Latest News

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ദിലീപിനെ ചുറ്റിപ്പറ്റി പ്രശ്നങ്ങൾ പുകയുന്നു . താരത്തിന് പ്രത്യേക പരിഗണന ലഭിക്കുന്നെന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും അതിനെയൊക്കെ ശരിവെക്കും വിധത്തിലുള്ള ചില കാര്യങ്ങളാണ് നതാദൾ യുനൈറ്റഡിന്റെ സംസ്ഥാന സെക്രട്ടറിയായ ആനി സ്വീറ്റി ഉന്നയിക്കുന്നത്. 50 വയസ്സ് ആകാൻ പോകുന്ന നടൻ ദിലീപ് രണ്ടു മാസത്തിലേറെയായി ജയിലിലാണ് കഴിയുന്നത് എന്നാൽ താരത്തിൻറെ മുടിയോ താടിയോ നരച്ചിട്ടില്ല.

വക്കീലായ ആനി സ്വീറ്റിയാണ് അതിവിദഗ്ധമായി  ഇതു കണ്ടെത്തിയിരിക്കുന്നത്. ദിലീപിന്റെ മുടി നരക്കാത്തത് എന്തുകൊണ്ടെന്ന് പോലീസ് അന്വേഷിക്കണമെന്ന് കൂടി ആവശ്യപ്പെടുന്നു. മുടി നരക്കാത്തതല്ല, മുടി നരച്ചതാണെങ്കിൽ അത് കറുപ്പിച്ചതാണോ എന്നാണ് ആനി സ്വീറ്റിക്ക് അറിയേണ്ടത്. ആനി സ്വീറ്റിയുടെ സംശയങ്ങൾ ഇതാ ഇങ്ങനെയാണ്.

അമ്പത് വയസ്സായിട്ടും ദിലീപിന് ശരിക്കും മുടി നരക്കാത്തതാണോ. അതോ നരച്ച മുടി കറുപ്പിക്കാൻ ദിലീപിന് ജയിലിൽ മേക്കപ്പ് മാനുണ്ടോ. ആരാണ് ദിലീപിന് മുടി കറുപ്പിക്കാനുള്ള ഡൈ കൊണ്ടുകൊടുക്കുന്നത്. ജയിലിൽ ദിലീപിന് സഹായികള്‍ ഉണ്ടെന്ന പരാതികൾ സത്യമാണോ. ദിലിപ് ജയിലിൽ കിടക്കുന്നത് ബലാത്സംഗക്കുറ്റത്തിന് ഗൂഡാലോചന നടത്തിയെന്ന ആരോപണത്തിലാണ്. അങ്ങനെയുള്ള ദിലീപിന് അനർഹമായ സൗകര്യങ്ങൾ ജയിലിൽ കിട്ടുന്നില്ല എന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പുവരുത്തണമെന്നും ആനി സ്വീറ്റി പറയുന്നു.

മരിച്ചുപോയ അച്ഛന്റെ ശ്രാദ്ധകർമങ്ങൾക്കായി പുറത്തിറങ്ങാൻ ദിലീപിനെ കോടതി അനുവദിച്ചിരുന്നു. രണ്ട് മാസത്തോളം ജയിലിൽ കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപിന്റെ മുടിയും താടിയും നരക്കാതിരുന്നത് കാഴ്ചക്കാരിൽ ചിലരെ അത്ഭുതപ്പെടുത്തി പോലും. ഇത്രയും പ്രായമായിട്ടും നരക്കാത്തയാളെന്ന് അത്ഭുതത്തോടെ ആരൊക്കെയോ പറയുകയും ചെയ്തിരുന്നത്രെ.

 

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിച്ച മഞ്ജു വാര്യരെ ഷൂട്ടിംഗിനിടെ വധിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത കുറച്ചുനാള്‍ മുമ്പാണ് പലരും പറഞ്ഞുനടന്നത്. ആ സംഭവത്തിന്റെ സത്യാവസ്ഥ ഇപ്പോള്‍ മഞ്ജു വാര്യര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

