Latest News

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം പ്രവര്‍ത്തിക്കുന്നത് അനധികൃതമായാണെന്ന് കേന്ദ്രസര്‍ക്കാര്‍. പത്രം പ്രസിദ്ധീകരിക്കുന്ന വീക്ഷണം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം. ഇക്കാരണം ചൂണ്ടിക്കാട്ടി പത്രത്തിന്റെ അംഗീകാരവും സര്‍ക്കാര്‍ റദ്ദാക്കി.

കമ്പനി ഡയറക്ടര്‍മാരായ ആറ് പേരെയും അയോഗ്യരാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തല, വി.എം.സുധീരന്‍, പി.പി.തങ്കച്ചന്‍, പി.ടി.തോമസ്, എം.ഐ.ഷാനവാസ്,ബെന്നി ബെഹനാന്‍ എന്നിവരാണ് കമ്പനി ഡയറക്ടര്‍മാര്‍. ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്ന് രാജ്യത്തൊട്ടാകെ ആയിരക്കണക്കിന് കമ്പനികളുടെ അംഗീകാരം റദ്ദാക്കിയിരുന്നു. അവയുടെ ഡയറക്ടര്‍മാരായ ഒരു ലക്ഷത്തോളം പേരെ അയോഗ്യരാക്കുകയും ചെയ്തു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ കാണാൻ പ്രമുഖ താരങ്ങൾ എത്തിയപ്പോൾ മുതലാണ് ‘അവള്‍ക്കൊപ്പം’ എന്ന ടാഗോടെ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ ആരംഭിച്ചത്.
ഇപ്പോഴിതാ സിനിമ രംഗത്ത് നിന്നുള്ള കൂട്ടിക്കൽ ജയചന്ദ്രൻ ‘ഇത് മീനാക്ഷിദിലീപ്…ഇതും ഒരു പെണ്ണാണ്.ഞാനിവൾക്കൊപ്പം’ എന്ന് കുറിപ്പോടെ മീനാക്ഷിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് വന്‍ വിവാദമായി.

എന്നാല്‍ പോസ്റ്റ് വാര്‍ത്തയായതോടെ ജയചന്ദ്രനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. ജയചന്ദ്രനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വന്നു. എങ്കിലും മീനാക്ഷിയെ ഇതിലേക്ക് വലിച്ചിഴച്ചതിലുള്ള പ്രതിഷേധമാണ് കൂടുതല്‍ ആളുകളും രേഖപ്പെടുത്തിയത്.

സംഭവം പൊല്ലാപ്പായതോടെ പോസ്റ്റില്‍ ഒരു അക്ഷരം കൂട്ടി ചേര്‍ത്ത് തന്റെ കുറിപ്പും ഒപ്പം നിലപാടും തിരുത്തിയാണ് ജയചന്ദ്രന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇത് മീനാക്ഷി ദിലീപ്…ഇതും ഒരു പെണ്ണാണ്. ഞാനിവള്‍ക്കുമൊപ്പം… എന്നാണ് ജയചന്ദ്രന്‍ പോസ്റ്റില്‍ മാറ്റം വരുത്തിയത്. എന്നാലും ആരാധകര്‍ വിടുന്ന ഭാവമൊന്നും കാണുന്നില്ല. എന്നാല്‍ പള്‍സറിന്റെ അമ്മയും ഒരു സ്ത്രീയാണ്, ഞങ്ങള്‍ അവര്‍ക്കൊപ്പമെന്നാണ് ചിലര്‍ മറുപടി നല്‍കിയിരിക്കുന്നത്.

അങ്കമാലി വിചാരണക്കോടതി ജാമ്യഹര്‍ജി തള്ളിയതോടെ നടന്‍ ദിലീപ് പുതിയ ജാമ്യഹര്‍ജിയുമായി െഹെക്കോടതിയെ ഇന്ന് വീണ്ടും സമീപിക്കുമെന്നു സൂചന. അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യഹര്‍ജി തള്ളിയതോടെ ഇനി ദിലീപിനു സെഷന്‍സ് കോടതിയിലോ െഹെക്കോടതിയിലോ അപ്പീല്‍ ഹര്‍ജി നല്‍കാനാകും.

