തോമസ് ചാണ്ടിയുടെ രാജിയെ കളിയാക്കി കൊണ്ടുള്ള തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു.
‘കേരള രാഷ്ട്രീയത്തിലെ ദുര്‍മ്മേദസ്സിന് വിശ്രമജീവിതം ആശംസിച്ചുകൊണ്ട് സ്നേഹപൂര്‍വ്വം, പാലക്കാട്ടെ കൊച്ചന്‍’ എന്നെഴുതി ചിരട്ടയില്‍ തോമസ് ചാണ്ടിയുടേതെന്നു തോന്നിപ്പിക്കുന്ന രൂപം വരച്ച ചിത്രത്തോടൊപ്പമായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.
എന്നാല്‍ മന്ത്രിയുടെ രാജിയെ പരിഹസിക്കുന്നതിന് അപ്പുറമായി എം.എല്‍.എ തന്റെ പോസ്റ്റില്‍ തോമസ് ചാണ്ടിയെ ബോഡി ഷേമിംങ് നടത്തുകയായിരുന്നെന്നാണ് ഈ നടപടിയെ എതിർത്തവരുടെ ആരോപണം. പൊതുവെ തടിച്ച ശരീര പ്രകൃതിയുള്ള തോമസ് ചാണ്ടിയുടെ ശരീരത്തെ കളിയാക്കുകയാണ് ബല്‍റാം എന്നും വിമർശകർ ആരോപിക്കുന്നു.
അതേ സമയം ഗതാഗതമന്ത്രിസ്ഥാനം എന്‍.സി.പിക്കായി ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായി രാജിവെച്ച ശേഷം തോമസ് ചാണ്ടി പ്രതികരിച്ചിരുന്നു. ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകുമെന്നും അത് ശശീന്ദ്രനായാലും താനായാലുമെന്ന് തോമസ് ചാണ്ടി വ്യക്തമാക്കി.
ഈ വിഷയത്തില്‍ രാജിയെ കുറിച്ചൊന്നും ആരും ചിന്തിച്ചിട്ടില്ലായിരുന്നു. രാജി വെക്കേണ്ട സാഹചര്യവും ഇല്ലായിരുന്നു. എന്നാല്‍ ഒരു ഘടകക്ഷി എടുത്ത തീരുമാനമാണ് രാജിക്ക് വഴിവെച്ചത്. രാജിവെക്കാന്‍ തങ്ങള്‍ ആവശ്യപ്പെടില്ലെന്നും പാര്‍ട്ടി നേതൃത്വത്തോട് ആലോചിക്കണം എന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞതെന്നും തോമസ് ചാണ്ടി രാജി വെച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഇടതുമുന്നണിയെ പൊട്ടിത്തെറിയിലേക്ക് തള്ളിയിട്ട് ഗതാഗതി മന്ത്രി തോമസ് ചാണ്ടി രാജിവച്ചു. കായല്‍ കയ്യേറ്റ ആരോപണങ്ങള്‍ക്കും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും ഒടുവില്‍ സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയാണ് എന്‍സിപിയുടെ മന്ത്രി സ്ഥാനമൊഴിഞ്ഞത്. എന്‍സിപി അധ്യക്ഷന്‍ ടിപി പീതാംബരന്‍ മുഖ്യമന്ത്രിയെക്കണ്ട് രാജിക്കത്ത് കൈമാറി. ഗവര്‍ണര്‍ക്ക് രാജിക്കത്ത് അയച്ചതായി മുഖ്യമന്ത്രി പറഞ്ഞു. രാവിലെ മുഖ്യമന്ത്രിയും എന്‍.സി.പി. നേതാക്കളും കണ്ടെങ്കിലും തുടര്‍ന്നുനടന്ന എന്‍.സി.പി. നേതൃയോഗത്തിലാണ് രാജി തീരുമാനം ഉണ്ടായത്. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് സിപിഎം-സിപിഐ പോരിനും വഴിതുറന്നു.