‘ആദ്യമായാണ് ചെങ്കല്‍ചൂളയിലേക്ക് പോകുന്നത്. വളരെ സ്‌നേഹത്തോടെയാണ് അവര്‍ ഞങ്ങളെ സ്വീകരിച്ചത്. മറക്കാനാകാത്ത മറ്റൊരു അനുഭവവും അവിടെ വച്ചുണ്ടായി. ഷൂട്ടിംഗിനിടെ എനിക്കു വധഭീഷണി ഉണ്ടായി, അക്രമണമുണ്ടായി എന്നൊക്കെ വാര്‍ത്ത വന്നു. ഷൂട്ടിംഗിനോടു നന്നായി സഹകരിച്ചവരെക്കുറിച്ചു മോശം വാര്‍ത്ത പ്രചരിച്ചപ്പോള്‍ വിശദീകരണം നല്‍കണമെന്നു ഞങ്ങള്‍ തീരുമാനിച്ചു.

പത്രക്കുറിപ്പ് പുറത്തിറക്കിയതിന്റെ പിറ്റേ ദിവസം സെറ്റിലെത്തുമ്പോള്‍ അവര്‍ ഞങ്ങള്‍ക്കു വലിയ സ്വീകരണം ഒരുക്കിയിരിക്കുകയാണ്. വലിയ മേളവും ആര്‍പ്പുവിളിയും ബഹളവും. കോളനിയിലെ സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും എത്തി നന്ദി പറഞ്ഞു. കുട്ടികള്‍ കാലില്‍ തൊട്ടു തൊഴുതു. ചിലര്‍ പൂക്കള്‍കൊണ്ടുതന്നു. ഞങ്ങളുണ്ട് കൂടെ എന്ന മട്ടില്‍ ചേര്‍ന്നുനിന്നു. എങ്ങനെ സ്‌നേഹം പ്രകടിപ്പിക്കണം എന്നറിയാതെ വീര്‍പ്പുമുട്ടുകയായിരുന്നു അവരും. ആ സ്‌നേഹം കണ്ട് അന്ന് കണ്ണുനിറഞ്ഞു’, മഞ്ജു പറഞ്ഞു.

കാവ്യമാധവന്‍ ഇന്ന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ആരോപണം. ദിലീപിന്റെ ജാമ്യഹര്‍ജിയിലും ശ്രീകുമാര്‍ മേനോന്റെ പേര് പരാമര്‍ശിച്ചിരുന്നു.

സംവിധായകന്‍ എന്നതിലുപരി രാജ്യത്തെ ബിസിനസ് പ്രമുഖന്മാരുമായും, മാധ്യമ രംഗത്തുള്ളവരായും അടുത്ത ബന്ധമുള്ള വ്യക്തി എന്ന നിലയിലാണ് ശ്രീകുമാര്‍ മേനോന്‍ അറിയപ്പെടുന്നത്.കേരളത്തിലെ പ്രമുഖനായ ഒരു ബിസിനസ് വ്യക്തിയുടെ മകളുടെ വിവാഹ ചടങ്ങുകളുടെ സംവിധാനം കൈകാര്യം ചെയ്തതും ഇദ്ദേഹവും ഭരണപക്ഷത്തെ ഒരു പ്രമുഖ നേതാവിന്റെ മകനുമായി ചേര്‍ന്നാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രീകുമാര്‍ മേനോന് ദിലീനോട് കൊടിയ പക നിലനില്‍ക്കുന്നു. ദിലീപ്-മഞ്ജു വാര്യര്‍ വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനോട് അനുബന്ധിച്ച് ശ്രീകുമാര്‍ മേനോനെ കരിവാരി തേക്കാന്‍ മനപൂര്‍വം ദിലീപ് പരിശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നതാണ് പകയ്ക്ക് പിന്നിലെ കാരണമെന്നും ജാമ്യപേക്ഷയില്‍ പറയുന്നു.

ദിലീപിന്റെ മാത്രമല്ല, മറിച്ച് ദിലീപിന്റെ കൗമാരക്കാരിയായ മകളുടെയും ഭാവി നശിപ്പിക്കുന്ന സമീപനങ്ങളാണ് പോലീസ് സ്വീകരിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ചില മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും, സിനിമയിലെ ഒരു സംഘവും ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന രണ്ടാമൂഴം, ഒടിയന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയിലാണ് ശ്രീകുമാര്‍ മേനോനെ മലയാളികള്‍ക്ക് പരിചയം.

