തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 42 പേരുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ വെട്ടി നിരത്തി. സംസ്ഥാനം ശുപാര്‍ശ ചെയ്തവരില്‍ പുരസ്‌കാരം ലഭിച്ചത് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് മാത്രമാണെന്ന് വിവരാവകാശ രേഖകള്‍. സംസ്ഥാന സമര്‍പ്പിച്ച പട്ടികയില്‍ പേരില്ലാതിരുന്ന മൂന്നു പേര്‍ക്കാണ് മറ്റ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. പി.പരമേശ്വരന് പത്മവിഭൂഷണും ഡോ. എം.ആര്‍. രാജഗോപാല്‍, ലക്ഷ്മിക്കുട്ടിയമ്മ എന്നിവര്‍ക്കു പത്മശ്രീയുമാണ് ലഭിച്ചത്.
ജോമോന്‍ പുത്തന്‍ പുരയ്ക്കലിന് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. ഭാരതരത്‌നക്കു ശേഷം രണ്ടാമത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ് സംസ്ഥാനം എം.ടി.വാസുദേവന്‍ നായരുടെ പേരായിരുന്നു നല്‍കിയിരുന്നത്. ഇത് മറികടന്നാണ് ആര്‍എസ്എസ് ചിന്തകനായ പി.പരമേശ്വരന് പുരസ്‌കാരം നല്‍കിയത്.
പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി മമ്മൂട്ടി, മോഹന്‍ലാല്‍, കലാമണ്ഡലം ഗോപി, പെരുവനം കുട്ടന്‍മാരാര്‍, സുഗതകുമാരി, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്നിവരുടെ പേരുകളായിരുന്നു നല്‍കിയത്. ഇവരില്‍ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനു മാത്രം പുരസ്‌കാരം നല്‍കുകയായിരുന്നു. പത്മശ്രീ പുരസ്‌കാരത്തിന് സമര്‍പ്പിച്ച 35 പേരുടെ പട്ടിക പൂര്‍ണ്ണമായും നിരസിക്കുകയായിരുന്നു.
മന്ത്രി എ.കെ.ബാലന്‍ കണ്‍വീനറായി പ്രത്യേക കമ്മറ്റി രൂപീകരിച്ചാണ് പത്മ പുരസ്‌കാരങ്ങള്‍ക്കായുള്ള പട്ടിക തയ്യാറാക്കിയത്. ചീഫ് സെക്രട്ടറി, കമ്മറ്റി സെക്രട്ടറി, മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, തോമസ് ചാണ്ടി, മാത്യു ടി. തോമസ്, ഇ. ചന്ദ്രശേഖരന്‍ എന്നിവരായിരുന്നു അംഗങ്ങള്‍.
പാറ്റ്‌ന: വാട്ട്‌സാപ്പില്‍ വീഡിയോ കോള്‍ ചെയ്യുന്നതിനിടെ യുവാവ് സ്വയം വെടിവെച്ച് മരിച്ചു. കാമുകിയുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ആകാശ് കുമാര്‍ എന്ന 19കാരനാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വീട്ടിലിരുന്ന് കാമുകിയുമായി സംസാരിക്കുകയായിരുന്ന ആകാശ് തന്റെ കയ്യില്‍ തോക്കുണ്ടെന്നും അതുപയോഗിച്ച് ആത്മഹത്യ ചെയ്യുമെന്നും പെണ്‍കുട്ടിയോട് പറഞ്ഞു. പെണ്‍കുട്ടി വിലക്കിയതോടെ ആകാശ് ബുള്ളറ്റുകള്‍ മാറ്റിയെങ്കിലും ഒരു ബുള്ളറ്റ് ഉണ്ടായിരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് കരുതുന്നത്. പിന്നീട് അബദ്ധത്തില്‍ വെടിയുതിര്‍ത്തതാകാമെന്നാണ് പോലീസ് നിഗമനം.
