുടെയും ആകെത്തുകയായ മനസ്സാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം എന്ന നിഗമനത്തിലേക്ക് നമുക്ക് അനായാസം എത്തിച്ചേരുവാൻ കഴിയും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി. പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നെന്നും അതില്‍ കുറ്റബോധം തോന്നുന്നതായും പരാതിക്കാരി പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ മര്‍ദിച്ചതെന്ന കാര്യങ്ങളടക്കം കള്ളമാണെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞതെന്നും യുവതി വെളിപ്പെടുത്തി.
”ഭര്‍ത്താവ് രാഹുലിനെതിരെ മാധ്യമങ്ങളിലൂടെ മോശമായ കാര്യങ്ങള്‍ പറയേണ്ടി വന്നതില്‍ കുറ്റബോധം തോന്നുന്നു. എനിക്ക് നുണ പറയാന്‍ താല്പര്യമില്ലെന്ന് ബന്ധുക്കളോടും വീട്ടുകാരോടും പറഞ്ഞിരുന്നു. പക്ഷേ, വീട്ടുകാര്‍ എന്നോട് ഈ രീതിയില്‍ പറയണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പറയേണ്ടി വന്നത്. സ്ത്രീധനത്തിന്റെ കാര്യവും സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദ്ദിച്ചത് എന്നും ബെല്‍റ്റവച്ച് അടിച്ചതും ചാര്‍ജറിന്റെ കേബിള്‍ വച്ച് കഴുത്ത് മുറുക്കിയെന്നതും കള്ളമാണ്. ഈ രീതിയില്‍ പറഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് വരെ എന്നോട് രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. ആ സമയത്ത് ഭയന്ന് മനസ്സില്ലാ മനസ്സോടെയാണ് ഈ കാര്യങ്ങളെല്ലാം പറയേണ്ടി വന്നത്.
ഞാന്‍ പറഞ്ഞതെല്ലാം നുണകളാണ്. അതില്‍ കുറ്റബോധം തോന്നുന്നു. രാഹുല്‍ നേരത്തെ വിവാഹിതനാണെന്ന കാര്യവും എനിക്ക് അറിയാമായിരുന്നു. രാഹുലുമായുള്ള വിവാഹം മുടങ്ങിപ്പോകുമോ എന്ന് കരുതി ഈ കാര്യം താനാണ് വീട്ടില്‍ അറിയിക്കാതിരുന്നത്”- യുവതി സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.
വിവാഹമോചനം ലഭിക്കാത്തതിനാല്‍ വിവാഹം നടത്തേണ്ട എന്ന് രാഹുല്‍ പറഞ്ഞിരുന്നു. താനാണ് നിശ്ചയിച്ച തീയതിക്ക് വിവാഹം നടത്താന്‍ നിര്‍ബന്ധിച്ചത്. 150 പവനും കാറും ചോദിച്ചെന്ന ആരോപണം തെറ്റാണ്. വിവാഹമോതിരവും വസ്ത്രങ്ങളും വിവാഹത്തിന്റെ ഏറെക്കുറെ ചെലവും വഹിച്ചത് രാഹുല്‍ തന്നെയാണ്. രാഹുല്‍ തന്നെ മര്‍ദ്ദിച്ചു എന്നത് ശരിയാണ്. അതൊരു ചെറിയ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ്. രണ്ടുപ്രാവശ്യമാണ് തല്ലിയത്. തുടര്‍ന്ന് താന്‍ കരഞ്ഞ് ബാത്ത്‌റൂമില്‍ പോയപ്പോള്‍ അവിടെ വീണു. അങ്ങനെയാണ് പരിക്ക് പറ്റിയതെന്നും യുവതി വെളിപ്പെടുത്തി.
