അനേകം മലയാളികളിപ്പോള്‍ ബ്രിട്ടനിലെ ജനാധിപത്യ ഭരണ സംവിധാനങ്ങളിലേക്ക് സജീമായി രംഗത്തുവന്നുകൊണ്ടിരിക്കുന്ന കാഴ്ച്ചകള്‍ നമുക്ക് ചുറ്റും എന്നുമെന്നോണം കാണാവുന്നതാണ്. അടുത്ത മാസം 2018 മെയ് മൂന്നിന് നടക്കുന്ന ഇംഗ്ലണ്ടിലെ പല കൗണ്ടികളിലും, ലോക്കല്‍ ഇലക്ഷനില്‍ കൂടി സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണ ചുമതല നിര്‍വ്വഹിക്കാനുള്ള കൗണ്‍സിലേഴ്സിനെ തെരഞ്ഞെടുക്കുകയാണ്. ഇത്തരം ജനാധിപത്യ ഭരണ സമിതി സഭകളിലേക്ക് സ്വദേശിയരെ കൂടാതെ ആഗോള വംശജരായ അനേകം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതിനാല്‍ ധാരാളം ഏഷ്യന്‍, ഭാരതീയ വംശജര്‍ക്കൊപ്പം, ചില മലയാളികളും വിവിധ പാര്‍ട്ടികളുടെ ബാനറില്‍ ജനവിധി തേടുന്നുണ്ട് എന്നതില്‍ നമുക്ക് മലയാളികള്‍ക്കും അഭിമാനിക്കാനിക്കാവുന്ന സംഗതികളാണ്.
നമ്മുടെ നാട്ടിലുള്ള ത്രിതല പഞ്ചായത്ത് ഭരണ സംവിധാനങ്ങള്‍ പോലെയുള്ള ജനാധിപത്യ ഭരണ മാതൃകയില്‍ തന്നെയാണ് ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളും നടത്താറുള്ളത്. ഇംഗ്ലണ്ടിലെ 68 കൗണ്ടി / ജില്ല ഭരണകൂടങ്ങള്‍ (ജില്ലാ പഞ്ചായത്ത്), അവിടെയുള്ള ബറവ് / Borough (കോര്‍പ്പറേഷന്‍), 34 മെട്രോപൊളിറ്റന്‍ ബറവ് (സിറ്റി കോര്‍പ്പറേഷനുകള്‍), 17 യൂണിറ്ററി അതോററ്റീസ് (മുന്‍സിപ്പാലിറ്റികള്‍) മുതലായവ കൂടാതെ ലണ്ടനിലെ ഒന്നോ രണ്ടോ നിയോജക മണ്ഡലങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന 32 London Borougsh/ ലണ്ടന്‍ ബറവ്കളെല്ലാം കൂടിയതാണ് ഇവിടത്തെ ലോക്കല്‍ കൗണ്‍സിലുകള്‍.
ഓരോ നാലുകൊല്ലം കൂടുമ്പോഴാണ് ഇവിടെ സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. ചില ടൗണ്‍ഷിപ്പുകളില്‍ രണ്ട് കൊല്ലം കൂടുമ്പോള്‍ പകുതി കൗണ്‍സിലേഴ്സിനെ വീതവും, മറ്റു ചില ലോക്കല്‍ കൗണ്‍സിലുകളില്‍ കൊല്ലം തോറും മൂന്നിലൊന്ന് ഭരണ സാരഥികളെയും തെരഞ്ഞെടുക്കുന്ന നിയമ സംവിധാനവും ഇപ്പോഴും യു.കെ യില്‍ പിന്തുടര്‍ന്ന് പോരുന്നുണ്ട്.
ലണ്ടനിലുള്ള 32 ബറവ്കളടക്കം, നാലുകൊല്ലത്തിലൊരിക്കല്‍ ഇലക്ഷന്‍ വരുന്ന രാജ്യത്തെ ഒട്ടുമിക്ക ലോക്കല്‍ കൗണ്‍സിലേഴ്സിനെയാണ്, ഇത്തവണ ഇംഗ്ലണ്ട് ജനത അടുത്ത മെയ് മാസം 3 ന് വോട്ട് ചെയ്ത് അധികാരത്തില്‍ ഏറ്റുന്നത്. ഒപ്പം തന്നെ കാലം പൂര്‍ത്തിയായ നേരിട്ട് തിരഞ്ഞെടുക്കാവുന്ന ഹാക്കിനി, ലെവിസ്ഹാം, ന്യൂഹാം, ടവര്‍ ഹാംലെറ്റ്, വാട്ട് ഫോര്‍ഡ് എന്നിവിടങ്ങളിലെ പുതിയ മേയര്‍മാരെയും പ്രജകള്‍ നേരിട്ട് തെരഞ്ഞെടുക്കുന്നുണ്ട്. ഈ അവസരത്തില്‍ ഇപ്പോള്‍ ഇവിടെ ജനവിധി തേടുന്ന നല്ല വിജയ പ്രതീക്ഷയുള്ള കുറച്ച് മലയാളി കൗണ്‍സിലേഴ്സിനെയും, ഇപ്പോള്‍ ഭരണത്തില്‍ തുടരുന്നവരെയും ജസ്‌ററ് ഒന്ന് പരിചയപ്പെടുത്തുകയാണ്.
പാശ്ചാത്യ നാട്ടിലെ ആദ്യത്തെ മലയാളി കൗണ്‍സിലര്‍:

ആദ്യമായി ഒരു മലയാളി പാശ്ചാത്യ നാട്ടില്‍ ഒരു ജനാധിപത്യ രാജ്യത്തുള്ള ഭരണ രംഗത്ത് മത്സരിച്ച് ജയിച്ചത് ഏതാണ്ട് 80 കൊല്ലം മുമ്പായിരുന്നു. ആയത് ഇംഗ്ലണ്ടില്‍ ലണ്ടനിലെ കാംഡെന്‍ ബറോവിലെ സെന്റ്: പാന്‍ക്രാസ് വാര്‍ഡില്‍ നിന്നും കൗണ്‍സിലറായി ഭരണത്തിലേറിയ പ്രഗത്ഭനായ വി.കെ കൃഷ്ണ മേനോന്‍ ആയിരുന്നു. പിന്നീട് പാര്‍ലമെന്ററി സീറ്റ് വരെ അദ്ദേഹത്തിന് ഓഫര്‍ ലഭിച്ചിരുന്നെങ്കിലും സ്വാതന്ത്രാനന്തരം ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് വലിയ ചുമതലകള്‍ ഏറ്റെടുക്കുവാന്‍ വി.കെ. തിരിച്ചു പോയി. തലശ്ശേരിയില്‍ ജനിച്ച് ബാല്യകാലം കോഴിക്കോടും, ബിരുദ പഠനം മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും പൂര്‍ത്തിയാക്കി 1924 ല്‍ ലണ്ടനില്‍ എത്തി ലണ്ടന്‍ യൂണി: കോളേജ്/ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയ വി.കെ. കൃഷ്ണമേനോന്‍ അനേകം വിജ്ഞാന ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
സാഹിത്യത്തിലും പ്രസംഗത്തിലും രാഷ്ട്രീയത്തിലുമൊക്കെ വല്ലഭനായ, വെള്ളക്കാര്‍പോലും മാനിക്കുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു ഈ നവഭാരത ശില്പി. നല്ലൊരു വാഗ്മിയും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.കെ.കൃഷ്ണമേനോന്‍ – പെന്‍ഗില്‍ പബ്ലിക്കേഷന്റെ എഡിറ്ററായും ലേബര്‍ പാര്‍ട്ടിയുടെ നേതാവായും ആദ്യത്തെ ഭാരതീയ വംശജനായ കൗണ്‍സിലറായും സ്വാതന്ത്ര്യാനന്തരം, ബ്രിട്ടനിലെ ആദ്യത്തെ ഇന്ത്യന്‍ ഹൈ കമ്മീഷണറായും പ്രവര്‍ത്തിച്ചിരുന്നു. 1952 വരെ ലണ്ടനില്‍ ഉണ്ടായിരുന്ന സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്നു.
