Latest News

നടി ആക്രമണക്കേസില്‍ ഒരു രക്തസാക്ഷിയുണ്ടെന്നും എതിരെ പറയുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു വധ ഭീഷണിയുണ്ടെന്നും തന്നെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സംവിധായകന്‍ ആലപ്പി അഷറഫ്. പ്രമുഖ മലയാളം ന്യൂസ് ചാനലിന്റെ ടോക് ഷോയിൽ ആണ് ആലപ്പി അഷറഫ് ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വീടിന്റെ മതില്‍ ചാടിക്കടന്ന് രണ്ടുപേര്‍ ഒരു വിദേശ ബ്രീഡ് നായയെ കമ്പിവടികൊണ്ട് അടിച്ചു കൊന്നു. തനിക്ക് ആക്രമണ ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പി അഷറഫിന്റെ വാക്കുകള്‍:
‘‘അങ്കമാലി എറണാകുളം ഷട്ടില്‍ സര്‍വീസ് അഞ്ചാം വാരത്തിലേയ്ക്ക് കടക്കുകയാണ്. ഇപ്പോള്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇനി സ്വീകരിക്കില്ലെന്ന് കോടതികള്‍ നോട്ടിസ് ബോര്‍ഡില്‍ ഇടേണ്ട അവസ്ഥയാണുള്ളത്. കേസില്‍ സാഹചര്യത്തിന്റെ മാറ്റം ഉണ്ടായിട്ടില്ല എന്നു പറയാനാവില്ല. കാരണം ഒരു മാധ്യമപ്രവര്‍ത്തകനായ പെല്ലിശേരിയെ ഒക്ടോബര്‍ രണ്ടിന് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ബൈജു കൊട്ടാരക്കരയുടെ വീട്ടില്‍ രണ്ടുപേര്‍ ചാടിക്കടന്ന് ഒരു വിദേശ ബ്രീഡ് നായയെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊന്നിട്ടുണ്ട്. കേസിലെ ആദ്യത്തെ രക്തസാക്ഷിയാണ് ആ നായ. ഒന്നുമറിയാത്ത ആ പാവം മൃഗത്തെ കൊലപ്പെടുത്തി. എനിക്ക് ഭീഷണിയുണ്ട്. അവര് വക്കീലന്‍മാരെ മാറ്റുന്നു. കോടകളില്‍ മാറിമാറി പോകുന്നു. ബഞ്ച് മാറ്റിക്കിട്ടുമോ എന്ന് നോക്കുന്നു. മൂന്ന് വക്താക്കള്‍ ഇനി ചാനലില്‍ ഇരിക്കേണ്ട എന്ന് പുതിയ വാര്‍ത്തയും വന്നിട്ടുണ്ട്. ഇങ്ങനെയെല്ലാം സാഹചര്യങ്ങളില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്.’’

ദിലീപ് ഒരിക്കലും പുറത്തിറങ്ങരുത് എന്ന ലക്ഷ്യത്തോടെ നിയമ ഉപദേശകരും ദിലീപിനൊപ്പം നിൽക്കുന്നവരും തീരുമാനിച്ചുറപ്പിച്ചപോലെ ഗൂഢമായ നീക്കം നടക്കുന്നു .മണ്ടൻ നിയമപോരാട്ടം എന്നും വിലയിരുത്തുന്നു. ഗൂഡാലോചന കേസിൽ പണ്ടേ പിയൂറത്തിറാമായിരുന്ന ദിലീപിനെ കൂടെ നിൽക്കുന്നവർ ചതിക്കുന്നു -നിയമോപദേശകർ ചതിക്കുന്നു എന്നും ആരോപണം .നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യത്തിന് തടസം നില്‍ക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെന്ന് ആക്ഷേപം.ദിലീപിനെ അനുകൂലിക്കുന്നവരാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ ദിലീപിനെതിരേ ഗൂഢാലോചന നടത്തിയവരിലും ബിനീഷ് ഉണ്ടെന്ന ആക്ഷേപം ശക്തമായിരുന്നു. എന്നാല്‍ ഇതിനു വ്യക്തമായ തെളിവൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ കാവ്യ ബിനീഷിന്റെ പേര് പരാമര്‍ശിച്ചതോടെയാണ് ഇക്കാര്യം വീണ്ടും ചര്‍ച്ചയായത്. സിനിമയില്‍ ദിലീപിനെതിരേ നീക്കം നടത്തുന്ന വിഭാഗത്തിലെ പ്രമുഖനും ബിനീഷ് ആണെന്നാണ് വിവരം.

കാവ്യയുടെ ജാമ്യഹര്‍ജി കോടതിയുടെ പരിഗണനയ്‌ക്കെത്തിയതോടെ ബിനീഷിന്റെ പങ്കും ചോദ്യചിഹ്നമായി. ഇത് ബിനിഷിന്റെ വൈരാഗ്യം കൂട്ടിയെന്നും കാവ്യയ്ക്കും ദിലീപിനുമെതിരേ കൂടുതല്‍ ശക്തമായി നീങ്ങാന്‍ കാരണമായെന്നുമാണ് വിലയിരുത്തല്‍. കേസില്‍ അടുത്ത മാസം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാഞ്ഞത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം അഴിക്കുള്ളിലുള്ള ദിലീപിനെ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും മാത്രമേ സന്ദര്‍ശിക്കാനാകൂ. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ജിയില്‍ അധികൃതര്‍ക്ക് ഡിജിപി ശ്രീലേഖ നല്‍കി. ഇന്ന് ജയിലിലെത്തിയ ദിലീപിന്റെ സുഹൃത്തുകള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ താരസംഘടനയിലെ പ്രമുഖരുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതായി സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിനിമാക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കേസുമായി നേരിട്ട് ബന്ധമുള്ള ആര്‍ക്കും ദിലീപുമായി ഇനി സംസാരിക്കാനാവില്ലെന്നാണ് സൂചന. ഫലത്തില്‍ ഭാര്യ കാവ്യാ മാധവനുമായി പോലും ദിലീപിന് കാണാനോ സംസാരിക്കാനോ പറ്റാത്ത സ്ഥിതി വിശേഷം ഉണ്ടാകും.

