Latest News

താനും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് ബി.ജെ. പിയുടെ എം.പി പൂനം മഹാജൻ. മുംബയിൽ ഐ.ഐ.എം.എയിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് പൂനം തന്റെ ദുരനുഭവം തുറന്നു പറഞ്ഞത്.
കോളേജിൽ പഠിക്കുന്ന കാലത്ത് വെർസോവയിൽ നിന്ന് വെർളിയിലെ കോളേജിലേക്ക് പോകാൻ മെട്രോ റെയിലിനെയാണ് ആശ്രയിച്ചിരുന്നത്. ട്രെയിൻ യാത്രയ്ക്കിടെ തുറിച്ചു നോട്ടവും അസുഖകരമായ തോണ്ടലും തൊടലും നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ മാനസികമായി തളർന്നു പോകാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒരു സ്ത്രീ പോലും തുറിച്ചുനോട്ടം കൊണ്ടുള്ള ലൈംഗിക ചൂഷണം നേരിടാതെ കടന്നു പോയിട്ടില്ലെന്നും പൂനം പറയുന്നു. മുംബയിലെ നടപ്പാത തകർന്ന് ആളുകൾ മരിക്കാനിടയായ സംഭവത്തിൽ മൃതപ്രായയായ സ്ത്രീയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് പൂനം മഹാജന്റെ വെളിപ്പെടുത്തൽ.
സ്ത്രീകൾ കൂടുതൽ ശക്തിയാർജിക്കേണ്ടതുണ്ട്. കഴിവു തെളിയിക്കേണ്ടതുണ്ട്. സ്ത്രീകളെ ഓരോ ഘട്ടത്തിലും ദേവതകളായി കാണുന്നു. അമേരിക്കയിൽ സ്ത്രീകൾ കൂടുതൽ സ്വതന്ത്രരാണെന്നാണ് പറയുന്നത്. ഇതുവരെ അവിടെ ഒരു വനിതാ പ്രസിഡന്റ് വന്നിട്ടില്ല. ഇവിടെയോ പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, വിദേശ കാര്യ മന്ത്രി, മുഖ്യമന്ത്രി തുടങ്ങി വിവിധ പദവികളിൽ സ്ത്രീകൾ എത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നമ്മൾ കൂടുതൽ ശക്തരാകണം. നമുക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ സ്വയം ഉൾവലിയാതെ പ്രതികരിക്കണം. ഒരുവൻ ചെയ്യുന്ന തെറ്റെന്തെന്ന് അവനിൽ ബോധ്യം വരുത്തണം എന്നും പൂനം മഹാജൻ പറഞ്ഞു

മിനിസ്‌ക്രീനിലെന്നപോലെ, ബിഗ്‌സ്‌ക്രീനിലും ശ്രദ്ധേയനായ നടനാണ് പിഷാരടി. ഹാസ്യവും സീരിയസ് വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ പിഷാരടിക്ക് സാധിക്കുമെന്ന് തെളിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ സംവിധായകനും പിഷാരടി രംഗപ്രവേശം ചെയ്യുന്നു. ജയറാം, കുഞ്ചാക്കോബോബന്‍, അനുശ്രീ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘പഞ്ചവര്‍ണ്ണതത്ത’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് മണിയന്‍പിള്ളരാജുവാണ്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്‌റ, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ ഏറെ കാലത്തിന് ശേഷം ടീമില്‍ തിരിച്ചെത്തി. അതേസമയം ഓപ്പണര്‍ ശിഖര്‍ ധവാന്‍ മടങ്ങിയെത്തിയതോടെ അജിങ്ക്യ രഹാനെയ്ക്ക് ടീമില്‍ സ്ഥാനം നഷ്ടമായി.