അതോടൊപ്പം ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, ഇന്ത്യാ ലീഗ് മൂവ്‌മെന്റ്, മലയാളി സമാജം എന്നിവയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്തതും വി.കെ.കൃഷ്ണമേനോന്‍ എന്ന സാരഥിയായിരുന്നു. വി.കെ.കൃഷ്ണമേനോന് ശേഷം ധാരാളം ഏഷ്യന്‍/ ഭാരതീയ വംശജര്‍ ബ്രിട്ടണില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായും, പാര്‍ലിമെന്റില്‍ എം.പി മാരായും പല പാര്‍ട്ടികളുടെ ലേബലില്‍ മത്സരിച്ച് ജയിച്ച് വന്നിരുന്നു.
ബ്രിട്ടനിലെ പ്രഥമ മലയാളി മേയര്‍:

എങ്കിലും വീണ്ടും വി.കെ.കൃഷ്ണമേനോന് ശേഷം ഒരു മലയാളി കൗണ്‍സിലര്‍ യു.കെ യില്‍ ജയിച്ചു വരുന്നത് പിന്നീട് അര നൂറ്റാണ്ടിന് ശേഷം 1995 ല്‍ ബക്കിങ്ങാംഷെയറിലെ ചില്‍റ്റെണ്‍ (Chiltern) ഡിസ്ട്രിക്ട് കൗണ്‍സിലിലെ, ചെഷാം ടൗണ്‍ഷിപ്പിലെ (Chesham) ടൗണ്‍സെന്റ്
(Town Send) വാര്‍ഡില്‍ നിന്നും ‘ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി’യുടെ കൗണ്‍സിലറായ റോയ് അബ്രഹാമാണ് (Roy Abraham). 1980 കാലഘട്ടത്തില്‍ ബ്രിട്ടനിലെത്തിയ റോയ് എബ്രഹാം ആയിരുന്നു, പിന്നീട് ചെഷാമിലെ വെള്ളക്കാരനല്ലാത്ത ആദ്യത്തെ മേയറായി 2003/ 2004 ല്‍ തെരഞ്ഞെടുക്കപ്പെട്ട ബ്രിട്ടന്‍ ജനാധിപത്യ ചരിത്രത്തിലെ ആദ്യത്തെ മലയാളി മേയര്‍.
2011 ല്‍ ആണ് ഇദ്ദേഹം അവസാനമായി ചില്‍റ്റെണില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. ഒപ്പം തന്നെ 2014 വരെ റോയ്, ചില്‍റ്റെണ്‍ ക്‌ളീനിക്കല്‍ കമ്മീഷണല്‍ ഗ്രൂപ്പിന്റെ ഉപദേശകനായിരുന്നു. മുന്‍ ബാങ്കറും മാര്‍ക്കറ്റിങ്ങ് പ്രൊഫഷനലുമായിരുന്നു റോയ് അബ്രഹാം ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം ആ നാട്ടിലെ ധാരാളം സാമൂഹ്യ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉണ്ടായിരുന്ന ശേഷം, ഇപ്പോള്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം വിരമിച്ച് കുടുബത്തത്തോടൊപ്പം റിട്ടയര്‍ ലൈഫ് ആസ്വദിക്കുകയാണ്.
യു. കെ. യിലെ ആദ്യത്തെ മലയാളി വനിതാ കൗണ്‍സിലര്‍/സിവിക് അംബാസഡര്‍

പിന്നീട് ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എഴുത്തുകാരിയായ ഡോ.ഓമന ഗംഗാധരനാണ് ലണ്ടനിലെ ന്യൂ ഹാം ബറോവില്‍ നിന്നും ലേബര്‍ പാര്‍ട്ടിയുടെ ലേബലില്‍ കൗണ്‍സിലറായി ജയിച്ചു വന്നിരുന്നത്. നോവലിസ്റ്റ്, കഥാകൃത്ത്, ലേഖിക, സാമൂഹ്യ പ്രവര്‍ത്തക എന്നീ നിലകളില്‍ ലണ്ടനില്‍ 1973 ല്‍ എത്തപ്പെട്ട ചങ്ങനാശ്ശേരിക്കാരിയായ എഴുത്തുകാരിയാണ് ഡോ.ഓമന ഗംഗാധരന്‍. പടിഞ്ഞാറന്‍ നാട്ടിലെ ആദ്യത്തെ മലയാളി വനിതാ കൗണ്‍സിലര്‍, പ്രഥമ സിവിക് അംബാസഡര്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ച ഡോ.ഓമന ഗംഗാധരന്‍, 2002 മുതല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരുന്നു. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഡ് സെക്രട്ടറി, ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ ബോര്‍ഡ് മെമ്പര്‍, ലണ്ടനിലെ ‘ന്യൂഹാം കൗണ്‍സിലി’ന്റെ സ്പീക്കര്‍ അഥവാ സിവിക് അംബാസിഡര്‍ എന്നീ നിലകളില്‍ നല്ല രീതിയില്‍ സേവനമനുഷ്ഠിച്ചു.
ഇത്തരം സ്ഥാനങ്ങള്‍ അലങ്കരിച്ച ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഈ എഴുത്തുകാരി. ധാരാളം ലേഖനങ്ങളും കവിതകളും പന്ത്രണ്ടോളം ചെറുകഥകളും 17 നോവലുകളും രചിച്ചിട്ടുണ്ട്. ഇപ്പോള്‍ മൂന്ന് നോവലുകള്‍കൂടി പ്രസിദ്ധീകരിക്കുവാന്‍ പോകുകയാണ് ഈ എഴുത്തുകാരി.
ഈ വരുന്ന ലോക്കല്‍ ഇലക്ഷനിലും ലണ്ടനിലുള്ള ന്യൂ ഹാമിലെ ‘വോള്‍ എന്‍ഡ് വാര്‍ഡി’ല്‍ നിന്നും തീര്‍ച്ചയായും ജയിച്ചു വരുവന്‍ പോകുന്ന ഒരു കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥി തന്നെയാണ് ഈ മലയാളി വനിതാരത്‌നം.
യു.കെ യിലെ ആദ്യത്തെ മലയാളി വനിതാ മേയര്‍

ബ്രിട്ടന്‍ ജനാധിപത്യ ചരിത്രത്തില്‍ ഇതുപോലെ തന്നെ ചരിത്ര നേട്ടം കൈവരിച്ച മറ്റൊരു വനിതാരത്‌നമാണ് 2014/15 കാലഘട്ടത്തില്‍ ലേബല്‍ പാര്‍ട്ടിയുടെ ടിക്കറ്റില്‍ അട്ടിമറി വിജയം കരസ്ഥമാക്കി ക്രോയ്ഡന്‍ മേയറായി തീര്‍ന്ന മലയാളിയായ മഞ്ജു ഷാഹുല്‍ ഹമീദ്. തിരുവന്തപുരം പോത്തന്‍കോട് മഞ്ഞമല സ്വദേശിയായ മഞ്ജു, ഗണിത ശാസ്ത്രത്തില്‍ ഫസ്റ്റ് ക്ലാസ്സ് ബിരുദവുമായി ഒരു വീട്ടമ്മയായി ബിലാത്തിയില്‍ എത്തിയ ശേഷം, പിന്നീട് ഇവിടെയുള്ള ഗ്രീന്‍വിച്ച് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സൈന്റിഫിക് സോഫ്റ്റ് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഉദ്യോഗസ്ഥയാണ് ലേബര്‍ പാര്‍ട്ടിയുടെ ഈ പടയാളി. ക്രോയ്ഡന്‍ നഗര സഭയിലെ ഇക്കണോമി & ജോബ്സ് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി കാബിനറ്റ് ചെയറാണ് ഇപ്പോള്‍ മഞ്ജു.