ഇന്ന് മുതലാണ് ദിലീപിന്റ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ന് ആലുവ ജയിലിലെത്തിയ സന്ദര്‍ശകര്‍ക്ക് ജയില്‍ സൂപ്രണ്ട് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേസില്‍ ജാമ്യം കിട്ടാന്‍ സാധ്യതയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇതിനിടെ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനും പൊലീസ് നീക്കം തുടങ്ങി. സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് സിനിമാ മേഖലയിലെ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. വമ്പന്‍ സ്രാവെന്ന് പൊലീസ് സംശയിക്കുന്ന ആളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. നേരത്തെ നാദിര്‍ഷായും കാവ്യാ മാധവനും ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. അതിന് ശേഷം പൊലീസിന്റെ ചോദ്യം ചെയ്യലുമായി നാദിര്‍ഷാ സഹകരിച്ചില്ല. ആശുപത്രിയില്‍ അഡ്മിറ്റാവുകയും ചെയ്തു. കേസില്‍ സാക്ഷിയോ പ്രതിയോ ആകാനുള്ള ആരേയും റിമാന്‍ഡ് പ്രതികളെ കാണിക്കരുതെന്നാണ് ചട്ടം. ഇത് ലംഘിച്ച് കാവ്യയും ജയിലിലെത്തി. ഇതിനൊപ്പം ഗണേശ് കുമാര്‍ അടക്കമുള്ളവര്‍ ദിലീപിനെ ജയില്‍ സന്ദര്‍ശനത്തിന് ശേഷം കുറ്റവിമുക്തനാക്കിയതും ചര്‍ച്ചയായി.

ഈ സാഹചര്യത്തില്‍ ജയില്‍ വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് കോടതിയുടെ ശ്രദ്ധയില്‍ സന്ദര്‍ശക ബാഹുല്യം കൊണ്ടു വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജയില്‍ വകുപ്പ് നിയന്ത്രണത്തിന് അവസരമൊരുക്കുന്നത്. ജയിലില്‍ നിന്ന് മൂന്ന് നമ്പരുകളിലേക്ക് ദിലീപിന് ഫോണ്‍ ചെയ്യാന്‍ അവസരമുണ്ട്. ഇങ്ങനെ കാവ്യയുടെ പിറന്നാള്‍ ദിനം ഭാര്യയുമായി ദിലീപ് സംസാരിച്ചിരുന്നു. ഇതും ചട്ടവിരുദ്ധമാണെന്ന അഭിപ്രായം സജീവമാണ്. ഈ സാഹചര്യത്തില്‍ കാവ്യയെ വിളിക്കരുതെന്നും ദിലീപിനോട് പറയും. എന്നാല്‍ വീട്ടിലേക്ക് വിളിക്കുമ്പോള്‍ ഫോണ്‍ കൈമാറി കാവ്യക്ക് എടുത്താല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ജയില്‍ അധികൃതരും പറയുന്നു. ഏതായാലും ജയിലിനുള്ളില്‍ വന്ന് കാവ്യയ്ക്ക് ഇനി ദിലീപിനെ കാണാനാകില്ല.

മുത്തശ്ശി തടയാന്‍ ശ്രമിച്ചപ്പോള്‍ തള്ളിവീഴ്ത്തി അയാള്‍ മകളെ കയറിപ്പിടിച്ചു ; കൊച്ചുമകളെ രക്ഷിക്കാന്‍ ഒടുവില്‍ അമ്മ മകനെ അരിവാളിന് വെട്ടി

ചെന്നൈ: കൊച്ചുമകളെ മകന്റെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ 42 കാരന്‍ മകനെ അരിവാളിന് വെട്ടിക്കൊന്ന 65 കാരി മാതാവിന് നിയമസഹായം ചെയ്തുകൊടുക്കാന്‍ പോലീസ്. കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ സക്കവയല്‍ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ 19 കാരിയായ കൊച്ചുമകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മകനെ ലക്ഷ്മി എന്ന സ്ത്രീയാണ് വെട്ടിയെറിഞ്ഞത്. ഇവര്‍ പിന്നീട് പോലീസിന് കീഴടങ്ങി.

മദ്യത്തിന് അടിമയായ പിതാവ് കഴിഞ്ഞ ദിവസം മകളെ പീഡിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇടയ്ക്കുകയറി മകനെ തടഞ്ഞിരുന്നു. എന്നാല്‍ മാതാവിനെ തള്ളിത്താഴെയിട്ട് ഇയാള്‍ മകള്‍ക്ക് നേരെ വീണ്ടും അടുക്കുമ്പോള്‍ ഗത്യന്തരമില്ലാതെ ലക്ഷ്മി കയ്യില്‍ കിട്ടിയ അരിവാളിന് വെട്ടിത്തള്ളുകയായിരുന്നു. മകന്‍ രക്തത്തില്‍ കിടന്ന് പുളയുമ്പോള്‍ കൊച്ചുമകള്‍ കവിതയെ ചേര്‍ത്തുപിടിച്ച് അവര്‍ വിതുമ്പിക്കരഞ്ഞു. തന്നെ സംരക്ഷിക്കാന്‍ ഇതല്ലാതെ മുത്തശ്ശിക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നെന്ന് കൊച്ചുമകള്‍ പറഞ്ഞു. അമ്മയില്ലാത്ത പെണ്‍കുട്ടിക്ക് ആശ്രയം മുത്തശ്ശിയായിരുന്നു.