ഒന്നരവര്‍ഷത്തിനിടെ പിണറായി മന്ത്രിസഭയിലെ മൂന്നാമത്തെ രാജിയാണിത്. രാജിതീരുമാനം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാന്‍ കാത്തുനില്‍ക്കാതെ തോമസ് ചാണ്ടി സ്വന്തം മണ്ഡലമായ ആലപ്പുഴയിലെ കുട്ടനാട്ടിലേക്ക് ഔദ്യോഗിക വാഹനത്തില്‍ തിരിച്ചു. കുട്ടനാട്ടില്‍ നിന്ന് അദ്ദേഹം കൊച്ചിയിലേക്ക് പോകും.
സിപിഐ മന്ത്രിസഭായോഗം ബഹിഷ്കരിച്ച സാഹചര്യത്തിലാണ് തോമസ് ചാണ്ടിയുടെ രാജിക്ക് സമ്മര്‍ദം ശക്തമായത്. മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് ഉപാധി അംഗീകരിക്കില്ലെന്ന് സി.പി.ഐ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭായോഗത്തില്‍ മന്ത്രിമാരുടെ നിര തന്നെ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു. ഒരു മന്ത്രിയെച്ചൊല്ലി സർക്കാർ ഒരുമാസമായി പ്രതിസന്ധിയിലെന്ന് ജി.സുധാകരന്‍ തുറന്നടിച്ചു. തോമസ് ചാണ്ടി വിചാരിച്ചാൽ ഒരു മിനിറ്റ് കൊണ്ട് ഇത് ഒഴിവാക്കാം. തീരുമാനം വൈകരുതെന്ന് മുഖ്യമന്ത്രിയോട് ജി.സുധാകരൻ ആവശ്യപ്പെട്ടു. ഇതിനെ അനുകൂലിച്ച് മാത്യു ടി.തോമസും രംഗത്തെത്തി. നിങ്ങൾക്കെല്ലാവർക്കും ഒരേ അഭിപ്രായമാണോ എന്ന് മുഖ്യമന്ത്രി മന്ത്രിമാരോട് ആരാഞ്ഞു. മന്ത്രിമാരില്‍ പലരും അഭിപ്രായം വ്യക്തമാക്കിയിരുന്നില്ല.
ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി നാളെ സുപ്രീംകോടതിയെ സമീപിക്കും. ഒരു ഘടകകക്ഷിയുടെ ശാഠ്യമാണ് രാജിക്ക് ഇടയാക്കിയതെന്ന് തോമസ് ചാണ്ടി പറഞ്ഞു. ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണസംഭവമെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇതെന്ന് പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ലെന്ന് സി.പി.ഐ. കത്ത് നല്‍കിയിരുന്നു. മന്ത്രിസഭ ഏതുപ്രശ്നവും ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട ഇടമാണ്. ഘടകകക്ഷികള്‍ക്ക് അര്‍ഹിക്കുന്ന മാന്യത ഉറപ്പുനല്‍കണം. മന്ത്രിയാണെങ്കില്‍ തോമസ് ചാണ്ടിക്ക് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാമെന്നും
മുഖ്യമന്ത്രി വിശദീകരിച്ചു. സിപിഐ തീരുമാനത്തിന്റെ ശരിതെറ്റുകള്‍ തീരുമാനിക്കട്ടെയെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കി. രാജിവയ്ക്കാത്തതിനാലാണ് ബഹിഷ്കരിച്ചതെന്ന് സുധാകര്‍ റെഡ്ഢിയും പറഞ്ഞു.
ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയുടെ കൊലപാതകത്തില്‍ സരിതയ്ക്കുമുള്ള പങ്ക് വിശദമാക്കുന്ന കത്ത് പുറത്ത്. ക്രൈം മാസികയുടെ എഡിറ്റര്‍ നന്ദകുമാര്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അയച്ച കത്താണ് പുറത്തായിരിക്കുന്നത്.
രശ്മി കൊല്ലപ്പെടുന്നതിനു മുമ്പ് സരിതയും ബിജുവും ചെയ്തത് ക്രൂരതയുടെ വിവരങ്ങൾ മറനീക്കി പുറത്തു പറയുന്ന പരാതിയായിരുന്നു ക്രൈം നന്ദകുമാര്‍ വി.എസ് അച്യുതാനന്ദന് നല്കിയത്. കോടതിയിലും നന്ദകുമാര്‍ മൊഴിയും നല്കിയിരുന്നു. സരിതയ്ക്ക് രശ്മി വധത്തില്‍ പങ്കുള്ളതിന്റെ വ്യക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പരാതിയാണിത്. ഈ കൊലപാതകത്തില്‍ നിന്നും മുഖ്യ പ്രതിയാകേണ്ട സരിത രക്ഷപെട്ടതാണ് പിന്നീടും ഇപ്പോഴും നടക്കുന്ന രാഷ്ട്രീയ ഭൂകമ്പങ്ങളുടെ കാരണം.