ഇക്കാര്യം ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഡോക്ടറോട് പറയുകയും ചികിത്സയ്ക്ക് ശേഷമാണ് തിരികെ വീട്ടിലേക്ക് വരികയും ചെയ്തത്. തന്റെ ഭാഗത്തുനിന്ന് വന്ന തെറ്റ് സംസാരിച്ചു രണ്ടുപേരും കോംപ്രമൈസ് ചെയ്തു. മാട്രിമോണി അക്കൗണ്ടില്‍ പരിചയപ്പെട്ട ഒരാളുടെ ഫോണ്‍ കോളുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. ഇത് കണ്ട തെറ്റിദ്ധാരണയിലാണ് രാഹുലുമായി തര്‍ക്കം ഉണ്ടായത.് കേസിന് ബലം കിട്ടാന്‍ വേണ്ടിയാണ് വക്കീല്‍ പറഞ്ഞത് അനുസരിച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത്.
രാഹുലിന്റെ വീട്ടില്‍നിന്ന് പോകാന്‍ താല്പര്യമുണ്ടായിരുന്നില്ല. പോലീസ് സ്റ്റേഷനിലും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍, രാഹുലിന്റെ കൂടെ പോയാല്‍ രക്ഷിതാക്കള്‍ പിന്നെ ഉണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയാണ് സ്വന്തം വീട്ടിലേക്ക് പോയതെന്നും യുവതി വിശദീകരിച്ചു.
അടുത്ത നിയമസഭാ ഇലക്ഷനിൽ 20 ലധികം സീറ്റുകൾ നേടുക. കേരളത്തിൽനിന്ന് സുരേഷ് ഗോപിയേയും ജോർജ് കുര്യനെയും മന്ത്രിമാരാക്കുന്നതിലൂടെ ബിജെപി നേതൃത്വം ഇതാണ് ലക്ഷ്യം വെക്കുന്നത്. സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഗ്യാരന്റി. എന്നാല്‍ ജോര്‍ജ് കുര്യന്റെ നിയോഗം ഏവരെയും അമ്പരപ്പിച്ചു. ബി.ജെ.പി രാഷ്ട്രീയത്തിലെ നിശബ്ദ സാന്നിധ്യമായിരുന്ന ജോര്‍ജ് കുര്യനും താരത്തിളക്കത്തില്‍ സുരേഷ് ഗോപിയും ചേരുമ്പോള്‍ വ്യത്യസ്ത കൂട്ടുകെട്ടിലൂടെ പുതിയ വോട്ടുബാങ്കുകളിലേക്ക് കടന്നുചെല്ലാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി കേന്ദ്രനേതൃത്വം.
ബി.ജെ.പിയുടെ കേരളത്തിലെ ഏറ്റവും തലമുതിര്‍ന്ന നേതാവാണ് ജോര്‍ജ് കുര്യന്‍. 40 വര്‍ഷമായി പാര്‍ട്ടിക്കൊപ്പം ഉയര്‍ച്ച താഴ്ചകളില്‍ നിഴലുപോലെ വിവാദങ്ങളില്‍ നിന്നകന്ന് അദ്ദേഹമുണ്ട്. കേരളത്തിലെ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളവര്‍ ബി.ജെ.പിയോട് അകലംപാലിച്ചിരുന്ന കാലത്ത് ഒപ്പംചേര്‍ന്ന ജോര്‍ജ് കുര്യനെ മന്ത്രിയാക്കിയതിലൂടെ വ്യക്തമായ സന്ദേശം അണികള്‍ക്കും നേതാക്കള്‍ക്കും നല്കാന്‍ നേതൃത്വത്തിന് സാധിച്ചു, ആത്മാര്‍ത്ഥയോടെ ഒപ്പംനിന്നാല്‍ പാര്‍ട്ടി അതിനു പ്രതിഫലം നല്കുമെന്ന്.
ജോര്‍ജിന്റെ മന്ത്രിസ്ഥാനത്തിലൂടെ ഒന്നിലേറെ കാര്യങ്ങളാണ് ബി.ജെ.പി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്. അതിലേറ്റവും പ്രധാനം അവരുടെ ദീര്‍ഘകാല രാഷ്ട്രീയ ലക്ഷ്യത്തിലേക്കുള്ള വിത്തുപാകുകയെന്നതാണ്. തൃശൂരില്‍ സുരേഷ് ഗോപിയുടെ ജയത്തില്‍ ക്രൈസ്തവ വോട്ടുകളുടെ വലിയ ഒഴുക്കുണ്ടായെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. ഹിന്ദു+ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിച്ചാല്‍ ഭാവിയില്‍ വലിയ ലക്ഷ്യങ്ങളിലേക്ക് എത്താമെന്ന് അവര്‍ കരുതുന്നു.