മഞ്ജുവിന്റെ നേതൃത്വത്തില്‍ ആരംഭം കുറിച്ച കാന്‍സര്‍/മെന്റല്‍ ഹെല്‍ത്ത് ചാരിറ്റിയടക്കം അനേകം സാമൂഹ്യ സേവന രംഗങ്ങളിലും, കമ്യൂണിറ്റി പ്രവര്‍ത്തനങ്ങളിലും എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തക തന്നെയാണ് ‘പീപ്പിള്‍സ് മേയര്‍’ എന്ന് വിളിക്കപ്പെട്ടിരുന്ന ഈ വനിതാ കൗണ്‍സിലര്‍. മഞ്ജു ഷാഹില്‍ ഹമീദ് ക്രോയ്ഡനിലെ ‘ബ്രോഡ് ഗ്രീന്‍ വാര്‍ഡി’ല്‍ നിന്നും ഇത്തവണയും മത്സരിച്ച് ജയിക്കുമെന്നുള്ള ശുഭപ്രതീക്ഷ തന്നെയാണ് ലേബര്‍ പാര്‍ട്ടിക്കുള്ളത്.
യു.കെ യിലെ ആദ്യത്തെ സ്വതന്ത്ര മലയാളി മേയര്‍

പത്തനംത്തിട്ടയിലെ വയലത്തലയില്‍ നിന്നും 1972 -ല്‍ എന്‍ജിനീയറിങ്ങ് ഉപരിപഠനത്തിന് വേണ്ടി യു.കെ യിലെത്തിയ ജേര്‍ണലിസ്റ്റും, കേരള ലിങ്ക് പത്രത്തിന്റെ എഡിറ്ററും, ‘യു.കെ കേരള ബിസിനസ് ഫോറ’ത്തിന്റ സ്ഥാപകനുമായ ഫിലിപ്പ് എബ്രഹാമാണ് ഇംഗ്ലണ്ടിലെ പ്രഥമ സ്വതന്ത്ര മേയര്‍. കഴിഞ്ഞ 25 കൊല്ലമായി ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘കേരള ലിങ്ക് ‘ എന്ന പത്രത്തിന്റെ ഉടമ കൂടിയാണ് പള്ളിക്കല്‍ ഫിലിപ്പ് എബ്രഹാം. ഇംഗ്ലണ്ടിലെ ‘എസെക്‌സ് ‘കൗണ്ടിയിലുള്ള ‘എപ്പിങ്ങ് ഫോറെസ്റ്റി’ലുള്ള ‘ലോഹ്ട്ടന്‍ (Loughton ) ടൗണ്‍ഷിപ്പിലെ താമസക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിഗണനകളില്ലാതെ കുറെകാലങ്ങളായി അവരുടെ കൗണ്‍സിലേഴിസിനെ തിരഞ്ഞെടുത്തുവരികയാണ്.
നോണ്‍ പൊളിറ്റിക്കല്‍ ഓര്‍ഗനൈസേഷനായ ‘ലോഹ്ട്ടന്‍ റെസിഡന്റ് അസോസിയേഷന്‍ (LHR)’ സ്ഥാനാര്‍ത്ഥിയായി ഈ ചെറിയ ടൗണ്‍ഷിപ്പില്‍ 2012 ലാണ് ഫിലിപ്പ് എബ്രഹാം, ‘ആല്‍ഡര്‍ട്ടന്‍ വാര്‍ഡി’ല്‍ നിന്നുമാണ് ആദ്യമായി കൗണ്‍സിലറായത്. പിന്നീട് 2016 ലും തെരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞവര്‍ഷം ഇദ്ദേഹം ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് അര്‍ഹനായി. ഇപ്പോള്‍ 2017/18 കാലഘട്ടത്തില്‍ ഈ ലോഹ്ട്ടന്‍ ടൗണ്‍ഷിപ്പിലെ കൗണ്‍സിലേഴ്സ്, ഫിലിപ്പ് എബ്രഹാമിനെ ലോഹ്ട്ടന്‍ മേയറായി തെരഞ്ഞെടുത്തിരിക്കുകയാണ്. ലോഹ്ട്ടന്‍ കൗണ്‍സില്‍ ഇലക്ഷന്‍ ഇനി 2020 ലായിരിക്കും നടക്കുക.
ബ്രിട്ടനില്‍ ഒരു മലയാളി ഡെപ്യൂട്ടി മേയര്‍

പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ സൗത്ത് ഗ്ലോസ്റ്റെര്‍ഷെയറിലുള്ള ആദ്യത്തെ ഏഷ്യന്‍ കൗണ്‍സിലര്‍ ആണ് ടോം പ്രബിന്‍ ആദിത്യ. ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്ക് കൗണ്‍സിലില്‍ 2011 മുതല്‍ കൗണസിലറായും ഇപ്പോള്‍ ഡെപ്യൂട്ടി മേയര്‍ ആയും പ്രവര്‍ത്തിക്കുന്ന ടോം ആദിത്യ, ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായി പൊതുതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന യു.കെ യിലെ ആദ്യത്തെ തെക്കേ ഇന്ത്യന്‍ വംശജനാണ്. എവോണ്‍ & സോമര്‍സെറ്റ് പോലീസ് സ്‌ക്രൂട്ടിണി പാനല്‍ വൈസ് ചെയര്‍മാനും, ബ്രിസ്റ്റള്‍ മള്‍ട്ടി ഫെയ്ത്ത് ഫോറത്തിന്റെ വൈസ് ചെയര്‍മാനും കൂടിയാണ് അദ്ദേഹം.
മനുഷ്യാവകാശപ്രവര്‍ത്തകനും, കോളമിസ്റ്റും, സാമൂഹ്യ ശാസ്ത്രത്തില്‍ ഗവേഷകനുമാണ്, കൗണ്‍സിലര്‍ ആദിത്യ. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലൂടെയും സഞ്ചരിച്ചിട്ടുള്ള അദ്ദേഹം നല്ലൊരു മാനേജ്മെന്റ് കണ്‍സള്‍ട്ടന്റും, പ്രഭാഷകനുമായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പാലായില്‍ ജനിച്ചു, റാന്നിയില്‍ വളര്‍ന്നു, തിരുവനന്തപുരത്തും ചങ്ങനാശേരിയിലും എറണാകുളത്തും വിദ്യഭ്യാസവും, കാഞ്ഞിരപ്പള്ളിയില്‍ കര്‍മ്മമേഖലയ്ക്ക് അടിത്തറയിട്ടതുമായ തികഞ്ഞ മലയാളിയാണ് അദ്ദേഹം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നായകനും, പാലായുടെ ആദ്യകാല നഗരപിതാവുമായിരുന്ന വെട്ടം മാണിയുടെ പൗത്രനായ ടോം, ഇംഗ്ലീഷ് ഡിബേറ്റിംഗ് പ്രസംഗകനായും, ക്വിസ് മത്സരജേതാവായും, വിദ്യാര്‍ത്ഥി സംഘടനാ നേതാവായും നന്നേ ചെറുപ്പത്തില്‍ തന്നെ ശോഭിച്ചിരുന്നു.