നടനും എം.എല്‍.എയുമായ ഗണേഷ് കുമാറാണ് കൊലകേസില്‍ നിന്നും സരിതയെ രക്ഷിച്ചത്. സരിതയുടെ ജീവിതത്തില്‍ ബിജുവിനു ശേഷം കടന്നുവരികയും സുഹൃത്തുക്കള്‍ എന്നതിലുപരി ജീവിത സഖിയായി കൂടെ കൂട്ടുകയും ഗണേഷ് കുമാര്‍ ചെയ്തിരുന്നുവെന്നും കത്തിലുണ്ട്. യാമിനി തങ്കച്ചി എന്ന ആദ്യ ഭാര്യ ഗണേഷിന് ഉള്ളപ്പോഴായിരുന്നു ഈ അവിഹിത ബന്ധം. തെളിവെടുപ്പ് വേളയില്‍ രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍ ആരാണെന്ന ചോദ്യത്തിന് മറുപടി പറയാതെ പൊട്ടിക്കരയുകയാണ് സരിത ചെയ്തത്. സരിത പറഞ്ഞ എല്ലക്കാര്യവും എരിവും പുളിയും ചോരാതെ എഴുതിയ സോളാര്‍ കമ്മീഷന്‍ ഇക്കാര്യം മനപൂര്‍വം വിട്ടുകളഞ്ഞതാണോ എന്ന ചോദ്യവുമുയരുന്നുണ്ട്. ഗണേഷിന്റെ ഇടപെടലോടെ മുഖ്യ പ്രതിയായ സരിതയെ മാപ്പുസാക്ഷിയാക്കുകയായിരുന്നെന്നും നന്ദകുമാര്‍ കത്തില്‍ പറയുന്നു.അന്നത്തേ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, ബിനീഷ് കോടിയേരി, മുന്‍ മന്ത്രി പി.കെ ശ്രീമതി ടീച്ചറുടെ മകന്‍… എന്നിവര്‍ ഇക്കാര്യത്തില്‍ ഗണേഷിനെ സഹായിച്ചതായും നന്ദകുമാറിന്റെ പരാതിയില്‍ പറയുന്നു.
രശ്മി വധത്തില്‍ ബിജുവിനും സരിതയ്ക്കുമുള്ള പങ്ക് വിശദമാക്കുന്ന കത്താണ് പുറത്തു വന്നിരിക്കുന്നത്. തനിക്ക് വധഭീഷണിയുള്ള കാര്യം ചൂണ്ടിക്കാണിച്ച് 2005ല്‍ രശ്മി നേരിട്ട് തന്നെ അറിയിച്ചിരുന്നതായി കത്തില്‍ നന്ദകുമാര്‍ ചൂണ്ടിക്കാണിക്കുന്നു . കൊല്ലം പൊയ്‌ലക്കട വ്യാപാരി പരമേശ്വര പിള്ളയുടെ മൂന്നാമത്തെ മകളായ രശ്മിയെ തട്ടിപ്പു വീരനായ ബിജു രാധാകൃഷ്ണന്‍ പ്രണയം നടിച്ചാണ് വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ടു മക്കളാണുള്ളത്.
കൊല്ലത്തെ കെഎച്ച്എപ് എന്ന സ്ഥാപനത്തില്‍ വച്ച് പരിയചപ്പെട്ട സരിതയുമായി പിന്നീടങ്ങോട്ട് ബിജുവിന് വഴിവിട്ട ബന്ധമായിരുന്നു. രശ്മിയുടെ കണ്‍മുമ്പില്‍ പോലും ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരെ പോലെ പെരുമാറി. സരിതയുംബിജുവും രശ്മിയെ മര്‍ദ്ദിക്കുകയും ബലം പ്രയോഗിച്ച്മദ്യം കഴിപ്പിച്ച് കസേരയില്‍ കെട്ടിയിടുന്നതും കണ്‍മുന്നില്‍ തന്നെ ലൈംഗിക ബന്ധം നടത്തുന്നതും പതിവായിരുന്നു. ഗുണ്ടകളെ ഉപയോഗിച്ച് ഇവര്‍ തന്നെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കുന്നതായാണ് ലക്ഷ്മി തന്നെ അറിയിച്ചതെന്ന് നന്ദകുമാര്‍ പറയുന്നു.
