Latest News

കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ചു വിവാദങ്ങള്‍ അവസാനിക്കുന്നില്ല .ഏറ്റവും ഒടുവില്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതയില്‍ ഹർജി സമർപ്പിക്കുകയും ചെയ്തു. തുടർന്ന് സിബിഐയുടെ മറുപടി എന്താണെന്ന് അറിയിക്കണെമെന്ന് ഹൈക്കോടതി വിശദീകരിക്കുകയും കേസിൽ വ്യക്തമായ നിലപാടറിയിക്കാൻ നിർദ്ദേശിച്ച് കേസ് 29ന് പരിഗണിക്കാൻ മാറ്റിവയ്ക്കുകയും ചെയ്തു.
ഇതിനിടെ ചേട്ടന്റെ മരണത്തിൽ പൊലീസ് പ്രതികളെ അകമഴിഞ്ഞ് സഹായിച്ചെന്ന് ചൂണ്ടിക്കാട്ടി പുതിയ വെളിപ്പെടുത്തലുമായി രാമകൃഷ്ണൻ. മണിയുടെ സന്തത സഹചാരിയായ നടന്ന മാനേജർജോബി സെബാസ്റ്റ്യന്റെ മൊഴിയെടുത്തത് കേവലം 5 വരിയാണെന്ന് രാമകൃഷ്ണൻ പറയുന്നു.

രാമകൃഷ്ണന്റെ കുറിപ്പ് വായിക്കാം–

പാഡിയിൽ രക്തം ചർദ്ദിച്ച് കിടക്കുന്നത് രാവിലെ 8 മണി മുതൽ കണ്ടു നിന്നയാൾ ഈ ജോബിയാണ്. ജോബിയാണ് മറ്റുള്ളവരെ വിളിച്ചു വരുത്തിയും വൈകീട്ട് 3 മണി വരെ പാഡിയിൽ കിടത്തി കുടുംബക്കാരോട് ചോദിക്കാതെ ചികിത്സ നടത്തിച്ച ആൾ. ഇവനെ രക്ഷപ്പെട്ടുത്താൻ വേണ്ടി പോലീസ് അകമഴിഞ്ഞ് സഹായിച്ചതിന്റെ തെളിവാണ് ഈ 5 വരികൾ.

ഇതിൽ 5-ാം തിയ്യതി വൈകീട്ട് 3 മണിക്കാണ് ജോബി മണി ചേട്ടനെ കണ്ടതെന്ന് പറയുന്നു. 4.15ന് അമൃതയിൽ എത്തിച്ചു. അപ്പോ പിന്നെ ജോബി എങ്ങിനെ കുറ്റകാരനാകും.മണിയെ കണ്ട ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പാവം ! ചികിത്സ ഒട്ടും തന്നെ വൈകിച്ചില്ല ആത്മാർത്ഥതയുള്ള മാനേജർ. അടുത്ത പേജ് നോക്കുക ജോബിയുടെ ചേട്ടൻ ജിയോ സെബാസ്റ്റ്യന്റെ മൊഴിയിൽ 5-ാം തിയ്യതി ഉച്ചയ്ക്ക് 12 മണിയോടെ ജോബി, ജിയോ നെ വിളിച്ച് പാഡിയിലേക്ക് ഉടൻ ചെല്ലാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ ജോബിയും ,ഡോ :സുമേഷും പാഡിയിൽ ഉണ്ടായിരുന്നു. ഇവിടെ പൊളിഞ്ഞു പോലീസിന്റെ കള്ളം .നൂറു കള്ളത്തരങ്ങൾ ചെയ്യുമ്പോൾ ഒരു സത്യം അവശേഷിക്കും എന്നുള്ളത് എത്ര വാസ്തവം !

ഒരു മരണാവസ്ഥയിലായ രോഗിയെ ആദ്യം കണ്ട വ്യക്തിയാണ് പ്രധാന വിറ്റ്നസ് .ആ വ്യക്തിയിൽ നിന്നാണ് പ്രധാന മൊഴി രേഖപ്പെടുത്തേണ്ടത് എന്നാൽ ജോബിയെ രക്ഷപ്പെടുത്താൻ പോലീസ് അമിതമായ ആത്മാർത്ഥത കാണിച്ചതിന് തെളിവാണിത്-പോലീസ് മൊത്തം വായിച്ചു നോക്കാൻ മറന്നു പോയി.! രക്തം ചർദ്ദിച്ചതിനും, മയക്കമരുന്ന്കുത്തിവപ്പിച്ചതിനും, സമയത്തിന് ചികിത്സ കൊടുക്കാത്തതിനും, വീട്ടുകാരെ അറിയിക്കാത്തതിനും ഇവനെതിരെ എന്തു കേസാണ് എടുക്കേണ്ടത്. നമ്മൾ ആരും നിയമം പഠിച്ചിട്ടുണ്ടാവില്ല.

നീതിപീഠമേ നീ പറയൂ. എന്റെ പൊന്നു ചേട്ടൻ കിടന്ന് മരണവെപ്രാളത്തിൽ പിടയ്ക്കുമ്പോൾ ഇവനൊക്കെ 12 മണിക്കൂർ നോക്കി നിന്നു. എന്നെ ഒന്നു അറിയിക്കാഞ്ഞില്ലെ ഒന്നു ജീവനോടെ കാണാൻ. ദൈവമെ…. നീ കണ്ടില്ലെ ഈ ചതി. എന്റെ ചേട്ടൻ എന്തു തെറ്റു ചെയ്തു.ജോബിക്ക് എന്റെ ചേട്ടൻ കരൾ മാറ്റി വച്ച് അവന്റെ ജീവൻ രക്ഷിച്ചതല്ലെ?എന്നിട്ടും ആ പാവത്തിനെ രക്ഷിക്കായിരുന്നില്ലെ…ഈ പാപം ജോബി കഴുകി കളഞ്ഞാൽ പോകുമോ? കൊന്ന പാപം തിന്നാൽ തീരും എന്ന പഴഞ്ചൊല്ലുണ്ട്.