യു.കെ മലയാളികളുടെ പല ന്യായമായ ആവശ്യങ്ങളും നേടിയെടുക്കുന്നതിന് വേണ്ടി പ്രധാനമന്ത്രിയുമായും, മന്ത്രിമാരുമായും ചര്‍ച്ചചെയ്ത് പരിഹാരം കാണുന്നതിലും, പല കമ്യൂണിറ്റി പ്രസ്ഥാനകളിലും നേരിട്ടു ഇടപ്പെട്ട് സേവനങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ ബിലാത്തി മലയാളികള്‍ക്കിടയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നല്ലൊരു സാമൂഹ്യ പ്രവര്‍ത്തകനുമാണ് ടോം ആദിത്യ. ബ്രിട്ടനിലെ സ്‌കൂളുകളില്‍ മലയാള ഭാഷ ഒരു പാഠ്യവിഷയമായി ചേര്‍ക്കുന്ന പദ്ധതിയും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. പ്രദേശത്തെ വികസനപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തതിനു പുറമെ ബ്രിട്ടനിലെ പ്രവാസികളുടെ വിസാ പ്രശ്‌നങ്ങളിലും തൊഴില്‍ വിഷയങ്ങളിലും സുരക്ഷാ പ്രശ്‌നങ്ങളിലും ഇടപെട്ട് അത്തരക്കാര്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതിനും, ബ്രിട്ടനിലേയ്ക്ക് പുതുതായി കുടിയേറുന്ന മലയാളികള്‍ക്കു മാത്രമല്ല ഇതര രാജ്യക്കാര്‍ക്കും നിസ്തുലമായ സേവനം നല്‍കുന്നതിലും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കൂടാതെ ബ്രിട്ടനില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം അനന്തരകര്‍മ്മങ്ങള്‍ക്കായി നാട്ടില്‍ എത്തിക്കുന്നതിനുള്ള പ്രക്രിയകള്‍ക്കും ടോം നിശബ്ദ പങ്കാളിയായി പ്രവര്‍ത്തിക്കുന്നു.
ബ്രിട്ടനില്‍ മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളില്‍ കഷ്ടപ്പെടുന്ന മലയാളി സഹോദരങ്ങളിലേക്കും അദ്ദേഹത്തിന്റെ കാരുണ്യസ്പര്‍ശം ഉണ്ടായിട്ടുണ്ട്. സൗദി അറേബ്യയില്‍ വീട്ടുവേലയ്ക്ക് പോയി നരകയാതന അനുഭവിച്ച മലയാളി സ്ത്രീകള്‍ക്ക് മോചനം നല്‍കുവാനും, അവരെ നാട്ടില്‍ എത്തിക്കുവാനും, അതുപോലെ അബുദാബിയില്‍ വധശിക്ഷക്ക് വിധിക്കപെട്ട മലപ്പുറം സ്വദേശി ഗംഗാധരനെ തൂക്കുകയറില്‍ നിന്ന് മോചനം നല്‍കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ നേതൃത്വം നല്‍കിയതും ടോം ആദിത്യയാണ്. അങ്ങനെ നിരവധി സാമൂഹ്യ-സാംസ്‌കാരിക വിഷയങ്ങളില്‍ അദ്ദേഹം ദിവസേന ഇടപെടാറുണ്ട്. ഈ മെയ് മാസം അദ്ദേഹം മേയര്‍ ആയി സ്ഥാനമേല്‍ക്കും എന്ന് നമുക്ക് കരുതാം. ഭാവിയില്‍ പാര്‍ലമെന്റിലും ടോം ആദിത്യയുടെ സാന്നിദ്ധ്യം ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
2018 ലെ ലോക്കല്‍ ഇലക്ഷനില്‍ വിജയം പ്രതീക്ഷിക്കുന്ന മറ്റു മലയാളി കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥികള്‍:
സുഗതന്‍ തെക്കേപ്പുര

വൈക്കം സ്വദേശിയായ ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്ന സുഗതന്‍ തെക്കേപ്പുര ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഒരു ഇടതുപക്ഷ ചിന്തകനാണ്. ലണ്ടനില്‍ ഒന്നര പതിറ്റാണ്ടോളമായി ധാരാളം സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്ക്‌ചേര്‍ന്നിട്ടുള്ള വ്യക്തിയാണ് സുഗതന്‍. നാട്ടില്‍ വെച്ച് സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന സമയത്താണ് അദ്ദേഹം ലണ്ടനില്‍ വന്നത്.
നോര്‍ത്ത് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ബിസിനസ്സ് മാനേജ്മെന്റ് ഡിഗ്രി പഠിക്കുവാന്‍ ഇവിടെ വന്ന അദ്ദേഹം ഇപ്പോള്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. നല്ലൊരു ഭാഷ സ്‌നേഹിയും, സാഹിത്യത്തില്‍ തല്‍പ്പരനുമായ സുഗതന്‍ ഇപ്പോള്‍ ലണ്ടനിലുള്ള സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനും ലേബര്‍ പാര്‍ട്ടിയുടെ ലോക്കല്‍ നേതാക്കളില്‍ ഒരാളും കൂടിയാണ്. 2010 മുതല്‍ ന്യൂ ഹാമിലെ ലേബര്‍ പാര്‍ട്ടിയുടെ ‘മൊമെന്റം സ്റ്റിയറിങ്ങ് കമ്മറ്റി മെമ്പര്‍’, പാര്‍ട്ടിയുടെ ‘ഈസ്‌റ് ഹാം ഇഘജ മെമ്പര്‍ ‘ എന്നീ സ്ഥാനങ്ങളും സുഗതന്‍ വഹിക്കുന്നുണ്ട്. ഒപ്പം എന്നുമെന്നോണം സോഷ്യല്‍ മീഡിയയിലും, ആനുകാലികങ്ങളിലുമായി സുഗതന്‍ സാമൂഹ്യ പ്രസക്തിയുള്ള ധാരാളം ലേഖനങ്ങളും എഴുതി വരുന്നുണ്ട്. ന്യൂഹാം ബറോവിലെ ഈസ്‌റ് ഹാമിലെ ‘സെന്‍ട്രല്‍ വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന സുഗതന്‍ തെക്കേപ്പുര, അടുത്ത മെയ് മൂന്നിന് കൗണ്‍സിലറായി തിരഞ്ഞെടുകപ്പെടുക തന്നെ ചെയ്യും എന്നുറപ്പിക്കാവുന്നതാണ്.