സെഷന്‍സ് കോടതിയില്‍ അപ്പീല്‍ ഹര്‍ജി തള്ളിയാല്‍ വീണ്ടും െഹെക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കാം. നിലവില്‍ ദിലീപിന്റെ ജാമ്യഹര്‍ജി രണ്ടുതവണ നിരസിച്ച െഹെക്കോടതിയുടെ ബഞ്ചിലാകില്ല അപ്പീല്‍ ഹര്‍ജി കേള്‍ക്കുക. പുതിയ ജഡ്ജിയുടെ മുന്നില്‍ ജാമ്യഹര്‍ജി നല്‍കിയാല്‍ പ്രതീക്ഷയ്ക്കു വകയുണ്ടെന്ന സാധ്യതയും നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദിലീപിനു സ്വഭാവിക ജാമ്യം ലഭിക്കാം.

 

തെലങ്കാനയില്‍ രണ്ട് കുട്ടികളുള്‍പ്പെടെ ആറംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. 59 കാരനായ കസ്തൂരി ജനാര്‍ദ്ദനനെയും കുടുംബത്തെയുമാണ് തിങ്കളാഴ്ച രാവിലെയോടെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൂന്ന് കോടിരൂപ കടംവരുത്തിവെച്ച ശേഷം  ജനാര്‍ദ്ദനന്റെ മകന്‍ ഒളിവില്‍ പോയതിന് പിന്നാലെയാണ് കുടുംബം ആത്മഹത്യ ചെയ്തത്. ഇവര്‍ കീടനാശിനി കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ജനാര്‍ദ്ദനന്‍റെ മൂത്ത മകന്‍ കെ ചന്ദ്രമൗലി റിയല്‍ എസ്റ്റേറ്റിലും ഹവാല ഇടപാടുകളിലുമായി മൂന്ന് കോടി രൂപയാണ് കടം വരുത്തിയത്. സെപ്റ്റംബര്‍ 11 ന് വീടുവിട്ടിറങ്ങിയ ചന്ദ്രമൗലി പിന്നീട് തിരിച്ചുവന്നില്ല. ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് പണമിടപാടുകാര്‍ ജനാര്‍ദ്ദനന്‍റെ വീട്ടിലെത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു.