ജോബി നീ കൊലയ്ക്കു കൂട്ടുനിന്നിട്ടില്ലെങ്കിൽ സത്യം പറയ്.. : നീ എന്നോട് അമൃതയിൽ വച്ച്പറഞ്ഞതല്ലെ അരുണും, വിപിനും അറിയാതെ പാഡിയിൽ മെഥനോൾ എത്തില്ല എന്ന്. എന്നിട്ട് നിനക്ക് അറിയാവുന്ന സത്യം ഇപ്പോഴും നീ മൂടിവയ്ക്കുന്നു: എന്റെ ചേട്ടൻ വച്ചു തന്ന കരൾ നിന്റെ ഉള്ളിൽ പിടയ്ക്കുന്നുണ്ട് എങ്കിൽ നീ സത്യം പറയണം. അല്ലാതെ നിന്റെ ധ്യാനവും, കുമ്പസാരവും ദൈവം കാണില്ല. നിന്റെ കരൾ പുഴുത്ത് നീ ചാവും, ഞങ്ങൾ കൂടപിറപ്പുകളുടെ കണ്ണുനീർ നിന്റെ ഏഴു തലമുറ ചുട്ടുനീറും. എന്റെ ചേട്ടന്റെ പോസ്റ്റുമാർട്ടത്തിന്റെ കിറ്റിന് 275 രൂപ കണക്കു പറഞ്ഞ നീ ഇത്രയും കാലം കൂടെ നടന്നതിന്റെ കണക്ക് ആരോടാണ് ബോധിപ്പിച്ചത്? ദൈവമെ നീ ഇത് കാണുന്നില്ലെ?

കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് ശിക്ഷാ ഇളവ് നല്‍കാന്‍ ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടികയില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളും. ടി പി കേസിലെ പതിനൊന്ന് പ്രതികള്‍ക്ക് പുറമേ ഏറെ കോളിളക്കം സ്യഷ്ടിച്ച ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനും ശിക്ഷായിളവ് നല്‍കണമെന്ന് ജയില്‍ വകുപ്പ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ജയില്‍ വകുപ്പ് നല്‍കിയ 1911 പേരുടെ പട്ടികയില്‍ നിന്ന് 61  ഒഴിവാക്കി 1850 പേര്‍ക്ക് ശിക്ഷായിളവ് നല്‍കാനാണ് സര്‍ക്കാര്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്തത്. സർക്കാർ നൽകിയ ഈ പട്ടിക ഗവർണർ പി.സദാശിവം തിരികെ അയയ്ക്കുകയായിരുന്നു.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പതിനൊന്ന് പ്രതികള്‍, അതായത് കെ സി രാമചന്ദ്രന്‍, കുഞ്ഞനന്തന്‍, അണ്ണന്‍ സിജിത്ത്, മനോജ്, റഫീഖ്, അനൂപ്, മനോജ്കുമാര്‍, സുനില്‍കുമാര്‍, രാജീവ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍.

പുറമേ ഏറെ കോളിളക്കം സൃഷ്ടിച്ച ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം. കാരണവര്‍ വധക്കേസിലെ  ഷെറിണ്‍, കല്ലുവാതുക്കല്‍ മദ്യദുരന്തകേസില്‍ ശിക്ഷ അനുഭവിക്കുന്ന മണിച്ചന്‍, അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന കൃഷ്ണകുമാര്‍ എന്നിവരാണ്  ശിക്ഷാ ഇളവിനായി തയ്യാറാക്കിയ പട്ടികയിലെ പ്രമുഖര്‍. 14 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്കാണ് സാധാരണ ഗതിയില്‍ ശിക്ഷ ഇളവ് നല്‍കുന്നത്. പട്ടികയിലുള്ള  പലരും പത്ത് വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ അനുഭവിച്ചരാണ്. അതിനാല്‍ നിയമം പൂര്‍ണ്ണമായും അട്ടിമറിച്ചാണ് ജയില്‍ വകുപ്പ് പട്ടിക തയ്യാറാക്കിയതെന്ന് വ്യക്തം. പക്ഷെ ജയില്‍ വകുപ്പ് നല്‍കിയ പട്ടികയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയ 61 പേരില്‍ ടിപി കേസിലേത് അടക്കമുള്ള പ്രതികള്‍ ഉണ്ടോയെന്ന് വ്യക്തമല്ല.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനായി ഈ ബാലന്‍. ഒരു മലയാളി പയ്യനാണ് ഈ ഖ്യാതി നേടിയത്. ഡിഎൻഎ പരിശോധനയിലൂടെ കൊച്ചയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച 16 കാരിയുടെ കുട്ടിയുടെ അച്ഛൻ ഈ പന്ത്രണ്ടുകാരൻ തന്നെയെന്ന് വ്യക്തമായി. ഇതോടെയാണ് ഈ പയ്യനെ തേടി ബഹുമതി എത്തുന്നത്. പക്ഷെ 16 കാരി പ്രസവിച്ചതിനാൽ ഇത് ബാല പീഡനമാണ്. അതുകൊണ്ട് തന്നെ പോസ്‌കോ നിയമ പ്രകാരം ഇത് കുറ്റവുമാണ്. അതുകൊണ്ട് ഈ സംഭവത്തിൽ പോലീസ് കേസ് എടുക്കേണ്ടതുമുണ്ട്.
എന്നാൽ ഇവിടെ ആര് ആരെ പീഡിപ്പിച്ചുവെന്നത് പോലീസിനെ കുഴയ്പ്പിക്കുകയാണ്. പെൺകുട്ടിയെ പയ്യനാണോ പയ്യനെ പെൺകുട്ടിയാണോ പീഡിപ്പിച്ചതെന്ന് സംശയം നിലനിൽക്കുകയാണ്. അതുകൊണ്ട് തന്നെ പോക്‌സോ കേസ് എടുക്കാനും കഴിയുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പരിശോധനയിലാണ് പ്രസവിച്ച ചോരക്കുഞ്ഞിന്റെ പിതൃത്വത്തിൽ തീരുമാനമായത്. ഏറെ കുട്ടിക്കാലത്ത് തന്നെ കുഞ്ഞുണ്ടാകാൻ തക്ക പ്രായം ആർജ്ജിക്കുന്ന ആരോഗ്യാവസ്ഥയാണ് കുട്ടിക്കുള്ളതെന്നും മെഡിക്കൽ കോളേജിലെ ഡോക്ടർമാർ തിരിച്ചറിയുന്നു.