എന്നാല്‍ പരീക്ഷയില്‍ തോറ്റതിന് മാതാപിതാക്കള്‍ ഇയാളെ വഴക്ക് പറഞ്ഞിരുന്നുവെന്നും ഇതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന അഭ്യൂഹവും പരക്കുന്നുണ്ട്.
കോട്ടയം: കര്‍ഷകരെ ഏറ്റവും കൂടുതല്‍ വഞ്ചിച്ചത് കോണ്‍ഗ്രസ് ആണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണി. പാര്‍ട്ടി മുഖപത്രമായ മുഖച്ഛായയില്‍ എഴുതിയ ലേഖനത്തിലാണ് മാണി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് കേരളവും കേന്ദ്രവും ഭരിച്ച സമയത്താണ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. യുപിഎയുടെ കാലത്താണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നതെന്നും മാണി കുറ്റപ്പെടുത്തി.
മലയോര മേഖലയില്‍ കേരള കോണ്‍ഗ്രസിനുള്ള സ്വാധീനത്തില്‍ വിറളിപൂണ്ട കോണ്‍ഗ്രസ് നേതാക്കള്‍ പട്ടയവിതരണം തടസപ്പെടുത്തിയെന്നും മാണി വിമര്‍ശിക്കുന്നു. ലേഖനത്തില്‍ ബിജെപിയെയും മാണി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.
മിമിക്രി കലാകാരന്മാര്‍ക്കൊപ്പം കോമഡി സ്‌കിറ്റുകളില്‍ നിറഞ്ഞു നിന്ന സുബി പതിയെ മിനിസ്‌ക്രിനിലും ബിഗ് സ്‌ക്രീനിലുമെത്തി. വ്യത്യസ്തമായ പല പരിപാടികള്‍കൊണ്ടും സുബി പ്രേക്ഷകരെ സദാ വിസ്മയിപ്പിച്ചുകൊണ്ടുമിരുന്നു. ഒരിക്കല്‍ ഒരഭിമുഖത്തിനിടെ അവതാരകന്‍ സുബിയോട് ചോദിച്ചു, വയസ് മുപ്പത് കഴിഞ്ഞിട്ടും സുബി എന്താണ് വിവാഹം കഴിക്കാത്തതെന്ന്. അതിന് സുബി നല്‍കിയ മറുപടിയില്‍ തമാശയുണ്ടായിരുന്നില്ല. കലാകാരന്മാര്‍ അവരുടെ എത്രയെല്ലാം വിഷമങ്ങള്‍ മറച്ചുവച്ചാണ് ആളുകളെ ചിരിപ്പിക്കുന്നത് എന്നത് സുബിയുടെ ആ വാക്കുകളില്‍ നിന്ന് വ്യക്തമായിരുന്നു.
ഈ പ്രായം വരെ ഞാനാരെയും പ്രണയിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ എനിക്കെന്തോ അസുഖമാണെന്ന് ആളുകള്‍ കരുതും. ഞാന്‍ പ്രണയിച്ചിട്ടുണ്ട്. എന്നാല്‍ ആ ബന്ധം ജീവിതത്തിലേക്ക് ഉണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരസ്പര സമ്മതത്തോടെ പിരിഞ്ഞു. ഞങ്ങള്‍ തമ്മില്‍ ഒരു സംസാരം ഉണ്ടായപ്പോള്‍ അദ്ദേഹം എന്റെ അടുത്ത് ചോദിച്ചു, ‘അമ്മയ്ക്ക് എന്തെങ്കിലും ജോലിക്ക് പോയിക്കൂടെ’ എന്ന്. അതെന്തിനാണ് അമ്മ ജോലിക്ക് പോകുന്നത്. കുടുംബം ഞാന്‍ നോക്കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ‘അമ്മയ്ക്ക് നല്ല ആരോഗ്യവും ചുറുചുറുപ്പും ഉണ്ടല്ലോ’ എന്നായിരുന്നു മറുചോദ്യം.