കൊലപാതകത്തിന് ശേഷം കീഴടങ്ങിയ ലക്ഷ്മിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. വൃദ്ധയായ ഈ സ്ത്രീയോട് പോലീസ് സഹതാപത്തോടെയാണ് പെരുമാറുന്നത്. ജാമ്യത്തിനായി ഇവര്‍ അപേക്ഷിച്ചാല്‍ എതിര് നില്‍ക്കില്ലെന്നും പോലീസ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ സാഹചര്യവും സ്വഭാവവും പരിഗണിച്ച് ഇവരെ സഹായിക്കാന്‍ ആവശ്യമായ രീതിയില്‍ അഭിഭാഷകരെ ഏര്‍പ്പെടുത്താന്‍ സഹായിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ബംഗളൂരു : ബംഗളൂരുവില്‍ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആദായനികുതി ഉദ്യോഗസ്ഥന്‍ നിരഞ്ജന്‍ കുമാറിന്റെ മകനും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുമായ എന്‍.ശരത്തി (19)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ശരത്തിനെ കാണാതായത്. ശരത്തിനെ വിട്ടുകിട്ടാന്‍ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ധുക്കള്‍ക്ക് കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് വിഡിയോ സന്ദേശം ലഭിച്ചിരുന്നു. ശരത്തിന്റെ സഹോദരിയുടെ ഫോണിലേയ്ക്കാണ് സന്ദേശം എത്തിയത്. മോചനദ്രവ്യം നല്‍കാത്ത പക്ഷം അടുത്തതായി ലക്ഷ്യമിട്ടിരിക്കുന്നത് ശരത്തിന്റെ സഹോദരിയെയയാണെന്നും പോലീസില്‍ അറിയിക്കാന്‍ ശ്രമിക്കരുതെന്നും സന്ദേശത്തിലുണ്ട്.

ഇതിനിടെ, സംഭവത്തില്‍ ആറുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതില്‍ കൊല്ലപ്പെട്ട ശരത്തിന്റെ കുടുംബവുമായി ബന്ധുമുള്ള ഒരാളും ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാറും കണ്ടെടുത്തിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ആലുവ ജയിലില്‍ ഇനി ‘സിനിമാക്കാരായ’ സന്ദര്‍ശകരെ അനുവദിക്കില്ല. അഴിക്കുള്ളിലുള്ള ദിലീപിനെ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും മാത്രമേ സന്ദര്‍ശിക്കാനാകൂ. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ജിയില്‍ അധികൃതര്‍ക്ക് ഡിജിപി ശ്രീലേഖ നല്‍കി. ഇന്ന് ജയിലിലെത്തിയ ദിലീപിന്റെ സുഹൃത്തുകള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചു.

സാക്ഷികളെ സ്വാധീനിക്കാന്‍ താരസംഘടനയിലെ പ്രമുഖരുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതായി സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിനിമാക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കേസുമായി നേരിട്ട് ബന്ധമുള്ള ആര്‍ക്കും ദിലീപുമായി ഇനി സംസാരിക്കാനാവില്ലെന്നാണ് സൂചന. ഫലത്തില്‍ ഭാര്യ കാവ്യാ മാധവനുമായി പോലും ദിലീപിന് കാണാനോ സംസാരിക്കാനോ പറ്റാത്ത സ്ഥിതി വിശേഷം ഉണ്ടാകും.

ഇന്ന് മുതലാണ് ദിലീപിന്റ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ന് ആലുവ ജയിലിലെത്തിയ സന്ദര്‍ശകര്‍ക്ക് ജയില്‍ സൂപ്രണ്ട് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേസില്‍ ജാമ്യം കിട്ടാന്‍ സാധ്യതയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇതിനിടെ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനും പൊലീസ് നീക്കം തുടങ്ങി. സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് സിനിമാ മേഖലയിലെ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. വമ്പന്‍ സ്രാവെന്ന് പൊലീസ് സംശയിക്കുന്ന ആളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. നേരത്തെ നാദിര്‍ഷായും കാവ്യാ മാധവനും ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. അതിന് ശേഷം പൊലീസിന്റെ ചോദ്യം ചെയ്യലുമായി നാദിര്‍ഷാ സഹകരിച്ചില്ല. ആശുപത്രിയില്‍ അഡ്മിറ്റാവുകയും ചെയ്തു. കേസില്‍ സാക്ഷിയോ പ്രതിയോ ആകാനുള്ള ആരേയും റിമാന്‍ഡ് പ്രതികളെ കാണിക്കരുതെന്നാണ് ചട്ടം. ഇത് ലംഘിച്ച് കാവ്യയും ജയിലിലെത്തി. ഇതിനൊപ്പം ഗണേശ് കുമാര്‍ അടക്കമുള്ളവര്‍ ദിലീപിനെ ജയില്‍ സന്ദര്‍ശനത്തിന് ശേഷം കുറ്റവിമുക്തനാക്കിയതും ചര്‍ച്ചയായി.