എന്നാൽ പന്ത്രണ്ടാം വയസ്സിൽ അച്ഛനാകുകയെന്നത് കേട്ട് കേൾവിയില്ലാത്തതുമാണെന്ന് ഡോക്ടർമാർ പറയുന്നു. പിതൃത്വ പരിശോധനയ്ക്കായി പതിനെട്ട് ദിവസം പ്രായമുള്ള കുട്ടിയുടെ രക്ത സാമ്പിളുകളാണ് ഡോക്ടർമാർ ശേഖരിച്ചത്. ഇതുപയോഗിച്ചുള്ള പരിശോധനയിലാണ് പിതൃത്വം ഉറപ്പിച്ചത്. പെൺകുട്ടിക്ക് പതിനാറ് വയസ്സുമാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ നിയമപരമായി കേരളാ പോലീസിന് ഈ കേസ് കൈമാറുകയാണ്. കൊച്ചിയിലെ ആശുപത്രിയിൽ പെൺകുട്ടി പ്രസവിച്ചതുമായി ബന്ധപ്പെട്ട് ഏറെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊഴിയിൽ നിറയെ വൈരുദ്ധ്യമായിരുന്നു. ഇതിനിടെയാണ് പന്ത്രണ്ട് വയസ്സുകാരന്റെ കഥ പുറത്തുവന്നത്.

എന്നാൽ അപ്പോഴും പോലീസ് ഇത് പൂർണ്ണമായും വിശ്വസിച്ചില്ല. യഥാർത്ഥ പീഡനകനെ രക്ഷിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിട്ടാണ് ഇതിനെ കരുതിയത്. തുടർന്നാണ് ഡിഎൻഎ പരിശോധന നടത്തിയത്. ഇതിൽ പന്ത്രണ്ടുകാരനാണ് അച്ഛനെന്ന് തെളിഞ്ഞതോടെ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തില്ല. എന്നാൽ ഏതു തരത്തിൽ കേസ് എടുക്കണമെന്നതാണ് പ്രശ്‌നം. പയ്യനെ പെൺകുട്ടി പീഡിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. പെൺകുട്ടിയെക്കാൾ നാല് വയസ് പയ്യന് കുറവാണെന്നതാണ് ഇതിന് കാരണം. കേസിൽ പയ്യനേയോ പെൺകുട്ടിയേയോ ശിക്ഷിക്കാനും സാധ്യത കുറവാണ്. ഇരുവർക്കും പ്രായപൂർത്തിയാകാത്തതാണ് ഇതിന് കാരണം.

ഒറ്റപ്പെട്ടുപോകുമ്പോഴും പുറംലോമറിയാതെ ചിരിച്ചുകൊണ്ടു പിടിച്ചുനിന്ന സൈറാബാനു എന്ന കഥാപാത്രം പലപ്പോഴും മഞ്ജു വാര്യര്‍ എന്ന നടിയെത്തന്നെയാണു ഓര്‍മ്മിപ്പിച്ചതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി കെ വാര്യര്‍. എന്നാല്‍ മഞ്ജു എന്ന നടിയുടെ ജീവിതവും മൂന്നു വര്‍ഷംകൊണ്ടു വല്ലാതെ മാറിയിരിക്കുന്നു. പാവപ്പെട്ടവരെയും കഷ്ടപ്പെടുന്നവരെയുംകുറിച്ചു അവര്‍ പലപ്പോഴും ആലോചിക്കുന്നു. അവര്‍ക്കുവേണ്ടി സമയം മാറ്റിവയ്ക്കുന്നു എന്നും തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉണ്ണി കെ വാര്യര്‍ കുറിക്കുന്നു. ഒരു പ്രമുഖ മലയാളമാധ്യമത്തിനു എഴുതിയ ലേഖനത്തില്‍ ആണ് ഉണ്ണി കെ വാരിയര്‍ ഇങ്ങനെ എഴുതുന്നത് .
ഉണ്ണിവാര്യരുടെ ലേഖനത്തിലേക്ക്:

മൂന്നു വര്‍ഷം മുന്‍പ് ജീവിതത്തിന്റെ വഴിത്തിരിവില്‍ തൃശൂര്‍ പുള്ളിലെ വീട്ടിലേക്കു പോരാന്‍ തീരുമാനിച്ച ശേഷം മഞ്ജു വാരിയരെ കണ്ടിരുന്നു. എന്താണിനി ചെയ്യുകയെന്നു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു. ‘കുറെ ദിവസമായി എനിക്കുറങ്ങാന്‍ പോലും പറ്റാത്തതിനു ഒരു കാരണം അതാണ്. എവിടെക്കാണു ജീവിതം പോകുന്നത് എന്നറിയില്ല. ‘ അച്ഛനും അമ്മയ്ക്കും ബാധ്യതയായി ജീവിക്കേണ്ടിവരുമോ എന്ന ചിന്ത മുഖത്തു കാണാമായിരുന്നു. അഭിനയിക്കുമോ എന്നു ചോദിച്ചപ്പോള്‍ പറഞ്ഞു, ‘അറിയില്ല. എന്നെ എല്ലാവര്‍ക്കും വേണ്ടി വരുമോ എന്നറിയില്ലല്ലോ. 14 വര്‍ഷമായില്ലെ.’

വല്ലാതെ ഒറ്റപ്പെട്ടുപോയ അവസ്ഥ മുഖത്തു കാണാമായിരുന്നു. വളരെ കുറച്ചാണു സംസാരിച്ചിരുന്നത്. മൂന്നു വര്‍ഷത്തിനു ശേഷം കെയ്‌റോഫ് സൈറാബാനു എന്ന സിനിമ കണുമ്പോള്‍ ഓര്‍ത്തതു പഴയ മഞ്ജുവിനെയാണ്.