മകന്‍ തങ്ങളെ മാത്രമല്ല കയ്യൊഴിഞ്ഞത് അവന്‍റെ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൂടിയായിരുന്നെന്നും പണമിടപാടുകാരുടെ നിരന്തര സന്ദര്‍ശനത്തെ തുടര്‍ന്ന് കുടുംബം അപമാനിക്കപ്പെട്ടതായും ജനാര്‍ദ്ദനന്‍ അയല്‍ക്കാരോട് പറഞ്ഞിരുന്നതായി ഡെപ്യൂട്ടി സൂപ്രണ്ട് നാഗേശ്വര റാവു വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ച പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ സംവിധായകന്‍ ബൈജു കൊട്ടാരക്കര. രൂക്ഷമായ ഭാഷയിലാണ് പിസി ജോര്‍ജിനെതിരെ ബൈജുവിന്റെ പ്രതികരണം.
ശ്രീ പിസി ജോര്‍ജിന് ഒരു മറുപടി. ഇന്ന് ചാനലില്‍ വന്ന പിസി ജോര്‍ജിന്റെ അഭിമുഖം കണ്ടു. അതില്‍ എന്നെ വ്യക്തിപരമായി, മോശമായി അധിക്ഷേപിച്ചിരിക്കുന്നു. കേരളാ ഹൈക്കോടതി ജഡ്ജിമാരെ, കേരളാ പോലീസിനെ, അതിലെല്ലാമുപരി പീഡനത്തിനിരയായ പെണ്‍കുട്ടിക്കെതിരെ. മി. ജോര്‍ജ് നിങ്ങള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട് എംഎല്‍എ ആണോ അതോ ഗുണ്ടകളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഗുണ്ടാ നേതാവോ?. ആരുടെയെങ്കിലും കയ്യില്‍ നിന്ന് എന്തെങ്കിലും വാങ്ങിയിട്ട് വായില്‍ തോന്നിയത് വിളിച്ചു പറയാന്‍ നിങ്ങളാര്? താങ്കള്‍ പൂഞ്ഞാറിന്റെ മാത്രം എംഎല്‍എയാണ് കേരളത്തിന്റെ മുഴുവനല്ലാ. എന്റെ വീടിന്റെ മുന്‍പിലോ നിയമ സഭയുടെ മുന്നിലോ സ്വന്തം കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആരും വന്നിട്ടില്ല.
ഇതിന്റെ കാര്യങ്ങള്‍ തുറന്നു പറഞ്ഞ ശ്രമതി ഗൗരിയമ്മയ്ക്ക് പ്രായമായതുകൊണ്ട് ഓര്‍മ്മ കാണില്ല എന്നു പറഞ്ഞതും ഞാനല്ല. ജീവിക്കാന്‍ വേണ്ടി ഹോട്ടലില്‍ എച്ചിലെടുക്കുന്ന പയ്യന്റെ മുഖത്തടിച്ചതും ഞാനല്ല. സ്വന്തം അച്ഛനെ കാണാന്‍ വേദിക്കരികിലെത്തിയ ജഗതി ശ്രീകുമാറിന്റെ മകളെ തടഞ്ഞു നിര്‍ത്തിയതും ഞാനല്ല. ശ്രീ ലക്ഷ്മിയുടെ വീട്ടില്‍ ഗുണ്ടകളെ വിട്ടതാര്?.
സ്വന്തം വോട്ടര്‍മാരായ പാവം തൊഴിലാളികളുടെ നേര്‍ക്ക് തോക്ക് എടുത്തതാര്? നമ്പി നാരായണന്റെ പേരില്‍ കള്ളത്തരം പറഞ്ഞ് ചാനലില്‍ നാറിയതാര്? കൂടുതലായി ഒന്നും പറയിക്കരുത് മിസ്റ്റര്‍ ജോര്‍ജ്. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്കെതിരെ താങ്കള്‍ എന്തൊക്കെയാണ് പറഞ്ഞു നടക്കുന്നത്. കാറിലാണ് ആക്രമണം നടന്നതെന്നതിന് എന്ത് തെളിവ്? മിണ്ടാതെ ഇരുന്ന് എല്ലാം അനുവദിച്ചു കൊടുത്തു? പിന്നീട് അഭിനയിക്കാന്‍ പോയി?. ഇങ്ങനെയൊക്കെ പറയാന്‍ മനുഷ്യനായി പിറന്ന ആര്‍ക്കും സാധിക്കില്ല. നരാധമന്‍ ആണ് നിങ്ങള്‍. നിങ്ങളെ തിരഞ്ഞെടുത്ത ജനങ്ങള്‍ക്ക് അബദ്ധം പറ്റി. ഇനി അവര്‍ ചിന്തിക്കട്ടെ. നിങ്ങള്‍ രൂപം നല്‍കിയ പാര്‍ട്ടി ജനപക്ഷമല്ല മൃഗപക്ഷമാണെന്ന് ബൈജു ആഞ്ഞടിച്ചു.

പത്തുമാസം തന്റെ ശരീരത്തിന്റെ ഭാഗമാവുകയും ഒടുവില്‍ നൊന്തു പ്രസവിക്കുകയും ചെയ്ത കുഞ്ഞിനെ ഒരമ്മക്കും ഉപേക്ഷിക്കാനാകില്ല. എന്നാല്‍ നൊന്തു പ്രസവിച്ച കുഞ്ഞിനെ മിനിട്ടുകള്‍ക്കകം കുപ്പയിലെറിഞ്ഞ ഒരമ്മയുടെ മാനസിക വൈകല്യം അത് ഒരിക്കലും പൊറുക്കാന്‍ പറ്റാത്തതാണ്. എന്നാല്‍ ഇതാ അതിനു വിരുദ്ധയായി ഒരു സ്ത്രീ.

