ഹണിപ്രീത് മകള്‍ അല്ല, അവരുടെ സ്ഥാനം ഗുര്‍മീതിന്റെ കിടപ്പറയിലാണെന്ന് ഗുര്‍മീതിന്റെ ഭാര്യ ഹര്‍ജീത് കൗര്‍.
അതേസമയം വളര്‍ത്ത് മകള്‍ എന്ന് പറഞ്ഞ് ഗുര്‍മീത് റാം റഹീം എപ്പോഴും കൊണ്ടു നടന്ന ഹണിപ്രീത് സിങ്് സ്വാമിയുടെ വെപ്പാട്ടി തന്നെയെന്ന്
പാപ്പയുടെ ചെല്ലക്കുട്ടിയായി വിലസുന്ന ഹണി പ്രീത് സിങ് എന്ന പ്രിയങ്ക തനേജയുടെ ഭര്‍ത്താവ് വിശ്വാസ് ഗുപ്തയും ഇക്കാര്യം വെളിപ്പടുത്തി മുന്നോട്ട് വന്നിട്ടുണ്ട് . ദേരാ സച്ചാ സൗദുടെ പിന്‍ഗാമിയന്ന് വാഴ്ത്തപ്പെട്ട ഹണി സ്വാമിയുമായി കിടക്ക പങ്കിടുന്നവരിലെ സുന്ദരിക്കോത മാത്രമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഭര്‍ത്താവിന്റെ ചെയ്തികളില്‍ മനംനൊന്താണ് ഹര്‍ജീത് പണി കൊടുത്തത്. ഭര്‍ത്താവിനെതിരെ മറുത്ത് ഒന്നും പറയാത്ത ഭാര്യയാണ് ഹര്‍ജീത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വസ്തുത അതല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഗുര്‍മീത് തന്റെ പ്രവര്‍ത്തികളുമായി മുന്നോട്ട് പോകുമ്പോള്‍ പ്രാര്‍ത്ഥനകളുമായി ആശ്രമത്തിലെ സാധുക്കള്‍ക്കൊപ്പമായിരുന്നു ഹര്‍ജീത്.
1990ലാണ് ഹര്‍ജീത് ദേരാ സച്ചാ സൗദ ആശ്രമത്തില്‍ എത്തിയത്. ഹര്‍മീത് ഇതിനിടെ ദേരാ സച്ചയുടെ അധിപനായി വളര്‍ന്നു. വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഗുര്‍മീത് അറിയിച്ചപ്പോള്‍ ഹര്‍ജീത് സന്തോഷത്തോടെയാണ് സമ്മതം മൂളിയത്. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ഗുര്‍മീതിന്റെ തനിനിറം തിരിച്ചറിഞ്ഞുവെന്ന് ഹര്‍ജീത് പറഞ്ഞു.
തനിനിറം വ്യക്തമായതോടെ ഹര്‍ജീത്, ഗുര്‍മീതില്‍ നിന്ന് അകലാന്‍ ശ്രമിച്ചു. എന്നാല്‍ ഭീഷണി ഉണ്ടായിരുന്നതിനാല്‍ ആശ്രമം വിട്ടു പോകാന്‍ സാധിച്ചില്ല. ആശ്രമത്തിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കാനുള്ള മറയായാണ് ഹര്‍ജീതിനെ ഉപയോഗിച്ചിരുന്നത്. ഗുര്‍മീതിന്റെ ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാതായതോടെയാണ് ആ സ്ഥാനത്തേക്ക് ഹണിപ്രീത് കടന്നു വരുന്നത്.
ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി എത്തിയ ഹണിപ്രീതിനെ ഗുര്‍മീത് വലയിലാക്കുകയായിരുന്നു. ഭര്‍ത്താവിന്റെ ബലഹീനത മുതലെടുത്താണ് ഹണിപ്രീതിനെ, ഗുര്‍മീത് വരുതിയിലാക്കിയതെന്നും ഹര്‍ജീത് പറയുന്നു.
ഹണിപ്രീത്, തന്റെ വളര്‍ത്ത് മകളാണെന്നാണ് ഗുര്‍മീത് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഹണിപ്രീതിന്റെ സ്ഥാനം കിടപ്പറയിലാണെന്ന് ഹര്‍ജീത് പറഞ്ഞു. ഗുര്‍മീതിന്റെ കാമലീലകള്‍ക്കെതിരെ നിരവധി സ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു.