ദിലീപിനെ കാണാന്‍ നടി കെപിഎസി ലളിത ആലുവ സബ് ജയിലിലെത്തി. ദിലീപിന്റെ സഹോദരിയോടൊപ്പമാണ് കെപിഎസി ലളിത ജയിലിലെത്തിയത്‌. എല്ലാവര്‍ക്കും നല്ലത് വരട്ടെയെന്ന് കെപിഎസി ലളിത പ്രതികരിച്ചു. കരഞ്ഞുകൊണ്ടാണ് കെപിഎസി ലളിത ജയിലില്‍ നിന്ന് മടങ്ങിയത്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യഹര്‍ജിയുടെ വിധി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 28വരെ നീട്ടി. ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ രേഖാമൂലം മറുപടി നല്‍കി. അന്വേഷണ സംഘം കേസ് ഡയറി കോടതിയില്‍ നല്‍കി.

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയിന്മേല്‍ വാദം പൂര്‍ത്തിയായി. തിങ്കളാഴ്ച വിധി പറയും. അങ്കമാലി കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അടച്ചിട്ട കോടതി മുറിക്കുള്ളിലായിരുന്നു വാദം.രാവിലെ 11മണിക്ക് ജാമ്യാപേക്ഷ പരിഗണിക്കാനാണ് കോടതി ആദ്യം തീരുമാനിച്ചിരുന്നത്. പ്രോസിക്യൂട്ടര്‍ക്ക് അസൌകര്യം ഉള്ളതിനാല്‍ ഉച്ചയ്ക്ക് ശേഷമാണ് കേസ് പരിഗണിച്ചത്.

കേസിലെ കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമാര്‍ന്ന രേഖകളും പുറത്തുവരുന്നതു തടയാനാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ഉന്നയിച്ചത്. കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് പൊലീസ് വാദിച്ചത്.

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നെന്നും, ചിത്രങ്ങളെടുക്കാന്‍ മാത്രമായിരുന്നില്ല ദിലീപ് നിര്‍ദേശം നല്‍കിയതെന്നും പൊലീസ് വാദിച്ചു. എന്നാല്‍ നടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

അടിവസ്ത്രം അണിഞ്ഞ് 19 യുവതികളെ തെരുവില്‍ കണ്ട പൊലീസുകാര്‍ ആദ്യം അമ്പരന്നെങ്കിലും, ഇവരെ ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് സംഭവം എന്താണെന്ന് പിടികിട്ടിയത്. പ്രമുഖ ലോഞ്ചറി നിര്‍മ്മാതാക്കളായ ബ്ലൂബെല്ലയുടെ വ്യത്യസ്ത ക്യാമ്പയിന്റെ ഭാഗമായാണ് മോഡലുകള്‍ അടിവസ്ത്രം മാത്രം ധരിച്ച് തെരുവിലെത്തിയത്. ലണ്ടനിലെ സ്ത്രീകള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുള്ള അടിവസ്ത്രബ്രാന്‍ഡാണ് ബ്ലൂബെല്ല. നഗരങ്ങളില്‍ കൂടുതല്‍ തിരക്ക് ഉണ്ടുാകുമെന്നറിഞ്ഞത് കൊണ്ട് തന്നെ ലണ്ടന്‍ ഫാഷന്‍ വീക്കിന്റെ ഭാഗമായി മോഡലുകളെ പുലര്‍ച്ചെയാണ് തെരുവിലിറക്കിയത്.

ഒരു കമ്പനി ഉടമയും നാല് വിദ്യാര്‍ഥികളും രണ്ട് നടിമാരും ഉള്‍പ്പെടുന്ന സംഘമാണ് ബ്ലൂബെല്ലയ്ക്ക് വേണ്ടി മോഡലുകളായത്. സ്ത്രീകളില്‍ ശരീരത്തെക്കുറിച്ച് ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിന്‍ തയ്യാറാക്കിയതെന്ന് ബ്ലൂബെല്ല ചീഫ് എക്‌സിക്യൂട്ടീവ് എമിലി ബെന്‍ഡല്‍ പറഞ്ഞു. ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഈ തെരുവ് ഷോ സഹായിച്ചെന്ന് ക്യാമ്പയിനില്‍ പങ്കെടുത്ത ലക്‌സി ബ്രൗണ്‍ പറയുന്നു.