അദ്ദേഹത്തിന് എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ അറിയാം. കുടുംബവുമായി നല്ല ബന്ധമുള്ള ആളാണ്. വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നത് ഞാനാണെന്നും അദ്ദേഹത്തിനറിയാം. എന്നിട്ടും എന്തിനാണ് അമ്മയെ ജോലിക്ക് അയക്കാന്‍ ആവശ്യപ്പെട്ടത് എന്ന സംശയം എന്നെ ആശയക്കുഴപ്പത്തിലാക്കി. പിന്നീട് ആലോചിച്ചപ്പോഴാണ് എനിക്ക് കൃത്യമായ ഉത്തരം കിട്ടിയത്. വിവാഹം കഴിഞ്ഞാല്‍ എന്നെ പൂര്‍ണമായും പറിച്ചുകൊണ്ടു പോവുക എന്നതായിരുന്നു അയാളുടെ ഉദ്ദേശം. അക്കാര്യത്തെ കുറിച്ച് ഇടയ്ക്കിടെ സംസാരമുണ്ടായി.
പിന്നെ ഒരു കാര്യം, അദ്ദേഹമാണ് എനിക്ക് ഒരു ബാങ്ക് അക്കൗണ്ട് എടുത്ത് തന്നത്. ആ അക്കൗണ്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്തിനാണ് എനിക്ക് അദ്ദേഹം തന്നെ ഒരു അക്കൗണ്ട് എടുത്ത് തന്നത് എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. ഞാന്‍ സമ്പാദിക്കുന്നത് എല്ലാം എന്റെ പേരില്‍ തന്നെ ഉണ്ടാവണം. കുടുംബത്തിലേക്ക് പോകരുത്. വിവാഹത്തോടെ എന്നെ പൂര്‍ണമായും പറിച്ചു നടുമ്പോള്‍ അതൊക്കെ സ്വന്തം പേരിലാക്കാം എന്നതായിരുന്നു അവരുടെ ഉദ്ദേശം.
എനിക്ക് സംശയങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു. ഈ ബന്ധം ഇനി മുന്നോട്ട് പോകില്ല എന്ന് പറഞ്ഞ് സംസാരിച്ച് സമ്മതത്തോടെയാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. അദ്ദേഹം ഇപ്പോള്‍ വേറെ വിവാഹമൊക്കെ കഴിച്ചു. ഇടയ്ക്കൊക്കെ കാണാറുണ്ട്. ഞങ്ങളിപ്പോഴും നല്ല സൗഹൃദബന്ധം തുടരുന്നു. സുബി പറഞ്ഞു.
വിവാഹം കഴിക്കില്ല എന്നൊന്നും ഞാന്‍ പ്രഖ്യാപിച്ചിട്ടില്ല. വീട്ടില്‍ വിവാഹത്തെ കുറിച്ച് അമ്മ സംസാരിക്കുന്നുണ്ട്. പക്ഷെ ഒരു അറേഞ്ച്ഡ് മാര്യേജിന് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് പരസ്പരം മനസ്സിലാക്കി വിവാഹം കഴിക്കണം. പ്രണയിച്ച് വിവാഹം കഴിക്കാന്‍ അമ്മ ലൈസന്‍സ് തന്നിട്ടുണ്ടെന്നും സുബി പറയുന്നു.
മതസ്ഥാപനത്തിന്റെ മതിലിന് മുകളിലായി യുവാവിന്റെ അറുത്ത് മാറ്റിയ തല കണ്ടെത്തി. തെലുങ്കാനയിലെ നല്‍ഗൊണ്ടയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് ആദ്യം അറുത്ത്മാറ്റപ്പെട്ട തല കണ്ടത്.
ഇവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ട്രാക്ടര്‍ ഡ്രൈവറായ പി രമേഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഞായറാഴ്ച്ച രാത്രി മരുന്നു വാങ്ങാനായി വീട്ടില്‍ നിന്നു പുറത്തിറങ്ങിയ ശേഷം ഇയാള്‍ അജ്ഞാതരായ ആളുകളാല്‍ കൊല്ലപ്പെടുകയായിരുന്നു. ഈ നഗരത്തിലെ ഒരാഴ്ച്ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ് ഇത്.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയായി മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന പ്രചരണം തള്ളി സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വം. വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയാണ് പരിഗണിക്കുന്നതെന്നും ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു.