കൊല്ലത്ത് വന്‍തട്ടിപ്പ് നടത്തി മുങ്ങിയ സരിതയും ബിജുവും പിന്നീട് തിരുവനന്തപുരത്ത് ക്രെഡിറ്റ് ഇന്ത്യാ എന്ന പേരിലുള്ള തട്ടിപ്പ് സ്ഥാപനവുമായാണ് പൊങ്ങുന്നത്. അവിടെയും നിരവധി പേരെ പറഞ്ഞ് പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നും എല്ലാ കാര്യങ്ങളും തിരിച്ചറിഞ്ഞ രശ്മി ബിജുവിനെ ചോദ്യം ചെയ്തിരുന്നതായും കത്തില്‍ നന്ദകുമാര്‍ വിശദമാക്കുന്നു. തുടര്‍ന്ന് രശ്മിയുടെ മാതാപിതാക്കളെ വിളിച്ച് മകളെ വിളിച്ചുകൊണ്ടു പോകാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നതായും നന്ദകുമാര്‍ പറയുന്നു. എന്നാല്‍ അവര്‍ എത്തും മുമ്പുതന്നെ ബിജുവും സരിതയും രശ്മിയെ കടത്തിയിരുന്നു. ഇരുവരും ചേര്‍ന്ന് രശ്മിയെ കൊലപ്പെടുത്തിയതിനു ശേഷം ഗണേഷിന്റെ സഹായത്തോടെ സ്വാഭാവിക മരണമാക്കി മാറ്റിയെന്ന് നന്ദകുമാര്‍ കത്തില്‍ ആരോപിക്കുന്നു.
അഡ്വക്കേറ്റ് ജയശങ്കറിനെതിരെ വധഭീഷണി മുഴക്കി സിപിഐഎം എംഎല്‍എ എഎന്‍ ഷംസീര്‍. പിണറായിക്കെതിരെ ശബ്ദിച്ചാല്‍ തീര്‍ത്തുകളയുമെന്നാണ് ഷംസീറിന്റെ ഭീഷണി. ന്യൂസ്18 ചാനലിന്റെ ചര്‍ച്ചാ വേളയിലായാണ് ഷംസീറിന്റെ വെല്ലുവിളി. തോമസ് ചാണ്ടിയുടെ രാജി വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഷംസീറിന്റെ വെല്ലുവിളി.
പിണറായി വിരോധം കൊണ്ട് ഭ്രാന്ത് പിടിച്ച വ്യക്തിയാണ് അഡ്വ. ജയശങ്കര്‍, എന്നാല്‍ ജനങ്ങള്‍ പിണറായിയെ മുഖ്യമന്ത്രിയാക്കി. അതിന് ശേഷം പിണറായിയെ രാജിവെപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ വക്കീല്‍ വിചാരിച്ച പോോലെയല്ല കാര്യങ്ങള്‍. അതില്‍ നിന്നാണ് പിണറായിയെ വ്യക്തിപരമായി ആക്ഷേപിക്കാനും അധിക്ഷേപിക്കാനും അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ഇങ്ങനെ തുടര്‍ന്നാല്‍ ഇതിന്റെ പ്രതിവിധി കൂടെ നേരിടാന്‍ അദ്ദേഹം തയ്യാറാവണം. രാത്രി എട്ടുമണിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ടിവിക്കകത്ത് വന്നിരുന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയെ വ്യക്തി പരമായി അധിക്ഷേപിച്ച് മുന്നോട്ടുപോകുമ്പോള്‍ അതിനെ നേരിടാനുള്ള കരുത്ത് ഇടതു പക്ഷത്തിനുണ്ട് എന്നാണ് ഷംസീര്‍ ഉന്നയിച്ചത്. എന്നാല്‍ ചാനല്‍ അവതാരകന്‍ ഇക്കാര്യത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഷംസീര്‍ പിന്മാറിയില്ല. എന്നാല്‍ അവതാരകന്റെ വിലക്കുകളെ ലംഘിച്ചാണ് തലശേരി എം.എല്‍എയായ എ.എന്‍. ഷംസീറിന്റെ വെല്ലുവിളി