30 വയസുള്ള നൗഷിന്‍ റഹ്മാന്‍ എന്ന യുവതിയാണ് തന്റെ കുഞ്ഞിനെ ഉപേക്ഷിച്ച കാര്യം കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്റ് ഐലന്റ്‌ലാണ് സംഭവം.

പ്രസവശേഷം മിനിട്ടുകള്‍ക്കകം കുഞ്ഞിനെ മാലിന്യത്തിലേക്ക് എറിഞ്ഞു കളയുകയായിരുന്നുവെന്ന് മുപ്പതുകാരിയായ യുവതി സെപ്റ്റംബര്‍ 12നാണ് കോടതിയില്‍ കോടതിയില്‍ കുറ്റം സമ്മതിച്ചത്. 12 വര്‍ഷത്തെ ശിക്ഷയായിരിക്കും കേസ് ഒക്ടോബര്‍ 12ന് വിധി പറയുമ്പോള്‍ ലഭിക്കുക എന്ന് അറ്റോര്‍ണി ഓഫിസ് അറിയിച്ചു.

2016 മാര്‍ച്ചിലാണ് അവിവാഹിതയായ നൗഷിന്‍ റഹ്മാന്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. വീട്ടുകാര്‍ അറിഞ്ഞാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഓര്‍ത്ത് കുഞ്ഞിനെ പ്ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കുപ്പിയില്‍ എറിയുകയായിരുന്നു. എറിയുമ്പോള്‍ കുഞ്ഞിന് ജീവന്‍ ഉണ്ടായിരുന്നുെവന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഈ കേസില്‍ 25 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്ക് നേരെ ആദ്യം ചുമത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 12ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് സുപ്രീംകോടതി ജഡ്ജ് മാറിയോ മാറ്റിയുടെ മുന്‍പാകെ ഹാജരാക്കിയ പ്രതിയോടു കുറ്റസമ്മതം നടത്തുന്നുവോ എന്നു കോടതി ആരാഞ്ഞു. കുറ്റം സമ്മതം നടത്തുന്നില്ലെങ്കില്‍ കേസ് മറ്റൊരു തീയതിലേക്കു മാറുകയാണെന്നും വിസ്താരം പിന്നീട് തുടങ്ങുന്നതാണെന്നും അറിയിച്ചു. കുറ്റസമ്മതം നടത്തുകയാണെന്നു പ്രതി അറിയിച്ചതിനെ തുടര്‍ന്ന് വിധി ഒക്ടോബര്‍ 12ലേക്കു മാറ്റി.

കുഞ്ഞിന് അനക്കമോ ശ്വാസമോ ഇല്ലെന്നു കരുതിയാണ് എറിഞ്ഞതെന്നും ജീവനുണ്ടായിരുന്നു എങ്കില്‍ ഇങ്ങനെ ചെയ്യുകയില്ലായിരുന്നെന്നും ഇവര്‍ കോടതി മുന്‍പാകെ ഏറ്റു പറഞ്ഞു. കുഞ്ഞിന്റെ പിതാവിനെതിരെ കേസൊന്നും എടുത്തിരുന്നില്ല.

 

നടി കാവ്യ മാധവന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചത്തേയ്ക്കു മാറ്റി. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതു സംബന്ധിച്ച് ഹൈക്കോടതി പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇതു ലഭിച്ച ശേഷമാകും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനമെടുക്കുക.

ദിലീപിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ രാമന്‍പിള്ള തന്നെയാകും കാവ്യയ്ക്കായും ഹാജരാകുക. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കാവ്യ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. ദിലീപിന്റെ ഭാര്യയായതിനാല്‍ തന്നെ വേട്ടയാടുകയാണെന്നും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും കാവ്യ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

തന്റെ ഭര്‍ത്താവിനെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തിയ അന്വേഷണ സംഘത്തിനു തെളിവുകള്‍ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനാല്‍ ദിലീപിന്റെ കുടുംബാംഗങ്ങളെയും അദ്ദേഹവമുമായി അടുപ്പമുള്ളവരെയും ഭീഷണിപ്പെടുത്തി കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് കാവ്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. വ്യാജമായി തെളിവുണ്ടാക്കാനാണ് പോലീസിന്റെ ശ്രമമെന്നും ഇതിനായി മാഡം എന്ന കൃത്രിമ കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നുവെന്നും കാവ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേസിന്‍റെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട നടൻ ദിലീപീന്‍റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ പൊലീസ് അറസ്റ്റ് ചെയ്യും.കോടതിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷമായിരിക്കും കാവ്യയുടെ അറസ്റ്റെന്ന് അന്വേഷണ വൃത്തങ്ങളിൽ നിന്നും സൂചന ലഭിച്ചു. കേസിൽ കാവ്യയെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ച സാഹചര്യത്തെ അറസ്റ്റ് ഉടൻ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഇടയിൽ നിന്നും കിട്ടിയ സൂചന

നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യ സൂത്രധാര കാവ്യ ആണെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തിയിരിക്കുന്നത്. ഇത് കാവ്യ തന്നെ സമ്മതിക്കുന്ന ഫോൺ സംഭാഷണം അന്വേഷണ സംഘത്തിനു ലഭിച്ചതായും സൂചനയുണ്ട്. ഈ തെളിവ് ഇന്ന് കോടതിക്ക് മുന്നിൽ സമർപ്പിക്കുമെന്നാണ് അറിയുന്നത്. ഇരയായ നടിക്കെതിരെ കാവ്യക്ക് തീർത്താൽ തീരാത്ത പകയുണ്ടായിരുന്നു. വർഷങ്ങളോളം നടിക്കെതിരെ പദ്ധതിയിട്ട ആക്രമണമായിരുന്നു ഫെബ്രുവരിയിൽ അറങ്ങേറിയത്. എന്നാൽ പ്രതീക്ഷക്ക് വിരുദ്ധമായി അന്വേഷണം നീളുകയും ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ കാവ്യയുടെ പ്രതീക്ഷകൾ തകിടം മറിഞ്ഞു. ദിലീപിന്‍റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിൽ നിന്നും ഒറ്റപ്പെടൽ നേരിട്ടതോടെ കാവ്യ സ്വന്തം വീട്ടുകാരോട് ഫോണിൽ സംസാരിക്കുന്നതാണ് പൊലീസ് ട്രാപ്പ് ചെയ്തിരിക്കുന്നത്. താനാണ് ഇതിനു കാരണമെന്നും താൻ പറഞ്ഞിട്ടായിരുന്നു എല്ലാമെന്നുമായിരുന്നു കാവ്യയുടെ സംസാരം.

കേസിന്‍റെ ആദ്യ ഘട്ടത്തിൽ തന്നെ കാവ്യയുടെ പങ്ക് വ്യക്തമായ പൊലീസ് ഇവരുടെ ഓരോ നീക്കങ്ങളും സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. സെലിബ്രിറ്റി ആയതിനാലും വനിത ആയതിനാലും അറസ്റ്റിനു മുൻപ് തെളിവുകൾ ശക്തമാക്കുന്ന തിരക്കിലായിരുന്നു പൊലീസ്. നാദിർഷയെ കാവ്യക്കെതിരെ അണിനിരത്താൻ പൊലീസ് നടത്തിയ ശ്രമവും പരാജയപ്പെട്ടു. എന്നാൽ ഇതിനിടെ സ്വയം കുറ്റം സമ്മതിക്കുന്ന ഫോൺ സംഭാഷണം പൊലീസിനു ലഭിച്ചതോടെ കേസ് അന്വേഷണത്തിനു വീണ്ടും ചൂടു പിടിക്കുകയായിരുന്നു. കാവ്യക്കെതിരെ അറസ്റ്റ് നടക്കുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ ദിലീപിനു സൂചന നൽകിയതോടെയാണ് കാവ്യയും ഹൈക്കോടതിയിലേക്ക് നീങ്ങിയത്. എന്നാൽ ഇതിൽ ഫലമുണ്ടാകില്ലെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