ഈ സാഹചര്യത്തില്‍ ജയില്‍ വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് കോടതിയുടെ ശ്രദ്ധയില്‍ സന്ദര്‍ശക ബാഹുല്യം കൊണ്ടു വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജയില്‍ വകുപ്പ് നിയന്ത്രണത്തിന് അവസരമൊരുക്കുന്നത്. ജയിലില്‍ നിന്ന് മൂന്ന് നമ്പരുകളിലേക്ക് ദിലീപിന് ഫോണ്‍ ചെയ്യാന്‍ അവസരമുണ്ട്. ഇങ്ങനെ കാവ്യയുടെ പിറന്നാള്‍ ദിനം ഭാര്യയുമായി ദിലീപ് സംസാരിച്ചിരുന്നു. ഇതും ചട്ടവിരുദ്ധമാണെന്ന അഭിപ്രായം സജീവമാണ്. ഈ സാഹചര്യത്തില്‍ കാവ്യയെ വിളിക്കരുതെന്നും ദിലീപിനോട് പറയും. എന്നാല്‍ വീട്ടിലേക്ക് വിളിക്കുമ്പോള്‍ ഫോണ്‍ കൈമാറി കാവ്യക്ക് എടുത്താല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ജയില്‍ അധികൃതരും പറയുന്നു. ഏതായാലും ജയിലിനുള്ളില്‍ വന്ന് കാവ്യയ്ക്ക് ഇനി ദിലീപിനെ കാണാനാകില്ല.

ഫലത്തില്‍ വിചാരണ കഴിഞ്ഞാല്‍ മാത്രമേ ഭര്‍ത്താവുമായി സംസാരിക്കാന്‍ പോലും കാവ്യയ്ക്ക് അവസരമുണ്ടാകുന്ന സ്ഥിതിയാണുള്ളത്. ഫോണ്‍ സംഭാഷണത്തില്‍ കര്‍ശന നിയന്ത്രണത്തിന് ജയില്‍ അധികൃതര്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നാണ് സൂചന. കേസില്‍ ദിലീപിനെതിരേ സിനിമാരംഗത്ത് നിന്നുള്ളവര്‍ ഉള്‍പ്പെടെ നിര്‍ണ്ണായകമായേക്കാവുന്ന അഞ്ചു സാക്ഷിമൊഴികള്‍ ഉള്ളതായി റിപ്പോര്‍ട്ട്. കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമായി തെളിയിക്കുന്ന സാക്ഷിമൊഴികളാണ് ഇതെന്നും അന്വേഷണത്തിന്റെ പുരോഗതി അനുസരിച്ച് കാവ്യാമാധവനേയും ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ഇല്ലാതെ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന് ആത്മവിശ്വാസമാകുന്നത് ഈ മൊഴിയാണ്. ഈ മൊഴിയിലുള്ളവരെ സ്വാധീനിക്കാന്‍ സിനിമാക്കാര്‍ ശ്രമം തുടങ്ങിയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് കരുതലെടുക്കുന്നത്.

മംഗളൂരു: മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതികത്തകരാര്‍ മൂലം തിരിച്ചിറക്കി. വ്യാഴാഴ്ച വൈകിട്ട് 5.45ന് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. ഹബോയിംഗ് 737-800 വിമാനത്തിനാണ് സാങ്കേതികത്തകരാര്‍ ഉണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍ഇന്ത്യ അറിയിച്ചു.

പറന്നുയര്‍ന്ന് 45 മിനിറ്റിനു ശേഷം വലിയൊരു ശബ്ദം കേട്ടെന്നാണ് യാത്രക്കാര്‍ പറഞ്ഞത്. എന്‍ജിനില്‍ തകരാറുണ്ടായെന്നാണ് സൂചന. ശബ്ദം കേട്ടതിനു പിന്നാലെ വിമാനത്തിന് വിറയലുണ്ടായി. തുടര്‍ന്ന് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആറരയോടെ വിമാനം തിരിച്ചിറക്കി.

ഇന്ന് രാവിലെ 5.30ന് യാത്രക്കാര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തി. ഇതില്‍ യാത്രക്ക് തയ്യാറായവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തി. അ്ല്ലാത്തവര്‍ക്ക് ടിക്കറ്റിന്റെ തുക തിരികെ നല്‍കുകയോ യാത്ര പിന്നീടേക്ക് മാറ്റിവെക്കാമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. വിമാനത്തില്‍ എയര്‍ഇന്ത്യയുടെ വിദഗ്ദ്ധര്‍ പരിശോധനകള്‍ നടത്തി. കാര്യമായ അറ്റകുറ്റപ്പണികള്‍ ആവശ്യമാണെന്നാണ് വിവരം.

കലാഭവന്‍ മണിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായുള്ള ബൈജു നിള്ളങ്ങലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലേക്ക്. കലാഭവന്‍മണിയുടെ മരണത്തിനു പിന്നില്‍ ഭാര്യാ പിതാവാണെന്ന ഗുരുതര ആരോപണമാണ് ബൈജു നിള്ളങ്ങല്‍ ഉന്നയിച്ചിരിക്കുന്നത്.