തൊടുപുഴയിലാണ് നാടിനെ നടുക്കിയ മര്‍ദനമുണ്ടായത്. സംഭവം പുറത്തറിഞ്ഞതോടെ കുഞ്ഞുങ്ങളെ ഉപദ്രവിച്ച അമ്മയേയും കാമുകനേയും അറസ്റ്റ് ചെയ്തു. കൊല്ലം പുനലൂര്‍ കരവാളൂര്‍ സ്വദേശിനി സീനത്ത് (36), ഇവരുടെ കാമുകന്‍ മുണ്ടക്കയം സ്വദേശി ജോസ് (40) എന്നിവരെയാണ് തൊടുപുഴ പോലീസ് പിടികൂടിയത്.
ഏഴര വയസുള്ള ആണ്‍കുട്ടിയും അഞ്ച് വയസുള്ള പെണ്‍കുട്ടിയുമാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. കുമാരമംഗലം പാറക്ക് സമീപം വാടക്ക് വീടെടുത്ത് സീനത്തും ജോസും കുട്ടികളോടൊപ്പം നാല് മാസങ്ങളായി ഇവിടെ താമസിച്ചു വരികയായിരുന്നു.
ഇവര്‍ പതിവായി കുട്ടികളെ തല്ലുന്നതായി നാട്ടുകാരാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണം നടത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംഭവം ശരിയാണെന്ന് മനസിലാക്കുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് മൂന്ന് ദിവസമായി ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വന്നിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്നു മനസിലാക്കി തൊടുപുഴ വനിതാ എസ്.ഐ വാടക വീട്ടിലെത്തി കുട്ടികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
ഇവരെ ക്രൂരമായി തല്ലുകയും കാലില്‍ ചവിട്ടുകയും മുട്ടില്‍ നിര്‍ത്തി ചൂരലിനടിക്കുകയും ചെയ്തിരുന്നുവെന്ന് കുട്ടികള്‍ മൊഴി നല്‍കി. മര്‍ദ്ദനമേറ്റ് പേടിച്ച് മൂത്രമൊഴിച്ചപ്പോള്‍ കുട്ടികളുടെ വസ്ത്രം ഊരി തുടപ്പിച്ചെന്നും കുട്ടികള്‍ മൊഴി നല്‍കി. ഇതിനെ തുടര്‍ന്ന് തൊടുപുഴ എസ്.ഐ. വി.സി.വിഷ്ണു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സീനത്തിനെയും ഷാജിയെയും അറസ്റ്റ് ചെയ്തു.ജുവെനെല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടികളെ അവരുടെ അച്ഛന്റെ മാതാപിതാക്കളുടെ സംരക്ഷണയില്‍ വിട്ടു.
ന്യൂഡല്‍ഹി: മന്ത്രിസഭയില്‍ കേരളത്തിനു ക്രൈസ്തവ ന്യൂനപക്ഷക്ഷങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കിക്കൊണ്ട് പുനസംഘടന. അല്‍ഫോന്‍സ് കണ്ണന്താനം സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിനൊപ്പം നാല് ക്യാബിനറ്റ് മന്ത്രിമാരും എട്ട് സഹമന്ത്രിമാരും അധികാരമേറ്റു. നിര്‍മ്മല സീതാരാമന്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, പീയുഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്വി എന്നിവര്‍ക്കാണ് ക്യാബിനറ്റ് പദവി. ഏറ്റവും ഒടുവിലായാണ് അല്‍ഫോണ്‍സ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തത്.
ധര്‍മ്മേന്ദ്ര പ്രധാന്‍ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പിന്നാലെ നിലവില്‍ ഊര്‍ജ്ജ സഹമന്ത്രിയായിരുന്ന പീയുഷ് ഗോയല്‍ ക്യാബിനെറ്റ് പദവിയോടെ സത്യപ്രതിജ്ഞ ചെയ്തു. വാണിജ്യ സഹമന്ത്രിയായ നിര്‍മ്മല സീതാരാമന്‍ മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തു. ആന്ധ്രപ്രദേശില്‍ നിന്നുള്ള പ്രതിനിധിയാണ് നിര്‍മ്മല സീതാരാമന്‍. പാര്‍ലമെന്ററികാര്യ സഹമന്ത്രി ന്യൂനപക്ഷകാര്യ മന്ത്രിയുമായ മുക്താര്‍ അബ്ബാസ് നഖ്വിയാണ് ക്യാബിനെറ്റ് പദവിയുള്ള നാലാമത്തെ മന്ത്രി.