താങ്കള്‍ ഞങ്ങള്‍ക്കൊരു വെല്ലുവിളിയല്ല മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംസാരിച്ചാല്‍ വേണ്ടരീതിയില്‍ പ്രതികരിക്കുമെന്നാണ് എഎന്‍ ഷംസീര്‍ പറഞ്ഞത്. അതേസമയം ഷംസീറിന്റെ വെല്ലുവിളിയെ താന്‍ നേരിടുന്നു. മാഷാ അള്ളാഹ് സ്റ്റിക്കര്‍ പതിപ്പിച്ച ഇപ്പോവ ആവുവയിലെ വീച്ചിലേക്ക് വിട്ടോളു. എന്നാണ് ജയശങ്കറിന്റെ പ്രതികരണം. ഷംസീര്‍ യുവാവാണ്, ഷംസീറിന്റെ പ്രായത്തില്‍ അബ്ദുള്ളക്കുട്ടി നടത്തിയ വിപ്ലവം എന്തായി എന്നും ജയശങ്കര്‍ പറഞ്ഞു.
തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി. കോടതി നിലപാടിന്റെ പശ്ചാത്തലത്തില്‍ തോമസ് ചാണ്ടിയും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ മാസ്റ്ററും തന്നെ കണ്ടിരുന്നെന്നും ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യണമെന്നാണ് അവര്‍ അറിയിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തീരുമാനം ഉടന്‍ തന്നെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടു നിന്നതില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. നടപടി അസാധാരണമാണെന്നും മന്ത്രിസഭാ യോഗത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും പിണറായി വിജയന്‍ പറഞ്ഞു. തോമസ് ചാണ്ടി യോഗത്തില്‍ പങ്കെടുത്താന്‍ വിട്ടുനില്‍ക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ കത്ത് നല്‍കിയിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോടതി പരാമര്‍ശങ്ങളുടെ സാഹചര്യത്തില്‍ തോമസ് ചാണ്ടിക്ക് രാജിവെക്കാതെ മാര്‍ഗമില്ലെന്നാണ് വിലയിരുത്തല്‍. ഇതോടെ രാജിക്ക് തോമസ് ചാണ്ടി ഉപാധികള്‍ വെച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുപ്രീം കോടതിയില്‍ അനുകൂല വിധിയുണ്ടായാല്‍ തിരികെ വരാന്‍ അവസരമുണ്ടാക്കണമെന്നാണ് ഉപാധിയെന്നാണ് വിവരം.
പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച 24കാരി പിടിയില്‍. കര്‍ണാടകയിലെ കോളാറില്‍ നിന്നും പതിനേഴുകാരനുമായി തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടുകയും ലൈംഗികമായി ബന്ധപ്പെടുകയും ചെയ്ത 24കാരിക്കെതിരെ ബാലലൈംഗിക പീഡന വിരുദ്ധ നിയമമായ പോസ്‌കോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ആണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. ആണ്‍കുട്ടിയുടെ വീടിന് സമീപത്താണ് നളിനി എന്ന യുവതി താമസിച്ചിരുന്നത്. ഭര്‍ത്താവുമായി അത്ര അടുപ്പമില്ലാതിരുന്ന യുവതി ആണ്‍കുട്ടിയുമായി അടുക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച് ആണ്‍കുട്ടിയുമായി നളിനി ചെന്നൈയ്ക്ക് ഒളിച്ചോടുകയായിരുന്നു. ചെന്നൈയില്‍ എത്തിയ ശേഷം ഇരുവരും വേളാങ്കണ്ണിയിലേക്ക് പോയി. അവിടെ വച്ച് പല തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ മകനെ കാണാതായെന്ന് കാണിച്ച് ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്.