അടിവസ്ത്രം മാത്രമണിഞ്ഞ് ലണ്ടന്‍ തെരുവില്‍ നില്‍ക്കാനാവുമോ എന്ന ചിന്തയാണ് തന്നെ ഇതിലേക്ക് ആകര്‍ഷിച്ചതെന്ന് ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയായ റേച്ചല്‍ ഏതര്‍ലി കിംഗ് പറഞ്ഞു. സ്വന്തം ശരീരത്തെക്കുറിച്ച് സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനായതില്‍ അഭിമാനമുണ്ടെന്ന് കമ്പനി അധികൃതര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും ബ്ലൂബെല്ലയുടെ ഈ ആശയത്തിന് ഇന്‍സ്റ്റഗ്രാമിലൂടെ വലിയ പിന്തുണയാണ് ലഭിച്ചത്

സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനും അഭിനേതാവുമായ കണ്ണന്‍ പട്ടാമ്പി അറസ്റ്റില്‍. വീട്ടില്‍ കയറി ജല അതോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ക്രൂരമായി ആക്രമിച്ച കേസിലാണ് താരം പിടിയിലായത്. പെരുമ്പിലാവ് പട്ടാമ്പി റോഡില്‍ ജൂലൈ 22 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

പൈപ്പ് പൊട്ടി തടസപ്പെട്ട ജലവിതരണം പുനഃസ്ഥാപിക്കാന്‍ ഇതുവഴിയുള്ള ഗതാഗതം ഒറ്റവരിയായി ക്രമീകരിച്ചിരുന്നു. ജല അതോറിറ്റി ജീവനക്കാരന്‍ മാര്‍ട്ടിനാണു വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ആക്രമണത്തില്‍ പരിക്കേറ്റ ജല അതോറിറ്റി ജീവനക്കാരന്‍ കുന്നംകുളം ഇന്‍ഡ്രസ്റ്റിയല്‍ എസ്റ്റേറ്റിന് സമീപം താമസിക്കുന്ന കുരിശിങ്കല്‍ മാര്‍ട്ടിന്‍, പെരുമ്പിലാവ് അറക്കല്‍ ചന്ദ്രന്‍, ഭാര്യ എന്നിവരെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മേജര്‍ രവി പ്രചാരകനായ പ്രീ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ മേധാവികളാണ് കണ്ണനൊപ്പം സംഘത്തിലുണ്ടായിരുന്നത്.

പട്ടാമ്പി ഭാഗത്ത് നിന്നുമുള്ള വാഹനങ്ങള്‍ നിര്‍ത്തി എതിര്‍ദിശയില്‍ നിന്നുള്ള വാഹനങ്ങള്‍ കടന്നുപോകാനായി സിഗ്‌നല്‍ നല്‍കിയപ്പോള്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് പുറകില്‍ നിന്നും അമിതവേഗത്തിലെത്തിയ എസ് യു വി കാറിനെ അവിടെയുണ്ടായിരുന്ന മാര്‍ട്ടിന്‍ കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപെട്ടു. എന്നാല്‍ വാഹനം നിര്‍ത്താതെ മാര്‍ട്ടിന്റെ കാലിലൂടെ കയറിയിറങ്ങിയെന്ന് പറയുന്നു. ഇതേസമയം എതിര്‍ദിശയില്‍ നിന്നുള്ള വാഹനങ്ങള്‍ എത്തിയപ്പോള്‍ എസ്‌യുവി നിര്‍ത്തേണ്ടിവന്നു. സംഭവം കണ്ട കരാര്‍ ജോലിക്കാര്‍ കൂടി വാഹനത്തിനടുത്തെത്തിയപ്പോള്‍ ഇവര്‍ ജാക്കി ലിവറുള്‍പ്പടെയുള്ള ആയുധങ്ങളുമായി ഇറങ്ങുകയും ചോദ്യ ചെയ്ത മാര്‍ട്ടിനെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് കേസ്.