ബൈജു വര്‍ക്കി തിട്ടാല

ഡല്‍ഹിയില്‍ നാനാതരം തൊഴില്‍ ജീവിതങ്ങള്‍ നയിച്ച കോട്ടയം ആര്‍പ്പൂക്കര സ്വദേശിയായ ബൈജു വര്‍ക്കി തിട്ടാല കേബ്രിഡ്ജ്ഷയറിലെ, കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലില്‍ ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ തിരഞ്ഞെടുപ്പിന് മത്സരിക്കുകയാണ്. ബ്രിട്ടനില്‍ വന്ന ശേഷം വളരെ ബുദ്ധിമുട്ടി തൊഴിലും പഠനവും നടത്തി വക്കീല്‍ ആകുക എന്ന തന്റെ ആഗ്രഹം പൂര്‍ത്തീകരിച്ച വാക് ചാതുര്യമുള്ള സാമൂഹ്യ പ്രവര്‍ത്തനും എഴുത്തുകാരനുമാണ് ഇദ്ദേഹം. യുകെയില്‍ വന്ന ശേഷം ആംഗ്ലിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദവും, യൂണിവേഴ്സിറ്റി ഓഫ് ഈസ്‌റ് ആംഗ്ലിയ, നോര്‍വിച്ചില്‍ നിന്നും എംപ്ലോയ്മെന്റ് നിയമത്തില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കിയ ശേഷം ‘ലോയറാ’യി പ്രാക്ടീസ് ചെയ്യുന്ന ബൈജു വര്‍ക്കി അടുത്ത് തന്നെ സോളിസിറ്റര്‍, ബാരിസ്റ്റര്‍ പദവികള്‍ നേടിയെടുക്കുവാനുള്ള യത്‌നത്തിലാണ്.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്നും ‘ഇന്ത്യന്‍ ആദിവാസികളുടെ മനുഷ്യാവകാശങ്ങളും, അതിനെ കുറിച്ചുള്ള ഇന്ത്യന്‍ ഭരണഘടന മൗലിക ചട്ടങ്ങളെപ്പറ്റി ഗവേഷണം നടത്തി ഡോക്റ്ററേറ് എടുക്കുവാനും ഒരുങ്ങുന്നു. കേംബ്രിഡ്ജിലെയടക്കം, ബ്രിട്ടനിലെ പല നിയമ ലംഘനങ്ങള്‍ക്കെതിരെ ഇടപെടലുകള്‍ നടത്തുന്ന ഈ സാമൂഹ്യ പ്രവര്‍ത്തകന്‍ കുറച്ച് കാലങ്ങള്‍ കൊണ്ട് തന്നെ ജനങ്ങള്‍ക്ക് പ്രിയങ്കരനായി മാറി. ഇപ്പോള്‍ കേംബ്രിഡ്ജ് സിറ്റികൗണ്‍സിലിലെ ‘ഈസ്‌ററ് ചെസ്റ്റണ്‍ ‘ വാര്‍ഡില്‍ നിന്നും ഈ ലോക്കല്‍ തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും ജയം പ്രതീക്ഷിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി തന്നെയാണ് ബൈജു വര്‍ക്കി തിട്ടാല.
ഒരു പക്ഷെ ആദ്യത്തെ മലയാളി പാര്‍ലിമെന്റ് എം.പി സ്ഥാനാര്‍ത്ഥിയായി അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് എന്നും അഭിമാനമായി മാറിയേക്കാവുന്ന, ബൈജു വര്‍ക്കി തിട്ടാലയുടെ പേര് തന്നെയാവും ലേബര്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുക.
സജീഷ് ടോം

കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് സ്വദേശിയായ സജീഷ് ടോം നോര്‍ത്ത് ഹാംഷെയറിലുള്ള ‘ബേസിങ്സ്റ്റോക്ക് സിറ്റി കൗണ്‍സിലേക്ക് ലേബര്‍ പാര്‍ട്ടിയുടെ ലേബലില്‍ മത്സരിക്കുകയാണ്. ആദ്യമായാണ് യൂറോപ്യന്‍ അല്ലാത്ത ഒരു കാന്റിഡേറ്റ്, ബേസിങ്സ്റ്റോക്കില്‍ നിന്നും കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്നതിലും, മലയാളിയാണെന്ന നിലക്കും സജീഷ് ടോമിനെ കുറിച്ച് നമുക്ക് അഭിമാനിക്കാം. അക്കൗണ്ടിങ്ങില്‍ ബിരുദധാരിയായ ബേസിങ്സ്റ്റോക്ക് ഹോസ്പിറ്റലില്‍ അഡ്മിനിസ്ട്രേറ്റീവ് ക്ലര്‍ക്കായി ജോലിചെയ്യുകയാണ് സജീഷ് ടോം. ഒരു എഴുത്തുകാരനും സംഘാടകനുമായ സജീഷ് ടോം നല്ലൊരു കവി കൂടിയാണ് യു. കെ യില്‍ നിന്നിറങ്ങുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലായ പ്രവാസി കഫേയുടെ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയാണ് ഇദ്ദേഹം.
സജീഷ്, യു.കെ യിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയയായ ‘യുക്ക്മ / uukma ‘ യുടെ മുന്‍ ജനറല്‍ സെക്രട്ടറിയും, ബേസിങ്സ്റ്റോക്ക് മള്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ട്രഷററും, UNISON എന്ന ട്രേഡ് യൂണിയനിലെ ആക്റ്റീവ് മെമ്പറുമാണ്. ഒപ്പം ബേസിങ്സ്റ്റോക്ക് ഡെവലപ്പിംഗ് കമ്യൂണിറ്റി രംഗത്തടക്കം ധാരാളം സാമൂഹ്യ ഇടപെടലുകളും നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിത്വത്തിനുടമയാണ് സജീഷ് ടോം. ബേസിങ്സ്റ്റോക്ക് സിറ്റി കൗണ്‍സിലിലെ ‘ഈസ്‌ട്രോപ് വാര്‍ഡി’ല്‍ നിന്നും ലേബര്‍ പാര്‍ട്ടിയുടെ ബാനറില്‍, ഈ വരുന്ന തിരഞ്ഞെടുപ്പില്‍ ജയിച്ച് കൗണ്‍സിലറാകുവാന്‍ സാധ്യതയുള്ള ഒരു സ്ഥാനാര്‍ത്ഥി തന്നെയാണ് സജീഷ് ടോം.
റോയ് സ്റ്റീഫന്‍

കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ മുന്‍ ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നും വിരമിച്ച റോയ് സ്റ്റീഫന്‍, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലുള്ള ‘സ്വിന്‍ഡന്‍ ടൌണ്‍ കൗണ്‍സിലി’ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ബാനറില്‍ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയനായ തീര്‍ന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ് റോയ് സ്റ്റീഫന്‍. ഈയിടെ ബ്രിട്ടീഷ് രാഞ്ജിയുടെ ‘ബ്രിട്ടീഷ് എംപയര്‍’ പുരസ്‌കാരം ലഭിച്ചതില്‍ പിന്നെ യു.കെ മലയാളികളുടെ അഭിമാനമായി മാറുകയായിരുന്നു റോയ്.
മൂന്ന് വര്‍ഷം മുമ്പ് ‘പ്രൈഡ് ഓഫ് സ്വിന്‍ഡന്‍ ‘ അവാര്‍ഡും റോയ് സ്റ്റീഫന്‍ നേടിയിരുന്നു. തന്റെ ഒരു ദശകം നീണ്ടുനിന്ന ബ്രിട്ടന്‍ സാമൂഹിക ജീവിതത്തിനിടയില്‍ അനേകം ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ 41000 പൗണ്ടുകള്‍ സമാഹരിച്ച്, ധാരാളം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത റോയ് നല്ലൊരു സാമൂഹിക സേവകനായി മാറുകയായിരുന്നു. സ്വിന്‍ഡന്‍ കൗണ്‍സിലില്‍ വോള്‍ക്കോട്ട് വാര്‍ഡില്‍ താമസിക്കുന്ന റോയ് സ്റ്റീഫന്‍, ‘വോള്‍ക്കോട്ട് & പാര്‍ക്ക് നോര്‍ത്ത് ഇന്‍ ടച്ച് (Walcot & Park North in Touch )’ വാര്‍ഡില്‍ നിന്നും ടോറി പാര്‍ട്ടിയുടെ കൗണ്‍സിലറായി തന്നെ വിജയിക്കും എന്നു തന്നെ പ്രതീക്ഷിക്കുന്നു.