നവി മുംബൈയിൽ ബാങ്കുകളിൽ ഒന്നിൽ സിനിമാക്കഥകളെ വെല്ലുന്ന മോഷണം വെളിപ്പെടുത്തി മുംബൈ പൊലീസ്. 40 അടിയോളം നീളമുള്ള തുരങ്കം നിർമിച്ച് നവിമുംബൈയിലെ ഒരു ബാങ്കിനുള്ളിൽ കടന്ന മോഷ്ടാക്കൾ, മുപ്പതോളം ലോക്കറുകൾ തകർക്കുകയും സ്വർണവും പണവും മോഷ്ടിക്കുകയും ചെയ്തു. ഒന്നരക്കോടിയോളം രൂപ നഷ്ടമുണ്ടായതായാണ് ഏകദേശ കണക്ക്.
ബാങ്ക് സ്ഥിതി ചെയ്യുന്ന ‘ഭക്തി റെസിഡന്‍സ്’ എന്ന കെട്ടിടത്തിൽത്തന്നെ മറ്റൊരു മുറി വാടകയ്ക്കെടുത്താണ് അക്രമികൾ മോഷണം നടത്തിയത്. ഈ കെട്ടിടത്തിലെ ഏഴാം നമ്പർ മുറി എടുത്ത മോഷ്ടാക്കൾ അവിടെ ബാലാജി ജനറൽ സ്റ്റോഴ്സ് എന്ന പേരിൽ കടയും നടത്തിയിരുന്നു. ഈ മുറിയിൽനിന്ന് അഞ്ചടി താഴ്ചയിൽ കുഴിയെടുത്തശേഷം തൊട്ടടുത്തുള്ള രണ്ടു കടമുറികളുടെ അടിയിലൂടെ വീണ്ടും 30 അടി നീളത്തിൽ തുരങ്കം തീർത്തു. ബാങ്കിന്റെ ലോക്കർ റൂമിനു താഴെവച്ച് അഞ്ചടി ഉയരത്തിൽ തുരങ്കം പൂർത്തിയാക്കിയാണ് മോഷ്ടാക്കൾ പദ്ധതി യാഥാർഥ്യമാക്കിയത്. ഇതിന് രണ്ടു മാസത്തോളം എടുത്തത്രേ.
തൊട്ടടുത്തു തന്നെ കടകൾ ഉണ്ടായിരുന്നിട്ടും തുരങ്കനിർമാണം ആരുടെയും ശ്രദ്ധയിൽപ്പെടാതിരുന്നതാണ് പൊലീസിനെ കുഴക്കുന്നത്. അതീവ ശ്രദ്ധയോടെ തുരങ്കം നിർമിച്ച് മണ്ണും അവശിഷ്ടങ്ങളും രാത്രിയിൽ പുറത്തുകൊണ്ടുപോയി കളയുകയായിരുന്നുവെന്ന് കരുതുന്നു. കെട്ടിടത്തിൽ വാടകയ്ക്കെടുത്ത നാലു മുറികളിലാണ് ബാങ്കിന്റെ പ്രവർത്തനം. മോഷ്ടാക്കൾ വാടകയ്ക്കെടുത്ത ബാലാജി ജനറൽ സ്റ്റോഴ്സിനോടു ചേർന്ന്, ഒരു സ്വകാര്യ സുരക്ഷാ ഏജൻസിയുടെയും ഓഫിസുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയോടെ മോഷ്ടാക്കൾ ലോക്കർ റൂമിനു സമീപമെത്തിയിരുന്നെന്നാണ് പൊലീസ് കരുതുന്നത്. ശനി, ഞായർ ദിവസങ്ങളിലായി ഗ്യാസ് കട്ടറുകളും മറ്റും ഉപയോഗിച്ച് ലോക്കറുകൾ തകർത്തുവെന്നും പൊലീസ് കരുതുന്നു.