ഒറ്റപ്പെട്ടുപോകുമ്പോഴും പുറംലോമറിയാതെ ചിരിച്ചുകൊണ്ടു പിടിച്ചുനിന്ന സൈറാബാനു എന്ന കഥാപാത്രം പലപ്പോഴും മഞ്ജു എന്ന നടിയെത്തന്നെയാണു ഓര്‍മ്മിപ്പിച്ചത്. അവരുടെ കൂടെ നടക്കുമ്പോള്‍ !!ഞാനതു കണ്ടതാണ്. ഇത് അഭിനയാണ്. എന്നാല്‍ മഞ്ജു എന്ന നടിയുടെ ജീവിതവും മൂന്നു വര്‍ഷംകൊണ്ടു വല്ലാതെ മാറിയിരിക്കുന്നു. പാവപ്പെട്ടവരെയും കഷ്ടപ്പെടുന്നവരെയുംകുറിച്ചു അവര്‍ പലപ്പോഴും ആലോചിക്കുന്നു. അവര്‍ക്കുവേണ്ടി സമയം മാറ്റിവയ്ക്കുന്നു. മനോരമ നല്ല പാഠത്തില്‍ ഒന്നാം സമ്മാനം നേടിയ അട്ടപ്പാടിയിലെ കുട്ടികളെ കാണാന്‍ ഒരു ദിവസം മുഴുവനും അവര്‍ ചിലവിട്ടു. അതുകൊണ്ടു പ്രത്യേക മൈലേജൊന്നും അവര്‍ക്കു കിട്ടാനിടയില്ല. അവരുടെ നന്മതന്നെയാണു അതിനു പുറകിലുണ്ടായിരുന്നത്. വയനാട്ടിലെ ഏതോ ആദിവാസി ഗ്രാമത്തില്‍ പോയത് ആരെയും അറിയിക്കാതെയാണ്. ഇങ്ങിനെ എത്രയോ യാത്രകള്‍.

ഗുണ്ടകള്‍ കൈകാര്യം ചെയ്ത നടിയെ ദിവസങ്ങളോളം അവര്‍ ചേര്‍ത്തു പിടിക്കുന്നതുപോലെ കൂടെ നില്‍ക്കുകയായിരുന്നു. ‘ഞാനുണ്ട് കൂടെ’ എന്നു ഹൃദയംകൊണ്ടു പറയുന്ന നിമിഷങ്ങള്‍. പുറംലോകം അറിയാത്ത ഭീകരയുടെ പേടി സ്വപ്നങ്ങള്‍ കാണാതെ ആ കുട്ടി ഉറങ്ങിയതിനു ഒരു കാരണം ഈ കൂടെ നില്‍ക്കല്‍ ആയിരിക്കാം. ഡാന്‍സുകളിച്ചു നേടുന്ന പണത്തിന്റെ വലിയൊരു ഭാഗം നല്‍കുന്നതു പാവപ്പെട്ടവര്‍ക്കാണ്. അതിനു മാത്രം വലിയ സമ്പാദ്യമൊന്നും മഞ്ജു വാരിയര്‍ക്കില്ല എന്നതാണു സത്യം.

സൈറാബാനുവെന്ന കഥാപാത്രത്തിന്റെ തിളക്കം മലയാളത്തിന്റെ അപൂര്‍വ തിളക്കമാണ്. അത്തരമൊരു കഥാപാത്രം കൈകാര്യം ചെയ്യാന്‍ കഴിവുള്ള എത്രപേരുണ്ട് എന്നു തിരിഞ്ഞു നോക്കുമ്പോഴാണു നാം ഈ നടിയെ അറിയുക. അതീവ ദയനീയവും ഭൂമിയോളം താഴ്ന്നുമുള്ള എത്രയോ സീനുകള്‍. അതീവ ഹൃദ്യമായ മുഖത്തു തിളക്കമുള്ള സീനുകള്‍. ഇവിടെ കാണുന്നതൊരു നടിയെത്തന്നെയാണ്. കന്മദം എന്ന സിനിമയില്‍ കണ്ട അതേ കരുത്തോടെ മഞ്ജു വാരിയര്‍ ഇപ്പോഴും ബാക്കിയാകുന്നു. ലോഹിതദാസ് എന്ന എഴുത്തുകാരന്റെ അസാന്നിധ്യം അറിയുന്നത് ഇവടെയാണ്. സൈറാബാനുവില്‍ ‘നിങ്ങള്‍ എന്റെ അമ്മയല്ലല്ലോ’ എന്നു ചോദിക്കുന്ന നിമിഷം മലയാള സിനിമയുടെ അപൂര്‍വമായ അഭിനയ മുഹൂര്‍ത്തമാണു നാം കാണുന്നത്. കെട്ടുകാഴ്ചകളില്ലാത്തൊരു മനോഹരമായ സിനിമ മഞ്ജു സ്വന്തം സിനിമയാക്കി മാറ്റുന്നു.

നടി എന്ന നിലയില്‍ മഞ്ജു വാരിയര്‍ തിരിച്ചുവരുമെന്നു അവരുടെ പഴയ സിനിമകള്‍ കണ്ട ആരും പറയും. എന്നാല്‍ മഞ്ജു വാരിയര്‍ എന്ന വ്യക്തി ഇതുപോലെ ഉദിച്ചുയരുമെന്നു പ്രതീക്ഷിച്ചതേയില്ല. ചെന്നൈയില്‍ താരപ്രഭയാര്‍ന്നൊരു ചടങ്ങില്‍ സ്വന്തം ജീവിതത്തെക്കുറിച്ചു മലയാളത്തെക്കാള്‍ മനോഹരമായ ഇംഗ്‌ളീഷില്‍ മഞ്ജു സംസാരിക്കുന്നതു അത്ഭുതത്തോടെ മാത്രമെ കണ്ടിരിക്കാനാകൂ. അളന്നു തൂക്കിയ വാക്കുകള്‍, അഹങ്കാരം പുരളാത്ത മുഖഭാവം.. ഇതഭിനയമല്ലെന്നു മനസ്സിലാക്കാന്‍ മനശാസ്ത്രം പഠിക്കേണ്ടതില്ല.

ഒരു പാടു ദുരന്തങ്ങള്‍ക്കു ശേഷം ആള്‍ത്തിരക്കിനിടയിലൂടെ തല ഉയര്‍ത്തി കടന്നു പോകുക എന്നതു എളുപ്പമല്ല. രണ്ടാം വരവില്‍ അഭിനയത്തോളം തന്നെ തിളക്കമാര്‍ന്നൊരു സമൂഹ ജീവിതവും മഞ്ജു കെട്ടിപ്പടുത്തിരിക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതുപോലെ സാമൂഹ്യ പ്രശ്‌നത്തില്‍ ജനം അറിഞ്ഞും അറിയാതെയും ഇടപെട്ട നടികള്‍ ഉണ്ടെന്നു തോന്നുന്നില്ല. എത്രയോ പേര്‍ക്ക് അവരുടെ സാന്നിധ്യംപോലും കരുത്തും തണലുമാകുന്നു. പത്രസമ്മേളനത്തില്‍ അവസാനിക്കുന്ന പ്രതിബന്ധതയല്ല എന്നതും ഇതൊടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