ബൈജു നിള്ളങ്ങലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ അതിശയോക്തിതോന്നാം..പക്ഷെ കാര്യങ്ങള്‍ ആ നിലയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.ഇന്നിന്റെ കാലത്ത് ഇതുപോലുള്ള വാര്‍ത്തകള്‍ നമുക്ക് ചുറ്റും പാറിനടക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സ്വത്തിനും  പണത്തിനു വേണ്ടി സ്വന്തം അച്ഛനമ്മമാരെപോലും വകവരുത്തുന്ന കല്‍ക്കിയുടെ കലികാലം..

മണിച്ചേട്ടന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് തുടക്കംമുതല്‍ പലരും സംശയിച്ചവരുടെ കൂട്ടത്തില്‍ അധിമാരും ആഴത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു വ്യക്തിയാണ് മണിയുടെ ഭാര്യാ പിതാവ് സുധാകരന്റേത്…അതിന് കാരണങ്ങളേറെയാണ്…ഒരു സിനിമാനടന്‍ എന്ന കഴുകന്‍ കണ്ണുവെച്ച് തന്റെ മകള്‍ നിമ്മിയെ തങ്ങളേക്കാള്‍ താഴ്ന്ന ജാതിയില്‍പ്പെട്ട പറയജാതിക്കാരനായ മണിച്ചേട്ടന് വിവാഹം ചെയ്തു കൊടുത്ത അന്നുമുതല്‍ തുടങ്ങുന്നു മണിയും സുധാകരനും തമ്മിലുള്ള ഉള്‍പോര്.

മണിയെന്ന സിനിമാ നടന്‍ തന്റെ മകളെ വിവാഹം ചെയ്തതോടെ ഉടുതുണിക്ക് മറുതുണിയില്ലാതെ തേരാ പാരനടന്ന സുധാകരന്‍ മട്ടും ഭാവവും മാറ്റി മണിയേക്കാന്‍ വലിയ തലയെടുപ്പോടെ നടക്കാന്‍ തുടങ്ങി മണിയുടെ കൈയ്യിലെ പണംമാത്രമായിരുന്നു സുധാകരന്റെ ലക്ഷ്യം.. പക്ഷെ…സുധാകരന്റെ ഇച്ഛക്ക് വഴങ്ങുന്ന ഒരാളായിരുന്നില്ല കലാഭവന്‍മണി…

വലിയൊരു തുക പാവപ്പെട്ടവര്‍ക്കും മറ്റ് പലരെയും സഹായിക്കാല്‍ം ചാലക്കുടിയില്‍ പാവങ്ങള്‍ക്കായ് പല കെട്ടിടങ്ങളും കെട്ടിപൊക്കി
തുടങ്ങിയതോടെ സുധാകരനും മണിക്കുമിടയില്‍ വല്ലാത്തൊരു വൈര്യം ഉടലെടുത്തു. അതിന് പലപ്പോഴും ഉപയോഗപെടുത്തിയത് മകള്‍ നിമ്മിയേയും. സുധാകരന്റെ കര്‍ശനനിര്‍ദ്ദേശവും അതിശക്തമായ സമ്മര്‍ദ്ധവുംകാരണം ഭാര്യ നിമ്മി മണിയുടെ അമിതമായ പണംചിലവഴിക്കുന്നതിനെക്കുറിച്ചും അതിരുവിട്ട സൗഹൃദബന്ധത്തെക്കുറിച്ച് നിരന്തരം കിടപ്പറയില്‍ ചോദ്യശരങ്ങളെറിഞ്ഞു .അതിന്റെപേരില്‍ പിണങ്ങിപിരിഞ്ഞു.

ഇതില്‍പിന്നില്‍ സുധാകരന്റെ കുബുദ്ധിയാണെന്ന് തിരിച്ചറിഞ്ഞ മണി സുധാകരനുമായി  പലവട്ടം വീട്ടില്‍വെച്ച് തുറന്നകലഹങ്ങള്‍ നടത്തി. ”കറുത്ത് കരിമുട്ടിപോലെയുള്ള നിന്നെപോലൊരു പറയന് പയറുമണിപോലെത്തെ എന്റെ കൊച്ചിനെ കെട്ടിച്ചുതന്നതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയതെറ്റ്..” നായര്‍ സമുദായത്തില്‍പെട്ട സുധാകരന്‍ ജാതിയുടെപേരില്‍ പറയവിഭാഗത്തില്‍പെട്ട മണിയെ അങ്ങേയറ്റം അപമാനിക്കുന്നതരത്തില്‍ തരംതാഴ്ത്തി സംസാരിക്കുന്നത് പതിവായിരുന്നു.

മണിയെ ഇത് പലപ്പോഴും മാനസികമായി തളര്‍ത്തിയ ഒന്നായിരുന്നു. രണ്ടുമൂന്ന് തവണ സുധാകരനുമായി സ്വത്തിന്റെപേരില്‍ കലഹിച്ചതുമുതല്‍ സുധാകരന്‍ മണിക്കെതിരെ കുടിലമായ തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങി എന്നുവേണം പറയാന്‍.. മറ്റൊരാള്‍ക്കും കഴിയില്ലതിന് പക്ഷെ സുധാകരന് കഴിയും അതിനായ് മണിയുടെ വലംകൈകളെ തന്നെ സുധാകരന്‍ ദൗത്യമേല്‍പ്പിച്ചു എന്നുവേണം കരുതാന്‍…മണിയുടെ മരണത്തില്‍ശേഷം പലരിലും സംശയം ജനിപ്പിക്കുന്നതായിരുന്നു മകളുടെ ഭര്‍ത്താവ് മരിച്ച അച്ഛന്റെ ചില പ്രവൃത്തികള്‍ നീക്കങ്ങള്‍..മണിയുടെ മരണം കൊലപാതകമാണെന്ന് കൂടെപ്പിറപ്പുകള്‍ പലരുംപറഞ്ഞിട്ടും ”അവന്‍ വെള്ളമടിച്ച് ചത്താത്താ ആരും കൊന്നതല്ലാ..എനിക്കൊറപ്പാ”സുധാകരന്‍മാത്രം അത് വിശ്വസത്തിലെടുക്കാതെ മണി എങ്ങനേലും ചാവട്ടെയെന്ന കുശാഗ്രബുദ്ധിയുമായി മാറിനിന്നു.