ജെനാ ബച്ചൻ പ്രസാദ് എന്നയാൾ ആറു മാസം മുൻപാണ് ഈ കടമുറി വാടകയ്ക്കെടുത്തത്. ഏതാനും മാസം കട നടത്തിയ ഇയാൾ, രണ്ടുപേരെ കട ഏൽപ്പിച്ചതായി ഉടമയെ അറിയിച്ച് സെപ്റ്റംബറിൽ നാട്ടിലേക്കു മടങ്ങിയിരുന്നു. വാടകയ്ക്കെടുത്ത അന്നു മുതൽ അക്രമികൾ മോഷണപദ്ധതി തുടങ്ങിയിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
ഈ വർഷമാദ്യം ജാർഖണ്ഡിൽ സമാനമായ ഒരു മോഷണം അരങ്ങേറിയിരുന്നു. ഈ സംഘം തന്നെയാണോ നവി മുംബൈയിലെ കൊള്ളയ്ക്കു പിന്നിലെന്നും പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന് ആറു സംഘങ്ങൾക്കു രൂപം നൽകിക്കഴിഞ്ഞു. ബാങ്കിൽ പലയിടത്തും സിസിടിവി ക്യാമറയുണ്ടെങ്കിലും ലോക്കർ റൂമിൽ ഉണ്ടായിരുന്നില്ല. ഇത് അന്വേഷണത്തിനു വെല്ലുവിളിയാണ്. കെട്ടിടത്തിനു പുറത്തെ ഒരേയൊരു സിസിടിവി ക്യാമറയിലാകട്ടെ, മോഷ്ടാക്കൾ വാടകയ്ക്കെടുത്ത ബാലാജി സ്റ്റോറിന്റെ ദൃശ്യങ്ങൾ വ്യക്തവുമല്ല.
കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കായല്‍ കയ്യേറ്റത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെതിരെ മന്ത്രി നല്‍കിയ ഹര്‍ജിയിലാണ് കോടതി മന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. മന്ത്രിസഭയുടെ നിര്‍ദേശപ്രകാരം കളക്ടര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യാന്‍ മന്ത്രിസഭയിലെ ഒരംഗത്തിന് സാധിക്കുമോ എന്ന് കോടതി ചോദിച്ചു.
ഇത് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമല്ലേ എന്ന് ചോദിച്ച കോടതി മന്ത്രിയുടെ ഹര്‍ജി നിലനില്‍ക്കുമോ എന്നും സര്‍ക്കാരിനോട് ചോദിച്ചു. റിട്ട് ഹര്‍ജിയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാരിനെ ചോദ്യം ചെയ്യാമെന്നിരിക്കെ തോമസ് ചാണ്ടി മന്ത്രി എന്ന പേരിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഭരണ സംവിധാനത്തെ ചോദ്യം ചെയ്യാന്‍ മന്ത്രിക്ക് എന്താണ് അധികാരമെന്നും കോടതി ആരാഞ്ഞു.
തോമസ് ചാണ്ടി വിഷയത്തില്‍ നാല് കേസുകളാണ് ഇന്ന് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കോണ്‍ഗ്രസ് എംപി കൂടിയായ വിവേക് തന്‍ഖയാണ് തോമസ് ചാണ്ടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. മന്ത്രിയുടെ രാജിക്കാര്യത്തില്‍ ഇപ്പോളും അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് ഉച്ചക്കു ശേഷമാണ് എന്‍സിപി സംസ്ഥാന സമിതി യോഗം.
ഒരു സര്‍ക്കാരിന്റെ ഭാഗമായിരുന്നുകൊണ്ട് അതിനെതിരെ തന്നെ കോടതിയില്‍ പോകുന്ന മന്ത്രി തോമസ് ചാണ്ടി ഭരണഘടനാ വിഭാവനം ചെയ്യുന്ന കൂട്ടുത്തരവാദിത്തമെന്ന തത്വത്തിന്റെ ലംഘനമാകയാല്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്ന് ആം ആദ്മി പാര്‍ട്ടി. ഇക്കാര്യം സംബന്ധിച്ച വിശദമായ ഒരു മെമ്മോറാണ്ടം പാര്‍ട്ടി ഗവര്‍ണര്‍ക്കു ഫാക്‌സ് വഴി അയച്ചു. മുഖ്യമന്ത്രിക്ക് ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ അപ്പീല്‍ അധികാരം സംസ്ഥാന മന്ത്രിസഭക്കായിരിക്കെ ആ മന്ത്രി സഭയിലെ ഒരംഗം തന്നെ അതിനെതിരെ കോടതിയെ സമീപിക്കുന്നു എന്നത് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കേട്ട് കേള്‍വി പോലുമില്ലാത്ത കാര്യമാണ്. മുഖ്യമന്ത്രിക്ക് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം മന്ത്രിക്കു സ്വീകാര്യമല്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാക്കുന്നത്. അത്തരമൊരാളെ മന്ത്രി സഭയില്‍ തുടരാന്‍ അനുവദിക്കുന്നത് വഴി മുഖ്യമന്ത്രിയും ഭരണഘടനാതത്വങ്ങള്‍ ലംഘിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ തന്നെ നേരിട്ട് ഇടപെട്ടു ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കണമെന്നാണ് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന്റെ പൊതു താല്‍പര്യം പരിഗണിച്ച് ഇതില്‍ ഇടപെടണമെന്നാണ് ആവശ്യം.