നിങ്ങള്‍ക്കു ഈ സ്ത്രീയെ വിമര്‍ശിക്കാം വെറുക്കാം. പക്ഷെ വീണുപോയ ഒരിടത്തുനിന്നു തനിയെ എഴുനേല്‍ക്കുകയും സ്വന്തം വഴി കണ്ടെത്തുകയും അതിലൂടെ നിശബ്ദയായി നടന്നു വെളിച്ചം വിതറുകയും ചെയ്ത ഒരു സ്ത്രീയാണിതെന്നു മറക്കാനാകില്ല.ജീവിതത്തിന്റെ തിരിച്ചുവരവെന്നതു സിനിമയെക്കാള്‍ വലിയ നേട്ടമാണ്. ദൈവം തയ്യാറാക്കിവച്ച തിരക്കഥയില്‍ അവരതു ചെയ്തുകൊണ്ടേയിരിക്കുന്നു. ഉപദ്രവിക്കപ്പെട്ട നടിയെ അനുകൂലിക്കാന്‍ ചേര്‍ന്ന കൂട്ടായ്മയില്‍ നിറ കണ്ണുകളുമായി ഇരുന്ന മഞ്ജുവാരിയര്‍ എന്ന നടിയുടെ മനസ്സിലെ കടല്‍ കണ്ണുകളില്‍ കാണാമായിരുന്നു. അത്തരമൊരു കടല്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഒരാളെയാണു നമുക്കു വേണ്ടത്. സൈറാബാനുവില്‍ കാണുന്നത് ആ കടലാണ്. അത് അവരുടെ ഉള്ളിലെ കടലുതന്നെയാണ്. ഒറ്റപ്പെട്ടുപോയ ഒരുപാടു മലയാളി സ്ത്രീകളെ ഓര്‍ത്തു തിരയടിക്കുന്ന കടല്‍.

കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിനും മകൻ ഷിബുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി 2010ല്‍ കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച പതിനാലുകാരന്റെ കുടുംബം. തന്റെ മകളെ ലക്ഷ്യമിട്ടു വന്ന വിക്ടര്‍ മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും മകളെ വകവരുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ആരോപിക്കുന്നു. മകന്‍ മരിച്ച് 19 ദിവസം കഴിഞ്ഞാണ് പൊലീസ് വീട്ടിലെത്തിയത്. ഭീഷണി ഭയന്ന് കുണ്ടറയിലെ വീടു വിറ്റ് നാടുവിട്ടു. രാഷ്ട്രീയ നേതൃത്വത്തിനും കുണ്ടറ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് കുട്ടിയുടെ അമ്മയും സഹോദരിയും ഉന്നയിച്ചത്.
മരിച്ച കുട്ടിയുടെ അമ്മയും സഹോദരിയുടെയും വെളിപ്പെടുത്തൽ ഇങ്ങനെ:

നിന്നെ ലക്ഷ്യമിട്ടാണു വന്നത്, നീ സൂക്ഷിച്ചിരുന്നോ എന്ന് ഷിബു ഭീഷണിപ്പെടുത്തിയിരുന്നുവെന്നു മരിച്ച കുട്ടിയുടെ സഹോദരി പറഞ്ഞു. മകൻ മരിച്ച അന്നും ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തി. നിന്നെ ലക്ഷ്യമിട്ടാണു വന്നത്, കിട്ടിയതു സഹോദരനെയാണ്. നീ കരുതിയിരുന്നോ. ഇനിയും നീ സൂക്ഷിക്കണം. നിന്നെ കണ്ടുകഴിഞ്ഞാൽ ഇനി കുത്തിക്കീറും. ഫോണിലൂടെയും നേരിട്ടു കണ്ടപ്പോഴും ഇതേ രീതിയിലായിരുന്നു പ്രതികരണം. പള്ളയിൽ കത്തി കൊണ്ടുവച്ചിട്ടാണ് ഷിബു ഇങ്ങനെ ഭീഷണിപ്പെടുത്തിയത്.

അവരുടെ കൂടെ വന്ന് അവർ പറയുന്നതു ചെയ്താൽ സാമ്പത്തിക പുരോഗതിയുണ്ടാകുമെന്ന് വിക്ടറിന്റെ ഭാര്യ ലത പറഞ്ഞിരുന്നു. അവർ പറയുന്ന സ്ഥലങ്ങളിൽ, ആളുകളുടെ മുന്നിൽ വരാൻ തയാറാകണം. മാതാപിതാക്കളുടെ അടുത്തോ മറ്റു ബന്ധുക്കളുടെ അടുത്തോ ഇക്കാര്യം പറയരുതെന്നും അവർ ആവശ്യപ്പെട്ടു. ഇക്കാര്യം അച്ഛനും അമ്മയും അവരോടു ചോദ്യം ചെയ്തു. ഇതു പിന്നീടു വഴക്കിൽ കലാശിച്ചു.

ജോലി കഴിഞ്ഞു വരുമ്പോൾ പലപ്പോഴും ഷിബു പറഞ്ഞുവിട്ടതെന്നു സംശയിക്കുന്ന ആളുകൾ തന്നോട് അപമര്യാദയായി പെരുമാറാറുണ്ടായിരുന്നു. അവിടെനിന്ന് ഓടി രക്ഷപെടുകയാണു പതിവ്. ഇക്കാര്യത്തിൽ പലതവണ പൊലീസുകാരോടു പരാതിപ്പെട്ടിട്ടുണ്ട്. രണ്ടു കൂട്ടരെയും സ്റ്റേഷനിലേക്കു വിളിപ്പിക്കും. എന്നാല്‍ ചെയ്ത കുറ്റം ഷിബു സമ്മതിച്ചു തരില്ല. അപ്പോൾ‌ അവിടുള്ള പൊലീസുകാർ പറയും ഇയാൾക്ക് ഇപ്പോൾ 18 വയസ് പ്രായമല്ലേ ആയുള്ളു. കല്യാണം ഒക്കെ കഴിഞ്ഞു നല്ല രീതിയിൽ ജീവിക്കാനുള്ള കുട്ടിയാണ്. ഇതിന്റെ പേരിൽ കേസും വഴക്കുമൊക്കെയായി കോടതി കയറിയിറങ്ങേണ്ടി വന്നുകഴിഞ്ഞാൽ ഇയാളുടെ ഭാവിയെ അതു ബാധിക്കും. ഒന്നുമില്ലേലും അയൽക്കാരല്ലേ. പറഞ്ഞുതീർത്താൽ തീരുന്ന പ്രശ്നങ്ങളല്ലേ ഉള്ളൂ എന്നൊക്കെ പറഞ്ഞ് ഒത്തുതീർത്തു വിടുകയാണു പതിവ്.