ഒ രാജഗോപാലിനും പിസി തോമസിനും ശേഷം ബിജെപി മന്ത്രിസഭയിലെത്തുന്ന മലയാളിയാണ് അല്‍ഫോന്‍സ് കണ്ണന്താനം. കേന്ദ്ര സില്‍ക്ക് ബോര്‍ഡ് അംഗമായിരുന്ന ബീഹാറില്‍ നിന്നുള്ള എംപി അശ്വനി കുമാര്‍ ചൗബേ, മധ്യപ്രദേശില്‍ നിന്നുള്ള ഡോ. വീരേന്ദ്രകുമാര്‍, കര്‍ണാടകയിലെ ഉത്തര കന്നഡയില്‍ നിന്നും ആനന്ദ് കുമാര്‍ ഹെഗ്ഡെ, 1975ലെ ഐഎസ് ബാച്ച് ഉദ്യോഗസ്ഥനും ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ആര്‍കെ സിങ്, മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനും വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ അംബാസിഡറുമായിരുന്ന ഹര്‍ദ്ദീപ് സിങ് പൂരി, രാജസ്ഥാനില്‍ നിന്ന് ഗജേന്ദ്രസിങ് ഷെഖാവത്ത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുംബൈ മുന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സത്യപാല്‍ സിങ് എന്നിവരാണ് മറ്റ് സഹമന്ത്രിമാര്‍.
ദുബായിലെ വനിതാ സെൻട്രൽ ജയിൽ -സെൻട്രൽ ജയിൽ എന്ന് കേൾക്കുമ്പോൾ തന്നെ ഇരുട്ട് മുറികളും ഇരുമ്പു അഴികൾക്കുളളിൽ കഴിയുന്ന കുറ്റവാളികളും പോലീസ് മർദ്ദനവും എല്ലാം ആണ് മനസിലേക്ക് കടന്നു വരിക .ഈ ധാരണകൾ വെച്ചാണ് ദുബായിലെ അൽ അവീറിലെ സെൻട്രൽ ജയിൽ സന്ദർശിക്കാൻ ആയി എത്തിയത്.എന്നാൽ സ്ത്രീകൾക്ക് ഒരുപാട് നന്മ നിറഞ്ഞ ചുറ്റുപാടുകൾ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.400 വനിതകളെ ഉൾക്കൊള്ളാവുന്ന ഈ ജയിലുകൾ തുറന്ന ഒരു സ്ഥലം ആണ്.ഇരുമ്പു അഴികളോ ഇരുട്ടോ ഇവിടെ ഇല്ല.വൃത്തിയോടെ സൂക്ഷിക്കുന്ന ഇരിപ്പിടങ്ങളും വായന ശാലകളും മുഴുനീള സേവനങ്ങൾ ലഭിക്കുന്ന ക്ലിനിക്കും സൂപ്പർ മാർക്കറ്റുമെല്ലാം ആണ് ഇവിടെ ഉള്ളത് .പുതിയൊരു ജീവിതത്തിനു തുടക്കംനൽകാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു.അമ്മമാർക്കൊപ്പം മക്കൾക്കും കഴിയാനുള്ള സൗകര്യം ഇവിടെ ലഭ്യമാണ് .ജയിലുള്ളവവർക്കു അന്യോന്യം ആശയ വിനിമയം നടത്താനും സാധിക്കും.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ മാധവന്‍ ജയിലിലെത്തി. ദിലീപിന്റെ മകള്‍ മീനാക്ഷിയും കാവ്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
ആലുവ സബ് ജയിലിലെ കൂടികാഴ്ച 20 മിനിറ്റോളം നീണ്ടു നിന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ഇരുവരും ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് മീനാക്ഷി അച്ഛനോട് സംസാരിച്ചതെന്നാണ് ലഭിക്കുന്ന വിവരം
സത്യം അധികം താമസിയാതെ പുറത്ത് വരുമെന്ന് ദിലീപ് മകളോട് പറഞ്ഞു.