ഇവിടത്തെ നാടുകളില്‍ രാഷ്ട്രീയ തെരഞ്ഞെടുപ്പിന് മുമ്പായി പരസ്പരമുള്ള ശക്തി പ്രകടനങ്ങളൊ ജാഥകളോ നടത്താറില്ല. വീടുകളില്‍ പോയി ലീഫ് ലെറ്റ് വിതരണങ്ങളിലൂടെയും മറ്റും അവരവരുടെ ഭരണ നയങ്ങളൊക്കെ അവതരിപ്പിച്ച് കൊണ്ടും സോഷ്യല്‍ മാധ്യമങ്ങളില്‍ കൂടിയുള്ള പരസ്യ വിജ്ഞാപനങ്ങള്‍ നടത്തിയും സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ നിന്നുള്ള നോട്ടീസ് വിതരണങ്ങളുമൊക്കെയായുള്ള തികച്ചും മാന്യമായ പ്രചരണങ്ങള്‍ മാത്രമാണ് നടക്കാറുള്ളത്.
എസ്എടി ആശുപത്രി അങ്ങനെ വാര്‍ത്തകളില്‍ നിറയുന്നു. പ്രസവിക്കാനായി വന്ന ആ പൂര്‍ണ ഗര്‍ഭിണിയെവിടെ. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്നും കാണാതായ യുവതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കയാണ്. കാണാതാവുമ്പോള്‍ ഷംനയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. ആശുപത്രിയില്‍ പരിശോധനക്കെത്തിയ ഷംനയെ ഉച്ചയോടെ കാണാതാവുകയായിരുന്നു. ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഒ.പി വിഭാഗം മുഴുവന്‍ പൊലീസിന്റെയും സെക്യൂരിറ്റിയുടേയും സഹായത്തോടെ പരിശോധിച്ചെങ്കിലും ഷംനയെ കണ്ടെത്താനായില്ല. ഷംനയെ പ്രസവത്തിന് അഡ്മിറ്റ് ചെയ്യാന്‍ കൊണ്ടു വന്നപ്പോഴാണ് കാണാതായതെന്ന് ഭര്‍ത്താവ് പറയുന്നു. ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും ഷംനയുടെ ഭര്‍ത്താവ് അര്‍ഷാദ് പറഞ്ഞു.
cയുവതിയെ കാണാതായതോടെ സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേരിയത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ പ്രസവ ചികിത്സയ്ക്കായി രാവിലെ 11 മണിയോടെ എത്തിയതായിരുന്നു ഷംന. ഡോക്ടറെ കണ്ട ശേഷം ലാബില്‍ സ്‌കാനിങ്ങിനും മറ്റു പരിശോധനകള്‍ക്കുമായി കയറി.
ഈ സമയം കൂട്ടിരുപ്പുകാര്‍ എല്ലാം പുറത്തായിരുന്നു. പരിശോധനക്ക് കയറിയ യുവതിയെ ഉച്ചകഴിഞ്ഞിട്ടും കാണാതിരുന്നോതെട കൂട്ടിരുപ്പുകാര്‍ അന്വേഷിച്ചു. ഇതോടെയാണ് ഷംന ആശുപത്രിയില്‍ ഇല്ലെന്ന് ബോധ്യമായി. ഇതോടെ ഷംനനയുടെ ബന്ധുക്കളും സ്ഥലത്തെത്തി. തുടര്‍ന്ന് വന്‍ പ്രതിഷേധം തന്നെയാണ് സ്ഥലത്തുണ്ടായത്. പൊലീസും സെക്യൂരിറ്റി ഉദ്യോഗസ്ഥരും നടത്തിയ തെരച്ചിലിലും ഇവരെ കണ്ടെത്താനായില്ല. വൈകിട്ട് 6.30 ഓടെ ഷംനയുടെ ഫോണില്‍ നിന്നു ഭര്‍ത്താവിന്റെ ഫോണിലേയ്ക്ക് ഒരു കോള്‍ വന്നിരുന്നു. ഈ കോളിന്റെ ടവര്‍ ലൊക്കേഷന്‍ കോട്ടയാമായിരുന്നു. ഇതിനു ശേഷം ഫോണ്‍ വീണ്ടും സ്വിച്ച് ഔഫായി. തുടര്‍ന്നുള്ള പരിശോധനയില്‍ വൈകിട്ട് 7.30 ഓടെ ടവര്‍ ലെക്കേഷന്‍ എറണാകുളം നോര്‍ത്തായിരുന്നു എന്നു കണ്ടെത്തി.
വാരാപ്പുഴ പോലീസ് മര്‍ദനത്തില്‍ മരിച്ച ശ്രീജിത്തിനെ പിടികൂടിയത് ആളുമാറിയെന്ന് പ്രത്യേക അന്വേഷണസംഘം സ്ഥിരീകരിച്ചു. വാസുദേവന്‍റെ വീട് ആക്രമിച്ച സംഭവത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന് പരിക്കേറ്റ സുമേഷ് അടക്കമുള്ളവരുടെ മൊഴികളില്‍ വ്യക്തമായതായി അന്വേഷണസംഘം.അമ്പലപ്പറമ്പിലെ ആക്രമണത്തിലാണ് സുമേഷിന് പരിക്കേറ്റത്. ശ്രീജിത്തിന്‍റെ സഹോദരന്‍ സജിത്തും ആക്രമണത്തില്‍ പങ്കെടുത്തിട്ടില്ല.
വാസുദേവന്‍റെ സഹോദരനാണ് ശ്രീജിത്തിനെ കാണിച്ചു കൊടുത്തതെന്നും ആലുവ റൂറല്‍ പോലീസ് മേധാവി എ.വി. ജോര്‍ജിന്‍റെ സ്ക്വാഡായ റൂറല്‍ ടൈഗര്‍ ഫോഴ്സിന് സ്ഥലപരിചയം ഉണ്ടായിരുന്നില്ലെന്നും അന്വേഷണസംഘം വിലയിരുത്തി. ഇതിനിടെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അഞ്ചുപേരടങ്ങുന്ന പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചു. ശ്രീജിത്തിന്‍റെ ആന്തരിക അവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണത്തിനു കാരണമായതെന്ന് ഡോക്ടര്‍മാര്‍ മുൻപ് പറഞ്ഞിരുന്നു.
മണിപ്പാല്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആര്‍.ഷേണായി(77) അന്തരിച്ചു. മണിപ്പാലിലെ ആശുപത്രിയില്‍ വൈകുന്നേരം ഏഴരയോടെയായിരുന്നു അന്ത്യം. മൃതദേഹം ബുധനാഴ്ച്ച വൈകിട്ട് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച്ചയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.
എറണാകുളം ചെറായി സ്വദേശിയാണ് അദ്ദേഹം. പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായിരുന്ന ഷേണായിയെ 2003ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് നീണ്ട പത്രപ്രവര്‍ത്തക ജീവിതത്തിനിടെ വിദേശപത്രങ്ങളിലടക്കം നിരവധി പ്രസിദ്ധീകരണങ്ങളില്‍ കോളങ്ങള്‍ എഴുതിയിട്ടുണ്ട്.
ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയായിരുന്നു പത്രപ്രവര്‍ത്തനരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. ദ് വീക്ക് എഡിറ്ററായും പ്രസാര്‍ഭാരതി നിര്‍വ്വഹണസമിതിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 മുതല്‍ സ്വതന്ത്രപത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു.
സാമ്പത്തിക-രാഷ്ട്രീയനിരീക്ഷകനുമായിരുന്നു അദ്ദേഹം. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലടക്കം നിരവധി വേദികളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മൊറോക്കോ രാജാവില്‍ നിന്ന് ഉന്നത ബഹുമതിയായ അലാവിറ്റ കമാണ്ടര്‍ വിസ്ഡം പുരസ്‌കാരവും ലഭിച്ചിച്ചുണ്ട്.