ഇതിനുശേഷം സ്റ്റേഷനു വെളിയിലിറങ്ങുമ്പോൾ വിക്ടർ വീണ്ടും ഭീഷണിപ്പെടുത്തും. മാനസികരോഗിയാണെന്ന സർട്ടിഫിക്കറ്റ് കയ്യിലുണ്ടെന്നു പറഞ്ഞാണ് വിക്ടറിന്റെ ഭീഷണി. അതുവച്ച് താൻ ഒരുപാടു കേസുകൾ ഉണ്ടാക്കുന്നുണ്ടെന്നും ഇയാൾ പറയുമായിരുന്നു. കുണ്ടറ സ്റ്റേഷനിലെ പൊലീസുകാർ തന്റെയും ഭാര്യയുടെയും അടുത്ത സുഹൃത്തുക്കളാണെന്നാണു വിക്ടർ പറഞ്ഞതെന്നും സഹോദരി വ്യക്തമാക്കി.
ഷിബു വണ്ടി ഇടിപ്പിച്ചതിനെത്തുടർന്ന് പിതാവ് കൊല്ലം ജില്ലാ ആശുപത്രിയിൽ കിടക്കുമ്പോഴാണ് പതിനാലുകാരൻ മരിക്കുന്നത്. വൈകിട്ട് ആശുപത്രിയിൽ അച്ഛനു കൂട്ടുകിടന്നശേഷം മകൻ പകൽ വീട്ടിലുണ്ടായിരുന്നു. താനും മകളും ആശുപത്രിയിലും. അന്നു ഷിബുവും ഒരു ഗുണ്ടയും അവരുടെ വീട്ടിലുണ്ടായിരുന്നു. മുൻപു പലപ്പോഴും കുട്ടിയെ ഷിബു ഭീഷണിപ്പെടുത്തിയിരുന്നു. ‘മുൻപ് പലപ്പോഴും നിന്നെ വെട്ടാനോടിച്ചിട്ടു കിട്ടിയില്ല. നീ കരുതലോടെ ഇരുന്നോ. നിന്റെ പെങ്ങളെ ഞാൻ ഗുണ്ടകളെയുമായി വന്ന് മാനഭംഗപ്പെടുത്തി കൊന്നു കെട്ടിത്തൂക്കും. നീ എതിർക്കുകയാണെങ്കിൽ നിന്റെയും സ്ഥിതി അതാണ്. എണ്ണിക്കോ നിന്റെ കഴുത്തിനുമുകളിൽ തല മൂന്നുദിവസത്തേക്കേ കാണുകയുള്ളൂ’ എന്നൊക്കെ ഷിബു ഭീഷണിപ്പെടുത്തിയിരുന്നു.

ആശുപത്രിയിൽവച്ച് മകനെ ഫോണിൽ വിളിച്ചിട്ട് മറുപടിയില്ലാത്തതുകൊണ്ട് വീട്ടിൽ ചെന്നപ്പോൾ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ആരെങ്കിലും വീടു ചവിട്ടിത്തുറക്കണേയെന്നു കരഞ്ഞു പറഞ്ഞപ്പോൾ ഷിബു ആണു കത്തിയുമായി വന്ന് ചവിട്ടിത്തുറന്നത്. അവൻതന്നെ കത്തികൊണ്ട് മകന്റെ ശരീരം ഷോളിൽനിന്ന് അറുത്ത് താഴെയിട്ടു. വണ്ടിവിളിച്ചുപോലുമല്ല കുട്ടിയുടെ മൃതദേഹം കൊണ്ടുപോയത്. സമീപവാസിയായ ഷിനാസിന്റെ തോളിലിട്ട് ബസിലാണ് കൊണ്ടുപോയത്. തൂങ്ങിമരണം ആണെങ്കിൽ വാർഡ് മെമ്പറോ പൊലീസോ സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് തയാറാക്കി വേണം മൃതദേഹം ഇറക്കാൻ. മകൻ മരിച്ച് 19 ദിവസം കഴിഞ്ഞാണ് പൊലീസ് വീട്ടിൽ വന്നത്. ആ ഷോൾ പോലും ഈ 19 ദിവസവും അങ്ങനെ തൂങ്ങിക്കിടക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം കൊല്ലത്തു നടത്തരുതെന്നു താൻ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്തു നടത്തണമെന്നാണു പറഞ്ഞത്. എന്നാൽ അവർ പണം കൊടുത്ത് കൊല്ലത്തു തന്നെ പോസ്റ്റ്മോർട്ടം ചെയ്തു.

അന്ന് കമ്യൂണിസ്റ്റ് ഭരണമായിരുന്നു. കമ്യൂണിസ്റ്റുകാർക്കൊപ്പം പല കാര്യങ്ങളിലും ഞാനന്നു സജീവമായി ഇറങ്ങിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സജികുമാർ, മേഴ്സിക്കുട്ടിയമ്മ തുടങ്ങിവരൊക്കെയുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം തിരുവനന്തപുരത്തുമതിയെന്നു താൻ ഇവരോടൊക്കെ കരഞ്ഞുപറഞ്ഞതാണ്. കൊല്ലത്തു ചെയ്യുന്നതിനെന്താ എന്നാണ് ഇവരെന്നോടു തിരിച്ചു ചോദിച്ചത്. യാതൊരു തെളിവും ഉണ്ടാകാതിരിക്കാൻ വേണ്ടി മകന്റെ മൃതദേഹം ദഹിപ്പിക്കുകയാണ് അവർ ചെയ്തത്. അവരുതന്നെ അതിനുള്ള സംവിധാനങ്ങൾ ചെയ്തു. മൃതദേഹവുമായി വന്ന ആംബുലൻസിന്റെ ചെലവൊക്കെ പാർട്ടി തന്നെയാണു വഹിച്ചത്. എന്റെ സങ്കടം അവർ അന്നു കേട്ടിരുന്നെങ്കിൽ ഇന്ന് കുണ്ടറയിൽ പത്തുവയസ്സുകാരിയുടെ മരണം ഉണ്ടാകില്ലായിരുന്നു.