തുടര്‍ച്ചയായി മൂന്നുവട്ടം കോണ്‍ഗ്രസ് വിജയിച്ച ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഇടതുപക്ഷം അട്ടിമറിജയമാണ് നേടിയത്. അതുകൊണ്ടുതന്നെ ഇത്തവണയും വിജയം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. സി.പി.എമ്മിന്‍റെ സിറ്റിങ് സീറ്റില്‍ സെലിബ്രിറ്റി സ്ഥാനാര്‍ഥിയെന്ന നിലയില്‍ മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന് വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ സംഘടനാതലത്തിലും വിജയപ്രതീക്ഷയുടെ കാര്യത്തിലും ഇടതുപക്ഷം കരുത്താര്‍ജിച്ച് നില്‍ക്കുന്ന മണ്ഡലത്തില്‍ അതിന്‍റെ ആവശ്യമില്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.
സജി ചെറിയാന്‍ മല്‍സരിക്കുമോയെന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് കരുതപ്പെടുന്ന തിരഞ്ഞെടുപ്പില്‍ , കുടിവെള്ള പദ്ധതികളും അടിസ്ഥാനസൗകര്യമേഖലയിലെ വികസനവും വോട്ടായി മാറുമെന്നാണ് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷ.
ബൈക്ക് അപകടത്തില്‍ മലയാളി യുവതി മരിച്ച നിലയില്‍. ചേര്‍ത്തല സ്വദേശി ഡല്‍ഹിയില്‍ മയൂര്‍ വിഹാര്‍ ഫേസ് ത്രീയില്‍ താമസിക്കുന്ന അശോകന്‍ പൊന്നമ്മ ദമ്പതികളുടെ മകള്‍ അശ്വതിയാണ് (28) മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവ് പ്രശാന്ത് നായരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ധൗള കുവയിലായിരുന്നു അപകടം.
മയൂര്‍വിഹാറില്‍ നിന്നു ഉത്തം നഗറിലേക്കു പോകുന്നതിനിടെ ബൈക്കില്‍ ട്രക്കിടിക്കുകയായിരുന്നു. ട്രക്കിന്റെ പിന്‍വശം തലയില്‍ ഇടിച്ചു പരിക്കേറ്റ അശ്വതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ത്യന്‍ ബാങ്കില്‍ മഹാവീര്‍ എന്‍ക്ലേവ് ബ്രാഞ്ച് ഉദ്യോഗസ്ഥയാണ് അശ്വതി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെയുളള 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് പുതിയ തലത്തിലേയ്ക്ക്. ബിനോയി കോടിയേരിക്കെതിരെ പരാതി നൽകിയ യുഎഇ പൗരൻ കേരളത്തിലെത്തി മാധ്യമങ്ങളെ കാണും. ദുബായ് ജാസ് ടൂറിസം എംടി ഹസൻ ഇസ്മയിൽ അബ്ദുല്ല അൽ മർസൂഖി തിങ്കളാഴ്ച കേരളത്തിലെത്തും. തിരുവനന്തപുരം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിന് പണമടച്ചു.ബിനോയ് കോടിയേരി 13 കോടി രൂപ വെട്ടിച്ചു എന്നാണ് മര്‍സൂഖിയുടെ പരാതി
ജാസ് ടൂറിസം കമ്പനി ഉടമ ഹസന്‍ ഇസ്മയീല്‍ അബ്ദുള്ള അല്‍മര്‍സൂഖി ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ പരാതിയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിചിരുന്നു. ഒരു ഔഡി കാർ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈടുവായ്പ നല്‍കി. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 7.7 കോടി രൂപ ബിനോയ്ക്ക് കമ്പനി അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് പരാതി.
ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽകുമെന്ന് ഉറപ്പു നൽകിയിരുന്നു. കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അപ്പോൾ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 36.06 ലക്ഷം രൂപയാണ്. ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്. തങ്ങൾ നൽകിയതിനു പുറമേ അഞ്ചു ക്രിമിനൽ കേസുകൾകൂടി ദുബായിൽ നേതാവിന്റെ മകനെതിരെയുണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളിൽനിന്നു പണം വാങ്ങിയതെന്ന് ഇതിൽനിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു.
ബിനോയ് ഒരു വർഷത്തിലേറെയായി ദുബായിൽനിന്നു വിട്ടുനിൽക്കുകയാണത്രെ. ബിനോയ് നൽകിയ ചെക്കുകൾ മടങ്ങുകയും ആൾ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിലാണ് നിയമനടപടികളിലേയ്ക്ക് കടന്നതെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
കൊച്ചി: അടച്ചിട്ട ഫ്ളാറ്റിൽ സ്വകാര്യ കാര്യങ്ങളിൽ മുഴുകി കഴിയുന്ന സ്വരാജ് സ്വന്തം പാർട്ടിക്ക് തന്നെ മടിപ്പുളവാക്കിയിട്ട് കാലങ്ങളായി. മുൻ മന്ത്രി കെ. ബാബുവിന്‍റെ പകരക്കാരനായിട്ടാണ് എം. സ്വരാജ് എറണാകുളത്തിന്‍റെ മണ്ണിൽ വിജയക്കൊടി പാറിക്കുന്നത്. ബാർ കോഴയിൽ നാറി നാശം കെട്ടു നിന്ന കെ. ബാബുവിനെ തോൽപ്പിക്കാൻ സ്വരാജിനു അധികം വിയർക്കേണ്ടി വന്നില്ല. എന്നാൽ വിജയിച്ച ശേഷം എറണാകുളത്തിന്‍റെ പ്രതീക്ഷക്കൊത്ത് ഉയരാത്ത സ്വരാജിനെയാണ് മലയാളികൾ കണ്ടത്.
ഇതിനിടയിലാണ് ചാനൽ അവതാരികയുമായി ബന്ധപ്പെട്ട വിവാദം അണപൊട്ടുന്നത്. സ്വരാജിനെ കുടുക്കാൻ ലക്ഷ്യമിട്ട് തന്നെയാണ് സ്വന്തം ഫ്ളാറ്റിലെത്തിയ മനോരമ ചാനൽ സീനിയർ പ്രൊഡ്യൂസറും മുതിർന്ന മാധ്യമ പ്രവർത്തകയുമായ ഷാനി പ്രാഭാകറിന്‍റെ ദൃശ്യങ്ങൾ പുറത്തു വിടുന്നത്. ഇതിനു പിന്നിലും സിപിഎം തന്നെയാണെന്നത് വ്യക്തമാണ്. പതിറ്റാണ്ടുകളായി കോൺഗ്രസിന്‍റെ കൈപ്പിടിയിലായിരുന്ന തൃപ്പൂണിത്തുറ മണ്ഡലം തിരികെ പിടിച്ചിട്ടും യുവ രക്തം തിളക്കുന്ന എം. സ്വരാജിനു നാളിതുവരെ ഇവിടെ ഒരു ചുക്കും ചെയ്യാനായിട്ടില്ല. ഫ്ളാറ്റിലെ രഹസ്യ കൂടിക്കാഴ്ച്ചകൾ കൂടി വരുന്നതല്ലാതെ മണ്ഡലത്തിൽ പ്രവർത്തനം ഒന്നുമില്ല. കൊച്ചിയുടെ വലിയ പ്രതീക്ഷയായ വൈറ്റില മേൽപ്പാലത്തിനു വേണ്ടി പോലും ഒന്നം ചെയ്യാൻ സ്വരാജിനായില്ല.