പുതുമണവാട്ടിയുടെ അവിഹിതബന്ധം പുതുമോടി തീരുന്നതിന് മുന്നേ അമ്മായിയമ്മ കൈയോടെ പിടികൂടി. കാഞ്ഞങ്ങാടിനടുത്തുള്ള പ്രദേശത്താണ്  നാട്ടുകാരെ ഒന്നടങ്കം നടുക്കിയ സംഭവമുണ്ടായത്.  വീട്ടില്‍ അമ്മായിയമ്മ ഇല്ലാതിരുന്ന സമയം നോക്കി യുവതി തന്റെ രഹസ്യക്കാരനെ വീട്ടില്‍ വിളിച്ചു വരുത്തുകയായിരുന്നു. എന്നാല്‍ രഹസ്യകൂടിക്കാഴ്ചയില്‍ യുവതിയുടെ സകല കണക്കുകൂട്ടലും തെറ്റിച്ചു കൊണ്ടു അമ്മായിയമ്മ കയറിവന്നു.

ഇതോടെ എന്തു ചെയ്യണമെന്നറിയാതെ നിന്ന യുവതി മാനഹാനിയും അപമാന ഭാരവും സഹിക്കാന്‍ വയ്യാതെ കിണറ്റില്‍ ചാടി ഇത് കണ്ടു നിന്ന കാമുകന്‍ മറിച്ചൊന്ന് ചിന്തിക്കാതെ കാമുകിക്കൊപ്പം കിണറ്റിലേയ്ക്ക്. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേയ്ക്ക് എത്തി.

ആറു മാസം മുമ്പാണ് കൊല്ലം സ്വദേശിനിയായ യുവതിയും സംഭവ സ്ഥലത്തെ താമസക്കാരനായ ഗള്‍ഫുകാരനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹം നടന്ന് രണ്ടാഴ്ച തികയും മുമ്പേ ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങിയിരുന്നു. ഇതിനു ശേഷമാണ് യുവതി സാധനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന വ്യാപാരിയുമായി അടുപ്പത്തിലാവുന്നത്. വ്യാഴാഴ്ച വൈകിട്ട് ഭര്‍തൃമാതാവ് ഡോക്ടറെ കാണാന്‍ പോയതായിരുന്നു. ഈ സമയത്താണ് യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഡോക്ടര്‍ വ്യാഴാഴ്ച പതിവിലും നേരത്തെ പോയതിനാല്‍ ഭര്‍തൃമാതാവിന് ഡോക്ടറെ കാണാന്‍ കഴിഞ്ഞില്ല.

ഇതുമൂലം വളരെ പെട്ടെന്ന് തന്നെ ഭര്‍തൃമാതാവ് വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. ഈ സമയത്താണ് യുവതിയെയും കാമുകനെയും ഭര്‍തൃമാതാവ് കണ്ടത്. ഇതിനു പിന്നാലെ യുവതി കിണറ്റിലേക്ക് ചാടുകയായിരുന്നു.സംഭവം ഗള്‍ഫിലുള്ള മകനെ മാതാപിതാക്കള്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രിതന്നെ മകന്‍ ഭാര്യാവീട്ടുകാരെ വിളിച്ച് മകളെ കൂട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. വെള്ളിയാഴ്ച യുവതിയുടെ വീട്ടുകാരെത്തി ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നാലാവട്ടവും ജാമ്യം നിഷേധിക്കപ്പെട്ടതിനു പിന്നാലെ ദിലീപിനെതിരായ ശക്തമായ തെളിവുകളും പുറത്തുവന്നു. ദിലീപിനെതിരായ തെളിവുകള്‍ അങ്കമാലി കോടതിയിലാണ് പൊലീസ് നിരത്തിയത്. ആലുവ പൊലീസ് ക്ലബില്‍ നടത്തിയ ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ ദിലീപ് തനിക്കൊന്നുമറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. അന്ന് 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ പറഞ്ഞ കാര്യങ്ങളെല്ലാം പിന്നീട് താരത്തിനെതിരായ ശക്തമായ കുരുക്കായി മാറുകയായിരുന്നു.

. കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തുന്ന സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല, ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യം പരിഗണിച്ച് ജാമ്യം നിഷേധിക്കണമെന്ന് പ്രോസിക്യൂഷന്‍ ശക്തമായി ആവശ്യപ്പെട്ടു.

പത്ത് വര്‍ഷമല്ല ഇരുപത് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങള്‍ ദിലീപിന്റെ പേരിലുണ്ടെന്നാണ് ജാമ്യം നിഷേധിച്ചു കൊണ്ട് കോടതി ചൂണ്ടിക്കാട്ടുന്നത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ 90 ദിവസം വരെ സമയമുണ്ടെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു. 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ നാലാം തവണയാണ് ദിലീപിന്റെ ജാമ്യം തള്ളുന്നത്. ജാമ്യം കിട്ടുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു താരം. രാമലീല സിനിമയുടെ റിലീസിന് മുമ്പ് പുറത്തിറങ്ങാനായിരുന്നു ദിലീപ് ആഗ്രഹിച്ചത്. അതാണ് പൊളിയുന്നത്. ഇനി വീണ്ടും അപ്പീല്‍ നല്‍കി പുറത്തിങ്ങാന്‍ താരം ശ്രമിക്കും. അവിടേയും ദിലീപിന്റെ ജാമ്യ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കും.

നടിയെ ആക്രമിച്ച സംഘത്തില്‍ ദിലീപ് ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തില്‍ ബുദ്ധികേന്ദ്രം ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ അങ്കമാലി കോടതിയെ അറിയിച്ചത്. കേസിലെ സാക്ഷികള്‍ എല്ലാം സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. അതിനാല്‍ ദിലീപിന് ഇവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധിക്കുമെന്നും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. ഈ വാദങ്ങളെല്ലാം മുഖവിലയ്ക്കെടുത്ത ശേഷം പൊലീസ് നല്‍കിയ കേസ് ഡയറിയും പരിശോധിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. നടിയെ ആക്രമിച്ച ദിവസം ദിലീപ് നടത്തിയ ഫോണ്‍ വിളികളും നടന് വിനയായി. നടി ആക്രമിക്കപ്പെട്ട ദിവസം തനിക്ക് അസുഖമാണെന്നായിരുന്നു ദിലീപ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ ദിവസം രാത്രി ദിലീപ് രാത്രി പന്ത്രണ്ടര വരെ ഫോണില്‍ പലരോടും സംസാരിക്കുകയായിരുന്നു. നാല് പേരെയാണ് ദിലീപ് പ്രധാനമായും വിളിച്ചത്. അസുഖമായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഈ വിളികള്‍ എന്നാണ് പൊലീസിന്റെ ചോദ്യം.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നാലാംവട്ടവും ജാമ്യം നിഷേധിക്കപ്പെട്ടതിനു പിന്നാലെ ദിലീപിനെതിരായ ശക്തമായ തെളിവുകളും പുറത്തുവന്നു. ദിലീപിനെതിരായ തെളിവുകള്‍ അങ്കമാലി കോടതിയിലാണ് പൊലീസ് നിരത്തിയത്. ആലുവ പൊലീസ് ക്ലബില്‍ നടത്തിയ ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ ദിലീപ് തനിക്കൊന്നുമറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. അന്ന് 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ പറഞ്ഞ കാര്യങ്ങളെല്ലാം പിന്നീട് താരത്തിനെതിരായ ശക്തമായ കുരുക്കായി മാറുകയായിരുന്നു. സംഭവം നടന്ന ദിവസം തനിക്ക് പനിയായിരുന്നു. അന്നേ ദിവസം വീട്ടില്‍ വിശ്രമത്തിലായിരുന്നു. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റേ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. 13 സെക്കന്‍ഡ് മാത്രം നില നിന്ന ആ കോളായിരുന്നു ദിലീപിനെതിരായ സംശയം ബലപ്പെടാനുള്ള പ്രധാന കാരണമായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