നടനും സുഹൃത്തുമായ നാദിര്‍ഷയും ദിലീപിനെ കാണാന്‍ ഇന്ന് ജയിലെത്തിയിരുന്നു. പത്ത് മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഇരുവരും പൊട്ടിക്കരഞ്ഞു. ആദ്യമായാണ് ദിലീപിനെ കാണാന്‍ നാദിര്‍ഷ ജയിലിലെത്തുന്നത്.നാദിര്‍ഷ പോയ ശേഷമാണ് കാവ്യയും, അച്ഛനും, മീനാക്ഷിയും ജയിലില്‍ എത്തിയത്.
ഇതിനിടെ ദിലീപിന് അടുത്ത ബുധനാഴ്ച അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ രണ്ട് മണിക്കൂര്‍ സമയം കോടതി അനുവദിച്ചിരുന്നു.
അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുമതി തേടി ദിലീപ് ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.
ഈ മാസം ആറാം തീയതിയാണ് താരത്തിന്റെ അച്ഛന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധം.
രാവിലെ 7 മുതല്‍ 11 മണി വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അപേക്ഷ.
കഴിഞ്ഞ ഏഴു വര്‍ഷമായി സ്ഥിരമായി താന്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്നും ദിലീപ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു
ദിലീപിനെ കാണാന്‍ സുഹൃത്ത് നാദിര്‍ഷ ജയിലിലെത്തി. പത്ത് മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഇരുവരും പൊട്ടിക്കരഞ്ഞു. ആദ്യമായാണ് ദിലീപിനെ കാണാന്‍ നാദിര്‍ഷ ജയിലിലെത്തുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്‍റെ അറസ്റ്റ് വേഗത്തിലായതിന് കാരണം നാദിർഷ കൂടി കൈവിട്ടതോടെയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുയ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് രണ്ടു ദിവസം മുൻപ് പോലീസ് നാർദിർഷയെ രണ്ടാമതും ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് അറിവുള്ള കാര്യങ്ങൾ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം എന്നായിരുന്നു പോലീസ് വാഗ്ദാനം. എന്നാൽ ഗൂഢാലോചനയെക്കുറിച്ച് അറിവില്ലായിരുന്ന നാദിർഷ പോലീസിന്‍റെ ആവശ്യം ചെവിക്കൊണ്ടില്ല.
നാദിർഷയോ മാനേജർ അപ്പുണ്ണിയോ അറിയാതെയായിരുന്നു നടിക്കെതിരേയുള്ള ദിലീപിന്‍റെ ഗൂഢാലോചന. ഇക്കാര്യം നാദിർഷയ്ക്ക് ബോധ്യമായതോടെയാണ് അദ്ദേഹം അവസാന നിമിഷം സുഹൃത്തിനെ കൈവിട്ടത്. നാദിർഷയെ ജയിലിൽ നിന്ന് ആരോ വിളിച്ച് ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു ആദ്യ പരാതി. പിന്നീട് അപ്പുണ്ണിയെയും വിളിച്ചുവെന്ന് ദിലീപ് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ വിശ്വാസ്യതയ്ക്ക് വേണ്ടി ദിലീപ് തന്‍റെ മാനേജരെയും സുഹൃത്തിനെയും പോലീസ് നടപടികളിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു.
ദിലീപിനെയും നാദിർഷയെയും 13 മണിക്കൂർ ചോദ്യം ചെയ്തപ്പോൾ നാദിർഷയുടെ മൊഴികൾ ദിലീപിൽ നിന്നും വ്യത്യസ്തമായതാണ് പോലീസിനു ഗുഢാലോചന കേസിൽ തുമ്പായതും.