ഏകദിന പരമ്പരയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച രഹാനെയെ സ്ഥിരം ഓപ്പണറായ ധവാന് ടീമില്‍ ഇടംനല്‍കാന്‍ സെലക്ടര്‍മാര്‍ ഒഴിവാക്കുകയായിരുന്നു. പരമ്പരയില്‍ നാലു അര്‍ധ സെഞ്ചുറി അടക്കം 244 റണ്‍സ് നേടിയ ശേഷമാണ് രഹാനെ ഒഴിവാക്കിയത്. ഏകദിന ടീമിലുണ്ടായിരുന്ന ഷാര്‍ദുല്‍ താക്കൂറിനെയും ട്വന്റി-20യില്‍ ഒഴിവാക്കി. രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെ പരിഗണിച്ചതേയില്ല.

ഒക്ടോബര്‍ ഏഴിനാണ് റാഞ്ചിയിലാണ് ആദ്യ ട്വന്റി-20 മത്സരം. ഒക്ടോബര്‍ പത്തിന് ഗുവാഹത്തിയിലും പതിമൂന്നിന് ഹൈദരാബാദിലുമാണ് അടുത്ത രണ്ടു മത്സരങ്ങള്‍ നടക്കുക.

ഇന്ത്യന്‍ ടീം: വിരാട് കൊഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡേ, കേദാര്‍ യാദവ്, ദിനേഷ് കാര്‍ത്തിക്, മഹേന്ദ്രസിങ് ധോണി, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ, അക്‌സര്‍ പട്ടേല്‍.

റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന്‍ രാജീവിന്റെ കൊലപാതക കേസിൽ വിഴിത്തിരിവ്.കേസില്‍ സംശയിക്കപ്പെടുന്ന ഒരു പ്രമുഖന്റെ അശ്ലീല ദൃശ്യങ്ങൾ രാജീവ് പകര്‍ത്തിയെന്നും ഇതിന്റെ സി ഡി വീണ്ടെടുക്കാന്‍ കൂടിയായിരുന്നു ക്വട്ടേഷന്‍ കൊടുത്തതെന്നും പോലീസ് പറയുന്നു. കേസിലെ മുഖ്യ പ്രതി ചക്കര ജോണി ഇന്ന് പിടിയിലായി‍. പാലക്കാട് നിന്നാണ് ഇയാളെയും കൂട്ടു പ്രതി രഞ്ജിത്തിനെയും പൊലീസ് അറസ്റ്റ്ചെയ്തത്. ഇരുവരെയും ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. ഇരുവരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് കാര്യമായി സഹകരിക്കുന്നില്ല. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് ഇവര്‍ നല്‍കുന്ന മൊഴി.

വെള്ളിയാഴ്ച ചാലക്കുടി പരിയാരം തവളപ്പാറ എസ്.ഡി. കോണ്‍വെന്റിന്റെ ഉടമ സ്ഥതയിലുള്ള വീട്ടിലാണ് രാജീവിന്റെ മൃതദേഹം കാണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. കല്ലിങ്ങല്‍ ജോണിയുടെ ജാതി തോട്ടം പാട്ടത്തിനെടുത്ത് അവിടെ താമസിച്ചുവരികയായിരുന്നു രാജീവ്.

രാവിലെ പറമ്പിന്റെ ഗേറ്റ് തുറക്കുവാന്‍ സ്‌കൂട്ടറില്‍ പോയപ്പോള്‍ രാജീവിനെ അക്രമികള്‍ ബലപ്രയോഗത്തിലൂടെ ഓട്ടോറിക്ഷയില്‍ കയറ്റി കോണ്‍വെന്റ് വക കെട്ടിടത്തില്‍ കൊണ്ടുവരികയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. രാജീവിനെ കാണാനില്ലെന്ന് കാണിച്ച് മകന്‍ അഖില്‍ വെള്ളിയാഴ്ച ചാലക്കുടി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എസ്.ഐ ജയേഷ് ബാലന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചതും മൃതദേഹം കണ്ടെത്തിയതും.