മകന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണമൊന്നും നടത്തിയില്ല. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ പണമുണ്ടെങ്കിൽ ഒപ്പമുണ്ടാകുമെന്ന് സ്റ്റേഷനിലെ എഎസ്ഐ പറഞ്ഞു. പൊന്നു സഹോദരി, തുട്ടുണ്ടോ ഞങ്ങളെല്ലാം ഒപ്പം കാണുമെന്നായിരുന്നു ഈ ഉദ്യോഗസ്ഥന്റെ പ്രതികരണം.

ഭർത്താവിനെ വിക്ടർ പിന്നീടും മമ്മട്ടി കൊണ്ട് അടിച്ചു. ഇതിൽ പരാതി കൊടുത്തു തിരിച്ചെത്തിയപ്പോൾ വഴിയിൽവച്ച് ഷിബുവും വിക്ടറും ഭർത്താവിനെ വീണ്ടും ഉപദ്രവിച്ചു. ഷിബുവിന്റെ കൈയിൽ 10 അടി ദൂരത്തിൽനിന്നു വെടിവയ്ക്കാവുന്ന തോക്കുണ്ടെന്നും വിക്ടർ പറഞ്ഞിരുന്നു. നിരന്തരമായ ഭീഷണി ഭയന്നാണ് കുണ്ടറയിലെ വീടു വിറ്റു പോയത്– അമ്മ കൂട്ടിച്ചേർത്തു.

കുണ്ടറയിൽ പത്ത് വയസുകാരി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ട് മരിച്ച സംഭവത്തിൽ അറസ്റ്റിലായ കുട്ടിയുടെ മുത്തച്ഛൻ വിക്ടറിനെതിരെ വീണ്ടും കൊലപാതക ആരോപണം. 2010 ൽ മരിച്ച പതിനാലുകാരന്റെ അമ്മയാണ് വിക്ടറിനെതിരെ പരാതി നൽകിയത്.
വിക്ടറും മകനും ചേർന്ന് അയൽവാസിയായ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം വിക്ടർ മറ്റൊരു പെൺകുട്ടിയേയും പീഡിപ്പിച്ചതായി പരാതി ലഭിച്ചു. പതിമൂന്ന് കാരിയായ ബന്ധുവായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്.

കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. നെടുമ്പന സ്വദേശി ഫൈസല്‍ കമീസാണ് (24) അറസ്റ്റിലായത്. സിപിഎം പ്രാദേശിക നേതാവിന്‍റെ മകനാണിയാള്‍.ഹ്രസ്വസിനിമയില്‍ അഭിനയിച്ച 15 വയസ്സുകാരിയെയാണ് കൂട്ടബലാത്സംഗം ചെയ്തത്. സീരിയലില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് സീരിയല്‍ രംഗവുമായി ബന്ധമുള്ള സ്ത്രീയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.  പെണ്‍കുട്ടിയെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തില്‍ ആറ് പേര്‍ കുറ്റക്കാരാണെന്നാണ് സൂചന. 18ആം തിയതി  നല്‍കിയ പരാതിയില്‍ പൊലീസ് ഇന്നാണ് കേസെടുത്തത്. സീരിയല്‍ ഹ്രസ്വസിനിമകളില്‍ ബാലതാരമായി അഭിനയിച്ച 15 കാരിയെയാണ്‌ ബലാല്‍സംഘം ചെയ്‌തത്‌.  ബലാല്‍സംഗം ചെയ്‌ത മറ്റൊരു യുവാവിനെ പെണ്‍കുട്ടിക്ക്‌ തിരിച്ചറിയാനായിട്ടില്ല. പെണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തുകയാണ്.

ദിലീപ്, മഞ്ജു, കാവ്യ എന്നീ മൂന്നു പേരുകളെ ചുറ്റിപ്പറ്റിയാകും മലയാള ചലച്ചിത്ര മേഖലയിൽ ഏറ്റവും കൂടുതൽ ഗോസ്സിപുകൾ വന്നിട്ടുള്ളത്. പല കാലങ്ങളിലായി പല തരത്തിലുള്ള വാർത്തകൾ ഇവരെ പറ്റി ഇറങ്ങിയിരുന്നു. സിനിമ ലേഖകൻ പല്ലിശ്ശേരി ഒരു മാധ്യമത്തില്‍ എഴുതിയ ലേഖനം ആണ് ഇപ്പോള്‍ വീണ്ടും വിവാദമായിരിക്കുന്നത്.
മഞ്ജുവിനേയും കാവ്യയേയും ഒരേ സമയം ഭാര്യമാരാക്കണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു എന്നാണ് പല്ലിശ്ശേരി അഭ്രലോകം എന്ന തന്റെ ലേഖനത്തിലൂടെ പറയുന്നത്. കാവ്യയുടെ വിവാഹ മോചന വാർത്തയറിഞ്ഞ ദിലീപ് ആദ്യം പറഞ്ഞത് ‘ബോംബ് പൊട്ടിക്കഴിഞ്ഞു’ എന്നതാണ്. ഗണേഷ് കുമാറിനോടും ഇടവേള ബാബുവിനോടുമാണ് ദിലീപ് ഇങ്ങനെ പറഞ്ഞത്. എന്താണ് സംഭവം എന്ന് ഇവർ ചോദിച്ചപ്പോൾ ‘കാവ്യ ഭർത്താവിന്റെ വീട്ടിൽ നിന്നും എല്ലാം ഉപേക്ഷിച്ച് ലാൻഡ് ചെയ്തിരിക്കുന്നു’ എന്നാണ് ദിലീപ് പറഞ്ഞത്. ഇതു കേട്ട് ഞെട്ടിയ ഇവർ കാവ്യ ഇനി എന്തു ചെയ്യുമെന്ന് ചോദിച്ചു. ‘അവൾ എന്നോടൊപ്പം ജീവിതാവസാനം വരെ ഉണ്ടാകും’ എന്നാണ് അന്ന് ദിലീപ് പറഞ്ഞത്.

