രാവിലെ സത്യപ്രതിജ്ഞയ്ക്ക് ശേഷം പതിനൊന്നു മണിയോടെ വെങ്കയ്യാ നായിഡു സ്ഥാനം ഏറ്റെടുത്തു. രണ്ടു വട്ടം കേന്ദ്രമന്ത്രിയായും നാലു വട്ടം രാജ്യസഭാംഗമായും സേവനം അനുഷ്ഠിച്ചതിന് പിന്നാലെയാണ് വെങ്കയ്യാ നായിഡു സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

മഹാത്മാഗാന്ധി, ദീന്‍ദയാല്‍ ഉപാദ്ധ്യായ, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, അംബേദ്ക്കര്‍ എന്നിവരുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ച ശേഷമാണ് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.