രാഷ്ട്രീയക്കാരുടെയും വമ്പന്‍ ബിസിനസുകാരുടെയും ഉറ്റ സുഹൃത്താണ് ചക്കരജോണി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുള്ളതായി പറയപ്പെടുന്നു. മൂന്നു രാജ്യങ്ങളിലേക്കുള്ള വിസ തരപ്പെടുത്തിയതും ഇത്തരം ബന്ധങ്ങള്‍ മുഖേനയാണ്. കേസില്‍ പ്രമുഖ അഭിഭാഷകനായ സിപി ഉദയഭാനുവിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യക അന്വേഷണ സംഘത്തിനാണ് കേസിന്‍റെ ചുമതല.

കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസില്‍ വെള്ളിയാഴ്ച പോലീസ് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സൂചന. ഏകദേശം പൂര്‍ത്തിയായ കുറ്റപത്രത്തില്‍ പിഴവുകളുണ്ടോ എന്ന അവസാന പരിശോധനയിലാണ് പോലീസ്. കേസില്‍ പ്രത്യേക കോടതിക്കായി പോലീസ് ആവശ്യമുന്നയിച്ചേക്കുമെന്നും വിവരമുണ്ട്. സമൂഹത്തില്‍ സ്വാധീനമുള്ളവരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് കണക്കിലെടുത്ത് വിചാരണ നീണ്ടുപോകാതിരിക്കാനാണ് പ്രത്യേക കോടതിയെന്ന ആവശ്യം പോലീസ് ഉന്നയിക്കുക.

ഇക്കാര്യം നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. തീവ്രവാദം, കലാപം തുടങ്ങിയ കേസുകള്‍ക്കാണ് സാധാരണഗതിയില്‍ പ്രത്യേക കോടതി അനുവദിക്കാറുള്ളത്. ദിലീപിനെതിരെ ശക്തമായ തെളിവുകളാണ് പോലീസ് ഹാജരാക്കുകയെന്നാണ് വിവരം. റിമാന്‍ഡ് കാലാവധിക്കിടെ ദിലീപിന്റെ നാല് ജാമ്യാപേക്ഷകള്‍ കോടതികള്‍ തള്ളിയിരുന്നു. അഞ്ചാമത്തേതില്‍ ഹൈക്കോടതി നാളെ വിധി പറയും.

കുറ്റപത്രത്തില്‍ ദിലീപ് കേസിലെ രണ്ടാം പ്രതിയാകും. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനുള്ള ശ്രമകരമായ ജോലിയാണ് പോലീസിനുള്ളത്. ഇതിനായുള്ള തെളിവുകള്‍ ശേഖരിക്കുകയായിരുന്നു പോലീസ്. വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചന ഈ കുറ്റകൃത്യത്തിനു പിന്നിലുണ്ടെന്ന് കുറ്റപത്രത്തില്‍ പോലീസ് വാദിക്കുമെന്നും സൂചനയുണ്ട്.

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു. തണ്ണിക്കോണത്ത് വച്ചായിരുന്നു സംഭവം തണ്ണിക്കോണം വൃന്ദാവനില്‍ സുനില്‍ദത്തിന്റെയും ഭാര്യ നഗരൂര്‍ ദര്‍ശനാവട്ടം യുപിസ്‌ക്കൂള്‍ പ്രഥമ അദ്ധ്യാപിക ഷെര്‍ളിയുടെയും ഇളയ മകന്‍ ശിവദത്ത്(22) ആണ് കൊല്ലപ്പെട്ടത്.നഗരൂരില്‍ ഒരു ക്ലബ്ബ് സംഘടിപ്പിച്ചിരുന്ന ഓണാഘോഷത്തിനിടയിലുണ്ടായ തര്‍ക്കത്തിലാണ് കുത്തേറ്റത്.
ആഘോഷപരിപാടികള്‍ ഒരുക്കുന്നതിന്റെ ഭാഗമായി അതിന്റെ ഒരുക്കങ്ങള്‍ക്കായി ശിവദത്തും സുഹൃത്തുക്കളും ശനിയാഴ്ച രാത്രി മുഴുവനും അവിടെ തങ്ങിയിരുന്നു. വെളുപ്പിന് ശിവദത്തും മറെറാരാളുമായി കണക്ക് ബുക്ക് കാണാത്തതിനെചൊല്ലി വാക്ക് തർക്കം ഉണ്ടാവുകയും ശിവദത്ത് കത്തികുത്തേററ് മരണപ്പെടുകയുമായിരുന്നു. മൃതദേഹം മെഡിക്കല്‍കോളേജ്‌മോര്‍ച്ചറിയില്‍ ആററിങ്ങല്‍ പോലീസ് കേസ്സെടുത്ത് അനേഷിച്ചവരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചന ഉണ്ട്.