രക്ഷപ്പെടാനായി മാര്‍ട്ടിന്‍ തൊട്ടടുത്ത വീട്ടില്‍ കയറി ഒളിച്ചു. എന്നാല്‍ പുറകെ എത്തിയ ഇവര്‍ മാര്‍ട്ടിനെ ഇറക്കിവിടാന്‍ ആവശ്യപെട്ട് ബഹളമുണ്ടാക്കുകയും സമ്മിതിക്കാതിരുന്ന വീട്ടുടമയേയും ഭാര്യയേയും ആക്രമിക്കുകയും ചെയ്തു. വീടിന്റെ മുന്‍പിലെ ചുമരിലെ പ്ലഗ്ഗും സ്വിച്ച് ബോര്‍ഡുകളും ഇവര്‍ അടിച്ചു തകര്‍ത്തു. ഇതോടെ നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ വിളിച്ചതോടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. നിരവധി സിനമയില്‍ അഭിനയിച്ചിട്ടുള്ളയാളാണ് കണ്ണനെന്നതാണ് ആളുകള്‍ ഇയാളെ തിരിച്ചറിയാന്‍ കാരണം. കാറില്‍ സ്ഥാപനത്തിന്റെ പേരും ലോഗോയുമുണ്ടായിരുന്നു.

പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതിനെത്തുടര്‍ന്ന് മൂവരും ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം സംഘടിപ്പിച്ചശേഷം കുന്നംകുളം സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ആഴ്ചയിലൊരിക്കല്‍ സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയില്‍ പിന്നീട് മൂവരെയും വിട്ടയച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

സിനിമയില്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായും പ്രൊഡക്ഷന്‍ കണ്‍ട്രോളറായും കണ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മേജര്‍ രവി ചിത്രമായ മോഹന്‍ലാലിന്റെ 1971 ബിയോണ്ട് ദ ബോര്‍ഡേഴസിലും കണ്ണന്‍ അഭിനയിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യമാധവന്‍ ഹൈക്കോടതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. അഡ്വ. രാമന്‍പിള്ള വഴിയാണ് കാവ്യ മാധവന്‍ ജാമ്യാപേക്ഷ നല്‍കുന്നത്. കേസിലെ മാഡം കാവ്യയാണെന്നും എന്നാല്‍ ഗൂഢാലോചനയില്‍ കാവ്യയ്ക്ക് പങ്കില്ലെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു.

കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചതില്‍ പൊലീസിന് സംശയം ഉണ്ട്. നടി ആക്രമിക്കപ്പെട്ടതിനും മുമ്പും അതിനുശേഷമുള്ള സന്ദര്‍ശക രജിസ്റ്ററാണ് നശിച്ചത്. വെള്ളം വീണ് നശിച്ചുപോയെന്നാണ് സുരക്ഷാ ജീവനക്കാര്‍ പറയുന്നത്. രജിസ്റ്റര്‍ മനപൂര്‍വ്വം നശിപ്പിച്ചതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.കാവ്യയുടെ വില്ലയില്‍ പോയിട്ടുണ്ടെന്ന് പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കിയിരുന്നു. പേരും ഫോണ്‍ നമ്പറും രജിസ്റ്ററില്‍ കുറിച്ചെന്നായിരുന്നു പള്‍സറിന്റെ മൊഴി. കാവ്യയുമായുള്ള പള്‍സറിന്റെ അടുപ്പം സ്ഥിരീകരിക്കാനാണ് പൊലീസിന്റെ ശ്രമം.

നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം മുതല്‍ നടന്‍ ദിലീപിന്റേയും കാവ്യയുടെയും എല്ലാ ഫോണുകളും പൊലീസ് ടേപ്പ് ചെയ്യാന്‍ തുടങ്ങിയിരുന്നു. കാവ്യയുടെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് കാര്യമായൊന്നും ലഭിച്ചില്ലെങ്കിലും ദിലീപ് പലരോടും സംസാരിച്ച കാര്യങ്ങള്‍ ദിലീപിനെതിരെയുള്ള ശബ്ദിക്കുന്ന തെളിവുകളായി. കാവ്യയുടെ അച്ഛന്‍ മാധവന്‍ വിളിച്ചപ്പോള്‍ പോലും, ‘അച്ഛാ.. ദിലീപിട്ടനല്ലച്ഛ. ദിലീപേട്ടനങ്ങനെ ചെയ്യില്ലച്ഛാ’ എന്നായിരുന്നു കാവ്യയുടെ പ്രതികരണം. ഈ കോളുകളുടെ ശബ്ദരേഖ പൊലീസിന്റെ പക്കലുണ്ട്. പലപ്പോഴും അച്ഛനേയും അമ്മയേയും സഹോദരനോടും ഫോണില്‍ പൊട്ടിക്കരയുന്ന ശബ്ദരേഖയും പൊലീസിന്റെ പക്കലുണ്ട്. എന്നാല്‍ കാവ്യമാധവന്റെ സഹോദരന്‍ മിഥുന്‍ മാധവന്റെ റിയയുമായുള്ള വിവാഹത്തില്‍ പള്‍സര്‍ സുനി പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