ക്രൈസ്തവര്‍ ഏറെയുള്ള ഗോവയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പാര്‍ട്ടി അധികാരത്തിലുണ്ട്. ഈ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വോട്ടുകള്‍ ബി.ജെ.പിക്കാണ് കിട്ടുന്നതും. ഇതേ തന്ത്രം കേരളത്തിലും വിജയത്തിലെത്തിയാല്‍ പ്രതീക്ഷിക്കുന്നതിന് അപ്പുറത്തേക്ക് വളരാമെന്ന് അമിത് ഷായും മോദിയും കണക്കുകൂട്ടുന്നു.
കേരളത്തിലെ സഭാനേതൃത്വവുമായി ജോര്‍ജ് കുര്യന് അടുത്ത ബന്ധമുണ്ട്. മാറിയ കാലഘട്ടത്തില്‍ ജോര്‍ജിന്റെ വരവ് ക്രിസ്ത്യന്‍ വോട്ടര്‍മാരില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ ഇടയാക്കുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ പ്രതീക്ഷ.
സിനിമ തിരക്കുകള്‍ മൂലം മന്ത്രിസ്ഥാനത്തിനായി കുറച്ചുകൂടി സമയം നല്‍കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. മോദിയോ അമിത്ഷായോ അത് ചെവിക്കൊണ്ടില്ല. കേന്ദ്രമന്ത്രിയാക്കാമെന്ന ഉറപ്പില്‍ തൃശൂരുകാര്‍ നല്‍കിയ ജനവിധിയെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നതാണ് ഇതിനു കാരണം. സുരേഷ് ഗോപിയുടെ ശ്രമഫലമായി കേന്ദ്ര പദ്ധതികളും ഫണ്ടുകളും കേരളത്തിന് കൂടുതല്‍ കിട്ടുന്നുവെന്ന പ്രതീതി ഉണ്ടാക്കിയെടുക്കാന്‍ ബി.ജെ.പി ശ്രമിക്കും.
ഗുജറാത്ത് മോഡലിനെ അവതരിപ്പിച്ച് രാജ്യംപിടിച്ച മോദിയുടെ ശൈലി തൃശൂരിലേക്ക് പകര്‍ത്താനാകും അവര്‍ ശ്രമിക്കുക. കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലേക്കും ഈ പ്രചരണം വ്യാപകമായി എത്തിക്കാന്‍ സാധിച്ചാല്‍ ബി.ജെ.പിക്കത് വരും തിരഞ്ഞെടുപ്പുകളില്‍ വലിയ നേട്ടം സമ്മാനിക്കും.
കേന്ദ്രമന്ത്രിയെന്ന നിലയില്‍ സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും കൂടുതല്‍ പദ്ധതികള്‍ കേരളത്തിലേക്ക് എത്തിക്കാന്‍ സാധിക്കും. റെയില്‍വേ, റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവയിലെല്ലാം കൃത്യമായ ഇടപെടലുകള്‍ക്ക് കഴിയുന്ന നേതാക്കളാണ് ഇരുവരും. കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധം രണ്ടുപേര്‍ക്കും ഉണ്ടെന്നതും വിസ്മരിച്ചുകൂടാ
കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനെ തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമം മാറുന്നു. ഈ മാസം 10 മുതലാണ് മംഗളൂരു റെയില്‍വേ റീജനു കീഴിലുള്ള വിവിധ ട്രെയിനുകളുടെ സമയം മാറുന്നത്. കൊങ്കണ്‍ വഴി വിവിധ സ്റ്റേഷനുകളില്‍ എത്തുന്നതും പുറപ്പെടുന്നതുമായ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ട്. ഒക്ടോബര്‍ 31 വരെയാണ് പുതിയ സമയ ക്രമം.