സരോജമാണ് ഭാര്യ. സുജാത,അജിത് എന്നിവര്‍ മക്കളാണ്.
ടി.വി.ആര്‍. ഷേണായിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ടി.വി.ആര്‍. ഷേണായിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മലയാളി പത്രപ്രവര്‍ത്തകനായിരുന്നു ടി.വി.ആര്‍. ഷേണായി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
ഗഹനമായ ദേശീയ-അന്തര്‍ദേശീയ പ്രശ്നങ്ങള്‍ വായനക്കാര്‍ക്കു മുമ്പില്‍ ലളിതമായും ഉള്‍ക്കാഴ്ചയോടെയും അവതരിപ്പിക്കുന്നതില്‍ അദ്ദേഹം അന്യാദൃശമായ പാടവം പ്രകടിപ്പിച്ചു. അഞ്ച് പതിറ്റാണ്ട് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അദ്ദേഹം കേരളത്തിന്റെ അംബാസിഡറായാണ് അറിയപ്പെട്ടത്.
അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പുള്ളവര്‍ പോലും പത്രപ്രവര്‍ത്തന മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളെ വിലമതിക്കും. പത്രപ്രവര്‍ത്തനരംഗത്തെ പുതുതലമുറയ്ക്ക് ഗുരുസ്ഥാനീയനയാണ് നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി.വി.ആര്‍.ഷേണായിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.
തിരുവനന്തപുരം: പ്രമുഖ പത്രപ്രവര്‍ത്തകന്‍ പത്മഭൂഷണ്‍ ടി വി ആര്‍ ഷേണായിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്തെ കുലപതികളൊരാളെയാണ് അദ്ദേഹത്തിന്റെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നതെന്ന് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. താന്‍ ഡല്‍ഹിയിലെത്തിയ കാലം മുതല്‍ ഒരു മുതിര്‍ന്ന ജ്യേഷ്ഠനെന്നപോലെ തനിക്ക് മാര്‍ഗ നിര്‍ദേശവും വഴികാട്ടിയുമായി നിലകൊണ്ട ടി വി ആര്‍ ഷേണായിയുടെ വിയോഗം വ്യക്തിപരമായി തനിക്ക് കനത്ത നഷ്ടമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ചെന്നൈ: തമിഴ്‌നാട്ടില്‍ കോളജ് അധ്യാപിക തന്റെ വിദ്യാര്‍ത്ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതും വിവാദത്തില്‍. അറസ്റ്റിലായ അധ്യാപിക സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുമായി തനിക്ക് ബന്ധമുണ്ടെന്ന് ഫോണ്‍ സംഭാഷണത്തില്‍ അവകാശപ്പെട്ടിരുന്നു. ഇതോടെയാണ് ഗവര്‍ണര്‍ വിവാദത്തിയായത്. ഗവര്‍ണറെ തിരിച്ചുവിളിക്കാതെ സുതാര്യമായ അന്വേഷണം നടക്കില്ലെന്ന് സി.പി.എം കുറ്റപ്പെടുത്തി. ഹൈക്കോടതി സ്വമേധയാ കേസെടുക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിലെ ഗവര്‍ണര്‍ രാജ്ഭവനില്‍ വച്ച് പീഡിപ്പിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറെ വെട്ടിലാക്കി അധ്യാപികയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. അതിനിടെ ഗവര്‍ണര്‍ തിടുക്കത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതും സംശയത്തിന് ഇട നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ തിടുക്കത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത് സംശയാസ്പദമാണെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ പ്രസ്താവിച്ചു. എന്നാല്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് ഗവര്‍ണര്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് രാജ്ഭവന്റെ വിശദീകരണം.
അതേസമയം അറസ്റ്റിലായ അധ്യാപികയ്ക്ക് താനുമായി ബന്ധമുണ്ടെന്ന വാദം ഗവര്‍ണര്‍ നിഷേധിച്ചു. ആരോപണവിധേയയായ അധ്യാപികയെ അറിയില്ലെന്നും അവരെ കണ്ടിട്ടില്ലെന്നും ഗവര്‍ണര്‍ പുരോഹിത് പറഞ്ഞു. സര്‍വകലാശാല ചാന്‍സ്ലര്‍ എന്ന നിലയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. സി.ബി.ഐ അന്വേഷണം നിലവിലെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മതത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പലപ്പോഴും വ്യത്യസ്തമായിരിക്കുമെങ്കിലും ചില രാജ്യങ്ങളുണ്ട്. അത്ഭുതങ്ങള്‍ ബാക്കി വയ്ക്കുന്ന രാജ്യങ്ങള്‍. അതുപോലുള്ള ഒരു രാഷ്ട്രമാണ് ഇന്തോനേഷ്യ.
ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ജീവിക്കുന്ന ഇവിടുത്തെ കറന്‍സിക്ക് ഒരു സവിശേഷതയുണ്ട്. ഹിന്ദു ധര്‍മ്മം ആചരിക്കുന്ന ഇന്ത്യയില്‍ പോലും കാണാത്ത ഒരു കാഴ്ചയാണ് ഇന്തോനേഷ്യയിലുള്ളത്. ഇവിടുത്തെ കറന്‍സിയിലാണ് ഹിന്ദു ജനവിഭാഗം ആരാധിക്കുന്ന ഗണപതിയുടെ ചിത്രം നമുക്ക് കാണാനാവുന്നത്.
ഇന്തോനേഷ്യയിലെ കറന്‍സിയെ രുപിയാ എന്നാണ് പറയുന്നത്. അവിടത്തെ 20,000 ത്തിന്‍റെ നോട്ടില്‍ ആണ് ഗണപതിയുടെ ചിത്രമുള്ളത്.
എന്തുകൊണ്ട് ഗണപതി എന്നതാണ് ഏറെ സവിശേഷം. അവരുടെ വിശ്വാസം അനുസരിച്ച് സമ്പത്ത് വ്യവസ്ഥയെ ശക്തമായി കാത്തുസൂക്ഷിക്കുന്നത് ഗണപതിയാണെന്നാണ് ജനങ്ങളുടെ വിശ്വാസം.
കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഇന്തോനേഷ്യയുടെ സമ്പദ്ഘടന വളരെ ഭയാനകമായ രീതിയില്‍ തകർന്നിരുന്നു. അവിടത്തെ പല ദേശീയ സാമ്പത്തിക ചിന്തകരും ഒരുപാട് ആലോചിച്ചിട്ടാണ് ഇരുപതിനായിരത്തിന്‍റെ പുതിയ നോട്ട് പുറത്തിറക്കിയത്.
ഈ നോട്ടില്‍ ഭഗവാന്‍ ഗണപതിയുടെ ചിത്രവും അച്ചടിച്ചു. അതിനുശേഷം അവിടത്തെ സമ്പത്ത് വ്യവസ്ഥ ശക്തമായി തുടര്‍ന്നു.
അതുകാരണമാണ് അവിടത്തെ ജനങ്ങള്‍ ഗണപതിയാണ് തങ്ങളുടെ സമ്പത്ത് വ്യവസ്ഥയെ ശക്തമായി കാത്തുസൂക്ഷിക്കുന്നതെന്ന് വിശ്വസിക്കുന്നത്. ഗണപതി ഭഗവാന് ഒരുപാട് പൂജകളും അവര്‍ ചെയ്യാറുണ്ട്.