Image result for dileep kavya

ഇക്കാര്യത്തിൽ ഗണേഷ് കുമാർ എതിർപ്പ് പ്രകടിപ്പിച്ചു എന്നും പല്ലിശ്ശേരി എഴുതുന്നു. പിന്നീടൊരിക്കൽ നടി ഭാവനയുടെ മുറിയുടെ താക്കോൽ ദിലീപ് ചോദിക്കുകയും ദിലീപും കാവ്യയും ഒന്നിച്ചു മുറിയിലേയ്ക്ക് പോവുകയും ചെയ്തു.ഇതു ഭാവനയുൾപ്പടെ പലരും കണ്ടതാണ്. പിന്നീട് ഭാവന ഇക്കാര്യം സംയുക്ത വർമ്മ, ഗീതു മോഹൻ ദാസ്, പൂർണ്ണിമ ഇന്ദ്രജിത്ത് എന്നിവരോടു പറയുമ്പോൾ മഞ്ജു കേൾക്കുകയായിരുന്നു. ഇവരെല്ലാവരും വർഷങ്ങളായി അടുത്ത കൂട്ടുകാരാണ്.

Image result for dileep kavya

മഞ്ജു ഇക്കാര്യങ്ങൾ ദിലീപിനോടു ചോദിച്ചു. ദിലീപ് എല്ലാം സമ്മതിക്കുകയും കാവ്യയെ ഉപേക്ഷിക്കാൻ കഴിയില്ലെന്നു പറയുകയും ചെയ്തു. ഭർത്താവിനെ പങ്കു വെക്കാൻ കഴിയില്ലെന്ന് മഞ്ജു തീർത്തു പറഞ്ഞു. തനിക്ക് രണ്ടു പേരേയും വേണമെന്നു ദിലീപ് പറഞ്ഞതോടെ മഞ്ജു ദിലീപിന്റെ ആലുവയിലെ വീട്ടിൽ നിന്നും തൃശ്ശൂരിലെ സ്വന്തം വീട്ടിലേയ്ക്ക് പോന്നു എന്ന്  പല്ലിശ്ശേരി ഉറപ്പിച്ചു പറയുന്നു .

മുണ്ടൂരില്‍ യുവതിയെ ഭര്‍ത്താവ് റോഡിലിട്ട് കുത്തി കൊന്നു.മുണ്ടൂര്‍ കുളമുള്ളി വീട്ടില്‍ നാണിക്കുട്ടിയുടെ മകള്‍ നിഷ (28) യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. പാലക്കാട് കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നിഷ ജോലി കഴിഞ്ഞ് തിരികെ വരവെ വീടിനടുത്ത് കാട്ടുകുളത്ത് ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കവെ സമീപത്ത് കാത്തു നിന്നിരുന്ന ഭര്‍ത്താവ് ബിജു കുത്തുകയായിരുന്നു.
കുത്തേറ്റു വീണ നിഷയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കവെ ബിജു ഒാടി രക്ഷപ്പെട്ടു. നിഷയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.  കുടുംബ പ്രശ്‌നങ്ങളാണ് കൊലക്ക് കാരണമെന്നാണ് അറിയുന്നത്. ഒരു വര്‍ഷത്തിലധികമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. സ്വകാര്യ ബസ് ജീവനക്കാരനായ ബിജുവിനെ പൊലിസ് തിരയുന്നുണ്ട്. കോങ്ങാട് പൊലിസാണ് കേസ് അന്വേഷിക്കുന്നത്.

 

കര്‍ഷകാത്മഹത്യകള്‍ തുടര്‍ക്കഥയായ രാജ്യത്ത് നീതിക്കായി മരണശേഷവും തുടരുന്ന പ്രതീകാത്മക പോരാട്ടവുമായി കര്‍ഷകര്‍. കടക്കെണിയില്‍ കുടുങ്ങി ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികളുമായി തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകരാണ് രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റുമാര്‍ഗമില്ലെന്നാണ് കര്‍ഷകരുടെ ആവലാതി.അന്നം വച്ചുതരുന്ന രാജലക്ഷ്മി അമ്മയുടെ കണ്ണീര്‍. തിരിച്ചിറപ്പള്ളിയിലെ നെല്‍പ്പാടത്ത് അരനൂറ്റാണ്ടായി രാജലക്ഷ്മിയമ്മ ഉപജീവനമാര്‍ഗം തേടുന്നു. പക്ഷേ, കഴിഞ്ഞ മൂന്നുവര്‍ഷമായി ജീവിതത്തിന്‍റെ പ്രതീക്ഷയറ്റിരിക്കയാണ്. വിണ്ടുണങ്ങിയ നെല്‍പ്പാടങ്ങളും കരിഞ്ഞുണങ്ങിയ പ്രതീക്ഷകളും. വെള്ളം കിട്ടാതായപ്പോള്‍ പലായനമായിരുന്നു ആദ്യ ഉദ്ദേശം. പക്ഷേ, അപ്പൊഴേക്കും മകനുള്‍പ്പെടെ പ്രിയപ്പെട്ടവരില്‍ പലരും ജീവിതത്തില്‍ നിന്നു തന്നെ പലായനം ചെയ്തു.

Image result for Farmers-protest-with-dead-farmers-skull
കടക്കെണിയില്‍ കുടുങ്ങി ജീവനൊടുക്കിയ കര്‍ഷകരുടെ തലയോട്ടിയുമായാണ് തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധസമരം നടത്തുന്നത്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിമാസ പെന്‍ഷന്‍, തമിഴ്നാടിനെ മരുഭൂമിയാക്കാനുള്ള നടപടികള്‍ ഉപേക്ഷിക്കുക, കാവേരി നദിയിലെ നീരൊഴുക്കു വര്‍ധിപ്പിക്കുക, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പാദനച്ചെലവിന് ആനുപാതികമായ വില ലഭ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
നൂറു ദിവസം നീളുന്ന നിരാഹാര സമരത്തില്‍ ആയിരത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നാന്നൂറോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തെന്നാണ് ദക്ഷിണേന്ത്യ നദീ സംയോജന കര്‍ഷക സംഘം പറയുന്നത്.

Image result for Farmers-protest-with-dead-farmers-skull
ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ ഉറപ്പ് പാഴായെന്നും ഇവര്‍ ആരോപിക്കുന്നു. നിലവിലെ പ്രശ്നങ്ങള്‍, സംസ്ഥാനസര്‍ക്കാരിന്‍റെ പരിധിക്ക് പുറത്തുള്ളതാണെന്നും അതിനാല്‍ ‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Copyright © . All rights reserved