മണ്‍സൂണ്‍ സമയക്രമം നിലവില്‍ വരും മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാര്‍ പുതിയ സമയക്രം നോക്കണമെന്ന് റെയില്‍വേ അറിയിച്ചു.
പ്രധാന ട്രെയിനുകളുടെ സമയമാറ്റം ഇങ്ങനെ
എറണാകുളം ജംഗ്ഷന്‍-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12617) രാവിലെ 10.30ന് പുറപ്പെട്ട് മംഗളൂരു ജംഗ്ഷനില്‍ വൈകിട്ട് 6.55ന് എത്തിച്ചേരും. രാവിലെ 10.40നുള്ള എറണാകുളം-മഡ്‌ഗോവ സൂപ്പര്‍ഫാസ്റ്റ് (10216) ഉച്ചയ്ക്ക് 1.25നാകും യാത്ര തുടങ്ങുക.
രാവിലെ 5.15ന് പുറപ്പെടുന്ന എറണാകുളം ജംഗ്ഷന്‍-പൂണെ ജംഗ്ഷന്‍ സൂപ്പര്‍ഫാസ്റ്റ് (22149), എറണാകുളം ജംഗ്ഷന്‍-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് (22655) എന്നീ ട്രെയിനുകള്‍ പുലര്‍ച്ചെ 2.15നാകും സര്‍വീസ് ആരംഭിക്കുക.
കൊച്ചുവേളി വഴിയുള്ളവ
കൊച്ചുവേളി-യോഗ് നഗരി ഋഷികേശ് സൂപ്പര്‍ഫാസ്റ്റ് (22659), കൊച്ചുവേളി-ചണ്ഡിഗഡ് കേരള സമ്പര്‍ക്ക്ക്രാന്ത്രി (12217), കൊച്ചുവേളി-അമൃത്സർ സൂപ്പര്‍ ഫാസ്റ്റ് (12483) എന്നിവ രാവിലെ 9.10ന് പകരം പുലര്‍ച്ചെ 4.50ന് പുറപ്പെടും.
കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്‌സ്പ്രസ് (12202) 9.10ന് പകരം 7.45ന് പുറപ്പെടും.
എട്ട് മണിയ്ക്ക് പുറപ്പെട്ടിരുന്ന തിരുനല്‍വേലി ഹാപ്പ എക്‌സ്പ്രസ്(19577), തിരുനെല്‍വേലി ഗാന്ധിധാം ഹസഫര്‍ എക്‌സ്പ്രസ് (20923) എന്നിവ 5.15നായിരിക്കും പുറപ്പെടുക.
രാവില 11.15ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി-ഇന്‍ഡോര്‍ (20931), കൊച്ചുവേളി-പോര്‍ബന്ദര്‍ (20909) എന്നിവ 9.10നും ഉച്ചയ്ക്ക് 1.25നുള്ള എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12617) രാവിലെ 10.30നും പുറപ്പെടും.
രാവിലെ 10.40നുള്ള എറണാകുളം-മഡ്‌ഗോവ സൂപ്പര്‍ഫാസ്റ്റ് (10216) ഉച്ചയ്ക്ക് 1.25നാകും സര്‍വീസ് തുടങ്ങുക.
തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് (12431) വൈകിട്ട് 7.15ന് പകരം ഉച്ചയക്ക് 2.40ന് പുറപ്പെടും. രാത്രി 8.25നുള്ള എറണാകുളം-അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസ് (12977) വൈകിട്ട് 6.50നും വൈകിട്ട് 7.30ന് ആരംഭിക്കുന്ന മഡ്‌ഗോവ-എറണാകുളം എക്‌സ്പ്രസ് (10215) സര്‍വീസ് രാത്രി ഒമ്പതുമണിക്കുമാകും ആരംഭിക്കുക. പുലര്‍ച്ചെ 12.50ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍- ഹസ്രത്ത് നിസാമുദ്ദീന്‍ (22653) സൂപ്പര്‍ഫാസ്റ്റ് രാത്രി 10 മണിക്ക് സര്‍വീസ് ആരംഭിക്കും.