അമ്മയും മകളും പ്രസവിക്കുകയെന്നത് അസാധാരണമായ കാര്യമല്ല. എന്നാല്‍ ഒരു അമ്മയും മകളും ഒരേസമയം പ്രസവിച്ചാലോ? എങ്കില്‍ അത് വിസ്‌മയകരമാണ് അല്ലേ. എങ്കില്‍ അങ്ങനെയൊന്ന് ഈ ലോകത്ത് സംഭവിച്ചിരിക്കുന്നു. തുര്‍ക്കിയിലാണ് സംഭവം. സിറിയന്‍ സ്വദേശിനിയായ സ്‌ത്രീയും അവരുടെ മകളും ഒരേസമയം ഒരേ ആശുപത്രിയില്‍വെച്ച് പ്രസവിച്ചു. 42കാരിയായ ഫാത്‌മ ബിരിന്‍സിയും അവരുടെ ഇരുപത്തിയൊന്നുകാരി മകള്‍ ഗാഡെ ബിരിന്‍സിയുമാണ് ഒരേസമയം പ്രസവിച്ച് ചരിത്രത്തില്‍ ഇടംനേടിയത്. തുര്‍ക്കിയിലെ കോന്യയിലെ ആശുപത്രിയില്‍ സിസേറിയനായാണ് അമ്മയും മകളും പ്രസവിച്ചത്. മൂന്നു വര്‍ഷം മുമ്പ് അഭയാര്‍ത്ഥികളായാണ് ഫാത്‌മയും ഗാഡെയും സിറിയയില്‍നിന്ന് തുര്‍ക്കിയില്‍ എത്തിയത്. തങ്ങള്‍ക്ക് അഭയം നല്‍കിയ രാജ്യത്തിന്റെ പ്രസിഡന്റിനോടുള്ള ആദരസൂചകമായി തുര്‍ക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ഡോഗന്‍ എന്നതിന് സമാനമായ പേരുകളാണ് കുഞ്ഞുങ്ങള്‍ക്ക് ഇട്ടത്.

തൃശൂര്‍: ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തിന്റെ മുഖ്യ സൂത്രധാരനായ ചക്കര ജോണി രാജ്യം വിട്ടിട്ടില്ലെന്ന് സൂചന. ഇയാളുടെ പാസ്‌പോര്‍ട്ട് രേഖകള്‍ പോലീസ് കണ്ടെടുത്തു. കൊരട്ടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പാസ്‌പോര്‍ട്ട് രേഖകള്‍ കണ്ടെത്തിയത്. ഇതോടെ ഈ പാസ്‌പോര്‍ട്ട് രേഖകള്‍ ഉപയോഗിച്ച് ജോണി രാജ്യം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്. അതിനിടെ കോയമ്പത്തൂര്‍ വിമാനത്താവളം വഴി ഇയാള്‍ രാജ്യം വിടാന്‍ ശ്രമിച്ചേക്കുമെന്ന സൂചന പോലീസിന് ലഭിച്ചു.

റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലെ തര്‍ക്കത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജീവ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പരിയാരം തവളപ്പാറയിലെ ആളൊഴിഞ്ഞ വീട്ടിലാണ് രാജീവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ചാലക്കുടി സ്വദേശിയേയും, മുരിങ്ങൂര്‍ സ്വദേശികളായ മൂന്നു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജീവിനെ തട്ടിക്കൊണ്ട് പോകുന്നതിനടക്കം കൊട്ടേഷന്‍കാരെ നിയമിച്ചത് ചക്കര ജോണിയാണെന്നാണ് പോലീസ് നിഗമനം. മൂന്ന് രാജ്യങ്ങളില്‍ വിസയുള്ള ജോണി രാജ്യം വിട്ടിരിക്കാമെന്ന് രാവിലെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

അതിനിടെ പ്രമുഖ അഭിഭാഷകന്‍ സി.പി ഉദയഭാനുവിനെതിരെ കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ അഖില്‍ മൊഴി നല്‍കി. കൊട്ടേഷന് പിന്നില്‍ ജോണിയാണ്. ഉദയഭാനുവിനും കൊട്ടേഷനെക്കുറിച്ച് അറിയാമായിരുന്നെന്നും അഖില്‍ മൊഴി നല്‍കി. ഉദയഭാനു ഉള്‍പ്പെട്ട ഭൂമി ഇടപാടിന്റെ രേഖകള്‍ അഖില്‍ പോലീസിന് കൈമാറി. കസ്റ്റഡിയിലുള്ള പ്രതികളില്‍ ഒരാള്‍ ഉദയഭാനുവിന്റെ പേര് പറഞ്ഞതായും സൂചനയുണ്ട്. ഉദയഭാനുവിന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പണം തിരികെ നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയിൽവേ സ്​റ്റേഷനിലെ കാല്‍ നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട്​ മരണാസന്നയായ യുവതിയെ ലൈംഗികമായി അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​. നടപ്പാലത്തിൽ തിരക്കിപ്പെട്ട്​ മരിച്ചവരുടെ ഇടയിൽ പാതിജീവനായി കിടക്കുന്ന യുവതിയെ ഒരാൾ മാനഭംഗപ്പെടുത്തുന്ന വിഡിയോ ദൃശ്യമാണ്​ സോഷ്യൽമീഡയയിൽ വൈറലാകുന്നത്​. ചവി​​േട്ടറ്റ്​ മരിച്ചുകിടക്കുന്നവർക്കിടയിൽ കിടക്കുന്ന യുവതിയുടെ ശരീരത്തി​​െൻറ പാതിഭാഗം പാലത്തി​​െൻറ പുറത്തേക്ക്​ വലിച്ച്​ പീഡിപ്പിക്കുകയായിരുന്നു. സഹായിക്കാനെന്ന രീതിയിൽ യുവതിയെ പുറത്തേക്ക്​ വലിച്ചെടുത്തയാളാണ്​ ഇത്തരം ​ക്രൂരകൃത്യം നടത്തിയത്​. യുവതിയുടെ കൈകൾ അനങ്ങുന്നതും ദൃശ്യത്തിൽ കാണം.

പുറത്തുവന്ന ദൃശ്യങ്ങൾ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്​. അവസാന ശ്വാസത്തിനുവേണ്ടി കൈനീട്ടിയവരെ ലൈംഗികമായി ആക്രമിക്കാൻ എങ്ങനെയാണ്​ മനസുവരിക. സംഭവം ഗൗരവമായി അന്വേഷിക്കുമെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും റെയിൽവേ പൊലീസ്​ കമീഷണർ നികേത്​ കൗശിക്​ പറഞ്ഞു.