ലോക വ്യാപകമായി പരമാവധി ക്രിസ്ത്യാനികളെ കൊല്ലുവാന്‍ തീരുമാനിച്ചിരിന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജര്‍മ്മനിയില്‍ പിടിയിലായ പാലസ്തീന്‍ യുവാവ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജര്‍മ്മന്‍ അഭിഭാഷകരാണ് അഹമ്മദ് എന്ന് വിളിക്കുന്ന 26 കാരനായ പാലസ്തീന്‍ യുവാവിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടത്. ഒരാളെ കൊല്ലുകയും, കൊലപ്പെടുത്തുവാനായി ആറുപേരെ മാരകമായി വെട്ടി മുറിവേല്‍പ്പിക്കുകയും ചെയ്തതിനാണ് അഹമ്മദ് ജര്‍മ്മനിയില്‍ പിടിയിലായത്.
യു.എ.ഇ സ്വദേശിയായ അഹമ്മദ് കഴിഞ്ഞ ജൂലൈ മാസത്തിലാണ് ആക്രമണം നടത്തിയത്. ഹാംബര്‍ഗിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ ഇയാള്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ അലമാരയില്‍ നിന്നും കത്തിയെടുത്ത് നിരപരാധികളായ ആളുകളെ ആക്രമിക്കുകയായിരുന്നു. മുസ്ളീങ്ങള്‍ക്കെതിരായ അനീതിക്ക് പകരം വീട്ടുവാനാണ് താന്‍ ഇപ്രകാരം ചെയ്തതെന്നും കഴിയുന്നത്ര ക്രിസ്ത്യാനികളെ കൊല്ലുവാനാണ് തീരുമാനിച്ചിരുന്നതെന്നും അഹമ്മദ് പിന്നീട് വ്യക്തമാക്കുകയായിരുന്നു. വ്യക്തിസ്വകാര്യതയെ സംബന്ധിച്ച ജര്‍മ്മന്‍ നിയമങ്ങള്‍ക്ക് എതിരായതിനാല്‍ ഇയാളുടെ മുഴുവന്‍ പേരും പുറത്തുവിട്ടിട്ടില്ല.
ആക്രമണം നടത്തിയ ദിവസം തന്നെയാണ് അഹമ്മദ് ക്രിസ്ത്യാനികള്‍ക്കെതിരായ കൂട്ടക്കുരുതിയ്ക്ക് തീരുമാനമെടുത്തതെന്നും അഭിഭാഷകര്‍ വെളിപ്പെടുത്തി. ഹാംബര്‍ഗ് പോലീസ് സംശയത്തോടെ നിരീക്ഷിച്ചിരുന്ന മുസ്ലീം മതമൗലീകവാദിയായിരുന്നു അഹമ്മദെങ്കിലും ക്രൈസ്തവ കൂട്ടക്കുരുതിയ്ക്കായി തയാറെടുത്ത ജിഹാദിയായിരുന്നുവെന്ന കാര്യം പോലീസിനറിയില്ലായിരുന്നു.
പ്രതിയ്ക്ക് ഐഎസ് പോലുള്ള ഇസ്ളാമിക തീവ്രവാദ സംഘങ്ങളുമായുള്ള ബന്ധം പോലീസ് അന്വേഷിച്ചുവരികെയാണ്. ലോകത്ത് വളര്‍ന്നുവരുന്ന ക്രിസ്ത്യന്‍ വിരുദ്ധതയുടെ ഉദാഹരണമായിട്ടാണ് അഹമ്മദിന്റെ വെളിപ്പെടുത്തലിനെ വിലയിരുത്തുന്നത്.