ന്യൂദല്‍ഹി: സ്വാമി അസീമാനന്ദയടക്കം മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട കേസില്‍ പ്രോസിക്യൂട്ടറായിരുന്ന എന്‍. ഹരിനാഥ് ബി.ജെ.പിക്കാരനാണെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്. എന്‍ഫോഴ്‌സ്‌മെന്റില്‍ അഭിഭാഷകനായിരുന്ന ഇയാള്‍ക്ക് ക്രിമനല്‍ കൊലപാതക കേസുകളില്‍ മുന്‍പരിചയമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒസ്മാനിയ സര്‍വകലാശാലയില്‍ പഠിക്കുന്ന സമയത്ത് എ.ബി.വി.പി പ്രവര്‍ത്തകനായിരുന്നു ഹരിനാഥ്. പിന്നീട് അഭിഭാഷകനായിരുന്നപ്പോള്‍ തെലങ്കാന ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണയോടെയാണ് ഇയാള്‍ മത്സരിച്ചത്.
കേസിന്റെ സുപ്രധാന ഘട്ടത്തില്‍ എത്തി നില്‍ക്കെ 2015ലാണ് ഹരിനാഥിനെ എന്‍.ഐ.എ കേസെല്‍പ്പിക്കുന്നത്. രാമറാവു എന്ന അഭിഭാഷകന്‍ ഉണ്ടായിരിക്കെയാണ് കേസ് ഹരിനാഥിനെ ഏല്‍പ്പിച്ചിരുന്നത്.
പ്രമാദമായ കേസുകളൊന്നും കൈകാര്യം ചെയ്യാതിരിക്കുകയും അഭിഭാഷകര്‍ക്കിടയില്‍ ബി.ജെ.പി അനുകൂലിയായി അറിയപ്പെടുകയും ചെയ്യുന്ന ഹരിനാഥിനെ കേസ് ഏല്‍പ്പിച്ചത് കേസ് ദുര്‍ബലപ്പെടുത്താനായിരുന്നുവെന്ന ആരോപണത്തെ ശരിവെക്കുന്നതാണ്. മക്കാമസ്ജിദ് കേസില്‍ പ്രതികളോട് മൃദുസമീപനം സ്വീകരിക്കണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടതായി മുന്‍ പബ്ലിക് പ്രോസിക്യൂട്ടറായ രോഹിണി സാലിയാന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കൊലപാതക കേസുകളില്‍ മുന്‍പരിചയമില്ലാത്ത ഹരിനാഥിനെ എന്തടിസ്ഥാനത്തിലാണ് എന്‍.ഐ.എ കേസ് ഏല്‍പ്പിച്ചതെന്ന് മറ്റു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ ഉജ്ജ്വല്‍നിഖം, അമരേന്ദ്ര ശരണ്‍ എന്നിവര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു. 10 വര്‍ഷത്തെ പരിചയമെങ്കിലും നിര്‍ബന്ധമാണ്. ക്രിമനല്‍ കേസ് വാദിച്ച പരിചയവും’ ഉജ്ജ്വല്‍ നിഖം പറഞ്ഞു.
മുംബൈ: സഞ്ജു സാംസണിന്റെ അദ്ഭുത പ്രകടനത്തെ വാനോളം പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം എബി ഡി വില്ലിയേഴ്സ്. ആര്‍.സി.ബിയ്ക്കെതിരായ മത്സരത്തില്‍ വെടിക്കെട്ട് പ്രകടനത്തെ പ്രശംസിച്ച് നേരത്തെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് എബിഡിയുടെ വാക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.
‘രാജസ്ഥാന് വേണ്ടി തീര്‍ത്തും സ്പെഷ്യലായ ഇന്നിംഗ്സാണ് സഞ്ജു കാഴ്ചവെച്ചത്. കുറച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പാണ് അദ്ദേഹവുമായി ഇ-മെയിലില്‍ ബന്ധപ്പെടാന്‍ തുടങ്ങിയത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉദിച്ചുവരുന്ന ഈ പ്രതിഭയെ കണ്ട് അതിശയിച്ചു നില്‍ക്കുകയാണ് ഞാന്‍. അവന്‍ എത്ര ദൂരം കളിയില്‍ പിന്നിടും എന്നെ വിശ്വസിക്കൂ. അദ്ദേഹത്തിന്റെ കഴിവിന് പരിധികളില്ല.’ എബി ഡി വില്ലിയേഴ്സ് പറഞ്ഞു.
45 പന്തില്‍ നിന്ന് 92 റണ്‍സാണ് ആര്‍.സി.ബിയ്ക്കെതിരായ മത്സരത്തില്‍ സഞ്ജു നേടിയത്. ലോകത്തിലെ തന്നെ മികച്ച ബൗളിംഗ് നിര സ്വന്തമായുള്ള ടീമാണ് കോഹ്‌ലിയുടെ ആര്‍സിബി. എന്നാല്‍ സഞ്ജുവിന്റെ മിന്നും പ്രകടനത്തിന് മുന്നില്‍ നിസ്സഹാരായി. രണ്ട് ബൗണ്ടറികളും പത്ത് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. മത്സരത്തില്‍ രാജസ്ഥാന്‍ വിജയിക്കുകയും ചെയ്തു.
വാഷിങ്ടണ്‍: അമേരിക്കയില്‍ അപകടത്തില്‍പ്പെട്ട മലയാളി കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട തെരച്ചിലിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നാല് പേരുടെ മൃതദേഹം ജീര്‍ണിച്ച നിലയിലായതുകൊണ്ട് നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന് കേസ് അന്വേഷിക്കുന്ന അമേരിക്കന്‍ ഏജന്‍സി വ്യക്തമാക്കി.
സന്ദീപ് തോട്ടപ്പിള്ളി (40), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാചി (ഒന്‍പത്) എന്നിവരുടെ മൃതദേഹങ്ങളാണ് ഈല്‍ നദിയില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. നദിയിലെ വെള്ളം കുറഞ്ഞതിന് ശേഷം സൗമ്യയുടെ മൃതശരീരം കരയ്ക്കടിയുകയായിരുന്നു. കാറിനുള്ളില്‍ നിന്നാണ് സന്ദീപിന്റെയും മകള്‍ സാച്ചിയുടെയും മൃതദേഹം ലഭിച്ചത്. സിദ്ധാന്തിന്റെ മൃതദേഹമാണ് അവസാനം ലഭിച്ചത്. ഒഴിക്കില്‍പ്പെട്ട് സിദ്ധാത് ഏറെ ദൂരം ഒഴുകിപ്പോയിരുന്നു.
യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പിള്ളിയെയും കുടുംബത്തെയും ഏപ്രില്‍ ആറ് മുതലാണ് കാണാതായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കരകവിഞ്ഞൊഴുകിയ ഈല്‍ നദിയില്‍ ഒഴുകി പോയതായി വിവരം ലഭിച്ചിരുന്നു. നദിയില്‍ ഇവര്‍ക്കായി തെരെച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോര്‍ട്‌ലാന്‍ഡില്‍നിന്ന് സാന്‍ ഹൊസേയിലേക്കുള്ള യാത്രാക്കിടയിലാണ് അപകടം സംഭവിച്ചത്.
ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. എട്ടയിലാണ് സംഭവം. കുട്ടി മരിച്ചു കിടന്നതിന് സമീപത്ത് സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ മദ്യലഹരിയിലായിരുന്നവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം രൂപപ്പെട്ടിട്ടുണ്ട്.
സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി സ്ഥലത്ത് പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ശീതള്‍പുരിലെ മണ്ഡി സമിതിക്കു സമീപം ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.
കുട്ടിയുടെ മൃതദേഹത്തിനരികെ മദ്യ ലഹരിയില്‍ കാണപ്പെട്ട ഏട്ട സ്വദേശിയായ സോനു (18) വിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. കത്വ പെണ്‍കുട്ടിക്കായി രാജ്യം മുഴുവന്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.