2014 ഏപ്രില്‍ മാസമായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. വീഡിയോ ആല്‍ബത്തില്‍ നിന്നാണ് പള്‍സര്‍ സുനി വിവാഹത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയത്. മാത്രമല്ല, 2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ സുനി എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. പള്‍സര്‍ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈല്‍ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറില്‍ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സുനിയും സമ്മതിച്ചിരുന്നു. സുനി കാവ്യയുടെ പിതാവിനെ ‘ മാധവേട്ടാാ.. ‘ എന്നായിരുന്നു വിളിച്ചിരുന്നത്. ഇതും കാവ്യയുടെ കുടുംബവുമായുള്ള സുനിയുടെ പരിചയത്തിന് കൂടുതല്‍ തെളിവുകളാണ്.

ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞതിന് ശേഷം ആലുവയിലെ വീട്ടിലെത്തിയ സുനി അവിടെ നിന്ന് 25,000 രൂപ വാങ്ങിയെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ തറവാട് വീട്ടില്‍ സുനി എത്തുകയും, കാവ്യ ദിലീപിനെ ഫോണില്‍ ബന്ധപ്പെടുകയും പിന്നാലെ പണം നല്‍കുകയുമായിരുന്നു എന്നാണ് വിവരം. കോടതിയില്‍ കീഴടങ്ങുന്നതിന് തലേ ദിവസം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. ഇക്കാര്യം ലക്ഷ്യയിലെ ജീവനക്കാര്‍ തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്. മാത്രമല്ല, ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഈ സിസിടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിയില്‍ രണ്ടാമത് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ മുദ്രവെച്ച കവറില്‍ ജസ്റ്റിസ്സ് സുനില്‍ തോമസിന്റെ സിംഗിള്‍ ബെഞ്ചിന് ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍ കൈമാറിയിരുന്നു.അതായത്, ദിലീപിന്റെ ക്വട്ടേഷന്‍ 2013 ല്‍ ഏറ്റെടുത്തതിന് ശേഷം ദിലീപുമായും ഇവരുടെ കുടുംബവുമായും പള്‍സര്‍ സുനി നിരന്തരമായി ബന്ധപ്പെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഇന്ത്യയെ വര്‍ഗീയമായി വിഭജിച്ചു ഒരു ഹിന്ദു പാകിസ്ഥാന്‍ ആക്കാനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ രാഷ്ട്രീയ സമിതി അംഗം അശുതോഷ് പറഞ്ഞു. കൊച്ചിയില്‍ നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ചരിത്രത്തെ തന്നെ പൂര്‍ണമായി നിഷേധിക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. ആയിരക്കണക്കിന് വര്ഷങ്ങളായി നിലനില്‍ക്കുന്ന വൈവിധ്യങ്ങളെ ഒറ്റയടിക്ക് ഇല്ലാതാക്കാനും എല്ലാവര്‍ക്കുമേലും ഭക്ഷണത്തിലും വസ്ത്രത്തിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും ഉള്ള തങ്ങളുടെ നിലപാട് അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുക വഴി ഇന്ത്യയുടെ ജനാധിപത്യവും ഭരണഘടനയും പോലും നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നാണ് ബിജെപി ഭരണം നടത്തുന്ന ഭീഷണി എന്നതിനാല്‍ അതിനെതിരെ വിശാല ജനാധിപത്യപ്രതിരോധം ഉയര്‍ന്നു വരേണ്ടതുണ്ട്.