അനുജന്‍ രാമകൃഷ്ണന്‍ മണിയുടെ കൊലപാതകകികളെ കണ്ടെത്താന്‍ തെരുവില്‍ സമരം നയിക്കുമ്പോള്‍ അതിനെനോക്കി കാറിതുപ്പിയവനാണ് ഈ മാന്യദേഹം.മണിച്ചേട്ടന്റെ മരണത്തിന്റെ അലയൊലികള്‍ഏതാണ്ട് കെട്ടടങ്ങിയതോടെ സുധാകരന്റെ കണ്ണ് മണിയുടെ വസ്തുവകകളിലായി മണിച്ചേട്ടന്റെ പാഢിയും വാഹനങ്ങളും മറ്റ് പല വസ്തുക്കളും സുധാകരന്‍ തന്റെ മകളുടെ പേരിലാക്കി…മണിച്ചട്ടന് ഒരു ആരാധകന്‍ സമ്മാനിച്ച പാഢിയിലുണ്ടായിരുന്ന രണ്ട് വെച്ചൂര്‍ പശുക്കളെ സുധാകരന്‍ അറുപതിനായിരം രൂപയ്ക്ക് ആദ്യമങ്ങ് വിറ്റു..അടുത്തത് വാഹനങ്ങളായിരുന്നു അതില്‍ള്ള ചരടുവലികള്‍ നടത്തവെ അനുജന്‍ രാമകൃഷ്ണന്റെ സമയബന്ധിതമായ ഇടപെടലുകൊണ്ട് അതില്‍നിന്ന് പാതി പിന്മാറി നില്‍ക്കുന്നു.

അടുത്തത് പാഢിയാണ് പാഢിക്ക് തൊട്ടടുത്ത സ്ഥലം ഈയടുത്ത് വിലയ്ക്കുവാങ്ങിയ സംഘം പാഢികൂടി വാങ്ങാന്‍ തയ്യാറായതോടെ സുധാകരന്‍ അതിനും ചാടിയിറങ്ങുകയായിരുന്നു അവിടെയും മുന്നില്‍ തടസ്സമായിനിന്നത് അനുജന്‍ രാമകൃഷ്ണനാണ്.അനുജന്‍ രാമകൃഷ്ണന് തലയ്ക്ക് വട്ടാണെന്നും അവന്‍ പബ്ളിസിറ്റിക്ക് വേണ്ടി നാടുമുഴുവന്‍ മണിയെ കൊന്നതാണെന്നും പറഞ്ഞ് നടക്കുവനണെന്നും ചേട്ടന്റെ സ്വത്ത് കൈക്കലാക്കാന്‍ അവന്‍ തന്ത്രങ്ങള്‍ മെനയുവാണെന്നും ഭാര്യ പിതാവ് സുധാകരന്‍ രാമകൃഷ്ണനെക്കുറിച്ച് പറഞ്ഞുപരത്തി.

ഭാര്യ പിതാവെന്നനിലയില്‍ മുമ്പ് കേസന്വേഷിച്ച പോലീസ് സുധാകരനെ വേണ്ടവിധം ചോദ്യം ചെയ്യാതെ ഒഴിവാക്കി നിര്‍ത്തുകയായിരുന്നു.പക്ഷെ പകരം കേസിന്റെ ചുമതല ഏറ്റെടുത്ത സി.ബി.ഐ സുധാകരനെ കൂടുതല്‍ നിരീക്ഷിക്കുകയും ചോദ്യങ്ങളോടുള്ള സുധാകരന്റെ അസഹിഷ്ണുത നിറഞ്ഞ ചിലപ്രതികരണവും സുധാകരന്റെ പങ്കിനെക്കുറിച്ച് സി.ബി.ഐ കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കുന്ന നിലയിലെത്തിച്ചിരിക്കുകയാണ്..അതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് മണിയുടെ സാമ്പത്തിക ശ്രോതസ്സും പലയിടങ്ങളിലായുള്ള വസ്തുവകകളുടെ ഉടമസ്ഥാവകാശവുമായി ബന്ധപെടുത്തിയുള്ളതാണ്..

സുധാകരെന്ന വ്യക്തിയെ അടുത്തറിയാവുന്ന പലര്‍ക്കും ഇങ്ങേരുടെ ചില സംശയാസ്പദമായ പെരുമാറ്റത്തില്‍ മുമ്പെ ചില അതിശയോ
ക്തിയുണ്ടാക്കിയിരുന്നു.അതില്‍ പ്രധാനമായ ഒന്നാണ് മണിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട ചിലരുമായുള്ള സുധാകരന്റെ അടുത്ത ബന്ധം.മണിയുടെ മരണത്തോടുകൂടി കുടുംബങ്ങളെ അകറ്റി നിര്‍ത്തിയതും മണികൂടാരം സന്ദര്‍ശിക്കാന്‍ വരുന്നവരോടുള്ള സുധാകരന്റെ പെരുമാറ്റവും എന്തൊക്കെയോ മൂടിവെയ്ക്കപ്പെട്ടതിന്റെ പരിഭ്രമം മറക്കാല്‍ള്ള ഇങ്ങേരുടെ തന്ത്രങ്ങളായിരുന്നുവെന്നുവേണം വായിച്ചെടുക്കാന്‍..