മുംബൈ എല്‍.ടി.ടി നേത്രാവതി എക്‌സ്പ്രസ് മംഗളൂരു ജംഗ്ഷനില്‍ 9.30ന് എത്തും. മുംബൈ എല്‍.ടി.ടി-തിരുവനന്തപുരം സെന്‍ട്രല്‍ നേത്രാവതി എക്‌സ്പ്രസ് മംഗളൂരു ജംഗ്ഷനില്‍ പുലര്‍ച്ചെ 5.50ന് എത്തിച്ചേരും.
മംഗളൂരു സെന്‍ട്രല്‍-മുംബൈ എല്‍.ടി.ടി മത്സ്യഗന്ധ എക്‌സ്പ്രസ് (1260) മംഗളൂരു സെന്‍ട്രലില്‍ നിന്ന് ഉച്ചയ്ക്ക് 12.45നായിരിക്കും ജൂണ്‍ 10 മുതല്‍ പുറപ്പെടുക. നിലവില്‍ ഉച്ചയ്ക്ക് 2.20നാണ് ട്രെയിന്‍ പുറപ്പെടുന്നത്. രാവിലെ 7.40ന് മംഗളൂരു സെന്‍ട്രലില്‍ എത്തിയിരുന്ന ട്രെയിന്‍ ഇനി രാവിലെ 10.10നായിരിക്കും എത്തുകയെന്നും ദക്ഷിണ റെയില്‍വേയ്ക്ക് കീഴിലുള്ള പാലക്കാട് ഡിവിഷന്‍ അറിയിച്ചു.
മുംബൈ സി.എസ്.ടി (12134) മംഗളൂരു ജംഗ്ഷനില്‍ നിന്ന് വൈകിട്ട് 4.35നാണ് സര്‍വീസ് തുടങ്ങുക. നിലവില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സര്‍വീസ്.
മംഗളൂരു സെന്‍ട്രല്‍-മഡ്‌ഗോവ പ്രതിവാര എക്‌സ്പ്രസ് സ്‌പെഷ്യല്‍ പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ല. മഡ്‌ഗോവയില്‍ ഒരു മണിക്കൂര്‍ മുന്‍പായി 2.25ന് എത്തിച്ചേരും. ട്രെയിന്‍ നമ്പര്‍ 06601 മഡ്‌ഗോവയില്‍ നിന്ന് ഉച്ചയ്ക്ക് 50 മിനിറ്റ് വൈകി മൂന്ന് മണിക്കാകും പുറപ്പെടുക. മാംഗളൂരു സെന്‍ട്രലില്‍ 11.55ന് എത്തിച്ചേരും.
മഡ്‌ഗോവയില്‍ നിന്ന് 4 മണിക്ക് സര്‍വീസ് നടത്തിയിരുന്ന മഡ്‌ഗോവ-മംഗളൂരു സെന്‍ട്രല്‍ മെമു(10107) വെളുപ്പിന് 4.40നായിരിക്കും. മംഗളൂരു സെന്‍ട്രലില്‍ 12.30ന് എത്തും. ട്രെയിന്‍ നമ്പര്‍- 10108 മംഗളൂരു സെന്‍ട്രലില്‍ നിന്ന് ഉച്ചയ്ക്ക് 3.30ന് പുറപ്പെട്ട് 11 മണിക്ക് മഡ്‌ഗോവയിലെത്തും.
മറ്റു ട്രെയിനുകളുടെ പുതിയ സമയക്രമം അറിയാന്‍ നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം (NTES) പരിശോധിക്കുക.