ഇതോടെയാണ് പാർട്ടിക്കുള്ളിൽ സ്വരാജിനെതിരെ ശബ്ദം ഉയർന്നു തുടങ്ങിയത്. എന്നാൽ സോഷ്യൽ മീഡിയ ശക്തികൊണ്ടും പിണറായി വിജയനുമായുള്ള വ്യക്തി ബന്ധം കൊണ്ടും ഇതിനെയെല്ലാം പൊരുതി തോൽപ്പിച്ചാണ് സ്വരാജിന്‍റെ മുന്നേറ്റം. എന്നാൽ ഒരു പണി കൊടുക്കാമെന്ന കണക്കുകൂട്ടലിലാണ് സ്വരാജിന്‍റെ രഹസ്യ ബന്ധങ്ങൾ പാർട്ടി തന്നെ ലോകത്തിനു മുന്നിലേക്ക് ഇട്ടുകൊടുത്തത്. ഓരോ ശത്രുവിനും അർഹിക്കുന്ന പോരാട്ട മുറയുണ്ടെന്ന പൊതു തത്വമാണ് ഇവിടെ എറണാകുളത്തെ സിപിഎം സ്വീകരിച്ചത്. അഞ്ച് മണിക്കൂറിലേറെ സ്വരാജിന്‍റെ ഫ്ളാറ്റിൽ ഷാനി ചിലവഴിച്ചതിന്‍റെയും തിരികെ ഇറങ്ങിയപ്പോൾ വസ്ത്രം മാറിയിരുന്നതിന്‍റെയും വിവരങ്ങളാണ് പുറത്തു വന്നത്.
അഞ്ച് മണിക്കൂർ ഒരു പുരുഷനും സ്ത്രീക്കും ഒരുമിച്ച് ചിലവഴിച്ചുകൂടെ എന്നു ചോദിക്കുന്നവരുണ്ട്. എന്നാൽ നാടിനു വേണ്ടി പ്രവർത്തിക്കേണ്ട ഒരു എംഎൽഎ ഫ്ളാറ്റിൽ കതകടച്ചിരുന്ന് ചാനൽ പ്രവർത്തകയുമായി ഗൂഡാലോചന നടത്തുന്നതിന്‍റെ അന്തസത്തയാണ് വിമർശിക്കപ്പെടുന്നത്. എന്തായാലും സ്വരാജിനിട്ടുള്ള പണി കുറിക്ക് കൊള്ളുന്ന ലക്ഷണമുണ്ട്. എറണാകുളം സിപിഎമ്മിൽ സ്വരാജ് കറിവേപ്പിലയായി തുടങ്ങിയതായിട്ടാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന. സ്ത്രീ വിഷയത്തിൽ പേരു ദോഷം കൂടി കേൾപ്പിച്ചതോടെ സ്വരാജിന്‍റെ പതനം ഏറെ കുറെ പൂർത്തിയാകുകയാണ്.
തമിഴകത്തെ ഹിറ്റ്‌മേക്കര്‍ അറിവഴകന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍താര നായികയാകും. മഞ്ജു വാര്യരെയാണ് നേരത്തെ ഈ സിനിമയില്‍ നായികയായി നിശ്ചയിച്ചിരുന്നത്. മഞ്ജുവാര്യരുടെ ആദ്യ തമിഴ് ചിത്രമാകുമായിരുന്ന ഈ പ്രൊജക്ട് ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. മഞ്ജുവിനെ മാറ്റി നയന്‍സിനെ കൊണ്ടുവരാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
ഈറം, വള്ളിനം, ആറാത് സിനം, കുട്രം 23 എന്നീ സിനിമകളിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടസംവിധായകനാണ് അറിവഴകന്‍. ആറാത് സിനം മലയാളത്തിലെ മെമ്മറീസിന്റെ റീമേക്ക് ആയിരുന്നു.
മായ, ഡോറ, അറം തുടങ്ങി തുടര്‍ച്ചയായ ഹിറ്റുകളിലൂടെ തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ നയന്‍താരയ്ക്ക് അറിവഴകന്‍ ചിത്രം മറ്റൊരു ഹിറ്റ് പ്രതീക്ഷയാണ്.