പുറമെ ജനങ്ങള്‍ക്കൊപ്പം ആടിപാടി നടക്കുമ്പോഴും മണിയുടെ മണികൂടാരത്തില്‍ മണി അരക്കില്ലത്തില്‍പെട്ട അഭിമന്യുവിന്റെ അവസ്ഥയിലായിരുന്നു. മണിയും ഭാര്യ നിമ്മിയും തമ്മില്‍ അകറ്റിനിര്‍ത്തിയത് സുധാകരന്റെ കുബുദ്ധിയായിരുന്നു. ഒരു ഭാര്യപിതാവിനപ്പുറം പണത്തോട് ആര്‍ത്തിമൂത്ത് ഏത് തന്തോന്നിത്തരവും ചെയ്യാവുന്ന നിലയിലക്ക് മണിക്കും ഭാര്യനിമ്മിക്കുമിടയില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു സുധാകരന്‍..ഭാര്യ നിമ്മിക്കും മണിക്കുമിടയില്‍ ശത്രുത വളര്‍ത്തിയതും അവരെ തമ്മില്‍ അകറ്റിയതും മണിയുടെ കോടികള്‍ മതിക്കുന്ന സാമ്പത്തിക അടിത്തറയിലും സ്വത്തുവകകളിലും കണ്ണുവച്ചായിരുന്നു.മണിച്ചേട്ടന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത കുടുംബസഹോദരങ്ങള്‍ക്ക് പലര്‍ക്കും സുധാകരന്റെ പല പെരുമാറ്റത്തിലും സംസാരത്തിലും സംശയം തോന്നിയിരുന്നു.

അര്‍ക്കും സംശയംതോന്നാത്ത രീതിയില്‍ സുധാകരന്‍പലതും ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നുണ്ടായിരുന്നു. മണിച്ചേട്ടന്‍ മരിക്കണമെന്ന് ആഗ്രഹിച്ചുനടന്ന ലോകത്തിലെ ഏക വ്യക്തി ഈ ഭാര്യപിതാവ് സുധാകരനാവാം..പലരും അന്വേഷിക്കുന്ന മണിച്ചേട്ടന്റെ മരണത്തില്‍പിന്നിലെ കൊലയാളി ഈ സുധാകരനാണെന്നു കണ്ടെത്തിയാലും മണികുടാരത്തെ അടുത്തറിയാവുന്നവര്‍ക്ക് ഞെട്ടലുണ്ടാവില്ല കാരണം പുറത്തറിയാത്ത മണികൂടാരത്തിലെ പരസ്പരവൈര്യത്തിനും ശത്രുതയ്ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്..

ഇന്ത്യ രാജ്യത്തു വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരിക്കുമ്പോള്‍ നിരവധി കൊള്ളകള്‍ നോട്ടു നിരോധനം, ജിഎസ് ടി തുടങ്ങി പെട്രോള്‍ മേഖലയില്‍ നടക്കുന്ന വലിയ കൊള്ള ഈ രാജ്യത്തെ ഓരോ പൗരനേയും പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നതാണ് എന്ന് ആംആദ്മി പാര്‍ട്ടി. പെട്രോളിനും ഡീസലിനും ഒരു രൂപ കൂടുന്നതോട് കൂടി സാധാരണക്കാരന്റെ ജീവിതത്തില്‍ വലിയ തോതില്‍ അത് വിലക്കയറ്റത്തിന് കാരണമാകുന്നു. ജീവിതച്ചെലവ് വര്‍ധിക്കുന്നു. ഈ കൊള്ള നടത്തുന്നത ്കൃത്യമായും ഇന്ത്യയിലെ കോപറേറ്റുകള്‍ക്ക് വേണ്ടിയും അതുപോലെ സര്‍ക്കാരുകള്‍ക്ക് അഴിമതി നടത്താന്‍ പണം ഉണ്ടാക്കുന്നതിനു വേണ്ടിയും ആണ് എന്ന് നമ്മള്‍ തിരിച്ചറിയുന്നു.

അതുകൊണ്ട് തന്നെ 22 നു നടക്കുന്ന പ്രക്ഷോഭം അതിനെത്തുടര്‍ന്ന് നടത്തേണ്ട തുടര്‍ പ്രക്ഷോഭങ്ങള്‍ ഇന്ത്യന്‍ ജനതയുടെ സാധാരണ ജനതയുടെ ആവശ്യമാണ്. എല്ലാ ജനകീയ സമരങ്ങളിലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ആം ആദ്മി പാര്‍ടിയും അതിന്റെ പ്രവര്‍ത്തകരും തുടക്കം മുതല്‍ തന്നെ ഉണ്ട്. ഇത് ഒരു പാര്‍ട്ടിയുടെ സമരം അല്ല. ഏതെങ്കിലും പാര്‍ടിക്ക് ആധിപത്യം ഉണ്ടാക്കാന്‍ അല്ല മറിച്ചുജനത നേരിട്ട് സമരത്തിനിറങ്ങുന്നു. ആ സമരത്തില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ ആം ആദ്മിയുടെ അനുഭാവികള്‍ സുഹൃത്തുക്കള്‍ അടക്കം എല്ലാവരും പങ്കെടുക്കണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

ഭീഷണിയെ തുടര്‍ന്നാണ് മതം മാറേണ്ടി വന്നതെന്ന് കാസര്‍കോട്ട് നിന്നും മതം മാറിയ ആയിഷ എന്ന ആതിരയുടെ വെളിപ്പെടുത്തല്‍. സ്വന്തം ഇഷ്ടപ്രകാരം ഹിന്ദു മതത്തിലേക്ക് മടങ്ങുകയാണെന്നും ആതിര അറിയിച്ചു. എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തന്റെ മതം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആതിര വെളിപ്പെടുത്തിയത്. സഹപാഠികളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മതം മാറാന്‍ തയ്യാറായതെന്നും ആതിര പറഞ്ഞു.