കേരളത്തിൻറെ ഇന്നോളമുള്ള ചരിത്രത്തിൽ ആദ്യമായാണ് ഒരു ബിജെപി എംപി ജയിക്കുന്നത്. അത് ബിജെപി എന്ന പാർട്ടിയെക്കാളും സുരേഷ് ഗോപി എന്ന വ്യക്തിയുടെ വിജയം കൂടിയായിരുന്നു. പ്രധാനമന്ത്രി ഉൾപ്പെടെ പലപ്രാവശ്യം വന്ന് കാടിളക്കി പ്രചാരണം നടത്തിയപ്പോൾ പറഞ്ഞ പ്രധാന വാഗ്ദാനം ജയിച്ചാൽ സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രിസ്ഥാനം എന്നതായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളും തകിടം മറിച്ച് കേരള ബിജെപിയ്ക്കും സുരേഷ് ഗോപിയ്ക്കും കേരളജനതയ്ക്കും സഹമന്ത്രി സ്ഥാനം കൊണ്ട് തൃപ്തരാകേണ്ടി വന്നത് വരും ദിവസങ്ങളിൽ വൻ ചർച്ചകൾക്ക് വഴിവെക്കും എന്നാണ് കരുതപ്പെടുന്നത്.
ഇതിനിടെ പ്രതീക്ഷിച്ച മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതിനാൽ മുൻമന്ത്രിയും തിരുവനന്തപുരത്തു നിന്ന് മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ കടുത്ത അസംതൃപ്തിയിലാണെന്ന റിപ്പോർട്ടും പുറത്തു വന്നിരുന്നു. പൊതുജീവിതം അവസാനിപ്പിക്കുന്നതായി കാണിച്ച് അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്ത് പിൻവലിച്ച മെസ്സേജ് ആണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തെരെഞ്ഞെടുപ്പിൽ മൂന്നാം വിജയം കൈവരിച്ചപ്പോൾ വിജയപ്രസംഗത്തിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നതിനെ പറ്റി പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ പേര് പറയാതെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതോടെ ക്യാബിനെറ്റ് പദവിയോടെ മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷകൾ ആയിരുന്നു അണികൾക്ക്.
പുറമേ പ്രകടിപ്പിക്കാൻ ഇല്ലെങ്കിലും കേന്ദ്രമന്ത്രിസഭയില്‍ അർഹമായ പരിഗണന ലഭിക്കാതെ പോയതില്‍ സുരേഷ് ഗോപിയും അതൃപ്തനാണ്. തൃശ്ശൂരില്‍ മിന്നും വിജയം നേടി ബിജെപി കേരളത്തില്‍ ലോക്‌സഭാ അക്കൗണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നല്‍കിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തിയുള്ളത്. മോദിയോട് അടുത്ത ബന്ധം പുലർത്തുന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നു.
എന്നാല്‍ ലഭിച്ചത് സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രമാണ്. ഒപ്പം സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്ന് കിട്ടിയ പിന്തുണക്കുള്ള മറുപടിയായി ജോർജ് കുര്യനും സഹ മന്ത്രിസ്ഥാനം ലഭിച്ചു. തൃശ്ശൂരില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും തറപറ്റിച്ച് നേടിയ വിജയത്തിന്റെ മാധുര്യത്തില്‍ കല്ലുകടിയാകുകയാണ് സുരേഷ് ഗോപിയുടെ അതൃപ്തി.
അതേസമയം സുരേഷ് ഗോപി സാംസ്‌കാരിക മന്ത്രാലയത്തിലേക്കെന്ന് സൂചന. ജോർജ് കുര്യന് വിദേശകാര്യമോ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി സ്ഥാനമോ കിട്ടിയേക്കും. സിനിമയില്‍ അഭിനയിക്കാൻ ഉള്ള സൗകര്യം കണക്കില്‍ എടുത്താണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നല്‍കിയതെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന വിശദീകരണം.
നേരത്തെ തന്നെ സിനിമയുടെ തിരക്കുകള്‍ താരം കേന്ദ്രനേതൃത്വത്തെ ബോധിപ്പിച്ചിരുന്നു. ഇന്നലെയാണ് രാഷ്ട്രപതി ഭവന്റെ അങ്കണത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സുരേഷ് ഗോപിയും, ജോർജ്ജ് കുര്യനും സത്യവാചകം ചൊല്ലി അധികാരമേറ്റത്.