സംഭവം നടന്ന ദിവസം രാത്രി രമ്യാ നമ്പീശന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നും കോള്‍ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് വിളിച്ചത് വെറുതേയല്ലെന്ന് തെളിവുകള്‍ നിരത്തി പൊലീസ് സമര്‍പ്പിച്ചു. പനിയായതിനാല്‍ വിശ്രമിച്ചെന്ന് പറഞ്ഞ അന്ന് രാത്രി പന്ത്രണ്ടര ദിലീപ് പലരുമായും ഫോണില്‍ സംസാരിച്ചു. പനികാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണില്‍ സംസാരിച്ചതെന്ന ചോദ്യത്തിനും ദിലീപിന് ഉത്തരമില്ല. ആക്രമിക്കുന്നത് ക്വട്ടേഷനാണെന്ന കാര്യം പള്‍സര്‍ നടിയോട് പറഞ്ഞിരുന്നു. ക്വട്ടേഷന്‍ നല്‍കിയ ആള്‍ നിങ്ങളെ വിളിക്കും എന്നും പറഞ്ഞിരുന്നു. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോയ ഫോണ്‍കോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സമര്‍ത്ഥിച്ചത്. ദിലീപിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സുപ്രധാന വിവരം പൊലീസിന് ലഭിച്ചത്. തൃശൂരില്‍ നിന്ന് രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടതെന്നതും ദിലീപിനെ കുരുക്കിലാക്കി.

നടിയുടെ നഗ്നചിത്രം എടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടു എന്ന ഗൂഢാലോചനക്കുറ്റം മാത്രമാണ് തന്റെ മേല്‍ ചുമത്തിയിരിക്കുന്നതെന്നും അതിനാല്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമായിരുന്നു ദിലീപിന്റെ വാദം. ഈ വാദം ഈ ഘട്ടത്തില്‍ പരിഗണിക്കരുതെന്ന പ്രോസിക്യൂഷന്‍ അപേക്ഷയും കോടതി അംഗീകരിക്കുകയായിരുന്നു. കൃത്യത്തില്‍ പങ്കില്ലെങ്കിലും ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പൊലീസ് കേസ് ഡയറിക്കൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഇതും ജാമ്യം നിഷേധിക്കുന്നത് കാരണമായി.

ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് ആണെന്നും നേരിട്ട് പങ്കാളിയല്ല എന്നതുകൊണ്ട് കൂട്ടബലാത്സംഗം എന്ന വകുപ്പ് നിലനില്‍ക്കില്ലെന്ന വാദം ശരിയല്ലെന്നും പറയുന്നു. പുറത്തുപോയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഒരാളെ കത്തിയെടുത്ത് കുത്താന്‍ പറഞ്ഞുവിട്ടിട്ട് കുത്തിയതില്‍ പങ്കില്ലെന്ന് പറയുന്നതില്‍ എന്ത് യുക്തി എന്നാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. ബലാത്സംഗക്കേസിലെ പ്രതിക്ക് 60 ദിവസം കഴിഞ്ഞാല്‍ സ്വാഭിവികജാമ്യം എന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടിയിരുന്നു. പ്രോസിക്യൂഷന്‍ വാദങ്ങള്‍ മുഖവിലയ്‌ക്കെടുത്ത കോടതി ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളുകയായിരുന്നു. അന്വേഷണസംഘത്തിന് ആത്മവിശ്വാസം പകരുന്നതാണ് അങ്കമാലി കോടതിയുടെ നടപടി. നേരത്തെ ഹൈക്കോടതിയിലാണ് ദിലീപ് ജാമ്യപേക്ഷ നല്‍കാന്‍ ഒരുങ്ങിയത്. എന്നാല്‍ ഹൈക്കോടതിയില്‍ ഒരേ ബെഞ്ചില്‍ തന്നെ മൂന്നാം ഹര്‍ജി കൊടുക്കുന്നത് തിരിച്ചടിയാകുമെന്ന ധാരണയിലാണ് ദിലീപ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയത്.

Copyright © . All rights reserved