നാദിർഷ, അപ്പുണ്ണി, ദിലീപിന്റെ സഹോദരൻ അനൂപ് എന്നിവർക്കു ഗുഢാലോചനയിൽ നേരിട്ടു പങ്കില്ലെന്നു പോലീസ് വിശ്വസിക്കുന്നുണ്ട്. റിമാൻഡ് റിപ്പോർട്ടിൽ പോലീസ് നൽകിയ 19 തെളിവുകളിൽ ഇവരുടെ ആരുടെയും പേരുകൾ പരാമർശിക്കുന്നില്ല.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് വീട്ടില്‍ പോവാന്‍ അനുമതി. അടുത്ത ബുധനാഴ്ച അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ രണ്ട് മണിക്കൂര്‍ സമയമാണ് കോടതി അനുവദിച്ചത്.
അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുമതി തേടി ദിലീപ് ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.
ഈ മാസം ആറാം തീയതിയാണ് താരത്തിന്റെ അച്ഛന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധം.
രാവിലെ 7 മുതല്‍ 11 മണി വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അപേക്ഷ.
കഴിഞ്ഞ ഏഴു വര്‍ഷമായി സ്ഥിരമായി താന്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു.
അതേസമയം, ദിലീപിന്റെ അപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ദിലീപിനെ ജയിലിനു പുറത്ത് വിടാന്‍ അനുവദിക്കരുതെന്നും, കഴിഞ്ഞ വര്‍ഷവും അച്ഛന്റെ ശ്രാദ്ധത്തിന് ദിലീപ് പങ്കെടുത്തിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ദിലീപ് ഒരു മിനിറ്റ് പോലും പുറത്ത് ഇറങ്ങുന്നതിനെ പൊലീസ് ഭയക്കുന്നു. എന്താണ് ഇതിന്റെ കാരണം എന്ന് വ്യക്തമല്ല.
കൊലക്കേസ് പ്രതികള്‍ക്ക് പോലും ഇത്തരം ചടങ്ങുകള്‍ക്ക് പോകുന്നതിന് പരോള്‍പോലും അനുവദിക്കുന്ന സമയത്താണ് ഓരോ കാരണങ്ങള്‍ പറഞ്ഞ് പൊലീസും പ്രോസിക്യൂഷനും ദിലീപിനോട് പക വീട്ടുന്നത്.
കോടതി ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയതോടെ അന്വേഷണ സംഘം പ്രതിരോധത്തിലായിരിക്കുകയാണ്
മെഡിക്കല്‍ പ്രശേനം കിട്ടാതെ ദളിത് സമരനായിക അനിത ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. അനിതയ്‌ക്കെതിരെ എഐഡിഎംകെ നേതാവ് പ്രഭാകരന്റെ പരാമര്‍ശം വിവാദമായി.
പാവപ്പെട്ട വീട്ടിലെ കുട്ടിയായ അനിതയ്ക്ക് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ ആരാണ് പണം നല്‍കിയതെന്നായിരുന്നു നേതാവിന്റെ ചോദ്യം. ജന്മദേശമായ അരിയല്ലൂര്‍ ഉള്‍പെടെ തമിഴ്നാടിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. അനിതയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചു. അനിതയുടെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രഖ്യാപിച്ചിച്ചു.
പ്ലസ്ടുവില്‍ 98 ശതമാനം മാര്‍ക്കുണ്ടായിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തമിഴ്‌നാട് അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറെ സ്വദേശി ഷണ്‍മുഖന്റെ മകള്‍ അനിത ആത്മഹത്യ ചെയ്തത്. പരീക്ഷക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
തമിഴ് നാട്ടില്‍ പ്ലസ്ടു വരെ തമിഴില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നീറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍ മനസിലാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ചായിരുന്നു അനിത സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ അനിതയുടെ ഹര്‍ജി കോടതി തള്ളിയിരുന്നു. പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയുൾപ്പെടെയുള്ളവയ്ക്ക് സമാനമായി വാട്ട്സാപ്പും അക്കൗണ്ടുകള്‍ക്ക് വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. പച്ച നിറത്തിലുള്ള ഒരു ടിക് മാര്‍ക്കാണ് കോണ്‍ണ്ടാക്റ്റിന്റെ അരികില്‍ വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ഉണ്ടാകുക.സെലിബ്രിറ്റികളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളെ തടയുക എന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കാവ്യമാധവനെ പൊലീസ് ഓണത്തിന് ശേഷമേ ചോദ്യം ചെയ്യൂ. കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ മുമ്പായി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് സോഴ്‌സില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതിന് മുമ്പ് വിദേശത്തേക്ക് കടക്കരുതെന്ന് നിര്‍ദ്ദേശം കാവ്യയ്ക്ക് പൊലീസ് നല്‍കിയിട്ടുണ്ട്.