എറണാകുളം ആര്‍ഷ വിദ്യാ സമാജത്തില്‍ മതപഠനം നടത്തിയതിന്റെ വെളിച്ചത്തിലാണ് തന്റെ തീരുമാനം തെറ്റാണെന്ന് ബോധ്യപ്പെട്ടതെന്നും സനാധന ധര്‍മം തന്നെയാണ് ശരിയെന്ന് തനിക്കിപ്പോള്‍ വിശ്വാസമുണ്ടെന്നും ആതിര കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ജൂലൈ 10നാണ് ആതിരയെ ഉദുമയിലെ വീട്ടില്‍ നിന്നും കാണാതായത്. മതപഠനത്തിന് പോകുന്നുവെന്ന് പറഞ്ഞ് കത്തെഴുതി വെച്ചാണ് ആതിര വീടുവിട്ടത്. തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ജൂലൈ 27ന് രാവിലെ കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ആതിരയെ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയും സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആതിരയെ പരവനടുക്കം മഹിളാ മന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിടുകയുമായിരുന്നു. ഇസ്ലാം മതം സ്വീകരിച്ച ആതിര പിന്നീട് ആയിഷ എന്ന പേര് സ്വീകരിച്ചിരുന്നു.

ഇതിനു പിന്നാലെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെ ആതിരയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. കൂട്ടുകാരിയായ കണ്ണൂര്‍ ഇരിട്ടി തില്ലങ്കേരിയിലെ അനീസയ്‌ക്കൊപ്പം പോകാനാണ് ആതിര താല്‍പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ അനീസയ്‌ക്കൊപ്പം പോയാല്‍ അനീസയുടെ സുഹൃത്തും ക്രിമിനല്‍ കേസില്‍ പ്രതിയായ അന്‍ഷാദിനൊപ്പം പോകാന്‍ സാധ്യതയുണ്ടെന്നും, ഇത് സുരക്ഷിതമല്ലെന്നും പോലീസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു.

ഇതേതുടര്‍ന്ന് ഇസ്ലാം മതാചാര പ്രകാരം ജീവിക്കാന്‍ വീട്ടില്‍ സൗകര്യം ഒരുക്കണമെന്ന് കോടതി മാതാപിതാക്കളോട് നിര്‍ദേശിച്ചു. ഇത് മാതാപിതാക്കള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ആതിരയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടിരുന്നത്. പിന്നീടാണ് എറണാകുളം ആര്‍ഷ വിദ്യാ സമാജത്തില്‍ മതപഠനത്തിനായി കൊണ്ടുപോയത്.

കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത് അയാളുടെ ഭാര്യ തന്നെയാണെന്ന് പൊലീസ്. ആറു മാസം മുമ്പ് ഇരുവരും രഹസ്യമായി വിവാഹം കഴിച്ചിരുന്നു. രജിസ്റ്റര്‍ വിവാഹത്തിനു ശേഷം ജീവിത പങ്കാളിയായി പരസ്യമായി യുവാവ് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നത് യുവതിയെ പ്രകോപിപ്പിച്ചിരുന്നു.

ഇതിനിടെ ഗള്‍ഫിലേക്കു പോയ യുവാവ് തിരികെ നാട്ടിലെത്തിയപ്പോള്‍ മറ്റൊരു പെണ്‍കുട്ടിയുമായി വീട്ടുകാര്‍ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞ യുവതി, യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കുറ്റിപ്പുറത്ത് മുറിയെടുത്തത്.

അധികം വൈകാതെ ആക്രമണവും നടന്നു. തിരൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഒരു കടയില്‍നിന്നാണ് തെര്‍മോകോള്‍ മുറിക്കുന്ന ബ്ലേഡ് വാങ്ങിയതെന്നും പെണ്‍കുട്ടി പറഞ്ഞു. ഈ ബ്ലേഡ് ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. പൊന്നാനി പുറത്തൂര്‍ സ്വദേശി ഇര്‍ഷാദാണ് ആക്രമിക്കപ്പെട്ടത്.

ലോഡ്ജിലെ ജീവനക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ജനനേന്ദ്രിയത്തിന്റെ 70 ശതമാനത്തോളം അറ്റുപോയ നിലയില്‍ ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട യുവതിയെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.

പെരുമ്പാവൂര്‍ സ്വദേശിയായ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരം ലഭിച്ചത്. അതേസമയം, താന്‍ സ്വയമാണു ജനനേന്ദ്രിയം മുറിച്ചതെന്നാണ് ഇര്‍ഷാദ് അവകാശപ്പെടുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ താനാണ് മുറിച്ചതെന്ന് യുവതിയും പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇരുവര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

 

RECENT POSTS
Copyright © . All rights reserved