കാലഹരണപ്പെട്ട പ്രത്യയശാസ്ത്രവും സംഘപരിവാറിന്റെ ഹിംസക്കെതിരെ പ്രതിഹിംസാ പ്രയോഗിക്കുന്നതും വഴി ഇടതുപക്ഷം സ്വയം ദുര്ബലമാക്കപ്പെടുന്നു. കേവല കക്ഷികള്‍ തമ്മിലുള്ള ഐക്യത്തിന് പകരം രാഷ്ട്രീയവും സാംസ്‌കാരികവും ആയ എല്ലാ വൈവിധ്യങ്ങളെയും അംഗീകരിക്കുന്ന ഒരു ജനാധിപത്യ പ്രതിരോധഐക്യനിരയാണ് രൂപപ്പെട്ടു വരേണ്ടത് എന്നദ്ദേഹം പറഞ്ഞു.

ഹിന്ദുത്വമെന്നു ആര്‍എസ്എസിന്റെ നിലപാടുകളെ വിശേഷിപ്പിക്കുന്നത് തന്നെ ശരിയല്ലെന്ന് പരിപാടിയില്‍ പങ്കെടുത്ത ദില്ലി എം എല്‍ എ യും മുന്‍ മന്ത്രിയുമായ ആം ആദ്മി നേതാവ് സോംനാഥ് ഭാരതി പറഞ്ഞു.ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍ വീനര്‍ സി ആര്‍ നീലകണ്ഠന്‍ പരിപാടിയില്‍ പങ്കെടുത്തു.

ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നും ഒരു അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത രാജ്യം ആക്കാനാണ് ശ്രമം നടക്കുന്നത് എന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അശുതോഷ്. ഗൗരി ലങ്കേഷിന്റെ വധത്തിന് മാത്രം ഒരു പ്രത്യേകതയില്ല, അഖ്‌ലാകും കല്‍ബുര്‍ഗിയും ഒക്കെ കൊല്ലപ്പെട്ടതിന്റെ തുടര്‍ച്ചയായി ഇതിനെ കാണേണ്ടതുണ്ട്. കൊച്ചിയില്‍ അബാദ് പ്ലാസയില്‍ നടന്ന ‘ അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യത്തിന്റെ ജീവവായു , എന്ന ചര്‍ച്ചയിലാണ് ആം ആദ്മി പാര്‍ട്ടി നേതാകള്‍ പങ്കെടുത്തത്.

ജനാധിപത്യത്തിന്റെ പ്രാണവായു വൈവിധ്യങ്ങളുടെ നില്‍പ്പാണ്. എവിടെ ഇത്തരം വെല്ലുവിളികള്‍ നേരിടാന്‍ തക്കമുള്ള ശക്തി ഇന്ത്യയിലെ ജനാധിപത്യ പ്രതിപക്ഷത്തിന് ഇല്ലാതെ പോയതാണ് ഇതിന് ഇതിന് കാരണം എന്ന് അശുതോഷ് പറഞ്ഞു. ഒരു രാജ്യത്തെ ജനങ്ങളുടെ ഭക്ഷണം വസ്ത്രം ആചാരങ്ങള്‍ വിശ്വാസങ്ങള്‍ അവയ്ക്ക് മേലുള്ള കടന്നുകയറ്റം ജനാധിപത്യ വിരുദ്ധമാണ് എന്നതുപോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കേവലം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ അപ്പുറത്തുള്ള ഒന്നാണ്. വിവിധ ശബ്ദങ്ങളുടെ നിലനില്‍പ്പാണ് ജനാധിപത്യത്തിന്റെ ശക്തി എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഭരണാധികാരികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും വിധം ഒരു ജനകീയ അഭിപ്രായ രൂപീകരണം നടക്കേണ്ടതുണ്ട് എന്നു അശുതോഷ് പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ രാഷ്ട്രീയ കാര്യ സമിതി അംഗമാണ് അശുതോഷ്.

ആര്‍ എസ് എസ് ബിജെപി രണ്ടാണെന്ന് പ്രചരണം നടത്തുന്ന ശക്തികള്‍ക്കെതിരെ ജാഗരൂകരായിരിക്കണമെന്നും ഇവ തമ്മില്‍ കാര്യമായ വ്യത്യാസം ഇല്ല എന്നും ആം ആദ്മി പാര്‍ട്ടി മുന്‍ മന്ത്രിയും എംഎല്‍എയുമായ സോംനാഥ് ഭാരതി പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്തു മുന്‍ കൊച്ചി മേയര്‍ കെ ജെ സോഹന്‍, ജനപക്ഷം ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.

Copyright © . All rights reserved