കാവ്യാ മാധവന്റെ കുടുംബവുമായി പള്‍സര്‍ സുനിക്ക് ബന്ധമുണ്ടെന്ന തെളിവ് പൊലീസിന് കിട്ടിയിട്ടുണ്ട്. ഫോണ്‍ സംഭാഷണങ്ങളും പൊലീസ് ഇതിന് ശേഖരിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം മുതലാണ് നടന്‍ ദിലീപിന്റേയും കാവ്യ മാധവന്റേയും എല്ലാ ഫോണുകളും പൊലീസ് ടേപ്പ് ചെയ്യാന്‍ തുടങ്ങിയത്. കാവ്യയുടെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് കാര്യമായൊന്നും ലഭിച്ചില്ലെങ്കിലും ദിലീപ് പലരോടും സംസാരിച്ച കാര്യങ്ങള്‍ ദിലീപിനെതിരെയുള്ള ശബ്ദിക്കുന്ന തെളിവുകളായി. കാവ്യയുടെ അച്ഛന്‍ മാധവന്‍ വിളിച്ചപ്പോള്‍ പോലും, ‘അച്ഛാ.. ദിലീപേട്ടനല്ലച്ഛ, ദിലീപേട്ടനങ്ങനെ ചെയ്യില്ലച്ഛാ’ എന്നായിരുന്നു കാവ്യയുടെ പ്രതികരണം. ഈ കോളുകളുടെ ശബ്ദരേഖ പൊലീസിന്റെ പക്കലുണ്ട്. പലപ്പോഴും അച്ഛനേയും അമ്മയേയും സഹോദരനോടും ഫോണില്‍ പൊട്ടിക്കരയുന്ന ശബ്ദരേഖയും പൊലീസിന്റെ പക്കലുണ്ട്. എന്നാല്‍ കാവ്യമാധവന്റെ സഹോദരന്‍ മിഥുന്‍ മാധവന്റെ റിയയുമായുള്ള വിവാഹത്തില്‍ പള്‍സര്‍ സുനി പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
2014 ഏപ്രില്‍ മാസമായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. വീഡിയോ ആല്‍ബത്തില്‍ നിന്നാണ് പള്‍സര്‍ സുനി വിവാഹത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയത്. മാത്രമല്ല, 2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ സുനി എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. പള്‍സര്‍ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈല്‍ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറില്‍ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സുനിയും സമ്മതിച്ചിരുന്നു. സുനി കാവ്യയുടെ പിതാവിനെ ‘ മാധവേട്ടാാ.. ‘ എന്നായിരുന്നു വിളിച്ചിരുന്നത്. ഇതും കാവ്യയുടെ കുടുംബവുമായുള്ള സുനിയുടെ പരിചയത്തിന് കൂടുതല്‍ തെളിവുകളാണ്.
ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞതിന് ശേഷം ആലുവയിലെ വീട്ടിലെത്തിയ സുനി അവിടെ നിന്ന് 25,000 രൂപ വാങ്ങിയെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ തറവാട് വീട്ടില്‍ സുനി എത്തുകയും, കാവ്യ ദിലീപിനെ ഫോണില്‍ ബന്ധപ്പെടുകയും പിന്നാലെ പണം നല്‍കുകയുമായിരുന്നു എന്നാണ് വിവരം. കോടതിയില്‍ കീഴടങ്ങുന്നതിന് തലേ ദിവസം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. ഇക്കാര്യം ലക്ഷ്യയിലെ ജീവനക്കാര്‍ തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്. മാത്രമല്ല, ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഈ സിസിടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിയില്‍ രണ്ടാമത് ദിലീപിന്റെ ജാമ്യപേക്ഷ പരിഗണിച്ചപ്പോള്‍ മുദ്രവെച്ച കവറില്‍ ജസ്റ്റിസ്സ് സുനില്‍ തോമസിന്റെ സിംഗിള്‍ ബെഞ്ചിന് ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍ കൈമാറിയിരുന്നു.