ഷാജി വർഗീസ് മാമൂട്ടിൽ
ആറു പതിറ്റാണ്ടിൽ അധികം ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ രാജ്ഞിയായിരുന്ന ക്വീൻ വിക്ടോറിയയുടെ (1819-1901) സ്മരണാർഥം വർഷംതോറും നടത്തപ്പെടുന്ന വിക്ടോറിയ പരേഡ് ജൂൺ 8 ന് ആൾഡർഷോട്ടിൽ വച്ച് നടന്നു. ബ്രിട്ടീഷ് ആർമിയുടെ ഹോം എന്ന് അറിയപ്പെടുന്ന നഗരം ആണ് ആൾഡർഷോട്. ‘ കാർണിവൽ ഓഫ് ദ് ആനിമൽസ് ‘ എന്നായിരുന്നു ഈ വർഷത്തെ പരേഡിൻ്റെ തീം.
പ്രിൻസസ് ഗാർഡനിൽ നിന്നും ആരംഭിച്ച പരേഡ്, ആൾഡർഷോട്ടിൻ്റെ വിവിധ വീഥികളിലൂടെ കാഴ്ചക്കാർക്ക് കണ്ണിനു കുളിർമയേകുന്ന ദൃശ്യവിസ്മയംതീർത്ത് കടന്നു പോയി. പ്രദേശവാസികൾ, കുട്ടികൾ, ബ്രിട്ടീഷ് ആർമിയിൽ നിന്നും വിരമിച്ച മുൻ സൈനികർ, വിവിധ രാജ്യങ്ങളിൽ നിന്നും ഇവിടെ വന്ന് താമസിക്കുന്നവർ എല്ലാം ഇതിൻ്റെ ഭാഗം ആയി. നൃത്ത വിസ്മയങ്ങൾ, ലൈവ് മ്യൂസിക്, അതിശയിപ്പിക്കുന്ന വേഷവിധാനങ്ങൾ, കലാ പ്രദർശനങ്ങൾ, കര കൗശല സ്റ്റാളുകൾ, പാവകളി, ക്ലാസിക് കാറുകളുടെ പ്രദർശനം തുടങ്ങിയവ യൂറോപ്പിലെ പല നഗരങ്ങളിലും നടക്കുന്ന കാർണിവലിനോട് കിടപിടിക്കുന്നവ ആയിരുന്നു.
ഈ വർഷത്തെ പരേഡ് ഇവിടെയുള്ള മലയാളികളെ സംബന്ധിച്ച് ഏറെ സവിശേഷം ആയിരുന്നു. ‘നമ്മുടെ സ്വന്തം ആൽഡർഷോട്’ എന്ന മലയാളി കൂട്ടായ്മയെ ഈ വർഷത്തെ പരേഡിലേക്ക് ഔദ്യോഗികമായി ഇവിടുത്തെ കൗൺസിൽ ക്ഷണിച്ചിരുന്നു. പരമ്പരാഗത കേരള വേഷം ധരിച്ച് നൂറിൽ അധികം മലയാളികൾ ഇവിടുത്തെ നിരത്തുകളിൽ പരേഡിൽ പങ്കെടുക്കാൻ ഇറങ്ങിയപ്പോൾ അത് കണ്ട് നിന്നവരിൽ ഏറെ കൗതുകം സൃഷ്ടിച്ചു. ആടിയും പാടിയും മലയാളി തനിമയോടെ ഈ ആഘോഷത്തിൻ്റെ ഭാഗം ആകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷത്തിലാണ് ഇവിടുത്തെ മലയാളികൾ. കാൽ നൂറ്റാണ്ടിൽ അധികം ആയി ഇവിടെ മലയാളികൾ ഉണ്ടെങ്കിലും ആദ്യമായാണ് ഈ പരേഡിൽ പങ്കെടുക്കാൻ അവസരം കിട്ടുന്നത്. ബാബു കൊച്ചപ്പിള്ളി, അജി, മനോജ്, നിജിൽ ജോസ് തുടങ്ങിയവർ ഇതിന് നേതൃത്വം നൽകി.