മരണാസന്നയായ സ്​ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെ നാണംകെട്ട പല സംഭവങ്ങളും എല്‍ഫിന്‍സ്റ്റണ്‍ സ്​റ്റേഷനിലെ ദുരന്തത്തിനിടയിലുണ്ടായെന്ന്​ പരിക്കേറ്റവർ പറയുന്നു. ദസറയായതിനാൽ മിക്ക സ്​ത്രീകളും സാരിയാണ്​ ഉടുത്തിരുന്നത്​. പാലത്തിൽ വീണ പലരുടെയും വസ്​ത്രങ്ങൾ സഹായിക്കാനെത്തിയവർ വലിച്ചുകീറിയതായും പരാതിയുണ്ട്​. സഹായത്തിനു വേണ്ടി നിലവിളിക്കുമ്പോൾ അടുത്തു വന്നവർ ആഭരണങ്ങളും ബാഗുമായി കടന്നുവെന്നും പരിക്കേറ്റ സ്​ത്രീകൾ പറയുന്നു.

കോഴിക്കോട് മേപ്പയ്യൂരിൽ നവവധു ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പെൺകുട്ടിയുടെ കുടുംബം. മകൾ ഹന്നയുടെ മരണകാരണം സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർതൃവീട്ടുകാരുടെ പീഡനമെന്ന് കാട്ടി നന്തി സ്വദേശി അസീസാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. നിസാര വകുപ്പുകൾ ചുമത്തി ഭർത്താവിനെയും കുടുംബത്തെയും രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. ഈ പിതാവിന് മകളെ നഷ്ടപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞു. മകൾ തൂങ്ങിമരിച്ചുവെന്ന് ഭർതൃവീട്ടുകാർ പറയുന്നതല്ലാതെ മറ്റ് കാരണങ്ങളൊന്നുമറിയില്ല.

ആദ്യഘട്ട അന്വേഷണത്തിൽ കൂടുതലെന്തെങ്കിലും കണ്ടെത്താൻ പൊലീസിനും കഴിഞ്ഞിട്ടില്ല. നല്ല മനസുറപ്പുള്ള തന്റെ മകൾ അങ്ങനെയുള്ള അബദ്ധം കാണിക്കില്ലെന്ന് അച്ഛന് ഉറച്ച വിശ്വാസമുണ്ട്. നൂറ് പവൻ സ്വർണവും ലക്ഷങ്ങളും കാറുമുൾപ്പെടെ സ്ത്രീധനം നൽകിയാണ് ഹന്നയുടെ വിവാഹം നടത്തിയത്. കിട്ടിയതിൽക്കൂടുതൽ ആവശ്യപ്പെട്ട് വിവാഹം കഴിഞ്ഞ് രണ്ടാംമാസം മുതൽ ഉപദ്രവം തുടങ്ങി. നബീലിന്റെ പിതാവും മാതാവും സഹോദരിയും ആക്രമണത്തിനും പീഡനത്തിനും കൂട്ടുനിന്നു. ഇവരുടെ നിരന്തര ദേഹോപ്രദവമാണ് മകളുടെ മരണത്തിന് കാരണമായതെന്ന് ഹന്നയുടെ കുടുംബം കരുതുന്നു.

മരിച്ചുവെന്ന് ഉറപ്പായതോടെ സ്വകാര്യ ആശുപത്രിയിൽ ഹന്നയെ ഉപേക്ഷിച്ച് നബീലും ബന്ധുക്കളും കടന്നുകളഞ്ഞതും സംശയം കൂട്ടുന്നു. സംസ്ക്കാരച്ചടങ്ങുകളിൽ ഇവരാരും പങ്കെടുത്തില്ല. പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ ആത്മഹത്യയെന്ന നിഗമനത്തിലേയ്ക്കെത്തി. എന്നാൽ അന്വേഷണത്തിന്റെ ദിശമാറ്റുന്നതിൽ ചില ഇടപെടലുകളുണ്ടായെന്നാണ് ഹന്നയുടെ കുടുംബം പറയുന്നത്. ഹന്ന മരിച്ച് നാലാം ദിവസം നബീലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവും മാതാവും ഒളിവിലാണ്. ഇവർക്ക് മരണത്തിൽ പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നതിനാലാണ് ഹന്നയുടെ കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved